<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</title>
<link>https://thekeralajournal.com/rss/author/Kerala Journal</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>മോദി സർക്കാരിന്റെ 12&#45;ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും</title>
<link>https://thekeralajournal.com/2581</link>
<guid>https://thekeralajournal.com/2581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200e06a7cba.jpg" length="137088" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:50:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളവും രാജ്യവ്യാപകമായും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>"പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം" എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.</p>
<p>ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിച്ച് ആകെ രണ്ട് ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.</p>
<p>ഇടുക്കിയിൽ നാളെ ജില്ലാതല ഉദ്ഘാടനം</p>
<p>ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ നടക്കും. പരിപാടി ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജൂൺ 5-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പച്ച അണിയാൻ ഒരുങ്ങി ശാന്തിഗ്രാം സ്കൂൾ മൈതാനം</title>
<link>https://thekeralajournal.com/2580</link>
<guid>https://thekeralajournal.com/2580</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200d2e691ab.jpg" length="73501" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:47:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂൺ 5-ന് ആരംഭിക്കും.</p>
<p>വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി പുല്ല് നടീൽ പരിപാടി ഉദ്ഘാടനം നിർവഹിക്കും.</p>
<p>വാർഡ് മെമ്പർ റോസമ്മ മാത്യു, പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ, ഗാന്ധിജി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഉഷ ടീച്ചർ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.</p>
<p>സ്റ്റേഡിയം കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷൻ്റെ “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും</title>
<link>https://thekeralajournal.com/2579</link>
<guid>https://thekeralajournal.com/2579</guid>
<description><![CDATA[ മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200ba55bc50.jpg" length="92323" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ 5-ന് തുടക്കമാകും. മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a200bbe6f163.jpg" alt=""></p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2578</link>
<guid>https://thekeralajournal.com/2578</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f8284c03c9.jpg" length="69854" type="image/jpeg"/>
<pubDate>Wed, 03 Jun 2026 06:55:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.</p>
<p>കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കൻ കേരള തീരത്തോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്.</p>
<p>ജൂൺ 4-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 5-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 6-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.</p>
<p>അതേസമയം, ജൂൺ 4-ന് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും, ജൂൺ 5-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും, ജൂൺ 6-ന് തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>എംജി സർവകലാശാല ബിരുദ പ്രവേശനം ജൂൺ 6 വരെ; പി.ജി പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2577</link>
<guid>https://thekeralajournal.com/2577</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f818732347.jpg" length="132238" type="image/jpeg"/>
<pubDate>Wed, 03 Jun 2026 06:51:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.</p>
<p>സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് (ക്യാപ്) മുഖേന നടത്തുന്ന ബിരുദ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6 ആണ്. ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേക്കും ബി.എഡ്, എം.എഡ് കോഴ്‌സുകളിലേക്കുമുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.</p>
<p>സർവകലാശാലയുടെ കീഴിലുള്ള ആർട്സ്, സയൻസ് ഉൾപ്പെടെയുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനം ക്യാപ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ വിദ്യാർഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ നൽകണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികൾ അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കി നേരത്തേ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ &amp;apos;സീസൺ 2&amp;apos; ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/2571</link>
<guid>https://thekeralajournal.com/2571</guid>
<description><![CDATA[ പദ്ധതിയുടെ ഭാഗമായി 101 വിദ്യാർഥികൾക്ക് മർച്ചൻ്റ് യൂത്ത് വിംഗ് പഠനോപകരണങ്ങൾ വിതരണം ചെയ്യും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1daebc607f7.jpg" length="75221" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ 101 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. “കുരുന്നുകൾക്ക് ഒരു ചിരി” എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം സംഘടിപ്പിക്കുന്നത്.</p>
<p>ബാഗ്, കുട, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ ഉൾപ്പെടെ ഏകദേശം 1000 രൂപ വിലവരുന്ന പഠനോപകരണങ്ങളടങ്ങിയ കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.</p>
<p>പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ്  നിർവഹിക്കും. ചടങ്ങിൽ അജിത് സുകുമാരൻ അധ്യക്ഷത വഹിക്കും. മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/2576</link>
<guid>https://thekeralajournal.com/2576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f6f0a5a2d5.jpg" length="68512" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ രാത്രി യാത്ര അപകടകരമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോട്ടയം–കുമളി കെ.കെ. റോഡിൽ മുറിഞ്ഞപ്പുഴയ്ക്ക് സമീപം റോഡിലേക്ക് വലിയ പാറക്കഷണം ഉരുണ്ടുവീണു.</p>
<p>സംഭവസമയത്ത് ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ പാറവീഴ്ച മൂലം കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ നേരം വാഹനക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.</p>
<p>വിവരമറിഞ്ഞെത്തിയ പീരുമേട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/2575</link>
<guid>https://thekeralajournal.com/2575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:24:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്.</p>
<p>സുഹൃത്തുക്കൾക്കൊപ്പം സൂര്യോദയം കാണുന്നതിനായി കൊളുക്കുമലയിലെത്തിയ ദ്രവിനേഷ്, ഇന്ന് രാവിലെ ആറുമണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്ത് നിന്ന് തമിഴ്നാട് വശത്തേക്കുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.</p>
<p>ചെന്നൈയിൽ നിന്ന് പത്തംഗ സംഘത്തോടൊപ്പമാണ് യുവാവ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച് പ്രദേശത്തെത്തിയ സംഘം സിംഹപ്പാറയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാ സംഘം താഴേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>കേരള–തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>]]> </content:encoded>
</item>

<item>
<title>ജീവനക്കാരുടെ കുറവ് : ഏലപ്പാറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2574</link>
<guid>https://thekeralajournal.com/2574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e22972ddee.jpg" length="92577" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ഏലപ്പാറ സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെ ഏക പ്രധാന ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.</p>
<p>ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നാല് ഡോക്ടർമാരുടെ സേവനം ആവശ്യമായ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.</p>
<p>വാഗമൺ, കോട്ടമല, ഉളുപ്പൂണി തുടങ്ങി 30 കിലോമീറ്റർ വരെ ദൂരങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലപ്പോഴും ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.</p>
<p>ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സേവനത്തിലുള്ള ഒരു ഡോക്ടർ അവധിയിലായാൽ പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.</p>
<p>സമീപകാലത്താണ് ആശുപത്രി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. എന്നാൽ കെട്ടിട നവീകരണം പൂർത്തിയായിട്ടും ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/2573</link>
<guid>https://thekeralajournal.com/2573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e214cc9e05.jpg" length="94300" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:48:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: വേനലവധിക്കുശേഷം വീണ്ടും സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തില്‍ വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം ഉപജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം ഗംഭീരമായി നടന്നു. ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</p>
<p>പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി എത്തിച്ചേര്‍ന്ന 221 കുരുന്നുകള്‍ക്കാണ് സ്‌കൂളില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മാത്രം 67 കുട്ടികള്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധു പോളച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി മോള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, സ്‌കൂള്‍ ഹെഡ്‍മിസ്‌ട്രസ് ദീപാമോള്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>പഞ്ചായത്തംഗങ്ങളായ സുനില്‍ കൊല്ലക്കാട്ട്, ഷിംല ബീവി, കെ.എന്‍. മധുസൂദനന്‍, അജി കുളത്തിങ്കല്‍, ബിജു കല്ലറക്കല്‍, സിബി എബ്രഹാം, ആവണി, രശ്മി ശ്രീജു, പി.എം. രഘു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/2572</link>
<guid>https://thekeralajournal.com/2572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e209015eb9.jpg" length="42133" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:45:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയിലെ പ്രധാന പ്രകൃതി ദുരന്തങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കുന്നതിനായി റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.</p>
<p>ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 34 അംഗ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്‍.ഇ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായും കലക്‌ടര്‍ അറിയിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.</p>
<p>വനഭൂമിയില്‍നിന്ന് റോഡുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.</p>
<p>ജില്ലയില്‍ അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും വര്‍ധിച്ചുവരുന്നതായി റോയ് കെ. പൗലോസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ജൂണ്‍ 15നകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും സുരക്ഷിതമല്ലാത്ത സംരംഭങ്ങള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങള്‍ പതിവായ തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാതിരിക്കാന്‍ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>യോഗത്തില്‍ സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ് കലക്‌ടര്‍ വി.എം. ആര്യ, ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുപ്പത് വർഷത്തെ സേവനത്തിന് ശേഷം പെരിയാർ ടൈഗർ റിസർവിൽ നിന്നും വിരമിച്ച ഇ.ഡി.സി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/2570</link>
<guid>https://thekeralajournal.com/2570</guid>
<description><![CDATA[ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനുമാണ് സർവീസിൽ നിന്ന് വിരമിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d951e839bf.jpg" length="123285" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:51:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) രൂപീകരിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച എക്സ്-വയൺ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനും സർവീസിൽ നിന്ന് വിരമിച്ചു. വനസംരക്ഷണ മേഖലയിലും ഇക്കോ ടൂറിസം രംഗത്തും മൂന്ന് ദശാബ്ദത്തിലേറെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് ഇരുവരും ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d955477290.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956157f64.jpg" alt=""></p>
<p>പെരിയാർ വന്യജീവി സങ്കേതത്തിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ടൈഗർ ട്രയൽ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. വനത്തെ അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും വനസംരക്ഷണത്തോടുള്ള സമർപ്പണവും സഹപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രചോദനമായിരുന്നു.</p>
<p>വിരമിച്ച ഇരുവരെയും പെരിയാർ ടൈഗർ റിസർവ്വിന്റെയും ഇ.ഡി.സിയുടെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രേംജിത് ലാൽ, ഇ.ഡി.സി ചെയർമാൻ സി.സി തോമസ്, സെക്രട്ടറി സൂരജ് ലാൽ കെ.എസ് എന്നിവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956c47a81.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പൂർവ അധ്യാപക&#45;വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2569</link>
<guid>https://thekeralajournal.com/2569</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d9371f3060.jpg" length="86298" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:43:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: സെൻമേരിസ് യു.പി സ്കൂൾ കാഞ്ചിയാർ ൽ പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രവേശന കവാടം നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെള്ളിയാംകുളം ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ തോമസ് ജോർജ് അങ്ങേവീട്ടിൽ, തോമസ്, ജോസഫ് മാത്യു, സണ്ണി എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു.</p>
<p>യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ബോബൻ പതിപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആലീസ് സെൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ സി.എം.സി, ജോസ്മി ജോസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2568</link>
<guid>https://thekeralajournal.com/2568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d71c98c9b4.jpg" length="139421" type="image/jpeg"/>
<pubDate>Mon, 01 Jun 2026 17:20:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d71df45bfc.jpg" alt=""></p>
<p>നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി അറിവിന്റെ വെളിച്ചം പകരുന്ന സന്ദേശത്തോടെ തെളിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മെൽബിൻ കരിവേലിൽ, ഫാ. ആൽബർട്ട് നടക്കൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, പി.ടി.എ പ്രസിഡന്റ് ജയിംസ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച് എന്നിവർ സംസാരിച്ചു.</p>
<p>പി.ടി.എ ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ്, റാണി ജോസഫ് എന്നിവരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>2026&#45;27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടന്നു</title>
<link>https://thekeralajournal.com/2567</link>
<guid>https://thekeralajournal.com/2567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d4f843240b.jpg" length="115440" type="image/jpeg"/>
<pubDate>Mon, 01 Jun 2026 14:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് എം.എൽ.എ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ ഏറ്റവും വലിയ സമ്പത്താണെന്ന് പറഞ്ഞു.</p>
<p>പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം ഇടുക്കി ജില്ല കൈവരിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് പഠനാവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർത്ഥികളായി വളരണമെന്നും വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ദുഷ്‌പ്രവണതകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.</p>
<p>ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി.സി, എസ്.എസ്.കെ &amp; വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ എന്നിവരുള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2566</link>
<guid>https://thekeralajournal.com/2566</guid>
<description><![CDATA[ ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1ce6d508d57.jpg" length="97244" type="image/jpeg"/>
<pubDate>Mon, 01 Jun 2026 07:27:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1ce6fc7b8be.jpg" alt=""></p>
<p>ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും.</p>
<p>ശ്രീകാന്ത് എൻ.എസ്, സെബാസ്റ്റ്യൻ എ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം നിയോഗിച്ചു. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി. ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ എസ്, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ. മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ. ഗിരീശൻ നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.</p>
<p>ജില്ലയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ, ബെൻസി, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി</title>
<link>https://thekeralajournal.com/2565</link>
<guid>https://thekeralajournal.com/2565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cdb11b4c29.jpg" length="93749" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:36:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്നു. വികാരി ഫാ. സിജോ ചുനയംമാക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ബിജോ ബൈജു, എഴുകുംവയല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, കെസിവൈഎം രൂപതാ അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്‌എബിഎസ്, ജയ് മാതാ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻ മേരി എസ്‌എച്ച്‌ എന്നിവർ പ്രസംഗിച്ചു.</p>
<p>സിസ്റ്റർ ആൻ ഗ്രേസ് എസ്‌എച്ച്‌, റോഷ്ബിൻ റോയ്, ജോഷ്ന, ഷൈബി ജോയ്, അജിൻ ജിൻസണ്‍, കെവിൻ ജോഷി, എയ്ഞ്ചല ജിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് എഴുകുംവയല്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധന</title>
<link>https://thekeralajournal.com/2564</link>
<guid>https://thekeralajournal.com/2564</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cd917a2e28.jpg" length="87194" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് പാലിനും തൈരിനും ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്. മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനാണ് സാധ്യത.</p>
<p>ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതും കടുത്ത വേനൽ മൂലം പാൽ ഉൽപ്പാദനം കുറഞ്ഞതുമാണ് വില വർധനയ്ക്ക് കാരണമായി മിൽമ വിശദീകരിക്കുന്നത്. വർധിപ്പിച്ച തുകയിൽ 83.75 ശതമാനം, അഥവാ ലീറ്ററിന് 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വർധന മതിയാകില്ലെന്ന നിലപാടിലാണ് ക്ഷീരകർഷകർ.</p>
<p>പാൽ കവറുകളിൽ നിലവിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകൾ എത്താൻ ഏകദേശം ഒരു മാസം വരെ സമയമെടുക്കുമെന്നും മിൽമ അറിയിച്ചു.</p>
<p><strong>പുതുക്കിയ പാൽവില</strong></p>
<ul>
<li>ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്ട്)</li>
<li>മഞ്ഞ കവർ – ₹27 (നിലവിൽ ₹25)</li>
<li>ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി)</li>
<li>നീല കവർ – ₹30 (നിലവിൽ ₹28)</li>
<li>മിൽമ പ്രൈഡ് (500 മില്ലി – ഹോമോജനൈസ്ഡ്)</li>
<li>ഓറഞ്ച് കവർ – ₹30 (നിലവിൽ ₹28)</li>
<li>മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി – ഹോമോജനൈസ്ഡ്)</li>
<li>പച്ച കവർ – ₹32 (നിലവിൽ ₹29)</li>
<li>കൗ മിൽക് (ഒരു ലീറ്റർ ബോട്ടിൽ)</li>
<li>₹75 (നിലവിൽ ₹70)</li>
</ul>
<p><strong>തൈരിന്റെ പുതുക്കിയ വില</strong></p>
<ul>
<li>ക്ലാസിക് തൈര് (525 ഗ്രാം)</li>
<li>₹40 (നിലവിൽ ₹35)</li>
<li>എലൈറ്റ് തൈര് (500 ഗ്രാം)</li>
<li>₹45 (നിലവിൽ ₹40)</li>
</ul>]]> </content:encoded>
</item>

<item>
<title>വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ  ഇന്ന്  തുറക്കും; പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനം</title>
<link>https://thekeralajournal.com/2563</link>
<guid>https://thekeralajournal.com/2563</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c566d5a97a.jpg" length="101098" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:15:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ സജ്ജമായിക്കഴിഞ്ഞു. വിവിധ സ്കൂളുകളിൽ വിപുലമായ പ്രവേശനോത്സവ പരിപാടികളോടെയാണ് അധ്യയന വർഷത്തിന് തുടക്കമാകുന്നത്.</p>
<p>തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളെ മധുരപലഹാരങ്ങളും ബലൂണുകളും നൽകി സ്വീകരിക്കാൻ പി.ടി.എ, അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി. സ്കൂൾ ബസുകളുടെയും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധനയും മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളും കിണറുകളും വൃത്തിയാക്കി.</p>
<p>ഒന്നാം ഘട്ട പാഠപുസ്തക വിതരണത്തിന്റെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ ഡിജിറ്റൽ ലോകത്തിലെ ഭീഷണികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി വിദ്യാർത്ഥികൾ നാളെ സൈബർ സുരക്ഷാ പ്രതിജ്ഞയും എടുക്കും.</p>
<p>വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ യാത്രാ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളവും ആരോഗ്യപ്രദമായ ഭക്ഷണവും കരുതാനും നിർദേശം നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ, യൂണിഫോം, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും</title>
<link>https://thekeralajournal.com/2548</link>
<guid>https://thekeralajournal.com/2548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a199722f12ef.jpg" length="76123" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:09:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ നടക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ അറിയിച്ചു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുമാരി മേഘ്‌ന മനോജ് ഗാനമാലപിക്കും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1996870d24e.jpg" alt=""></p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a19967a60909.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായി അജീഷ് മട്ടയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു</title>
<link>https://thekeralajournal.com/2562</link>
<guid>https://thekeralajournal.com/2562</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c54b9a32a5.jpg" length="94387" type="image/jpeg"/>
<pubDate>Sun, 31 May 2026 21:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറിയായി അജീഷ് മട്ടയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.</p>
<p>സംഘടനയുടെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സെക്യൂരിറ്റി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണം:കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ</title>
<link>https://thekeralajournal.com/2561</link>
<guid>https://thekeralajournal.com/2561</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c4a7632c16.jpg" length="128693" type="image/jpeg"/>
<pubDate>Sun, 31 May 2026 20:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നും സർക്കാർ നിശ്ചയിക്കുന്ന വേതനം പൂർണമായും ലഭ്യമാക്കാൻ ഇടപെടണമെന്നും കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.</p>
<p>സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭ്യമായിരുന്ന നിയമ സംരക്ഷണം പോലും കേന്ദ്ര ഭരണകൂടം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂലി ചോദിക്കുന്ന തൊഴിലാളിയേയും പരീക്ഷാ ക്രമക്കേടുകൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയേയും രാജ്യദ്രോഹിയെന്ന് വിളിക്കുന്ന ഫാസിസ്റ്റ് പ്രവണത രാജ്യത്ത് ശക്തിപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>അർഹതപ്പെട്ട മിനിമം കൂലിയും എട്ട് മണിക്കൂർ ജോലിയെന്ന അവകാശവും സംരക്ഷിക്കുന്നതിനായി യോജിച്ച പോരാട്ടങ്ങൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന പ്രസിഡൻ്റ് ബി രാജു പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ ബി ഹനീഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p>എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സ്വാഗത സംഘം ചെയർമാൻ ബിജു കെ നായർ, ജനറൽ കൺവീനർ സുരേന്ദ്രൻ തമ്പി എന്നിവർ പ്രസംഗിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെ ബി ഹനീഫ പ്രസിഡൻ്റായും ബിജു കെ നായർ വർക്കിങ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. ബി രാജു ജനറൽ സെക്രട്ടറിയായും പി ഡി റെജി ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുരേന്ദ്രൻ തമ്പി ഖജാൻജിയായും ചുമതലയേൽക്കും.</p>]]> </content:encoded>
</item>

<item>
<title>മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു</title>
<link>https://thekeralajournal.com/2560</link>
<guid>https://thekeralajournal.com/2560</guid>
<description><![CDATA[ ഇടുക്കിയിൽ അനൂപ് ജേക്കബിനും കോട്ടയം മോൻസ് ജോസഫിനും ചുമതല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c3bb6620d8.jpg" length="96055" type="image/jpeg"/>
<pubDate>Sun, 31 May 2026 19:16:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വികസന പ്രവർത്തനങ്ങൾക്കും ഭരണ ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി.</p>
<p>മന്ത്രിമാരില്ലാത്ത കാസർഗോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽകുമാറിനുമാണ് നൽകിയത്. ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും പത്തനംതിട്ടയുടെ ചുമതല പി.സി വിഷ്ണുനാഥിനുമാണ് നൽകിയിരിക്കുന്നത്.</p>
<p>ജില്ലകൾ അടിസ്ഥാനമാക്കി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന ചുമതലകൾ ചുവടെ:</p>
<ol>
<li>തിരുവനന്തപുരം – സി.പി ജോൺ</li>
<li>കൊല്ലം – ഷിബു ബേബി ജോൺ</li>
<li>പത്തനംതിട്ട – പി.സി വിഷ്ണുനാഥ്</li>
<li>ആലപ്പുഴ – എം ലിജു</li>
<li>കോട്ടയം – മോൻസ് ജോസഫ്</li>
<li>ഇടുക്കി – അനൂപ് ജേക്കബ്</li>
<li>എറണാകുളം – റോജി എം ജോൺ</li>
<li>തൃശ്ശൂർ – ഒ.ജെ ജനീഷ്</li>
<li>പാലക്കാട് – എൻ ഷംസുദ്ദീൻ</li>
<li>മലപ്പുറം – പി.കെ ബഷീർ</li>
<li>കോഴിക്കോട് – എ.പി അനിൽകുമാർ</li>
<li>വയനാട് – ടി. സിദ്ദിഖ്</li>
<li>കണ്ണൂർ – സണ്ണി ജോസഫ്</li>
<li>കാസർഗോഡ് – കെ.എം ഷാജി</li>
</ol>
<p>സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ ജില്ലാതലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ചുമതല വിഭജനം നടത്തിയിരിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി</title>
<link>https://thekeralajournal.com/2559</link>
<guid>https://thekeralajournal.com/2559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1be7f750bb3.jpg" length="120953" type="image/jpeg"/>
<pubDate>Sun, 31 May 2026 13:19:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാട്ടുകുടി: ഹൈറേഞ്ച് മേഖലയിലെ 50 സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.</p>
<p>ഫ്രണ്ട്സ് ഓഫ് കേരള – ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷങ്ങളായി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.</p>
<p>ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം</title>
<link>https://thekeralajournal.com/2558</link>
<guid>https://thekeralajournal.com/2558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1bcf2105469.jpg" length="91250" type="image/jpeg"/>
<pubDate>Sun, 31 May 2026 11:33:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകളിൽ വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ചു .അപകടത്തിൽപ്പെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1bcf7ace425.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2557</link>
<guid>https://thekeralajournal.com/2557</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8df1078dd.jpg" length="508035" type="image/jpeg"/>
<pubDate>Sun, 31 May 2026 06:55:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരത്ത് എത്തിച്ചേരാനാണ് സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപക മഴയ്ക്കാണ് മുന്നറിയിപ്പ്.</p>
<p>കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.</p>
<p><strong>മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക്</strong></p>
<p>കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പൂർണ്ണ വിലക്കേർപ്പെടുത്തി. എന്നാൽ നിലവിൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നാണ് അറിയിപ്പ്.</p>
<p><strong>ശക്തമായ കാറ്റിന് സാധ്യത</strong></p>
<p>കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മേയ് 30 മുതൽ ജൂൺ 1 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. ജൂൺ 2, 3 തീയതികളിൽ കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p><strong>വിവിധ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം</strong></p>
<p>അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന് വടക്കൻ അറബിക്കടൽ, ഗുജറാത്ത്, ഒമാൻ, സോമാലിയൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനിടയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തമിഴ്നാട്, ശ്രീലങ്ക, ആന്ധ്രാപ്രദേശ് തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2556</link>
<guid>https://thekeralajournal.com/2556</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ ; ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b88a4cab7d.jpg" length="83500" type="image/jpeg"/>
<pubDate>Sun, 31 May 2026 06:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 32-ാം നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1b88b617af2.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ വർഷം അങ്കണവാടിയിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും ചിത്രകഥ പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാര വിതരണവും നടത്തി.</p>]]> </content:encoded>
</item>

<item>
<title>പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2555</link>
<guid>https://thekeralajournal.com/2555</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ ; ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b88a4cab7d.jpg" length="83500" type="image/jpeg"/>
<pubDate>Sun, 31 May 2026 06:32:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 32-ാം നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1b88b617af2.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ വർഷം അങ്കണവാടിയിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും ചിത്രകഥ പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാര വിതരണവും നടത്തി.</p>]]> </content:encoded>
</item>

<item>
<title>കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി : വ്യാപക കൃഷിനാശം</title>
<link>https://thekeralajournal.com/2554</link>
<guid>https://thekeralajournal.com/2554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8745dcf5d.jpg" length="198034" type="image/jpeg"/>
<pubDate>Sun, 31 May 2026 06:26:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ : കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചത്.</p>
<p>പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. തേങ്ങയും മാവും പിഴുതുമറിക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. കടബാധ്യതയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് വിളവെടുപ്പിന് തയ്യാറായിരുന്ന ഏലച്ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചത്.</p>
<p>കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തിന് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയതെന്ന് ഭയപ്പാടോടെ വീണ ഷാജി പറഞ്ഞു.</p>
<p>വീടുകൾക്ക് തൊട്ടടുത്ത് വരെ കാട്ടാന എത്തുന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണിപ്പോൾ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. വനമേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് സംവിധാനങ്ങൾ ഉണ്ടായിട്ടും അവയെ മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2553</link>
<guid>https://thekeralajournal.com/2553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b865a7ea41.jpg" length="113453" type="image/jpeg"/>
<pubDate>Sun, 31 May 2026 06:22:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ കടുത്ത വന്യമൃഗ ശല്യഭീഷണിയിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക, കൊമ്പുകുത്തി മേഖലകളിലെ കുട്ടികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.</p>
<p>ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങൾ ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം രൂക്ഷമായ മേഖലയാണ്. എസ്റ്റേറ്റിലെ വിശാലമായ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ശബരിമല വനമേഖലയിൽ നിന്നുള്ള വന്യമൃഗങ്ങൾ ഇവിടെ എത്തി തമ്പടിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.</p>
<p>പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ടാക്സി ജീപ്പുകളിലോ ഓട്ടോറിക്ഷകളിലോ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടികൾ അന്ന് രക്ഷപ്പെട്ടത്.</p>
<p>വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.</p>
<p>മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ ഇപ്പോൾ 93 കുട്ടികളാണ് പഠനം തുടരുന്നത്. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും സുരക്ഷാഭീഷണി വിദ്യാർഥി പ്രവേശനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.</p>
<p>പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ പ്രത്യേക വനപട്രോളിംഗ് സംഘം നിയോഗിക്കുക, ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുക, വനാതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സ്കൂൾ അധികൃതരും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി</title>
<link>https://thekeralajournal.com/2552</link>
<guid>https://thekeralajournal.com/2552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1ac04ab403f.jpg" length="98255" type="image/jpeg"/>
<pubDate>Sat, 30 May 2026 16:17:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടക്കും.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ പറഞ്ഞു.</p>
<p>ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p>വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശാന്തിഗ്രാം സ്കൂൾ പി.ടി.എ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എം.ജി സർവകലാശാല പി.ജി പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2551</link>
<guid>https://thekeralajournal.com/2551</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3c210339f.jpg" length="149507" type="image/jpeg"/>
<pubDate>Sat, 30 May 2026 06:56:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.</p>
<p>യോഗ്യത, സംവരണ ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1a3ca7e00f8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കാലവർഷം: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം നിവേദനം നൽകി</title>
<link>https://thekeralajournal.com/2550</link>
<guid>https://thekeralajournal.com/2550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3a69d245f.jpg" length="86178" type="image/jpeg"/>
<pubDate>Sat, 30 May 2026 06:46:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപതാ സമിതി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.</p>
<p>കെസിവൈഎം രൂപത പ്രസിഡന്റ് അമൽ ജിജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി നിവേദനം സമർപ്പിച്ചു. മറ്റ് രൂപതാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.</p>
<p>ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കെസിവൈഎം രൂപതാ സമിതിയുടെ പൂർണ പിന്തുണയും ആവശ്യമായ സന്നദ്ധസേവനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടറെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു</title>
<link>https://thekeralajournal.com/2549</link>
<guid>https://thekeralajournal.com/2549</guid>
<description><![CDATA[ 90 വയസായിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a19bf32db91a.jpg" length="56358" type="image/jpeg"/>
<pubDate>Fri, 29 May 2026 22:00:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.</p>
<p>2006ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ടി യു കുരുവിള കേരള കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി വാരാചരണത്തിനിടെ കട്ടപ്പന നഗരത്തിലെ പച്ചപ്പ് ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/2547</link>
<guid>https://thekeralajournal.com/2547</guid>
<description><![CDATA[ ഇല നേച്ചർ ഫൗണ്ടേഷൻ പ്രതിഷേധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17e6498bf0b.jpg" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 09:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ബൈപ്പാസ് റോഡരികിൽ പൊതുമരാമത്ത് വകുപ്പ് (PWD) നേതൃത്വത്തിൽ നടക്കുന്ന വ്യാപകമായ മരവെട്ടിനെതിരെ ഇല നേച്ചർ ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ഒരുവശത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും പച്ചപ്പ് സംരക്ഷിക്കാനുമുള്ള ബോധവത്കരണം നടക്കുമ്പോഴാണ് നഗരത്തിലെ ഏറ്റവും മനോഹരവും തണലേകുന്നതുമായ പ്രദേശങ്ങളിലൊന്നിലെ മരങ്ങൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിനശിപ്പിക്കപ്പെടുന്നതെന്ന് സംഘടന ആരോപിച്ചു.</p>
<p>വർഷങ്ങൾക്ക് മുമ്പ് വിവിധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നട്ടുവളർത്തിയ മരങ്ങളാണ് ഇപ്പോൾ റോഡ് വികസനത്തിന്റെ പേരിൽ വെട്ടിമാറ്റപ്പെടുന്നതെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. നഗരത്തിലെ റോഡുകൾ മാത്രം വികസിപ്പിക്കുന്നതല്ല യഥാർത്ഥ വികസനം എന്നും, നഗരത്തിന്റെ പച്ചപ്പും തണലിടങ്ങളും സൗന്ദര്യവൽക്കരണവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>റോഡിന്റെ വീതി കൂട്ടുന്നതിനും മഴക്കാല സുരക്ഷാ നടപടികളുടെ ഭാഗമായുമാണ് മരങ്ങൾ വെട്ടുന്നതെന്ന് PWD അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ ക്രമീകരിച്ച് സംരക്ഷിക്കുന്ന രീതിയാണ് സാധാരണ പിന്തുടരുന്നതെന്നും, ഇവിടെ മുഴുവൻ മരങ്ങളും ചുവടോടെ വെട്ടിമാറ്റേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിദേശരാജ്യങ്ങൾ നഗരങ്ങളിൽ പച്ചപ്പ് വർധിപ്പിക്കാനും തണലിടങ്ങൾ സൃഷ്ടിക്കാനും വൻതുകകൾ ചെലവഴിക്കുന്ന കാലഘട്ടത്തിലാണ് കട്ടപ്പനയിലെ പ്രകൃതി ഭംഗിയാർന്ന പ്രദേശം തന്നെ നശിപ്പിക്കപ്പെടുന്നതെന്ന് സംഘടന വിമർശിച്ചു. നഗരത്തിലെ തണലിടം പദ്ധതിക്കായി വിഭാവനം ചെയ്ത പ്രദേശത്തിനോട് ചേർന്നാണ് മരവെട്ട് നടക്കുന്നതെന്നും, വിഷയത്തിൽ നഗരസഭ ഫലപ്രദമായി ഇടപെടാത്തത് നിരാശാജനകമാണെന്നും സംഘടന വ്യക്തമാക്കി.</p>
<p>“ദീർഘവീക്ഷണമില്ലാത്ത വികസന സമീപനമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. നഗരത്തിന്റെ ഭാവിയും വരുംതലമുറയുടെ പരിസ്ഥിതിയും പരിഗണിക്കാതെ നടത്തുന്ന മരവെട്ട് അവസാനിപ്പിക്കണം,” എന്നാണ് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടത്.</p>
<p>മരവെട്ട് നടപടി അടിയന്തരമായി നിർത്തിവെച്ച് പരിസ്ഥിതി വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ചെളിയും, മണ്ണും നിറഞ്ഞ് ജില്ലയിലെ ഡാമുകൾ..</title>
<link>https://thekeralajournal.com/2546</link>
<guid>https://thekeralajournal.com/2546</guid>
<description><![CDATA[  ]]></description>
<enclosure url="" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 07:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ഇ.എസ്.ഐ&#45;പി.എഫ്  സംയുക്ത അദാലത്ത് ഇന്ന്</title>
<link>https://thekeralajournal.com/2545</link>
<guid>https://thekeralajournal.com/2545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e9766a56b.jpg" length="74503" type="image/jpeg"/>
<pubDate>Fri, 29 May 2026 06:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (പി.എഫ്) സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും ഇന്ന് നടക്കും.</p>
<p>തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഇ.എസ്.ഐ, പി.എഫ് സംബന്ധമായ പരാതികളും സംശയങ്ങളും അദാലത്തിൽ പരിഗണിക്കും.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ മാനേജർ, ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്നീ വിലാസങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ 28നകം സമർപ്പിക്കണം.</p>
<p></p>
<p>പി.എഫ് സംബന്ധമായ പരാതികൾ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ നൽകാം. ഇ.എസ്.ഐ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലേക്കും, പി.എഫ് പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലേക്കും അയയ്ക്കാവുന്നതാണ്.</p>
<p>പരാതികൾ സമർപ്പിക്കുമ്പോൾ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാൻ സൗകര്യമുണ്ടാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കാലാനുസൃതമായ  ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2544</link>
<guid>https://thekeralajournal.com/2544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Fri, 29 May 2026 06:43:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. അശോക ജംഗ്ഷൻ, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.</p>
<p>നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്തുകൾ പോലും വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.</p>
<p>നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ നിലവിലെ ബസ് സ്റ്റോപ്പുകൾ ഗതാഗത തടസത്തിന് പ്രധാന കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>ബൈപാസ് റോഡുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ അവസാനിപ്പിക്കുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലേക്ക് എത്തുന്ന രീതിയിൽ വികസിപ്പിക്കണമെന്നും നിർദേശിച്ചു. അശോക ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് അടിസ്ഥാനപരമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുനിസിപ്പൽ ഭരണസമിതി ഇച്ഛാശക്തി കാണിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ചിലർക്ക് മാത്രം ഗുണകരമാകുന്ന നിലപാടുകളാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ഡി.ജെ.എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലിലും ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുതിയ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്</title>
<link>https://thekeralajournal.com/2543</link>
<guid>https://thekeralajournal.com/2543</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e75b3605b.jpg" length="37227" type="image/jpeg"/>
<pubDate>Fri, 29 May 2026 06:39:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രസംഗത്തിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് സൂചന.</p>
<p>സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനും ക്ഷേേമപെൻഷൻ 3000 രൂപയായി ഉയർത്തുന്നതിനും നയപ്രഖ്യാപനത്തിൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്. വയോജനവകുപ്പ് രൂപീകരണം ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളും പ്രസംഗത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.</p>
<p>റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പുതിയ വികസനപദ്ധതി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിലും ആകാംക്ഷ ഉയർന്നിരിക്കുകയാണ്. ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയും നയപ്രഖ്യാപനത്തിൽ പ്രതിപാദിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.</p>
<p>രാവിലെ 8.55ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. പുതിയ സർക്കാരിന്റെ ഭരണദിശയും വികസന കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന നിർണായക പ്രസംഗമായിരിക്കും ഇന്നത്തേത്.</p>]]> </content:encoded>
</item>

<item>
<title>കാലവർഷം ലക്ഷദ്വീപിൽ എത്തി; ജൂൺ ആദ്യവാരത്തോടെ കേരളത്തിലെത്താൻ സാധ്യത</title>
<link>https://thekeralajournal.com/2542</link>
<guid>https://thekeralajournal.com/2542</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17a18cea573.jpg" length="114165" type="image/jpeg"/>
<pubDate>Thu, 28 May 2026 07:29:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിലവിൽ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷക്കാറ്റ് സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യവാരത്തോടെ തന്നെ മൺസൂൺ കേരള തീരത്തേക്ക് എത്തിയേക്കുമെന്നാണ് പ്രവചനം.</p>
<p>​പതിവിലും നേരത്തെ തന്നെ ആൻഡമാൻ, ശ്രീലങ്കൻ തീരങ്ങളിൽ കാലവർഷക്കാറ്റ് എത്തിയിരുന്നെങ്കിലും കേരളത്തിലേക്കുള്ള ഇതിന്റെ പ്രവേശനത്തിന് നേരിയ താമസം നേരിടുന്നുണ്ട്. അറബിക്കടലിലെ സംവഹന പ്രക്രിയ (convection) നിലവിൽ ശക്തമല്ലാത്തതും പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് ഈ വൈകലിന് കാരണം.</p>
<p>​എന്നാൽ വരും ദിവസങ്ങളിൽ അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുമെന്നും കാറ്റിന്റെ ശക്തി വർദ്ധിക്കുന്നതോടെ കാലവർഷം കൂടുതൽ സജീവമായി കേരളത്തിലേക്ക് വ്യാപിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ ആഘോഷം</title>
<link>https://thekeralajournal.com/2541</link>
<guid>https://thekeralajournal.com/2541</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a179b8112bed.jpg" length="41604" type="image/jpeg"/>
<pubDate>Thu, 28 May 2026 07:04:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം.</p>
<p>കേരളത്തിലുടനീളം രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങളും പ്രാർഥനകളും നടന്നു. പള്ളികൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ബലി ഇറച്ചി വിതരണം ചെയ്യുന്ന ചടങ്ങുകളും പുരോഗമിക്കുകയാണ്.</p>
<p>പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകൻ ഇസ്‌മായിൽ നെ ദൈവകല്പന പ്രകാരം ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.</p>
<p>ഗൾഫ് രാജ്യങ്ങൾ ൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ ആഘോഷം. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2540</link>
<guid>https://thekeralajournal.com/2540</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1799b3d4b6c.jpg" length="36208" type="image/jpeg"/>
<pubDate>Thu, 28 May 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യൻ (50) രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ ഓടപ്പെട്ടിയിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്.</p>
<p>2005 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴത്തോപ്പ് പേപ്പാറ ഭാഗത്തെ വളളാടിയിൽ വീടിന്റെ മുൻവശത്തെ കടമുറിയിൽ അതിക്രമിച്ച് കയറിയ സുബ്രഹ്മണ്യനും മറ്റ് മൂന്ന് പേരും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷമാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് ഓടപ്പെട്ടി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.</p>
<p>കേരള പോലീസ് ൽ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിജുവും സിവിൽ പൊലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവരും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>പെൺകരുത്തിൽ തിളങ്ങി ഹയർസെക്കൻഡറി ഫലം; എല്ലാ വിഷയങ്ങളിലും &amp;apos;എ പ്ലസ്&amp;apos; നേടി 30,561 വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2539</link>
<guid>https://thekeralajournal.com/2539</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a165a22f183c.jpg" length="85133" type="image/jpeg"/>
<pubDate>Wed, 27 May 2026 08:12:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ പെൺകുട്ടികൾക്ക് വൻ മുന്നേറ്റം. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടി വിജയക്കൊടി പാറിച്ച 30,561 വിദ്യാർഥികളിൽ 23,095 പേരും പെൺകുട്ടികളാണ്. 7,466 ആൺകുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 30,145 പേർക്കായിരുന്നു പൂർണ്ണ എ പ്ലസ് ഉണ്ടായിരുന്നത്.</p>
<p>​വിഭാഗം തിരിച്ചുളള കണക്കുകൾ പരിശോധിക്കുമ്പോൾ സയൻസ് സ്ട്രീമിലാണ് ഏറ്റവും കൂടുതൽ പേർക്ക് പൂർണ്ണ എ പ്ലസ് ലഭിച്ചത്; 22,970 പേർ. കോമേഴ്‌സ് വിഭാഗത്തിൽ 5,264 പേരും ഹ്യുമാനിറ്റീസിൽ 2,327 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.</p>
<p>​മുഴുവൻ മാർക്കും നേടി 60 പേർ</p>
<p>​പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും (1200/1200) നേടി സംസ്ഥാനത്ത് 60 വിദ്യാർഥികൾ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷം 41 പേർക്കായിരുന്നു ഈ നേട്ടമുണ്ടായിരുന്നത്.</p>
<p>​മലപ്പുറം ഒന്നാമത്, കോഴിക്കോട് രണ്ടാമത്</p>
<p>​എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണയും മലപ്പുറം ജില്ലയാണ് മുന്നിൽ. മലപ്പുറത്ത് 4,621 വിദ്യാർഥികൾ പൂർണ്ണ എ പ്ലസ് നേടി. 3,548 പേർക്ക് എ പ്ലസ് ലഭിച്ച കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.</p>
<p>​മറ്റു ജില്ലകളിലെ എ പ്ലസ് കണക്കുകൾ: കണ്ണൂർ– 2878, തൃശൂർ– 2753, എറണാകുളം– 2751, തിരുവനന്തപുരം– 2564, കൊല്ലം– 2506, കോട്ടയം– 2002, പാലക്കാട്– 1987, ആലപ്പുഴ– 1488, കാസർകോട്– 998, ഇടുക്കി– 936, പത്തനംതിട്ട– 699, വയനാട്– 636.</p>
<p>​ഗൾഫ് മേഖലയിൽ നിന്ന് 131 വിദ്യാർഥികളും മാഹിയിൽ നിന്ന് 34 പേരും ലക്ഷദ്വീപിൽ നിന്ന് 29 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന</title>
<link>https://thekeralajournal.com/2538</link>
<guid>https://thekeralajournal.com/2538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Wed, 27 May 2026 06:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ നഗരം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്. ഇതോടെ കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്.</p>
<p>ശോച്യാവസ്ഥയിലായിരുന്ന നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായിട്ടില്ല. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്.</p>
<p>സ്കൂൾ തുറക്കലും വിപണികളുടെ സജീവതയും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്കൂളുകൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>സ്കൂൾ വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>
<p>ബോധവത്കരണം ശക്തമാക്കണം</p>
<p>നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണവും നൽകേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണ്</p>
<p>ബൈപ്പാസികളുടെ അഭാവം</p>
<p>കട്ടപ്പന നഗരത്തിൽ ബൈപാടുകളുടെ കുറവും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.</p>
<p>അനധികൃത പാർക്കിങ്</p>
<p>വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് കട്ടപ്പന നേരിടുന്ന അടുത്ത വലിയ പ്രശ്നം.വീതി കുറഞ്ഞ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാക്കാൻ സാധിക്കും</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി</title>
<link>https://thekeralajournal.com/2537</link>
<guid>https://thekeralajournal.com/2537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16462127e12.jpg" length="91929" type="image/jpeg"/>
<pubDate>Wed, 27 May 2026 06:47:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയുടെ വിജയശതമാനം 84.64 ആണ്. എറണാകുളം (83.56%), തൃശൂർ (82.09%), കോട്ടയം (81.68%) ജില്ലകളാണ് പിന്നാലെയുള്ളത്.</p>
<p>ജില്ലയിലെ 80 സ്കൂളുകളിൽ നിന്നായി 9404 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7960 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 936 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് 83 ശതമാനം വിജയമായിരുന്നു ലഭിച്ചത്. അന്ന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു. 2024ൽ വിജയശതമാനം 83.44 ആയിരുന്നു.</p>
<p>ഈ വർഷം ഏഴ് സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ തവണ ഇത് നാല് സ്കൂളുകളിലായിരുന്നു. അതേസമയം വാഗവരൈ ഗവ. എച്ച്.എസ്.എസ് സ്കൂളിൽ 12.5 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 32 പേരിൽ നാല് പേരാണ് വിജയിച്ചത്.</p>
<p>വി.എച്ച്.എസ്.ഇയിൽ 74.92% വിജയം</p>
<p>വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 74.92 ശതമാനം വിജയമാണ് ലഭിച്ചത്. 905 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69 ശതമാനമായിരുന്നു.</p>
<p>ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.4 ശതമാനം വിജയത്തോടെ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. 192 വിദ്യാർത്ഥികളിൽ 139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 69.93 ശതമാനമായിരുന്നു വിജയം.</p>
<p>ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 298 പേർ പരീക്ഷയെഴുതിയതിൽ 125 പേർ വിജയിച്ചു. വിജയശതമാനം 41.95 ആണ്. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉണ്ടായില്ല.</p>
<p>നൂറുമേനി വിജയം നേടിയ സ്കൂളുകൾ</p>
<p>സർക്കാർ സ്കൂളുകളിൽ:</p>
<p>പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 46 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 37 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>എയ്ഡഡ് സ്കൂളുകളിൽ:</p>
<p>മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് — 97 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് — 14 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ് — 99 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അൺഎയ്ഡഡ് സ്കൂളുകളിൽ:</p>
<p>തൊടുപുഴ ജയ് റാണി ഇ.എം.എച്ച്.എസ്.എസ് — 62 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് — 50 വിദ്യാർത്ഥികൾ വിജയിച്ചു</p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടുവിന് ഫുൾ മാർക്ക് നേട്ടവുമായി മെഹറിൻ ഫാത്തിമ</title>
<link>https://thekeralajournal.com/2536</link>
<guid>https://thekeralajournal.com/2536</guid>
<description><![CDATA[ ജില്ലയിൽ മുഴുവൻ മാർക്കും കിട്ടിയ ഏക വിദ്യാർഥിനി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16450e593a2.jpg" length="49977" type="image/jpeg"/>
<pubDate>Wed, 27 May 2026 06:42:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ എം.എ. മെഹറിൻ ഫാത്തിമ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ 1200ൽ 1200 മാർക്കും നേടി ജില്ലയിലെ ഏക ഫുൾ മാർക്ക് ജേതാവായി.</p>
<p>ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ചിട്ടയായ പഠനം നടത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മെഹറിൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശക്തമായ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും അവൾ വ്യക്തമാക്കി.</p>
<p>സെന്റ് ജോസഫ്സിൽ തന്നെയാണ് മെഹറിൻ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു. തുടർപഠനമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മെഹറിന്റെ ആഗ്രഹം.</p>
<p>മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാരിമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ സജീനയുടെയും മകളാണ് മെഹറിൻ. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെഫ്രീൻ ഫാത്തിമയാണ് സഹോദരി.</p>
<p>ഗ്രേസ് മാർക്ക് ഇല്ലാതെയാണ് മെഹറിൻ 1200 മാർക്കും സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയെ സ്കൂൾ മാനേജർ ഡോ. ജോസഫ് കൊച്ചുപറമ്പിലും പ്രിൻസിപ്പൽ ബിസോയ് ജോർജും അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി, ചെറുതോണി ഡാമുകൾ  മേയ് 31 വരെ സന്ദർശിക്കാം</title>
<link>https://thekeralajournal.com/2535</link>
<guid>https://thekeralajournal.com/2535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16446bb18b4.jpg" length="80157" type="image/jpeg"/>
<pubDate>Wed, 27 May 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനലവധിക്കാലം പരിഗണിച്ച് നിബന്ധനകൾക്ക് വിധേയമായി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ പൊതുജനങ്ങൾക്ക് മേയ് 31 വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.</p>
<p>അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് സുരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കാൽനടയായി മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ബഗ്ഗി കാർ സർവീസ് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ആവശ്യമായ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസും സുരക്ഷാ നിർദേശങ്ങളോടൊപ്പം സന്ദർശനം അനുവദിക്കാമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.</p>
<p>ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബുധനാഴ്ചകളിൽ, ഡാമിൽ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ, ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ, കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.</p>
<p>നേരത്തെ ഡിസംബർ 31 വരെയായിരുന്നു ഡാമുകളിലേക്കുള്ള പ്രവേശനാനുമതി നൽകിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.</title>
<link>https://thekeralajournal.com/2534</link>
<guid>https://thekeralajournal.com/2534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15af803ece2.jpg" length="121572" type="image/jpeg"/>
<pubDate>Tue, 26 May 2026 20:04:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മീഡിയ മംഗളം, സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ പരിപാടി നടക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>വിദ്യാർത്ഥികൾക്ക് അഭിനന്ദനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 6282266140, 9497285584.</p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2533</link>
<guid>https://thekeralajournal.com/2533</guid>
<description><![CDATA[ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ...?? കൂടുതൽ അറിയാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15adf146be9.jpg" length="104333" type="image/jpeg"/>
<pubDate>Tue, 26 May 2026 19:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തേക്കുള്ള എംജി Gandhi യൂണിവേഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ പ്ലസ് ടു രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ അതീവ ശ്രദ്ധയോടെ നൽകണമെന്ന് സർവകലാശാല അറിയിച്ചു. <strong>രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കില്ല.</strong></p>
<p>ഡി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും വിജയിച്ച വർഷവും നൽകുമ്പോൾ പരീക്ഷാഫലം സ്വയമേവ ലഭ്യമാകും. അതിനാൽ ഈ വിവരങ്ങൾ കൃത്യമായി നൽകണമെന്നും പിന്നീട് തിരുത്തൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p><strong>ബോണസ് മാർക്കുമായി ബന്ധപ്പെട്ട നിർദേശങ്ങൾ</strong></p>
<p>എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അപേക്ഷിക്കുന്നവർ, പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള പ്രാതിനിധ്യങ്ങളും നേട്ടങ്ങളും മാത്രമാണ് ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p>സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ രാജ്യപുരസ്കാർ അല്ലെങ്കിൽ നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുള്ളൂ. സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്ക് ആവശ്യപ്പെടുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p><strong>വിമുക്തഭടൻ / ജവാൻ വിഭാഗം</strong></p>
<p>വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക. വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.</p>
<p><strong>കായിക / കലാ വിഭാഗം</strong></p>
<p>കായിക-കലാ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള നേട്ടങ്ങളും പ്രാതിനിധ്യങ്ങളും മാത്രമേ ഉൾപ്പെടുത്താവൂ. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p><strong>ഭിന്നശേഷി സംവരണം</strong></p>
<p>ഭിന്നശേഷിക്കാർ / ദിവ്യാംഗർ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. താത്കാലിക വൈകല്യമുള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലായിരിക്കണമെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a15ade2cfc7c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു</title>
<link>https://thekeralajournal.com/2532</link>
<guid>https://thekeralajournal.com/2532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1589480dfaf.jpg" length="97526" type="image/jpeg"/>
<pubDate>Tue, 26 May 2026 17:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ൽ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം മെയ് 26-ന് രാവിലെ 11.30 ന് സ്കൂൾ ഹാളിൽ ചേർന്നു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ വിഷയാവതരണം നടത്തി.</p>
<p>പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രക്ഷാധികാരി, വൈസ് ചെയർമാൻ, ജനറൽ കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.</p>
<p><strong>സംഘാടക സമിതി</strong></p>
<p><strong>രക്ഷാധികാരികൾ</strong></p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.</p>
<p>സേനാപതി വേണു (എം.എൽ.എ., ഉടുമ്പൻചോല നിയോജക മണ്ഡലം)</p>
<p>റോയി കെ പൗലോസ് (എം.എൽ.എ., ഇടുക്കി നിയോജക മണ്ഡലം)</p>
<p>അപു ജോൺ ജോസഫ് (എം.എൽ.എ., തൊടുപുഴ നിയോജക മണ്ഡലം)</p>
<p>അഡ്വ. സിറിയക് തോമസ് (എം.എൽ.എ., പീരുമേട് നിയോജക മണ്ഡലം)</p>
<p>എ. രാജ (എം.എൽ.എ., ദേവികുളം നിയോജക മണ്ഡലം)</p>
<p>പ്രൊഫ. ഷീല സ്റ്റീഫൻ (പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p>ഷൈനി സജി (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p><strong>വൈസ് ചെയർമാൻമാർ</strong></p>
<p>ബാലസിംഗ് കെ</p>
<p>സ്റ്റെഫി സി.എസ്</p>
<p>രജനി കെ എ</p>
<p>റെജി ഇലിപ്പുലിക്കാട്ട്</p>
<p>ഗീത പി.സി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഇടുക്കി)</p>
<p><strong>ജോയിന്റ് കൺവീനർമാർ</strong></p>
<p>ആൻസൺ ജോസ് കെ.എ.എസ് (ഡി.ഇ.ഒ., കട്ടപ്പന)</p>
<p>സി. രാജശേഖരൻ (എ.ഇ.ഒ., കട്ടപ്പന)</p>
<p>സുനിതറാണി ടി.എസ് (ഹെഡ്മിസ്ട്രസ്)</p>
<p>യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്റ്റെഫി സി.എസ്, പി.ടി.എ പ്രസിഡന്റ് സൈൻ ജോസഫ്, ഉപജില്ലാ സീനിയർ സൂപ്രണ്ട് റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ് നന്ദി രേഖപ്പെടുത്തി.</p>
<p>ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, പി.ടി.എ/എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു ഫലം പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/2531</link>
<guid>https://thekeralajournal.com/2531</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14ea004ff13.jpg" length="86726" type="image/jpeg"/>
<pubDate>Tue, 26 May 2026 15:27:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി N. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.</p>
<p>ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ</p>
<p>results.hse.kerala.gov.in⁠�</p>
<p>prd.kerala.gov.in⁠�</p>
<p>results.kite.kerala.gov.in⁠�</p>
<p>digilocker.gov.in⁠�.</p>
<p>എസ്‌എം‌എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ട്. ഇതിനായി 56263 എന്ന നമ്പറിലേക്ക് KERALA12 എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് നൽകി രജിസ്‌ട്രേഷൻ നമ്പർ ചേർത്ത് സന്ദേശം അയയ്ക്കണം.</p>
<p>വാട്‌സ്ആപ്പ് വഴിയും ഫലം ലഭ്യമാക്കിയിട്ടുണ്ട്. 91886 19958 എന്ന നമ്പറിലേക്ക് RESULT എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയച്ചാൽ HSE, VHSE ഓപ്ഷനുകൾ ലഭിക്കും. ആവശ്യമായ വിഭാഗം തിരഞ്ഞെടുത്തതിന് ശേഷം രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകണം. തുടർന്ന് ഫലം PDF രൂപത്തിൽ ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് മഹാത്മഗാന്ധി സർവകലാശാല</title>
<link>https://thekeralajournal.com/2530</link>
<guid>https://thekeralajournal.com/2530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a150e78db0ee.jpg" length="99439" type="image/jpeg"/>
<pubDate>Tue, 26 May 2026 08:37:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്ക് മഹാത്മഗാന്ധി സർവകലാശാലയുടെ ഡി.ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ചു. മഹാത്മഗാന്ധി സർവകലാശാലയുടെ ഒൻപതാമത് പ്രത്യേക ബിരുദദാനച്ചടങ്ങിലാണ് മമ്മൂട്ടിക്ക് ഈ ബഹുമതി സമ്മാനിച്ചത്.</p>
<p>സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ചാണ് സർവകലാശാലയുടെ പരമോന്നത ബഹുമതികളിലൊന്നായ ഡി.ലിറ്റ് നൽകി ആദരിച്ചത്.</p>
<p>ചടങ്ങിൽ പ്രശസ്ത നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും ഡി.ലിറ്റ് ബിരുദം നൽകി. പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ. എൻ. രാധാകൃഷ്ണന് ഡി.എസ്‌സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദവും സമ്മാനിച്ചു.</p>
<p>സർവകലാശാല പ്രോ-ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ, മഹാത്മാ ഗാന്ധി സർവകാലശാല വൈസ് ചാൻസലർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/2529</link>
<guid>https://thekeralajournal.com/2529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14f71882f9b.jpg" length="111853" type="image/jpeg"/>
<pubDate>Tue, 26 May 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിജ്ഞാനത്തിലും നൈപുണ്യത്തിലും വിശ്വസാഹോദര്യത്തിലും ഉന്നതമായ മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്ന മനുഷ്യസമൂഹത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസധാരയെ വളർത്തുന്നതിനൊപ്പം ഗുരുക്കന്മാർ ലോകത്തിന് നൽകിയ ദർശനങ്ങളും സന്ദേശങ്ങളും സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മലനാട് യൂണിയനിലെ ബാലജനയോഗം അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച വിദ്യാർത്ഥികളിൽ ഉണ്ടാകണമെന്നും ലോകത്ത് വർധിച്ചുവരുന്ന നശീകരണ പ്രവണതകളെയും മൂല്യച്യുതികളെയും അതിജീവിക്കാൻ ഗുരുദേവ സന്ദേശങ്ങൾ വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം വിദ്യാഭ്യാസ പ്രക്രിയയെന്നും കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ബാലജനയോഗം ക്ലാസുകളിലൂടെ നടത്തുന്നതെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ ജീവിതവ്രതമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>38 ശാഖകളിൽ നിന്നായി 208 അധ്യാപകർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ സംസാരിച്ചു.</p>
<p>ബാലജനയോഗം കുട്ടികൾക്കായി തയ്യാറാക്കിയ പാഠാവലികളും ഒരു വർഷത്തെ പ്രവർത്തനരേഖയും ആസ്പദമാക്കി പച്ചടി എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും ആസൂത്രണ ചർച്ചകളും നടന്നു.ബാലജനയോഗം പ്രവേശനോത്സവം ജൂൺ 7ന് എല്ലാ ശാഖായോഗങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു</title>
<link>https://thekeralajournal.com/2526</link>
<guid>https://thekeralajournal.com/2526</guid>
<description><![CDATA[ പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a147e0aeae9d.jpg" length="60666" type="image/jpeg"/>
<pubDate>Tue, 26 May 2026 06:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14eee08bfdc.jpg" alt=""></p>
<p>ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതിയായ രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.</p>
<p>തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രിക്കടയുടെ മുന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ മുന്നില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികളാണ് പോലീസില്‍ വിവരം അറിയിച്ചത്.</p>
<p>തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേഷ് പാണ്ഡ്യനെ പോലീസ് പിടികൂടിയത്.</p>
<p>മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്</title>
<link>https://thekeralajournal.com/2528</link>
<guid>https://thekeralajournal.com/2528</guid>
<description><![CDATA[ ഫല പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14ea004ff13.jpg" length="86726" type="image/jpeg"/>
<pubDate>Tue, 26 May 2026 06:02:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.</p>
<p>ഈ വർഷം ഏകദേശം നാല് ലക്ഷത്തി അൻപതിനായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം പരിശോധിക്കാനാകും.</p>
<p>കേരള റിസൾട്സ്, ഡി.എച്ച്.എസ്.ഇ കേരള പോർട്ടൽ, ഡി.എച്ച്.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റ്, കൈറ്റ് റിസൾട്സ് എന്നീ വെബ്‌സൈറ്റുകളിലൂടെയും പി.ആർ.ഡി ലൈവ്, സഫലം, ഐഎക്സാംസ് കേരള, ഡിജിലോക്കർ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും.</p>
<p><span style="text-decoration: underline;"><strong>ഫലം പരിശോധിക്കേണ്ട വിധം</strong></span>:</p>
<p>1️⃣ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക.</p>
<p>2️⃣ “Kerala Plus Two Result 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.</p>
<p>3️⃣ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.</p>
<p>4️⃣ ‘Submit’ അമർത്തിയാൽ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ ലഭ്യമാകും.</p>
<p>5️⃣ ഭാവി ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14e9945a49e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”</title>
<link>https://thekeralajournal.com/2527</link>
<guid>https://thekeralajournal.com/2527</guid>
<description><![CDATA[ ലഹരിക്കെതിരെ ജൂൺ 1 മുതൽ പ്രത്യേക പദ്ധതി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1485e626b64.jpg" length="65189" type="image/jpeg"/>
<pubDate>Mon, 25 May 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്” എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.</p>
<p>കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കുക, സ്കൂൾ പരിസരങ്ങളിലെ സംശയാസ്പദമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുക, ലഹരിമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>ഇതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പോലീസ് സ്ക്വാഡുകൾ രംഗത്തിറങ്ങും. സ്കൂൾ പരിസരങ്ങളിലെ കടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ, യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ പോലീസ് പ്രത്യേക നിരീക്ഷണത്തിലാക്കും.</p>
<p><em>"</em><strong>നമ്മുടെ കുട്ടികളെ സംരക്ഷിക്കാം… ലഹരിയില്ലാ സമൂഹം സൃഷ്ടിക്കാം</strong>.”</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വണ്‍ പ്രവേശനം : ഇന്ന് മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2525</link>
<guid>https://thekeralajournal.com/2525</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13d1861435c.jpg" length="44084" type="image/jpeg"/>
<pubDate>Mon, 25 May 2026 10:05:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം (Single Window System) വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. ഇത്തവണ 4,10,456 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്ത് നിലവില്‍ 3,60,844 പ്ലസ് വണ്‍ സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍, ഇത്തവണ അലോട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തിയ ശേഷമേ അധിക ബാച്ചുകളോ സീറ്റുകളോ അനുവദിക്കൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.</p>
<p>അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അലോട്ട്‌മെന്റ് സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.</p>
<p><strong>ആവശ്യമായ രേഖകള്‍</strong></p>
<p>പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി, എസ്‌ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരിക്കുന്നത്.</p>
<p>പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ പിന്നീട് സമര്‍പ്പിക്കാന്‍ നിശ്ചിത സമയം അനുവദിക്കും. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകളും പ്രവേശനത്തിനുശേഷം നല്‍കാവുന്നതാണ്.</p>
<p><strong>നേറ്റിവിറ്റി തെളിയിക്കാന്‍</strong></p>
<p>സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകളിലേതെങ്കിലും ഉണ്ടെങ്കില്‍ നേറ്റീവ് വിഭാഗത്തില്‍ പരിഗണിക്കും</p>
<p>ജനന സര്‍ട്ടിഫിക്കറ്റ്</p>
<p>കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖ</p>
<p>സത്യപ്രസ്താവന</p>
<p>എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ അടിസ്ഥാന രേഖയായി പരിഗണിക്കും. അത്തരത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.</p>
<p>വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ടതില്ല. മാതാപിതാക്കള്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവരാണെങ്കില്‍, അവരില്‍ ഒരാളുടെ എസ്‌എസ്‌എല്‍സി രേഖ ജാതി തെളിവായി ഉപയോഗിക്കാം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2524</link>
<guid>https://thekeralajournal.com/2524</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : കൃഷ്‌ണൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13cd0d847f1.jpg" length="94969" type="image/jpeg"/>
<pubDate>Mon, 25 May 2026 09:51:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ആളപായമില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസവും മേഖലയിൽ സമാനമായ അപകടം ഉണ്ടായിരുന്നു. കട്ടപ്പന ഇരട്ടയാർ റോഡിൽ ജലവിതരണ പൈപ്പിനായി എടുത്ത കുഴി മൂടാത്തത് ഇനിയും അപകട കാരണമാകും എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വീണ്ടും ഇരുട്ടടി; പെട്രോൾ&#45;ഡീസൽ വില കുത്തനെ കൂട്ടി</title>
<link>https://thekeralajournal.com/2523</link>
<guid>https://thekeralajournal.com/2523</guid>
<description><![CDATA[ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a99f7ce57.jpg" length="71470" type="image/jpeg"/>
<pubDate>Mon, 25 May 2026 07:15:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a13afb0837e5.jpg" alt=""></p>
<p>രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഇന്ന്  പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചതോടെ സാധാരണ ജനങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടിയായി.</p>
<p>കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത് നാലാമത്തെ തവണയാണ് വില കൂടുന്നത്.ഇതുവരെ 8 രൂപയുടെ വർധനവാണ് ഒരാഴ്ചക്കുള്ളിൽ ഉണ്ടായിട്ടുള്ളത്.</p>
<p>അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണെങ്കിലും ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയർത്തിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. </p>]]> </content:encoded>
</item>

<item>
<title>പോത്തുംപാറ അഡ്വഞ്ചർ പാർക്കിൽ അപകടം; ചെന്നൈ സ്വദേശിനിയുടെ വിരൽ അറ്റു</title>
<link>https://thekeralajournal.com/2522</link>
<guid>https://thekeralajournal.com/2522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a15be55a6.jpg" length="107805" type="image/jpeg"/>
<pubDate>Mon, 25 May 2026 06:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തുംപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ ഉണ്ടായ അപകടത്തിൽ ചെന്നൈ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടത്തിൽ കൈ കുരുങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാരിയായ ഷർമിള ബാബുവിന്റെ വിരൽ അറ്റുപോയെന്നാണ് വിവരം.</p>
<p>പാർക്കിലെ ചില റൈഡുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും നിയമാനുസൃത അനുമതികളും പൂർത്തിയാക്കിയ ശേഷമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയോ മറ്റോ ആണ് അപകടം സംഭവിച്ചതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ പ്രതികരണം.</p>
<p>അതേസമയം, അപകടത്തിൽ പരിക്കേറ്റ യുവതി തനിക്ക് പരാതിയില്ലെന്നും തുടർനടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.</p>
<p>പാർക്കിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പാർക്ക് ഉടമ പ്രതികരിച്ചു. പാർക്കിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ അഡ്വഞ്ചർ ടൂറിസം വകുപ്പ് വ്യക്തമാക്കി.</p>
<p>അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാതല വിദ്യാരംഭം മുരിക്കാശേരിയിൽ നടന്നു</title>
<link>https://thekeralajournal.com/2521</link>
<guid>https://thekeralajournal.com/2521</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a01d7fcba.jpg" length="113764" type="image/jpeg"/>
<pubDate>Mon, 25 May 2026 06:34:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി രൂപതാതല വിദ്യാരംഭം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.</p>
<p>രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ബിഷപ് എഴുത്തിനിരുത്തി. പന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇതിന്റെ രൂപതാതല ഉദ്ഘാടനമാണ് മുരിക്കാശേരിയിൽ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ്, കുട, കുട്ടികളുടെ ദീപിക മാസിക, മധുരപലഹാരം എന്നിവ വിതരണം ചെയ്തു. കുട്ടികളോടും മാതാപിതാക്കളോടും ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ബിഷപ് മടങ്ങിയത്.</p>
<p>പരിപാടികൾക്ക് മുരിക്കാശേരി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേമുറി, ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2520</link>
<guid>https://thekeralajournal.com/2520</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139f991c5cd.jpg" length="316165" type="image/jpeg"/>
<pubDate>Mon, 25 May 2026 06:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെയും രാജാക്കാട് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.</p>
<p>ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എൽ.സി.എഫ് ജില്ലാ കോഡിനേറ്റർ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബ്രീസ് മുല്ലൂർ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും രേഖപ്പെടുത്തി.</p>
<p>അഡ്മിനിസ്ട്രേറ്റർ ജോയൽ വി. ഷാജു ക്യാമ്പിന്റെ വിശദീകരണം നടത്തി. രാജാക്കാട് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. വിജയ് ജയകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. എൻ.വി. സത്യബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു.</p>
<p>ക്യാമ്പിന്റെ ഭാഗമായി സർപ്പ ടീം ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് പാമ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.</p>
<p>ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, പൾമണോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പ്രമേഹ രോഗ വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം</title>
<link>https://thekeralajournal.com/2519</link>
<guid>https://thekeralajournal.com/2519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139edc2d56a.jpg" length="77225" type="image/jpeg"/>
<pubDate>Mon, 25 May 2026 06:29:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.</p>
<p>പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ നായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം. യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു, സബ് ഇൻസ്പെക്ടർ എം. എസ്. അഭിജിത്, വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.</p>
<p>ബസുകൾക്ക് പുതിയ ക്രമീകരണം</p>
<p>ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടിമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനകീയ ഹോട്ടലിന് സമീപവും കേജീസ് ജൂവലറിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ വെള്ളത്തൂവൽ വഴി അടിമാലിയിലേക്ക് പോകുന്നവ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നും, കുഞ്ചിത്തണ്ണി വഴി പോകുന്നവ എൻഎസ്എസ് കെട്ടിടത്തിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നുമാകും യാത്രക്കാരെ കയറ്റുക.</p>
<p>രാജകുമാരി–മാങ്ങാത്തൊട്ടി ഭാഗത്തുനിന്നുള്ള ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തെ സ്റ്റോപ്പിലും, കുത്തുങ്കൽ, കുഞ്ചിത്തണ്ണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കേജീസ് ജൂവലറിയ്ക്ക് മുൻവശത്തെ സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>എല്ലാ ബസുകളും നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നും ബസ് സ്റ്റോപ്പുകളിൽ മൂന്ന് മിനിറ്റിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.</p>
<p>പാർക്കിംഗ് നിയന്ത്രണങ്ങളും ഏകദിശ ക്രമീകരണവും</p>
<p>ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിൽ നിന്ന് രാജാക്കാട്–പൂപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.</p>
<p>രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ്, മാങ്ങാത്തൊട്ടി റോഡിലെ കനകക്കുന്ന് ജംഗ്ഷൻ വരെ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റോഫീസിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് വരെ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിലൊന്നിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലിജിയൻ ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2518</link>
<guid>https://thekeralajournal.com/2518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139db053f50.jpg" length="100962" type="image/jpeg"/>
<pubDate>Mon, 25 May 2026 06:24:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) കട്ടപ്പന ലീജിയൻ്റെ 10-ാം ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.</p>
<p>കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ അന്തരിച്ച മുൻ പ്രസിഡന്റ് ജോസഫ് പെരേര അനുസ്മരണത്തോടെയാണ് ആരംഭിച്ചത്. അശോക് ഇ.ആർ പരിപാടികൾക്ക്  സ്വാഗതം ആശംസിച്ചു. ട്രഷറർ തോമസ് എ.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a139dc78bc85.jpg" alt=""></p>
<p>ചടങ്ങിൽ വച്ച് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജൻ ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.പരിപാടികളുടെ ഉദ്ഘാടനം സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എസ്.എഫ്.എം.എം. വാസുദേവൻ നിർവഹിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും അദ്ദേഹം സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.</p>
<p>എസ്‌സിഐ വൈസ് പ്രസിഡന്റ് പി.പി.എഫ് അരവിന്ദ് എസ്.പി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പി.പി.എഫ് വേണുഗോപാൽ കെ.പി. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സീനിയർ ചേംബർ അംഗങ്ങളുടെ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>ബക്രീദിന് രണ്ട് ദിവസം പൊതുഅവധി; 28&#45;നും അവധി പ്രഖ്യാപിച്ച് സർക്കാർ</title>
<link>https://thekeralajournal.com/2517</link>
<guid>https://thekeralajournal.com/2517</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a128cba95300.jpg" length="55091" type="image/jpeg"/>
<pubDate>Sun, 24 May 2026 10:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത്  ബക്രീദ് (ഈദുല്‍ അദ്ഹ) പ്രമാണിച്ച്‌ മെയ് 27 ബുധനും 28 വ്യാഴവും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a128cb48f9a2.jpg" alt=""></p>
<p>നേരത്തെ മെയ് 27-നായിരുന്നു ബക്രീദ് അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുല്‍ഹിജ്ജ മാസം മെയ് 19 ചൊവ്വാഴ്ച ആരംഭിച്ചതായി വിവിധ ഖാസിമാർ പ്രഖ്യാപിച്ചു. അതനുസരിച്ച് ബലിപെരുന്നാൾ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.</p>
<p>ഇതിനെ തുടർന്നാണ് സർക്കാർ മെയ് 28-നും അധിക അവധി പ്രഖ്യാപിച്ചത്. കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിലുള്ള സ്ഥാപനങ്ങൾക്കും രണ്ട് ദിവസവും അവധി ബാധകമായിരിക്കും.</p>
<p>ബലിപെരുന്നാൾ വ്യാഴാഴ്ചയാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം A. P. അബൂബക്കർ മുസ്ലിയാർ, സെയ്ദ് ഇബ്രാഹിമുൽ ഖലീൽ ,സയ്യിദ് അബ്ദുല്ല ഹബീബ് അൽ ബുഖാരി, V. P. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ</title>
<link>https://thekeralajournal.com/2516</link>
<guid>https://thekeralajournal.com/2516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1241e77f493.jpg" length="144316" type="image/jpeg"/>
<pubDate>Sun, 24 May 2026 05:40:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്കായി ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നതും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പരിഗണിച്ചതായും, ഏപ്രിൽ 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ച അപേക്ഷകന് ഗ്രൗണ്ട് അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. വാടകയും ജി.എസ്.ടി-യും കൂടാതെ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും പ്രവേശന ടിക്കറ്റിൽ 10 ശതമാനം വിനോദ നികുതിയും ഈടാക്കുന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അപേക്ഷകൻ 35 ദിവസത്തേക്കുള്ള വാടക, ജി.എസ്.ടി, ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് കരാർ ഒപ്പുവെച്ചതായും തുടർന്ന് ‘ഫെസ്റ്റ്’ എന്ന പേരിൽ പരിപാടിക്ക് പ്രചാരണം നൽകിയതായും ചെയർമാൻ പറഞ്ഞു. മെയ് 8-ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും അവധി സമയമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പരിപാടി ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞ് ‘ഫെസ്റ്റ്’ എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടായെന്നാരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ‘ഫെസ്റ്റ്’ എന്ന പേര് കട്ടപ്പനയിലെ വിനോദമേളകൾക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും അതുമായി നഗരസഭയ്ക്ക് ബന്ധമില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായി ചെയർമാൻ പറഞ്ഞു.</p>
<p>2019-ലെ ഫെസ്റ്റിലൂടെ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും, 2023-ൽ ആറു ലക്ഷം രൂപയും, 2024-ൽ എട്ട് ലക്ഷം രൂപയും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫെസ്റ്റിൽ അഡ്വാൻസായി നാല് ലക്ഷം രൂപ ലഭിച്ചതായും നികുതിയിനത്തിൽ ഇതിനകം രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടി രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോൾ ഈ വർഷവും എട്ട് ലക്ഷം രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.</p>
<p>2024-ൽ ‘ടണൽ എക്സ്പോ’ എന്ന പേരിൽ നടന്ന മത്സ്യപ്രദർശനത്തിനായി രണ്ട് ഏജൻസികൾ മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപയ്ക്കാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും എന്നാൽ ആ പരിപാടി സാമ്പത്തിക ബാധ്യതയോടെയാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും ആദ്യം അപേക്ഷ സമർപ്പിച്ചയാൾക്ക് ഗ്രൗണ്ട് അനുവദിച്ചതിന് ശേഷം അതേ സമയത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ സാധിക്കാത്തതിനാലാണ് പിന്നീട് ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.</p>
<p>ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും, വിഷയത്തിൽ വസ്തുതകൾ ജനങ്ങൾക്ക് വ്യക്തമാകേണ്ടതിനാൽ അന്വേഷണത്തെ നഗരസഭ എതിർക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ലഹരി വിൽപ്പനക്കെതിരെ സംയുക്ത പരിശോധന; കർശന നടപടിയെന്ന് തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2515</link>
<guid>https://thekeralajournal.com/2515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a12405befe96.jpg" length="78961" type="image/jpeg"/>
<pubDate>Sun, 24 May 2026 05:33:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും അത് തടയുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നിർദേശാനുസരിച്ച് പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.</p>
<p>നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതോടൊപ്പം സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.</p>
<p>പരിശോധനയിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി, ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി</title>
<link>https://thekeralajournal.com/2514</link>
<guid>https://thekeralajournal.com/2514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a123f302917e.jpg" length="154566" type="image/jpeg"/>
<pubDate>Sun, 24 May 2026 05:28:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥനയും പരിഗണിച്ച് കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. തുടക്ക ദിനം മുതൽ തന്നെ വലിയ ജനത്തിരക്കാണ് ഫെസ്റ്റിലേക്ക് അനുഭവപ്പെട്ടത്. നിലവിൽ ഹൈറേഞ്ചിലെ  വലിയ ആഘോഷ വേദിയായി ഫെസ്റ്റ് മാറിയിരിക്കുകയാണ്.</p>
<p>പ്രതിദിനം സംഘടിപ്പിക്കുന്ന കലാപരിപാടികൾ, ലൈവ് മ്യൂസിക് ഷോകൾ, ഡിജെ നൈറ്റുകൾ, കോമഡി മെഗാഷോകൾ എന്നിവയും ജനശ്രദ്ധ നേടുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ എന്നിവ കുടുംബസമേതം എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നു.</p>
<p>കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദമൊരുക്കുന്ന അമ്യൂസ്മെന്റ് പാർക്കും ഗെയിം സോണുകളും ഫെസ്റ്റിന് കൂടുതൽ നിറം പകരുന്നുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ലൈവ് ഫുഡ് കോർട്ടും തിരക്കേറിയ കൺസ്യൂമർ സ്റ്റാളുകളും സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.</p>
<p>ഓരോ ദിവസവും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളോടെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപകടയാത്ര ഒരുക്കി നത്തുകല്ല് ഇരട്ടയാർ റോഡ്: പൈപ്പ് ഇടാൻ എടുത്ത കുഴി മൂടാത്തത് അപകട ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/2513</link>
<guid>https://thekeralajournal.com/2513</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a11aeef5e99d.jpg" length="133300" type="image/jpeg"/>
<pubDate>Sat, 23 May 2026 19:14:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ റോഡിന് കുറുകെ എടുത്ത കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി ദിവസങ്ങൾ മുമ്പ് എടുത്ത കുഴി ഇതുവരെ പൂർണമായി മൂടാതിരുന്നതോടെ പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a11af03ae951.jpg" alt=""></p>
<p>നിരപ്പായ റോഡിൽ കുറുകെ എടുത്തിരിക്കുന്ന കുഴി വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വ്യക്തമായി കാണാൻ കഴിയുന്നത്. ഇതോടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.</p>
<p>നിമിഷംതോറും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാനായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് അപകടമുണ്ടായതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു.</p>
<p>രാത്രി സമയങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. പലതവണ ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.</p>
<p>അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആവശ്യപ്പെടുന്നു</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടക്ക് സമീപം വാഹനാപകടം</title>
<link>https://thekeralajournal.com/2512</link>
<guid>https://thekeralajournal.com/2512</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : പ്രവീൺ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a119913a01a6.jpg" length="149176" type="image/jpeg"/>
<pubDate>Sat, 23 May 2026 17:40:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലബ്ബക്കടയിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ അല്ല. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2511</link>
<guid>https://thekeralajournal.com/2511</guid>
<description><![CDATA[ വാർഡുകൾ തോറും നിയമനം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a110b52eff75.jpg" length="105552" type="image/jpeg"/>
<pubDate>Sat, 23 May 2026 07:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പാർട്ട് ടൈം പ്രോജക്ട് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'കെയർ ആൻഡ് സേഫ്' (CARE N SAFE), 'ഇല നേച്ചർ ഫൗണ്ടേഷൻ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.</p>
<p>​പ്രതിമാസം 15,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന മികച്ചൊരു തൊഴിലവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 25 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.</p>
<p>​കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരും, ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂർ ഈ പ്രോജക്ട് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ തയ്യാറുള്ളവരുമായ വനിതകൾക്കാണ് മുൻഗണന. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർന്ന് സ്ഥിരനിയമനം നൽകുന്നതായിരിക്കും.</p>
<p>​താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര് താഴെക്കാണുന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത ശേഷം  മേയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറ്റർവ്യൂ നടപടികളിൽ പങ്കടുക്കേണ്ടതാണ്.</p>
<p>NB: ഇന്റർവ്യൂ സ്ഥലം പിറകെ അറിയിക്കും.</p>
<p>​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പർ:</p>
<p>📞 62821 72161</p>]]> </content:encoded>
</item>

<item>
<title>ബാങ്കുകളിൽ നിന്ന് വരുന്ന ‘PMSBY Renewal Due’ സന്ദേശം; ആശങ്കപ്പെടേണ്ടതുണ്ടോ.?? എന്താണ് പദ്ധതി??</title>
<link>https://thekeralajournal.com/2510</link>
<guid>https://thekeralajournal.com/2510</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10f1e73162e.jpg" length="48263" type="image/jpeg"/>
<pubDate>Sat, 23 May 2026 05:45:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>“Renewal Due: Please maintain sufficient balance, Rs.20 in BANK NAME Bank A/c XXX12345 for PMSBY premium due on May 2026” </strong>എന്ന തരത്തിലുള്ള സന്ദേശങ്ങൾ അടുത്തിടെ നിരവധി ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുകയാണ്. പലരും ഇത് തട്ടിപ്പാണോയെന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ, മറ്റുചിലർക്ക് ഇത് എന്ത് പദ്ധതിയാണെന്നതിൽ വ്യക്തതയില്ല.</p>
<p>ഇത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പദ്ധതിയുടെ വാർഷിക പ്രീമിയം പുതുക്കൽ അറിയിപ്പാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്.</p>
<p>18 മുതൽ 70 വയസ്സ് വരെയുള്ള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പദ്ധതിയിൽ അംഗമാകാം. വർഷത്തിൽ വെറും 20 രൂപയാണ് പ്രീമിയം. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഓരോ വർഷവും ജൂൺ ഒന്നുമുതൽ അടുത്ത വർഷം മെയ് 31 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.</p>
<p><strong>ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ</strong></p>
<p>പദ്ധതിയുടെ ഭാഗമായി അപകട മരണത്തിനും സ്ഥിര വൈകല്യത്തിനുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.</p>
<ul>
<li>അപകട മരണത്തിന് 2 ലക്ഷം രൂപ</li>
<li>പൂർണ സ്ഥിര വൈകല്യത്തിന് 2 ലക്ഷം രൂപ</li>
<li>ഭാഗിക സ്ഥിര വൈകല്യത്തിന് 1 ലക്ഷം രൂപ</li>
</ul>
<p>അതേസമയം, സ്വാഭാവിക മരണം, ഹൃദയാഘാതം, രോഗബാധ എന്നിവ മൂലമുള്ള മരണങ്ങൾക്ക് ഈ പദ്ധതിയിൽ ക്ലെയിം ലഭിക്കില്ല.</p>
<p><strong>എന്തുകൊണ്ടാണ് ബാങ്ക് ബാലൻസ് ആവശ്യപ്പെടുന്നത്?</strong></p>
<p>വാർഷിക പ്രീമിയമായ 20 രൂപ അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കാനാണ് ബാങ്കുകൾ ഉപഭോക്താക്കളോട് മതിയായ ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നത്. അക്കൗണ്ടിൽ തുക ഇല്ലെങ്കിൽ പോളിസി പുതുക്കപ്പെടാതെ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കാനും സാധ്യതയുണ്ട്.</p>
<p><strong>ക്ലെയിം ലഭിക്കാൻ എന്ത് ചെയ്യണം?</strong></p>
<p>അപകടമോ അപകട മരണവുമുണ്ടായാൽ ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ വിവരം അറിയിച്ച് ക്ലെയിം അപേക്ഷ സമർപ്പിക്കണം.</p>
<p> <strong>സാധാരണയായി ആവശ്യമായ രേഖകൾ</strong>:</p>
<ul>
<li>ക്ലെയിം അപേക്ഷ</li>
<li>ആധാർ/തിരിച്ചറിയൽ രേഖ</li>
<li>ബാങ്ക് പാസ്‌ബുക്ക്</li>
<li>പോലീസ് FIR അല്ലെങ്കിൽ അപകട റിപ്പോർട്ട്</li>
<li>ആശുപത്രി രേഖകൾ</li>
<li>മരണ സർട്ടിഫിക്കറ്റ്</li>
<li>പോസ്റ്റ്മോർട്ടം റിപ്പോർട്ട് (ആവശ്യമായാൽ)</li>
</ul>
<p>രേഖകൾ പരിശോധിച്ച ശേഷം ഇൻഷുറൻസ് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.</p>
<p><strong>പദ്ധതിയുടെ ഗുണങ്ങൾ</strong></p>
<ul>
<li>വളരെ കുറഞ്ഞ പ്രീമിയം</li>
<li>സാധാരണക്കാരന് സാമ്പത്തിക സുരക്ഷ</li>
<li>ബാങ്ക് വഴി ലളിതമായ പുതുക്കൽ</li>
<li>തൊഴിലാളികൾക്കും സ്ഥിരം യാത്ര ചെയ്യുന്നവർക്കും പ്രയോജനകരം</li>
</ul>
<p><strong>ഉയരുന്ന പരാതികൾ</strong></p>
<p>ചില ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തമായ സമ്മതമില്ലാതെ പദ്ധതിയിൽ ചേർത്തുവെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം പിടിച്ച വിവരം പിന്നീട് മാത്രമാണ് അറിയാനായത്. ക്ലെയിം നടപടികൾ വൈകുന്നതും രേഖാപരമായ ബുദ്ധിമുട്ടുകളും സംബന്ധിച്ച പരാതികളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</strong></p>
<ul>
<li>വരുന്ന സന്ദേശങ്ങൾ ബാങ്കിൻ്റെ തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.</li>
<li>സന്ദേശങ്ങൾക്ക് മറുപടി നൽകേണ്ടതില്ല</li>
<li>പദ്ധതി നിർബന്ധിതമല്ല</li>
<li>തുടരാൻ താൽപര്യമില്ലെങ്കിൽ ബാങ്കിൽ അപേക്ഷ നൽകി ഒഴിവാക്കാം</li>
<li>അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിൽ പോളിസി ലാപ്സ് ആകാം</li>
<li>നോമിനി വിവരങ്ങൾ ശരിയായി നൽകിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം</li>
<li>സംശയം തോന്നിയാൽ ബാങ്കിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പ് വരുത്തുക</li>
</ul>
<p>വളരെ കുറഞ്ഞ പ്രീമിയത്തിൽ അടിസ്ഥാന അപകട ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നതിനാൽ സാധാരണക്കാരിൽ പലരും PMSBY തുടരുന്നുണ്ടെങ്കിലും, ഇത് സമ്പൂർണ ലൈഫ് ഇൻഷുറൻസിന് പകരമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>]]> </content:encoded>
</item>

<item>
<title>കെ&#45;ടെറ്റ് ഫലം വൈകുന്നു; നിയമനവും പ്രമോഷനും പ്രതിസന്ധിയില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക</title>
<link>https://thekeralajournal.com/2509</link>
<guid>https://thekeralajournal.com/2509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10efa5f1a4b.jpg" length="51401" type="image/jpeg"/>
<pubDate>Sat, 23 May 2026 05:37:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. വിജ്ഞാപനപ്രകാരം 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല.</p>
<p>ഫലം വൈകുന്നതോടെ ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ വലിയ അനിശ്ചിതത്വത്തിലാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളില്‍ നിയമനനടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കെ-ടെറ്റ് യോഗ്യത തെളിയിക്കാനാകാത്തത് പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക ശക്തമാക്കുന്നു.</p>
<p>അതേസമയം, വിരമിക്കാന്‍ രണ്ട് വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെ-ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷം നടന്ന ആദ്യ പരീക്ഷയെന്ന നിലയില്‍ സര്‍വീസിലുള്ള അധ്യാപകരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം ലഭിക്കാത്തതിനാല്‍ പ്രമോഷന്‍, സ്ഥിരനിയമനം ഉള്‍പ്പെടെയുള്ള സേവനാനുകൂല്യങ്ങളും വൈകുന്നുവെന്നാണ് പരാതി.</p>
<p>വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം പുറത്തുവരാനായി കാത്തിരിക്കുകയാണ്. ഇതിനിടെ, മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സര്‍വീസിലുള്ള അധ്യാപകര്‍ക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായതും ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.</p>
<p>പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാനാകൂവെന്ന സാഹചര്യവും അനിശ്ചിതത്വം കൂട്ടുകയാണ്. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.</p>
<p>പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണ് ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു</title>
<link>https://thekeralajournal.com/2508</link>
<guid>https://thekeralajournal.com/2508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10edc9a4baa.jpg" length="70578" type="image/jpeg"/>
<pubDate>Sat, 23 May 2026 05:29:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽമഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 29 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.ശാന്തമ്പാറ, കാഞ്ചിയാർ, ചക്കുപള്ളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<p> രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ Dr. ജോബിൻ G. ജോസഫ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. M.R. ഷെറിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.</p>
<p>വേനൽമഴ ശക്തമായതോടെ വൈറൽ പനിയും ജില്ലയിൽ വ്യാപകമാകുന്നുണ്ട്. ഒരു ദിവസം മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ 163 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.</p>
<p>ഇതിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എലിപ്പനി കേസാണിത്.</p>
<p><strong>എന്താണ് ഡെങ്കിപ്പനി?</strong></p>
<p>Dengue Fever ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ്. സാധാരണ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.</p>
<p><strong>പ്രധാന രോഗലക്ഷണങ്ങൾ</strong></p>
<ul style="list-style-type: circle;">
<li>പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന പനി</li>
<li>കടുത്ത തലവേദന</li>
<li>കണ്ണിന് പിന്നിലും പേശികളിലും സന്ധികളിലും വേദന</li>
<li>നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ</li>
<li>ഓക്കാനം, ഛർദ്ദി</li>
</ul>
<p><strong>പ്രതിരോധ മാർഗങ്ങൾ</strong></p>
<p>ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.</p>
<p>ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രധാന മുൻകരുതലുകൾ:</p>
<ul style="list-style-type: square;">
<li>ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിക്കുക</li>
<li>ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ, തേങ്ങാക്കൊമ്പുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുക</li>
<li>കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക</li>
<li>പനി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</li>
<li>സ്വയം ചികിത്സ ഒഴിവാക്കുക</li>
</ul>
<p>ആരോഗ്യവകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാലുവർഷ ബിരുദ കോഴ്‌സുകളിലെ ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി എം. ജോൺ</title>
<link>https://thekeralajournal.com/2507</link>
<guid>https://thekeralajournal.com/2507</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10eb093ca81.jpg" length="85210" type="image/jpeg"/>
<pubDate>Sat, 23 May 2026 05:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ നിലനിൽക്കുന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.</p>
<p>യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർണായക ഇടപെടലുകൾ നടത്താൻ കഴിയണമെന്നും അതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>നാലുവർഷ ബിരുദ കോഴ്‌സുകൾ റിവ്യൂ ചെയ്യും</strong></p>
<p>സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് സംവിധാനത്തെക്കുറിച്ച് വ്യാപകമായ പരാതികളും ആശങ്കകളും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, കോഴ്‌സ് നടത്തിപ്പിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ഇത്തരം വിഷയങ്ങൾ വിശദമായി പരിശോധിച്ച് കോഴ്‌സിനെക്കുറിച്ച് സമഗ്ര റിവ്യൂ നടത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.</p>
<p><strong>ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കും</strong></p>
<p>കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായ വകുപ്പുകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നിരവധി പ്രശ്നങ്ങൾ മേഖലയെ ബാധിക്കുന്നുണ്ടെന്നും, യുവതലമുറ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും, ആ പ്രതീക്ഷയ്‌ക്ക് ഒത്തുയരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>വി.സി നിയമനങ്ങൾ വേഗത്തിലാക്കും</strong></p>
<p>സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വൈസ് ചാൻസലർമാർ നിർണായകമാണെന്ന് പറഞ്ഞു.</p>
<p>ഇൻ-ചാർജ് ഭരണത്തെ യുഡിഎഫ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും, കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് പരമാവധി വേഗത്തിൽ വി.സി നിയമനങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p><strong>പ്രിൻസിപ്പൽ നിയമനങ്ങളിൽ ഗുണനിലവാരത്തിന് മുൻഗണന</strong></p>
<p>സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച മന്ത്രി, നിയമനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി മാത്രമേ വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിലെ നിയമനങ്ങളെക്കുറിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി അറിയിച്ചു.</p>
<p><strong>സൗജന്യ ബിരുദപഠനം: ഇപ്പോൾ പ്രതികരിക്കാനില്ല</strong></p>
<p>ബിരുദ പഠനം സൗജന്യമാക്കുമെന്ന മുൻ സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നയപരമായ വിഷയമാണെന്നും നിലവിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>കേന്ദ്രഫണ്ടുകൾ പരമാവധി നേടും</strong></p>
<p>ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ സംസ്ഥാനത്തിന്റെ അവകാശമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൽ നിന്ന് പരമാവധി ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കുമെന്നും, എന്നാൽ ആശയപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>അധ്യാപക-വിദ്യാർഥി സംഘടനകളുമായി കൂടിക്കാഴ്ച</strong></p>
<p>അധ്യാപക സംഘടനകളുമായും വിദ്യാർഥി സംഘടനകളുമായും ഉടൻ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അധികാരമേറ്റ ശേഷം വകുപ്പിന്റെ നിലവിലെ അവസ്ഥ മനസിലാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യം</strong></p>
<p>ഗുണനിലവാരവും മികവാർന്നതുമായ വിദ്യാഭ്യാസ സംവിധാനമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ കാലത്ത് നടത്തിയ ഹയർ എഡ്യൂക്കേഷൻ കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും, അവ നടപ്പാക്കാനുള്ള കർമ്മപരിപാടികൾ വേഗത്തിലാക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2506</link>
<guid>https://thekeralajournal.com/2506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a105543459f3.jpg" length="29934" type="image/jpeg"/>
<pubDate>Fri, 22 May 2026 18:38:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.</p>
<p>കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ഷൈജു (41) ആണ് മരിച്ചത്.</p>
<p>ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. </p>]]> </content:encoded>
</item>

<item>
<title>​ സീനിയർ ചേമ്പർ ഇന്റർനാഷണൽ, കട്ടപ്പന ലീജിയൻ സ്ഥാനാരോഹണവും കുടുംബസംഗമവും..</title>
<link>https://thekeralajournal.com/2505</link>
<guid>https://thekeralajournal.com/2505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fbe0c17387.jpg" length="65442" type="image/jpeg"/>
<pubDate>Fri, 22 May 2026 07:53:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>​കട്ടപ്പന:</p>
<p>സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും ഞായർ വൈകിട്ട് 5.30ന് കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവൻ എം ഉദ്ഘാടനം ചെയ്യും. ലീജിയൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും.</p>
<p>​ഭാരവാഹികളായി സാജൻ ജോസഫ് (പ്രസിഡന്റ്), ഇ ആർ അശോക് (സെക്രട്ടറി), തങ്കച്ചൻ ആനിക്കാമുണ്ടയിൽ (ട്രഷറർ), കെ കെ റെജി (വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ ജേക്കബ് എബ്രഹാം, ഇ ആർ അശോക്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ഒഴുകിയെത്തി; ജനസാഗരമായി കട്ടപ്പന ഫെസ്റ്റിലെ DJ ഷോ</title>
<link>https://thekeralajournal.com/2504</link>
<guid>https://thekeralajournal.com/2504</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb6ca8a62e.jpg" length="76426" type="image/jpeg"/>
<pubDate>Fri, 22 May 2026 07:22:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ ഡിജെ ഷോയിൽ പങ്കടുക്കാൻ ആയിരങ്ങളാണ് കട്ടപ്പന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യുവജനങ്ങളുടെ വൻ സാന്നിധ്യത്തോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.</p>
<p>പ്രശസ്ത സിനിമാതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫുക്രു അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടിയാണ് ഇന്നലെ പ്രധാന ആകർഷണമായത്. ഡിജെ സംഗീതത്തിനും ലൈറ്റ് ഷോകൾക്കും ഒപ്പമെത്തിയ ആവേശം പരിപാടിയെ ആഘോഷമാക്കി മാറ്റി.</p>
<p>പരിപാടി ആസ്വദിക്കാൻ യുവജനമാണ് കൂടുതലായും എത്തിയത്. കുടുംബസമേതം എത്തി ആഘോഷത്തിൽ പങ്കുചേർന്നവരും നിരവധിയായിരുന്നു.പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.</p>
<p>കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അത് ബാധിച്ചില്ലെന്നാണ് ഫെസ്റ്റിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും</title>
<link>https://thekeralajournal.com/2503</link>
<guid>https://thekeralajournal.com/2503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb12adae05.jpg" length="111009" type="image/jpeg"/>
<pubDate>Fri, 22 May 2026 06:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നാളെ മുതൽ താൽക്കാലികമായി നിർത്തിവെക്കും.</p>
<p>വേനൽമഴ ശക്തമായതും അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതുമായതിനാൽ വലതുകര കനാലിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ നിർത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കേണ്ടതിനാൽ ഇന്ന് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p>നാളെ മുതൽ നിലവിലെ 39 അടി ജലനിരപ്പ് 37 അടിയായി താഴ്ത്തിയ ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ഷട്ടറുകൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തെ ആംപ്ലേറ്റ് ബോൾട്ടുകളിൽ തുരുമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തീരുമാനമായത്.</p>
<p>ഡാമിലെ ആകെ ആറു ഷട്ടറുകളും ഘട്ടംഘട്ടമായി പ്രത്യേകം അറ്റകുറ്റപ്പണി നടത്തും. നിലവിൽ രണ്ട് ഷട്ടറുകളിലൂടെയാണ് നിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാമത്തെ ഷട്ടറിലൂടെ 10 സെന്റീമീറ്ററും നാലാമത്തെ ഷട്ടറിലൂടെ 50 സെന്റീമീറ്ററും ജലം ഒഴുകുന്നുണ്ട്.</p>
<p>ഡാമിലെ ജലനിരപ്പ് കുറയുന്നത് റിസർവോയർ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം, ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സമയത്ത് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ എം.വി.ഐ.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരിയിൽ ബൈക്ക് അപകടം: കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2502</link>
<guid>https://thekeralajournal.com/2502</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/img_6a0fafd2dd46b0-63560108-96570423.gif" length="14915" type="image/jpeg"/>
<pubDate>Fri, 22 May 2026 06:52:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി ടൗണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.</p>
<p>രാജകുമാരി ബി ഡിവിഷനിൽ താമസിക്കുന്ന ചാണകപ്പാറ സ്വദേശിനി സുശീല ശശി (48)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സുശീല നടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. കുംഭപാറ സ്വദേശിയായ ജോഷ്വയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുശീലയെ ഇടിച്ച ശേഷം ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ ബൈക്ക് യാത്രികനായ ജോഷ്വയ്ക്കും പരിക്കേറ്റു. നെറ്റിയിലും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു</title>
<link>https://thekeralajournal.com/2501</link>
<guid>https://thekeralajournal.com/2501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0edf059334d.jpg" length="73375" type="image/jpeg"/>
<pubDate>Thu, 21 May 2026 16:01:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : സെന്‍ട്രല്‍ ജങ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചക്ക കയറ്റിവന്ന പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി കാല്‍നടയാത്രികനെയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee3f77356e.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0eac6759.jpg" alt=""></p>
<p>അപകടത്തിൽ പിക്കപ്പ് കാല നടയാത്രിയകൻ്റെ തലയിൽ കൂടെ കയറി ഇറങ്ങി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.അപകടത്തിൽ ഒരു ഓട്ടോ , സ്കൂട്ടർ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0dd88d87.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പതിനാറാം കേരള നിയമസഭ: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്</title>
<link>https://thekeralajournal.com/2500</link>
<guid>https://thekeralajournal.com/2500</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e71ab28d7d.jpg" length="128217" type="image/jpeg"/>
<pubDate>Thu, 21 May 2026 08:15:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രോ ടൈം സ്പീക്കർ ജി സുധാകരൻ്റെ മുന്നിൽ പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുമ്പാകെ ഇന്നലെ ലോക്ഭവനില്‍ ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.</p>
<p>വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികൾ പ്രോ ടേം സ്പീക്കറായ ജി സുധാകരൻ നിയന്ത്രിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എംഎല്‍എയായിരുന്ന മുതിർന്ന അംഗം എന്ന നിലയിലാണ് ജി സുധാകരനെ പ്രോ ടേം സ്പീക്കറായി നിശ്ചയിച്ചത്.</p>
<p>ഇതിനിടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ഉടൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേരും.</p>
<p>ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡിജിപി വരെ പങ്കെടുക്കും. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി, മയക്കുമരുന്ന് വ്യാപനം, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും. പൊലീസ് മർദനങ്ങളുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടും യോഗത്തിൽ വ്യക്തമാക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e71cb054b4.jpg" alt=""></p>
<p>മന്ത്രിമാരും വകുപ്പുകളും</p>
<p>വി ഡി സതീശൻ – പൊതുഭരണം, ധനം, നിയമം, തുറമുഖം</p>
<p>രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്</p>
<p>സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി</p>
<p>കെ മുരളീധരൻ – ആരോഗ്യം, ദേവസ്വം</p>
<p>എ പി അനിൽകുമാർ – റവന്യൂ</p>
<p>പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം</p>
<p>എം ലിജു – എക്സൈസ്, സഹകരണം</p>
<p>റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം</p>
<p>ടി സിദ്ദിഖ് – കൃഷി</p>
<p>കെ എ തുളസി – പിന്നാക്ക ക്ഷേമം</p>
<p>ബിന്ദു കൃഷ്ണ – വനിതാ-ശിശുക്ഷേമം, തൊഴിൽ</p>
<p>ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം</p>
<p>പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി</p>
<p>എൻ ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം</p>
<p>കെ എം ഷാജി – തദ്ദേശസ്വയംഭരണം</p>
<p>പി കെ ബഷീർ – പൊതുമരാമത്ത്</p>
<p>വി ഇ അബ്ദുൾ ഗഫൂർ – ഫിഷറീസ്</p>
<p>മോൻസ് ജോസഫ് – ജലസേചനം</p>
<p>അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്</p>
<p>ഷിബു ബേബി ജോൺ – വനം</p>
<p>സി പി ജോൺ – ഗതാഗതം</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ മഴ ശക്തമാകും; മെയ് 26ഓടെ കാലവർഷം എത്താൻ സാധ്യത</title>
<link>https://thekeralajournal.com/2499</link>
<guid>https://thekeralajournal.com/2499</guid>
<description><![CDATA[ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Thu, 21 May 2026 08:10:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് മഴ ശക്തമാകാനിടയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (ട്രഫ്) രൂപപ്പെട്ടിരിക്കുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.</p>
<p>ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മെയ് 26ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. മെയ് 20 മുതൽ 21 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയും കാറ്റും തുടരുമെന്നും അധികൃതർ അറിയിച്ചു.</p>
<p>മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.</p>
<p>അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് തുറസ്സായ ഇടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ഇന്ന് ഡി.ജെ നൈറ്റ് വിത്ത് ഫോം പാർട്ടി</title>
<link>https://thekeralajournal.com/2498</link>
<guid>https://thekeralajournal.com/2498</guid>
<description><![CDATA[ പ്രശസ്ത സിനിമ സോഷ്യൽ മീഡിയ താരം ഫുക്രുവിൻറെ കളേഴ്സ് എസ്എഫ്എക്സ് ഇന്ന് കട്ടപ്പനയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e6a8e75f6f.jpg" length="188343" type="image/jpeg"/>
<pubDate>Thu, 21 May 2026 07:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7.30 മുതൽ ആവേശം നിറഞ്ഞ ഡി.ജെ നൈറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളുടെ പ്രിയതാരവും സിനിമാ–സോഷ്യൽ മീഡിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായി മാറിയ ഫുക്രു അവതരിപ്പിക്കുന്ന “DJ FORM Party” യാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായി ഇന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.</p>
<p>ആധുനിക സംഗീതത്തിന്റെ താളങ്ങളും ലൈറ്റ് ഷോകളും നിറഞ്ഞ പരിപാടി യുവജനങ്ങൾക്കായി നവ്യാനുഭവമായിരിക്കും.ഇതാദ്യമായാണ് കട്ടപ്പനയിൽ ഫോം പാർട്ടിയുമായി ഫുക്രു എത്തുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടു ഫലം ‘നമ്മുടെ കേരളം’ ആപ്പിലൂടെ അറിയാം; മെയ് 26ന് ഫലം പ്രഖ്യാപിക്കും</title>
<link>https://thekeralajournal.com/2497</link>
<guid>https://thekeralajournal.com/2497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e65a9e7d66.jpg" length="138190" type="image/jpeg"/>
<pubDate>Thu, 21 May 2026 07:23:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കും. ഇത്തവണ വിദ്യാർഥികൾക്ക് പരീക്ഷാഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ പരിശോധിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് ഫലം ആപ്പിലൂടെ ലഭ്യമാക്കിയതിന് പിന്നാലെയാണ് പ്ലസ്ടു ഫലവും ഇതേ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്.</p>
<p>പരീക്ഷാഫലം അറിയുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കി വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ഫലം പരിശോധിക്കാനാകുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ തന്നെ ആപ്പിലെ ഫലം പരിശോധിക്കുന്ന ലിങ്ക് സജീവമാകും.</p>
<p><strong>ഫലം പരിശോധിക്കേണ്ട വിധം</strong></p>
<p>ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക.</p>
<p>‘സേവനങ്ങൾ’ വിഭാഗത്തിലെ ‘Plus Two Results’ ഓപ്ഷൻ തിരഞ്ഞെടുക്കുക.</p>
<p>രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകുക.</p>
<p>പരീക്ഷാഫലം ഉടൻ സ്ക്രീനിൽ ലഭ്യമാകും.</p>]]> </content:encoded>
</item>

<item>
<title>കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്</title>
<link>https://thekeralajournal.com/2496</link>
<guid>https://thekeralajournal.com/2496</guid>
<description><![CDATA[ പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5f795670b.jpg" length="53666" type="image/jpeg"/>
<pubDate>Thu, 21 May 2026 06:57:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെഎസ്‌ആർടിസി ബസിലേക്ക് കൂറ്റൻ പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.</p>
<p>ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>കുമളി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ പുറകുവശത്തേക്കാണ് പാറ പതിച്ചത്. അപകടസമയത്ത് ബസിൽ ഏകദേശം 50ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee49cc8e43.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് വിവാദം: ഡി.വൈ.എഫ്‌.ഐ മാർച്ച് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2495</link>
<guid>https://thekeralajournal.com/2495</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5eba72826.jpg" length="105327" type="image/jpeg"/>
<pubDate>Thu, 21 May 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളും ഉണ്ടായി.</p>
<p>ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉണ്ടാക്കിയ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ഫെസ്റ്റ് സംഘടിപ്പിക്കാൻ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. എക്സിബിഷൻ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഭരണസമിതിയും ഉദ്യോഗസ്ഥരും ഫെസ്റ്റിന് അനുമതി നൽകിയെന്നാണ് ആരോപണം. കെ-സ്മാർട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായും നേതാക്കൾ ആരോപിച്ചു</p>
<p>ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.</p>
<p>പ്രദർശനത്തിനെന്ന പേരിൽ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാൻ സ്റ്റേഡിയം വിട്ടുനൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2494</link>
<guid>https://thekeralajournal.com/2494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Thu, 21 May 2026 06:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബിൽജൂ സാജു (26) എന്നിവരെയാണ് എസ്‌.ഐ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കാപ്പ കേസിൽ നിയമനടപടികൾ നേരിട്ടിരുന്ന അഭിജിത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. മാനന്തവാടി കേസിൽ ഇയാൾ കോടതിയുടെ ജാമ്യത്തിലായിരുന്നു. ബിൽജൂ സാജു അടിമാലി പോലീസ് സ്റ്റേഷനിലെ ലഹരി കേസിലും പ്രതിയാണ്.</p>
<p>ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഈ മാസം 18ന് സംഭവം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌.ഐയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും</title>
<link>https://thekeralajournal.com/2493</link>
<guid>https://thekeralajournal.com/2493</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d738bbbd1a.jpg" length="358965" type="image/jpeg"/>
<pubDate>Wed, 20 May 2026 14:10:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശനെ പാൽവില വർധന സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്ന് മില്‍മ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.</p>
<p>മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിനുശേഷമാണ് വില വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ വിലയിൽ നാല് രൂപ കൂട്ടിയതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയാകും. കഴിഞ്ഞ സർക്കാർ തന്നെ വില വർധനയ്ക്ക് അംഗീകാരം നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പുതിയ വർധനവിലൂടെ കർഷകർക്ക് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടൊപ്പം മില്‍മയുടെ മറ്റ് പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കാനാണ് സാധ്യത.</p>
<p>കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽവില കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തീരുമാനം നടപ്പാക്കിയിരുന്നില്ല.</p>]]> </content:encoded>
</item>

<item>
<title>ജീവന്റെ സംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2492</link>
<guid>https://thekeralajournal.com/2492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d5ab7e9cc5.jpg" length="44864" type="image/jpeg"/>
<pubDate>Wed, 20 May 2026 12:23:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജീവന്‍ ദൈവദാനമാണെന്നും ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും സംരക്ഷിച്ച് വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരണസംസ്‌കാരം ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.</p>
<p>മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന, തനിക്ക് ലഭിച്ച ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെ സ്വീകരിച്ച വ്യക്തിയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും മറ്റുള്ളവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും യാതൊരു കാരണവശാലും ജീവനെ നശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ച വിശുദ്ധ ജിയന്ന എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നയുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി.</p>
<p>പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്., ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ എന്നിവരും രൂപത, ഫൊറോന, ഇടവക ഭാരവാഹികളും നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും പിൻവലിക്കും</title>
<link>https://thekeralajournal.com/2491</link>
<guid>https://thekeralajournal.com/2491</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d556ba7d54.jpg" length="508273" type="image/jpeg"/>
<pubDate>Wed, 20 May 2026 12:02:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം–കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി V. D. സതീശൻ അറിയിച്ചു.</p>
<p>പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും നിലവിലുള്ള കേസുകള്‍ സ്വഭാവം പരിഗണിച്ച് പിന്‍വലിക്കാന്‍ കോടതിയില്‍ ശുപാര്‍ശ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.</p>
<p>പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീഡിയ–ഡിസൈൻ കോഴ്സുകളും തൊഴിൽ സാധ്യതകളും; ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ 22 മുതൽ</title>
<link>https://thekeralajournal.com/2490</link>
<guid>https://thekeralajournal.com/2490</guid>
<description><![CDATA[ മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d4f2435636.jpg" length="133487" type="image/jpeg"/>
<pubDate>Wed, 20 May 2026 11:35:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്ലസ് ടു പഠനത്തിനു ശേഷം മീഡിയ, ഡിസൈൻ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർഥികൾക്കായി മലയാള മനോരമയും കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളജും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കരിയർ സെമിനാറുകൾ സംഘടിപ്പിക്കുന്നു.</p>
<p>മേയ് 22 മുതൽ ആരംഭിക്കുന്ന സെമിനാറുകളിൽ മീഡിയ, ഡിസൈൻ മേഖലയിലെ പുതിയ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.</p>
<p>അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ഇഫക്ട്സ്, മൾട്ടിമീഡിയ, ഫാഷൻ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള പഠന കോഴ്സുകൾ, തൊഴിൽ സാധ്യതകൾ, പ്രായോഗിക പരിശീലന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.</p>
<p>മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ നടക്കുക.</p>
<p>ഇതിനുപുറമെ ജൂൺ 3ന് കോതമംഗലത്തെ യെൽദോ മാർ ബസേലിയോസ് കോളജ് ക്യാംപസ് സന്ദർശിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളജിലെ അനിമേഷൻ, മൾട്ടിമീഡിയ, ഇന്റീരിയർ ഡിസൈൻ, ഫാഷൻ ഡിസൈൻ കോഴ്സുകൾ, ലാബ് സൗകര്യങ്ങൾ, നൈപുണ്യ പരിശീലന സംവിധാനം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയുന്നതാണ്.</p>
<p>സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ആറുമാസത്തേക്കുള്ള തൊഴിൽവീഥിയും മനോരമ മലയാളം ഇയർബുക്കും സൗജന്യമായി ലഭിക്കും.</p>
<p>📞 വിവരങ്ങൾക്ക്: <strong>98461 10506, 98468 77776</strong></p>
<p><strong>രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക</strong></p>
<p><a href="https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform" title="രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക">https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform</a></p>
<p></p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2489</link>
<guid>https://thekeralajournal.com/2489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d49a3c03d4.jpg" length="76773" type="image/jpeg"/>
<pubDate>Wed, 20 May 2026 11:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യാത്രികയെ ഇടിക്കുകയായിരുന്നു.</p>
<p>വാളക്കോട് ചോക്കാട് ഷേർലി ജോണിനാണ് പരിക്കേറ്റത്.അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഡാറ്റാ എന്‍ട്രി, ഡി.ടി.പി സൗജന്യ പരിശീലനം</title>
<link>https://thekeralajournal.com/2488</link>
<guid>https://thekeralajournal.com/2488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d3651bbb7a.jpg" length="62535" type="image/jpeg"/>
<pubDate>Wed, 20 May 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.</p>
<p>പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും.</p>
<p>താല്‍പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 23 വൈകിട്ട് 4.30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.</p>
<p>അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.</p>
<p>📞 കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2623304</p>
<p>9188581148</p>]]> </content:encoded>
</item>

<item>
<title>വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു</title>
<link>https://thekeralajournal.com/2487</link>
<guid>https://thekeralajournal.com/2487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d185f86f47.jpg" length="90402" type="image/jpeg"/>
<pubDate>Wed, 20 May 2026 07:41:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷനായ യോഗം വിലയിരുത്തി.</p>
<p>ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു.</p>
<p>വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ. ആശ യോഗത്തില്‍ വിശദീകരിച്ചു.</p>
<p>താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2486</link>
<guid>https://thekeralajournal.com/2486</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Wed, 20 May 2026 07:33:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണു ശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.</p>
<p>മലയോര മേഖലകളിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി</title>
<link>https://thekeralajournal.com/2485</link>
<guid>https://thekeralajournal.com/2485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d13237cd5d.jpg" length="120824" type="image/jpeg"/>
<pubDate>Wed, 20 May 2026 07:19:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.</p>
<p>ശാഖ പ്രസിഡന്റ് സജി തോമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഠനോപകരണ കിറ്റുകളുടെ വിതരണവും നടത്തി. ശാഖായോഗത്തില്‍ പ്രവര്‍ത്തിക്കുന്ന 177 കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.</p>
<p>യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി, യൂണിയൻ വനിതാസംഘം കൗണ്‍സിലര്‍ ബിൻസി സനീഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ, സെക്രട്ടറി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുണ്‍കുമാർ, ശാഖ കുമാരി–കുമാരസംഘം നേതാക്കന്മാർ, സൈബർസേന പ്രവര്‍ത്തകർ, കുടുംബയോഗം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>ശാഖ സെക്രട്ടറി സുരേഷ് കലയത്തോലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ കുമാർ കൊച്ചുവാഴയില്‍ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു</title>
<link>https://thekeralajournal.com/2484</link>
<guid>https://thekeralajournal.com/2484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d11c2633eb.jpg" length="131970" type="image/jpeg"/>
<pubDate>Wed, 20 May 2026 07:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡില്‍, പഴയ സെന്റ് സെബാസ്റ്റ്യൻ കോളേജിന് സമീപം മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിലേക്ക് ഒഴുകിപ്പോകുന്നത്.</p>
<p>കുടിവെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തില്‍ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് വെള്ളം ഒഴുകുന്നത്.</p>
<p>തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ</title>
<link>https://thekeralajournal.com/2483</link>
<guid>https://thekeralajournal.com/2483</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c34212259b.jpg" length="154559" type="image/jpeg"/>
<pubDate>Tue, 19 May 2026 15:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നാളുകളായി നാട്ടുകാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്ന കട്ടപ്പന ഓശാനം സ്കൂൾ–നേതാജി ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഏറെ നാളായി മന്ദഗതിയിൽ മുന്നേറിയിരുന്ന റോഡ് പുനർനിർമാണത്തിൻ്റെ  ടാറിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, നാളെയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.</p>
<p>കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളിൽ ഒന്നാണ് നേതാജി ബൈപാസ്. നഗരത്തിന്റെ ഹൃദയഭാഗത്തെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്ന ഈ റോഡ് തുറക്കുന്നതോടെ കട്ടപ്പനയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.</p>
<p>റോഡിൽ ഉയർന്ന നിലവാരത്തിലുള്ള ബി.എം.ബി.സി (Bituminous Macadam Bituminous Concrete) ടാറിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്ന, കൂടുതൽ മിനുസവും സുരക്ഷയും നൽകുന്ന രീതിയായതിനാൽ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c343a7e008.jpg" alt=""></p>
<p>തണലിടം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായതിനാൽ ഭാവിയിൽ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ റോഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂൾ മേഖലയും നഗരകേന്ദ്രവും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് പദ്ധതി.</p>
<p>നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാകുന്നതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതത്തിന് തുറക്കാനാകുന്നത് ഏറെ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2482</link>
<guid>https://thekeralajournal.com/2482</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c1ba6a37c8.jpg" length="129756" type="image/jpeg"/>
<pubDate>Tue, 19 May 2026 13:43:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ “കമ്മ്യൂണിറ്റി കണക്റ്റ്” പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>മല്ലപ്പള്ളി ബ്ലോക്കിലെ 132 അങ്കണവാടി പ്രവർത്തകരിലൂടെ കാൻസർ പ്രതിരോധ ബോധവത്കരണം സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബോധവത്കരണ ക്ലാസ് നടന്നു.</p>
<p>ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും ഗവേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. സംഗീത ജിതിൻ ക്ലാസിന് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c1bb32456d.jpg" alt=""></p>
<p>ഐസിഡിഎസ് പ്രോജക്ട് ഓഫീസർ അംബിക അന്തർജനം അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ പദ്ധതി വിശദീകരണം നിർവഹിച്ചു.</p>
<p>തുടർന്ന് നടന്ന സംശയനിവാരണ സെഷനിലും പങ്കെടുത്തവർ സജീവമായി പങ്കാളികളായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ബിച്ചു പി. ബാബു, ഡോ. അനില, ഡോ. അന്നലിയ, മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ട് സൂപ്പർവൈസർ സിന്ധു രമേശൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണം നടന്നു</title>
<link>https://thekeralajournal.com/2481</link>
<guid>https://thekeralajournal.com/2481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbcbcdb452.jpg" length="122949" type="image/jpeg"/>
<pubDate>Tue, 19 May 2026 06:58:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മൻമഥൻ നാടിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ഉഷപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടർത്തൽ, പ്രതിഷ്ഠ ഹോമം എന്നിവ നടന്നു.</p>
<p>രാവിലെ 7.56നും 10.07നും മദ്ധ്യേ മിഥുനരാശി നേരത്ത് അഷ്ടബന്ധ നവീകരണ കലശം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ എന്നിവ നടത്തി. ക്ഷേത്രാചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി, ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സോജു ശാന്തി, പ്രതീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ സഹകാർമികരായി.</p>
<p>വൈകിട്ട് നടന്ന ചുറ്റമ്പല സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമർപ്പണ സന്ദേശം നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>അഡ്വ. കെ.ബി. സെൽവം, ജിപ്സി ജിമ്മി, കെ.എസ്. അനിൽകുമാർ, എൻ.ടി. ബിനോദ്, പി.ജെ. ജോൺസൺ, ജോബിൻ ഐമനത്ത്, ഗിരിജ ലാലു വരകിൽ, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, ജോമോൻ, അഖിൽ സാബു, കെ.എം. സുനിൽ, പ്രീത ബിജു, മിനി സജി, ബിബിൻ കുന്നിനിയിൽ, സുനീഷ് കോട്ടൂർ, തങ്കച്ചൻ പുത്തേട്ട്, അജീഷ് വാത്താത്ത്, മണി എഴുമാവിൽ, റെജി നമ്പ്യാർമഠത്തിൽ, ജയചന്ദ്രൻ പൂവാങ്കൽ, സന്തോഷ് വാത്താത്ത്, നിഷാ അനൂപ്, ഗോവിന്ദ് പി. തങ്കച്ചൻ, നന്ദന ജയചന്ദ്രൻ, ശ്രീലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു.</p>
<p>ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്ത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ വിശ്വദർശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച “നടന വിസ്മയം-2026” അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 28ന്</title>
<link>https://thekeralajournal.com/2480</link>
<guid>https://thekeralajournal.com/2480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbbe4d42b4.jpg" length="267500" type="image/jpeg"/>
<pubDate>Tue, 19 May 2026 06:54:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തൊടുപുഴ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.</p>
<p>പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജില്ലയിൽ സ്ഥിരതാമസമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.</p>
<p>ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.</p>
<p>തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഓണറേറിയമായി ലഭിക്കും.</p>
<p>താത്പര്യമുള്ളവർ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222399.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2479</link>
<guid>https://thekeralajournal.com/2479</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Tue, 19 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്.</p>
<p>അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.</p>
<p>0.9 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;quot;വിസ്മയം&amp;quot; തീർത്ത് വിഡി : വൻ  ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു</title>
<link>https://thekeralajournal.com/2478</link>
<guid>https://thekeralajournal.com/2478</guid>
<description><![CDATA[ പുതുമുഖങ്ങൾക്ക് മുൻ തൂക്കവുമായി പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ.രണ്ടു വനിതാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a9f6ca7651.jpg" length="85182" type="image/jpeg"/>
<pubDate>Mon, 18 May 2026 10:41:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ജന സാഗരമായിരുന്നു ഒത്തു കൂടിയത്.</p>
<p>21 അംഗ മന്ത്രിസഭയിലെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ മൂന്നിൽ രണ്ട് ഭാഗവും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ഉൾപ്പെടെ 14 പേരാണ് ആദ്യമായി മന്ത്രിമാരാകുന്നത്. ഇവരിൽ ആറുപേർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നതും.</p>
<p>സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.</p>
<p>കോൺഗ്രസിൽ നിന്നുള്ള പുതുമുഖ മന്ത്രിമാരായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ,ഒ.ജെ. ജനീഷ്, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവർ ഇടം നേടി.</p>
<p>മുസ്ലിം ലീഗിൽ നിന്ന് പി.കെ. ബഷീർ, കെ.എം. ഷാജി,  എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ആദ്യമായി മന്ത്രിസഭയിലെത്തി. സി.എം.പി പ്രതിനിധിയായി സി.പി. ജോൺ ആദ്യമായി മന്ത്രിയായി.</p>
<p>മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ്. മുൻപ് മന്ത്രിമാരായിരുന്നവരിൽ കെ. മുരളീധരൻ,  എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്,  മോൻസ് ജോസഫ് എന്നിവരും ഉൾപ്പെടുന്നു.</p>
<p>മന്ത്രിമാരിൽ പ്രായമേറിയത് 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. 73 വയസ്സുള്ള സണ്ണി ജോസഫാണ് രണ്ടാമത്തെ മുതിർന്ന മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി 37 കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ. ജനീഷാണ്.</p>
<p><strong>വി.ഡി. സതീശൻ മന്ത്രിസഭ</strong></p>
<p>വി.ഡി. സതീശൻ (മുഖ്യമന്ത്രി)</p>
<p>പി.കെ. കുഞ്ഞാലിക്കുട്ടി</p>
<p>രമേശ് ചെന്നിത്തല</p>
<p>സണ്ണി ജോസഫ്</p>
<p>കെ. മുരളീധരൻ</p>
<p>മോൻസ് ജോസഫ്</p>
<p>ഷിബു ബേബി ജോൺ</p>
<p>സി.പി. ജോൺ</p>
<p>അനൂപ് ജേക്കബ്</p>
<p>എ.പി. അനിൽകുമാർ</p>
<p>ബിന്ദു കൃഷ്ണ</p>
<p>പി.സി. വിഷ്ണുനാഥ്</p>
<p>എം. ലിജു</p>
<p>ടി. സിദ്ദിഖ്</p>
<p>റോജി എം. ജോൺ</p>
<p>ഒ.ജെ. ജനീഷ്</p>
<p>കെ.എ. തുളസി</p>
<p>പി.കെ. ബഷീർ</p>
<p>എൻ. ഷംസുദ്ദീൻ</p>
<p>കെ.എം. ഷാജി</p>
<p>വി.ഇ. അബ്ദുൾ ഗഫൂർ</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വെണ്മണിയിൽ വാഹനാപകടം : ഒരാൾ മരണപ്പെട്ടു</title>
<link>https://thekeralajournal.com/2477</link>
<guid>https://thekeralajournal.com/2477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a991ebff11.jpg" length="137012" type="image/jpeg"/>
<pubDate>Mon, 18 May 2026 10:06:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വെണ്മണിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്മണി–വണ്ണപ്പുറം റോഡിൽ വാഗണാർ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.</p>
<p>അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനാണ് മരിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0a99cc0d7e2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയെ ചിരിയിലാഴ്ത്തി ജോബി പാല; കട്ടപ്പന ഫെസ്റ്റിൽ തിരക്കേറുന്നു</title>
<link>https://thekeralajournal.com/2476</link>
<guid>https://thekeralajournal.com/2476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a8e29d2fc2.jpg" length="137410" type="image/jpeg"/>
<pubDate>Mon, 18 May 2026 09:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ചിരിയുടെ മേളം തീർത്ത് സിനിമാതാരം ജോബി പാല അവതരിപ്പിച്ച കോമഡി മെഗാഷോ ശ്രദ്ധേയമായി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന പരിപാടി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.</p>
<p>കുടുംബങ്ങളോടൊപ്പം യുവാക്കളും കുട്ടികളും നിരവധി അതിഥി തൊഴിലാളികളും ആവേശത്തോടെ പങ്കെടുത്തത് ഫെസ്റ്റിന്റെ വൈവിധ്യവും ജനപങ്കാളിത്തവും കൂടുതൽ ശ്രദ്ധേയമാക്കി. ജോബി പാലയുടെ ഹാസ്യപ്രകടനങ്ങളും സ്റ്റേജ് ഇന്ററാക്ഷനുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ മുഴുവൻ വേദിയും ആഘോഷാന്തരീക്ഷത്തിലായി.</p>
<p>വിവിധ ഭാഷകളിലുള്ള കാണികൾ ഒരുപോലെ പരിപാടി ആസ്വദിച്ചതും ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>വിഡി സതീശൻ മന്ത്രിസഭയിൽ ഹൈറേഞ്ചിന് മന്ത്രിയില്ല</title>
<link>https://thekeralajournal.com/2475</link>
<guid>https://thekeralajournal.com/2475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6a4808375.jpg" length="46031" type="image/jpeg"/>
<pubDate>Mon, 18 May 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പിന്നോക്ക ജില്ലയായ ഇടുക്കിയിൽ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ജില്ലയിൽ നിന്നുണ്ടായ മന്ത്രിമാരിലൂടെ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് പ്രതിഷേധത്തിന് പിന്നിൽ.</p>
<p>ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള M. M. മണി മന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ച് മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായതോടെയും ജില്ലയ്ക്ക് വിവിധ പദ്ധതികൾ ലഭിച്ചു.</p>
<p>അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലെണ്ണം ഹൈറേഞ്ച് മേഖലയിലും ഒന്ന് ലോറേഞ്ചിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോറേഞ്ചിലെ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.</p>
<p>എന്നാൽ ഇത്തവണ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് നേടിയിട്ടും ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനുവദിക്കാത്തതിൽ യു.ഡി.എഫ് അനുഭാവികളിലും പൊതുസമൂഹത്തിനിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ഇത് സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.</p>
<p>മുൻകാല മന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ വികസന നേട്ടങ്ങൾ നേരിട്ട് അനുഭവിച്ച മേഖലയായതിനാൽ ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനിവാര്യമാണെന്ന ആവശ്യമാണ് ശക്തമാകുന്നത്. വിജയിച്ച നിയുക്ത എം.എൽ.എമാർക്കും ഇതേ ആഗ്രഹമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്</title>
<link>https://thekeralajournal.com/2474</link>
<guid>https://thekeralajournal.com/2474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a693bafe30.jpg" length="101977" type="image/jpeg"/>
<pubDate>Mon, 18 May 2026 06:50:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>Cpim ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം ഇടുക്കി ജില്ലയിലെ തിരിച്ചടിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.</p>
<p>മുൻ മന്ത്രി M. M. മണിയെ മത്സരരംഗത്തിറക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. K. K. ജയ ചന്ദ്രൻ്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃത്വതലത്തിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശദമായി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.</p>
<p>യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം P. Raajeev സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.</p>
<p>ഇതിന് പിന്നാലെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനവും സംഘടനാ കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കം; നഗരത്തിലെ ഓട ശുചീകരണം ഊർജിതമാക്കി തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2473</link>
<guid>https://thekeralajournal.com/2473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6842ec4ab.jpg" length="142661" type="image/jpeg"/>
<pubDate>Mon, 18 May 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകള്‍ മാലിന്യവും മണ്ണും നിറഞ്ഞ് സ്ലാബുകള്‍ നിരങ്ങി വീണ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പതിവ്.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോലാനി, മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരം, ബേക്കറി ജംഗ്ഷന്‍, ഭീമ ജംഗ്ഷന്‍, റോട്ടറി ജംഗ്ഷന്‍, ഷാപ്പുംപടി, നന്ദിലത്ത് ജംഗ്ഷന്‍, വെങ്ങല്ലൂര്‍, വടക്കുംമുറി, മങ്ങാട്ടുകവല, കാരിക്കോട്, കുമ്പങ്കല്ല്, ടൗണ്‍, കിഴക്കേ അറ്റം, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരാഴ്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.</p>
<p>ഇന്നലെ കാഞ്ഞിരമറ്റം കവല ഭാഗത്ത് സ്ലാബുകള്‍ ഉയര്‍ത്തിമാറ്റി ഓടകള്‍ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.</p>
<p>നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ വിപുലമായ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രാദേശിക ജനപങ്കാളിത്തത്തോടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ക്ലബ്ബുകള്‍, മറ്റ് സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത</title>
<link>https://thekeralajournal.com/2472</link>
<guid>https://thekeralajournal.com/2472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a67ba4abf6.jpg" length="81032" type="image/jpeg"/>
<pubDate>Mon, 18 May 2026 06:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് ഇടവക സമൂഹവും നാടും. 43 വയസ്സായിരുന്നു.</p>
<p>വാഴക്കുളത്തുനിന്ന് മടങ്ങുന്നതിനിടെ നെല്ലിമറ്റത്തിന് സമീപം വെച്ചാണ് ഫാ. ജോസഫ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.</p>
<p>ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളിയുടെ വികാരിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും സ്നേഹവും ആദരവും നേടിയ വൈദികനായിരുന്നു അദ്ദേഹം. പ്രാർഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ വേർപാട് വിശ്വാസികളെയും ഹൈറേഞ്ച് മേഖലയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.</p>
<p>ശനിയാഴ്ച രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിനുശേഷം, മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തി സംസ്‌കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം ; വിഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും</title>
<link>https://thekeralajournal.com/2469</link>
<guid>https://thekeralajournal.com/2469</guid>
<description><![CDATA[ വിഡി സതീശനൊപ്പം 20 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09f00af09d3.jpg" length="59793" type="image/jpeg"/>
<pubDate>Mon, 18 May 2026 05:03:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a09f01b472b3.jpg" alt=""></p>
<p>തിരുവനന്തപുരം: സംസ്ഥാനത്ത് രൂപംകൊള്ളുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ 20 അംഗ മന്ത്രിസഭയുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർക്ക് ഇന്നലെ ഔദ്യോഗികമായി കൈമാറി. തിരുവനന്തപുരത്തെ രാജ്ഭവനിലെത്തി പട്ടിക സമർപ്പിച്ച ശേഷമാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.</p>
<p>ഇന്ന് രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുൾപ്പെടെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മന്ത്രിസഭാ രൂപീകരണ നടപടികളിലൊന്നാണിതെന്നും വിവിധ ഘടകകക്ഷി നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും സതീശൻ പറഞ്ഞു.</p>
<p>മുന്നണിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിമിതമായ അവസരങ്ങൾ കാരണം അർഹതയുള്ള പല നേതാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നതിൽ വിഷമമുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി തുറന്നുപറഞ്ഞു. വിവിധ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക അന്തിമമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പുതിയ മന്ത്രിസഭയിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും നിന്നുള്ള പ്രമുഖർ ഇടംപിടിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, മോൻസ് ജോസഫ്, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളാകും.</p>
<p>നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ നെയും നിശ്ചയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകുമെന്നും സതീശൻ അറിയിച്ചു.</p>
<p><strong>പ്രധാന വകുപ്പുകൾ ഇങ്ങനെ</strong></p>
<p>മുഖ്യമന്ത്രി വി.ഡി. സതീശൻ — ധനകാര്യവും തുറമുഖവും</p>
<p>രമേശ് ചെന്നിത്തല — ആഭ്യന്തരവും വിജിലൻസും</p>
<p>സണ്ണി ജോസഫ് — റവന്യൂ</p>
<p>കെ. മുരളീധരൻ — വൈദ്യുതി</p>
<p>പി.സി. വിഷ്ണുനാഥ് — ടൂറിസവും സാംസ്കാരികവും</p>
<p>എ.പി. അനിൽകുമാർ — ആരോഗ്യം</p>
<p>സി.പി. ജോൺ — ഗതാഗതം</p>
<p>ഒ.ജെ. ജനീഷ് — യുവജനക്ഷേമം</p>
<p>ടി. സിദ്ദിഖ് — വനം</p>
<p>ബിന്ദു കൃഷ്ണ — വനിതാ-ശിശുക്ഷേമം</p>
<p>എം. ലിജു — എക്‌സൈസും സഹകരണവും</p>
<p>രാജ്ഭവന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2471</link>
<guid>https://thekeralajournal.com/2471</guid>
<description><![CDATA[ നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09feea75657.jpg" length="120523" type="image/jpeg"/>
<pubDate>Sun, 17 May 2026 23:16:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഓശാനംസ്കൂൾ കവല നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?</title>
<link>https://thekeralajournal.com/2470</link>
<guid>https://thekeralajournal.com/2470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09fdefbadbe.jpg" length="88276" type="image/jpeg"/>
<pubDate>Sun, 17 May 2026 23:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കി ജില്ല വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിധി നിർണയം നടത്തിയതെന്നാണ് പൊതുവായ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെത്തിയ വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രിയായതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.</p>
<p>ജില്ലയിൽ വർഷങ്ങളായി തുടരുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം തടഞ്ഞതോടെ സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നാണ് ആരോപണം. 2016 വരെ നിയമാനുസൃതമായി അനുവദിച്ചിരുന്ന കെട്ടിട നിർമാണങ്ങൾ പിന്നീട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനവാസ മേഖലകളുടെ വികസനം തടസ്സപ്പെട്ടുവെന്നാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.</p>
<p>കുടിയേറ്റക്കാരെയും ഭൂകയ്യേറ്റക്കാരെയും ഒരേ രീതിയിൽ കാണരുതെന്നും യഥാർത്ഥ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല ഭൂകയ്യേറ്റങ്ങളും നടന്നതെന്നും അതിന്റെ ബാധ്യത സാധാരണ കർഷകരുടെ മേൽ ചുമത്തരുതെന്നും വിമർശനം ഉയരുന്നു. സർക്കാർ ഭൂമികളുടെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യമാണ്.</p>
<p>കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം ശക്തമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉപയോഗം നിയമപരമാക്കണമെന്നും ഇതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കാമെന്നുമാണ് അഭിപ്രായം.</p>
<p>2023ലെ ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വർഷങ്ങളായി സർക്കാർ അനുമതിയോടെയും നികുതി അടച്ചും നടത്തിയ നിർമാണങ്ങളെ പിന്നീട് കുറ്റകരമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് വിമർശനം. ഫീസ് അടച്ച് മാപ്പ് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിയിടുന്നതായും ആരോപണമുണ്ട്.</p>
<p>സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വ്യക്തത വേണമെന്ന ആവശ്യം ശക്തമാണ്. രാജവിളംബരങ്ങളുടെ പേരിൽ മുഴുവൻ പ്രദേശങ്ങളെയും വനഭൂമിയായി കാണുന്നത് യുക്തിരഹിതമാണെന്നും നിരവധി മേഖലകളിൽ സർക്കാർ തന്നെ പതിവുകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വനഭൂമിയിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫീൽഡ് കമ്മിറ്റികളെ നിയോഗിച്ചതും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.</p>
<p>ഭൂപതിവ് ചട്ടത്തിലെ “എൻക്രോച്ച്മെന്റ്” എന്ന സാങ്കേതിക പദത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് നിരവധി കേസുകൾ ഉയർന്നതെന്നും സർക്കാർ യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. 1971 വരെ കൈവശം വച്ച ഭൂമികൾക്ക് പട്ടയം നൽകാനായുള്ള നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നുവെന്നും അത് സർക്കാർ ശക്തമായി കോടതിയിൽ വിശദീകരിക്കണമെന്നുമാണ് ആവശ്യം.</p>
<p>വന്യജീവി ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടും ജനങ്ങൾ ശക്തമായ നടപടി ആവശ്യപ്പെടുന്നു. വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത് തടയാൻ കേന്ദ്ര നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം വേണമെന്നും ആവശ്യമുയരുന്നു. വനത്തിനുള്ളിലെ ജലക്ഷാമവും ശത്രുസസ്യങ്ങളുടെ വ്യാപനവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന പഠനങ്ങൾ ഉണ്ടായിട്ടും അവ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.</p>
<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കിയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ നേത്ര പരിശോധന ക്യാമ്പ്</title>
<link>https://thekeralajournal.com/2467</link>
<guid>https://thekeralajournal.com/2467</guid>
<description><![CDATA[ മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09a11f324d8.jpg" length="99824" type="image/jpeg"/>
<pubDate>Sun, 17 May 2026 16:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ഡെവലപ്മെൻ്റ്സ സൊസൈറ്റി കോഴിമല യൂണിറ്റിന്റെയും ,തേജസ് എസ്.എച്ച്.ജി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുരിക്കാശ്ശേരി അൽഫോൻസാ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം, റെറ്റിന സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേത്രപരിശോധന നടത്തും. ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലിന്റെ സേവനങ്ങളും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടാതെ, ക്യാമ്പിൽ 20 ശതമാനം ഡിസ്കൗണ്ടിൽ കണ്ണടകൾ ലഭ്യമാക്കുമെന്നും സർജിക്കൽ ഇൻഷുറൻസ് പരിശോധനകളും ലഭ്യമാകുമെന്നും അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 97472 20991, 97442 43755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി</title>
<link>https://thekeralajournal.com/2468</link>
<guid>https://thekeralajournal.com/2468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09cd43ee91c.jpg" length="137410" type="image/jpeg"/>
<pubDate>Sun, 17 May 2026 15:45:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയുടെ ആഘോഷ രാവുകൾക്ക് സംഗീതത്തിന്റെ ആവേശതാളം പകർന്ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി കട്ടപ്പന ഫെസ്റ്റ് 2K26 വേദിയെ ആവേശക്കടലാക്കി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സംഗീതനിശയിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പ്രസീതയും സംഘവും കാഴ്ചവെച്ചത്.</p>
<p>ജനപ്രിയ നാടൻപാട്ടുകളും ഫോക് ഗാനങ്ങളും സ്റ്റേജ് പെർഫോമൻസുമായി അവതരിപ്പിച്ചപ്പോൾ കാണികൾ കൈയടികളോടെയും ആർപ്പുവിളികളോടെയും പരിപാടിയെ ഏറ്റെടുത്തു. കുടുംബസമേതം എത്തിയ ജനക്കൂട്ടം വേദിക്ക് മുന്നിൽ നിറഞ്ഞുനിന്നത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. ഗാനങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകരും ചുവടുവെച്ചതോടെ കട്ടപ്പന ഫെസ്റ്റ് വേദി ഉത്സവലഹരിയിൽ മുങ്ങി.</p>
<p>ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, മെഗാ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, വിവിധ പ്രദർശന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് വലിയ ജനപങ്കാളിത്തമാണ് സമ്മാനിക്കുന്നത്. സംഗീതവും ആഘോഷവും ഒരുമിച്ചുചേർന്ന ഇന്നലത്തെ രാത്രി കട്ടപ്പന ഫെസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയ നിമിഷങ്ങളിലൊന്നായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2466</link>
<guid>https://thekeralajournal.com/2466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a094ee41c3e6.jpg" length="156398" type="image/jpeg"/>
<pubDate>Sun, 17 May 2026 10:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ‍.ഡി‍.പി യോഗം മലനാട് യൂണിയൻ 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖ യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മലനാട് എസ്.എൻ‍.ഡി‍.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f0a9d1a4.jpg" alt=""></p>
<p>ചടങ്ങിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ പി.ആർ. രമേശ്, ശാഖ പ്രസിഡന്റ് മനോജ് പതാലിൽ, ശാഖ സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, അരുൺകുമാർ, ഷിജോ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനിൽ സഹദേവൻ, സെക്രട്ടറി ഷിനു ലാൽ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f1a32646.jpg" alt=""></p>
<p>യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ രാഹുൽ സാബു, കാശിനാഥ് സന്തോഷ്, വിനായകൻ, അദ്വൈത്, അഥുൻ, ബിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>യുവ വൈദികൻ കുഴഞ്ഞുവീണു മരിച്ചു</title>
<link>https://thekeralajournal.com/2465</link>
<guid>https://thekeralajournal.com/2465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a092085efe8d.jpg" length="37806" type="image/jpeg"/>
<pubDate>Sun, 17 May 2026 07:27:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) അന്തരിച്ചു. സഹവികാരിയെ യാത്രയയയ്ക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>1983 ഒക്ടോബർ 17ന് ജോർജിയാർ കോയിക്കൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ഫാ. ജോസഫ് ജനിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 2013 ഡിസംബർ 30ന് ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വൈദികപട്ടം സ്വീകരിച്ചത്. ബി.എ ഫിലോസഫി, ബി.ഫാം, ബി.ടെക് ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.</p>
<p>2014ൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സഹവികാരിയായാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് കട്ടക്കാല, കനകക്കുന്ന്, കിളിയാർകണ്ടം, ആൽപ്പാറ, തൊവരയാർ, മുരിക്കുംതൊട്ടി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പ്രയർ ഗ്രൂപ്പ് ഡയറക്ടർ, ചുരുളി സാന്തോം പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, വൊക്കേഷൻ ഗൈഡൻസ് കോ-ഓർഡിനേറ്റർ, കെസിവൈഎം റീജണൽ ഡയറക്ടർ, ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.</p>
<p>സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന് രാവിലെ 7ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11.30 മുതൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയും സമാപന ശുശ്രൂഷകൾക്കുശേഷവും സംസ്കാരം നടക്കും.</p>
<p>സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്</title>
<link>https://thekeralajournal.com/2464</link>
<guid>https://thekeralajournal.com/2464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a091a7f109c5.jpg" length="135126" type="image/jpeg"/>
<pubDate>Sun, 17 May 2026 07:01:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.</p>
<p>സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ജോൺ നെടിയപാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, ബോസ് തള്ളിച്ചിറ, പി.എസ്. ജേക്കബ്, ഷാഹുൽ മങ്ങാട്ട്, പി. പൗലോസ്, അക്ബർ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.</p>
<p>മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ എം.എച്ച്. സജീവ്, ബിജോയ് ജോൺ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, ജോമോൻ കുഴിപ്പറമ്പിൽ, സണ്ണി വട്ടക്കാട്ട്, സാബു വടശ്ശേരി, അഡ്വ. സണ്ണി കുരട്ടുപറമ്പിൽ, സുലൈമാൻ ഹമീദ്, പത്മാവതി രഘുനാഥ്, ഉഷ ജേക്കബ്, അഗസ്തി ആലപ്പാട്ട്, ശ്യാം മനോജ്, ജോർജ് ജോൺ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2463</link>
<guid>https://thekeralajournal.com/2463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0919c323ce2.jpg" length="56113" type="image/jpeg"/>
<pubDate>Sun, 17 May 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈന്ദവ സമുദായ നേതാക്കളെ തെരുവിലിറങ്ങി അപമാനിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. അധികാരം ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ചിലർ സമുദായ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.</p>
<p>വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ എന്നിവർ കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണെന്നും, സ്വന്തം സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.</p>
<p>സമുദായ നേതാക്കളെ അപമാനിക്കുന്നവർ തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമ്പോൾ ഇരവാദം ഉയർത്തരുതെന്നും ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇടത്-വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണെന്നും അവർ ആരോപിച്ചു.</p>
<p>നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ യു.ഡി.എഫിനുള്ളിൽ കടന്നുകയറിയിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുവെന്നും, ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>കട്ടപ്പനയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പാർഥേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ.യു., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ശ്രീരാജ് പി.പി., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സുബീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2462</link>
<guid>https://thekeralajournal.com/2462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a081e6a1e2a1.jpg" length="88471" type="image/jpeg"/>
<pubDate>Sat, 16 May 2026 13:06:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വനം-വന്യജീവി വകുപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തേക്കടിയിൽ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ശില്പശാല ഉദ്ഘാടനം ചെയ്തു.</p>
<p>വായനക്കാരെയും എഴുത്തുകാരെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും പരിസ്ഥിതി ബോധമുള്ള പുതിയ സാഹിത്യ സംസ്കാരം വളർത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>സാഹിത്യ ക്യാമ്പ് ഡയറക്ടറും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ, കവയത്രിമാരായ കനിമോൾ, ജെ. പ്രമീള ദേവി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>മെയ് 17 വരെ നീണ്ടുനിൽക്കുന്ന ‘അക്ഷരപ്രകൃതി 2026’യിൽ വിവിധ സാഹിത്യ ചർച്ചകളും പരിസ്ഥിതി സംവാദങ്ങളും ചിന്താവേദികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/2461</link>
<guid>https://thekeralajournal.com/2461</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Sat, 16 May 2026 07:20:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളிலும் പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.</p>
<p>അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 26ഓടെ കാലവര്‍ഷം കേരളത്തിലെത്താമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാല് ദിവസം വരെ നേരത്തെയോ വൈകിയോ എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷ സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 24നായിരുന്നു കാലവര്‍ഷം കേരളതീരത്ത് എത്തിയത്.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്</title>
<link>https://thekeralajournal.com/2460</link>
<guid>https://thekeralajournal.com/2460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c77e81128.jpg" length="100389" type="image/jpeg"/>
<pubDate>Sat, 16 May 2026 06:55:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ സി.എസ്. ഫൈസല്‍, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരുക്കേറ്റത്.</p>
<p>പരിക്കേറ്റവരെ നിസാര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം</p>
<p>👉 <a href="https://www.facebook.com/share/v/1G8fP4gre1/">അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ</a> </p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1G8fP4gre1/"></video>https://www.facebook.com/share/v/1G8fP4gre1/ </p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ്  : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു</title>
<link>https://thekeralajournal.com/2459</link>
<guid>https://thekeralajournal.com/2459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c5f3d32bd.jpg" length="109368" type="image/jpeg"/>
<pubDate>Sat, 16 May 2026 06:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2കെ26ല്‍ ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു. അപൂര്‍വവും ആകര്‍ഷകവുമായ പക്ഷികളെ ഒരേ വേദിയില്‍ പരിചയപ്പെടുത്തുന്ന ഷോ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.</p>
<p>വര്‍ണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക അവതരണം എല്ലാ ദിവസവും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2കെ26 ഈ മാസം 24 വരെ കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടരും. ലൈവ് ബേര്‍ഡ് ഷോയ്‌ക്കുപുറമെ ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മെഗാ ഫുഡ് കോര്‍ട്ട്, ലൈവ് സ്റ്റേജ് പരിപാടികള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അപകടത്തില്‍പ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് പോലീസ്</title>
<link>https://thekeralajournal.com/2458</link>
<guid>https://thekeralajournal.com/2458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Sat, 16 May 2026 06:43:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ വോട്ടെണ്ണൽ ദിനമായ രാത്രിയിൽ പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.</p>
<p>അപകടത്തിൽ പരിക്കേറ്റത് ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറാണ്. അപകടത്തിന് പിന്നാലെ വിനോദ് കുമാർ സമീപത്തുള്ള സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിലെത്തിയ സഹോദരൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർമാർ പോകാൻ തയ്യാറായില്ലെന്നാണ് പരാതി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.</p>
<p>സംഭവത്തിൽ പരാതി ലഭിച്ചതോടെ രാത്രി സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചില ഡ്രൈവർമാർ മദ്യപിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പലരും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>കട്ടപ്പനയിലെ ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്തെ ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ചെറിയ ദൂര ഓട്ടങ്ങൾക്കുപോലും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വള്ളക്കടവ് ഭാഗത്തേക്കുള്ള സമാന്തര സർവീസുകളിലേക്കാണ് ചില ഡ്രൈവർമാർ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.</p>
<p>ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ‘ഫോർ ഹയർ’ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ പല വാഹനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ടും വരാത്ത പക്ഷം വാഹന നമ്പർ സഹിതം പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ പോൾ ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിന് ഇ-മെയിൽ വഴിയോ പരാതിപ്പെടാം.</p>
<p>ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതൽ മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കാനാകും. പിഴ ചുമത്തൽ മുതൽ പെർമിറ്റ് റദ്ദാക്കൽ വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/2457</link>
<guid>https://thekeralajournal.com/2457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c3ef1c8de.jpg" length="110126" type="image/jpeg"/>
<pubDate>Sat, 16 May 2026 06:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷന്റെ ഏഴാമത് ജില്ലാ സമ്മേളനം വാഴത്തോപ്പില്‍ സംഘടിപ്പിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.</p>
<p>പി.കെ. ലംബോധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.</p>
<p>മാർട്ടിൻ കെ. മാർട്ടിൻ, ബാലകൃഷ്ണൻ കല്ലന, മത്തായി പി.എം, എ.എം ജോൺസൺ, ആർ. വേണുഗോപാൽ, ആർ. രവികുമാർ, വി.യു. കുരുവിള എന്നിവർ സംസാരിച്ചു.</p>
<p>വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി.പി. ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എല്‍.സി : ഇടുക്കിയില്‍ 99.28 ശതമാനം വിജയം</title>
<link>https://thekeralajournal.com/2456</link>
<guid>https://thekeralajournal.com/2456</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c2ed35b8a.jpg" length="124565" type="image/jpeg"/>
<pubDate>Sat, 16 May 2026 06:35:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.</p>
<p>തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയശതമാനം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458 പേരും 6102 പേരും വിജയിച്ചു.</p>
<p>ജില്ലയില്‍ 539 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 വിദ്യാര്‍ഥികള്‍ (88 ആണ്‍കുട്ടികള്‍, 180 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 271 പേര്‍ (88 ആണ്‍കുട്ടികള്‍, 183 പെണ്‍കുട്ടികള്‍) ഈ നേട്ടം സ്വന്തമാക്കി.</p>
<p>വിജയശതമാനത്തില്‍ സംസ്ഥാനത്ത് 10-ാം സ്ഥാനത്താണ് ഇടുക്കി ജില്ല. കഴിഞ്ഞ വര്‍ഷം ജില്ല ഏഴാം സ്ഥാനത്തായിരുന്നു.</p>
<p>കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ വിജയശതമാനത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 99.58 ശതമാനവും, 2024ല്‍ 99.68 ശതമാനവും, 2023ല്‍ 99.79 ശതമാനവുമായിരുന്നു വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 1272 പേര്‍ക്കും 2024ല്‍ 1573 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നപ്പോള്‍, ഇത്തവണ അത് 539 ആയി കുറഞ്ഞു.</p>
<p>നൂറുമേനി വിജയം നേടിയ 125 സ്കൂളുകള്‍</p>
<p>ജില്ലയില്‍ 125 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 64 സർക്കാർ സ്കൂളുകളും, 53 എയ്ഡഡ് സ്കൂളുകളും, 8 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 138 സ്കൂളുകളും 2024ല്‍ 145 സ്കൂളുകളും നൂറുമേനി വിജയം നേടിയിരുന്നു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്‌.എസ്.എസിലായിരുന്നു. 256 പേര്‍ പരീക്ഷയെഴുതിയതില്‍ 255 പേര്‍ വിജയിച്ചു. 10 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.</p>
<p>എയ്ഡഡ് സ്കൂളുകളില്‍ കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 345 പേരില്‍ 343 പേര്‍ വിജയിക്കുകയും 32 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.</p>
<p>അണ്‍എയ്ഡഡ് സ്കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 95 പേരും വിജയിച്ചു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്‌.എസിലായിരുന്നു. പരീക്ഷയെഴുതിയ ആറുപേരും വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ മുക്കുളം എസ്‌.ജി.എച്ച്‌.എസിലും അണ്‍എയ്ഡഡ് സ്കൂളുകളില്‍ നെടുങ്കണ്ടം എസ്‌.ഡി.എ.ഇ.എച്ച്‌.എസിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഈ സ്കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>“ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്”; രൂക്ഷ വിമർശനവുമായി സി.പി. മാത്യു</title>
<link>https://thekeralajournal.com/2455</link>
<guid>https://thekeralajournal.com/2455</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f25722e74.jpg" length="60941" type="image/jpeg"/>
<pubDate>Fri, 15 May 2026 15:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ്നെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് “മൂക്കാതെ പഴുത്ത നേതാവാണ്”ന്നും എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നും സി.പി. മാത്യു.</p>
<p>സംഘടന മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ പിന്തുണ എംപി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പി.ടി. തോമസ് ൻ്റേ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം ലഭിക്കാൻ കാരണമായതെന്നും സി.പി. മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്നും അദ്ദേഹം വിമർശിച്ചു.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.</p>
<p>പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായ അച്ചടക്ക നടപടികൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ് നേരത്തെ പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് നേതൃത്വം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു</p>]]> </content:encoded>
</item>

<item>
<title>പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2454</link>
<guid>https://thekeralajournal.com/2454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f0fa55263.jpg" length="91354" type="image/jpeg"/>
<pubDate>Fri, 15 May 2026 15:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പൈനാവ് മേഖലയിലെ ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.</p>
<p>ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് രേഖകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു പരിശോധന. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07% വിജയം</title>
<link>https://thekeralajournal.com/2453</link>
<guid>https://thekeralajournal.com/2453</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06efb7bcba7.jpg" length="74303" type="image/jpeg"/>
<pubDate>Fri, 15 May 2026 15:34:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 99.07 ശതമാനമാണ് വിജയശതമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്</p>
<p>ഈ വർഷം 4.17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 4,14,290 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,514 ആണ്. </p>
<p>പെൺകുട്ടികൾ 99.22 ശതമാനം വിജയവും ആൺകുട്ടികൾ 98.93 ശതമാനം വിജയവും നേടി. ജില്ലകളിൽ പത്തനംതിട്ടയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത്.</p>
<p>വിദ്യാർത്ഥികൾക്ക് keralaresults.nic.in, results.kite.kerala.gov.in, sslcexam.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും സഫലം ആപ്പ്, ഡിജിലോക്കർ, വാട്ട്‌സ്ആപ്പ് സേവനം എന്നിവ വഴിയും ഫലം പരിശോധിക്കാം.</p>
<p>99.5 ശതമാനമായിരുന്നു കഴിഞ്ഞ വർഷം വിജയശതമാനം. 30504 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 61449 ആയിരുന്നു. പരീക്ഷ എഴുതിയ ആണ്‍കുട്ടികളുടെ എണ്ണം 210727 ആണ്. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 280474 പേർ വിജയിച്ചു. 230563 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 210982 പേർ വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എം ജി ബിരുദ ഏകജാലകം 2026: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2452</link>
<guid>https://thekeralajournal.com/2452</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06de5aa1772.jpg" length="73499" type="image/jpeg"/>
<pubDate>Fri, 15 May 2026 14:20:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എംജി യൂണിവേഴ്സിറ്റി യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല ഗ്രാജുവേറ്റ് സ്‌കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.</p>
<p>പ്ലസ് ടു പരീക്ഷാഫലം ലഭിച്ച വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുക. പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കൽ, കോളേജ്-കോഴ്‌സ് ഓപ്ഷനുകൾ തിരഞ്ഞെടുക്കൽ തുടങ്ങിയ നടപടികൾ സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ വഴിയായിരിക്കും നടത്തുക.</p>
<p>കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷനും ; 9446982769</p>]]> </content:encoded>
</item>

<item>
<title>പെട്രോൾ&#45;ഡീസൽ വില കൂട്ടി</title>
<link>https://thekeralajournal.com/2451</link>
<guid>https://thekeralajournal.com/2451</guid>
<description><![CDATA[ ലിറ്ററിന് 3 രൂപയുടെ വർധന ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0678979f00a.jpg" length="83903" type="image/jpeg"/>
<pubDate>Fri, 15 May 2026 07:06:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഇന്ധനവില പുതുക്കി നിശ്ചയിച്ചതോടെയാണ് വർധന നിലവിൽ വന്നത്.</p>
<p>പുതിയ നിരക്കുകൾ പ്രകാരം പെട്രോളിന് ലിറ്ററിന് ₹3.14 വരെയും ഡീസലിന് ₹3.11 വരെയും വർധന രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികളും ഗതാഗതച്ചെലവും അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.</p>
<p>അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതും, ദീർഘനാളായി വില വർധിപ്പിക്കാത്തതിനാൽ എണ്ണക്കമ്പനികൾക്ക് ഉണ്ടായ നഷ്ടവും പരിഗണിച്ചാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.</p>
<p>ഇന്ധനവില വീണ്ടും ഉയർന്നതോടെ സാധാരണക്കാരുടെ ജീവിതച്ചെലവിലും ഗതാഗത മേഖലയിലും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അതേസമയം വില വർധന മുന്നിൽകണ്ട് കേരളത്തിലെ ചില പെട്രോൾ പമ്പുകളിൽ മൊത്തവിതരണത്തിന് എണ്ണക്കമ്പനികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്</title>
<link>https://thekeralajournal.com/2450</link>
<guid>https://thekeralajournal.com/2450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0673da606e9.jpg" length="142211" type="image/jpeg"/>
<pubDate>Fri, 15 May 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിന്റെ ഭാഗമായ ഏലപ്പാറ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>വാർഡ് മെമ്പർ ആന്റപ്പൻ എൻ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ പി.എച്ച്‌.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ശർമ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.</p>
<p>ആരോഗ്യ പ്രവർത്തകരായ മധു, അനിൽ, ശാന്തമ്മ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പരിപാടിയിൽ ആഹ്വാനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണം : ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2449</link>
<guid>https://thekeralajournal.com/2449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a067314c064d.jpg" length="130370" type="image/jpeg"/>
<pubDate>Fri, 15 May 2026 06:42:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാമ്മ ബേബി, സെക്രട്ടറി അജി കെ. തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>
<p>തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലും കലാപരിപാടികൾ അവതരിപ്പിച്ചു. ഗവ. കോളേജ് കട്ടപ്പന, ഭാരത് മാതാ കോളേജ്, അൽ-അസർ കോളേജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും</title>
<link>https://thekeralajournal.com/2448</link>
<guid>https://thekeralajournal.com/2448</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0671ce4fbd4.jpg" length="86318" type="image/jpeg"/>
<pubDate>Fri, 15 May 2026 06:37:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം 21 അംഗങ്ങളടങ്ങിയ പൂര്‍ണ മന്ത്രിസഭയും അന്നേ അധികാരമേല്‍ക്കും.</p>
<p>എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.</p>
<p>നിയമസഭാ കക്ഷി യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രമേയത്തെ പിന്താങ്ങി.</p>
<p>വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്നെങ്കിലും രമേശ് ചെന്നിത്തല കത്തയച്ച് പിന്തുണ അറിയിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.</p>
<p>യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. സണ്ണി ജോസഫും മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തി</p>]]> </content:encoded>
</item>

<item>
<title>എസ്‌എസ്‌എല്‍സി പരീക്ഷാഫലം ; പ്രഖ്യാപനം ഉച്ചയ്ക്ക് 3ന്</title>
<link>https://thekeralajournal.com/2446</link>
<guid>https://thekeralajournal.com/2446</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0437a5ede52.jpg" length="463820" type="image/jpeg"/>
<pubDate>Fri, 15 May 2026 06:33:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പി.ആർ‍.ഡി ചേംബറിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഫലപ്രഖ്യാപനം നടത്തും.</p>
<p>എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.</p>
<p>ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാനാകും.</p>
<p>ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:</p>
<p>kbpe.kerala.gov.in⁠�</p>
<p>results.digilocker.gov.in⁠�</p>
<p>sslexam.kerala.gov.in⁠�</p>
<p>results.kite.kerala.gov.in⁠�</p>
<p>PRD Kerala⁠�</p>
<p>കൂടാതെ, നമ്മുടെ കേരളം മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ വാട്സാപ്പ് നമ്പറായ 9188619958 മുഖേനയും പരീക്ഷാഫലം ലഭ്യമാകും.</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തില്‍ നടപടിയുമായി നേതൃത്വം</title>
<link>https://thekeralajournal.com/2447</link>
<guid>https://thekeralajournal.com/2447</guid>
<description><![CDATA[ ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05f50be3311.jpg" length="90145" type="image/jpeg"/>
<pubDate>Thu, 14 May 2026 21:45:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്</p>
<p>പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയില്‍ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05f51728b4c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയിൽ</title>
<link>https://thekeralajournal.com/2445</link>
<guid>https://thekeralajournal.com/2445</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05f045788f6.jpg" length="276819" type="image/jpeg"/>
<pubDate>Thu, 14 May 2026 17:25:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പിണറായി വിജയൻനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സമിതി. പാർട്ടി സംസ്ഥാന സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം കൈക്കൊണ്ടത്.</p>
<p>ഇതാദ്യമായാണ് പിണറായി വിജയൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത്. 35 അംഗങ്ങൾ മാത്രമുള്ള പ്രതിപക്ഷ നിരയ്ക്ക് ശക്തമായ നേതൃത്വം ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഈ തീരുമാനത്തിലെത്തിയത്.</p>
<p>കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നു എന്ന രാഷ്ട്രീയ സവിശേഷതയ്ക്കും 16-ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും.</p>
<p>നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയേയും മുന്നണിയേയും നയിച്ച പിണറായി വിജയൻ മൂന്നാംതവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലായിരുന്നുവെങ്കിലും, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നിരയെ നേരിട്ട് പിണറായി വിജയൻ നയിക്കണമെന്ന നിലപാടിലേക്ക് സിപിഎം എത്തിയതെന്നാണ് സൂചന.</p>
<p>പ്രതിപക്ഷ നിരയിൽ കാബിനറ്റ് പദവിയുള്ള ഏക സ്ഥാനം പ്രതിപക്ഷ നേതാവിന്റേതാണ്. ഇത്തവണ നിയമസഭയിലേക്ക് വിജയിച്ചെത്തിയവരിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നുള്ളവർ വളരെ കുറവായ സാഹചര്യത്തിലും, പിണറായി വിജയന്റെ അനുഭവസമ്പത്തും ഭരണപരിചയവും പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.</p>
<p>അതേസമയം, സഭയിൽ ബിജെപിക്ക് മൂന്ന് എംഎൽഎമാർ ഉള്ള സാഹചര്യത്തിൽ ശക്തമായ പ്രതിപക്ഷ രാഷ്ട്രീയത്തിനായി പിണറായി വിജയന്റെ നേതൃത്വം അനിവാര്യമാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എൽ.സി ഫലം വാട്ട്സ് ആപ്പിലൂടെ എളുപ്പത്തിൽ അറിയാം</title>
<link>https://thekeralajournal.com/2444</link>
<guid>https://thekeralajournal.com/2444</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05a736468dc.jpg" length="114965" type="image/jpeg"/>
<pubDate>Thu, 14 May 2026 16:13:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നതുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം ലഭ്യമാക്കുന്ന പുതിയ സേവനം പരീക്ഷാഭവൻ ആരംഭിച്ചു. കേരള സംസ്ഥാന ഐ.ടി. മിഷന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.</p>
<p>ഏത് സ്മാർട്ട്ഫോൺ ഉപയോക്താവിനും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഈ സേവനം ഉപയോഗിക്കാനാകും. രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകിയാൽ വിശദമായ എസ്.എസ്.എൽ.സി ഫലം PDF രൂപത്തിൽ നേരിട്ട് വാട്ട്സ് ആപ്പിൽ ലഭിക്കും.</p>
<p>സേവനം ഉപയോഗിക്കുന്ന വിധം</p>
<p>വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ +91 91886 19958 സേവ് ചെയ്യുക.</p>
<p>ഈ നമ്പറിലേക്ക് “RESULT” എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയയ്ക്കുക.</p>
<p>ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ രജിസ്റ്റർ നമ്പർ നൽകുക.</p>
<p>തുടർന്ന് ജനനത്തീയതി YYYY-MM-DD ഫോർമാറ്റിൽ നൽകുക.</p>
<p>(ഉദാ: 2010-08-04)</p>
<p>വിശദമായ എസ്.എസ്.എൽ.സി ഫലം PDF രൂപത്തിൽ വാട്ട്സ് ആപ്പിൽ ലഭ്യമാകും.</p>
<p>സേവനത്തിന്റെ പ്രധാന സവിശേഷതകൾ</p>
<p>• വാട്ട്സ് ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം</p>
<p>• ഫലം PDF രൂപത്തിൽ ലഭിക്കും</p>
<p>• പ്രിന്റ് എടുത്ത് ഉപയോഗിക്കാനാകും</p>
<p>• ഫലപ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറും സേവനം ലഭ്യം</p>
<p>• ലളിതമായ നടപടിക്രമം — രജിസ്റ്റർ നമ്പറും ജനനത്തീയതിയും മാത്രം മതി</p>]]> </content:encoded>
</item>

<item>
<title>തട്ടേക്കണ്ണിക്ക് സമീപം ബസ് അപകടം; യാത്രക്കാർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2443</link>
<guid>https://thekeralajournal.com/2443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05a0003887e.jpg" length="189873" type="image/jpeg"/>
<pubDate>Thu, 14 May 2026 15:42:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : തട്ടേക്കണ്ണിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കോച്ചിൻ  ബസാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്ന് ഉച്ചയോടെ എറണാകുളത്തു നിന്നും കട്ടപ്പനക്ക് വന്ന കൊച്ചിൻ ബസ് നേര്യമംഗലം തട്ടേക്കണ്ണിയ്ക്ക് സമീപം ലോറിയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ വന്നിടിച്ചു ബസിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. </p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05a89886c1e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയ്ക്ക് മുൻപിൽ ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌റ്റെയിൽ പാം</title>
<link>https://thekeralajournal.com/2442</link>
<guid>https://thekeralajournal.com/2442</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a058f7137db9.jpg" length="151348" type="image/jpeg"/>
<pubDate>Thu, 14 May 2026 14:32:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭാ കാര്യാലയത്തിന് മുൻവശത്ത് നിലകൊള്ളുന്ന അപൂർവ അലങ്കാര വൃക്ഷമായ ഫോക്‌സ്‌റ്റെയിൽ പാം ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കായ്കൾ നിറഞ്ഞ് നിൽക്കുന്ന ഈ മനോഹര വൃക്ഷം നിരവധി പേരെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.</p>
<p>ശാസ്ത്രീയമായി Wodyetia bifurcata എന്നറിയപ്പെടുന്ന ഈ പാം വൃക്ഷം അതിന്റെ വ്യത്യസ്തമായ ഭംഗിയാലാണ് ശ്രദ്ധേയമാകുന്നത്. കുറുനരിയുടെ വാൽപോലെ പതപ്പുള്ള ഓലകളുള്ളതിനാലാണ് “ഫോക്‌സ്‌റ്റെയിൽ പാം” എന്ന പേര് ലഭിച്ചത്. ചിത്രത്തിൽ കാണുന്ന പോലെ കൂട്ടമായുണ്ടാകുന്ന കായ്കൾ ആദ്യം പച്ച നിറത്തിലായിരിക്കും. പിന്നീട് പഴുത്തെത്തുമ്പോൾ ഓറഞ്ച്-ചുവപ്പ് നിറത്തിലേക്ക് മാറുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ കായ്കൾക്ക് ഏകദേശം രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a058f899bcbe.jpg" alt=""></p>
<p>.</p>
<p>അടയ്ക്കയെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇതിനെ “കോരടക്ക” എന്ന പേരിലും വിളിക്കാറുണ്ട്. അലങ്കാര സസ്യമായി വ്യാപകമായി വളർത്തുന്ന ഈ വൃക്ഷം നഗരഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>നഗരമധ്യത്തിൽ തന്നെയുള്ള ഈ അപൂർവ കാഴ്ച നിരവധി പേർ മൊബൈൽ ഫോണുകളിൽ പകർത്തിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും ശ്രദ്ധേയമാകുകയാണ്.കട്ടപ്പന ഫെസ്റ്റിന് എത്തുന്ന ആസ്വാദകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം കൂടിയായി ഈ അപൂർവ അലങ്കാര വൃക്ഷം മാറി കഴിഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് ജനങ്ങളുടെ അംഗീകാരം: ജോയി വെട്ടിക്കുഴി</title>
<link>https://thekeralajournal.com/2441</link>
<guid>https://thekeralajournal.com/2441</guid>
<description><![CDATA[ മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a057c09672bf.jpg" length="55570" type="image/jpeg"/>
<pubDate>Thu, 14 May 2026 13:08:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><a href="https://www.facebook.com/share/r/1CPxz165R3/">വീഡിയോ കാണാം </a></p>
<p>ഇടുക്കി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ജനങ്ങളുടെ വലിയ അംഗീകാരമാണെന്ന് ഇടുക്കി ജില്ലാ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.</p>
<p>നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിന്റെ പോരായ്മകൾ ശക്തമായി ചൂണ്ടിക്കാട്ടുകയും അതിന് ബദൽ പരിഹാരങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. ജനകീയ നേതാവെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസവും അംഗീകാരവും നേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>https://www.facebook.com/share/r/1CPxz165R3/</p>]]> </content:encoded>
</item>

<item>
<title>രാഷ്ട്രീയ കേരളം കാത്തിരുന്ന പ്രഖ്യാപനം; കേരളാ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ</title>
<link>https://thekeralajournal.com/2427</link>
<guid>https://thekeralajournal.com/2427</guid>
<description><![CDATA[ കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a04563c0cf5e.jpg" length="46010" type="image/jpeg"/>
<pubDate>Thu, 14 May 2026 11:55:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടുനിന്ന നിർണായക രാഷ്ട്രീയ ചർച്ചകൾക്കും അടച്ചിട്ട മുറികളിലെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്കും ഒടുവിൽ യു.ഡി.എഫ് നേതൃത്വത്തിൽ വൻ തീരുമാനം. സംസ്ഥാനത്ത് ചരിത്രവിജയം നേടിയ മുന്നണിയുടെ മുഖ്യമന്ത്രിയായി മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരഞ്ഞെടുത്തു.</p>
<p>തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നിമിഷം മുതൽ തന്നെ യു.ഡി.എഫിനുള്ളിൽ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരുന്നു. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും യുവതലമുറയും ഒരുമിച്ച് മുന്നോട്ട് വെച്ച പേരായിരുന്നു വി.ഡി. സതീശന്റേത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭരണവിരുദ്ധ പോരാട്ടങ്ങളിൽ ശക്തമായ നിലപാട് എടുത്തത്, നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തിയ ആക്രമണാത്മക ഇടപെടലുകൾ, യുവാക്കളിലെയും മധ്യവർഗത്തിലെയും സ്വാധീനം എന്നിവ സതീശന് മുൻതൂക്കം നൽകുകയായിരുന്നു.</p>
<p>ഇതിനിടയിൽ കെസി വേണുഗോപാൽ,രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവചർച്ചക്ക് വന്നുവെങ്കിലും ജനവികാരം വി ഡി സതീശന് അനുകൂലമായിരുന്നു.</p>
<p>അതേസമയം, മുസ്ലിംലീഗിന്റെ പിന്തുണയാണ് നിർണായക ഘട്ടത്തിൽ വി.ഡി. സതീശന് കരുത്തായത് എന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. മുന്നണിയിലെ ഐക്യം നിലനിർത്താൻ കഴിയുന്ന നേതാവെന്ന നിലയിൽ ലീഗ് നേതൃത്വം സതീശനോട് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉന്നതതല ചർച്ചകളിൽ ലീഗിന്റെ നിർദേശം നിർണായകമായി മാറിയതായും റിപ്പോർട്ടുകളുണ്ട്.</p>
<p>ഇന്നലെ വൈകിട്ട് നടന്ന സുപ്രധാന ചർച്ചയിൽ AK ആൻ്റണിയുടെയും അഭിപ്രായം ആരാഞ്ഞിരുന്നു.കഴിഞ്ഞ ദിവസം കേരളത്തിലെ എല്ലാ മുതിർന്ന നേതാക്കളെയും ദൽഹിയിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു.</p>
<p>കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ച 102 സീറ്റിൻ്റെ വൻ വിജയമാണ് യു.ഡി.എഫ് ഇത്തവണ സ്വന്തമാക്കിയത്. ഭരണവിരുദ്ധ തരംഗവും യുവജന വോട്ടുകളും ശക്തമായി യു.ഡി.എഫിന് അനുകൂലമായി മാറിയതോടെ പല കോട്ടകളും മുന്നണി പിടിച്ചടക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വി.ഡി. സതീശൻ മുന്നോട്ട് വെച്ച “ടീം യുഡിഎഫ്” എന്ന ആശയവും ജനങ്ങൾ ഏറ്റെടുത്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അവസാന നിമിഷം വരെ ചില പേരുകൾ പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും ഹൈക്കമാൻഡിന്റെ വിശ്വാസം ഒടുവിൽ സതീശനിലേക്കാണ് എത്തിയത്. ഡൽഹിയിലും തിരുവനന്തപുരത്തുമായി നടന്ന നിർണായക ചർച്ചകൾക്ക് ശേഷമാണ് അന്തിമ ധാരണയായതെന്നാണ് ലഭിക്കുന്ന വിവരം.</p>
<p>ഇതിനിടെ, വി.ഡി. സതീശനെ അഭിനന്ദിച്ച് യു.ഡി.എഫ് പ്രവർത്തകർ വിവിധ ജില്ലകളിൽ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു. സോഷ്യൽ മീഡിയയിലും “മുഖ്യമന്ത്രി സതീശൻ” എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്.</p>
<p>സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് : ശ്രദ്ധ നേടി ലൈവ് ബേർഡ് ഷോ</title>
<link>https://thekeralajournal.com/2440</link>
<guid>https://thekeralajournal.com/2440</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Thu, 14 May 2026 11:52:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : അപൂർവവും ആകർഷകവുമായ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2K26-ൽ ലൈവ് ബേർഡ് ഷോ സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആവേശമുണർത്തുകയാണ്.</p>
<p>പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന ഈ പ്രത്യേക അവതരണം ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധിപേരാണ് ലൈവ് ബേർഡ് ഷോ കാണാനെത്തുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകമൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 24 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ലൈവ് ബേർഡ് ഷോയ്ക്ക് പുറമെ ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, മെഗാ ഫുഡ് കോർട്ട്, ലൈവ് സ്റ്റേജ് പരിപാടികൾ എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a056a2be479c.jpg" alt=""></p>
<p>ഇന്ന് മെയ് 14 വൈകീട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും അരങ്ങേറും. മെയ് 16 വൈകീട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന “നാതരങ്ങ്” മെഗാ ഫോക്ക് ഷോയും മെയ് 17 ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഉൾപ്പെടെ വിവിധ ദിവസങ്ങളിലായി ശ്രദ്ധേയമായ പരിപാടികളാണ് ഫെസ്റ്റ് നഗരിയിൽ ഒരുങ്ങുന്നത്.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ ബി.എൽ.എസ് &amp;amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് 16ന്</title>
<link>https://thekeralajournal.com/2439</link>
<guid>https://thekeralajournal.com/2439</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05397c287fb.jpg" length="71200" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ചികിത്സാ പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി എസ്റ്റർ മെഡ്സിറ്റി കൊച്ചി, ജെസിഐ ഇടുക്കി ഗ്രീൻസിറ്റി, ഗ്ലാഡിയേറ്റർ ഫിറ്റ്നസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) &amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.</p>
<p>മെയ് 16 ശനിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ചെറുതോണി ജെസിഐ ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സി.പി.ആർ, ഫസ്റ്റ് എയ്ഡ്, ചോക്കിംഗ് മാനേജ്മെന്റ്, എമർജൻസി റെസ്പോൺസ് സ്കിൽസ് തുടങ്ങിയ ജീവൻ രക്ഷാ നൈപുണ്യങ്ങളിൽ പരിശീലനം നൽകും.</p>
<p>പൂർണ്ണമായും സൗജന്യമായ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എസ്റ്റർ മെഡ്സിറ്റി കൊച്ചിയുടെ സർട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഈ പരിശീലനം അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>പരിമിതമായ സീറ്റുകളുള്ള പരിപാടിയിൽ 50 പേർക്കാണ് പ്രവേശനം.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും <strong>അനൂപ് (ഗ്ലാഡിയേറ്റർ ജിം) – 9747122132,</strong> <strong>ഡോ. നിജോ ജോസഫ് (ജെസിഐ പ്രസിഡന്റ്) – 8281995545 </strong>എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>അമീബിക് മസ്തിഷ്ക ജ്വരം : ഇരട്ടയാറിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും</title>
<link>https://thekeralajournal.com/2433</link>
<guid>https://thekeralajournal.com/2433</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a049eae7ad5b.jpg" length="62425" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി ചെമ്പകപ്പാറയുടെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.</p>
<p>മെയ് 15 വെള്ളിയാഴ്ച ഇരട്ടയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയായിരിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ 1 മുതൽ 7 വരെയുള്ള വാർഡുകളിലെ അതിഥി തൊഴിലാളികൾക്കായും, ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ 8 മുതൽ 15 വരെയുള്ള വാർഡുകളിലെ തൊഴിലാളികൾക്കായുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>എല്ലാ അതിഥി തൊഴിലാളി കോൺട്രാക്ടർമാരും തൊഴിൽദാതാക്കളും ബന്ധപ്പെട്ട തൊഴിലാളികളെ ആധാർ കാർഡുമായി കൃത്യസമയത്ത് ക്യാമ്പിൽ എത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധനയ്ക്കൊപ്പം രോഗ പ്രതിരോധ ബോധവത്കരണവും ക്യാമ്പിൽ നടത്തും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്</title>
<link>https://thekeralajournal.com/2438</link>
<guid>https://thekeralajournal.com/2438</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052b9c39c6b.jpg" length="85236" type="image/jpeg"/>
<pubDate>Thu, 14 May 2026 07:25:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് പ്രൈമറി അമീബിക് മെനിംഗോഎൻസഫലൈറ്റിസ് (PAM) സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. നൈഗ്ലീരിയ ഫൗളേരി (Naegleria fowleri) എന്ന അമീബ മൂലമാണ് അപൂർവമായെങ്കിലും അതീവ ഗുരുതരമായ ഈ രോഗം ഉണ്ടാകുന്നത്. “മസ്തിഷ്കം തിന്നുന്ന അമീബ” എന്ന പേരിലും ഇത് അറിയപ്പെടുന്നു.</p>
<p>ചൂടേറിയ കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ശുദ്ധീകരിക്കാത്ത ജലാശയങ്ങൾ, സുരക്ഷിതമല്ലാത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ അമീബ കാണപ്പെടുന്നത്. വെള്ളത്തിലൂടെ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ പിന്നീട് മസ്തിഷ്കത്തെ ബാധിച്ച് ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു. വെള്ളം കുടിക്കുന്നതിലൂടെ രോഗം പകരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.</p>
<p>കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് മുറുകൽ എന്നിവയാണ് രോഗത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങൾ. തുടർന്ന് ബോധക്ഷയം, അപസ്മാരം, ആശയക്കുഴപ്പം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളിലേക്കും രോഗം അതിവേഗം മാറാൻ സാധ്യതയുണ്ട്. രോഗം അപൂർവമാണെങ്കിലും മരണസാധ്യത കൂടുതലായതിനാൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.</p>
<p>മഴക്കാല സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ ആരും കെട്ടിക്കിടക്കുന്ന വെള്ളത്തിലോ സുരക്ഷിതമല്ലാത്ത കുളങ്ങളിലോ ഇറങ്ങരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മൂക്കിലേക്ക് വെള്ളം ശക്തമായി കയറുന്ന രീതിയിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കണം. ശുദ്ധമല്ലാത്ത വെള്ളത്തിൽ നീന്തുമ്പോൾ മൂക്ക് മൂടാനുള്ള ഉപകരണം ഉപയോഗിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.</p>
<p>സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധർ അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2437</link>
<guid>https://thekeralajournal.com/2437</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052454b74f8.jpg" length="51460" type="image/jpeg"/>
<pubDate>Thu, 14 May 2026 06:54:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമർദം ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി മേയ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും വ്യാപകമായി മഴ ലഭിക്കാനും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>മേയ് 16ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണി ഡാമിൽ മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന്</title>
<link>https://thekeralajournal.com/2436</link>
<guid>https://thekeralajournal.com/2436</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05234cb082d.jpg" length="85613" type="image/jpeg"/>
<pubDate>Thu, 14 May 2026 06:50:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ 11.30നു നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.</p>
<p>സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണെന്നതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ്</title>
<link>https://thekeralajournal.com/2435</link>
<guid>https://thekeralajournal.com/2435</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0522591da95.jpg" length="85485" type="image/jpeg"/>
<pubDate>Thu, 14 May 2026 06:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊടുപുഴയെ നടുക്കിയ കുമാരമംഗലം പീഡനപരമ്പരയിലെ മറ്റൊരു കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.</p>
<p>സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17-കാരിയായ പെൺകുട്ടിയെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് വിജയൻ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതും പീഡനവിവരം വെളിപ്പെട്ടതും.</p>
<p>തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.</p>
<p>പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ശൈശവവിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കെയാണ് പലതവണ പീഡനത്തിനിരയായതെന്നും, അമ്മയുടെയും മുത്തശിയുടെയും അറിവോടെയായിരുന്നു പീഡനമെന്നുമാണ് അന്വേഷണ കണ്ടെത്തൽ. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മുത്തശി വിചാരണക്കിടെ കൂറുമാറിയിരുന്നു.</p>
<p>ശൈശവവിവാഹം ഉൾപ്പെടെ ശേഷിക്കുന്ന 26-ലേറെ കേസുകളുടെ വിചാരണ അന്തിമഘട്ടത്തിലാണ്.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് ഇന്ന് തീരും; കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക്, സത്യപ്രതിജ്ഞ ഉടൻ</title>
<link>https://thekeralajournal.com/2434</link>
<guid>https://thekeralajournal.com/2434</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a051f96545e3.jpg" length="74961" type="image/jpeg"/>
<pubDate>Thu, 14 May 2026 06:34:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള ദിവസങ്ങളായുള്ള ആകാംക്ഷക്കും രാഷ്ട്രീയ ചർച്ചകൾക്കും ഇന്ന് വിരാമമാകും. കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരാനിരിക്കെ ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി നിരീക്ഷക ദീപ ദാസ് മുൻഷി യോഗത്തിൽ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ശക്തമായി പരിഗണിക്കപ്പെടുന്നത്. ഹൈക്കമാൻഡ് ആരെ തിരഞ്ഞെടുത്താലും അത് അംഗീകരിക്കണമെന്ന നിർദ്ദേശം നേതാക്കൾക്ക് നൽകിയതായും, അതിന് എല്ലാവരും സമ്മതം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.</p>
<p>കോണ്‍ഗ്രസ് എംഎൽഎമാരോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭകക്ഷി യോഗത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് എംഎൽഎ ഹോസ്റ്റലിൽ യുഡിഎഫ് എംഎൽഎമാരുടെ സംയുക്ത യോഗവും ചേരും. ഘടകകക്ഷി നേതാക്കളുടെയും പ്രത്യേക യോഗം ഇതോടൊപ്പം നടക്കും.</p>
<p>നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുത്ത ഉടൻ യുഡിഎഫ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കാണും. ഘടകകക്ഷികളുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറുന്നതോടെ സർക്കാർ രൂപീകരണ നടപടികൾക്ക് ഔദ്യോഗിക തുടക്കമാകും. ശനിയാഴ്ചയോ തിങ്കളാഴ്ചയോ പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് നിലവിലെ സാധ്യത.</p>
<p>തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിൽ ഹൈക്കമാൻഡ് ഒറ്റ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.</p>
<p>ഡൽഹിയിൽ നിന്നുള്ള സൂചനകൾ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ, കൂടാതെ മുതിർന്ന നേതാക്കളുടെ അനുകൂല നിലപാടുകളും കെസിക്ക് കരുത്തായെന്നാണ് വിലയിരുത്തൽ.</p>
<p>അതേസമയം, ജനപിന്തുണയും മുന്നണിയിലെ സ്വാധീനവും തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. സീനിയോറിറ്റിയും സംഘടനാ പരിചയവും പരിഗണിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തല ക്യാമ്പും.</p>
<p>ഇന്ന് രാവിലെ 11.30ന് ചാർട്ടേഡ് വിമാനത്തിൽ കെ.സി. വേണുഗോപാലും തിരുവനന്തപുരത്ത് എത്തും. തുടർന്ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. പിന്നീട് രാജ്ഭവനിലേക്കുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളും സർക്കാർ രൂപീകരണ അവകാശവാദവും മുന്നോട്ടുകൊണ്ടുപോകാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ആവേശം നിറച്ച് മത്സ്യകന്യക</title>
<link>https://thekeralajournal.com/2432</link>
<guid>https://thekeralajournal.com/2432</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0482c7330b5.jpg" length="53166" type="image/jpeg"/>
<pubDate>Wed, 13 May 2026 19:25:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2k26 നഗരിയെ ആവേശത്തിലാഴ്ത്തി മത്സ്യകന്യക ഷോ ജനശ്രദ്ധ നേടുന്നു. വിവിധ കാഴ്ചകളും വിനോദ പരിപാടികളും കൊണ്ട് വർണാഭമായ ഫെസ്റ്റ് നഗരിയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് മർമയിഡ് ഷോയാണ്. നാല് മത്സ്യകന്യകമാർ അവതരിപ്പിക്കുന്ന വിസ്മയ കാഴ്ചകൾ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തിരക്കാണ് ദിനംപ്രതി അനുഭവപ്പെടുന്നത്.</p>
<p>വ്യത്യസ്തമായ അവതരണ ശൈലിയും കൗതുകമുണർത്തുന്ന പ്രകടനങ്ങളും കൊണ്ടാണ് ഷോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് പുതുമയാർന്ന അനുഭവമായി മത്സ്യകന്യക ഷോ മാറിക്കഴിഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0481e98656b.jpg" alt=""></p>
<p>ഫെസ്റ്റിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 മുതൽ മജീഷ്യൻ ജോവാൻ മധുമലയുടെ വൺമാൻ ഷോ നടക്കും. മെയ് 14ന് വൈകിട്ട് 7.30ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും അരങ്ങേറും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a048203730ed.jpg" alt=""></p>
<p>മെയ് 16ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന “നാട്ടരങ്ങ്” മെഗാ ഫോക്ക് ഷോയും, മെയ് 17ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഫെസ്റ്റിന് കൂടുതൽ ആവേശം പകരും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a04821457804.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും; ഹൈക്കമാൻഡ് ചർച്ചകൾ പൂർത്തിയായി</title>
<link>https://thekeralajournal.com/2431</link>
<guid>https://thekeralajournal.com/2431</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0460b31c991.jpg" length="64263" type="image/jpeg"/>
<pubDate>Wed, 13 May 2026 19:16:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഹൈക്കമാൻഡ് തല ചർച്ചകൾ പൂർത്തിയായതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.</p>
<p>ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.</p>
<p>കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ നടന്ന നേതൃതല ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പേരിനൊപ്പം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉടൻ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.</p>]]> </content:encoded>
</item>

<item>
<title>ജൂൺ 1ന് തന്നെ സ്‌കൂളുകൾ തുറക്കും; ഒരുക്കങ്ങൾ വിലയിരുത്തി ഉന്നതതല യോഗം</title>
<link>https://thekeralajournal.com/2430</link>
<guid>https://thekeralajournal.com/2430</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a04719223087.jpg" length="86897" type="image/jpeg"/>
<pubDate>Wed, 13 May 2026 18:12:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് നിർണായക യോഗം നടന്നത്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>
<p>എൽപിജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും വിലയിരുത്തിയത്. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ വിഷയങ്ങളിലെ പുരോഗതി വിശദീകരിച്ചു.</p>
<p>മേയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങളും കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞതായും ശേഷിക്കുന്നവ സമയബന്ധിതമായി എത്തിക്കുമെന്നും വ്യക്തമാക്കി. കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്കൂളുകൾക്കായുള്ള ക്രമീകരണങ്ങളും പൂർത്തിയായതായും യോഗത്തിൽ അറിയിച്ചു.</p>
<p>ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന നടപടിക്രമവും യോഗത്തിൽ ചർച്ചയായി. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവയുടെ അനുമതി ലഭിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചു.</p>
<p>സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ തയ്യാറെടുപ്പുകൾ ജില്ലാ കളക്ടർമാർ നേരിട്ട് നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചു. പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>മെയ് 15ന് തന്നെ എസ്‌എസ്‌എല്‍സി ഫലം; പരീക്ഷാ ബോർഡിന്റെ തീരുമാനം</title>
<link>https://thekeralajournal.com/2429</link>
<guid>https://thekeralajournal.com/2429</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a046ef0ba858.jpg" length="61806" type="image/jpeg"/>
<pubDate>Wed, 13 May 2026 18:00:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കുമെന്ന് പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാകും ഫലപ്രഖ്യാപനം നടത്തുക. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചതായി അധികൃതർ അറിയിച്ചു.</p>
<p>പരീക്ഷാ ബോർഡ് യോഗം പൂർത്തിയായതോടെയാണ് ഫലപ്രഖ്യാപന തീയതിയിൽ വ്യക്തത വന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്ന പ്രഖ്യാപനമാണ് ഇതോടെ ഔദ്യോഗികമായത്.</p>
<p>അതേസമയം, സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കാനും തീരുമാനമായി. നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുക.</p>
<p>ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. അടുത്ത രണ്ടാഴ്ചക്കിടെ ജില്ലാ കളക്ടർമാർ സ്കൂളുകളിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയതിനെ തുടർന്ന് നിരവധി സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കേരളാ മുഖ്യമന്ത്രി ആര്.????</title>
<link>https://thekeralajournal.com/2428</link>
<guid>https://thekeralajournal.com/2428</guid>
<description><![CDATA[ ജനപക്ഷത്തോടൊപ്പമോ നേതൃത്വം എന്നറിയാം...നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0460b31c991.jpg" length="64263" type="image/jpeg"/>
<pubDate>Wed, 13 May 2026 17:00:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/2426</link>
<guid>https://thekeralajournal.com/2426</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0437a5ede52.jpg" length="463820" type="image/jpeg"/>
<pubDate>Wed, 13 May 2026 14:04:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>CBSC 2026 ലെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്താകമാനമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.</p>
<p>ഈ വർഷം ആകെ വിജയശതമാനം 85.20 ശതമാനമാണ്. മുൻ വർഷങ്ങളിലേതുപോലെ തന്നെ തിരുവനന്തപുരം മേഖല രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തി. കേരളത്തിലെ വിദ്യാർത്ഥികളും ശ്രദ്ധേയമായ വിജയം നേടി.</p>
<p>ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്.</p>
<p>വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം കേന്ദ്ര വിദ്യാഭ്യാസ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും പരിശോധിക്കാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ്പ് എന്നിവ വഴിയും മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും ലഭ്യമാകും.</p>]]> </content:encoded>
</item>

<item>
<title>സോണിയ ഗാന്ധി ആശുപത്രിയിൽ</title>
<link>https://thekeralajournal.com/2425</link>
<guid>https://thekeralajournal.com/2425</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a041e3920027.jpg" length="62535" type="image/jpeg"/>
<pubDate>Wed, 13 May 2026 12:16:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.</p>
<p>ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാർച്ച് 24ന് അണുബാധയെ തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരുന്നതായും റിപ്പോർട്ടുകളുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന്</title>
<link>https://thekeralajournal.com/2424</link>
<guid>https://thekeralajournal.com/2424</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a041cca7ebf9.jpg" length="53353" type="image/jpeg"/>
<pubDate>Wed, 13 May 2026 12:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ജേർണലിസം തസ്‌തികകളിലേക്കുള്ള ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>ഗർഭാശയ ഗള ക്യാൻസറിനെതിരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ</title>
<link>https://thekeralajournal.com/2423</link>
<guid>https://thekeralajournal.com/2423</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03eb887cdcd.jpg" length="51158" type="image/jpeg"/>
<pubDate>Wed, 13 May 2026 08:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗർഭാശയ ഗള ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മെയ് 30 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 14 വയസ് പൂർത്തിയായതും 15 വയസും 3 മാസവും പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4000 രൂപ വിലവരുന്ന വാക്സിനാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭ്യമാക്കുന്നത്.</p>
<p>വാക്സിൻ സ്വീകരിക്കേണ്ടവർ ആധാർ കാർഡുമായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടൽ⁠� ഉപയോഗിക്കാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ടെണ്ടർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2422</link>
<guid>https://thekeralajournal.com/2422</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ead9b361c.jpg" length="71476" type="image/jpeg"/>
<pubDate>Wed, 13 May 2026 08:37:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം താലൂക്ക് ആശുപത്രി വിവിധ ആവശ്യങ്ങൾക്കായി എട്ടിനം ടെണ്ടറുകൾ ക്ഷണിച്ചു. ക്യാന്റീൻ, ജനറൽ സ്റ്റോർ ഏറ്റെടുത്തു നടത്തുക, ലാബ് കെമിക്കൽസ് വിതരണം, മെഡിക്കൽ ഓക്സിജൻ വിതരണം, ലാബ് ടെസ്റ്റുകൾ നടത്തി നൽകുക, എക്‌സ്-റേ ഫിലിം വിതരണം, ആശുപത്രിയിലെ വിവിധ തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കൽ, സി.ടി സ്കാനിംഗ് സേവനം എന്നിവയ്ക്കാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.</p>
<p>അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 രാവിലെ 10.30 വരെയാണ്. അന്നേദിവസം രാവിലെ 11.30ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ മെയ് 26 ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭ്യമാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>സൂപ്രണ്ടിന്റെ കാര്യാലയം,</p>
<p>താലൂക്ക് ആശുപത്രി, നെടുങ്കണ്ടം – 685553</p>
<p>ഫോൺ: 04868 232650</p>]]> </content:encoded>
</item>

<item>
<title>പാരാവെറ്റ് നിയമനം; അഭിമുഖം മെയ് 15ന്</title>
<link>https://thekeralajournal.com/2421</link>
<guid>https://thekeralajournal.com/2421</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ea89a0740.jpg" length="47213" type="image/jpeg"/>
<pubDate>Wed, 13 May 2026 08:35:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൃഗസംരക്ഷണ വകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റിനെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്–ഫാർമസി–നഴ്സിംഗ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയവർക്കാണ് മുൻഗണന.</p>
<p>ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവരെയും, വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ค്യു.എഫ്) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ (ഡി.എഫ്.ഇ) അല്ലെങ്കിൽ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.പി.എഫ്) കോഴ്‌സുകളിൽ ഏതെങ്കിലും വിജയകരമായി പൂർത്തിയാക്കിയവരെയും പരിഗണിക്കും.</p>
<p>അപേക്ഷകർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി മെയ് 15 രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.</p>]]> </content:encoded>
</item>

<item>
<title>എസ്.ബി.ഐ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് : ഐക്യദാർഢ്യ യോഗം ചേർന്നു</title>
<link>https://thekeralajournal.com/2420</link>
<guid>https://thekeralajournal.com/2420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03d7ab0712a.jpg" length="62485" type="image/jpeg"/>
<pubDate>Wed, 13 May 2026 07:15:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഈ മാസം 25, 26 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്.</p>
<p>കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ആർ. പ്രദീഷ് ഉദ്ഘാടനം ചെയ്തു.</p>
<p>പ്യൂൺ, ഗാർഡ്, ക്ലർക്ക് നിയമനങ്ങൾ അടിയന്തരമായി നടത്തുക, എൻ.പി.എസ് പെൻഷൻ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുക, അർഹതപ്പെട്ട മുഴുവൻ ഘടകങ്ങളും പെൻഷൻ പരിഗണനയിൽ ഉൾപ്പെടുത്തുക, 2019 മുതൽ നിയമനം ലഭിച്ച ജീവനക്കാർക്ക് അന്തർസംസ്ഥാന സ്ഥലംമാറ്റാവകാശം പുനഃസ്ഥാപിക്കുക, നീതിപൂർവമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.</p>
<p>വിവിധ ശാഖകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് നിരവധി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറിമാരായ ആർ. രമ്യ, ടെസി ജോസ്, റോയിസ് ജോർജ്, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും</title>
<link>https://thekeralajournal.com/2419</link>
<guid>https://thekeralajournal.com/2419</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a008cca755f3.jpg" length="424563" type="image/jpeg"/>
<pubDate>Wed, 13 May 2026 07:10:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ, ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കാനിടയുണ്ടെന്ന് സൂചന.</p>
<p>ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് Rahul Gandhi നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കൾ എല്ലാവരും തീരുമാനം ഇനി വൈകിക്കരുതെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ചർച്ചകൾ ദില്ലിയിൽ സജീവമായി.</p>
<p>കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ഡൽഹിയിലെത്താൻ സോണിയ ഗാന്ധി നിർദേശിച്ചതായാണ് റിപ്പോർട്ട്. ഖാർഗെയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി യും ചേർന്ന് കേരളത്തിലെ നേതാക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം. തുടർന്ന് ഘടകകക്ഷികളുമായി ഔദ്യോഗിക ആശയവിനിമയവും പിന്തുണ ഉറപ്പാക്കലും നടക്കും.</p>
<p>കെ.പി.സി.സി മുൻ അധ്യക്ഷരായ V. M. സുധീരൻ, M. M. ഹസൻ, K. മുരളീധരൻ, K. സുധാകരൻ എന്നിവരോടും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ A. P. അനിൽകുമാർ P. C. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരോടുമാണ് ചർച്ച നടത്തിയത്.</p>
<p>ലഭ്യമായ വിവരങ്ങൾ പ്രകാരം K. C. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനോട് ഭൂരിഭാഗം നേതാക്കളും അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് സൂചന. എന്നാൽ K. മുരളീധരൻ V. M. സുധീരൻ എന്നിവർ V. D. സതീശന് അനുകൂലമായ ജനവികാരം ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുണ്ട്.</p>
<p>അതേസമയം, ആരെ മുഖ്യമന്ത്രിയാക്കിയാലും പ്രഖ്യാപനം ഇനി നീളരുതെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമാകുന്നത്.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു</title>
<link>https://thekeralajournal.com/2418</link>
<guid>https://thekeralajournal.com/2418</guid>
<description><![CDATA[ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0319218f565.jpg" length="108388" type="image/jpeg"/>
<pubDate>Tue, 12 May 2026 17:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണത്തിന്റെ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.</p>
<p>നഴ്‌സസ് ദിന സന്ദേശറാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം നിര്‍വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജിജി ജോണ്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ് ടി.ഒ എന്നിവര്‍ സംസാരിച്ചു.</p>
<p>സന്ദേശറാലിയില്‍ ഗവണ്‍മെന്റ് വിഭാഗത്തില്‍ ഗവണ്‍മെന്റ് നഴ്‌സിങ് ഓഫീസേഴ്‌സ് ഇടുക്കി ഒന്നാം സ്ഥാനവും, ജെ.പി.എച്ച്.എന്‍മാര്‍ രണ്ടാം സ്ഥാനവും, എം.എല്‍.എസ്.പി.എംമാര്‍ മൂന്നാം സ്ഥാനവും നേടി.</p>
<p>പ്രൈവറ്റ് വിഭാഗത്തില്‍ തൊടുപുഴ കോർപ്പറേറ്റ് നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനവും, മൗണ്ട് സ്റ്റാർ സ്കൂൾ ഓഫ് നഴ്സിങ് രണ്ടാം സ്ഥാനവും, സെൻറ്. ജോൺസ് കോളേജ് ഓഫ്മൂ നഴ്സിങ് സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എം.പി ട്രോഫി വിതരണം ചെയ്തു.</p>
<p>ആരോഗ്യരംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പരിപാടിയുടെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>ദീപാ ഹൈസ്‌കൂളിൽ ബസുകൾ കത്തിനശിച്ച സംഭവം : അപകടം അറ്റകുറ്റപ്പണികൾക്കിടയിൽ ഷോർട്ട് സർക്യൂട്ട് മൂലം എന്ന് പ്രാഥമിക നിഗമനം</title>
<link>https://thekeralajournal.com/2417</link>
<guid>https://thekeralajournal.com/2417</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03162f015bb.jpg" length="65269" type="image/jpeg"/>
<pubDate>Tue, 12 May 2026 17:30:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഴിത്തൊളു ദീപാ ഹൈസ്‌കൂളിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.</p>
<p>ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്കൂൾ അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ സമീപത്തുണ്ടായിരുന്ന രണ്ടാമത്തെ ബസിലേക്കും പടരുകയായിരുന്നു.</p>
<p>കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്ന്റെ കട്ടപ്പന യൂണിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അതിനുമുമ്പ് തന്നെ രണ്ട് ബസുകളും പൂർണമായും കത്തിനശിച്ചിരുന്നു.</p>
<p>ബസ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം</title>
<link>https://thekeralajournal.com/2416</link>
<guid>https://thekeralajournal.com/2416</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : സബി സാമുവേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0312febf0b1.jpg" length="111267" type="image/jpeg"/>
<pubDate>Tue, 12 May 2026 17:21:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: നത്തുകല്ല് ഇരട്ടയാർ റോഡിൽ നത്തുകല്ല് ലൈബ്രറിക്ക് സമീപം വാഹനാപകടം.കട്ടപ്പന ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മുൻപിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആളപായമില്ല. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നഴ്സസ് ദിനത്തിൽ മാതൃകയായി കട്ടപ്പന സഹകരണ ആശുപത്രി</title>
<link>https://thekeralajournal.com/2415</link>
<guid>https://thekeralajournal.com/2415</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0311c1ee9af.jpg" length="128591" type="image/jpeg"/>
<pubDate>Tue, 12 May 2026 17:10:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് തോട്ടം തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിച്ച് കട്ടപ്പന സഹകരണ ആശുപത്രി മാതൃകയായി.</p>
<p>ഡോ. അമീർ സഹലിന്റെ നേതൃത്വത്തിൽ നഴ്സുമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് വണ്ടൻമേട്, പുളിയൻമല, ആമയാർ മേഖലകളിലെ തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് ആരോഗ്യ പരിശോധന നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും രക്തസമ്മർദ്ദവും പ്രമേഹ പരിശോധനയും നടത്തി ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും നൽകി.</p>
<p>സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ നിസ്വാർത്ഥ സേവനത്തെ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ അഭിനന്ദിച്ചു.</p>
<p>ആശുപത്രി മാനേജിംഗ് ഡയറക്ടർ സജിത ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഷെറിൽ പൗലോസ്, പി.ആർ.ഒ അലീന, അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2414</link>
<guid>https://thekeralajournal.com/2414</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02df510a9af.jpg" length="70094" type="image/jpeg"/>
<pubDate>Tue, 12 May 2026 13:35:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ് അപകടത്തിൽ പരിക്കേറ്റത്.</p>
<p>ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസിൽ നിന്ന് ഇറങ്ങിയ ശേഷം ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ റോസിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയതായും റിപ്പോർട്ടുണ്ട്.</p>
<p>യാത്രക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ റോസിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.</p>
<p>സംഭവത്തെ തുടർന്ന് കോട്ടയം ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>നീറ്റ് യുജി പരീക്ഷ റദ്ദാക്കി;പുനഃപരീക്ഷ നടത്തും</title>
<link>https://thekeralajournal.com/2413</link>
<guid>https://thekeralajournal.com/2413</guid>
<description><![CDATA[ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് എന്‍ടിഎ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02dab31713b.jpg" length="77874" type="image/jpeg"/>
<pubDate>Tue, 12 May 2026 13:16:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മെയ് 3ന് നടന്ന നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയതായി NTA അറിയിച്ചു. രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം എടുത്തത്.</p>
<p>പരീക്ഷയുടെ വിശ്വാസ്യതയെ കുറിച്ച് വിവിധ കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം C B I ക്ക് കൈമാറിയിരുന്നു. നിയമ നിര്‍വഹണ ഏജന്‍സികള്‍ പങ്കുവെച്ച തെളിവുകളും വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കുന്നതായി എന്‍ടിഎ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.</p>
<p>ദേശീയ പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായാണ് ഈ കടുത്ത നടപടിയെന്ന് എന്‍ടിഎ വ്യക്തമാക്കി. പരീക്ഷയ്ക്ക് മുമ്പ് ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ ചോദ്യപേപ്പറിന്റെ കൈയെഴുത്ത് പതിപ്പ് പ്രചരിച്ചതായും, ചോര്‍ച്ച പ്രിന്റിംഗ് പ്രസില്‍ നിന്നാകാമെന്നുമുള്ള പ്രാഥമിക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.</p>
<p>രാജസ്ഥാനില്‍ മാത്രം ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് 45ല്‍ അധികം പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഘടിത ക്രമക്കേട് നടന്നിട്ടുണ്ടോ, ചോദ്യപേപ്പര്‍ എങ്ങനെ പുറത്തേക്ക് എത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കും.</p>
<p>നീറ്റ് യുജി 2026 പുനഃപരീക്ഷ നടത്തുമെന്നും പുതിയ തീയതികള്‍ ഉടന്‍ ഔദ്യോഗിക ചാനലുകള്‍ വഴി പ്രഖ്യാപിക്കുമെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള രജിസ്‌ട്രേഷന്‍ വിവരങ്ങളും മുമ്പ് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളും തുടരും. അധിക പരീക്ഷാഫീസ് ഈടാക്കില്ലെന്നും ഇതിനകം അടച്ച ഫീസ് തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.</p>
<p>പുതിയ പരീക്ഷയ്ക്ക് മുമ്പ് പുതുക്കിയ അഡ്മിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങളില്‍ വിശ്വസിക്കാതെ എന്‍ടിഎയുടെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരണമെന്നും വിദ്യാര്‍ത്ഥികളോട് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മദ്യ വില കുറഞ്ഞു; ഇന്ന് മുതല്‍ പുതിയ നിരക്ക്</title>
<link>https://thekeralajournal.com/2412</link>
<guid>https://thekeralajournal.com/2412</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a028c9f198f7.jpg" length="72816" type="image/jpeg"/>
<pubDate>Tue, 12 May 2026 07:42:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വിവിധ മദ്യ ബ്രാന്‍ഡുകളുടെ വില കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവ് ലഭിച്ചിരിക്കുന്നത്.</p>
<p>മലയാളികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള നിരവധി ബ്രാന്‍ഡുകളും വിലക്കുറവിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യം വിതരണം ചെയ്യുന്ന കമ്പനികള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പുതുക്കിയ നിരക്കുകള്‍ നടപ്പാക്കിയത്.</p>
<p>ചില ബ്രാന്‍ഡുകളുടെ വില്‍പന കുറഞ്ഞ് സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വില്‍പന വര്‍ധിപ്പിക്കാനാണ് വിലക്കുറവെന്നാണു സൂചന. കൂടുതല്‍ ആവശ്യക്കാരുള്ള ജനപ്രിയ ബ്രാന്‍ഡുകളെയും ഇളവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.</p>
<p>വില കുറഞ്ഞ പ്രധാന ബ്രാന്‍ഡുകള്‍</p>
<p>നൂറിലധികം മദ്യ ബ്രാന്‍ഡുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. ഓള്‍ഡ് പോര്‍ട്ട് റം, ഓഫീസേഴ്‌സ് ചോയ്‌സ്, ഓള്‍ഡ് മങ്ക്, ലേമൗണ്ട് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ 500 മില്ലി കുപ്പികള്‍ക്ക് 10 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ചില ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും ചിലതിനും 30 മുതല്‍ 50 രൂപ വരെയും കുറവുണ്ട്.</p>
<p>പുതുക്കിയ ചില നിരക്കുകള്‍</p>
<p>സതേണ്‍ ചോയ്‌സ് ബ്രാന്‍ഡി – 1,550 രൂപ</p>
<p>ജിബി പ്രീമിയം ബ്രാന്‍ഡി – 780 രൂപ</p>
<p>സതേണ്‍ ചോയ്‌സ് പ്രീമിയം ബ്രാന്‍ഡി – 1,920 രൂപ</p>
<p>എസ്പിഐ ഗോള്‍ഡ് ഇന്ത്യന്‍ ബ്രാന്‍ഡി – 1,160 രൂപ</p>
<p>എസ്പിഐ മെട്രോ സ്‌പെഷ്യല്‍ ലൈവ് ഇന്ത്യന്‍ ബ്രാന്‍ഡി – 1,060 രൂപ</p>
<p>സിബി ചാരിസ് എന്‍ ബീവര്‍ ബ്രാന്‍ഡി – 1,380 രൂപ</p>
<p>സതേണ്‍ ചോയ്‌സ് വൈറ്റ് ബ്രാന്‍ഡി – 1,550 രൂപ</p>
<p>നിക്കോള്‍സ് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ഫ്രഞ്ച് ബ്രാന്‍ഡി വി.എസ്.ഒ.പി – 1,350 രൂപ</p>
<p>എസ്പിഐ മെട്രോ സ്‌പെഷ്യല്‍ വിസ്‌കി – 1,060 രൂപ</p>
<p>എസ്പിഐ എം ഗോള്‍ഡ് വോഡ്ക – 300 രൂപ</p>
<p>സിബി ചാരിസ് എന്‍ ബീവര്‍ വോഡ്ക – 1,380 രൂപ</p>
<p>സതേണ്‍ ചോയ്‌സ് ലൈവ് വോഡ്ക – 1,550 രൂപ</p>
<p>നിക്കോള്‍സ് വി വോഡ്ക പ്രീമിയം ഗ്രെയ്ന്‍ – 1,290 രൂപ</p>
<p>മെയ് 12 മുതല്‍ സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പുതുക്കിയ നിരക്കിലാണ് മദ്യവില്‍പന നടക്കുക. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.</p>
<p>കൂടുതല്‍ വിവരങ്ങള്‍ക്കും പൂര്‍ണമായ വിലപ്പട്ടികക്കും:</p>
<p>കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന വെബ്സൈറ്റ് സന്ദർശിക്കുക</p>]]> </content:encoded>
</item>

<item>
<title>ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക്; ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2411</link>
<guid>https://thekeralajournal.com/2411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0280e7caa54.jpg" length="28724" type="image/jpeg"/>
<pubDate>Tue, 12 May 2026 06:52:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.</p>
<p>താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 8714621992</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2410</link>
<guid>https://thekeralajournal.com/2410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02804c7b54d.jpg" length="47236" type="image/jpeg"/>
<pubDate>Tue, 12 May 2026 06:50:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിലെ ഉമ്മൻചാണ്ടി നഗരിൽ നടക്കും. സമ്മേളനം ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.</p>
<p>നിയുക്ത എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ, ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ എന്നിവർ പങ്കെടുക്കും.</p>
<p>കൂടാതെ എ.കെ. മണി, അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, അലോഷ്യസ് സേവ്യർ, ജോയ് വെട്ടിക്കുഴി എന്നിവർ പ്രസംഗിക്കും.</p>
<p>രാവിലെ 10 മണിക്ക് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രതിനിധി പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. ജില്ലയിലെ ഒമ്പത് ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം</title>
<link>https://thekeralajournal.com/2409</link>
<guid>https://thekeralajournal.com/2409</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027f63e46e3.jpg" length="123454" type="image/jpeg"/>
<pubDate>Tue, 12 May 2026 06:46:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ: ലയണിസ്റ്റിക് വർഷത്തിൽ ഉപ്പുതറ ലയൺസ് ക്ലബ്ബ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി റീജിയൺ ഒന്നിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ ക്ലബ്ബിനുള്ള പ്രത്യേക പുരസ്‌കാരം ഡിസ്ട്രിക്‌ട് ഗവർണർ കെ.ബി. ഷൈൻകുമാർ പ്രഖ്യാപിച്ചു. ക്ലബ്ബിൽ നടത്തിയ ഔദ്യോഗിക സന്ദർശനവേളയിലാണ് പ്രഖ്യാപനം നടത്തിയത്.</p>
<p>സന്ദർശനത്തിന്റെ ഭാഗമായി ക്ലബ്ബ് ഈ വർഷം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഏഴ് വീടുകളിൽ പണി പൂർത്തിയായ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമ്മവും ഗവർണർ നിർവഹിച്ചു.</p>
<p>ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫാമിലി മീറ്റിൽ പുതിയ മൂന്ന് അംഗങ്ങളുടെ ഇൻഡക്ഷനും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അധ്യക്ഷനായിരുന്നു.</p>
<p>ചടങ്ങിൽ മഞ്ജു ഷൈൻ, വർഗീസ് ജോസഫ്, ജോർജ് തോമസ്, റെജി ജോസഫ്, ലാല്‍ എബ്രഹാം, പി.ജി. റെജികുമാർ, പ്രവീൺ കെ. മോഹൻ, ലാലി ലാൽ എന്നിവർ പ്രസംഗിച്ചു.</p>
<p>സോജൻ ജോസഫ്, രാജേഷ് കെ. വിൻസെന്റ്, സോജു ജോസഫ്, ബെന്നിച്ചൻ നടുവത്താനി, കിഷോർ തോമസ്, സോജു മാത്യു, ജോസ്സി ആരൂചേരിൽ, വിയാൻ സോജൻ, നന്ദന നിരുപമ റെജികുമാർ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം</title>
<link>https://thekeralajournal.com/2408</link>
<guid>https://thekeralajournal.com/2408</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027e930f712.jpg" length="96374" type="image/jpeg"/>
<pubDate>Tue, 12 May 2026 06:42:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നെടുങ്കണ്ടം, ഇളംദേശം, അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം.എസ്.യു സേവനത്തിലേക്കുമായി ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.</p>
<p>എസ്.എസ്.എൽ.സി വിജയിച്ചിട്ടുള്ളതും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.</p>
<p>📍വാക്ക്-ഇൻ ഇന്റർവ്യൂ</p>
<p>🗓️ മെയ് 14</p>
<p>🕚 രാവിലെ 11 മണിക്ക്</p>
<p>🏢 ജില്ലാ മൃഗസംരക്ഷണ ഓഫീസ്, മങ്ങാട്ടുകവല, തൊടുപുഴ</p>
<p>നെടുങ്കണ്ടം, ഇളംദേശം, അടിമാലി, അഴുത, ദേവികുളം, തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222894</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ജനതിരക്കേറുന്നു</title>
<link>https://thekeralajournal.com/2407</link>
<guid>https://thekeralajournal.com/2407</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Mon, 11 May 2026 20:19:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പനയുടെ മഹോത്സവമായ “കട്ടപ്പന ഫെസ്റ്റ് 2K26” ൽ സന്ദർശക തിരക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വൻ ജനാവലിയാണ് ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ ആഘോഷ പരിപാടികൾ കട്ടപ്പന ഫെസ്റ്റിനെ ജനഹൃദയങ്ങളിൽ ഇടംനേടിയ മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്.</p>
<p>ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണമായ മത്സ്യകന്യക ഷോ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടി. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.</p>
<p>വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ, രുചിവൈവിധ്യങ്ങളുടെ കലവറയായ മെഗാ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വേദിയായാണ് ഫെസ്റ്റ് നഗറി മാറിയിരിക്കുന്നത്.</p>
<p>ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിച്ച സൂപ്പർഹിറ്റ് ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത ആവേശത്തിലാഴ്ത്തി. തുടർന്നുള്ള ദിവസങ്ങളിലും ശ്രദ്ധേയമായ കലാപരിപാടികളാണ് അരങ്ങേറുന്നത്.</p>
<p>മെയ് 14 ന് വൈകിട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും, മെയ് 16 ന് വൈകിട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന “നാട്ടാരങ്ങ്” മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു</title>
<link>https://thekeralajournal.com/2406</link>
<guid>https://thekeralajournal.com/2406</guid>
<description><![CDATA[ അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും വാർഡ് മെമ്പർമാരുടെയും അടിയന്തര യോഗം നാളെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01e51b55d77.jpg" length="60575" type="image/jpeg"/>
<pubDate>Mon, 11 May 2026 19:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡായ നാലുമുക്കിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഭരണസമിതി എന്നിവയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.</p>
<p>യോഗം നാളെ (12/05/2026 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.</p>
<p>അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും (ഉടമകളുടെയും) പ്രത്യേക യോഗവും ഇതേ ദിവസം രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി ഹൈറേഞ്ച്..</title>
<link>https://thekeralajournal.com/2405</link>
<guid>https://thekeralajournal.com/2405</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01860083fad.jpg" length="102476" type="image/jpeg"/>
<pubDate>Mon, 11 May 2026 13:04:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ ആരോഗ്യരംഗത്തെ പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ്. വിദ്യാഭ്യാസം, വ്യാപാരം, ടൂറിസം, റോഡ് വികസനം തുടങ്ങി പല മേഖലകളിലും മുന്നേറ്റം കൈവരിച്ച കട്ടപ്പന ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ, അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ് എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. പേരിൽ മാത്രം പ്രവർത്തിക്കുന്ന ആശുപത്രികൾ വർധിച്ചിട്ടുണ്ടെങ്കിലും, അത്യാസന്ന ചികിത്സകൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇന്നും മേഖലയിലില്ലെന്നാണ് പൊതുവായ വിമർശനം.</p>
<p>ഹൃദയാഘാതം, ഗുരുതര വാഹനാപകടങ്ങൾ, ബ്രെയിൻ സ്‌ട്രോക്ക്, കരൾ രോഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികളെ കോട്ടയം, എറണാകുളം ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റേണ്ട അവസ്ഥ തുടരുകയാണ്. ഹൈറേഞ്ചിൽ നിന്ന് അടുത്തുള്ള അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിലെത്താൻ ശരാശരി രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്യേണ്ടി വരുന്നത് പലപ്പോഴും രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.</p>
<p>“ഗോൾഡൻ അവർ” പോലും നഷ്ടമാകുന്നു</p>
<p>അടിയന്തര ചികിത്സയിൽ ഏറ്റവും നിർണായകമായി കണക്കാക്കപ്പെടുന്നത് “ഗോൾഡൻ അവർ” എന്ന ആദ്യ ഒരു മണിക്കൂറാണ്. എന്നാൽ കട്ടപ്പന, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ, ഉപ്പുതറ, പീരുമേട്, കുമളി തുടങ്ങിയ മേഖലകളിൽ നിന്നും രോഗികളെ റഫർ ചെയ്യുമ്പോൾ ഈ നിർണായക സമയമാണ് ആദ്യം നഷ്ടമാകുന്നത്. റോഡ് യാത്രയുടെ ദൈർഘ്യം, ആംബുലൻസ് സൗകര്യങ്ങളുടെ പരിമിതി, വഴിയിലുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ എന്നിവ ചേർന്നപ്പോൾ അപകടസാധ്യത കൂടുകയാണ്.</p>
<p>പ്രത്യേകിച്ച് രാത്രികാലങ്ങളിൽ രോഗികളെ കോട്ടയത്തെയോ എറണാകുളത്തെയോ ലക്ഷ്യമാക്കി കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക-മാനസിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.</p>
<p>സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ കടുത്ത അഭാവം</p>
<p>ഹൈറേഞ്ച് മേഖലയിലെ ആശുപത്രികളിൽ ജനറൽ മെഡിസിൻ, അടിസ്ഥാന ശസ്ത്രക്രിയ വിഭാഗങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ട്രോമ കെയർ, ക്രിറ്റിക്കൽ കെയർ വിഭാഗങ്ങൾ അടക്കമുള്ള സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങളുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>കരൾ സംബന്ധമായ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, കാൻസർ ചികിത്സ, ഡയാലിസിസ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി രോഗികൾക്ക് പതിവായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുന്നു. പലപ്പോഴും ഒരു സാധാരണ പരിശോധനയ്ക്കു പോലും ഒരു ദിവസം മുഴുവൻ യാത്രക്കായി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p></p>
<p>ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വിലയിരുത്തലുകൾ പ്രകാരം ഹൈറേഞ്ച് മേഖലയിലെ ഏകദേശം 30 ശതമാനം രോഗികളും ചികിത്സയ്ക്കായി കോട്ടയം, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഗുരുതര രോഗികളിൽ ഈ ശതമാനം ഇനിയും കൂടുതലാണെന്നാണ് വിലയിരുത്തൽ.</p>
<p>കട്ടപ്പനയിൽ നിരവധി സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അത്യാധുനിക ഐസിയു സംവിധാനം, 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം, കാത്ത്‌ലാബ് സൗകര്യം, എമർജൻസി ട്രോമ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ പരിമിതമാണെന്നാണ് ആരോപണം.</p>
<p>മെഡിക്കൽ കോളജ് ഇപ്പോഴും ശൈശവഘട്ടത്തിൽ,</p>
<p>ഇടുക്കി ചെറുതോണിയിൽ സർക്കാർ മെഡിക്കൽ കോളജ് ആരംഭിച്ചത് ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഇപ്പോഴും ആശുപത്രി പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന വിമർശനം ശക്തമാണ്. ആവശ്യമായ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും നിയമനം, സൂപർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കിടക്ക സൗകര്യങ്ങൾ എന്നിവയിൽ ഇനിയും വലിയ കുറവുകളുണ്ടെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തൽ.</p>
<p>മെഡിക്കൽ കോളജ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുകയാണെങ്കിൽ ഹൈറേഞ്ചിലെ ആരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു.</p>
<p>അപകട മേഖല ആയിട്ടും ട്രോമ കെയർ ഇല്ല</p>
<p>തേയില, കാർഷിക, ടൂറിസം മേഖലകളിൽ ആശ്രയിക്കുന്ന ഹൈറേഞ്ച് മേഖലയിൽ വാഹനാപകടങ്ങളും ജോലി സംബന്ധമായ അപകടങ്ങളും കൂടുതലാണ്. കുമളി, വാഗമൺ, മുണ്ടക്കയം, പുല്ലുപാറ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എന്നാൽ ഗുരുതര അപകടങ്ങളിൽ തൽക്ഷണ ചികിത്സ നൽകാൻ ആവശ്യമായ ട്രോമ കെയർ സെന്ററുകളുടെ അഭാവം വലിയ പോരായ്മയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ആരോഗ്യരംഗത്ത് അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം</p>
<p>ഹൈറേഞ്ച് മേഖലയിൽ കുറഞ്ഞത് ഒരു മൾട്ടി സൂപർ സ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയെങ്കിലും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കട്ടപ്പനയിലോ സമീപപ്രദേശങ്ങളിലോ ആധുനിക ട്രോമ കെയർ യൂണിറ്റ്, കാർഡിയാക് സെന്റർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം, കാത്ത്‌ലാബ്, വെന്റിലേറ്റർ സൗകര്യങ്ങൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രം ആരംഭിക്കണമെന്നാണ് ജനപ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും നാട്ടുകാർക്കും ഉള്ള ആവശ്യം.</p>
<p>അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ പോലും ലഭിക്കാതെ മലയോര ജനങ്ങൾ ഇപ്പോഴും മണിക്കൂറുകൾ നീണ്ട യാത്രകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ മാറിയില്ലെങ്കിൽ, ആരോഗ്യരംഗത്തെ ഈ പ്രതിസന്ധി വരുംകാലങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിലെ ചിന്നമന്നൂരിലുണ്ടായ വാഹനാപകടം; കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/2404</link>
<guid>https://thekeralajournal.com/2404</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0173aed1396.jpg" length="84481" type="image/jpeg"/>
<pubDate>Mon, 11 May 2026 11:44:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0174f388291.jpg" alt=""></p>
<p>കട്ടപ്പന: തമിഴ്നാട് ചിന്നമന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കട്ടപ്പന പഠിക്കപ്പറമ്പിൽ ദേവദത്ത് സിജു (19) ആണ് മരിച്ചത്.</p>
<p>കുട്ടിക്കാനം മരിയൻ കോളേജ്  വിദ്യാർത്ഥിയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0173c1871dd.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരളം കാത്തിരുന്ന പ്രഖ്യാപനം ഉടൻ..?</title>
<link>https://thekeralajournal.com/2399</link>
<guid>https://thekeralajournal.com/2399</guid>
<description><![CDATA[ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കാതോർത്ത് സംസ്ഥാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a008cca755f3.jpg" length="424563" type="image/jpeg"/>
<pubDate>Mon, 11 May 2026 07:20:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ആകാംക്ഷയ്ക്ക് ഉടൻ വിരാമമാകുമെന്നു സൂചനകൾ. പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മാലിഗാർജുൻ ഖാർഗെ ബംഗളൂരുവിൽ നിന്നും തിരിച്ചെത്തിയാൽ ഉടനെ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.</p>
<p>കഴിഞ്ഞ ദിവസം നടന്ന ഹൈക്കമാൻഡ് ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിലും, നിർണായക ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തേക്ക്  V. D. സതീശൻ, K. C. വേണുഗോപാൽ, രമേശ് ചെന്നിത്തല  എന്നിവരുടെ പേരുകളാണ് ശക്തമായി പരിഗണിക്കപ്പെട്ടത്. ഇതിൽ വി.ഡി. സതീശന് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന സൂചനയാണ് പുറത്തുവരുന്നത്.</p>
<p>2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വമ്പൻ വിജയം സ്വന്തമാക്കിയ യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ വി.ഡി. സതീശൻ നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് നിർണായകമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “ടീം യുഡിഎഫ്” മാതൃകയും ശക്തമായ പ്രചാരണ സംവിധാനവും വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>അതേസമയം പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത തർക്കമുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ പലതും മാധ്യമ സൃഷ്ടിയാണെന്നും, ചില താൽപര്യകക്ഷികൾ പ്രചരിപ്പിച്ച അഭ്യൂഹങ്ങൾ മാത്രമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.</p>
<p><strong>എന്തായാലും കേരളജനത കാത്തിരിക്കുകയാണ്...പുതിയ മുഖ്യ മന്ത്രിയുടെ പേര് അറിയാനായി....</strong></p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്</title>
<link>https://thekeralajournal.com/2403</link>
<guid>https://thekeralajournal.com/2403</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a012d1b7e07f.jpg" length="72525" type="image/jpeg"/>
<pubDate>Mon, 11 May 2026 06:43:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. രാവിലെ ഒൻപതരയ്ക്ക് സെക്രട്ടേറിയേറ്റിൽ നടക്കുന്ന ചടങ്ങിൽ പുതിയ അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേൽക്കും. നാളെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞടുക്കും. മേയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a012d6aeccdc.jpg" alt=""></p>
<p>ഇതിനിടെ ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് ഉപനേതാവ്.</p>
<p>അതേസമയം സി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടിവികെ രംഗത്തെത്തി. ഗവർണർ ഓഫീസിന്റെ നിർദേശപ്രകാരമാണ് ആദ്യം വന്ദേമാതരം ആലപിച്ചതെന്ന് മന്ത്രി ആദവ് അർജുന അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സർക്കുലർ അനുസരിക്കണമെന്ന സമ്മർദമാണ് ഉണ്ടായതെന്നും ഇനി മുതൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ബിജെപിയെ സന്തോഷിപ്പിക്കാനാണ് ടിവികെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു.</p>
<p>17-ാം തമിഴ്നാട് നിയമസഭയിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 234 അംഗ നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നെങ്കിലും കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ടിവികെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി അധികാരത്തിലെത്തുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ : സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/2402</link>
<guid>https://thekeralajournal.com/2402</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a012b39432ac.jpg" length="120149" type="image/jpeg"/>
<pubDate>Mon, 11 May 2026 06:35:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംയ്ക്ക് സമീപമായി നിർമിക്കപ്പെടുന്ന നെടുമ്പാശേരി റെയിൽവേ സ്റ്റേഷന്റെ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചു. പതിനാറ് വർഷമായി കാത്തിരുന്ന പദ്ധതിക്ക് ഇതോടെ വീണ്ടും ജീവൻ ലഭിക്കുകയാണ്. വിമാനത്താവളത്തിനു സമീപമുള്ള ആവണങ്കോട് റോഡരികിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്.</p>
<p>റെയിൽവേ ഗതിശക്തി വിഭാഗം അങ്കമാലിയിലെ സുവിധ എന്റർപ്രൈസസിനാണ് നിർമ്മാണ കരാർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം ഒൻപത് മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഏകദേശം പത്ത് കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ.</p>
<p>600 മീറ്റർ നീളമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് നിർമ്മിക്കുക. ഇതിനായി മണ്ണിട്ട് നിരപ്പാക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസ്, ഫുഡ് ഓവർ ബ്രിഡ്ജ്, പാർക്കിംഗ് സൗകര്യം, യാത്രക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഭാവിയിൽ മെട്രോ റെയിലും ജലപാതയും യാഥാർഥ്യമായാൽ നെടുമ്പാശേരി വ്യോമ-റെയിൽ-റോഡ്-ജല ഗതാഗത സംവിധാനങ്ങൾ ഒറ്റ കേന്ദ്രത്തിൽ ലഭ്യമാകുന്ന അപൂർവ വികസന കേന്ദ്രമായി മാറും.</p>
<p>2010-ൽ അന്നത്തെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദ് പദ്ധതിക്ക് തറക്കല്ലിട്ടിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ തുടർനടപടികൾ നിലച്ചിരുന്നു. പിന്നീട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടപെട്ടതോടെയാണ് പദ്ധതി വീണ്ടും സജീവമായത്.</p>
<p>കഴിഞ്ഞ നവംബറിൽ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ കർണന്റെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് നിർമ്മാണ നടപടികൾക്ക് വീണ്ടും വേഗം ലഭിക്കുകയായിരുന്നു.</p>
<p>ദീർഘദൂര സംസ്ഥാനങ്ങളിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് വിമാനയാത്രക്കാർക്ക് ഈ റെയിൽവേ സ്റ്റേഷൻ വലിയ ആശ്വാസമാകും. സ്റ്റേഷനായി ആവശ്യമായ സ്ഥലം സൗജന്യമായി നൽകാമെന്ന് നേരത്തെ തന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് അറിയിച്ചിരുന്നു.</p>
<p>റെയിൽവേ സ്റ്റേഷനും വിമാനത്താവളവും തമ്മിൽ യാത്രക്കാർക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കാനും സിയാൽ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ വന്ദേ ഭാരത്, രാജധാനി ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകൾക്കും ഐആർസിടിസി ടൂറിസ്റ്റ് പാക്കേജ് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2401</link>
<guid>https://thekeralajournal.com/2401</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a660e4c5b.jpg" length="108761" type="image/jpeg"/>
<pubDate>Sun, 10 May 2026 21:08:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഈരാറ്റുപേട്ട – വാഗമൺ റോഡിൽ നടന്ന അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.</p>
<p>വാഗമണ്ണിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a66ee5da0.jpg" alt=""></p>
<p>ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ആറുപേരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു</title>
<link>https://thekeralajournal.com/2400</link>
<guid>https://thekeralajournal.com/2400</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a28dd83bd.jpg" length="83041" type="image/jpeg"/>
<pubDate>Sun, 10 May 2026 20:51:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ല് റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബസംഗമവും അമ്പഴത്തിനാൽമറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ നടന്നു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a2b1bb974.jpg" alt=""></p>
<p>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p>അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ എയ്ഞ്ചൽ വാലി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ടോമിച്ചൻ പൂനാട്ട് സെക്രട്ടറി ശ്രീ ജോണി ഇല്ലിമൂട്ടിൽ എന്നിവർ ചേർന്ന് ആദരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0163ae02753.jpg" alt=""></p>
<p>അമ്പഴത്തിനാ മറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി സിബി അഗസ്റ്റിൻ പാറയിൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ശ്രീ ഷാജി വട്ടമറ്റത്തിൽ, ശ്രീ ബിനോയ് പുറം ചിറയിൽ,ഡോക്ടർ അബി വിജി തോമസ്,സാബു അടിച്ചില്ലാമാക്കൽ, ജോസ് കൊച്ചു കുന്നേൽ, ബെന്നി പറക്കോട്ടിൽ എന്നിവർ സംസാരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a278d268b.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു</title>
<link>https://thekeralajournal.com/2398</link>
<guid>https://thekeralajournal.com/2398</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0014b6ecafe.jpg" length="75990" type="image/jpeg"/>
<pubDate>Sun, 10 May 2026 10:46:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.</p>
<p>ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ ദേശീയ രാഷ്ട്രീയ നേതാക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങളും ടിവികെ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.</p>
<p>59 വർഷത്തിന് ശേഷം ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നതാണ് പുതിയ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. 120 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരിനുള്ളത്.</p>
<p>മുഖ്യമന്ത്രിയായ വിജയിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് മന്ത്രിമാരുടെ പേരുകൾ വിശ്വാസവോട്ടിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന.</p>
<p>മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി 29 കാരിയായ സെൽവി എസ്. കീർത്തന ശ്രദ്ധ നേടി. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന ടിവികെയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ്. രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്ന അവർ യുവമുഖമായി പാർട്ടിയിൽ ശ്രദ്ധ നേടിയിരുന്നു.</p>
<p><strong>മന്ത്രിസഭയിലെ മറ്റ് പ്രധാന അംഗങ്ങൾ</strong>:</p>
<p>എൻ. ആനന്ദ് – പുതുച്ചേരിയിലെ മുൻ കോൺഗ്രസ് എംഎൽഎ; വിജയ് മക്കൾ ഇയക്കത്തിന്റെ പഴയ നേതാവ്</p>
<p>കെ.എ. സെങ്കോട്ടയ്യൻ – പത്ത് തവണ എംഎൽഎ; മുൻ എഐഎഡിഎംകെ മന്ത്രി</p>
<p>കെ.ജി. അരുണ്‍രാജ് – മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ; ടിവികെ ജനറൽ സെക്രട്ടറി</p>
<p>ആധവ് അർജുൻ – വിജയിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവ്</p>
<p>പി. വെങ്കട്ടരമണൻ – പാർട്ടിയുടെ ട്രഷറർ; വിജയിയുടെ അടുത്ത അനുയായി</p>
<p>രാജ്മോഹൻ – ചെന്നൈ എഗ്മോർ എംഎൽഎ; യുവ വോട്ടർമാരെ സ്വാധീനിച്ച പ്രചാരണ മുഖം</p>
<p>സി.ടി.ആർ നിർമൽ കുമാർ – ഡിജിറ്റൽ പ്രചാരണ ചുമതലക്കാരൻ</p>
<p>ഡോ. കെ.ടി. പ്രഭു – ദന്തരോഗ വിദഗ്ധനും കാരைக்கുടി എംഎൽഎയും</p>
<p>ബുധനാഴ്ചയ്ക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതിനാൽ വിജയ് സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷ വിശ്വാസവോട്ടായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2397</link>
<guid>https://thekeralajournal.com/2397</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ffe1bb8a04d.jpg" length="117405" type="image/jpeg"/>
<pubDate>Sun, 10 May 2026 07:09:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇന്നുമുതൽ മെയ് 13 വരെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>മന്നാർ ഉൾക്കടലിനും സമീപ ശ്രീലങ്കൻ തീരപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 11ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപ്-കേരള തീരപ്രദേശങ്ങൾക്കും മുകളിലായും ചക്രവാതച്ചുഴി സജീവമാണ്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ മെയ് 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.</p>
<p>അടുത്ത അഞ്ച് ദിവസത്തേക്കുള്ള യെല്ലോ അലർട്ട്</p>
<p>10/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം</p>
<p>11/05/2026: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ</p>
<p>12/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്</p>
<p>13/05/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ</p>]]> </content:encoded>
</item>

<item>
<title>പുരയിടത്തിൽ കുടുംബയോഗം നടന്നു</title>
<link>https://thekeralajournal.com/2396</link>
<guid>https://thekeralajournal.com/2396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff48f97b087.jpg" length="119669" type="image/jpeg"/>
<pubDate>Sat, 09 May 2026 20:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുരയിടത്തിൽ കുടുംബയോഗം കാഞ്ഞിരപ്പള്ളി പാലമ്പ്രയിലെ 26 മൈലിലുള്ള നോക്കിയൻ ആട്രിയത്തിൽ നടന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കുടുംബയോഗത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു.</p>
<p>കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച പരിപാടി സ്നേഹസംഗമമായി മാറി. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും പുതുതലമുറയ്ക്ക് കുടുംബ പാരമ്പര്യവും ഐക്യത്തിന്റെ സന്ദേശവും കൈമാറുന്നതിനും കുടുംബയോഗം വേദിയായി.</p>
<p>പരിപാടിയിൽ കുടുംബാംഗങ്ങൾ ആശംസകളും അനുസ്മരണങ്ങളും പങ്കുവെച്ചു. വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും കുടുംബയോഗത്തിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>മണ്ണനാല്‍ കുടുംബയോഗവും വാര്‍ഷിക പൊതുയോഗവും നടന്നു</title>
<link>https://thekeralajournal.com/2395</link>
<guid>https://thekeralajournal.com/2395</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff441421f88.jpg" length="129190" type="image/jpeg"/>
<pubDate>Sat, 09 May 2026 19:56:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മണ്ണനാല്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും സംഘടിപ്പിച്ചു. രാവിലെ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.</p>
<p>തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍, കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ. ടി. ജേക്കബ്, മാര്‍ട്ടിന്‍ ജെ. മണ്ണനാല്‍, ബീന ജോണ്‍, എം. എ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും കലാകായിക മത്സരങ്ങളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം: കെ.ടി.ജി.എ</title>
<link>https://thekeralajournal.com/2394</link>
<guid>https://thekeralajournal.com/2394</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8e2e433c3.jpg" length="97960" type="image/jpeg"/>
<pubDate>Sat, 09 May 2026 07:00:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം പഞ്ചായത്ത് പരിധിയിലെ വഴിയോര തുണിക്കച്ചവടം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.</p>
<p>ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പഞ്ചായത്ത് സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം എസ്.എച്ച്.ഒ സുനിൽ വി.ആർ എന്നിവർക്ക് അസോസിയേഷൻ നിവേദനം നൽകി.</p>
<p>തൊടുപുഴ നഗരസഭ പരിധിയിൽ നിന്ന് പൊലീസ്-നഗരസഭ സംയുക്ത നടപടിയിലൂടെ ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർ മുട്ടം മേഖല കേന്ദ്രീകരിച്ച് വീണ്ടും വ്യാപാരം ആരംഭിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ സ്ഥിരം വസ്ത്ര വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു.</p>
<p>വൃത്തിഹീന സാഹചര്യങ്ങളിൽ എത്തിക്കുന്ന പഴയ വസ്ത്രങ്ങൾ റീവാഷ് ചെയ്ത് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നതെന്നും, കുറഞ്ഞ വിലയെന്ന പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നും കെ.ടി.ജി.എ ഭാരവാഹികൾ പറഞ്ഞു.</p>
<p>വഴിയോര കച്ചവടം നിയന്ത്രിക്കാൻ പൊലീസിന്റെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി അസോസിയേഷൻ അറിയിച്ചു. നടപടികൾ വൈകിയാൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.</p>
<p>മേഖല പ്രസിഡന്റ് അനസ് പി. അസീസ്, ജനറൽ സെക്രട്ടറി ബി.എം. നസീർ, ട്രഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു</title>
<link>https://thekeralajournal.com/2393</link>
<guid>https://thekeralajournal.com/2393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8d9d8370d.jpg" length="156289" type="image/jpeg"/>
<pubDate>Sat, 09 May 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പന്നിയാർ പുഴയുടെ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ചിരുന്ന കടകളും വീടുകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടികൾ ഇന്നലെയും തുടർന്നു. അഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്.</p>
<p>ഭൂരിഭാഗം കെട്ടിട ഉടമകളും പുനരുപയോഗിക്കാവുന്ന സാധനസാമഗ്രികൾ നേരത്തെ തന്നെ എടുത്തുമാറ്റിയിരുന്നു. ശേഷിച്ച അവശിഷ്ടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.</p>
<p>പുഴ പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്. തുടർന്ന് 2024 ഫെബ്രുവരി 7ന് കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. 56 കടകൾ അന്ന് സീൽ ചെയ്തിരുന്നെങ്കിലും 29 വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.</p>
<p>ഹൈക്കോടതി വിധിക്കെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ നിർബന്ധിതമായതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. നിരവധി തവണ സ്വമേധയാ ഒഴിയാൻ അവസരം നൽകിയ ശേഷമാണ് വീടുകൾ ഉൾപ്പെടെ പൊളിച്ചുനീക്കിയത്.</p>
<p>ഒഴിപ്പിക്കപ്പെട്ടവരിൽ 17 കുടുംബങ്ങൾക്കാണ് സ്വന്തമായി മറ്റൊരു ഭൂമിയോ വീടോ ഇല്ലാത്തത്. ഇവരുടെ പുനരധിവാസം ആറുമാസത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രണ്ട് കുടുംബങ്ങൾക്ക് മുമ്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് താത്കാലിക താമസ സൗകര്യമായി സ്വകാര്യ തേയിലക്കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ലഭ്യമാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പത്തോളം പേർക്ക് പരുക്ക്</title>
<link>https://thekeralajournal.com/2392</link>
<guid>https://thekeralajournal.com/2392</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8cfcdf1ea.jpg" length="60915" type="image/jpeg"/>
<pubDate>Sat, 09 May 2026 06:55:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവടക്കം പത്തോളം പേർക്ക് പരുക്കേറ്റു.</p>
<p>ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരും വിവാഹവീട്ടിലെ ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. സംഘർഷം രൂക്ഷമായതോടെ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.</p>
<p>കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദിച്ചുവെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഫെസ്റ്റ്ന്  തുടക്കമായി</title>
<link>https://thekeralajournal.com/2391</link>
<guid>https://thekeralajournal.com/2391</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8bf878ed3.jpg" length="114792" type="image/jpeg"/>
<pubDate>Sat, 09 May 2026 06:51:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് നെടുങ്കണ്ടം ഫെസ്റ്റിന് തുടക്കമായി. പടിഞ്ഞാറേക്കവലയിൽ നിന്നും ആരംഭിച്ച വിളംബര റാലി ഫെസ്റ്റ് നഗരിയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലെത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്.</p>
<p>പരിപാടി Dean Kuriakose ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം Tiny Tom മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുകേഷ് മോഹൻ, കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, എം.എൻ. ഗോപി, ടി.എം. ജോൺ, എം. സുകുമാരൻ, അജീഷ് മുതുകുന്നേൽ, ആർ. സുരേഷ്, നൗഷാദ് ആലുംമൂട്ടിൽ, കെ.പി. അനീഷ്, ജോസ് പൊട്ടൻപ്ലാക്കൽ, റെജി ആശാരികണ്ടം, ഷിജു ഉള്ളുരുപ്പിൽ, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.</p>
<p>രണ്ടുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഫെസ്റ്റ് നഗരിയിൽ വിവിധ വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമ, മിമിക്രി, ഗാനമേള ടീമുകളുടെ കലാപരിപാടികളും എല്ലാ ദിവസവും അരങ്ങേറും.</p>
<p>പുഷ്പമേള, അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, വിവിധ പ്രദർശന-വിൽപ്പന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.</p>
<p>ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെടുങ്കണ്ടത്തിന് വീണ്ടും ആഘോഷമായി ഫെസ്റ്റ് എത്തുന്നത്. മെയ് 17നാണ് സമാപനം.</p>]]> </content:encoded>
</item>

<item>
<title>വാണിജ്യ സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധം; കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം നടന്നു</title>
<link>https://thekeralajournal.com/2390</link>
<guid>https://thekeralajournal.com/2390</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe0797b0966.jpg" length="129152" type="image/jpeg"/>
<pubDate>Fri, 08 May 2026 21:26:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വാണിജ്യ സിലിണ്ടർ വില വർദ്ധനവിനെതിരെ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു.</p>
<p>യൂത്ത് വിംഗ് പ്രസിഡന്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് കക്കാട്ട് സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe07a2d3e25.jpg" alt=""></p>
<p>ജില്ലാ ഉപാധ്യക്ഷൻ എം.കെ തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വനിതാ വിംഗ് പ്രസിഡന്റ് റോസമ്മ ജയിംസ്, യൂത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു</title>
<link>https://thekeralajournal.com/2389</link>
<guid>https://thekeralajournal.com/2389</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe00de28729.jpg" length="103394" type="image/jpeg"/>
<pubDate>Fri, 08 May 2026 20:57:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26യ്ക്ക് ആവേശകരമായ തുടക്കമായി. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ കൗൺസിലർ വി.ആർ. സജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, മറ്റ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe00ed3ca76.jpg" alt=""></p>
<p>30,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങിയ ഫെസ്റ്റ് നഗരം കാഴ്ചകളുടെയും വിനോദങ്ങളുടെയും അത്ഭുതലോകമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ സജ്ജമാക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, വിസ്മയകരമായ മത്സ്യകന്യക ഷോ, ആവേശം പകരുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ പ്രധാന ആകർഷണങ്ങളാണ്.</p>
<p>രുചിഭേദങ്ങളുടെ വൈവിധ്യവുമായി മെഗാ ഫുഡ് കോർട്ടും അപൂർവ പക്ഷികളുമായി ലൈവ് ബേർഡ് ഷോയും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. ദിവസേന നടക്കുന്ന സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് ആവേശം കൂട്ടും.</p>
<p>ഇന്ന് വൈകീട്ട് 7.30 മുതൽ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ഫക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് വിത്ത് ഫോം പാർട്ടി അരങ്ങേറും. മെയ് 9-ന് വൈകീട്ട് 7.30ന് Idea Star Singer ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.</p>
<p>മെയ് 14-ന് പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും, മെയ് 16-ന് നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ് മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>ചേരിതിരിഞ്ഞ് പ്രകടനങ്ങളും ഫ്ലക്സുകളും ഒഴിവാക്കണം: വി.ഡി. സതീശൻ</title>
<link>https://thekeralajournal.com/2388</link>
<guid>https://thekeralajournal.com/2388</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fddf7b07405.jpg" length="40627" type="image/jpeg"/>
<pubDate>Fri, 08 May 2026 18:35:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകരോട് VD സതീശൻ. 102 സീറ്റുകളോടെ കോൺഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായതായും രണ്ടാംഘട്ട നടപടികളിലേക്ക് എഐസിസി കടന്നതായും സതീശൻ അറിയിച്ചു. വിജയത്തിന്റെ സന്തോഷവും അഭിമാനവും നിലനിൽക്കുന്ന ഈ ഘട്ടത്തിൽ ഐക്യവും അച്ചടക്കവും പാലിക്കണമെന്ന് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം നിർദേശിച്ചു.</p>
<p>പ്രകടനങ്ങൾ, ഫ്ലക്സുകൾ തുടങ്ങിയ വിവാദങ്ങൾക്ക് ഇടയാക്കുന്ന നടപടികളിൽ നിന്ന് പ്രവർത്തകർ പിൻമാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം</title>
<link>https://thekeralajournal.com/2387</link>
<guid>https://thekeralajournal.com/2387</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd98f48552b.jpg" length="126806" type="image/jpeg"/>
<pubDate>Fri, 08 May 2026 13:34:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി ഗ്രാമ പഞ്ചായത്ത് ൽ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>🎓 യോഗ്യത: ▪️ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ Diploma in Commercial Practice (DCP) അല്ലെങ്കിൽ</p>
<p>▪️ Diploma in Computer Application അല്ലെങ്കിൽ </p>
<p>▪️ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത Diploma / PG Diploma in Computer Application</p>
<p>🎂 പ്രായപരിധി: 2026 ജനുവരി 1 ന് 18 മുതൽ 30 വയസ്സ് വരെ</p>
<p>📅 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16 / 05 / 2026</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം”</title>
<link>https://thekeralajournal.com/2386</link>
<guid>https://thekeralajournal.com/2386</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd87e731fd7.jpg" length="125715" type="image/jpeg"/>
<pubDate>Fri, 08 May 2026 12:21:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ KVVES യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം” സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ വില വർധന നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.</p>
<p>ഇന്ന് വൈകിട്ട് 6 മണിക്ക് ഗാന്ധി സ്ക്വയർ ൽ നടക്കുന്ന സമരത്തിൽ വ്യാപാരികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ സിലിണ്ടർ വില വർധനവ് ചെറുകിട വ്യാപാര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നുവെന്നും സർക്കാർ നടപടി പിൻവലിക്കണമെന്നും KVVES നേതാക്കൾ ആവശ്യപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2385</link>
<guid>https://thekeralajournal.com/2385</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd67d553502.jpg" length="133306" type="image/jpeg"/>
<pubDate>Fri, 08 May 2026 10:05:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.</p>
<p>നത്തുകല്ല് മേഖലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd67eb0a0f9.jpg" alt=""></p>
<p>പരിപാടിയിൽ അംഗൻവാടി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, തൊഴിലുറപ്പ് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd68074d68a.jpg" alt=""></p>
<p>ശുചീകരണ പ്രവർത്തനങ്ങൾക്ക് അനീഷ് വാതല്ലൂർ പഞ്ചായത്ത് ജീവനക്കാരനായ ശരത് വേഴാമ്പതോട്ടം, എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറ കയ്യേറ്റം : അര്‍ഹരായവര്‍ക്ക് മാത്രം പുനരധിവാസം,കളക്ടർ</title>
<link>https://thekeralajournal.com/2384</link>
<guid>https://thekeralajournal.com/2384</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2de6f34a.jpg" length="105398" type="image/jpeg"/>
<pubDate>Fri, 08 May 2026 07:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. അര്‍ഹരായവര്‍ക്ക് മാത്രമേ പുനരധിവാസം നല്‍കാനാകൂവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.</p>
<p>സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച മൂന്നുനില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് ഉടമകളില്‍നിന്ന് ഈടാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മറ്റൊരു വീടോ ഭൂമിയോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്</title>
<link>https://thekeralajournal.com/2383</link>
<guid>https://thekeralajournal.com/2383</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd40849b0fc.jpg" length="310344" type="image/jpeg"/>
<pubDate>Fri, 08 May 2026 07:16:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.</p>
<p>തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നത്തെ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് മുന്നറിയിപ്പിലുള്ളത്. മത്സ്യത്തൊഴിലാളികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.</p>
<p>സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.</p>
<p>ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ജലാശയങ്ങള്‍ക്കരികിലും മരങ്ങള്‍ക്കു കീഴിലും നില്‍ക്കാതിരിക്കാനും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>വനംവകുപ്പിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ല; ഭൂപ്രശ്ന പരിഹാരത്തിന് മുൻഗണന: റോയ് കെ. പൗലോസ്</title>
<link>https://thekeralajournal.com/2382</link>
<guid>https://thekeralajournal.com/2382</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3bde2d523.jpg" length="77848" type="image/jpeg"/>
<pubDate>Fri, 08 May 2026 06:54:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് റോയി കെ പൗലോസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനംവകുപ്പിന്റെ അഴിഞ്ഞാട്ടം ഇനി ജില്ലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രമാണിമാരെപ്പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. വനഭൂമിക്ക് ജണ്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് സാധാരണക്കാരുടെ പട്ടയഭൂമി കൈക്കലാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, പട്ടയഭൂമിയില്‍ ഇടപെടാൻ വനംവകുപ്പിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മീനുളിയാൻപാറ, പാല്‍ക്കുളമേട്, അഞ്ചുരുളി എന്നിവ അധികാരം ഉപയോഗിച്ച്‌ വനംവകുപ്പ് പിടിച്ചെടുത്തുവെന്നും, പൊതുജന പ്രവേശനം തടയാൻ ട്രഞ്ചുകള്‍ കുഴിക്കുകയും കാഞ്ചിയാറില്‍ 40 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തതും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഭൂമിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് അറുതി വരുത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയാണുള്ളതെന്നും, ജില്ലയില്‍ ഏകദേശം അമ്പതിനായിരത്തോളം പേർ പട്ടയത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും മുൻ സർക്കാർ കൊണ്ടുവന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഭാവിയില്‍ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് റോയ് കെ. പൗലോസ് പ്രതികരിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് താൻ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് : മെഗാ ക്ലീനിംഗ് ക്യാമ്പയിന് ഇന്ന് തുടക്കമാകും</title>
<link>https://thekeralajournal.com/2381</link>
<guid>https://thekeralajournal.com/2381</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3a10854aa.jpg" length="73446" type="image/jpeg"/>
<pubDate>Fri, 08 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ഇന്ന് (മെയ് 8) മെഗാ ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 11 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.</p>
<p>കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയിനിൽ പങ്കെടുക്കും.</p>
<p>ഗ്രാമത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഓടകൾ ശുചീകരിക്കൽ, രോഗവാഹകരായ ഈച്ച-കൊതുകുകളുടെ വ്യാപനം തടയൽ, അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി; 88 നിര്‍മിതികള്‍ക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2380</link>
<guid>https://thekeralajournal.com/2380</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2d2a6a61.jpg" length="93069" type="image/jpeg"/>
<pubDate>Thu, 07 May 2026 22:21:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2fa98d71.jpg" alt=""></p>
<p>ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആകെ 88 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പന്നിയാര്‍ പുഴ പുറമ്പോക്കും റോഡ് പുറമ്പോക്കും കൈയേറി 56 പേരാണ് നിര്‍മാണം നടത്തിയിരുന്നത്.</p>
<p>മറ്റൊരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത 12 പേരെ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഭൂമി കൈയേറി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിന് അര്‍ഹതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.</p>
<p>അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവും ഉടമകളില്‍ നിന്ന് ഈടാക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2ebade3a.jpg" alt=""></p>
<p>പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ മഴക്കാലത്ത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൂട്ടാറില്‍ ഉണ്ടായ വെള്ളപ്പൊക്കവും അധികൃതര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.</p>
<p>2022 ഒക്ടോബര്‍ 13-ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും നിര്‍മാണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ശരിവെച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2de8c4f1.jpg" alt=""></p>
<p>2024 ഫെബ്രുവരിയില്‍ പ്രത്യേക ദൗത്യസംഘം കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനകം സ്വമേധയാ നിര്‍മിതികള്‍ നീക്കം ചെയ്യണമെന്ന അന്തിമ നോട്ടീസും നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് പരീക്ഷ മേയ് 17ന്</title>
<link>https://thekeralajournal.com/2379</link>
<guid>https://thekeralajournal.com/2379</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9ae520f8c.jpg" length="72614" type="image/jpeg"/>
<pubDate>Thu, 07 May 2026 19:30:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അക്ഷയയുടെ ഇടുക്കി ജില്ലയിലെ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒ.എം.ആർ പരീക്ഷ മേയ് 17ന് നടക്കും. ആദ്യഘട്ട പരിശോധനയിൽ യോഗ്യത നേടിയ അപേക്ഷകർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.</p>
<p>ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.</p>
<p>യോഗ്യത നേടിയ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് LBS Centre for Science and Technologyയുടെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>എൽ.ബി.എസ് : 0471 2560311, 0471 2560312</p>
<p>അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് : 04862 215232</p>
<p>ഇ-മെയിൽ : adpoidk.akshaya@kerala.gov.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്</title>
<link>https://thekeralajournal.com/2378</link>
<guid>https://thekeralajournal.com/2378</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9908478de.jpg" length="63043" type="image/jpeg"/>
<pubDate>Thu, 07 May 2026 19:22:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. ITI കട്ടപ്പനയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയർമാൻ) തസ്തികകളിലേക്ക് ഓരോ ഒഴിവുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒ.സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവമുണ്ടെങ്കിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ NTCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &amp; ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് &amp; ഇൻസ്ട്രുമെന്റേഷൻ / VLSI ഡിസൈൻ &amp; എംബഡഡ് സിസ്റ്റംസ് / ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>വയർമാൻ – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>വയർമാൻ/ഇലക്ട്രീഷ്യൻ ട്രേഡിൽ NTC/ITI/ITCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, കൂടാതെ മേൽത്തട്ടിൽപ്പെടുന്നില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04868 272216</p>]]> </content:encoded>
</item>

<item>
<title>അങ്കണവാടി ജീവനക്കാരുടെ ജില്ലാതല ധർണ 15 ന്</title>
<link>https://thekeralajournal.com/2377</link>
<guid>https://thekeralajournal.com/2377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe8e8e87dd.jpg" length="454452" type="image/jpeg"/>
<pubDate>Thu, 07 May 2026 06:50:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെയ് 15ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വനിതാ-ശിശു വികസന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ ധർണയും പ്രതിഷേധ സമരവും സംഘടിപ്പിക്കുമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>അങ്കണവാടി ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സുതാര്യമായി ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>ഓൺലൈൻ പ്രവർത്തനങ്ങൾക്കായി ത്രീജി സൗകര്യമുള്ള മൊബൈൽ ഫോൺ ഉടൻ നൽകുക, ഏത് കമ്പനിയുടെ സിംകാർഡ് ഉപയോഗിച്ചാലും റീചാർജിനായി പ്രതിമാസം നിശ്ചിത തുക അനുവദിക്കുക, ആധാർ, ഇ-കെവൈസി, എഫ്‌ആർഎസ് രജിസ്ട്രേഷൻ നടപടികൾ നിർത്തലാക്കുക, ഇൻസെന്റീവ് ഇനത്തിലെ കുടിശിക പൂർണമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ ഉന്നയിക്കുന്നത്.</p>
<p>ആവശ്യങ്ങളിൽ സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം മെയ് 22ന് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ് ഓഫീസ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.</p>
<p>വാർത്താസമ്മേളനത്തിൽ കെ.കെ. പ്രസന്നകുമാരി, എം. ഷിംജില, വി. സരള, എ. തങ്കമണി എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഹോട്ടൽ പണിമുടക്ക് : ജില്ലയിൽ പൂർണം</title>
<link>https://thekeralajournal.com/2376</link>
<guid>https://thekeralajournal.com/2376</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe2a63612b.jpg" length="159792" type="image/jpeg"/>
<pubDate>Thu, 07 May 2026 06:24:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്യായമായ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയിൽ ഭക്ഷണ ഉൽപാദന-വിതരണ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു.</p>
<p>തൊടുപുഴയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നിൽ ധർണയായും ഉപരോധമായും മാറി. ജില്ലാ പ്രസിഡന്റ് ജയൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു.</p>
<p>മുഹമ്മദ് ഷാജി, ഗിരീഷ് കുമാർ, സാജു ജോസഫ്, പി.എം. ജോൺ, മായ സുനിൽ, സി.പി.കെ. മോഹനൻ, മാത്യു പൂവേലിൽ, കെ.കെ. തോമസ്, സരിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>മൂന്നാറിൽ വിനോദസഞ്ചാരികൾ വലഞ്ഞു</p>
<p>ഹോട്ടൽ സമരം മൂലം മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ വലിയ പ്രതിസന്ധിയിലായി. സമര വിവരം അറിയാതെ എത്തിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളായിരുന്നു കൂടുതൽ ദുരിതമനുഭവിച്ചത്. ചെറുകിട ഹോട്ടലുകളും ബേക്കറികളും അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതെ പലരും ബുദ്ധിമുട്ടി.</p>
<p>കുടിവെള്ളവും ബണ്ണും പോലുള്ള ലഘുഭക്ഷണങ്ങളാണ് പലരുടെയും ആശ്രയമായത്. കുട്ടികളും പ്രായമായവരും രോഗികളുമടങ്ങുന്ന കുടുംബങ്ങൾ ഏറെ പ്രയാസത്തിലായി. എന്നാൽ വലിയ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്ക് ഭക്ഷണം ലഭിച്ചു.</p>
<p>ഹൈറേഞ്ചിലും ഭക്ഷണ പ്രതിസന്ധി</p>
<p>കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ഹോട്ടലുകൾ പൂർണമായി അടഞ്ഞു. വാഗമൺ, തേക്കടി, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. പലരും പഴങ്ങളും ബേക്കറി സാധനങ്ങളും കഴിച്ചാണ് വിശപ്പടക്കിയത്.</p>
<p>ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും നിലച്ചതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും പ്രതിസന്ധിയിലായി. ഒറ്റപ്പെട്ട ചില വീടുകളിലെ ഭക്ഷണ കേന്ദ്രങ്ങളായിരുന്നു പലർക്കും ആശ്വാസമായത്.</p>
<p>സഞ്ചാരികളെ ബുദ്ധിമുട്ടിക്കാനല്ല, ഹോട്ടൽ മേഖലയിലെ നിലനിൽപ്പിനായാണ് സമരമെന്നു സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാളറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി</title>
<link>https://thekeralajournal.com/2375</link>
<guid>https://thekeralajournal.com/2375</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe198e1f30.jpg" length="115356" type="image/jpeg"/>
<pubDate>Thu, 07 May 2026 06:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള വാളറ കുളമാംകുടി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിലെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>കുളമാംകുടി, ഒഴിവത്തടം, പഴമ്പിള്ളിച്ചാൽ, വാളറ കമ്പനിപ്പടി, പാട്ടിടബ് തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം ഭീതി വിതച്ചിരുന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്ന ഈ ആന നാട്ടുകാരുടെ പ്രധാന ആശങ്കയായിരുന്നു.</p>
<p>സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലികളിൽ നിന്നാണോ ആനയ്ക്ക് ഷോക്കേറ്റതെന്ന കാര്യം ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം സംസ്കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വീട്ടമ്മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് : നടന്നത് കൊലപാതകം എന്ന് സ്ഥിരീകരിച്ചു</title>
<link>https://thekeralajournal.com/2374</link>
<guid>https://thekeralajournal.com/2374</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe0eaacda2.jpg" length="56408" type="image/jpeg"/>
<pubDate>Thu, 07 May 2026 06:16:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ശങ്കരപാണ്ഡ്യമെട്ടില്‍ ജഗന്‍ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായ രാമകൃഷ്ണനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbe327372f2.jpg" alt=""></p>
<p>കഴിഞ്ഞ മെയ് 4-ന് ഉച്ചയോടെയാണ് ശാന്തിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്.</p>
<p>തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.</p>
<p>ശാന്തിയും രാമകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണന്‍ വീട്ടിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>വാഴവര ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷൻ ക്യാമ്പയിൻ ഇന്ന്</title>
<link>https://thekeralajournal.com/2373</link>
<guid>https://thekeralajournal.com/2373</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbdf7b7c482.jpg" length="105962" type="image/jpeg"/>
<pubDate>Thu, 07 May 2026 06:11:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര : ഗവ. ഹൈസ്‌കൂളിന്റെ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയിൻ ഇന്ന് (മെയ് 7) വൈകിട്ട് 5 മണിക്ക് നിർമ്മലാ സിറ്റിയിൽ നടക്കും. പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ജനപ്രതിനിധികൾ സൗജന്യ പഠനോപകരണങ്ങൾ നൽകി സ്വീകരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdf929cf56.jpg" alt=""></p>
<p>ജീവകാരുണ്യ പ്രവർത്തകനായ റിന്റോ ഇടുക്കിയാണ് പരിപാടിയുടെ സ്പോൺസർ.</p>
<p>ജോയി വെട്ടിക്കുഴി നഗരസഭ ചെയർപേഴ്‌സൺ പരിപാടി ഉദ്ഘാടനം ചെയ്യും. ലീലാമ്മ ബേബി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdfa3cb129.jpg" alt=""></p>
<p>ജെസ്സി ബെന്നി, സോബി ബേബി, സന്തോഷ് O.N, സുനിജ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തകനായ റിന്റോ K.R ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയ്ക്ക് ഇനി ആഘോഷ നാളുകൾ; കട്ടപ്പന ഫെസ്റ്റിന് നാളെ തിരി തെളിയും</title>
<link>https://thekeralajournal.com/2372</link>
<guid>https://thekeralajournal.com/2372</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb419e0d365.jpg" length="129252" type="image/jpeg"/>
<pubDate>Wed, 06 May 2026 18:56:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമായ കട്ടപ്പന വീണ്ടും ഉത്സവാഘോഷത്തിനായി ഒരുങ്ങുന്നു. കട്ടപ്പന ഫെസ്റ്റ് 2k26 നാളെ (മെയ് 7) കൊടികയറുന്നതോടെ നഗരത്തിന്റെ ഓരോ കോണിലും ആഘോഷത്തിന്റെ അലയൊലികൾ നിറയും. മെയ് 24 വരെ നീളുന്ന 18 ദിവസത്തെ ഈ മെഗാ ഫെസ്റ്റ് ഇത്തവണയും കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് അരങ്ങേറുന്നത്.</p>
<p>കുടുംബസമേതം എത്തുന്നവർക്കായി വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഇത്തവണ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.</p>
<p>മനോഹരമായ ഫ്ലവർ ഷോ, കൗതുകമുണർത്തുന്ന മത്സ്യകന്യക പ്രദർശനം, ലൈവ് പക്ഷി ഷോകൾ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ സന്ദർശകർക്കൊരു വ്യത്യസ്ത അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം, രുചിവൈവിധ്യങ്ങളുമായി ലക്ഷ്വറി ഫുഡ് കോർട്ടും വിവിധ വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിനെ കൂടുതൽ സമ്പന്നമാക്കും.</p>
<p>ഫെസ്റ്റ് നഗരിയിൽ എല്ലാ ദിവസവും ലൈവ് സ്റ്റേജ് ഷോകൾ അരങ്ങേറും. യുവാക്കൾക്കായി പ്രത്യേക ആകർഷണമായി മെയ് 9ന് BE TO BE Events, കട്ടപ്പന സ്പോൺസർ ചെയ്യുന്ന DJ വിത്ത് ഫോം പാർട്ടിയും നടക്കും.പ്രശസ്ത സിനിമാ സോഷ്യൽ മീഡിയ താരം ഫുക്രു അവതരിപ്പിക്കുന്ന DJ ഫോമ് പാർട്ടി യുവാക്കൾക്ക് ആവേശം പകരും എന്നുറപ്പാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fb42a2eeaf8.jpg" alt=""></p>
<p>കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫെസ്റ്റിന് കൂടുതൽ വൈവിധ്യം നിറക്കാൻ ശ്രമിച്ചിട്ടുള്ളതായും സംഘാടകകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു</title>
<link>https://thekeralajournal.com/2371</link>
<guid>https://thekeralajournal.com/2371</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb3a2ca92f9.jpg" length="49295" type="image/jpeg"/>
<pubDate>Wed, 06 May 2026 18:25:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനിടെ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. തൂക്കുപാലത്തിനടുത്തുള്ള ചന്തക്കയത്തിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്.</p>
<p>പ്ലസ് ടു പരീക്ഷ കഴിഞ്ഞ സുഹൃത്തുക്കളായ ആറുപേരുമായി വിനോദസഞ്ചാരത്തിനെത്തിയ റോജിൻ, ഫോട്ടോ എടുക്കുന്നതിനായി പെരിയാറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആഴം മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങിയതോടെ റോജിൻ മുങ്ങിപ്പോയി.</p>
<p>സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിനിടയിലെ ഒരു പാറയിൽ പിടിച്ചിരുത്തിയെങ്കിലും പിന്നീട് വീണ്ടും വെള്ളത്തിലേക്ക് വീണതോടെ ദുരന്തം സംഭവിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ</title>
<link>https://thekeralajournal.com/2370</link>
<guid>https://thekeralajournal.com/2370</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb196d8831b.jpg" length="63006" type="image/jpeg"/>
<pubDate>Wed, 06 May 2026 16:05:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>2026 - 28 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോ ഇമ്മാനുവലിനെയും സെക്രട്ടറിയായി തോമസ് ജോസഫിനെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക വില വര്‍ധന : ഇന്ന് സംസ്ഥാനത്ത് ഹോട്ടല്‍&#45;ബേക്കറി പണിമുടക്ക്; ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും നിലക്കും</title>
<link>https://thekeralajournal.com/2369</link>
<guid>https://thekeralajournal.com/2369</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa9e44274da.jpg" length="63806" type="image/jpeg"/>
<pubDate>Wed, 06 May 2026 07:20:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വില കൂട്ടിയതിനെതിരെ ഇന്ന് ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും പണിമുടക്കില്‍. ഇതോടൊപ്പം ഓണ്‍ലൈന്‍ ഭക്ഷണവിതരണ സേവനങ്ങളും ഇന്ന് നിര്‍ത്തിവയ്ക്കും.</p>
<p>ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്‍, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.</p>
<p>19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇതോടെ സിലിണ്ടര്‍ വില മൂവായിരം രൂപ കടന്നിരിക്കുകയാണ്. മുന്‍പ് ചെറിയ തോതിലുള്ള വര്‍ധനവുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഉണ്ടായ വലിയ വര്‍ധനവ് ഹോട്ടല്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യവസായികളുടെ മുന്നറിയിപ്പ്.</p>
<p>പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടുന്നതിനാല്‍ ഹോട്ടലുകള്‍ ഭക്ഷണവില ഉയര്‍ത്തേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇത് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് ആശങ്ക ഉയരുന്നു.</p>
<p>കോവിഡ് കാലത്തെ പ്രതിസന്ധിയില്‍നിന്ന് പതുക്കെ മുക്തമാകുന്ന ഹോട്ടല്‍ മേഖലയ്ക്ക് ഈ വിലവര്‍ധനവ് വീണ്ടും വലിയ ആഘാതമാണെന്നാണ് വിലയിരുത്തല്‍.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ച്–ലോ റേഞ്ച് ലിങ്ക് പാത: വികസനസമിതി രൂപീകരണ യോഗം നാളെ</title>
<link>https://thekeralajournal.com/2368</link>
<guid>https://thekeralajournal.com/2368</guid>
<description><![CDATA[ ഉടുമ്പന്നൂര്‍-ചെറുതോണി തുരങ്കപാത എന്ന ആവശ്യവും ശക്തം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa951bc4de7.jpg" length="40764" type="image/jpeg"/>
<pubDate>Wed, 06 May 2026 06:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ചിൽ നിന്ന് ലോ റേഞ്ചിലേക്കുള്ള ലിങ്ക് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈവേ വികസനസമിതി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ സമിതി രൂപീകരണ യോഗം നടക്കും.</p>
<p>മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ നിർമാണം മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ മികച്ച രീതിയിൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി–കോട്ടക്കവല വരെ ഉള്ള കോട്ടപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായിരുന്നതിനാൽ പദ്ധതിക്ക് തടസമായി. ഇവരിൽ പലർക്കും പട്ടയം ലഭിച്ചിരുന്നു. ഈ സ്ഥലം തിരിച്ചെടുത്ത് അതിരുകൾ കല്ലിട്ട് അടയാളപ്പെടുത്താൻ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനെ തുടർന്ന് റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലമളന്ന് നടപടി പൂർത്തിയാക്കി.</p>
<p>അടുത്ത ഘട്ടമായി പെരുമാങ്കണ്ടം മുതൽ ഉടുമ്പന്നൂർ വരെയുള്ള നിർമാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി–വാഴത്തോപ്പ്–ചെറുതോണി വഴിയായിരുന്നു പാതയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ഇത് പിന്നീട് ചീനിക്കുഴി–പാറമട–ഇടുക്കി വഴിയായി മാറ്റുകയായിരുന്നു.</p>
<p>ഉടുമ്പന്നൂർ മുതൽ ചെറുതോണി വരെ തുരങ്കപാത നിർമ്മിക്കാനായാൽ ദൂരം എട്ട് കിലോമീറ്ററായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ലോ റേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും. വയനാട് തുരങ്കപാതയുടെ മാതൃകയിൽ പദ്ധതി നടപ്പാക്കാനായാൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ.</p>
<p>ബോറിംഗ് മെഷീനുകളുടെ ഉപയോഗത്തോടെ തുരങ്കപാത നിർമാണം വേഗതയേറിയതും ചെലവ് കുറഞ്ഞതുമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.</p>
<p>നാളെ നടക്കുന്ന യോഗത്തിൽ കോടിക്കുളം പള്ളിവികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ–തേനി ഹൈവേ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ജില്ല, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സമുദായ സംഘടനകൾ, വ്യാപാരികൾ എന്നിവരും പങ്കെടുക്കും. ജിജോ പനച്ചിനാനി, ജോൺസൺ മൂലയിൽ, മാത്യു കാപ്പൻ, കുര്യാക്കോസ് തറയിൽ, റോബിൻ തോയലിൽ, ടി.ഒ. റാഫേൽ എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>സേനാപതി വേണുവിന്റെ തേരോട്ടം; 20,021 വോട്ടിന്റെ ഭൂരിപക്ഷം</title>
<link>https://thekeralajournal.com/2367</link>
<guid>https://thekeralajournal.com/2367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1f7434fca.jpg" length="69023" type="image/jpeg"/>
<pubDate>Tue, 05 May 2026 22:18:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ അഡ്വ. സേനാപതി വേണു ഒരു ഘട്ടത്തിലും പിന്നോട്ടില്ലാത്ത തേരോട്ടത്തിലൂടെ ശ്രദ്ധേയ വിജയം സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലും മുന്നേറ്റം നിലനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്.</p>
<p>ആദ്യം എണ്ണിയ തപാൽ ബാലറ്റുകളിൽ തന്നെ 1072 വോട്ടുകൾ നേടി സേനാപതി ലീഡ് ഉറപ്പിച്ചു. ഇ.വി.എം വോട്ടുകളുടെ ആദ്യ റൗണ്ടിൽ രാജാക്കാട് പഞ്ചായത്ത് ഉൾപ്പെട്ട മേഖലകളിൽ നിന്നും 1448 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. രണ്ടാം റൗണ്ടിൽ ലീഡ് 3075 ആയി ഉയർന്നു.</p>
<p>ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെട്ട നാലും അഞ്ചും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 4418 ആയി. ഇവിടെ കെ.കെ. ജയചന്ദ്രന് ഏഴ് വോട്ടിന്റെ ചെറിയ മുൻതൂക്കം മാത്രമാണ് ലഭിച്ചത്. ആറാം റൗണ്ടിൽ ലീഡ് 5134 ആയി ഉയർന്നപ്പോൾ, നെടുങ്കണ്ടം ഉൾപ്പെട്ട ഏഴും എട്ടും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം അഞ്ചക്കത്തിലെത്തി.</p>
<p>ഒമ്പതാം റൗണ്ടിൽ 12,141 വോട്ടും പത്താം റൗണ്ടിൽ 14,463 വോട്ടുമായി ലീഡ് ഉയർന്നതോടെ പതിനൊന്നാം റൗണ്ടിൽ തന്നെ 15,000 കടന്നു. തുടർന്ന് 12, 13, 14 റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 19,115 ആയി.</p>
<p>വണ്ടൻമേട് ഉൾപ്പെട്ട അവസാന റൗണ്ടിൽ 20,021 വോട്ടുകളുടെ ഭൂരിപക്ഷം നേടി സേനാപതി വേണു വിജയമുറപ്പിച്ചു. കാലങ്ങളായി ഇടതുമുന്നണിക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ബൂത്തുകളിലും വൻ മുന്നേറ്റം രേഖപ്പെടുത്തിയതോടെ, ഉടുമ്പൻചോലയിൽ നിർണായക രാഷ്ട്രീയ മാറ്റത്തിനാണ് ഈ വിജയം വഴിയൊരുക്കിയത്.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികള്‍”; എം.എം. മണി</title>
<link>https://thekeralajournal.com/2366</link>
<guid>https://thekeralajournal.com/2366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 22:11:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികളാണെന്ന്” അദ്ദേഹം പറഞ്ഞു.</p>
<p>പരാജയം നേരിട്ടെങ്കിലും തളരില്ലെന്നും, “മുണ്ടും മടക്കിക്കുത്തി” വീണ്ടും ജനങ്ങള്ക്കിടയിലേക്ക് സജീവമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ പാര്‍ട്ടിയെ വിമര്‍ശിച്ച അദ്ദേഹം, വിജയം നേടിയതിന് പിന്നാലെ തന്നെ യുഡിഎഫില് മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം ആരംഭിച്ചുവെന്നും ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള് ജനങ്ങളുടെ നിലപാടില് മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള് ഇത്തരത്തില് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള കാരണങ്ങള് കണ്ടെത്താന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.</p>
<p>പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില് പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നെടുംകണ്ടം ഇരട്ടക്കൊല: പ്രതി സജി പൊലീസ് കസ്റ്റഡിയിൽ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം</title>
<link>https://thekeralajournal.com/2365</link>
<guid>https://thekeralajournal.com/2365</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1b7b0d3a7.jpg" length="82933" type="image/jpeg"/>
<pubDate>Tue, 05 May 2026 22:02:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്തമകൻ റെജിയെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.</p>
<p>ഇരട്ടക്കൊലയ്ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യംചെയ്യൽ ശക്തമാക്കുന്നത്. മൃതദേഹങ്ങൾ മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും സജിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളിവിൽ കഴിയുന്നതിനിടെ മലമുകളിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് സജി പൊലീസിനോട് പറഞ്ഞത്. ഇയാളെ കൂട്ടിക്കൊണ്ടുപോയി സ്ഥലത്ത് തെരച്ചിൽ നടത്തും.</p>
<p>അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ പിന്നിലെ കാരണം വ്യക്തമാക്കുന്നതിനും അന്വേഷണം കേന്ദ്രീകരിക്കും. 2018-ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കും. അന്ന് വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കേസ് നിർത്തിവച്ചിരുന്നു.</p>
<p>ഇതിനിടെ, അടുത്ത ബന്ധുക്കളായ രണ്ട് പേരെ സജി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തെളിവുകൾ ശേഖരിച്ച ശേഷം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.</p>
<p>കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാഗ്ദാനങ്ങളുടെ ഭാരവുമായി യുഡിഎഫ് ഭരണം: മുന്നിലുള്ളത് വെല്ലുവിളികളേറിയ അഞ്ചു വർഷങ്ങൾ</title>
<link>https://thekeralajournal.com/2364</link>
<guid>https://thekeralajournal.com/2364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f997cf67f4f.jpg" length="70923" type="image/jpeg"/>
<pubDate>Tue, 05 May 2026 12:41:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയം  സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എൽഡിഎഫിനെ ഏറെ പിന്നിലാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയ യുഡിഎഫ്, ജനങ്ങളിലേക്ക് വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന അഞ്ചുവർഷക്കാലത്തെ ഭരണം അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ തന്നെ ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും കെഎസ്ആർടിസി സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഓരോ വ്യക്തിക്കും 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ആശാവർക്കർമാർക്ക് ദിവസ വേതനം 700 രൂപയായി വർധിപ്പിക്കൽ, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം വാഗ്ദാനങ്ങൾ മുഴുവനായും നടപ്പിലാക്കുക വളരെ പ്രയാസകരമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വരുമാനവും കടബാധ്യതയും കണക്കിലെടുക്കുമ്പോൾ, ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ ദീർഘകാല സാമ്പത്തിക പുനർക്രമീകരണം അനിവാര്യമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ചില സാമ്പത്തിക വിശകലനങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ പൂര്‍ണമായി നടപ്പാക്കാൻ ദശാബ്ദങ്ങൾ വേണ്ടിവരുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.ഇതോടെ, ജനങ്ങൾക്കിടയിൽ പ്രതീക്ഷയോടൊപ്പം ആശങ്കയും വർധിക്കുകയാണ്. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, പ്രതിപക്ഷമായ സിപിഐഎമ്മും അനുബന്ധ സംഘടനകളും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>
<p>അതേസമയം, യുഡിഎഫ് സർക്കാരിനുള്ളിൽ തന്നെ മുന്നണിയിലുളള ഘടകകക്ഷികൾക്കിടയിലെ ഏകോപനവും നിർണായക ഘടകമാകും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ഭരണനിർവഹണത്തിലും ഉള്ള വെല്ലുവിളികൾ മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്.ചുരുക്കത്തിൽ, വലിയ പ്രതീക്ഷകളും അത്ര തന്നെ വലിയ വെല്ലുവിളികളും ഒരുമിച്ച് ചേർന്ന ഭരണകാലമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. ജനങ്ങൾ നൽകിയ വിധിയെ ശരിവെക്കുന്നതിന്, വാഗ്ദാനങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിൽ തുലാസിലാക്കേണ്ടത് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണമായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിൽ രാഷ്ട്രീയ ചലനങ്ങൾ ; ടിവികെ മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം</title>
<link>https://thekeralajournal.com/2363</link>
<guid>https://thekeralajournal.com/2363</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f95be235e0e.jpg" length="54148" type="image/jpeg"/>
<pubDate>Tue, 05 May 2026 08:24:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടിവികെ മന്ത്രിസഭ രൂപീകരണത്തിനായുള്ള ചർച്ചകൾക്ക് തുടക്കമായി. അടുത്ത രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ചുചേരാനാണ് തീരുമാനം. യോഗത്തിൽ വിജയ് യെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് സൂചന.</p>
<p>ഭരണ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടാനുള്ള നീക്കത്തിലാണ് ടിവികെ നേതൃത്വം. ഇതോടൊപ്പം ഗവർണർ അർലേക്കർ രണ്ടുദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാകുന്നതിനിടെ, ടിവികെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തും.</p>
<p>അതേസമയം, തമിഴ്നാട്ടിൽ എല്ലാ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.</p>
<p>ഇതിനിടെ, ഡിഎംകെയിൽ ആഭ്യന്തര വിമർശനങ്ങൾ ശക്തമാകുന്നു. ചെന്നൈയിലെ തിരിച്ചടിക്ക് മന്ത്രി ശേഖർ ബാബുവാണ് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരന്താമൻ എംഎൽഎ രംഗത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>പാര്‍ട്ടി ശക്തമായി തിരിച്ചു വരും : എം എം മണി</title>
<link>https://thekeralajournal.com/2362</link>
<guid>https://thekeralajournal.com/2362</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 06:54:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാർട്ടി ശക്തി കേന്ദ്രമായ ഉടുമ്പൻചോലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ജയചന്ദ്രൻനെ പരാജയപ്പെടുത്തി.</p>
<p>സേനാപതി വേണു 64,916 വോട്ടുകൾ നേടിയപ്പോൾ, കെ. കെ. ജയചന്ദ്രന് 44,895 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ ആതിര വിശ്വനാഥന് 10,157 വോട്ടുകളും ലഭിച്ചു. തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും കൂടുതലായി ഉള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വ്യക്തമായി വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.</p>
<p>തോൽവിയിൽ പ്രതികരിച്ച എം എം മണി സംസ്ഥാനത്ത് നടന്ന വികസനവും ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും, പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ വലിയ ചോർച്ചയാണ് സേനാപതി വേണുവിന് അനായാസ വിജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകും&amp;apos;: റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/2361</link>
<guid>https://thekeralajournal.com/2361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f944f6e060f.jpg" length="74587" type="image/jpeg"/>
<pubDate>Tue, 05 May 2026 06:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിന് അപ്രതീക്ഷിത തോൽവി.യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.</p>
<p>പരാജയത്തെ തുടർന്ന് പ്രതികരിച്ച റോഷി അഗസ്റ്റിൻ, ജനവിധി മാനിക്കുന്നതാണെന്ന് വ്യക്തമാക്കി. ജനാധിപത്യത്തിൽ അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് പിഴവുണ്ടായതെന്ന് പരിശോധിക്കുമെന്നും, പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഒരു ക്രിസ്തീയ വിശ്വാസിയായ തനിക്ക് ഈ പരാജയം ദൈവനിശ്ചയമാണെന്നും, ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം തീരുമാനിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായതായി താൻ കരുതുന്നില്ലെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>റോയ് കെ. പൗലോസ് 70,562 വോട്ടുകൾ നേടിയപ്പോൾ, റോഷി അഗസ്റ്റിന് 46,740 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ പ്രദീഷ് പ്രഭയ്ക്ക് 9,410 വോട്ടുകളും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നരപ്പതിറ്റാണ്ടിന് ശേഷം സമ്പൂർണ വിജയം : ജില്ലയിൽ 5 നിയോജകമണ്ഡലത്തിലും യുഡിഎഫ്</title>
<link>https://thekeralajournal.com/2360</link>
<guid>https://thekeralajournal.com/2360</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f94326a2890.jpg" length="87724" type="image/jpeg"/>
<pubDate>Tue, 05 May 2026 06:39:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇടുക്കി ജില്ലയിൽ യുഡിഎഫിന് ഉജ്വല വിജയം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെന്നറിയപ്പെട്ടിരുന്ന മണ്ഡലങ്ങൾ പോലും തകർന്നടിഞ്ഞു.</p>
<p>തൊടുപുഴയിൽ കേരള കോൺഗ്രസിലെ അപു ജോൺ ജോസഫ് 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.</p>
<p>ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടു. മുൻ മന്ത്രി എം. എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനും തോറ്റു. ദേവികുളത്ത് സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം ഏറ്റുവാങ്ങി.</p>
<p>ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് വിട്ടുനൽകിയ മുന്നണി തീരുമാനം യുഡിഎഫിന് ഗുണകരമായെന്ന വിലയിരുത്തലാണ് ഉയരുന്നത്. 1991-ന് ശേഷം ആദ്യമായാണ് ജില്ലയിൽ യുഡിഎഫ് സമ്പൂർണ വിജയം നേടുന്നത്.</p>
<p>ജില്ലയിലെ ഭൂപ്രശ്നങ്ങൾ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗ ശല്യം, കാർഷിക മേഖലയോടുള്ള അവഗണന, നികുതി വർധന, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് പ്രധാന പ്രചാരണായുധമാക്കി. ഈ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ജനരോഷം ബാലറ്റിലൂടെ പ്രകടമായി.</p>
<p>നിർമാണനിരോധനം, പട്ടയ പ്രശ്നങ്ങൾ, വനവത്കരണം, കർഷകരോട് വനംവകുപ്പിന്റെ നിലപാട് തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാത്തതും തെരഞ്ഞെടുപ്പിൽ നിർണായകമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് വോട്ടർമാർ വിലയിരുത്തിയതായും സൂചനയുണ്ട്.</p>
<p>ആദ്യഘട്ടമായ പോസ്റ്റൽ ബാലറ്റുകളിൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ നിന്നിരുന്നുവെങ്കിലും, ഇവിഎം വോട്ടെണ്ണൽ പുരോഗമിച്ചതോടെ യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്ക് കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വന്തമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ മടങ്ങി വരണം; ഇനി കേരളത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്ന് പി.ജെ ജോസഫ്</title>
<link>https://thekeralajournal.com/2359</link>
<guid>https://thekeralajournal.com/2359</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8d4457f127.jpg" length="308911" type="image/jpeg"/>
<pubDate>Mon, 04 May 2026 22:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് വീണ്ടും ആഹ്വാനം ഉയർന്നു. പി. ജെ. ജോസഫ് വ്യക്തമാക്കി, കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും ഇനി സംസ്ഥാനത്ത് ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്നും. ജോസ് കെ മാണി ഉൾപ്പെടെ ആരും തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും, അതിൽ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ജോസഫ് വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ മാത്രം താൻ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട മന്ത്രിസ്ഥാനം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ജോസഫ് വിഭാഗം ശക്തമായ പ്രകടനം കാഴ്ചവെച്ചു. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടിയതോടെ അവരുടെ നിലപാട് ശക്തമായി. അതേസമയം, കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ആ വിഭാഗം നിയമസഭയിൽ പ്രതിനിധിത്വം ഇല്ലാതെ പോകുന്നത്.</p>
<p>യുഡിഎഫുമായി ചേർന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തിരിച്ചടിയായതിൽ പാർട്ടി പശ്ചാത്തപിക്കേണ്ട സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 12 സീറ്റുകളിൽ മത്സരിച്ച മാണി വിഭാഗം ഭരണവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ സ്ഥാനങ്ങളിലും തോൽവി നേരിട്ടു.</p>
<p>ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ചങ്ങനാശേരിയിൽ ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എന്നിവർ ഉൾപ്പെടെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും പരാജയപ്പെട്ടത് ശ്രദ്ധേയമാണ്. 1965 മുതൽ നിലനിർത്തിയിരുന്ന നിയമസഭാ പ്രതിനിധിത്വം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നഷ്ടമായത് പാർട്ടിക്ക് വലിയ ആഘാതമായി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2358</link>
<guid>https://thekeralajournal.com/2358</guid>
<description><![CDATA[ അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8ac0dedcf7.jpg" length="63207" type="image/jpeg"/>
<pubDate>Mon, 04 May 2026 19:54:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് നിര്യാതനായി.</p>
<p>ഭൗതീക ശരീരം ചൊവ്വാഴ്‌ച വൈകുംന്നേരം 5.00 മണിക്ക് നത്തുകല്ലിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്</p>
<p>സംസ്കാരം : 06-05-2026 ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ്റ് തോമസ് ഫൊറോനാ ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>കഴക്കൂട്ടം മണ്ഡലം പിടിച്ചെടുത്ത് വി. മുരളീധരൻ</title>
<link>https://thekeralajournal.com/2357</link>
<guid>https://thekeralajournal.com/2357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f877e809f9b.jpg" length="74631" type="image/jpeg"/>
<pubDate>Mon, 04 May 2026 16:11:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നൂലിഴ വ്യത്യാസത്തിൽ അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി ബിജെപി യുടെ  വി. മുരളീധരൻ കഴക്കൂട്ടം മണ്ഡലം പിടിച്ചെടുത്തു </p>
<p>265 വോട്ടുകളുടെ ഭൂരിപക്ഷമാണ് വി മുരളീധരനുള്ളത്</p>]]> </content:encoded>
</item>

<item>
<title>നേമത്തും താമര വിരിഞ്ഞു : രാജീവ് ചന്ദ്രശേഖരന് മിന്നും വിജയം</title>
<link>https://thekeralajournal.com/2356</link>
<guid>https://thekeralajournal.com/2356</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f86abaca520.jpg" length="69633" type="image/jpeg"/>
<pubDate>Mon, 04 May 2026 15:15:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേമത്ത് രാജീവ് ചന്ദ്രശേഖരന് മിന്നും വിജയം.LDF സ്ഥാനാർഥി വി.ശിവൻകുട്ടി രണ്ടാം സ്ഥാനത്ത്.</p>
<p>നിലവിൽ 2 സീറ്റാണ് ബിജെപി ക്ക് കേരളത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളത്</p>]]> </content:encoded>
</item>

<item>
<title>വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി : ചാത്തന്നൂരിൽ  ബിജെപി സ്ഥാനാർഥി ബി ബി ഗോപകുമാർ വിജയിച്ചു</title>
<link>https://thekeralajournal.com/2355</link>
<guid>https://thekeralajournal.com/2355</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8684046710.jpg" length="98966" type="image/jpeg"/>
<pubDate>Mon, 04 May 2026 15:05:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂർ മണ്ഡലത്തിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായ ബി ബി ഗോപകുമാർ വിജയിച്ചു.</p>
<p>4002 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ആർ രാജേന്ദ്രൻനെ അദ്ദേഹം പരാജയപ്പെടുത്തി.</p>
<p>2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അവരുടെ ആദ്യ സീറ്റാണ് ചാത്തന്നൂരിൽ നിന്നും നേടിയത്</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2354</link>
<guid>https://thekeralajournal.com/2354</guid>
<description><![CDATA[ ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f820e57f267.jpg" length="57510" type="image/jpeg"/>
<pubDate>Mon, 04 May 2026 10:00:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് നിര്യാതനായി.</p>
<p>മൃതസംസ്‌കാര ശുശ്രൂഷ 04 - 05- 2026 തിങ്കളാഴ്ച്ച 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെൻ്റ് തോമസ് ഫെറോന ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>കഞ്ഞിക്കുഴി മുതൽ കട്ടപ്പന വരെ : ജില്ലയിലെ വോട്ടെണ്ണൽ ക്രമം ഇപ്രകാരം</title>
<link>https://thekeralajournal.com/2353</link>
<guid>https://thekeralajournal.com/2353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7ef869fd87.jpg" length="599839" type="image/jpeg"/>
<pubDate>Mon, 04 May 2026 06:29:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും പഞ്ചായത്ത് തിരിച്ചാണ് വോട്ടെണ്ണല്‍ നടത്തുക. ആദ്യ റൗണ്ടുകളില്‍ എണ്ണുന്ന പഞ്ചായത്തുകളും ബൂത്തുകളുടെ ക്രമവും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>തൊടുപുഴ മണ്ഡലം (229 ബൂത്തുകള്‍)</strong></p>
<p>തൊടുപുഴ മണ്ഡലത്തില്‍ 229 ബൂത്തുകളാണുള്ളത്. കുമാരമംഗലം - 13, കോടിക്കുളം - 13, വണ്ണപ്പുറം - 28, കരിമണ്ണൂര്‍ - 19, ഇടവെട്ടി - 15, തൊടുപുഴ നഗരസഭ - 44, മണക്കാട് - 14, പുറപ്പുഴ - 11, കരിങ്കുന്നം - 10, മുട്ടം - 11, ആലക്കോട് - 8, ഉടുമ്പന്നൂര്‍ - 22, വെള്ളിയാമറ്റം - 20 എന്നിങ്ങനെയാണ് ബൂത്തുകളുടെ വിതരണം. കുമാരമംഗലം പഞ്ചായത്താണ് ആദ്യം എണ്ണിത്തുടങ്ങുന്നത്.</p>
<p><strong>ഇടുക്കി മണ്ഡലം (207 ബൂത്തുകള്‍)</strong></p>
<p>ഇടുക്കി മണ്ഡലത്തില്‍ 207 ബൂത്തുകളാണുള്ളത്. കഞ്ഞിക്കുഴി - 26, കൊന്നത്തടി - 24, വാത്തിക്കുടി - 23, വാഴത്തോപ്പ് - 26, മരിയാപുരം - 12, കാമാക്ഷി - 19, കൂടയത്തൂര്‍ - 20, അറക്കുളം - 17, കാഞ്ചിയാര്‍ - 25, കട്ടപ്പന നഗരസഭ - 25 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. കഞ്ഞിക്കുഴിയിലെ 1 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യമായി എണ്ണുക.</p>
<p><strong>ഉടുമ്പന്‍ചോല മണ്ഡലം (201 ബൂത്തുകള്‍)</strong></p>
<p>ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 201 ബൂത്തുകളാണുള്ളത്. രാജാക്കാട് - 15, രാജകുമാരി - 14, ശാന്തന്‍പാറ - 15, സേനാപതി - 12, ഉടുമ്പന്‍ചോല - 17, നെടുങ്കണ്ടം - 36, ഇരട്ടയാര്‍ - 19, പാമ്പാടുംപാറ - 21, കരുണാപുരം - 26, വണ്ടന്മേട് - 26 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള ബൂത്തുകള്‍. രാജാക്കാട് പഞ്ചായത്തിലെ 15 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.</p>
<p><strong>പീരുമേട് മണ്ഡലം (224 ബൂത്തുകള്‍)</strong></p>
<p>പീരുമേട് മണ്ഡലത്തില്‍ 224 ബൂത്തുകളാണുള്ളത്. ഏലപ്പാറ - 26, ഉപ്പുതറ - 29, അയ്യപ്പന്‍കോവില്‍ - 14, ചക്കുപള്ളം - 20, കുമളി - 35, കൊക്കയാര്‍ - 14, പെരുവന്താനം - 18, പീരുമേട് - 27, വണ്ടിപ്പെരിയാര്‍ - 41 എന്നിങ്ങനെയാണ് ബൂത്ത് വിഭജനം. ഏലപ്പാറ പഞ്ചായത്തിലെ 11 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യം എണ്ണുക.</p>
<p><strong>ദേവികുളം മണ്ഡലം (215 ബൂത്തുകള്‍)</strong></p>
<p>ദേവികുളം മണ്ഡലത്തില്‍ 215 ബൂത്തുകളാണുള്ളത്. മറയൂര്‍ - 13, കാന്തല്ലൂര്‍ - 11, മൂന്നാര്‍ - 35, ദേവികുളം - 30, ഇടമലക്കുടി - 3, വട്ടവട - 7, മാങ്കുളം - 10, അടിമാലി - 37, പള്ളിവാസല്‍ - 16, വെള്ളത്തൂവല്‍ - 26, ബൈസണ്വാലി - 14, ചിന്നക്കനാല്‍ - 13 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. മറയൂര്‍ പഞ്ചായത്തിലെ 13 ബൂത്തുകളാണ് ആദ്യമായി എണ്ണുന്നത്. ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ ചേര്‍ന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനായുള്ള ആകാംക്ഷ ഉയരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍  : നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍</title>
<link>https://thekeralajournal.com/2352</link>
<guid>https://thekeralajournal.com/2352</guid>
<description><![CDATA[ സംസ്ഥാനത്താകെ 17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Mon, 04 May 2026 06:21:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. 20,028 സര്‍വീസ് പോസ്റ്റല്‍ ബാലറ്റുകള്‍ കൂടി തിരികെ ലഭിച്ചതോടെ ആകെ പോളിങ് ഏകദേശം 79.70 ശതമാനമായി ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>സംസ്ഥാനത്താകെ 17,565 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സുരക്ഷാ ചുമതലയിലേക്ക് 32,301 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ പൂര്‍ത്തിയായ ശേഷമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുകയുള്ളൂ. ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.</p>
<p>പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ രാവിലെ ഏഴിന് തുറക്കും. മുഴുവന്‍ നടപടികളും തത്സമയ വീഡിയോ റെക്കോര്‍ഡിംഗിലൂടെ നിരീക്ഷിക്കും.</p>
<p>വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം 48 മണിക്കൂര്‍ വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകും. നിലവിൽ മെയ് 6 വരെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാണെന്നും, ആവശ്യമായ പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷന് മാറ്റം വരുത്താന്‍ അധികാരമുണ്ടെന്നും രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>]]> </content:encoded>
</item>

<item>
<title>ജനവിധി ഇന്നറിയാം : വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ</title>
<link>https://thekeralajournal.com/2351</link>
<guid>https://thekeralajournal.com/2351</guid>
<description><![CDATA[ വിജയ പ്രതീക്ഷയിൽ മുന്നണികൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7ec48684b7.jpg" length="84897" type="image/jpeg"/>
<pubDate>Mon, 04 May 2026 06:16:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്ത് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫും, അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ യുഡിഎഫും, നിർണായക സ്വാധീനമാകാൻ ശ്രമിക്കുന്ന എന്‍ഡിഎയും ഫലപ്രഖ്യാപനത്തിനായുള്ള ആകാംക്ഷയിലാണ്.</p>
<p>ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളും തുടർന്ന് 8.30ഓടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്തെ 14 ജില്ലകളിലായി ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും പോലീസ് നിരീക്ഷണത്തിൽ ശക്തമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ട്രെൻഡുകൾ രാവിലെ 9 മണിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകുകയും വൈകുന്നേരത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുകയും ചെയ്യും. ഓരോ റൗണ്ട് ഫലവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ തത്സമയം ലഭ്യമാകും.</p>
<p>വിവിധ സർവേകൾ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയിൽ കടുത്ത മത്സരം തന്നെയാണ് പ്രവചിക്കുന്നത്. കേരളം ആരുടെ കൈയിലേക്ക് പോകുമെന്നത് ചില മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.</p>
<p>അതേസമയം, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളായ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നാലാം തവണയും അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിൽ ഉള്ളപ്പോൾ ബിജെപി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനായി കടുത്ത മത്സരം തുടരുന്നു.</p>
<p>തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ-ബിജെപി സഖ്യവും ശക്തമായ പ്രതീക്ഷയിലാണ്. നടൻ വിജയ് നേതൃത്വം നല്കുന്ന ടിവികെയുടെ പ്രകടനവും ശ്രദ്ധേയമാണ്.</p>
<p>ആസാമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ വിജയത്തിലേക്ക് നീങ്ങുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസ് സഖ്യത്തിന് വലിയ സാധ്യതകൾ ഇല്ലെന്നാണ് സൂചന.</p>
<p>പുതുച്ചേരിയിൽ എൻആർ കോൺഗ്രസ്–ബിജെപി സഖ്യവും കോൺഗ്രസ്–ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. നിലവിലെ സർക്കാർ അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സഖ്യം.</p>
<p>രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്ന ഈ ദിവസം രാഷ്ട്രീയ രംഗം ഉറ്റുനോക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോതമംഗലം രൂപതാ ദിനാഘോഷം : പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2350</link>
<guid>https://thekeralajournal.com/2350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7e9f50edb7.jpg" length="79640" type="image/jpeg"/>
<pubDate>Mon, 04 May 2026 06:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം രൂപതാ ദിനാഘോഷം, മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി, എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭം, മാർ ജോർജ് മഠത്തിക്കണ്ടത്തിന്റെയും രൂപതയുടെയും സപ്തതി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, മികച്ച സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന രൂപതയാണ് കോതമംഗലം എന്നും, മിഷനറി ദൈവവിളികൾ കൂടുതൽ വളർത്താൻ രൂപത കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും അഭിപ്രായപ്പെട്ടു.</p>
<p>കോതമംഗലം, ഇടുക്കി രൂപതകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന മാർ ജോർജ് പുന്നക്കോട്ടിലിന്റെ സേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അലസതയില്ലാതെ നിരന്തരമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും, ലാളിത്യവും ഉറച്ച നിലപാടുകളും ഉള്ള ഇടയനാണ് നിലവിലെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായതിന്റെ അഭിമാനകരമായ നേട്ടം കോതമംഗലം രൂപതാംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ സാക്ഷാത്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, സപ്തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ കർദിനാൾ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.</p>
<p>70 വർഷം പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കിയ ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, അത്യന്തം സമർപ്പിതമായ സേവനത്തിലൂടെ കുടുംബ പ്രേഷിതത്വത്തിലും ആതുരശുശ്രൂഷാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എസ്ഡി സന്യാസസമൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.</p>
<p>യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിലെ ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.</p>
<p>മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ ഏവിയേഷൻ സെമിനാർ..</title>
<link>https://thekeralajournal.com/2349</link>
<guid>https://thekeralajournal.com/2349</guid>
<description><![CDATA[ +2, ഡിഗ്രി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6fa2540b53.jpg" length="100488" type="image/jpeg"/>
<pubDate>Sun, 03 May 2026 13:04:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏവിയേഷൻ മേഖലയിൽ കരിയർ സ്വപ്നങ്ങൾക്ക് സുവർണ്ണാവസരം: കട്ടപ്പനയിൽ സൗജന്യ സെമിനാർ 7ന്</p>
<p></p>
<p>കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വ്യോമയാന രംഗത്ത് കരിയർ സാധ്യതകൾ തുറക്കാൻ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 7-ാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൊച്ചിയിലെ ട്രിനോവാ ഏവിയേഷൻ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.</p>
<p>+2 പൂർത്തിയാക്കിയവരും ബിരുദ വിദ്യാർത്ഥികളും പങ്കെടുക്കാവുന്ന സെമിനാറിൽ സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 9544536000, 9847536000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.</p>
<p>ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ പ്രവർത്തിച്ച മുൻ ക്യാബിൻ ക്രൂ അംഗങ്ങൾ, എയർലൈൻ-എയർപോർട്ട് മേഖലയിലെ പരിചയസമ്പന്നരായ വിദഗ്ധർ എന്നിവരാണ് സെഷൻ നയിക്കുന്നത്. വ്യോമയാന രംഗത്തെ കരിയർ സാധ്യതകൾ, വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങൾ, പരിശീലന മാർഗങ്ങൾ, വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അവബോധം നൽകും.</p>
<p>വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സെമിനാർ ഒരു മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f6fa5710b6e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരെ ബിജെപി പ്രതിഷേധം</title>
<link>https://thekeralajournal.com/2348</link>
<guid>https://thekeralajournal.com/2348</guid>
<description><![CDATA[ മാർച്ച് 31 ന് മുൻപ് പണി പൂർത്തിയാകും എന്ന് പറഞ്ഞ റോഡ് നിർമാണം ഇതുവരെ പൂർത്തിയായില്ല എന്നും ആക്ഷേപം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6f92c730c9.jpg" length="119934" type="image/jpeg"/>
<pubDate>Sun, 03 May 2026 12:59:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കട്ടപ്പന ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ തുടരുന്നു. മാർച്ച് 31നകം പണി പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത റോഡാണ് ഇന്നും സഞ്ചാരയോഗ്യമാക്കാത്തത്.</p>
<p>ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കട്ടപ്പന നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>വാഗ്ദാനങ്ങൾ പാലിക്കാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സാഹചര്യത്തിൽ ഉടൻ റോഡ് തുറന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍</title>
<link>https://thekeralajournal.com/2347</link>
<guid>https://thekeralajournal.com/2347</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:38:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ അഞ്ചു കേന്ദ്രങ്ങളിലായി എണ്ണും.</p>
<p>രാവിലെ ഏഴരയോടെ സ്ഥാനാര്‍ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. തുടര്‍ന്ന് ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. രാവിലെ പത്തോടെയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍</p>
<p>പാലാ, കടുത്തുരുത്തി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കാര്‍മല്‍ പബ്ലിക് സ്‌കൂൾ, പാലായിലും; ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലെത് എസ്‌.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ചങ്ങനാശേരിയിലും നടക്കും. ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, കോട്ടയത്തും; പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത് സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലും; വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണല്‍ ബസേലിയോസ് കോളജ്, കോട്ടയത്തുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>126 മേശകള്‍; കർശന ക്രമീകരണങ്ങള്‍</p>
<p>വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 126 കൗണ്ടിംഗ് മേശകള്‍ സജ്ജമാക്കിയിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 54 മേശകളും ഒരുക്കിയിട്ടുണ്ട്. ഓരോ മേശയിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.</p>
<p>ഇ.ടി.പി.ബി.എസ് സംവിധാനം വഴി ലഭിച്ച സര്‍വീസ് വോട്ടുകളും പ്രത്യേകം മേശകളില്‍ എണ്ണും. സി.സി.ടി.വി നിരീക്ഷണത്തിലാണ് എല്ലാ മേശകളും. ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.</p>
<p>732 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണലിന്</p>
<p>വോട്ടെണ്ണല്‍ പ്രക്രിയയ്ക്കായി ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥരെ മൂന്നു ഘട്ടങ്ങളിലായി റാന്‍ഡമൈസേഷന്‍ നടത്തി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.</p>
<p>കര്‍ശന നിയന്ത്രണങ്ങള്‍</p>
<p>റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ ക്യു.ആര്‍ കോഡ് പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ഥികള്‍ക്ക് ഓരോ മേശയിലും ഒരാള്‍ വീതം ഏജന്റുമാരെ നിയോഗിക്കാം.</p>
<p>വോട്ടെണ്ണല്‍ സംബന്ധമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി മീഡിയ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന മീഡിയ സെന്റര്‍ കോട്ടയം ബസേലിയോസ് കോളജില്‍ പ്രവര്‍ത്തിക്കും.</p>]]> </content:encoded>
</item>

<item>
<title>കായികതാരങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2346</link>
<guid>https://thekeralajournal.com/2346</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ad910491a.jpg" length="94630" type="image/jpeg"/>
<pubDate>Sun, 03 May 2026 07:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗവും തൊടുപുഴ സോക്കര്‍ സ്‌കൂളും സംയുക്തമായി കായികതാരങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സമ്മര്‍ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ താരങ്ങള്‍ പങ്കെടുത്തു.</p>
<p>മുന്‍ സന്തോഷ് ട്രോഫി താരം പി. എ. സലിംകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ, ലോ സെക്രട്ടറി ഗോപി കെ. ആര്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അരുണ്‍ രാജേന്ദ്രന്‍, ഡോ. അനുപ്രിയ പി. മണി, ഫിസിയോതെറാപ്പിസ്റ്റ് അര്‍ജുന്‍ പി.വി. നന്ദി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിക്കുകള്‍ ഒഴിവാക്കുന്നതിനുമായി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം വിശദീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴക്കും കാറ്റിനും സാധ്യത : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2345</link>
<guid>https://thekeralajournal.com/2345</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f407120067c.jpg" length="648447" type="image/jpeg"/>
<pubDate>Sun, 03 May 2026 07:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.</p>
<p>24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.</p>
<p>നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണൽ</title>
<link>https://thekeralajournal.com/2344</link>
<guid>https://thekeralajournal.com/2344</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:30:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.</p>
<p>തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുട്ടിക്കാനം മരിയഗിരി ഇഎംഎച്ച്‌എസ്‌എസിലും ദേവികുളം മണ്ഡലത്തിലെത് മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണലിനായി അഞ്ച് റിട്ടേണിംഗ് ഓഫീസര്‍മാരും 39 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരും 116 സൂക്ഷ്മനിരീക്ഷകരും 116 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റുമാരുമടങ്ങുന്ന 411 ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക.</p>
<p>ഓരോ കേന്ദ്രത്തിലും പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 500 എണ്ണം വീതം പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുക.</p>
<p>വോട്ടെണ്ണലിനിടെ കണ്ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി മേശപ്പുറത്ത് വയ്ക്കും. വോട്ടിംഗ് യന്ത്രങ്ങളിലും ബൂത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസം കണ്ടെത്തിയാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഓരോ റൗണ്ടിലും രണ്ട് യന്ത്രങ്ങള്‍ നിരീക്ഷകന്‍ പ്രത്യേകം പരിശോധിക്കുകയും ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് നിര്‍ബന്ധമായും പരിശോധിക്കുകയും ചെയ്യും.</p>
<p>കര്‍ശന നിര്‍ദേശങ്ങള്‍</p>
<p>വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കുന്ന സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി ധരിക്കണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് നിയമന ഉത്തരവിന്റെ പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.</p>
<p>അനുവദിച്ചിട്ടുള്ള ടേബിളുകളിലോ ബാരിക്കേഡിന് പിന്നിലുള്ള ഇരിപ്പിടങ്ങളിലോ മാത്രമേ ഇരിക്കാവൂ. വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ നിയമപരമായ ബാധ്യത എല്ലാവരും പാലിക്കണം. ഇവിഎമ്മുകളോ തെരഞ്ഞെടുപ്പ് രേഖകളോ സ്പര്‍ശിക്കാന്‍ അനുവാദമില്ല.</p>
<p>സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയോ അച്ചടക്കലംഘനം നടത്തുന്നവരെയോ ഹാളില്‍നിന്ന് പുറത്താക്കും. സാധുവായ പാസ് ഉള്ളവര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.</p>]]> </content:encoded>
</item>

<item>
<title>ശക്‌തമായ കാറ്റും വേനല്‍മഴയും: നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം</title>
<link>https://thekeralajournal.com/2343</link>
<guid>https://thekeralajournal.com/2343</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ab91e0e22.jpg" length="121430" type="image/jpeg"/>
<pubDate>Sun, 03 May 2026 07:27:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെയ്‌ത വേനല്‍മഴയും ശക്തമായ കാറ്റും നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍ക്ക് ഇടയാക്കി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിന് സമീപം ചേമ്പളത്ത് വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നെടുങ്കണ്ടം-ചേമ്പളം-വട്ടപ്പാറ റോഡിലും നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണതോടെ യാത്ര ദുരിതമായി.</p>
<p>കനത്ത കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി വകുപ്പ് അടിയന്തരമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്നലെ വൈകിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.</p>
<p>ഏലത്തോട്ടങ്ങളില്‍ മരങ്ങള്‍ വീണ് കൃഷിനാശവും ഉണ്ടായി. ഉടുമ്പന്‍ചോലയില്‍ മിന്നലേറ്റ് ഒരു വീട് ഭാഗികമായി തകര്‍ന്നതോടൊപ്പം വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാറുണ്ടായതിനാല്‍ ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത : 8 ജില്ലകളില്‍ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2342</link>
<guid>https://thekeralajournal.com/2342</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f556237f725.jpg" length="73111" type="image/jpeg"/>
<pubDate>Sat, 02 May 2026 07:10:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>മഴ മുന്നറിയിപ്പുള്ള ജില്ലകൾ: തെക്കൻ കേരളത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലും, മധ്യകേരളത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും, മലബാർ മേഖലയിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മുന്നറിയിപ്പ്.</p>
<p>നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.</p>
<p>താപനിലയില്‍ കുറവ് കഴിഞ്ഞ ആഴ്ചകളിൽ 40 ഡിഗ്രിക്ക് മുകളിൽ എത്തിയിരുന്ന താപനില മഴയെ തുടർന്ന് ഗണ്യമായി കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് (38°C). വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ ചൂടിന് കൂടുതൽ ശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. മരങ്ങൾക്കും വൈദ്യുതി പോസ്റ്റുകൾക്കും താഴെ അഭയം തേടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും</title>
<link>https://thekeralajournal.com/2341</link>
<guid>https://thekeralajournal.com/2341</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f536091d959.jpg" length="83951" type="image/jpeg"/>
<pubDate>Sat, 02 May 2026 04:53:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ സ്വദേശിയായ ഭാഗ്യരാജ് (48) ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ₹2,00,000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടു. ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയാണ് വിധി പ്രസ്താവിച്ചത്.</p>
<p>പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നുമാണ് കോടതി നിർദ്ദേശം.</p>
<p>2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കേസിലെ കണ്ടെത്തൽ.</p>]]> </content:encoded>
</item>

<item>
<title>കെ.ടി.പി.എ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്</title>
<link>https://thekeralajournal.com/2340</link>
<guid>https://thekeralajournal.com/2340</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f533dea6842.jpg" length="115300" type="image/jpeg"/>
<pubDate>Sat, 02 May 2026 04:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (കെ.ടി.പി.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് തൊടുപുഴ ഉത്രം റസിഡൻസി ഹാളിൽ നടക്കും. രാവിലെ 9.45ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുംെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സമാജികനായ പി.ജെ. ജോസഫ് എം.എൽ.എയെ ചടങ്ങിൽ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, എസ്.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ കെ. ശ്രീബിന്ദു, സി.ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ജോയി ജോസഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിജു സെബാസ്റ്റ്യൻ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാർ എന്നിവർ സംസാരിക്കും.</p>
<p>സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവി പരിപാടികൾ സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടി, ജനറൽ സെക്രട്ടറി കെ.പി. ഹരീഷ്, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി, സംഘാടക സമിതി ഭാരവാഹികളായ പി.എസ്. മുരളീധരൻപിള്ള, മുഹമ്മദ് റാഫി, ജോളി ജോൺ, സുനീർ ഇബ്രാഹിം, ജയകൃഷ്ണൻ സി.ബി, ജെയ്സൺ ജോയി, റിയാദ് അസീസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി</title>
<link>https://thekeralajournal.com/2339</link>
<guid>https://thekeralajournal.com/2339</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4d19fc7dc7.jpg" length="64840" type="image/jpeg"/>
<pubDate>Fri, 01 May 2026 21:45:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി.</p>
<p>മൃതസംസ്കാര ശുശ്രൂഷ 03/05/2026 ഞായറാഴ്ച്ച രാവിലെ 10.45ന് ഭവനത്തിൽ ആരംഭിച്ച് വലിയതോവാള ക്രിസ്‌തുരാജ് പള്ളിസെമിത്തേരിയിൽ </p>]]> </content:encoded>
</item>

<item>
<title>‘എഡ്യൂ വൈബ് 2K26’ അവധിക്കാല പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2338</link>
<guid>https://thekeralajournal.com/2338</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4baea92ee5.jpg" length="91650" type="image/jpeg"/>
<pubDate>Fri, 01 May 2026 20:08:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന പരിപാടിയായ ‘എഡു വൈബ്സ് 2കെ26’ക്ക് തുടക്കമായി. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ആൻസൻ ജോസഫ് കെ (KAS) ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് കുമ്മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ അജയ്, പി.ടി.എ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സിജോ ഇലന്തൂർ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി എന്നിവർ ആശംസകൾ നേർന്നു.</p>
<p>യോഗത്തിൽ എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോസഫ്, എൻ.എം.എം.എസ് ഇൻചാർജ് എലിസബത്ത് ജെ കാരീസ്, സ്റ്റാഫ് സെക്രട്ടറി ബിൻസ് ദേവസ്യാ എന്നിവരോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.</p>
<p>വിദ്യാർത്ഥികളുടെ അക്കാദമിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളാണ് ‘എഡു വൈബ്സ് 2കെ26’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി : പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2337</link>
<guid>https://thekeralajournal.com/2337</guid>
<description><![CDATA[ പരിക്കേറ്റ ഇടുക്കി എ ആർ ക്യാമ്പ് ഉദ്യോഗസ്ഥൻ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:57:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽ മഴയെ തുടർന്ന് മംഗളാദേവി ക്ഷേത്രപരിസരത്ത് ഉണ്ടായ ഇടിമിന്നലേറ്റ് 7 പേർക്ക് പരുക്ക്.പരിക്കേറ്റവരിൽ ഇടുക്കി എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും.</p>
<p>ഇടുക്കി എ ആർ ക്യാമ്പിലെ അൻസാർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.</p>
<p>പരിക്കേറ്റ മറ്റ് ആറു പേരെ കുമളി ഗവൺമെൻറ് ആശുപത്രിയിലും  പ്രവേശിപ്പിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ : കട്ടപ്പനയിൽ ATS ടർഫ് തകർന്നു</title>
<link>https://thekeralajournal.com/2336</link>
<guid>https://thekeralajournal.com/2336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f497bf782b8.jpg" length="110295" type="image/jpeg"/>
<pubDate>Fri, 01 May 2026 17:34:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് ATS അരീന ടർഫ് തകർന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f497d0260d6.jpg" alt=""></p>
<p>മഴയും ശക്തമായ കാറ്റും മൂലം ടർഫ് ൻ്റെ ഒരു വശം തകർന്നു വീഴുകയായിരുന്നു.ഒരു ഭാഗത്തെ തൂണുകളും വലയും നിലം പൊത്തിയ അവസ്ഥയിലാണ്.</p>
<p>ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>വേനൽ മഴ: മംഗളാദേവിയിൽ ഭക്തർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2335</link>
<guid>https://thekeralajournal.com/2335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:26:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി ; മംഗളാദേവി ക്ഷേത്രപരിസരത്ത് വേനൽമഴക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഭക്തർക്കു പരിക്കേറ്റു. ഇന്ന് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്കാണ് അപകടം ഉണ്ടായത്.</p>
<p>ഇടിമിന്നലേറ്റ് പരിക്കേറ്റവരെ കുമളി ഗവ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ അവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
<p>സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. .</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ എൻ.ഡി.എ. സംഘം സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2334</link>
<guid>https://thekeralajournal.com/2334</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f49d097f551.jpg" length="164719" type="image/jpeg"/>
<pubDate>Fri, 01 May 2026 16:06:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപത്തിനാല് കുടുബങ്ങളുടെ വൈദ്യുതി വിശ്ചേദിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എന്‍.ഡി.എ.പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.</p>
<p>പതിനഞ്ച് വര്‍ഷത്തിലധികമായി വൈദ്യുതി ലഭിച്ച ഇരുപത്തിനാലോളം കുടുബങ്ങളുടെ കണക്ഷന്‍ വിശ്ചേദിക്കുവാനാണ് വനംവകുപ്പ് വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷകരെ ഘട്ടംഘട്ടമായി ഈ പ്രദേശത്ത് നിന്നും ഇറക്കി വിടാനുള്ള ഗൂഢ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു.</p>
<p>ജിയോമാപ്പിംഗും ഡിജിറ്റല്‍ സര്‍വ്വേയും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച സ്ഥലത്തിന് പുറത്തുള്ള കൃഷി ഭൂമിയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമിക്കുന്നത്.</p>
<p>ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റുവാന്‍ ഇടത് വലത് മുന്നണികള്‍ കാലങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ PMAY പദ്ധതി പ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.ഉന്നതി മേഖലയിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന നലപാടാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.</p>
<p>അഞ്ചുരുളി ഉന്നതി പ്രദേശത്തെ ജനങ്ങളുടെ ഭൂപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എന്‍.ഡി.എ.നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.</p>
<p>ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ്‌ പ്രഭയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സംഘത്തില്‍ ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി കെ.എന്‍.ഷാജി , ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.എന്‍.മോഹന്‍ദാസ് , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി , പി.എസ്.രതീഷ് ,സുമോദ് തങ്കപ്പന്‍ , പി.ജി.ഉത്തമന്‍ ,ജിജികുമാര്‍, എ.പി.രാജേന്ദ്രന്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം</title>
<link>https://thekeralajournal.com/2333</link>
<guid>https://thekeralajournal.com/2333</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f47f81f073e.jpg" length="102905" type="image/jpeg"/>
<pubDate>Fri, 01 May 2026 15:55:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സമൂഹസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സംഭാര വിതരണം ആരംഭിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി വാർഡുകളിലേക്കുള്ള വിതരണം കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“നമുക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അത് നമ്മൾക്ക് തന്നെ ഏറ്റവും വലിയ സന്തോഷവും സമാധാനവും നൽകും” എന്ന് സണ്ണി സ്റ്റോറിൽ അഭിപ്രായപ്പെട്ടു.</p>
<p>മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ചടങ്ങിൽ കട്ടപ്പനയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു.</p>
<p>സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ടിജിൻ ടോം, മനോജ് പി.ജി., ജെ.സി.ഐ ട്രഷറർ അമൽ ജോളി, സിബി കുരുവിക്കൊമ്പിൽ, മനോജ് ജോസഫ്, ദേവസ്യ പി.എ., ബിബിൻ വിശ്വനാഥൻ, സുബിൻ തോമസ്, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗര്‍ണമി  : റെക്കോർഡ് തിരക്ക്</title>
<link>https://thekeralajournal.com/2332</link>
<guid>https://thekeralajournal.com/2332</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f44170d2bb5.jpg" length="126371" type="image/jpeg"/>
<pubDate>Fri, 01 May 2026 11:32:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവത്തിന് ഈ വർഷം സർവകാല റെക്കോർഡ് ജനസാന്നിധ്യം. മുൻ വർഷങ്ങളിൽ പരമാവധി 20,000 പേരോളം മാത്രമാണ് ഉത്സവത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ 30,000-ത്തിലധികം തീർത്ഥാടകർ എത്തുമെന്നാണ് അധികൃതരും സംഘാടകരും വിലയിരുത്തുന്നത്.</p>
<p>ഇതു വരെ പതിനായിരങ്ങൾ ഉത്സവത്തിൻ്റെ ഭാഗമായി മംഗളാദേവിയിൽ എത്തി എന്നാണ് കണക്ക്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f44188cae28.jpg" alt=""></p>
<p>തമിഴ്നാട്–കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം ദർശന സൗകര്യം ലഭിക്കുന്നതിനാൽ, ചിത്രപൗർണമി ദിനം ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയാത്രയായി എത്തുന്ന പതിവുണ്ട്.</p>
<p>ഈ വർഷം അനുകൂലമായ കാലാവസ്ഥയും മെച്ചപ്പെടുത്തിയ ഗതാഗത സൗകര്യങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കുന്നതായി കരുതുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ്, വന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f4419b89b2e.jpg" alt=""></p>
<p>മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള സൗകര്യം, അടിയന്തര സഹായ കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കർശനമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് തീർത്ഥാടകർ യാത്ര തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.</p>
<p>ചിത്രപൗർണമി ഉത്സവം മംഗളാദേവിയിൽ വർഷംതോറും നടക്കുന്ന പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ വലിയ തിരക്ക് പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക രംഗത്തിനും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വാണിജ്യ എൽപിജി സിലിണ്ടർ വില കുത്തനെ ഉയർന്നു</title>
<link>https://thekeralajournal.com/2331</link>
<guid>https://thekeralajournal.com/2331</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f40ea618676.jpg" length="100702" type="image/jpeg"/>
<pubDate>Fri, 01 May 2026 07:53:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരേസമയം ഇത്രയും വലിയ തോതിൽ വില വർധിപ്പിക്കുന്നത് അപൂർവമാണെന്നതാണ് ശ്രദ്ധേയമായത്.</p>
<p>ഇതോടെ സംസ്ഥാനത്ത് സിലിണ്ടർ വില 3000 രൂപയും കടന്നു. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.50 രൂപയുമാണ് പുതിയ നിരക്ക്.</p>
<p>മുൻപ് ഏപ്രിൽ ഒന്നിന് 195.50 രൂപയും, ജനുവരി ഒന്നിന് 111 രൂപയും, മാർച്ച് ഒന്നിന് 28 മുതൽ 31 രൂപ വരെയും, മാർച്ച് ഏഴിന് 115 രൂപയും വർധിപ്പിച്ചിരുന്നു. തുടർച്ചയായ വിലക്കയറ്റം വ്യാപാര മേഖലയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.</p>
<p>അതേസമയം, 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ വില നിലവിൽ മാറ്റമില്ലാതെ തുടരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഗാർഹിക സിലിണ്ടർ, പെട്രോൾ, ഡീസൽ വില ഉയരും എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും, പെട്രോൾ-ഡീസൽ വില വർധന സംബന്ധിച്ച പ്രചാരണങ്ങൾ കേന്ദ്രസർക്കാർ തള്ളിയിരുന്നു.</p>
<p>പുതിയ വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാകും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതിനാൽ ഭക്ഷണവില കൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. ഇതോടെ ഉപഭോക്താക്കൾക്കും കൂടുതൽ സാമ്പത്തികഭാരം നേരിടേണ്ടിവരും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും വേനൽ മഴക്ക് സാധ്യത ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2330</link>
<guid>https://thekeralajournal.com/2330</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f407120067c.jpg" length="648447" type="image/jpeg"/>
<pubDate>Fri, 01 May 2026 07:21:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.</p>
<p>നിലവിലെ മഴ സാഹചര്യം പരിഗണിച്ച് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് കൂടുതൽ സാധ്യത.</p>
<p>മറ്റന്നാൾ (02/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ&#45;നാങ്ക്തൊട്ടി&#45;വാഴവര റോഡ്‌ നിർമ്മാണം മന്ദഗതിയിൽ</title>
<link>https://thekeralajournal.com/2329</link>
<guid>https://thekeralajournal.com/2329</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4043d6c1ea.jpg" length="132966" type="image/jpeg"/>
<pubDate>Fri, 01 May 2026 07:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നു. റോഡിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് ആരംഭിച്ചെങ്കിലും, ഇപ്പോൾ പണികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.</p>
<p>റോഡിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും കലുങ്കുകളും നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുകയും റോഡിന്റെ പല ഭാഗങ്ങളും പൊളിക്കുകയും ചെയ്ത നിലയിലാണ്. എന്നാൽ തുടർന്ന് ആവശ്യമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.</p>
<p>പൊളിച്ചിട്ടിരിക്കുന്ന റോഡ് ഭാഗങ്ങൾ കാൽനട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ അപകട ഭീഷണിയിലാക്കുകയാണ്. ഇതിനോടകം തന്നെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി കരാറുകാരോട് അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ “ഉടൻ പണി ആരംഭിക്കും” എന്ന വാഗ്ദാനം മാത്രമാണ് ലഭിക്കുന്നതെന്നും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.</p>
<p>റോഡ് നിർമ്മാണത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, പൊതുപരാമത്ത് വകുപ്പിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ നാളെ എൻഡിഎ സംഘം സന്ദർശനം നടത്തും</title>
<link>https://thekeralajournal.com/2328</link>
<guid>https://thekeralajournal.com/2328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f3039177173.jpg" length="38056" type="image/jpeg"/>
<pubDate>Thu, 30 Apr 2026 12:54:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എൻഡിഎ പ്രതിനിധി സംഘം മെയ് 1 വെള്ളിയാഴ്ച സന്ദർശനം നടത്തും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസും ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയും സംഘത്തെ നയിക്കും.</p>
<p>പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിഷയങ്ങൾ നേരിൽ പരിശോധിക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിക്കുന്നതെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുകവലിക്കാർക്ക് തിരിച്ചടി : സിഗരറ്റ് വില വീണ്ടും ഉയരാൻ സാധ്യത</title>
<link>https://thekeralajournal.com/2327</link>
<guid>https://thekeralajournal.com/2327</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f302f59a0e4.jpg" length="45840" type="image/jpeg"/>
<pubDate>Thu, 30 Apr 2026 12:51:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയരാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാതാക്കളായ ITC ലിമിറ്റഡ്., ഗോഡ്ഫ്രെ ഫിലിപ്പ് ഇന്ത്യയും മേയ് മാസത്തിൽ മുതൽ 17 ശതമാനം വരെ വില വർധിപ്പിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇതോടെ പുകവലിക്കാർക്ക് കൂടുതൽ സാമ്പത്തികഭാരം അനുഭവിക്കേണ്ടി വരും.</p>
<p>ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ എക്‌സൈസ് ഡ്യൂട്ടി 30–40 ശതമാനം വരെ വർധിപ്പിച്ചതിന് പിന്നാലെ സിഗരറ്റ് വില ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വില വർധനവ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രീമിയം ബ്രാൻഡുകൾക്കൊപ്പം സാധാരണ ബ്രാൻഡുകളിലും വില കൂടാൻ സാധ്യതയുണ്ട്.</p>
<p>ഗോൾഡ് ഫ്ലേക്ക്, ക്ലാസിക്, മാർൽബോറോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ വിലയിൽ കാര്യമായ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന്റെ വില നിലവിലെ ₹115ൽ നിന്ന് ₹135 വരെ ഉയർന്നേക്കും.</p>
<p>നികുതി വർധനവിനെ തുടർന്ന് മുൻപ് തന്നെ കിംഗ് സൈസ് സിഗരറ്റുകളുടെ ഒരു സ്റ്റിക്കിന്റെ വില ₹20ൽ നിന്ന് ₹25–₹28 വരെയായി ഉയർന്നിരുന്നു. പുതിയ വർധനവ് കൂടി വരുന്നതോടെ ഇത് ഇനിയും കൂടാനിടയുണ്ട്.</p>
<p>വില വർധനവിനെ തുടർന്ന് സിഗരറ്റ് വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏകദേശം 20 ശതമാനം വരെ വിൽപ്പന കുറഞ്ഞതായി ഡീലർമാർ വ്യക്തമാക്കുന്നു. ചില സ്ഥിരം പുകവലിക്കാർ വില കുറഞ്ഞ ബ്രാൻഡുകളിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്.</p>
<p>നികുതി വർധന മൂലമുള്ള ചെലവ് വർധനയും ലാഭം നിലനിർത്താനുള്ള ശ്രമവുമാണ് കമ്പനികൾ വീണ്ടും വില കൂട്ടാൻ കാരണമെന്ന് വിലയിരുത്തുന്നു. എന്നാൽ വില വർധനവുമായി ബന്ധപ്പെട്ട് കമ്പനികൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>മിൽമ പാൽ വില ലീറ്ററിന് ₹4 വരെ ഉയരും; മേയ് 6ന് ശേഷം പ്രഖ്യാപനം</title>
<link>https://thekeralajournal.com/2326</link>
<guid>https://thekeralajournal.com/2326</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2ed6f75dfc.jpg" length="359647" type="image/jpeg"/>
<pubDate>Thu, 30 Apr 2026 11:19:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: മിൽമ പാൽ വില ലീറ്ററിന് ₹4 വരെ വർധിപ്പിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വില വർധനവ് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കില്ല. മേയ് 6ന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.</p>
<p>പുതുക്കിയ വില അടുത്ത മാസം 20ഓടെ പ്രാബല്യത്തിൽ വരുത്താനാണ് ആലോചന. പാൽ വില ലീറ്ററിന് ₹4 മുതൽ ₹6 വരെ വർധിപ്പിക്കാനുള്ള മിൽമയുടെ ശുപാർശയ്ക്ക് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് യോഗത്തിൽ തീരുമാനം എടുത്തത്.</p>
<p>അടുത്ത ബോർഡ് യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മിൽമ ചെയർമാൻ കെ. എസ്. മണി അറിയിച്ചു.</p>
<p>അതേസമയം, പാൽവില വർധനവ് ആറുമാസം മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും രാഷ്ട്രീയ കാരണങ്ങളാൽ പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്നും ആരോപിച്ച് മിൽമ എറണാകുളം മേഖലാ യൂണിയൻ ഭാരവാഹികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.</p>]]> </content:encoded>
</item>

<item>
<title>സലോമി ടീച്ചർ  ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു</title>
<link>https://thekeralajournal.com/2325</link>
<guid>https://thekeralajournal.com/2325</guid>
<description><![CDATA[ മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c91494a40.jpg" length="59061" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:44:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിദ്യാർത്ഥികളെയും വിദ്യാഭ്യാസ മേഖലയെയും അതിയായ സ്‌നേഹത്തോടെ കൈകാര്യം ചെയ്ത മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സലോമി ജോസഫ് ഏപ്രിൽ 30ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ദശാബ്ദങ്ങളിലേറെ നീണ്ട അധ്യാപന ജീവിതത്തിന് ഇന്നോടെ സമാപനം കുറിക്കുകയാണ്.</p>
<p>1996 ജനുവരിയിൽ നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ യു.പി. സ്കൂൾ അധ്യാപികയായി സേവനം ആരംഭിച്ച സലോമി ടീച്ചർ, പിന്നീട് കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 1999ൽ മാതൃവിദ്യാലയമായ ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രിയായി പ്രമോഷൻ ലഭിച്ചു.</p>
<p>വാഴത്തോപ്പ് സെൻറ് ജോർജ്, വെള്ളയാംകുടി സെൻറ് ജറോംസ് എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ച ശേഷം മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. ഉൾനാടൻ ഗ്രാമമായ മാങ്കുളത്ത് മികച്ച വിദ്യാഭ്യാസ-ഭരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിന്റെ പുരോഗതിക്ക് നിർണായക സംഭാവന നൽകി.</p>
<p>ഇടുക്കി ജില്ലയിലെ പള്ളിക്കാനം സ്വദേശിയായ സലോമി ടീച്ചർ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>രസതന്ത്രം പോലുള്ള കുട്ടികൾക്ക് വിരസമെന്നു തോന്നുന്ന വിഷയങ്ങളെ ലളിതവും സരസവുമായ രീതിയിൽ പഠിപ്പിക്കുന്നതിൽ ടീച്ചർ ശ്രദ്ധേയയായിരുന്നു. ശാസ്ത്രചിന്ത വളർത്തുന്നതിനുള്ള പുതുമയാർന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ നട്ടുവളർത്തുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു.</p>
<p>അക്കാദമിക, അക്കാദമികേതര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലോമി ടീച്ചർ AHSTA വനിതാ ഫോറം ജില്ലാ കൺവീനർ, കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് ഹൗസിംഗ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, രസതന്ത്ര വിഭാഗം റിസോഴ്‌സ് ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>റിട്ടയേർഡ് വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ് വാഴവരയാണ് ഭർത്താവ്. മക്കൾ: അഞ്ജലി ആൽബിൻ, ഏയ്ഞ്ചല, നിർമൽ.</p>]]> </content:encoded>
</item>

<item>
<title>ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്: മികച്ച പ്രകടനം കാഴ്ച വച്ച് ജെ.സി.ഐ കട്ടപ്പന ടൗൺ ടീം</title>
<link>https://thekeralajournal.com/2324</link>
<guid>https://thekeralajournal.com/2324</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c4ed70fb5.jpg" length="136970" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:26:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ജെ.സി.ഐ കട്ടപ്പന ടൗൺ മികച്ച പ്രകടം കാച്ചവച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിപുലമായ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.</p>
<p>മികച്ച ടീം ഏകോപനവും മികവുറ്റ പ്രകടനവും കാഴ്ചവെച്ചാണ് കട്ടപ്പന ടൗൺ ടീം കിരീടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച ടീമിന് പ്രേക്ഷകരുടെയും സംഘാടകരുടെയും പ്രശംസ ലഭിച്ചു.</p>
<p>ജെ.സി.ഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, ടീം ക്യാപ്റ്റൻ വിബിൻ സെബാസ്റ്റ്യൻ, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, ആദർശ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിശോത്സവ് 2K26 – ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന്</title>
<link>https://thekeralajournal.com/2323</link>
<guid>https://thekeralajournal.com/2323</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2b606cca90.jpg" length="119746" type="image/jpeg"/>
<pubDate>Thu, 30 Apr 2026 07:23:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നൃത്യതി നാട്യകലാ ക്ഷേത്രം ഇരട്ടയാർ, കൊച്ചുകാമക്ഷി ബ്രാഞ്ചിലെ കുട്ടികളുട ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന് 30/04/2026 വൈകിട്ട് 1: 30ന് തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറും.</p>
<p>നിശോത്സവ് 2K26 എന്ന് പേരിട്ടിരിക്കുന്ന കലാ പരുപാടികൾക്ക് നാട്യചൂടാമണി DR. കുമാർ V മുഖ്യാഥിതി ആയിരിക്കും </p>]]> </content:encoded>
</item>

<item>
<title>എക്സിറ്റ് പോൾ : യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫ് ആത്മ വിശ്വാസത്തിൽ</title>
<link>https://thekeralajournal.com/2322</link>
<guid>https://thekeralajournal.com/2322</guid>
<description><![CDATA[ ജനവിധി മെയ് 4 ന്  അറിയാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2b121401fc.jpg" length="138141" type="image/jpeg"/>
<pubDate>Thu, 30 Apr 2026 07:02:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജനവിധി പുറത്തുവരാൻ നാല് ദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ രംഗം ആകാംക്ഷയിലും പ്രതീക്ഷയിലും തുടരുന്നു. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ യു.ഡി.എഫിന് മുൻതൂക്കം നൽകുന്നുവെന്ന സൂചനകളാണ് നൽകുന്നത്. ഇതോടെ ഭരണമാറ്റം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.</p>
<p>Manorama News–C-Voter എക്സിറ്റ് പോൾ പ്രകാരം യു.ഡി.എഫിന് 82 മുതൽ 94 വരെ സീറ്റുകൾ നേടാമെന്നാണ് പ്രവചനം. മറ്റ് ഏജൻസികളുടെ ശരാശരി കണക്കുകൾ 75-ന് മുകളിലുള്ള സീറ്റുകളാണ് യു.ഡി.എഫിന് സൂചിപ്പിക്കുന്നത്. 100 സീറ്റെന്ന അവകാശവാദം അതിരുകടന്നതായിരിക്കാമെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതാക്കൾ.</p>
<p>അതേസമയം, ഒരു സർവേയിലും വ്യക്തമായ ഭരണത്തുടർച്ച പ്രവചിക്കാത്തത് എൽ.ഡി.എഫിന് ആശങ്കയായിരിക്കുമ്പോഴും, ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണെന്ന് വിലയിരുത്തി അവസാന ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തുടർച്ചയിലുള്ള ആത്മവിശ്വാസം മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പങ്കുവെച്ചതായും അറിയുന്നു.</p>
<p>Axis My India ഉൾപ്പെടെയുള്ള സർവേകൾ യു.ഡി.എഫിന് 90 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, P-Mark ബിജെപിക്ക് 4 സീറ്റുകൾ വരെ ലഭിക്കാമെന്ന് സൂചിപ്പിക്കുന്നു. Times Now-JVC, People's Pulse, Vote Vibe, Chanakya Strategies, People Insight, Jerno Mirror, Matris എന്നിവയും വ്യത്യസ്ത കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്.</p>
<p><strong>പ്രവചനങ്ങൾ പ്രകാരം</strong>:</p>
<p>എൽ.ഡി.എഫ്: 52–69 സീറ്റുകൾ</p>
<p>യു.ഡി.എഫ്: 70–85+ സീറ്റുകൾ</p>
<p>എൻ.ഡി.എ: 0–4 (ചില സർവേകളിൽ കൂടുതൽ)</p>
<p>അതേസമയം, നേമത്ത് അക്കൗണ്ട് തുറക്കുന്നതുൾപ്പെടെ ചില സീറ്റുകളിൽ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളുടെ ക്യാമ്പുകളിലും ആത്മവിശ്വാസം പ്രകടമാണ്.</p>
<p>എങ്കിലും എക്സിറ്റ് പോളുകൾ അന്തിമമല്ലെന്നും, യഥാർത്ഥ ചിത്രം മെയ് 4-നാണ് വ്യക്തമാകുക എന്നും എല്ലാ മുന്നണികളും വ്യക്തമാക്കുന്നു. “മെയ് നാല് ഞങ്ങൾക്കു നല്ല ദിനമായിരിക്കും” എന്ന ആത്മവിശ്വാസത്തിലാണ് രാഷ്ട്രീയ ക്യാമ്പുകൾ കാത്തിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സി.ബി.എസ്.ഇ പ്ലസ് ടു ഫലം മെയ് മൂന്നാം വാരത്തിൽ</title>
<link>https://thekeralajournal.com/2321</link>
<guid>https://thekeralajournal.com/2321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2af74df7dd.jpg" length="54747" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:55:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ്ഇന്ത്യ റിപ്പോർട്ട് ചെയ്തു.</p>
<p>പുതിയ മൂല്യനിർണ്ണയ രീതിയിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയാണ് ഈ വർഷത്തെ പരീക്ഷകൾ നടന്നത്.</p>
<p>വിദ്യാർത്ഥികൾക്ക് ഫലം cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി അറിയാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തിയതി എന്നിവ നൽകി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.</p>
<p>ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു</title>
<link>https://thekeralajournal.com/2320</link>
<guid>https://thekeralajournal.com/2320</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2aa592d02c.jpg" length="104011" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:33:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ : മാട്ടുത്താവളത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.</p>
<p>ഇതോടനുബന്ധിച്ച് മാട്ടുത്താവളം ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠ വാർഷികവും സംഘടിപ്പിച്ചു. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി ഷാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>യൂണിയൻ കൗൺസിലർ പി.ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു അജിത്ത്, കുമാരി സംഘം പ്രസിഡന്റ് ആതിര എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സരിത ബാബു സ്വാഗതവും ശാഖാ സെക്രട്ടറി പി.എം. രതീഷ് നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊടുപുഴയിൽ തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2319</link>
<guid>https://thekeralajournal.com/2319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2a9c008583.jpg" length="101335" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:30:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പരിപാടിക്ക് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു.</p>
<p>സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സൈദ് മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ്, സുധാകരൻ നായർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ ആർ. അജി, രാജേശ്വരി, ആതിര ജോഷി, ലിറ്റി ജോസഫ്, കെ.കെ ഷിംനാസ്, ടി.എം. ബഷീർ എന്നിവരും ക്ലീൻ സിറ്റി മാനേജർ മീരാൻകുഞ്ഞും പരിപാടിയിൽ സന്നിഹിതരായിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി പ്രതിനിധികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.</p>
<p>ഷാപ്പുംപടി–മങ്ങാട്ടുകവല നാലുവരി പാതയിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യന്ത്രസഹായത്തോടെ കാനകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. റോഡിന്റെ വശങ്ങളിൽ കൂടിക്കിടന്ന പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ചേർന്ന് വേർതിരിച്ച് നീക്കം ചെയ്തു.</p>
<p>നഗരസഭയിലെ 38 വാർഡുകളിലുമായി വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽമഴ : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2318</link>
<guid>https://thekeralajournal.com/2318</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0bfb644fbf.jpg" length="51183" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനിടെ ഇടുക്കി ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങൾക്ക് കാരണമായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര പറന്നുപോകുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.</p>
<p>ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2317</link>
<guid>https://thekeralajournal.com/2317</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f22baf8f5af.jpg" length="59619" type="image/jpeg"/>
<pubDate>Wed, 29 Apr 2026 21:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിനിഷ് എ.ആർ (42) അടകകല്ലുങ്കൽ പുഞ്ചിരികവല,(അനാമിക ജെ.സി.ബി) നിര്യാതനായി.</p>
<p>സംസ്ക്കാരം നാളെ 30/04/2026, രാവിലെ 10 മണിക്ക് പുഞ്ചിരികവലയിൽ ഉള്ള വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്നവർക്ക് ടീം റെസ്ക്യൂ ഫോഴ്സിന്റെ മറുപടി</title>
<link>https://thekeralajournal.com/2316</link>
<guid>https://thekeralajournal.com/2316</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f14a16adfea.jpg" length="60029" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:30:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: സമൂഹമാധ്യമങ്ങളിലൂടെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് നന്മയുടെ വശങ്ങളെ അവഗണിച്ച് ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ ടീം റെസ്ക്യൂ ഫോഴ്സ് രംഗത്ത്. പ്രദേശത്തിന്റെ യഥാർത്ഥ മുഖവും സാമൂഹിക ഐക്യവും ഉയർത്തിക്കാട്ടുന്നതിനാണ് സംഘടനയുടെ പ്രതികരണം.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് മുഖ്യ രക്ഷാധികാരി പി.എം. അബ്ദുൽ ഖാദർ, രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് വി.എം. നൗഷാദ്, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പങ്കെടുത്തു.</p>
<p>സമൂഹത്തിന്റെ നല്ല വശങ്ങളും സേവന പ്രവർത്തനങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.</p>
<p><a href="https://www.facebook.com/share/v/16jY1yFpnf/" title="വീഡിയോ കാണാം ">https://www.facebook.com/share/v/16jY1yFpnf/</a></p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1CXuss5vKQ/"></video></p>]]> </content:encoded>
</item>

<item>
<title>മംഗളദേവി : തീർത്ഥാടകരെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2315</link>
<guid>https://thekeralajournal.com/2315</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1475f64536.jpg" length="116515" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:18:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മംഗളദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തിന്റെ സുരക്ഷിതമായ നടത്തിപ്പിനായി തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കുമളി YMCA ഹാളിൽ നടന്ന പരിപാടിയിൽ പീരുമേട് തഹസിൽദാർ, കുമളി എസ്.എച്ച്.ഒ, കുമളി പഞ്ചായത്ത് പ്രസിഡൻറ്, പീരുമേട് എസ്.ആർ.ടി.ഒയിലെ എം.വി.ഐ എന്നിവർ പങ്കെടുത്തു. ഡ്രൈവർ യൂണിയൻ നേതാക്കളും സന്നിഹിതരായിരുന്നു.</p>
<p>തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി വിവിധ നിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകി. മഹോത്സവദിവസം രാവിലെ കുമളി ബസ് സ്റ്റാൻഡിൽ നിന്ന് തീർത്ഥാടകരെ ക്ഷേത്രത്തിൽ എത്തിക്കുകയും, തിരികെ കുമളിയിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>
<p>യാത്ര നിരക്ക് ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആദ്യം പോകുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറക്കിയ ശേഷം തിരികെ കുമളിയിൽ എത്തി മറ്റുള്ളവരെ കയറ്റി പോകണം.</p>
<p>എല്ലാ തീർത്ഥാടകരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു ശേഷമേ ജീപ്പുകൾക്ക് പ്രദേശം വിടാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു</title>
<link>https://thekeralajournal.com/2314</link>
<guid>https://thekeralajournal.com/2314</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1459772ffc.jpg" length="95009" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:11:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു. 25 ദിവസം നീണ്ടുനിന്ന മേളയ്ക്ക് വലിയ ജനപങ്കാളിത്തവും മികച്ച പ്രതികരണവും ലഭിച്ചു.</p>
<p>ബട്ടർഫ്‌ളൈസ് ഇന്ത്യൻ നാഷണലുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ പ്രദർശനങ്ങൾ, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടന്നു. 13 വർഷത്തിന് ശേഷമാണ് ഏലപ്പാറയിൽ ഫെസ്റ്റ് വീണ്ടും അരങ്ങേറിയത്.</p>
<p>മെഗാ കാർണിവൽ, കുട്ടികൾക്കായുള്ള പാർക്കുകൾ, കൺസ്യൂമർ സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിരുന്നു. ഹരിത കർമ്മസേനയും പ്രാദേശിക സംഘടനകളും നാട്ടിലെ കലാകാരന്മാരും അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.ഏലപ്പാറയ്ക്ക് പുതിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.</p>
<p>സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഹർത്താൽ ഭാഗികം, 22 പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2313</link>
<guid>https://thekeralajournal.com/2313</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f143578b25d.jpg" length="128879" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:02:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. ഭൂരിഭാഗം മേഖലകളും സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1436cbd95e.jpg" alt=""></p>
<p>പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടൊപ്പം തോട്ടം മേഖലയിലെ തൊഴിലാളികൾ പതിവുപോലെ ജോലിക്കെത്തി. വാഗമണ്ണിലും സഞ്ചാരികൾ ധാരാളമായി എത്തിയെങ്കിലും വാഗമൺ, ഏലപ്പാറ, 35-ാം മൈൽ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ഭക്ഷണം ഉൾപ്പെടെ ലഭ്യമാകുന്നതിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.</p>
<p>മുണ്ടക്കയം ഈസ്റ്റ് ടി.ആർ &amp; ടി, ടൈഫോർഡ്, ഹെലിബറിയ, പുള്ളിക്കാനം, മലങ്കര ടീ കമ്പനി തുടങ്ങിയ തോട്ടങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സഹകരണ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും ഹർത്താൽ ദിനത്തിലും തുറന്നു പ്രവർത്തിച്ചു.</p>
<p>തൊടുപുഴ നഗരത്തിൽ വാഹനം തടയാനെത്തിയവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് 22 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1437d0a371.jpg" alt=""></p>
<p>എന്നാൽ കട്ടപ്പന മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്വകാര്യ വാഹനങ്ങളും ഏതാനം ചില കെഎസ്ആർടിസി ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.സ്വകാര്യ ബസ്സുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.</p>
<p>കട്ടപ്പനയിൽ ബെവ്‌കോ ഔട്ട്‌ലെറ്റും ചില സർക്കാർ സ്ഥാപനങ്ങളും സമരാനുകൂലികൾ നിർബന്ധപൂർവ്വം അടപ്പിച്ചു.</p>
<p>അടിമാലിയിൽ രാവിലെ ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചു. പീരുമേട്ടിൽ ഹർത്താൽ പൂർണമായിരുന്നു. പാമ്പനാർ, പീരുമേട് മേഖലകളിൽ സ്ഥാപനങ്ങൾ അടപ്പിച്ചെങ്കിലും പിന്നീട് പലതും തുറന്നു.</p>
<p>കോട്ടയം-കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ ഓടിയില്ല.ഇന്നലെ എംജി സർവകലാശാല പരീക്ഷ നടത്തിയത് വിദ്യാർത്ഥികളെയും ബാധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന</title>
<link>https://thekeralajournal.com/2312</link>
<guid>https://thekeralajournal.com/2312</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f140e6d68c6.jpg" length="141012" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:51:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്ക് സമീപത്തെ കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കലൂർ സ്വദേശികളായ അമൽ, ദേവൻ, ഏഴല്ലൂർ സ്വദേശി പ്രിൻസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട മൂവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കൂട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.</p>
<p>സേന എത്തുംവരെ കനാലിന്റെ വശത്തായി വെള്ളത്തിലേക്ക് ചായ്ന്നുകിടന്ന പുല്ലിൽ പിടിച്ചുനിന്ന് മൂവരും മുങ്ങിത്താഴാതെ രക്ഷപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി യുവാക്കളെ സുരക്ഷിതമായി കരയിൽ എത്തിച്ചു.</p>
<p>ഫയർ ഓഫീസർമാരായ സി.എസ്. എബി, എൻ.എസ്. അജയകുമാർ, എസ്. ശരത്, സന്ദീപ് പി.വി, ജെയ്സ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കുടിവെള്ള ഹോസിൽ പാമ്പ്; മുറ്റത്ത് കളിച്ചിരുന്ന വിദ്യാര്‍ഥിക്ക് കടിയേറ്റു</title>
<link>https://thekeralajournal.com/2311</link>
<guid>https://thekeralajournal.com/2311</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f13f2a3eade.jpg" length="143691" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:43:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകന്‍ അജയ്‌ക്ക് (13) ആണ് പാമ്പുകടിയേറ്റത്.</p>
<p>ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്.</p>
<p>കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) നിയമനം: 15 വര്‍ഷത്തിന് ശേഷം വിജ്ഞാപനം</title>
<link>https://thekeralajournal.com/2310</link>
<guid>https://thekeralajournal.com/2310</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d828efad9.jpg" length="77451" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എസ്.ഇ.ബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള വിജ്ഞാപനം ഏപ്രില്‍ 30ന് പ്രസിദ്ധീകരിക്കുമെന്ന് കേരള പി.എസ്.സി അറിയിച്ചു. ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തസ്തികയിലേക്ക് വീണ്ടും വിജ്ഞാപനം പുറത്തിറങ്ങുന്നത്.</p>
<p>ഇത്തവണ സംസ്ഥാനത്ത് ആകെ 985 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 139 ഒഴിവുകള്‍ ഉള്‍പ്പെടുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനോടകം ഒഴിവുകളുടെ എണ്ണം ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് സൂചന.</p>
<p>18 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. കുറഞ്ഞത് പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ശാരീരികക്ഷമത നിര്‍ബന്ധമാണ്. കൂടാതെ, പോസ്റ്റുകളില്‍ കയറാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള പ്രായോഗിക വൈദഗ്ധ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.</p>
<p>2011 മാര്‍ച്ചിലാണ് ഇതിന് മുമ്പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്നത്തെ റാങ്ക് ലിസ്റ്റില്‍ പതിനായിരത്തിലധികം പേര്‍ ഉള്‍പ്പെട്ടിരുന്നു. അവരില്‍ 4020 പേര്‍ക്ക് നിയമനം ലഭിച്ചു. 514 ഒഴിവുകളുമായി തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നത്.</p>]]> </content:encoded>
</item>

<item>
<title>സൂചനകൾ കേരള രാഷ്ട്രീയ ദിശയെ സ്വാധീനിക്കുമോ എന്ന് ഇന്നറിയാം : എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ</title>
<link>https://thekeralajournal.com/2306</link>
<guid>https://thekeralajournal.com/2306</guid>
<description><![CDATA[ തമിഴ്നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 29 വൈകിട്ട് ആറുവരെ എക്സിറ്റ് പോളുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d56de0247.jpg" length="80789" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ബംഗാൾ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ്  പൂർത്തിയാകുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ വൈകിട്ട് 6.30 മുതൽ പുറത്തുവിടും. കേരളത്തിൽ അടുത്ത അഞ്ച് വർഷം ആരാകും ഭരിക്കുക എന്നതിന്റെ ദിശാസൂചികയായും ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നു.</p>
<p>തമിഴ്നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 29 വൈകിട്ട് ആറുവരെയായിരുന്നു എക്സിറ്റ് പോളുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മേയ് നാലിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.</p>
<p>ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്.അതിനാൽ എക്സിറ്റ് പോൾ ഫലങ്ങളിലേക്കാണ് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എക്സിറ്റ് പോളുകൾക്ക് കൃത്യതയിൽ പരിമിതികളുണ്ടെങ്കിലും വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള പ്രധാന സൂചനകൾ നൽകുന്നവയാണ്.</p>
<p>സ്ത്രീകളും യുവാക്കളും വലിയ തോതിൽ വോട്ടുചെയ്ത ഈ തിരഞ്ഞെടുപ്പിൽ ജനവിധി ഏത് മുന്നണിയോടൊപ്പമാകും എന്നതിന്റെ ആദ്യ സൂചനകൾ എക്സിറ്റ് പോളുകൾ നൽകുമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ഉത്തരേന്ത്യൻ ഏജൻസികളുടെ എക്സിറ്റ് പോളുകൾ യഥാർത്ഥ ഫലങ്ങളോട് കൂടുതൽ അടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ ശ്രദ്ധേയമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.</p>
<p>വോട്ടെണ്ണലിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കി. മുന്നണികൾ വോട്ടുകളുടെ കണക്കെടുപ്പ് പുനഃപരിശോധിച്ച് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.</p>
<p>ഭരണം നിലനിർത്തുമെന്ന് എൽ.ഡി.എഫ് ഉറച്ച വിശ്വാസത്തിലാണ്. മൂന്നാം തുടർഭരണമാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. 75 മുതൽ 90 വരെ സീറ്റുകൾ നേടാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ.</p>
<p>അതേസമയം യു.ഡി.എഫ് 100-ത്തിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന അവകാശവാദം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ആഭ്യന്തര വിലയിരുത്തലുകൾ പ്രകാരം 85 - 100 സീറ്റുകൾ വരെ ലഭിക്കാമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.</p>
<p>ബി.ജെ.പി ഇക്കുറിയും നിയമസഭയിൽ സാന്നിധ്യം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. നേമം, ചാത്തന്നൂർ, മഞ്ചേശ്വരം, കഴക്കൂട്ടം എന്നിവിടങ്ങളിൽ വിജയ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു.</p>
<p>എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നതോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>പോലീസ് പരിശീലനത്തിനിടെ ചേരപ്പാമ്പ്</title>
<link>https://thekeralajournal.com/2309</link>
<guid>https://thekeralajournal.com/2309</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d7949959b.jpg" length="46672" type="image/jpeg"/>
<pubDate>Tue, 28 Apr 2026 21:21:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പോലീസിന്റെ പരേഡ് പരിശീലനത്തിനിടെ ചേരപ്പാമ്പ് കയറിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തി. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലായിരുന്നു സംഭവം.</p>
<p>പരിശീലനം പുരോഗമിക്കുന്നതിനിടെ പാമ്പിനെ കണ്ട പോലീസുകാര്‍ നാലുപാടും ചിതറിയോടുകയായിരുന്നു. എന്നാല്‍ ചേരപ്പാമ്പ് വേഗത്തില്‍ ഇഴഞ്ഞ് സ്ഥലത്ത് നിന്ന് മാറി.</p>
<p>വേനല്‍ക്കാലം കടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പുകളുടെ സാന്നിധ്യം കൂടിയിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി, വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ഉപയോഗം വെല്ലുവിളിയാകുന്നു..</title>
<link>https://thekeralajournal.com/2308</link>
<guid>https://thekeralajournal.com/2308</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d1a0aaaeb.jpg" length="35542" type="image/jpeg"/>
<pubDate>Tue, 28 Apr 2026 21:19:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ വൈദ്യുതി ലാഭിക്കാനുള്ള നിർദേശം: വ്യാപാരികളോട് സഹകരണം അഭ്യർത്ഥിച്ച് വ്യാപാരി വ്യവസായി  സമിതി</p>
<p>കനത്ത വേനലിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികൾ ജനങ്ങളെ നിരന്തരം ബോധവൽക്കരിച്ചുവരികയാണ്.</p>
<p>ഇത്തരത്തിൽ വൈദ്യുതി സംരക്ഷണം അത്യാവശ്യമായ സാഹചര്യത്തിൽ, വ്യാപാര സ്ഥാപനങ്ങളിൽ</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d6fad701f.jpg" alt=""></p>
<p>രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സൈൻബോർഡ് ലൈറ്റുകൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന ആശങ്ക ഉയരുന്നു. പല സ്ഥാപനങ്ങളിലും ബോർഡുകളിലെ ലൈറ്റുകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.കട്ടപ്പന നഗരത്തിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. രാത്രി മുഴുവൻ അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും സൈൻബോർഡുകളും വൈദ്യുതി നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം സാഹചര്യത്തിൽ, വൈദ്യുതി ലാഭിക്കാനുള്ള നടപടികളിൽ വ്യാപാരികൾ സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായ ലൈറ്റുകൾ രാത്രി സമയങ്ങളിൽ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ക്ഷാമം കുറയ്ക്കാൻ സഹായകരമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി വ്യാപാരികൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സമിതി അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് കൂടെ പാമ്പ് കടിയേറ്റു</title>
<link>https://thekeralajournal.com/2307</link>
<guid>https://thekeralajournal.com/2307</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec25a4c8158.jpg" length="47893" type="image/jpeg"/>
<pubDate>Tue, 28 Apr 2026 21:18:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പാമ്പുകടിയേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവരാണ് പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്നത്.</p>
<p>പുലർച്ചെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പോള്‍സണിനെ പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ രാവിലെ 11ഓടെയാണ് അജയ്‌ക്കും കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.</p>
<p>അതേസമയം, കോട്ടയം ജില്ലയിലെ പാലായിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാമപുരം സ്വദേശിനി അനിത ബാബു (54)യ്ക്ക് കാലില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി വീട്ടുവളപ്പിലായിരുന്നു സംഭവം.</p>
<p>ഇന്നലെ ഉച്ചയ്ക്കു രാമപുരം സ്വദേശിനിയായ ആനിയമ്മ തോമസ് (74)നും പാമ്പുകടിയേറ്റു. കള പറിക്കുന്നതിനിടെയാണ് കൈയില്‍ പാമ്പ് കടിച്ചത്. ഇരുവരുടെയും ആരോഗ്യനില സ്ഥിരമാണെന്നാണ് വിവരം.</p>
<p>ഇതിനിടെ, കോഴിക്കോട്ടെ കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങല്‍ പ്രദേശത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ ശംഖുവരയന്‍ പാമ്പിനെ കണ്ട വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കയറില്‍ ചുറ്റിപ്പിടിച്ച നിലയിലുണ്ടായിരുന്ന പാമ്പിനെ പിന്നീട് വനംവകുപ്പിന്റെ കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ പ്രവര്‍ത്തകന്‍ ബാബു എള്ളങ്ങല്‍ എത്തി പിടികൂടി.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി കുറ്റം സമ്മതിച്ചു</title>
<link>https://thekeralajournal.com/2305</link>
<guid>https://thekeralajournal.com/2305</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05f6e0732b.jpg" length="48305" type="image/jpeg"/>
<pubDate>Tue, 28 Apr 2026 20:43:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പച്ചടി പൊന്‍തിട്ടയില്‍ താമസിച്ചിരുന്ന മേരിക്കുട്ടി (70)യും മകന്‍ റെജി (54)യും കൊല്ലപ്പെട്ട സംഭവത്തിലാണ് സജിയുടെ സമ്മതം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d5d53392e.jpg" alt=""></p>
<p>മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് തിങ്കളാഴ്ച രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ കുഴിയിലാക്കി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനും വേഗത്തില്‍ ജീര്‍ണിക്കാനും കുമ്മായം വിതറിയതായും കണ്ടെത്തി. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണമായ സ്ഥിരീകരണം സാധ്യമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സജിയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍, പോലീസ് നായകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. സമീപത്തെ ഏലത്തോട്ടങ്ങളില്‍ ഇയാള്‍ ഒളിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു തിരച്ചില്‍.</p>
<p>ഇന്നലെ മുതല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് സജി നാട്ടുകാര്‍ക്ക് മുന്നിലേക്ക് എത്തി കീഴടങ്ങുകയായിരുന്നു. ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തുവന്നതെന്ന് സൂചന. “തനിക്ക് തെറ്റുപറ്റി” എന്നായിരുന്നു സജിയുടെ പ്രതികരണം. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.</p>
<p>ഇതിന് മുമ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് സജി രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പറമ്പിന് സമീപത്ത് നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തിയിരുന്നു.</p>
<p>മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മകള്‍ സിനി ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പത്താം തീയതി മുതല്‍ ഇവരെ കാണാതായതിനെ കുറിച്ച് നാട്ടുകാര്‍ ചോദിച്ചതിന് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനായി പോയെന്നാണ് സജി പറഞ്ഞിരുന്നത്.</p>
<p>അതേസമയം, 2018ല്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു കാണാതായ സംഭവത്തിലും സജിയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുതുടങ്ങി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കൊലപാതകത്തിന്റെ പൂര്‍ണ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കുട്ടികൾക്ക് മിന്നലേറ്റു..</title>
<link>https://thekeralajournal.com/2304</link>
<guid>https://thekeralajournal.com/2304</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0bfb644fbf.jpg" length="51183" type="image/jpeg"/>
<pubDate>Tue, 28 Apr 2026 19:42:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്.. കുട്ടികളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. </p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍</title>
<link>https://thekeralajournal.com/2302</link>
<guid>https://thekeralajournal.com/2302</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05e0752b51.jpg" length="63583" type="image/jpeg"/>
<pubDate>Tue, 28 Apr 2026 12:43:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f05f6e0f82d.jpg" alt=""></p>
<p>നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സജി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മുന്‍കൂട്ടി തയ്യാറാക്കി വച്ച ബാഗുമായി ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f06330139ae.jpg" alt=""></p>
<p>സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരന്‍ റെജിയും കാണാതായ സംഭവത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.</p>
<p>തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് കാണപ്പെട്ടത് നാട്ടുകാരാണ് ശ്രദ്ധിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളും പുറത്തെടുക്കുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം : ലക്ഷങ്ങളുടെ നാശനഷ്ടം</title>
<link>https://thekeralajournal.com/2301</link>
<guid>https://thekeralajournal.com/2301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f04eb606cbd.jpg" length="100545" type="image/jpeg"/>
<pubDate>Tue, 28 Apr 2026 11:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി കവലയിലെ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04ecd58dde.jpg" alt=""></p>
<p>തീപിടിത്തത്തിൽ രണ്ട് സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. എൽഇഡി ബോർഡുകൾ നിർമ്മിക്കുന്ന ‘ത്രിഡി ലേസർ’ സ്ഥാപനത്തിലും സമീപത്തെ സിസി ടിവി സർവീസ് സെന്ററിലുമാണ് അഗ്നിബാധ ഉണ്ടായത്.</p>
<p>തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരൻ ജനറേറ്റർ പ്രവർത്തിപ്പിക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ കട്ടപ്പന പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.</p>
<p>അഗ്നിരക്ഷാസേനയിലെ 10 ലേറെ ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെ, തയ്യാറാക്കി വച്ചിരുന്ന നിരവധി എൽഇഡി ബോർഡുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ സാമഗ്രികൾ മുഴുവനായും കത്തിനശിച്ചു.</p>
<p>ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04eecaf4cf.jpg" alt=""></p>
<p>നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ പരിശോധനകൾ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ വ്യാപാര  സ്ഥാപനത്തിന് തീ പിടിച്ചു.</title>
<link>https://thekeralajournal.com/2300</link>
<guid>https://thekeralajournal.com/2300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f035528118b.jpg" length="114609" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:51:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഇടുക്കി കവലയിൽ വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം.</p>
<p>ഫയർ ഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. </p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0355c5909a.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ നേത്ര&#45;കേൾവി പരിശോധന ക്യാമ്പ് മെയ് 3ന്</title>
<link>https://thekeralajournal.com/2299</link>
<guid>https://thekeralajournal.com/2299</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f03301ac2e1.jpg" length="125559" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:39:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് കട്ടപ്പന, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, സിയോണ ഹിയറിംഗ് കെയർ സെന്റർ കട്ടപ്പന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>2026 മെയ് 3 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ BLM ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുക.</p>
<p>കേരളത്തിലെ പ്രശസ്തമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്‌ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ആവശ്യമായ ചികിത്സ നിർദേശിക്കും.പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും ലഭ്യമായിരിക്കും.</p>
<p>തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്‌കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തും. മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്. മറ്റ് നേത്രരോഗങ്ങൾക്ക് തുടർചികിത്സ ആവശ്യമായവർക്ക് ആശുപത്രിയിൽ ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിരിക്കുന്നു.</p>
<p>കണ്ണ് പരിശോധനയ്ക്ക് ശേഷം കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭിക്കും. ആവശ്യമായവർക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ഫോൺ നമ്പർ കൈവശം കരുതണം.</p>
<p><strong>ബുക്കിംഗിനായി ബന്ധപ്പെടുക:</strong></p>
<p>സാറാമ്മ ബിനോയി: 9605604688</p>
<p>സുമിത്ത് മാത്യു: 9495244704</p>
<p>അഞ്ചു വിജയകുമാർ: 7592892707</p>
<p>ജയ്ബി ജോസഫ്: 9447421425</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ഹർത്താൽ പൂർണം; കടകൾ അടഞ്ഞ് കിടക്കുന്നു</title>
<link>https://thekeralajournal.com/2298</link>
<guid>https://thekeralajournal.com/2298</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f030282dbbf.jpg" length="154422" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:28:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പന മേഖലയിലുടനീളം ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശക്തമായി തുടരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03047dfdc6.jpg" alt=""></p>
<p>സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നില്ല.വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.</p>
<p>സമരാനുകൂലികൾ കട്ടപ്പനയിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമാണുള്ളത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03074a8140.jpg" alt=""></p>
<p>പുളിയന്മല മേഖലയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അവിടെയും കടകൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു.</p>
<p>മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റാത്തത് വിദ്യാർത്ഥികളിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഹർത്താൽ : പരീക്ഷകൾ മാറ്റി കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി</title>
<link>https://thekeralajournal.com/2297</link>
<guid>https://thekeralajournal.com/2297</guid>
<description><![CDATA[ എംജിയിൽ പരീക്ഷകൾക്ക് ഇതുവരെ മാറ്റമില്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0183351412.jpg" length="126460" type="image/jpeg"/>
<pubDate>Tue, 28 Apr 2026 07:45:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദളിത് സംഘടനകള്‍ നടത്തുന്ന ഹർത്താലിനോടനുബന്ധിച്ച് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയും , ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.</p>
<p>പരീക്ഷകളുടെ പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്.</p>
<p>എന്നാൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പരീക്ഷകൾക്ക് നിലവിൽ മാറ്റമില്ല.</p>]]> </content:encoded>
</item>

<item>
<title>ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2296</link>
<guid>https://thekeralajournal.com/2296</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00da147751.jpg" length="90787" type="image/jpeg"/>
<pubDate>Tue, 28 Apr 2026 07:00:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഐ.എൻ.ടി.യു.സി ജില്ലാ സമ്പൂർണ്ണ നേതൃയോഗം രാജ മാട്ടുക്കാരന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.</p>
<p>മേയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാനും, മേയ് 3 ഐ.എൻ.ടി.യു.സി സ്ഥാപകദിനത്തിൽ മണ്ഡലങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ മാത്യു, എ.പി. ഉസ്മാൻ, തോമസ് രാജൻ, ജോൺ സി. ഐസക്, രാജു ബേബി, എം.കെ. ഷാഹുൽ ഹമീദ്, ഡി. കുമാർ, സന്തോഷ് അമ്പിളിവിലാസം, ഷൈനി റോയി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോക ഭൗമദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2295</link>
<guid>https://thekeralajournal.com/2295</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00d1e279c3.jpg" length="151555" type="image/jpeg"/>
<pubDate>Tue, 28 Apr 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: ലോകഭൗമദിനത്തോടനുബന്ധിച്ച്‌ പെരിയാർ ടൈഗർ റിസർവും കേരള വനം-വന്യജീവി വകുപ്പും മുത്തൂട്ട് ഗ്രൂപ്പിന്റെ സന്താരി റിസോർട്ട്‌സും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>കാർഡമം കൗണ്ടി ബൈ സന്താരിയിൽ പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ഉദ്ഘാടനം ചെയ്തു. നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി, അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഡയറക്ടർ സുനിൽ സി.ജി, കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവർ സംസാരിച്ചു.</p>
<p>സന്ദർശകരുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നട്ടതായും സന്താരി റിസോർട്ട്‌സ് എക്‌സ്പീരിയൻസ് വൈസ് പ്രസിഡന്റ് സോബി ദേവദാസൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചു മൂടിയതായി സംശയം</title>
<link>https://thekeralajournal.com/2288</link>
<guid>https://thekeralajournal.com/2288</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ef08f07f948.jpg" length="54414" type="image/jpeg"/>
<pubDate>Mon, 27 Apr 2026 12:28:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശികളായ മേരിക്കുട്ടിയും മകൻ റെജിയും കഴിഞ്ഞ ഒരുമാസമായി കാണാതായിരുന്ന സാഹചര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ef090126105.jpg" alt=""></p>
<p>ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുപരിസരത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗം കണ്ടെത്തി. പ്രദേശത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്; സ്ഥാപനം മെയ് 4 വരെ അടച്ചു</title>
<link>https://thekeralajournal.com/2287</link>
<guid>https://thekeralajournal.com/2287</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec35653038.jpg" length="103097" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് കോട്ടയം നഗരമധ്യത്തിലുള്ള ഒരു സ്ഥാപനം മെയ് 4 വരെ അടച്ചിടുന്നതായി ഫ്ലക്സ് സ്ഥാപിച്ച് ഉടമ.</p>
<p>സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും വോട്ടെടുപ്പിനായി നാട്ടിലേക്ക് പോയതിനാൽ പ്രവർത്തനം തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. “തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതിനാൽ മെയ് 4 വരെ സ്ഥാപനം അടച്ചിരിക്കും” എന്നായിരുന്നു ഫ്ലക്സിൽ രേഖപ്പെടുത്തിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകി പോലീസ്</title>
<link>https://thekeralajournal.com/2286</link>
<guid>https://thekeralajournal.com/2286</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec284c1dcd.jpg" length="96382" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:27:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെടുത്തു നൽകി വണ്ടിപ്പെരിയാർ പൊലീസ്. പെരിയാർ സ്വദേശികളായ രാജു, കെ.എം. എബ്രഹാം എന്നിവരുടെ ഫോണുകളാണ് കണ്ടെത്തിയത്.</p>
<p>ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ അനുപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.</p>
<p>കെ.എം. എബ്രഹാമിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. രാജുവിന്റെ ഫോൺ കട്ടപ്പനയിൽ നിന്നുമാണ് വീണ്ടെടുത്തത്.ഇൻസ്‌പെക്ടർ അമൃത് സിങ് നായകം സ്റ്റേഷനിൽ വച്ച് ഫോണുകൾ ഉടമസ്ഥർക്ക് കൈമാറി.</p>]]> </content:encoded>
</item>

<item>
<title>ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ വാർഷികയോഗവും മാതൃ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2285</link>
<guid>https://thekeralajournal.com/2285</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec16207926.jpg" length="108246" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:22:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ കക്കാട്ടുകടയിൽ ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ വാർഷികയോഗവും മാതൃ സംഗമവും നടത്തി. കക്കാട്ടുകട ജി.ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>ചടങ്ങുകൾക്ക് മുന്നോടിയായി ഗുരുസ്മരണയും സംഘടിപ്പിച്ചു. പി.പി. ശിവകുമാർ കണക്കും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. മോഹനൻ, സി.കെ. ശശി, എസ്. ഷിബു, ടി.ആർ. സാനു, പി.ആർ. രഘു, ദിലീപ് ലാൽ, ഷാജി കൊല്ലം, സുരേഷ് കാപ്പിൽ എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് ഉച്ചകഴിഞ്ഞ് നടന്ന മാതൃ സംഗമ സമ്മേളനം മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാതൃസഭ ജില്ലാ പ്രസിഡന്റ് സന്ധ്യ സാനു അദ്ധ്യക്ഷത വഹിച്ചു. അനില രവീന്ദ്രൻ, ശശികല, സുമതി നാരായണൻ, തങ്കമ്മ ശ്രീധരൻ, ജയാ, രമ മനോഹരൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇന്നു മുതൽ വേനൽ മഴക്ക് സാധ്യത</title>
<link>https://thekeralajournal.com/2284</link>
<guid>https://thekeralajournal.com/2284</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0658d4b680.jpg" length="70206" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:19:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. മഴ കൂടുതല്‍ സജീവമായി വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം.</p>
<p>ഇതിന്റെ ഭാഗമായി ബുധനാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി, കോട്ടയം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച വേനല്‍മഴ കനത്ത ചൂടിന് നേരിയ ആശ്വാസമായിരുന്നു</p>]]> </content:encoded>
</item>

<item>
<title>റോഡ് പണി പാതി വഴിയിൽ : വാഴ നട്ടു പ്രതിഷേധിച്ച് ബിജെപി</title>
<link>https://thekeralajournal.com/2283</link>
<guid>https://thekeralajournal.com/2283</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebe6405ab0.jpg" length="133954" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:09:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ആധുനിക നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ച വാഴവര–ഇരട്ടയാര്‍ റോഡിന്റെ പണികള്‍ പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വാഴവര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഇതിനായി റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ കലുങ്കുകളുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.</p>
<p>റോഡരികില്‍ നിരത്തിയിരുന്ന മെറ്റലുകള്‍ ഇളകി റോഡിലേക്ക് വ്യാപിച്ചു കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഇതിനകം തന്നെ ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.റോഡിലെ വലിയ കുഴികളും ചിതറിക്കിടക്കുന്ന മെറ്റലുകളും കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ബൂത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>സെന്റ് ജോർജ്ജ് കപ്പേള വെഞ്ചരിപ്പും തിരുനാള്‍ ആഘോഷവും നടത്തി</title>
<link>https://thekeralajournal.com/2282</link>
<guid>https://thekeralajournal.com/2282</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebc036855a.jpg" length="124004" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പൊൻമുടി സെന്റ് മേരീസ് ദേവാലയത്തിന്റെ കാക്കാസിറ്റിയിലെ സെന്റ് ജോർജ്ജ് കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മവും തിരുനാള്‍ ആഘോഷവും നടന്നു.</p>
<p>ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ് : പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനം</title>
<link>https://thekeralajournal.com/2281</link>
<guid>https://thekeralajournal.com/2281</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebb66ae539.jpg" length="185605" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:57:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം സന്നിധാനപ്പടിയില്‍ റോഡരികിലെ കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.</p>
<p>സമീപത്ത് വീടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കാടുപടലങ്ങള്‍ വെട്ടിമാറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമീപവാസികളുടെ വീടുകളുടെ മുറ്റങ്ങളിലും പരിസരങ്ങളിലും മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന മേഖലയായതിനാല്‍ വലിയ അപകടസാധ്യത കണക്കിലെടുത്താണ് അടിയന്തര നടപടി സ്വീകരിച്ചത്.</p>
<p>നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പ്രദേശത്ത് പാമ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഈ കരുതല്‍ നടപടി പ്രദേശവാസികള്‍ക്ക് ആശ്വാസമായി.</p>]]> </content:encoded>
</item>

<item>
<title>രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു</title>
<link>https://thekeralajournal.com/2280</link>
<guid>https://thekeralajournal.com/2280</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb9dc0c4ac.jpg" length="143673" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:50:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മിക്‌സ് ബോക്‌സിങ്ങില്‍ രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത ജില്ലയിലെ 9 കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന അഖിലേന്ത്യാ മത്സരത്തിലാണ് ഇവരെ രാജ്യാന്തര മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.</p>
<p>അശ്വിനി പ്രകാശ്‌, അനശ്വര പ്രകാശ്‌, കൈലാസനാഥ്‌ സുനില്‍, ഡെല്‍വിന്‍ സി. സുനില്‍, ഡിഷാന വി. ദിലീപ്‌, റയാന്‍ അല്‍ഫോന്‍സ ജോബിന്‍, റോഷന്‍ പി. ജിമ്മി, രുദ്ര രഞ്ചല്‍, പ്രജുല്‍ സി. കളരിക്കല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യമായി യുകെയില്‍ നടത്താനിരുന്ന രാജ്യാന്തര മത്സരം, ഇപ്പോള്‍ നേപ്പാളിലെ പോക്രയില്‍ നടത്താനാണ് തീരുമാനം. അടുത്ത മാസം 17, 18, 19 തീയതികളിലാണ് മത്സരം നടക്കുക.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ ആദ്യം മത്സര സ്വപ്നം ഉപേക്ഷിച്ചിരുന്നുവെങ്കിലും, വേദി നേപ്പാളിലേക്ക് മാറ്റിയതോടെ വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യാത്രയും താമസവും ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കാന്‍ പലരും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ബുദ്ധിമുട്ട് തുടരുന്നു.രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണെന്നാണ് പരിശീലകനായ അജിത് രാജു വ്യക്തമാക്കുന്നത്.</p>
<p>ഇതിനിടെ, നാട്ടുകാര്‍ സംഭാവനകള്‍ സമാഹരിച്ച് കുട്ടികളെ മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഫണ്ട് ശേഖരണത്തിനായി മാരത്തണ്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കുട്ടികളും പരിശീലകരും ഒരുങ്ങുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2279</link>
<guid>https://thekeralajournal.com/2279</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb8df61870.jpg" length="154285" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:46:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇരട്ടയാര്‍ കുരിശുംമൂട്ടില സിബി (60), ഭാര്യ ആന്‍സി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.</p>
<p>ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെ ഇടുക്കി മെഡിക്കല്‍ കോളജിനും പോലീസ് സ്റ്റേഷനുമിടയിലാണ് അപകടം ഉണ്ടായത്.</p>
<p>പാലായില്‍ ബന്ധുവിന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. തൊടുപുഴ–പുളിയന്‍മല സംസ്ഥാന പാതയിലൂടെ ഇറക്കമിറങ്ങിവരുന്നതിനിടെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടകാരണം.</p>
<p>റോഡില്‍നിന്ന് തെന്നിനീങ്ങിയ കാര്‍ ഏകദേശം 30 അടിയോളം ദൂരെയുള്ള മണ്‍തിട്ടയില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് സിബി ഹോണടിച്ചതോടെ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം അറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.ആശുപത്രിയില്‍നിന്ന് എത്തിയ ആംബുലന്‍സില്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആർട്ടിസ്റ്റ് ശേഖർ അയ്യന്തോൾ പുരസ്കാരം രഞ്ജിത്ത് പുൽപ്പറ്റയ്ക്ക്</title>
<link>https://thekeralajournal.com/2278</link>
<guid>https://thekeralajournal.com/2278</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ee1dc3ec089.jpg" length="97772" type="image/jpeg"/>
<pubDate>Sun, 26 Apr 2026 19:44:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രശസ്ത ചിത്രകാരൻ ശേഖർ അയ്യന്തോളിന്റെ സ്മരണക്കായി കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് രഞ്ജിത്ത് പുൽപ്പറ്റ അർഹനായി.</p>
<p>മലപ്പുറം ജില്ലയിലെ ലൈഫ് മെമ്പർമാരിൽ നിന്നുള്ള തെരഞ്ഞെടുത്ത ചിത്രങ്ങൾ ഏപ്രിൽ 18 മുതൽ 26 വരെ മലപ്പുറം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളിൽ നിന്നാണ് ജൂറി അംഗങ്ങളായ ആർട്ടിസ്റ്റ് രാജൻ കടലുണ്ടി, ഷാജു വർണശാല എന്നിവർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ee1dcfc804c.jpg" alt=""></p>
<p>ചിത്രകാരന്മാരായ പ്രദാസ് പറപ്പൂർ, സുധാകരൻ നിലമ്പൂർ എന്നിവർക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.</p>
<p>മലപ്പുറം ആർട്ട് ഗാലറി പരിസരത്ത് നടന്ന ചടങ്ങിൽ കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ ശേഖർ അയ്യന്തോളിന്റെ ഭാര്യ ഓമന ടീച്ചറും മകൻ ധനൻ ശേഖറും പങ്കെടുത്തു.</p>
<p>മലപ്പുറം ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭാസ് പറപ്പൂർ, സുധാകരൻ നിലമ്പൂർ, രഞ്ജിത്ത് പുൽപ്പറ്റ, ജയദേവൻ സി.പി., സുശീലൻ നിലമ്പൂർ, ശശി ലിയോ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബാബുരാജ് പുൽപ്പറ്റ സ്വാഗതവും ജില്ലാ ട്രഷറർ ഫാത്തിമ ഷാഹുൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ക്രിയേറ്റീവ് കോർണർ നാളെ ഉദ്ഘാടനം ചെയ്യപ്പെടും</title>
<link>https://thekeralajournal.com/2277</link>
<guid>https://thekeralajournal.com/2277</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ee1d644432c.jpg" length="61093" type="image/jpeg"/>
<pubDate>Sun, 26 Apr 2026 19:39:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഇൻസൈറ്റിന്റെ പുതിയ സംരംഭമായ ക്രിയേറ്റീവ് കോർണർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും.</p>
<p>കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് തീ പിടിച്ചു</title>
<link>https://thekeralajournal.com/2276</link>
<guid>https://thekeralajournal.com/2276</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ede6a3b1a95.jpg" length="31066" type="image/jpeg"/>
<pubDate>Sun, 26 Apr 2026 15:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നാർ ലാകാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.</p>
<p>തമിഴ്നാട് തിരുനൽവേലി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.</p>
<p>മൂന്നാർ അഗ്നിരക്ഷ സേനയും ദേവികുളം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2275</link>
<guid>https://thekeralajournal.com/2275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69edd9eae2ba4.jpg" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:55:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശിനിയായ വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ യുവാവിന് സൂര്യതാപമേറ്റു</title>
<link>https://thekeralajournal.com/2274</link>
<guid>https://thekeralajournal.com/2274</guid>
<description><![CDATA[ ഇരുപതേക്കർ സ്വദേശിക്കാണ് പൊള്ളലേറ്റത് ]]></description>
<enclosure url="" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഠിനമായ വേനൽചൂടിനെ തുടർന്ന് ജില്ലയിൽ സൂര്യതാപം റിപ്പോർട്ട് ചെയ്തു. കട്ടപ്പന ഇരുപതതേക്കർ സ്വദേശിയായ അജീഷിനാണ് തടിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ede9aa368bb.jpg" alt=""></p>
<p>അജീഷിൻ്റെ കൈക്കാണ് പൊള്ളൽ ഏറ്റത്.ഇന്നലെ ജോലിക്കിടയിൽ പൊള്ളൽ ഏൽക്കുകയായിരുന്നു.ഇന്ന് ചികിത്സതേടി ആശുപത്രിയിൽ എത്തിയപ്പോളാണ് സൂര്യതാപമാണെന്നു മനസ്സിലാക്കിയത്.</p>
<p>ഇന്നലെ തൊടുപുഴയിലും ഒരാൾക്ക് പൊള്ളൽ ഏറ്റിരുന്നു.</p>
<p>ചൂട്  ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:</strong></p>
<ul>
<li>ഉച്ചസമയങ്ങളിൽ (11 AM – 3 PM) നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക</li>
<li>ധാരാളം വെള്ളം കുടിക്കുക</li>
<li>പുറത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക</li>
<li>ശരീരത്തിൽ പൊള്ളലോ തടിപ്പോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക</li>
</ul>
<p>ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം സംരക്ഷണ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;കരുമാടിക്കുട്ടൻ പുത്തക അവാർഡ് : ഡോ.ബീന  കെ. ആർ ന്.</title>
<link>https://thekeralajournal.com/2273</link>
<guid>https://thekeralajournal.com/2273</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed8eed55806.jpg" length="45955" type="image/jpeg"/>
<pubDate>Sun, 26 Apr 2026 09:35:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈ വർഷത്തെ'കരുമാടിക്കുട്ടൻ പുത്തക അവാർഡിന് ' ഡോ. ബീന കെ. ആർ അർഹയായി.</p>
<p>'ബുദ്ധദർശനത്തിന്റെ സ്വാധീനം ആധുനിക മലയാള കവിതയിൽ' എന്ന വിഷയത്തെ മുൻനിർത്തി രചിച്ച 'ബുദ്ധദർശനവും ആശാൻ കവിതയും' , 'ബുദ്ധദർശനത്തിന്റെ സ്വാധീനം ഒരന്വേഷണം വള്ളത്തോൾ മുതൽ വൈലോപ്പിള്ളി വരെ' എന്നീ പഠന ഗ്രന്ഥങ്ങൾക്കാണ് അവാർഡ്.</p>
<p>ഡോ. അജയ് എസ് ശേഖർ, അനിരുദ്ധ് രാമൻ, ഡോ. എം. ബി. മനോജ്, ഡോ.ഷൈമ പച്ച, അജയൻ ഇടുക്കി, വിശ്വനാഥൻ കെ , സുനിൽ പെരുമാൾ,നിഷു ബൗദ്ധ് എന്നിവർ ഉൾപ്പെടുന്ന സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.</p>
<p>കേരള ബുദ്ധിസ്റ്റ് കമ്മ്യൂണിറ്റിയുടെ ബുദ്ധപൂർണ്ണിമ ഓഗനൈസിംഗ് കമ്മിറ്റി നൽകുന്ന 'കരുമാടിക്കുട്ടൻ പുത്തക അവാർഡ് ' _ പ്രശസ്തിപത്രവും ശിലാഫലകവും മെയ് ഒന്നിന് അമ്പലപ്പുഴ കരുമാടിക്കുട്ടൻ ബുദ്ധ പഗോഡയിൽ നടക്കുന്ന ബുദ്ധപൂർണിമ ആഘോഷത്തിൽ വച്ച് സമ്മാനിക്കും</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് അത്യുഷ്ണ മുന്നറിയിപ്പ് തുടരുന്നു; നാളെ മുതൽ വേനൽ മഴക്ക് സാധ്യത</title>
<link>https://thekeralajournal.com/2272</link>
<guid>https://thekeralajournal.com/2272</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed665943506.jpg" length="95114" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:41:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ് തുടരുന്നു. വയനാട്, ഇടുക്കി ജില്ലകൾ ഒഴികെ മറ്റു ജില്ലകളിലാകെ ജാഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽമഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.</p>
<p>ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നാളെ മുതൽ 29 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ട്.</p>
<p>⚡ <strong>ഇടിമിന്നൽ ജാഗ്രത നിർദേശം</strong></p>
<p>ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക</p>
<p>തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കുക</p>
<p>ജനലുകളും വാതിലുകളും അടച്ചിടുക; അവയ്ക്ക് സമീപം നിൽക്കരുത്</p>
<p>വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക</p>
<p>ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക</p>
<p>മേഘാവൃത സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിലും ടെറസിലും കഴിയുന്നത് ഒഴിവാക്കുക</p>
<p>മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്; വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യരുത്</p>
<p>ഇടിമിന്നൽ സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുക; ഇരുചക്ര വാഹനയാത്ര ഒഴിവാക്കുക</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2271</link>
<guid>https://thekeralajournal.com/2271</guid>
<description><![CDATA[ കഴിഞ്ഞ വർഷത്തേക്കാൾ 10.08 അടി കുറവ് ജലമാണ് നിലവിൽ ഡാമിൽ ഉള്ളത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed6507b8889.jpg" length="77609" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:36:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ ചൂടിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.08 അടി കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന മേഖലയ്ക്ക് ആശങ്ക ഉയർന്നിരിക്കുകയാണ്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയം 2343.92 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അത് 2333.84 അടിയായി താഴ്ന്നിട്ടുണ്ട്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. നിലവിൽ വൈദ്യുതി ഉൽപാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.</p>
<p>വേനൽമഴ ലഭിക്കാത്തതും ഉയർന്ന താപനിലയും മൂലം ജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതും ഡാമിലേക്കുള്ള നീരൊഴുക്കുകൾ കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്. സംസ്ഥാനത്തെ ജലസംഭരണികളിൽ ആകെ 32 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 41 ശതമാനമായിരുന്നു.</p>
<p>1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിന് വേണ്ട ജലമാണ് നിലവിൽ ശേഷിക്കുന്നത്. സംസ്ഥാനത്ത് ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇടുക്കിയിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ നിന്ന് ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റും ലഭിക്കുന്നു.</p>
<p>കാലവർഷം ആരംഭിക്കാൻ ഇനിയും ഏകദേശം 35 ദിവസം ബാക്കി നിൽക്കുന്നതിനാൽ, വേനൽമഴ ലഭിക്കാത്ത പക്ഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 115.9 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 67 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2270</link>
<guid>https://thekeralajournal.com/2270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed635776d26.jpg" length="143491" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:29:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ അമലഗിരിക്ക് സമീപം വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നാന്നൂറ് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഒന്നിലേറെ തവണ കരണം മറിഞ്ഞ വാഹനം ഒടുവിൽ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. കാർ മറിഞ്ഞ ഭാഗം അതീവ അഗാധമായ കൊക്കയുള്ള പ്രദേശമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, ജോയ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>യു.വി.സൂചിക ഉയരുന്നു; സഞ്ചാരികൾക്ക് ജാഗ്രത നിർദേശം</title>
<link>https://thekeralajournal.com/2269</link>
<guid>https://thekeralajournal.com/2269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed62526502e.jpg" length="99747" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:24:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ, തണുപ്പിന് പേരുകേട്ട മൂന്നാറിലും അൾട്രാവയലറ്റ് ഇൻഡക്സ് (യു.വി സൂചിക) അപകടകരമായ നിലയിലേക്ക് ഉയർന്നു. സാധാരണയായി മൂന്ന് വരെ മാത്രം രേഖപ്പെടുത്തിയിരുന്ന യു.വി സൂചിക, ഇപ്പോൾ എട്ട് വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇത് ചർമ്മത്തിനും കണ്ണുകൾക്കും ദോഷകരമാകാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ വായുവിന്റെ സാന്ദ്രത കുറവായ മൂന്നാറിൽ, അൾട്രാവയലറ്റ് കിരണങ്ങളെ തടയാൻ അന്തരീക്ഷത്തിന് കഴിയാത്തതാണ് പ്രധാന കാരണം. മേഘാവൃതമല്ലാത്ത കാലാവസ്ഥയും സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ ഇടയാക്കുന്നു. പകൽ സമയത്താണ് യു.വി സൂചിക ഉയർന്ന നിലയിൽ തുടരുന്നത്.</p>
<p>അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ അളവാണ് യു.വി ഇൻഡക്സ്. പൂജ്യം മുതൽ അഞ്ച് വരെ ഹാനികരമല്ലാത്തതായും, ആറു മുതൽ ഏഴ് വരെ യെല്ലോ അലേർട്ടും, എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലേർട്ടും, പതിനൊന്നിന് മുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കപ്പെടുന്നു.</p>
<p>സ്ഥിതിഗതികൾ പരിഗണിച്ച് പൊതുജനങ്ങളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. സഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, പകൽ 11.30 മുതൽ 2.30 വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു.</title>
<link>https://thekeralajournal.com/2268</link>
<guid>https://thekeralajournal.com/2268</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec988ad7397.jpg" length="84260" type="image/jpeg"/>
<pubDate>Sat, 25 Apr 2026 16:12:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനക്കാരനായ ഒരാൾക്ക് ഈ നേട്ടമുണ്ടാകുന്നത് ആദ്യമായാണ്, കൂടാതെ നാഷണൽ കോർഡിനേറ്ററുടെ ചുമതലയും അദ്ദേഹം വഹിക്കും. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ ലെജു, പമ്പാവാസൻ ഗ്രൂപ്പ് MD കൂടിയാണ്. കേരളാ ജേണൽ മീഡിയായുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിനുണ്ടായ അഭിമാനകരമായ നേട്ടത്തിൽ, കേരളാ ജേണൽ മീഡിയാ ഡയറക്ടർ ബോർഡ് അദ്ദേഹത്തിന് സ്വീകരണം നൽകും.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യത്വത്തിന്റെ തണൽ സ്പർശം</title>
<link>https://thekeralajournal.com/2267</link>
<guid>https://thekeralajournal.com/2267</guid>
<description><![CDATA[ ദാഹജല വിതരണം നടത്തി മലയാളി ചിരി ക്ലബ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec7dd77acb8.jpg" length="103885" type="image/jpeg"/>
<pubDate>Sat, 25 Apr 2026 14:09:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാഹജല വിതരണം നടത്തി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശ്വാസമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.</p>
<p>“മനുഷ്യത്വവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം” എന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ ജോയ് വെട്ടിക്കുഴി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ബസ് സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, നിർമ്മാണ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായി ദാഹജലം വിതരണം നടത്തി.</p>
<p>മലയാളി ചിരി ക്ലബ് പ്രസിഡണ്ട് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു. ചാരിറ്റി ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ജനറൽ സെക്രട്ടറി വിപിൻ വിജയൻ, വൈസ് പ്രസിഡൻ്റ് ജെറിൻ ജോസഫ്, അശോക് ഇ.ആർ, അജിത്ത് സുകുമാരൻ, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിബിൻ വിശ്വനാഥൻ, ബിജു നമ്പികല്ലേൽ, സിബി കുരുവിക്കൊമ്പിൽ, നോബൽ ജോൺ, അജിൻ കെ. ജോസഫ് എന്നിവർ സംസാരിച്ചു.</p>
<p>സന്തോഷ് ആർ, ഷെമിൽ മുള്ളൂർ, ബിബിൻ വർഗീസ്, ജോബിൻസ് കുര്യൻ, സോണി ചെറിയാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്</title>
<link>https://thekeralajournal.com/2266</link>
<guid>https://thekeralajournal.com/2266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec732211ab4.jpg" length="105598" type="image/jpeg"/>
<pubDate>Sat, 25 Apr 2026 13:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ 2026 ഏപ്രിൽ 27, 28,29, 30 തിയതികളിൽ രാവിലെ 7.30 മുതൽ 9.30 വരെ അവധിക്കാല സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തപ്പെടുന്നു.</p>
<p>15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9447978614</p>]]> </content:encoded>
</item>

<item>
<title>കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമാണശാലയിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു</title>
<link>https://thekeralajournal.com/2265</link>
<guid>https://thekeralajournal.com/2265</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec6facb8b51.jpg" length="70247" type="image/jpeg"/>
<pubDate>Sat, 25 Apr 2026 13:09:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> തേനി : കമ്പത്തിന് സമീപമുള്ള കാട്ടുപള്ളിവാസലിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തോടുകൂടിയ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യയും ദീനദയാലനുമാണ് മരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ec740431eda.jpg" alt=""></p>
<p>അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ec7479b601e.jpg" alt=""></p>
<p>ഇന്ന് ഉച്ചയോടെയാണ് പടക്ക നിർ6മാണശാലയിൽ ശക്തമായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായത്. ശബ്ദം ദൂരത്തോളം കേട്ടതായും പ്രദേശവാസികൾ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി തീ നിയന്ത്രണവിധേയമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ec7485d860a.jpg" alt=""></p>
<p>അപകടത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പാമ്പ് കടി; ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം</title>
<link>https://thekeralajournal.com/2264</link>
<guid>https://thekeralajournal.com/2264</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec25a4c8158.jpg" length="47893" type="image/jpeg"/>
<pubDate>Sat, 25 Apr 2026 08:04:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പ് കടിയേറ്റാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.</p>
<p>🏥 സർക്കാർ ആശുപത്രികൾ</p>
<p>കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്</p>
<p>ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് (ഐ.സി.എച്ച്), കോട്ടയം</p>
<p>കോട്ടയം ജനറൽ ആശുപത്രി</p>
<p>ചങ്ങനാശേരി ജനറൽ ആശുപത്രി</p>
<p>കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി</p>
<p>പാലാ ജനറൽ ആശുപത്രി</p>
<p>പാമ്പാടി താലൂക്ക് ആശുപത്രി</p>
<p>വൈക്കം താലൂക്ക് ആശുപത്രി</p>
<p>കുറവിലങ്ങാട് താലൂക്ക് ആശുപത്രി</p>
<p>ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി</p>
<p>എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം</p>
<p>🏥 സ്വകാര്യ ആശുപത്രികൾ</p>
<p>എസ്.എച്ച്. മെഡിക്കൽ സെന്റർ, കോട്ടയം</p>
<p>കാരിത്താസ് ആശുപത്രി</p>
<p>സെൻറ് തോമസ് ആശുപത്രി, ചെത്തിപ്പുഴ</p>
<p>മാർ സ്ലീവാ മെഡിസിറ്റി, പാലാ</p>
<p>ഭാരത് ആശുപത്രി, കോട്ടയം</p>
<p>മേരി ക്യൂൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി</p>
<p>⚠️ പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്</p>
<p>രോഗിയെ ഭയപ്പെടുത്താതെ ആത്മവിശ്വാസം നൽകുക</p>
<p>മുറിവേറ്റ ഭാഗത്തെ കെട്ടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക</p>
<p>രോഗിയെ ശാന്തമായി കിടത്തുക (സാധാരണയായി ചലനം കുറയ്ക്കുക)</p>
<p>ആന്റിവെനം ലഭ്യമായ അടുത്ത ആശുപത്രിയിലേക്ക് ഉടൻ എത്തിക്കുക</p>
<p>🚫 ചെയ്യാൻ പാടില്ലാത്തവ</p>
<p>മുറിവ് കത്തി/ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്</p>
<p>മുറിവേറ്റ ഭാഗം കെട്ടിപ്പിടിക്കരുത്</p>
<p>വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്</p>
<p>കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്</p>
<p>പാമ്പിനെ പിടിക്കാൻ സമയം കളയരുത്</p>
<p>⚕️ ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വൈകാതെ ആശുപത്രിയിൽ എത്തുന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>പാമ്പുകടിയേറ്റാൽ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</title>
<link>https://thekeralajournal.com/2263</link>
<guid>https://thekeralajournal.com/2263</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec25a4c8158.jpg" length="47893" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:53:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> <img src="https://thekeralajournal.com/uploads/images/202604/image_870x_69ec256608160.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ec257991792.jpg" alt=""></p>
<p></p>
<p>പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:</p>
<p></p>
<p>തിരുവനന്തപുരം ജില്ല</p>
<p>1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്</p>
<p>2. SAT തിരുവനന്തപുരം</p>
<p>3. ജനറൽ ആശുപത്രി, തിരുവനന്തപുരം</p>
<p>4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര</p>
<p>5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര</p>
<p>6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം</p>
<p>7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്</p>
<p></p>
<p>കൊല്ലം ജില്ല</p>
<p>1. ജില്ലാ ആശുപത്രി, കൊല്ലം</p>
<p>2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര</p>
<p>3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ</p>
<p>4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട</p>
<p>5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി</p>
<p>6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി</p>
<p>7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി</p>
<p>8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ</p>
<p>9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം</p>
<p>10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം</p>
<p>11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം</p>
<p>12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം</p>
<p></p>
<p>പത്തനംതിട്ട ജില്ല</p>
<p>1. ജനറൽ ആശുപത്രി, പത്തനംതിട്ട</p>
<p>2. ജനറൽ ആശുപത്രി, അടൂർ</p>
<p>3. ജനറൽ ആശുപത്രി, തിരുവല്ല</p>
<p>4. ജില്ലാ ആശുപത്രി, കോഴഞ്ചേരി</p>
<p>5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി</p>
<p>6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി</p>
<p>7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല</p>
<p>8. ഹോളിക്രോസ് ആശുപത്രി, അടൂർ</p>
<p>9. തിരുവല്ല മെഡിക്കൽ മിഷൻ</p>
<p></p>
<p>ആലപ്പുഴ ജില്ല</p>
<p>1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്</p>
<p>2. ജില്ലാ ആശുപത്രി, മാവേലിക്കര</p>
<p>3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല</p>
<p>4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ</p>
<p>5. കെ സി എം ആശുപത്രി, നൂറനാട്</p>
<p></p>
<p>കോട്ടയം ജില്ല</p>
<p>1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്</p>
<p>2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം</p>
<p>3. ജനറൽ ആശുപത്രി, കോട്ടയം</p>
<p>4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി</p>
<p>5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി</p>
<p>6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം</p>
<p>7. കാരിത്താസ് ആശുപത്രി</p>
<p>8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം</p>
<p></p>
<p>ഇടുക്കി ജില്ല</p>
<p>1. ജില്ലാ ആശുപത്രി, പൈനാവ്</p>
<p>2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ</p>
<p>3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം</p>
<p>4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്</p>
<p>5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി</p>
<p>6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം</p>
<p></p>
<p>എറണാകുളം ജില്ല</p>
<p>1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി</p>
<p>2. ജനറൽ ആശുപത്രി, എറണാകുളം</p>
<p>3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി</p>
<p>4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)</p>
<p>5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)</p>
<p>6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ</p>
<p>7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി</p>
<p>8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം</p>
<p>9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം</p>
<p>10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം</p>
<p>11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം</p>
<p>12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം</p>
<p>13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ</p>
<p></p>
<p>തൃശ്ശൂർ ജില്ല</p>
<p>1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്</p>
<p>2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ</p>
<p>3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി</p>
<p>4. മലങ്കര ആശുപത്രി, കുന്നംകുളം</p>
<p>5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി</p>
<p>6. അമല മെഡിക്കൽ കോളേജ്, തൃശൂർ</p>
<p>7. ജനറൽ ആശുപത്രി, തൃശ്ശൂർ</p>
<p>8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി</p>
<p>9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ</p>
<p>10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി</p>
<p>11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്</p>
<p>12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം</p>
<p></p>
<p>പാലക്കാട് ജില്ല</p>
<p>1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ</p>
<p>2. പാലന ആശുപത്രി</p>
<p>3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം</p>
<p>4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്</p>
<p>5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്</p>
<p>6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി</p>
<p>7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ</p>
<p>8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്</p>
<p>9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം</p>
<p></p>
<p>മലപ്പുറം ജില്ല</p>
<p>1. മഞ്ചേരി മെഡിക്കൽ കോളേജ്</p>
<p>2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ</p>
<p>3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ</p>
<p>4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ</p>
<p>5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ</p>
<p>6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ</p>
<p>7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ</p>
<p>8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ</p>
<p>9. ജില്ലാ ആശുപത്രി, തിരൂർ</p>
<p>10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ</p>
<p></p>
<p>കോഴിക്കോട് ജില്ല</p>
<p>1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്</p>
<p>2. ആസ്റ്റർ മിംസ് ആശുപത്രി</p>
<p>3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്</p>
<p>4. ആഷ ഹോസ്പിറ്റൽ, വടകര</p>
<p>5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്</p>
<p>6. ജനറൽ ആശുപത്രി, കോഴിക്കോട്</p>
<p>7. ജില്ലാ ആശുപത്രി, വടകര</p>
<p>8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി</p>
<p></p>
<p>വയനാട് ജില്ല</p>
<p>1. ജില്ലാ ആശുപത്രി, മാനന്തവാടി</p>
<p>2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി</p>
<p>3. ജനറൽ ആശുപത്രി, കൽപ്പറ്റ</p>
<p></p>
<p>കണ്ണൂർ ജില്ല</p>
<p>1. പരിയാരം മെഡിക്കൽ കോളജ്</p>
<p>2. സഹകരണ ആശുപത്ര, തലശേരി</p>
<p>3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ</p>
<p>4. ജനറൽ ആശുപത്രി, തലശ്ശേരി</p>
<p>5. ജില്ലാ ആശുപത്രി, കണ്ണൂർ</p>
<p></p>
<p>കാസർഗോഡ് ജില്ല</p>
<p>1. ജനറൽ ആശുപത്രി, കാസർഗോഡ്</p>
<p>2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്</p>
<p>3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം<img src="https://thekeralajournal.com/uploads/images/202604/image_870x_69ec26e89c9ff.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു :  ഒരാൾക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2262</link>
<guid>https://thekeralajournal.com/2262</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec2488a1a4e.jpg" length="104271" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട് :  ചെമ്മണ്ണാറിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p>ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലാണ് അപകടം നടന്നത്.</p>
<p>വട്ടപ്പാറ ഭാഗത്ത് നിന്ന് ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ് മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിലെ നേർച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ താഴേക്ക് പതിച്ചു.</p>
<p>വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിനുവിന്റെ ദേഹത്തിലൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം.</p>
<p>മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടി റേഷന്‍ ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു</title>
<link>https://thekeralajournal.com/2261</link>
<guid>https://thekeralajournal.com/2261</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec233c215a2.jpg" length="128336" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉണ്ടായ റേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ കര്‍ശന നടപടി. വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.</p>
<p>വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടമലക്കുടിയില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 65 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.</p>
<p>റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ വീഴ്‌ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2024 മുതല്‍ നടന്ന റേഷന്‍ കൊള്ള സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.</p>
<p>സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ജിനു സ്‌കറിയ ഉമ്മന്‍ ഇടമലക്കുടിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.</p>
<p>ദേവികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗിരിജന്‍ സര്‍വീസ് സഹകരണ സൊസൈറ്റിയാണ് ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത്. സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം — ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/2260</link>
<guid>https://thekeralajournal.com/2260</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20ec69979.jpg" length="83763" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:33:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിവിധ വകുപ്പുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു. ഉയർന്ന താപനില ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്.</p>
<p>ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലും ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ ഉറപ്പാക്കണം. ജോലി സമയം പുനഃക്രമീകരിച്ചുള്ള ഉത്തരവ് കർശനമായി നടപ്പാക്കാനും തൊഴിൽ വകുപ്പ് നിർദേശിച്ചു.</p>
<p>പകൽ 11 മുതൽ 3 വരെ പൊതുപരിപാടികൾ, യോഗങ്ങൾ, കായിക-കലാ പരിപാടികൾ എന്നിവ ഒഴിവാക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയക്രമം മാറ്റണം. തീപിടിത്ത സാധ്യത കണക്കിലെടുത്ത് വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പും പരമാവധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.</p>
<p>പ്രധാന മുൻകരുതലുകൾ:</p>
<p>പകൽ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക</p>
<p>ധാരാളം വെള്ളം കുടിക്കുക; വായുസഞ്ചാരം ഉറപ്പാക്കുക</p>
<p>ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക</p>
<p>കുട, പാദരക്ഷ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക</p>
<p>കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക</p>
<p>തളർച്ച അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</p>
<p>വകുപ്പുതല നിർദ്ദേശങ്ങൾ:</p>
<p>ആരോഗ്യ വകുപ്പ്: കിടക്ക, മരുന്ന്, ആംബുലൻസ്, പ്രഥമശുശ്രൂഷ എന്നിവ ഉറപ്പാക്കുക</p>
<p>തൊഴിൽ വകുപ്പ്: ജോലി സമയം ക്രമീകരണം കർശനമായി നടപ്പാക്കുക; തൊഴിലാളികൾക്ക് തണലും വെള്ളവും ഉറപ്പാക്കുക</p>
<p>വിദ്യാഭ്യാസ വകുപ്പ്: അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ഒഴിവാക്കുക</p>
<p>പോലീസ്: പുറം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി വെള്ളവും വിശ്രമ സൗകര്യവും ഒരുക്കുക; യൂണിഫോമിൽ ഇളവ് പരിഗണിക്കുക</p>
<p>കുടിവെള്ള വിതരണം ശക്തമാക്കുന്നതിനും തണ്ണീർ പന്തലുകൾ ഒരുക്കുന്നതിനും പ്രാദേശിക സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കണമെന്നും നിർദേശം നൽകി. മൃഗങ്ങൾക്കും വെള്ളവും തണലും ലഭ്യമാക്കണം.</p>
<p>ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി; ജില്ലയിൽ സംയുക്ത പരിശോധന ശക്തമാക്കും</title>
<link>https://thekeralajournal.com/2259</link>
<guid>https://thekeralajournal.com/2259</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20620765a.jpg" length="57942" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:31:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടത്തുക. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കും. സ്‌കൂളുകളുടെയും കോളജുകളുടെയും 500 മീറ്റർ പരിധിയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഇല്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ലഹരി ഉപയോഗം കണ്ടെത്തുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗും പുനരധിവാസ സഹായവും നൽകും.</p>
<p>ജില്ലയിലെ ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കൂടുതൽ പരിശോധനകൾ ശക്തമാക്കും. കുറിയർ സർവീസുകൾ വഴി ലഹരി എത്താനുള്ള സാധ്യതകളും നിരീക്ഷണ വിധേയമാക്കും. ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കാൻ യോഗം നിർദ്ദേശം നൽകി.</p>
<p>ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ “മാനസ്” ഹെൽപ് ലൈൻ 1933-ൽ അറിയിക്കാം. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിലൂടെ വിമുക്തി ബോധവത്കരണ മിഷനുമായി ബന്ധപ്പെടാം.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ്</title>
<link>https://thekeralajournal.com/2258</link>
<guid>https://thekeralajournal.com/2258</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:32:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോളിബോൾ താരവും സി.പി.എം നേതാവുമായിരുന്ന ടി. അയ്യപ്പദാസിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 17 മുതൽ 24 വരെ വണ്ടിപ്പെരിയാർ വാഴൂർ സോമൻ മിനി സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലാണ് മത്സരം നടക്കുന്നത്.</p>
<p>കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും യുവ താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുകയും ചെയ്യുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.</p>
<p>ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി വാഴൂർ സോമൻ മെമ്മോറിയൽ ട്രോഫിയോടൊപ്പം 75,000 രൂപയും, മൂന്നാം സമ്മാനമായി എം.എം. അബ്ദുൽ ഖാദർ കുട്ടി മെമ്മോറിയൽ ട്രോഫിയോടൊപ്പം 25,000 രൂപയും നൽകും</p>]]> </content:encoded>
</item>

<item>
<title>പീരുമേട് ബി.ആർ.സി പരിധിയിൽ ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2257</link>
<guid>https://thekeralajournal.com/2257</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf5e980b5f.jpg" length="65735" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:29:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പീരുമേട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. മദ്ധ്യവേനലവധി ദിനങ്ങൾ സൃഷ്ടിപരമായി വിനിയോഗിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.</p>
<p>എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എ. ബിനു മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ്.ടി. രാജ് ചലച്ചിത്ര പഠന ക്ലാസ് നയിച്ചു. ‘ദി കിഡ്’, ‘ദി കളർ ഓഫ് പാരഡൈസ്’ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.</p>
<p>കോർഡിനേറ്റർ അനീഷ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണിയ ബാബു, ദിവ്യ എം. മോഹൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് കലാസിനിമകളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള വേദിയായി പരിപാടി മാറി.</p>]]> </content:encoded>
</item>

<item>
<title>മരുമകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാപിതാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/2256</link>
<guid>https://thekeralajournal.com/2256</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf52e1199d.jpg" length="35205" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ടയിൽ മരുമകനെ ആക്രമിച്ച കേസിൽ ഭാര്യാപിതാവായ ബേബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണികുട്ടനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് സംഭവം ഉണ്ടായത്.</p>
<p>സംഭവസമയത്ത് സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന മണികുട്ടനെ പിന്നിൽ നിന്ന് എത്തിയ ബേബി മാത്യു എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിച്ചു .എന്നാൽ ഉന്നം തെറ്റിയതിനെ തുടർന്ന് പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച മണികുട്ടന് കൈയ്ക്ക് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു</p>
<p>കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി വൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ മണികുട്ടനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തും പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ebf53b4d2df.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പെരുംതൊട്ടിയിൽ വാഹനാപകടം : നിസ്സാര പരിക്കുകളോടെ കുടുംബം രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/2255</link>
<guid>https://thekeralajournal.com/2255</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb1da3bbc0d.jpg" length="177463" type="image/jpeg"/>
<pubDate>Fri, 24 Apr 2026 13:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പെരുംതൊട്ടിയിൽ വാഹനാപകടം. അപകടത്തിൽ തലകീഴായി മറിഞ്ഞ  കാറിൽ നിന്നും കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.</p>
<p>കനകക്കുന്നിലുള്ള പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം</p>]]> </content:encoded>
</item>

<item>
<title>ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു: യുവതിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2254</link>
<guid>https://thekeralajournal.com/2254</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb063eb7e7a.jpg" length="33165" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂരോപ്പട: കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.</p>
<p>ഏപ്രിൽ 21-ന് രാവിലെ 11.30ഓടെ ഉണ്ടായ അപകടത്തിൽ, ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിച്ച് ഡയപ്പർ കത്തിക്കുന്നതിനിടെയാണ് ജോമോളുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.</p>
<p>സംസ്കാരം ഇന്ന് (ഏപ്രിൽ 24 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പങ്ങട തിരുഹൃദയ ദേവാലയംയിൽ നടക്കും.ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ (ഒന്നര വയസ്).</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമയെ കണ്ടെത്തി തിരികെ നൽകി ബാങ്ക് ജീവനക്കാരൻ</title>
<link>https://thekeralajournal.com/2253</link>
<guid>https://thekeralajournal.com/2253</guid>
<description><![CDATA[ ഇൻഡസ് ലാൻഡ് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb01fb91df2.jpg" length="86948" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:09:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വഴിയിൽ നഷ്ടപ്പെട്ട രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ബാങ്ക് ഉദ്യോഗസ്ഥൻ മാതൃകയായി. ഇൻഡസ് ലാൻഡ് ബാങ്ക് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.</p>
<p>കട്ടപ്പന കല്ലൂകുന്ന് സ്വദേശിനിയായ ആൻസിയ ഷമീറിന്റെ പാദസരമാണ് വഴിയിൽ നഷ്ടമായത്. ഇത് കണ്ടെത്തിയ ഷാബിൻ ഷാജി, ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി ഒടുവിൽ പാദസരം സുരക്ഷിതമായി തിരികെ കൈ മാറുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, രണ്ടു ജില്ലകളിൽ അവധി</title>
<link>https://thekeralajournal.com/2252</link>
<guid>https://thekeralajournal.com/2252</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac86d252b2.jpg" length="57227" type="image/jpeg"/>
<pubDate>Fri, 24 Apr 2026 07:03:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.</p>
<p>താപനില 40 ഡിഗ്രിവരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.</p>
<p>ഒരു മേഖലയിലെ രണ്ട് സ്ഥലങ്ങളിൽ സാധാരണയെക്കാൾ 4.5 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിലധികം താപനില ഉയരുന്ന അവസ്ഥയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. സമതല പ്രദേശങ്ങളിൽ 40 ഡിഗ്രിയോ അതിലധികമോ, തീരപ്രദേശങ്ങളിൽ 37 ഡിഗ്രിയോ അതിലധികമോ താപനില തുടർച്ചയായി രണ്ടുദിവസം രേഖപ്പെടുത്തിയാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കും.</p>
<p>കേരളത്തിൽ ഇത്തരത്തിലുള്ള സാഹചര്യം അപൂർവമാണ്. 2016ൽ പാലക്കാട്, തൃശൂർ ജില്ലകളിലും 2024ൽ പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു.</p>
<p>ഇതിനിടെ, ഏപ്രിൽ 27 മുതൽ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്നാണ് പ്രവചനം. തുടർന്ന് ദിവസങ്ങളിലും മഴ ശക്തമാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ 26 വരെ 12 ജില്ലകളിൽ താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രിവരെ ഉയർന്നിരിക്കുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കഠിന ചൂട്: അങ്കണവാടി പ്രീ&#45;സ്കൂൾ പ്രവർത്തനം ഒരാഴ്ച നിർത്തിവെച്ചു</title>
<link>https://thekeralajournal.com/2251</link>
<guid>https://thekeralajournal.com/2251</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac606b789a.jpg" length="104209" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:53:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അങ്കണവാടികളിലെ പ്രീ-സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു.</p>
<p>ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെയും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങളെയും തുടർന്നാണ് നടപടി. ഉയർന്ന അന്തരീക്ഷ താപനില കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാമെന്ന ആശങ്കയിലാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.</p>
<p>അതേസമയം, അങ്കണവാടികളുടെ മറ്റ് സേവനങ്ങൾ പതിവുപോലെ തുടരും. കുട്ടികൾക്ക് ലഭിക്കേണ്ട സപ്ലിമെന്ററി പോഷകാഹാരം വീടുകളിലെത്തിച്ച് നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ബസ് വൈകി ; ബാങ്ക് മാനേജര്‍ക്ക് 48,000 രൂപ നഷ്ടപരിഹാരം</title>
<link>https://thekeralajournal.com/2250</link>
<guid>https://thekeralajournal.com/2250</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac477d3616.jpg" length="48748" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:46:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനാൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.</p>
<p>കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1,417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനമായി 8,000 രൂപയും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷനും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>2024 ജനുവരി 31ന് രാത്രി 8ന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ, ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആൻഡ് ട്രാവൽസ് മുഖേനയാണ് ജേക്കബ് ടിക്കറ്റ് ബുക്ക് ചെയ്തത്.</p>
<p>എന്നാൽ വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. തുടർന്ന് ഏർപ്പെടുത്തിയ പകരം ബസ് തൃപ്പൂണിത്തുറയിൽ വെച്ചും തകരാറിലായി. രാവിലെ 10ന് നടത്താനിരുന്ന ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.</p>
<p>ഇതിനെ തുടർന്ന് ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെയും താജ് ടൂര്‍സ് ആൻഡ് ട്രാവൽസിനെയും എതിര്‍ കക്ഷികളാക്കി ജേക്കബ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കമ്മീഷൻ പരാതിയെ അംഗീകരിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സെൻസസ്: ആദ്യഘട്ടം ജൂലായ് 1 മുതൽ; ഡിജിറ്റൽ രീതിയിൽ വിവരശേഖരണം</title>
<link>https://thekeralajournal.com/2249</link>
<guid>https://thekeralajournal.com/2249</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac3aeefa70.jpg" length="58769" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:43:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്തെ 2027 സെൻസസിന്റെ ആദ്യഘട്ടം ജൂലായ് 1 മുതൽ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് ഈ ഘട്ടത്തിൽ നടത്തുക. പൂർണമായും ഡിജിറ്റൽ സംവിധാനമുപയോഗിച്ചായിരിക്കും വിവരശേഖരണം.</p>
<p>രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി 9 മുതൽ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം നടത്തുന്നതോടൊപ്പം ‘സെൽഫ് എന്യൂമറേഷൻ’ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. സെൻസസ് വെബ് പോർട്ടൽ വഴി വ്യക്തികൾക്ക് സ്വയം വിവരങ്ങൾ സമർപ്പിക്കാം.</p>
<p>എന്യൂമറേറ്റർമാർ വിവരശേഖരണം ആരംഭിക്കുന്നതിന് മുൻപുള്ള 15 ദിവസമാണ് സെൽഫ് എന്യൂമറേഷനുള്ള സമയം. കെട്ടിട-വീടുകളുടെ വിവരങ്ങൾ ജൂൺ 16 മുതൽ 30 വരെ വ്യക്തികൾക്ക് പോർട്ടലിൽ സമർപ്പിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷമാണ് വിവരങ്ങൾ നൽകേണ്ടത്.</p>
<p>സെൽഫ് എന്യൂമറേഷൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ഐഡി നമ്പർ പിന്നീട് വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം. അവർ സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ച് ഡാറ്റ സെർവറിലേക്ക് ഏകോപിപ്പിക്കും.</p>
<p>രണ്ടു രീതികളിലും 34 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്. വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ഉപയോഗിക്കുന്ന സാമഗ്രികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കും.</p>
<p>ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായിരിക്കും. വിവിധ വകുപ്പ് മേധാവികളെ ജില്ലാ, അഡീഷണൽ സെൻസസ് ഓഫീസർമാരായും ചാർജ് ഓഫീസർമാരായും നിയമിക്കും. അധ്യാപകരെ എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരുമായി നിയോഗിക്കും. ഒരു സൂപ്പർവൈസർക്കു കീഴിൽ ആറു എന്യൂമറേറ്റർമാർ ഉണ്ടാകും.</p>
<p>ജില്ലാതലത്തിൽ ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിക്കുമെന്നും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരശേഖരണം നടക്കുകയെന്നും അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോവും വികസിപ്പിച്ചിട്ടുണ്ട്.</p>
<p>സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ എട്ടാമത്തെയും രാജ്യത്തെ പതിനാറാമത്തെയും സെൻസസായിരിക്കും 2027ലെത്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസുകൾ തടഞ്ഞ് പൊലീസ്</title>
<link>https://thekeralajournal.com/2248</link>
<guid>https://thekeralajournal.com/2248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac2e2c2d04.jpg" length="112086" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:40:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരക്കേറിയ സമയത്ത് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.</p>
<p>അൽഫോൺസ കമ്പനിയുടേതായ സ്വകാര്യ ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനും ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വേഗതയിൽ പാഞ്ഞ് ഹോൺ മുഴക്കിയും ഉയർന്ന ശബ്ദത്തിൽ സംഗീതം പ്ലേ ചെയ്‌തും അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതോടെ സ്റ്റാന്റിൽ ഗതാഗത കുരുക്ക് രൂക്ഷമായി.</p>
<p>ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടഞ്ഞു. മിനിവാൻ നിർത്താതെ സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.</p>
<p>ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാന്റിൽ പ്രവേശന വിലക്ക് നിലവിലുണ്ടെങ്കിലും മറുനാടൻ തൊഴിലാളികളെ കയറ്റുന്നതിനായി ഇത്തരം വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കടക്കുന്നത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അവധിക്കാലത്തും സേവനപാതയിൽ എൻ.എസ്.എസ് വാളണ്ടിയർമാർ</title>
<link>https://thekeralajournal.com/2247</link>
<guid>https://thekeralajournal.com/2247</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac25878c63.jpg" length="89424" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:37:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. മദ്ധ്യവേനലവധി ആരംഭിച്ചതോടെ വിദ്യാർത്ഥികൾ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി.</p>
<p>അടിമാലി താലൂക്ക് ആശുപത്രി, ദേവിയാർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കിടപ്പിലായ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ വളണ്ടിയർമാർ സജീവ പങ്കാളിത്തം വഹിക്കുന്നു. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായങ്ങൾ നൽകുന്നതിനൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുന്നു.</p>
<p>ഇതിനൊപ്പം ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാകാനും വളണ്ടിയർമാർ സമയം കണ്ടെത്തുന്നു. പഠനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള പിന്തുണയിലൂടെ ഇവരിൽ ഒരാളായി മാറുകയാണ് എൻ.എസ്.എസ് അംഗങ്ങൾ.</p>
<p>‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>സ്കൂൾ പ്രിൻസിപ്പൽ എം.എസ് അജി, പ്രോഗ്രാം ഓഫീസർ ബി. അജയ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ, അനീസ് സണ്ണി, സ്മിത ഇ.വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>മുളകരമേട്ടിൽ വീടിന് തീ പിടിച്ചു; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു</title>
<link>https://thekeralajournal.com/2246</link>
<guid>https://thekeralajournal.com/2246</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac189c78de.jpg" length="137987" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പന്റെ വീടിന് തീ പിടിച്ചു.ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. വീടിന്റെ ബെഡ്‌റൂം പൂർണമായും കത്തി നശിച്ചു.</p>
<p>വീടിനുള്ളിലെ കട്ടിൽ, അലമാര, അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും തീയിൽ കത്തി നശിച്ചു. ജനാലകളും വാതിലുകളും മേൽക്കൂരയിലെ ഷീറ്റ് അടക്കമുള്ള ഭാഗങ്ങളും നാശനഷ്ടമേറ്റു.</p>
<p>സംഭവസമയം അയ്യപ്പൻ വീട്ടിലുണ്ടായിരുന്നുവെങ്കിലും തീ പടർന്നതോടെ അദ്ദേഹം പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ആദ്യം തീ അണക്കാനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.</p>
<p>അയ്യപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഭാര്യ ജോലിക്കായി പുറത്തായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.</p>]]> </content:encoded>
</item>

<item>
<title>പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് ഫുൾ സ്റ്റോപ്പ്: മേയ് 1 മുതൽ രാജ്യവ്യാപക നിരോധനം</title>
<link>https://thekeralajournal.com/2245</link>
<guid>https://thekeralajournal.com/2245</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ea326401789.jpg" length="103497" type="image/jpeg"/>
<pubDate>Thu, 23 Apr 2026 20:23:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പണം നിക്ഷേപിച്ച് ലാഭം നേടുന്ന ഓൺലൈൻ ഗെയിമുകൾക്ക് മേയ് 1 മുതൽ രാജ്യത്താകെ നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഗെയിമിംഗ് മേഖലയിലെ നിയന്ത്രണം ശക്തമാക്കുന്നതിനായുള്ള പുതിയ നിയമം ഇതോടെ പ്രാബല്യത്തിൽ വരും. 2025 ഓഗസ്റ്റിൽ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും നടപ്പാക്കൽ വൈകിയ നിയമമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.</p>
<p>നിയമം ലംഘിച്ച് ഓൺലൈൻ മണി ഗെയിമുകൾ നടത്തുകയോ അതിന് സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും. ആവർത്തിച്ചാൽ ശിക്ഷ അഞ്ച് വർഷം തടവും രണ്ട് കോടി രൂപ വരെ പിഴയുമായി ഉയരും. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും. ആവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവും കൂടുതൽ പിഴയും ലഭിക്കും.</p>
<p>പുതിയ നിയമപ്രകാരം ഓൺലൈൻ ഗെയിമിംഗ് രംഗം നിയന്ത്രിക്കാൻ “ഇന്ത്യൻ ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി” രൂപീകരിക്കും. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അധ്യക്ഷനായ സമിതിയിൽ വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടും. ഒരു ഗെയിം മണി ഗെയിമാണോ സോഷ്യൽ ഗെയിമാണോ എന്ന് നിർണയിക്കുന്ന അധികാരവും ഇതിന് ഉണ്ടായിരിക്കും.</p>
<p>ഇ-സ്പോർട്സ് വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. പണമിടപാട് ഇല്ലാത്ത സാധാരണ ഗെയിമുകൾക്ക് വിലക്കില്ല. ഗെയിമിംഗ് നിയമലംഘനങ്ങൾ അന്വേഷിക്കാൻ ജില്ലാതല സൈബർ പൊലീസ് സ്റ്റേഷനുകൾക്കും പ്രത്യേക സൈബർ യൂണിറ്റുകൾക്കും അധികാരം നൽകും. സാധാരണക്കാർക്ക് സമീപത്തുതന്നെ പരാതി നൽകാൻ ഇതിലൂടെ സൗകര്യം ലഭിക്കും. ഗ്രാമീണ പൊലീസ് സ്റ്റേഷനുകൾക്ക് ഈ കേസുകളിൽ അന്വേഷണം നടത്താൻ അധികാരമുണ്ടാകില്ല.</p>
<p>ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ സാമ്പത്തിക തട്ടിപ്പുകളും ചൂതാട്ട സ്വഭാവമുള്ള പ്രവർത്തനങ്ങളും നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഗെയിമിംഗ് സംസ്കാരം വളർത്തുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു</title>
<link>https://thekeralajournal.com/2244</link>
<guid>https://thekeralajournal.com/2244</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ea2f2811ad4.jpg" length="94458" type="image/jpeg"/>
<pubDate>Thu, 23 Apr 2026 20:09:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം.കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു</p>
<p>ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ പി.ജെ. ജോസഫ് (ഏപ്പച്ചൻ - 82) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ea2ffe012a0.jpg" alt=""></p>
<p>രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>വള്ളക്കടവിന് സമീപം വാഹനാപകടം. കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2243</link>
<guid>https://thekeralajournal.com/2243</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9e06870320.jpg" length="160996" type="image/jpeg"/>
<pubDate>Thu, 23 Apr 2026 14:32:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വള്ളക്കടവ് കടമ്മാക്കുഴി റോഡിൽ വാലുംമേൽ പടിക്ക് സമീപം വാഹനാപകടം. കാറും സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും സാരമായ  കേടുപാടുകൾ ഉണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചേറ്റുകുഴി നവജീവൻ വോളി : മെയ് 10 മുതൽ</title>
<link>https://thekeralajournal.com/2242</link>
<guid>https://thekeralajournal.com/2242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Thu, 23 Apr 2026 13:14:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേറ്റുകുഴി നവജീവൻ പബ്ലിക് ലൈബ്രറിയുടെയും ആർട്സ് &amp; സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാമത് അന്തർസംസ്ഥാന വോളിബോൾ ടൂർണ്ണമെന്റും പ്രാദേശിക, വനിതാ വിഭാഗങ്ങളിലെ വോളിബോൾ മത്സരങ്ങളും മെയ് 10 മുതൽ 17 വരെ നടക്കും. നവജീവൻ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.</p>
<p>പരിപാടിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന അന്തർസംസ്ഥാന മത്സരങ്ങൾക്കൊപ്പം പ്രാദേശികവും വനിതാ വിഭാഗങ്ങളിലും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e9cddbb55da.jpg" alt=""></p>
<p>മത്സരത്തിലെ ഒന്നാം സ്ഥാനക്കാരായ ടീമിന് ഹോർട്ടി റിസർച്ച് സെന്റർ, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 75,001 രൂപയും ഫാദർ മാത്യു വടക്കേമുറി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാരായ ടീമിന് കുമ്പളംന്താനം ഏജൻസിസ്, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 50,001 രൂപയും ശ്രീ കെ.എ. പ്രഭാകരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും തച്ചേടത്ത് ശ്രീ ദേവസ്യാച്ചൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകും.</p>]]> </content:encoded>
</item>

<item>
<title>അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരം: നാങ്കുതോട്ടി സെന്റ് ജോർജ് ടീം ജേതാക്കൾ</title>
<link>https://thekeralajournal.com/2241</link>
<guid>https://thekeralajournal.com/2241</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c805bb266.jpg" length="148444" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:49:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗ്രാമിൽ നടന്ന ഇരട്ടയാർ ഫോറോനാ അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരത്തിൽ നാങ്കുതോട്ടി സെന്റ് ജോർജ് ടീം വിജയികളായി.</p>
<p>വിജയികളായ ടീമിന് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്  സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഇരട്ടയാർ ഫൊറോനയുടെ കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി  ചിത്രാപൗർണമി മഹോത്സവം മെയ് 1ന്</title>
<link>https://thekeralajournal.com/2240</link>
<guid>https://thekeralajournal.com/2240</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c29d255fe.jpg" length="130051" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മംഗളാദേവി ക്ഷേത്രംയിൽ നടക്കുന്ന വാർഷിക ചിത്രാപൗർണമി മഹോത്സവം മെയ് 1ന് നടക്കും. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി, തേനി ജില്ലകളിലെ ഭരണകൂടങ്ങൾ അറിയിച്ചു.</p>
<p>പെരിയാർ ടൈഗർ റിസർവ്യിലെ വനമേഖലയിലുള്ള ഈ ക്ഷേത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്കായി തുറക്കുന്നത്. ഏകദേശം 1,337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ആയിരം വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കണ്ണകി ദേവിയെ ആരാധിക്കുന്നു.</p>
<p>തമിഴ് മഹാകാവ്യമായ ചിലപ്പതികാരംയിലെ നായികയായ കണ്ണകിയുടെ സ്മരണയ്ക്കായി ചേര രാജാവായ ചേരൻ ചെങ്കുട്ടുവൻ ക്ഷേത്രം സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ധാർമ്മികതയുടെയും നീതിയുടെയും പ്രതീകമായ കണ്ണകിയുടെ പൈതൃകം ഈ ഉത്സവം ഓർമ്മപ്പെടുത്തുന്നു.</p>
<p>പുലർച്ചെ 6 മുതൽ ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് പ്രവേശനം അനുവദിക്കുക.മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രം പ്രവേശനം. പാർക്കിംഗ് അനുവദിക്കില്ല; ഭക്തരെ ഇറക്കി വാഹനങ്ങൾ മടങ്ങണം. ട്രാക്ടറുകൾക്ക് അനുമതിയില്ല. കുടിവെള്ളം, ഭക്ഷണം, പന്തൽ, മെഡിക്കൽ ടീം, ആംബുലൻസ്, ടോയ്‌ലറ്റ്, അഗ്നിശമന സേന എന്നിവ ഒരുക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ഈ ഉത്സവം ആത്മീയതയും പ്രകൃതി സൗന്ദര്യവും ഒന്നിച്ചുചേരുന്ന അപൂർവ്വ അനുഭവമായി മാറുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽ കടുത്തു: ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു,കാർഷിക മേഖലയും പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2239</link>
<guid>https://thekeralajournal.com/2239</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e978393ada0.jpg" length="416269" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:59:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ തുടരുന്നതിനിടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. ഇടുക്കി, തേക്കടി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നത് ബോട്ടിംഗ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975d9d9f89.jpg" alt=""></p>
<p>സുരക്ഷാ കാരണങ്ങളാൽ തേക്കടിയിൽ ബോട്ടുകളിൽ പകുതിയോളം യാത്രക്കാരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ചില ഇടങ്ങളിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ടുകളുടെ അടിഭാഗം നിലത്ത് തട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.</p>
<p>ഇടുക്കി ഡാമിലെ ജലനിരപ്പും ക്രമാതീതമായി കുറയുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.</p>
<p>കല്ലാർ അടക്കമുള്ള മറ്റ് ഡാമുകളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.കല്ലാർ ഡാം ഏതാണ്ടുപൂർണമായും വറ്റി വരണ്ട അവസ്ഥയിലാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975e6ab2cb.jpg" alt=""></p>
<p>വേനലിന്റെ കഠിനത കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഏലം ഉൾപ്പെടെയുള്ള വിളകളിൽ ചെടികൾ വാടിത്തുടങ്ങിയതായി കർഷകർ പറയുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975cc6bc89.jpg" alt=""></p>
<p>അതോടൊപ്പം, പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്നു. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മലിനജല പ്രശ്നത്തിന് പരിഹാരം: എസ്.ടി.പി പ്ലാന്റ് നിർമിക്കാൻ കട്ടപ്പന നഗരസഭ തീരുമാനം</title>
<link>https://thekeralajournal.com/2238</link>
<guid>https://thekeralajournal.com/2238</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e97397cb88f.jpg" length="66681" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:49:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നഗരത്തിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സെവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) നിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിൽ പരിഗണിച്ചത്.</p>
<p>നഗരത്തിലെ ഓടകളിലൂടെ മാലിന്യം ഒഴുകി കട്ടപ്പന ആറിലേയ്ക്ക് എത്തുന്ന സ്ഥിതി ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. ചില വ്യാപാര സ്ഥാപനങ്ങൾ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.</p>
<p>വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം അതിരുകൾ നിർണയിച്ച് വേലി കെട്ടി സംരക്ഷിക്കാനും, പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം രാത്രിയിലും തുറന്ന് പ്രവർത്തിപ്പിക്കാൻ സുരക്ഷാ ജീവനക്കാരനെ നിയമിക്കാനും യോഗം തീരുമാനിച്ചു.</p>
<p>ഇതിനൊപ്പം, നഗരസഭ ഗ്രൗണ്ട് എക്സിബിഷൻ നടത്താൻ വിട്ടുനൽകുന്നതിനും നഗരപരിധിയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2237</link>
<guid>https://thekeralajournal.com/2237</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96d77489d9.jpg" length="79811" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയിൽ പോഷകസംഘടനകളുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് സജിമോൻ തോമ്ബിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് മിനി ശ്രീകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.</p>
<p>ശാഖാ സെക്രട്ടറി സുരേഷ് കലയത്തോലിൽ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാസംഘം സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് സുനിൽകുമാർ കൊച്ചുവാഴയിൽ, കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, കൗൺസിൽ അംഗങ്ങളായ സിനി റെനി, ബിൻസി സനീഷ് എന്നിവർ സംസാരിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വനിതാസംഘം പ്രസിഡന്റായി ഓമന സദാശിവൻ, സെക്രട്ടറിയായി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റായി അഭിരാം എസ്, സെക്രട്ടറിയായി അരുണ്‍കുമാർ, കുമാരിസംഘം പ്രസിഡന്റായി അഞ്ജു ഉദയകുമാർ, സെക്രട്ടറിയായി അക്ഷയ അശോകൻ, കുമാരസംഘം പ്രസിഡന്റായി അഭിനവ് സുരേഷ്, സെക്രട്ടറിയായി ആദിത്യൻ വിനോദ് എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനൂപ് തേക്കടയിൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>വോട്ട് ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്: കേരളത്തിലെ നിർമാണ&#45;കാർഷിക മേഖലകൾ പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2236</link>
<guid>https://thekeralajournal.com/2236</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96ce6a6517.jpg" length="88497" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:20:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനായി പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിലെ നിർമാണ, കാർഷിക, സേവന മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു. രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശങ്ങളും വിവിധ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും കൂട്ടപ്പലായനത്തിന് കാരണമായി.</p>
<p>വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേര് നീക്കുമെന്നും ആധാർ ഉൾപ്പെടെയുള്ള രേഖകൾ റദ്ദാക്കുമെന്നും ഭീഷണികൾ ഉയർന്നതായി തൊഴിലാളികൾ പറയുന്നു. ചില സംസ്ഥാനങ്ങളിൽ പാർട്ടികൾ തന്നെ യാത്രാസൗകര്യങ്ങളും ഒരുക്കിയതോടെ മടക്കയാത്ര വേഗത്തിലായി.</p>
<p>🌾 കാർഷിക മേഖല തളർന്നു</p>
<p>കേരളത്തിലെ 35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം മടങ്ങിയത് കാർഷിക മേഖലയെ സാരമായി ബാധിച്ചു. ഇടുക്കി ജില്ലയിൽ പൈനാപ്പിള്‍, ഏലം, തേയില തോട്ടങ്ങളിലെ വിളവെടുപ്പ് തടസ്സപ്പെട്ടു. നെൽകൃഷിയിലും തൊഴിലാളികളുടെ അഭാവം കർഷകരെ പ്രതിസന്ധിയിലാക്കി.</p>
<p>🏗️ നിർമ്മാണ മേഖലയിൽ സ്തംഭനം</p>
<p>വീടുപണികളിൽ നിന്നും വൻ പദ്ധതികളുവരെ തൊഴിലാളികളുടെ അഭാവം കാരണം നിലച്ച അവസ്ഥയാണ്. കരാറുകാർക്ക് സമയത്ത് പണി തീർക്കാനാകാത്തതിനാൽ ചെലവും വർധിക്കുന്നു. സാധാരണക്കാർക്കും ഇരട്ടിയിലധികം കൂലി നൽകേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p>📈 വിലക്കയറ്റവും ബാധിച്ചു</p>
<p>തൊഴിലാളികളുടെ കുറവ് ചരക്ക് നീക്കത്തെയും ഉത്പാദനത്തെയും ബാധിച്ചതോടെ പച്ചക്കറി മുതൽ നിർമാണ സാമഗ്രികൾ വരെ വില ഉയരാൻ തുടങ്ങി.</p>
<p>🔄 തിരിച്ചുവരവ് അനിശ്ചിതം</p>
<p>തിരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് മധ്യത്തോടെ തൊഴിലാളികൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ അവർ മറ്റ് ജില്ലകളിലേക്ക് മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.</p>
<p>⚠️ ദീർഘകാല പരിഹാരം ആവശ്യം</p>
<p>ഈ സാഹചര്യം കേരളം അന്യസംസ്ഥാന തൊഴിലാളികളെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കാർഷിക-നിർമ്മാണ മേഖലകളിൽ യന്ത്രവത്കരണം വർധിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.</p>]]> </content:encoded>
</item>

<item>
<title>വെടിക്കെട്ടില്ലാതെ തൃശൂർ പൂരം</title>
<link>https://thekeralajournal.com/2235</link>
<guid>https://thekeralajournal.com/2235</guid>
<description><![CDATA[ പാരമ്പര്യ ആചാരങ്ങൾ മുഴുവനായും പാലിച്ചുകൊണ്ട് പൂരം നടത്തുമെന്ന് ദേവസ്വങ്ങൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96b99d9db3.jpg" length="155893" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:15:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തൃശൂർ പൂരം വെടിക്കെട്ടും സാമ്പിള്‍ വെടിക്കെട്ടും ഒഴിവാക്കി നടത്താൻ തീരുമാനിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഇതിൽ ഏകോപനം രേഖപ്പെടുത്തി. സർക്കാരും ദേവസ്വങ്ങളും ചേർന്നുള്ള സംയുക്തയോഗം ഇന്ന് അന്തിമ തീരുമാനങ്ങൾ ചര്‍ച്ച ചെയ്യും.</p>
<p>കുടമാറ്റം, ഇലഞ്ഞിത്തറമേളം തുടങ്ങിയ പ്രധാന ആചാരങ്ങളോടെയാണ് പൂരം നടക്കുക. മുൻകാലങ്ങളിൽ ഉണ്ടായ ദുരന്തങ്ങളും കൊവിഡ് നിയന്ത്രണങ്ങളും പോലെ ഇത്തവണയും വെടിക്കെട്ട് ഒഴിവാക്കുകയാണ്. ജനവികാരവും ആചാരസംരക്ഷണവും പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.</p>
<p>ദുരന്തത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 24 വരെ ആഘോഷങ്ങൾ നിയന്ത്രിതമായിരിക്കും. പന്തലുകളിൽ വൈദ്യുത അലങ്കാരം ഉണ്ടാകില്ല. ഏപ്രിൽ 25ന് ചമയപ്രദർശനം നടക്കും. പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ തൃശൂരിലേക്ക് കൊണ്ടുവരാതെ ഘട്ടംഘട്ടമായി നശിപ്പിക്കാനാണ് തീരുമാനം.</p>
<p>ഇതിനിടെ, മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മരണം 14 ആയി. ഒമ്പത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാനാകാത്ത ഒരു മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. നാലുപേർ ഇപ്പോഴും കാണാതായതായി റിപ്പോർട്ട് ചെയ്യുന്നു.</p>
<p>മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ₹14 ലക്ഷം വീതവും പരിക്കേറ്റവർക്ക് ₹2 ലക്ഷം വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.</p>
<p>സ്ഫോടനത്തിന് കാരണം കനത്ത ചൂടല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുകയാണ്. സുരക്ഷാനിയമങ്ങൾ പാലിച്ചോയെന്നും അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്.</p>
<p>സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ സർക്കാർ ചുമതലപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് നിരാശ : വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് നാല് മാസം</title>
<link>https://thekeralajournal.com/2234</link>
<guid>https://thekeralajournal.com/2234</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e90a4f6989d.jpg" length="120760" type="image/jpeg"/>
<pubDate>Wed, 22 Apr 2026 23:16:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ സാഹസിക വിനോദങ്ങളുടെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് നാല് മാസം പിന്നിട്ടിട്ടും തുറക്കാനുള്ള നടപടികൾ വൈകുന്നതോടെ സഞ്ചാരികൾ നിരാശയിലാണ്.</p>
<p>പാരാഗ്ലൈഡിംഗും, ഗ്ലാസ് ബ്രിഡ്ജും, റോപ് വേയും ഉൾപ്പെടെയുള്ള അപൂർവ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനാണ് നിരവധി പേർ വാഗമണ്ണിലേക്ക് എത്തുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് അടച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് അതിൽ കയറാനാകാതെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ.</p>
<p>ഡി.ടി.പി.സിയും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമിച്ച 40 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലീവർ ചില്ലുപാലങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം 2023-ൽ ടൂറിസം മന്ത്രിയാൽ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വലിയ സഞ്ചാരിയൊഴുക്കാണ് ഉണ്ടായത്</p>
<p>വേനൽക്കാലവും അവധിദിവസങ്ങളും ചേർന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗുരുതര പ്രശ്നമായി തുടരുകയാണ്. മതിയായ ശൗചാലയ സൗകര്യങ്ങളോ പാർക്കിംഗ് സംവിധാനങ്ങളോ ഇല്ല. ഇടുങ്ങിയ റോഡുകൾ കാരണം വലിയ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. അവധി ദിവസങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു.</p>
<p>കഴിഞ്ഞ ക്രിസ്മസ് സീസണിൽ മാത്രം ഏകദേശം 25 ലക്ഷം സഞ്ചാരികൾ വാഗമണ്ണിലെത്തിയെന്നാണ് കണക്ക്. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെ എത്തുന്നു. കുമളി–വാഗമൺ റോഡുകളുടെ നവീകരണം സമയ ലാഭം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല.</p>
<p>ടിക്കറ്റ് വരുമാനവും റിസോർട്ട് നികുതികളും വഴി സർക്കാരിന് ലക്ഷങ്ങൾ ലഭിക്കുന്ന കേന്ദ്രമായിട്ടും വാഗമണ്ണിന് ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്. കോട്ടയം–ഇടുക്കി അതിർത്തി മേഖലയായ ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും വികസന വാഗ്ദാനങ്ങൾ ഉയർന്നുവന്നെങ്കിലും പ്രാവർത്തികമായ പദ്ധതികൾ വളരെ കുറവാണ്.</p>
<p>റോഡുകൾ ടാർ ചെയ്തതൊഴിച്ചാൽ, ലക്ഷക്കണക്കിന് സഞ്ചാരികളെ സ്വീകരിക്കാൻ ആവശ്യമായ സമഗ്ര വികസന പദ്ധതികൾ ഇപ്പോഴും നടപ്പായിട്ടില്ല. സാഹസിക വിനോദങ്ങൾക്കായി മലകയറി എത്തുന്ന സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജ് അടച്ചിടൽ വലിയ നിരാശയായി മാറുകയാണ്.</p>
<p>ഗ്ലാസ് ബ്രിഡ്ജ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തപക്ഷം വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം: നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ</title>
<link>https://thekeralajournal.com/2233</link>
<guid>https://thekeralajournal.com/2233</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8ffbe7efdc.jpg" length="46825" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:35:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.</p>
<p>നിയമ നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വനിതാ-ശിശു വികസനം, ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് &amp; ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും സമിതിയിൽ ഉൾപ്പെടണം. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗം ഷാജേഷ് ഭാസ്‌കറും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>കോവിഡ് കാലത്തിനു ശേഷം കുട്ടികളിൽ സ്ക്രീൻ അഡിക്ഷൻ ഗൗരവമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചക്കും വിദ്യാഭ്യാസ ജീവിതത്തിനും ദോഷകരമാണെന്നാണ് കണ്ടെത്തൽ.</p>
<p>സ്ക്രീൻ ഉപയോഗത്തിന് നിർദേശങ്ങൾ:</p>
<p>രണ്ട് വയസ്സ് വരെ: വീഡിയോ കോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണം</p>
<p>അഞ്ച് വയസ്സ് വരെ: മാതാപിതാക്കളുടെ നിയന്ത്രണത്തിൽ പരമാവധി 1 മണിക്കൂർ</p>
<p>12 വയസ്സ് വരെ: പരമാവധി 2 മണിക്കൂർ</p>
<p>18 വയസ്സ് വരെ: പഠനത്തിനുപുറമെ 2 മണിക്കൂർ മാത്രം</p>
<p>സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണോ ടാബ്ലറ്റുകളോ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം അധ്യാപകർക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കാം. നിയമം ലംഘിച്ചാൽ ആദ്യം താക്കീത് നൽകുകയും ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിന് ശേഷം രക്ഷിതാവിനെ വിളിച്ച് തിരികെ നൽകുകയും ചെയ്യണം.</p>
<p>മൊബൈൽ പരിശോധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ ബാധിക്കാത്ത രീതിയിൽ നടത്തണമെന്നും അധ്യാപകർ സൗഹൃദപരമായി പെരുമാറണമെന്നും നിർദേശം നൽകുന്നു. സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പി.ടി.എ മുഖേന രക്ഷിതാക്കൾക്ക് നൽകുകയും ഡിജിറ്റൽ അവബോധ ക്ലാസുകൾ ഓരോ അധ്യയന വർഷവും നാല് തവണ സംഘടിപ്പിക്കണമെന്നും പറയുന്നു.</p>
<p>കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, ഭാഷാ പഠനം, സാഹിത്യ-ശാസ്ത്ര ക്ലബുകൾ, വായന, കൈത്തൊഴിൽ തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികളും സ്കൂളുകൾ നടപ്പിലാക്കണം.</p>
<p>പാലക്കാട് കുമരനല്ലൂരിലെ ഒരു വിദ്യാർത്ഥി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം പശ്ചാത്തലമായി കമ്മീഷൻ സ്വമേധയാ കേസ് എടുത്താണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ 30 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നിതിൻ രാജിന്റെ മരണം : 28 ന് ഹർത്താൽ</title>
<link>https://thekeralajournal.com/2232</link>
<guid>https://thekeralajournal.com/2232</guid>
<description><![CDATA[ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി കോ-ഓർഡിനേഷൻ കമ്മിറ്റി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8f9786c634.jpg" length="69026" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:08:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കണ്ണൂർ അഞ്ചരകണ്ടി കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ നേതൃത്വം നൽകുന്ന ജനകീയ ഹർത്താലിന് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി കോ-ഓർഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.</p>
<p>28-ാം തീയതി രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്.</p>
<p>നിതിൻ രാജിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്യുക, കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള പോലീസ് നീക്കങ്ങൾ അവസാനിപ്പിക്കുക, എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക, ബന്ധപ്പെട്ട ദന്തൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.</p>
<p>സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റാരോപിതരായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളുമാണെന്ന് സംഘടനകൾ ആരോപിച്ചു.</p>
<p>ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രശാന്ത് രാജു, ജനറൽ സെക്രട്ടറി വി.എസ്. ശശി, മോബിൻ ജോണി, കെ.ആർ. രാജൻ, ഷാജി പാണ്ടിയാൻമാക്കൽ, തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പിൽ, ബിജു പൂവത്താനി, സന്ധ്യ എസ്, സുബാഷ് എട്ടുപടവിൽ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വോൾട്ടേജ് ക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം.</title>
<link>https://thekeralajournal.com/2231</link>
<guid>https://thekeralajournal.com/2231</guid>
<description><![CDATA[ ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് അധികൃതർക്ക് നിവേദനം നൽകിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8f7f4edc8b.jpg" length="120103" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:01:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിൽ കടുത്ത വോൾട്ടേജ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് KSEB ഇരട്ടയാർ സെക്ഷൻ അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം.</p>
<p>കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വൈദ്യുതി വോൾട്ടേജ് വളരെ കുറവായതിനാൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കർഷകരുടെ മോട്ടോറുകൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.</p>
<p>പ്രശ്നത്തിന് ശാശ്വത പരിഹാരമായി ത്രിഫേസ് വൈദ്യുതി സംവിധാനം ശക്തിപ്പെടുത്തുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്യണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.</p>
<p>ഇതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ പഞ്ചായത്ത് റോഡിലൂടെ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന പ്രശ്നമായതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുവായ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>തൃശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു</title>
<link>https://thekeralajournal.com/2230</link>
<guid>https://thekeralajournal.com/2230</guid>
<description><![CDATA[ സംഭവത്തിൽ മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ ആർഡിഒയ്ക്ക് അന്വേഷണ ചുമതല നൽകി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e823b3f177d.jpg" length="103292" type="image/jpeg"/>
<pubDate>Wed, 22 Apr 2026 06:56:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഭീകര സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി. ഏകദേശം 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റിയിട്ടുണ്ട്.</p>
<p>ഇന്നലെ ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് നിരന്തരമായി പൊട്ടിത്തെറികൾ ഉണ്ടാകുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ വീടുകളുടെ ജനൽചില്ലുകൾ തകർന്നു.</p>
<p>വെടിക്കെട്ടിനായി സംഭരിച്ചിരുന്ന വലിയ തോതിലുള്ള കരിമരുന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി ഒരുക്കങ്ങൾ നടന്ന സ്ഥലമായിരുന്നു ഇത്.</p>]]> </content:encoded>
</item>

<item>
<title>പെരിയകനാലിന് സമീപം കാർ അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2229</link>
<guid>https://thekeralajournal.com/2229</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e821092ef43.jpg" length="112981" type="image/jpeg"/>
<pubDate>Wed, 22 Apr 2026 06:44:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റോഷൻ (26), തൂത്തുക്കുടി സ്വദേശിനിയായ മഹാ ഐശ്വര്യ (24) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.</p>
<p>ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്ന് മൂന്നാറിലേക്കെത്തിയ കാർ നടുപ്പാറയിലെ വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു.</p>
<p>നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ ശ്രമിച്ചാണ് തകർന്ന കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്. മുഹമ്മദ് റോഷനാണ് കാർ ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു</title>
<link>https://thekeralajournal.com/2228</link>
<guid>https://thekeralajournal.com/2228</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Tue, 21 Apr 2026 19:24:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്തിന് സമീപം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ (ദാസ് - 82) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e786605ab63.jpg" alt=""></p>
<p>വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തിയിലുണ്ടായിരുന്ന വൈദ്യുതി മീറ്ററിലേക്ക് മിന്നൽ പ്രവഹിക്കുകയായിരുന്നു. ഈ സമയം കുളിമുറിയിലേക്ക് കയറാൻ തുടങ്ങുകയായിരുന്ന ദേവസ്യയ്ക്ക് മീറ്ററിൽ നിന്നും ആഘാതമേൽക്കുകയായിരുന്നു.</p>
<p>മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു</title>
<link>https://thekeralajournal.com/2227</link>
<guid>https://thekeralajournal.com/2227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e76e0da48fa.jpg" length="61300" type="image/jpeg"/>
<pubDate>Tue, 21 Apr 2026 18:01:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.</p>
<p>നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>തൃശൂരില്‍ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തില്‍ സ്ഫോടനം : 8 മരണം</title>
<link>https://thekeralajournal.com/2226</link>
<guid>https://thekeralajournal.com/2226</guid>
<description><![CDATA[ 3 പേരുടെ നില അതീവ ഗുരുതരം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e76c88114c8.jpg" length="91516" type="image/jpeg"/>
<pubDate>Tue, 21 Apr 2026 17:54:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ: തൃശൂരിലെ മുണ്ടത്തിക്കോട് പ്രദേശത്തെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന കേന്ദ്രത്തിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. അപകടത്തിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട്.</p>
<p>തൃശൂർ പൂരം ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഏകദേശം നാല്‍പ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം.</p>
<p>പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പലർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയിരുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്.</p>
<p>സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് തീ പടർന്നുപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിക്കുന്നത് തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നു.</p>
<p>ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അപകടസ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സ്ഥലത്തെത്താൻ പ്രയാസമുണ്ടായി.</p>
<p>വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതായും പ്രദേശവാസികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കല്ലാർകുട്ടിയിൽ ഐസുമായി വന്ന ലോറി മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/2225</link>
<guid>https://thekeralajournal.com/2225</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6ecd145878.jpg" length="116694" type="image/jpeg"/>
<pubDate>Tue, 21 Apr 2026 08:49:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ വാഹനാപകടം.</p>
<p>മൂവാറ്റുപുഴയിൽ നിന്നും മീൻ കടകൾക്ക് ഐസുമായി വന്ന ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം റോഡ് സൈഡിലെ തിട്ടിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.</p>
<p>ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ വിധി ഇന്ന്</title>
<link>https://thekeralajournal.com/2224</link>
<guid>https://thekeralajournal.com/2224</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cefc63f07.jpg" length="62542" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:42:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കുമാരമംഗലം സ്വദേശിയായ കേസില്‍ പ്രതിയായ അനസ് (31)നെതിരെയാണ് വിധി.</p>
<p>2021 ഏപ്രില്‍ 21ന് നടന്ന സംഭവത്തിലാണ് കേസിന് തുടക്കമായത്. കടയില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.</p>
<p>പ്രതിയെ മുട്ടം പോക്‌സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.</p>
<p>2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പ്രതികളാക്കി 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>
<p>പ്രോസിക്യൂഷനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ കോടതിയില്‍ ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും ജില്ലയില്‍: വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍</title>
<link>https://thekeralajournal.com/2223</link>
<guid>https://thekeralajournal.com/2223</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cd485dd7e.jpg" length="41512" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:35:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ജനങ്ങളുടെ ആവശ്യാനുസരണം മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും എത്തുന്നു. കഴിഞ്ഞ മാസം വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന പദ്ധതി ഇനി പുതുക്കിയ തീയതികളോടെ തുടര്‍ന്നു നടത്തും.</p>
<p>ഇതനുസരിച്ച്‌ 22ന് കുമളി, 23ന് വണ്ടിപ്പെരിയാർ, 24ന് പീരുമേട്, 28ന് ഏലപ്പാറ, 29ന് വാഗമണ്‍, 30ന് മൂലമറ്റം, മേയ് 6ന് മാങ്കുളം, 7ന് പൈനാവ്, 8ന് തൊടുപുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി മുന്നാര്‍, രാജാക്കാട്, അടിമാലി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടന്നിരുന്നു.</p>
<p>ഗ്രാമപ്രദേശങ്ങളിലെയും വിദൂര മേഖലയിലെയും ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫ്യ്സ് നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍. പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റീജിയണൽ പാസ്പോർട്ട് ഓഫീസ് കൊച്ചിയും തപാല്‍ വകുപ്പും ചേര്‍ന്നാണ് മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലായി സേവനവാന്‍ വിന്യസിക്കുന്നത്.</p>
<p>ഓരോ കേന്ദ്രത്തിലും നിശ്ചിത ദിവസങ്ങളില്‍ വാന്‍ എത്തി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കും. സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച ശേഷം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ആവശ്യമായ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റിലെ സേവന വിഭാഗത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.</p>
<p>ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ദൂരെ യാത്ര ചെയ്യാതെ തന്നെ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കുന്നതില്‍ ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ അപേക്ഷകള്‍, കാലാവധി തീരാനിരിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഓരോ ദിവസവും 30 പേര്‍ക്ക് വീതമാണ് ക്യാമ്പില്‍ സേവനം ലഭിക്കുക.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ അതിഥിത്തൊഴിലാളികള്‍</title>
<link>https://thekeralajournal.com/2222</link>
<guid>https://thekeralajournal.com/2222</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cb14e3382.jpg" length="100623" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:26:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ പല മേഖലയിൽ ഉണ്ടായ സംഭവങ്ങള്‍ നാട്ടുകാരിലും വ്യാപാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം തൂക്കുപാലം ടൗണില്‍ മദ്യലഹരിയിലായിരുന്ന ഒരാള്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇന്നലെയും മദ്യപിച്ച നിലയില്‍ ഒരാള്‍ നടുറോഡില്‍ കിടന്നത് ഗതാഗത തടസ്സത്തിനും ആശങ്കയ്ക്കും ഇടയാക്കി. തൂക്കുപാലം ബിവറേജസ് ഔട്ട്ലെറ്റ് സമീപം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി മാറിയതായി നാട്ടുകാര്‍ പറയുന്നു.</p>
<p>വൈകുന്നേരത്തോടെ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട തൊഴിലാളി റോഡിന്റെ നടുവില്‍ കിടന്നതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ എത്തി ഇയാളെ റോഡരികിലേക്ക് മാറ്റി ഇരുത്തി. ഇതിനിടെ ഇയാള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.</p>
<p>കട്ടപ്പനയുടെ അവസ്ഥയും ഒട്ടും മോശമല്ല.ഞായറാഴ്ച ദിവസങ്ങളിൽ ടൗണിൽ അതിഥി തൊഴിലാളികളുടെ അഴിഞ്ഞാട്ടം നിത്യ സംഭവമാണ്.ലഹരിക്ക് അടിമപ്പെട്ട് കട്ടപ്പനയിലെ വ്യാപാരിയുടെ വാഹനത്തിന് അതിഥി തൊഴിലാളി കേടുപാടുകൾ വരുത്തിയതും അടുത്തിടെയാണ്.ബീവറേജസിന് സമീപമുള്ള ഇടങ്ങളിൽ ഇരുന്നു മദ്യപാനം കഴിഞ്ഞുണ്ടാകുന്ന തർക്കവും നിത്യ സംഭവമായി മാറിയിരിക്കുന്നു.</p>
<p>തൊടുപുഴ,ചെറുതോണി,കുമിളി ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ മേഖലകളിലും അവസ്ഥ സമാനമാണ്.</p>
<p>തൂക്കുപാലം കേന്ദ്രീകരിച്ച് സ്ഥിരം പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.നിലവില്‍ ടൗണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നെടുങ്കണ്ടം ഭാഗത്തുനിന്ന് പോലീസെത്തേണ്ട സാഹചര്യമാണുള്ളത്.</p>
<p>അടിയന്തരമായി പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും സ്ഥിരം സൗകര്യം ഒരുക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നും വ്യാപാരികളും പ്രദേശ വാസികളും ആവശ്യപ്പെട്ടു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത : പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു</title>
<link>https://thekeralajournal.com/2221</link>
<guid>https://thekeralajournal.com/2221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6c74561e21.jpg" length="114248" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:09:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപത സംഘടിപ്പിച്ച പ്രഥമ എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് സമാപിച്ചു. രൂപതയിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് യുവജന പ്രതിനിധികൾ പങ്കെടുത്ത അസംബ്ലി, ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയാണ് അവസാനിച്ചത്.</p>
<p>വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് രൂപം നൽകി.</p>
<p>സമാപന സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഷിബിൻ ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.</p>
<p>രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേറ്റ്, രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, ആനിമേറ്റർ ലിന്റ, വൈസ് പ്രസിഡന്റ് അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൺ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അസംബ്ലിയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>യുവജനങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങളോടെയാണ് അസംബ്ലി സമാപിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഇ&#45;ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22&#45;ന്; പിഴയുടെ 50% അടച്ച് തീർപ്പാക്കാം</title>
<link>https://thekeralajournal.com/2220</link>
<guid>https://thekeralajournal.com/2220</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64dc4e1e79.jpg" length="120856" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:31:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തീർപ്പാക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഏപ്രിൽ 22-ന് ‘ഇ-ചെല്ലാൻ പരിഹാര സദസ്സ്’ സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വിവിധ കേന്ദ്രങ്ങളിലായി അദാലത്ത് നടക്കും.</p>
<p>31-12-2024 വരെ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾക്ക് പ്രത്യേക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസുകളിൽ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും. 2026 ഏപ്രിൽ 30-നകം പിഴ അടച്ച് തീർപ്പാക്കണം.</p>
<p>ഇളവ് പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അതേ സൈറ്റിലൂടെ തന്നെ പണമടയ്ക്കാം.</p>
<p>ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ: കളക്ടറേറ്റ് (ആർ.ടി.ഒ ഇടുക്കി), വെങ്ങല്ലൂർ (ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, തൊടുപുഴ), മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, അടിമാലി (ആർ.ടി.ഒ ദേവികുളം), പീരുമേട് (ആർ.ടി.ഒ വണ്ടിപ്പെരിയാർ), നെടുങ്കണ്ടം (ആർ.ടി.ഒ ഉടുമ്പഞ്ചോല).</p>
<p>വാഹന ഉടമകൾക്ക് കുടിശ്ശിക പിഴകൾ കുറഞ്ഞ തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരമായതിനാൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സബ്സ്റ്റേഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2219</link>
<guid>https://thekeralajournal.com/2219</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64bb1e68e3.jpg" length="56052" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:22:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന 66 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (21/04/2026, ചൊവ്വ) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. സബ്സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്.</p>
<p>ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു</title>
<link>https://thekeralajournal.com/2218</link>
<guid>https://thekeralajournal.com/2218</guid>
<description><![CDATA[ സംഭവം തൊടുപുഴ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64822e7a09.jpg" length="126278" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:07:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>മദ്യപിച്ചെത്തിയ ബിജു ജേഷ്ഠൻ രാജുവുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്.</title>
<link>https://thekeralajournal.com/2217</link>
<guid>https://thekeralajournal.com/2217</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5e3d33e7f6.jpg" length="67114" type="image/jpeg"/>
<pubDate>Mon, 20 Apr 2026 14:05:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാമിലെ മുൻ വ്യാപാരിയായിരുന്ന വ്യാക്കുഴയിൽ വീട്ടിൽ മണി MN നിര്യാതനായി. സംസ്കാരം  ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>അടിമാലി ആശുപത്രിയിൽ അക്രമം; പ്രതി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2216</link>
<guid>https://thekeralajournal.com/2216</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e567f28e56f.jpg" length="47252" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:10:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി : താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അക്രമം നടത്തിയ കുറത്തിക്കുടി സ്വദേശി രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഏപ്രിൽ 16-ന് രാത്രി ആശുപത്രിയിലെത്തിയ പ്രതി സ്ത്രീകളുടെ വാർഡിൽ ബഹളം ഉണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത രോഗികളുടെ ബന്ധുക്കളോട് അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാർഡിലെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വർഗീസിനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ഇയാളെ സഹായിക്കാനെത്തിയ രഞ്ജിത്തിനെയും മർദ്ദിച്ചതോടെ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.</p>
<p>വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ എസ്.ഐ റഷീദ്, സി.പി.ഒമാരായ അനീഷ് തോമസ്, ദിപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐ.എൻ.ടി.യു.സി</title>
<link>https://thekeralajournal.com/2215</link>
<guid>https://thekeralajournal.com/2215</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5675158e1f.jpg" length="35830" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:08:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>INTUC സംസ്ഥാന കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് അറിയിച്ചു. “സ്റ്റോപ്പ് ദി വാർ” എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടാനാണ് തീരുമാനം.</p>
<p>മെയ്ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തൊഴിലാളികൾക്കെതിരെ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കത്തുന്ന വേനല്‍: വൈദ്യുതി ഉപയോഗം റെക്കോഡില്‍; ലോഡ് ഷെഡിംഗിന് സാധ്യത</title>
<link>https://thekeralajournal.com/2214</link>
<guid>https://thekeralajournal.com/2214</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5623a63c13.jpg" length="22493" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത വേനല്‍ തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാകില്ലെന്ന സൂചനയുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്‌.ഇ.ബിയും രംഗത്ത്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാൻഡ് 6013 മെഗാവാട്ടായി ഉയര്‍ന്നപ്പോൾ, പ്രതിദിന വൈദ്യുതി ഉപയോഗം 116.1126 ദശലക്ഷം യൂണിറ്റായി. ഇതോടെ മുന്‍ റെക്കോഡുകള്‍ രണ്ടും മറികടന്നു. പീക്ക് ലോഡ് 6000 മെഗാവാട്ട് കടന്നതോടെ നിയന്ത്രണ നടപടികള്‍ അനിവാര്യമാകുമെന്നാണ് കെ.എസ്‌.ഇ.ബി വിലയിരുത്തല്‍.</p>
<p>ട്രാന്‍സ്‌ഫോമര്‍ തകരാറുകളും ആശങ്കയും</p>
<p>ഉയർന്ന ലോഡിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളാര്‍ പ്ലാന്റുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90% വരെ ഉപയോഗം നടന്നതും തകരാറിന് കാരണമായതായി കെ.എസ്‌.ഇ.ബി പറയുന്നു. പകല്‍ സോളാര്‍ ഉല്‍പാദനം കൂടുതലായിരുന്നാലും സംഭരണ സൗകര്യം കുറവായതിനാല്‍ രാത്രി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല.</p>
<p>ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും മതിയാകുന്നില്ല</p>
<p>സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും ആവശ്യത്തിന് മതിയാകുന്നില്ല. കഴിഞ്ഞ ദിവസം 27.6648 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇതില്‍ മൂലമറ്റം പവര്‍ ഹൗസ് മാത്രം 11.59 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. എന്നിരുന്നാലും ആകെ ഉപയോഗത്തില്‍ 88.4478 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നു.</p>
<p>ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു</p>
<p>സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 35% വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതോടെ ജലവൈദ്യുതി ഉല്‍പാദന ശേഷിയിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.</p>
<p>രാത്രി ഉപയോഗം കുത്തനെ ഉയര്‍ന്നു</p>
<p>Indian Premier League മത്സരങ്ങളുടെ ആവേശം കൂടി വന്നതോടെ രാത്രി ടെലിവിഷന്‍, എ.സി ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പീക്ക് സമയം 300 മെഗാവാട്ട് കൂടി കടന്നാല്‍ 10-15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.</p>
<p>വൈദ്യുതി വാങ്ങാന്‍ ശ്രമം</p>
<p>പ്രതിസന്ധി മറികടക്കാന്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്‌.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. ഈ മാസം 22-ന് പൊതുതെളിവെടുപ്പിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടിയില്‍ റേഷന്‍ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ഭക്ഷ്യ കമ്മിഷൻ</title>
<link>https://thekeralajournal.com/2213</link>
<guid>https://thekeralajournal.com/2213</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e561699dad6.jpg" length="109307" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:42:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പ്രദേശത്ത് പരിശോധന നടത്തി.</p>
<p>ഇടമലക്കുടി ഗിരിജൻ സൊസൈറ്റി സെക്രട്ടറിയുടെ പേരിലുള്ള ലൈസൻസോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കുടി, വെള്ളവരക്കുടി മേഖലകളിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ടിരുന്ന 64,000 കിലോ അരിയാണ് കാണാതായതായി കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രദേശവാസികള്‍ക്ക് റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.</p>
<p>സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെ നടപടി ആവശ്യമാണ്. പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ആർ. സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജെമി ജോസ് എന്നിവർക്കെതിരെ കർശന നടപടിക്ക് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.</p>
<p>കൂടാതെ, ലൈസൻസിയ്ക്കും മറ്റു ബന്ധപ്പെട്ടവർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. റേഷന്‍ ലഭിക്കാതെ പോയ ഗുണഭോക്താക്കളെ പഞ്ചായത്തുമായി ചേര്‍ന്ന് അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാക്കാന്‍ കമ്മിഷന്‍ ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ&#45;പാല റോഡില്‍ അപകടം; കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചു</title>
<link>https://thekeralajournal.com/2212</link>
<guid>https://thekeralajournal.com/2212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55e2d3901f.jpg" length="107838" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:29:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ-പാല റോഡില്‍ കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചുണ്ടായ അപകടം ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.</p>
<p>പാല ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കരിങ്കുന്നം പ്ലാന്റേഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിറുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബസിന് പിന്നാലെ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആര‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തൂക്കുപാലത്തിന് സമീപം അപകടം ; യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2211</link>
<guid>https://thekeralajournal.com/2211</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55db1bb0ee.jpg" length="59275" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:26:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലത്ത് ഞായറാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരണപ്പെട്ടത്.</p>
<p>ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. രാമക്കല്‍മേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന ജയലാൽ, തൂക്കുപാലം സമീപത്ത് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.</p>
<p>അപകടം നടന്നതിനെത്തുടർന്ന് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാൽ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാരകക്കാനം ജീപ്പ് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2210</link>
<guid>https://thekeralajournal.com/2210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e517faa69a0.jpg" length="100980" type="image/jpeg"/>
<pubDate>Sun, 19 Apr 2026 23:29:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കല്‍ സാറാമ്മ (65), ചെമ്മഞ്ചിയില്‍ നിന്നുള്ള ആറുമാസം പ്രായമുള്ള നിക്കു എന്നിവരാണ് മരിച്ചത്.</p>
<p>അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ മറ്റു പലർക്കും പരിക്കേറ്റിട്ടുണ്ട്.</p>
<p>വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് നിയന്ത്രണംവിട്ട് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സമീപ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.</p>
<p>കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർ ജീപ്പിൽ ഉണ്ടായിരുന്നതായി വിവരം. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.</p>
<p>ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ കൊലപാതകം : പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി</title>
<link>https://thekeralajournal.com/2209</link>
<guid>https://thekeralajournal.com/2209</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e4a0ff94141.jpg" length="133094" type="image/jpeg"/>
<pubDate>Sun, 19 Apr 2026 15:01:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : മദ്യപാനത്തെ തുടർന്നു സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതിയെ  സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.</p>
<p>ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാർക്കോട്ടിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e4a6dc37285.jpg" alt=""></p>
<p>ഇതിനിടെ, മരിച്ച യുവാവിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകുമെന്നാണ് വിവരം. നാളെ മൃതദേഹം സംസ്‌കരിക്കും.</p>]]> </content:encoded>
</item>

<item>
<title>വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയില്‍; നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/2208</link>
<guid>https://thekeralajournal.com/2208</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40e7e2cd02.jpg" length="64264" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:36:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയിൽ എത്തും. ഇടുക്കി യൂണിയനിലെ മുരിക്കാശ്ശേരി ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും അന്നദാന മന്ദിരത്തിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് അദ്ദേഹം നിർവഹിക്കും.</p>
<p>പത്മഭൂഷൺ ബഹുമതി ലഭിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിൽ എത്തുന്ന അദ്ദേഹത്തിന് യൂണിയനിലെ 19 ശാഖകളുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്.</p>
<p>യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ സംഘടനാസന്ദേശം നൽകും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം മുഖ്യപ്രഭാഷണം നടത്തും.</p>
<p>യോഗത്തിൽ മുൻ ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണിയുടെ ഛായാചിത്രം ശാഖായോഗം പ്രസിഡന്റ് ബാബു പാലോലിയിൽ അനാഛാദനം ചെയ്യും.</p>
<p>കെ.എസ്. ജിസ്, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, ജോമോൻ കെ.എസ്., ബിബിൻ കുന്നിനിയിൽ, അഖിൽ സാബു, എൻ.എസ്. സുകുമാരൻ, ബാബു തവളയാങ്കൽ എന്നിവർ പ്രസംഗിക്കും.</p>
<p>ശാഖാ സെക്രട്ടറി മോഹനൻ പ്ലാക്കൽ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ രാജേഷ് മല്ലപ്പിള്ളിൽ നന്ദിയും രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വ്യാപാരോത്സവ് 2026: മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2207</link>
<guid>https://thekeralajournal.com/2207</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40dfa4ac6a.jpg" length="110944" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:34:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ വ്യാപാരോത്സവ്–2026ന്റെ മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ൽ നടന്നു.</p>
<p>ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ നറുക്കെടുപ്പ് വൈസ് ചെയർമാൻ കെ. ദീപക് നിർവഹിച്ചു.</p>
<p>മെഗാബമ്പർ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറിന്റെ നറുക്കെടുപ്പ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉടമ റിയാസ് നിർവഹിച്ചു. സമ്മാനാർഹമായ കൂപ്പണുകളുടെ ഔദ്യോഗിക പ്രഖ്യാപനം തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബൈജു നിർവഹിച്ചു.</p>
<p>തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ മെഗാബമ്പർ സമ്മാനമായ മാരുതി ആൾട്ടോ കാറുകളുടെ നറുക്കെടുപ്പ് ഇമ്പൾസ് മൊബൈൽസ്, ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടന്നു.</p>
<p>നറുക്കെടുപ്പ് നടപടികൾക്ക് ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്, പി.എം. ബേബി, ടി.സി. രാജു, തങ്കച്ചൻ കോട്ടയ്ക്കകത്ത്, സി.കെ. ബാബുലാൽ, ഷിബു തോമസ്, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, മജോ കരിമുട്ടം, ഷാജി കാഞ്ഞമല, നാസ്സർ സൈറ, ആർ. സുരേഷ്, സി.കെ. നവാസ്, എൻ.പി. ചാക്കോ, സാന്റി കണ്ണാട്ട്, പി.ജെ. ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകി.</p>
<p>സമ്മാനദാനം കൂപ്പണുകൾ ഹാജരാക്കുന്ന മുറയ്ക്ക് വൈകാതെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2206</link>
<guid>https://thekeralajournal.com/2206</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40d4c8db42.jpg" length="84961" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ജില്ലയിലെ ഉടുമ്പൂരിൽ വൻ ആയുധശേഖരവും വ്യാജമദ്യ നിർമ്മാണ സാമഗ്രികളും സഹിതം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകുന്ന് സ്വദേശി പ്രവീൺ (44) ആണ് പിടിയിലായത്.</p>
<p>ഉടുമ്പൂർ പൊലീസിന്റെ രഹസ്യ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നു നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെത്തിയത്. നാടൻ തോക്കുകൾ, 13 തോട്ടകൾ, 32 ഇരുമ്പ് കടുക്കകൾ, തോക്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.</p>
<p>ഇതിനൊപ്പം, വ്യാജമദ്യം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 25 ലിറ്റർ കോടയും കണ്ടെത്തി. ഇത് സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചതായി പോലീസ് അറിയിച്ചു.</p>
<p>പ്രതിക്ക് തോക്ക് നിർമ്മാണത്തിൽ വൈദഗ്ധ്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പിടിച്ചെടുത്ത സാമഗ്രികൾ ഇത് വ്യക്തമാക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയധികം ആയുധങ്ങൾ നിർമ്മിച്ചതിന് പിന്നിൽ വന്യമൃഗ വേട്ടയാണോ, അതോ മറ്റ് സാമൂഹിക വിരുദ്ധ ലക്ഷ്യങ്ങളാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.</p>
<p>പ്രവീൺ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഇയാൾ ആരെയെങ്കിലും ആയുധങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ സംഘർഷം : ഇരട്ടയാറിൽ ഒരാൾ കൊല്ലപ്പെട്ടു</title>
<link>https://thekeralajournal.com/2205</link>
<guid>https://thekeralajournal.com/2205</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:21:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാറിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.</p>
<p>ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശി രാഹുൽ സണ്ണി,വയലുങ്കൽ ആണ് കൊല്ലപ്പെട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e40a8e5361f.jpg" alt=""></p>
<p>ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.പ്രതിയും രാഹുലിൻ്റെ  സുഹൃത്തുമായ സജയൻ പോലീസ് കസ്റ്റഡിയിലാണ്.</p>
<p>സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പാല്‍വില വര്‍ധനയ്ക്ക് സാധ്യത; തീരുമാനം 29ന്</title>
<link>https://thekeralajournal.com/2204</link>
<guid>https://thekeralajournal.com/2204</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e370f840e0e.jpg" length="54885" type="image/jpeg"/>
<pubDate>Sat, 18 Apr 2026 17:24:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് പാല്‍വിലയില്‍ ഉടന്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത ശക്തമായി. ലിറ്ററിന് കുറഞ്ഞത് ആറു രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മില്‍മ ഉറച്ച് നില്‍ക്കുകയാണ്.</p>
<p>ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29-ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൈക്കൊള്ളും. കാലിത്തീറ്റയുടെ വിലക്കയറ്റവും പരിപാലന ചെലവുകളുടെ വര്‍ധനവും കര്‍ഷകരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, വില വര്‍ധന മാത്രമാണ് പരിഹാരമെന്നാണ് ചെയര്‍മാന്‍ കെ.എസ് മണി വ്യക്തമാക്കിയത്.</p>
<p>പാല്‍വില നിശ്ചയിക്കാന്‍ മില്‍മയ്ക്ക് നിയമപരമായ അധികാരമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വില വര്‍ധന വൈകുന്നതിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തന്നെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതും ശ്രദ്ധേയമാണ്.</p>
<p>പാല്‍വില ഉയര്‍ന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകും. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ക്കൊപ്പം പാല്‍ ഉപയോഗിക്കുന്ന വിഭവങ്ങള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ട്. തൈര്, വെണ്ണ, നെയ്യ്, പനീര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വിലയും ഉയര്‍ന്നേക്കും.</p>
<p>അതേസമയം, വിലവര്‍ധന നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമാണ്. ഉപഭോക്താക്കളെ ബാധിക്കാതെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം</title>
<link>https://thekeralajournal.com/2203</link>
<guid>https://thekeralajournal.com/2203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e36fc67edae.jpg" length="59270" type="image/jpeg"/>
<pubDate>Sat, 18 Apr 2026 17:19:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ, എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി പ്രത്യേക ഉത്തരവ്.</p>
<p>1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ) പുതുക്കല്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കും.</p>
<p>ഉദ്യോഗാര്‍ഥികള്‍ക്ക്</p>
<p>👉 പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ</p>
<p>👉 അല്ലെങ്കില്‍ ദൂതന്‍ മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കി എടുക്കാം.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2202</link>
<guid>https://thekeralajournal.com/2202</guid>
<description><![CDATA[ അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e346371087f.jpg" length="62109" type="image/jpeg"/>
<pubDate>Sat, 18 Apr 2026 14:23:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി.കട്ടപ്പന നഗരസഭാ മുൻ ചെയർ പേഴ്സണും,ഇപ്പോളത്തെ കൗൺസിലറുമായ ഷൈനി സണ്ണിയുടെ ഭർത്താവാണ്.</p>
<p>കട്ടപ്പന നഗര സഭയുടെ മുൻ കൗൺസിലർ കൂടിയായിരുന്നു സണ്ണി ചെറിയാൻ അല്പനേരം മുൻപ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപെട്ടത്.</p>
<p>കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ ആയിരുന്നു.</p>
<p>സംസ്കാരം പിന്നീട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e3569d2a531.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2201</link>
<guid>https://thekeralajournal.com/2201</guid>
<description><![CDATA[ നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e319e9eaf66.jpg" length="82316" type="image/jpeg"/>
<pubDate>Sat, 18 Apr 2026 11:13:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മഴക്കാലത്തിന് മുന്നോടിയായി നഗരപരിധി ശുചീകരിക്കാൻ കട്ടപ്പന നഗരസഭ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, കൗൺസിലർ മഞ്ജു സുരേഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് എന്നിവർ സന്നിഹിതരായിരുന്നു.</p>
<p>പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള റോഡിന്റെ വശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നായി നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒന്നാംക്ലാസ് പ്രവേശനത്തിന് പ്രായ ഇളവ് നൽകാൻ സിബിഎസ്‌ഇ തീരുമാനം</title>
<link>https://thekeralajournal.com/2200</link>
<guid>https://thekeralajournal.com/2200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e2dd93bda3b.jpg" length="46172" type="image/jpeg"/>
<pubDate>Sat, 18 Apr 2026 06:55:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിബിഎസ്‌ഇ സ്കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായമായ ആറു വയസിൽ മൂന്ന് മാസം വരെ ഇളവ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറു വയസ് തികയാൻ മൂന്ന് മാസം ബാക്കിയുള്ള കുട്ടികൾക്കും ഇതുവഴി പ്രവേശനം നേടാൻ കഴിയുമെന്ന് വ്യക്തമാക്കി.</p>
<p>ദേശീയ വിദ്യാഭ്യാസ നയം (എൻഇപി)യും വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ)യും അനുസരിച്ച് ഒന്നാം ക്ലാസിലേക്കുള്ള കുറഞ്ഞ പ്രായം ആറു വയസാണെന്ന് സിബിഎസ്‌ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജും അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദിയും അറിയിച്ചു.</p>
<p>കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലും പ്രവേശന രീതികളിലും ഉള്ള വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മൂന്ന് മാസത്തെ ഇളവ് സഹായകരമാകുമെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ കൗൺസിൽ ഓഫ് സിബിഎസ്‌ഇ സ്കൂള്സ് കേരള സംഘടിപ്പിച്ച സ്കൂൾ മാനേജ്മെന്റുകളും പ്രിൻസിപ്പൽമാരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം വ്യക്തമാക്കിയത്.</p>
<p>ഇതിനൊപ്പം, 10-ാം ക്ലാസിലും 12-ാം ക്ലാസിലും ബോർഡ് പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും, പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കുമെന്നും അധികൃതർ അറിയിച്ചു.</p>
<p>2026–27 അധ്യയന വർഷത്തെ അക്കാദമിക് തയ്യാറെടുപ്പുകൾ സിബിഎസ്‌ഇയുടെ പുതുക്കിയ നയങ്ങൾ അനുസരിച്ച് ശക്തിപ്പെടുത്തുന്നതിനായാണ് യോഗം ചേർന്നത്. അസോസിയേഷൻ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ഇലക്ഷൻ ഡ്യൂട്ടി : ജീവനക്കാർക്ക് വോട്ട് ഉറപ്പാക്കണം. ജോയിന്റ് കൗൺസിൽ</title>
<link>https://thekeralajournal.com/2199</link>
<guid>https://thekeralajournal.com/2199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e2dcccbcd8c.jpg" length="48906" type="image/jpeg"/>
<pubDate>Sat, 18 Apr 2026 06:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ആവശ്യപ്പെട്ടു. നിരവധി ജീവനക്കാർക്ക് ഇനിയും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ആവശ്യമായ വി.എഫ്.സി (Voting Facilitation Centres)കൾ ഒരുക്കി വോട്ടവകാശം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും മേയ് 3 വരെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ വി.എഫ്.സി ക്രമീകരിക്കുക, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവർത്തിച്ച ബി.എൽ.ഒമാർക്ക് വർദ്ധിപ്പിച്ച നിരക്കിൽ വേതനം നൽകുക, ബി.എൽ.ഒയെ കൈയേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിച്ച ബി.എൽ.ഒമാർക്ക് വേതനം അനുവദിക്കുക, വോട്ട് ചെയ്യാൻ കഴിയാത്ത ജീവനക്കാരുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുക എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.</p>
<p>ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ആൻസ് ജോൺ, എ.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് എം.എസ്. ശ്രീകുമാർ, പി.ടി. ഉണ്ണി, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, എസ്. സുകുമാരൻ, വി.എം. ഷൗക്കത്തലി, എൻ.കെ. സജൻ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2198</link>
<guid>https://thekeralajournal.com/2198</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e279a2b4ea7.jpg" length="102349" type="image/jpeg"/>
<pubDate>Fri, 17 Apr 2026 23:49:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴുന്നത് സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 8.92 അടിയോളം ജലത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയത്ത് 2347.56 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്ന് അത് 2338.64 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. വേനൽക്കാലത്തെ കടുത്ത ചൂടും ആവശ്യമായ വേനൽമഴ ലഭിക്കാത്തതുമാണ് ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുവരാൻ പ്രധാന കാരണം.</p>
<p>ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകൾ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉയർന്ന താപനില മൂലം ജലത്തിന്റെ ബാഷ്പീകരണ നിരക്കും വർധിച്ചതോടെ സംഭരണ ശേഷി വേഗത്തിൽ കുറയുകയാണ്.</p>
<p>ഈ സാഹചര്യം മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത ഉയരുകയാണ്. നിലവിൽ ഉത്പാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ അടുത്ത മാസങ്ങളിൽ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതോടെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തിലും പ്രതിഫലനം ഉണ്ടാകാം.</p>
<p>വേനൽമഴ വൈകിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.</p>
<p>ചുരുക്കത്തിൽ, വേനൽമഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാല്‍പ്പാറ അപകടം : 9 മരണം</title>
<link>https://thekeralajournal.com/2197</link>
<guid>https://thekeralajournal.com/2197</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e2dcc65a439.jpg" length="163185" type="image/jpeg"/>
<pubDate>Fri, 17 Apr 2026 23:44:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാല്‍പ്പാറയില്‍ വിനോദയാത്രയ്ക്കിടെ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. മലപ്പുറം പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e2787c88c0e.jpg" alt=""></p>
<p>അപകടത്തില്‍ മരിച്ചവര്‍ പാങ്ങ് എല്‍പി സ്കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്കൂളിലെ ആയ സാജിത (45), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകൻ ഹിഷാം (12), സാജിതയുടെ മകൻ ഷഹാദിൻ (11) എന്നിവരാണ്.</p>
<p>ട്രാവലർ ഓടിച്ചിരുന്ന ഫാസിത്ത്, സ്കൂൾ ഡ്രൈവർ നൗഷാദ് (39), മസ്നീൻ (10) എന്നിവർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. നൗഷാദും ഫാസിത്തും കോയമ്പത്തൂർ ആശുപത്രിയിലും, മസ്നീൻ പൊള്ളാച്ചി ആശുപത്രിയിലുമാണ് ചികിത്സയിൽ തുടരുന്നത്.</p>
<p>അപകടത്തെ തുടർന്ന് കേരളത്തില്‍നിന്ന് പ്രത്യേക സംഘം പുറപ്പെട്ടതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. തമിഴ്നാട് ഡിജിപിയുമായി ബന്ധപ്പെട്ടു പൊള്ളാച്ചി പൊലീസുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നതായും, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മധ്യവയസ്‌കൻ തോട്ടിൽ മരിച്ചനിലയിൽ</title>
<link>https://thekeralajournal.com/2196</link>
<guid>https://thekeralajournal.com/2196</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e22255d5d19.jpg" length="36458" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചാലിസിറ്റിക്ക് സമീപം ഒരു മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉപ്പുതോട് വേലംകുന്നേൽ ജോയി (52) ആണ് മരിച്ചത്.</p>
<p>വൈദ്യുതി ലൈനിൽനിന്ന് കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതിനിടെയാണ് അപകടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്കായി സമഗ്ര സുരക്ഷാ&#45;സൗകര്യങ്ങൾ ഒരുക്കും</title>
<link>https://thekeralajournal.com/2195</link>
<guid>https://thekeralajournal.com/2195</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e21abf755c8.jpg" length="76817" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:04:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും തേനി ജില്ലാ കളക്ടർ രജ്ഞീത് സിംഗും ചേർന്നാണ് ഇത് അറിയിച്ചത്.</p>
<p>പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തുന്ന ഭക്തർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർമാർ.</p>
<p>മെയ് 1ന് പുലർച്ചെ 6 മുതൽ ഭക്തർക്കായി പ്രവേശനം അനുവദിക്കും. അതിന് മുൻപായി പൂജാരിമാരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 2.30ന് ശേഷം പ്രവേശനം നിർത്തിവയ്ക്കും. മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങൾ ഭക്തരെ ഇറക്കിയതിന് പിന്നാലെ മടങ്ങേണ്ടതാണ്. ക്ഷേത്രപരിസരത്ത് പാർക്കിംഗ് അനുവദിക്കില്ലെന്നും ട്രാക്ടറുകൾക്ക് പ്രവേശനമില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഭക്തർക്കായി കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ചൂട് പരിഗണിച്ച് ബാരിക്കേഡുകൾക്ക് മുകളിലായി പന്തൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമുകളും അഗ്നിശമനസേന യൂണിറ്റുകളും ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും സജ്ജമാക്കും.</p>
<p>വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനത സംരക്ഷിക്കുന്നതിനെ മുൻനിർത്തി പരിസ്ഥിതി സൗഹൃദ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.</p>
<p>കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തിൽ നടന്ന അന്തർസംസ്ഥാന യോഗത്തിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണൽ ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, തേനി ഡി.എഫ്.ഒ കിരൺ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത : പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത്</title>
<link>https://thekeralajournal.com/2194</link>
<guid>https://thekeralajournal.com/2194</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18d28c3ddd.jpg" length="52541" type="image/jpeg"/>
<pubDate>Fri, 17 Apr 2026 07:00:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതയുടെ പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് ആരംഭിക്കും. രൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അസംബ്ലി 19 വരെ നീളും. കെസിവൈഎം നെടുങ്കണ്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നെടുങ്കണ്ടം കരുണ അനിമേഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.</p>
<p>പ്രസിഡന്റ് സാം സണ്ണി അധ്യക്ഷത വഹിക്കുന്ന അസംബ്ലി ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.</p>
<p>ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ, യുവജനങ്ങളുടെ ക്രിയാത്മക ഇടപെടലുകൾ, സമുദായ ശക്തീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ പഠന ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും അസംബ്ലിയുടെ ഭാഗമായി നടക്കും.</p>
<p>രൂപതയിലെ 105 യൂണിറ്റുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വൈദികരും യുവജന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.</p>
<p>19ന് ഉച്ചയോടെ സമാപിക്കുന്ന അസംബ്ലിയിൽ രൂപതയുടെ വരും വർഷങ്ങളിലെ യുവജന പ്രവർത്തനങ്ങൾക്ക് കർമപദ്ധതികൾക്ക് രൂപം നൽകും.</p>
<p>രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, അനിമേറ്റർ സിസ്റ്റർ ലിന്റ എസ്‌എബിഎസ്, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൻ എന്നിവർ അസംബ്ലിക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ക്രൈസ്തവർ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2193</link>
<guid>https://thekeralajournal.com/2193</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18c929e65a.jpg" length="95503" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:57:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ക്രൈസ്തവർ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്ന സമൂഹമാണെന്നും ഏത് സാഹചര്യങ്ങളിലും ധീരതയോടെ വിശ്വാസം പ്രഘോഷിക്കണമെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. രാജകുമാരി ദൈവമാതാ തീർഥാടന പള്ളിയിൽ നടന്ന ബൈബിള്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ഭാരതത്തിൽ ചെറിയ ശതമാനമായി നിലനിൽക്കുന്ന ക്രൈസ്തവ സമൂഹം പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിനും സുവിശേഷത്തിനും സാക്ഷ്യം നൽകേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഭയ്ക്കെതിരായ വിമർശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും നിരാശയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന മാർപാപ്പയെ വിമർശനവിധേയമാക്കുന്ന സാഹചര്യങ്ങളിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നേറുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അണക്കര മരിയൻ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷൻ നയിക്കുന്നു. ഇടുക്കി രൂപത വികാരി ജനറാള്മാരായ മോൺ. ജോസ് നരിതൂക്കിൽ, മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരോടൊപ്പം ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>ചിലന്തിയാർ ചെക്ക് ഡാം: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം</title>
<link>https://thekeralajournal.com/2192</link>
<guid>https://thekeralajournal.com/2192</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18c164c399.jpg" length="75321" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:55:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ (NGT) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.</p>
<p>വട്ടവടയിലെ ചെക്ക് ഡാം നിർമാണത്തിൽ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ കേരളം മാർച്ച് 25-നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ്. ജയതിലകാണ് ഹർജി സമർപ്പിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം.</p>
<p>വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജൽജീവൻ മിഷന്റെ ഭാഗമായാണ് ചിലന്തിയാർ ചെക്ക് ഡാം നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>അതേസമയം, തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ ഹരിത ട്രിബ്യൂണൽ നിർമാണത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.</p>
<p>സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>കിണ‍ര്‍ വൃത്തിയാക്കാനിറങ്ങി, പിന്നാലെ ദേഹാസ്വാസ്ഥ്യം;തൊഴിലാളിക്ക് ജീവൻ നഷ്ടമായി</title>
<link>https://thekeralajournal.com/2191</link>
<guid>https://thekeralajournal.com/2191</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18b5865514.jpg" length="58299" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:52:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ആനച്ചാലിന് സമീപമുള്ള ചെങ്കുളത്ത് കിണർ വൃത്തിയാക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്.</p>
<p>കിണറ്റിൽ ഇറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഇതോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.</p>
<p>വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബെന്നിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും നില ഗുരുതരമായിരുന്നു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>ഹയർ സെക്കൻഡറി ഫലം മേയ് 25ന്; പ്രവേശനോത്സവം ജൂൺ 1ന്</title>
<link>https://thekeralajournal.com/2190</link>
<guid>https://thekeralajournal.com/2190</guid>
<description><![CDATA[ എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം ഉണ്ടാകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e0bfe1ead4a.jpg" length="121651" type="image/jpeg"/>
<pubDate>Thu, 16 Apr 2026 16:24:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപന തീയതിയിൽ മാറ്റം വരുത്തി. നേരത്തെ മേയ് 22ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതുക്കിയ തീരുമാനം പ്രകാരം മേയ് 25നാണ് ഫലം പ്രസിദ്ധീകരിക്കുക. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.</p>
<p>ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1ന് നടക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ മേയ് 2 മുതൽ ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സ്കൂൾ മെയിന്റനൻസ് പ്രവർത്തനങ്ങൾ മേയ് 30നകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.</p>
<p>വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി നടപ്പിലാക്കും. 30%ൽ താഴെ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച അധിക ക്ലാസുകളും തുടർന്ന് പ്രത്യേക പരീക്ഷയും സംഘടിപ്പിക്കും.</p>
<p>ഈ വർഷം 4,17,497 വിദ്യാർത്ഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി. യുഎഇയിൽ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബൈയിലെ 633 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇവർക്കായി മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകും. എസ്‌എസ്‌എൽസി ഫലം മേയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായതിനെ തുടർന്നാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ തൊഴിൽ ഒഴിവാക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>കാസർകോട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഫലം സിബിഎസ്‌ഇ തടഞ്ഞ വിഷയത്തിൽ സർക്കാരിന് പരിമിതമായ ഇടപെടലാണുള്ളത്. എന്നിരുന്നാലും രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വെന്തുരുകി കേരളം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/2189</link>
<guid>https://thekeralajournal.com/2189</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e03a8a2c63e.jpg" length="54451" type="image/jpeg"/>
<pubDate>Thu, 16 Apr 2026 06:55:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. ഇവിടെ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഏപ്രിൽ 19 വരെ 40 ഡിഗ്രി സെൽഷ്യസ് കടക്കാനോ അതിലധികമാകാനോ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.</p>
<p>അതേസമയം കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.</p>
<p>കടുത്ത ചൂട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിർജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, തലവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>⚠️ <strong>ജാഗ്രത നിർദേശങ്ങൾ:</strong></p>
<p>ദാഹം തോന്നാതിരുന്നാലും ഇടവേളകളിൽ വെള്ളം കുടിക്കുക</p>
<p>ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക</p>
<p>നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജോലി സമയം ക്രമീകരിക്കുക</p>
<p>തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലിലേക്ക് മാറി വൈദ്യസഹായം തേടുക</p>
<p>മലയോര മേഖലകൾ ഒഴികെ സംസ്ഥാനമൊട്ടാകെ സൂര്യതാപ ഭീഷണി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ക്ഷീണം മാറാൻ വി.ഡി. സതീശൻ ഹൈറേഞ്ചിൽ</title>
<link>https://thekeralajournal.com/2188</link>
<guid>https://thekeralajournal.com/2188</guid>
<description><![CDATA[ “വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e039a3c9a67.jpg" length="51107" type="image/jpeg"/>
<pubDate>Thu, 16 Apr 2026 06:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാസങ്ങളോളം നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലും സമ്മർദ്ദങ്ങളിലും നിന്ന് ചെറിയൊരു ഇടവേള എടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈറേഞ്ചിൽ . കുട്ടിക്കാനം മലനിരകളിൽ ട്രെക്കിംഗ് നടത്തുകയും അടുത്ത സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.</p>
<p>കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ താര ടോജോ അലക്‌സ് ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. “വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.</p>
<p>പ്രചാരണ വേളയിൽ യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ ‘രാഷ്ട്രീയ വനവാസത്തിന്’ പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. ആ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഈ ട്രെക്കിംഗ് വീഡിയോയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്.</p>
<p>വനയാത്രകളും ട്രെക്കിംഗും തനിക്ക് ഏറെ ഇഷ്ടമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പ്രകൃതിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ദിവസത്തിന് മുന്നോടിയായി, കുട്ടിക്കാനം പ്രദേശത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ച് പ്രകൃതിയോട് ചേർന്ന് വിശ്രമിക്കുകയാണ് അദ്ദേഹം.</p>
<p>രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതിനൊപ്പം, ഫലത്തെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണെന്ന സൂചനയും അദ്ദേഹത്തിന്റെ സമീപനം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് : സുരക്ഷാ ഭീഷണിയും ഉയരുന്നു</title>
<link>https://thekeralajournal.com/2187</link>
<guid>https://thekeralajournal.com/2187</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfbb8edec2c.jpg" length="86354" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:53:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അഞ്ചുരുളി ടണൽ പ്രദേശത്ത് കടുത്ത വേനലിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർധിക്കുന്നു. അവധിക്കാലം കൂടി തുടങ്ങിയതോടെ നിത്യേന നൂറുകണക്കിന് ആളുകളാണ് ചിത്രമെടുക്കാനും കാഴ്‌ചകൾ ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.</p>
<p>ഇരട്ടയാർ ഭാഗത്തുനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ തുരങ്കം കൂടുതൽ വ്യക്തമായി കാണാനാകുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മുമ്പ് ശക്തമായ ഒഴുക്കിനിടെ തുരങ്കമുഖത്തേക്ക് എത്തുന്നത് അസാധ്യമായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരും ഭയമില്ലാതെ തുരങ്കമുഖത്തേക്ക് കടക്കുന്നതായി കാണപ്പെടുന്നു.</p>
<p>അതേസമയം, സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലത്ത് തുരങ്കമുഖത്തേക്ക് പോകുന്നത് അതീവ അപകടകരമാണ്. കുത്തിയൊഴുകുന്ന വെള്ളത്തിൽ സഞ്ചാരികൾ ജലാശയത്തിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.</p>
<p>മുൻപ് തുരങ്കമുഖത്തിനടുത്തുള്ള വെള്ളച്ചാട്ടത്തിന് കുറുകെ കാഞ്ചിയാർ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന കൈവരികൾ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിലാണ്. ഇതോടെ വെള്ളച്ചാട്ടത്തിനുള്ളിലേക്ക് സഞ്ചാരികൾ കയറുന്ന സംഭവങ്ങളും വർധിക്കുന്നു. കൂടുതൽ അകത്തേക്ക് പ്രവേശിക്കുന്നത് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകട സാധ്യതയും ഉയർത്തുന്നു. കൂടാതെ, തുരങ്കത്തിനുള്ളിലേക്ക് ഏറെ മുന്നോട്ട് പോയാൽ ദിശ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാകാം.</p>
<p>വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജലാശയവും തുരങ്കത്തിൽ നിന്ന് പതിയൊഴുകുന്ന വെള്ളച്ചാട്ടവും അകലെയായി കാണുന്ന തുരുത്തുകളും എന്നിവയാണ് അഞ്ചുരുളിയുടെ പ്രധാന ആകർഷണങ്ങൾ. മഴക്കാലത്തും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.</p>
<p>എന്നാൽ, പ്രദേശത്തേക്കുള്ള റോഡുകളുടെ ദയനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികൾക്ക് വെല്ലുവിളിയാകുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഫെഡറൽ ബാങ്കിൽ തൊഴിൽ അവസരം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2186</link>
<guid>https://thekeralajournal.com/2186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfba43d12cd.jpg" length="60660" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഫെഡറൽ ബാങ്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. സെയിൽസ് പ്രൊഫഷണൽസ്, റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലേക്കാണ് നിയമനം.</p>
<p>ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26 ആണ്. ഏപ്രിൽ 13 മുതൽ 26 വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്.</p>
<p>യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആവശ്യമാണ്.</p>
<p>പ്രവൃത്തി പരിചയം: റിലേഷൻഷിപ്പ് മാനേജർ തസ്തികയ്ക്ക് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.</p>
<p>പ്രായപരിധി: 2026 ഏപ്രിൽ 1നനുസരിച്ച്‌ 35 വയസ്സ് കവിയരുത്. (1991 ഏപ്രിൽ 1ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം)</p>
<p>അപേക്ഷാ ഫീസ്: ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല.</p>
<p>തെരഞ്ഞെടുപ്പ് പ്രക്രിയ:</p>
<p>അപേക്ഷകൾ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും</p>
<p>തുടർന്ന് വ്യക്തിഗത അഭിമുഖം (Personal Interview) നടത്തും</p>
<p>ബാങ്ക് തീരുമാനിക്കുന്ന മറ്റ് രീതികളും തെരഞ്ഞെടുപ്പിന് ഉപയോഗിക്കാം</p>
<p>ഉദ്യോഗാർത്ഥികൾ ‘Careers’ പേജ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് Fed-Recruit ആപ്പിൽ പ്രവേശിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.</p>
<p>കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:</p>
<p>https://federalbankcareers.zappyhire.com/apply⁠�</p>]]> </content:encoded>
</item>

<item>
<title>വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2185</link>
<guid>https://thekeralajournal.com/2185</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfb8b97e6a9.jpg" length="50693" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:41:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്.</p>
<p>വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങൾ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യിൽ വെച്ച്‌ പൊട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വേനൽ ചൂട് : അവധിക്കാല സ്പെഷ്യൽ ക്ലാസുകൾക്ക് വിലക്ക്</title>
<link>https://thekeralajournal.com/2184</link>
<guid>https://thekeralajournal.com/2184</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfb80229dfc.jpg" length="48707" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:38:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണെന്നും ചട്ടവിരുദ്ധമായി ക്ലാസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.</p>
<p>കേരളത്തിൽ താപനില ഉയർന്ന സാഹചര്യവും ആരോഗ്യ, കാലാവസ്ഥാ വകുപ്പുകളുടെ ജാഗ്രത നിർദേശങ്ങളും പരിഗണിച്ചാണ് തീരുമാനം. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കാമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നിലനിൽക്കുന്നു. ഈ മാസം 19 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു</title>
<link>https://thekeralajournal.com/2183</link>
<guid>https://thekeralajournal.com/2183</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69df1fce55fc5.jpg" length="54186" type="image/jpeg"/>
<pubDate>Wed, 15 Apr 2026 10:49:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കാമുകി വാങ്ങിനല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുഴല്‍മന്ദം സ്വദേശി അനു സി എം (22), ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24), മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി.ജെ (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.</p>
<p>കഴിഞ്ഞ ദിവസമാണ് ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജി (21)ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് എറണാകുളത്തുനിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.</p>
<p>അനുവും ജിൻസും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. ഈ ബന്ധത്തിനിടയിലാണ് അനു ജിൻസിന് ബൈക്ക് വാങ്ങിനല്‍കിയത്. പിന്നീട് ജിൻസിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് ബൈക്ക് തിരികെ നല്‍കണമെന്ന് അനു ആവശ്യപ്പെട്ടെങ്കിലും ജിൻസ് അത് നല്‍കാന്‍ തയ്യാറായിരുന്നില്ല.</p>
<p>ഇതോടെ ബൈക്കോ അല്ലെങ്കില്‍ 60,000 രൂപയോ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അനുവും സുഹൃത്തുക്കളും ഇടുക്കിയിലെത്തി. സംസാരിക്കാനായി ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാക്കുതർക്കം ഉണ്ടായി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ജിൻസിനെ കുത്തുകയായിരുന്നു.</p>
<p>ഇടത് തോളിലാണ് ജിൻസിന് കുത്തേറ്റത്. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>അറസ്റ്റിലായവരും ജിൻസും ഒരുമിച്ച് താമസിക്കുന്നവരും ഒരു സ്പായില്‍ ജോലി ചെയ്യുന്നവരുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ക്ക് നേരത്തെ തന്നെ വിവിധ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഉത്സവത്തിനിടെ സംഘര്‍ഷം; പൊലീസുകാരെ മർദ്ദിച്ച 2 പേർ പിടിയിൽ</title>
<link>https://thekeralajournal.com/2182</link>
<guid>https://thekeralajournal.com/2182</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dee9c4a9e01.jpg" length="70270" type="image/jpeg"/>
<pubDate>Wed, 15 Apr 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: ഇഞ്ചിക്കാട് എസ്റ്റേറ്റ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ രണ്ട് പേർ വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിൽ. ഇഞ്ചിക്കോട് സ്വദേശിയായ കിഴക്കേതിൽ വീട്ടിൽ അനിജിത്തും, പെരിയാർ സ്റ്റേറ്റിൽ താമസിക്കുന്ന മധുസൂദനനും ആണ് അറസ്റ്റിലായത്.</p>
<p>തിങ്കളാഴ്ച ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. സംഘർഷം തടയാൻ എത്തിയ വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണനും സിപിഒ രാഹുലിനെയും ഒരു സംഘം ചേർന്ന് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>സംഘം ചേർന്ന് പൊലീസിനെ മർദ്ദിക്കൽ, കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ ഇരുവരെയും ദേവികുളം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ അജിത്ത്, അജിമോൻ, ഭാര്യ സിന്ധു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കൗമാരക്കാർ സമൂഹത്തിനും സഭയ്ക്കും പ്രതിബദ്ധരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2181</link>
<guid>https://thekeralajournal.com/2181</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dee84c5031d.jpg" length="105666" type="image/jpeg"/>
<pubDate>Wed, 15 Apr 2026 06:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ഈ കാലഘട്ടത്തിലെ കൗമാരക്കാർ സഭയോടും തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെയും ജീസസ് യൂത്തിന്റെയും നേതൃത്വത്തിൽ, രൂപത പ്രയർ ഗ്രൂപ്പിന്റെയും യെസ് ഫോർമേഷൻ സംഘത്തിന്റെയും സഹകരണത്തോടെ മുരിക്കാശേരി പാവനാത്മാ കോളജിൽ സംഘടിപ്പിച്ച "മീറ്റ് ജീസസ് ടീൻസ് കോൺഫറൻസ് - സീസൺ 2"-ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നാളത്തെ സഭയുടെയും സമൂഹത്തിന്റെയും വളർച്ച കൗമാരക്കാരിലാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തെ നന്മയുടെ പാതയിൽ നയിക്കേണ്ടതും സഭയെ പ്രേഷിതാഭിമുഖ്യത്തിൽ വളർത്തേണ്ടതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളർച്ചയുടെ ഈ നിർണായക ഘട്ടത്തിൽ ശരിയായ പാത തെരഞ്ഞെടുക്കാൻ കുട്ടികളും, അവർ ആ പാതയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.</p>
<p>കുട്ടികൾ അനുദിന വിശുദ്ധബലിയിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥനയിൽ സ്ഥിരത പുലർത്തുകയും ചെയ്യണമെന്ന് ബിഷപ് നിർദ്ദേശിച്ചു. പ്രാദേശിക സഭയായ രൂപതയോടുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദീകരിച്ച ബിഷപ്, വിവിധ മിഷൻ കേന്ദ്രങ്ങളെയും മിഷനറിമാരെയും പരിചയപ്പെടുത്തി യുവാക്കളെ മിഷൻ രംഗത്ത് സജീവമായി പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. രൂപതയിലെ 9, 10 ക്ലാസുകളിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 11 മുതൽ 15 വരെ സംഘടിപ്പിച്ച ക്യാമ്പിൽ അറുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.</p>
<p>ടീൻസ് കോൺഫറൻസിനോടനുബന്ധിച്ച് വിവിധ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ദിവ്യകാരുണ്യ ആരാധന, തിയറ്റർ അവതരണങ്ങൾ തുടങ്ങിയവയും നടന്നു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്ത കോൺഫറൻസ് ഇന്ന് സമാപിക്കും.</p>
<p>മോൺ. ജോസ് നരിതൂക്കിൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരുള്‍പ്പെടെ നിരവധി വൈദികരും സന്യസ്തരും പരിപാടിയിൽ പങ്കെടുത്തു. രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജോസ് പുതിയാപറമ്പിൽ, ഫാ. അജിത് മടിക്കാങ്കൽ, ഫാ. തോമസ് മണിയാട്ട്, ഫാ. ജോർജ് പള്ളിവാതുക്കൽ, ഫാ. ജിതിൻ പാറക്കൽ, ഫാ. ആൽബർട്ട് പള്ളിത്താഴത്ത്, സിസ്റ്റർ സ്റ്റാർലറ്റ് സി.എം.സി., സെസിൽ ജോസ്, ജീസ് ഫ്രാൻസിസ് എന്നിവരും നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ചുട്ട് പഴുത്ത് കേരളം.. ചൂട് അപകടകരമായ നിലയിൽ..</title>
<link>https://thekeralajournal.com/2180</link>
<guid>https://thekeralajournal.com/2180</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ded7884506d.jpg" length="96177" type="image/jpeg"/>
<pubDate>Wed, 15 Apr 2026 05:41:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചുട്ട് പഴുത്ത് കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് </p>
<p>പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയർന്നേക്കാം</p>
<p></p>
<p>സംസ്ഥാനത്ത് ചൂട് കനക്കുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് അയ്യമലപ്പടിയിൽ വാഹനാപകടം ; കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2179</link>
<guid>https://thekeralajournal.com/2179</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ddd3cfd9885.jpg" length="69873" type="image/jpeg"/>
<pubDate>Tue, 14 Apr 2026 11:12:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ല് അയ്യമലപ്പടിയിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു.ചിന്നാറിൽ നിന്നും കട്ടപ്പനക്ക് വരുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ddd3a1ef613.jpg" alt=""></p>
<p>ഇന്നോവ കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു റോഡിൽ നിന്നും വന്ന കാറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.ഇടിയുടെ  ആഘാതത്തിൽ കാറിൻ്റെ മുൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>ആളുകൾക്ക് സാരമായ പരിക്കുകൾ ഇല്ല.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രേക്ഷക ഹൃദയം കീഴടക്കി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ഡിയോൺ ലിജോ</title>
<link>https://thekeralajournal.com/2178</link>
<guid>https://thekeralajournal.com/2178</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dda6d1654a8.jpg" length="143680" type="image/jpeg"/>
<pubDate>Tue, 14 Apr 2026 08:01:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: സംഗീതത്തിന്റെ മധുരത്തിൽ ഹൃദയങ്ങളെ തൊടുന്ന ശബ്ദവുമായി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ 9 വയസ്സുകാരൻ ഡിയോൺ ലിജോ പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നു.</p>
<p>ചെറുപ്പം തന്നെ സംഗീതത്തോടുള്ള അതിയായ അഭിനിവേശവും ആത്മാർത്ഥതയും കൊണ്ട് ശ്രദ്ധേയനായ ഡിയോൺ, ഇപ്പോൾ തന്റെ പുതിയ ആൽബത്തിലെ ഗാനവുമായി കൂടുതൽ ഹൃദയസ്പർശിയായ അനുഭവം സമ്മാനിക്കുന്നു.</p>
<p>ഫാ. അശോക് കൊല്ലംകുടി രചനയും സംഗീതവും നിർവഹിച്ച ദിവ്യകാരുണ്യ സ്വീകരണ ഗാനം “തിരുവോസ്തിയായ്” ഡിയോൺ ആലപിക്കുമ്പോൾ, അത് ഒരു ഗാനം മാത്രമല്ല, ആത്മാവിനെ സ്പർശിക്കുന്ന ഒരു അനുഭവമായി മാറുകയാണ്.</p>
<p>ശുദ്ധമായ ശബ്ദവും ഭക്തിസാന്ദ്രമായ അവതരണവും ഗാനത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. ഈ ഗാനമാകട്ടെ ഇതിനകം തന്നെ അനേകം ആളുകളുടെ മനസ്സുകളിൽ താളമിട്ടിരിക്കുകയാണ്.</p>
<p>കലാരംഗത്തും ഡിയോൺ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഈ വർഷത്തെ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഡിയോൺ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഗ്രൂപ്പ് സോംഗ് എന്നിവയിൽ അതുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്.</p>
<p>ഇപ്പോൾ ഗുഡ്നെസ് ടിവിയുടെ പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ “Voice of Goodness Season 3”യിലെ മത്സരാർത്ഥിയായും ഡിയോൺ തിളങ്ങുകയാണ്.</p>
<p>ചെറുപ്പം കൊണ്ട് മാത്രമല്ല, സംഗീതത്തോടുള്ള സമർപ്പണവും ആത്മാർത്ഥതയും കൊണ്ടാണ് ഡിയോൺ ഇന്ന് എല്ലാവരുടെയും ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമുണ്ടാക്കുന്നത്.</p>
<p>ഭാവിയിൽ മലയാള സംഗീത ലോകത്തിന് അഭിമാനമാകുന്ന പ്രതിഭയായി ഉയരാൻ ഡിയോൺ ലിജോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു..</p>
<p>വീഡിയോ കാണാം<iframe width="560" height="314" src="https://www.youtube.com/embed/GpKJ5-iwlTs" allowfullscreen="allowfullscreen"></iframe></p>
<p><a href="https://youtu.be/GpKJ5-iwlTs" title="ഗുഡ്നെസ് ടീവി മ്യൂസിക് റിയാലിറ്റി ഷോയിൽ പാടി എല്ലാവരുടെയും മനം കവർന്ന ഡിയോൺ പാടുന്നു - “തിരുവോസ്തിയായ് “">https://youtu.be/GpKJ5-iwlTs</a></p>
<p>ഗുഡ്നെസ് ടീവി മ്യൂസിക് റിയാലിറ്റി ഷോയിൽ പാടി എല്ലാവരുടെയും മനം കവർന്ന ഡിയോൺ പാടുന്നു - “തിരുവോസ്തിയായ് “</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ പോളിങ് 79.63%: സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/2177</link>
<guid>https://thekeralajournal.com/2177</guid>
<description><![CDATA[ തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8157dcced3.jpg" length="92582" type="image/jpeg"/>
<pubDate>Tue, 14 Apr 2026 06:47:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ പോളിങ് ശതമാനം ഏകദേശം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തപാൽ വോട്ടുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, അവ കൂടി ചേർത്താൽ പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇ.വി.എം അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വോട്ടിംഗിൽ ഇത്തവണ ഏകദേശം 97 ശതമാനം പോളിങ് ഉണ്ടായതായും അറിയിച്ചു. ഏകദേശം 53,000 സർവീസ് വോട്ടുകൾ കൂടി ചേർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.</p>
<p>ഇതിനിടെ, തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റൽ വോട്ടിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേരളത്തിൽ ഏപ്രിൽ 9-നാണ് ഒരഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട കണക്കുകൾ പ്രകാരം തന്നെ ഇത്തവണ പോളിങ് ശതമാനം റെക്കോർഡുകൾ ഭേദിക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന് മുന്നണികളും അവകാശപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മാതൃകയായി ഷീജാ റെജി കുറ്റിപ്പുറം</title>
<link>https://thekeralajournal.com/2176</link>
<guid>https://thekeralajournal.com/2176</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd7e939e9b2.jpg" length="99989" type="image/jpeg"/>
<pubDate>Tue, 14 Apr 2026 05:09:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഉദാഹരണമായി കട്ടപ്പന ടൗണിൽ ഇന്നലെ നടന്ന സംഭവം. പുളിയമ്മല റോഡിൽ വഴിയിൽ കിടന്ന നിലയിൽ ലഭിച്ച 35000 രൂപ കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു ഉടമയെ കണ്ടെത്തി പണം തിരികെ നൽകി ഷീജാ റെജി കുറ്റിപ്പുറം മാതൃകയായി.</p>
<p>വഴിയിൽ കളഞ്ഞു കിട്ടിയപ്പണം ഉടൻ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് യഥാർത്ഥ ഉടമസ്ഥ സ്റ്റേഷനിൽ എത്തി തുക കൈപ്പറ്റി.ഷീജാ റെജിയുടെ ഈ മാതൃകാപരമായ പ്രവൃത്തി അഭിനന്ദർഹമാണ്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന; ആശ്വാസമാകേണ്ട ബൈപാസ് റോഡ് നിർമാണവും ഇഴയുന്നു</title>
<link>https://thekeralajournal.com/2175</link>
<guid>https://thekeralajournal.com/2175</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd7bab3b183.jpg" length="109905" type="image/jpeg"/>
<pubDate>Tue, 14 Apr 2026 04:57:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ ആശ്വാസമാകേണ്ട ഇടുക്കിക്കവല–ഓസാനം സ്കൂൾ ജംഗ്ഷൻ വരെ നീളുന്ന ബൈപാസ് റോഡിന്റെ നിർമാണം ഇഴയുന്നു.നിർമാണം നീണ്ടുപോകുന്നതോടെ ഈ വഴിയിലൂടെ കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്; പൊടിശല്യവും ഏറെ രൂക്ഷമാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69dd7bb77fb33.jpg" alt=""></p>
<p>ഇതിനൊപ്പം മേഖലയിലെ ‘തണലിടം’ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാത്തതിലും വ്യാപകമായ പരാതി ഉയരുന്നുണ്ട്. </p>
<p>2001-ൽ ഉദ്ഘാടനം ചെയ്ത ഈ റോഡ് 25 വർഷങ്ങൾക്ക് ശേഷം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി കോടികൾ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ ജംഗ്ഷൻ വരെയുള്ള 750 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള ഭാഗമാണ് നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.</p>
<p>മാർച്ച് 30-നകം നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ടാർ ലഭ്യതയിലെ തടസ്സവും നിർമാണ സാമഗ്രികളുടെ വിലവർധനയും പ്രവൃത്തികൾ വൈകുന്നതിനുള്ള പ്രധാന കാരണങ്ങളായി അധികൃതർ പറയുന്നു.</p>
<p>കട്ടപ്പനയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകേണ്ട പദ്ധതി തന്നെ ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നിർമാണം വേഗത്തിലാക്കി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികളും പ്രദേശവാസികളും രംഗത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ മകനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/2174</link>
<guid>https://thekeralajournal.com/2174</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd73779a4b1.jpg" length="30253" type="image/jpeg"/>
<pubDate>Tue, 14 Apr 2026 04:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പിടികൂടിയത്.</p>
<p>പതിനഞ്ചുകാരനായ മകനെയാണ് ഇയാൾ മർദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നജീബിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നു മർദ്ദനമെന്നത് പോലീസ് സ്ഥിരീകരിച്ചു. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.</p>
<p>സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതരും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെലക്ഷൻ ട്രയൽസ് നാളെ</title>
<link>https://thekeralajournal.com/2173</link>
<guid>https://thekeralajournal.com/2173</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc78f39d1dd.jpg" length="76223" type="image/jpeg"/>
<pubDate>Mon, 13 Apr 2026 10:32:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ദേശീയ ത്രോബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളുടെ ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ നടക്കും. സബ് ജൂനിയർ ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പിനും ദേശീയ ത്രോബോൾ ഫെഡറേഷൻ കപ്പ് സീനിയർ മത്സരങ്ങൾക്കുമായി ടീമുകളെ തെരഞ്ഞടുക്കുന്നതിനാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.</p>
<p>ജില്ലാ തല ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ രാവിലെ 9.30ന് രാജാക്കാട് ജിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരള ടീമുകളുടെ ഓപ്പൺ സിലക്ഷൻ ട്രയൽസ് ഏപ്രിൽ 16ന് ഫോർട്ട് കൊച്ചിയിൽ നടക്കും.</p>
<p>ത്രോബോൾ അസോസിയേഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9496465390.</p>]]> </content:encoded>
</item>

<item>
<title>പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യം: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2172</link>
<guid>https://thekeralajournal.com/2172</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc44565840a.jpg" length="120843" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യമാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. നെടുങ്കണ്ടം കരുണാ ഡിവൈൻ മേഴ്സി റിട്രീറ്റ് ആൻഡ് ആനിമേഷൻ സെന്ററിൽ നടന്ന ദൈവകരുണ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച പുതുഞായർ ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.</p>
<p>ആധുനിക ഡിജിറ്റൽ യുഗത്തിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ വിശ്വാസികളുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ നേരിടുമ്പോൾ ലഹരിയെയും ആത്മഹത്യയെയും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ദൈവിക ബന്ധം ശക്തമാക്കണമെന്നും ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ കൂട്ടിച്ചേർത്തു.</p>
<p>ജറുസലേം ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജോ തയ്യാലയ്ക്കൽ നയിച്ച കൺവൻഷനിൽ ഫാ. ജയിംസ് മാക്കിയിൽ, ബ്രദർ ഉണ്ണി മാവടി, ഫാ. ജോസഫ് കൊച്ചുകുന്നേൽ, ബ്രദർ തോമസ് കുമളി, ബ്രദർ ബേബി ജോൺ കലയന്താനി എന്നിവർ വിവിധ ദിവസങ്ങളിൽ വചനസന്ദേശം നൽകി. പത്ത് ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ സഹസ്രദളപത്മം വിരിഞ്ഞു</title>
<link>https://thekeralajournal.com/2171</link>
<guid>https://thekeralajournal.com/2171</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc4361a2a54.jpg" length="77008" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:44:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കാഴ്ചയുടെ വസന്തമൊരുക്കി ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കട്ടപ്പനയില്‍ വിരിഞ്ഞത് കൗതുകമായി. എക്‌സൈസ് ഉദ്യോഗസ്ഥനായ വാകവയല്‍ സ്വദേശിയായ ബിലേഷിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് വെള്ളയും ചുവപ്പും കലർന്ന നിറങ്ങളിലുള്ള രണ്ട് താമരപ്പൂക്കള്‍ വിരിഞ്ഞത്.</p>
<p>ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന താമരത്തൈ നട്ട് പരിപാലിച്ചുവരികയായിരുന്നു. മൊട്ടിട്ടതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞു.</p>
<p>പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സഹസ്രദളപത്മം ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് പൂവിടുന്നത്. ജോലിക്കുശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ബിലേഷിന്റെ പ്രധാന വിനോദങ്ങള്‍. ഈ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീയുടെ വിഷു വിപണന മേളയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2170</link>
<guid>https://thekeralajournal.com/2170</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc42efa2497.jpg" length="109861" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:42:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം: കുടുംബശ്രീ ജില്ലാമിഷൻ മുട്ടം സി.ഡി.എസ് നേതൃത്വത്തിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് ഉദ്ഘാടനം ചെയ്തു.</p>
<p>വൈസ് പ്രസിഡന്റ് അലീന വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ സുലേഖ മാധവൻ, വി.ആർ. രജീഷ്, റെജി ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.ഡി.എസ് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2169</link>
<guid>https://thekeralajournal.com/2169</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc427767db9.jpg" length="119572" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:40:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ചുരുളി ശാഖയുടെ ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>യോഗത്തിൽ പ്രസിഡന്റ് പി. രാജൻ സംഘടനാ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.</p>
<p>ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ഷണ്മുഖദാസ്, യൂണിയൻ കമ്മിറ്റി അംഗം കെ.എൻ. പ്രസാദ്, ഗിരീഷ്, സുധ ദിവാകരൻ, പുഷ്പ മോഹനൻ, സിന്ധു ബൈജു എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും സമാപിച്ചു</title>
<link>https://thekeralajournal.com/2168</link>
<guid>https://thekeralajournal.com/2168</guid>
<description><![CDATA[ തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ  250 ൽ പരം ചിത്രകാരന്മാർ പങ്കെടുത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69db9f1e4b29b.jpg" length="130486" type="image/jpeg"/>
<pubDate>Sun, 12 Apr 2026 19:04:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി: കേരള ചിത്രകല പരിഷത്തിന്റെ സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും തേക്കടിയിൽ സമാപിച്ചു. കുമിളി തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 250 ഓളം ചിത്രകാരന്മാർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f29f2284.jpg" alt=""></p>
<p>പെരിയാർ ടൈഗർ റിസർവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ പ്രകൃതിയെ ആസ്പദമാക്കി തേക്കടിയുടെ പശ്ചാത്തലത്തിൽ ചിത്രരചന നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f3a01c75.jpg" alt=""></p>
<p>സംസ്ഥാന പ്രസിഡന്റ് രാജീവ് കോട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ചിത്രകാരൻ ആർട്ടിസ്റ്റ് മദനന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f4d9677e.jpg" alt=""></p>
<p>സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ കെ ജി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സജിദാസ് മോഹൻ, ഡോ. ജയിംസ് ചിറ്റിലപ്പള്ളി, പാർത്ഥസാരഥി വർമ്മ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, സേതു പാർവതി എന്നിവർ സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f647e6d8.jpg" alt=""></p>
<p>കേരള ചിത്രകല പരിഷത്തിന്റെ 65 വർഷത്തെ പ്രവർത്തനം സംസ്ഥാനത്തിന്റെ കലാരംഗത്തിന് നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലക്ഷ്മി ആർ പറഞ്ഞു. കലാകാരന്മാരുടെ പുരോഗതിക്കായി ജില്ലാതലത്തിൽ ആർട്ട് ഗ്യാലറികൾ ആരംഭിക്കണമെന്നും പുതിയ തലമുറയെ ചിത്രകലയിൽ ആകർഷിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമായെന്നും പൊതുസമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f74dfab8.jpg" alt=""></p>
<p>വിവിധ പരിപാടികൾക്ക് ജയ് പി ഈശ്വർ, വിനോദ് പയ്യന്നൂർ, രാജീവ് കെസി പോൾ, മോൻസി, ഷിജു ഇ എം, ശ്രീകാന്ത്, രാജേഷ്, ബിനോയി മാവടി, ഫാദർ സാബു മണ്ണാത്ത്, ഫ്രസ്‌കോ മുരളി, ജയപ്രകാശ് വയനാട്, രതീഷ് ശിവഗംഗ, ഉഷാകുമാരി കോട്ടയം, ലതാ ഗുരുവായൂർ, ഉണ്ണി ഗ്ലോറി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൺഡേ സ്കൂൾ സമ്മർ വൈബ്സ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2167</link>
<guid>https://thekeralajournal.com/2167</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf24c969ac.jpg" length="50130" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:46:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി രൂപതകളിലെ സൺഡേ സ്കൂളുകളെ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും മറ്റ് സാമൂഹ്യ തിന്മകൾക്കും എതിരായി അവബോധം സൃഷ്ടിക്കുന്നതിനായി സൺഡേ സ്കൂൾ സമ്മർ വൈബ്സ് പരിപാടിക്ക് തുടക്കമായി.</p>
<p>വെള്ളയാംകുടി സെന്റ് ജെറോംസ് പള്ളിയിൽ നടന്ന ചടങ്ങിൽ ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ഏബ്രഹാം പൊറയാത്ത് ഉദ്ഘാടനം നിർവഹിച്ചു. കരിയർ ഗൈഡൻസ്, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.</p>
<p>വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും പരിശീലനവും വീഡിയോ അവതരണങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ജോസ് ആന്റണി, കൺവീനർമാരായ ടിജോമോൻ ജേക്കബ്, ജിനു തോമസ്, ഫാ. ജോയിസ് മൈലാടിയിൽ, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ക്രിസ്റ്റി ജോസ്, മോനിഷ എം. മോഹനൻ, എം. മെർലിൻ, ബിബിൻ പയസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ</title>
<link>https://thekeralajournal.com/2166</link>
<guid>https://thekeralajournal.com/2166</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/img_69daf1a35e26e0-86104365-27837172.gif" length="184725" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:43:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ടൗണിലും സമീപപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം ഗുരുതരമായി തുടരുന്നു. ടൗണും ഇടവഴികളും കൈയടക്കിയ നായ്ക്കൂട്ടങ്ങൾ നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.</p>
<p>പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കുമെതിരെ നായകളുടെ ആക്രമണം പതിവാകുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതാണ് നായകൾ കൂട്ടമായി എത്താനുള്ള പ്രധാന കാരണം. ഭക്ഷണത്തിനായി നായകൾ തമ്മിൽ കടിപിടി കൂടുകയും ആക്രമണ സ്വഭാവം കാട്ടുകയും ചെയ്യുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.</p>
<p>ഇതുകൂടാതെ, റോഡിലൂടെ പോകുന്ന ഇരുചക്ര-മുചക്ര വാഹനങ്ങൾക്ക് മുന്നിലൂടെ നായകൾ ചാടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ആശങ്കയുണ്ട്.</p>
<p>തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>അണ്ടർ&#45;13 ജില്ലാ ചെസ്സ് സെലക്ഷൻ: ജോഹാനും സിയയും ചാമ്പ്യന്മാർ</title>
<link>https://thekeralajournal.com/2165</link>
<guid>https://thekeralajournal.com/2165</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf0aede485.jpg" length="110940" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:39:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളാ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ-13 ചെസ്സ് സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ ജോഹാൻ സി. ജിൻസൺ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡീപോൾ പബ്ലിക് സ്‌കൂളിലെ സിയാ സിജു വിജയിയായി.</p>
<p>ഓപ്പൺ വിഭാഗത്തിൽ അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ജോഹാൻ ജെയ്സൺ രണ്ടാം സ്ഥാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ നന്ദൻ എച്ച്. നായർ മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ പ്രണവ് പി. നായർ നാലാം സ്ഥാനവും നേടി.</p>
<p>പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളയാംകുടി നിർമൽ ജ്യോതി പബ്ലിക് സ്‌കൂളിലെ അഥീന സാബിൻ രണ്ടാം സ്ഥാനവും ആനവിലാസം സെന്റ് ജോർജ് യു.പി സ്‌കൂളിലെ മിത്ര ജോബി മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ കെ.വി. വാണി ദേവി നാലാം സ്ഥാനവും കരസ്ഥമാക്കി.</p>
<p>വിജയികൾ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജനും പ്രസിഡന്റ് ജോബിയും മത്സരങ്ങൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>തടിലോറി തലകീഴായി മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/2164</link>
<guid>https://thekeralajournal.com/2164</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf01052964.jpg" length="131441" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം : ബ്ലാത്തിക്കവല മൂക്കൻ തോട്ടത്തിലെ വളവിൽ തടി കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചു. വണ്ണപ്പുറം – ചേലച്ചുവട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയുന്നതിനായി മെറ്റൽ ഇളക്കിയിട്ടിരുന്ന ഭാഗത്ത് കയറിയപ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.</p>
<p>ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യരുടെ ചന്ദ്രാന്വേഷണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആർട്ടിമിസ് II വിജയകരമായി ഭൂമിയിലെത്തി</title>
<link>https://thekeralajournal.com/2163</link>
<guid>https://thekeralajournal.com/2163</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d9a37982749.jpg" length="39389" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:57:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൂസ്റ്റൺ: മനുഷ്യരുടെ ചന്ദ്രാന്വേഷണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് Artemis II വിജയകരമായി ഭൂമിയിലെത്തി. 54 വർഷങ്ങൾക്ക് ശേഷമാണ് NASA മനുഷ്യരെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയച്ചത്.</p>
<p>ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമല്ലാത്ത മറുപുറം ഭാഗവും അടുത്തായി നിരീക്ഷിച്ച് അപൂർവ ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് Orion spacecraft സുരക്ഷിതമായി തിരിച്ചെത്തിയത്. ഏകദേശം പത്ത് ദിവസം നീണ്ടുനിന്ന ദൗത്യം മനുഷ്യരുടെ ഭാവി ചന്ദ്രയാത്രകൾക്കും മംഗള ദൗത്യങ്ങൾക്കും നിർണായകമായ വിവരങ്ങൾ നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d9a38595d67.jpg" alt=""></p>
<p>ഇന്ത്യൻ സമയം പുലർച്ചെ 5.07-നാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് 5.37-ന് പസഫിക് സമുദ്രത്തിൽ വിജയകരമായ “സ്പ്ലാഷ് ഡൗൺ” നടന്നു. Pacific Ocean പ്രദേശത്ത്, സാന്റിയാഗോ തീരത്തോട് ചേർന്നാണ് പേടകം സമുദ്രത്തിൽ പതിച്ചത്.</p>
<p>ഈ ദൗത്യം, 1960-70കളിലെ Apollo program ശേഷം മനുഷ്യരുടെ ചന്ദ്രാന്വേഷണത്തിൽ ഏറ്റവും വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>അടിമാലിയിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2162</link>
<guid>https://thekeralajournal.com/2162</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d9a05d305ad.jpg" length="153848" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:44:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല വിഷു വിപണനമേളയ്ക്ക് അടിമാലിയിൽ തുടക്കമായി. കുടുംബശ്രീ സി.ഡി.എസ്, ആർ.കെ.ഐ ഇ.ഡി.പി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെ അടിമാലി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്.</p>
<p>അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹൈനത്ത് ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, ബ്ലോക്ക് മെമ്പർ ഉഷ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ., ജില്ലാ പ്രോഗ്രാം മാനേജർമാരായ അശ്വനി സുബ്രമണ്യൻ, അരുണ്‍ എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് ഹാപ്പി കെ. വർഗീസ് (കോൺഗ്രസ്), അന്ത്രു എം. എ (മുസ്ലീം ലീഗ്), ബേക്കർ ജോസഫ് (സി.എം.പി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കർഷകർ നേരിട്ട് എത്തിക്കുന്ന വിഷരഹിതമായ നാടൻ പച്ചക്കറികളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. വിഷുക്കണി ഒരുക്കാൻ ആവശ്യമായ സാധനങ്ങളും ഗാർഹിക ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്.</p>]]> </content:encoded>
</item>

<item>
<title>പുതിയ ചരിത്രമായി സ്ത്രീ വോട്ടർമാർ : 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.</title>
<link>https://thekeralajournal.com/2161</link>
<guid>https://thekeralajournal.com/2161</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8187f9130e.jpg" length="95539" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:36:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ സൃഷ്ടിച്ച പങ്കാളിത്തം പുതിയ ചരിത്രമായി മാറി. ആകെ സ്ത്രീ വോട്ടർമാരിൽ 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേർ ബൂത്തിലെത്തി. മറുവശത്ത്, പുരുഷ വോട്ടർമാരുടെ പോളിംഗ് ശതമാനം 75.19% മാത്രമാണ്. ഇതോടെ, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോളിംഗ് വ്യത്യാസം ഏകദേശം 6 ശതമാനം ആയി. കണക്കുകൾ പരിശോധിക്കുമ്പോൾ, 13.6 ലക്ഷം അധികം സ്ത്രീകൾ ആണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>സ്ത്രീ വോട്ടർമാരുടെ ഈ വലിയ മുന്നേറ്റത്തിന് പിന്നിൽ മുന്നണികളുടെ വാഗ്ദാനങ്ങൾ, ക്ഷേമപദ്ധതികൾ, കൂടാതെ ശക്തമായ രാഷ്ട്രീയ ബോധവൽക്കരണവും പ്രധാന കാരണങ്ങളായിട്ടാണ് വിലയിരുത്തുന്നത്.</p>
<p>മുൻ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ച ശ്രദ്ധേയമാണ്.</p>
<p>2021 നിയമസഭ തെരഞ്ഞെടുപ്പ്: 73.94%</p>
<p>2024 ലോക്സഭ തെരഞ്ഞെടുപ്പ്: 71.86%</p>
<p>ഇക്കുറി ഏകദേശം 10 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുമ്പ് സ്ത്രീകളുടെ പോളിംഗ് 80% കടന്നത് 1987ൽ (80.58%) മാത്രമായിരുന്നു.</p>
<p>അതോടൊപ്പം, പുരുഷ-സ്ത്രീ പോളിംഗ് ശതമാനത്തിൽ ഇത്ര വലിയ വ്യത്യാസം ഉണ്ടാകുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.</p>]]> </content:encoded>
</item>

<item>
<title>എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന്</title>
<link>https://thekeralajournal.com/2160</link>
<guid>https://thekeralajournal.com/2160</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8e76b3b667.jpg" length="66052" type="image/jpeg"/>
<pubDate>Fri, 10 Apr 2026 17:35:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിക്കും.</p>
<p>ഉപഭോക്താക്കൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, എണ്ണക്കമ്പനികളുടെ ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ എൻ.ഡി.എ. മുന്നേറ്റം ഉറപ്പെന്ന് ബി.ഡി.ജെ.എസ്.</title>
<link>https://thekeralajournal.com/2159</link>
<guid>https://thekeralajournal.com/2159</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8c8118c638.jpg" length="49286" type="image/jpeg"/>
<pubDate>Fri, 10 Apr 2026 15:21:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കിയിൽ എൻ.ഡി.എ. വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസം ബി.ഡി.ജെ.എസ്. പ്രകടിപ്പിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ നിലപാടാണെന്ന് അദ്ദേഹം വിമർശിച്ചു. മാറിമാറി ഭരിച്ച രണ്ടു മുന്നണികളും ജനപ്രതിനിധികളായിരുന്നിട്ടും, ജനകീയ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുന്നതിനോ ജില്ലയിലെ പിന്നോക്കാവസ്ഥ മാറ്റുന്നതിനോ യാതൊരു ഗൗരവപരമായ ഇടപെടലുകളും നടത്തിയിട്ടില്ലെന്നുമാണ് ആരോപണം.</p>
<p>ഇടുക്കിയുടെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാർ പദ്ധതികൾ കൂടുതൽ എത്തണമെന്നാണ് ഭൂരിപക്ഷം വോട്ടർമാരുടെയും ആഗ്രഹമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്തമായതായി പ്രസാദ് വിലങ്ങുപാറ പറഞ്ഞു.</p>
<p>അതുകൊണ്ടുതന്നെ ഇത്തവണ ഇടുക്കിയിൽ എൻ.ഡി.എ. വിജയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>കനത്ത പോളിംഗ്; ഇടുക്കിയിൽ റെക്കോർഡിനരികെ — രാഷ്ട്രീയക്കളത്തിൽ കണക്കുകൂട്ടൽ കനക്കും</title>
<link>https://thekeralajournal.com/2158</link>
<guid>https://thekeralajournal.com/2158</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8187163706.jpg" length="88722" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:52:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലുമായി കനത്ത പോളിംഗ് രേഖപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 77.14 ശതമാനമാണ് ജില്ലയിലെ ശരാശരി പോളിംഗ്. അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. 1987ലെ തിരഞ്ഞെടുപ്പിലെ 77.69 ശതമാനമാണ് ഇതുവരെയുള്ള റെക്കോർഡ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d8187fa131c.jpg" alt=""></p>
<p>2021ലെ 71.96 ശതമാനത്തിലും 2016ലെ 73.59 ശതമാനത്തിലും നിന്നുള്ള ശ്രദ്ധേയമായ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലോക്സഭയും തദ്ദേശ തിരഞ്ഞെടുപ്പുകളും താരതമ്യേന കുറഞ്ഞ പോളിംഗാണ് കണ്ടത്.</p>
<p><strong>മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് (2021നെ അപേക്ഷിച്ച്)</strong></p>
<p>ദേവികുളം: 77.84% (68.53)</p>
<p>ഉടുമ്പൻചോല: 79.51% (74.84)</p>
<p>തൊടുപുഴ: 75.97% (72.76)</p>
<p>ഇടുക്കി: 75.40% (70.64)</p>
<p>പീരുമേട്: 77.50% (73.06)</p>
<p>ഉടുമ്പൻചോല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (79.51%) രേഖപ്പെടുത്തിയത്. ഇടുക്കി മണ്ഡലത്തിലാണ് കുറവ് (75.40%).</p>
<p><strong>രാവിലെ മുതൽ നീണ്ട നിര</strong></p>
<p>രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ തന്നെ പല ബൂത്തുകളിലും നീണ്ട നിരയുണ്ടായിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 15 ശതമാനം പോളിംഗ് പിന്നിട്ടു. 11 മണിയോടെ ഇത് 32.34 ശതമാനമായി. ഉച്ചയോടെ ചൂട് കനത്തിട്ടും വോട്ടർമാരുടെ ആവേശം കുറഞ്ഞില്ല.</p>
<p>മൂന്ന് മണിയോടെ 62.35 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചോടെ 74.55 ശതമാനം പിന്നിട്ട് മുൻ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡുകൾ മറികടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d8188acc4f8.jpg" alt=""></p>
<p><strong>ആവേശം നിറഞ്ഞ ഹൈറേഞ്ച്</strong></p>
<p>തോട്ടം മേഖലകളും ഹൈറേഞ്ച് പ്രദേശങ്ങളും ഉൾപ്പെടെ എല്ലായിടത്തും വോട്ടർമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. വിദൂര മേഖലകളിൽ നിന്നുള്ളവരും വിദേശത്തും പുറത്തും ജോലി ചെയ്യുന്നവരും വോട്ട് ചെയ്യാൻ എത്തിയത് പോളിംഗ് ഉയരാൻ കാരണമായി.</p>
<p>വൃദ്ധരും രോഗികളും ഉൾപ്പെടെ പലരെയും വാഹനങ്ങളിൽ ബൂത്തിലേക്ക് എത്തിച്ച കാഴ്ചയും ശ്രദ്ധേയമായി. പ്രായമായവർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p><strong>ചെറിയ തടസ്സങ്ങൾ മാത്രം</strong></p>
<p>ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് ഒഴിച്ചാൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മുട്ടത്ത് ഒരു ഡ്യൂപ്ലിക്കേറ്റ് വോട്ട് സംഭവത്തിൽ ടെൻഡർ വോട്ട് രേഖപ്പെടുത്തി പ്രശ്നം പരിഹരിച്ചു.</p>
<p>ജില്ലയിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായി നടന്നു. സംഘർഷങ്ങളോ വ്യാപകമായ പരാതികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1,076 പോളിംഗ് ബൂത്തുകളിൽ 3,378 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.</p>
<p><strong>ഉയർന്ന പോളിംഗ് — ആര്ക്ക് ഗുണം?</strong></p>
<p>പോളിംഗ് ശതമാനം കുത്തനെ ഉയർന്നത് ആര്ക്ക് അനുകൂലമാകുമെന്ന ചർച്ച രാഷ്ട്രീയവൃത്തങ്ങളിൽ സജീവമാണ്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന് ശേഷമുള്ള മാറ്റങ്ങളും, പുറത്തുള്ള വോട്ടർമാരുടെ പങ്കാളിത്തവും ഇതിൽ നിർണായകമായ ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.</p>
<p><strong>ഫലം കാത്ത്</strong></p>
<p>വോട്ടെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഫലം കാത്തിരിക്കുകയാണ്. മേയ് 4ന് ജനവിധി പുറത്തുവരുമ്പോൾ ഈ ഉയർന്ന പോളിംഗ് ആരുടെ പക്ഷത്തേക്ക് മാറുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>കന്നിവോട്ടിന്റെ ആവേശത്തിൽ ആൻ മരിയയും എയ്ഞ്ചൽ മരിയയും</title>
<link>https://thekeralajournal.com/2157</link>
<guid>https://thekeralajournal.com/2157</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8166b1dc57.jpg" length="98478" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:43:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിൽ കന്നിവോട്ടിന്റെ മനോഹര നിമിഷങ്ങൾ സാക്ഷ്യമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ മക്കളായ ആൻ മരിയയും എയ്ഞ്ചൽ മരിയയും, തങ്ങളുടെ ആദ്യ വോട്ട് സ്വന്തം പിതാവിനുതന്നെ ചെയ്യാനായ സന്തോഷത്തിൽ ത്രില്ലടിച്ചിരിക്കുകയാണ്.</p>
<p>ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുവരും മാതാവ് റാണിയോടും പിതാവിനോടും കൂടെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കന്നിവോട്ട് രേഖപ്പെടുത്തിയപ്പോൾ സന്തോഷം മറച്ചുവയ്ക്കാനായില്ല.</p>
<p>കേരള കോൺഗ്രസ് (എം) മുൻ ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് കുടുംബം പോളിംഗ് ബൂത്തിലേക്ക് എത്തിയത്.</p>
<p>“പപ്പയ്ക്കുതന്നെ ആദ്യ വോട്ട് ചെയ്യാനായി” എന്ന സന്തോഷത്തിലാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചത്.</p>]]> </content:encoded>
</item>

<item>
<title>വോട്ടിംഗ് മെഷീൻ തകരാർ; ജില്ലയിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി</title>
<link>https://thekeralajournal.com/2156</link>
<guid>https://thekeralajournal.com/2156</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8157dcced3.jpg" length="92582" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:39:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ചില ബൂത്തുകളിൽ വൈകിയാണ് ആരംഭിച്ചത്. പല സ്ഥലങ്ങളിലും പോളിംഗ് ഇടയ്ക്കിടെ തടസപ്പെടുകയും പിന്നീട് പരിഹരിച്ച് പുനരാരംഭിക്കുകയും ചെയ്തു.</p>
<p>അറക്കുളം പതിപ്പള്ളി ട്രൈബൽ യു.പി സ്കൂളിൽ 23 വോട്ടുകൾ രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീൻ തകരാറിലായത്. തുടർന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.</p>
<p>തൊടുപുഴ നഗരത്തിൽ നാലിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലെ 115-ാം നമ്പർ പിങ്ക് ബൂത്തിൽ മോക്ക് പോളിംഗിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. എ.പി.ജെ അബ്ദുൾ കലാം സ്കൂളിലും സമാന പ്രശ്നം റിപ്പോർട്ട് ചെയ്തു. വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ 90-ാം നമ്പർ ബൂത്തിൽ ഉണ്ടായ തകരാർ ഉടൻ പരിഹരിച്ചു.</p>
<p>തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താത്ത പ്രശ്നം വോൾട്ടേജ് ക്ഷാമം മൂലമാണെന്ന് കണ്ടെത്തി, ഉടൻ പരിഹരിച്ചു.</p>
<p>കരിമണ്ണൂർ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ യന്ത്ര തകരാർ മൂലം പോളിംഗ് താൽക്കാലികമായി തടസപ്പെട്ടു. ഹോളി ഫാമിലി എൽ.പി സ്കൂളിലെ 66-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിക്കാൻ 40 മിനിറ്റ് വൈകി. കരിമണ്ണൂർ ഗവ. യു.പി സ്കൂളിലെ 64-ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് രണ്ടോടെ യന്ത്രം തകരാറിലായി, ഏകദേശം ഒരു മണിക്കൂർ വോട്ടെടുപ്പ് തടസപ്പെട്ടു.</p>
<p>ഉടുമ്പൻചോല മണ്ഡലത്തിൽ മോക്ക് പോളിംഗിനിടെ കണ്ടെത്തിയ എട്ട് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചതിനാൽ സമയബന്ധിതമായി വോട്ടെടുപ്പ് ആരംഭിക്കാൻ സാധിച്ചു. പിന്നീട് വിവിധ ബൂത്തുകളിൽ വി.വി.പി.എ.ടി, കൺട്രോൾ യൂണിറ്റ് തകരാറുകൾ റിപ്പോർട്ട് ചെയ്തു. ചില സ്ഥലങ്ങളിൽ യന്ത്രങ്ങൾ ഒന്നിലധികം തവണ മാറ്റിസ്ഥാപിക്കേണ്ടി വന്നു.</p>
<p>പനച്ചിക്കുഴി, പട്ടം മെമ്മോറിയൽ സ്കൂൾ ബാലഗ്രാം, തേർഡ് ക്യാമ്പ്, വണ്ടൻമേട് എന്നിവിടങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത സമയങ്ങളിൽ യന്ത്ര തകരാറുകൾ കണ്ടെത്തി. ദേവികുളം മണ്ഡലത്തിലെ മുതിരപ്പുഴ, മുനിയറ ബൂത്തുകളിലും ഇടുക്കി മണ്ഡലത്തിലെ ഇടുക്കിക്കവല ട്രൈബൽ സ്കൂളിലും അണക്കരയിലും തകരാറുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉടൻ പരിഹരിച്ചു.</p>
<p>പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലും രണ്ടിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വോട്ട് രേഖപ്പെടുത്തി &amp;apos;രാജാവും,മന്ത്രിയും,സിനിമ താരങ്ങളും &amp;apos;</title>
<link>https://thekeralajournal.com/2155</link>
<guid>https://thekeralajournal.com/2155</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b93124d04.jpg" length="75827" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:33:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതർ മുതൽ ഗോത്രരാജാവുവരെ വോട്ടെടുപ്പിൽ പങ്കെടുത്തത് ശ്രദ്ധേയമായി.</p>
<p>നടന്മാരായ ആസിഫ് അലി, സഹോദരൻ അഷ്കർ അലി എന്നിവർ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. നടൻ നിഷാന്ത് സാഗർ മകളും നടിയുമായ നന്ദയുമൊപ്പം തൊടുപുഴ ഗവ. ബോയ്സ് എച്ച്‌.എസിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സെന്റ് മേരീസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. കുമളി മന്നാക്കുടി ഗവ. ട്രൈബൽ സ്കൂളിൽ കോവിൽമല രാജാവ് രാമൻ രാജ മന്നാൻ വോട്ട് രേഖപ്പെടുത്തി.</p>
<p>മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി ഇരുപതേക്കർ സർവ് ഇന്ത്യ എൽ.പി സ്കൂളിലെ 189-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ വാഴത്തോപ്പ് ഗവ. വി.എച്ച്‌.എസ്.എസ് സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ റാണിയും മക്കളായ ആൻമരിയയും എയ്ഞ്ചൽ മരിയയും ഒപ്പമുണ്ടായിരുന്നു; മക്കൾ കന്നിവോട്ടിന്റെ ആവേശത്തിലായിരുന്നു.</p>
<p>ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസ് ഭാര്യയോടൊപ്പം തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രതീഷ് പ്രഭ കമ്പിളിക്കണ്ടം കമ്മ്യൂണിറ്റി ഹാളിലും വോട്ട് രേഖപ്പെടുത്തി.</p>
<p>ഉടുമ്പഞ്ചോല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ കുഞ്ചിത്തണ്ണി ഗവ. ഹൈസ്കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു നെടുങ്കണ്ടം ഗവ. വി.എച്ച്‌.എസ്.എസ് സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥ് തൃശൂർ ഗുരുവിജയം എൽ.പി സ്കൂളിലും വോട്ട് ചെയ്തു.</p>
<p>പീരുമേട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം ബൂത്തിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാർ തൊടുപുഴ ഒളമറ്റം ബൂത്തിലെയും എൻ.ഡി.എ സ്ഥാനാർത്ഥി രതീഷ് വരകുമല കട്ടപ്പന പേഴുംകവല ബൂത്തിലെയും വോട്ട് രേഖപ്പെടുത്തി.</p>
<p>ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ കുണ്ടള എൽ.പി സ്കൂളിലെ 45-ാം നമ്പർ ബൂത്തിലെയും യു.ഡി.എഫ് സ്ഥാനാർത്ഥി എഫ്. രാജ പള്ളിവാസൽ എൽ.പി സ്കൂളിലെ 124-ാം നമ്പർ ബൂത്തിലെയും വോട്ട് ചെയ്തു.</p>
<p>തൊടുപുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് പിതാവും മുതിർന്ന നേതാവുമായ പി.ജെ. ജോസഫിനുമൊപ്പം പുറപ്പുഴ ഗവ. എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി റോയി വാരിക്കാട്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് ചാഴിക്കാടൻ അരീക്കര സെന്റ് റോക്കീസ് സ്കൂളിലും വോട്ട് ചെയ്തു.</p>
<p>തിരഞ്ഞെടുപ്പ് ദിനത്തിൽ ഇടുക്കിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ജനാധിപത്യ പങ്കാളിത്തത്തിന്റെ ശക്തമായ പ്രതിഫലനമായി.</p>]]> </content:encoded>
</item>

<item>
<title>പോളിംഗ് ദിനം: ജില്ലയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് കൺട്രോൾ റൂമുകൾ</title>
<link>https://thekeralajournal.com/2154</link>
<guid>https://thekeralajournal.com/2154</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d79acccbd27.jpg" length="88858" type="image/jpeg"/>
<pubDate>Thu, 09 Apr 2026 17:55:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോളിംഗ് ദിനത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ട്രേറ്റിൽ സജ്ജമാക്കിയ കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിച്ചു. സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി പി.ആർ‍.ഒ (Presiding Officer) ആപ്പും വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമുകളും പ്രധാന പങ്കുവഹിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.</p>
<p>ജില്ലയിലെ 1076 പോളിംഗ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ പി.ആർ‍.ഒ ആപ്പ് വഴി പ്രിസൈഡിംഗ് ഓഫീസർമാർക്ക് അപ്ലോഡ് ചെയ്യാനായി. മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനവും ഇതിലൂടെ ലഭ്യമാക്കി. ഓരോ രണ്ട് മണിക്കൂറിലും അഞ്ച് മണ്ഡലങ്ങളിലെയും പോളിംഗ് വിവരങ്ങൾ പുതുക്കി കൺട്രോൾ റൂമിൽ നിരീക്ഷിച്ചു.</p>
<p>കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം ഒരുക്കിയിരുന്നു. ഓരോ ബൂത്തിലുമുള്ള അകത്തും പുറത്തുമായി രണ്ട് ക്യാമറകൾ വീതം സ്ഥാപിച്ച് 1076 ബൂത്തുകളിൽ നിന്ന് ആകെ 2152 ക്യാമറകളിലൂടെ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ള 38 ബൂത്തുകളിൽ റെക്കോർഡിംഗ് സൗകര്യമുള്ള ക്യാമറകളും സജ്ജീകരിച്ചു. ഇവയിൽ രണ്ട് ദിവസത്തെ മുഴുവൻ തിരഞ്ഞെടുപ്പ് നടപടികളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും.</p>
<p>ജില്ലാ കളക്ടറേറ്റിനൊപ്പം, ഓരോ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരുടെ കാര്യാലയങ്ങളിലും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓഡിയോ വിവാദം തള്ളി എം.എം. മണി; “ഡാം തുറന്ന് പ്രളയം സൃഷ്ടിച്ചതെന്നത് അസംബന്ധം”</title>
<link>https://thekeralajournal.com/2153</link>
<guid>https://thekeralajournal.com/2153</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d7598a20bda.jpg" length="99783" type="image/jpeg"/>
<pubDate>Thu, 09 Apr 2026 13:17:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രളയത്തിന് കാരണം ഡാമുകള്‍ മനപ്പൂര്‍വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി M. M. മണി. “തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല; പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിവരക്കേടാണ്,” അദ്ദേഹം പ്രതികരിച്ചു.</p>
<p>വെള്ളപ്പൊക്കത്തിന്റെ യാഥാര്‍ഥ്യം നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മന്ത്രി K. കൃഷ്ണൻകുട്ടി ഇതിനകം മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍.പി സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണി. സംസ്ഥാനത്ത് നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കനത്ത സുരക്ഷ : കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്</title>
<link>https://thekeralajournal.com/2152</link>
<guid>https://thekeralajournal.com/2152</guid>
<description><![CDATA[ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b93124d04.jpg" length="75827" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:53:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനമൊട്ടാകെ പോളിംഗ് ആരംഭിക്കുന്നത്.</p>
<p>25 ദിവസത്തിലധികം നീണ്ട പരസ്യപ്രചാരണം ഏഴിന് വൈകുന്നേരം കൊട്ടിക്കലാശത്തോടെ അവസാനിച്ചതോടെ ഇന്നലെ നിശബ്ദ പ്രചാരണദിനമായിരുന്നു. സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ആകെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം 4-നാണ്.</p>
<p>ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. മൂന്നാം തവണയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽ‍.ഡി.എഫ്. അതേസമയം ചില സീറ്റുകളിൽ വിജയം നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ‍.ഡി.എ.</p>
<p>സംസ്ഥാനത്താകെ 24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് പരിഗണിച്ച് ബൂത്തുകളിൽ കുടിവെള്ളവും വിശ്രമത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പ് നടത്താൻ ബൂത്തുകൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. സുരക്ഷയ്ക്കായി 160 കമ്പനികളുടെ കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.</p>
<p>സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരും 53,984 സർവീസ് വോട്ടർമാരുമുണ്ട്. പ്രവാസി വോട്ടർമാരായി 2,42,093 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പലരും വോട്ട് രേഖപ്പെടുത്താൻ വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്.</p>
<p>സ്ത്രീ വോട്ടർമാർ 1,39,21,868 പേരും പുരുഷ വോട്ടർമാർ 1,32,20,811 പേരുമാണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാർ 273 പേരുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്ന 18-19 വയസ്സുകാരുടെ എണ്ണം 4,66,408 ആണ്.</p>
<p>പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയും വെബ്‌കാസ്റ്റിംഗും ഉൾപ്പെടെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും 43 വിതരണകേന്ദ്രങ്ങളിലൂടെ ഇന്നലെ വിതരണം ചെയ്തു. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.</p>
<p>വിതരണ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലേക്ക് എത്തിച്ചു. വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ ഇതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കേണ്ടതുമാണ്.</p>]]> </content:encoded>
</item>

<item>
<title>വോട്ടർ ഐഡി ഉണ്ടെങ്കിലും പട്ടികയിൽ പേര് ഉറപ്പാക്കണം.വോട്ടുചെയ്യാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ</title>
<link>https://thekeralajournal.com/2151</link>
<guid>https://thekeralajournal.com/2151</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5a8816408d.jpg" length="145162" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 7 മുതൽ വൈകുന്നേരം വരെ ജില്ലാ കൺട്രോൾ റൂമും വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമും പ്രവർത്തിക്കും.</p>
<p>🔍 <strong>വോട്ടർ പട്ടിക പരിശോധിക്കുക</strong></p>
<p>വോട്ടർ ഐഡി കാർഡ് (EPIC) കൈവശമുണ്ടെങ്കിലും പട്ടികയിൽ പേര് ഉണ്ടായിരിക്കണം</p>
<p>voters.eci.gov.in വഴി പേര് പരിശോധിക്കാം</p>
<p>ബി.എൽ.ഒ. നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മുൻകൂട്ടി കൈപ്പറ്റുക</p>
<p>🪪 <strong>അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ</strong></p>
<p>താഴെപ്പറയുന്ന ഏതെങ്കിലും ഒന്ന് നിർബന്ധമാണ്:</p>
<p>വോട്ടർ ഐഡി കാർഡ്</p>
<p>ആധാർ കാർഡ്</p>
<p>പാൻ കാർഡ്</p>
<p>ഡ്രൈവിങ് ലൈസൻസ്</p>
<p>പാസ്പോർട്ട്</p>
<p>എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്</p>
<p>ബാങ്ക്/തപാൽ പാസ്ബുക്ക് (ഫോട്ടോ സഹിതം)</p>
<p>ആരോഗ്യ ഇൻഷുറൻസ് / ആയുഷ്മാൻ ഭാരത് കാർഡ്</p>
<p>പെൻഷൻ രേഖകൾ (ഫോട്ടോ സഹിതം)</p>
<p>സർക്കാർ/പിഎസ്‌യു സർവീസ് ഐഡി കാർഡ്</p>
<p>യു.ഡി.ഐ.ഡി (വൈകല്യ ഐഡി കാർഡ്)</p>
<p>❗ ശ്രദ്ധിക്കുക: ഡിജിറ്റൽ കോപ്പികൾ അനുവദിക്കില്ല</p>
<p>🗳️ <strong>വോട്ട് രേഖപ്പെടുത്തുന്ന രീതി</strong></p>
<p>വോട്ടിങ് മെഷീനിൽ (EVM) സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുക</p>
<p>ഉടൻ ബീപ് ശബ്ദം കേൾക്കും</p>
<p>📄 VVPAT പരിശോധന</p>
<p>ബട്ടൺ അമർത്തിയതിന് ശേഷം 7 സെക്കൻഡ് വരെ സ്ലിപ്പ് കാണാം</p>
<p>സ്ഥാനാർഥിയുടെ പേരും ചിഹ്നവും പരിശോധിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുക</p>
<p>♿ <strong>സൗകര്യങ്ങളും നിർദേശങ്ങളും</strong></p>
<p>ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും ക്യൂ ഒഴിവാക്കാം</p>
<p>റാംപ്, ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്</p>
<p>ഗർഭിണികൾക്കും പ്രത്യേക സഹായം</p>
<p>📵 <strong>മൊബൈൽ ഫോൺ നിയന്ത്രണം</strong></p>
<p>പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ നിരോധിതം</p>
<p>100 മീറ്റർ മുൻപായി ഫോൺ സ്വിച്ച് ഓഫ് ചെയ്യണം</p>
<p>കുടുംബശ്രീ വോളണ്ടിയർമാർ ഫോൺ സൂക്ഷിക്കും (ടോക്കൺ സംവിധാനം)</p>
<p>വോട്ട് ചെയ്ത ശേഷം ടോക്കൺ നൽകി ഫോൺ തിരികെ വാങ്ങാം</p>
<p>✅ <strong>ശ്രദ്ധാപൂർവ്വം വോട്ട് ചെയ്യുക – ജനാധിപത്യത്തിന്റെ അവകാശം വിനിയോഗിക്കുക</strong></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും</title>
<link>https://thekeralajournal.com/2150</link>
<guid>https://thekeralajournal.com/2150</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b6a8a57fd.jpg" length="71206" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:42:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>🗳️ <span style="text-decoration: underline;"><strong>തൊടുപുഴ</strong></span></p>
<p>അപു ജോൺ ജോസഫ് (യു.ഡി.എഫ്) – ഓട്ടോറിക്ഷ</p>
<p>അഡ്വ. ബേസിൽ ജോൺ (എ.എ.പി) – ചൂൽ</p>
<p>സിറിയക്ക് ചാഴികാടൻ (എൽ‍.ഡി.എഫ്) – രണ്ടില</p>
<p>അഡ്വ. റോയി വാരികാട്ട് (എൻ‍.ഡി.എ) – ചക്ക</p>
<p>അഫ്സൽ എം.ബി (എസ്‍.ഡി.പി.ഐ) – കത്രിക</p>
<p>പി.ടി. വർഗീസ് (എസ്‍.യു.സി.ഐ) – ടോർച്ച്</p>
<p>അജയ് വി മാരാർ (സ്വത.) – ലോറി</p>
<p>ജോമോൻ ജോൺ (സ്വത.) – ഡയമണ്ട്</p>
<p>🗳️ <span style="text-decoration: underline;"><strong>ഇടുക്കി</strong></span></p>
<p>ഷിജോ ആന്റണി (ബി.എസ്.പി) – ആന</p>
<p>റോയി കെ. പൗലോസ് (യു.ഡി.എഫ്) – കൈ</p>
<p>റോഷി അഗസ്റ്റിൻ (എൽ‍.ഡി.എഫ്) – രണ്ടില</p>
<p>പ്രതീഷ് പ്രഭ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്</p>
<p>🗳️ <span style="text-decoration: underline;"><strong>ഉടുമ്പഞ്ചോല</strong></span></p>
<p>കെ.കെ. ജയചന്ദ്രൻ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം</p>
<p>സേനാപതി വേണു (യു.ഡി.എഫ്) – കൈ</p>
<p>പി.കെ. സജീവൻ (ബി.എസ്.പി) – ആന</p>
<p>സംഗീത വിശ്വനാഥൻ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്</p>
<p>🗳️ <span style="text-decoration: underline;"><strong>പീരുമേട്</strong></span></p>
<p>ജോസഫ് ജേക്കബ് (എ.എ.പി) – ചൂൽ</p>
<p>കെ. സലിംകുമാർ (എൽ‍.ഡി.എഫ്) – അരിവാൾ ധാന്യക്കതിർ</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്) – കൈ</p>
<p>രതീഷ് വരകുമല (എൻ‍.ഡി.എ) – താമര</p>
<p>കെ. മുരളി (ബി.എസ്.പി) – ആന</p>
<p>🗳️ <span style="text-decoration: underline;"><strong>ദേവികുളം</strong></span></p>
<p>അഡ്വ. എ. രാജ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം</p>
<p>എഫ്. രാജ (യു.ഡി.എഫ്) – കൈ</p>
<p>എസ്. രാജേന്ദ്രൻ (എൻ‍.ഡി.എ) – താമര</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി) – ആന</p>
<p>സെൽവി (സ്വത.) – ഗ്യാസ് സിലിണ്ടർ</p>
<p>എം. ചെല്ലദുരൈ (സ്വത.) – തെങ്ങിൻതോപ്പ്</p>]]> </content:encoded>
</item>

<item>
<title>യൂറോപ്യൻ യൂണിവേഴ്സിറ്റി പ്രവേശനം : മുരിക്കാശ്ശേരിയിൽ മെഗാ ക്യാമ്പ് 11 ന്</title>
<link>https://thekeralajournal.com/2149</link>
<guid>https://thekeralajournal.com/2149</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5e88c32cee.jpg" length="105584" type="image/jpeg"/>
<pubDate>Wed, 08 Apr 2026 11:03:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശ്ശേരി: യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി മെഗാ അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ കോഴ്സുകളിലേക്ക് പ്രവേശനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും കൗൺസലിംഗും ക്യാമ്പിൽ ലഭ്യമാകും.</p>
<p>MBBS, Pharmacy, Optometry, Computer Science with AI, Gaming, Animation, Finance &amp; Banking, Psychology, BDS, Tourism, BBA, Economics, Software Engineering തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശന വിവരങ്ങൾ ഇവിടെ ലഭ്യമാണ്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ക്യാമ്പ് ആരംഭിക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: <strong>96338 11233, 98955 56165.</strong></p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: സ്വീപ്പിന്റെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’</title>
<link>https://thekeralajournal.com/2148</link>
<guid>https://thekeralajournal.com/2148</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5b07be676a.jpg" length="107698" type="image/jpeg"/>
<pubDate>Wed, 08 Apr 2026 07:03:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരുടെ ബോധവത്കരണത്തിനായി നടത്തുന്ന സ്വീപ്പ് (Systematic Voters’ Education and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയുടെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’ എന്ന വരയാടിനെ തിരഞ്ഞെടുത്തു.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ‘ചിന്നൻ’ ഉൾപ്പെടുത്തിയ പോസ്റ്റർ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇടുക്കി ജില്ലയുടെ ഔദ്യോഗിക മൃഗമായ വരയാടിനെ ആസ്പദമാക്കിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.</p>
<p>ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ, എ.ഡി.എം എസ്. ശ്രീജിത്ത്, സ്വീപ്പ് കോ-ഓർഡിനേറ്റർ നിധി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നെറ്റിത്തൊഴുവിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്</title>
<link>https://thekeralajournal.com/2147</link>
<guid>https://thekeralajournal.com/2147</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5afa6e3324.jpg" length="77321" type="image/jpeg"/>
<pubDate>Wed, 08 Apr 2026 07:00:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെറ്റിത്തൊഴു: ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നെറ്റിത്തൊഴുവിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.</p>
<p>പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ എന്നിവയുടെ സഹകരണത്തോടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് (SDOF), ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് (OCYM) എന്നീ സംഘടനകളാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.</p>
<p>ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9.30 മുതൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് വലിയപള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് നടക്കുക.</p>
<p>ഓർത്തോപീഡിക്, ന്യൂറോ സർജറി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻറോളജി, ജനറൽ സർജറി, ന്യൂറോ മെഡിസിൻ, പീഡിയാട്രിക് ന്യൂറോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.</p>
<p>ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7902521746 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരി ദൈവമാതാ പള്ളിയിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ; പന്തൽ കാൽനാട്ടുകർമ്മം നടത്തി</title>
<link>https://thekeralajournal.com/2146</link>
<guid>https://thekeralajournal.com/2146</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5ace854f6d.jpg" length="99258" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:48:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി: ദൈവമാതാ പള്ളിയിൽ ഏപ്രിൽ 15 മുതൽ 19 വരെ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ പന്തൽ കാല്നാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ ചടങ്ങ് നിർവഹിച്ചു.</p>
<p>പ്രതിദിനം വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നതായും ജനറൽ കൺവീനർ മോൺ. ജോസ് നരിതൂക്കിൽ അറിയിച്ചു.</p>
<p>കാല്നാട്ടുകർമ്മത്തിൽ കൺവീനർ ഫാ. വിൻസന്റ് വാളിപ്ലാക്കൽ, രാജാക്കാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, രാജകുമാരി പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. അലക്സ് ചേന്നംകുളം, ഫാ. ടോണി കുഴുപ്പിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആടിന് രക്ഷകരായി അഗ്നിരക്ഷാസേന</title>
<link>https://thekeralajournal.com/2145</link>
<guid>https://thekeralajournal.com/2145</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5ac4dcc8de.jpg" length="153445" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:46:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇലപ്പിള്ളിക്ക് സമീപം ചെന്നാപ്പാറയിൽ കിണറ്റിൽ വീണ ആടിനെ മൂലമറ്റം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സംഭവം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു.</p>
<p>മൈലാടൂർ കളപ്പുരക്കൽ ജോയ്സ് ജോസഫിന്റെ രണ്ട് വയസുള്ള ആടാണ് കിണറ്റിൽ വീണത്. ചുറ്റുമതിലോടുകൂടിയ കിണറിന് ഏകദേശം 40 അടി താഴ്ചയും നാല് അടി വെള്ളവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തേക്ക് വലിയ വാഹനങ്ങൾ എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ സേനാംഗങ്ങൾ ജീപ്പിലാണ് എത്തിയത്.</p>
<p>തുടർന്ന് സേനാംഗമായ എം.പി. സിജു കിണറ്റിൽ ഇറങ്ങി ആടിനെ സുരക്ഷിതമായി കരയിലെത്തിച്ചു. വീഴ്ചയിൽ ആടിന് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.</p>
<p>ജിൻസ് മാത്യു, ബിബിൻ എ. തങ്കപ്പൻ, പ്രശാന്ത് കെ., എ. അഫ്സൽ ഖാൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നിയമ സഭാ തിരഞ്ഞെടുപ്പ് : വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</title>
<link>https://thekeralajournal.com/2144</link>
<guid>https://thekeralajournal.com/2144</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c90c952b9.jpg" length="53271" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:33:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ആവശ്യമായ രേഖകളും നിയമങ്ങളും മുൻകൂട്ടി അറിയുന്നത് നിർണായകം. പലപ്പോഴും തിരിച്ചറിയൽ രേഖകൾ മറക്കുന്നത് വോട്ടവകാശം വിനിയോഗിക്കാൻ തടസമാകാം.</p>
<p>വോട്ടർമാർ നിർബന്ധമായും വോട്ടർ ഐഡി കാർഡും സ്ലിപ്പും കൈയിൽ കരുതണം. വോട്ടർ ഐഡി ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, എംഎൻആർഇജിഎ ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, സർക്കാർ/പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ ഐഡി കാർഡുകൾ എന്നിവ ഉൾപ്പെടെ 11 രേഖകൾ അംഗീകരിച്ചിട്ടുണ്ട്.</p>
<p>വോട്ടെടുപ്പ് ദിനത്തിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകും. ബൂത്തുകളിൽ റാംപ്, വീൽചെയർ സൗകര്യം, ബ്രെയിൽ സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, സഹായത്തിനായി വോളന്റിയർമാർ, ആവശ്യമായിടത്ത് ആംഗ്യഭാഷാ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്.</p>
<p>പോളിംഗ് ബൂത്തിലെത്തിയാൽ വോട്ടർമാർ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമായി പ്രവേശനം അനുവദിക്കും. തിരിച്ചറിയൽ രേഖയും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് വോട്ടറുടെ പേര് വിളിച്ചുപറയും; പോളിംഗ് ഏജന്റുമാർ പട്ടിക പരിശോധിച്ച് സ്ഥിരീകരണം നടത്തും.</p>
<p>ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി, രജിസ്റ്ററിൽ ഒപ്പിടുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടിംഗ് നടപടിയിലേക്ക് കടക്കും. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവയ്ക്കു നേരെയുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വിവിപാറ്റ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ വിവരം ഏതാനും സെക്കൻഡ് പ്രദർശിപ്പിക്കുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.</p>
<p>രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. തുടർന്ന് പുതിയ ആളുകളെ ബൂത്തിലേക്ക് പ്രവേശിപ്പിക്കില്ല.</p>]]> </content:encoded>
</item>

<item>
<title>നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം</title>
<link>https://thekeralajournal.com/2143</link>
<guid>https://thekeralajournal.com/2143</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5a8816408d.jpg" length="145162" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:29:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. 25 ദിവസം നീണ്ട പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ അവസാനമായി; ഇന്ന് നിശബ്‌ദ പ്രചാരണത്തിന്റെ ദിനമാണ്.</p>
<p>അടുത്ത 24 മണിക്കൂറിനുള്ളിൽ വിധിയെഴുത്ത് ആരംഭിക്കാനിരിക്കെ സ്ഥാനാർഥികൾ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു പിന്തുണ ഉറപ്പാക്കാൻ ശ്രമത്തിലാണ്.</p>
<p>സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഏതാനും സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും.</p>
<p>24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് നിയന്ത്രണത്തിനായി കുടിവെള്ളം, വിശ്രമ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചില ബൂത്തുകൾ ഉത്സവാന്തരീക്ഷത്തിൽ അലങ്കരിച്ചും വോട്ടെടുപ്പ് സൗഹൃദപരമാക്കാൻ ശ്രമമുണ്ട്.</p>
<p>85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്; ഇന്ന് ഉച്ചയ്ക്കകം എല്ലാവരും വോട്ട് രേഖപ്പെടുത്തും.</p>
<p>സുരക്ഷ ശക്തമാക്കുന്നതിനായി 160 കമ്പനി കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സംസ്ഥാനത്ത് 2,71,42,952 സാധാരണ വോട്ടർമാർക്ക് പുറമേ 53,984 സർവീസ് വോട്ടർമാരുമുണ്ട്.</p>
<p>ഇത്തവണ 2,42,093 പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇവരിൽ നല്ലൊരു വിഭാഗം വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തി വോട്ട് ചെയ്യാനൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡിനൊപ്പം മറ്റു 11 രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല; പോളിംഗിനായി സംസ്ഥാനത്ത് കാത്തിരിപ്പ്</title>
<link>https://thekeralajournal.com/2142</link>
<guid>https://thekeralajournal.com/2142</guid>
<description><![CDATA[ മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Tue, 07 Apr 2026 18:18:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആവേശക്കൊടുമുടിയില്‍ എത്തി കൊട്ടിക്കലാശത്തോടെ സമാപിച്ചു. സംസ്ഥാനത്തെ വിവിധ മുന്നണികള്‍ വൻ പ്രചാരണ റാലികളുമായി രംഗത്തെത്തിയതോടെ നാടും നഗരവും രാഷ്ട്രീയ ആവേശത്തില്‍ മുങ്ങി. മണ്ഡലങ്ങളിലെ വോട്ടർമാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികളും മുന്നണി നേതാക്കളും. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.</p>
<p>മൂന്നു ആഴ്ചയിലേറെ നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്നോടെ അവസാനമായത്. കടുത്ത വേനല്‍ച്ചൂടിനെയും വകവെക്കാതെ റോഡ് ഷോകള്‍, പൊതുയോഗങ്ങള്‍, വീടുതോറും വോട്ട് തേടല്‍ എന്നിവയിലൂടെ മുന്നണികള്‍ ശക്തമായ പ്രചാരണം നടത്തി. ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞ പ്രചാരണരംഗം സംസ്ഥാനത്ത് അപൂര്‍വമായ രാഷ്ട്രീയ ചൂടാണ് സൃഷ്ടിച്ചത്. തങ്ങള്‍ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചു.</p>
<p>സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി നടന്ന കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. പാര്‍ട്ടി പതാകകളുമായി എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒഴുകിയെത്തി. ക്രെയിനുകളില്‍ കയറി സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതും ടിപ്പറുകളിലും ലോറികളിലും നിറഞ്ഞ പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന് നിറംകൂട്ടി. ചിലയിടങ്ങളില്‍ ആവേശം അതിരുവിട്ടതോടെ ചെറിയ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു.</p>
<p>ഇതിനിടെ, തൃശൂരില്‍ പുലികളുടെയും റോബോട്ടിക് ആനയുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായി. വിവിധ മണ്ഡലങ്ങളില്‍ കലാപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചതോടെ കൊട്ടിക്കലാശം ആഘോഷമൂഡിലേക്ക് മാറി.</p>
<p>നാളെ നിശബ്ദപ്രചാരണം</p>
<p>പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ നിശബ്ദപ്രചാരണം ആരംഭിക്കും. ഓരോ വോട്ടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ വീടുതോറും സന്ദര്‍ശനം നടത്തും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.</p>
<p>ഇത് പ്രകാരം പൊതുയോഗങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചാരണം, വിനോദ പരിപാടികള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.</p>
<p>എല്‍ഡിഎഫ് തുടരുമോ, യുഡിഎഫ് ഭരണം പിടിക്കുമോ, എന്‍ഡിഎ അട്ടിമറി സൃഷ്ടിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാന്‍ ഇനി കാത്തിരിപ്പ്. വോട്ടെണ്ണല്‍ നടക്കുന്ന മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് നിരോധനം</title>
<link>https://thekeralajournal.com/2141</link>
<guid>https://thekeralajournal.com/2141</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4fbe2e7780.jpg" length="71127" type="image/jpeg"/>
<pubDate>Tue, 07 Apr 2026 18:13:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി. കോഡ്‌ലെസ് ഫോണുകള്‍, വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.</p>
<p>അതേസമയം, പോളിംഗ് സ്‌റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിക്ക് പുറത്തു മാത്രമേ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കാന്‍ അനുമതിയുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് ഒരേയൊരു ബൂത്ത് മാത്രമേ അനുവദിക്കൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.</p>
<p>സ്വതന്ത്രവും ക്രമബദ്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
<link>https://thekeralajournal.com/2140</link>
<guid>https://thekeralajournal.com/2140</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4f5d9efcea.jpg" length="69145" type="image/jpeg"/>
<pubDate>Tue, 07 Apr 2026 17:47:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 8, 9 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.</p>
<p>പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇന്ന് വൈകിട്ട് 7 മുതൽ സംസ്ഥാനത്ത് ഡ്രൈഡേ: രണ്ട് ദിവസം മദ്യം ലഭ്യമല്ല</title>
<link>https://thekeralajournal.com/2139</link>
<guid>https://thekeralajournal.com/2139</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4dd73b6974.jpg" length="114122" type="image/jpeg"/>
<pubDate>Tue, 07 Apr 2026 16:03:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവിൽപ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകിട്ട് 7 മണി മുതൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സംസ്ഥാനം മുഴുവൻ ഡ്രൈഡേ ആയിരിക്കും. ഈ കാലയളവിൽ ഒരു തുള്ളി മദ്യം പോലും ലഭ്യമാകില്ല.</p>
<p>ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യവിൽപ്പന നിരോധിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് 4-നും സംസ്ഥാനത്ത് പൂർണ ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ, ബാറുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി മദ്യം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയന്ത്രണത്തിന് വിധേയമായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് എക്‌സൈസും പോലീസും ചേർന്ന് കര്‍ശന നടപടി സ്വീകരിക്കും.</p>
<p>തിരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പ്രത്യേക സ്‌ക്വാഡുകളും വിന്യസിച്ചിട്ടുണ്ട്.</p>
<p>വ്യക്തിപരമായി മദ്യം ശേഖരിച്ച് വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>റീപോളിംഗ് ആവശ്യമുണ്ടെങ്കിൽ അതത് മണ്ഡലങ്ങളിൽ ആ ദിവസവും മദ്യനിരോധനം ബാധകമായിരിക്കും. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ കര്‍ശന നിയന്ത്രണങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>പോളിങ് ഉദ്യോഗസ്ഥർക്കായി കെ.എസ്‌.ആർ.ടി.സി പ്രത്യേക സർവീസുകൾ</title>
<link>https://thekeralajournal.com/2138</link>
<guid>https://thekeralajournal.com/2138</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d49c3d56dfa.jpg" length="64786" type="image/jpeg"/>
<pubDate>Tue, 07 Apr 2026 11:25:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നാളെ പുലർച്ചെ മുതൽ കെ.എസ്‌.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.</p>
<p>🚌 <strong>പ്രധാന സർവീസുകൾ:</strong></p>
<p>📍 തൊടുപുഴ സിവിൽ സ്റ്റേഷൻ</p>
<p>🕔 രാവിലെ 5: പീരുമേട് (മരിയൻ സ്കൂൾ) – ഈരാറ്റുപേട്ട വഴി 3 സർവീസ്, വാഗമൺ വഴി 1</p>
<p>🕕 രാവിലെ 6: ഇടുക്കി (പൈനാവ് MRS സ്കൂൾ) – അറക്കുളം വഴി 1</p>
<p>🕔 രാവിലെ 5: ഉടുമ്പൻചോല (നെടുങ്കണ്ടം) – അറക്കുളം വഴി 2, വണ്ണപ്പുറം വഴി 1</p>
<p>📞 ബന്ധപ്പെടുക: 9446897750, 9447801293</p>
<p>📍 കട്ടപ്പന പഴയ ബസ് സ്റ്റാൻഡ്</p>
<p>🕔 രാവിലെ 5: തൊടുപുഴ ന്യൂമാൻ കോളേജ് – ചെറുതോണി, അറക്കുളം വഴി 1</p>
<p>🕔 രാവിലെ 5: ദേവികുളം (മൂന്നാർ) – അടിമാലി വഴി 2, മുരിക്കാശേരി വഴി 1</p>
<p>📞 ബന്ധപ്പെടുക: 9447823128</p>
<p>📍 ഇടുക്കി കലക്ട്രേറ്റ്</p>
<p>🕠 രാവിലെ 5.30: പീരുമേട് – ചെറുതോണി, കട്ടപ്പന വഴി 2</p>
<p>🕠 രാവിലെ 5.30: നെടുങ്കണ്ടം – കട്ടപ്പന വഴി 1</p>
<p>👉 കട്ടപ്പനയിൽ നിന്ന് 5 മണിക്ക് ബസ് കലക്ട്രേറ്റിലേക്ക് പുറപ്പെടും</p>
<p>📞 ബന്ധപ്പെടുക: 9747900935</p>
<p>📍 കുമളി കെ.എസ്‌.ആർ.ടി.സി ഡിപ്പോ</p>
<p>🕔 രാവിലെ 5: പൈനാവ് – പീരുമേട്, കുട്ടിക്കാനം, കട്ടപ്പന വഴി 1</p>
<p>🕔 രാവിലെ 5: നെടുങ്കണ്ടം – അണക്കര, പുളിയൻമല വഴി 1</p>
<p>🕔 രാവിലെ 5: നെടുങ്കണ്ടം – പീരുമേട്, കുട്ടിക്കാനം വഴി 2</p>
<p>🕔 രാവിലെ 5: തൊടുപുഴ – കട്ടപ്പന, ചെറുതോണി വഴി 1</p>
<p>🕔 രാവിലെ 5: മൂന്നാർ – പുളിയൻമല, പൂപ്പാറ വഴി 1</p>
<p>📞 ബന്ധപ്പെടുക: 9446091334, 9447636270</p>
<p>📍 നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ</p>
<p>🕔 രാവിലെ 5: മൂന്നാർ – പൂപ്പാറ വഴി 2</p>
<p>🕔 രാവിലെ 5: പീരുമേട് – കുമളി വഴി 1, കട്ടപ്പന വഴി 2</p>
<p>🕔 രാവിലെ 5: തൊടുപുഴ – ചെറുതോണി, കലക്ട്രേറ്റ് വഴി 1</p>
<p>🕕 രാവിലെ 6: പൈനാവ് – കട്ടപ്പന വഴി 1</p>
<p>📞 ബന്ധപ്പെടുക: 9447390314, 9447525926</p>
<p>📍 <strong>മറ്റ് സർവീസുകൾ</strong></p>
<p>മൂലമറ്റം ഡിപ്പോ: മൂന്നാർ (തൊടുപുഴ–അടിമാലി വഴി) 1</p>
<p>ദേവികുളം സിവിൽ സ്റ്റേഷൻ: തൊടുപുഴ (അടിമാലി–നേര്യമംഗലം വഴി) 1</p>
<p>മൂന്നാർ ഡിപ്പോ: പൈനാവ് 3 സർവീസ് (ചെറുതോണി വഴി 2, മുരിക്കാശേരി വഴി 1)</p>
<p>📞 ബന്ധപ്പെടുക: 7902958002</p>
<p>പോളിങ് ഡ്യൂട്ടി കഴിഞ്ഞ ശേഷം ജീവനക്കാരെ അതത് വിതരണ കേന്ദ്രങ്ങളിൽ നിന്ന് തിരികെ എത്തിക്കുന്നതിനും പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും.എല്ലാ ഉദ്യോഗസ്ഥരും തങ്ങൾക്ക് അനുവദിച്ച കേന്ദ്രങ്ങളിൽ നിന്ന് സമയത്തിന് മുമ്പായി എത്തിച്ചേരുക. യാത്ര സംബന്ധമായ സംശയങ്ങൾക്കായി ബന്ധപ്പെട്ട നമ്പറുകളിൽ ബന്ധപ്പെടുക.</p>]]> </content:encoded>
</item>

<item>
<title>ആർട്ടെമിസ് ദൗത്യം: 54 വർഷത്തിന് ശേഷം മനുഷ്യർ ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്തെന്ന ചരിത്ര നേട്ടം</title>
<link>https://thekeralajournal.com/2137</link>
<guid>https://thekeralajournal.com/2137</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d45afaaf3e9.jpg" length="28205" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:46:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>54 വർഷത്തിന് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്തെന്ന ചരിത്ര നേട്ടം ആർട്ടെമിസ് ദൗത്യസംഘം സ്വന്തമാക്കി. ഒറയോൺ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതോടെ ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടന്നു.</p>
<p>ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ആർട്ടെമിസ് സംഘത്തിലെ നാല് അംഗങ്ങൾ സ്വന്തമാക്കി. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെയെത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. 1970 ഏപ്രിൽ 14ന് Apollo 13 mission സംഘം സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ മറികടന്നത്.</p>
<p>ഒറയോൺ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തിയത് ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ്. തുടർന്ന് 4.37ന് പുതിയ ദൂരം റെക്കോർഡ് പിറന്നു. പേടകത്തിൽ നിന്ന് ഭൂമിയിലേക്ക് ആദ്യ സന്ദേശം അയച്ചത് Christina Koch ആയിരുന്നു.</p>
<p>1972ന് ശേഷം ആദ്യമായാണ് മനുഷ്യർ വീണ്ടും ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീന മേഖലയിൽ പ്രവേശിക്കുന്നത്. ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിച്ച സമയത്ത് ഏകദേശം 40 മിനിറ്റ് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈ സമയത്ത് സംഘം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമിയുടെയും ചന്ദ്രന്റെയും ഉദയവും അസ്തമയവും നിരീക്ഷിച്ചു.</p>
<p>ദൗത്യത്തിന്റെ ഏഴാം ദിവസം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പേടകം പൈലറ്റിന്റെ നിയന്ത്രണത്തിലാകും. ഒൻപതാം ദിവസം തിരിച്ചിറക്കത്തിനുള്ള ഒരുക്കങ്ങളും പത്താം ദിവസം ഭൂമിയിലെത്തലും നിശ്ചയിച്ചിരിക്കുന്നു.</p>
<p>ചന്ദ്രദൗത്യ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന നേട്ടമായാണ് ആർട്ടെമിസ് ദൗത്യം വിലയിരുത്തപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>പോലീസ് കോണ്‍സ്റ്റബിള്‍ : ഒഴിവുകളിലേക്ക് അപേക്ഷകര്‍ കുറഞ്ഞു</title>
<link>https://thekeralajournal.com/2136</link>
<guid>https://thekeralajournal.com/2136</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d45a157cd55.jpg" length="126614" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:42:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റാങ്ക് ലിസ്റ്റുകള്‍ വെട്ടിച്ചുരുക്കുകയും നിയമനസാദ്ധ്യത കുറയുകയും ചെയ്തതോടെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.</p>
<p>പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള കഴിഞ്ഞ വിജ്ഞാപനത്തില്‍ 1,30,592 പേർ അപേക്ഷിച്ചിരുന്നുവെങ്കിലും, ഇക്കുറി 97,477 അപേക്ഷകളാണ് ലഭിച്ചത്. 33,115 പേരുടെ കുറവാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായ എസ്.എ.പി.യിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകർ (18,874). ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത് ഇടുക്കിയിലാണ് (9,744).</p>
<p>വനിതാ ബറ്റാലിയനിലേക്കുള്ള അപേക്ഷകരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ തവണ 1,54,114 പേർ അപേക്ഷിച്ചിരുന്നുവെങ്കിൽ, ഇത്തവണ 1,23,129 അപേക്ഷകളാണ് ലഭിച്ചത്. 30,985 പേരുടെ കുറവാണുണ്ടായത്.</p>
<p>അശ്വാരൂഢ പൊലീസിലേക്കുള്ള അപേക്ഷകൾ 1,178 ആയി കുറഞ്ഞു. കഴിഞ്ഞ വിജ്ഞാപനത്തിൽ ഇത് 1,400 ആയിരുന്നു. ബാൻഡ് യൂണിറ്റ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് 760 അപേക്ഷകളാണ് ലഭിച്ചത്.</p>
<p>ബാൻഡ് യൂണിറ്റിലേക്കുള്ള കഴിഞ്ഞ റാങ്ക് പട്ടികയ്ക്ക് ഒരു മാസംപോലും കാലാവധി ലഭിച്ചിരുന്നില്ല. 163 പേർക്ക് നിയമന ശുപാർശ നൽകിയപ്പോഴേക്കും റാങ്ക് പട്ടികയിൽ ആളില്ലാതായി. ആകെ 276 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 113 ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ തുടരുന്നു.</p>
<p>പൊലീസിലെ 21 കാറ്റഗറികളിലേക്കുള്ള പി.എസ്.സി പൊതുപരീക്ഷ ജൂൺ 20ന് നടത്തും. അപേക്ഷിച്ചവർ പരീക്ഷയെഴുതുമെന്ന ഉറപ്പ് ഈ മാസം 11നകം പ്രൊഫൈൽ വഴി നൽകണം. ഇല്ലെങ്കിൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കില്ല. കൺഫർമേഷൻ നടപടികൾ പൂർത്തിയായ ശേഷം പരീക്ഷാകേന്ദ്രവും സമയവും നിശ്ചയിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി: കളക്ടർ</title>
<link>https://thekeralajournal.com/2135</link>
<guid>https://thekeralajournal.com/2135</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33a3152b82.jpg" length="59858" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സുതാര്യവും സുഗമവുമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.</p>
<p>പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും. നാളെ നിശബ്ദപ്രചാരണ ദിനമായിരിക്കും. ഒൻപതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കും.</p>
<p>ജില്ലയിൽ ആകെ 8,05,427 വോട്ടർമാരാണ് ഉള്ളത്. ഇതിൽ പുരുഷന്മാർ 3,97,586, സ്ത്രീകൾ 4,07,833, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 8 പേരുമാണ്.</p>
<p>തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6,460 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1,614 പ്രിസൈഡിംഗ് ഓഫീസർമാർ, 1,614 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 3,232 സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരാണ് ഡ്യൂട്ടിയിലുള്ളത്.</p>
<p>ജില്ലയിൽ 1,076 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.</p>
<p>സ്ത്രീകൾ നിയന്ത്രിക്കുന്ന 38 ബൂത്തുകളും 14 മോഡൽ പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ട്.</p>
<p>തൊടുപുഴ നിയോജകമണ്ഡലത്തിലെ 229 പോളിംഗ് ബൂത്തുകളിൽ മുതിർന്ന പൗരന്മാർക്ക് ആദ്യം വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.</p>
<p>ജനാധിപത്യ ഉത്സവം സമാധാനപരവും സുതാര്യവുമായ രീതിയിൽ നടത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : ഇന്ന് കൊട്ടിക്കലാശം</title>
<link>https://thekeralajournal.com/2134</link>
<guid>https://thekeralajournal.com/2134</guid>
<description><![CDATA[ പരസ്യ പ്രചാരണം വൈകിട്ട് 6 ന് അവസാനിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:34:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വീറുംവാശിയും മുറ്റിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ വിരാമമാകും. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രചാരണത്തിനായി കുറഞ്ഞ സമയമാണ് ലഭിച്ചതെന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും പറയുന്നു.</p>
<p>മണ്ഡല പര്യടനങ്ങൾ വേഗത്തിലാക്കാനായി സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണങ്ങളായിരുന്നു ആശ്രയിച്ചത്. വീടുകളിലെത്തി നേരിൽ വോട്ടഭ്യർത്ഥിക്കുന്ന പരമ്പരാഗത രീതികൾ ഇത്തവണ കുറവായിരുന്നു. മുമ്പ് മൂന്ന് നാലു തവണ വരെ വീടുകളിലെത്തി പ്രചാരണ സാമഗ്രികൾ വിതരണം ചെയ്തിരുന്ന സ്ക്വാഡ് പ്രവർത്തനം പല ബൂത്തുകളിലും ഒരു പ്രാവശ്യം മാത്രമായി ചുരുങ്ങി.</p>
<p>കോൺർ യോഗങ്ങളും ഇത്തവണ കുറവായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി അരങ്ങേറി. പ്രത്യേക സോഷ്യൽ മീഡിയ ടീമുകളെ നിയോഗിച്ച് വികസന നേട്ടങ്ങളും വാഗ്ദാനങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ സ്ഥാനാർത്ഥികൾ ശ്രമിച്ചു.</p>
<p>മുന്നണികൾ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും വിവാദങ്ങളും പ്രചാരണ വേദികളിൽ നിറഞ്ഞുനിന്നു. എതിരാളികളെ ലക്ഷ്യമിട്ട് ശക്തമായ വാക്കേറ്റങ്ങളും നടന്നത് ശ്രദ്ധേയമായി.</p>
<p>🎉 <strong>കൊട്ടിക്കലാശം നിറഞ്ഞ ആവേശത്തിൽ</strong></p>
<p>കൊട്ടിക്കലാശം കെങ്കേമമാക്കാനാണ് മുന്നണികളുടെ തയ്യാറെടുപ്പ്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടിയോടെ ജാഥകൾ സംഘടിപ്പിക്കും. പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനാണ് ശ്രമം.</p>
<p>സംഘർഷ സാധ്യത ഒഴിവാക്കാൻ ഓരോ മുന്നണികൾക്കും പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.</p>
<p>🌧️ <strong>മഴ ആശങ്ക</strong></p>
<p>കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ മഴ ലഭിച്ച സാഹചര്യത്തിൽ, കൊട്ടിക്കലാശത്തിന് മഴ വില്ലനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.</p>
<p>📍 <strong>പ്രധാന കേന്ദ്രങ്ങൾ</strong></p>
<p>തൊടുപുഴ മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ജാഥകൾ ആരംഭിച്ച് ഗാന്ധി സ്‌ക്വയറിൽ സംഗമം</p>
<p>ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് പരിപാടി ചെറുതോണിയിൽ</p>
<p>എൽഡിഎഫ്, എൻഡിഎ പരിപാടികൾ കട്ടപ്പനയിൽ</p>
<p>🔍 <strong>അവസാനഘട്ട നീക്കങ്ങൾ</strong></p>
<p>നിശബ്ദ പ്രചാരണ ദിനങ്ങളിൽ കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികൾ. സമുദായ സമവാക്യങ്ങളും പ്രദേശിക വിഷയങ്ങളും വോട്ടിംഗിൽ സ്വാധീനം ചെലുത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.</p>
<p>അവസാനഘട്ടത്തിലേക്ക് കടക്കുന്ന തെരഞ്ഞെടുപ്പിൽ, ഓരോ വോട്ടിനും നിർണായക പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ കക്ഷികൾ.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വോട്ടവകാശം ഉറപ്പാക്കണം: എൻ.ജി.ഒ അസോസിയേഷൻ</title>
<link>https://thekeralajournal.com/2133</link>
<guid>https://thekeralajournal.com/2133</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4573a66df1.jpg" length="45490" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സമയം നീട്ടി നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.</p>
<p>തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മണ്ഡലങ്ങളിൽ പ്രത്യേകം ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തി വോട്ട് ചെയ്യണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ഇലക്ഷൻ ട്രെയിനിംഗിൽ പങ്കെടുത്ത നിരവധി ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിയപ്പോഴും പോസ്റ്റൽ ബാലറ്റുകൾ ലഭ്യമല്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്.</p>
<p>പുതുക്കിയ ഉത്തരവനുസരിച്ച് ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ ജീവനക്കാർക്ക് ബാലറ്റ് പേപ്പറുകൾ ലഭിക്കാതിരുന്നതുകൊണ്ട് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.</p>
<p>ഏപ്രിൽ 8ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും, സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് പോകേണ്ട തിരക്കിൽ ജീവനക്കാർക്ക് മതിയായ സമയം ലഭിക്കില്ലെന്നാണ് ആശങ്ക.</p>
<p>അവസാനഘട്ടത്തിൽ ഡ്യൂട്ടി ലഭിച്ച ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ, പലർക്കും അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.</p>
<p>വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി ഒരു മാസം വരെ സമയം ഉള്ളതിനാൽ, പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സമയപരിധി നീട്ടി ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>ഇക്കാര്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരിത്, സെക്രട്ടറി സി. എസ്. ഷെമീർ എന്നിവർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കി</title>
<link>https://thekeralajournal.com/2132</link>
<guid>https://thekeralajournal.com/2132</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d455ff3e591.jpg" length="77174" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:25:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു.</p>
<p>സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളാക്കി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയത്.</p>
<p>ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 2,500 ക്രിറ്റിക്കൽ ബൂത്തുകൾ ഉൾപ്പെടെ 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.</p>
<p>ലോക്കൽ പൊലീസിന് പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് വിഭാഗങ്ങളിലെ സേനാംഗങ്ങളും ഡ്യൂട്ടിക്കായി രംഗത്തുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്‌നാട് പൊലീസും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.</p>
<p>സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഡിജിപി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/2131</link>
<guid>https://thekeralajournal.com/2131</guid>
<description><![CDATA[ റോസമ്മ ജോൺ ( 89). ഇരട്ടയാർ ജീവ സൗണ്ട്സ്  ഉടമ ലാലിച്ചൻ്റെ മാതാവ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d388ad92c46.jpg" length="79963" type="image/jpeg"/>
<pubDate>Mon, 06 Apr 2026 15:49:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ജീവ സൗണ്ട്സ് ഉടമ ലാലിച്ചൻ്റെ മാതാവ് റോസമ്മ ജോൺ (89) നിര്യാതയായി.</p>
<p>മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് കോരുത്തോട്ടുള്ള തറവാട് ഭവനത്തിൽ എത്തിക്കുന്നതാണ്.അന്ത്യകർമങ്ങൾ പിറ്റേ ദിവസം (08/04/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, കോരുത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ ആഘോഷത്തിന്റെ നിറക്കാഴ്ചകൾ ഒരുങ്ങുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ന് ഇന്ന് തുടക്കം കുറിക്കും.</title>
<link>https://thekeralajournal.com/2130</link>
<guid>https://thekeralajournal.com/2130</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d33562c30b1.jpg" length="139817" type="image/jpeg"/>
<pubDate>Mon, 06 Apr 2026 09:54:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: തോട്ടം മേഖലയുടെ ഹൃദയമിടിപ്പായ ഏലപ്പാറയിൽ വീണ്ടും ആഘോഷത്തിന്റെ നിറക്കാഴ്ചകൾ തിരികെ എത്തുന്നു. 13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ഇന്ന് (ഏപ്രിൽ 6) ആരംഭിക്കും.</p>
<p>ഏലപ്പാറ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിയോടെ നടക്കുന്ന ചടങ്ങോടെയാണ് മഹോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികളും വിനോദ പരിപാടികളും നിറഞ്ഞ ഫെസ്റ്റ് പ്രദേശവാസികൾക്കും സന്ദർശകർക്കും പുതുമയാർന്ന അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ബട്ടർഫ്ലൈ ഇന്റർനാഷണൽ ആണ് ഈ വലിയ ആഘോഷത്തിന്റെ മുഖ്യ സംഘാടകർ. വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന ഈ ഫെസ്റ്റ്, ഏലപ്പാറയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>തോട്ടം തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കണം : പ്രതിഷേധവുമായി പീരുമേട് എൻഡിഎ സ്ഥാനാർഥി രതീഷ് വരകുമല</title>
<link>https://thekeralajournal.com/2129</link>
<guid>https://thekeralajournal.com/2129</guid>
<description><![CDATA[ ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങിയാണ് പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല പ്രതിഷേധിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30e06d3e1f.jpg" length="91741" type="image/jpeg"/>
<pubDate>Mon, 06 Apr 2026 07:06:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d30e17a96fb.jpg" alt=""></p>
<p>പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല  ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലെ ദുരിതാവസ്ഥ തെരഞ്ഞെടുപ്പ് വേളയിൽ പൊതുചർച്ചയാക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.</p>
<p>വർഷങ്ങളോളം പഴക്കമുള്ള ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികൾ ദുരിതജീവിതമാണ് നയിക്കുന്നതെന്ന് സ്ഥാനാർത്ഥി ആരോപിച്ചു. പല ലയങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും, ഇവ പുതുക്കിപ്പണിയുകയോ തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുന്നതിൽ കമ്പനികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>സർക്കാരും ജനപ്രതിനിധികളും കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വിമർശനം ഉയർന്നു. നരകതുല്യമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ തൊഴിലാളികൾക്ക് ഭയം നിലനിൽക്കുന്നുവെന്നും, ട്രേഡ് യൂണിയൻ നേതാക്കളെ ഭയന്നാണ് പലരും മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും തൊഴിലാളികളിൽ ശക്തമാണെന്ന് വ്യക്തമാക്കി.</p>
<p>തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ഉറക്കം സംഘടിപ്പിച്ചതെന്ന് സ്ഥാനാർത്ഥി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്ത്രീവിരുദ്ധ പരാമര്‍ശം : ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ കടുത്ത വിമര്‍ശനം</title>
<link>https://thekeralajournal.com/2128</link>
<guid>https://thekeralajournal.com/2128</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30b1a7fa68.jpg" length="49406" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ത്രീവിരുദ്ധവും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് C P മാത്യുവിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി റോയ് കെ. പൗലോസിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പ്രസംഗം ഉണ്ടായത്.</p>
<p>രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ നടപടികള്‍ സ്വീകരിക്കണമെന്ന രീതിയില്‍ സംസാരിച്ചതായും, പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്നുമാണ് വിമര്‍ശനം.</p>
<p>പ്രസംഗത്തിനിടെ ഒരു വനിതാ പഞ്ചായത്ത് അംഗത്തെക്കുറിച്ചും പരാമര്‍ശം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.</p>
<p>ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ വിവാദം ശക്തമായി. എല്‍.ഡി.എഫ് രംഗത്തെത്തി പ്രസ്താവനയെ ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ട നേതാവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതും നിയമസംവിധാനത്തെ തെറ്റായി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ പരാമര്‍ശങ്ങള്‍ ഗുരുതരമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>മറന്നുവച്ച സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന സ്വദേശി ബാബു</title>
<link>https://thekeralajournal.com/2127</link>
<guid>https://thekeralajournal.com/2127</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d309d97ddc1.jpg" length="105500" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:48:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വര്‍ഷങ്ങള്‍ക്ക് മുമ്പ് മറന്നുവച്ച സ്വര്‍ണ്ണവും പണവും യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരില്‍ ബാബു സത്യസന്ധതയുടെ മാതൃകയായി.</p>
<p>എട്ട് വര്‍ഷം മുമ്പ് വെള്ളയാംകുടി കൈനിക്കുന്നേല്‍ സ്വദേശിയായ അദ്ധ്യാപകന്‍ ജിജോ, മരണമടഞ്ഞ തന്റെ അമ്മ ഉപയോഗിച്ചിരുന്ന സ്റ്റീല്‍ അലമാരി ബാബുവിന് സൗജന്യമായി നല്‍കിയിരുന്നു. ഏകദേശം പതിനൊന്ന് വര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ജിജോയുടെ അമ്മ മരിച്ചത്.</p>
<p>പഴക്കം ചെന്ന അലമാരിയുടെ ഡ്രോ തുറക്കാനും അടക്കാനും ബുദ്ധിമുട്ടുണ്ടായതിനാല്‍ ബാബു പൂര്‍ണമായി തുറക്കാതെ ഉപയോഗിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പേഴ്സിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്.</p>
<p>സ്വര്‍ണ്ണകൊന്ത, മാല, വള, കമ്മല്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം ഏഴ് പവന്‍ സ്വര്‍ണ്ണവും 7,500 രൂപയും അലമാരിയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ബാബു ഉടന്‍ തന്നെ വിവരം ജിജോയെ അറിയിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ ബീന സിബിയുടെ സാന്നിധ്യത്തില്‍ വസ്തുക്കള്‍ കൈമാറുകയും ചെയ്തു.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വന്തം വീട് വിറ്റ് വാടകവീട്ടില്‍ കഴിയുന്ന സാഹചര്യത്തിലും സത്യസന്ധത കൈവിടാതിരുന്നത് ബാബുവിനെ സമൂഹത്തില്‍ മാതൃകയാക്കി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്ത് വീറും വാശിയും കനക്കുന്നു</title>
<link>https://thekeralajournal.com/2126</link>
<guid>https://thekeralajournal.com/2126</guid>
<description><![CDATA[ മുന്നണികൾക്കായി കേന്ദ്ര സംസ്ഥാന നേതാക്കൾ ഇന്നും ഇടുക്കിയിൽ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:45:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ രാഷ്ട്രീയരംഗം ആവേശഭരിതമാകുന്നു. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അവസാനഘട്ടത്തില്‍ സംസ്ഥാന-ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചാരണം ശക്തിപ്പെടുത്തുകയാണ് മുന്നണികള്‍. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കൊപ്പം സ്റ്റാര്‍ ക്യാമ്പെയിനര്‍മാരെ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.</p>
<p><strong>വി.ഡി. സതീശന്‍ ഇന്നെത്തും</strong></p>
<p>യു.ഡി.എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്ന് മുട്ടത്ത് നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. മുന്‍പും നിരവധി തവണ ജില്ലയിലെത്തിയിട്ടുള്ള സതീശന്‍, ഇത്തവണ ഘടകകക്ഷി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായാണ് എത്തുന്നത് എന്നതാണ് പ്രത്യേകത. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പീരുമേട്ടില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. അതിന് മുന്‍പ് ശനിയാഴ്ച രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍ എത്തിയതും പ്രചാരണത്തിന് ഉണര്‍വ് പകര്‍ന്നു. ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സജീവമായിരുന്നു.</p>
<p><strong>മറിയം ധാവ്ളെ ഇന്ന് ജില്ലയില്‍</strong></p>
<p>സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11ന് വണ്ണപ്പുറം ടൗണിലും, വൈകിട്ട് 4ന് മുരിക്കാശേരിയിലും 5ന് തൂക്കുപാലത്തും നടക്കുന്ന യോഗങ്ങളില്‍ അവര്‍ സംസാരിക്കും. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം ബിജു കൃഷ്ണന്‍ ജില്ലയില്‍ എത്തിയിരുന്നു. അതിന് മുമ്പ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം എല്‍.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യൂത്ത് അസംബ്ലിയും ഡി.ജെ റോഡ് ഷോകളും സംഘടിപ്പിക്കും.</p>
<p><strong>തുഷാര്‍ വെള്ളാപ്പള്ളി കട്ടപ്പനയില്‍</strong></p>
<p>ഇടുക്കി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഇന്ന് വൈകിട്ട് കട്ടപ്പനയില്‍ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ദേവികുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി എസ്. രാജേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി തമിഴ്നാട് മുന്‍ അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ എത്തിയിരുന്നു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഘടകകക്ഷി നേതാവ് സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള നേതാക്കളും ജില്ലയില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍</title>
<link>https://thekeralajournal.com/2125</link>
<guid>https://thekeralajournal.com/2125</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30709de51a.jpg" length="70232" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:36:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ദീര്‍ഘദൂര സര്‍വീസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാതെയും കോടതിവിധികള്‍ അംഗീകരിക്കാതെയും സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. രവീന്ദ്രന്‍ പറഞ്ഞു. ഇടുക്കി ജില്ലാ മോട്ടോര്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മാറിമാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ മോട്ടോര്‍ നയങ്ങള്‍ സ്വകാര്യ ബസ് മേഖലയെയും തൊഴിലാളികളെയും തകര്‍ക്കുന്നുവെന്നും, ഒരുകാലത്ത് 35,000 ഓളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് ഇന്ന് അത് ഏകദേശം 7,000 ആയി ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രവണത തുടർന്നാല്‍ സ്വകാര്യ ബസ് മേഖല പൂര്‍ണമായും നിരത്തില്‍നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.</p>
<p>യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജി.ടി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനിഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാര്‍, യൂണിയന്‍ ജില്ലാ ഭാരവാഹികളായ ബി. വിജയന്‍, മനോജ്, രാജേഷ് സുരേന്ദ്രന്‍, ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി എം.പി. റെജികുമാര്‍ (ജില്ലാ പ്രസിഡന്റ്), ബി. വിജയന്‍ (ജനറല്‍ സെക്രട്ടറി), രാജേഷ് സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു</p>]]> </content:encoded>
</item>

<item>
<title>കേന്ദ്ര&#45;സംസ്ഥാന സര്‍ക്കാരുകളെ വിമർശിച്ച് ഖാര്‍ഗെ</title>
<link>https://thekeralajournal.com/2124</link>
<guid>https://thekeralajournal.com/2124</guid>
<description><![CDATA[ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d305a175aa7.jpg" length="80767" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:30:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിനായി വോട്ട് അഭ്യര്‍ഥിച്ച് നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു.</p>
<p>കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച ഖാര്‍ഗെ, പ്രാദേശിക പ്രശ്നങ്ങളും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. തോട്ടം മേഖലയിലെ തേയില കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.</p>
<p>മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ജനക്ഷേമത്തിനായി ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും ഖാര്‍ഗെ അറിയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ജനപിന്തുണയും ഓര്‍മ്മിപ്പിച്ചു.</p>
<p>ഈസ്റ്റര്‍-വിഷു ആശംസകള്‍ നേര്‍ന്ന ഖാര്‍ഗെ, യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വീണ്ടും പീരുമേട്ടിലെത്തുമെന്നും അറിയിച്ചു.</p>
<p>സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്ഷി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, സ്ഥാനാര്‍ഥി സിറിയക് തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീയുടെ ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്‍ ജില്ലയിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2123</link>
<guid>https://thekeralajournal.com/2123</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30393ca340.jpg" length="67696" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:21:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് കുടുംബശ്രീ അംഗങ്ങളില്‍ സമ്മതിദായിക അവകാശ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ‘വോട്ട് വാരം’ പ്രത്യേക അയല്‍ക്കൂട്ട സംഗമങ്ങളോടെ സംഘടിപ്പിച്ചു.</p>
<p>കൃത്യമായ ബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തുന്നത് ഒരു പൗരന്റെ അവകാശമെന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന സന്ദേശം അംഗങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ സജീവ പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പാക്കുന്നതിനൊപ്പം കന്നി വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കി.</p>
<p>ജില്ലയിലെ വിവിധ സി.ഡി.എസ്.കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം, അതിന്റെ ഉത്തരവാദിത്തപരമായ വിനിയോഗം, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി പരിചര്‍ച്ച ചെയ്തു.</p>
<p>‘വോട്ട് വാരം’ പരിപാടികളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളില്‍ നൂറുശതമാനം വോട്ടെടുപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന&#45;കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം ; ഒരാൾ മരിച്ചു</title>
<link>https://thekeralajournal.com/2122</link>
<guid>https://thekeralajournal.com/2122</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d26a7d56955.jpg" length="118240" type="image/jpeg"/>
<pubDate>Sun, 05 Apr 2026 19:28:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ ചപ്പാത്തിന് സമീപം ഇന്ന് വൈകിട്ട് 4 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്നാം മൈൽ പ്രദേശത്താണ് അപകടം സംഭവിച്ചത്.</p>
<p>ഏലപ്പാറ ഭാഗത്ത് നിന്ന് ചപ്പാത്തിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ കാർ റോഡിന്റെ വലത് വശത്തെ തിട്ടയിൽ ഇടിച്ച് മൂന്ന് വട്ടം തലകുത്തി മറിഞ്ഞ് ഇടത് വശത്തെ ക്രാഷ് ബാരിയറിൽ തട്ടി നിൽക്കുകയായിരുന്നു.</p>
<p>കരിന്തരുവി എസ്റ്റേറ്റിലെ പുതുലയത്തിൽ താമസക്കാരനായ വിനോദ് ഗോപി (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ വിനോദ് ഗോപി മരണപ്പെട്ടു.</p>
<p>ഡ്രൈവറായ പൊരികണ്ണി ചേലത്ത് തെക്കേത്തറയിൽ സുനീഷ് ചന്ദ്രൻ ഗുരുതരമായി പരിക്കേറ്റ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനീഷ് ചന്ദ്രന്റെ നില ഗുരുതരമാണെന്നാണ് വിവരം.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ ഇറച്ചിക്കടകളിൽ  ഈസ്റ്റർ കൊള്ള....</title>
<link>https://thekeralajournal.com/2121</link>
<guid>https://thekeralajournal.com/2121</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d22c70e3cff.jpg" length="89642" type="image/jpeg"/>
<pubDate>Sun, 05 Apr 2026 15:03:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഒറ്റ ദിവസം കൊണ്ട് ഇരട്ടയാറിൽ പോത്തിറച്ചിക്ക് കൂടിയത് 30 ഉം, 40 ഉം രൂപാ..</p>
<p>ഈസ്റ്റർ പ്രമാണിച്ച് ഇരട്ടയറിൽ പോത്തിറച്ചി വില വ്യാപാരികൾ തോന്നും പടി കൂട്ടിയതായി പരാതി.. ഒരു ദിവസം മുൻപ് 400 ആയിരുന്നത് ഈസ്റ്റർ ദിവസങ്ങളിൽ 430 ഉം, 440 രൂപാ.. പഞ്ചായത്ത് കമ്മിറ്റി പോലും ഈ വിഷയം അറിഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ഈസ്റ്റർ പ്രമാണിച്ച് അപ്രതീക്ഷിതമായ ഉണ്ടായ വിലവർദ്ദനവിൽ പൊതു ജനങ്ങൾ അതൃപ്തരാണ്..</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/2120</link>
<guid>https://thekeralajournal.com/2120</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1d8a52b370.jpg" length="55060" type="image/jpeg"/>
<pubDate>Sun, 05 Apr 2026 09:06:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പരസ്യപ്രചാരണവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം അവസാനിച്ച ശേഷം വരുന്ന 48 മണിക്കൂറിനിടെ ടി.വി., റേഡിയോ, കേബിള്‍ നെറ്റ്‌വർക്ക് തുടങ്ങിയവ വഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.</p>
<p>അതേസമയം, എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29-ന് പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം മാത്രമേ കേരളം ഉൾപ്പെടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.</p>
<p>ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കുമെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്.</p>]]> </content:encoded>
</item>

<item>
<title>വന്ദേമാതരം പാടിയ കുട്ടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി</title>
<link>https://thekeralajournal.com/2119</link>
<guid>https://thekeralajournal.com/2119</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1ca2c8465d.jpg" length="72822" type="image/jpeg"/>
<pubDate>Sun, 05 Apr 2026 08:04:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളന വേദിയില്‍ വന്ദേമാതരം ഗാനം ആലപിച്ച കുട്ടിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഉടുമ്പൻചോല സ്വദേശിനിയായ ജിയാ കെ. സിബിയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്.</p>
<p>കട്ടപ്പനയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ജിയ വന്ദേമാതരം ആലപിച്ചത്. തുടര്‍ന്ന് പ്രസംഗത്തിനിടെ മികച്ച രീതിയില്‍ ഗാനം ആലപിച്ച കുട്ടിയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.</p>
<p>വലിയ ജനക്കൂട്ടത്തിന് മുന്നില്‍ നിർഭയമായി ഗാനം ആലപിച്ച ജിയായിലൂടെ ഭയമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതിഫലനമാണ് കാണാന്‍ കഴിഞ്ഞതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.</p>
<p>സമ്മേളനം കഴിഞ്ഞ ശേഷം ജിയായ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. രാജകുമാരി സെന്‍.മേരീസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിയ, ഉടുമ്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിബി കെ. ജെയുടെ മകളാണ്.</p>]]> </content:encoded>
</item>

<item>
<title>വേനൽ മഴ : വന്‍മരം വീണ് വീട് തകര്‍ന്നു</title>
<link>https://thekeralajournal.com/2118</link>
<guid>https://thekeralajournal.com/2118</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c99aa1728.jpg" length="149122" type="image/jpeg"/>
<pubDate>Sun, 05 Apr 2026 08:02:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറയില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഒരു വീട് തകര്‍ന്നു. കാറ്റിനൊപ്പമുണ്ടായ അതിശക്തമായ മഴയാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.</p>
<p>ഉപ്പുതറ 10 ഏക്കര്‍ കണ്ണംപള്ളിയില്‍ മേരിക്കുട്ടിയുടെ വീടാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലോടെ അയല്‍വാസിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് മേരിക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.</p>
<p>അപകടസമയത്ത് മേരിക്കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ സ്ഥലത്തെത്തി സഹായിച്ചതോടെ മേരിക്കുട്ടി സുരക്ഷിതമായി പുറത്തേക്ക് മാറി.</p>
<p>മരം വീണതോടെ വീട് വാസയോഗ്യമല്ലാതായി. ഷീറ്റുകള്‍ പൊട്ടുകയും പൈപ്പുകള്‍ വളയുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.</p>
<p>വിവരം അറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു. പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ആദ്യവോട്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക്</title>
<link>https://thekeralajournal.com/2117</link>
<guid>https://thekeralajournal.com/2117</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c90c952b9.jpg" length="53271" type="image/jpeg"/>
<pubDate>Sun, 05 Apr 2026 07:59:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടിംഗ് ശതമാനം ഉയർത്താനും മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കാനും തൊടുപുഴ നിയോജക മണ്ഡലത്തില്‍ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമാകുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും.</p>
<p>ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ് (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ നീക്കം, അനുഭവസമ്പത്തിനോടുള്ള ആദരവും പൗരബോധവും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമിടുന്നത്. രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കുമ്പോള്‍ ഓരോ ബൂത്തിലുമുള്ള നിശ്ചിത മുതിർന്ന പൗരൻ/പൗരയാണ് ആദ്യ വോട്ടറായി മാറുക.</p>
<p>‘നമ്മുടെ മുതിർന്നവർക്ക് ആദ്യം എത്തി വോട്ട് ചെയ്യാൻ കഴിയുന്നുവെങ്കിൽ, മറ്റുള്ളവർക്കും അത് സാധിക്കും’ എന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക് കൈമാറുകയാണ് ഈ പദ്ധതിയിലൂടെ.</p>
<p>ലക്ഷ്യങ്ങൾ:</p>
<p>രാവിലെ തന്നെ പോളിംഗ് ശതമാനം വർധിപ്പിക്കുക</p>
<p>മുതിർന്ന പൗരന്മാരോടുള്ള ആദരവ് ഉയർത്തുക</p>
<p>ജനാധിപത്യത്തിലെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക</p>
<p>വോട്ട് ചെയ്യുന്നത് പൗരധർമ്മമാണെന്ന ബോധം പുതുതലമുറയിൽ വളർത്തുക</p>
<p>യുവവോട്ടർമാരെ പ്രചോദിപ്പിക്കുക</p>
<p>സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഇത്തരത്തിൽ ഏകോപിതമായി പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ വോട്ട് ചെയ്യുന്നതിനായി ആവശ്യമായ ഗതാഗത സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.</p>
<p>“മുതിർന്നവരുടെ അനുഭവക്കരുത്ത് തൊടുപുഴയ്ക്ക് വഴികാട്ടിയാവട്ടെ” എന്ന ആപ്തവാക്യത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ മാതൃക മറ്റ് മണ്ഡലങ്ങളിലും നടപ്പാക്കാനാകുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് മര്‍ദ്ദനം: രണ്ട് പേര്‍ അറസ്റ്റില്‍</title>
<link>https://thekeralajournal.com/2116</link>
<guid>https://thekeralajournal.com/2116</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c852d4110.jpg" length="42481" type="image/jpeg"/>
<pubDate>Sun, 05 Apr 2026 07:56:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിന്‍, ജോസി മാത്യു എന്നിവരാണ് പിടിയിലായത്.</p>
<p>വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ ഇവര്‍ ശുചീകരണ തൊഴിലാളികളായ ജീവനക്കാരോട് അസഭ്യം പറയുകയും അതിക്രമം നടത്തുകയും ചെയ്തു. ഇതില്‍ ഒരു ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.</p>
<p>സംഭവം കണ്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി</title>
<link>https://thekeralajournal.com/2115</link>
<guid>https://thekeralajournal.com/2115</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0f1b10a683.jpg" length="123800" type="image/jpeg"/>
<pubDate>Sat, 04 Apr 2026 16:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ. പ്രതീഷ് പ്രഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പന അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ സ്മരണകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് കാഞ്ചിയാർ പഞ്ചായത്തിലെ നരിയമ്പാറ സ്കൂൾ കവലയിൽ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നേതാക്കളും പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആവേശപൂർവ്വം സ്വീകരണം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d0f1bb0f6de.jpg" alt=""></p>
<p>ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, എൻ.ഡി.എ നേതാക്കളായ പ്രസാദ് വിലങ്ങുപാറ, സുജിത്ത് ശശി, പ്രസാദ് പി.എൻ., സുബീഷ് എം.ബി., അഭിലാഷ് കാലാച്ചിറ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>രാഹുൽ ഗാന്ധി കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2114</link>
<guid>https://thekeralajournal.com/2114</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0bd222d6c3.jpg" length="76752" type="image/jpeg"/>
<pubDate>Sat, 04 Apr 2026 12:56:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർത്ഥം രാഹുൽ ഗാന്ധി കട്ടപ്പനയിൽ എത്തി.</p>
<p>കട്ടപ്പന സെൻറ്.ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2113</link>
<guid>https://thekeralajournal.com/2113</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0658d4b680.jpg" length="70206" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:42:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.</p>
<p>അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2112</link>
<guid>https://thekeralajournal.com/2112</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0641b75b1a.jpg" length="47569" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:36:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി വടക്കനേത്തിൽ വീട്ടിൽ അഫ്സലിന്റെ മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.</p>
<p>സംഭവത്തിൽ നഫീസത്തിന്റെ പിതാവ് അഫ്സൽ (39), പ്രദേശവാസിയായ ഗോകുൽ രാജ് (26) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ദുബായിൽ മരിച്ച ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം രാവിലെ 10.30ന്</title>
<link>https://thekeralajournal.com/2111</link>
<guid>https://thekeralajournal.com/2111</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0619dbdd70.jpg" length="52234" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:26:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ദുബായിൽ മരണമടഞ്ഞ കട്ടപ്പന അമ്പലക്കവല കാവുംപടി പുത്തൻപുരക്കൽ ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് (04/04/2026) രാവിലെ നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 7 മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.</p>
<p>കരൾരോഗബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ദുബായിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിനോജിനെ നാട്ടിലെത്തിച്ച് കരൾമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ നൽകാൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു.</p>
<p>എയർ ആംബുലൻസിൽ നാട്ടിലെത്തിച്ച് ചികിത്സ നൽകുന്നതിനായി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചെയർമാനായും എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് കൺവീനറായും ചികിത്സാസഹായ നിധി രൂപീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ ആയിരുന്നു ബിനോജിന്റെ അന്ത്യം.</p>
<p>ഭാര്യ: ഷിജിമോൾ (തൂക്കുപാലം പടിഞ്ഞാറ്റേതിൽ കുടുംബാംഗം).</p>
<p>മക്കൾ: ശിവാനി, ആദിത്യൻ.</p>]]> </content:encoded>
</item>

<item>
<title>കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2110</link>
<guid>https://thekeralajournal.com/2110</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d05f9b3efa1.jpg" length="55444" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:17:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ദുഃഖ വെള്ളിയുടെ ഭാഗമായി കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.അടിമാലി ചിന്നപ്പാറകുടിയിലാണ് അപകടം നടന്നത്.സംഭവത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>രാഹുല്‍ ഗാന്ധി ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2109</link>
<guid>https://thekeralajournal.com/2109</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cf02553f8f2.jpg" length="73092" type="image/jpeg"/>
<pubDate>Fri, 03 Apr 2026 05:27:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന്, ഏപ്രില്‍ 4ന് കട്ടപ്പനയിലെത്തും. ഇന്ന് 11 മണിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം, 12.30ന് നഗരസഭാ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d0624107ce4.jpg" alt=""></p>
<p>ജില്ലയിലെ യുഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ രാവിലെ 11ന് മുമ്പ് സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.</p>
<p>അതേസമയം, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് 2ന് ഏലപ്പാറയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ അർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 6ന് അടിമാലിയിലും തൊടുപുഴയിലും പ്രതിപക്ഷ നേതാവ് V. D. സതീശൻ പങ്കെടുക്കും.</p>
<p>അന്നേ ദിവസം വൈകിട്ട് 5ന് കട്ടപ്പനയില്‍ നടക്കുന്ന റോയി കെ. പൗലോസിന്റെ പ്രചാരണ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>റോഷി പുറപ്പെട്ടു,  40ാംവർഷവും കാൽനടയായി മലയാറ്റൂരിലേക്ക്..</title>
<link>https://thekeralajournal.com/2108</link>
<guid>https://thekeralajournal.com/2108</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce793bf3c8f.jpg" length="115301" type="image/jpeg"/>
<pubDate>Thu, 02 Apr 2026 19:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: പതിവ് തെറ്റിച്ചില്ല, നാൽപ്പതാം വർഷവും റോഷിയും സംഘവും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് വെള്ളി അർധരാത്രിക്ക് മുൻപായി കുരിശ് മല ചവിട്ടാൻ കഴിയുമെന്നാണ് കരുതുന്നത്. </p>
<p></p>
<p>ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റുരേക്ക് പോവുക. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിക്കുന്നതൊഴിച്ചാൽ തുടർച്ചയായി നടന്ന് മലയാറ്റൂരിലെത്തുകയാണ് സംഘം. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാല്‍ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നല്‍കിയിട്ടില്ല. </p>
<p></p>
<p>മുടങ്ങിയത് കോവിഡ് കാലത്ത് മാത്രം </p>
<p></p>
<p>1985 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കല്‍ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. </p>
<p></p>
<p>മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂര്‍ യാത്ര, 1996 ല്‍ പേരാന്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.</p>
<p></p>
<p>പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയില്‍ നിന്ന് മലയാറ്റൂര്‍ മല കയറാന്‍ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രാസംഘത്തില്‍ ചെറുപുഷ്പം മിഷന്‍ലീഗില്‍ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വര്‍ഷമായി നടക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. </p>
<p></p>
<p>'ചിലര്‍ എന്തെങ്കിലും നേര്‍ച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേര്‍ച്ചകള്‍ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ മനസ്സ് അര്‍പ്പിച്ച് പീഡാനുഭവ സ്മരണയില്‍ യാത്ര തുടരുകയാണ്. 6 വർഷം മുൻപ് പെസഹ വ്യാഴാഴ്ചയ്ക്കു മുൻപായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ഒരു അപകടം നേരിട്ടെങ്കിലും ഒരു പോറൽ പോലും ഏൽക്കാതിരുന്നത് വിശ്വാസ തീക്ഷ്‌ണത ഒന്നു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും റോഷി പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, നേറ്റിവിറ്റി കാര്‍ഡ്: 60 ഇന പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക</title>
<link>https://thekeralajournal.com/2107</link>
<guid>https://thekeralajournal.com/2107</guid>
<description><![CDATA[ മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0c3923e0d.jpg" length="57511" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:57:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി വികസനം, സമത്വം, സാമൂഹ്യനീതി എന്നീ തലക്കെട്ടുകളിലൂന്നി 60 ഇന പദ്ധതികളടങ്ങിയ പ്രകടനപത്രിക എല്‍ഡിഎഫ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്.</p>
<p>‘നവകേരള നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം’ എന്ന തലക്കെട്ടിലാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ₹3000 ആയി ഉയര്‍ത്തുക, അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുന്നതിനായി കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം നടപ്പാക്കുക, ലൈഫ് മിഷന്‍ 2.0 വഴി സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുക എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്.</p>
<p>ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആരോഗ്യരംഗത്ത് സാര്‍വത്രിക ആരോഗ്യപരിരക്ഷയും കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും നടപ്പാക്കും. സ്ത്രീകള്‍ക്ക് കുടുംബശ്രീ വായ്പ ₹20,000 കോടിയിലേക്ക് ഉയര്‍ത്തുകയും 50 ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.</p>
<p>യുവാക്കള്‍ക്കായി പി.എസ്.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തും. അഭ്യസ്തവിദ്യര്‍ക്ക് പലിശരഹിത വായ്പയും ‘കേരളത്തില്‍ പഠിച്ചാല്‍ ജോലി’ ഉറപ്പാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. മൈക്രോ സംരംഭങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കും.</p>
<p>പൗരത്വനിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മറികടക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരും. മതനിരപേക്ഷത ഉറപ്പാക്കുന്നതിനൊപ്പം ന്യൂനപക്ഷ ആശങ്കകള്‍ പരിഹരിക്കാന്‍ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും വ്യക്തമാക്കുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും.</p>
<p>കുടിയേറ്റ കര്‍ഷകരുടെ പ്രശ്നപരിഹാരം, വന്യജീവി സംഘര്‍ഷം തടയാന്‍ പ്രത്യേക നിയമം, ജലസേചനവും കുടിവെള്ളവും എല്ലാവര്‍ക്കും ഉറപ്പാക്കല്‍, കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കല്‍ തുടങ്ങിയവയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>ടൂറിസം മേഖലയെ ശക്തിപ്പെടുത്തി 15 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പവര്‍ കട്ട് ഇല്ലാത്ത വൈദ്യുതി വിതരണം തുടരുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ കേന്ദ്രീകൃത വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫ് പ്രകടനപത്രികയിൽ  ക്ഷേമ പെൻഷൻ ₹3000; സ്ത്രീകൾക്ക് സൗജന്യ യാത്രയും ₹25 ലക്ഷം ഇൻഷുറൻസും</title>
<link>https://thekeralajournal.com/2106</link>
<guid>https://thekeralajournal.com/2106</guid>
<description><![CDATA[ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0b934f82a.jpg" length="76138" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:54:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കു മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>
<p>ക്ഷേമ പെൻഷനുകൾ ₹3000 ആയി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1000 ധനസഹായവും നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങൾ.</p>
<p>ആരോഗ്യ രംഗത്ത് എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുകയും ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്യും.</p>
<p>വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിച്ച് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും. ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്‌ട്’ നടപ്പാക്കുകയും പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കുകയും ചെയ്യും.</p>
<p>യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ₹5 ലക്ഷം വരെ പലിശരഹിത വായ്പ നൽകുന്ന ‘യുവശ്രീ’ പദ്ധതി നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ‘മിഷൻ സമുദ്ര’, തീരദേശ മേഖലയിൽ കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ, ആശാ പ്രവർത്തകരുടെ വേതനം ₹700 ആയി ഉയർത്തൽ തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ‘ബെഡ്’ അവകാശമാക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : പ്രകടനപത്രികകള്‍ പുറത്തിറക്കി മുന്നണികൾ</title>
<link>https://thekeralajournal.com/2105</link>
<guid>https://thekeralajournal.com/2105</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0a898d089.jpg" length="73900" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:50:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും അവരുടെ പ്രകടനപത്രികകള്‍ ഒരേസമയം പുറത്തിറക്കി. ജനക്ഷേമവും വികസനവുമാണ് ഇരുമുന്നണികളും പ്രധാനമായി മുന്നോട്ട് വെക്കുന്ന വിഷയങ്ങള്‍.</p>
<p>എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പുറത്തിറക്കി. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്നതും 2026–27 അധ്യയന വർഷം മുതല്‍ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നതുമാണ് പ്രധാന വാഗ്ദാനങ്ങൾ. പവർ കട്ട് ഇല്ലാത്ത കാലം തുടരുമെന്ന ഉറപ്പും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>അതേസമയം, യുഡിഎഫ് പ്രകടനപത്രിക രേവന്ത് റെഡ്ഢി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ്, സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റബർ താങ്ങുവില 300 രൂപയാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കി.</p>
<p>ഇരുമുന്നണികളും മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി</title>
<link>https://thekeralajournal.com/2104</link>
<guid>https://thekeralajournal.com/2104</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cde11e7d7c8.jpg" length="79053" type="image/jpeg"/>
<pubDate>Thu, 02 Apr 2026 08:55:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി.</p>
<p>സ്വീകരണ പരിപാടികൾക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69cde18f624f6.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>‘ഉജ്ജ്വല’ പുരസ്‌കാരം ഡോ. വിജിത ആർ. കുറുപ്പിന്</title>
<link>https://thekeralajournal.com/2103</link>
<guid>https://thekeralajournal.com/2103</guid>
<description><![CDATA[ കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cd9bc33e11f.jpg" length="46773" type="image/jpeg"/>
<pubDate>Thu, 02 Apr 2026 03:57:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ‘ഉജ്ജ്വല’ പുരസ്‌കാരം കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറായ ഡോ. വിജിത ആർ. കുറുപ്പിന് ലഭിച്ചു.</p>
<p>അന്താരാഷ്ട്ര വനിതാദിനാചരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുന്ന അംഗീകാരത്തിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ നടന്ന സമാപനച്ചടങ്ങിലാണ് ജില്ലാതലത്തിൽ നിന്നും ഡോ. വിജിതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.</p>
<p>ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ ആരോഗ്യ സേവനപദ്ധതികളുടെ വിജയകരമായ നടപ്പാക്കൽ, ഡിസ്‌പെൻസറിയെ മനോഹരവും രോഗി സൗഹൃദവുമായ സ്ഥാപനമാക്കുന്നതിൽ വഹിച്ച പങ്ക്, അസോസിയേഷൻ ജില്ലാ വനിതാ കൺവീനർ എന്ന നിലയിലെ സജീവ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവരെ ഈ ബഹുമതിക്ക് അർഹയാക്കിയിരിക്കുന്നത്.</p>
<p>കോട്ടയം മൂലവട്ടം ശിവവിലാസത്തിൽ എസ്. രാധാകൃഷ്ണക്കുറുപ്പിന്റെയും എം. വി. ശ്രീകുമാരിയുടെയും മകളാണ് ഡോ. വിജിത ആർ. കുറുപ്പ്.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്നു അധ്യാപകനെ ആക്രമിച്ചതായി പരാതി</title>
<link>https://thekeralajournal.com/2102</link>
<guid>https://thekeralajournal.com/2102</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cca5399727e.jpg" length="70998" type="image/jpeg"/>
<pubDate>Wed, 01 Apr 2026 10:25:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.</p>
<p>കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് മദ്യലഹരിയിൽ വീട്ടിലെത്തി മർദ്ദിച്ചന്നാണ് പരാതി. </p>
<p>സംഭവസമയം അധ്യാപകന്റെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ അധ്യാപകൻ ശാസിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ആണ് സംഭവത്തിന് കാരണമായതെന്നാണ് ലഭ്യമായ വിവരം.</p>
<p>തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ പ്രതികൾ ലിൻസിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.</p>
<p>പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണാശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ എസ്.ഐ പി.ഡി. സേവ്യർ, എ.എസ്.ഐ പി.എം. സുനിൽകുമാർ, എസ്.സി.പി.ഒ ഷാനവാസ് ഖാൻ എന്നിവർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു</p>]]> </content:encoded>
</item>

<item>
<title>വാഗമൺ ചില്ലുപാലം അടഞ്ഞിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തമാകുന്നു</title>
<link>https://thekeralajournal.com/2101</link>
<guid>https://thekeralajournal.com/2101</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6d7c5e162.jpg" length="120426" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വാഗമണ്ണിലെ ചില്ലുപാലം മൂന്ന് മാസമായി അടഞ്ഞുകിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാപരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താത്കാലികമായി അടച്ച പാലം ഇതുവരെ തുറക്കാത്തതിൽ സന്ദർശകരും പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിക്കുന്നു.</p>
<p>മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാനുള്ള നടപടികൾ പുരോഗമിക്കാത്തത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു ആദ്യം അധികൃതർ നൽകിയിരുന്ന വിവരം. എന്നാൽ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളുകയാണ്.</p>
<p>ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ച് ഏകദേശം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിലെ മുഖ്യ ആകർഷണമായതിനാൽ ദൂരപ്രദേശങ്ങളിൽ നിന്നുപോലും വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.</p>
<p>ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ സന്ദർശകരുടെ തിരക്ക് തുടരുന്നതിനിടെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത് ടൂറിസം വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>‘സികാഡ’ കോവിഡിൻ്റെ പുതിയ വകഭേദം</title>
<link>https://thekeralajournal.com/2100</link>
<guid>https://thekeralajournal.com/2100</guid>
<description><![CDATA[ വ്യാപന ശേഷി കൂടുതൽ ആണെങ്കിലും മാരകമല്ല എന്ന് വിലയിരുത്തൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6c58a3953.jpg" length="105173" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:22:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ BA.3.2 (സികാഡ) എന്ന പുതിയ വകഭേദം ആശങ്ക ഉയർത്തുന്നു. 2024 അവസാനം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, അമേരിക്കയിലെ ഏകദേശം 25 സംസ്ഥാനങ്ങളിലെയും യൂറോപ്പ്, ഏഷ്യ എന്നിവ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിലെയും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ ഉപവകഭേദമായ BA.3.2 വേഗത്തിൽ പകരുന്നതും പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് കൂടുതലുള്ളതുമാണെന്ന് പഠനങ്ങൾ പറയുന്നു.</p>
<p>വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ 70-ലധികം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ (mutations) രോഗപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് അതീവ മാരകമല്ലെന്നും ഭൂരിഭാഗം ആളുകളിൽ ഗുരുതരാവസ്ഥയിലേക്കില്ലെന്നും വിദഗ്ധർ ആശ്വാസം നൽകുന്നു.</p>
<p>പനി, ചുമ, തൊണ്ടവേദന, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കാണപ്പെടുന്നുണ്ട്. മുമ്പ് വ്യാപകമായിരുന്ന JN.1 വകഭേദത്തിൽ നിന്നും വ്യത്യസ്തമാണെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു.</p>
<p>നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്ത്യയിലും രോഗവ്യാപനത്തെ മുൻനിർത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന സ്വഭാവമാണ് ഈ വകഭേദത്തിനുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ; ഇനി ‘ടാക്സ് ഇയർ’ മാത്രം</title>
<link>https://thekeralajournal.com/2099</link>
<guid>https://thekeralajournal.com/2099</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6adfb2161.jpg" length="66084" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:16:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആദായ നികുതി നിയമം 2025 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. 1961-ലെ പഴയ നിയമത്തിന് പകരമായി ലളിതമാക്കിയ പുതിയ നിയമമാണ് നടപ്പിലാക്കിയത്.</p>
<p>പുതിയ നിയമപ്രകാരം “സാമ്പത്തിക വർഷം”, “അസസ്മെന്റ് വർഷം” എന്നീ ആശയങ്ങൾ ഒഴിവാക്കി ഇനി മുതൽ ‘ടാക്സ് ഇയർ’ എന്ന ഒറ്റ സംവിധാനം മാത്രമാകും നിലനിൽക്കുക. അതായത്, നികുതി ചുമത്തുന്ന വർഷം തന്നെയാണ് ഇനി ടാക്സ് ഇയർ. ഉദാഹരണത്തിന്, 2026–27 വരുമാനത്തിന് ടാക്സ് ഇയർ 2026–27 തന്നെയായിരിക്കും; അസസ്മെന്റ് വർഷം പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല.</p>
<p>നിയമങ്ങൾ ലളിതമാക്കുന്നതിനായി ചട്ടങ്ങളുടെ എണ്ണം 399-ൽ നിന്ന് 190-ആയി കുറച്ചു. ടാക്സ് ഫോമുകളും 511-ൽ നിന്ന് 333-ആയി ചുരുക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതും നികുതിദായകർക്ക് ആശ്വാസകരമാണ്.</p>
<p>പുതിയ നികുതി സംവിധാനത്തിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് വഴി നികുതി ഒഴിവാക്കാം. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000 ആയി നിശ്ചയിച്ചു.</p>
<p>വാടക ആനുകൂല്യമായ HRAയിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയും മെട്രോ നഗരങ്ങളുടെ പട്ടികയിൽ ചേർത്തു. എന്നാൽ HRA ക്ലെയിം ചെയ്യാൻ വാടക രസീതുകളും വീട്ടുടമയുടെ PAN വിവരങ്ങളും നിർബന്ധമാക്കി.</p>
<p>തൊഴിലുടമ നൽകുന്ന ഭക്ഷണത്തിനുള്ള നികുതിയിളവ് പ്രതിദിനം ₹50-ൽ നിന്ന് ₹200 ആയി വർധിപ്പിച്ചു. സമ്മാനങ്ങൾക്കുള്ള നികുതിയിളവ് പരിധിയും ₹5,000-ൽ നിന്ന് ₹15,000 ആയി ഉയർത്തി.</p>
<p>വാഹനാപകട നഷ്ടപരിഹാരത്തിന് ഇനി നികുതി ബാധകമല്ല. അതേസമയം, ₹10 ലക്ഷം മുകളിലുള്ള ക്യാഷ് നിക്ഷേപം, ₹5 ലക്ഷം മുകളിലുള്ള വാഹന വാങ്ങൽ, ₹20 ലക്ഷം മുകളിലുള്ള സ്വത്ത് ഇടപാടുകൾ എന്നിവയ്ക്ക് PAN നിർബന്ധമാക്കി.</p>
<p>പുതിയ ഫോമുകളുടെ ഭാഗമായി, ശമ്പളക്കാർക്ക് നൽകുന്ന TDS സർട്ടിഫിക്കറ്റ് ആയ ഫോം 16-ന് പകരം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം 130 അവതരിപ്പിച്ചു.</p>
<p>പാൻ കാർഡ് അപേക്ഷയ്ക്കും പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമായിരിക്കുമ്പോൾ, ആധാർ കാർഡ് മാത്രം മതിയാകില്ല.</p>
<p>ആദായ നികുതിയോടൊപ്പം ബാങ്ക് എടിഎം ചാർജുകളിലും റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമം നികുതി സംവിധാനത്തെ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതാണ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>18ാ മത് തേക്കടി പുഷ്പ മേളയ്ക്ക് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/2098</link>
<guid>https://thekeralajournal.com/2098</guid>
<description><![CDATA[ 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc641968fee.jpg" length="185991" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:47:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18ാമത് തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കല്ലറക്കൽ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. മേയ് 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും.</p>
<p>വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും.</p>
<p>സമ്മേളനത്തിൽ ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുത്ത കുമളി ട്രൈബൽ യു.പി. സ്‌കൂളിനെ ആദരിക്കും. കൂടാതെ ചിത്രകാരനായ അബ്ദുല്‍ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് ട്രൈബൽ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.</p>
<p>33 ദിവസം നീളുന്ന പുഷ്പമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ‘ഉറവിടത്തിൽ തന്നെ മാലിന്യ സംസ്‌ക്കരണം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ചെറിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമായിരിക്കും.</p>
<p>മേളക്കാലത്ത് വിവിധ സ്‌കൂളുകളും കലാസംഘടനകളും ചേർന്ന് ദിവസേന വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് പുഷ്പമേളയുടെ ജനറൽ കൺവീനർമാരായ ടി.ടി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2097</link>
<guid>https://thekeralajournal.com/2097</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2096</link>
<guid>https://thekeralajournal.com/2096</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിരല്‍ത്തുമ്പിലെ ജനാധിപത്യം: തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി</title>
<link>https://thekeralajournal.com/2095</link>
<guid>https://thekeralajournal.com/2095</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc623487afa.jpg" length="107589" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:39:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടുംബശ്രീ, സ്വീപ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടകപര്യടനം ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഏപ്രില്‍ 7 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഇന്നലെ കുമളി ഗ്രാമപഞ്ചായത്തിലെ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഏപ്രില്‍ 5ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും, 6ന് വട്ടവട ഗ്രാമപഞ്ചായത്തിലെ വട്ടവട ബസ് സ്റ്റാന്‍ഡ്, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും, 7ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മറയൂര്‍ ടൗണ്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലുമാണ് നാടകം സംഘടിപ്പിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുക, വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം, വി.വി പാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘വിരല്‍ത്തുമ്പിലെ ജനാധിപത്യം’ എന്ന നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.</p>
<p>കുടുംബശ്രീയുടെ കലാസമിതി രംഗശ്രീ ഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവര്‍ അഭിനേതാക്കളാണ്.</p>]]> </content:encoded>
</item>

<item>
<title>തെരഞ്ഞെടുപ്പ് : അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ഹൈറേഞ്ചില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു</title>
<link>https://thekeralajournal.com/2094</link>
<guid>https://thekeralajournal.com/2094</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb22b5bf1ff.jpg" length="467062" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:56:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ തോട്ടം, നിര്‍മാണം, ഹോട്ടല്‍ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം ഗുരുതരമായി തുടരുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതാണ് പ്രതിസന്ധി ശക്തമാകാന്‍ കാരണമായത്.</p>
<p>കേരളത്തിലും അസമിലും ഒരേസമയത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌കരണവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നോടിയായി ബംഗാള്‍ സ്വദേശികളില്‍ ഭൂരിഭാഗവും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചുവരുന്ന പലര്‍ക്കും ഇവിടെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നാലും, വോട്ട് സ്വദേശത്തുതന്നെയാണ് രേഖപ്പെടുത്തുന്നത്.</p>
<p>ഹൈറേഞ്ചിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നിര്‍മാണ മേഖലയിലാണ് ബംഗാള്‍, അസം സ്വദേശികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളാണ് പ്രധാനമായി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് തന്നെ താമസിച്ച് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍ ഇവര്‍ തൊഴിലുടമകള്‍ക്ക് ഏറെ ആശ്രയമാണ്.</p>
<p>ഇതിനൊപ്പം, അന്യസംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിവാഹസീസണും ശക്തമാണ്. ഒരാഴ്ചവരെ നീളുന്ന പരമ്പരാഗത വിവാഹചടങ്ങുകള്‍ ഉള്ളതിനാല്‍ ബന്ധുക്കളില്‍ വിവാഹമുണ്ടെങ്കില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതും പതിവാണ്.</p>
<p>കട്ടപ്പന മേഖലയില്‍നിന്ന് മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളോടെ മാത്രമേ ഇവര്‍ തിരിച്ചെത്താറുള്ളൂ. ഇതിനിടെ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതനം വര്‍ധിച്ചതും ചില തൊഴിലാളികള്‍ മടങ്ങിവരാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.</p>
<p>തൊഴിലാളികളുടെ കുറവ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും തോട്ടങ്ങളില്‍ ഉല്‍പാദനത്തെ ബാധിക്കുകയും ഹോട്ടല്‍ മേഖലയിലും സേവനക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ: പങ്കെടുക്കാൻ കഴിഞ്ഞില്ലാത്തവർക്ക് വീണ്ടും അവസരം</title>
<link>https://thekeralajournal.com/2093</link>
<guid>https://thekeralajournal.com/2093</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb21d7ea90e.jpg" length="85810" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:52:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കായികതാരങ്ങൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വീണ്ടും അവസരം നൽകുന്നു.</p>
<p>ഏപ്രിൽ 7ന് തിരുവനന്തപുരം ഗവ.ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ കുന്നംകുളം, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ എന്നിവിടങ്ങളിലായിരിക്കും സെലക്ഷൻ ട്രയൽസ് നടക്കുക. 6, 7, 8, 11 ക്ലാസുകളിലേക്കുള്ള കോമൺ സെലക്ഷനും, 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്കായി സംസ്ഥാനതല മെഡൽ നേടിയവർക്കും സെലക്ഷൻ ഉണ്ടായിരിക്കും.</p>
<p>അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്സിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്‌ബോൾ, തായ്‌ക്ക്വോണ്ട, വോളീബോൾ, റെസ്ലിംഗ് എന്നീ ഇനങ്ങളിൽ ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ഉണ്ടായിരിക്കും. ക്രിക്കറ്റിൽ പെൺകുട്ടികൾക്കായി മാത്രമാണ് സെലക്ഷൻ.</p>
<p>കായികതാരങ്ങൾ തങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9895112027.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2092</link>
<guid>https://thekeralajournal.com/2092</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca748f16e47.jpg" length="109510" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:33:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് എത്താൻ കഴിയാത്ത വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനം ഇടുക്കി ജില്ലയിൽ ആരംഭിച്ചു.</p>
<p>ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സ്വന്തം വീടുകളിൽ നിന്നുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി ആവശ്യമായ നടപടികൾ പാലിച്ച് വോട്ടെടുപ്പ് നടത്തും. വോട്ടർമാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ആനച്ചാൽ ക്ഷേത്ര മോഷണം : പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2091</link>
<guid>https://thekeralajournal.com/2091</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca741c11821.jpg" length="111817" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഓഫിസിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. ഇടുക്കി തങ്കമണി മരിയാപുരം നിരവത്ത് ഹൗസിൽ താമസിക്കുന്ന ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണൻ (48) ആണ് പീരുമേട് ടൗണിൽ നിന്ന് പിടിയിലായത്.</p>
<p>പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാർച്ച് 21-ന് ശിക്ഷ പൂർത്തിയാക്കി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂന്നാറിലും ആനച്ചാലിലും എത്തി, ക്ഷേത്രത്തിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് കമ്പം, തേനി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി സഞ്ചരിച്ച ഇയാളെ മോഷണത്തിന് ആറാം ദിവസം പീരുമേട്ടിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.</p>
<p>മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് വിവരം പ്രചരിപ്പിച്ചതിലൂടെ നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.</p>
<p>വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടന്നു</title>
<link>https://thekeralajournal.com/2090</link>
<guid>https://thekeralajournal.com/2090</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca4eb7d74f6.jpg" length="100789" type="image/jpeg"/>
<pubDate>Mon, 30 Mar 2026 15:51:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനാവശ്യമായ ഇ.വി.എം വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റ് സംവിധാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയുമായ അനൂപ് ഗാർഗിന് യന്ത്രങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മൂന്നാർ (ദേവികുളം), സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, നെടുങ്കണ്ടം (ഉടുമ്പൻചോല), ന്യൂമാൻ കോളേജ്, തൊടുപുഴ (തൊടുപുഴ), ഇ.എം.ആർ.എസ്, പൈനാവ് (ഇടുക്കി), മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്‌കൂൾ, കുട്ടിക്കാനം (പീരുമേട്) എന്നിവിടങ്ങളിലേക്കാണ് യന്ത്രങ്ങൾ എത്തിക്കുന്നത്.</p>
<p>യന്ത്രങ്ങൾ ബന്ധപ്പെട്ട മണ്ഡലങ്ങളിൽ എത്തിച്ച ശേഷം, ഓരോ മെഷീനും ഏത് പോളിങ് ബൂത്തിലേക്കാണെന്ന് നിശ്ചയിക്കുന്നതിനായി മാർച്ച് 31ന് രണ്ടാംഘട്ട റാൻഡമൈസേഷൻ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി നടത്തും.</p>
<p>മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ് – കൺട്രോൾ യൂണിറ്റ് – വി.വി.പാറ്റ്):</p>
<p>ദേവികുളം: 255 – 255 – 277</p>
<p>ഉടുമ്പൻചോല: 239 – 239 – 259</p>
<p>തൊടുപുഴ: 272 – 272 – 295</p>
<p>ഇടുക്കി: 246 – 246 – 267</p>
<p>പീരുമേട്: 266 – 266 – 288</p>
<p>ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ഇ.വി.എം നോഡൽ ഓഫീസർ സജീവ് സി.കെ, സീനിയർ സൂപ്രണ്ട് എബി എബ്രഹാം, ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടി : ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു</title>
<link>https://thekeralajournal.com/2089</link>
<guid>https://thekeralajournal.com/2089</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9d4b617219.jpg" length="157716" type="image/jpeg"/>
<pubDate>Mon, 30 Mar 2026 07:11:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു. സന്ദർശനത്തിനിടെ ആദിമഗോത്ര സമൂഹമായ മലപണ്ടാരം വിഭാഗക്കാരുമായി കളക്ടർ നേരിട്ട് സംവദിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിർബന്ധമായും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കളക്ടർ അവർക്കു വിശദീകരിച്ചു. വോട്ടിംഗ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുമെന്ന് മലപണ്ടാരം വിഭാഗക്കാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറെ അറിയിച്ചു.</p>
<p>പരമ്പരാഗതമായി നാടോടി വനവാസികളായ മലപണ്ടാരം വിഭാഗക്കാർ കാടുകളിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കുറച്ചുകാലം ഒരു സ്ഥലത്ത് തങ്ങിയ ശേഷം വനേതര ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ മറ്റു പ്രദേശങ്ങളിലേക്ക് മാറുന്നതാണ് ഇവരുടെ ജീവിതരീതി. സന്ദർശനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c9d4bebba70.jpg" alt=""></p>
<p>വോട്ടർ വിദ്യാഭ്യാസം, അവബോധം വർധിപ്പിക്കൽ, വോട്ടർ സാക്ഷരത പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രധാന പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്വീപ്പ് പദ്ധതിയുടെ കീഴിൽ നടന്നു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റശ്രമം: പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍</title>
<link>https://thekeralajournal.com/2088</link>
<guid>https://thekeralajournal.com/2088</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bd4cb3c96.jpg" length="58471" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖില്‍ ടി എസ്-നെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഇടുക്കി ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>സമീപകാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിലും സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിലും ആരോപിച്ചു.</p>
<p>തിരഞ്ഞെടുപ്പ് സമയത്ത് അണികളെ നിയന്ത്രണം വിട്ട നിലയിലാണ് വിടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ആക്രമണം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ മുന്നറിയിപ്പ് നല്‍കി.</p>
<p>കെ സി വേണുഗോപാല്‍-നോട് ചോദ്യം ചോദിക്കാന്‍ സമീപിച്ചപ്പോഴാണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരിയില്‍ നടന്ന സംഭവത്തില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ അഖില്‍ ടി എസ്-നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.</p>
<p>തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാന തൊഴിലാളികളുടെ ഓശാനാഘോഷം ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2087</link>
<guid>https://thekeralajournal.com/2087</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc93a720d.jpg" length="109256" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:28:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പവർ ഇൻ ജീസസ് ഹിന്ദി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഓശാന ഞായർ ഭക്തിപൂർവ്വം ആചരിച്ചു. ടൗൺ ചുറ്റി നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.</p>
<p>ബംഗാൾ, അസം, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.</p>
<p>തുടർന്ന് പാസ്റ്റർ പ്രിൻസ് തോമസ് ഓശാന സന്ദേശം നൽകി. ഹിന്ദി, സന്താളി, ബംഗാളി, അസമീസ്, ഛാദ്രി, മിസോ തുടങ്ങിയ വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ചാണ് പ്രദക്ഷിണം നടന്നത്.</p>
<p>വർഷങ്ങളായി ഓശാന ഞായർ ദിനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുരുത്തോല പ്രദക്ഷിണം ഇവിടെ ഭക്തിപൂർവ്വം സംഘടിപ്പിച്ച് വരുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>സംയുക്ത പരിശോധനയിൽ തൊടുപുഴയിൽ നിന്നും 900 കിലോയിലധികം നിരോധിത ഫ്ളക്സുകൾ പിടികൂടി</title>
<link>https://thekeralajournal.com/2086</link>
<guid>https://thekeralajournal.com/2086</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc24e0616.jpg" length="112957" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്-ഉം തൊടുപുഴ നഗരസഭ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 900 കിലോയിലധികം നിരോധിത മെറ്റീരിയലുകളും അവ ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സുകളും ബാനറുകളും പിടിച്ചെടുത്തു.</p>
<p>നഗരസഭ പരിധിയിലെ വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്ന് ഫ്ളക്സുകൾ ഫ്രെയിം ചെയ്ത് വിതരണം ചെയ്തിരുന്ന മങ്ങാട്ടുകവലയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഫ്ളക്സുകൾ പിടിച്ചെടുത്തത്.</p>
<p>തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹരിത ചട്ടം പാലിക്കാതെ, ഹൈക്കോടതി ഉത്തരവുകളും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകളും ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനിരുന്ന പ്രചാരണ ഫ്ളക്സുകളും അനുബന്ധ സാമഗ്രികളും ആണ് പിടിച്ചെടുത്തത്.</p>
<p>പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇത്തരത്തിലുള്ള നിരോധിത സാമഗ്രികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1 മുതൽ തുറക്കും</title>
<link>https://thekeralajournal.com/2085</link>
<guid>https://thekeralajournal.com/2085</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bb05bde01.jpg" length="131163" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.</p>
<p>ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചിരുന്നത്. പുതുതായി പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രജനന പ്രക്രിയ സുതാര്യമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.</p>
<p>ഉദ്യാനം തുറന്നതിന് പിന്നാലെ വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ പുതിയതായി പിറന്ന കുഞ്ഞുങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമാകും.</p>
<p>സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ മധ്യവേനൽ അവധിക്കാലത്ത് വരയാടുകളെ കാണാനും ഉദ്യാനത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികളുടെ തിരക്ക് വർധിക്കും. ഇതിനോടകം തന്നെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.</p>
<p>ഉദ്യാനം തുറക്കുന്നതോടെ പ്രദേശത്തെ ടൂറിസം മേഖലക്ക് വലിയൊരു ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2084</link>
<guid>https://thekeralajournal.com/2084</guid>
<description><![CDATA[ ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9406e098f1.jpg" length="49292" type="image/jpeg"/>
<pubDate>Sun, 29 Mar 2026 20:37:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ നിര്യാതനായി.</p>
<p>സംസ്കാരം 30/03/2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് അണക്കരയിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 3.30 ന് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമ്പൂ പറിക്കുന്നതിനിടെ, താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി മരണപ്പെട്ടു.</title>
<link>https://thekeralajournal.com/2083</link>
<guid>https://thekeralajournal.com/2083</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c893d58d282.jpg" length="38376" type="image/jpeg"/>
<pubDate>Sun, 29 Mar 2026 08:26:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന :- ഗ്രാമ്പൂ പറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി, റോസ് കോട്ടേജിൽ സ്റ്റീഫൻ പെരേര അന്തരിച്ചു. സ്വന്തം പുരയിടത്തിൽ  ഗ്രാമ്പൂ പറിക്കുന്നതിനിടെയാണ് താഴെ വീണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് പാലായിലുള്ള, ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രാത്രിയോടുകൂടി മരണപ്പെട്ടു. കട്ടപ്പന സീനിയർ ചേമ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വിവിധ സാംസ്കാരിക വേദികളിൽ, നിറസാന്നിധ്യവുമായിരുന്നു സ്റ്റീഫൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ്ബ്  അനുശോചനം രേഖപ്പെടുത്തി..</p>]]> </content:encoded>
</item>

<item>
<title>വിശുദ്ധവാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായർ</title>
<link>https://thekeralajournal.com/2082</link>
<guid>https://thekeralajournal.com/2082</guid>
<description><![CDATA[ ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിച്ചു.ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c87b74d28d2.jpg" length="139126" type="image/jpeg"/>
<pubDate>Sun, 29 Mar 2026 07:00:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നോമ്പിന്റെയും പ്രാർത്ഥനയുടെയും ആത്മീയ നിറവിൽ ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു. യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള വിജയപ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാന ഞായർ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിന് തുടക്കമായത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c87b8814cfd.jpg" alt=""></p>
<p>ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ഇടുക്കി രൂപതാ മെത്രാനായ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും ആത്മീയ ഭാവത്തോടെയും തിരുക്കർമ്മങ്ങൾ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88440749d2.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c880f8715bd.jpg" alt=""></p>
<p>6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾ ഇരട്ടയാറിൽ ഉള്ള അൽഫോൻസാ കപ്പേളയിൽ നിന്നും ആരംഭിച്ചു.തുടർന്ന് ഓശാനയുടെ സന്ദേശം നൽകി വിശ്വാസികൾ ഇരട്ടയാറിൽ കുരുത്തോല പ്രദക്ഷിണവും നടത്തി.നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്ന്യസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88af723c27.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c8893354065.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പട്ടികയിൽ പേര് ഉണ്ടോ എന്ന് അറിയാം</title>
<link>https://thekeralajournal.com/2081</link>
<guid>https://thekeralajournal.com/2081</guid>
<description><![CDATA[ ഇലക്ഷൻ കമ്മീഷൻ ൻ്റെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് തന്നെ ഇത് പരിശോധിക്കാം.കൂടുതൽ അറിയാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84d854d077.jpg" length="75683" type="image/jpeg"/>
<pubDate>Sun, 29 Mar 2026 03:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വോട്ടർമാർ തയ്യാറെടുക്കുന്നു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഏപ്രിൽ 9-നും തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏപ്രിൽ 23-നും രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നും നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-നാണ്.</p>
<p>വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമോ എന്ന് ഉറപ്പാക്കാൻ, വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നിർണായകമാണ്. Election Commission of Indiaയുടെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് പരിശോധിക്കാം.</p>
<p>ലിങ്ക് 👉 <a href="https://electoralsearch.eci.gov.in">https://electoralsearch.eci.gov.in</a></p>
<p><strong>പേര് എങ്ങനെ കണ്ടെത്താം?</strong></p>
<p>Voters' Service Portal വഴി മൂന്ന് രീതിയിൽ പരിശോധിക്കാം:</p>
<p>EPIC നമ്പർ ഉപയോഗിച്ച്: വോട്ടർ ഐഡി നമ്പർ നൽകി വേഗത്തിൽ തിരയാം</p>
<p>വ്യക്തിഗത വിവരങ്ങൾ നൽകി: പേര്, ജനനത്തീയതി, ജില്ല തുടങ്ങിയവ ഉപയോഗിച്ച് തിരയാം</p>
<p>മൊബൈൽ നമ്പർ വഴി: OTP ഉപയോഗിച്ച് പരിശോധിക്കാം</p>
<p>📄 <strong>ലഭിക്കുന്ന വിവരങ്ങൾ</strong></p>
<p>പേര് കണ്ടെത്തിയാൽ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ</p>
<p>പാർട്ട് നമ്പർ, സീരിയൽ നമ്പർ</p>
<p>പോളിംഗ് സ്റ്റേഷൻ സ്ഥലം</p>
<p>BLO (ബൂത്ത് ലെവൽ ഓഫീസർ) വിവരങ്ങൾ</p>
<p>എന്നിവ ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ലയണ്‍സ് ക്ലബ്ബ് ഉപ്പുതറ: രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു</title>
<link>https://thekeralajournal.com/2080</link>
<guid>https://thekeralajournal.com/2080</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84087db4f5.jpg" length="113796" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:26:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2025–26 വര്‍ഷത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ എൻ. നമ്പൂതിരിയാണ് താക്കോല്‍ കൈമാറിയത്.</p>
<p>ക്ലബ്ബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാല്‍ എബ്രഹാം, ട്രഷറര്‍ പ്രവീണ്‍ കെ. മോഹന്‍, വൈസ് പ്രസിഡന്റ് ജോയി താഴത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.</p>
<p>ഈ വര്‍ഷം ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഏഴ് വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളത്തില്‍ നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നു. മുമ്പ് പൊരികണ്ണിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ മാസം നടത്തിയിരുന്നു.</p>
<p>ക്ലബ്ബ് ഭാരവാഹികളായ ലിജു തയ്യില്‍, റെനില്‍ കോലത്ത്, പ്രിന്‍സ് മൈലാടുംപാറ, റോയി മണ്ണാറാത്ത്, സോജു ജോസഫ്, ബിജുമോന്‍ മാത്യു, വി.ജെ തോമസ്, രതീഷ് പി.ആര്‍, ഉമ്മച്ചന്‍ വെട്ടത്ത്, സോജന്‍ ജോസഫ്, ബാബു കോഴിക്കോട്ട്, സണ്ണി പാറയില്‍, ജോസി ആരൂച്ചേരില്‍, എം.എ. സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി</title>
<link>https://thekeralajournal.com/2079</link>
<guid>https://thekeralajournal.com/2079</guid>
<description><![CDATA[ അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c83fc4ed41d.jpg" length="99518" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:23:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : അടിമയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റ വിദ്യാർത്ഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി.</p>
<p>ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മുപ്പതിലധികം വിദ്യാർത്ഥികളുമായി മടങ്ങുമ്പോഴായിരുന്നു സംഭവം.</p>
<p>ഉടുമ്പൻചോല രണ്ടാംമൈൽ റോഡിലെ ദേശീയം പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപത്താണ് അപകടം ഉണ്ടായത്. ഇടിച്ചുകയറ്റത്തിൽ വൈദ്യുതി തൂണും തകർന്നു.</p>
<p>ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ തുടരുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിന് അപേക്ഷ ഏപ്രിൽ 2 വരെ</title>
<link>https://thekeralajournal.com/2078</link>
<guid>https://thekeralajournal.com/2078</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf4310d6c5c.jpg" length="55060" type="image/jpeg"/>
<pubDate>Sat, 28 Mar 2026 21:13:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി അനുവദിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഏപ്രിൽ 2-നകം അപേക്ഷ നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>ഈ തിരഞ്ഞെടുപ്പിൽ തപാൽ വഴി പോസ്റ്റൽ വോട്ട് അയച്ച് സമർപ്പിക്കുന്ന സംവിധാനം ഉണ്ടായിരിക്കില്ല. പകരം വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (Voter Facilitation Centres - VFC) വഴിയാണ് വോട്ടെടുപ്പ് നടത്തുക.</p>
<p>അന്യജില്ലകളിൽ വോട്ടവകാശമുള്ളതും ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും Form 12 സമർപ്പിച്ച് VFCകളിലൂടെ വോട്ട് ചെയ്യാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്ന അതത് നിയമസഭ മണ്ഡലങ്ങളിലാണ് VFCകൾ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.</p>
<p>പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ സമർപ്പിക്കാം:</p>
<p>പരിശീലന കേന്ദ്രങ്ങൾ</p>
<p>ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ</p>
<p>സിവിൽ സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ</p>
<p>📅 <strong>പ്രധാന തീയതികൾ</strong>:</p>
<p>അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2</p>
<p>VFC വഴി വോട്ട് ചെയ്യാനുള്ള അവസാന തീയതി: ഏപ്രിൽ 4</p>
<p>എല്ലാ ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധിക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>📌 <strong>ശ്രദ്ധിക്കുക</strong>:</p>
<p>VFCയിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കൈവശം വേണം:</p>
<p>വോട്ടർ ഐഡി കാർഡ് (EPIC)</p>
<p>ഇലക്ഷൻ ഡ്യൂട്ടി ഓർഡർ</p>
<p>തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തി സമയബന്ധിതമായി വോട്ട് രേഖപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>മികച്ച ബ്രാൻഡുകളുടെ പേരിൽ വ്യാപകമായ സന്ദേശങ്ങൾ : പുതിയ തട്ടിപ്പോ. ???</title>
<link>https://thekeralajournal.com/2077</link>
<guid>https://thekeralajournal.com/2077</guid>
<description><![CDATA[ ഐപിഎൽ ഫ്രീയായി കാണാമെന്ന പേരിലും  ബ്രാൻഡ് ഷോറൂമുകളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുമെന്ന പേരിലുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7ec1eb434b.jpg" length="63383" type="image/jpeg"/>
<pubDate>Sat, 28 Mar 2026 20:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ വിശാൽ മെഗാ മാർട്ട് സമാന പദ്ധതി എന്ന രീതിയിലുള്ള ഓൺലൈൻ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. “₹8000 വരെ സമ്മാനം ലഭിക്കും” എന്ന വാഗ്ദാനവുമായി വരുന്ന വ്യാജ സന്ദേശങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും നൂറുകണക്കിന് ആളുകൾക്ക് അയക്കപ്പെടുന്നുണ്ട്.</p>
<p>ലിങ്ക് ക്ലിക്ക് ചെയ്താൽ ചെറിയ സർവേ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് “ഈ സന്ദേശം 10 പേർക്ക് ഷെയർ ചെയ്യുക” എന്ന നിർദ്ദേശം നൽകുകയും ചെയ്യുന്നതാണ്  രീതി. ഇതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ ഡാറ്റയും നഷ്ടപ്പെടാൻ  സാധ്യത ഉണ്ട്. ചില സന്ദർഭങ്ങളിൽ ബാങ്ക് വിവരങ്ങളും OTPയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വിശാൽ മാർട്ട് അധികൃതർ ഇത്തരം പ്രചാരണങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഓഫറുകൾ എല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയാണ് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ.</p>
<p>⚠️ <strong>ജാഗ്രത നിർദ്ദേശങ്ങൾ:</strong></p>
<p>അപരിചിതമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്</p>
<p>“സമ്മാനം ലഭിക്കും” എന്ന വാഗ്ദാനങ്ങൾ വിശ്വസിക്കരുത്</p>
<p>വ്യക്തിഗത / ബാങ്ക് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക</p>
<p>ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കുക</p>
<p>📢 <strong>പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്:</strong></p>
<p>സോഷ്യൽ മീഡിയയിലൂടെ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെക്കാം. ചെറിയൊരു ജാഗ്രത വലിയ തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ഐപിഎൽ കാണാം എന്നുള്ള സന്ദേശങ്ങളും വന്നിരുന്നു</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ ചെലവ് നിരീക്ഷകയുടെ പരിശോധന</title>
<link>https://thekeralajournal.com/2076</link>
<guid>https://thekeralajournal.com/2076</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7dc26ee7b6.jpg" length="102359" type="image/jpeg"/>
<pubDate>Sat, 28 Mar 2026 19:18:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്‍ചോല: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിച്ചു. ചെലവ് നിരീക്ഷക നമിത പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റിട്ടേണിങ് ഓഫീസര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് ചെലവ് നിരീക്ഷകന്‍ അഭിലാഷ്, അക്കൗണ്ടിംഗ് സംഘം, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.</p>
<p>തിരഞ്ഞെടുപ്പ് ചെലവുകളുടെ കൃത്യതയും നിയമാനുസൃതതയും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന സംഘടിപ്പിച്ചത്. തുടര്‍ പരിശോധന ഏപ്രില്‍ 1-ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ എന്‍.ഡി.എ. റോഡ് ഷോയും പൊതുസമ്മേളനവും മാർച്ച് 31ന്</title>
<link>https://thekeralajournal.com/2075</link>
<guid>https://thekeralajournal.com/2075</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7c87a6aacd.jpg" length="42352" type="image/jpeg"/>
<pubDate>Sat, 28 Mar 2026 17:54:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 31ന് കട്ടപ്പനയിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും.</p>
<p>എന്‍.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉൾപ്പെടെ എന്‍.ഡി.എയുടെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിവരം എന്‍.ഡി.എ ഇടുക്കി നിയോജക മണ്ഡലം കൺവീനർ പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

</channel>
</rss>