<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</title>
<link>https://thekeralajournal.com/rss/author/Kerala Journal</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>ഹൃദയം തകർക്കുന്ന ദുരന്തം; സാമ്പത്തിക ബാധ്യതയിൽ തളർന്ന് കുടുംബത്തിന്റെ ആത്മഹത്യാശ്രമം, അമ്മയും മകളും മരിച്ചു.</title>
<link>https://thekeralajournal.com/2948</link>
<guid>https://thekeralajournal.com/2948</guid>
<description><![CDATA[ കോട്ടയം - ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c3812bdedb.jpg" length="66576" type="image/jpeg"/>
<pubDate>Sun, 19 Jul 2026 08:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം | കേരള ജേർണൽ</p>
<p>കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ ആത്മഹത്യാശ്രമത്തിൽ അമ്മയും മകളും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50), ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് കീടനാശിനി കഴിച്ചത്.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാലുപേരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30-ഓടെ പ്ലസ് ടു വിദ്യാർഥിനിയായ മരിയ തെരേസ തോമസ് മരണത്തിന് കീഴടങ്ങി. തുടർന്ന് വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു.</p>
<p>തോമസ് എബ്രാഹവും മകൻ അലൻ തോമസും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>
<p>കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തോമസ് കർഷകനും ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയുമാണ്. മരിയ തെരേസ തോമസ് മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴുന്നു</title>
<link>https://thekeralajournal.com/2947</link>
<guid>https://thekeralajournal.com/2947</guid>
<description><![CDATA[ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c27fea51ce.jpg" length="104144" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:57:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുത്തനെ താഴുന്നു. പ്രതീക്ഷിച്ച തോതിൽ കാലവർഷം ലഭിക്കാത്തതാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായ ഇടുക്കിയെ ഗുരുതര ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.</p>
<p>നിലവിൽ ഇടുക്കി ഡാമിൽ 2327.22 അടി വെള്ളമാണ് ഉള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 2363.06 അടി ആയിരുന്നതിനാൽ, ഇത്തവണ 35.84 അടി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>നിലവിലെ ജലലഭ്യതയിൽ ഇടുക്കി പദ്ധതിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ഏകദേശം ഒരു മാസത്തേക്ക് മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു.</p>
<p>ഇടുക്കിക്ക് പുറമെ ജില്ലയിലെ മറ്റ് പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 112.75 അടി മാത്രമാണ് ജലനിരപ്പ്. പൊന്മുടി ഉൾപ്പെടെയുള്ള മറ്റ് ഡാമുകളിലും മുൻവർഷത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ ലഭ്യതയിൽ വലിയ കുറവുണ്ട്.</p>
<p>ഇതിനിടെ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം ശരാശരി 10 ദശലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജലനിരപ്പ് തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കെ ഉത്പാദനം വർധിപ്പിക്കേണ്ടി വരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യമാണ്.</p>
<p>കാലവർഷത്തിന്റെ ആദ്യഘട്ടം പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തുലാവർഷവും ദുർബലമായാൽ സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമവും ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ; ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ</title>
<link>https://thekeralajournal.com/2946</link>
<guid>https://thekeralajournal.com/2946</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c274a25522.jpg" length="104677" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:54:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ പ്രഖ്യാപിച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 20) ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. കൗൺസിലർ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയൻ നേതാക്കൾ, ലോട്ടറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.</p>
<p>സമ്മാനഘടനയിൽ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. ആകെ 125.54 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.</p>
<p>ഏജന്റുമാർക്ക് സാധാരണ ഡിസ്‌കൗണ്ടിന് പുറമേ ഓരോ ടിക്കറ്റിനും ഒരു രൂപ വീതം വിൽപ്പന ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.</p>
<p>അതേസമയം, സർക്കാർ പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമാണ് ഔദ്യോഗികമായി വിൽപ്പനയ്ക്കുള്ളത്. ഓൺലൈൻ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റുകൾ വാങ്ങി തട്ടിപ്പിനിരയാകരുതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി: മൂലമറ്റം നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു; ലോകകപ്പ് ഫൈനൽ ദിനത്തിൽ ഉപഭോഗം ഉയരുമെന്ന് കെഎസ്ഇബി</title>
<link>https://thekeralajournal.com/2945</link>
<guid>https://thekeralajournal.com/2945</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c25cbe9cec.jpg" length="141067" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:48:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു. പീക്ക് ലോഡ് സമയത്തെ അധിക വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് വെള്ളിയാഴ്ച ഉത്പാദനം കൂട്ടിയത്.</p>
<p>സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുപ്രകാരം, ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റം നിലയത്തിൽ 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതിനായി നിലയത്തിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു.</p>
<p>സാധാരണയായി മൺസൂൺ കാലത്ത് മൂലമറ്റത്ത് ഉത്പാദനം കുറച്ച് വെള്ളം വേനൽക്കാല ആവശ്യങ്ങൾക്കായി കരുതിവയ്ക്കുന്നതാണ് പതിവ്. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിയെ തുടർന്നാണ് ഉത്പാദനം വർധിപ്പിച്ചത്.</p>
<p>അതേ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ആകെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ, 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങി. ആകെ വൈദ്യുതി ഉപഭോഗം 91.480 ദശലക്ഷം യൂണിറ്റായിരുന്നു.</p>
<p>വെള്ളിയാഴ്ച വിവിധ ജില്ലകളിൽ ലഭിച്ച മഴയെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ കാരണം ഉപഭോഗം ഗണ്യമായി ഉയരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.</p>
<p>അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിയായി തുടരുകയാണ്. ഇത് അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോകകപ്പ് 2026: ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; സാക്കയുടെ ഹാട്രിക്കിൽ 6–4 ജയം</title>
<link>https://thekeralajournal.com/2944</link>
<guid>https://thekeralajournal.com/2944</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c24fb4723b.jpg" length="92745" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം ഇംഗ്ലണ്ടിന്. ഗോളൊഴുക്കായ പ്ലേ ഓഫ് മത്സരത്തിൽ ഫ്രാൻസിനെ 6–4ന് കീഴടക്കിയാണ് ഇംഗ്ലണ്ട് ടൂർണമെന്റ് മൂന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ചത്.</p>
<p>ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക്ക് (37', 45', 85' പെനാൽറ്റി) നേടി തിളങ്ങിയപ്പോൾ, ഡെക്ലാൻ റൈസ്, എസ്രി കോൺസ, ജൂഡ് ബെല്ലിങ്ഹാം എന്നിവർ ഓരോ ഗോൾ വീതവും നേടി. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഇരട്ടഗോളും ബ്രാഡ്ലി ബാർക്കോള, ഉസ്മാൻ ഡെംബലെ എന്നിവർ ഓരോ ഗോൾ വീതവും നേടി.</p>
<p>മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ഇംഗ്ലണ്ട് ആദ്യപകുതിയിൽ തന്നെ 4–0ന് മുന്നിലെത്തി. റൈസിന്റെ ആദ്യഗോളിന് പിന്നാലെ കോൺസയും സാക്കയുടെ ഇരട്ടഗോളുകളും ഇംഗ്ലണ്ടിന് വമ്പൻ ലീഡ് സമ്മാനിച്ചു.</p>
<p>രണ്ടാം പകുതിയിൽ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. എംബാപ്പെയുടെ ഗോളും അസിസ്റ്റും ബാർക്കോളയുടെ ഗോളും ചേർന്ന് സ്കോർ 4–3 വരെ എത്തിച്ചെങ്കിലും, സാക്കയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ബെല്ലിങ്ഹാമിന്റെ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു. ഇൻജുറി ടൈമിൽ ഡെംബലെ ഫ്രാൻസിന്റെ നാലാം ഗോൾ നേടിയെങ്കിലും ഫലം മാറ്റാനായില്ല.</p>
<p>ഹാട്രിക്കോടെ ബുക്കായോ സാക്ക മത്സരത്തിലെ താരമായി. തോൽവിയോടെ ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷാംപ്സ് ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തോട് വിടപറഞ്ഞതും മത്സരത്തിന്റെ ശ്രദ്ധേയ സംഭവമായി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2943</link>
<guid>https://thekeralajournal.com/2943</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c23fe53fbe.jpg" length="69574" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ശനിയാഴ്ച രാത്രി 11.15ഓടെ സെൻട്രൽ ജംഗ്ഷനിലെ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ വിനീതിന് കുത്തേൽക്കുകയുമായിരുന്നു.</p>
<p>സംഘർഷവിവരം ലഭിച്ചതിനെ തുടർന്ന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം സംഘത്തിലെ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.</p>
<p>പരിക്കേറ്റ വിനീതിനെ 108 ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>മലങ്കര മാർത്തോമ്മാ സഭയിൽ വികസന വാരാചരണത്തിന് തുടക്കം</title>
<link>https://thekeralajournal.com/2942</link>
<guid>https://thekeralajournal.com/2942</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ: ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b82bef29a5.jpg" length="118325" type="image/jpeg"/>
<pubDate>Sat, 18 Jul 2026 19:13:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മല്ലപ്പള്ളി: മലങ്കര മാർത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 മുതൽ 26 വരെ ആചരിക്കുന്ന വികസന വാരാചരണത്തിന് തുടക്കമായി. കേന്ദ്രതല ഉദ്ഘാടനം മല്ലപ്പള്ളി പരിയാരം മാർത്തോമ്മാ പള്ളിയിൽ നടന്നു.</p>
<p>അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.</p>
<p>വികാരി ജനറാൾ ജോർജ് സഖറിയ പി., വികസനസംഘം ജനറൽ സെക്രട്ടറി റവ. ഷിബു ശാമുവേൽ, കേന്ദ്ര വൈസ് പ്രസിഡന്റ് മോഡി പി. ജോർജ്, ട്രഷറർ അഡ്വ. ബിനു വി. ഈപ്പൻ, ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസ്, കേന്ദ്ര മാനേജിങ് കമ്മിറ്റി അംഗങ്ങളായ കുരുവിള മാത്യൂസ്, ജോസി കുര്യൻ, എം.എസ്. റോയി, കോര കുര്യൻ, റവ. സജു ശാമുവേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>
<p>സഭയുടെ ദൗത്യമുഖമാണ് വികസനസംഘമെന്നും ആത്മീയതയിൽ അധിഷ്ഠിതമായ വികസന പ്രവർത്തനങ്ങളാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെന്നും അധ്യക്ഷപ്രസംഗത്തിൽ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ പറഞ്ഞു.</p>
<p>പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തുപിടിക്കുന്നതാണ് യഥാർഥ വികസനമെന്നും വിശപ്പില്ലാത്ത നാടാണ് യഥാർഥ വികസനത്തിന്റെ അടയാളമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>72&#45;ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടിയും കാർത്തിക് ആര്യനും, മികച്ച മലയാള ചിത്രമായി &amp;apos;ഫെമിനിച്ചി ഫാത്തിമ&amp;apos;</title>
<link>https://thekeralajournal.com/2941</link>
<guid>https://thekeralajournal.com/2941</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b78ef3291d.jpg" length="100535" type="image/jpeg"/>
<pubDate>Sat, 18 Jul 2026 18:30:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2024-ലെ 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും സംയുക്തമായി നേടി. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയും 'ചന്ദു ചാമ്പ്യൻ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാർത്തിക് ആര്യനും പുരസ്കാരത്തിന് അർഹരായത്.</p>
<p>മികച്ച മലയാള ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് സിനിമയ്ക്കുള്ള പുരസ്കാരം ധനുഷ് സംവിധാനം ചെയ്ത 'രായൻ' സ്വന്തമാക്കി.</p>
<p>തമിഴ് സിനിമകളായ 'ക്യാപ്റ്റൻ മില്ലർ', 'മെയ്യഴകൻ' എന്നിവയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ധനുഷിനും, 'മെയ്യഴകൻ' എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനും പ്രത്യേക ജൂറി അംഗീകാരം ലഭിച്ചു.</p>
<p>മികച്ച സിനിമാ നിരൂപകനുള്ള ദേശീയ പുരസ്കാരം ഹിന്ദി സിനിമയെക്കുറിച്ചുള്ള വിശകലനങ്ങൾക്ക് സഞ്ജീവ് ശ്രീവാസ്തവ സ്വന്തമാക്കി. മികച്ച ചലച്ചിത്ര പുസ്തകത്തിനുള്ള പുരസ്കാരം കന്നഡ ഭാഷയിലെ 'നാനിരുവുദെ നിമഗാഗി നാദിരുവുദെ നനഗാഗി: കന്നഡ സിനിമാദ തത്വ മത്തു രാജകീയ' എന്ന കൃതിക്കാണ് ലഭിച്ചത്.</p>
<p>നോൺ-ഫീച്ചർ വിഭാഗത്തിൽ മലയാള ചിത്രം **'ഭദ്രകാളി'**യ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.</p>
<p>2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സർട്ടിഫിക്കറ്റ് നേടിയ സിനിമകളെയാണ് ഇത്തവണ ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. ഫീച്ചർ വിഭാഗത്തിൽ 400 സിനിമകളും വിവിധ ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു. പ്രമുഖ മലയാള സംവിധായകൻ ജയറാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.</p>
<p>ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകളിലെ കലാമികവും മികച്ച കഥപറച്ചിലും സാങ്കേതിക മികവും ആദരിക്കുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതികളിലൊന്നാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ.</p>
<p><span style="text-decoration: underline;"><strong>പ്രധാന പുരസ്കാരങ്ങൾ</strong></span></p>
<ul>
<li>മികച്ച നടൻ: മമ്മൂട്ടി (ഭ്രമയുഗം), കാർത്തിക് ആര്യൻ (ചന്ദു ചാമ്പ്യൻ)</li>
<li>മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ</li>
<li>മികച്ച തമിഴ് ചിത്രം: രായൻ</li>
<li>മികച്ച തെലുങ്ക് ചിത്രം: ദി കാർണിവൽ കമ്മിറ്റി</li>
<li>മികച്ച കന്നഡ ചിത്രം: മിഥ്യ</li>
<li>മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്</li>
<li>മികച്ച ഗുജറാത്തി ചിത്രം: മാരൻ: ദി ഹണ്ട്</li>
<li>മികച്ച ബംഗാളി ചിത്രം: ചലച്ചിത്ര അക്കൗണ്ട്</li>
<li>മികച്ച അസമീസ് ചിത്രം: ജൂയിഫുൾ</li>
<li>മികച്ച ഒഡിയ ചിത്രം: ലഹരി</li>
<li>മികച്ച തുളു ചിത്രം: ഇമ്പു</li>
</ul>
<p><span style="text-decoration: underline;"><strong>പ്രത്യേക ജൂറി പരാമർശങ്ങൾ</strong></span></p>
<ul>
<li>നടൻ: ധനുഷ് (ക്യാപ്റ്റൻ മില്ലർ)</li>
<li>സൗണ്ട് മിക്സിങ്: മെയ്യഴകൻ</li>
</ul>
<p style="font-weight: bold;"><span style="text-decoration: underline;"><strong>സാങ്കേതിക പുരസ്കാരങ്ങൾ</strong></span></p>
<ul>
<li>മികച്ച ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ (ഭ്രമയുഗം)</li>
<li>മികച്ച പശ്ചാത്തല സംഗീതം: ജി.വി. പ്രകാശ് കുമാർ (അമരൻ)</li>
<li>മികച്ച എഡിറ്റിങ്: ആർ. കലൈവാണൻ (അമരൻ)</li>
<li>മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി AD</li>
<li>മികച്ച കോസ്റ്റ്യൂം ഡിസൈനർ: പുഷ്പ 2</li>
<li>മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി: അനൽ അരശ് (മഹാരാജ)</li>
<li>മികച്ച കൊറിയോഗ്രാഫി: വിജയ് ഗാംഗുലി</li>
<li>മികച്ച ഗായിക: വൈക്കം വിജയലക്ഷ്മി – "അങ്ങ് വാന കോണിൽ" (ARM)</li>
</ul>
<p><span style="text-decoration: underline;"><strong>നോൺ-ഫീച്ചർ വിഭാഗം</strong></span></p>
<ul>
<li>മികച്ച ഡോക്യുമെന്ററി: രാം നമി (ഹിന്ദി)</li>
<li>മികച്ച വിവരണം: സൗന്ദര്യ ജയചന്ദ്രൻ</li>
<li>മികച്ച നവാഗത സംവിധായകൻ: ആനന്ദജ്യോതി</li>
<li>പ്രത്യേക ജൂറി പരാമർശം: ഭദ്രകാളി നാടകം</li>
</ul>
<p style="font-weight: bold;"><span style="text-decoration: underline;"><strong>മറ്റ് പുരസ്കാരങ്ങൾ</strong></span></p>
<ul>
<li>മികച്ച സിനിമാ നിരൂപകൻ: സഞ്ജീവ് ശ്രീവാസ്തവ</li>
<li>മികച്ച ചലച്ചിത്ര പുസ്തകം: പ്രദീപ് ഷെട്ടി</li>
</ul>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിലെ ആറ് ഷട്ടറുകളും തുറക്കും; നദീതീരവാസികൾക്ക് ജാഗ്രതാനിർദേശം</title>
<link>https://thekeralajournal.com/2940</link>
<guid>https://thekeralajournal.com/2940</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b76f9221b7.jpg" length="77138" type="image/jpeg"/>
<pubDate>Sat, 18 Jul 2026 18:22:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി–മുട്ടം മേഖലയിലെ മലങ്കര ഡാമിന്റെ ജലനിരപ്പ് കുറയ്ക്കുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡാമിലെ ആറ് ഷട്ടറുകളും ഘട്ടംഘട്ടമായി 200 സെന്റിമീറ്റർ വരെ ഉയർത്തി തുറക്കാൻ തീരുമാനിച്ചു.</p>
<p>ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ പാലത്തിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് (PWD Bridges) നിർമ്മിച്ചുവരുന്ന നടപ്പാലത്തിന്റെ പിയർ ഫൗണ്ടേഷൻ നിർമാണം സുഗമമാക്കുന്നതിനാണ് ജലനിരപ്പ് നിലവിലെ +38.36 മീറ്ററിൽ നിന്ന് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്. ഇടുക്കി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.</p>
<p>നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകൾ 150 സെന്റിമീറ്ററും ഒരു ഷട്ടർ 100 സെന്റിമീറ്ററും ഉയർത്തി തുറന്നിരിക്കുകയാണ്. ജലനിരപ്പ് കൂടുതൽ കുറയ്ക്കുന്നതിനായി ശേഷിക്കുന്ന ഷട്ടറുകളും ഘട്ടംഘട്ടമായി തുറക്കും.</p>
<p>തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ നിലവിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് താഴെയായതിനാൽ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.</p>
<p>എന്നിരുന്നാലും, ഡാമിന്റെ താഴ്ഭാഗങ്ങളിലെ നദീതീരവാസികൾ, മത്സ്യത്തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ നദിയിലിറങ്ങുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ശബരിമല റൂട്ടിൽ വാഹനാപകടം; ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു, നിരവധി പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2939</link>
<guid>https://thekeralajournal.com/2939</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b75bd3fde0.jpg" length="92911" type="image/jpeg"/>
<pubDate>Sat, 18 Jul 2026 18:17:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല തീർഥാടന പാതയിലെ ആലപ്പാട്ട് കവലയിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കുത്തറക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് കണമല ഫോറസ്റ്റ് വകുപ്പിന്റെ വാഹനത്തിലും ഭക്തർ സഞ്ചരിച്ചിരുന്ന മറ്റ് വാഹനങ്ങളിലുമാണ് ഇടിച്ചുകയറിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a5b75cd951a0.jpg" alt=""></p>
<p>അപകടത്തിൽ ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്‌സ് വാഹനത്തിലുണ്ടായിരുന്ന ചില ജീവനക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.</p>
<p>അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.</p>
<p>അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>രാജ്യത്തിന്റെ ആദ്യ സ്വകാര്യ ഓർബിറ്റൽ ബഹിരാകാശ റോക്കറ്റ് &amp;apos;വിക്രം&#45;1&amp;apos; വിജയകരമായി വിക്ഷേപിച്ചു</title>
<link>https://thekeralajournal.com/2938</link>
<guid>https://thekeralajournal.com/2938</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b274094d2c.jpg" length="49631" type="image/jpeg"/>
<pubDate>Sat, 18 Jul 2026 12:42:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്തിന്റെ ആദ്യ സ്വകാര്യ ഓർബിറ്റൽ ബഹിരാകാശ റോക്കറ്റായ 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു. 'മിഷൻ ആഗമൻ' എന്ന് പേരിട്ട ദൗത്യം ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് നടത്തിയത്.</p>
<p>രാവിലെ 11.30-നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. കൗണ്ട്ഡൗൺ പൂർത്തിയാകാൻ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ സാങ്കേതിക പരിശോധനകൾക്കായി കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവച്ചെങ്കിലും തുടർന്ന് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.</p>
<p>ഇൻ-സ്പേസിന്റെ (IN-SPACe) പിന്തുണയോടെയാണ് ദൗത്യം നടപ്പാക്കിയത്. ഇതുവരെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ വികസിപ്പിച്ച റോക്കറ്റുകളിലൂടെയായിരുന്നു. സ്വകാര്യ മേഖല വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതായാണ് വിലയിരുത്തൽ.</p>
<p>മൂന്ന് ഘട്ടങ്ങളുള്ള, പൂർണമായും ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റാണ് വിക്രം-1. 24 മീറ്റർ ഉയരമുള്ള റോക്കറ്റിന് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിയും. ആദ്യ പരീക്ഷണ ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുകയാണ് ലക്ഷ്യം.</p>
<p>ആദ്യ പരീക്ഷണ വിക്ഷേപണമായതിനാൽ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ ഉൾപ്പെടുത്തിയിട്ടില്ല. ഏകദേശം 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും.</p>
<p>ജർമ്മനിയിൽ നിന്നുള്ളവ ഉൾപ്പെടെ നാല് പ്രധാന പേലോഡുകളാണ് ദൗത്യത്തിലുള്ളത്. കൂടാതെ കോസ്മോസ് ഡയമണ്ട്സിന്റെ 'കോസ്മിക് ബ്ലൂ' ആർട്ട്‌വർക്ക്, 18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ രൂപങ്ങൾ, ലാബിൽ നിർമ്മിച്ച ഡയമണ്ട് ആഭരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ ആശംസാകാർഡുകൾ എന്നിവയും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2937</link>
<guid>https://thekeralajournal.com/2937</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b227a2e9a0.jpg" length="129150" type="image/jpeg"/>
<pubDate>Sat, 18 Jul 2026 12:21:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.</p>
<p>കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്നയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോകകപ്പ് ഫൈനലിന് അധിക വൈദ്യുതി വാങ്ങും; നിയന്ത്രണം തുടർന്നേക്കുമെന്ന് മന്ത്രി</title>
<link>https://thekeralajournal.com/2936</link>
<guid>https://thekeralajournal.com/2936</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b19592548e.jpg" length="66354" type="image/jpeg"/>
<pubDate>Sat, 18 Jul 2026 11:42:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ വർധിച്ച വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് അധിക വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.</p>
<p>സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നതെന്നും, ദീർഘകാല നടപടികളിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകൂവെന്നും മന്ത്രി പറഞ്ഞു. ഫുട്‌ബോൾ ഫൈനൽ നടക്കുന്ന ഞായറാഴ്ച രാത്രി ആവശ്യമായ വൈദ്യുതി ഉറപ്പാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വില നൽകി വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പകൽ സമയത്ത് ഇത്തരം അധിക വാങ്ങൽ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് കെഎസ്ഇബിയും വൈദ്യുത വകുപ്പും അറിയിച്ചു. നിയന്ത്രണം പരമാവധി കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 1,200 മെഗാവാട്ടിലധികം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ പ്രതിദിന വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂണിറ്റായിരുന്നെങ്കിൽ, ഇത്തവണ അത് 78 ദശലക്ഷം യൂണിറ്റായി ഉയർന്നു. അതേസമയം, അണക്കെട്ടുകളിലെ ജലനിരപ്പിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.</p>
<p>വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടമായി സ്വീകരിച്ച 530 മെഗാവാട്ട് വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യതയും സംസ്ഥാനത്തിനുണ്ട്. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും പീക്ക് സമയത്തെ നിയന്ത്രണത്തിന് കാരണമായതായി അധികൃതർ വ്യക്തമാക്കി.</p>
<p>ഇതിനിടെ, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ എബിവിപിയുടെ നേതൃത്വത്തിൽ വൈദ്യുത ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും സർക്കാരിനെതിരെ വിമർശനം ശക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല.</title>
<link>https://thekeralajournal.com/2935</link>
<guid>https://thekeralajournal.com/2935</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5af1b1e87e8.jpg" length="114837" type="image/jpeg"/>
<pubDate>Sat, 18 Jul 2026 08:53:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാഥനില്ലാ കളരിയായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍; സംസ്ഥാനത്തെ 248 സ്കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല;</p>
<p></p>
<p>സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്.</p>
<p></p>
<p>യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഹെഡ്മാസ്റ്റർ തസ്തികയ്ക്ക് തുല്യമായ പദവിയാണ് അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസർ (AEO) തസ്തികയുടേതും. സീനിയർ അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായും എഇഒമാരായും പ്രമോഷൻ നല്‍കേണ്ട നടപടികള്‍ വൈകുന്നതിനാല്‍ നിലവില്‍ എഇഒ തസ്തികകളിലെ നിയമനങ്ങളും പൂർണമായി മുരടിച്ചിരിക്കുകയാണ്. സീനിയറായ ഒരു അധ്യാപകന് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിക്കുമ്പോള്‍ മാത്രമാണ് താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങള്‍ക്കും വഴിയൊരുങ്ങുന്നത് എന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ മെല്ലെപ്പോക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. </p>
<p></p>
<p>സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹെഡ്മാസ്റ്റർ ഒഴിവുകളുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 38 സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. തൊട്ടുപിന്നിലുള്ള ഇടുക്കിയില്‍ 37 വിദ്യാലയങ്ങളിലും കാസർകോട് 29 വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർമാരില്ല. മറ്റ് ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍.</p>
<p></p>
<p>വിദ്യാലയങ്ങളുടെ ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും പൂർണമായും നിയന്ത്രിക്കേണ്ട പ്രധാനാധ്യാപകരുടെ അഭാവം സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ പ്രമോഷൻ നടപടികളും പുതിയ നിയമനങ്ങളും തടസമില്ലാതെ യഥാസമയം നടക്കുമ്പോഴാണ് സർക്കാർ സ്കൂളുകള്‍ മാത്രം ഇത്തരമൊരു ഭരണസ്തംഭനം നേരിടുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും പ്രധാനാധ്യാപകരെ നിയമിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ അധ്യാപക-രക്ഷകർത്ത സമൂഹങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/2934</link>
<guid>https://thekeralajournal.com/2934</guid>
<description><![CDATA[ സുമതി സോമരാജൻ (72) കളിയിലെഴുകത്ത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5af15324eda.jpg" length="52323" type="image/jpeg"/>
<pubDate>Sat, 18 Jul 2026 08:52:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടിഞ്ഞമല കളിയിലെഴുകത്ത് പരേതനായ സോമരാജന്റെ ഭാര്യ സുമതി സോമരാജൻ (72) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഇന്ന് ,  ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഗതാഗതം പുനരാരംഭിച്ചു</title>
<link>https://thekeralajournal.com/2933</link>
<guid>https://thekeralajournal.com/2933</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ae3d3ae413.jpg" length="52689" type="image/jpeg"/>
<pubDate>Sat, 18 Jul 2026 07:54:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഇന്ന് മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. രാവിലെ 6 മണി മുതൽ ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകി.</p>
<p>റോഡിന്റെ നവീകരണവും പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും തുടരുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിലവിൽ നിയന്ത്രണം തുടരുകയാണ്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഭാരവാഹനങ്ങൾക്ക് യാത്രാനുമതി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്നും ബന്ധപ്പെട്ട വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വീണ്ടും കുതിച്ചുയരുന്നു</title>
<link>https://thekeralajournal.com/2932</link>
<guid>https://thekeralajournal.com/2932</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad697db65d.jpg" length="62884" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വീണ്ടും കുതിച്ചുയരുന്നു. തലസ്ഥാന മേഖലയിൽ കിലോ കോഴിയിറച്ചിക്ക് 170 മുതൽ 180 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ മാസം ഇത് ഏകദേശം 145 രൂപയായിരുന്നു. വടക്കൻ ജില്ലകളിൽ വില കിലോയ്ക്ക് 220 രൂപവരെയെത്തിയിട്ടുണ്ട്.</p>
<p>തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ഏഴര രൂപയായതിനെ തുടർന്ന് കേരളത്തിലെ ചില്ലറ വിപണിയിലും ഒരു മുട്ടയ്ക്ക് ഏകദേശം ഒരു രൂപയുടെ വർധനവുണ്ടായി.</p>
<p>കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും സംസ്ഥാനത്തെ നിരവധി തദ്ദേശീയ കോഴിഫാമുകൾ പ്രവർത്തനം നിർത്തിയതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പ്രദേശത്തുനിന്നാണ് കേരളത്തിന് ആവശ്യമായ കോഴിയിറച്ചിയുടെ വലിയൊരു വിഹിതം എത്തുന്നത്.</p>
<p>ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 550 രൂപയുടെ വർധനവാണ് അടുത്തിടെ ഉണ്ടായത്. തമിഴ്നാട്ടിലെ വിപണിയെ ആശ്രയിക്കേണ്ട സാഹചര്യം ശക്തമായതും കേരളത്തിലെ പ്രാദേശിക ഉൽപ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടിയതായി വ്യാപാരികൾ പറയുന്നു.</p>
<p>ജി.സി.സി. രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കോഴിമുട്ടയുടെ കയറ്റുമതി വർധിച്ചതും തമിഴ്നാട്ടിലെ സ്കൂളുകളിൽ ആഴ്ചയിൽ അഞ്ച് ദിവസവും മുട്ട വിതരണം ആരംഭിച്ചതും ആഭ്യന്തര ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്. ഇതും വിപണിയിലെ വിലവർധനയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽവേ: സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണം; ചീഫ് വിപ്പിന് നിവേദനം</title>
<link>https://thekeralajournal.com/2931</link>
<guid>https://thekeralajournal.com/2931</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad5e8c0288.jpg" length="96450" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:55:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരി റെയിൽവേ പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളുടെ പ്രതിനിധി സംഘം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫിന് നിവേദനം നൽകി.</p>
<p>പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ സംഘം എം.എൽ.എയെ ധരിപ്പിച്ചു. 28 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച ഭൂമികൾ വിൽക്കാനോ, ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ ചൂണ്ടിക്കാട്ടി.</p>
<p>ശബരി റെയിൽവേ നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, തുടർനടപടികളുടെ ഭാഗമായി സ്ഥലമെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനോ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനായുള്ള ഫയൽ നിലവിൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.</p>
<p>നാടിന്റെ ഗതാഗത വികസനത്തിനായി സ്വന്തം ഭൂമി വിട്ടുനൽകാൻ തയ്യാറായവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകണമെന്നും ചീഫ് വിപ്പിനോട് സ്ഥലമുടമകൾ ആവശ്യപ്പെട്ടു.</p>
<p>ശബരി റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ റെയിൽവേ, റവന്യൂ വകുപ്പുകളെയും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെയും ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറെ (Special Officer) നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിവേദക സംഘം അഭ്യർഥിച്ചു.</p>
<p>യു.എൻ. പ്രകാശ്, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാർ മാടത്താനിയിൽ, സണ്ണി തേക്കിലക്കാട്ടിൽ, ബെൻസൺ ഈറ്റക്കുന്നേൽ, സി.ജെ. കുര്യൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കല്യാണത്തണ്ട് മലനിരകളിൽ വീണ്ടും നീല വസന്തം; മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങി</title>
<link>https://thekeralajournal.com/2930</link>
<guid>https://thekeralajournal.com/2930</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad4ef92307.jpg" length="109724" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:50:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കട്ടപ്പനയിലെ കല്യാണത്തണ്ട് മലനിരകളിൽ മേട്ടുകുറിഞ്ഞി വീണ്ടും പൂവിട്ട് തുടങ്ങി. വീണ്ടും ഒരു കുറിഞ്ഞിക്കാലത്തിന് മലനിരകൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ, മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും ഇത് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ.</p>
<p>കട്ടപ്പന നഗരത്തോട് ചേർന്നുള്ള സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള കല്യാണത്തണ്ട് മലനിരകളിലെ നിർമ്മല സിറ്റി–കല്യാണത്തണ്ട് പ്രദേശങ്ങളിലും വാഴവര കൗണ്ടി മേഖലയിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് മേട്ടുകുറിഞ്ഞി ഇപ്പോൾ മൊട്ടിട്ടുനിൽക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീലയും പർപ്പിളും നിറങ്ങൾ കലർന്ന പൂക്കളാൽ മലനിരകൾ ആകെ മൂടപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p>ഇടുക്കി ജലാശയത്തിന്റെ മനോഹര പശ്ചാത്തലവും കോടമഞ്ഞും തണുത്ത കാറ്റും കുറിഞ്ഞിപ്പൂക്കളുടെ അപൂർവ ഭംഗിയും ഒരുമിക്കുമ്പോൾ കല്യാണത്തണ്ട് സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്ന കാഴ്ചയായി മാറും.</p>
<p>കോടമഞ്ഞും മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ഇതിനോടകം തന്നെ നിരവധി പേർ കല്യാണത്തണ്ടിലെത്തുന്നുണ്ട്. മേട്ടുകുറിഞ്ഞി പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഓണക്കാലത്തോട് അനുബന്ധിച്ച് മലനിരകൾ പൂന്തോപ്പായി മാറുന്നതും ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് താലൂക്ക് ആശുപത്രിക്കെതിരായ വ്യാജപ്രചരണത്തിൽ പ്രതിഷേധം</title>
<link>https://thekeralajournal.com/2929</link>
<guid>https://thekeralajournal.com/2929</guid>
<description><![CDATA[ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad423bcd38.jpg" length="101911" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:47:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് താലൂക്ക് ആശുപത്രിക്കും ജീവനക്കാർക്കും എതിരെ ഉയർന്നുവരുന്ന വ്യാജപ്രചാരണങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആരോപിച്ച് താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളതെങ്കിലും ഒ.പി, ഐ.പി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയകൾ, പ്രസവ സേവനങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾ, ഇൻഷുറൻസ് കൗണ്ടർ സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.</p>
<p>സൂപ്രണ്ടിന്റെ നിർദേശപ്രകാരം അധിക ജോലിഭാരം ഏറ്റെടുത്ത് എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർ കൂട്ടായ്മയോടെയാണ് സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.</p>
<p>ഇത്തരത്തിൽ ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വസ്തുതാവിരുദ്ധമായ വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അഭിമാനമായി ഇവമേരി ലിജോ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി</title>
<link>https://thekeralajournal.com/2928</link>
<guid>https://thekeralajournal.com/2928</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad3466de50.jpg" length="69460" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:43:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയോര ജില്ലയായ ഇടുക്കിയിലെ തോപ്രാംകുടി സ്വദേശിനിയായ ഇവമേരി ലിജോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി. ഗണിതശാസ്ത്രത്തിൽ സംഖ്യകളുടെ വർഗസംഖ്യകൾ അതിവേഗത്തിൽ കണ്ടെത്തിയ കഴിവിനാണ് ഈ നേട്ടം.</p>
<p>രാജമുടി ഡി പോൾ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവമേരി, കാർഷിക കുടുംബമായ മുണ്ടിയാങ്കൽ ലിജോ–സൗമ്യ ദമ്പതികളുടെ മകളാണ്.</p>
<p>മലയോര ഗ്രാമത്തിൽ നിന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇവമേരിയുടെ വിജയം പ്രദേശത്തിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ഗണിതശാസ്ത്രത്തോടുള്ള താൽപര്യവും നിരന്തര പരിശീലനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്ന് കുടുംബവും അധ്യാപകരും പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനം: സിപിഎം പ്രതിഷേധ മാർച്ചും ധർണയും</title>
<link>https://thekeralajournal.com/2927</link>
<guid>https://thekeralajournal.com/2927</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad2661afb9.jpg" length="124116" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ നഗരസഭയിലെ ഭരണസ്തംഭനത്തിനും വികസന പ്രവർത്തനങ്ങളിലെ കാലതാമസത്തിനുമെതിരെ സിപിഎം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയർ വഴി നഗരസഭാ ഓഫീസിന് മുന്നിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.</p>
<p>തുടർന്ന് നടന്ന ധർണ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.വി. മത്തായി, ടി.ആർ. സോമൻ എന്നിവർ സംസാരിച്ചു.</p>
<p>ഉദ്ഘാടന പ്രസംഗത്തിൽ സി.വി. വർഗീസ്, അധികാരത്തിലെത്തി ഏഴ് മാസം പിന്നിട്ടിട്ടും നഗരസഭയിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ യു.ഡി.എഫ് ഭരണസമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ ആഭ്യന്തര തർക്കങ്ങളിലും സ്ഥാനവിഭജനത്തിലുമാണ് ഭരണസമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.</p>
<p>തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ വെട്ടിക്കുറച്ചെന്നും, തനത് ഫണ്ട് ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തേണ്ട സാഹചര്യം സൃഷ്ടിച്ചെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് ഭരണകാലത്ത് നഗരത്തിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയിരുന്നുവെന്നും, ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും കൂട്ടുകെട്ടാണ് ആ ഭരണത്തെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യു.ഡി.എഫ് ഭരണത്തിൽ വിലപേശലുകളും കെടുകാര്യസ്ഥതയും മൂലം പ്രധാന തസ്തികകളിൽ പോലും ജീവനക്കാരില്ലാത്ത അവസ്ഥയാണുള്ളതെന്നും, നഗരസഭയിലെ അഴിമതിക്കും ഭരണവീഴ്ചകൾക്കും എതിരായ ജനകീയ പ്രതിഷേധം തുടരുമെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ മൺസൂൺ ഫിലിം ഫെസ്റ്റിവൽ തിങ്കളാഴ്ച മുതൽ</title>
<link>https://thekeralajournal.com/2926</link>
<guid>https://thekeralajournal.com/2926</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad1e1db1ad.jpg" length="67814" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:37:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ മൺസൂൺ ഫിലിം ഫെസ്റ്റിവൽ ജൂലൈ 20 മുതൽ 23 വരെ തൊടുപുഴ സിൽവർ ഹിൽസ് തിയേറ്ററിൽ നടക്കും.</p>
<p>തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മേള ഉദ്ഘാടനം ചെയ്യും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു.എ. രാജേന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ എന്നിവർ പങ്കെടുക്കും.</p>
<p>മേളയിൽ ദിവസേന രണ്ട് സിനിമകൾ വീതം പ്രദർശിപ്പിക്കും. ആദ്യ പ്രദർശനം വൈകിട്ട് 5.45നും രണ്ടാമത്തേത് രാത്രി 8.15നും ആരംഭിക്കും. ഉദ്ഘാടന ചിത്രമായി ജർമ്മൻ സിനിമ 'അമ്രം' പ്രദർശിപ്പിക്കും. തുടർന്ന് അമേരിക്കൻ ചിത്രം 'ബീസ്റ്റ്സ് ഓഫ് ദ സൗതേൺ വൈൽഡ്' പ്രദർശിപ്പിക്കും.</p>
<p>രണ്ടാം ദിവസം ഫിഫയുടെ സഹകരണത്തോടെ നിർമ്മിച്ച ബ്രിട്ടീഷ് കായികചിത്രം 'ഗോൾ – ദി ഡ്രീം ബിഗിൻസ്', ചൈനീസ് ചിത്രം 'ലൈറ്റിംഗ് അപ്പ് ദി സ്റ്റാർസ്' എന്നിവയും, മൂന്നാം ദിവസം ജാപ്പനീസ് ചിത്രം 'റെന്റൽ ഫാമിലി', അമേരിക്കൻ സ്പോർട്സ് ചിത്രം 'സോൾ സർഫർ' എന്നിവയും പ്രദർശിപ്പിക്കും.</p>
<p>സമാപനദിനമായ ജൂലൈ 23ന് ഇറാഖ് ചിത്രം 'ദി പ്രസിഡന്റ്്സ് കേക്ക്', സംവിധായകനായ സലിം കുമാർ ഒരുക്കിയ മലയാള ചിത്രം 'കറുത്ത ജൂതൻ' എന്നിവയുടെ പ്രദർശനത്തോടെ മേള സമാപിക്കും.</p>
<p>എട്ട് രാജ്യാന്തര സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഴുവൻ സിനിമകളും കാണുന്നതിനുള്ള ഡെലിഗേറ്റ് ഫീസ് 200 രൂപയാണ്.</p>
<p>മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 15, 16 തീയതികളിൽ പ്രശസ്ത സംവിധായകരായ ദിലീഷ് നായർ, എ.കെ. സാജൻ എന്നിവർ നയിക്കുന്ന സിനിമാ ശിൽപശാലയും സംഘടിപ്പിക്കും.</p>
<p>രജിസ്ട്രേഷൻ: 9447753482, 9447776524.</p>]]> </content:encoded>
</item>

<item>
<title>ഫിഫ ആവേശം; സ്വന്തമായി നിർമ്മിച്ച ഫുട്ബോളുകളുമായി വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2925</link>
<guid>https://thekeralajournal.com/2925</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a408eb16db.jpg" length="114974" type="image/jpeg"/>
<pubDate>Fri, 17 Jul 2026 20:17:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ഫുട്ബോൾ മാതൃകകളുമായി ശ്രദ്ധ നേടി.</p>
<p>സ്കൂളിലെ മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വിവിധ രൂപത്തിലും ഡിസൈനുകളിലുമായി ഫുട്ബോൾ മാതൃകകൾ തയ്യാറാക്കിയത്. ഗണിതശാസ്ത്രത്തിലെ ജ്യാമിതീയ രൂപങ്ങൾ, അളവുകൾ, സൃഷ്ടിപരമായ ചിന്ത എന്നിവയെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.</p>
<p>ലോകകപ്പ് ആവേശത്തെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ച ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവും കായികപ്രേമവും ഒരുപോലെ വളർത്താൻ സഹായകമായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫുട്ബോൾ മാതൃകകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം നേടി.</p>]]> </content:encoded>
</item>

<item>
<title>ഭിന്നശേഷിക്കാർക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി യാത്രാപാസ് വരുമാനപരിധി ഉയർത്തി</title>
<link>https://thekeralajournal.com/2924</link>
<guid>https://thekeralajournal.com/2924</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a20a4a0c29.jpg" length="93326" type="image/jpeg"/>
<pubDate>Fri, 17 Jul 2026 18:01:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്ന യാത്രാ ഇളവിനുള്ള വാർഷിക വരുമാനപരിധി സർക്കാർ ഉയർത്തി. ഇതോടെ കൂടുതൽ അർഹരായ ഭിന്നശേഷിക്കാർക്ക് യാത്രാപാസിന്റെ ആനുകൂല്യം ലഭ്യമാകും.</p>
<p>നിലവിൽ 20,000 രൂപയായിരുന്ന വാർഷിക വരുമാനപരിധി 40,000 രൂപയായി വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>2024-ൽ 20,000 രൂപയായി നിശ്ചയിച്ചിരുന്ന വരുമാനപരിധി ഭിന്നശേഷിക്കാർക്ക് വലിയ തിരിച്ചടിയായിരുന്നുവെന്ന പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. സർക്കാർ നൽകുന്ന ഭിന്നശേഷി ക്ഷേമപെൻഷൻ മാത്രം വാർഷികമായി കണക്കാക്കിയാലും ഈ പരിധി കടക്കുന്നതിനാൽ, നിരവധി അർഹരായവർക്ക് യാത്രാപാസ് പുതുക്കാനോ പുതുതായി നേടാനോ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.</p>
<p>വരുമാന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളെ സമീപിച്ചപ്പോൾ സർക്കാർ പെൻഷൻ വരുമാനമായി കണക്കാക്കി 20,000 രൂപയിൽ താഴെയുള്ള സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരുന്നത്. ഇതുമൂലം മറ്റ് വരുമാനമാർഗങ്ങളില്ലാത്ത നിരവധി ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവ് നഷ്ടമായിരുന്നു.</p>
<p>വരുമാനപരിധി യാഥാർഥ്യബോധത്തോടെ ഉയർത്തണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ കൂടുതൽ ഭിന്നശേഷിക്കാർക്ക് യാത്രാപാസിന് അപേക്ഷിക്കാനും ആനുകൂല്യം ലഭിക്കാനും സാധിക്കും.</p>
<p>അതേസമയം, കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ മാതൃകയിൽ ഭിന്നശേഷിക്കാരെയും പൂർണ സൗജന്യ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വിവിധ ഭിന്നശേഷി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാത ശനിയാഴ്ച മുതൽ ഭാഗികമായി തുറക്കും; ഭാരവാഹനങ്ങൾക്ക് വിലക്ക് തുടരും</title>
<link>https://thekeralajournal.com/2923</link>
<guid>https://thekeralajournal.com/2923</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a0abcb5414.jpg" length="146103" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിക്കും. രാവിലെ 6 മണി മുതൽ ബസുകൾ, ജീപ്പുകൾ, കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകുമെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>
<p>റോഡിന്റെ കോൺക്രീറ്റിങ് ജോലികളും പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗത നിരോധനം 20 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥികൾക്ക് ഓൺലൈനായി ഫലം പരിശോധിക്കാം</title>
<link>https://thekeralajournal.com/2922</link>
<guid>https://thekeralajournal.com/2922</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a085f522f4.jpg" length="109746" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:18:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് (DHSE) പ്ലസ് വൺ (ഹയർ സെക്കൻഡറി ഒന്നാം വർഷ) പരീക്ഷാഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകി ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം.</p>
<p>ഫലം ലഭ്യമാകുന്ന പ്രധാന ഔദ്യോഗിക പോർട്ടലുകൾ:</p>
<p>results.hse.kerala.gov.in</p>
<p>results.kite.kerala.gov.in</p>
<p>keralaresults.nic.in</p>
<p>dhsekerala.gov.in</p>
<p>വെബ്സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ സഫലം (Saphalam KITE), PRD Live, DigiLocker എന്നീ ഔദ്യോഗിക മൊബൈൽ ആപ്പുകളിലൂടെയും മാർക്ക് വിവരങ്ങൾ ലഭ്യമാകും.</p>
<p>അതേസമയം, സ്കൂളുകൾക്ക് വിദ്യാർഥികളുടെ വിജയശതമാനം, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രകടനം, വിഷയങ്ങളിലെ മാർക്ക് വിശകലനം എന്നിവ തയ്യാറാക്കുന്നതിനായി വിവിധ റിസൾട്ട് അനലൈസർ സംവിധാനങ്ങളും ലഭ്യമാണ്. ഇതിലൂടെ സ്കൂൾതല പ്രകടനം വിലയിരുത്താനും തുടർ അക്കാദമിക് ആസൂത്രണങ്ങൾ നടത്താനും സൗകര്യമൊരുങ്ങും.</p>
<p>വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റുകളും സർക്കാർ അംഗീകൃത ആപ്പുകളും മാത്രം ഉപയോഗിച്ച് ഫലം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ടൂറിസം പദ്ധതി: റോഷി അഗസ്റ്റിനെതിരായ അഴിമതി പരാതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്</title>
<link>https://thekeralajournal.com/2921</link>
<guid>https://thekeralajournal.com/2921</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a071420d42.jpg" length="54467" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:12:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.</p>
<p>എസ്‌പിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് വിജിലൻസിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.</p>
<p>അതേസമയം, പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളോ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.</p>
<p>മലങ്കര ടൂറിസം പദ്ധതിയിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് മുട്ടം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ ബേബി ജോസ് വിജിലൻസിന് പരാതി നൽകിയിരുന്നു.</p>
<p>ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏകദേശം 300 ഏക്കർ ഭൂമി കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നൽകിയെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.</p>
<p>വിജിലൻസിന്റെ അന്തിമ പരിശോധനയും തുടർനടപടികളും പൂർത്തിയായ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ് ഷെഡ്ഡിംഗ് ദൈർഘ്യം വർധിപ്പിച്ചു</title>
<link>https://thekeralajournal.com/2920</link>
<guid>https://thekeralajournal.com/2920</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a065a79c66.jpg" length="98612" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:09:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ ലോഡ് ഷെഡ്ഡിംഗിന്റെ ദൈർഘ്യവും വർധിപ്പിച്ചു. കഴിഞ്ഞ ദിവസം പല ഘട്ടങ്ങളിലായി ചില പ്രദേശങ്ങളിൽ ഒന്നര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.</p>
<p>സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ ഏകദേശം 500 മെഗാവാട്ടിന്റെ വർധന രേഖപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ പ്രധാന കാരണം. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലം ഗാർഹിക, വാണിജ്യ ആവശ്യങ്ങൾ വർധിച്ചതോടെ വൈദ്യുതി ഉപഭോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർന്നിട്ടുണ്ട്.</p>
<p>ഇതിനൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ആ വൈദ്യുതി ഉടൻ ലഭ്യമാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.</p>
<p>കഴിഞ്ഞ വർഷം ജൂലൈയിൽ സംസ്ഥാനത്തെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3,500–3,600 മെഗാവാട്ട് ആയിരുന്നപ്പോൾ, ഇത്തവണ അത് 4,600–4,800 മെഗാവാട്ടായി ഉയർന്നിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങൾക്ക് ആശ്രയമായ ഡാമുകളിൽ നിലവിൽ 28 ശതമാനം വെള്ളം മാത്രമാണ് സംഭരിച്ചിരിക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
<p>വൈദ്യുതി നിയന്ത്രണം നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാനാകാത്തതാണെന്നും, പ്രതിസന്ധി മറികടക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. മഴ ശക്തിപ്പെടുകയും വൈദ്യുതി ലഭ്യത മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടർന്നേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും..</title>
<link>https://thekeralajournal.com/2919</link>
<guid>https://thekeralajournal.com/2919</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 17 Jul 2026 08:46:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി, തീക്കോയി ടൌൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി റബർ ഫാക്ടറി, ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന 2, ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തീപ്പെട്ടികമ്പനി, കുരുവിനാക്കുന്നേൽ, മുട്ടിയാനിക്കുന്നു, മുകളെപ്പീടിക, കണ്ടം, വാഴമറ്റം, മുത്തോലിബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, മാവേലിമറ്റം, കപ്പിത്താൻപ്പടി, അംബികാപുരം, ആരമല, അയ്യരുകുളം, പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊമ്പാറ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, ആലിപ്പുഴ, ളാക്കാട്ടൂർ, കൂരോപ്പട നം.2, അച്ചൻപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. </p>
<p></p>
<p>കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, മറ്റം, കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ മണ്ടപത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും, പനച്ചിപ്പാറ, ജി.കെ, മണിയംകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചുറോഡ്, എസ്. സി കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5 പാറത്തോട്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ട്രീ കട്ടിംഗ് വർക്ക് ഉള്ളതിനാൽ മാതാക്കൽ, നൈസ്, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 1നും 5നും ഇടയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, മലകുന്നം, കൊച്ചുമറ്റം, കീച്ചാൽ, കൊച്ചുമറ്റം എൽ.പി സ്കൂൾ, പാലക്കാലൊടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p>പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തീപ്പെട്ടിക്കമ്പനി, പൂതക്കുഴി, നെല്ലിത്താനം, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>]]> </content:encoded>
</item>

<item>
<title>കർക്കിടകം പിറന്നു: ആത്മീയതയുടെയും ആരോഗ്യപരിപാലനത്തിന്റെയും മാസത്തിന് തുടക്കം.</title>
<link>https://thekeralajournal.com/2918</link>
<guid>https://thekeralajournal.com/2918</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5988d50af27.jpg" length="54893" type="image/jpeg"/>
<pubDate>Fri, 17 Jul 2026 07:14:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിന്റെ പരമ്പരാഗത കലണ്ടർ പ്രകാരം ഇന്ന് കർക്കിടകം ഒന്നാണ്. മഴയുടെ തീവ്രതയും പ്രകൃതിയുടെ പുതുജീവനുമൊത്ത് കർക്കിടക മാസത്തിന് തുടക്കമായതോടെ സംസ്ഥാനത്തുടനീളം ക്ഷേത്രങ്ങളിലും വീടുകളിലും പ്രത്യേക പൂജകളും ആചാരങ്ങളും ആരംഭിച്ചു.</p>
<p>മലയാളികൾ "രാമായണ മാസം" എന്നറിയപ്പെടുന്ന കർക്കിടകത്തിൽ വീടുകളിൽ രാമായണ പാരായണം, വിളക്ക് തെളിയിക്കൽ, ക്ഷേത്രദർശനം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകാറുണ്ട്. കുടുംബസമേതം സന്ധ്യാസമയങ്ങളിൽ രാമായണം വായിക്കുന്ന പതിവ് ഇന്നും പല വീടുകളിലും തുടരുന്നുണ്ട്.</p>
<p>ആരോഗ്യസംരക്ഷണത്തിനും ഈ മാസം ഏറെ പ്രാധാന്യമുള്ളതാണ്. മഴക്കാല രോഗങ്ങൾ വ്യാപിക്കാൻ സാധ്യത കൂടുതലായതിനാൽ കർക്കിടക കഞ്ഞി, ഔഷധഗുണമുള്ള ഭക്ഷണങ്ങൾ, ആയുർവേദ ചികിത്സകൾ എന്നിവ സ്വീകരിക്കുന്ന പതിവ് വ്യാപകമാണ്. ശരീരത്തിന് പ്രതിരോധശേഷി വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.</p>
<p>ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും ആരംഭിച്ചിട്ടുണ്ട്. ഭക്തർ വലിയ തോതിൽ ക്ഷേത്രങ്ങളിലെത്തി പ്രാർത്ഥനകളും നേർച്ചകളും നടത്തുന്നു.</p>
<p>അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ജലജന്യ രോഗങ്ങൾ ഉൾപ്പെടെയുള്ള മഴക്കാല ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശുചിത്വവും സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.</p>
<p>"ആത്മീയ ചൈതന്യത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും സന്ദേശവുമായി കർക്കിടക മാസം മലയാളികളുടെ ജീവിതത്തിൽ വീണ്ടും ഇടംപിടിക്കുകയാണ്."</p>]]> </content:encoded>
</item>

<item>
<title>അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്; വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2917</link>
<guid>https://thekeralajournal.com/2917</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a59822d7a3b3.jpg" length="94480" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാൻ പരമാവധി കഠിനപ്രയത്നം ചെയ്യണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി കെ.എ. തുളസി പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>അറിവിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ് സമൂഹത്തിൽ നാം ആരുടെയും പിന്നിലല്ല, എല്ലാവർക്കും ഒപ്പമാണെന്ന ആത്മവിശ്വാസം നൽകുന്നതെന്നും അറിവാണ് യഥാർഥ ശക്തിയെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെയെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ എഫ്. രാജ എം.എൽ.എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോൾ പി. കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹൻദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റവന്യൂ ഭൂമി കൈയേറ്റാരോപണം: ഇടുക്കിയിൽ കേരള കർഷക സംഘത്തിന്റെ പ്രതിഷേധ മാർച്ചും ധർണയും</title>
<link>https://thekeralajournal.com/2916</link>
<guid>https://thekeralajournal.com/2916</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5981894ef5f.jpg" length="112323" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:42:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: റവന്യൂ ഭൂമിയിലെ വനംവകുപ്പിന്റെ കൈയേറ്റം, കർഷകർക്കെതിരായ കള്ളക്കേസുകൾ, രൂക്ഷമായ കാട്ടാനശല്യം എന്നിവയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള വനവകുപ്പിന്റെ ജണ്ടകൾ അടിയന്തരമായി നീക്കം ചെയ്യുക, കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.</p>
<p>പരിപാടി മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.വി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, കർഷക ആക്ഷൻ കൗൺസിൽ കൺവീനർ ലിസി ജോസ്, പി.ബി. സബീഷ് എന്നിവർ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2915</link>
<guid>https://thekeralajournal.com/2915</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5980e73c4dc.jpg" length="124338" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മൂന്നാർ–ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ലക്കം വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മൂന്നാർ സന്ദർശനത്തിനായി എത്തുന്നതിനിടെയാണ് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.</p>
<p>അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻവശം സാരമായി തകർന്നതോടൊപ്പം ലോറിയ്ക്കും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർക്കടകം പിറന്നു; രാമായണ മാസത്തിന് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/2914</link>
<guid>https://thekeralajournal.com/2914</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a597fe4f12a7.jpg" length="64844" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:36:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള കർക്കടക മാസത്തിന് ഇന്ന് (ജൂലൈ 17) തുടക്കമായി. മലയാള കലണ്ടറിലെ കർക്കടകം ഒന്നാം തീയതി മുതൽ ഒരു മാസം നീളുന്ന രാമായണ മാസാചരണത്തിന് സംസ്ഥാനമെമ്പാടുമുള്ള വീടുകളിലും ക്ഷേത്രങ്ങളിലും ഭക്തിനിർഭരമായ തുടക്കമാണ് ലഭിച്ചത്.</p>
<p>ഈ മാസത്തിൽ അധ്യാത്മരാമായണം നിത്യപാരായണം ചെയ്യുന്നത് വിശേഷ പുണ്യമായി കണക്കാക്കപ്പെടുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് രാമായണ പാരായണം നടത്തുന്നതും ക്ഷേത്രങ്ങളിൽ പ്രത്യേക ഭജനകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നതും പതിവാണ്.</p>
<p>കർക്കടക മാസത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ് നാലമ്പല ദർശനം. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർക്കായി സമർപ്പിച്ച നാലു ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് വിശേഷ ഫലപ്രദമാണെന്നാണ് വിശ്വാസം. മാസത്തിലെ കർക്കടക വാവുദിനത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി വാവുബലിയും പിതൃതർപ്പണവും നടത്തും.</p>
<p>ആത്മീയ ആചാരങ്ങൾക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും കർക്കടക മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ദശപുഷ്പങ്ങളും ഔഷധസസ്യങ്ങളും നവരയരിയും ചേർത്ത കർക്കടകക്കഞ്ഞി കുടിക്കുന്ന പതിവ് ഇന്നും തുടരുന്നു. ശരീരത്തിന്റെ പുനരുജ്ജീവനത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ആയുർവേദത്തിലെ കർക്കടക സുഖചികിത്സകളും ഈ കാലയളവിൽ വ്യാപകമായി നടത്താറുണ്ട്.</p>
<p>ആത്മീയതയും ആരോഗ്യപരിപാലനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന കർക്കടക മാസം, കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ജീവിതശൈലിയും പ്രതിഫലിപ്പിക്കുന്ന വിശുദ്ധകാലമായാണ് വിശ്വാസികൾ ആചരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കെഎസ്ആർടിസിക്ക് 24 മണിക്കൂർ ടോൾ ഫ്രീ കോൾ സെന്റർ; 149&#45;ൽ വിളിച്ച് സേവനം നേടാം</title>
<link>https://thekeralajournal.com/2913</link>
<guid>https://thekeralajournal.com/2913</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5903f6eb826.jpg" length="86660" type="image/jpeg"/>
<pubDate>Thu, 16 Jul 2026 21:47:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യാത്രക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും പരാതികൾ അതിവേഗം പരിഹരിക്കുന്നതിനുമായി കെഎസ്ആർടിസി 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ ടോൾ ഫ്രീ കോൾ സെന്റർ ആരംഭിച്ചു.</p>
<p>പൊതുജനങ്ങൾക്ക് 149 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് യാത്രാസംബന്ധമായ വിവരങ്ങൾ, സേവനങ്ങളെക്കുറിച്ചുള്ള സംശയനിവാരണം, പരാതികൾ, നിർദേശങ്ങൾ എന്നിവ അറിയിക്കാനും ആവശ്യമായ സഹായം നേടാനും കഴിയും.</p>
<p>യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിനും പരാതികൾക്ക് സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുന്നതിനുമാണ് പുതിയ കോൾ സെന്റർ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അഗ്നിവീർ വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2912</link>
<guid>https://thekeralajournal.com/2912</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58fa2149c6f.jpg" length="82414" type="image/jpeg"/>
<pubDate>Thu, 16 Jul 2026 21:05:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യൻ വ്യോമസേനയിലെ അഗ്നിവീർ വായു തസ്തികകളിലേക്ക് അവിവാഹിതരായ യുവതീ-യുവാക്കളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 26 രാത്രി 11 മണിവരെ അപേക്ഷ സമർപ്പിക്കാം.</p>
<p>അപേക്ഷകൾ https://iafrecruitment.edcil.co.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. കേരളം, മാഹി (പുതുച്ചേരി കേന്ദ്രഭരണ പ്രദേശം), ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികളുടെ റിക്രൂട്ട്മെന്റ് നടപടികൾക്ക് കൊച്ചിയിലെ നമ്പർ 14 എയർമെൻ സെലക്ഷൻ സെന്ററാണ് ചുമതല.</p>
<p>ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും. യോഗ്യത, പ്രായപരിധി, തിരഞ്ഞെടുപ്പ് നടപടിക്രമം ഉൾപ്പെടെയുള്ള വിശദമായ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.</p>
<p>ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് +91 9513253233, 011-25694209, 011-25699606, 0484-2427010, +91 9188431093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. iafrecruitment@edcil.co.in എന്ന ഇ-മെയിൽ വിലാസത്തിലും സഹായം ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2911</link>
<guid>https://thekeralajournal.com/2911</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f75b8c87e.jpg" length="102841" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:53:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിർദേശിച്ചു. ഇടുക്കി ജില്ലാതല പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തി അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും വികസന പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>സമഗ്ര 2026&amp;apos; ജൂലൈ 23&#45;ന്</title>
<link>https://thekeralajournal.com/2910</link>
<guid>https://thekeralajournal.com/2910</guid>
<description><![CDATA[ 15,000 പേർക്ക് ₹100 കോടിയുടെ വായ്പാ വിതരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f5cdefd7e.jpg" length="57901" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:46:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര 2026' ജൂലൈ 23-ന് കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.</p>
<p>പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഏകദേശം 15,000 ഗുണഭോക്താക്കൾക്ക് 100 കോടി രൂപയുടെ വായ്പാ വിതരണം നടത്തും.</p>
<p>നിർമാണ മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വായ്പാ സഹായത്തോടെയുള്ള **പലിശരഹിത 'പ്രിയദർശിനി സ്വയംതൊഴിൽ വായ്പാ പദ്ധതി'**യും വിരമിച്ച ജീവനക്കാർക്കായി 'സീനിയർ സെക്യൂർ' വായ്പാ പദ്ധതിയും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.</p>
<p>പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതുമാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഒരു മാസത്തിൽ 3.96 കോടി സൗജന്യ യാത്രകൾ; സ്ത്രീകളുടെ കരുത്തിൽ വൻവിജയമായി പ്രിയദർശിനി പദ്ധതി</title>
<link>https://thekeralajournal.com/2909</link>
<guid>https://thekeralajournal.com/2909</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f2ec009f7.jpg" length="93754" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:34:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യവും സാമൂഹിക–സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആദ്യ മാസം തന്നെ ശ്രദ്ധേയ നേട്ടവുമായി മുന്നേറുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെ 3.96 കോടി വനിതാ യാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.</p>
<p>പദ്ധതി നിലവിൽ വരുന്നതിന് മുമ്പ് കെഎസ്ആർടിസിയിൽ പ്രതിദിനം ശരാശരി 6.48 ലക്ഷം വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പദ്ധതി ആരംഭിച്ചതോടെ ഇത് 12.78 ലക്ഷമായി ഉയർന്നു. ഇതോടെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ഏകദേശം ഇരട്ടിയായത് പദ്ധതിക്ക് ലഭിച്ച ജനപിന്തുണയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.</p>
<p>കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തവും ഗണ്യമായി വർധിച്ചു. പദ്ധതിക്ക് മുമ്പ് 50.9 ശതമാനമായിരുന്ന വനിതാ യാത്രാ പങ്കാളിത്തം നിലവിൽ 66.3 ശതമാനമായി ഉയർന്നു. പൊതുഗതാഗത സംവിധാനത്തോടുള്ള സ്ത്രീകളുടെ വർധിച്ച വിശ്വാസവും പദ്ധതിയുടെ സ്വീകാര്യതയും ഈ കണക്കുകൾ വ്യക്തമാക്കുന്നു.</p>
<p>ദൈനംദിന യാത്രാച്ചെലവിൽ ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം കൂടുതൽ എളുപ്പമാക്കാനും പ്രിയദർശിനി പദ്ധതിക്ക് കഴിഞ്ഞതായി സർക്കാർ വിലയിരുത്തുന്നു.</p>
<p>ആദ്യ മാസത്തിൽ തന്നെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ഗുണഭോക്താക്കളെ ആകർഷിച്ച പ്രിയദർശിനി പദ്ധതി, സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും സാമ്പത്തിക സുരക്ഷയ്ക്കും കരുത്തേകുന്ന ജനകീയ പദ്ധതിയായി മാറുകയാണെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>കർഷക മാർച്ചിൽ എം.എം. മണിയുടെ പരാമർശം വിവാദത്തിൽ</title>
<link>https://thekeralajournal.com/2907</link>
<guid>https://thekeralajournal.com/2907</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58e38f8b89f.jpg" length="66243" type="image/jpeg"/>
<pubDate>Thu, 16 Jul 2026 19:28:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനംവകുപ്പ് കയ്യേറുകയാണെന്ന് ആരോപിച്ച് കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ മുൻമന്ത്രി എം.എം. മണി നടത്തിയ പ്രസംഗം വിവാദമായി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, "മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും" എന്ന തരത്തിലുള്ള മുന്നറിയിപ്പും നൽകി.</p>
<p>വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും എം.എം. മണി പ്രസംഗത്തിൽ വിമർശിച്ചു. കർഷകരുടെ താമസസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കൈയേറ്റ നടപടികൾ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രസംഗത്തിനിടെ, ഉദ്യോഗസ്ഥരെയും പോലീസിനെയും പരാമർശിച്ച് നടത്തിയ ചില പരാമർശങ്ങൾ വ്യാപക ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനിറങ്ങുമ്പോൾ എന്തും നേരിടാനുള്ള മനോഭാവമാണ് തങ്ങൾക്കുള്ളതെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥർ "മര്യാദയ്ക്ക് നടക്കണം" എന്നും എം.എം. മണി കൂട്ടിച്ചേർത്തു.</p>
<p>സംഭവത്തിൽ ഇതുവരെ വനംവകുപ്പിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എം.എം. മണിയുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടത്ത് ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വ്യാപാരി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2906</link>
<guid>https://thekeralajournal.com/2906</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58db8042380.jpg" length="155804" type="image/jpeg"/>
<pubDate>Thu, 16 Jul 2026 18:54:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല 'തണ്ടർ വേട്ട' പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പടിഞ്ഞാറെ കവല സ്വദേശിയും വ്യാപാരിയുമായ പുത്തൻവീട്ടിൽ ഷമീർ ഷംസുദീനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.</p>
<p>പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് ഏകദേശം ഏഴ് ലക്ഷം രൂപ വിപണി വിലയുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും സംഭരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാർത്തകൾക്കപ്പുറം... മാറ്റങ്ങളുടെ ഒരു വർഷം</title>
<link>https://thekeralajournal.com/2905</link>
<guid>https://thekeralajournal.com/2905</guid>
<description><![CDATA[ ജനങ്ങളുടെ ശബ്ദമായി ഒരു വർഷം പൂർത്തിയാക്കി കേരളാ ജേർണൽ.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58582e9a819.jpg" length="95271" type="image/jpeg"/>
<pubDate>Thu, 16 Jul 2026 09:34:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong></strong></p>
<p><strong></strong></p>
<p><strong>Journalism is printing what someone else does not want printed; everything else is public relations.</strong>"</p>
<p>— George Orwell</p>
<p>ഒരു മാധ്യമത്തിന്റെ വിജയത്തെ അളക്കുന്നത് അത് എത്ര വാർത്തകൾ പ്രസിദ്ധീകരിച്ചു എന്നതുകൊണ്ടല്ല; എത്ര ജീവിതങ്ങളെ സ്പർശിച്ചു, എത്ര പ്രശ്നങ്ങൾക്ക് പരിഹാരവഴി തുറന്നു, എത്ര മനുഷ്യരുടെ ശബ്ദമായി മാറി എന്നതുകൊണ്ടാണ്.</p>
<p>ആ വിശ്വാസത്തോടെയാണ് കേരളാ ജേർണൽ ഒരു വർഷം മുമ്പ് തന്റെ മാധ്യമയാത്ര ആരംഭിച്ചത്. ഇന്ന്, ആ യാത്രയുടെ ആദ്യ നാഴികക്കല്ല് പിന്നിടുമ്പോൾ, ഇത് ഒരു സ്ഥാപനത്തിന്റെ വാർഷികം മാത്രമല്ല; ജനവിശ്വാസത്തിന്റെ ആഘോഷം കൂടിയാണ്.</p>
<p>കഴിഞ്ഞ ഒരു വർഷത്തിനിടെ ഇടുക്കിയുടെയും കേരളത്തിന്റെയും സ്പന്ദനം വാർത്തകളിലൂടെ വായനക്കാരിലേക്ക് എത്തിക്കാൻ കേരളാ ജേർണൽ ശ്രമിച്ചു. റോഡുകളുടെ ദുരവസ്ഥയും കുടിവെള്ള പ്രതിസന്ധിയും വൈദ്യുതി മുടക്കവും ആരോഗ്യ മേഖലയിലെ വെല്ലുവിളികളും വിദ്യാഭ്യാസ വാർത്തകളും കർഷകരുടെ ആശങ്കകളും പരിസ്ഥിതി പ്രശ്നങ്ങളും സർക്കാർ പദ്ധതികളും സാമൂഹിക ഇടപെടലുകളും ദുരന്തങ്ങളും വിജയകഥകളും—ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിനും കേരളാ ജേർണൽ പ്രാധാന്യം നൽകി.</p>
<p>എന്നാൽ വാർത്തകൾ പ്രസിദ്ധീകരിക്കുക എന്നതിൽ ഞങ്ങളുടെ ദൗത്യം അവസാനിച്ചില്ല. ജനങ്ങളുടെ പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, തുടർനടപടികൾ നിരീക്ഷിക്കുകയും, പരിഹാരമാകുന്നതുവരെ പിന്തുടരുകയും ചെയ്യുന്ന ഉത്തരവാദിത്ത മാധ്യമപ്രവർത്തനമാണ് കേരളാ ജേർണൽ പിന്തുടർന്നത്. പല വാർത്തകളും മാറ്റങ്ങൾക്ക് വഴിവെച്ചു. പല പ്രശ്നങ്ങൾക്കും പരിഹാരനടപടികൾക്ക് തുടക്കമായി. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം.</p>
<p>വേഗത്തേക്കാൾ വിശ്വാസ്യതയ്ക്കും, പ്രചാരണത്തേക്കാൾ സത്യത്തിനും, മത്സരത്തേക്കാൾ ജനപക്ഷ നിലപാടിനുമാണ് കേരളാ ജേർണൽ എന്നും മുൻഗണന നൽകിയത്. കാരണം മാധ്യമപ്രവർത്തനം ഒരു തൊഴിൽ മാത്രമല്ല, സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ്.</p>
<p>ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന ഓരോ വായനക്കാരനും, വാർത്തകൾ പങ്കുവെച്ച പൗരന്മാർക്കും, സഹകരിച്ച ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും, പരസ്യദാതാക്കൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും കേരളാ ജേർണൽ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി.</p>
<p>ആദ്യ വർഷം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി. ഇനി വരുന്ന വർഷങ്ങൾ കൂടുതൽ ഉത്തരവാദിത്തവും കൂടുതൽ ജനകീയ ഇടപെടലുകളും കൂടുതൽ വിശ്വാസ്യതയുള്ള വാർത്തകളും സമ്മാനിക്കട്ടെ എന്ന പ്രതിജ്ഞയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p></p>
<p><strong>വാർത്തകൾക്കപ്പുറം... ജനങ്ങളുടെ വിശ്വാസത്തിലേക്ക്.</strong></p>
<p><strong>കേരളാ ജേർണൽ – ഇത് നമ്മുടെ ശബ്ദം</strong></p>]]> </content:encoded>
</item>

<item>
<title>ഇപിഎഫ് നിയമങ്ങളിൽ വൻ മാറ്റം; ഉയർന്ന ശമ്പളക്കാർക്ക് ഇനി കൂടുതൽ ഇളവ്</title>
<link>https://thekeralajournal.com/2904</link>
<guid>https://thekeralajournal.com/2904</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a484b703e65c.jpg" length="57058" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:23:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) പദ്ധതിയിൽ കേന്ദ്ര സർക്കാർ നിർണായക ഭേദഗതികൾ നടപ്പാക്കി. 2026-ലെ പുതിയ ചട്ടങ്ങൾ പ്രകാരം, പ്രതിമാസം 15,000 രൂപ വരെയുള്ള അടിസ്ഥാന ശമ്പളത്തിന് മാത്രമായിരിക്കും ഇനി നിർബന്ധിത ഇപിഎഫ് വിഹിതം ബാധകമാകുക.</p>
<p>15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് അതിന് മുകളിലുള്ള തുകയ്ക്കും ഇപിഎഫ് വിഹിതം നൽകണമെങ്കിൽ തൊഴിലുടമയും ജീവനക്കാരനും പരസ്പര സമ്മതം നൽകണം. അതായത്, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പിഎഫ് സംഭാവന തുടരണമോ എന്നത് ഇനി ഇരുകൂട്ടരുടെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും.</p>
<p>പുതിയ ചട്ടങ്ങൾ പ്രകാരം പിഎഫ് ഭാഗികമായി പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ 13 വിഭാഗങ്ങളിൽ നിന്ന് മൂന്ന് പ്രധാന വിഭാഗങ്ങളായി ചുരുക്കി. ഇതോടെ ക്ലെയിം നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാകുമെന്നാണ് പ്രതീക്ഷ. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും അംഗത്വം, അക്കൗണ്ട് കൈമാറ്റം, രേഖാ പരിപാലനം എന്നിവ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതി പ്രാധാന്യം നൽകുന്നു.</p>
<p>അതേസമയം, 1995-ലെ എംപ്ലോയീസ് പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ വിഹിതം നൽകാൻ അനുമതിയുള്ള ജീവനക്കാർക്ക്, ശമ്പളപരിധിക്ക് മുകളിലുള്ള തുകയ്ക്കും പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകാമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.</p>
<p>ഈ മാറ്റത്തോടെ ഉയർന്ന ശമ്പളമുള്ള ജീവനക്കാർക്ക് പിഎഫ് സംഭാവനയിൽ കൂടുതൽ ഇളവും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൈയിൽ കൂടുതൽ ശമ്പളം ലഭിക്കണമെന്ന ആഗ്രഹമുള്ളവർക്ക് നിർബന്ധിത ഇപിഎഫ് വിഹിതം 15,000 രൂപയുടെ അടിസ്ഥാനത്തിൽ മാത്രം പരിമിതപ്പെടുത്താനും അവസരമുണ്ടാകും.</p>]]> </content:encoded>
</item>

<item>
<title>പോഷകബാല്യം പദ്ധതി: അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2903</link>
<guid>https://thekeralajournal.com/2903</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4849253701c.jpg" length="47773" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.</p>
<p>കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്കാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യേണ്ടത്.</p>
<p>ടെൻഡറുകൾ ജൂലൈ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ്. പള്ളം അഡീഷണൽ പ്രോജക്ട് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 0481 2310355.</p>]]> </content:encoded>
</item>

<item>
<title>റെസ്ക്യൂ ഫോഴ്സ് കേരളയുടെ മെഗാ അവാർഡ് നൈറ്റ് ജൂലൈ 11ന് ഈരാറ്റുപേട്ടയിൽ</title>
<link>https://thekeralajournal.com/2902</link>
<guid>https://thekeralajournal.com/2902</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4848964a83f.jpg" length="100359" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:11:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ജീവകാരുണ്യ-ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ, 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെഗാ അവാർഡ് നൈറ്റും ജനപ്രതിനിധികൾക്കുള്ള ആദരവ് ചടങ്ങും ജൂലൈ 11 ശനിയാഴ്ച സംഘടിപ്പിക്കും.</p>
<p>വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ഹാജി പി. കെ. അലിയാർ മെമ്മോറിയൽ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക.</p>
<p>പരിപാടി പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ. മാണി സി. കാപ്പൻ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. (സജി ജോസഫ്) ജനപ്രതിനിധികളെ ആദരിക്കും.</p>
<p>ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ മുഖ്യപ്രഭാഷണം നടത്തും. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ രഹന ഫാത്തിമ വിദ്യാഭ്യാസ സന്ദേശം നൽകും.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വി. എം. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് പാട്രൺ പി. എം. അബ്ദുൽ ഖാദർ സ്വാഗതം ആശംസിക്കും. രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും. ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ നന്ദി രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>കുമിളിയിൽ പ്രത്യേക ഗ്രാമസഭ ജൂലൈ 8ന്; PMAY&#45;G ഗുണഭോക്തൃ പട്ടിക പുതുക്കും</title>
<link>https://thekeralajournal.com/2901</link>
<guid>https://thekeralajournal.com/2901</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4847c0ef518.jpg" length="79224" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി: പ്രധാൻ മന്ത്രി ആവാസ് യോജന–ഗ്രാമീൺ (PMAY-G) ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കുന്നതിനായി കുമിളി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും. ജൂലൈ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കുമിളി YMCA ഹാളിലാണ് യോഗം നടക്കുക.</p>
<p>2025 ഏപ്രിലിൽ നടത്തിയ പുതിയ സർവേയുടെ അടിസ്ഥാനത്തിൽ എസ്.ടി., എസ്.സി., ജനറൽ വിഭാഗങ്ങളിലായി ആകെ 318 ഗുണഭോക്താക്കളെയാണ് കുമിളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിലെ ഗുണഭോക്താക്കളുടെ അർഹത പരിശോധിച്ച് ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ പോർട്ടലിലേക്ക് പട്ടിക സമർപ്പിക്കുക.</p>
<p>അതിനാൽ സർവേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ജൂലൈ 8ന് രാവിലെ 10 മണിക്ക് YMCA ഹാളിൽ നടക്കുന്ന പ്രത്യേക ഗ്രാമസഭയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നരിയംപാറയ്ക്ക് സമീപം വാഹനാപകടം : യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2900</link>
<guid>https://thekeralajournal.com/2900</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4845eb2ed09.jpg" length="77361" type="image/jpeg"/>
<pubDate>Sat, 04 Jul 2026 04:59:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നരിയംപാറ: നരിയംപാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നരിയംപാറ മുരളിപ്പറമ്പിൽ സജി മരിച്ചു.</p>
<p>കട്ടപ്പനയിലെ ഇഷ്ടം ഗാർമെൻസിലെ ജീവനക്കാരനായിരുന്ന സജി, നരിയംപാറ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.ഇന്നലെ രാത്രിയായിരുന്നു അപകടം</p>]]> </content:encoded>
</item>

<item>
<title>വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/2899</link>
<guid>https://thekeralajournal.com/2899</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47cefae1fea.jpg" length="92549" type="image/jpeg"/>
<pubDate>Fri, 03 Jul 2026 20:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, എഴുകുംവയൽ സായംപ്രഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ നൂറോളം ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ പോഷകാഹാര കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.</p>
<p>എസ്.ഇ.ബി. പ്രസിഡന്റ് സാബു മണിമലകുന്നേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞമ്മച്ചൻ പാറത്തറ, എം.ഡി.എസ്. പ്രസിഡന്റ് ജോർജ് അരീപ്പറമ്പിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിഷ, വാർഡ് കൺവീനർ ബിജു പെരുമനങ്ങാട്ട്, സായംപ്രഭ ഫെസിലിറ്റേറ്റർ മെൽട്ടൺ, കെയർഗീവർ ലേഹ, മോളി പുറത്തേമഠം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ വയോജനങ്ങൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആരോഗ്യപരിശോധനയും നടത്തി.</p>
<p>ഇടുക്കി ജില്ലയിൽ നിലവിൽ നാല് പഞ്ചായത്തുകളിലാണ് സായംപ്രഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വയോജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എഴുകുംവയൽ സായംപ്രഭ ഹോമിൽ ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്ക് സ്നേഹവിരുന്നും ഒരുക്കി. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ടൈഗർ റിസർവിൽ വനമഹോത്സവ വാരത്തിന് ഹരിതാഭമായ തുടക്കം.</title>
<link>https://thekeralajournal.com/2898</link>
<guid>https://thekeralajournal.com/2898</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a476153beb10.jpg" length="123669" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:45:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വനസമ്പത്ത് നിലനിർത്തേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യതയോർമ്മിപ്പിച്ചുകൊണ്ട് പെരിയാർ ടൈഗർ റിസർവിൽ ഈ വർഷത്തെ വനമഹോത്സവ വാരത്തിന് (ജൂലൈ 1–7) തുടക്കമായി. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സാജു പി.യു. IFS ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുള തൈ നടീൽ കർമ്മവും നിർവ്വഹിച്ചു.</p>
<p>​പിടിസിഎഫ് (PTCF) ഗവേണിംഗ് ബോർഡ് അംഗം ശ്രീ. ഷാജി കുരിശുംമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ഫ്രാൻസിസ് എം. യോഹന്നാൻ സ്വാഗതം ആശംസിച്ചു. റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. മനോജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.</p>
<p>​തേക്കടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രേംജിത്ത് ലാൽ, പിടിസിഎഫ് കൺസർവേഷൻ ബയോളജിസ്റ്റ് ശ്രീ. രമേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിസിഎഫ് അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ ശ്രീ. സുനിൽ സി.ജി. നന്ദി പ്രകാശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: തൊടുപുഴയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/2897</link>
<guid>https://thekeralajournal.com/2897</guid>
<description><![CDATA[ തൊടുപുഴ ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a475a485cae7.jpg" length="78527" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി തൊടുപുഴയിൽ വൻ ലഹരിവേട്ട. 'ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ ഡിവൈഎസ്പിയുടെ (DySP) നേതൃത്വത്തിലുള്ള, ഡാൻസാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ്  മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വലയിലായത്.</p>
<p>​മട്ടന്നൂർ സ്വദേശി അജിനാസ്, കൊല്ലം സ്വദേശി സജിത്ത് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള  വലിയ തോതിലുള്ള ലഹരിമരുന്നുകൾ പോലീസ് കണ്ടെടുത്തു.​പ്രതികളിൽ നിന്ന് 5 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും, 1.9 ഗ്രാം അതീവ മാരകമായ ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇടുക്കി ജില്ലയിൽ ഇത്രയും വലിയ കോമേഴ്സ്യൽ അളവിൽ ഇത്തരം മാരക സിന്തറ്റിക് ലഹരിമരുന്നുകൾ പിടികൂടുന്നത് ഇതാദ്യമായാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.</p>
<p><strong>​അന്വേഷണം ഊർജ്ജിതമാക്കി പോലീസ്</strong></p>
<p>​ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവാക്കൾക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, തൊടുപുഴയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണോ ഇവർ ലഹരിമരുന്നുകൾ എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ബിഎംഎസ്  ഇരട്ടയാർ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2896</link>
<guid>https://thekeralajournal.com/2896</guid>
<description><![CDATA[ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4747ba1f04f.jpg" length="54813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 11:00:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിഎംഎസ് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു</p>
<p>.</p>
<p><span style="text-decoration: underline;"><strong>ഭാരവാഹികൾ : </strong></span></p>
<ul>
<li>പ്രസിഡന്റ്: മധു എം.</li>
<li>സെക്രട്ടറി: തോമസ് (അപ്പച്ചൻ)</li>
<li>വൈസ് പ്രസിഡന്റുമാർ: രാജേഷ് ഇടിഞ്ഞമല,കെ.സി. ബിജു</li>
<li>ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ് കാമാക്ഷി,ജിബിൻ കെ. ബൈജു,മുരളി ശാന്തിഗ്രാം</li>
<li>ഖജാൻജി: വി.കെ. രാജൻ</li>
</ul>
<p>പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി ആണ് തിരഞ്ഞെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>കുമരകം ശ്രീ നാരായണ കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2895</link>
<guid>https://thekeralajournal.com/2895</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47443154f73.jpg" length="105643" type="image/jpeg"/>
<pubDate>Fri, 03 Jul 2026 10:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമരകം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകത്ത് സംഘടിപ്പിച്ച 'പ്രവേശനോത്സവം 2026' ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.</p>
<p>വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും അക്കാദമിക അന്തരീക്ഷം, പഠനരീതി, ചട്ടങ്ങൾ, ലഭ്യമായ അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>കോളേജ് പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അരുൺദേവ് പി.ആർ., ആർ.ഡി.സി. കൺവീനർ എസ്.വി. സുരേഷ് കുമാർ, ആർ.ഡി.സി. ചെയർമാൻ അജയൻ എം.ജെ. എന്നിവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരഭി മുത്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>പരിപാടിയുടെ ഭാഗമായി, മഹാത്മാഗാന്ധി സർവകലാശാല 2026 മാർച്ചിൽ നടത്തിയ അവസാന വർഷ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി.</p>]]> </content:encoded>
</item>

<item>
<title>പഴയ വാഹനം സ്ക്രാപ്പിന് നൽകും മുമ്പ് അറിഞ്ഞിരിക്കൂ; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ RVSF സംവിധാനം</title>
<link>https://thekeralajournal.com/2894</link>
<guid>https://thekeralajournal.com/2894</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4743998dc05.jpg" length="94544" type="image/jpeg"/>
<pubDate>Fri, 03 Jul 2026 10:37:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ സാധാരണ സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിക്കുന്നത് ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ നിയമപരമായ ഉത്തരവാദിത്തം വാഹന ഉടമയിലേക്കും എത്താൻ സാധ്യതയുണ്ട്.</p>
<p>ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി കേന്ദ്ര സർക്കാർ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ വാഹനം ശാസ്ത്രീയമായും നിയമാനുസൃതമായും പൊളിച്ച് രജിസ്ട്രേഷൻ റദ്ദാക്കാൻ ഇതിലൂടെ സാധിക്കും.</p>
<p><strong>കേരളത്തിൽ നിലവിൽ മൂന്ന് RVSF കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു:</strong></p>
<ul>
<li>ചേർത്തല – SILK RVSF South Zone</li>
<li>എടപ്പാൾ – SIMCO RVSF Pvt. Ltd. &amp; KSRTC</li>
<li>അഴിക്കൽ (കണ്ണൂർ) – SILK RVSF North Zone</li>
</ul>
<p>ഭാവിയിൽ എല്ലാ ജില്ലകളിലും വാഹന ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി.</p>
<p><strong>സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (CoD) എന്താണ്?</strong></p>
<p>പഴയ വാഹനം RVSF കേന്ദ്രത്തിൽ ഏൽപ്പിച്ചാൽ ഉടമയ്ക്ക് സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (Certificate of Deposit – CoD) ലഭിക്കും. അതേ വിഭാഗത്തിലുള്ള പുതിയ വാഹനം വാങ്ങുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. CoD മറ്റൊരാൾക്ക് കൈമാറുകയോ (Tradeable) ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുകയോ ചെയ്യാനും സൗകര്യമുണ്ട്.</p>
<p><strong>രജിസ്ട്രേഷൻ റദ്ദാക്കാൻ മറക്കരുത്</strong></p>
<p>വാഹനം പൊളിച്ചശേഷം RVSF കേന്ദ്രം നൽകുന്ന Certificate of Vehicle Scrapping ഉപയോഗിച്ച് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും തീർത്ത ശേഷം ആർടിഒയിൽ രജിസ്ട്രേഷൻ ഔദ്യോഗികമായി റദ്ദാക്കണം.</p>
<p>പഴയ വാഹനം സാധാരണ സ്ക്രാപ്പ് യാർഡുകളിൽ വിറ്റ് ഭാവിയിൽ നിയമപ്രശ്നങ്ങൾ നേരിടുന്നതിനേക്കാൾ സർക്കാർ അംഗീകൃത RVSF കേന്ദ്രങ്ങൾ വഴി നിയമാനുസൃതമായി സ്ക്രാപ്പ് ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. ഇതിലൂടെ നിയമക്കുരുക്കുകൾ ഒഴിവാക്കാനും പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവുൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനും കഴിയും.</p>]]> </content:encoded>
</item>

<item>
<title>&amp;apos;അമ്മ&amp;apos;യിൽ രാജി വിവാദം തുടരുന്നു; രാജിക്കത്തുകൾ ലഭിച്ചില്ലെന്ന് രമേഷ് പിഷാരടി</title>
<link>https://thekeralajournal.com/2893</link>
<guid>https://thekeralajournal.com/2893</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4742205d7db.jpg" length="70922" type="image/jpeg"/>
<pubDate>Fri, 03 Jul 2026 10:31:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം: താരസംഘടനയായ **'അമ്മ'**യിലെ ഭരണസമിതി രാജിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. രാജി പ്രഖ്യാപിച്ച ശ്വേത മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളിൽ നിന്ന് ഔദ്യോഗിക രാജിക്കത്തുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷൻ രമേഷ് പിഷാരടി അറിയിച്ചു. കൊച്ചിയിൽ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>അതേസമയം, **'അമ്മ'**യുടെ ബൈലോ പ്രകാരം രാജിവെച്ച ഭരണസമിതിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയുടെ ഭരണച്ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും ശ്വേത മേനോൻ പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ നിലപാട് വ്യക്തമാക്കിയത്. കുറ്റാരോപിതരായ ചില സ്ഥാപിത താൽപര്യക്കാർ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നും അവർ ആരോപിച്ചു.</p>
<p>വാർഷിക പൊതുയോഗത്തിൽ 500-ലധികം അംഗങ്ങളുടെ സാന്നിധ്യത്തിൽ ഭരണസമിതി രാജി പ്രഖ്യാപിച്ചിരുന്നുവെന്ന് മുൻ ഭരണസമിതി അംഗങ്ങളായ ജയൻ ചേർത്തലയും കൈലാഷ്യും പറഞ്ഞു. സംഘടനയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഇരുവരും രാജിക്കത്ത് അയച്ചതെന്നും അവർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ&amp;apos; ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2892</link>
<guid>https://thekeralajournal.com/2892</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a472d13dcfd3.jpg" length="133467" type="image/jpeg"/>
<pubDate>Fri, 03 Jul 2026 09:01:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏറ്റുമാനൂർ: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെയും വെറ്റിക്കുക്കലിലെ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.</p>
<p>നൂറുകണക്കിന് പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വിളിച്ചോതുന്ന മാതൃകാപരമായ ബോധവത്കരണ പ്രവർത്തനമായാണ് പരിപാടി ശ്രദ്ധ നേടിയത്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മഴ ശക്തമാകും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2891</link>
<guid>https://thekeralajournal.com/2891</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a472380db5e6.jpg" length="120578" type="image/jpeg"/>
<pubDate>Fri, 03 Jul 2026 08:20:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 3) വ്യാപകമായി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്തോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.</p>
<p>അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. </p>
<p>അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.</p>
<p>മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മലയോര മേഖലകളിലും വെള്ളക്കെട്ടിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ</title>
<link>https://thekeralajournal.com/2890</link>
<guid>https://thekeralajournal.com/2890</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a471a9f1be0f.jpg" length="109911" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:42:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റ് വഴിപാടുകളുടെയും രസീതുകളിലും കണക്കുകളിലുമാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.</p>
<p>ഓഡിറ്റ് കണ്ടെത്തലുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ബന്ധപ്പെട്ട രേഖകളും കണക്കുകളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിൽ കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തുടർനടപടികൾ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>യുവപ്രതിഭകൾക്ക് എക്സലൻസ് അവാർഡ്; സമൂഹത്തിന് മാതൃകയാകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.</title>
<link>https://thekeralajournal.com/2889</link>
<guid>https://thekeralajournal.com/2889</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4717ecb4a03.jpg" length="110500" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:32:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കെ. ബിനിമോൻ എം.എൽ.എ സംഘടിപ്പിച്ച യുവപ്രതിഭാ ആദരവും എക്സലൻസ് അവാർഡ് വിതരണവും വൈജ്ഞാനിക സദസ്സും ശ്രദ്ധേയമായി.</p>
<p>ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫ്രാൻസിസ് ജോർജ് എം.പി., കുട്ടികൾ സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളായി വളരണമെന്നും സ്ഥിരോത്സാഹവും കഠിനാധ്വാനവും വിജയത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.</p>
<p>തുടർന്ന് പ്രശസ്ത കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ വൈജ്ഞാനിക ക്ലാസ് നയിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ക്ലാസ് അവരുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ ജീവിതത്തിന് പ്രചോദനവും മാർഗനിർദേശവുമായി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4718164309d.jpg" alt=""></p>
<p>കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, കെ.കെ. മോഹനൻ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ എന്നിവർ ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 320 വിദ്യാർഥികൾക്ക് കെ. ബിനിമോൻ എം.എൽ.എയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജൂലൈ 1 മുതൽ രാജ്യത്ത് നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ; പാസ്‌പോർട്ട് ഫീസ് വർധന മുതൽ ആധാർ അപ്ഡേറ്റ് വരെ</title>
<link>https://thekeralajournal.com/2888</link>
<guid>https://thekeralajournal.com/2888</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a471709c0350.jpg" length="84178" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:27:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജൂലൈ 1 മുതൽ രാജ്യത്ത് വിവിധ മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. പാസ്‌പോർട്ട് സേവന നിരക്കിലെ വർധന, ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരം, റെയിൽവേ നിയമങ്ങളിലെ പരിഷ്‌കാരങ്ങൾ, ആദായനികുതി റിട്ടേൺ സമർപ്പണവുമായി ബന്ധപ്പെട്ട സമയപരിധി എന്നിവയാണ് പ്രധാന മാറ്റങ്ങൾ.</p>
<p>14 വർഷത്തിന് ശേഷമാണ് പാസ്‌പോർട്ട് ഫീസ് പുതുക്കിയത്. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് ₹1,500ൽ നിന്ന് ₹2,500 ആയും തത്കാൽ സേവനത്തിനുള്ള ഫീസ് ₹2,500ൽ നിന്ന് ₹5,000 ആയും വർധിപ്പിച്ചു. 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പുതിയ നിരക്കിൽ 10 ശതമാനം ഇളവ് ലഭിക്കും.</p>
<p>ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇ-മെയിൽ വിലാസം പുതുക്കുന്നതിനുള്ള സേവനം ഡിസംബർ വരെ സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു. നേരത്തെ ഈ സേവനത്തിനായി ₹75 ഈടാക്കിയിരുന്നു.</p>
<p>ഇന്ത്യൻ റെയിൽവേ നിയമങ്ങളിലും മാറ്റങ്ങൾ നിലവിൽ വന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, അനുവദനീയമല്ലാത്ത കോച്ചുകളിൽ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് കൂടുതൽ കർശനമായ പിഴയും നടപടികളും നടപ്പിലാക്കി.</p>
<p>2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ശമ്പളക്കാരായ ജീവനക്കാർക്കും ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികൾക്കും ജൂലൈ 31 വരെയാണ്.</p>
<p>അതേസമയം, സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകാരം നൽകി. പാർലമെന്റിന്റെ അംഗീകാരവും രാഷ്ട്രപതിയുടെ വിജ്ഞാപനവും ലഭിക്കുന്നതോടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2887</link>
<guid>https://thekeralajournal.com/2887</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:59:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, ടച്ചിങ് ക്ലിയറൻസ്, ലൈൻ മെയിന്റനൻസ് തുടങ്ങിയ ജോലികളുടെ ഭാഗമായി ഇന്ന് (ജൂലൈ 3) കോട്ടയം ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രധാന മേഖലകളും സമയവും:</p>
<p>കൂരോപ്പട സെക്ഷൻ: മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>തൃക്കൊടിത്താനം സെക്ഷൻ: കൊടിനാട്ടുക്കുന്ന്, ഹിറാ നഗർ, ജെസ്സ്, വളയംക്കുഴി, ചേരിക്കൽ, ദീപു, പ്ലാമൂട്ടിൽ, എക്സ്ടോൾ, ആന്റോസ്, ജെയ് ബി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. മാവേലിമറ്റം, തീപ്പെട്ടി കമ്പനി, രേവതിപ്പടി, മേഴ്‌സി ഹോം, ഫ്രണ്ട്സ് ലൈബ്രറി എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ: അശോക്നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്.എൻ.ഡി.പി. ട്രാൻസ്ഫോർമർ പരിധി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പൂഞ്ഞാർ സെക്ഷൻ: ചെമ്മരപള്ളികുന്ന് – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ: കടുവാമുഴി, മുരിക്കോലി, ക്രീപ് മിൽ, വിക്ടറി, കൊണ്ടൂർ, സെന്റ് ജോർജ് കോളേജ്, ആറാം മൈൽ – രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>തെങ്ങണ സെക്ഷൻ: ഓവേലിപ്പടി – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ; തേങ്ങണ ടെമ്പിൾ – ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.</p>
<p>കിടങ്ങൂർ സെക്ഷൻ: മടത്തിപ്പറമ്പ്, പിണ്ടിപ്പുഴ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പുതുപ്പള്ളി സെക്ഷൻ: റബ്ബർ ബോർഡ് ലാബ് ട്രാൻസ്ഫോർമർ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പള്ളിക്കത്തോട് സെക്ഷൻ: ഇളപ്പു, ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറുകൾ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പൈക സെക്ഷൻ: മീനച്ചിൽക്കാവ്, മീനച്ചിൽ ചർച്ച്, എം.എൽ.എ. റോഡ് – രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.</p>
<p>പാലാ സെക്ഷൻ: ഫയർ സ്റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം, പ്ലാത്താനം റോഡ് – രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.</p>
<p>അതത് പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്</title>
<link>https://thekeralajournal.com/2886</link>
<guid>https://thekeralajournal.com/2886</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470d630ca4f.jpg" length="107724" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:46:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്.യുടെ നേതൃത്വത്തിൽ 'SPC Talks with Cops' എന്ന പേരിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പരിപാടി ജൂലൈ 28-നാണ് നടക്കുന്നത്.</p>
<p>ഇത്തവണ ഇടുക്കി ജില്ലയിലെ സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി നേരിട്ട് പരാതികൾ കേൾക്കുകയും ആവശ്യമായ പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യും. മേലധികാരികൾ മുഖേനയല്ലാതെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി സമർപ്പിക്കാനാകുമെന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.</p>
<p>പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. പരാതിയിൽ നിർബന്ധമായും മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ആണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9497900243 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;₹5001 ഗൂഗിൾ പേ വഴി ലഭിച്ചു&amp;quot; എന്ന സന്ദേശം വിശ്വസിക്കരുത്; പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/2885</link>
<guid>https://thekeralajournal.com/2885</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470bcb38c08.jpg" length="129130" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:39:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>₹5001 Google Pay-ൽ നിന്ന് ലഭിച്ചു", "ക്യാഷ്ബാക്ക് ലഭിച്ചു", "ഇൻസ്റ്റന്റ് റിവാർഡ്" തുടങ്ങിയ ആകർഷകമായ സന്ദേശങ്ങൾ വഴി സൈബർ തട്ടിപ്പുകാർ പുതിയ രീതിയിൽ ആളുകളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. വാട്സ്ആപ്പ്, എസ്.എം.എസ്., മറ്റ് സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു.</p>
<p>ഇത്തരം ലിങ്കുകൾ യഥാർത്ഥ ആപ്പുകളെ അനുകരിച്ചുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ഉപയോക്താക്കളെ എത്തിക്കുന്നത്. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, OTP, UPI PIN, പാസ്‌വേഡ്, CVV തുടങ്ങിയ രഹസ്യ വിവരങ്ങൾ തട്ടിയെടുത്ത് അക്കൗണ്ടിലെ പണം അപഹരിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.</p>
<p>"വലിയ സമ്മാനം", "ക്യാഷ്ബാക്ക്", "ഇൻസ്റ്റന്റ് റിവാർഡ്" തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന ഓഫറുകളുടെ ആധികാരികത ഉറപ്പാക്കണം. Google Pay, PhonePe തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളിലെ ഓഫറുകൾ ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകളിൽ മാത്രം പരിശോധിക്കണം. OTP, UPI PIN, പാസ്‌വേഡ്, CVV തുടങ്ങിയ വിവരങ്ങൾ ഒരിക്കലും മറ്റാരുമായും പങ്കുവയ്ക്കരുതെന്നും പരിശോധന നടത്താതെ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.</p>
<p>സൈബർ തട്ടിപ്പിന് ഇരയായാൽ സമയം നഷ്ടപ്പെടുത്താതെ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ https://www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണം.</p>]]> </content:encoded>
</item>

<item>
<title>ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ &amp;apos;സ്പ്രിങ് 2026&amp;apos; പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2884</link>
<guid>https://thekeralajournal.com/2884</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4709bfcd7b3.jpg" length="96230" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയനവർഷത്തിൽ വിവിധ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി 'സ്പ്രിങ് 2026' എന്ന പേരിൽ പ്രവേശനോത്സവവും വരവേൽപ്പ് ചടങ്ങും സംഘടിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ഡോ. ജോസഫ് വെള്ളാമറ്റം ഉദ്ഘാടനം നിർവഹിച്ചു. ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.</p>
<p>കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സി.എസ്.ടി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി സർവകലാശാല റാങ്ക് ജേതാക്കളെയും വിശിഷ്ട അതിഥികളെയും ആദരിച്ചു. ജെ.പി.എം ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, കോളേജ് ബർസാർ ഫാ. ചാൾസ് തൊപ്പിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, പി.ടി.എ വൈസ് പ്രസിഡന്റ് എബ്രഹാം ടി. വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ക്രമവിരുദ്ധ സ്ഥലംമാറ്റങ്ങൾ; പ്രതിഷേധവുമായി കെ.ആർ.ഡി.എസ്.എ</title>
<link>https://thekeralajournal.com/2883</link>
<guid>https://thekeralajournal.com/2883</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470729a3f51.jpg" length="104576" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:20:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ഓൺലൈൻ സംവിധാനം നിലവിലുണ്ടായിരിക്കെ അത് മറികടന്ന് ക്രമവിരുദ്ധമായി സ്ഥലംമാറ്റങ്ങൾ നടത്തുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. എ. അനീഷ് ആരോപിച്ചു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഏറ്റവും താഴ്ന്ന വരുമാനക്കാരായ പാർട്ട്‌ടൈം ജീവനക്കാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗബാധിതർ എന്നിവരെ ഉൾപ്പെടെ ജില്ലയുടെ ദൂരസ്ഥ പ്രദേശങ്ങളിലേക്ക് അന്യായമായി സ്ഥലംമാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണാനുകൂല സംഘടനകളുടെ നിയമവിരുദ്ധ ഇടപെടലുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.</p>
<p>ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കെ. എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുകുമാരൻ, നേതാക്കളായ ടി. എച്ച്. ഫൈസൽ, സുമിതമോൾ സി. എസ്. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി. കെ. സജിമോൻ സ്വാഗതവും മേഖലാ സെക്രട്ടറി ജി. സുനീഷ് നന്ദിയും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a47073f5440e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജ് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു</title>
<link>https://thekeralajournal.com/2882</link>
<guid>https://thekeralajournal.com/2882</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a46c9bbc8dc0.jpg" length="39895" type="image/jpeg"/>
<pubDate>Fri, 03 Jul 2026 01:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ ഓഫീസ് ക്ലർക്കായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി എസ്. ബിനു (33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നാല് വർഷമായി ഇടുക്കി മെഡിക്കൽ കോളജിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ബിനു ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരം ആശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ബിനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.</p>
<p>മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ തിരുവനന്തപുരം പൗഡിക്കോണത്തേക്ക് കൊണ്ടുപോകും.</p>]]> </content:encoded>
</item>

<item>
<title>സെൻസസ് 2027: വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന് തുടക്കം</title>
<link>https://thekeralajournal.com/2881</link>
<guid>https://thekeralajournal.com/2881</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4699bac2ba3.jpg" length="64837" type="image/jpeg"/>
<pubDate>Thu, 02 Jul 2026 22:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേശീയ സെൻസസ് 2027-ന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വിവരശേഖരണത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പാണ് നടക്കുന്നത്.</p>
<p>എന്യൂമറേറ്റർമാർക്ക് അനുവദിച്ചിരിക്കുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ (എച്ച്.എൽ‍.ബി.) ലേ-ഔട്ട് മാപ്പ് വരും ദിവസങ്ങളിൽ തയ്യാറാക്കും. തുടർന്ന് ഓരോ വീടുകളിലുമെത്തി വിവരങ്ങൾ ശേഖരിക്കും.</p>
<p>സ്വയം വിവരങ്ങൾ ഓൺലൈനായി (സെൽഫ് എന്യൂമറേഷൻ) നൽകിയ കുടുംബങ്ങളുടെ സെൽഫ് എന്യൂമറേഷൻ ഐഡി പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ച ശേഷമാണ് എന്യൂമറേറ്റർമാർ നടപടികൾ പൂർത്തിയാക്കുക. സെൽഫ് എന്യൂമറേഷൻ നടത്താത്ത കുടുംബങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി രേഖപ്പെടുത്തും.</p>
<p>ആദ്യഘട്ട വിവരശേഖരണം ജൂലൈ 31 വരെ തുടരും. ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള ഈ പ്രവർത്തനത്തിന് പൊതുജനങ്ങൾ പൂർണ സഹകരണം നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;റിവേഴ്സ് റെമിറ്റൻസ് &amp;apos; കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്നു; വിശദ പഠനം വേണമെന്ന് വി.ഡി. സതീശൻ</title>
<link>https://thekeralajournal.com/2880</link>
<guid>https://thekeralajournal.com/2880</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4697af9172e.jpg" length="78305" type="image/jpeg"/>
<pubDate>Thu, 02 Jul 2026 22:24:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമായി 'റിവേഴ്സ് റെമിറ്റൻസ്' മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ സമ്പാദിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് ഡിജിറ്റൽ മാർഗങ്ങളിലൂടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ അയയ്ക്കുന്നത് സംസ്ഥാനത്തെ പണലഭ്യതയെയും സാമ്പത്തിക ചലനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കറൻസി ഒരാളുടെ കൈയിൽ നിന്ന് മറ്റൊരാളുടെ കൈയിലേക്ക് കൈമാറപ്പെടുന്ന വിനിമയമാധ്യമമാണെന്നും, അത് സംസ്ഥാനത്തിനുള്ളിൽ പ്രചരിക്കാതെ പുറത്തേക്ക് ഒഴുകുമ്പോൾ പണലഭ്യത കുറയുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.</p>
<p>പ്രവാസി മലയാളികൾ വിദേശത്ത് നിന്ന് കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തെക്കുറിച്ച് നാം അഭിമാനത്തോടെ സംസാരിക്കാറുണ്ടെങ്കിലും, കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവ് ഗൗരവമായി പഠിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിലവിൽ 40 മുതൽ 50 ലക്ഷം വരെ ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആഴ്ചതോറും ലഭിക്കുന്ന വേതനത്തിന്റെ ഭൂരിഭാഗവും അവർ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളായ ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഉടൻ തന്നെ സ്വന്തം നാട്ടിലേക്ക് അയയ്ക്കുകയാണ്. വളരെ കുറഞ്ഞ ചെലവിൽ ജീവിക്കുന്നതിനാൽ അവരുടെ വരുമാനത്തിന്റെ വലിയൊരു വിഹിതം കേരളത്തിന് പുറത്തേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>മുമ്പ് കേരളത്തിലെ നിർമാണമേഖലയിൽ ചെലവഴിച്ച തുകയുടെ വലിയൊരു പങ്ക് പ്രാദേശിക തൊഴിലാളികളുടെ കൈകളിലെത്തി സംസ്ഥാനത്തിനുള്ളിൽ തന്നെ സാമ്പത്തിക ചലനം സൃഷ്ടിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് നിർമാണമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായുള്ളത്. അതിനാൽ വേതനമായി നൽകുന്ന പണത്തിന്റെ വലിയൊരു പങ്ക് കേരളത്തിൽ പ്രചരിക്കാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിവാക്കാനോ ആ ജോലികൾ പ്രാദേശിക തൊഴിലാളികൾ ഏറ്റെടുക്കാനോ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. അതിനാൽ 'റിവേഴ്സ് റെമിറ്റൻസ്' കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിക്കുന്നുവെന്ന് സർക്കാർ വിശദമായി പഠിച്ച് ആവശ്യമായ നയപരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി&#45;പട്ടികഗോത്ര കമ്മീഷൻ അദാലത്ത്: 50 പരാതികൾക്ക് പരിഹാരം</title>
<link>https://thekeralajournal.com/2879</link>
<guid>https://thekeralajournal.com/2879</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4636a6051d5.jpg" length="120514" type="image/jpeg"/>
<pubDate>Thu, 02 Jul 2026 15:30:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ 53 പരാതികളിൽ 50 എണ്ണം തീർപ്പാക്കി. ശേഷിച്ച മൂന്ന് പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.</p>
<p>കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ രണ്ട് ബെഞ്ചുകളിലായി പരാതികൾ പരിഗണിച്ചു.</p>
<p>പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിലെ ടാപ്പിംഗ് സൂപ്പർവൈസർ നിയമനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയും അദാലത്തിൽ തീർപ്പാക്കി. സംവരണം പാലിച്ച് പുനർനിയമനം നടത്തിയതായി കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചത്.</p>
<p>മേലുദ്യോഗസ്ഥരുടെ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾക്കും അദാലത്തിൽ പരിഹാരം കണ്ടെത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4636c02d94b.jpg" alt=""></p>
<p>2023 മുതൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പോലീസ് ഇടപെടൽ ആവശ്യമായ 22 പരാതികളും, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്ത് വീതം പരാതികളും ഉൾപ്പെട്ടിരുന്നു.അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിൽ അക്ഷയ് അനുമോദിന് ഒന്നാം സ്ഥാനം</title>
<link>https://thekeralajournal.com/2878</link>
<guid>https://thekeralajournal.com/2878</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d5d3c4dab.jpg" length="114296" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:37:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി ഇടുക്കി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി അടിമാലിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി അക്ഷയ് അനുമോദ്.</p>
<p>ജി.ടി.എച്ച്.എസ് കട്ടപ്പനയിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് അനുമോദ് ലഹരി വിരുദ്ധ സന്ദേശം ശക്തമായി അവതരിപ്പിച്ച ചിത്രത്തിലൂടെയാണ് മികച്ച നേട്ടം കൈവരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a45d5ea52a5e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2877</link>
<guid>https://thekeralajournal.com/2877</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:34:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിവിധ അറ്റകുറ്റപ്പണികളും ടച്ചിംഗ് ക്ലിയറൻസ് ജോലികളും ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ജോലികളും നടക്കുന്നതിനാൽ ജൂലൈ 2 ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പള്ളിക്കത്തോട് സെക്ഷൻ:</p>
<p>ഇളപ്പു, പൊങ്ങനാകുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ:</p>
<p>വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി സെക്ഷൻ:</p>
<p>മുളക്കാംതുരുത്തി, വെള്ളേക്കളം, ശാസ്താങ്കൽ, യൂദാപുരം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തൃക്കൊടിത്താനം സെക്ഷൻ:</p>
<p>ലൂക്കാസ്, കാലായിപ്പടി, കിളിമല, സവീന കോൺവെന്റ്, രാജീവ് ഗാന്ധി, പള്ളിപ്പടി, കുന്നുംപുറം, പഞ്ചായത്തുപടി, ബയാസ്, മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുന്നൂച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ:</p>
<p>ലൈൻ ടച്ചിംഗ് ക്ലിയറൻസ് ജോലികൾ കാരണം കടുവാമുഴി, ജവാൻ റോഡ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>തെങ്ങണ സെക്ഷൻ:</p>
<p>ഓവേലിപ്പടി, കുട്ടിച്ചൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി സെക്ഷൻ:</p>
<p>തേവരുപ്പാറ ഡബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്റിക്, ആൻടെക്ക് പോളിമർ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാലാ സെക്ഷൻ:</p>
<p>ടച്ചിംഗ് ക്ലിയറൻസ് ജോലികളുടെ ഭാഗമായി കിഴതടിയൂർ, സെന്റ് തോമസ് റോഡ്, ഫയർ സ്റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>പുതുപ്പള്ളി സെക്ഷൻ:</p>
<p>അസറ്റ് സെലസ്റ്റിൽ, കുറ്റികാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2876</link>
<guid>https://thekeralajournal.com/2876</guid>
<description><![CDATA[ മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45cee191dcd.jpg" length="91932" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:07:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ (61) നിര്യാതനായി. മൃതസംസ്കാരം ഇന്ന് 02.07.026 വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ</title>
<link>https://thekeralajournal.com/2875</link>
<guid>https://thekeralajournal.com/2875</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45c20495c2f.jpg" length="73199" type="image/jpeg"/>
<pubDate>Thu, 02 Jul 2026 07:12:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ നെഞ്ചുവേദനയെയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.</p>
<p>2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലും ദ്വാരപാലക വിഗ്രഹങ്ങളിലും ഉണ്ടായിരുന്ന സ്വർണ്ണപ്പാളികൾ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ എ. പത്മകുമാർ പ്രതിയാണ്.</p>
<p>കേസിൽ പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം ജയിൽ മോചിതനായത്.അസുഖം ഭേദമായാൽ ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ട്</title>
<link>https://thekeralajournal.com/2874</link>
<guid>https://thekeralajournal.com/2874</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4084fb46f8a.jpg" length="62934" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:48:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ ജൂലൈ 5 വരെ കേരളത്തിലും മാഹിയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p>മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.</p>
<p>ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.</p>
<p>കേരളത്തിൽ ജൂലൈ 1 മുതൽ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ആശുപത്രിയിൽ അനധികൃത പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി</title>
<link>https://thekeralajournal.com/2873</link>
<guid>https://thekeralajournal.com/2873</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b4c7ec143.jpg" length="83068" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:16:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സ്വകാര്യ ആശുപത്രിയിൽ അനധികൃതമായി പ്രാക്ടീസ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടർ എം.എസ്. നിഷാരയെ വിജിലൻസ് സംഘം പിടികൂടി.</p>
<p>ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമവിരുദ്ധ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.</p>
<p>കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറായ എം.എസ്. നിഷാര നേരത്തെ മൂന്ന് മാസത്തെ താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയിരുന്നു. അവധി കാലാവധി അവസാനിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തിരിച്ചെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ച ശേഷം പഠനാവശ്യത്തിനായി മൂന്ന് വർഷത്തെ അവധിക്ക് അപേക്ഷ നൽകി.</p>
<p>എന്നാൽ പഠനാവശ്യവുമായി ബന്ധപ്പെട്ട മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ അവധി അനുവദിച്ചില്ല. അവധി ലഭിക്കാതിരുന്നിട്ടും ഡോക്ടർ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.</p>
<p>ഇതിനിടെയാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ ‘ഹൃദയാരംഭം 2026&#45;27’ അധ്യയന വർഷാരംഭ ചടങ്ങ് നടന്നു</title>
<link>https://thekeralajournal.com/2872</link>
<guid>https://thekeralajournal.com/2872</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b40b2fa43.jpg" length="59521" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:12:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗിരി: ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ 2026-27 അധ്യയന വർഷാരംഭ ചടങ്ങ് ‘ഹൃദയാരംഭം 2026-27’ ചാവറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിലെ എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഡോ. ഫാ. രാജേഷ് തോലാനിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.</p>
<p>കോളേജ് മാനേജർ ഫാ. ജോസ് കുര്യൻ, പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ്, ബർസാർ ഫാ. സനിത്ത് ജെ. വിചാട്ടു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ എന്നിവർ സംസാരിച്ചു.</p>
<p>300ഓളം ഒന്നാം വർഷ വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ പുതിയ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകളും വിവിധ കലാപരിപാടികളും നടന്നു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി സുരക്ഷാ വാരാചരണം: മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2871</link>
<guid>https://thekeralajournal.com/2871</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b34c9df59.jpg" length="158725" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:09:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂലമറ്റം: വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബിയും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി.</p>
<p>സ്വിച്ച് യാർഡിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടാകുകയും ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ പരിശീലിക്കുന്നതിനായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബി ജീവനക്കാരും ചേർന്ന് തീ അണയ്ക്കുകയും പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും പരിശീലനത്തിന്റെ ഭാഗമായി നടത്തി.</p>
<p>വിവിധതരം എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ചുള്ള അഗ്നിശമന പരിശീലനവും ജീവനക്കാർക്ക് അഗ്നി പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു.</p>
<p>മൂലമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ എട്ട് സേനാംഗങ്ങളും കെ.എസ്‌.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജുമൈല, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം കെ.എസ്‌.ഇ.ബി ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ നഗരസഭ 30&#45;ാം വാർഡിൽ വഴിയോര ഉദ്യാനം പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2870</link>
<guid>https://thekeralajournal.com/2870</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b2984cadb.jpg" length="144557" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:06:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ  നഗരസഭ 30-ാം വാർഡിലെ വഴിയോര ഉദ്യാനം പദ്ധതിക്ക് തുടക്കമായി. നടുക്കണ്ടത്ത് അതിവേഗം നിർമാണം പുരോഗമിക്കുന്ന ജിനദേവൻ പാർക്ക് പൂർത്തിയാകുന്നതിനോടൊപ്പം സമീപ റോഡുകളും സൗന്ദര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>നഗരസഭാ കൗൺസിലർ ആർ. ഹരിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആർ. ഹരി നിർവഹിച്ചു. കോലാനി മുതൽ നടുക്കണ്ടം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും അലങ്കാര ചെടികൾ നട്ടുപിടിപ്പിച്ച് പ്രദേശത്തെ മനോഹരമാക്കുകയും മാലിന്യമുക്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>പദ്ധതിയുടെ തുടർ സംരക്ഷണവും പരിചരണവും ഓരോ വീട്ടുകാരും സ്ഥാപനങ്ങളും ഏറ്റെടുത്തതായി പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ് ജോസഫ് അറിയിച്ചു. റോഡരികിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസം സൃഷ്ടിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വഴിയൊരുക്കുന്ന പദ്ധതിയായി വഴിയോര ഉദ്യാനം മാറുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി നിയന്ത്രണം: ഉപയോക്താക്കളെ ഒരു മണിക്കൂർ മുൻപ് അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ</title>
<link>https://thekeralajournal.com/2869</link>
<guid>https://thekeralajournal.com/2869</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a453dd79d461.jpg" length="470775" type="image/jpeg"/>
<pubDate>Wed, 01 Jul 2026 21:48:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടിയന്തര സാഹചര്യങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഉപയോക്താക്കളെ കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു. വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രം, എസ്‌എംഎസ്, ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.</p>
<p>അടിയന്തര ലോഡ് ഷെഡിങ്ങിന് വ്യക്തമായ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും വൈദ്യുതി നിയന്ത്രണ നടപടികൾ സുതാര്യമായ രീതിയിൽ നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.</p>
<p>അതേസമയം, പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഹ്രസ്വകാല വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ കരാറുകൾക്കും കമ്മീഷൻ അംഗീകാരം നൽകി. സെപ്റ്റംബർ ഒഴികെയുള്ള മാസങ്ങളിൽ 30.832 കോടി യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 9.16 രൂപ നിരക്കിൽ വാങ്ങുന്നതിനാണ് അനുമതി.</p>
<p>നിലവിൽ അനുവദിച്ചിരുന്ന വൈദ്യുതി വാങ്ങൽ നിരക്കിന്റെ ഇരട്ടിയോളം വരുന്നതാണ് പുതിയ നിരക്കെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ കരാറിലൂടെ കെ.എസ്.ഇ.ബിക്ക് ഏകദേശം 282.5 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും, ഇതിന്റെ ഭാരം ഒടുവിൽ വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി; ജനപങ്കാളിത്തത്തോടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി</title>
<link>https://thekeralajournal.com/2868</link>
<guid>https://thekeralajournal.com/2868</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4539d94898d.jpg" length="112966" type="image/jpeg"/>
<pubDate>Wed, 01 Jul 2026 21:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനവും യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി (TMC) രൂപീകരിക്കാൻ സർക്കാർ ഉത്തരവായി.</p>
<p>ഡിപ്പോകളിലെ ശുചിത്വം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങൾ, കാന്റീൻ സേവനങ്ങളുടെ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കമ്മിറ്റികളുടെ രൂപീകരണം.</p>
<p>പ്രാദേശിക എം.എൽ.എ അധ്യക്ഷനായിരിക്കും. പ്രാദേശിക ലോക്സഭാംഗം അല്ലെങ്കിൽ പ്രതിനിധി, ഡിപ്പോ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന അധ്യക്ഷൻ, വാർഡ് അംഗം, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി സി.എം.ഡി നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കും. യൂണിറ്റ് ഓഫീസർ കൺവീനറായിരിക്കും. എം.എൽ.എയുടെ അഭാവത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.</p>
<p>ഡിപ്പോ വികസനത്തിനായി പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, CSR ഫണ്ട് എന്നിവ സ്വീകരിക്കുന്നതിനും കമ്മിറ്റിക്ക് അനുമതിയുണ്ട്. ഇതിനായി ഷെഡ്യൂൾഡ് ബാങ്കിൽ കൺവീനറും സി.എം.ഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനും സംയുക്തമായി അക്കൗണ്ട് തുറക്കും.</p>
<p>നിർമാണ-അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ കമ്മിറ്റി ഏറ്റെടുക്കും. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് നടത്തി സമർപ്പിക്കുകയും വേണം. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും കമ്മിറ്റി യോഗം ചേരും.</p>
<p>പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഡിപ്പോകളുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>കെ.എസ്.ആർ.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മികച്ച സേവനാനുഭവം ഒരുക്കുന്നതിനും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ നിർണായക ചുവടുവയ്പ്പാകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോടിമത പാലം വഴിയുള്ള ഗതാഗതത്തിന് ഒരാഴ്ചത്തേക്ക് നിരോധനം; അറ്റകുറ്റപ്പണികൾ നാളെ മുതൽ</title>
<link>https://thekeralajournal.com/2867</link>
<guid>https://thekeralajournal.com/2867</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4531164cdfb.jpg" length="74240" type="image/jpeg"/>
<pubDate>Wed, 01 Jul 2026 20:54:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കും. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ബദൽ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.</p>
<p>ഗതാഗത ക്രമീകരണങ്ങൾ:</p>
<p>🔹 തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും</p>
<p>ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ വഴി തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ്, ഏറ്റുമാനൂർ പട്ടിത്താനം വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ</p>
<p>പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.</p>
<p>🔹 കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങളും</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ</p>
<p>കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്–ഏറ്റുമാനൂർ ഭാഗങ്ങളിലൂടെ സർവീസ് നടത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ</p>
<p>സിമന്റ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരത്തിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ; പുതിയ ഗതാഗത ക്രമീകരണങ്ങളുമായി നഗരസഭ</title>
<link>https://thekeralajournal.com/2866</link>
<guid>https://thekeralajournal.com/2866</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451eac05f42.jpg" length="134139" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:36:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭയിൽ സംയുക്ത ട്രാഫിക് കമ്മിറ്റി യോഗം ചേർന്ന് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾക്ക് അന്തിമ രൂപം നൽകി. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ഒന്നാം ഘട്ട ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സമൂഹത്തിന്റെയും ബസ് ഓണേഴ്സ് അസോസിയേഷന്റെയും നഗരസഭ അധികൃതരുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. പോലീസിന്റെ സഹകരണത്തോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.</p>
<p>വെള്ളയാംകുടി–കക്കാട്ടുകട റോഡ് പൂർത്തിയായ സാഹചര്യത്തിൽ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടും. ഇടുക്കി ഭാഗത്തുനിന്ന് ഏലപ്പാറ–കോട്ടയം റൂട്ടിലേക്കുള്ള വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തിരിഞ്ഞുപോകുന്നതിനായി ദിശാബോർഡുകൾ സ്ഥാപിക്കും. കക്കാട്ടുകട ഭാഗത്തും വിവിധ റൂട്ടുകളിലേക്കുള്ള വഴികാട്ടി ബോർഡുകൾ സ്ഥാപിക്കും.</p>
<p>ഇടുക്കിക്കവലയിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിൽ ബൈപ്പാസിലേക്ക് റൈറ്റ് ടേൺ അനുവദിക്കില്ല. ബൈപ്പാസിൽ നിന്ന് മെയിൻ റോഡിലേക്കും റൈറ്റ് ടേൺ അനുവദിക്കില്ല.</p>
<p>അശോക കവലയുടെ താഴെയുള്ള സീബ്രാ ലൈൻ ഒഴിവാക്കാനും നിലവിലുള്ള സീബ്രാ ലൈനുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് താഴേക്കുള്ള ഭാഗത്തും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും.</p>
<p>ബസ് സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തും. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് ജിഎസ്ടി ഓഫീസിന് മുന്നിലേക്കും സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കൊല്ലംകുടി ബിൽഡിംഗ് ഭാഗത്തേക്കും മാറ്റും. ഇടുക്കി, ഏലപ്പാറ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറ്റും. ഇരട്ടയാർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മുന്നോട്ടും ഗുരുമന്ദിരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പിന്നോട്ടും മാറ്റും.</p>
<p>സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പൂർണമായും ഒഴിവാക്കും. യാത്രക്കാർ പുതിയ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>ഇടുക്കിക്കവല മുതൽ മുസ്ലിം പള്ളി വരെയും അശോക ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും റോഡരികിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സങ്ങളും നീക്കം ചെയ്യും.</p>
<p>കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി പോകുന്ന നെടുങ്കണ്ടം–കുമളി റൂട്ടിലെ ബസുകൾ ഇനി മുതൽ മുനിസിപ്പൽ റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി യാത്ര തുടരും. എറണാകുളം–തൊടുപുഴ റൂട്ടിലെ ബസുകൾ പള്ളിക്കവല വഴി ബൈപ്പാസിലൂടെ ഇടുക്കിക്കവലയിലെത്തും.</p>
<p>ട്രഷറി ജംഗ്ഷൻ റോഡ് വൺവേ ആക്കാനും തീരുമാനിച്ചു. ജൂലൈ 30നകം പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 1 മുതൽ പുതിയ ട്രാഫിക് സംവിധാനം നിലവിൽ വരും. </p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്</title>
<link>https://thekeralajournal.com/2865</link>
<guid>https://thekeralajournal.com/2865</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4517d65a377.jpg" length="66053" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:06:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 അടി കുറവാണ്.</p>
<p>നിലവിൽ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജലനിരപ്പ് ഉയർന്നത് നാല് അടി മാത്രം. ജൂണിൽ ഇടുക്കിയിൽ ലഭിച്ചത് 342 മില്ലിമീറ്റർ മഴ മാത്രമാണ്. ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉൽപാദനത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴെയായാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം നിർത്തേണ്ട സാഹചര്യമുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ 12 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കുറവ്.</p>
<p>ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. അതേസമയം, വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. ലഭ്യതയും ആവശ്യകതയും സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;വെള്ളക്കോട്ടിലെ കരുതലിന് സല്യൂട്ട് ; ഡോക്ടർമാരെ ആദരിച്ച് വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2864</link>
<guid>https://thekeralajournal.com/2864</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4516e469a82.jpg" length="94666" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:02:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് ആദരവുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സമീപത്തെ ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാർക്ക് പുഷ്പങ്ങൾ നൽകി ആശംസകൾ നേർന്നു.</p>
<p>രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി രാവും പകലും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സേവനത്തെ അനുസ്മരിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ ഡോക്ടർമാർ വഹിക്കുന്ന നിർണായക പങ്കിന് വിദ്യാർത്ഥികൾ നന്ദിയും ആദരവും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4516f4e360c.jpg" alt=""></p>
<p>സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർമാർ കുട്ടികളുമായി സൗഹൃദസംഭാഷണം നടത്തുകയും ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലളിതമായ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.</p>
<p>കുട്ടികളിൽ ആരോഗ്യബോധവും മാനവിക മൂല്യങ്ങളും വളർത്തുന്നതിനും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമായി. ഡോക്ടർമാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ച ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>കെ.കെ റോഡിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്കില്ല</title>
<link>https://thekeralajournal.com/2863</link>
<guid>https://thekeralajournal.com/2863</guid>
<description><![CDATA[ സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451153e40e8.jpg" length="73643" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:38:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിന് സമീപം ബസ്സും ട്രാവലറും കൂട്ടിയിടിച്ചു. കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ കൊടികുത്തിക്ക് സമീപം 36-ാം മൈലിലായിരുന്നു അപകടം.</p>
<p>സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>ജനാധിപത്യത്തിൻ്റെ ആദ്യ പാഠമായി കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</title>
<link>https://thekeralajournal.com/2862</link>
<guid>https://thekeralajournal.com/2862</guid>
<description><![CDATA[ പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a450fe83b22f.jpg" length="93066" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ തോമസ് ഫിലിപ്പ്, ആൻഡോ സെബാസ്റ്റ്യൻ, ബെൻ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.</p>
<p>രാവിലെ 10.30ന് ആരംഭിച്ച വോട്ടെടുപ്പിൽ മുഴുവൻ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a450fe022931.jpg" alt=""></p>
<p>സ്കൂൾ ലീഡറായി ആൽബി ജയ്സൺ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ചെയർപേഴ്സണായി എലൈൻ മരിയ ഷിബുവും ജനറൽ സെക്രട്ടറിയായി പ്രജിത പ്രശാന്തും വിജയിച്ചു. ക്ലാസ് പ്രതിനിധികളായി ഏഴാം ക്ലാസിൽ നിന്ന് അനുപമ കലേഷ്, ആറാം ക്ലാസിൽ നിന്ന് ഏയിഡൻ റോയ്, അഞ്ചാം ക്ലാസിൽ നിന്ന് ആരുഷ് ബി. അത്തിക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ഉത്തരവാദിത്തബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് പറഞ്ഞു.</p>
<p>മികച്ച സംഘാടനവും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും കൊണ്ട് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>തൃശ്ശൂരിൽ ബസ് അപകടം ഒരു മരണം,ഏഴു പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2861</link>
<guid>https://thekeralajournal.com/2861</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a44d4c7d908f.jpg" length="64130" type="image/jpeg"/>
<pubDate>Wed, 01 Jul 2026 14:20:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിൽ ഇടിച്ചു കയറി. ബസ് ഡ്രൈവർ എറണാകുളം പള്ളുരുത്തി സ്വദേശി ജോർജ് ജോസഫ്    മരണപ്പെട്ടു.ഏഴ് പേർക്ക് പരിക്ക്.</p>
<p>തൃശൂർ അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.കുന്നംകുളം അക്കിക്കാവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 10. 50 ഓടെയായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിനുമുന്നിലേക്ക് പെട്ടെന്ന് ഒരു കാർ വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.</p>
<p>അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ഡ്രൈവററാണ് മരണപ്പെട്ടത് . ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. കുന്നംകുളത്തുനിന്നുള്ള അഗ്നിരക്ഷാ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെടുകയും ചെയ്തു</p>]]> </content:encoded>
</item>

<item>
<title>ഗോളിലൂടെ ലഹരി വിരുദ്ധ സന്ദേശം; വണ്ടിപ്പെരിയാറിലെ തൂഫാൻ ഗോൾപോസ്റ്റ് ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2860</link>
<guid>https://thekeralajournal.com/2860</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a449c57104be.jpg" length="122474" type="image/jpeg"/>
<pubDate>Wed, 01 Jul 2026 10:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മയക്കുമരുന്നിനെതിരെയും ശുചിത്വ ജീവിതത്തിനായും സന്ദേശം ഉയർത്തി വണ്ടിപ്പെരിയാർ ടൗണിൽ തൂഫാൻ ഗോൾപോസ്റ്റ് സ്ഥാപിച്ച് പെനാൽറ്റി കിക്ക് മത്സരം സംഘടിപ്പിച്ചു.</p>
<p>മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനിത മുരുകൻ, ദേവി ഈശ്വരൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സെൽവത്തായി, ലീലാമ്മ, പീരുമേട് എ.ഇ.ഒ രമേശ്, വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഇമാം ഹബീബുള്ള മൗലവി അൽ മൻബഇ റഷാദി, അസംപ്ഷൻ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നവീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അൻപുരാജ്, കെ.വി.വി.എസ് സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>വ്യാപാരികളും പൊതുപ്രവർത്തകരും അധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് നൂറോളം ഗോളുകൾ നേടി.</p>
<p>ഹെഡ്മാസ്റ്റർ എസ്.ടി. രാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണത്തിനും പരിപാടി വഴിയൊരുക്കി.</p>]]> </content:encoded>
</item>

<item>
<title>വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; 183 രൂപയുടെ ഇളവ്</title>
<link>https://thekeralajournal.com/2859</link>
<guid>https://thekeralajournal.com/2859</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a449b532e786.jpg" length="91569" type="image/jpeg"/>
<pubDate>Wed, 01 Jul 2026 10:15:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. ഒരു സിലിണ്ടറിന് 183 രൂപയാണ് കുറച്ചത്. എന്നാൽ ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.</p>
<p>വിലക്കുറവോടെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ യാതൊരു ഇളവും ലഭിക്കില്ലെന്നും ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരുമെന്നും എണ്ണ കമ്പനികൾ അറിയിച്ചു.</p>
<p>അമേരിക്ക ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വില വർധനയും ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാചകവാതക വില ഉയർത്തിയത്. ഇതിൽ ഏറ്റവും വലിയ വർധന വാണിജ്യ സിലിണ്ടറുകൾക്കായിരുന്നു. ഇപ്പോൾ അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കുറച്ചിരിക്കുന്നത്.</p>
<p>അതേസമയം, യുദ്ധകാലവുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 73.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില 69.77 ഡോളറിലുമാണ്.</p>
<p>യുദ്ധ സാഹചര്യങ്ങളുടെ തുടർനില അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ രാജ്യാന്തര എണ്ണവിലയിലെ മാറ്റങ്ങളെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വില കുറച്ച് നയാര എനർജി</title>
<link>https://thekeralajournal.com/2858</link>
<guid>https://thekeralajournal.com/2858</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a449aae6ae41.jpg" length="120882" type="image/jpeg"/>
<pubDate>Wed, 01 Jul 2026 10:12:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് ഇന്ധന വില കുറച്ച് നയാര എനർജി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കമ്പനി കുറച്ചത്. ജൂലൈ ഒന്ന് മുതൽ പുതുക്കിയ നിരക്കിലായിരിക്കും ഇന്ധനം ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു.</p>
<p>നയാരയുടെ വിലക്കുറവിനെ തുടർന്ന് മറ്റ് പ്രധാന എണ്ണ കമ്പനികളും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.</p>
<p>പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ ഇന്ത്യയിലെ എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വില നാല് തവണ വർധിപ്പിച്ചിരുന്നു. എന്നാൽ യുദ്ധ സാഹചര്യം അവസാനിക്കുകയും ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളറിലേക്ക് താഴുകയും ചെയ്തിട്ടും വില കുറയ്ക്കാൻ മറ്റ് കമ്പനികൾ തയ്യാറായിരുന്നില്ല.</p>
<p>ഈ സാഹചര്യത്തിലാണ് നയാര എനർജിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നത്. ഇത് മറ്റ് എണ്ണ കമ്പനികളിൽ വില കുറയ്ക്കാനുള്ള സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>കഴിഞ്ഞ മാർച്ചിൽ നയാര എനർജി പെട്രോൾ വിലയിൽ അഞ്ച് രൂപയും ഡീസൽ വിലയിൽ മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ പെട്രോൾ വിലയിൽ ഏകദേശം എട്ട് രൂപ വരെ വർധിപ്പിച്ചിരുന്നു. ഇത് അവശ്യവസ്തുക്കളുടെ വില വർധനയ്ക്കും കാരണമായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മുൻ എംഎൽഎ പി. എ. മാധവൻ അന്തരിച്ചു</title>
<link>https://thekeralajournal.com/2857</link>
<guid>https://thekeralajournal.com/2857</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a447716c9d64.jpg" length="40581" type="image/jpeg"/>
<pubDate>Wed, 01 Jul 2026 07:40:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി. എ. മാധവൻ അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.</p>
<p>2011 മുതൽ 2016 വരെ മണലൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. തൃശൂർ ഡിസിസി പ്രസിഡന്റായും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>2026 ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിലെ വീടിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നിൽ രാഷ്ട്രീയ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.</p>]]> </content:encoded>
</item>

<item>
<title>എംജി ബിരുദ ഏകജാലകം: മൂന്നാം അലോട്മെന്റ് ഓപ്‌ഷൻ പുനഃക്രമീകരണത്തിനും പുതിയ രജിസ്ട്രേഷനും ജൂലൈ 4 വരെ അവസരം</title>
<link>https://thekeralajournal.com/2856</link>
<guid>https://thekeralajournal.com/2856</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446f827b614.jpg" length="125821" type="image/jpeg"/>
<pubDate>Wed, 01 Jul 2026 07:08:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലകം (UG CAP) മൂന്നാം അലോട്മെന്റുമായി ബന്ധപ്പെട്ട് അപേക്ഷകർക്ക് നിർണായക അറിയിപ്പ്. മൂന്നാം അലോട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനായി നേരത്തെ രജിസ്റ്റർ ചെയ്ത എല്ലാ അപേക്ഷകരും വീണ്ടും ഓപ്‌ഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം.</p>
<p>ഓപ്‌ഷൻ പുനഃക്രമീകരണത്തിനും അപേക്ഷയിലെ തിരുത്തലുകൾ വരുത്തുന്നതിനും 2026 ജൂലൈ 4 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്ത അപേക്ഷകർക്കും ഇതേ തീയതി വരെ പുതുതായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.</p>
<p>ഒന്നും രണ്ടും അലോട്മെന്റുകളിൽ നൽകിയിരുന്ന ഓപ്‌ഷനുകൾ മൂന്നാം അലോട്മെന്റിൽ സ്വമേധയാ ഹയർ ഓപ്‌ഷനുകളായി പരിഗണിക്കില്ല. അതിനാൽ മൂന്നാം അലോട്മെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുതിയ ഓപ്‌ഷനുകൾ നിർബന്ധമായും നൽകണം.</p>
<p>കമ്മ്യൂണിറ്റി ക്വാട്ട, പി.ഡി. ക്വാട്ട എന്നിവയിലേക്ക് വീണ്ടും ഓപ്‌ഷനുകൾ നൽകുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82797aed1.jpg" alt=""></p>
<p>അതേസമയം, നിലവിൽ ‘Admitted Status’ ഉള്ള അപേക്ഷകർക്ക് തുടർന്നുള്ള അലോട്മെന്റുകളിൽ പങ്കെടുക്കാനോ വീണ്ടും ഓപ്‌ഷനുകൾ നൽകാനോ സാധിക്കില്ല. ഇതിനകം പ്രവേശനം നേടിയ അപേക്ഷകരെ മൂന്നാം അലോട്മെന്റിൽ പരിഗണിക്കുന്നതല്ല.</p>
<p>അപേക്ഷകർ നിശ്ചിത സമയപരിധിക്കുള്ളിൽ ഓപ്‌ഷൻ പുനഃക്രമീകരണം, ആവശ്യമായ തിരുത്തലുകൾ, അപേക്ഷാ നടപടികൾ എന്നിവ പൂർത്തിയാക്കണമെന്ന് സർവകലാശാല അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തെരുവുനായ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ കടിയേറ്റത് 318 പേർക്ക്</title>
<link>https://thekeralajournal.com/2855</link>
<guid>https://thekeralajournal.com/2855</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446cf1de6db.jpg" length="62121" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:57:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തെരുവുനായ ആക്രമണം വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ജില്ലയിൽ 318 പേർക്ക് തെരുവുനായയുടെ കടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോഴും ആന്റി റേബീസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ജില്ലയിൽ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു.</p>
<p>സംസ്ഥാനത്ത് മൃഗജന്യ രോഗ പ്രതിരോധത്തിനായുള്ള എബിസി (Animal Birth Control) വന്ധ്യംകരണ കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി എന്നതും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്ന ജില്ലയിൽ പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാകുകയാണ്.</p>
<p>ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പോലും വാക്‌സിൻ ലഭ്യത സംബന്ധിച്ച വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചില സർക്കാർ ആശുപത്രികളിൽ ചികിത്സ വൈകിയതായും, തുടർന്ന് പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.</p>
<p>തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലും, കടിയേറ്റവർക്ക് സമയബന്ധിതമായി വാക്‌സിനും ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/2854</link>
<guid>https://thekeralajournal.com/2854</guid>
<description><![CDATA[ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446926f0c70.jpg" length="107033" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:41:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ ഇന്ന് (ജൂലൈ 1, ബുധനാഴ്ച) വ്യാപകമായ മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.</p>
<p>കേരള തീരങ്ങളിൽ നിലവിൽ പ്രത്യേക മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി</p>]]> </content:encoded>
</item>

<item>
<title>സൈബർ തട്ടിപ്പുകൾ തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും: ആഭ്യന്തര മന്ത്രി</title>
<link>https://thekeralajournal.com/2853</link>
<guid>https://thekeralajournal.com/2853</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446811d0fcd.jpg" length="333107" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനായി സംസ്ഥാനത്ത് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ജില്ലകളിൽ ആയിരത്തിലേറെ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ഇതിൽ പലതെന്നും മന്ത്രി പറഞ്ഞു. വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.</p>
<p>റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 1836 വ്യാജ ലോൺ ആപ്പുകളും 5857 വ്യാജ ലോൺ വെബ്‌സൈറ്റുകളും നീക്കം ചെയ്തതായി മന്ത്രി അറിയിച്ചു. വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കും തട്ടിപ്പിന് വഴിയൊരുക്കുന്ന പരസ്യങ്ങൾക്കും പ്രൊഫൈലുകൾക്കുമെതിരെ നടപടിയെടുക്കും. തട്ടിപ്പുകാരുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവ ശക്തമാക്കി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കൂടുതൽ കാര്യക്ഷമമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണ് പല കേസുകളിലും നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളാണ് സൈബർ തട്ടിപ്പുകളിൽ പലതെന്നും അന്യസംസ്ഥാനങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ചെമ്മണ്ണിലെ കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരം തേടി പീരുമേട് എം എൽ എ</title>
<link>https://thekeralajournal.com/2852</link>
<guid>https://thekeralajournal.com/2852</guid>
<description><![CDATA[ എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446756ab7e0.jpg" length="62784" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:33:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ചെമ്മണ്ണ് വാർഡിൽ വർഷങ്ങളായി നിലനിൽക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഇടപെടലുകൾ ശക്തമാക്കി. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെയും ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.</p>
<p>വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി. പ്രശ്‌നം വിശദമായി പരിശോധിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.</p>
<p>കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചില കുടിയിറക്കൽ നടപടികൾ നടന്നിരുന്നു. ഇതേത്തുടർന്ന് ജനങ്ങളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. സിറിയക് തോമസ് എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ അടിയന്തര യോഗം ചേർന്നു.</p>
<p>കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവുകളെ ബഹുമാനിച്ചുകൊണ്ട് തന്നെ, വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എം.എൽ.എ അറിയിച്ചു.</p>
<p>എം.എൽ.എയോടൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ആർ. രഞ്ജിത്ത്, ജി. ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടിന്; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും</title>
<link>https://thekeralajournal.com/2851</link>
<guid>https://thekeralajournal.com/2851</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a445f104c1d0.jpg" length="95765" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:59:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2025–26 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>കോളേജ് മാനേജർ വെരി റവ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>കോളേജിൽ നിന്ന് ഈ വർഷം റാങ്ക് നേട്ടം കൈവരിച്ചവർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.അതേസമയം ബിരുദ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഇന്ന് ദീക്ഷ ആമുഖ പരിപാടിയോടെ ആരംഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ഫോൺ നമ്പർ പങ്കിടാതെ ചാറ്റ് ചെയ്യാം; വാട്‌സാപ്പിൽ പുതിയ യൂസർനെയിം ഫീച്ചർ</title>
<link>https://thekeralajournal.com/2850</link>
<guid>https://thekeralajournal.com/2850</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a445d82ef9a8.jpg" length="66181" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:51:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയ യൂസർനെയിം (Username) ഫീച്ചർ എത്തുന്നു. ഫീച്ചർ പൂർണമായി ലഭ്യമാകുന്നതിന് മുന്നോടിയായി ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യമാണ് വാട്‌സാപ്പ് ഒരുക്കുന്നത്.</p>
<p>പുതിയ ഫീച്ചറിലൂടെ അപരിചിതരോടോ ഗ്രൂപ്പുകളിലോ ആശയവിനിമയം നടത്തുമ്പോൾ വ്യക്തിഗത ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടതില്ല. യൂസർനെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ആരംഭിക്കാം.</p>
<p>എന്നാൽ ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ പോലെ വാട്‌സാപ്പിൽ യൂസർനെയിം തിരയാൻ കഴിയുന്ന പൊതുവായ ഡയറക്ടറി ഉണ്ടായിരിക്കില്ല. ഒരാൾക്ക് നിങ്ങളുമായി പുതിയ ചാറ്റ് ആരംഭിക്കണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതുണ്ട്.</p>
<p>കൂടുതൽ സുരക്ഷയ്ക്കായി യൂസർനെയിമിനൊപ്പം പ്രത്യേക ‘യൂസർനെയിം കീ’ സജ്ജീകരിക്കാനും സാധിക്കും. ഈ കീ അറിയുന്നവർക്ക് മാത്രമേ പുതിയ ചാറ്റ് ആരംഭിക്കാൻ കഴിയൂ.</p>
<p>ബിസിനസ് അക്കൗണ്ടുകൾക്കും ക്രിയേറ്റർമാർക്കും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ യൂസർനെയിമുകൾ വാട്‌സാപ്പിലും ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാകും.</p>
<p><strong>യൂസർനെയിം റിസർവ് ചെയ്യാനുള്ള വഴി:</strong></p>
<ol>
<li>വാട്‌സാപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം ആപ്പ് തുറക്കുക.</li>
<li>മുകളിൽ വലത് വശത്തെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് <strong>Settings</strong> തിരഞ്ഞെടുക്കുക.</li>
<li>തുടർന്ന് <strong>Account</strong> എന്ന ഓപ്ഷനിൽ പ്രവേശിക്കുക.</li>
<li>അവിടെ ലഭിക്കുന്ന <strong>Username</strong> ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള പേര് നൽകി റിസർവ് ചെയ്യാം.</li>
</ol>
<p>യൂസർനെയിം ഉപയോഗിക്കുന്നത് നിർബന്ധമല്ല. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഇത് സജ്ജീകരിക്കാനും പിന്നീട് മാറ്റാനോ നീക്കം ചെയ്യാനോ സാധിക്കും.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചിൽഡ്രൻസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2849</link>
<guid>https://thekeralajournal.com/2849</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4459f54d0fa.jpg" length="74353" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:36:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ചിൽഡ്രൻസ് ഫോറം 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>ചിൽഡ്രൻസ് ഫോറം കൺവീനറായി ഗ്രൈസ ഔസേപ്പച്ചനെയും ജോയിന്റ് കൺവീനർമാരായി എയ്ഞ്ചേല ആഗ്നലിനെയും റിച്ച എൽസ ബിജോയെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം</title>
<link>https://thekeralajournal.com/2848</link>
<guid>https://thekeralajournal.com/2848</guid>
<description><![CDATA[ മണ്ണിടിഞ്ഞു മരങ്ങൾ കടപുഴകി വീണു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e81295975.jpg" length="124331" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:30:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് വ്യാപക നാശനഷ്ടം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് സംഭവം ഉണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>ഇരട്ടയാർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകൾക്ക് പുറകിൽ നിന്നിരുന്ന മരങ്ങളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് കടപുഴകി വീണത്. ക്വാർട്ടേഴ്സുകൾക്ക് മുകളിലായി സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിൽ നിന്ന് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.</p>
<p>വെള്ളം കുത്തിയൊഴുകിയതോടെ ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണ് ഇടിഞ്ഞ് മരങ്ങൾ വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.</p>
<p>സമീപത്തെ ക്വാർട്ടേഴ്സുകളിലും വെള്ളവും ചെളിയും കയറി. കേടുപാടുകൾ സംഭവിച്ച ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂര മർദനം; ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികൾ കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2847</link>
<guid>https://thekeralajournal.com/2847</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e74a4d3a9.jpg" length="50826" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:27:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാന്തല്ലൂർ: ഇടുക്കി കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമായി മർദനമേറ്റു. ചെന്നൈയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിലെ അംഗങ്ങളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ ടൂർ സംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ നേർക്കാണ് അതിക്രമം നടന്നത്.</p>
<p>റിസോർട്ട് മുറിക്ക് പുറത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് നിലത്തേക്ക് വലിച്ചെറിയുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആക്രമണം തടഞ്ഞത്.</p>
<p>സംഭവത്തെ തുടർന്ന് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയവരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മറയൂർ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടി സ്വീകരിച്ചു.</p>
<p>പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ബാലനീതി നിയമപ്രകാരമുള്ള (Juvenile Justice Act) വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് തിരുത്തൽ ഫീസ് വർധിപ്പിച്ചു; പേര് തിരുത്തലിന് ഇനി 150 രൂപ</title>
<link>https://thekeralajournal.com/2846</link>
<guid>https://thekeralajournal.com/2846</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a435033b9ede.jpg" length="108639" type="image/jpeg"/>
<pubDate>Tue, 30 Jun 2026 10:42:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ വിവിധ തിരുത്തലുകൾക്കും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള ഫീസ് നിരക്കുകൾ പുതുക്കി. 2026 വർഷത്തേക്കുള്ള പുതിയ ഫീസ് വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.</p>
<p>പേര് തിരുത്തുന്നതിനുള്ള ഫീസ് 30 രൂപയിൽ നിന്ന് 150 രൂപയായി വർധിപ്പിച്ചു. ജനനത്തീയതി തിരുത്തുന്നതിനുള്ള ഫീസിൽ മാറ്റമില്ല; ഇതിനായി 500 രൂപ തുടരും.</p>
<p>മറ്റ് തിരുത്തലുകൾക്കുള്ള ഫീസ് 30 രൂപയായും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസ് 350 രൂപയായും തുടരും. പുതിയ ഫീസ് നിരക്കുകൾ 2026ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സേവനങ്ങൾക്ക് ബാധകമായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>സഹകരണ മേഖലയിൽ വിമാന കമ്പനി; കോ&#45;കേരള ആഭ്യന്തര സർവീസിന് ഒരുങ്ങുന്നു</title>
<link>https://thekeralajournal.com/2845</link>
<guid>https://thekeralajournal.com/2845</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a434dc6421db.jpg" length="80520" type="image/jpeg"/>
<pubDate>Tue, 30 Jun 2026 10:32:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി എന്ന ലക്ഷ്യവുമായി കോ-കേരള പുതിയ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.</p>
<p>ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് രണ്ട് സർവീസുകളാണ് ആരംഭിക്കാൻ പദ്ധതിയിടുന്നത്. പദ്ധതിക്കായി 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വിമാന കമ്പനി പദ്ധതിക്ക് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും, പദ്ധതി സംബന്ധിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിജയകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായുള്ള സംവിധാനമായിരിക്കും നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻസിൽ വരകളിൽ വിസ്മയം തീർത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി; ചിത്രകലയിൽ തനത് മികവുമായി സാൻ റോബട്ട്സൺ</title>
<link>https://thekeralajournal.com/2844</link>
<guid>https://thekeralajournal.com/2844</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4344b190e0e.jpg" length="107345" type="image/jpeg"/>
<pubDate>Tue, 30 Jun 2026 09:53:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: പെൻസിലും റബ്ബറും മാത്രം ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടുകയാണ് ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഇലവനാംചെരുവിൽ സാൻ റോബട്ട്സൺ.</p>
<p>തന്റെ മുൻപിലിരിക്കുന്ന എന്തും നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാനുള്ള കഴിവാണ് ഈ കൊച്ചു മിടുക്കന്റെ പ്രത്യേകത. മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധ വസ്തുക്കളുടെയും ചിത്രങ്ങൾ അതേപടി പകർത്തിയെന്നു തോന്നിക്കുന്ന രീതിയിൽ വരയ്ക്കുന്ന സാനിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.</p>
<p>പിതാവ് റോബട്ട്സണിൽ നിന്നാണ് സാനിന് ചിത്രരചനയുടെ ആദ്യപാഠങ്ങൾ ലഭിച്ചത്. പിതാവിന്റെ ചിത്രങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് നാലാം ക്ലാസ് മുതലാണ് സാം വരയുടെ ലോകത്തേക്ക് കടന്നത്. പിന്നീട് സ്വന്തം കഴിവിലൂടെ പെൻസിൽ ഡ്രോയിങ്ങിൽ മികവ് തെളിയിക്കുകയായിരുന്നു.</p>
<p>ലോക്ഡൗൺ കാലത്താണ് ചിത്രരചനയിൽ സാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വരച്ച് കുടുംബാംഗങ്ങളുടെ പ്രശംസ നേടിയതോടെയാണ് ഈ മേഖലയോടുള്ള താൽപര്യം വർധിച്ചത്.</p>
<p>ചിത്രകല അഭ്യസിച്ചവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിന്റെ വിരൽത്തുമ്പിൽ വിരിയുന്നത്. മുൻപിലിരിക്കുന്ന വ്യക്തിയുടെ ചിത്രം ക്യാമറയിൽ പകർത്തിയതുപോലെ വരച്ചു നൽകുമ്പോൾ ആളുകൾ അത്ഭുതത്തോടെയാണ് ഈ കൊച്ചു കലാകാരനെ നോക്കുന്നത്.</p>
<p>ജന്മനാ ലഭിച്ച കഴിവാണ് തന്റെ ചിത്രരചനയുടെ കരുത്തെന്ന് സാം പറയുന്നു. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഭാവിയിൽ മികച്ച ചിത്രകാരനാകണമെന്നാണ് സാനിന്റെ ആഗ്രഹം.</p>
<p>കെട്ടിട നിർമ്മാണ തൊഴിലാളിയായ പിതാവ് റോബട്ട്സണും ദന്താശുപത്രി ജീവനക്കാരിയായ മാതാവ് എബിനിയും സാനിന്റെ കഴിവുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഇമ്മാനുവൽ, ഡാനിയേൽ എന്നിവർ സഹോദരങ്ങളാണ്.</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണലിന് പുതിയ ചുവടുവെപ്പ്; കോട്ടയത്തും എറണാകുളത്തും ബ്യൂറോകൾ ജൂലൈ ഒന്നിന്.</title>
<link>https://thekeralajournal.com/2843</link>
<guid>https://thekeralajournal.com/2843</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43346719b35.jpg" length="94177" type="image/jpeg"/>
<pubDate>Tue, 30 Jun 2026 08:44:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച കേരള ജേർണൽ, പ്രവർത്തനത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 1-ന് കോട്ടയത്തും എറണാകുളത്തും പുതിയ ബ്യൂറോകൾ പ്രവർത്തനം ആരംഭിക്കുന്നു.</p>
<p>ജനകീയ വിഷയങ്ങൾക്കും പ്രാദേശിക വാർത്തകൾക്കും മുൻഗണന നൽകിക്കൊണ്ട് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന കേരള ജേർണൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെയും വിശ്വാസം നേടിയെടുക്കാൻ ചാനലിന് കഴിഞ്ഞു</p>
<p>പക്ഷപാതരഹിതവും വസ്തുതകൾക്ക് പ്രാധാന്യം നൽകുന്നതുമായ വാർത്താ അവതരണമാണ് കേരള ജേർണലിന്റെ പ്രത്യേകത. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ വാർത്തകളിലൂടെ അവതരിപ്പിക്കുകയും ചെയ്തതിലൂടെ ജനകീയ മാധ്യമമെന്ന അംഗീകാരം ചാനലിന് ലഭിച്ചിട്ടുണ്ട്.</p>
<p>കോട്ടയം, എറണാകുളം ജില്ലകളിൽ ബ്യൂറോകൾ ആരംഭിക്കുന്നതോടെ പ്രാദേശിക വാർത്തകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലെത്തിക്കാനും ജില്ലയിലെ വികസന, സാമൂഹിക, സാംസ്കാരിക, പൊതുജന വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനുമാണ്ചാനൽ ലക്ഷ്യമിടുന്നത്</p>
<p>വാർത്തകളുടെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ, ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ജേർണൽ ഇനിയും മുന്നേറും.</p>]]> </content:encoded>
</item>

<item>
<title>സ്വർണവില ഇടിയുമെന്ന ഭീതിയിൽ കുടുംബങ്ങൾ കൈവശമുള്ള സ്വർണം വിൽക്കുന്നു; മൂന്ന് മാസത്തിനിടെ വിപണിയിലെത്തിയത് 50 ടൺ പഴയ സ്വർണം</title>
<link>https://thekeralajournal.com/2842</link>
<guid>https://thekeralajournal.com/2842</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a432cacc92f4.jpg" length="470319" type="image/jpeg"/>
<pubDate>Tue, 30 Jun 2026 08:10:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം: സ്വർണവിലയിൽ വലിയ ഇടിവുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് കുടുംബങ്ങൾ കൈവശമുള്ള സ്വർണം വൻതോതിൽ വിറ്റഴിക്കുന്നതായി റിപ്പോർട്ട്. ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസ കാലയളവിൽ മാത്രം 50,000 കിലോഗ്രാം (50 ടൺ) സ്വർണമാണ് വിപണിയിലെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 43 ശതമാനം കൂടുതലാണ്.</p>
<p>സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഉയരമായ പവന് 1.20 ലക്ഷം രൂപ നിലവാരത്തിലെത്തിയതിന് പിന്നാലെയാണ് വിൽപ്പന വർധിച്ചത്. റെക്കോഡ് നിരക്കിൽ എത്തിയ ശേഷം വില താഴ്ന്നതോടെ കൂടുതൽ ആളുകൾ വിൽപ്പനയ്ക്ക് തയ്യാറായതായി വ്യാപാര മേഖല വിലയിരുത്തുന്നു.</p>
<p>പഴയ സ്വർണം കൂടുതലായി വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സ്വർണ ഇറക്കുമതി ആവശ്യകത കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലധികം സ്വർണമുണ്ടെന്നാണ് കണക്ക്.</p>
<p>2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 72.4 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിട്ടുണ്ട്. 2025ൽ 125 മുതൽ 150 ടൺ വരെ പഴയ സ്വർണം വിപണിയിലെത്തിയപ്പോൾ, നിലവിലെ വിൽപ്പന പ്രവണത തുടർന്നാൽ 2026ൽ ഇത് 200 മുതൽ 250 ടൺ വരെ ഉയർന്നേക്കുമെന്നാണ് വിപണി വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>സ്റ്റാറ്റിസ്റ്റിക്ക 2026: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2841</link>
<guid>https://thekeralajournal.com/2841</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43213baebff.jpg" length="74552" type="image/jpeg"/>
<pubDate>Tue, 30 Jun 2026 07:22:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശേരി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) തിരുവനന്തപുരം റീജണൽ ഓഫീസ്, കോട്ടയം സബ് റീജണൽ ഓഫീസ്, സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ചങ്ങനാശേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷമായ സ്റ്റാറ്റിസ്റ്റിക്ക 2026 സംഘടിപ്പിച്ചു.</p>
<p>ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എഫ്‌ഒഡി) തിരുവനന്തപുരം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. ഐഎസ്‌എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ബർക്ക്മാൻസ് കോളജ് ഡീൻ ഓഫ് സയൻസസ് പ്രഫ. ഡോ. ടോംലാൽ ഇ. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. ലിഷാമോൾ ടോമി മുഖ്യപ്രഭാഷണം നടത്തി.</p>
<p>പരിപാടിയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ഇക്കണോമെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 15 റഫറൻസ് ഗ്രന്ഥങ്ങൾ സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ലൈബ്രറിയിലേക്ക് കൈമാറി.</p>
<p>കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഉല്ലാസ് തോമസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എഫ്‌ഒഡി) കോട്ടയം സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ തൂലിക ഗാർഗ് ഐഎസ്‌എസ്, എം.സി. സജിത് ഐഎസ്‌എസ്, ബിജോ ജോസഫ്, അപർണ എൻ., അനുശ്രീ ഗോപാലൻ, ആമ്പൽ സന്തോഷ് എന്നിവർ സംസാരിച്ചു.</p>
<p>വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>അടിസ്ഥാന സൗകര്യ വികസനം കാത്ത് ഉറുമ്പിക്കര; വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/2840</link>
<guid>https://thekeralajournal.com/2840</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : ജോർജുകുട്ടി ഏലപ്പാറ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a431a15e0b17.jpg" length="145279" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:52:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ ഉറുമ്പിക്കര വികസന പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ വലിയ വെല്ലുവിളിയാകുന്നു. ഏലപ്പാറ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന ഉറുമ്പിക്കര പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമാണ്.</p>
<p>വിനോദസഞ്ചാര വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ടെങ്കിലും മൊബൈൽ റേഞ്ച് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രദേശവാസികളും സഞ്ചാരികളും നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണ്. നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതി കാഴ്ചകളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.</p>
<p>സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1800 അടി ഉയരത്തിലുള്ള ഉറുമ്പിക്കരയിലെത്താൻ നിലവിൽ ഓഫ് റോഡ് ജീപ്പ് യാത്രയാണ് പ്രധാന ആശ്രയം.</p>
<p>റോഡ് വികസനം, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കി ഉറുമ്പിക്കരയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചാൽ കൊക്കയാർ പഞ്ചായത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കാർഷിക മേഖലയ്ക്കും കൂടുതൽ കരുത്ത് പകരാൻ സാധിക്കും.</p>
<p>തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ വികസനത്തിനും ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.</p>]]> </content:encoded>
</item>

<item>
<title>മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് വിവരം നൽകാൻ എക്സൈസ് വെബ് പോർട്ടൽ; ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും</title>
<link>https://thekeralajournal.com/2839</link>
<guid>https://thekeralajournal.com/2839</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43196d4887e.jpg" length="44648" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:48:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതനായിരുന്നുകൊണ്ട് നൽകാൻ കഴിയുന്ന എക്സൈസ് വകുപ്പിന്റെ വെബ് പോർട്ടൽ ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു.</p>
<p>നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കായി കൗൺസലിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഒരു മാസത്തിനുള്ളിൽ 14,722 ലഹരി സംബന്ധമായ കേസുകൾ രജിസ്റ്റർ ചെയ്തതായും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>അർഹരായവർക്ക് പട്ടയം നൽകുന്നതിന് മുൻഗണന; രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി</title>
<link>https://thekeralajournal.com/2838</link>
<guid>https://thekeralajournal.com/2838</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4318b96cdb6.jpg" length="43220" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:45:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏറ്റവും അർഹരായവർക്ക് പട്ടയം നൽകുന്നതിന് സർക്കാർ മുൻഗണന നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.</p>
<p>രണ്ടാം ഭൂപരിഷ്കരണ നിയമം സർക്കാർ ഏറ്റവും ശക്തമായി നടപ്പിലാക്കുമെന്നും, ഒന്നാം ഭൂപരിഷ്കരണത്തിന്റെ ഗുണഫലം ലഭിക്കാത്ത ആളുകൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നതിന് ഭൂമി സംബന്ധമായ നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈയേറ്റം വ്യക്തമായിട്ടും നടപടി സ്വീകരിക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.</p>
<p>ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനും ന്യായവില ഏകീകരണത്തിനുമായി സർക്കാർ നടപടികൾ സ്വീകരിക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ അർഹമായവ വേഗത്തിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്‌കരണം; മിനിമം വേജസ് ആക്ട് പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി</title>
<link>https://thekeralajournal.com/2837</link>
<guid>https://thekeralajournal.com/2837</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4317524dc8c.jpg" length="294541" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:39:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് മിനിമം വേജസ് ആക്ട് പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.</p>
<p>ശമ്പളപരിഷ്‌കരണം പരിഗണിക്കുന്ന സാഹചര്യത്തിൽ സമരം നടത്തുന്ന നഴ്സുമാർ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.</p>
<p>കേരളം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചിട്ടും സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്തത് ദൗർഭാഗ്യകരമാണെന്നും കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി ഉടൻ കേന്ദ്രസർക്കാരിന് കത്തയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>എയിംസിനായി നാല് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തി സജ്ജമാക്കിയിട്ടുണ്ടെന്നും ഇതിൽ നിന്ന് കേന്ദ്രസംഘം തെരഞ്ഞെടുക്കുന്ന സ്ഥലം ഏറ്റെടുത്ത് നൽകുമെന്നും കെ. മുരളീധരൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനുള്ള വിലക്ക് നീക്കും; വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം</title>
<link>https://thekeralajournal.com/2836</link>
<guid>https://thekeralajournal.com/2836</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4316b0e9b63.jpg" length="370893" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:37:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിനായി വ്യാവസായിക, വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച മുതൽ നീക്കും.</p>
<p>ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം നൽകുകയും വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയുകയും ചെയ്തുകൊണ്ടാണ് ജൂൺ 12ന് പെട്രോളിയം മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന് ബൾക്ക് ഡീസലിനേക്കാൾ ലിറ്ററിന് ഏകദേശം 40 രൂപ വരെ കുറഞ്ഞ നിരക്കിലായിരുന്നു റീട്ടെയിൽ പമ്പുകളിൽ ഇന്ധനം ലഭിച്ചിരുന്നത്. ഇതോടെ വൻകിട വ്യവസായ സ്ഥാപനങ്ങളും ഗതാഗത ഓപ്പറേറ്റർമാരും പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>പശ്ചിമേഷ്യൻ പ്രതിസന്ധി കുറഞ്ഞതും ആഗോള തലത്തിൽ ഇന്ധനവിലയിൽ ഉണ്ടായ കുറവുമാണ് നിയന്ത്രണം പിൻവലിക്കാൻ കാരണമായത്. വാണിജ്യ എൽപിജി ഉപയോഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണവും കേന്ദ്ര സർക്കാർ നേരത്തെ നീക്കിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി കുമളി ടൗൺ; ഗതാഗത പരിഷ്‌കരണത്തിന് ആവശ്യം ശക്തം</title>
<link>https://thekeralajournal.com/2835</link>
<guid>https://thekeralajournal.com/2835</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43157571f28.jpg" length="98157" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:31:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ അനധികൃത വാഹന പാർക്കിങ്ങും ക്രമരഹിതമായ ബസ് സ്റ്റോപ്പുകളും കുമളി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. പഞ്ചായത്ത്, പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.</p>
<p>ടൗണുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ തോന്നുംവിധമുള്ള വാഹന പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. തമിഴ്‌നാട്ടിലേക്ക് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസുകൾ അതിർത്തി മേഖലയിലേക്ക് എത്തുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതും തിരക്ക് വർധിപ്പിക്കുന്നു. ടാക്സി വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തേക്കടി റോഡിലടക്കം ക്രമരഹിതമായ പാർക്കിങ്ങാണ് കാണുന്നത്.</p>
<p>സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. തേക്കടി കവല മുതൽ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് കൂടുതലായി അനുഭവപ്പെടുന്നത്.</p>
<p>ദേശീയപാതയിലെ തേക്കടി കവല, പോസ്റ്റ് ഓഫീസ് ജംക്‌ഷൻ, ആനവച്ചാൽ ജംക്‌ഷൻ, എസ്‌ബിഐ റോഡ്, ഗ്രേസ് തീയറ്റർ ബൈപാസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ദേശീയപാത 183-ലെ കുമളി ടൗണിനെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുകയാണ്.</p>
<p>ഗതാഗത നിയന്ത്രണത്തിനായി പ്രധാന ഭാഗങ്ങളിൽ ഹോം ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കമ്പംമെട്ട് റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചതോടെ കുമളി ടൗണിലെ ഗതാഗത സമ്മർദം വർധിച്ചു. പോസ്റ്റ് ഓഫീസ് ജംക്‌ഷനിലെ തിരക്ക് കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈൽ വരെ നീളുന്ന സാഹചര്യമുണ്ട്.</p>
<p>ഒന്നാം മൈലിൽ പിക്‌അപ്പ് വാഹനങ്ങൾ തിരക്കേറിയ ജംക്‌ഷൻ ഭാഗത്ത് പാർക്ക് ചെയ്യുന്നതും പ്രശ്നമാകുന്നു. ഇവയ്ക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.</p>
<p>ഒന്നാം മൈലിലെ നാലുകൂടിയ കവലയിലാണ് നിലവിലെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. കവലയിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പ് കവലയിൽ നിന്ന് 200 മീറ്റർ അകലേക്ക് മാറ്റിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.</p>
<p>ടൗണിലെ ദേശീയപാതയിൽ നിന്നും കുമളി-മൂന്നാർ റോഡിലേക്കുള്ള പ്രവേശന ഭാഗത്തെ ബസ് സ്റ്റോപ്പും അപകട ഭീഷണിയുയർത്തുന്നതായാണ് പരാതി. ക്ഷേത്രപടി ഭാഗത്ത് ദേശീയപാതയിലും കുമളി-മൂന്നാർ റോഡിലുമായി ബസുകൾ നിർത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.</p>
<p>പഞ്ചായത്തും പോലീസും ചേർന്ന് ടാക്സി, ഓട്ടോറിക്ഷ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും അടിയന്തരമായി പുനഃക്രമീകരിക്കണമെന്നാണ് പൊതുജന ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ; പൊലീസ് കേസെടുത്തു</title>
<link>https://thekeralajournal.com/2834</link>
<guid>https://thekeralajournal.com/2834</guid>
<description><![CDATA[ അധ്യാപകനോട് ഒരു മാസം നിർബന്ധിത അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4312c7dfb99.jpg" length="73445" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:20:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ വണ്ടൻമേട് പോലീസ് കേസെടുത്തു. അണക്കര ഗവൺമെന്റ് സ്കൂളിലെ തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.</p>
<p>കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്. കളിയാക്കിയെന്നാരോപിച്ച് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തുടയിലും ശരീരത്തിലും അടിക്കുകയും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.</p>
<p>പിന്നീട് പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ നടത്തിയ അന്വേഷണത്തിൽ, ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അധ്യാപകൻ പലതവണ വടികൊണ്ട് അടിച്ചതായി കുട്ടികൾ മൊഴി നൽകിയതായി അറിയിച്ചു. കൂടാതെ സംഭവം പ്രധാനാധ്യാപകനെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായതായും കണ്ടെത്തി.</p>
<p>ഇതേത്തുടർന്ന് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ പിടിഎ നിർദേശം നൽകി. അധ്യാപകന്റെ അഭാവത്തിൽ താൽക്കാലിക അധ്യാപകനെ നിയമിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>‘ഓപ്പറേഷൻ തൂഫാൻ’ : ലഹരിക്കെതിരെ കട്ടപ്പന പോലീസിനൊപ്പം വെള്ളയാംകുടി മർച്ചന്റ്സ് അസോസിയഷനും</title>
<link>https://thekeralajournal.com/2833</link>
<guid>https://thekeralajournal.com/2833</guid>
<description><![CDATA[ ആദ്യഘട്ടത്തിൽ വെള്ളയാംകുടിയിലെ കടകളിൽ ലഹരി വില്പന തടഞ്ഞു കൊണ്ടുള്ള സ്റ്റിക്കർ പതിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427f68bd047.jpg" length="121124" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:53:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസും വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷനും ഒന്നിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f7e1118e.jpg" alt=""></p>
<p>വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ആദ്യഘട്ടമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുകയും കടകളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f8e8d126.jpg" alt=""></p>
<p>“സ്കൂൾ പരിസരത്തുള്ള ഈ വ്യാപാര സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതല്ല. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം” എന്ന സന്ദേശവുമായി വെള്ളയാംകുടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.കുട്ടികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427faa1e437.jpg" alt=""></p>
<p>പരിപാടിയിൽ കട്ടപ്പന പൊലീസ് എസ്.ഐ മാരായ അനൂപ്,  ആദർശ് എന്നിവർ നേതൃത്വം നൽകി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ്–ജനകീയ സഹകരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fb84f0ef.jpg" alt=""></p>
<p>പരിപാടിയിൽ KVVES വെള്ളയാംകുടി പ്രസിഡന്റ് ബിജോ ജോസഫ്, സെന്റ് ജെറോംസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം എം.എച്ച്, വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fc3b3352.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തി</title>
<link>https://thekeralajournal.com/2832</link>
<guid>https://thekeralajournal.com/2832</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427c3c64f8c.jpg" length="101097" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:38:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാട് ജലവിഭവ വകുപ്പ് എത്തിച്ച പുതിയ ഫൈബർ ബോട്ട് തേക്കടി തടാകത്തിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ശനിയാഴ്ച രാത്രി ലോറിയിലാണ് ബോട്ട് തേക്കടിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബോട്ട് തടാകത്തിലിറക്കി.</p>
<p>തടാകത്തിൽ നിലവിലുള്ള പഴയ രണ്ട് ബോട്ടുകളും പൂർണമായി നീക്കം ചെയ്തതിന് ശേഷമേ പുതിയ ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.</p>
<p>മുമ്പ് ‘ജലറാണി’ എന്ന പഴയ ബോട്ടിന് പകരമായി ‘അണ്ണാ’ എന്ന പേരിൽ തമിഴ്‌നാട് ഫൈബർ ബോട്ട് എത്തിച്ചിരുന്നു. എന്നാൽ പഴയ ബോട്ടുകൾ മാറ്റാതെ പുതിയത് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന വനംവകുപ്പിന്റെ നിലപാടും തുടർന്ന തർക്കങ്ങളും കാരണം വർഷങ്ങളായി ഈ ബോട്ട് ഉപയോഗിക്കാനായിരുന്നില്ല.</p>
<p>നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാടിന് രണ്ട് ബോട്ടുകളാണുള്ളത്. 1982-ൽ തടാകത്തിലിറക്കിയ, 21 പേർക്ക് യാത്ര ചെയ്യാവുന്ന ‘കണ്ണകി’ ബോട്ടിന് പകരമായാണ് 27 കുതിരശക്തിയുള്ള പുതിയ ഫൈബർ ബോട്ട് എത്തിച്ചിരിക്കുന്നത്. നിലവിലുള്ള പഴയ ബോട്ടിന് 47 കുതിരശക്തിയുണ്ട്.</p>
<p>പുതിയ ബോട്ട് തടാകത്തിലിറക്കിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ബോട്ടിന്റെ പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയായ ശേഷം ഉദ്യോഗസ്ഥരുമായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പച്ചക്കറിത്തൈ വിതരണവും S.D.O.F യൂണിറ്റ് ഉദ്ഘാടനവും നടത്തി</title>
<link>https://thekeralajournal.com/2831</link>
<guid>https://thekeralajournal.com/2831</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4231ea3eb8b.jpg" length="85719" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:20:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ: പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) നേതൃത്വത്തിൽ അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.</p>
<p>പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ S.D.O.F യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം എം.കെ. മണ്ണുകുന്നേൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു. S.D.O.F ഭദ്രാസന സെക്രട്ടറി ജയൻ കുരുവിള വട്ടമല പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ഇടവക ട്രസ്റ്റി ഷൈൻ സി. മാത്യു, ഭദ്രാസന പി.ആർ.ഒ സിജോ എവറസ്റ്റ്, S.D.O.F യൂണിറ്റ് ട്രഷറർ ജോജി ഓലിക്കര, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സൗമി പാലവിളയിൽ എന്നിവർ സംസാരിച്ചു.</p>
<p>റവ. ഫാ. മാത്യു ജോൺ, സിജോ എവറസ്റ്റ്, ജയൻ കുരുവിള, യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ എന്നിവർ ചേർന്ന് ബിനു വേലിക്കാത്ത്, ബിജു കാഞ്ഞിരപ്പാറയിൽ എന്നിവർക്ക് പച്ചക്കറിത്തൈകൾ നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“മണ്ണിനെ സ്നേഹിക്കൂ, മനസ്സിൽ നന്മ വിതയ്ക്കൂ” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ ഇടവക അംഗങ്ങൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന്</title>
<link>https://thekeralajournal.com/2830</link>
<guid>https://thekeralajournal.com/2830</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4230d68e96c.jpg" length="150269" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:16:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന് നടക്കും.</p>
<p>ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കൈപ്പള്ളി ഇല്ലം ബ്രഹ്മശ്രീ ഗിരീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, കലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, നിറമാല തുടങ്ങിയ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും.</p>
<p>ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ സന്ദേശവുമായി കടുത്തുരുത്തിയിൽ വിദ്യാർത്ഥികളുടെ പ്രചാരണ റാലി</title>
<link>https://thekeralajournal.com/2829</link>
<guid>https://thekeralajournal.com/2829</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a42306929e54.jpg" length="99695" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:14:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൂഫാൻ പദ്ധതിയുടെ നേതൃത്വത്തിൽ കൊത്തനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.</p>
<p>സ്കൂളിലെ വിവിധ ക്ലബ്ബുകൾ, കടുത്തുരുത്തി പോലീസ്, എക്സൈസ് വകുപ്പ്, സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.</p>
<p>റാലി കടുത്തുരുത്തി സി.ഐ രജീഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ കാലായിൽ, പി.ടി.എ പ്രസിഡന്റ് സുനീഷ് ജോസഫ്, ഹെഡ്മാസ്റ്റർ വർഗീസ് പി.എം, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.</p>
<p>ജലവിഭവ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫ് വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.</p>
<p>കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, മൈം തുടങ്ങിയ പരിപാടികൾ ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറി. വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ദേശീയ സെൻസസ് 2027: സ്വയം വിവരശേഖരണം ജൂൺ 30 വരെ</title>
<link>https://thekeralajournal.com/2828</link>
<guid>https://thekeralajournal.com/2828</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a422fc8c7e27.jpg" length="314119" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:11:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെ 15 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താം.</p>
<p>🌐 ഔദ്യോഗിക വെബ്സൈറ്റ്:</p>
<p>se.census.gov.in</p>
<p>സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധം:</p>
<p>1️⃣ നൽകിയിരിക്കുന്ന ഔദ്യോഗിക QR കോഡ് മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ ഉപയോഗിച്ച് സ്കാൻ ചെയ്യുക.</p>
<p>2️⃣ അല്ലെങ്കിൽ se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.</p>
<p>3️⃣ മൊബൈൽ നമ്പറും OTPയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.</p>
<p>⚠️ ശ്രദ്ധിക്കുക:</p>
<p>സെൽഫ് എൻയുമറേഷൻ പോർട്ടൽ ജൂൺ 30 വരെ മാത്രമേ ലഭ്യമാകൂ. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സെൻസസ് ഓഫീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കരിമ്പൻ ഗ്യാസ് സിലിണ്ടർ അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2827</link>
<guid>https://thekeralajournal.com/2827</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41dd0b7ab62.jpg" length="51926" type="image/jpeg"/>
<pubDate>Mon, 29 Jun 2026 08:18:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശി ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്.</p>
<p>ജൂൺ 22നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നുണ്ടായ അപകടത്തിൽ ജസ്റ്റിനും മാതാവ് ജോളി ജോസിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.</p>
<p>തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്ധ ചികിത്സയിലായിരുന്ന ജസ്റ്റിന് ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.</p>
<p>അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം</title>
<link>https://thekeralajournal.com/2826</link>
<guid>https://thekeralajournal.com/2826</guid>
<description><![CDATA[ പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41d1a233e11.jpg" length="119156" type="image/jpeg"/>
<pubDate>Mon, 29 Jun 2026 07:30:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈനകരി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>“ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം” എന്ന സന്ദേശവുമായി നടത്തിയ പരിപാടി പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പി. സജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.</p>
<p>എസ്.ഐമാരായ ബിജുകുട്ടൻ, സെബാസ്റ്റ്യൻ, അരുൺ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, സിജി ബോണി, കെ.ഇ കാർമൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മരിയാലയം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p>ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത വറുത്ത കപ്പ കഴിച്ച് രണ്ട് പേർക്ക് ഭക്ഷ്യവിഷബാധ</title>
<link>https://thekeralajournal.com/2825</link>
<guid>https://thekeralajournal.com/2825</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c7aa23177.jpg" length="45686" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:47:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുഞ്ചിത്തണ്ണി: ഉൽപാദന തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത പാക്കറ്റിൽ നിന്നുള്ള വറുത്ത കപ്പ കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശർദ്ദിയെ തുടർന്ന് ഇരുവരും ചികിത്സയിലാണ്.</p>
<p>തൃശൂർ തിരുവല്ലാമല സ്വദേശി അഖിൽ ടി.യു. (34), കുഞ്ചിത്തണ്ണി സ്വദേശി ശ്രീജിത്ത് (36) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച വൈകിട്ട് കുഞ്ചിത്തണ്ണിയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ വറുത്ത കപ്പ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.</p>
<p>50 രൂപ നൽകി വാങ്ങിയ വറുത്ത കപ്പയുടെ പാക്കറ്റ് തുറന്ന് കഴിച്ചപ്പോൾ തന്നെ ചെറിയ രുചിവ്യത്യാസം അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം ഇരുവർക്കും ശർദ്ദി ആരംഭിച്ചു. തുടർന്ന് പാക്കറ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വിലയും തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉൽപാദന തീയതിയോ ബാച്ച് നമ്പറോ ഇല്ലെന്ന് കണ്ടെത്തിയത്.</p>
<p>ഇതിനെ തുടർന്ന് ഇരുമ്പുപാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. പാക്കറ്റിൽ തീയതിയും ബാച്ച് നമ്പറും ഇല്ലെന്ന കാര്യം അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാർ ആരോപിച്ചു.</p>
<p>ശർദ്ദി തുടർന്നതിനെ തുടർന്ന് ഇരുവരും ചികിത്സ തേടി. ഭക്ഷ്യവസ്തുക്കളിൽ നിർമാണ തീയതിയും മറ്റ് നിർബന്ധിത വിവരങ്ങളും രേഖപ്പെടുത്തണമെന്ന നിയമം നിലനിൽക്കെ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ഉപഭോക്തൃ ഫോറത്തിനും പരാതി നൽകി.</p>]]> </content:encoded>
</item>

<item>
<title>എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/2824</link>
<guid>https://thekeralajournal.com/2824</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c5cd1632a.jpg" length="111291" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എരുമേലി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരുമേലി കൊടിത്തോട്ടം സ്വദേശി ചീരംചേമ്പിൽ ആഷ്‌ലിൻ (20), തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.</p>
<p>ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓട്ടോമൊബൈൽ വിദ്യാർഥിയായ ആഷ്‌ലിനും പ്ലസ് വൺ വിദ്യാർഥിയായ ആഷീറും സുഹൃത്തുക്കളോടൊപ്പം പാറമടക്കുളത്തിൽ എത്തിയതായിരുന്നു.</p>
<p>കുളത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥികൾ പാറമടക്കുളത്തിൽ എത്തിയതിന്റെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.</p>
<p>ഇരുവരുടെയും മൃതദേഹങ്ങൾ മൂക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>പിന്നാക്ക മേഖലകളിൽ നവീന പദ്ധതികൾ ആവിഷ്‌കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ</title>
<link>https://thekeralajournal.com/2823</link>
<guid>https://thekeralajournal.com/2823</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c38adcc2e.jpg" length="91709" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:29:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പിന്നാക്ക മേഖലകളിൽ വികസനം വേഗത്തിലാക്കാൻ നവീനമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി. ഇടുക്കിയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ ജനങ്ങൾ ബുദ്ധിശക്തിയിലും കഴിവിലും മുന്നിലാണ്. രാജ്യത്ത് തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. സാക്ഷരത ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ചിന്നക്കനാൽ അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൂന്നാർ ഗവ. ആംഗ്ലോ-തമിഴ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അശോക് കുമാർ ലാഹിരി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.</p>
<p>വിവിധ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.</p>
<p>അവലോകന യോഗത്തിൽ നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോൻ, ഡയറക്ടർ ഷോയഹ് അഹമ്മദ്, സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കുര്യാക്കോസ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പുല്ലുപാറ കൊക്കയിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/2822</link>
<guid>https://thekeralajournal.com/2822</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c23844236.jpg" length="135878" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:24:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.</p>
<p>കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് രക്ഷപ്പെട്ടത്. കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാൽ വൻ അപകടം ഒഴിവായി.</p>
<p>ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.</p>
<p>പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ മനു ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ റോഡരികിലെ കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.</p>
<p>വിവരമറിഞ്ഞ ഉടൻ നാട്ടുകാരും പെരുവന്താനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പീരുമേട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കൊക്കയിലിറങ്ങി നടത്തിയ തിരച്ചിലിന് കടുത്ത ഇരുട്ടും മൂടൽമഞ്ഞും വെല്ലുവിളിയായി.</p>
<p>മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വള്ളിച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടന്ന മനുവിനെ കണ്ടെത്തി. തുടർന്ന് ഏറെ സാഹസികമായാണ് ഇയാളെ മുകളിലെത്തിച്ചത്.</p>
<p>വീഴ്ചയിൽ പരിക്കേറ്റ മനുവിനെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ സഹായമായത്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗവും.</title>
<link>https://thekeralajournal.com/2821</link>
<guid>https://thekeralajournal.com/2821</guid>
<description><![CDATA[ നിരീക്ഷണം ശക്തമാക്കി പോലീസ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c0d96baa4.jpg" length="54708" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:18:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയതോടെ ലഹരിക്കായി ജീവൻ രക്ഷാ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. രാസലഹരിയേക്കാൾ ശക്തമായ ലഹരി അനുഭവവും കുറഞ്ഞ ചെലവും ലഭിക്കുമെന്ന ധാരണയാണ് യുവാക്കളെ ഇത്തരം മരുന്നുകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ശരീര താപനിലയും രക്തസമ്മർദ്ദവും ഉയർത്തി സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകാം. മരുന്ന് ലഭിക്കാതെ വരുമ്പോൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ചിലരിൽ കാണപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.</p>
<p>വ്യാജ കുറിപ്പടികൾ തയ്യാറാക്കി മരുന്നുകൾ വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇത്തരം പ്രവണത കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്ന് ഒ.പി ചീട്ട് സംഘടിപ്പിച്ച് ഇന്റർനെറ്റിൽ പരിശോധിച്ച മരുന്നുകളുടെ പേരുകൾ ചേർത്ത് വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടെത്തുന്നത്.</p>
<p>ഡോക്ടറുടെ കുറിപ്പടി നിർബന്ധമായ മരുന്നുകൾ പോലും യുവാക്കളിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.</p>
<p>വേദനാസംഹാരികൾ അമിതമായി ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ മറ്റ് രാസവസ്തുക്കളുമായി ചേർത്ത് കുത്തിവച്ചുമാണ് ചിലർ ലഹരി ഉപയോഗിക്കുന്നത്. കൃത്യമായ മെഡിക്കൽ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട അനസ്തേഷ്യ മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p>നിയന്ത്രണമുള്ള മരുന്നുകൾ ചില കേന്ദ്രങ്ങളിൽ കുറിപ്പടി പരിശോധിക്കാതെ നൽകുന്നതും ലഹരി സംഘങ്ങൾക്ക് സഹായകരമാകുന്നുണ്ട്. കച്ചവട ലക്ഷ്യത്തോടെ നിയമങ്ങൾ പാലിക്കാതെ മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.</p>
<p>അടുത്തിടെ ലഹരി കേസുകളിൽ പിടിയിലായവരിൽ നിന്ന് മരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിൽ കഞ്ചാവ്, രാസലഹരി എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. രണ്ടാംഘട്ടത്തിൽ മരുന്നുകളുടെ ദുരുപയോഗവും ഓൺലൈൻ വഴിയുള്ള ലഭ്യതയും ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങവനം–ചോറ്റാനിക്കര റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാകും</title>
<link>https://thekeralajournal.com/2820</link>
<guid>https://thekeralajournal.com/2820</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bfb4c19c6.jpg" length="30397" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.</p>
<p>പ്രവൃത്തികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായും കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതായും എം.പി പറഞ്ഞു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേക്കായതിനാൽ ഇതുവരെ ടാറിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം വാഹന ഗതാഗതവും കാൽനട യാത്രയും ബുദ്ധിമുട്ടിലായിരുന്നു.</p>
<p>റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള തുക അനുവദിച്ചത്. നിലവിൽ രണ്ട് ലെവൽ ക്രോസുകളിലെ പ്രവൃത്തികൾ പൂർത്തിയായി. നാല് ലെവൽ ക്രോസുകളിലെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം.പി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പോളിയോ ഇമ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്നു</title>
<link>https://thekeralajournal.com/2819</link>
<guid>https://thekeralajournal.com/2819</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41beb6e144c.jpg" length="76167" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:09:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ സ്വാഗതം പറഞ്ഞു. ജില്ലയിൽ 79,732 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയതായി ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ പ്രസീത അറിയിച്ചു.</p>
<p>ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ വൈശാഖ്, കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.</p>
<p>ജില്ലാ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താര, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ, ഡി.പി.എച്ച് ഇൻചാർജ് എം.ആർ കാഞ്ചന, എം.സി ഇൻചാർജ് നാൻസി, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. എസ്. ദീപു, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, ടി.ആർ ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>പകർച്ചവ്യാധി പ്രതിരോധത്തിന് ‘കരുതൽ 2026&#45;27’; ഇടുക്കി ബ്ലോക്കിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം</title>
<link>https://thekeralajournal.com/2818</link>
<guid>https://thekeralajournal.com/2818</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bdaf46c1e.jpg" length="69521" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:05:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഇടുക്കി ബ്ലോക്കിൽ ‘കരുതൽ 2026-27’ എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുംബശ്രീ ഭാരവാഹികൾ, ജില്ലാ ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.</p>
<p>ഷിഗെല്ല, എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ശില്പശാലയിൽ വിശദമായ ചർച്ചകൾ നടന്നു.</p>
<p>പഞ്ചായത്തുതലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വാർ റൂമുകൾ ആരംഭിക്കുക, അധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ-ബേക്കറി ഉടമകൾ, പലഹാര വ്യാപാരികൾ, കുടിവെള്ള വിതരണക്കാർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തി ശുചീകരിക്കാനും, ജലദോഷ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കാനും, സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കാനും തീരുമാനിച്ചു. ചായക്കടകൾ, പലഹാരക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്താനും നിർദേശം നൽകി.</p>
<p>തീവ്രയജ്ഞ പരിപാടിയുടെ ബ്ലോക്കുതല സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും കൺവീനറായി മെഡിക്കൽ ഓഫീസറെയും കോ-ഓർഡിനേറ്റർമാരായി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും നിയോഗിച്ചു.</p>
<p>കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോന ട്രീസ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിള ബിജു എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണം പുനരാരംഭിച്ചു; കോൺക്രീറ്റ് ജോലികൾ തുടങ്ങി</title>
<link>https://thekeralajournal.com/2817</link>
<guid>https://thekeralajournal.com/2817</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bb2ac8c69.jpg" length="130613" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:54:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏറെ നാളുകളായി മുടങ്ങിക്കിടന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്.</p>
<p>10 സെന്റീമീറ്റർ കനത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള 3.75 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കോൺക്രീറ്റ് പൂർത്തിയാക്കി സിമന്റ് ഇട്ട് റോഡ് ലെവൽ ചെയ്യുന്നതോടെ ഈ ഘട്ടത്തിലെ പണി പൂർത്തിയാകും.</p>
<p>മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ സമയക്രമം നീളാനും സാധ്യതയുണ്ട്. നിലവിൽ ഒരു മണ്ണുമാന്തി യന്ത്രവും റോഡ് റോളറും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.</p>
<p>നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വനംമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പരിഹരിച്ചതോടെയാണ് മാസങ്ങളായി നിലച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.</p>
<p>കഴിഞ്ഞ വർഷം അവസാനത്തോടെ കോട്ടക്കവലയിലെ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും റോഡ് മണ്ണിട്ട് നിരപ്പാക്കുന്നതിനപ്പുറം കോൺക്രീറ്റ് ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വേനൽമഴയിൽ നിരപ്പാക്കിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു.</p>
<p>പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തി</p>
<p>പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) ഫേസ്-3 പദ്ധതി പ്രകാരമാണ് റോഡ് നിർമ്മിക്കുന്നത്. പൂർണമായും വനംവകുപ്പ് പി.എം.ജി.എസ്.വൈയ്ക്ക് വിട്ടുനൽകിയ പദ്ധതിയാണിത്.</p>
<p>മണിയാറംകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.</p>
<p>റോഡ് നിർമ്മാണം പൂർത്തിയായ ശേഷം രാത്രികാല യാത്രാ നിയന്ത്രണം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹമ്പുകൾ, സിംഗിൾ ലൈൻ ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ വിശദമായ പഠനത്തിന് ശേഷം വനംവകുപ്പ് നടപ്പാക്കും.</p>
<p>കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന റോഡ് യാഥാർഥ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാർ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ വിഷയം: കേരളം&#45;തമിഴ്നാട് അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ</title>
<link>https://thekeralajournal.com/2816</link>
<guid>https://thekeralajournal.com/2816</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41ba6e99c59.jpg" length="534823" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ നടക്കും. ജലവിഭവ വകുപ്പുകളിലെ സെക്രട്ടറിമാരും ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളും പങ്കെടുക്കുന്ന യോഗം മൂന്നാർ വൈബ് റിസോർട്ടിലാണ് ചേരുന്നത്.</p>
<p>ജലവിഭവ-പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്ക്ക് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി അധ്യക്ഷത വഹിക്കും. പാർലമെന്ററി കമ്മിറ്റി അംഗങ്ങളായ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയ നിർണായക വിഷയങ്ങളാണ് ചർച്ചയാകുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കേരളം-തമിഴ്നാട് തർക്കത്തിൽ പരിഹാര മാർഗങ്ങൾ തേടുന്നതിനായാണ് യോഗം സംഘടിപ്പിക്കുന്നത്.</p>
<p>മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന പരിഗണനയെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിച്ചാണ് പുതിയ അണക്കെട്ട് എന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>മൂന്നാറിൽ നടക്കുന്ന ചർച്ച തുടർ നടപടികൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുസംസ്ഥാനങ്ങളും പരസ്പര ബഹുമാനത്തോടെ വിഷയത്തെ സമീപിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ഔദ്യോഗിക നിലപാട് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പരിഹാരമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>വാഴൂർ നെടുമാവ് സെന്റ് ജോർജ് പള്ളിയിൽ മോഷണം; ജനറേറ്റർ കവർന്നു</title>
<link>https://thekeralajournal.com/2815</link>
<guid>https://thekeralajournal.com/2815</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a414b8b28b29.jpg" length="69059" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:58:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വാഴൂർ നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. പള്ളിയിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a414b98bfccb.jpg" alt=""></p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി പള്ളി പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഇടവകാംഗങ്ങളുടെയും പ്രദേശവാസികളുടെയും ആവശ്യം.</p>
<p>ആരാധനാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ്, പഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടി വെണ്ണിമല റോഡിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്</title>
<link>https://thekeralajournal.com/2814</link>
<guid>https://thekeralajournal.com/2814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a413e44dffc4.jpg" length="102880" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:01:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ന് വൈകുന്നേരം ആറുമണിയോടെ പാമ്പാടി വെണ്ണിമല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പജീറോ ജീപ്പും പാസഞ്ചർ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി തോട്ടപ്പള്ളി ബിജുവിനും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിക്ക് അപമാനവും മർദ്ദനവും.</title>
<link>https://thekeralajournal.com/2813</link>
<guid>https://thekeralajournal.com/2813</guid>
<description><![CDATA[ പ്രിയദർശിനി, അപ്രിയദർശിനിയാകുന്നുവോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a411c02cb2db.jpg" length="150922" type="image/jpeg"/>
<pubDate>Sun, 28 Jun 2026 18:37:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന നിയമ വിദ്യാർത്ഥിനിക്ക് കെഎസ്ആർടിസി ബസിൽ അപമാനവും ശാരീരിക മർദ്ദനവും നേരിട്ടതായി പരാതി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാർത്ഥിനിക്കാണ് കട്ടപ്പന–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് ആരോപണം.</p>
<p>ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ കോളേജിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥിനി പറയുന്നു. ബസിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും, കൈയിൽ ഉണ്ടായിരുന്ന പേനയോ, മറ്റെന്തോ ഉപകരണമോ ഉപയോഗിച്ച് പിറകിൽ നിന്ന് കുത്തുകയുമായിരുന്നു എന്നാണ് പരാതി.</p>
<p>നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിൽ നടന്ന സംഭവത്തിൽ മാനസികമായി തളർന്ന വിദ്യാർത്ഥിനി കട്ടപ്പന നിർമ്മല സിറ്റിയിൽ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് മടങ്ങി. തുടർന്ന് പേനകൊണ്ട് കുത്തിയ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനാൽ വിദ്യാർത്ഥിനിയും രക്ഷിതാക്കളും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകാനും, ആവശ്യമായ നിയമനടപടികൾക്കായി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചതായി രക്ഷിതാക്കൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a411c155b839.jpg" alt=""></p>
<p>സ്ത്രീകളുടെ സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിക്കിടയിൽ ഇത്തരം പരാതികൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് പൊതുജനങ്ങളും യാത്രക്കാരും അഭിപ്രായപ്പെടുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>
<p>(ചിത്രം സഹചര്യത്തിന് വേണ്ടിAl നിർമ്മിതം)</p>]]> </content:encoded>
</item>

<item>
<title>തൂഫാൻ; കട്ടപ്പനയിൽ ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തി</title>
<link>https://thekeralajournal.com/2812</link>
<guid>https://thekeralajournal.com/2812</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a410446d4006.jpg" length="127631" type="image/jpeg"/>
<pubDate>Sun, 28 Jun 2026 16:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നടപ്പാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.</p>
<p>കട്ടപ്പന ഡിവൈഎസ്പി ഷാജൻ വി.ടി.യുടെ നിർദേശാനുസരണം കട്ടപ്പന സി.ഐ ഷാജു എ.എൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഇടങ്ങൾ പരിശോധിച്ചു.</p>
<p>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ</title>
<link>https://thekeralajournal.com/2811</link>
<guid>https://thekeralajournal.com/2811</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40fabf284bc.jpg" length="87424" type="image/jpeg"/>
<pubDate>Sun, 28 Jun 2026 16:13:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയിലെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് ഫലം ജൂൺ 29ന് രാവിലെ 11 മണി മുതൽ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മുതൽ ജൂലൈ 3 വൈകിട്ട് 5 മണി വരെ പ്രവേശനം നേടാം.</p>
<p>അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in⁠� ലെ Candidate Login - SWS വിഭാഗത്തിലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളിൽ രക്ഷിതാവിനൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ഹാജരാകണം.</p>
<p>അലോട്ട്‌മെന്റ് ലെറ്റർ പ്രവേശനം ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് നൽകും. നേരത്തെ രണ്ട് അലോട്ട്‌മെന്റുകളിലും താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പുതിയ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.</p>
<p>താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇനി ഹയർ ഓപ്ഷൻ നിലനിർത്താനുള്ള അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം.</p>
<p>അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ വിദ്യാർത്ഥികൾക്ക് പരിശോധിക്കാം.</p>
<p>അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളും ജൂലൈ 3 വൈകിട്ട് 5 മണിക്ക് മുൻപായി രക്ഷിതാക്കളോടൊപ്പം സ്കൂളുകളിൽ ഹാജരായി പ്രവേശനം പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈക്കം തെക്കേ നട–പടിഞ്ഞാറേ നട റോഡ് വീണ്ടും സഞ്ചാര യോഗ്യമാക്കി</title>
<link>https://thekeralajournal.com/2810</link>
<guid>https://thekeralajournal.com/2810</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40d2a0cffbf.jpg" length="145465" type="image/jpeg"/>
<pubDate>Sun, 28 Jun 2026 13:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള തെക്കുപടിഞ്ഞാറേ മൂലയിലും പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുമായി മാസങ്ങളായി തകർന്നുകിടന്ന റോഡ് നവീകരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി.</p>
<p>2020ൽ ബിഎംബിസി നിലവാരത്തിൽ നിർമിച്ച ഈ റോഡിൽ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നത്. മഴക്കാലത്ത് സമീപത്തെ ഉയരം കൂടിയ മരച്ചില്ലകളിൽ നിന്ന് തുടർച്ചയായി വീണ മഴവെള്ളത്തെ തുടർന്നാണ് ഈ ഭാഗങ്ങളിൽ റോഡ് തകരാർ സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.</p>
<p>വൈക്കം എംഎൽഎ കെ. ബിനുമോന്റെ ഇടപെടലിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്ത് കോൺക്രീറ്റ് ഫില്ലിംഗ് നടത്തുകയും തുടർന്ന് കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ പാകുകയും ചെയ്തു. റോഡ് സുരക്ഷയ്ക്കായി സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.</p>
<p>ജൂൺ 27ന് റോഡ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാസങ്ങളായി യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി.</p>]]> </content:encoded>
</item>

<item>
<title>തീ പടരുന്ന ഇലക്ട്രിക് കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചു; പമ്പ് ജീവനക്കാരന് ആദരം</title>
<link>https://thekeralajournal.com/2809</link>
<guid>https://thekeralajournal.com/2809</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c5723a317.jpg" length="92850" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: വിമലാംബിക ഹയർ സെക്കൻഡറി സ്കൂളിന് സമീപം മറ്റത്തിൽപറമ്പിൽ ഫ്യൂവൽസിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പമ്പ് ജീവനക്കാരന് ആദരം.</p>
<p>തിങ്കളാഴ്ച നടന്ന അപകടത്തിൽ ഇലക്ട്രിക് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇലക്ട്രിക് കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ രാജു എബ്രഹാം ഉടൻ തന്നെ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.</p>
<p>രാജു എബ്രഹാമിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹത്തെ നാഷണൽ ഫ്യൂവൽ ലേബർ യൂണിയൻ (NFUEL-AITUC) നേതൃത്വത്തിൽ ആദരിച്ചു.</p>
<p>AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും NFUEL ജില്ലാ പ്രസിഡന്റുമായ അഡ്വ. ബിനു ബോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ NFUEL-AITUC കോട്ടയം ജില്ലാ സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ഷാജി പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a40c58ca0509.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും വൻതോതിൽ പിടികൂടി</title>
<link>https://thekeralajournal.com/2808</link>
<guid>https://thekeralajournal.com/2808</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c09b074fb.jpg" length="67375" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:05:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പിടികൂടി. ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പലം ഇളപ്പുങ്കലിൽ നടത്തിയ റെയ്ഡിലാണ് വൻ ശേഖരം കണ്ടെത്തിയത്.</p>
<p>തലപ്പലം പീടികതാഴത്ത് മുഹമ്മദ് റസാഖ് (46) ആണ് സംഭവത്തിൽ അറസ്റ്റിലായത്. മേലുകാവ് മറ്റത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു ഇയാൾ.</p>
<p>വീടിന്റെ ടെറസിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 16 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയവയിൽ വ്യാജമായി നിർമ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആധാർ: നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം</title>
<link>https://thekeralajournal.com/2807</link>
<guid>https://thekeralajournal.com/2807</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40bf0277a1f.jpg" length="80669" type="image/jpeg"/>
<pubDate>Sun, 28 Jun 2026 11:58:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കുട്ടികളുടെ ആധാർ വിവരങ്ങളിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 2026 സെപ്റ്റംബർ വരെ സൗജന്യമായി നടത്താം. 5 വയസിലും 15 വയസിലും കുട്ടികളുടെ വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.</p>
<p>5 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്തെ എല്ലാ ആധാർ കേന്ദ്രങ്ങളിലും സൗജന്യമായി ഈ സേവനം ലഭ്യമാണ്. കേരളത്തിൽ ആധാർ സേവനങ്ങളുടെ നോഡൽ ഏജൻസിയായി സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.</p>
<p>നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് രജിസ്റ്റർ ചെയ്യാം. എന്നാൽ 0 മുതൽ 5 വയസ് വരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ അനുവദിക്കുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും.</p>
<p>ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ തന്നെ കുട്ടികൾക്ക് ആധാർ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാർ കാർഡുകൾ താൽക്കാലികമായി അസാധുവാകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ-കോളേജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് തുടങ്ങിയ നിരവധി സേവനങ്ങൾക്ക് ആധാർ ആവശ്യമാണ്.</p>
<p>നീറ്റ്, ജെ.ഇ.ഇ, കെ.ഇ.എ.എം തുടങ്ങിയ മത്സരപരീക്ഷകൾക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സമയബന്ധിതമായി ആധാർ പുതുക്കണം.</p>
<p>ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി വഴിയാണ് വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ആധാറിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.</p>
<p>പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇമെയിൽ മാറ്റൽ തുടങ്ങിയ സേവനങ്ങൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങളിലും ലഭ്യമാണ്.</p>
<p>ബന്ധപ്പെടാൻ:</p>
<p>സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ), 0471-2335523</p>
<p>കേരള സ്റ്റേറ്റ് ഐ.ടി മിഷൻ (ആധാർ വിഭാഗം): 0471-2525442</p>
<p>ഇമെയിൽ: uidhelpdesk@kerala.gov.in</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം</title>
<link>https://thekeralajournal.com/2806</link>
<guid>https://thekeralajournal.com/2806</guid>
<description><![CDATA[ 10 പ്രവൃത്തിദിനം കൊണ്ട് 10 ലക്ഷം ഗോൾ നേടി കേരളത്തിലെ സ്കൂളുകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40be3c492c9.jpg" length="102859" type="image/jpeg"/>
<pubDate>Sun, 28 Jun 2026 11:55:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വൺ മില്യൺ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ ക്യാമ്പയിൻ ചരിത്ര നേട്ടത്തിലെത്തി. പത്ത് ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യവുമായി ജൂൺ 11ന് ആരംഭിച്ച ക്യാമ്പയിൻ വെറും പത്ത് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം മറികടന്നു.</p>
<p>ജൂൺ 25 വൈകിട്ട് 5 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് 10,67,038 ഗോളുകൾ രേഖപ്പെടുത്തി. “ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക” എന്ന ലഹരിവിരുദ്ധ സന്ദേശവുമായി ജൂൺ 10നാണ് കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.</p>
<p>ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് തുഫാൻ’ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.</p>
<p>ഗോൾ വേട്ടയിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. മലപ്പുറം ജില്ലയിൽ നിന്ന് 2,19,225 ഗോളുകളും, ആലപ്പുഴയിൽ നിന്ന് 1,58,761 ഗോളുകളും, തൃശൂരിൽ നിന്ന് 1,20,870 ഗോളുകളും രേഖപ്പെടുത്തി.</p>
<p>സ്കൂളുകളുടെയും ജില്ലകളുടെയും ഗോൾ സ്കോറുകൾ തത്സമയം അറിയാൻ കൈറ്റ് പ്രത്യേക പോർട്ടൽ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾവിക്കി പോർട്ടലിലും രേഖപ്പെടുത്തുന്നുണ്ട്.</p>
<p>ലഹരിയെ മറികടന്ന് ശുദ്ധമായ ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ഓരോ സ്കൂളിലും താൽക്കാലിക ‘തുഫാൻ ഗോൾ പോസ്റ്റുകൾ’ സ്ഥാപിച്ചാണ് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചത്.</p>
<p>ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ സന്ദേശങ്ങളും നൽകി. കുട്ടികൾ ലഹരി വിരുദ്ധ തുഫാൻ വളണ്ടിയർമാരാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.</p>
<p>പത്ത് ലക്ഷം ഗോൾ എന്ന ലക്ഷ്യം നിശ്ചിത സമയത്തിന് മുമ്പ് കൈവരിച്ച വിദ്യാലയങ്ങളെ മന്ത്രി എൻ. ഷംസുദ്ദീൻ അഭിനന്ദിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളുകളിൽ തുടർച്ചയായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ഇതിനൊപ്പം സ്കൂളുകളിൽ ‘ടീം തുഫാൻ’ പിയർ ഗ്രൂപ്പുകൾ, തെരുവ് നാടകങ്ങൾ, റീൽസ് മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ തുടങ്ങിയ ബോധവൽക്കരണ പരിപാടികളും തുടരും. ഗോൾ സ്കോറുകൾ തുടർന്നും രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>വേൾഡ് മലയാളീ കൌൺസിൽ (കേരള കൌൺസിൽ) ഭാരവാഹികൾ ചുമതല ഏറ്റു</title>
<link>https://thekeralajournal.com/2805</link>
<guid>https://thekeralajournal.com/2805</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40987d93cea.jpg" length="90093" type="image/jpeg"/>
<pubDate>Sun, 28 Jun 2026 09:14:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേൾഡ് മലയാളീ കൌൺസിൽ (WMC), കേരള കൌൺസിലിന്റെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. പ്രസിഡണ്ടായി Care N Safe CEO ഡോ. ശങ്കർ അയ്യർ, ചെയർമാനായി പ്രസാദ് കുഴക്കാല, സെക്രട്ടറിയായി അഡ്വ. ആശ പോൾ, ട്രഷററായി ഡോ. റോണി ഗിൽബർട്ട് എന്നിവർ ചുമതലയേറ്റു. 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചുമതല ഏറ്റു.</p>
<p>ലോകമെമ്പാടുമായി 56 രാജ്യങ്ങളിലായി മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലോകോത്തര സന്നദ്ധ സംഘടനയാണ് വേൾഡ് മലയാളീ കൌൺസിൽ.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a40988a1705e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>അയ്യൻകാളി മെമ്മോറിയൽ സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2804</link>
<guid>https://thekeralajournal.com/2804</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4097f88e476.jpg" length="104004" type="image/jpeg"/>
<pubDate>Sun, 28 Jun 2026 09:11:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിന്റെ ഭാഗമായി നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി.</p>
<p>2026–2027 അധ്യയനവർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാലാം ക്ലാസിലും ഏഴാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവരായിരിക്കണം.</p>
<p>അഞ്ചാം ക്ലാസ് വിദ്യാർഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, എട്ടാം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.</p>
<p>അപേക്ഷാ ഫോമുകൾ കോർപറേഷൻ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.</p>
<p>വിശദ വിവരങ്ങൾക്ക്:📞 ഫോൺ: 0481-2562503</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2803</link>
<guid>https://thekeralajournal.com/2803</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4084fb46f8a.jpg" length="62934" type="image/jpeg"/>
<pubDate>Sun, 28 Jun 2026 07:50:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ (29/06/2026) കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.</p>
<p>24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>മഞ്ഞ അലർട്ട്</p>
<p>28/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം</p>
<p>29/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്</p>
<p>30/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്</p>
<p>01/07/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്</p>
<p>ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>ഇന്ന് മുതൽ ജൂലൈ 1 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരത്തിലും കൊട്ടാരമറ്റത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പൊലീസ് നടപടി വേണമെന്ന് നാട്ടുകാർ</title>
<link>https://thekeralajournal.com/2802</link>
<guid>https://thekeralajournal.com/2802</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40789c9493d.jpg" length="90648" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:58:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: നഗരത്തിലും കൊട്ടാരമറ്റം മേഖലയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.</p>
<p>ഒരു സ്ത്രീയും കൂട്ടാളിയും മറ്റൊരാളും തമ്മിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരസ്യമായി അസഭ്യം വിളിച്ചും വഴക്കുണ്ടാക്കിയും നടക്കുന്ന ഇത്തരം സംഭവങ്ങൾ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>സംഘർഷത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്ത്രീ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ട വ്യക്തിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>അന്യസ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി പേർ പാലായിൽ തമ്പടിച്ച് സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നതിന്റെ മറവിൽ ചിലർ മോഷണം നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട ജീപ്പ്  മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2801</link>
<guid>https://thekeralajournal.com/2801</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4075b414942.jpg" length="121443" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:45:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെ പൈനാവിലായിരുന്നു അപകടം.</p>
<p>പൈനാവ് തറയിൽ തങ്കപ്പന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഭിന്നശേഷി കുട്ടികൾ താമസിച്ചു പഠിക്കുന്ന അമൽ ജ്യോതി സ്കൂളിന്റെ മതിൽ തകർത്ത് ജീപ്പ് സ്കൂൾ പാർക്കിലേക്കാണ് വീണത്.</p>
<p>അപകടസമയത്ത് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.</p>
<p>പൈനാവ് തുറമാക്കൽ സാലമ്മ സജി, മകൻ വിജയ് എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി കുറ്റിയിൽ ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം; യുവാക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ കേസെടുത്തു</title>
<link>https://thekeralajournal.com/2800</link>
<guid>https://thekeralajournal.com/2800</guid>
<description><![CDATA[ പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ , ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ എന്നിവർ പരിശോധന നടത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a407531f1c50.jpg" length="90396" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:43:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും സിറിഞ്ചുകളുമായി യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.</p>
<p>പച്ചടി പുത്തൻവീട്ടിൽ ഫ്രാൻസിസ് (22), നെടുങ്കണ്ടം ചിറക്കുന്നൽ അൻസിൽ (22) എന്നിവർക്കെതിരെയാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം കേസെടുത്തത്.</p>
<p>നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫും ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ.ആർ. നവീനും പരിശോധന നടത്തി.</p>
<p>പ്രാഥമിക പരിശോധനയിൽ സ്റ്റോക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. വിശദമായ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ</title>
<link>https://thekeralajournal.com/2799</link>
<guid>https://thekeralajournal.com/2799</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40735639b1e.jpg" length="118490" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:35:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ (30) പിടിയിലായത്.</p>
<p>ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ വീടിന് സമീപത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഏതാനും മാസങ്ങളായി രാംകുമാർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.</p>
<p>ചില്ലറ വിൽപ്പനയ്ക്കായി ആൾട്ടോ കാറിന്റെ ഡാഷ് ബോർഡിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചെറിയ അളവുകളിലാക്കി പാക്കറ്റുകളാക്കി 3000 രൂപ വരെയുള്ള വിലയ്ക്ക് ലഹരി വസ്തു വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.</p>
<p>സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p>ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ സ്പെഷ്യൽ സ്ക്വാഡ്, തങ്കമണി സി.ഐ സുബിൻ തങ്കച്ചൻ, ഡാൻസാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.</p>]]> </content:encoded>
</item>

<item>
<title>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കൽ; വനംവകുപ്പ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും</title>
<link>https://thekeralajournal.com/2798</link>
<guid>https://thekeralajournal.com/2798</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40713c89cdd.jpg" length="431281" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:26:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും.</p>
<p>മുൻപ് കാട്ടാനയായ അരിക്കൊമ്പന്റെ സാന്നിധ്യവും ബോട്ടിംഗ് മൂലം ആനകളുടെ സ്വാഭാവിക ആവാസ മേഖലകൾക്ക് തടസം ഉണ്ടാകുന്നുവെന്ന പരാതിയും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ബോട്ടിംഗ് താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവുണ്ടായത്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ ആനകളുടെ സഞ്ചാരപഥം, ബോട്ടിംഗ് മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം വനംവകുപ്പിന് നിർദേശം നൽകി.</p>
<p>വന്യജീവികളുടെ സുരക്ഷയും മനുഷ്യ–മൃഗ സംഘർഷ സാധ്യതയും പൂർണമായി വിലയിരുത്തിയ ശേഷമായിരിക്കും ബോട്ടിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.</p>
<p>അതേസമയം, പരിസ്ഥിതി സൗഹൃദമായ സോളാർ, ഇലക്ട്രിക് ബോട്ടുകൾ മാത്രം ഉപയോഗിക്കുക, പ്രവർത്തന സമയം പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>അഞ്ജു ബോബി ജോർജിന്റെ റെക്കാഡ് മറികടന്ന് ആൻസി സോജൻ; ലോംഗ് ജംപിൽ പുതു ചരിത്രം</title>
<link>https://thekeralajournal.com/2797</link>
<guid>https://thekeralajournal.com/2797</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40700d27554.jpg" length="74712" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:21:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭുവനേശ്വർ: മലയാളി ലോംഗ് ജമ്പ് താരം ആൻസി സോജൻ ഇന്ത്യൻ അത്ലറ്റിക്സിൽ പുതു ചരിത്രം കുറിച്ചു. മലയാളത്തിന്റെ അഭിമാന താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കാഡ് തകർത്താണ് തൃശൂർ സ്വദേശിയായ ആൻസി സുവർണ നേട്ടം സ്വന്തമാക്കിയത്.</p>
<p>ഭുവനേശ്വറിൽ നടക്കുന്ന നാഷണൽ ഇന്റർസ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി റെക്കാഡ് നേട്ടം കൈവരിച്ചത്. 2004ലെ ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ ദേശീയ റെക്കാഡാണ് ഇതോടെ പഴങ്കഥയായത്.</p>
<p>മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന ആൻസി അഞ്ചാം ശ്രമത്തിലാണ് റെക്കാഡ് ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടി മികച്ച തുടക്കം കുറിച്ച താരം പിന്നീട് പ്രകടനം മെച്ചപ്പെടുത്തി ചരിത്രനേട്ടത്തിലേക്ക് എത്തുകയായിരുന്നു.</p>
<p>ഈ പ്രകടനത്തോടെ അത്ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്കും ആൻസി സോജൻ മറികടന്നു. ഇന്ത്യൻ വനിതാ ലോംഗ് ജമ്പിലെ മുൻനിര താരമായി മാറിയ ആൻസി ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ നേവിയെയും സർവീസസിനെയും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ നേവിയിലെ ചീഫ് പെറ്റി ഓഫീസർ കൂടിയാണ് താരം.</p>]]> </content:encoded>
</item>

<item>
<title>പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്; സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികൾക്ക് തുള്ളി മരുന്ന് നൽകും</title>
<link>https://thekeralajournal.com/2771</link>
<guid>https://thekeralajournal.com/2771</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c95b3a2050.jpg" length="54895" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:13:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന് നടക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. അഞ്ചുവയസിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്.</p>
<p>ഇതിനായി സംസ്ഥാനത്താകെ 22,288 പോളിയോ ബൂത്തുകൾ സജ്ജീകരിക്കും. തുള്ളിമരുന്ന് വിതരണത്തിനായി 46,663 സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.</p>
<p>സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ തുടങ്ങിയ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാണ് ബൂത്തുകൾ ക്രമീകരിക്കുന്നത്.</p>
<p>സാധാരണ ബൂത്തുകൾക്ക് പുറമെ യാത്രക്കിടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും ഒൻപത് ഉത്സവ-മേള ബൂത്തുകളും ഒരുക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക.</p>
<p>പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.</p>
<p>പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>&amp;apos;എൽഫോസ&amp;apos; സുവനീർ പ്രകാശനവും അവാർഡ് ദാനവും 30ന്</title>
<link>https://thekeralajournal.com/2796</link>
<guid>https://thekeralajournal.com/2796</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fbfc3b4656.jpg" length="40849" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽഫോസ)യുടെ ആഭിമുഖ്യത്തിൽ സുവനീർ പ്രകാശനവും അവാർഡ് ദാന ചടങ്ങും ജൂൺ 30ന് നടക്കും.</p>
<p>1952ലും 1964ലും സ്ഥാപിതമായ ഏലപ്പാറ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ ഒരുമിപ്പിച്ചാണ് എൽഫോസ രൂപീകരിച്ചത്. പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി വിദ്യാലയങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</p>
<p>അക്കാദമിക്, കലാ-സാഹിത്യ, കായിക മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി എൽഫോസ അവാർഡുകൾ നൽകി വരികയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>3000ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രവും സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലെ തകർന്ന അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടം പുനർനിർമിക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നു.</p>
<p>30ന് നടക്കുന്ന ചടങ്ങിൽ സ്കൂളിന്റെ ചരിത്രവും പൂർവ്വ വിദ്യാർഥികളുടെ ഓർമ്മക്കുറിപ്പുകളും രചനകളും കവിതകളും കഥകളും ഉൾപ്പെടുത്തിയ “മെമ്മറീസ് 2026” എന്ന സുവനീർ പ്രകാശനം ചെയ്യും.</p>
<p>ഏലപ്പാറ, ചെമ്മണ്ണ്, വാഗമൺ എന്നീ പൊതുവിദ്യാലയങ്ങളിൽ പഠന മികവ് പുലർത്തിയ വിദ്യാർഥികൾക്കും കലാ-സാഹിത്യ-കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കും ക്യാഷ് അവാർഡുകളും മെമെന്റോകളും സമ്മാനിക്കും. പൂർവ്വ വിദ്യാർഥികളുടെ മൺമറഞ്ഞ കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.</p>
<p>ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2795</link>
<guid>https://thekeralajournal.com/2795</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb955ecd07.jpg" length="127897" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:22:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പരിശീലനം നടത്തിയത്.</p>
<p>കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വഞ്ചിക്കവലയ്ക്ക് സമീപം ചെട്ടിമാട്ടേൽ കവലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യവും പരിശീലനത്തിന്റെ ഭാഗമായി നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb96235703.jpg" alt=""></p>
<p>രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ആംബുലൻസും സജ്ജമാക്കി. 13 ആർആർടി അംഗങ്ങളും ഏഴ് ഇആർടി അംഗങ്ങളും രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് മോക്ക് ഡ്രില്ലിൽ ദുരിതാശ്വാസ ക്യാമ്പായി തെരഞ്ഞെടുത്തത്.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ സുനിൽ കുമാർ, ജില്ലാ ഫയർ ഓഫീസർ ഷിനോജ്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, ദുരന്ത നിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് ജെയിൻ, ഹസാർഡ് അനലിസ്റ്റ് രാജീവ് ടി.ആർ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വികസന സമിതി യോഗം: ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി; അനധികൃത നിർമാണങ്ങൾ തടയും</title>
<link>https://thekeralajournal.com/2794</link>
<guid>https://thekeralajournal.com/2794</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb8924288e.jpg" length="94859" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:18:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവർ പങ്കെടുത്തു.</p>
<p>തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന് പുഴ കൈയേറ്റങ്ങളും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി കുറഞ്ഞതുമാണെന്ന് ഗവ. ചീഫ് വിപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടി. അനധികൃത നിർമാണങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ സർവേ നടത്തി കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാൻ തൊടുപുഴ തഹസിൽദാറിനും നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടർ നിർദേശം നൽകി.</p>
<p>ചൊക്രമുടി, പരുന്തുംപാറ, വരാട്ടുമേട് തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഓരോ താലൂക്കിലെയും കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കിവരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb88395459.jpg" alt=""></p>
<p><strong>വന്യമൃഗ ശല്യം കുറയ്ക്കാൻ ഔഷധ സസ്യകൃഷി</strong></p>
<p>വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ അടിമാലി, മാങ്കുളം മേഖലകളിലായി 60 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. കൃഷിക്ക് അനുയോജ്യമായ വിളകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകി.</p>
<p><strong>ഇടമലക്കുടി വികസനത്തിന് പ്രത്യേക യോഗം</strong></p>
<p>ഇടമലക്കുടിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താൻ ജൂലൈ രണ്ടാം വാരം പ്രത്യേക യോഗം ചേരും. റോഡ് നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.</p>
<p>ഇടമലക്കുടിയിൽ ഇലഞ്ഞിപ്പാറ മുതൽ സൊസൈറ്റിപ്പടി വരെയുള്ള റോഡിന് 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പൂർത്തിയാകാത്ത ഭവന പദ്ധതികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും ഐടിഡിപി പ്രോജക്ട് ഓഫീസർക്കും നിർദേശം നൽകി.</p>
<p><strong>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യത ഉറപ്പാക്കും</strong></p>
<p>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. കെഎംസിഎൽ വഴി ലഭ്യമല്ലാത്ത മരുന്നുകൾ എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് പ്രാദേശികമായി വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p><strong>ആനയിറങ്കൽ ബോട്ടിംഗ് പുനരാരംഭിക്കാൻ റിപ്പോർട്ട്</strong></p>
<p>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും. അരിക്കൊമ്പൻ ആനയുടെ ശല്യത്തെ തുടർന്ന് ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് ബോട്ടിംഗ് നിർത്തിവച്ചത്.</p>
<p><span style="text-decoration: underline;"><strong>മറ്റ് പ്രധാന തീരുമാനങ്ങൾ</strong></span></p>
<ul>
<li>108 ആംബുലൻസ് സേവനം 24 മണിക്കൂറാക്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയിൽ പരിഗണിക്കും.</li>
<li>മറയൂരിൽ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>സ്ഥലം ലഭ്യമല്ലാത്ത 61 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിക്കും.</li>
<li>നിയമവിരുദ്ധ പാറ പൊട്ടിക്കൽ തടയാൻ നടപടി ശക്തമാക്കും.</li>
<li>മൂന്നാറിലെ ന്യൂനഗർ ലേബർ കോംപ്ലക്‌സ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും.</li>
</ul>
<p>ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി യോഗത്തെ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റൈഡർ സുരക്ഷയ്ക്കായി എ.കെ.ആർ.സി പ്രതിഷേധ റൈഡ്</title>
<link>https://thekeralajournal.com/2793</link>
<guid>https://thekeralajournal.com/2793</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f9e692be53.jpg" length="90319" type="image/jpeg"/>
<pubDate>Sat, 27 Jun 2026 15:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മോട്ടോർ സൈക്കിൾ റൈഡർമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി  ഓൾ കേരള റൈഡേഴ്സ് കമ്മ്യൂണിറ്റി (AKRC)യുടെ നേതൃത്വത്തിൽ പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 28 ഞായറാഴ്ച നടക്കുന്ന റൈഡിന്റെ ഭാഗമായി രാവിലെ 8 മണിക്ക് റൈഡർമാർ മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ സംഗമിക്കും. </p>
<p><strong>റൈഡ് ക്രമീകരണം</strong>:</p>
<p>രാവിലെ 8.15ന് മൂവാറ്റുപുഴയിൽ നിന്ന് യാത്ര ആരംഭിക്കും.</p>
<p>8.40ന് തൊടുപുഴ</p>
<p>10 മണിക്ക് പുള്ളിക്കാനം</p>
<p>ഉച്ചയ്ക്ക് 12ന് ഏലപ്പാറ</p>
<p>12.30ന് കുട്ടിക്കാനം</p>
<p>2.15ന് വണ്ടിപ്പെരിയാർ </p>
<p>വൈകിട്ട് 3ന് സമാപന സമ്മേളനം.</p>
<p>സമാപന ചടങ്ങിൽ പ്രതിനിധികളുടെ പ്രസംഗവും നന്ദിപ്രസംഗവും ഉണ്ടായിരിക്കും. വൈകിട്ട് 4ന് കുട്ടിക്കാനത്ത് ഔദ്യോഗിക സമാപനത്തോടെ റൈഡ് അവസാനിക്കും.</p>
<p>ഹെൽമറ്റും സാധുവായ രേഖകളും നിർബന്ധമാണ്. റൈഡ് മാർഷലുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും, ലെയിൻ അച്ചടക്കം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.</p>
<p>"സുരക്ഷയ്ക്കായി സവാരി ചെയ്യാം... ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യാം... റൈഡർമാരുടെ അവകാശങ്ങൾക്കായി ഒരുമിക്കാം" എന്ന സന്ദേശവുമായാണ് എ.കെ.ആർ.സി പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3f9e5b023f7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2792</link>
<guid>https://thekeralajournal.com/2792</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f80a861a4b.jpg" length="138556" type="image/jpeg"/>
<pubDate>Sat, 27 Jun 2026 13:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു</title>
<link>https://thekeralajournal.com/2791</link>
<guid>https://thekeralajournal.com/2791</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f5d3e6f22b.jpg" length="79264" type="image/jpeg"/>
<pubDate>Sat, 27 Jun 2026 10:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെന്നൈ: പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുകളിൽ ഒരാളായ അദ്ദേഹം “തിരക്കഥയുടെ രാജാവ്” എന്ന വിശേഷണത്തിലൂടെ അറിയപ്പെട്ടിരുന്നു. </p>
<p>സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയ ഭാഗ്യരാജ് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിശയോക്തി കലർന്ന സംഘട്ടനങ്ങളോ അമിത ഗാംഭീര്യമോ ഇല്ലാതെ സാധാരണ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി കഥ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.</p>
<p>ഒരു കഥ എങ്ങനെ ആരംഭിക്കണം, എവിടെ ട്വിസ്റ്റ് ഒരുക്കണം, എങ്ങനെ ആകാംക്ഷ നിലനിർത്തി കഥ അവസാനിപ്പിക്കണം എന്നതിൽ ഭാഗ്യരാജ് പുലർത്തിയ മികവ് അദ്ദേഹത്തെ വേറിട്ടുനിർത്തി. ഇന്നും നിരവധി യുവ സംവിധായകർക്ക് തിരക്കഥാ രചനയുടെ പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ സിനിമകൾ.</p>
<p>തമിഴിന് പുറമെ ഹിന്ദിയിലും മറ്റ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1984-ൽ മലയാളികൾക്കും പ്രിയങ്കരിയായ നടി പൂർണിമ ജയറാമിനെ വിവാഹം കഴിച്ചു. ശരണ്യ ഭാഗ്യരാജ്, ശാന്തനു ഭാഗ്യരാജ് എന്നിവരാണ് മക്കൾ. ശാന്തനു തമിഴ് സിനിമയിൽ സജീവമാണ്.</p>]]> </content:encoded>
</item>

<item>
<title>മുൻഗണനാ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 17</title>
<link>https://thekeralajournal.com/2790</link>
<guid>https://thekeralajournal.com/2790</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f2b4fad216.jpg" length="68140" type="image/jpeg"/>
<pubDate>Sat, 27 Jun 2026 07:16:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിഎച്ച്എച്ച് (പിങ്ക്) കാർഡിലേക്ക് മാറ്റുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.</p>
<p>ജൂൺ 27 മുതൽ ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകണം.</p>
<p><strong>ആവശ്യമായ രേഖകൾ:</strong></p>
<p>▫️ റേഷൻ കാർഡ്</p>
<p>▫️ ബി.പി.എൽ സർട്ടിഫിക്കറ്റ്</p>
<p>▫️ വരുമാന സർട്ടിഫിക്കറ്റ്</p>
<p>▫️ മെഡിക്കൽ സർട്ടിഫിക്കറ്റ്</p>
<p>▫️ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ</p>
<p><strong>അപേക്ഷിക്കേണ്ടതില്ലാത്തവർ</strong>:</p>
<p>കാർഡിലെ ഏതെങ്കിലും അംഗം</p>
<p>▫️ സർക്കാർ/പൊതുമേഖല ജീവനക്കാരൻ</p>
<p>▫️ ആദായനികുതി ദായകൻ</p>
<p>▫️ സർവീസ് പെൻഷണർ</p>
<p>▫️ 1000 ചതുരശ്ര അടിയിലധികം വീടുള്ളവർ</p>
<p>▫️ നാലോ അതിലധികമോ ചക്ര വാഹന ഉടമകൾ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴികെ)</p>
<p>▫️ ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ, ഐ.ടി, നഴ്സ്, സി.എ തുടങ്ങിയ പ്രൊഫഷണലുകൾ</p>
<p>കൂടാതെ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിൽ കൂടുതൽ ഭൂമി (എസ്.ടി വിഭാഗം ഒഴികെ) അല്ലെങ്കിൽ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനം (എൻ.ആർ.ഐ വരുമാനം ഉൾപ്പെടെ) ഉള്ളവരും മുൻഗണനാ വിഭാഗത്തിന് അർഹരല്ല.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3f2b5de27fb.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>​ഹൈറേഞ്ചിന്റെ ഓട്ടോമൊബൈൽ വിപ്ലവനായകൻ ടി. ജെ. ഫിലിപ്പ് തോണക്കര വിടവാങ്ങി.</title>
<link>https://thekeralajournal.com/2789</link>
<guid>https://thekeralajournal.com/2789</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f292f30a15.jpg" length="67108" type="image/jpeg"/>
<pubDate>Sat, 27 Jun 2026 07:13:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ മണ്ണിൽ ഓട്ടോമൊബൈൽ വിപ്ലവത്തിന് അടിത്തറയിട്ട പ്രമുഖ വ്യവസായിയും ഫിലിപ്സ് ഗ്രൂപ്പ് സ്ഥാപകനുമായ ടി. ജെ. ഫിലിപ്പ് തോണക്കര ഓർമ്മയായി. പ്രതിസന്ധികളെ ദീർഘവീക്ഷണം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിട്ട്, കേരളത്തിലെ മുൻനിര സ്പെയർ പാർട്സ് വിതരണ ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പിനെ വളർത്തിയെടുത്ത അദ്ദേഹം, ഒരായിരം ഓർമ്മപ്പൂക്കൾ ബാക്കിവെച്ചാണ് യാത്രയാകുന്നത്.</p>
<p><strong>​ചെമ്മലമറ്റത്തുനിന്ന് ഹൈറേഞ്ചിന്റെ ഹൃദയത്തിലേക്ക്</strong></p>
<p>​തോണക്കര പൗലോസ് - ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമനായി ചെമ്മലമറ്റത്തായിരുന്നു ടി. ജെ. ഫിലിപ്പിന്റെ ജനനം. തോടനാലിൽ ഏഴാം ക്ലാസ് വരെ പഠിച്ച അദ്ദേഹം, പിന്നീട് ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ കട്ടപ്പനയിലെ സെന്റ് ജോർജ് സ്കൂളിൽ നിന്നാണ് ബാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>​ഹൈറേഞ്ചിലെ കുടിയേറ്റ കാലഘട്ടത്തിൽ യാത്രാസൗകര്യങ്ങൾ വിരളമായിരുന്ന നാളുകളിൽ, 1968-ൽ കട്ടപ്പനയിലെ ആദ്യകാല ജീപ്പുകളിലൊന്നിന്റെ ഉടമയായി മാറിക്കൊണ്ടാണ് അദ്ദേഹം തന്റെ വാഹനക്കമ്പം പ്രകടമാക്കിയത്.</p>
<p><strong>​പ്രതിസന്ധിയിൽ വിരിഞ്ഞ സംരംഭകത്വം</strong></p>
<p>​അക്കാലത്ത് ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ പരുക്കൻ റോഡുകളിലൂടെ ഓടിത്തളരുന്ന ജീപ്പുകളുടെ പ്രധാന വില്ലൻ സ്പെയർ പാർട്സുകളുടെ ദൗർലഭ്യമായിരുന്നു. ചെറിയൊരു തകരാറിന് പോലും സമതലങ്ങളിലെ നഗരങ്ങളെ ആശ്രയിക്കേണ്ടി വന്ന ആ കാലത്ത്, ഫിലിപ്പിലെ ദീർഘവീക്ഷണമുള്ള ബിസിനസുകാരൻ ഉണർന്നു. അങ്ങനെ 1969-ൽ കട്ടപ്പനയിൽ 'ഫിലിപ്സ് ഓട്ടോ സെയിൽസ്' (Philips Auto Sales) എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടു.</p>
<p>​തുടർന്ന് ഈ സംരംഭം ഹോൾസെയിൽ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ പിതാവിന് (പപ്പ) കൈമാറിയ ശേഷം, ടി. ജെ. ഫിലിപ്പ് തന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനായി 1985-ൽ കോട്ടയം കോടിമതയിൽ തന്റെ ബിസിനസ് ഗ്രൂപ്പിന് തുടക്കം കുറിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് മികവോടെ, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ തന്നെ ഏറ്റവും മുൻനിര ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഡിസ്ട്രിബ്യൂട്ടറായി ഫിലിപ്സ് ഗ്രൂപ്പ് മാറി.</p>
<p><strong>​ബിസിനസിലെ തണൽമരം</strong></p>
<p>പുറമെ കർക്കശക്കാരനായിരുന്നെങ്കിലും എന്ത് പ്രതിസന്ധിയുണ്ടായാലും ഓടിച്ചെന്നാൽ പരിഹാരം കാണുന്ന ഒരു വലിയ തണൽമരമായിരുന്നു ജീവനക്കാർക്കും പ്രിയപ്പെട്ടവർക്കും ടി. ജെ. ബിസിനസിലെ കൃത്യതയും പ്രൊഫഷണലിസവും കൊണ്ട് തോണക്കരയിലെ അടുത്ത തലമുറയ്ക്ക് അദ്ദേഹം പകർന്നുനൽകിയത് വലിയൊരു പാഠപുസ്തകമായിരുന്നു.</p>
<p><strong>​55 വർഷത്തെ വിശ്വസ്തത; ഓട്ടോമൊബൈൽ രംഗത്തെ ജാതകം തിരുത്തിയ ചരിത്രം</strong></p>
<p>​ഇന്ന് കോട്ടയത്തും കട്ടപ്പനയിലുമായി വ്യാപിച്ചുകിടക്കുന്ന വൻ വ്യാപാര ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പ് വളർന്നു പന്തലിച്ചിരിക്കുന്നു. കേരളത്തിലെ ഓട്ടോമൊബൈൽ രംഗത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ ഗ്രൂപ്പ് 55 വർഷങ്ങൾ പിന്നിടുമ്പോഴും വിശ്വസ്തതയുടെ പര്യായമായി നിലകൊള്ളുന്നു.</p>
<p>​ഓട്ടോമൊബൈൽ രംഗം മെക്കാനിക്കൽ യുഗത്തിൽ നിന്ന് ഡിജിറ്റൽ-ഇലക്ട്രോണിക് യുഗത്തിലേക്ക് മാറിയപ്പോഴും, കാലത്തിനനുസരിച്ച് ബിസിനസ്സ് രീതികളെ പരിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ കട്ടപ്പനയിലെ ഫിലിപ്സ് ഓട്ടോ സെയിൽസ് എന്ന മാതൃസ്ഥാപനം ടി. ജെ. ഫിലിപ്പിന്റെ സഹോദര പുത്രനായ അജീഷാണ് വിജയകരമായി മുന്നോട്ട് നയിക്കുന്നത്.</p>
<p>​വ്യാപാര മേഖലയിൽ വലിയൊരു ശൂന്യത ബാക്കിവെച്ചാണ് ഈ വലിയ ബിസിനസ്സ് പ്രതിഭ യാത്രയാകുന്നത് എങ്കിലും, അദ്ദേഹം വെട്ടിത്തെളിച്ച പാത വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃസമ്മേളനം; തിരിതെളിച്ച് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2788</link>
<guid>https://thekeralajournal.com/2788</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f26d50d4d3.jpg" length="86586" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:56:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളുടെ നേതൃസമ്മേളനത്തിന് മന്ത്രി മോൻസ് ജോസഫ് തിരിതെളിച്ചു. ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിൽ മിഷൻ ലീഗ് നിർവഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി പറഞ്ഞു.</p>
<p>രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം, സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്‌എച്ച്‌, ജോബിൻ വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2787</link>
<guid>https://thekeralajournal.com/2787</guid>
<description><![CDATA[ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f2622e8817.jpg" length="106027" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:53:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.</p>
<p>കുമളിയിൽ നിന്ന് അണക്കരയിലേക്ക് പോകുകയായിരുന്ന കാറും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് ആറാംമൈലിന് സമീപം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (68), ഭാര്യ ഗ്രേസിക്കുട്ടി (63), ഗ്രേസിക്കുട്ടിയുടെ സഹോദരന്റെ മകൻ കുന്നേൽ കരോട്ട് നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്നത് നോയലായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>യുവാക്കളെ സംരക്ഷിക്കാൻ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും : ജില്ലാ പോലീസ് മേധാവി</title>
<link>https://thekeralajournal.com/2786</link>
<guid>https://thekeralajournal.com/2786</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f25326b35f.jpg" length="89648" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:49:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു.</p>
<p>സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കൈകളിലേക്ക് യുവാക്കളെ വിട്ടുകൊടുക്കില്ലെന്നും യുവാക്കളുടെ കഴിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മദ്യപാനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് മാതൃകയിൽ ജില്ലാതലത്തിൽ നാർക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മകൾ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യത്താകെ വ്യാപകമാകുകയാണെന്നും പറഞ്ഞു.</p>
<p>ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ആസിഫ് അലി ലഹരിക്കെതിരെ സന്ദേശം നൽകി. ജീവിതത്തിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമ്പോഴുള്ള സന്തോഷമാണ് ഏറ്റവും വലിയ ലഹരിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ലഹരിയുടെ ദോഷങ്ങൾ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും രംഗങ്ങളും അവതരിപ്പിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം വേണമെന്നും വ്യക്തമാക്കി.</p>
<p>ചെറിയ രീതിയിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം പിന്നീട് വലിയ അടിമത്തത്തിലേക്ക് നയിക്കുമെന്നും യുവതലമുറ ലഹരിയോട് “നോ” പറയണമെന്നും ആസിഫ് അലി പറഞ്ഞു.</p>
<p>മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയുമ്പോൾ സ്വന്തം ജീവരക്തം തന്നെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഓർമിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടെ ജീവിതത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്ത് മാരക മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അൻഷാദ് മുഹമ്മദ്, രാജീവ് ഭാസ്‌കർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി, കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, നാർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; വീട് തകർത്തു</title>
<link>https://thekeralajournal.com/2785</link>
<guid>https://thekeralajournal.com/2785</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f239b49d46.jpg" length="177971" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:43:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്ലാക്കാത്തടം സ്വദേശി പുത്തൻപുരയ്ക്കൽ ബിജുവിന്റെ വീട് ഇന്നലെ പുലർച്ചെ കാട്ടാന ആക്രമിച്ച് തകർത്തു. വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിന് പുറമെ കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.</p>
<p>പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ ജനവാസ മേഖലയിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>സംഭവസ്ഥലം പീരുമേട് പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ വനം വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ഭരണസമിതി ആരോപിച്ചു.</p>
<p>ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും വൈസ് പ്രസിഡന്റ് മനോജ് രാജനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ അനീഷ്, ശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.</p>
<p>പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിലെ വന്യജീവി ഭീഷണി: പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ ,മന്ത്രി ഷിബു ബേബി ജോൺ</title>
<link>https://thekeralajournal.com/2784</link>
<guid>https://thekeralajournal.com/2784</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f230fbad82.jpg" length="58736" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:40:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>നിലവിലുള്ള ആർ.ആർ.ടിക്ക് പുറമേ പൂർണ സജ്ജമായ അധിക ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ജനവാസ മേഖലയിൽ 18-ലധികം കാട്ടാനകളുണ്ടെന്നും ആനകളുടെ സഞ്ചാരപാതയിൽ വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആനത്താരകൾ തടസ്സപ്പെട്ടതും ചില ഭാഗങ്ങളിൽ കുടിയേറ്റവും സ്വകാര്യ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രായോഗികത പരിശോധിച്ച് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>അതേസമയം, കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളായ രക്ഷനെയും രക്ഷിണയെയും വനം വകുപ്പ് ഏറ്റെടുത്തു. 18 വയസുവരെ കുട്ടികളുടെ സംരക്ഷണ ചുമതല വനം വകുപ്പ് നിർവഹിക്കും. കുട്ടികൾക്ക് മെന്ററെ നിയമിക്കുകയും മാസം 5000 രൂപ ധനസഹായം നൽകുകയും ചെയ്യും. റേഷൻ, ഭക്ഷ്യവസ്തുക്കൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയും വകുപ്പ് വഹിക്കും.</p>
<p>ഭാവിയിൽ വീട് ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നാറിലെ ബഫർ സോണിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ രക്ഷനും രക്ഷിണയും ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. മന്ത്രി ഇരുവരെയും സന്ദർശിച്ച് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. സൈക്കിളുകളും കൈമാറി.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എഫ്. രാജ എം.എൽ.എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി, അസഭ്യം പറഞ്ഞു&amp;apos;: ഇടുക്കിയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി</title>
<link>https://thekeralajournal.com/2783</link>
<guid>https://thekeralajournal.com/2783</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3e22b42cc52.jpg" length="38826" type="image/jpeg"/>
<pubDate>Fri, 26 Jun 2026 12:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനമെന്ന് പരാതി. ഇടുക്കി അണക്കര സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. കുട്ടിയെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.</p>
<p>​ശരീരമാസകലം വേദനയുണ്ടെന്നും, വടികൊണ്ട് ഒരുപാട് തവണ അടിച്ചതായും മർദ്ദനത്തിനിരയായ കുട്ടി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.</p>]]> </content:encoded>
</item>

<item>
<title>കേരള എൻട്രൻസ് (കീം) ഫലം നാളെ പ്രഖ്യാപിക്കും</title>
<link>https://thekeralajournal.com/2782</link>
<guid>https://thekeralajournal.com/2782</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3dd4ab197a9.jpg" length="106041" type="image/jpeg"/>
<pubDate>Fri, 26 Jun 2026 06:54:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong><span style="color: #e03e2d;">തിരുവനന്തപുരം</span></strong>: കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) ഫലം നാളെ പുറത്തുവിടും. നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിൽ വെച്ച് ബഹുമാനപ്പെട്ട മന്ത്രി ഡോ. ആർ. ബിന്ദു (ചിത്രത്തിൽ മന്ത്രി റോജി എം. ജോൺ എന്ന് തെറ്റായി നൽകിയിരിക്കുന്നു) ഫലപ്രഖ്യാപനം നടത്തും.</p>
<p>​പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://cee.kerala.gov.in വഴി ഫലം പരിശോധിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളേജിൽ ശുചിത്വ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ</title>
<link>https://thekeralajournal.com/2781</link>
<guid>https://thekeralajournal.com/2781</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3dd29461ce2.jpg" length="49762" type="image/jpeg"/>
<pubDate>Fri, 26 Jun 2026 06:45:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഇന്ന് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.</p>
<p>​മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സെക്രട്ടറി എസ്. സുധീഷ്, പ്രസിഡന്റ് ബി. അനൂപ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിക്കും.</p>
<p>​ആശുപത്രിയിലേക്കുള്ള പാതയോരങ്ങൾ, വിവിധ ബ്ലോക്കുകളുടെ പരിസരങ്ങൾ, വാർഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. യൂണിറ്റ് തലം മുതൽ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ ഈ മെഗാ ശുചീകരണ ദൗത്യത്തിൽ പങ്കാളികളാകും.</p>]]> </content:encoded>
</item>

<item>
<title>ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പ്; ഇടുക്കി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി</title>
<link>https://thekeralajournal.com/2780</link>
<guid>https://thekeralajournal.com/2780</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3db58cb5b69.jpg" length="59488" type="image/jpeg"/>
<pubDate>Fri, 26 Jun 2026 04:41:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അധികം വൈകാതെ തന്നെ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിലെ ഏലം കർഷക സംഘടനകളുടെ കൂട്ടായ്മയായ കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ, ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സന്ദർശന വേളയിൽ സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദമായ മെമ്മോറാണ്ടവും നിവേദക സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുന്നോടിയായി ജില്ലയിലെ അഞ്ച് എംഎൽഎമാരും പൂഞ്ഞാർ എംഎൽഎയും തിരുവനന്തപുരത്ത് ചേർന്ന് ആലോചനാ യോഗവും നടത്തി.</p>
<p>സുപ്രീംകോടതിയിൽ പരിഗണനയിലുള്ള സി.എച്ച്.ആർ കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കർഷകർക്ക് അനുകൂലമായ വിധി ലഭിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.</p>
<p>നിവേദക സംഘം വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ചു. വനം മന്ത്രി ഷിബു ബേബി ജോണുമായി വിഷയം ചർച്ച ചെയ്യുകയും നിവേദനം കൈമാറുകയും ചെയ്തു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം. ജെ. സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തൻ, ജനറൽ സെക്രട്ടറി പി. ആർ. സന്തോഷ്, ഭാരവാഹികളായ ആർ. മണിക്കുട്ടൻ, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോർജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവും സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കലും പ്രതിഷേധാർഹം: എ.കെ.ജി.സി.ടി</title>
<link>https://thekeralajournal.com/2779</link>
<guid>https://thekeralajournal.com/2779</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d69fe91a9e.jpg" length="115839" type="image/jpeg"/>
<pubDate>Thu, 25 Jun 2026 23:19:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സ്പെഷ്യൽ റൂൾസ് ഭേദഗതി പ്രതിഷേധാർഹമാണെന്ന് എ.കെ.ജി.സി.ടി അറിയിച്ചു.</p>
<p>സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലും വകുപ്പുതല സമിതിയുടെ ശുപാർശ പ്രകാരവും ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) മുഖേനയുമാണ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി.</p>
<p>അക്കാദമിക മികവും പൈതൃക പ്രാധാന്യവും കൊണ്ട് ശ്രദ്ധേയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, പട്ടാമ്പി കോളേജ്, ഗവ. കോളേജ് ചിറ്റൂർ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയാണ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളായി നിലനിന്നിരുന്നത്. ഇവ അറിവിന്റെയും മികവിന്റെയും കേന്ദ്രങ്ങളാണെന്നും സംഘടന ചൂണ്ടിക്കാട്ടി.</p>
<p>സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ പദവി ഒഴിവാക്കിയതിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം പിന്നോട്ടുപോകാൻ ഇടയാക്കുമെന്നും എ.കെ.ജി.സി.ടി ആരോപിച്ചു. ഭരണപരവും അക്കാദമികവുമായ പരിചയം പരിഗണിച്ചാണ് ആറുമാസമെങ്കിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചവരിൽ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നതെന്നും സംഘടന വ്യക്തമാക്കി.</p>
<p>പുതിയ ഭേദഗതിയുടെ ഭാഗമായി ഭരണ പരിചയം കുറഞ്ഞ പ്രിൻസിപ്പൽമാരെ പൈതൃക പ്രാധാന്യമുള്ള കോളേജുകളിലേക്ക് സ്ഥലംമാറ്റത്തിലൂടെ നിയമിച്ചതും നിലവിലെ പല പ്രിൻസിപ്പൽമാരെയും ശത്രുതാമനോഭാവത്തോടെ സ്ഥലംമാറ്റിയതും പ്രതിഷേധാർഹമാണെന്ന് എ.കെ.ജി.സി.ടി വ്യക്തമാക്കി.</p>
<p>ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കോളേജുകൾ നേടിയ നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന നടപടിയാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മനോജും ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ് ടി.യും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ എ പ്ലസ് ജേതാക്കളെ കട്ടപ്പന നഗരസഭ ആദരിക്കും</title>
<link>https://thekeralajournal.com/2778</link>
<guid>https://thekeralajournal.com/2778</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d67fc83372.jpg" length="94931" type="image/jpeg"/>
<pubDate>Thu, 25 Jun 2026 23:10:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കും.</p>
<p>വെള്ളിയാഴ്ച (26/06/2026) ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2777</link>
<guid>https://thekeralajournal.com/2777</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d61612c234.jpg" length="69611" type="image/jpeg"/>
<pubDate>Thu, 25 Jun 2026 22:42:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്ന കട ഇടുക്കി പൂപ്പാറയിൽ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഈശ്വരൻ എന്നയാൾ നടത്തിയിരുന്ന കടയാണ് ശാന്തൻപാറ പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെ പൊളിച്ചത്.</p>
<p>കേരളത്തിൽ ആദ്യമായാണ് നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യുന്നതെന്നാണ് പൊലീസ് അറിയിച്ചത്.</p>
<p>സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപ്പന നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈശ്വരനെതിരെ ശാന്തൻപാറ പൊലീസ് അഞ്ച് തവണ കേസെടുത്തിരുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടും കടയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.</p>
<p>നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഹർജി കോടതി തള്ളുകയും പൊലീസിന്റെ നടപടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കട പൂർണമായി പൊളിച്ചത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരന്റെ ആരോപണം.</p>
<p>ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും ഇടുക്കി പൊലീസ് മുന്നറിയിപ്പ് നൽകി.</p>
<p>അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവ പൊളിച്ചുനീക്കുമെന്നും നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി വിൽപ്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നിതിൻ ഗഡ്കരി &#45; സിപി ജോണ്‍ കൂടിക്കാഴ്ച : കേരളത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുകൂല പ്രതികരണം</title>
<link>https://thekeralajournal.com/2776</link>
<guid>https://thekeralajournal.com/2776</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d60a56b4d8.jpg" length="69400" type="image/jpeg"/>
<pubDate>Thu, 25 Jun 2026 22:39:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വിവിധ ഓൺലൈൻ പോർട്ടലുകളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി സി.പി. ജോൺ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.</p>
<p>കേരളം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചതായി സി.പി. ജോൺ അറിയിച്ചു. ദേശീയപാതകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറ ദൃശ്യങ്ങളും വെയ്റ്റ്-ഇൻ-മോഷൻ സംവിധാനത്തിലെ വിവരങ്ങളും കേരള മോട്ടോർ വാഹന വകുപ്പുമായി പങ്കിടുന്നതിനുള്ള നടപടികൾ സ്വീകരിക്കും.</p>
<p>വെയ്റ്റ്-ഇൻ-മോഷൻ സംവിധാനത്തിന്റെ നവീകരണം ഒരു വർഷത്തിനകം പൂർത്തിയാകുന്നതോടെ വിവരങ്ങൾ സമയബന്ധിതമായി കൈമാറാൻ സാധിക്കും. സംസ്ഥാനത്തെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.</p>
<p>കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾക്കെതിരെ നടപടി ശക്തമാക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ സംസ്ഥാനതലത്തിൽ തന്നെ റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>വാഹൻ, സാരഥി ഓൺലൈൻ സേവനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ-ചലാൻ സംവിധാനം കേരള NIC സംവിധാനവുമായി ഏകോപിപ്പിച്ച് ഉടൻ നടപ്പാക്കാനും തീരുമാനമായി.</p>
<p>അതേസമയം, അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രൂപരേഖ അന്തിമമായിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും സി.പി. ജോൺ വ്യക്തമാക്കി. വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ സർക്കാർ യുവാക്കളെ കബളിപ്പിച്ചെന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2775</link>
<guid>https://thekeralajournal.com/2775</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d1f464f81d.jpg" length="120607" type="image/jpeg"/>
<pubDate>Thu, 25 Jun 2026 18:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമയുടെ നേതൃത്വത്തിൽ നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ നടക്കും. ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല നാളെ ഉച്ചയ്ക്ക് 2 മണിക്ക് കട്ടപ്പന ആർ.എം.എസ്. സ്‌പൈസസ് ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഇടുക്കി എം.എൽ.എ റോയി കെ. പൗലോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശില്പശാലയിൽ കട്ടപ്പന നഗരസഭ ചെയർമാൻ, മണ്ഡലത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>ഇടുക്കിയുടെ ഭാവി വികസന സാധ്യതകൾ കണ്ടെത്തുകയും നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, റോഡ് വികസനം, അക്കാദമിക മേഖല, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ ചർച്ചയ്ക്ക് വിധേയമാകും.</p>
<p>പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും ചർച്ചകളിൽ ഉയർന്നുവരുന്ന ആശയങ്ങളും ഉൾപ്പെടുത്തി ഇടുക്കിയുടെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തും. ശില്പശാലയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഭാവി വികസന പദ്ധതികൾക്കുള്ള മാർഗരേഖയായി അവതരിപ്പിക്കും.</p>
<p>മലയാള മനോരമ കട്ടപ്പന ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മദ്യ നികുതി. ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ. രമേശ് ചെന്നിത്തലയ്ക്ക് പ്രശംസ.</title>
<link>https://thekeralajournal.com/2774</link>
<guid>https://thekeralajournal.com/2774</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3cea43cdb08.jpg" length="44105" type="image/jpeg"/>
<pubDate>Thu, 25 Jun 2026 14:14:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവർജ്ജന നയത്തിന് വിരുദ്ധമായി മദ്യവ്യാപനം കൂട്ടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡീ സതീശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമായിരുന്നു എന്ന് സുധീരൻ പറഞ്ഞു.</p>
<p>​പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് പ്രഖ്യാപിത നയം. എന്നാൽ ലഹരിയുടെ വ്യാപനം മൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ ആരോപിച്ചു.</p>
<p>​മുന്നണിയിൽ വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും, ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>​ബജറ്റ് പ്രൊപ്പോസൽ വെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരമൊരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതാണ്. ഈ വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ മറ്റെല്ലാവരും രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാവുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്.</p>
<p>​ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് വരുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. അതുകൊണ്ട് ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>വെനസ്വേലയിൽ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂകമ്പം; 32 മരണം, 700ലേറെ പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2773</link>
<guid>https://thekeralajournal.com/2773</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3cdd9aac965.jpg" length="141890" type="image/jpeg"/>
<pubDate>Thu, 25 Jun 2026 13:20:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് 39 സെക്കൻഡുകളുടെ ഇടവേളയിൽ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.</p>
<p>വെനസ്വേലയുടെ വടക്കൻ തീരമേഖലയിലെ യാരാകുയ്–മൊറോൺ പ്രദേശങ്ങൾക്കടുത്താണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. ആദ്യം 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ 39 സെക്കൻഡിനകം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.</p>
<p>ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ തകർന്നുവീണതായും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.</p>
<p>പ്രാഥമിക കണക്കുകൾ പ്രകാരം 32 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>ഭൂകമ്പത്തെ തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ (മൈക്വിറ്റിയ) വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സ്കൂളുകളുടെ പ്രവർത്തനവും നിയന്ത്രിച്ചിട്ടുണ്ട്.</p>
<p>നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. പ്രദേശത്ത് തുടർചലനങ്ങൾ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ </p>]]> </content:encoded>
</item>

<item>
<title>വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp;amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2772</link>
<guid>https://thekeralajournal.com/2772</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3ccfe15b707.jpg" length="105643" type="image/jpeg"/>
<pubDate>Thu, 25 Jun 2026 12:20:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങുകൾ കട്ടപ്പന നഗരസഭാ കൗസിലർ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3ccffc1dfc9.jpg" alt=""></p>
<p>ആധുനിക ഉപകരണങ്ങളോടുകൂടിയ മികച്ച ഫിറ്റ്നസ് പരിശീലനം, വിദഗ്ധ ട്രെയിനർമാരുടെ സേവനം, വ്യക്തിഗത പരിശീലന പദ്ധതികൾ, പോഷകാഹാര മാർഗനിർദേശം തുടങ്ങിയ സൗകര്യങ്ങളാണ് ജിമ്മിൽ ഒരുക്കിയിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd0210c26b.jpg" alt=""></p>
<p>ബോക്സിംഗ്, കിക്ക്ബോക്സിംഗ്, എംഎംഎ, മുവായ് തായ് തുടങ്ങിയ ഫൈറ്റ് പരിശീലനങ്ങളും ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 50 അംഗങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും സൗജന്യ ഫിറ്റ്നസ് അനാലിസിസും പ്രത്യേക ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശുചിത്വവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മികച്ച ഫിറ്റ്നസ് അനുഭവം നൽകുകയാണ് വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.</p>
<p>📍 സ്ഥലം: വെട്ടിക്കുഴിക്കവല, കട്ടപ്പന</p>
<p>📞 ബന്ധപ്പെടാൻ: 9048121216</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd041aca22.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു; ഒൻപത് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2770</link>
<guid>https://thekeralajournal.com/2770</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8a303edc8.jpg" length="65094" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:23:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്മനത്ത് ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഒൻപത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.</p>
<p>ഇന്നലെ രാവിലെ നഗരസഭ പരിധിയിലും നാട്ടകം, കുമാരനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലായി ബാർ ഹോട്ടലുകൾ ഉൾപ്പെടെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ചോറ്, ന്യൂഡിൽസ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് പിടിച്ചെടുത്തത്. ഗന്ധത്തിലും നിറത്തിലും മാറ്റം വന്ന നിലയിലായിരുന്ന ഇവ വീണ്ടും ചൂടാക്കി നൽകുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയോ ചെയ്തിരുന്നതായി കണ്ടെത്തി.</p>
<p>ഏത് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്ന വിവരം അധികൃതർ പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.</p>
<p>പരിശോധന ശക്തമാക്കും</p>
<p>ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, രാത്രികാല തട്ടുകടകൾ എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.</p>
<p>ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, സുർജിത്, ലിനീഷ് രാജ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.</p>]]> </content:encoded>
</item>

<item>
<title>ലഹരിയുടെ പ്രത്യാഘാതം ഭയാനകം; പുതുതലമുറ അകലം പാലിക്കണം: ജോസ് കെ. മാണി എം.പി.</title>
<link>https://thekeralajournal.com/2769</link>
<guid>https://thekeralajournal.com/2769</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c89a21e957.jpg" length="65722" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:21:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിയുടെ പ്രത്യാഘാതങ്ങൾ അതീവ ഭയാനകമാണെന്നും പുതുതലമുറ ലഹരിയിൽ നിന്ന് അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മുന്നോടിയായി പാലാ രൂപത കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് ലഹരിയെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. പറഞ്ഞു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും പൊലീസ് നടത്തിവരികയാണെന്നും ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ സന്ദേശവാഹകരായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു മാത്യു ഐ.പി.എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.</p>
<p>വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ സംസാരിച്ചു.</p>
<p><strong>മൂന്ന് മാസം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</strong></p>
<p>ഇന്ന് മുതൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശ പ്രചാരണം, കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കും.</p>
<p>രാവിലെ 9ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചയ്ക്ക് 2.25ന് പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരി വിരുദ്ധ പരിപാടികൾ നടക്കും.</p>]]> </content:encoded>
</item>

<item>
<title>കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2768</link>
<guid>https://thekeralajournal.com/2768</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8925c42f2.jpg" length="80903" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മജീഷ്യനും മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.</p>
<p>ആരോഗ്യ-ശുശ്രൂഷാ രംഗത്ത് മാനുഷികതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും, മറ്റ് ആശുപത്രികളിൽ നിന്ന് കാരിത്താസിനെ വ്യത്യസ്തമാക്കുന്നത് ഈ സേവന മനോഭാവമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ആശുപത്രി മുന്നേറ്റ പാതയിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാതിഥിയായി. റോബോട്ടിക് സർജറി സെന്റർ സ്ഥാപിച്ച് മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കാരിത്താസ് ആശുപത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ ലോകത്തിലേക്ക് നോക്കുകയല്ല, ലോകം കാരിത്താസിലേക്കാണ് നോക്കുന്നത്” എന്നും ബിഷപ് വ്യക്തമാക്കി.</p>
<p>കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുതൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം എന്നിവർ പങ്കെടുത്തു.</p>
<p>നേരത്തെ ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായി ലഭിച്ചിരുന്ന റോബോട്ടിക് സർജറി സേവനം ഇനി മുതൽ ജനറൽ സർജറി, ഗാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.</p>
<p>ശസ്ത്രക്രിയാരംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്ന അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2767</link>
<guid>https://thekeralajournal.com/2767</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c84192695f.jpg" length="158299" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:58:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പുറ്റടി ഹോളി ക്രോസ് കോളേജിൽ വിവിധ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എംജി സർവകലാശാലയുടെ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ജൂൺ 26 വരെ നടക്കുന്ന രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82797aed1.jpg" alt=""></p>
<p>ഇതിനായി സർവകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലായ <strong>cap.mgu.ac.in</strong> ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷനുകൾ നൽകണം.</p>
<p>കോളേജിൽ ഒരുക്കിയിരിക്കുന്ന ഹെൽപ് ഡെസ്ക് മുഖേനയും അഡ്മിഷൻ നേടാവുന്നതാണ്.</p>
<p>രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ജൂൺ 27 മുതൽ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം.ജൂലൈ 1ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82b13bfb2.jpg" alt=""></p>
<p><strong>കോളേജിൽ നിലവിൽ ലഭ്യമായ ബിരുദ കോഴ്‌സുകൾ:</strong></p>
<ul>
<li><strong>B.Com (Honours) </strong>– Co-operation, Finance &amp; Taxation, Logistics Management</li>
<li><strong>BSW (Honours) </strong>– Medical &amp; Psychiatric, Labour Welfare Social Work</li>
<li><strong>BTTM (Honours)</strong> – Aviation Management, Tour Operation Management</li>
<li><strong>BA (Honours)</strong> – English</li>
<li><strong>BBA (Honours) </strong>– Business Analytics, Supply Chain Management (AICTE അംഗീകൃതം)</li>
<li><strong>BCA (Honours) </strong>– Data Science &amp; AI (AICTE അംഗീകൃതം)</li>
</ul>
<p><strong>ബിരുദാനന്തര കോഴ്‌സുകൾ:</strong></p>
<ul>
<li><strong>M.Com – </strong>Finance &amp; Taxation</li>
<li style="font-weight: bold;"><strong>MTTM</strong></li>
<li style="font-weight: bold;"><strong>MSW</strong></li>
<li style="font-weight: bold;"><strong>MAHRM</strong></li>
<li><strong>M.Sc </strong>Computer Science</li>
</ul>
<p><strong>കൂടാതെ 27ൽ അധികം അഡോൺ കോഴ്‌സുകളും കോളേജിൽ ലഭ്യമാണ്.</strong></p>
<ul>
<li>70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഉറപ്പായ സ്കോളർഷിപ്പ് ലഭിക്കും.</li>
<li>ഫുൾ A+ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാണ്.</li>
<li>അലോട്ട്‌മെന്റ് വഴി പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ ഗ്രാന്റിനും അർഹതയുണ്ടാകും</li>
</ul>
<p><strong>കൂടുതൽ വിവരങ്ങൾക്ക്: 9446982769,9562600011</strong></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c8376d59dd.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ നടപടി റദ്ദാക്കണം: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2766</link>
<guid>https://thekeralajournal.com/2766</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7f479d489.jpg" length="44864" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:37:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.</p>
<p>വീര്യം കുറഞ്ഞ മദ്യം യഥേഷ്ടം വിൽക്കാൻ സാഹചര്യമൊരുങ്ങുന്നതോടെ കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പുതിയ മദ്യപാന ശീലത്തിലേക്ക് കടന്നുവരാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബിഷപ് ആവശ്യപ്പെട്ടു.</p>
<p>ലഹരിയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന നടപടികളാണ് പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ സ്വാഗതാർഹമാണെന്നും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>രൂപത കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സിൽവി ചുനയംമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍; ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറിയാകും</title>
<link>https://thekeralajournal.com/2765</link>
<guid>https://thekeralajournal.com/2765</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7d92e2ee3.jpg" length="86167" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:30:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.</p>
<p>കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ അംഗം, തിരുവനന്തപുരം, എറണാകുളം വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്.</p>
<p>ലോകായുക്തയിൽ ഉൾപ്പെടെ സർക്കാർ പ്ലീഡർമാരുടെ നിയമനം</p>
<p>ലോകായുക്ത സ്പെഷ്യൽ ഗവ. പ്ലീഡറായി എൻ. അനിൽകുമാറിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയിൽ നാല് സ്പെഷ്യൽ ഗവ. പ്ലീഡർമാർ, 12 സീനിയർ ഗവ. പ്ലീഡർമാർ, 24 ഗവ. പ്ലീഡർമാർ എന്നിവരെയും നിയമിക്കും.</p>
<p>മരണപ്പെട്ട കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം</p>
<p>ബംഗളൂരു ശിവാജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.</p>
<p>കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു.</p>
<p>ഇടുക്കിയിലെ ഭൂമി പതിവ് ഓഫീസുകൾക്ക് തസ്തിക തുടർച്ച</p>
<p>ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശൂർ ജില്ലയിലെ തൃശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും, നേമം റെയിൽ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെയും ആകെ 243 തസ്തികകൾ ഒരു വർഷത്തേക്ക് കൂടി തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി</title>
<link>https://thekeralajournal.com/2764</link>
<guid>https://thekeralajournal.com/2764</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7cc516b41.jpg" length="119285" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:26:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.</p>
<p>ഉത്തരവായ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.</p>
<p>സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.</p>
<p>വി.വി. ഫിലിപ്പ്, ടി. ചെല്ലപ്പൻ, പി.പി. സൂര്യകുമാർ, എം.എം. ഇമ്മാനുവൽ, മോളിക്കുട്ടി മാത്യു, പി.കെ. ശ്യാമള, പി.എസ്. ഷംസുദീൻ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.ജില്ലാ പെൻഷൻ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ശുപാർശ</title>
<link>https://thekeralajournal.com/2763</link>
<guid>https://thekeralajournal.com/2763</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7c4c5b872.jpg" length="76120" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:24:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.</p>
<p>കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ അംഗം, തിരുവനന്തപുരം, എറണാകുളം വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ഈസ്റ്റ് എഫ്.ഡി.എ വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു</title>
<link>https://thekeralajournal.com/2762</link>
<guid>https://thekeralajournal.com/2762</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7a724ae83.jpg" length="110580" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരിയാർ ഈസ്റ്റ് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വരും വർഷങ്ങളിലെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. പെരിയാർ ഈസ്റ്റ് എഫ്.ഡി.എ ചെയർമാൻ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങളിലും ഇക്കോ ടൂറിസം വികസനത്തിലും പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷനിലെ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള വരവ്-ചെലവ് കണക്കുകളും അടുത്ത വർഷത്തേക്കുള്ള ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം കണക്കുകളും ബജറ്റും യോഗം അംഗീകരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7a89cfc80.jpg" alt=""></p>
<p>വനസംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹങ്ങളുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7abe6456e.jpg" alt=""></p>
<p>പെരിയാർ ഈസ്റ്റ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ., എഫ്.ഡി.എ പ്രതിനിധി ഷാജി കുരിശുംമൂട് എന്നിവർ ആശംസകൾ നേർന്നു. ഇ.ഡി.സി സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ഇതര വകുപ്പ് ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ മാർച്ച്</title>
<link>https://thekeralajournal.com/2761</link>
<guid>https://thekeralajournal.com/2761</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3bf903de82d.jpg" length="95125" type="image/jpeg"/>
<pubDate>Wed, 24 Jun 2026 21:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.</p>
<p>മണർകാട് കവലയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ് ഉദ്ഘാടനം ചെയ്തു.</p>
<p>സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സ. സിബി താളിക്കല്ല് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. ടി.പി. പ്രദീപ് കുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ടി. അനിൽകുമാർ, മണർകാട് ലോക്കൽ സെക്രട്ടറി രാജേഷ് ജോൺ എന്നിവർ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍</title>
<link>https://thekeralajournal.com/2760</link>
<guid>https://thekeralajournal.com/2760</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b31194143d.jpg" length="60870" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമൃത സിങ് നായക് നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.</p>
<p>തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും പരിസര പ്രദേശങ്ങളിലും അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്‌ഥാനക്കാര്‍ നടത്തുന്ന കടകളും അവര്‍ താമസിക്കുന്ന ലയങ്ങളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.</p>
<p>മേഖലയില്‍ ലഹരി വിപണനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി പോലീസും എക്‌സൈസും സംയുക്തമായും അല്ലാതെയും നിരന്തര പരിശോധനകളാണ് നടത്തിവരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആളുകളെ ചോദ്യം ചെയ്യുകയും, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മാരക ലഹരിമരുന്നുകള്‍ എന്നിവ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയും ചെയ്യുന്നുണ്ട്.</p>
<p>അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളും തോട്ടം മേഖലകളിലെ ലയങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2759</link>
<guid>https://thekeralajournal.com/2759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b305ae8752.jpg" length="151133" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:48:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്തെ 16 വഴിയോര കച്ചവട സ്ഥാപനങ്ങൾ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കി. മൂന്ന് ദിവസം മുൻപ് നൽകിയ നോട്ടീസിൽ സ്ഥലം ഒഴിയാൻ നിർദേശിച്ചിരുന്നെങ്കിലും വ്യാപാരികൾ ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി നടപടി സ്വീകരിച്ചത്.</p>
<p>ഉപജീവന മാർഗം തടയരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയ ഒരു സ്ഥാപനം മാത്രം പൊളിച്ചുമാറ്റിയില്ല.</p>
<p>കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ മഴക്കാലത്ത് ഇതിന് സമീപമുണ്ടായ വലിയ മണ്ണിടിച്ചിലിൽ ലോറി മണ്ണിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പഴയ മൂന്നാർ സർക്കാർ കോളേജും ഈ പ്രദേശത്തിന് സമീപമാണ്.</p>
<p>ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്തെ വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു.</p>
<p>ഗതാഗതം സുഗമമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>റവന്യൂ, പോലീസ്, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കലിന് ദേവികുളം സബ് കലക്ടർ വി.എം. ആര്യ, മൂന്നാർ പോലീസ് ഇൻസ്പെക്ടർ ജെ. ബിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഖേത് ബജാവോ അഭിയാൻ: പഞ്ചായത്തിലെ കർഷകർക്കായി ബോധവത്കരണ ക്യാമ്പയിൻസംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2758</link>
<guid>https://thekeralajournal.com/2758</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b2f6e69b63.jpg" length="80165" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:44:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി : കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ ഇടുക്കിയും കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്കായി ഖേത് ബജാവോ അഭിയാൻ പരിപാടി സംഘടിപ്പിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠി വീണ്ടെടുക്കുക, ജൈവ രീതിയിലുള്ള കാർഷികമുറകൾ ആരംഭിക്കുക, പുതിയ കൃഷിരീതികൾ പകർന്ന് നൽകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ബിജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്‌ട്മാറ്റർ സ്പെഷ്യലിസ്റ്റ് അഷിബ ക്ലാസിന് നേതൃത്വം നൽകി.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിമാവോലിൽ, കൃഷി ഓഫീസർ സോജി തോമസ്, അസി. കൃഷി ഓഫീസർ ജിബി പി.ആർ, അസിസ്റ്റന്റുമാരായ രജനി സി.എസ്, ഷിബു ഗോപാലൻ, ആത്മ എ.ടി.എം ശാലിനി പി.എം എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: രണ്ടാം അലോട്മെന്റിന് ഓപ്‌ഷൻ പുനഃക്രമീകരണം നിർബന്ധം</title>
<link>https://thekeralajournal.com/2757</link>
<guid>https://thekeralajournal.com/2757</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d6ceebfa8.jpg" length="117225" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:40:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർ വീണ്ടും ഓപ്‌ഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതിനുള്ള അവസാന തീയതി ജൂൺ 26 ആണ്.</p>
<p>മുൻപ് രജിസ്റ്റർ ചെയ്ത അപേക്ഷകർ രണ്ടാം അലോട്ട്മെന്റിനായി പുതിയ ഓപ്‌ഷനുകൾ സമർപ്പിക്കണം. ഒന്നാം അലോട്ട്മെന്റിൽ നൽകിയ ഓപ്‌ഷനുകൾ രണ്ടാം അലോട്ട്മെന്റിൽ ഉയർന്ന മുൻഗണനയായി സ്വമേധയാ പരിഗണിക്കപ്പെടില്ല. അതിനാൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ഓപ്‌ഷനുകൾ പുതുക്കി നൽകണം.</p>
<p>ഇതുവരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് ജൂൺ 26 വരെ പുതുതായി അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. മുൻപ് നൽകിയ അപേക്ഷയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ഈ കാലയളവിൽ സൗകര്യമുണ്ട്.</p>
<p>കമ്മ്യൂണിറ്റി ക്വാട്ട, പി.ഡി. ക്വാട്ട എന്നിവയിലേക്കുള്ള ഓപ്‌ഷനുകൾ നൽകുന്നതിനും പുതിയ അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള സൗകര്യവും ലഭ്യമാണ്.</p>
<p>നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് വീണ്ടും ഓപ്‌ഷൻ നൽകാനുള്ള അവസരം രണ്ടാം അലോട്ട്മെന്റ് രജിസ്ട്രേഷൻ അവസാനിക്കുന്ന ജൂൺ 26 വരെ മാത്രമായിരിക്കും. തുടർന്ന് നടക്കുന്ന അലോട്ട്മെന്റുകളിൽ നിലവിൽ പ്രവേശനം നേടിയ അപേക്ഷകരെ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>അപേക്ഷകർ സമയപരിധിക്കുള്ളിൽ രജിസ്ട്രേഷൻ, ഓപ്‌ഷൻ പുനഃക്രമീകരണം, ആവശ്യമായ തിരുത്തലുകൾ എന്നിവ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മുഹറം അവധി മാറ്റി;  അവധി വെള്ളിയാഴ്ച</title>
<link>https://thekeralajournal.com/2756</link>
<guid>https://thekeralajournal.com/2756</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3aae7f2b857.jpg" length="45680" type="image/jpeg"/>
<pubDate>Tue, 23 Jun 2026 21:34:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ മുഹറം പൊതു അവധിയിൽ മാറ്റം വരുത്തി സർക്കാർ. വ്യാഴാഴ്ചയായി പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.</p>
<p>മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിൽ മുഹറം ദിനം വെള്ളിയാഴ്ചയായതിനാലാണ് പൊതു അവധിയും അതനുസരിച്ച് മാറ്റിയത്. ഇതോടെ വ്യാഴാഴ്ച സാധാരണ പ്രവർത്തിദിനമായിരിക്കും. വെള്ളിയാഴ്ച സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പൊതു അവധി ബാധകമായിരിക്കും.</p>
<p>മുഹറം ദിനവുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച അവധി ഉത്തരവിൽ പുതിയ സാഹചര്യത്തിന് അനുസരിച്ച് തിരുത്തൽ വരുത്തിയതായും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാൽ പുനരധിവാസം ഡിസിസി നിർദേശം സ്വാഗതാർഹം സിപിഐഎം.</title>
<link>https://thekeralajournal.com/2754</link>
<guid>https://thekeralajournal.com/2754</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3a82c1e241d.jpg" length="102798" type="image/jpeg"/>
<pubDate>Tue, 23 Jun 2026 18:28:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി:ചിന്നക്കനാൽ പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്റെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. എ കെ ആന്റണി സർക്കാരിന്റെ കാലത്ത് വേണ്ടത്ര പഠനമോ കൂടിയാലോചനകളോ ഇല്ലാതെ ഗോത്ര ജന വിഭാഗങ്ങളെ ചിന്നക്കനാൽ മേഖലയിൽ പുനരധിവസിപ്പിച്ചതാണ് വന്യജീവി ആക്രമണത്തിലൂടെ ഒട്ടേറെ ആളുകൾ മരിക്കാനിടയായ സാഹചര്യം ഉണ്ടായതെന്ന വിലയിരുത്തൽ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ വന്യജീവികൾ വിരഹിക്കുന്ന വനപ്രദേശത്തു കൊണ്ടുപോയി ഗോത്രജന വിഭാഗങ്ങളെ പുനര ദി വാസിപ്പിച്ച നടപടി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഐഎം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു ഇപ്പോൾ സിപി മാത്യു പറഞ്ഞിട്ടുള്ള അഭിപ്രായവും അതുതന്നെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും വന്യജീവി ആക്രമണത്തെ നേരിടുന്നതിനോടൊപ്പം ജീവന് ഭീഷണി നേരിടുന്ന ചിന്നക്കനാൽ മേഖലയിൽ താമസിക്കുന്ന മുഴുവൻ ജലവിഭാഗങ്ങളെയും മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സിവി വർഗീസ് പറഞ്ഞു</p>]]> </content:encoded>
</item>

<item>
<title>കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു</title>
<link>https://thekeralajournal.com/2753</link>
<guid>https://thekeralajournal.com/2753</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e86ede988.jpg" length="61177" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:29:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പൻ സ്വദേശികളായ ജസ്റ്റിൻ ജോസിനും അമ്മ ജോളിക്കുമാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ഇന്നലെ രാത്രിയായിരുന്നു അപകടം. ജോളി പാചകം ചെയ്യുന്നതിനിടെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് തീ പടർന്നത്. ആദ്യം റെഗുലേറ്റർ കണക്‌ട് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് വീണ്ടും ബലമായി ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.</p>
<p>തീ പടർന്നതോടെ സിലിണ്ടർ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ വീടിന്റെ അടുക്കളയും സമീപത്തെ മുറിയും തകർന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.</p>]]> </content:encoded>
</item>

<item>
<title>ബജറ്റ് നിർദേശം ലഹരിവിരുദ്ധ പോരാട്ടത്തെ തകർക്കും: ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/2752</link>
<guid>https://thekeralajournal.com/2752</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e2f793fdc.jpg" length="449695" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:07:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ ബജറ്റ് നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കുന്നതാണ് ഈ നടപടിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് കുറ്റപ്പെടുത്തി.</p>
<p>​ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ ലഹരിയും ഒരുപോലെ വിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം എളുപ്പത്തിൽ ലഭ്യമാക്കിയാൽ യുവാക്കൾ മാരകമായ ലഹരിപദാർത്ഥങ്ങളിലേക്ക് തിരിയില്ലെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല. വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണെന്നും അല്ലാതെ അവരെ ലഹരിയുടെ അടിമകളാക്കാനല്ലെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വീണ്ടും അപകടകരമായ സാഹസിക യാത്ര</title>
<link>https://thekeralajournal.com/2751</link>
<guid>https://thekeralajournal.com/2751</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e03ac2ee6.jpg" length="95441" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ റോഡിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടകരമായ സാഹസിക യാത്ര.ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിന് സമീപമാണ് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇന്നോവ കാറിന്റെ ഇരുവശങ്ങളിലെ ജനാലകളിൽ കയറിയിരുന്ന് യാത്ര നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.</p>
<p>തിരക്കേറിയ റോഡിലൂടെ വാഹനം സഞ്ചരിക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ അപകടകരമായ പ്രകടനം. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാവുന്ന സാഹചര്യത്തിൽ ഇത്തരം യാത്രകൾ ആശങ്ക ഉയർത്തുകയാണ്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചില വിനോദസഞ്ചാരികൾ മൂന്നാറിൽ ഇത്തരത്തിലുള്ള നിയമലംഘന യാത്രകൾ നടത്തുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/2750</link>
<guid>https://thekeralajournal.com/2750</guid>
<description><![CDATA[ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39de5a0c657.jpg" length="622679" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.</p>
<p>നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഇന്നും തുടരും. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>കർണാടക തീരത്തും സമാനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.</p>
<p>കൊങ്കൺ-ഗോവ തീരം, മധ്യ കിഴക്കൻ അറബിക്കടൽ, കേരള തീരം, കന്യാകുമാരി മേഖല, ലക്ഷദ്വീപ് പ്രദേശങ്ങൾ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ബംഗാൾ ഉൾക്കടൽ മേഖലകൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന്</title>
<link>https://thekeralajournal.com/2749</link>
<guid>https://thekeralajournal.com/2749</guid>
<description><![CDATA[ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായാണ് ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39dae6c1995.jpg" length="66481" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.</p>
<p>29ന് രാവിലെ 9 മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. ഇ.പി.എഫ് സംബന്ധമായ പരാതികൾ മൂന്നാർ ഇ.പി.എഫ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 24ന് മുൻപ് സമർപ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാവുന്നതാണ്.</p>
<p>പരിപാടി ദിവസം നേരിട്ട് ഹാജരായി നൽകുന്ന പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497401056, 8921247470.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജിലെ നീതി മെഡിക്കൽ സ്റ്റോറിനും ലാബിനുമെതിരെ പരാതി</title>
<link>https://thekeralajournal.com/2748</link>
<guid>https://thekeralajournal.com/2748</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d94a3890a.jpg" length="73653" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:24:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിനും നീതി മെഡിക്കൽ ലാബിനുമെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ്. ഇവ നിർത്തലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പകരം സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.</p>
<p>ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലാണ് നീതി മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നതെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിരുന്ന ഒരു സൊസൈറ്റിയുടെ പേരിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു.</p>
<p>ഇടുക്കി മെഡിക്കൽ കോളജിന്റെ മറവിൽ നടക്കുന്നുവെന്ന് ആരോപിക്കുന്ന ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആവശ്യപ്പെട്ടു.</p>
<p>യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുണ്‍ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് തുടങ്ങിയവരും മന്ത്രിക്ക് പരാതി നൽകുന്നതിനായി എത്തിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു</title>
<link>https://thekeralajournal.com/2747</link>
<guid>https://thekeralajournal.com/2747</guid>
<description><![CDATA[ വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും ആക്ഷേപം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d8957b8cd.jpg" length="131947" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:21:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്.</p>
<p>കഴിഞ്ഞ 16 മുതൽ കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് പോത്തിറച്ചിയുടെ വില 480 രൂപയായി ഉയർത്തി. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് വില വർധിപ്പിക്കാനുള്ള കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.</p>
<p>എന്നാൽ ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി കുറഞ്ഞുവെന്ന വ്യാപാരികളുടെ വാദത്തിന് പിന്നാലെ ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകൾ മൂന്ന് ദിവസം അടച്ചിട്ടിരുന്നു. പിന്നീട് വില വർധിപ്പിച്ച ശേഷമാണ് കടകൾ വീണ്ടും തുറന്നത്.</p>
<p>ഇറച്ചി വില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇടത്തരം കുടുംബങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ ഇറച്ചി വാങ്ങുന്നതുപോലും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. വിപണി വില നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നാണ് ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>എം.ജി. സർവകലാശാല ബിരുദ ഏകജാലകം: രണ്ടാം അലോട്ട്മെന്റ് ന് ജൂൺ 23 മുതൽ 26 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2746</link>
<guid>https://thekeralajournal.com/2746</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d6a5df6b0.jpg" length="90121" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:14:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനമായ CAP (Centralised Allotment Process) പ്രകാരമുള്ള രണ്ടാം അലോട്ട്മെന്റ് നടപടികൾ ഇന്ന് മുതൽ ആരംഭിക്കുന്നു.</p>
<p>ജൂൺ 23 മുതൽ 26 വരെ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടാനായി അപേക്ഷിക്കാം.നിലവിൽ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടാത്തവർക്കും, നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും സർവകലാശാല അവസരം ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a39d6cf1087c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>‘പ്രിയദർശിനി യാത്രാ പദ്ധതി’; ലോഗോ രൂപകൽപ്പനാ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2745</link>
<guid>https://thekeralajournal.com/2745</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3939680d035.jpg" length="118426" type="image/jpeg"/>
<pubDate>Mon, 22 Jun 2026 19:02:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വനിതാ ശാക്തീകരണവും സാമൂഹിക സമത്വവും ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശിനി യാത്രാ പദ്ധതിയ്ക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി പൊതുജനങ്ങളിൽ നിന്നും യാത്രക്കാരിൽ നിന്നും എൻട്രികൾ ക്ഷണിച്ചു.</p>
<p>വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ ലോഗോകളാണ് ക്ഷണിക്കുന്നത്.</p>
<p>മികച്ച ലോഗോയ്ക്ക് 10,000 രൂപയുടെ സമ്മാനം നൽകും. ലോഗോയിൽ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര തുടങ്ങിയ ആശയങ്ങൾ വ്യക്തമായി പ്രതിഫലിക്കണമെന്നും ‘പ്രിയദർശിനി’ പദ്ധതിയുടെ സന്ദേശം ഉൾക്കൊള്ളണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p>ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ഉപയോഗാവകാശം കെ.എസ്.ആർ.ടി.സി.യ്ക്ക് ആയിരിക്കും.</p>
<p>PNG, PSD, PDF, CDR, Vector Format എന്നിവയിൽ ലോഗോകൾ സമർപ്പിക്കാം. കുറഞ്ഞത് 300 DPI റസലൂഷനും 6000 × 6000 പിക്സൽ വലുപ്പവും ഉണ്ടായിരിക്കണം.</p>
<p>പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, 50 മുതൽ 100 വാക്കുകൾ വരെയുള്ള ആശയ വിവരണം എന്നിവ സഹിതം എൻട്രികൾ അയയ്ക്കണം.</p>
<p>എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: priyadarshini@keralartc.com</p>
<p>അവസാന തീയതി: 2026 ജൂൺ 30.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം: സബ് കലക്ടർ ഇടുക്കി വില്ലേജ് ഓഫീസിൽ ജനങ്ങളെ നേരിൽ കാണും</title>
<link>https://thekeralajournal.com/2744</link>
<guid>https://thekeralajournal.com/2744</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3924b7e1ef4.jpg" length="101998" type="image/jpeg"/>
<pubDate>Mon, 22 Jun 2026 17:34:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗ്രാമതല ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനുമായി സബ് കലക്ടർ ഇടുക്കിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ജനങ്ങളോടൊപ്പം” കാമ്പയിന്റെ ഭാഗമായി സബ് കലക്ടർ വില്ലേജ് ഓഫീസുകളിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നു.</p>
<p>കാമ്പയിന്റെ ഭാഗമായി ഒരു വില്ലേജ് ഓഫീസിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും, പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ഭരണസേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട ഭൂമി, റവന്യൂ സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, കൈയ്യേറ്റം, മറ്റ് ഭരണപരമായ വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും സബ് കലക്ടർ നേരിട്ട് സ്വീകരിക്കും. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി പരിഹാരം ഉറപ്പാക്കും.</p>
<p>കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമങ്ങൾ ഇതിനോടകം സന്ദർശിച്ചിട്ടുള്ള സബ് കലക്ടർ, പൊതുജനങ്ങൾ ഉന്നയിച്ച നിരവധി വിഷയങ്ങളിൽ വകുപ്പുകളുടെ ഏകോപനത്തോടെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.</p>
<p><span style="text-decoration: underline;"><strong>അടുത്ത സന്ദർശനം</strong></span></p>
<p>ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജ് സന്ദർശിച്ച് സബ് കലക്ടർ ജനങ്ങളെ കാണുന്നത് ജൂൺ 24 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇടുക്കി വില്ലേജ് ഓഫീസിൽ വച്ചാണ്.</p>
<p>ഇടുക്കി വില്ലേജിലെ നിവാസികൾക്ക്:</p>
<ul>
<li>അപേക്ഷകളും പരാതികളും നേരിട്ട് സമർപ്പിക്കാനും</li>
<li>തീർപ്പാകാത്ത വിഷയങ്ങളിൽ വ്യക്തത തേടാനും</li>
<li>പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.</li>
</ul>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ചിലെ ഇറച്ചിവില വർധന പിൻവലിക്കണം; പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റുമാർ</title>
<link>https://thekeralajournal.com/2743</link>
<guid>https://thekeralajournal.com/2743</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39202132289.jpg" length="68161" type="image/jpeg"/>
<pubDate>Mon, 22 Jun 2026 17:14:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ച് മേഖലയിൽ നടപ്പാക്കിയ ഭീമമായ ഇറച്ചിവില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ രംഗത്ത്. സാധാരണക്കാരായ ജനങ്ങൾ കൂടുതലായി താമസിക്കുന്ന ഇരട്ടയാർ, കാമാക്ഷി, വാത്തിക്കുടി മേഖലകളിൽ ഇറച്ചിവില വർധിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>മാംസ വ്യാപാരികൾ സംഘടിച്ച് പഞ്ചായത്ത് തലത്തിൽ നടത്തിയിരുന്ന ലേല നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ചതായും, മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്കാണ് പല സ്ഥലങ്ങളിലും ലേലം സ്വന്തമാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു. തുടർന്ന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ വില വർധിപ്പിച്ചതായും അവർ പറഞ്ഞു.</p>
<p>നിയമപരമായി പഞ്ചായത്തുകൾക്ക് വില നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ടെന്നും വില നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കാണെന്നും പ്രസിഡന്റുമാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.</p>
<p>വിശേഷ ദിവസങ്ങൾ മുന്നിൽ കണ്ടുള്ള അന്യായമായ വില വർധന സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും, ഇതിനെതിരെ ജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.</p>
<p>വില വർധന ചോദ്യം ചെയ്തപ്പോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുണ്ടെന്നും പഞ്ചായത്തിനോ മറ്റ് അധികാരികൾക്കോ ഇടപെടാനാകില്ലെന്നുമാണ് വ്യാപാരികൾ പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് ഇപ്പോൾ മാംസ വിൽപ്പന നടക്കുന്നതെന്നും, ഇത് വ്യാപാരികൾക്ക് തോന്നുംപടി വില നിശ്ചയിക്കാൻ അവസരം ഒരുക്കുന്നതായും അവർ പറഞ്ഞു. നിലവിൽ മാടുകളുടെ വിലയിൽ വർധനയില്ലാത്ത സാഹചര്യത്തിൽ ഇറച്ചിവില അന്യായമായി ഉയർത്തിയതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു.</p>
<p>വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എൻ. ബിജു, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്</p>]]> </content:encoded>
</item>

<item>
<title>തങ്കമണി സെന്റ് തോമസ് സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കും വിവിധ ക്ലബ്ബുകൾക്കും തുടക്കമായി</title>
<link>https://thekeralajournal.com/2742</link>
<guid>https://thekeralajournal.com/2742</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388db8686a7.jpg" length="59040" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:49:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ സംസാരിച്ചു.</p>
<p>വിദ്യാർഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി 20 കുട്ടികളെ തെരഞ്ഞെടുത്ത് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പുതിയ പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. എഴുത്തുകാരെക്കുറിച്ചും അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ തന്നെ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.</p>
<p>പദ്ധതിയുടെ ആദ്യ ഭാഗമായി മോബിൻ മോഹൻ തന്റെ പുസ്തകം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വരും വർഷം മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാഗമണിലെ ഭൂമി കൈയേറ്റം: സിറിയക് തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ചു</title>
<link>https://thekeralajournal.com/2741</link>
<guid>https://thekeralajournal.com/2741</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388d065a3fb.jpg" length="95673" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:47:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമണിൽ സർക്കാർ ഭൂമി കൈയേറ്റം നടന്നതായി കണ്ടെത്തിയ പ്രദേശം സിറിയക് തോമസ് എം.എൽ.എ സന്ദർശിച്ചു. സർക്കാർ ഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.</p>
<p>വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കാര്യങ്ങൾ സർക്കാരിന്റെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.</p>
<p>എം.എൽ.എയോടൊപ്പം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ്, വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരും പ്രദേശം സന്ദർശിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയത് ഏകപക്ഷീയ നടപടി: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/2740</link>
<guid>https://thekeralajournal.com/2740</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3889d246a75.jpg" length="90729" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:33:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ ഡാം സുരക്ഷാ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് എം.പി കത്ത് നൽകി.</p>
<p>ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ) നിലവിൽ വന്നതിനെ തുടർന്ന് സമഗ്രമായ ഡാം സുരക്ഷാ പരിശോധന (സി.ഡി.എസ്.ഇ) പ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായാണ് നിഷ്പക്ഷ വിദഗ്ധർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചത്.</p>
<p>ഈ കമ്മിറ്റിയിലേക്ക് കേരള സർക്കാർ നിർദേശിച്ച പ്രതിനിധിയായ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി നീക്കിയതായാണ് എം.പി ആരോപിച്ചത്. കേരള സർക്കാർ മൂന്ന് പേരുകൾ നിർദേശിച്ചിരുന്നതിൽ നിന്ന് കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എൻജിനിയർ കൂടിയായ ശിവരാജന്റെ പേര് ഉൾപ്പെടുത്തിയത് എൻ.ഡി.എസ്.എ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യാതൊരു മുന്നറിയിപ്പും നൽകാതെ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത് ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും, തമിഴ്നാട് സർക്കാർ നിർദേശിച്ച പ്രതിനിധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിനിധിയെ മാറ്റാനുള്ള കാരണങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട ബാധ്യത എൻ.ഡി.എസ്.എയ്ക്കുണ്ടെന്നും എം.പി വ്യക്തമാക്കി.</p>
<p>പകരം പ്രതിനിധിയെ നിർദേശിക്കാനുള്ള അവസരം പോലും കേരളത്തിന് നൽകാതെ എൻ.ഡി.എസ്.എ തന്നെ പുതിയ ആളെ തീരുമാനിച്ചത് നീതിരഹിതമായ നടപടിയാണെന്നും, ഇതിലൂടെ കേരളത്തിന്റെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.</p>
<p>കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് നടപടി തിരുത്തണമെന്നും, സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്ത് പരിഗണിച്ച് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>വേനൽമഴയുടെ കുറവ് ഏലം കൃഷിക്ക് തിരിച്ചടിയാകുന്നു ; ഉത്പാദനം കുത്തനെ കുറഞ്ഞു</title>
<link>https://thekeralajournal.com/2739</link>
<guid>https://thekeralajournal.com/2739</guid>
<description><![CDATA[ വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388854048eb.jpg" length="119007" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:26:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽമഴ കൃത്യമായി ലഭിക്കാത്തത് ഏലം കൃഷിയെ സാരമായി ബാധിച്ചു. ജൂൺ മാസത്തിലെ ആദ്യ വിളവെടുപ്പിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏലക്കായുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞതായി കർഷകർ പറയുന്നു.</p>
<p>ഉത്പാദനത്തിൽ മാത്രമല്ല, ഏലക്കായുടെ ഗുണനിലവാരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ചെടികളിൽ ഉണ്ടാകുന്ന കായകളുടെ എണ്ണവും വലിപ്പവും കുറഞ്ഞതിനൊപ്പം, ഏലക്കായുടെ സ്വാഭാവികമായ പച്ചനിറത്തിനും മങ്ങലേറ്റതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ഏറ്റവും കൂടുതൽ വിളവ് ലഭിക്കേണ്ട ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഉത്പാദനം കുറയാനാണ് സാധ്യത. ഇതിനിടെ ക്രമരഹിതമായ മഴയെ തുടർന്ന് പീരുമേട് മേഖലയിലെ നിരവധി തോട്ടങ്ങളിൽ ഏലച്ചെടികൾക്ക് അഴുകൽ രോഗം വ്യാപിക്കുന്നതും കർഷകർക്ക് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.</p>
<p><strong>ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു</strong></p>
<p>ഏലം കൃഷിയും വിപണനവും കൂടുതൽ സുതാര്യമാക്കുന്നതിനായി സ്‌പൈസസ് ബോർഡ് ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ കർഷകർക്ക് അപേക്ഷിക്കാം.</p>
<p>പദ്ധതിയുടെ ഭാഗമായി ഏലം തോട്ടങ്ങളുടെ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ കർഷകനും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. സ്‌പൈസസ് ബോർഡിന്റെ ലൈസൻസുള്ള ഡിപ്പോകളിൽ ഏലം ലേലം ചെയ്യാൻ ഇനി മുതൽ പൂളിങ് നമ്പർ നിർബന്ധമായിരിക്കും.</p>
<p>പുതിയ സംവിധാനത്തിലൂടെ ഏലത്തിന്റെ യഥാർത്ഥ ഉത്പാദന വിവരങ്ങളും വിപണിയിലെ വരവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു. കർഷകർ തങ്ങളുടെ തോട്ടങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ എത്രയും വേഗം സമീപത്തെ സ്‌പൈസസ് ബോർഡ് ഓഫീസുകളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p><strong>ഉത്പാദനം കുറഞ്ഞു; വിപണിയിൽ റെക്കോർഡ് വില</strong></p>
<p>ഉത്പാദനം കുറഞ്ഞതോടെ ഏലക്കയ്ക്ക് വിപണിയിൽ മികച്ച വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വണ്ടൻമേട്ടിൽ നടന്ന സ്‌പൈസസ് ബോർഡ് ഏല ലേലത്തിൽ കർഷകർക്ക് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് 3556 രൂപ ആയിരുന്നു. ശരാശരി വില 2585 രൂപ വരെ ലഭിച്ചു. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചന.</p>]]> </content:encoded>
</item>

<item>
<title>മൂന്ന് കോടി രൂപയുടെ സ്കൂൾ കെട്ടിടം പാതിവഴിയിൽ; വാഗമൺ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് സ്വപ്നം ഇനിയും യാഥാർഥ്യമായില്ല</title>
<link>https://thekeralajournal.com/2738</link>
<guid>https://thekeralajournal.com/2738</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388717602ad.jpg" length="67840" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:21:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമൺ: വിദ്യാർത്ഥികളുടെ പഠനസൗകര്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച വാഗമൺ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാകാതെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു.</p>
<p>2020ൽ അന്നത്തെ എം.എൽ.എ ഇ.എസ് ബിജിമോൾയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് കോടി രൂപയുടെ ഫണ്ട് അനുവദിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഹൈടെക് പഠനസൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്.</p>
<p>ക്ലാസ് മുറികളുടെയും ലാബുകളുടെയും കുറവ് പരിഹരിച്ച് മികച്ച പഠനാന്തരീക്ഷം ഒരുക്കുക, സ്കൂളിനെ മികച്ച പാഠ്യേതര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.</p>
<p>എന്നാൽ സാങ്കേതിക അനുമതികൾ വൈകിയതും ബന്ധപ്പെട്ട നടപടികളിലെ വീഴ്ചകളും കാരണം സമയബന്ധിതമായി ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ നിർമ്മാണം പ്രതിസന്ധിയിലായി. ലാബുകളും ആധുനിക സൗകര്യങ്ങളും ഉൾപ്പെടേണ്ട കെട്ടിടം പാതിവഴിയിൽ നിലച്ചു.</p>
<p>വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ കാര്യക്ഷമമായി മുന്നോട്ട് പോകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച പഠനസൗകര്യങ്ങളാണ് ഇതോടെ നഷ്ടമാകുന്നത്.</p>]]> </content:encoded>
</item>

<item>
<title>ജീവിതം മുഴുവൻ ലാളിത്യത്തിൽ.മരണശേഷം രാജാക്കാടിനെ ഞെട്ടിച്ച് ശശിയുടെ ‘അവസാന സമ്പാദ്യം’</title>
<link>https://thekeralajournal.com/2737</link>
<guid>https://thekeralajournal.com/2737</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a37e4f1e116c.jpg" length="87833" type="image/jpeg"/>
<pubDate>Sun, 21 Jun 2026 18:49:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : രാജാക്കാട് ടൗണിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഒരു സാധുമനുഷ്യന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തുകയാണ്. പുതുശ്ശേരി സ്വദേശിയായ 64കാരൻ ശശിയുടെ മരണശേഷമാണ് ആരെയും അമ്പരപ്പിക്കുന്ന ഒരു സത്യം പുറംലോകമറിഞ്ഞത്.</p>
<p>ആരുടെയും ആശ്രയമില്ലാതെ നിശബ്ദ ജീവിതം നയിച്ച ശശി, അവസാന നാളുകളിലും ജീവനുതുല്യം കാത്തുസൂക്ഷിച്ചിരുന്ന ഒരു പഴയ തുണിസഞ്ചിയിലാണ് വലിയൊരു തുക അവശേഷിപ്പിച്ചത്. ഒരു ലക്ഷത്തിലധികം രൂപയാണ് ആ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്.</p>
<p>രാജാക്കാട് ടൗണിലെ എല്ലാവർക്കും പരിചിതമായ മുഖമായിരുന്നു ശശിയുടേത്. കഠിനാധ്വാനത്തിലൂടെയും നാട്ടുകാർ നൽകിയ ചെറിയ സഹായങ്ങളിലൂടെയും ലഭിച്ച പണം അദ്ദേഹം ചെലവാക്കാതെ സൂക്ഷിച്ചുവെച്ചിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് രാജാക്കാട് പഞ്ചായത്ത് അധികൃതരാണ് ശശിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.</p>
<p>തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ ഔദ്യോഗികമായി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മരണാനന്തരം ശശി താമസിച്ചിരുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴയ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.</p>
<p>10, 20, 50 രൂപ നോട്ടുകൾ കൃത്യമായി ചുരുട്ടിവെച്ച നിലയിലായിരുന്നു. ജനപ്രതിനിധികളുടെയും പ്രദേശത്തെ കടയുടമയുടെയും സാന്നിധ്യത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം രൂപയുണ്ടെന്ന് കണ്ടെത്തി.</p>
<p>രാജാക്കാട് പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശശി. അതിനാൽ കണ്ടെത്തിയ തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>
<p>തെരുവിന്റെ തണലിൽ കഴിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ ജീവിതം, മരണശേഷം പോലും വലിയൊരു സന്ദേശമായി രാജാക്കാട് നാടിന്റെ മനസിൽ അവശേഷിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ബുള്ളറ്റ് റൈഡർമാരുടെ പ്രതിഷേധം.</title>
<link>https://thekeralajournal.com/2736</link>
<guid>https://thekeralajournal.com/2736</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a37c65c2e2df.jpg" length="122198" type="image/jpeg"/>
<pubDate>Sun, 21 Jun 2026 16:39:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾക്കും റൈഡർമാർക്കും നേരെ വർധിച്ചുവരുന്ന ആക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഗമൺ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ ആഹ്വാനപ്രകാരം വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം റൈഡർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.</p>
<p>ഇടുക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതിഭംഗിയും സാഹസിക സഞ്ചാര സാധ്യതകളും നിറഞ്ഞ ഈ മലയോര മേഖലയിലേക്ക് വർഷംതോറും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. എന്നാൽ സമീപകാലത്ത് ചില പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കും ബൈക്ക് റൈഡർമാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും ആശങ്കാജനകമാണെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.</p>
<p>പ്രത്യേകിച്ച് ചില മേഖലകളിൽ ഓഫ്-റോഡ് ജീപ്പ് ഡ്രൈവർമാരുടെയും ചില വ്യാപാരികളുടെയും നേതൃത്വത്തിൽ സഞ്ചാരികൾക്കെതിരെ മോശം പെരുമാറ്റവും ആക്രമണ സ്വഭാവമുള്ള നടപടികളും ഉണ്ടാകുന്നതായി വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.</p>
<p>സഞ്ചാരികൾക്കും റൈഡർമാർക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും, ജില്ലയുടെ നല്ല പേരിന് മങ്ങലേൽപ്പിക്കുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>"റൈഡർമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി. പ്രകൃതിയെ ആസ്വദിക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനുമാണ് ആളുകൾ ഇവിടെ എത്തുന്നത്. ഭീതിയുടെയും ആക്രമണത്തിന്റെയും അന്തരീക്ഷമല്ല, സൗഹൃദപരവും സുരക്ഷിതവുമായ സാഹചര്യമാണ് സഞ്ചാരികൾക്ക് ലഭിക്കേണ്ടത്," എന്ന് ക്ലബ്ബ് പ്രതിനിധികൾ പറഞ്ഞു.</p>
<p>വിനോദസഞ്ചാര വികസനത്തിനും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തിനും ടൂറിസം മേഖലയ്ക്ക് വലിയ പങ്കുള്ളതിനാൽ, സഞ്ചാരികളെ അകറ്റുന്ന പ്രവണതകൾ അവസാനിപ്പിച്ച് എല്ലാവർക്കും സ്വാഗതം ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.</p>
<p>പ്രതിഷേധ പരിപാടി സമാധാനപരമായ രീതിയിൽ നടന്നു. ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കാനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് റൈഡർമാർ പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a37c66dd503a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നീറ്റ് പരീക്ഷ ഇന്ന്; 23 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും</title>
<link>https://thekeralajournal.com/2735</link>
<guid>https://thekeralajournal.com/2735</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3750edce6d4.jpg" length="87381" type="image/jpeg"/>
<pubDate>Sun, 21 Jun 2026 08:18:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ ഇന്ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ സംവിധാനങ്ങളാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി ഒരുക്കിയിരിക്കുന്നത്.</p>
<p>മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം 23 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പുതിയ മാർഗനിർദേശങ്ങളും അഡ്മിറ്റ് കാർഡും എൻടിഎ പുറത്തിറക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര യോഗ ദിനം: ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</title>
<link>https://thekeralajournal.com/2734</link>
<guid>https://thekeralajournal.com/2734</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3747246d243.jpg" length="41715" type="image/jpeg"/>
<pubDate>Sun, 21 Jun 2026 07:38:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര യോഗ ദിനം: <strong>ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</strong></p>
<p>ലോകമെമ്പാടും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കപ്പെടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സംരക്ഷണത്തിന് യോഗ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ഈ ദിനം ആചരിച്ചു വരുന്നത്.</p>
<p>ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ. ശാരീരിക വ്യായാമം എന്നതിനപ്പുറം മനസ്സിനും ശരീരത്തിനും ആത്മാവിനും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സമഗ്ര ജീവിതശൈലിയാണ് യോഗ. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ജീവിതശൈലി രോഗങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് യോഗ ഫലപ്രദമായ പരിഹാരമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. യുവജനങ്ങൾ മുതൽ മുതിർന്നവർ വരെ വലിയ തോതിൽ ആളുകൾ പരിപാടികളിൽ പങ്കെടുത്തു.</p>
<p>യോഗയെ ഒരു ദിനാചരണത്തിൽ മാത്രം ഒതുക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ പ്രവർത്തകരും പരിശീലകരും അഭിപ്രായപ്പെടുന്നു. ഓരോ ദിവസവും ഏതാനും മിനിറ്റുകൾ യോഗയ്ക്കായി മാറ്റിവെക്കുന്നത് ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നിലനിർത്തുന്നതിനും സഹായകമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.</p>
<p>ആരോഗ്യകരമായ സമൂഹത്തിന്റെ രൂപീകരണത്തിന് യോഗ പോലുള്ള ജീവിതശൈലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ അന്താരാഷ്ട്ര യോഗ ദിനം ഒരു ആഘോഷം മാത്രമല്ല, ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വികസന മാർഗരേഖ എം.എൽ.എമാർക്ക് സമർപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്; മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/2733</link>
<guid>https://thekeralajournal.com/2733</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373de266b7f.jpg" length="81569" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:57:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാർഗരേഖ സമർപ്പണവും നടത്തി.</p>
<p>കരിമ്പൻ ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.</p>
<p>പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തിന് ആവശ്യമായ വിവിധ മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ജില്ലാ വികസന മാർഗരേഖ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ നിയമസഭാ സാമാജികർക്ക് കൈമാറി.</p>
<p>ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി എം.എൽ.എമാർ സർക്കാരിൽ സമ്മർദശക്തിയായി പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.</p>
<p>ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമ്മാണ നിരോധനം, പട്ടയ പ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.</p>
<p>ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആരോഗ്യം, പൊതുമരാമത്ത്, ടൂറിസം മേഖലകളിലും കൂടുതൽ ശ്രദ്ധ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, റോഡ്-ടൂറിസം വികസനങ്ങൾക്ക് തടസ്സമാകുന്ന വിവിധ പ്രശ്നങ്ങൾ, വനവകുപ്പിന്റെ സമീപനം എന്നിവ ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2732</link>
<guid>https://thekeralajournal.com/2732</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373c922f3c8.jpg" length="51041" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:51:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലും റിസോർട്ടിലുമായി എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ് കൂടാതെ ഇയാളോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനുമാണ് പോലീസ് പിടിയിലായത്.</p>
<p>പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയ വഴിയാണ് വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ തന്ത്രപൂർവം മൂന്നാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജൂൺ 15ന് മൂന്നാറിൽ എത്താമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. താൻ വരുമ്പോൾ സുഹൃത്തിനെയും കൊണ്ടുവരുമെന്നും അതിനാൽ മറ്റൊരു കൂട്ടുകാരിയെ കൂടി ഒപ്പം കൂട്ടണമെന്നും പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.</p>
<p>ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ രണ്ട് പെൺകുട്ടികളെയും പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ദിവസം താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.</p>
<p>രണ്ട് ദിവസം തുടർച്ചയായി വിദ്യാർഥിനികൾ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>
<p>കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.</p>
<p>പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിവിധ ആവശ്യങ്ങളുമായി എൻ.ജി.ഒ അസോസിയേഷന്റെ അവകാശ സംരക്ഷണ സദസ്സ്</title>
<link>https://thekeralajournal.com/2731</link>
<guid>https://thekeralajournal.com/2731</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373bbf600ae.jpg" length="121120" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:47:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.</p>
<p>ജീവനക്കാർക്ക് ഗുണകരമായ രീതിയിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം ജീവനക്കാർക്ക് പ്രയോജനപ്രദമായി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.</p>
<p>ബ്രാഞ്ച് പ്രസിഡന്റ് ദിലീപ് കെ.വി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ മുഖ്യപ്രഭാഷണം നടത്തി.</p>
<p>ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ കെ. എബ്രഹാം, പി.ആർ. ഗിരീഷ്, ജോസ് ജേക്കബ്, കെ.ജി.ഒ.യു ഭാരവാഹികൾ, ബ്രാഞ്ച് ഭാരവാഹികളായ ബിനിൽ എം.ഡി, ബിജു പി, ബുഷിറ റ്റി.ഇ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു</title>
<link>https://thekeralajournal.com/2730</link>
<guid>https://thekeralajournal.com/2730</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373b0a2ff5e.jpg" length="72994" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:44:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് അടിമാലിയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ചിത്രരചന (ജലച്ചായം) മത്സരം സംഘടിപ്പിക്കും.</p>
<p>അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിൽ</p>
<ul>
<li>8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ</li>
<li>11, 12 ക്ലാസ് വിദ്യാർഥികൾ</li>
<li>കോളജ് വിദ്യാർഥികൾ</li>
</ul>
<p>എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.</p>
<p>വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവയ്‌ക്കൊപ്പം ക്യാഷ് അവാർഡും നൽകും.</p>
<p>മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 24ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം.</p>
<p>📞 ഫോൺ: <strong>9496456464</strong></p>]]> </content:encoded>
</item>

<item>
<title>ബിജെപി വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം</title>
<link>https://thekeralajournal.com/2729</link>
<guid>https://thekeralajournal.com/2729</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3696fc51519.jpg" length="120227" type="image/jpeg"/>
<pubDate>Sat, 20 Jun 2026 19:05:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 21ന് രാവിലെ 8 മണിക്ക് ചേറ്റുകുഴി മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്.</p>
<p>“യോഗ – ശരീരത്തിനും മനസ്സിനും” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ യോഗ പരിശീലനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും</p>]]> </content:encoded>
</item>

<item>
<title>ജോർജ്ജ് ജോസഫ് പൊടിപാറ സ്മാരക റൗണ്ട് അനാവരണവും അനുസ്മരണ സമ്മേളനവും ജൂൺ 27&#45;ന് കോട്ടയത്ത്</title>
<link>https://thekeralajournal.com/2728</link>
<guid>https://thekeralajournal.com/2728</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a36106480d98.jpg" length="112168" type="image/jpeg"/>
<pubDate>Sat, 20 Jun 2026 09:30:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അന്തരിച്ച ജനനായകൻ ജോർജ്ജ് ജോസഫ് പൊടിപാറയുടെ 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സൗന്ദര്യവൽക്കരിച്ച 'ജോർജ്ജ് ജോസഫ് പൊടിപാറ റൗണ്ടിന്റെ' (മെഡിക്കൽ കോളേജ് ജംഗ്ഷൻ) അനാവരണവും ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.</p>
<p>​മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സൗന്ദര്യവൽക്കരിച്ച പൊടിപാറ റൗണ്ടിന്റെ അനാവരണം ബഹുമാനപ്പെട്ട കേരള സംസ്ഥാന ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിക്കും.തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷന് എതിർവശമുള്ള നിത്യ വി.വി. ഓഡിറ്റോറിയത്തിൽ വെച്ച് 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നതാണ്. ശ്രീ. നാട്ടകം സുരേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.​'ലവേഴ്സ് ഓഫ് പൊടിപാറ'യുടെ സംഘാടനത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും. ലവേഴ്സ് ഓഫ് പൊടിപാറ കോ-ഓർഡിനേറ്റർ ശ്രീ. സിറിൽ ജി. പൊടിപാറ , എം.എൽ.എ ശ്രീ. സുരേഷ് കുറുപ്പ്, കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.പി. സന്തോഷ് കുമാർ, അർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സജി ഒ.ജെ. കോട്ടേരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിം ആലക്സ് തുരുത്തുമാലിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പുന്നൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. </p>]]> </content:encoded>
</item>

<item>
<title>വാഴവര ഗവൺമെൻറ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം  നടന്നു</title>
<link>https://thekeralajournal.com/2727</link>
<guid>https://thekeralajournal.com/2727</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35fbb2e278f.jpg" length="124476" type="image/jpeg"/>
<pubDate>Sat, 20 Jun 2026 08:02:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ സ്കൂൾ ക്ലബ്ബുകൾ, വായനാദിനാഘോഷം, ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി (EEP@GHSV) എന്നിവയുടെ സംയുക്ത ഉദ്ഘാടനം സംഘടിപ്പിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനീഷ് വി.വി അധ്യക്ഷത വഹിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. സജിദാസ് മോഹൻ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.</p>
<p>​തുടർന്ന് നടന്ന വായനാദിനാഘോഷങ്ങളുടെ ഉദ്ഘാടനവും അനുസ്മരണവും എഴുത്തുകാരി ശ്രീമതി. സുമ റോസ് നിഹാരിക നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനായുള്ള പ്രത്യേക പദ്ധതിയുടെ (EEP@GHSV) ഉദ്ഘാടനം എംഇഎസ് വണ്ടന്മേട് അധ്യാപകനായ ശ്രീ. റിയാസ് സലാഹുദ്ദീൻ നിർവ്വഹിച്ചു. ചടങ്ങിൽ റിട്ട. സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ ശ്രീ. വിനോദ്കുമാർ ടി വായനാദിന സന്ദേശം നൽകുകയും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം നടത്തുകയും ചെയ്തു. എസ്എംസി ചെയർപേഴ്സൺ ശ്രീ. സാജു കെ.ഡി, എംപിടിഎ പ്രസിഡന്റ് ശ്രീമതി. അഞ്ചു അജേഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആനിരാമോൾ വി.ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. </p>]]> </content:encoded>
</item>

<item>
<title>ഡ്രൈ ഡേ ക്യാമ്പയിൻ: ഇടുക്കിയിൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം</title>
<link>https://thekeralajournal.com/2726</link>
<guid>https://thekeralajournal.com/2726</guid>
<description><![CDATA[ മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ നിർവഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35f11a0011f.jpg" length="174713" type="image/jpeg"/>
<pubDate>Sat, 20 Jun 2026 07:17:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള സർക്കാർ ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഡ്രൈ ഡേ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  മിനി കെ. ജോൺ നിർവഹിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം ഇടുക്കി, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മണിപ്പാറ സെന്റ് മേരീസ് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. “അറിവാണ് ആരോഗ്യം” എന്ന സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് എ.ഡി.എം ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം പങ്കെടുത്തു.</p>
<p>വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആൻസി തോമസ് അധ്യക്ഷത വഹിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഓരോ വ്യക്തിയും കുടുംബവും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ., ഇടുക്കി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി.</p>
<p>മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പയിനിൽ വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും കൊതുകുകൾ വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.</p>
<p>പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് പാലക്കാമറ്റത്തിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായ് വി.ആർ., ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആരോഗ്യ കേരളം ജൂനിയർ കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം’ ക്യാമ്പയിൻ; വണ്ണപ്പുറം വില്ലേജ് ഓഫീസിലെ സബ് കളക്ടറുടെ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം</title>
<link>https://thekeralajournal.com/2725</link>
<guid>https://thekeralajournal.com/2725</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35ebca1b156.jpg" length="70061" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:54:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ ഗ്രാമീണതലത്തിലുള്ള ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി സബ് കളക്ടർ അനുപ് ഗാർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി വണ്ണപ്പുറം വില്ലേജ് ഓഫീസിൽ നടത്തിയ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം.</p>
<p>പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായും സംവദിക്കുകയും ചെയ്തു.</p>
<p>പരാതികൾ സമർപ്പിക്കുന്നതിനും വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുമായി സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.</p>
<p>വണ്ണപ്പുറം വില്ലേജ് ഓഫീസിലെത്തിയ സബ് കളക്ടർക്ക് ഭൂമി, റവന്യൂ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.</p>
<p>ഗ്രാമതലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാര നടപടികൾ വേഗത്തിലാക്കുകയാണ് ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2724</link>
<guid>https://thekeralajournal.com/2724</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35eadfd9f85.jpg" length="107525" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:50:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാർച്ചിൽ നടന്ന പബ്ലിക് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു.</p>
<p>മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവൻ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിവൈ.എസ്.പി പി.എസ്. ഷിജു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.</p>
<p>പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.ആർ. കാശിനാഥനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം സ്‌കൂളിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മെഡലുകൾ നൽകി അനുമോദിച്ചു.</p>
<p>മാർച്ചിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്‌കൂൾ 99 ശതമാനം വിജയം നേടി. വിജയശതമാനത്തിൽ ഈ വർഷം സ്‌കൂൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്.എൻ.ഡി.പി കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം നേടാനും സ്‌കൂളിന് സാധിച്ചു.</p>
<p>വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തു.</p>
<p>ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എസ്. അജി, പി.ടി.എ പ്രസിഡന്റ് എസ്. കിഷോർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. ശോഭ, ഹെഡ്മിസ്ട്രസ് രേഖ രാജപ്പൻ, സ്റ്റാഫ് സെക്രട്ടറി എം.എം. രമ്യമോൾ, അധ്യാപകരായ എം. സന്തോഷ് പ്രഭ, എം. ഷീബ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; തമിഴ്‌നാട് നിലപാടിനെതിരെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി</title>
<link>https://thekeralajournal.com/2723</link>
<guid>https://thekeralajournal.com/2723</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35ea3b3da46.jpg" length="544459" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:47:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരളവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ജനറല്‍ ബോഡി യോഗം ആരോപിച്ചു.</p>
<p>കേരളത്തിന്റെ ഭൂമിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്‌നാട് നിലപാട് അപലപനീയമാണെന്നും ഈ നിലപാട് കേരള സര്‍ക്കാര്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>50 വര്‍ഷത്തെ ആയുസ് മാത്രം കണക്കാക്കി നിര്‍മിച്ച അണക്കെട്ട് 130 വര്‍ഷത്തിന് ശേഷവും സുരക്ഷിതമാണെന്ന തമിഴ്‌നാട് വാദം അംഗീകരിക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. ദേശീയ-അന്തര്‍ദേശീയ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭൂകമ്പസാധ്യതാ മേഖല എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.</p>
<p>തമിഴ്‌നാട്ടിലെ കൃഷി ആവശ്യങ്ങള്‍ക്കായി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം തുടരാന്‍ അനുവദിക്കരുതെന്നും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.</p>
<p>തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തിരുത്താന്‍ അവിടുത്തെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, പി.ആര്‍.ഒ. ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, അഡ്വ. സംഗീത വിശ്വനാഥന്‍, സി.എ. ജോയ്, അഡ്വ. ശാന്താറാം തോളൂര്‍, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ എന്ന ആവശ്യം ഉന്നയിച്ച് എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിവേദനം നല്‍കാനും ജൂലൈ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ, കൂട് സ്ഥാപിക്കാൻ നടപടി</title>
<link>https://thekeralajournal.com/2722</link>
<guid>https://thekeralajournal.com/2722</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35e98b2f575.jpg" length="137378" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:44:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഗ്രാമ്പി പുതുലയത്തിൽ രാജദുരൈയുടെ വീടിന് സമീപമാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.</p>
<p>വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ എന്തോ നടക്കുന്നതിന്റെ ശബ്ദം കേൾക്കുകയും വളർത്തുനായ്ക്കൾ തുടർച്ചയായി കുരയ്ക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.</p>
<p>തുടർന്ന് രാവിലെ നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് എത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.</p>
<p>തോട്ടം മേഖലയിൽ കാടുപിടിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തോട്ടങ്ങളിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ തോട്ടമുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയെ ചേർത്തു പിടിച്ച ബജറ്റ് : ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/2721</link>
<guid>https://thekeralajournal.com/2721</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35e8e448dd2.jpg" length="44920" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:42:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇടതുപക്ഷ സർക്കാർ സമ്പൂർണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ഇടുക്കിക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഊർജിതമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പട്ടയപ്രശ്ന പരിഹാരം, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ, മലയോര കർഷക ക്ഷേമ പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഇടംപിടിച്ചത് ജില്ലയ്ക്ക് നേട്ടമാകുമെന്ന് എം.പി. പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയ്ക്കുള്ള പ്രത്യേക പാക്കേജിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന മാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മലയോര മേഖലയിൽ ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനവും ഇതിനാവശ്യമായ നിയമനിർമാണവും കർഷകർക്ക് ഗുണകരമാകുമെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.</p>
<p>പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും സുപ്രീം കോടതിയിലെ സി.എച്ച്.ആർ കേസ്, 1964 റൂൾ, ഹൈക്കോടതിയിലെ കേസുകൾ എന്നിവയിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കാനുമുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഏലം പട്ടയഭൂമിയിലെ നിർമ്മാണ നിയന്ത്രണ ഉത്തരവ് നിയമവിധേയമായി പുനഃപരിശോധിക്കുമെന്നും പട്ടയഭൂമിയിലെ നിലവിലുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചത് ജില്ലയ്ക്ക് ആശ്വാസകരമാകും.</p>
<p>മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷൽസ് പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്തപരമായ ടൂറിസത്തിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>റബർ കർഷകരെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തൽ, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുള്ള നടപടികൾ, ഫാം ടൂറിസം പ്രോത്സാഹനം, കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ മലയോര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>മഴ മുന്നറിയിപ്പ്: രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2720</link>
<guid>https://thekeralajournal.com/2720</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2618c74f286.jpg" length="491111" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:36:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>നാളെ (ഞായർ) എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.</p>
<p>അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുകയാണ്. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനമാണ് മഴ കുറയാനുള്ള കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്.</p>
<p>മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം</p>
<p>കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 21, 22 തീയതികളിലും കർണാടക തീരത്ത് ജൂൺ 21 മുതൽ 23 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.</p>
<p>കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കർണാടക തീരത്തും സമാന സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.</p>
<p>ഇടിമിന്നൽ ജാഗ്രത</p>
<p>കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.</p>
<p>ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങൾ, ടെറസ്, മരച്ചുവട് എന്നിവിടങ്ങളിൽ നിൽക്കരുത്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലിനും വാതിലിനും സമീപം നിൽക്കാതിരിക്കാനും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാതിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്</p>
<p>ജൂൺ 20 (ശനി): വയനാട്, കണ്ണൂർ — യെല്ലോ അലർട്ട്</p>
<p>ജൂൺ 21 (ഞായർ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് — യെല്ലോ അലർട്ട്</p>
<p>ജൂൺ 22 (തിങ്കൾ): തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് — യെല്ലോ അലർട്ട്</p>
<p>ജൂൺ 23 (ചൊവ്വ): കണ്ണൂർ, കാസർഗോഡ് — യെല്ലോ അലർട്ട്</p>
<p>മറ്റു ജില്ലകളിൽ ഗ്രീൻ അലർട്ടാണ്.</p>]]> </content:encoded>
</item>

<item>
<title>പുതുയുഗ കേരളം ലക്ഷ്യമാക്കി ബജറ്റ്; ‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/2719</link>
<guid>https://thekeralajournal.com/2719</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34c49692c64.jpg" length="53699" type="image/jpeg"/>
<pubDate>Fri, 19 Jun 2026 09:55:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ കരയിലും കടലിലും വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ‘പുതുയുഗ കേരളം’ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.</p>
<p>തീരദേശ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വളർച്ചയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിന്റെ സമുദ്രസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയായി ഉയർത്തുകയാണ് ലക്ഷ്യം.</p>
<p>പദ്ധതിയുടെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കുമെന്നും തീരദേശ മേഖലയിലെ ജനങ്ങൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട റെയിൽപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു. കൂടാതെ പുതിയ കപ്പൽ നിർമ്മാണ കേന്ദ്രവും സമുദ്ര പാരമ്പര്യം അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.</p>
<p>തെക്കൻ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം പകരാൻ ‘തെക്കൻ കേരള എക്കണോമി കോറിഡോർ’ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചാണ് കോറിഡോർ രൂപീകരിക്കുക.</p>
<p>പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ രൂപരേഖയും പഠിക്കാൻ വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ</title>
<link>https://thekeralajournal.com/2718</link>
<guid>https://thekeralajournal.com/2718</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a349ca6222ca.jpg" length="76268" type="image/jpeg"/>
<pubDate>Fri, 19 Jun 2026 07:04:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടി പദ്ധതികൾക്ക് മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിന്റെ മുഖ്യ ആകർഷണമെന്ന് സൂചന.</p>
<p>ക്ഷേമപെൻഷൻ വർധനവ്, സർക്കാർ ജീവനക്കാരുടെ ശമ്പള-ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ബജറ്റിൽ "വിസ്മയങ്ങൾ" ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്.</p>
<p>സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മദ്യവില വർധന, പെട്രോൾ സെസിനെക്കുറിച്ചുള്ള സർക്കാർ നിലപാട്, അതിവേഗ റെയിൽ കോറിഡോർ പഠനത്തിനുള്ള ധനവിനിയോഗം എന്നിവയും ബജറ്റിൽ ഇടംപിടിച്ചേക്കും.</p>
<p>ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുമെന്ന ഇന്ദിര ഗ്യാരണ്ടി വാഗ്ദാനവും ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ക്ഷേമപെൻഷനിൽ കുറഞ്ഞത് 100 രൂപയുടെ വർധനവെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.</p>
<p>അതേസമയം, കിഫ്ബി പദ്ധതികളിൽ പുതിയ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നും നിലവിൽ നടപ്പിലാക്കുന്ന പദ്ധതികൾ തുടരാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നുമാണ് സൂചന. സർക്കാർ ജീവനക്കാർക്ക് ഒരു ഡി.എ ഗഡു മുൻകൂറായി അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.</p>
<p>ജനങ്ങൾ നൽകിയ പിന്തുണയെ വികസന-ക്ഷേമ പദ്ധതികളിലൂടെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് വ്യക്തമാക്കുന്ന നിർണായക ബജറ്റിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സബ് കളക്ടർ ഓഫീസിൽ ഇന്റേൺഷിപ്പ് അവസരം; അപേക്ഷകൾ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2717</link>
<guid>https://thekeralajournal.com/2717</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34969406a82.jpg" length="83720" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:38:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്നതോ പഠനം പൂർത്തിയാക്കിയതോ ആയ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.</p>
<p>പൊതുഭരണ സംവിധാനത്തെക്കുറിച്ചും സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രായോഗിക അറിവും പ്രവൃത്തി പരിചയവും നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണിത്.</p>
<p>താൽപര്യമുള്ളവർ തങ്ങളുടെ പുതുക്കിയ ബയോഡേറ്റ (Resume) വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി rdoidukki123@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.</p>
<p>അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 27</p>
<p>കൂടുതൽ വിവരങ്ങൾക്ക് (വാട്സ്ആപ്പ്): 94471 84231</p>
<p>സർക്കാർ ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ് അനുഭവസമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവ ബിരുദധാരികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു</title>
<link>https://thekeralajournal.com/2716</link>
<guid>https://thekeralajournal.com/2716</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34933e053c7.jpg" length="92239" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:24:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ശക്തമായതോടെ ഇടുക്കി ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്നു. ഹൈറേഞ്ച്, ലോറേഞ്ച് മേഖലകളിലാകെ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ 4,506-ലധികം പേർക്ക് വൈറൽ പനി ബാധിച്ചിട്ടുണ്ട്.</p>
<p>അടുത്തിടെ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വൈറൽ പനിക്കൊപ്പം മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>ജൂൺ മാസത്തിൽ ഇതുവരെ 16 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇൻഫ്ലുവൻസ എ വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. 691 പേർക്ക് വയറിളക്ക രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>ഇവ സർക്കാർ ആശുപത്രികളിൽ രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.</p>
<p>ജില്ലയിലെ സർക്കാർ ആശുപത്രികൾ ഭൂരിഭാഗവും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ തന്നെ ഒ.പി. വിഭാഗങ്ങളിൽ നീണ്ട നിരകളാണ് അനുഭവപ്പെടുന്നത്. പരിശോധനകൾ, ലാബ് ടെസ്റ്റുകൾ, മരുന്ന് വിതരണം എന്നിവയ്ക്കായി രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. അസുഖബാധിതരായിട്ടും ചികിത്സ ലഭിക്കാൻ നീണ്ട സമയം ചെലവഴിക്കേണ്ടിവരുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ്.</p>
<p>സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് കൂടുതൽ പേർ ചികിത്സ തേടിയെത്തുന്നത്. മിക്ക സർക്കാർ ആശുപത്രികളിലും രാത്രികാല സേവനം പരിമിതമായതിനാൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. അതേസമയം സായാഹ്ന ഒ.പി. സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകുന്നുണ്ട്.</p>
<p>ദിവസേന അനുവദനീയമായതിലും കൂടുതൽ രോഗികൾ ചികിത്സയ്ക്കും പരിശോധനകൾക്കുമായി എത്തുന്നതോടെ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും വലിയ സമ്മർദം നേരിടുകയാണ്. കാലവർഷകാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ഇടുക്കിയിൽ വിപുലമായ പരിപാടികൾ</title>
<link>https://thekeralajournal.com/2715</link>
<guid>https://thekeralajournal.com/2715</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34925d4ef9a.jpg" length="84349" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:20:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-നോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ വിപുലമായ ബോധവൽക്കരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കും. എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ലൈബ്രറികൾ, റസിഡൻസ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ എന്നിവരെ ഉൾപ്പെടുത്തി പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.</p>
<p>എസ്.പി.സി, എൻ.സി.സി, വിവിധ യുവജന-സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ റാലികൾ നടക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചന, പോസ്റ്റർ രചന, കഥാരചന തുടങ്ങിയ മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. വിജയികൾക്ക് നിയോജകമണ്ഡല തല പരിപാടികളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.</p>
<p>"ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പരിശോധനകൾ ശക്തമാക്കും. ബസുകളിലെ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ പോലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സ്വഭാവമാറ്റങ്ങൾ തിരിച്ചറിയുന്നതിനായി അധ്യാപകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.</p>
<p>സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചതായി അറിയിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.</p>
<p>ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ദിനാചരണ പരിപാടികളുടെ ഏകോപനവും വിലയിരുത്തുന്നതിനായി മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ പുനരധിവാസം, ചികിത്സ, കൗൺസിലിംഗ്, ഡി-അഡിക്ഷൻ ചികിത്സ എന്നിവയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്നിവരെ ചുമതലപ്പെടുത്തി.</p>
<p>പട്ടികജാതി-പട്ടികവർഗ മേഖലകളിൽ പരിശോധനകൾ ശക്തമാക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ഐ.ടി.ഡി.പി ഇടുക്കി പ്രോജക്ട് ഓഫീസർ എന്നിവർക്കും പ്രത്യേക ചുമതല നൽകിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും</title>
<link>https://thekeralajournal.com/2714</link>
<guid>https://thekeralajournal.com/2714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3484cb71f20.jpg" length="33034" type="image/jpeg"/>
<pubDate>Fri, 19 Jun 2026 05:22:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയതായി കുടുംബാംഗങ്ങൾ അറിയിച്ചു.</p>
<p>മുളങ്ങാശേരിൽ സ്വദേശിയായ സാബു തോമസിന്റെ മരണത്തിൽ സമഗ്രമായ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഈ നിവേദനം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നാണ് വിവരം.</p>
<p>2024 ഡിസംബർ 20-നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഓഫീസിന് മുന്നിൽ സാബു തോമസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും തുടർന്നുണ്ടായ മാനസിക സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.</p>
<p>സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഭീഷണിയെ തുടർന്നാണ് സാബു ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി ഏരിയ സെക്രട്ടറി സാബുവിനെ ഭീഷണിപ്പെടുത്തുന്നതായി പറയപ്പെടുന്ന ശബ്ദസന്ദേശവും കുടുംബം പുറത്തുവിട്ടിരുന്നു.</p>
<p>എന്നാൽ, കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതാവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജീവനക്കാരെ മാത്രം പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയിരുന്നു.</p>
<p>കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെങ്കിൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉയർന്നുവന്ന ആരോപണങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.</p>]]> </content:encoded>
</item>

<item>
<title>ഫുട്ബോൾ ആവേശത്തിനൊപ്പം വായനയുടെ സന്ദേശവുമായി &amp;apos;ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026&amp;apos;</title>
<link>https://thekeralajournal.com/2713</link>
<guid>https://thekeralajournal.com/2713</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3483e800e26.jpg" length="153280" type="image/jpeg"/>
<pubDate>Fri, 19 Jun 2026 05:19:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ പ്രേമികൾക്കായി സബ് കളക്ടർ ഓഫീസ് ഇടുക്കി 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' എന്ന വ്യത്യസ്തമായ സാമൂഹിക സംരംഭം അവതരിപ്പിക്കുന്നു. ഫുട്ബോൾ ആരാധനയെ വായനാ സംസ്കാരവുമായി കൂട്ടിയിണക്കുന്ന ഈ ചലഞ്ചിലൂടെ ജില്ലയിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.</p>
<p>ഫുട്ബോൾ കേവലം ഒരു കളിയല്ല, മറിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആവേശത്തിലൂടെയും സ്വപ്നങ്ങളിലൂടെയും ഒത്തൊരുമയിലൂടെയും ബന്ധിപ്പിക്കുന്ന വികാരമാണെന്ന സന്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.</p>
<p>പങ്കെടുക്കുന്നവർ തങ്ങൾ പിന്തുണയ്ക്കുന്ന ടീമിന്റെ പേരിൽ പുസ്തകങ്ങൾ സംഭാവന ചെയ്യണം. ഓരോ പുസ്തകത്തോടൊപ്പം സംഭാവന ചെയ്യുന്ന വ്യക്തിയുടെ പേര്, പിന്തുണയ്ക്കുന്ന ടീം, പുസ്തകം ലഭിക്കുന്ന കുട്ടിക്കായി ഒരു ചെറിയ സന്ദേശം എന്നിവയും ഉൾപ്പെടുത്തണം.</p>
<p>ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സംഭാവന ചെയ്ത ആരാധകരുള്ള ടീമിനെ 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' വിജയികളായി പ്രഖ്യാപിക്കും.</p>
<p>ശേഖരിക്കുന്ന പുസ്തകങ്ങൾ ജില്ലയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിലും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>"നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കൂ... ഒരു പുസ്തകം പങ്കുവെക്കൂ... ഒരു കുഞ്ഞിന് പ്രചോദനമാകൂ..." എന്ന സന്ദേശമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു.</title>
<link>https://thekeralajournal.com/2712</link>
<guid>https://thekeralajournal.com/2712</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a33b675e4bf8.jpg" length="81412" type="image/jpeg"/>
<pubDate>Thu, 18 Jun 2026 14:42:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വെള്ളയാംകുടി</strong>: വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. മെൽഫിൻ</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a33b68005dc5.jpg" alt=""></p>
<p>കരിവേലിക്കൽ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും, സിനിമ, സീരിയൽ നാടകനടനുമായ എം.സി. ബോബൻ, പ്രശസ്ത കാർട്ടൂണിസ്റ്റ് സജി ദാസ് മോഹർ, പ്രശസ്ത കവി പ്രിൻസ് ഓവേലിൽ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.</p>
<p> കട്ടപ്പന എ.ഇ.ഒ. രാജശേഖരൻ. സി. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മാത്യു സ്വാഗതം ആശംസിച്ചു.</p>
<p>പി.ടി.എ. പ്രസിഡന്റ് ജെയിംസ് വർഗീസ്, എം.പി.ടി.എ. പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച്. എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ഗുഡ്‌വിൽ ഹൈപ്പർമാർട്ട് ചെയർമാൻ ജോസഫ് സ്കറിയ നിര്യാതനായി</title>
<link>https://thekeralajournal.com/2711</link>
<guid>https://thekeralajournal.com/2711</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3356b579c9b.jpg" length="71091" type="image/jpeg"/>
<pubDate>Thu, 18 Jun 2026 07:53:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: മാളികപ്പുറത്ത് ജോസഫ് സ്കറിയ (90) നിര്യാതനായി. ഗുഡ്‌വിൽ ഹൈപ്പർ മാർട്ട് ചെയർമാൻ ആയിരുന്നു.</p>
<p>സംസ്കാരം 2026 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.</p>]]> </content:encoded>
</item>

<item>
<title>മുഖംമൂടി ധരിച്ച് പട്ടാപ്പകൽ മോഷണശ്രമം; വീട്ടുകാരെ കണ്ടതോടെ പ്രതി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/2710</link>
<guid>https://thekeralajournal.com/2710</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a333c0aeac0b.jpg" length="49122" type="image/jpeg"/>
<pubDate>Thu, 18 Jun 2026 06:00:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം/അണക്കര: മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പട്ടാപ്പകൽ വീട്ടിൽ മോഷണശ്രമം നടത്തിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു മോഷണശ്രമം.</p>
<p>അണക്കര ഐ.എം.എസ് കോളനിക്ക് സമീപമുള്ള കൊച്ചു പുത്തൻപറമ്പിൽ സിസിലി ജോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണശ്രമം.</p>
<p>വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി എത്തിയയാൾ മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് വിവരം.</p>
<p>സംഭവത്തെ തുടർന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി. പോലീസെത്തി സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും</title>
<link>https://thekeralajournal.com/2709</link>
<guid>https://thekeralajournal.com/2709</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3336927559d.jpg" length="125014" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:36:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.</p>
<p>കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സിന്തറ്റിക് മയക്കുമരുന്നുകളുടെ അതിവേഗ വ്യാപനം തടയുന്നതിനായി ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.</p>
<p>പരിപാടിയിൽ കട്ടപ്പന എസ്.എച്ച്.ഒ ഷാജു എ.എൻ, എസ്.ഐമാരായ എബി ജോർജ്, ബേബി ബിജു, അനൂപ് പി.കെ, വിനോദ്, നിസാർ എം.കെ, അനിൽ കുമാർ, എ.എസ്.ഐ സതീഷ് കുമാർ, ജിൻസ് വർഗീസ്, ഷെമീർ, സബീന ബീവി, രഞ്ജിത ഇ.എം എന്നിവർ പങ്കെടുത്തു സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയദർശിനി പദ്ധതി: രണ്ട് ദിവസത്തിൽ ഇടുക്കിയിൽ 51,952 വനിതകൾക്ക് സൗജന്യ യാത്ര</title>
<link>https://thekeralajournal.com/2708</link>
<guid>https://thekeralajournal.com/2708</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3335e5f019b.jpg" length="423218" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:33:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ മികച്ച പ്രതികരണം നേടി. പദ്ധതിയുടെ ആദ്യ രണ്ട് ദിവസങ്ങളായ ജൂൺ 15, 16 തീയതികളിൽ 51,952 വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്.</p>
<p>ഈ കാലയളവിൽ വനിതാ യാത്രക്കാർക്ക് 14,13,100 രൂപ മൂല്യമുള്ള സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് മൂല്യത്തിലും ഗണ്യമായ വർധനയുണ്ടായതായി കെ.എസ്.ആർ.ടി.സി കണക്കുകൾ വ്യക്തമാക്കുന്നു.</p>
<p>ജൂൺ 15-ന് 16,871 വനിതകൾ യാത്ര ചെയ്തപ്പോൾ 4,67,391 രൂപയുടെ സീറോ ടിക്കറ്റുകളാണ് നൽകിയത്. ജൂൺ 16-ന് യാത്രക്കാരുടെ എണ്ണം 35,081 ആയി ഉയർന്നതോടെ, 9,45,709 രൂപയുടെ സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു.</p>
<p>യാത്രക്കാരുടെ എണ്ണത്തിൽ തൊടുപുഴ ഡിപ്പോ മുന്നിലാണ്. രണ്ട് ദിവസങ്ങളിലായി ഇവിടെ 13,717 വനിതകൾ യാത്ര ചെയ്തു. എന്നാൽ സീറോ ടിക്കറ്റുകളുടെ മൂല്യത്തിൽ മൂന്നാർ ഡിപ്പോയാണ് ഒന്നാമത്. ഇവിടെ 3,48,034 രൂപയുടെ സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തത്.</p>
<p>ജില്ലയിലെ ഏഴ് ഡിപ്പോകളിലായി ഓർഡിനറി, ഫെയർ സ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പ് വിഭാഗങ്ങളിലായി 118 ബസുകൾ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നു. ആകെ 209 സർവീസുകളാണ് ദിവസേന നടത്തുന്നത്. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി വാഹനങ്ങളിൽ 'പ്രിയദർശിനി' സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വീട് കുത്തിത്തുറന്ന് മോഷണം; 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയും കവർന്നു</title>
<link>https://thekeralajournal.com/2707</link>
<guid>https://thekeralajournal.com/2707</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3334f71f036.jpg" length="80359" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:29:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്.</p>
<p>നയമക്കാട് എസ്റ്റേറ്റിലെ എട്ടുമുറി ലയത്തിൽ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലിൽ വഴിയോരക്കട നടത്തി വരുന്നയാളാണ് മാരിസ്വാമി. ഭാര്യ കാളിയമ്മാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.</p>
<p>ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ഇരുവരും വീട് പൂട്ടി ജോലിക്കായി പോയ സമയത്താണ് മോഷണം നടന്നത്. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാൾ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിലെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.</p>
<p>തുടർന്ന് വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണാഭരണങ്ങളും 1.66 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. മാരിസ്വാമിയും ഭാര്യ കാളിയമ്മാളും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വരികയാണ്. പ്രദേശത്ത് അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>36 ലിറ്റർ വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2706</link>
<guid>https://thekeralajournal.com/2706</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a33346b48aac.jpg" length="134151" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ : സൈലന്റ് വാലി റോഡിൽ നടത്തിയ പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.</p>
<p>ദേവികുളം എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ടി.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്. പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തതോടൊപ്പം കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.</p>
<p>പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജീവ് ജി., സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജു ഡാനിയൽ, സുജിൻ എസ്.ആർ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം: വണ്ണപ്പുറം വില്ലേജ് ഓഫീസിൽ ഇന്ന് സബ് കളക്ടറുടെ സിറ്റിംഗ്</title>
<link>https://thekeralajournal.com/2705</link>
<guid>https://thekeralajournal.com/2705</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3333617790f.jpg" length="104208" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:23:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ഭരണസേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി നടപ്പിലാക്കുന്ന 'ജനങ്ങളോടൊപ്പം' പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂൺ 18, വ്യാഴാഴ്ച) ഇടുക്കി സബ് കളക്ടർ വണ്ണപ്പുറം വില്ലേജ് ഓഫീസ് സന്ദർശിക്കും.</p>
<p>പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യും. സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ ജനങ്ങൾക്ക് സ്വന്തം പ്രദേശത്ത് വെച്ച് പരാതികളും ആവശ്യങ്ങളും നേരിട്ട് അറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.</p>
<p>ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, റവന്യൂ സേവനങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, കൈയേറ്റ പരാതികൾ തുടങ്ങി പൊതുജനങ്ങൾക്ക് നേരിടുന്ന വിവിധ വിഷയങ്ങൾ സബ് കളക്ടർക്ക് നേരിട്ട് സമർപ്പിക്കാം. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ജില്ലയിലെ വിവിധ വില്ലേജുകളിൽ ഇതിനകം വിജയകരമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയിലൂടെ നിരവധി പരാതികൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.</p>
<p>📍 സന്ദർശന സമയം:</p>
<p>🗓️ ജൂൺ 18, വ്യാഴാഴ്ച</p>
<p>🕚 രാവിലെ 11:00 മുതൽ</p>
<p>📌 വണ്ണപ്പുറം വില്ലേജ് ഓഫീസ്</p>
<p>പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ: • സബ് കളക്ടറെ നേരിൽ കാണാം.</p>
<p>• പരാതികളും നിവേദനങ്ങളും സമർപ്പിക്കാം.</p>
<p>• തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങളിൽ വ്യക്തത തേടാം.</p>
<p>• പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവെക്കാം.</p>
<p>ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വണ്ണപ്പുറം സ്വദേശികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ നിയന്ത്രണം</title>
<link>https://thekeralajournal.com/2704</link>
<guid>https://thekeralajournal.com/2704</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3296a039e6f.jpg" length="44987" type="image/jpeg"/>
<pubDate>Wed, 17 Jun 2026 18:14:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി) അറിയിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെയുള്ള സമയത്താണ് നിയന്ത്രണം നടപ്പാക്കുക. ജൂൺ 30 വരെയാണ് നിലവിലെ നിയന്ത്രണം തുടരുക.</p>
<p>പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതും സംസ്ഥാനത്ത് ആവശ്യത്തിന് മഴ ലഭിക്കാത്തതുമാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായതെന്ന് കെഎസ്‌ഇബി വ്യക്തമാക്കി. എൽനിനോ പ്രതിഭാസം ശക്തമായതോടെ രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായിട്ടുണ്ട്.</p>
<p>നിലവിൽ ആഭ്യന്തര ഉൽപാദനത്തിലൂടെയും കേന്ദ്ര വിഹിതത്തിലൂടെയും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തിന് പ്രതിദിനം ഏകദേശം 900 മെഗാവാട്ട് വരെ കുറവ് നേരിടേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 4900 മെഗാവാട്ട് വരെ എത്തിയിരുന്നു.</p>
<p>വൈദ്യുതി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും കെഎസ്‌ഇബി അറിയിച്ചു. പുറം സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങാൻ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, വേനൽക്കാലത്ത് ഈ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യത ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണെന്നാണ് ബോർഡിന്റെ വിശദീകരണം.</p>
<p>വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കാനും അനാവശ്യ ലൈറ്റുകളും വൈദ്യുത ഉപകരണങ്ങളും ഒഴിവാക്കാനും പൊതുജനങ്ങളോട് കെഎസ്‌ഇബി അഭ്യർഥിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി: സംസ്ഥാനത്ത് മൂന്ന് ദിവസം ‘ഡ്രൈ ഡേ’</title>
<link>https://thekeralajournal.com/2703</link>
<guid>https://thekeralajournal.com/2703</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a32956057ebd.jpg" length="99430" type="image/jpeg"/>
<pubDate>Wed, 17 Jun 2026 18:09:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.</p>
<p>ജൂൺ 20, 21, 22 തീയതികളിൽ (വെള്ളി, ശനി, ഞായർ) സംസ്ഥാനവ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ യജ്ഞം നടക്കുക. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുകയും പരിസര ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഡ്രൈ ഡേയുടെ പ്രധാന ലക്ഷ്യം.</p>
<p>ഡെങ്കിപ്പനി വ്യാപനം കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പാലക്കാട് കരിമ്പുഴ ആറ്റാശേരി സ്വദേശിയായ ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി മൂലമുള്ള മൂന്നാമത്തെ മരണമാണ് ഇത്.</p>
<p>ഇതിനിടെ, കോഴിക്കോട് ജില്ലയിലെ വളയത്ത് താമസിക്കുന്ന ഒരു അതിഥി തൊഴിലാളിക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ ആഴ്ച മാത്രം കോഴിക്കോട് ജില്ലയിൽ മൂന്ന് മലേറിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 17 വരെ സംസ്ഥാനത്ത് 1,67,222 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഈ മാസം മാത്രം 924 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<p>രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, കൊതുക് വളരാൻ സാധ്യതയുള്ള പാത്രങ്ങളും ടയറുകളും ആഴ്ചയിൽ ഒരിക്കൽ ശുചീകരിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങളോടും പ്രാദേശിക ഭരണകൂടങ്ങളോടും അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാപ്പി കർഷകർക്ക് സുവർണ്ണാവസരം: കോഫി ബോർഡ് വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2702</link>
<guid>https://thekeralajournal.com/2702</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3261962e1f1.jpg" length="102039" type="image/jpeg"/>
<pubDate>Wed, 17 Jun 2026 14:28:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കാപ്പി കൃഷി മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കോഫി ബോർഡ് വിജ്ഞാനവ്യാപന വിഭാഗം നടപ്പിലാക്കുന്ന 'സംയോജിത കാപ്പി വികസന പദ്ധതി (2026-27)' പ്രകാരമുള്ള വിവിധ ധനസഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.</p>
<p>​കാപ്പി തോട്ടങ്ങളുടെ പുനർകൃഷി (റീപ്ലാന്റേഷൻ), പുതിയ കിണർ അല്ലെങ്കിൽ കുളം നിർമാണം, ജലസേചന സാമഗ്രികൾ വാങ്ങൽ എന്നിവയ്ക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. കൂടാതെ കാപ്പിക്കളം, ഗോഡൗൺ നിർമാണം എന്നിവയ്ക്കും, കളനാശിനി യന്ത്രം (Weed Cutter), ചെയിൻസോ (Chainsaw), സ്പ്രേയർ, ടെലിസ്‌കോപ്പിക് പ്രൂണർ (Telescopic Pruner) തുടങ്ങിയ ആധുനിക കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനും കർഷകർക്ക് ധനസഹായം അനുവദിക്കുന്നതാണ്.</p>
<p>​താല്പര്യമുള്ള കർഷകർ കോഫി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ coffeeboard.gov.in/RegistrationSearch.aspx വഴി ആദ്യം 'ഗ്രോവർ രജിസ്‌ട്രേഷൻ' പൂർത്തിയാക്കേണ്ടതാണ്. ഇതിനുശേഷം ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള കോഫി ബോർഡ് ഓഫീസ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.</p>
<p>​ആവശ്യമായ രേഖകൾ:</p>
<p>​മുഴുവൻ തോട്ടത്തിനുമുള്ള പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്</p>
<p>​ആധാർ കാർഡ്</p>
<p>​ആധാർ സീഡിങ് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്</p>
<p>​എൻ.പി.സി.ഐ (NPCI) വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ആധാർ സീഡിങ് സാക്ഷ്യപത്രം</p>
<p>​പാസ്‌പോർട്ട് സൈസ് ഫോട്ടോ</p>
<p>​തോട്ടത്തിന്റെ അതിരുകളും ദിക്കുകളും സ്വയം വരച്ച് അടയാളപ്പെടുത്തിയ സ്കെച്ച് മാപ്പ്</p>
<p>​പമ്പ് സെറ്റുകൾക്കും ജലസേചന സാമഗ്രികൾക്കുമുള്ള അംഗീകൃത കൊട്ടേഷൻ</p>
<p>​സ്വയം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേഷനും</p>
<p>​അപേക്ഷകൾ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലും, പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ പരിധിയിൽ നിന്നുമായിരിക്കും ധനസഹായം വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.</p>
<p>​കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 വരെയുള്ള സമയങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:</p>
<p>​ചീഫ് ഓഫീസ്: 04868-278025</p>
<p>​വാഴവാര: 9495561600, 8891417843</p>
<p>​വണ്ടിപ്പെരിയാർ: 8547315205, 9526186906</p>
<p>​അടിമാലി: 8610195532, 8277066286</p>]]> </content:encoded>
</item>

<item>
<title>മഴക്കുറവ് അണക്കെട്ടുകളെ ബാധിച്ചു; വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു</title>
<link>https://thekeralajournal.com/2701</link>
<guid>https://thekeralajournal.com/2701</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f5c4466ff.jpg" length="73910" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:48:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനവും കാലവർഷത്തിലെ ദൗർബല്യവും അണക്കെട്ടുകളിലെ ജലനിരപ്പിനെ സാരമായി ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മഴയുടെ അളവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ വൈദ്യുതി വകുപ്പിന് കീഴിലുള്ള ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 10 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നു. പല അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് ഉത്പാദനം കുറച്ചത്.</p>
<p>സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2321.28 അടിയായി. ഇത് ആകെ സംഭരണശേഷിയുടെ വെറും 24 ശതമാനം മാത്രമാണ്. മൺസൂൺ ആരംഭിച്ച ജൂൺ ഒന്നിന് 2316.86 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2346.56 അടി വെള്ളം ഇടുക്കി ജലസംഭരണിയിലുണ്ടായിരുന്നപ്പോൾ, 2024-ൽ ഇത് 2328.62 അടിയായിരുന്നു.</p>
<p>അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകം</p>
<p>വൈദ്യുതി വകുപ്പിന് കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 21 ശതമാനം വെള്ളം മാത്രമാണ് സംഭരിച്ചിട്ടുള്ളത്. പ്രധാന അണക്കെട്ടുകളിലെ ജലസംഭരണ ശതമാനം:</p>
<p>പമ്പ – 20%</p>
<p>ഷോളയാർ – 13%</p>
<p>ഇടമലയാർ – 26%</p>
<p>കുണ്ടള – 13%</p>
<p>മാട്ടുപ്പെട്ടി – 14%</p>
<p>കുറ്റ്യാടി – 29%</p>
<p>ആനയിറങ്കൽ – 12%</p>
<p>പൊന്മുടി – 32%</p>
<p>നേര്യമംഗലം – 60%</p>
<p>ലോവർ പെരിയാർ – 59%</p>
<p>പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ വർധിച്ചു</p>
<p>മൺസൂൺ കാലത്ത് ജലസംഭരണം ഉറപ്പാക്കുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദനം പതിവായി നിയന്ത്രിക്കാറുണ്ട്. ഇന്നലെ 3.178 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.</p>
<p>അതേസമയം സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 90.321 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 79.442 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.</p>
<p>മഴ ശക്തമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും</p>
<p>കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജൂണിൽ മഴ കുറയുകയും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ശക്തമാകുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. 2024-ലും സമാന സാഹചര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തിയിരുന്നു.</p>
<p>കഴിഞ്ഞ വേനലിൽ കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റെക്കോർഡ് നിലവാരത്തിലെത്തി. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ടിവന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2700</link>
<guid>https://thekeralajournal.com/2700</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:42:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്ന സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴൽ, വൈദ്യുതി തടസം തുടങ്ങിയ അപകടസാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>അതേസമയം, കാലവർഷത്തിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലവിലില്ല. അടുത്ത ദിവസങ്ങളിൽ മഴയുടെ തോത് പൊതുവേ കുറയാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ദേശീയ ലോക് അദാലത്ത്: ഇടുക്കി ജില്ലയിൽ 4.5 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി</title>
<link>https://thekeralajournal.com/2699</link>
<guid>https://thekeralajournal.com/2699</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f3e66a61a.jpg" length="81713" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:40:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തിൽ വിവിധ വിഭാഗങ്ങളിലായി 3,724 കേസുകൾ പരിഗണിക്കുകയും 4.5 കോടി രൂപയുടെ വ്യവഹാരങ്ങൾ ഒത്തുതീർപ്പിലൂടെ തീർപ്പാക്കുകയും ചെയ്തു.</p>
<p>വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവിൽ, ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ കേസുകൾ, ബി.എസ്.എൻ.എൽ കേസുകൾ, പി.എൽ.പി കേസുകൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്.</p>
<p>ജില്ലാതല ലോക് അദാലത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജുമായ സാനു എസ്. പണിക്കർ നേതൃത്വം നൽകി. തൊടുപുഴ, ദേവികുളം, അടിമാലി, ഉടുമ്പൻചോല, പീരുമേട്, നെടുങ്കണ്ടം, ഇടുക്കി എന്നീ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെ ചെയർമാൻമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.</p>
<p>മജിസ്‌ട്രേറ്റ് കോടതികളിലും ഗ്രാമ ന്യായാലയങ്ങളിലുമായി കെട്ടിക്കിടന്നിരുന്ന പെറ്റി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ദേശീയ ലോക് അദാലത്തിനോടനുബന്ധിച്ച് പ്രത്യേക പെറ്റി ഡ്രൈവും സംഘടിപ്പിച്ചു.</p>
<p>മോട്ടോർ വാഹന അപകട ഇൻഷുറൻസ് കേസുകൾ ഉൾപ്പെടെയുള്ള വിവിധ കേസുകളാണ് ലോക് അദാലത്തിലൂടെ ഒത്തുതീർപ്പാക്കിയത്. പണച്ചെലവില്ലാതെയും അപ്പീലിന്റെ സാധ്യതകളില്ലാതെയും പരസ്പര ധാരണയിലൂടെ കേസുകൾ പരിഹരിക്കാനാകുന്ന ലോക് അദാലത്ത് നിരവധി ആളുകൾക്ക് ഏറെ പ്രയോജനകരമായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിജി എൻ.എൻ. അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2698</link>
<guid>https://thekeralajournal.com/2698</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f352cbc54.jpg" length="69469" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:37:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണക്കേസിൽ രണ്ട് ജീപ്പ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്.</p>
<p>കഴിഞ്ഞ ശനിയാഴ്ച തൃശൂരിൽ നിന്ന് 27 പേരടങ്ങുന്ന സംഘം ഓഫ്-റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയിരുന്നു. സത്രത്തിന് സമീപമുള്ള ഒരു വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ്-റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായി രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.</p>
<p>തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയ ശേഷം വിനോദസഞ്ചാരികൾ താമസസ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് വിനോദസഞ്ചാരികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. റിസോർട്ട് അധികൃതർ ഇതിന് തയ്യാറാകാതിരുന്നതോടെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.</p>
<p>മർദനത്തിൽ തൃശൂർ സ്വദേശി അനീഷിന്റെ ഇടത് കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന് കാലിന് പരിക്കേറ്റു. ആക്രമണത്തിനിടെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും തകർത്തതായി പരാതിയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു; ഗതാഗത പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/2697</link>
<guid>https://thekeralajournal.com/2697</guid>
<description><![CDATA[ ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f2782c624.jpg" length="161439" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:33:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വാഹന-കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.</p>
<p>ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം. ഉടൻ നടപ്പാക്കാൻ കഴിയുന്ന നടപടികൾ, കുറച്ച് കാലതാമസം ആവശ്യമായ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചന ബോർഡുകളും സ്ഥാപിക്കുക, നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ നടപടികൾ നടപ്പാക്കും.</p>
<p>ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബൈപാസ് റോഡുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി. നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങൾക്ക് ബദൽ മാർഗങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്.</p>
<p>റോഡുകളിലെ അനധികൃത പാർക്കിങ്, കാൽനട യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും യോഗം വിശദമായി വിലയിരുത്തി.</p>
<p><strong>പൊതുജനാഭിപ്രായം തേടി പ്രത്യേക യോഗങ്ങൾ</strong></p>
<p>യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് വ്യാപാരികളുടെ അഭിപ്രായങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും ശേഖരിക്കുന്നതിനായി മർച്ചന്റ്സ് അസോസിയേഷൻ, വിവിധ ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേക യോഗങ്ങൾ വിളിച്ചുചേരാനും തീരുമാനമായി.</p>
<p>എല്ലാവരുടെയും സഹകരണത്തോടെ കട്ടപ്പനയിലെ ട്രാഫിക് സംവിധാനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി.</p>
<p>അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് അജ്മൽ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അനുമോൾ ആഗസ്തി, കട്ടപ്പന വില്ലേജ് ഓഫീസർ ജോർജ് ജോസഫ്, കട്ടപ്പന ട്രാഫിക് എസ്.ഐ പി.കെ. വിനോദ്, കട്ടപ്പന എസ്.ഐ എസ്. ആദർശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2696</link>
<guid>https://thekeralajournal.com/2696</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f1b9e0008.jpg" length="88555" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജലവിഭവ വകുപ്പിനെ ജനങ്ങളുടെ ആവശ്യങ്ങൾക്കും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ജനക്ഷേമ വകുപ്പാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഏർപ്പെടുത്തിയ ഇടുക്കി നിയോജക മണ്ഡലം എംപീസ് എക്സലൻസ് അവാർഡ് വിതരണച്ചടങ്ങ് ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>കേരളത്തിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യമാണുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 460 വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്.</p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സന്ദ്രാമോൾ ജിന്നി, എ.പി. ഉസ്മാൻ, മിനി സാബു, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഷൈനി സജി, ജിപ്സി ജിന്നി, വിനോദ് ജോസഫ്, കോമളം മോഹൻദാസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെൻസസ് 2027: സെൽഫ് എന്യൂമറേഷന് തുടക്കമായി</title>
<link>https://thekeralajournal.com/2695</link>
<guid>https://thekeralajournal.com/2695</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f103821f5.jpg" length="100932" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:27:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെൻസസ് 2027-ന്റെ ആദ്യഘട്ടമായ സെൽഫ് എന്യൂമറേഷൻ ജില്ലയിൽ ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നിർവഹിച്ചു.</p>
<p>സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ എല്ലാ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ എന്നിവ കൃത്യമായി ശേഖരിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും സെൻസസ് പരിശീലന കേന്ദ്രങ്ങളിലെ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.</p>
<p>ജില്ലയിലെ തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലുമായി സെൻസസ് പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. സെൽഫ് എന്യൂമറേഷൻ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് കുടുംബ വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സാധിക്കും.</p>
<p>ജനപങ്കാളിത്തം ഉറപ്പാക്കി കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വീണ്ടും ഷിഗെല്ല; രണ്ട് വിദ്യാർത്ഥികൾക്ക് രോഗബാധ</title>
<link>https://thekeralajournal.com/2694</link>
<guid>https://thekeralajournal.com/2694</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3176b0bfa09.jpg" length="79720" type="image/jpeg"/>
<pubDate>Tue, 16 Jun 2026 21:45:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.</p>
<p>രോഗബാധിതരിൽ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.</p>
<p>ഇതോടെ ഇന്ന് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 155 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.</p>
<p>അതേസമയം, കോഴിക്കോട് ജില്ലയിലെ തൂണേരിയിലും ഒമ്പത് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ സഹോദരിയ്ക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.</p>
<p>ഷിഗെല്ല എന്താണ്?</p>
<p>ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. മലിനമായ ഭക്ഷണവും വെള്ളവും വഴി രോഗം പകരാം. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.</p>
<p>മുൻകരുതലുകൾ</p>
<p>തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.</p>
<p>ഭക്ഷണത്തിന് മുമ്പും ശൗചാലയ ഉപയോഗത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.</p>
<p>പഴകിയതോ ശുചിത്വമില്ലാത്തതോ ആയ ഭക്ഷണം ഒഴിവാക്കുക.</p>
<p>രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.</p>]]> </content:encoded>
</item>

<item>
<title>എം.ജി. സർവകലാശാല ബിരുദ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു</title>
<link>https://thekeralajournal.com/2693</link>
<guid>https://thekeralajournal.com/2693</guid>
<description><![CDATA[ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.കൂടുതൽ അറിയാം... ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31605e984e8.jpg" length="35003" type="image/jpeg"/>
<pubDate>Tue, 16 Jun 2026 20:10:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള (CAP) ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് പ്രവേശനം ഉറപ്പാക്കണമെന്ന് സർവകലാശാല അറിയിച്ചു.</p>
<p>അപേക്ഷകർ അപേക്ഷ നമ്പർ യൂസർ ഐഡിയായി ഉപയോഗിച്ച് CAP അക്കൗണ്ടിൽ ലോഗിൻ ചെയ്ത്, തങ്ങളുടെ ഓപ്ഷനുകൾക്കെതിരെ കോളേജുകൾ രേഖപ്പെടുത്തിയിട്ടുള്ള Willingness പരിശോധിക്കണം. ലഭ്യമായ Willingnessകളിൽ ഏറ്റവും അഭികാമ്യമായ കോളേജ്–കോഴ്‌സ് കോമ്പിനേഷൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും സ്വീകരിക്കുകയും വേണം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315f7e0aaf9.jpg" alt=""></p>
<p>Willingness സ്വീകരിച്ച ശേഷം സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ജനറൽ വിഭാഗം വിദ്യാർത്ഥികൾ ₹1,695 ഉം എസ്.സി./എസ്.ടി. വിഭാഗം വിദ്യാർത്ഥികൾ ₹50 ഉം ഫീസായി അടയ്‌ക്കേണ്ടതാണ്. തുടർന്ന് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ എല്ലാ അസൽ രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശന നടപടികൾ പൂർത്തിയാക്കണം. പ്രവേശനത്തിനുശേഷം കോളേജിൽ നിന്ന് സ്ഥിരീകരണ സ്ലിപ്പ് (Confirmation Slip) കൈപ്പറ്റേണ്ടതുമാണ്.</p>
<p>താൽക്കാലിക പ്രവേശനത്തിന് ഇത്തവണ സംവിധാനമില്ലെന്നും എല്ലാ പ്രവേശനങ്ങളും സ്ഥിരപ്രവേശനങ്ങളായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. കോളേജുകൾ രേഖപ്പെടുത്തുന്ന Willingness 24 മണിക്കൂർ മാത്രമേ സജീവമായിരിക്കൂ. അതിനാൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും അഭികാമ്യമായ ഓപ്ഷൻ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ടതാണ്.</p>
<p>സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത വിദ്യാർത്ഥികൾക്ക് ജൂൺ 22 വരെ കോളേജിൽ പ്രവേശനം നേടാം. നിലവിലെ റാങ്ക് ലിസ്റ്റിനും ജൂൺ 22 വരെ മാത്രമേ പ്രാബല്യമുള്ളൂ. തുടർന്ന് രണ്ടാം അലോട്ട്മെന്റിനായുള്ള പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.</p>
<p>കോളേജ്–കോഴ്‌സ് കോമ്പിനേഷൻ അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം Willingness സ്വീകരിക്കേണ്ടത് നിർബന്ധമല്ല. എന്നാൽ ഒരിക്കൽ Willingness സ്വീകരിച്ച് സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്താൽ പിന്നീട് അത് മാറ്റാൻ സാധിക്കില്ല. ഫീസ് അടയ്ക്കുന്നതിന് മുമ്പ് Willingness റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട കോളേജിലേക്ക് ഇ-മെയിൽ അയച്ച് റദ്ദാക്കൽ അഭ്യർഥന സമർപ്പിക്കണമെന്നും കോളേജുമായി നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315fa534bd5.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315fd2e5d51.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിൽ സർഗ്ഗോത്സവത്തിന് തുടക്കം; വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ക്ലബുകളുടെയും ഉദ്ഘാടനം ജൂൺ 18&#45;ന്.</title>
<link>https://thekeralajournal.com/2692</link>
<guid>https://thekeralajournal.com/2692</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31421be58ef.jpg" length="105146" type="image/jpeg"/>
<pubDate>Tue, 16 Jun 2026 18:04:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മാറ്റുകൂട്ടാൻ വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂൾ ഒരുങ്ങുന്നു. ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ സ്കൂൾ ക്ലബുകളുടെയും ഔദ്യോഗിക ഉദ്ഘാടനം ജൂൺ 18 വ്യാഴാഴ്ച രാവിലെ 9:30-ന് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും.</p>
<p>​ഇടുക്കി രൂപത വികാരി ജനറാൾ മോൺ. എബ്രഹാം പുറയാറ്റ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കലയുടെയും സാഹിത്യത്തിന്റെയും വിരുന്നൊരുങ്ങുന്ന വേദിയിൽ നടൻ എം.സി ബോബൻ,  കാർട്ടൂണിസ്റ്റ് സജിദാസ്,  കവി പ്രിൻസ് ഓവേലിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.</p>
<p>​വിദ്യാർത്ഥികളിലെ കലാ-സാംസ്കാരിക അഭിരുചികളെ വളർത്തുന്നതിനും പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് ഈ വർഷം ക്ലബുകളുടെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.</p>
<p>​സ്കൂളിന്റെ സർഗ്ഗാത്മക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബ്</title>
<link>https://thekeralajournal.com/2691</link>
<guid>https://thekeralajournal.com/2691</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a313f5fad265.jpg" length="78414" type="image/jpeg"/>
<pubDate>Tue, 16 Jun 2026 17:50:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സഞ്ചാരികളുടെ പ്രധാന ഇടമായിട്ടും, ഇത്തരം സാമൂഹിക വിരുദ്ധ അക്രമങ്ങൾ തടയുന്നതിനാവശ്യമായ ടൂറിസം പോലീസ് സ്റ്റേഷനുകളോ ഔട്ട് പോസ്റ്റുകളോ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇല്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.</p>
<p>​വണ്ടിപ്പെരിയാർ സത്രം മേഖലയിൽ റൈഡർമാർക്ക് നേരെ നടന്ന ആക്രമണമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ ഇത്തരം സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സുരക്ഷാ ഭീഷണിയെത്തുടർന്ന് നിരവധി റൈഡർമാരും സഞ്ചാരികളും ഇടുക്കിയെ കൈവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ ജില്ലയിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലാകും. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടു.</p>
<p>​21-ാം തീയതി പ്രതിഷേധ റൈഡ്</p>
<p>​സംഭവത്തിൽ പ്രതിഷേധിച്ചും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വരുന്ന 21-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മോട്ടോർ സൈക്കിൾ പ്രതിഷേധ റൈഡ് സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള റൈഡർമാരെ ഉൾപ്പെടുത്തി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, പരുന്തുമ്പാറ, വാഗമൺ എന്നിവിടങ്ങളിലേക്കാണ് പ്രതിഷേധ റൈഡ് നടത്തുന്നത്.</p>
<p>​ഇതിനുപുറമേ, വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കട്ടപ്പനയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് ജോയൽ ജോസ്, ബിനോയി കുര്യാക്കോസ്, സജിദാസ് മോഹൻ, ജിനു രവി, ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ ടൂറിസ്റ്റുകൾക്കും റൈഡേഴ്സിനും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന</title>
<link>https://thekeralajournal.com/2690</link>
<guid>https://thekeralajournal.com/2690</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a30d31f2de62.jpg" length="114657" type="image/jpeg"/>
<pubDate>Tue, 16 Jun 2026 10:08:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p></p>
<p>കട്ടപ്പന: ഇടുക്കി ജില്ല സന്ദർശിക്കുന്ന ടൂറിസ്റ്റുകളെയും റൈഡേഴ്സിനെയും ചില ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. ഇത്തരം പ്രവൃത്തികൾ ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ഭാരവാഹികൾ അറിയിച്ചു.</p>
<p>ടൂറിസ്റ്റുകൾക്കും ബൈക്ക് റൈഡേഴ്സിനും സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. ഇത്തരം പരാതികളിൽ കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയാൻ സാധ്യതയുണ്ടെന്നും, അത് ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്നും ക്ലബ് അഭിപ്രായപ്പെട്ടു.</p>
<p>ഇടുക്കിയെ സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികൾക്കും സുരക്ഷയും സൗഹൃദപരമായ അന്തരീക്ഷവും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും നിയമപാലന സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ആവശ്യപ്പെട്ടു.<img src="https://thekeralajournal.com/uploads/images/202606/image_870x_6a30d33921f5c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വനിതാ സൗജന്യ യാത്ര: ക്ഷേമപദ്ധതിയോ കേരള സമ്പദ്‌വ്യവസ്ഥയെ മാറ്റി മറിക്കാവുന്ന സാമ്പത്തിക പരീക്ഷണമോ?</title>
<link>https://thekeralajournal.com/2689</link>
<guid>https://thekeralajournal.com/2689</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a30aee572e90.jpg" length="155864" type="image/jpeg"/>
<pubDate>Tue, 16 Jun 2026 07:33:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം വലിയ സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിനും കെഎസ്‌ആർടിസിക്കും ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. എന്നാൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത് ഒരു ക്ഷേമപദ്ധതി മാത്രമല്ല, ദീർഘകാല സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള ഒരു സാമൂഹ്യ-സാമ്പത്തിക നിക്ഷേപമായും കാണേണ്ടതുണ്ട്.</p>
<p>ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുമുള്ള സമാന പദ്ധതികളുടെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ, ഇത്തരം പദ്ധതികൾക്ക് സാമൂഹിക നേട്ടങ്ങൾക്കൊപ്പം വിപണിയെയും ഉപഭോഗത്തെയും ഉത്തേജിപ്പിക്കാൻ കഴിയുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.</p>
<p><strong>ജിയോ മാതൃകയുമായി സാമ്യം</strong></p>
<p>2016-ൽ റിലയൻസ് ജിയോ സൗജന്യ ഡാറ്റയും കോളുകളും നൽകി രാജ്യത്തെ ടെലികോം മേഖലയെ മാറ്റിമറിച്ചിരുന്നു. ആദ്യഘട്ടത്തിൽ വൻ സാമ്പത്തിക നഷ്ടം സഹിച്ചെങ്കിലും ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിക്കുകയും പിന്നീട് വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. സാമ്പത്തിക വിദഗ്ധർ പറയുന്നത് കെഎസ്‌ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയും സമാനമായ തന്ത്രത്തിന്റെ ഒരു സാമൂഹിക രൂപമാണെന്നാണ്.</p>
<p>ഇപ്പോൾ ടിക്കറ്റ് വരുമാനത്തിൽ നഷ്ടമുണ്ടാകുമെങ്കിലും, കൂടുതൽ ആളുകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുകയും അതുവഴി വിപണിയിലും ടൂറിസത്തിലും ഉപഭോഗത്തിലും വളർച്ച സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ സാധ്യതയുള്ള സാമ്പത്തിക ലക്ഷ്യം.</p>
<p><strong>സ്ത്രീകളുടെ കൈവശം കൂടുതൽ പണം</strong></p>
<p>പ്രതിദിനം ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് 50 മുതൽ 100 രൂപ വരെ ലാഭിക്കാനാകും. ഒരു മാസത്തിൽ ഇത് 1,500 മുതൽ 3,000 രൂപ വരെയാകാം. സംസ്ഥാനത്ത് ലക്ഷക്കണക്കിന് സ്ത്രീകൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുമ്പോൾ കുടുംബങ്ങളുടെ ചെലവുശേഷി ഗണ്യമായി വർധിക്കും.</p>
<p>സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ഈ അധിക തുക ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, വിനോദം, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് ചെലവഴിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ്. ഇതുവഴി വ്യാപാര സ്ഥാപനങ്ങൾക്കും ചെറുകിട സംരംഭങ്ങൾക്കും കൂടുതൽ വരുമാനം ലഭിക്കുകയും അതിന്റെ ഒരു വിഹിതം നികുതിയായി സർക്കാരിലേക്ക് തിരിച്ചെത്തുകയും ചെയ്യും.</p>
<p><strong>മറ്റ് സംസ്ഥാനങ്ങളിലെ അനുഭവങ്ങൾ</strong></p>
<p>കർണാടകയിൽ 2023-ൽ ആരംഭിച്ച ‘ശക്തി’ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു. പദ്ധതി നടപ്പിലാക്കിയതിനു ശേഷം സ്ത്രീകളുടെ യാത്രകൾ ഗണ്യമായി വർധിച്ചതായും തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിച്ചതായും പഠനങ്ങൾ വ്യക്തമാക്കുന്നു.</p>
<p>തമിഴ്നാട്ടിലും സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതിന് ശേഷം കുടുംബങ്ങളുടെ യാത്രാചെലവ് കുറഞ്ഞതായും പ്രാദേശിക വിപണികളിൽ ഇടപാടുകൾ വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p><strong>അന്താരാഷ്ട്ര മാതൃകകൾ</strong></p>
<p>യൂറോപ്യൻ രാജ്യമായ ലക്സംബർഗ് 2020 മുതൽ പൊതുഗതാഗതം പൂർണമായും സൗജന്യമാക്കിയിരുന്നു. സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. യാത്രക്കാരുടെ എണ്ണം വർധിച്ചെങ്കിലും, മികച്ച സേവനവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ സൗജന്യം മാത്രം മതിയാകില്ലെന്ന് പിന്നീട് നടത്തിയ പഠനങ്ങൾ കണ്ടെത്തി.</p>
<p><strong>ടൂറിസം മേഖലയ്ക്ക് നേട്ടമാകുമോ?</strong></p>
<p>കേരളത്തിൽ കൂടുതൽ സ്ത്രീകൾ ടൗണുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മൂന്നാർ, വാഗമൺ, കുമരകം, ബേക്കൽ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് കുടുംബങ്ങളുടെയും വനിതാ ഗ്രൂപ്പുകളുടെയും സന്ദർശനം വർധിക്കാം.</p>
<p>ഇതുവഴി ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ടാക്സി സേവനങ്ങൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് അധിക വരുമാനം ലഭിക്കും. ടൂറിസം മേഖലയിലെ ചെലവഴിക്കൽ വർധിക്കുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകും.</p>
<p><strong>പരസ്യവരുമാനത്തിനും സാധ്യത</strong></p>
<p>യാത്രക്കാരുടെ എണ്ണം വർധിക്കുന്നതോടെ കെഎസ്‌ആർടിസി ബസുകളും സ്റ്റേഷനുകളും വലിയ പരസ്യ പ്ലാറ്റ്‌ഫോമുകളായി മാറാൻ സാധ്യതയുണ്ട്. ബസുകളിലെ ഡിജിറ്റൽ പരസ്യങ്ങൾ, സ്റ്റേഷൻ ബ്രാൻഡിംഗ്, കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾ, ടൂറിസം പ്രമോഷനുകൾ എന്നിവയിലൂടെ അധിക വരുമാനം കണ്ടെത്താനാകും.</p>
<p><strong>പരിസ്ഥിതിക്കും ഗുണം</strong></p>
<p>തിരക്കേറിയ നഗരങ്ങളിലേക്കും ടൗണുകളിലേക്കും സ്വകാര്യ വാഹനങ്ങൾക്ക് പകരം ബസ് ഉപയോഗം വർധിച്ചാൽ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കാനാകും. വാഹന തിരക്ക് കുറയുന്നതോടെ നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.</p>
<p><strong>വെല്ലുവിളികൾ ചെറുതല്ല</strong></p>
<p>അതേസമയം പദ്ധതി വിജയിപ്പിക്കാൻ സർക്കാർ കൃത്യമായ സാമ്പത്തിക പിന്തുണ നൽകേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൗജന്യ യാത്രയുടെ പേരിൽ നഷ്ടമാകുന്ന തുക കെഎസ്‌ആർടിസിക്ക് സമയബന്ധിതമായി നൽകാത്ത പക്ഷം നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്.</p>
<p>കൂടാതെ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ബസുകൾ, കൂടുതൽ സർവീസുകൾ, മികച്ച മാനേജ്മെന്റ്, ഡാറ്റാ വിശകലനം എന്നിവയും അനിവാര്യമാണ്. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നാൽ യാത്രക്കാരുടെ അസംതൃപ്തിയും വർധിക്കാം.</p>
<p><strong>മൂന്ന് മാസം നിർണായകം</strong></p>
<p>പദ്ധതിയുടെ ആദ്യ മൂന്ന് മാസങ്ങളിലെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും സർക്കാർ തുടർനടപടികൾ തീരുമാനിക്കുക. യാത്രക്കാരുടെ എണ്ണം, സാമ്പത്തിക ബാധ്യത, വിപണിയിലെ മാറ്റങ്ങൾ, നികുതി വരുമാനത്തിലെ വർധന എന്നിവ വിശദമായി പഠിച്ചശേഷം പദ്ധതി വിപുലീകരിക്കാനുള്ള സാധ്യതകളും പരിഗണിക്കപ്പെടും.</p>
<p>കെഎസ്‌ആർടിസിയിലെ വനിതാ സൗജന്യ യാത്രയെ വെറും ജനപ്രിയ ക്ഷേമപദ്ധതിയായി മാത്രം കാണാനാകില്ല. ശരിയായ ആസൂത്രണവും സാമ്പത്തിക മാനേജ്മെന്റും ഉണ്ടെങ്കിൽ ഇത് കേരളത്തിലെ ഉപഭോഗം, ടൂറിസം, ചെറുകിട വ്യാപാരം, തൊഴിൽ, നികുതി വരുമാനം എന്നിവയെ ഉത്തേജിപ്പിക്കുന്ന ഒരു വലിയ സാമ്പത്തിക പരീക്ഷണമായി മാറാൻ സാധ്യതയുണ്ട്. എന്നാൽ ആവശ്യമായ സർക്കാർ പിന്തുണയും കൃത്യമായ നടപ്പാക്കലും ഇല്ലെങ്കിൽ ഇത് കെഎസ്‌ആർടിസിക്ക് അധിക ബാധ്യതയായി മാറാനും സാധ്യതയുണ്ടെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.</p>
<p>അതുകൊണ്ട് തന്നെ, വനിതാ സൗജന്യ യാത്രാ പദ്ധതി കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലെ ഒരു സാമൂഹിക ക്ഷേമനടപടി മാത്രമല്ല, വിജയിച്ചാൽ സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ പുതിയ വളർച്ചാ മാതൃകയായി മാറാവുന്ന ഒരു സാമ്പത്തിക പരീക്ഷണം കൂടിയാണ്.</p>]]> </content:encoded>
</item>

<item>
<title>കന്നുകാലി ക്ഷാമം: അടഞ്ഞുകിടന്ന ഇറച്ചിക്കടകള്‍ തുറക്കാൻ തീരുമാനം</title>
<link>https://thekeralajournal.com/2688</link>
<guid>https://thekeralajournal.com/2688</guid>
<description><![CDATA[ കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a30a22ac8965.jpg" length="409586" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:39:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കന്നുകാലികളുടെ ലഭ്യതയില്‍ ഉണ്ടായ ഗുരുതര പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം.</p>
<p>ജൂണ്‍ 12 മുതല്‍ കന്നുകാലികളുടെ ലഭ്യത പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് ചില ജില്ലകളിലും നിരവധി കടകള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.</p>
<p>മഹാരാഷ്ട്ര, തെലങ്കാന, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കന്നുകാലികളുമായി എത്തുന്ന വാഹനങ്ങള്‍ ചില സംഘടനകളും പോലീസും തടയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇതുമൂലം വളരെ പരിമിതമായ തോതില്‍ മാത്രമാണ് കേരളത്തിലേക്ക് കന്നുകാലികള്‍ എത്തുന്നത്.</p>
<p>ഇറച്ചി വ്യാപാര മേഖലയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായി ഇറച്ചിക്കടകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് വ്യാപാര സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. കന്നുകാലികളുടെ ലഭ്യത സാധാരണ നിലയിലാകുന്നതുവരെ മേഖലയിലെ പ്രതിസന്ധി തുടരുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവച്ചു.</p>]]> </content:encoded>
</item>

<item>
<title>ട്രോളിങ് നിരോധനം: മീൻ വില കുത്തനെ ഉയരുന്നു</title>
<link>https://thekeralajournal.com/2687</link>
<guid>https://thekeralajournal.com/2687</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a309c4f01a83.jpg" length="159865" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:14:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവിലയിൽ വൻ വർധന. വിപണിയിലേക്കുള്ള മീൻ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.</p>
<p>അയല, മത്തി, നെയ്മീൻ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ വില വർധിച്ചതായി വ്യാപാരികൾ അറിയിച്ചു. പീസ് മീനുകൾക്കും വലിയ തോതിൽ വില ഉയർന്നിട്ടുണ്ട്. ഒരു കിലോ കേര മീനിന് 600 രൂപ വരെ നൽകേണ്ട സാഹചര്യമാണുള്ളത്.</p>
<p>ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം അനുവദിച്ചിട്ടുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിന് അനുസരിച്ചുള്ള ലഭ്യത ഉറപ്പാക്കാൻ കഴിയുന്നില്ല. ഉൾനാടൻ മേഖലകളിലാണ് വിലവർധന കൂടുതൽ അനുഭവപ്പെടുന്നത്.</p>
<p>മത്സ്യവില വർധന കുടുംബ ബജറ്റുകൾക്കും ഹോട്ടൽ, കേറ്ററിംഗ് മേഖലകൾക്കും തിരിച്ചടിയായിരിക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം ; ബി. അനൂപ് പ്രസിഡന്റും എസ്. സുധീഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു</title>
<link>https://thekeralajournal.com/2686</link>
<guid>https://thekeralajournal.com/2686</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a309b7e43afe.jpg" length="107006" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:10:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയില്‍ നടന്ന ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി. അനൂപ് പ്രസിഡന്റായും എസ്. സുധീഷ് സെക്രട്ടറിയായും എം.എസ്. ശരത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>പി.പി. പ്രശാന്ത്, അഥീന സിബി, അരുണ്‍ അശോകന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തേജസ് കെ. ജോസ്, വിനോദ് റൂണി, എം.ആര്‍. രഞ്ജിത് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സെക്രട്ടറിയേറ്റിനെയും 45 അംഗ ജില്ലാ കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.</p>
<p>മൂന്നുദിവസം നീണ്ട സമ്മേളനം അടിമാലിയില്‍ നടന്ന വമ്പിച്ച പ്രകടനത്തോടെയാണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം P. രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് 7 ശതമാനം മഴക്കുറവ്, ഇടുക്കിയിലും വയനാട്ടിലും ആശങ്ക</title>
<link>https://thekeralajournal.com/2685</link>
<guid>https://thekeralajournal.com/2685</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052454b74f8.jpg" length="51460" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:03:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവര്‍ഷം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയുടെ അളവ് സാധാരണയേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 283.3 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, സാധാരണ ലഭിക്കേണ്ടത് 303.4 മില്ലിമീറ്ററാണ്. ഇതോടെ സംസ്ഥാനതലത്തില്‍ 7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.</p>
<p>എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ മഴയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അവ സാധാരണ പരിധിക്കുള്ളിലാണ്. എന്നാല്‍ ജില്ലകള്‍ക്കിടയിലെ മഴവിതരണത്തിലെ വലിയ വ്യത്യാസം ഇത്തവണ ശ്രദ്ധേയമാണ്.</p>
<p>മലയോര ജില്ലകളായ വയനാടും ഇടുക്കിയും ഗണ്യമായ മഴക്കുറവ് നേരിടുകയാണ്. വയനാട്ടില്‍ 163 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട അളവിനേക്കാള്‍ 38 ശതമാനം കുറവാണ്. ഇടുക്കിയില്‍ 222.6 മില്ലിമീറ്റര്‍ മഴ ലഭിച്ച് 30 ശതമാനം കുറവ് രേഖപ്പെടുത്തി.</p>
<p>അതേസമയം, ചില ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരത്ത് 41 ശതമാനവും മലപ്പുറത്ത് 22 ശതമാനവും അധികമഴ ലഭിച്ചു. 445.2 മില്ലിമീറ്റര്‍ മഴ ലഭിച്ച കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലയായി.</p>
<p>ജൂണ്‍ ആദ്യവാരത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘസാന്നിധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് വ്യാപകമായ മഴ എത്തിക്കാന്‍ ആവശ്യമായ അന്തരീക്ഷ സംവിധാനങ്ങള്‍ നിലവില്‍ ശക്തമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.</p>
<p>പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്‍നിനോ ശക്തിപ്പെടുകയാണെങ്കില്‍ കേരളത്തിലേക്ക് ഈര്‍പ്പം എത്തിക്കുന്ന പടിഞ്ഞാറന്‍ കാറ്റുകളുടെ ശക്തി കുറയുകയും മഴമേഘങ്ങളുടെ രൂപവത്കരണം ദുര്‍ബലമാകുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.</p>
<p>കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യത കുറവാണ്. പല പ്രദേശങ്ങളിലും ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ മാത്രമേ ലഭിക്കാനിടയുള്ളൂ.</p>
<p>മഴക്കുറവ് തുടരുകയാണെങ്കില്‍ മലയോര മേഖലകളിലെ ജലലഭ്യത, കുടിവെള്ള സംഭരണികള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായി വിലയിരുത്തപ്പെടും.</p>]]> </content:encoded>
</item>

<item>
<title>കാർട്ടൂൺ മത്സരം; രചനകൾ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/2684</link>
<guid>https://thekeralajournal.com/2684</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3098855c8dc.jpg" length="126986" type="image/jpeg"/>
<pubDate>Tue, 16 Jun 2026 05:57:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരത്തിലേക്ക് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി രചനകൾ ക്ഷണിച്ചു.</p>
<p>അപകടമില്ലാത്ത പുതിയ അധ്യയന വർഷം എന്ന ആശയം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 30 വരെ മത്സരാർത്ഥികൾക്ക് രചനകൾ സമർപ്പിക്കാം. 2026 ജൂലൈ 5-ന് ഫലം പ്രഖ്യാപിക്കും.</p>
<p>17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 18 മുതൽ 25 വയസ് വരെയുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. ഒരാൾക്ക് പരമാവധി അഞ്ച് രചനകൾ വരെ അയയ്ക്കാം.</p>
<p>ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 7,500 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും. കൂടാതെ പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും.</p>
<p>രചനകൾ ഇ-മെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഇ-മെയിലിനൊപ്പം മത്സരാർത്ഥിയുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, വയസ് തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധമായും ചേർക്കണം.</p>
<p>രചനകൾ അയയ്ക്കേണ്ട ഇ-മെയിൽ: cartooncontest2026@gmail.com</p>
<p><strong>കൂടുതൽ വിവരങ്ങൾക്ക്:</strong></p>
<p>മധൂസ്, കോ-ഓർഡിനേറ്റർ, കാർട്ടൂൺ മത്സരം 2026 , 📞 9446587968.</p>]]> </content:encoded>
</item>

<item>
<title>എം.ജി.യൂണിവേഴ്സിറ്റി പി.ജി. ഏകജാലകം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; തിരുത്തലുകൾക്ക് 17 വരെ അവസരം</title>
<link>https://thekeralajournal.com/2683</link>
<guid>https://thekeralajournal.com/2683</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a23a63442119.jpg" length="73453" type="image/jpeg"/>
<pubDate>Mon, 15 Jun 2026 18:00:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ജി. സർവകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നിലവിൽ അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.</p>
<p>അപേക്ഷകർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും സൗകര്യമുണ്ട്. കൂടാതെ പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്താൻ സാധിക്കും.</p>
<p>ഈ എല്ലാ തിരുത്തലുകളും 17/06/2026 വരെ ചെയ്യാവുന്നതാണ്.</p>
<p>നാളിതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും ഫീസ് അടയ്ക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസരം 17/06/2025 വരെ ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും സാധിക്കും. അപേക്ഷിക്കാനാവാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാനും 17/06/2026 വരെ അവസരമുണ്ട്.</p>
<p>ഇതിനായി സർവകലാശാലയുടെ “കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ” എന്ന ഓപ്ഷനിലൂടെ പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാന്തല്ലൂരിന്റെ പ്രകൃതിഭംഗി ക്യാൻവാസിലൊഴുക്കി ‘മൺസൂൺ ആർട്ട് ക്യാമ്പ്’ സമാപിച്ചു</title>
<link>https://thekeralajournal.com/2682</link>
<guid>https://thekeralajournal.com/2682</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f69d91bc6f.jpg" length="113124" type="image/jpeg"/>
<pubDate>Mon, 15 Jun 2026 12:51:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മറയൂർ: മൂടൽമഞ്ഞും തണുത്ത കാറ്റും മലനിരകളെ പുണരുന്ന കാന്തല്ലൂരിന്റെ ഹരിതഭൂമിയിൽ, കലയും പ്രകൃതിയും ആത്മാവറിഞ്ഞ് സമ്മേളിച്ച രണ്ടു ദിവസത്തെ ‘കാന്തല്ലൂർ ക്യാൻവാസ്’ മൺസൂൺ ആർട്ട് ക്യാമ്പ് സമാപിച്ചു. കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പ്, അക്ഷരങ്ങളുടെയും വരകളുടെയും സൗന്ദര്യം സമന്വയിപ്പിച്ച് പ്രമുഖ കവിയും അവാർഡ് ജേതാവുമായ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ തനത് സംസ്കാരവും മനുഷ്യന്റെ സർഗ്ഗാത്മകതയും ഒന്നാകുമ്പോഴാണ് കലയ്ക്ക് പൂർണ്ണതയേറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>​ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ.എം., ക്യാമ്പ് ക്യൂറേറ്റർ ലേഖ മനോജ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എൻ.എസ്., ഫാ. സാബു മന്നാട തുടങ്ങിയവർ.</p>
<p>സംസാരിച്ചു കലാ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>
<p><strong>​വരകളുടെ വിരുന്ന്, നിറങ്ങളുടെ കാന്തല്ലൂർ</strong></p>
<p>മഴനൂലുകൾ പെയ്തിറങ്ങിയ ക്യാൻവാസിൽ കാന്തല്ലൂരിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും ചിത്രകാരന്മാർ അനശ്വരമാക്കി. കുളിരുറങ്ങുന്ന ആപ്പിൾ തോട്ടങ്ങളും, പഴവർഗ്ഗങ്ങളാൽ സമൃദ്ധമായ താഴ്‌വരകളും, അവിടുത്തെ നാട്ടുജീവിതത്തിന്റെ സ്പന്ദനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ ചിത്രങ്ങളായി പുനർജനിച്ചു.</p>
<p>​ക്യാമ്പിന്റെ ഭാഗമായി നടന്ന തൽസമയ രചന കാണികളിൽ വിസ്മയമുണർത്തിയപ്പോൾ, ചിരിയും ചിന്തയും ഉണർത്തിയ കാരിക്കേച്ചർ ഷോയും ശ്രദ്ധേയമായി. കേവലം വരകളിൽ ഒതുങ്ങാതെ, സമകാലിക കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഗൗരവമേറിയ ചിത്ര ചർച്ചകളും, സന്ധ്യകളെ ധന്യമാക്കിയ കലാസന്ധ്യയും ക്യാമ്പിനെ ഒരു സാംസ്കാരിക ഉത്സവമാക്കി മാറ്റി.</p>
<p>​തുടർന്ന് നടന്ന പരിപാടികൾക്ക് ബിനോയ് മാവടി, രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ., ജോഷി തുടങ്ങിയവർ നേതൃത്വം നൽകി. പ്രകൃതിയെ പ്രണയിക്കുന്ന ചിത്രകാരന്മാരുടെ മനസ്സും കാന്തല്ലൂരിന്റെ മണ്ണും തമ്മിലുള്ള അദൃശ്യമായൊരു ആത്മബന്ധം ബാക്കിവെച്ചാണ് മൺസൂൺ ആർട്ട് ക്യാമ്പിന് തിരശ്ശീല വീണത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2f69f933056.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ദേശീയ സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ നാളെ മുതൽ</title>
<link>https://thekeralajournal.com/2681</link>
<guid>https://thekeralajournal.com/2681</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f8e4e423df.jpg" length="160130" type="image/jpeg"/>
<pubDate>Mon, 15 Jun 2026 11:02:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്തെ സെൻസസ് 2027 നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ (Self Enumeration) സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് se.census.gov.in⁠� വഴി വിവരങ്ങൾ സമർപ്പിക്കാം.</p>
<p>സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും നടത്തും. കേരളത്തിൽ ഈ ഘട്ടം ജൂലായ് 1 മുതൽ 30 വരെയാണ്. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെയാകും നടക്കുക.</p>
<p>ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ പ്രദേശത്തെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക. എന്നാൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതിന് മുൻപായി തന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാനാകും.</p>
<p><strong>ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കുന്ന വിധം</strong></p>
<ul>
<li>പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.</li>
<li>സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തുക.</li>
<li>ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തുക.</li>
<li>ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.</li>
<li>വിവരങ്ങൾ വിജയകരമായി സമർപ്പിച്ചാൽ 11 അക്കങ്ങളുള്ള SE ID എസ്.എം.എസ് വഴിയും ഇ-മെയിൽ വഴിയും ലഭിക്കും.</li>
<li>പിന്നീട് എന്യൂമറേറ്റർ സന്ദർശിക്കുമ്പോൾ ഈ നമ്പർ കൈമാറിയാൽ മതിയാകും.</li>
</ul>
<p>കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾ നൽകേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക. ആവശ്യമെങ്കിൽ പിന്നീട് തിരുത്തലുകളും നടത്താനാകും.</p>
<p><strong>34 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഭവന സെൻസസ്</strong></p>
<ul>
<li>ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. പ്രധാനമായും താഴെപ്പറയുന്ന വിവരങ്ങളാണ് ശേഖരിക്കുക:</li>
<li>വീടിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ നിർമാണസാമഗ്രികൾ</li>
<li>വീടിന്റെ അവസ്ഥ</li>
<li>കുടുംബാംഗങ്ങളുടെ എണ്ണം</li>
<li>കുടുംബനാഥന്റെ പേര്, ലിംഗം, സാമൂഹിക വിഭാഗം</li>
<li>വീടിന്റെ ഉടമസ്ഥാവകാശം</li>
<li>താമസമുറികളുടെ എണ്ണം</li>
<li>ദമ്പതിമാരുടെ എണ്ണം</li>
<li>കുടിവെള്ളത്തിന്റെ ഉറവിടവും ലഭ്യതയും</li>
<li>വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ</li>
<li>എൽ.പി.ജി./പി.എൻ.ജി. കണക്ഷനും പാചക ഇന്ധനവും</li>
<li>റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, ലാപ്ടോപ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ എന്നിവയുടെ ലഭ്യത</li>
<li>സൈക്കിൾ, സ്കൂട്ടർ, മോട്ടോർസൈക്കിൾ, കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുടെ ലഭ്യത</li>
<li>കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം</li>
<li>മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ</li>
</ul>
<p>സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കുന്നതിനാണ് സെൽഫ് എന്യൂമറേഷൻ സംവിധാനം നടപ്പിലാക്കുന്നത്. വീടുകളിൽ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ നൽകാൻ കഴിയുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമാകും.</p>]]> </content:encoded>
</item>

<item>
<title>പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ നൽകണം: ദളിത് ഫ്രണ്ട് (എം)</title>
<link>https://thekeralajournal.com/2680</link>
<guid>https://thekeralajournal.com/2680</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f58fdc77fb.jpg" length="74572" type="image/jpeg"/>
<pubDate>Mon, 15 Jun 2026 07:14:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും തിരികെ ലഭ്യമാക്കണമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>കണ്ണൂരിലെ ദന്തൽ കോളേജിൽ കൊല്ലപ്പെട്ട നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കോട്ടയം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഹാളിൽ നടന്ന യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.സി. ജയകുമാർ, പ്രഭ വി. മറ്റപ്പള്ളി, രാമചന്ദ്രൻ അള്ളുപുറം, ടി.കെ. അപ്പുക്കുട്ടൻ, എൻ.കെ. ശരത് ചന്ദ്രൻ, സി.കെ. രാജൻ, സി. ശിവാനന്ദൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര</title>
<link>https://thekeralajournal.com/2679</link>
<guid>https://thekeralajournal.com/2679</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f54ff2b9fa.jpg" length="107811" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതകൾക്കൊപ്പം ആദ്യ യാത്ര നടത്തും.</p>
<p>കെഎസ്ആർടിസിയിൽ പി.എസ്.സി മുഖേന നിയമിതയായ ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാവിലെ 9 മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ 'സീറോ ടിക്കറ്റ്' ലഭ്യമാകും.</p>
<p>സൗജന്യ യാത്രയ്ക്ക് അർഹമായ ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. വരുമാനപരിധിയോ പ്രായപരിധിയോ ഉൾപ്പെടെയുള്ള പ്രത്യേക നിബന്ധനകളില്ലാതെയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.</p>
<p>അതേസമയം, പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചു. പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി എംഎൽഎമാർക്ക് നിർദേശം നൽകിയതായാണ് വിവരം.</p>
<p>സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസുകളുള്ള ജില്ല മലപ്പുറമാണെന്നാണ് കണക്കുകൾ. ഓർഡിനറിയും ടി.ടി. സർവീസുകളും ഉൾപ്പെടെ 87 ബസുകളിൽ മാത്രമാണ് നിലവിൽ സൗജന്യ യാത്രാ സൗകര്യമുള്ളത്. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടുതലുള്ള മലപ്പുറത്ത് കൂടുതൽ ഓർഡിനറി സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2e66440441a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം; കട്ടപ്പനയിൽ അന്യസംസ്ഥാനക്കാരുടെ സ്ഥാപനം അടപ്പിച്ചു</title>
<link>https://thekeralajournal.com/2678</link>
<guid>https://thekeralajournal.com/2678</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f543881ef8.jpg" length="112969" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:54:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപമുള്ള കുന്തളംപാറ റോഡിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനവും സുരക്ഷിതത്വമില്ലാത്തതുമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥാപനം അടപ്പിച്ചു.</p>
<p>കട്ടപ്പന പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് സ്ഥാപനം ശ്രദ്ധയിൽപ്പെട്ടത്.</p>
<p>പരിശോധനയ്ക്കിടെ സ്ഥാപനത്തിനുള്ളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷ്യസാധനങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും പിടിച്ചെടുക്കുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തു.</p>
<p>ഞായറാഴ്ചകളിൽ കട്ടപ്പന നഗരത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. പലതവണ ഉപയോഗിച്ച പാചകഎണ്ണയും പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള കൃത്രിമ നിറങ്ങളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.</p>
<p>സ്ഥാപനം നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.</p>
<p>കട്ടപ്പന നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>റൈസ് പദ്ധതി : മെറിറ്റ് അവാർഡ് വിതരണം ഇന്ന്</title>
<link>https://thekeralajournal.com/2677</link>
<guid>https://thekeralajournal.com/2677</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f534481286.jpg" length="98891" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:50:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലതല മെറിറ്റ് അവാർഡ് വിതരണം ഇന്ന് നടക്കും.</p>
<p>രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യാതിഥിയായിരിക്കും. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.</p>
<p>തൊടുപുഴ നിയമസഭാ മണ്ഡല പരിധിയിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി</title>
<link>https://thekeralajournal.com/2676</link>
<guid>https://thekeralajournal.com/2676</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f528fc9752.jpg" length="108565" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:47:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ ആവേശോജ്വലമായ തുടക്കമായി. സമ്മേളന നഗരിയായ അടിമാലി ക്ലബ് ഓഡിറ്റോറിയത്തിലേക്ക് പ്രതിനിധികള്‍ പ്രകടനമായെത്തി പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.</p>
<p>ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അഥീന സിബി രക്തസാക്ഷി പ്രമേയവും എം.എസ്. ശരത്ത് അനശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. ശശി സ്വാഗതം ആശംസിച്ചു.</p>
<p>ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.</p>
<p>എസ്. സുധീഷ് (കണ്‍വീനര്‍), മിനി സുരേഷ്, ഫൈസല്‍ ജാഫര്‍, അരുണ്‍ അശോകന്‍, ആര്‍. കാര്‍ത്തിക് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എസ്. രാജേഷ് കണ്‍വീനറായി മിനിട്സ് കമ്മിറ്റിയും, ആല്‍ബിന്‍ വടശേരി കണ്‍വീനറായി പ്രമേയ കമ്മിറ്റിയും, എം.എസ്. ശരത് കണ്‍വീനറായി ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.</p>
<p>സമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്‍, ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ. രാജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ഇടുക്കിയിൽ ലഹരിവേട്ട ശക്തം; നൂറിലേറെ പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2675</link>
<guid>https://thekeralajournal.com/2675</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f51c666275.jpg" length="87247" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:43:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിമാഫിയയെ അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ വ്യാപക പരിശോധനകൾ തുടരുന്നു. ഇതുവരെ ജില്ലയിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 1600-ലധികം പരിശോധനകൾ നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നൂറിലധികം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.</p>
<p>ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെയും അവരുടെ ബന്ധങ്ങളെയും കേന്ദ്രീകരിച്ച് നിരന്തര പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p>ബസ് സ്റ്റാൻഡുകൾ, അന്തർസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും സജീവമായി നടക്കുന്നു. പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.</p>
<p>സംസ്ഥാനതലത്തിൽ ഈ മാസം രണ്ടിന് ഉദ്ഘാടനം ചെയ്ത "തൂഫാൻ: ദ നാർക്കോ ഹണ്ട്" പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പിടിയിലാകുന്നവരിൽ കൂടുതലും ചെറിയ കണ്ണികളാണെന്നും ലഹരി ശൃംഖലയുടെ പ്രധാന തലവന്മാർ നിയമത്തിന്റെ പിടിയിൽപ്പെടുന്നില്ലെന്നുമുള്ള വിമർശനം ലഹരിവിരുദ്ധ പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ട്.</p>
<p>തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി, ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴിയായി മാറുന്ന സാഹചര്യം ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളെ വലയിലാക്കാൻ ബൈക്കുകളും പണവും വാഗ്ദാനം ചെയ്ത് മാരക ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>പുതിയ അധ്യയന വർഷത്തിൽ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് പുറമെ പി.ടി.എകൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരും ബോധവത്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രിയദർശിനി സൗജന്യ യാത്ര: യാത്രക്കാർ അറിയേണ്ട പ്രധാന കാര്യങ്ങൾ</title>
<link>https://thekeralajournal.com/2674</link>
<guid>https://thekeralajournal.com/2674</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e653978ade.jpg" length="104998" type="image/jpeg"/>
<pubDate>Sun, 14 Jun 2026 13:54:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും.</p>
<p><strong>യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:</strong></p>
<p>🔹 ജൂൺ 15-ന് രാവിലെ 8.30-ന് ബഹു. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാവിലെ 9 മണി മുതൽ മാത്രമേ '0' ടിക്കറ്റ് ലഭ്യമാകൂ. അതിന് മുമ്പ് ബസിൽ കയറുന്നവർക്ക് സൗജന്യ യാത്ര ലഭിക്കില്ല.</p>
<p>🔹 സൗജന്യ യാത്രയ്ക്കും സാധാരണ ടിക്കറ്റ് എടുക്കുന്നതുപോലെ ഇറങ്ങേണ്ട സ്ഥലം അറിയിച്ച് '0' ടിക്കറ്റ് വാങ്ങണം.</p>
<p>🔹 ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് ശേഷമോ അതിന് മുമ്പോ ഇറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ കണ്ടക്ടറെ മുൻകൂട്ടി അറിയിക്കണം.</p>
<p>🔹 യാത്രയ്ക്കിടെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾ കൂടെയുണ്ടെങ്കിൽ അവർക്ക് ഹാഫ് ടിക്കറ്റ് നിരക്ക് നൽകി ടിക്കറ്റ് എടുക്കണം.</p>
<p>🔹 പുരുഷന്മാർ കൂടെയുണ്ടെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ ആ വിവരം കണ്ടക്ടറെ അറിയിക്കണം.</p>
<p>🔹 പുരുഷന്മാർ ടിക്കറ്റ് എടുക്കുന്ന സാഹചര്യത്തിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ, ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പ് അത് കണ്ടക്ടറെ അറിയിക്കണം.</p>
<p>🔹 സൗജന്യ യാത്ര ചെയ്യുന്ന വനിതകൾക്ക് നിലവിലെ ചട്ടപ്രകാരം 15 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം.</p>
<p>🔹 സൗജന്യ യാത്ര ലഭ്യമായ ഓർഡിനറി ബസുകൾ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുള്ളവയായിരിക്കും.</p>
<p>📌 യാത്രയ്ക്കിടെ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കാൻ നിർബന്ധമായും '0' ടിക്കറ്റ് കൈപ്പറ്റി സൂക്ഷിക്കുക.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2e66440441a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷന്‍ തൂഫാൻ: കട്ടപ്പനയിലും  വ്യാപക പരിശോധന</title>
<link>https://thekeralajournal.com/2673</link>
<guid>https://thekeralajournal.com/2673</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e5e1c8bb4e.jpg" length="103693" type="image/jpeg"/>
<pubDate>Sun, 14 Jun 2026 13:24:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: "ഓപ്പറേഷന്‍ തൂഫാൻ" പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരത്തിൽ ഇന്ന് പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.</p>
<p>ഞായറാഴ്ച രാവിലെ മുതൽ കട്ടപ്പന മാർക്കറ്റ് പരിസരത്തും പുതിയതും പഴയതുമായ ബസ് സ്റ്റാൻഡ് മേഖലകളിലും പരിശോധന ശക്തമാക്കി. കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.</p>
<p>ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി; സിന്ധു ഗോപാലന് അഭിമാന നേട്ടം</title>
<link>https://thekeralajournal.com/2672</link>
<guid>https://thekeralajournal.com/2672</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e020a01e6e.jpg" length="101854" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:51:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരു കാലത്ത് വിദ്യാർഥിനിയായി പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി ചുമതലയേൽക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ.</p>
<p>രാജാക്കാട് ഗവൺമെന്റ് സ്‌കൂളിലെ പൂർവ വിദ്യാർഥിനിയായ സിന്ധു ഗോപാലൻ, വർഷങ്ങളോളം ഇതേ സ്‌കൂളിൽ കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പ്രമോഷനോടെ ചിത്തിരപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രഥമാധ്യാപികയായി നിയമിതയായി. അവിടെ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലംമാറി എത്തി ചുമതലയേറ്റത്.</p>
<p>താൻ പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സിന്ധു ഗോപാലൻ പറഞ്ഞു. വരും മൂന്ന് വർഷക്കാലം സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി നിരവധി പദ്ധതികൾ മനസിലുണ്ടെന്നും അവർ വ്യക്തമാക്കി.</p>
<p>തന്റെ പഴയ ഗുരുനാഥമാരായ ചെല്ലമ്മ ശ്രീധരൻ, സി.വി. ചെല്ലമ്മ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് സിന്ധു ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റത്.</p>
<p>അടിമാലി ടെക്‌നിക്കൽ സ്‌കൂളിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച വി.എൻ. ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസിൽ ജീവനക്കാരിയാണ്.</p>]]> </content:encoded>
</item>

<item>
<title>തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2671</link>
<guid>https://thekeralajournal.com/2671</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e00a616ca0.jpg" length="89303" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:45:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തെരുവുനായകൾക്കായുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പീരുമേട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു തെരുവുനായ 19 പേരെ കടിച്ചതോടെയാണ് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിച്ചത്.</p>
<p>നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ തെരുവുനായകളെ കണ്ടെത്തി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവരെ 80 തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി അധികൃതർ അറിയിച്ചു.</p>
<p>വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വളർത്തുനായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അറിയിച്ചു.</p>
<p>പേവിഷബാധ പടരുന്നത് തടയുന്നതിനായി നടക്കുന്ന പ്രതിരോധ യജ്ഞവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വളർത്തുനായകളെ നിർബന്ധമായും കുത്തിവയ്പിന് എത്തിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോമേഴ്സ് വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി</title>
<link>https://thekeralajournal.com/2670</link>
<guid>https://thekeralajournal.com/2670</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2dffca88092.jpg" length="98146" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:41:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും അഞ്ച് എ പ്ലസ് നേടിയ വിദ്യാർഥികളെയും അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് (ആക്‌ട്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.</p>
<p>അനുമോദന സമ്മേളനം റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.</p>
<p>തൊടുപുഴ ഐക്യാംസ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോമേഴ്സ് മേഖലയിലെ ഉന്നത പഠന-തൊഴിൽ സാധ്യതകളായ സി.എ, എ.സി.സി.എ, കമ്പനി സെക്രട്ടറി, സി.എം.എ തുടങ്ങിയ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.</p>
<p>ഐ.സി.എം.എ.ഐ കോട്ടയം ചാപ്റ്റർ ചെയർമാൻ സിജോ കെ.വി ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്‌കറിയ, ഐക്യാംസ് സി.ഇ.ഒ അജേഷ് ഇ.എസ്, ആക്‌ട് ഭാരവാഹികളായ ബിനോയി ജോർജ്, മാർട്ടിൻ ജോസഫ്, മഞ്ജു വിൽസൺ, അജേഷ് കെ.ടി, നിഷ ആന്റണി, ജിൻസി കെ. ബേബി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം</title>
<link>https://thekeralajournal.com/2669</link>
<guid>https://thekeralajournal.com/2669</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2dfe235e51b.jpg" length="92841" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:34:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.എൽ.എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവർ പങ്കെടുത്തു.</p>
<p>വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തി മുന്നോട്ടുപോകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2021-ലാണ് പാക്കേജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ രൂപീകരിച്ചത്. ഓരോ വർഷവും 75 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിരുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷത്തിൽ 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>2022 മുതൽ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാർശ ചെയ്തത്. ഇതിൽ 31 പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുകയും 14.60 കോടി രൂപ ഇതിനകം ചെലവഴിക്കുകയും ചെയ്തതായി യോഗത്തിൽ അറിയിച്ചു. പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമത പുലർത്തണമെന്നും യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജിന്റെ ഏകോപനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.</p>
<p>2022-23 വർഷത്തിൽ ഭരണാനുമതി ലഭിച്ച ആറു പദ്ധതികളിൽ രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ മാതൃകാ നീർത്തട വികസന പദ്ധതികൾ പൂർത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാർ കനാൽ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മൾട്ടിപ്പർപ്പസ് ജിം ആൻഡ് അമിനിറ്റി സെന്ററിന്റെ സംരക്ഷണഭിത്തി നിർമാണവും നടന്നു വരുന്നു. ഏലപ്പാറ ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും ഇടുക്കി ഡാം റിസർവോയറിലെ ടൂറിസ്റ്റ് ബോട്ടിംഗ് പദ്ധതിയും വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി.</p>
<p>ഇടുക്കി ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ടൂറിസം ബ്രാൻഡിംഗിനുമായി വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിക്കാനും തീരുമാനിച്ചു.</p>
<p>2023-24 വർഷത്തിൽ ഭരണാനുമതി ലഭിച്ച ഒൻപത് പദ്ധതികളിൽ വന്യജീവി സംഘർഷ മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. പിന്നാക്ക, പ്ലാന്റേഷൻ മേഖലകളിൽ 10 മാതൃകാ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണത്തിന് കരാറായി. സമഗ്ര ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി 39 ക്ഷീര സഹകരണ സംഘങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി. നരകക്കുഴി പാലം നിർമാണം പൂർത്തിയായപ്പോൾ നൂലംപാറ പാലം നിർമാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം പുനർ ടെൻഡർ ഘട്ടത്തിലാണ്. ഉടുമ്പൻചോല ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് വികസനം, വന്യജീവി സംഘർഷ മേഖലകളിലെ സോളാർ ഫെൻസിംഗ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിർമ്മാണം എന്നിവയും പുരോഗമിക്കുകയാണ്.</p>
<p>2024-25 വർഷത്തിൽ ഭരണാനുമതി ലഭിച്ച മൂന്ന് പദ്ധതികളായ നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്നിക് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സ്, വെസ്റ്റ് കോടിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം, വഞ്ചിവയൽ–വള്ളക്കടവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.</p>
<p>2025-26 വർഷത്തിൽ 13 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം–പ്രകാശ് റോഡ്, പെരിയാറിന് കുറുകെയുള്ള ചെക്ക് ഡാം കം ബ്രിഡ്ജ്, തങ്കമണി–ഇരുക്കുട്ടി–പാണ്ടിപ്പാറ റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ചെറുതോണി ടൗൺ റോഡ് വികസനത്തിനായി പുതിയ പദ്ധതി നിർദേശം സമർപ്പിക്കും.</p>
<p>അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് മൂന്ന് മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിമാലി സ്ത്രീ-ശിശു ആശുപത്രി, അണക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, കൊരങ്ങാട്ടി മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്കൂൾ, പെരിങ്ങാശേരി ജി.ടി.എച്ച്.എസ്.എസിലെ പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റൽ, അടിമാലി താലൂക്ക് ആശുപത്രിയിലെ ബഹുനില മന്ദിരം, ഇടുക്കി നഴ്‌സിംഗ് കോളേജിന്റെ പുതിയ ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.</p>
<p>ഏലം കൃഷിനാശത്തിന് ധനസഹായം നൽകുന്നതിനായുള്ള പ്രത്യേക പാക്കേജ് വേഗത്തിൽ നടപ്പാക്കാനും യോഗം നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർമാരായ വി.എം. ആര്യ, അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ബ്രസീല്‍ &#45; മൊറോക്കോ പോരാട്ടം സമനിലയില്‍</title>
<link>https://thekeralajournal.com/2668</link>
<guid>https://thekeralajournal.com/2668</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2dfc6d46778.jpg" length="83612" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:27:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആവേശകരമായ മത്സരത്തില്‍ ബ്രസീൽ മൊറോക്കോ 1-1 എന്ന നിലയിൽ സമനിലയില്‍ പിരിഞ്ഞു. ഇസ്മായില്‍ സായ്ബാരിയുടെ ഗോളില്‍ മൊറോക്കോ ആദ്യം ലീഡ് നേടിയെങ്കിലും, വിനീഷ്യസ് ജൂനിയറുടെ തിരിച്ചടിയിലൂടെ ബ്രസീല്‍ സമനില പിടിക്കുകയായിരുന്നു.</p>
<p>മത്സരത്തിന്റെ തുടക്കത്തില്‍ മൊറോക്കോ ആധിപത്യം പുലര്‍ത്തി. ആദ്യ പത്ത് മിനിറ്റോളം ബ്രസീലിന് പന്തില്‍ നിയന്ത്രണം നേടാന്‍ പോലും ബുദ്ധിമുട്ടേണ്ടി വന്നു. എന്നാല്‍ 14-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ഒരുക്കിയ മികച്ച അവസരം ഇഗോര്‍ തിയാഗോ പാഴാക്കുകയായിരുന്നു.</p>
<p>21-ാം മിനിറ്റില്‍ ബ്രാഹിം ഡയസിന്റെ മനോഹരമായ പാസില്‍ നിന്ന് ഇസ്മായില്‍ സായ്ബാരി ഗോള്‍ നേടി മൊറോക്കോയെ മുന്നിലെത്തിച്ചു. ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ സായ്ബാരി, ഗോള്‍കീപ്പര്‍ അലിസണിന് മുകളിലൂടെ പന്ത് വലയിലെത്തിച്ച് സ്‌കോര്‍ 1-0 ആക്കി.</p>
<p>എന്നാല്‍ മൊറോക്കോയുടെ ലീഡ് നീണ്ടുനിന്നില്ല. 32-ാം മിനിറ്റില്‍ ബ്രൂണോ ഗ്വിമാറസിന്റെ പാസ് സ്വീകരിച്ച വിനീഷ്യസ് ജൂനിയര്‍ ഇടത് വിങ്ങിലൂടെ മുന്നേറി ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ ബോണോയെ കീഴടക്കി. ഇതോടെ സ്‌കോര്‍ 1-1 ആയി. ബ്രസീല്‍ ജേഴ്‌സിയിലെ വിനീഷ്യസിന്റെ 50-ാം മത്സരത്തിലെ 10-ാം ഗോളായിരുന്നു ഇത്.</p>
<p>രണ്ടാം പകുതിയില്‍ മൊറോക്കോ പ്രതിരോധത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബ്രസീലിന് ആക്രമണങ്ങളില്‍ മൂര്‍ച്ച കുറവായിരുന്നു. 78-ാം മിനിറ്റില്‍ റാഫീന്യക്ക് ലഭിച്ച മികച്ച അവസരം ബോണോ രക്ഷപ്പെടുത്തി.</p>
<p>മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൊറോക്കോ വിജയഗോളിനടുത്തെത്തിയെങ്കിലും എല്‍ ഐനാവിയുടെ ഷോട്ട് അലിസണ്‍ മികച്ച രീതിയില്‍ തടഞ്ഞു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും 17ന്</title>
<link>https://thekeralajournal.com/2667</link>
<guid>https://thekeralajournal.com/2667</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2d535c2558f.jpg" length="104669" type="image/jpeg"/>
<pubDate>Sat, 13 Jun 2026 18:26:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് പെരുവന്താനം ഈ അധ്യയന വർഷം പ്രവേശനം നേടിയ ഡിഗ്രി വിദ്യാർഥികൾക്കായുള്ള ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും ജൂൺ 17-ന് നടക്കും.</p>
<p>രാവിലെ 10 മണിക്ക് കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷനാകുന്ന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്കായി അദ്ദേഹം വിജ്ഞാനദീപം തെളിയിക്കും.</p>
<p>ചടങ്ങിൽ ഫാ. സോബിൻ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു എന്നിവർ പ്രസംഗിക്കും.</p>
<p>സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പാഷൻ ക്വോഷ്യന്റ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ബിഷപ് മാർ ജേക്കബ് മുരിക്കനിൽ നിന്ന് റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ പുസ്തകം ഏറ്റുവാങ്ങും.</p>
<p>വിദ്യാർഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ബ്രിഡ്ജ് പ്രോഗ്രാമിനും ചടങ്ങോടെ തുടക്കമാകും. മോട്ടിവേഷണൽ സ്പീക്കർമാരായ ഡോ. ബിനു കണ്ണന്താനം, അനീഷ് മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ക്യാപ്സ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു</title>
<link>https://thekeralajournal.com/2666</link>
<guid>https://thekeralajournal.com/2666</guid>
<description><![CDATA[ കേരള ജേർണൽ റിപ്പോർട്ട്: ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2d196d00c0d.jpg" length="95334" type="image/jpeg"/>
<pubDate>Sat, 13 Jun 2026 14:18:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ച് രണ്ട് സുപ്രധാന നിവേദനങ്ങൾ സമർപ്പിച്ചു. “അന്തസ്സോടെയുള്ള വാർധക്യത്തിനായുള്ള കേരളം” എന്ന ആശയവും “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവുമാണ് നിവേദനങ്ങളിലെ പ്രധാന വിഷയങ്ങൾ.</p>
<p>സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. എം. പി. ആന്റണി നയിച്ച സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ബേബി പ്രഭാകരൻ, സെക്രട്ടറി സിസിർ രാജ്, മീഡിയ ടീം അംഗം മാത്യു ഇടക്കുന്നിൽ എന്നിവരും പങ്കെടുത്തു.</p>
<p>കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ പശ്ചാത്തലത്തിൽ, മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാൻ അവകാശാധിഷ്ഠിതവും സമൂഹകേന്ദ്രീകൃതവുമായ സംരക്ഷണ സംവിധാനം രൂപീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. വയോജനങ്ങളുടെ ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, അവഗണന, പീഡനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യപരിരക്ഷ, മാനസിക-സാമൂഹിക പിന്തുണ, സാമൂഹിക സുരക്ഷ, സമൂഹ അധിഷ്ഠിത സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>അതോടൊപ്പം, സോഷ്യൽ വർക്ക് പ്രൊഫഷനെ നിയമപരമായി അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ക്യാപ്സ് മുന്നോട്ടുവച്ചു. സാമൂഹ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ, പ്രൊഫഷണൽ മാനദണ്ഡങ്ങൾ, നൈതിക മേൽനോട്ടം, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ ഉറപ്പാക്കാൻ ഈ നിയമം സഹായകരമാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.</p>
<p>ആരോഗ്യരംഗം, മാനസികാരോഗ്യം, ശിശുസംരക്ഷണം, ഭിന്നശേഷി സേവനങ്ങൾ, പാലിയേറ്റീവ് കെയർ, ദുരന്തനിവാരണം, പുനരധിവാസം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിയമം വഴിയൊരുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.</p>
<p>നിവേദനം സമർപ്പിച്ച ശേഷം പ്രതിനിധി സംഘം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയി മാത്യു, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള എന്നിവരെയും സന്ദർശിച്ച് വിഷയങ്ങൾ വിശദീകരിച്ചു.</p>
<p>വാർധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനങ്ങളെന്ന് ക്യാപ്സ് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മൂന്നാറിൽ സമഗ്ര പരിഷ്കരണം; അനധികൃത പാർക്കിംഗിനും വഴിയോര കച്ചവടത്തിനും നിയന്ത്രണം</title>
<link>https://thekeralajournal.com/2665</link>
<guid>https://thekeralajournal.com/2665</guid>
<description><![CDATA[ ഗതാഗത പരിഷ്കരണത്തിന്റെ ആദ്യഘട്ടമായി ഈ മാസം 19-ന് മൂന്നാറിൽ സർവകക്ഷി യോഗം ചേരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cb1904e1d4.jpg" length="209605" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:55:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായ സാഹചര്യത്തിൽ മൂന്നാറിൽ സമഗ്ര ഗതാഗതപരിഷ്കരണ നടപടികൾ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നു. നൂറുകണക്കിന് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്ന മൂന്നാർ ടൗണിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനും വാഹനഗതാഗതം സുഗമമാക്കാനുമുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.</p>
<p>ടൗണിലെ തിരക്കേറിയ സമയങ്ങളിൽ പോലും ഗതാഗത തടസ്സമുണ്ടാക്കുന്ന യു-ടേൺ ഉൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ കൊണ്ടുവരും. കൂടാതെ പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ടൗണിൽ അനിയന്ത്രിതമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനാവശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കും.</p>
<p>ഗതാഗതപരിഷ്കരണത്തിന്റെ ആദ്യഘട്ടമായി ഈ മാസം 19-ന് മൂന്നാറിൽ സർവകക്ഷി യോഗം ചേരും. ഡിവൈ.എസ്.പി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.</p>
<p>നിലവിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിനൊപ്പം അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നാർ ജി.എച്ച്. റോഡ്, നല്ലതണ്ണി, കല്ലാർ റോഡ് എന്നിവിടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.</p>
<p>റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബൊട്ടാണിക്കൽ ഗാർഡൻ, കെ.എഫ്.ഡി.സി. ഗാർഡൻ എന്നിവിടങ്ങളിൽ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. സന്ദർശകർക്കായി ആവശ്യമായ പാർക്കിംഗ് സൗകര്യം സ്ഥാപനങ്ങൾ തന്നെ ഒരുക്കേണ്ടതായിരിക്കും.</p>
<p>വഴിയോര കച്ചവടക്കാരെ ഈ മാസം 30-നകം പൂർണമായും ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഓഗസ്റ്റ് മുതൽ മൂന്നാറിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വലിയ വാഹനങ്ങൾ ടൗണിന് പുറത്തുള്ള പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളിൽ നിർത്തിയ ശേഷം ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിലൂടെ വിനോദസഞ്ചാരികളെ വിനോദകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആലോചിക്കുന്നത്.</p>
<p>മൂന്നാറിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനുമുള്ള നിർണായക നടപടിയായാണ് പുതിയ ഗതാഗതപരിഷ്കരണ പദ്ധതിയെ വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>വനിതാ ശക്തീകരണത്തിന് ‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’ പദ്ധതി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2664</link>
<guid>https://thekeralajournal.com/2664</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cb0764e0e6.jpg" length="75319" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:51:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്.) നടപ്പിലാക്കുന്ന വനിതാ ശക്തീകരണ പദ്ധതിയായ **‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’**യുടെ രൂപതാതല ഉദ്ഘാടനം കരിമ്പൻ ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കാൻ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ സ്ഥിരവരുമാനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് സ്വയംതൊഴിൽ അധിഷ്ഠിത കോഴിവളർത്തൽ യൂണിറ്റുകൾ സ്ഥാപിച്ച് നൽകും.</p>
<p>പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് അഞ്ചുദിവസത്തെ സമഗ്ര പരിശീലനവും ഒരുക്കിയിട്ടുണ്ട്. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ, തീറ്റക്രമീകരണം, രോഗപ്രതിരോധ മാർഗങ്ങൾ, വരുമാന നിയന്ത്രണം, ചെറുകിട സംരംഭ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.</p>
<p>പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.വി. 380 ഇനത്തിൽപ്പെട്ട 60 കോഴികളെയും അവയെ വളർത്തുന്നതിനാവശ്യമായ ഹൈടെക് കൂടുകളും കമ്പിവലകൊണ്ട് സംരക്ഷിച്ച കോഴി ഷെഡും സൗജന്യമായി നിർമിച്ച് നൽകും.</p>
<p>എച്ച്.ഡി.എസ്. പ്രസിഡന്റ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, പ്രോഗ്രാം ഓഫീസർ സിബി തോമസ്, ക്രെഡിറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു</p>]]> </content:encoded>
</item>

<item>
<title>കെ.എം. സാബു മാത്യു കോട്ടയം ജില്ലാ പൊലീസ് മേധാവി</title>
<link>https://thekeralajournal.com/2663</link>
<guid>https://thekeralajournal.com/2663</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cafa44a516.jpg" length="54446" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:47:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയുടെ പുതിയ ജില്ലാ പൊലീസ് മേധാവിയായി കെ.എം. സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>തിരുവനന്തപുരം സ്വദേശിയായ സാബു മാത്യു പൊലീസ് വകുപ്പിൽ വിവിധ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തൊടുപുഴയിൽ സബ് ഇൻസ്പെക്ടറായും കാളിയാർ, അടിമാലി പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടറായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായും ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.</p>
<p>2023 മുതൽ കൊല്ലം റൂറൽ എസ്.പി.യായും പ്രവർത്തിച്ചിരുന്ന അദ്ദേഹം, തുടർന്ന് പത്ത് മാസം മുൻപാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.</p>
<p>മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സാബു മാത്യുവിന്റെ നിയമനം പൊലീസ് സേനയിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലകളിലെ നിയമ-സമാധാന പരിപാലനത്തിലും കുറ്റാന്വേഷണ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.</p>]]> </content:encoded>
</item>

<item>
<title>കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി നിർമിച്ച തട്ടുകടകൾ നീക്കം ചെയ്തു</title>
<link>https://thekeralajournal.com/2662</link>
<guid>https://thekeralajournal.com/2662</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2caebf065c9.jpg" length="166552" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:43:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയിലെ കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത തട്ടുകടകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. തട്ടുകടകൾ സ്ഥാപിച്ചവർ സ്വമേധയാ അവ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും ദേശീയപാത അധികൃതരും നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.</p>
<p>നോട്ടീസിൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാതിരുന്ന പെട്ടിക്കടകളാണ് ഇന്നലെ പൊളിച്ചുമാറ്റിയത്. പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഒഴിപ്പിക്കൽ നടപടി.</p>
<p>എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ദേശീയപാത അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്.</p>
<p>ഹോളിഡേ ഹോം മുതൽ കൊളുത്തുപാലം വരെയുള്ള ഭാഗത്തെ ഫുട്പാത്തിൽ പ്രവർത്തിച്ചിരുന്ന ഇരുപതോളം പെട്ടിക്കടകളാണ് നീക്കം ചെയ്തത്. പൊളിച്ചുമാറ്റിയ കടകളുടെ അവശിഷ്ടങ്ങൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റി.</p>
<p>ഫുട്പാത്തുകൾ ശുചീകരിച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അറിയിച്ചു.</p>
<p>ദേശീയപാതയോരത്തും ബസ് സ്റ്റാൻഡ് പരിസരത്തും ഓടകളിലേക്ക് മലിനജലം ഒഴുക്കുകയും പരിസര മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ പറഞ്ഞു.</p>
<p>കുമളി എസ്.എച്ച്.ഒ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് നേരത്തെ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.</p>]]> </content:encoded>
</item>

<item>
<title>മെറിറ്റ് അവാർഡ് വിതരണം തിങ്കളാഴ്ച</title>
<link>https://thekeralajournal.com/2661</link>
<guid>https://thekeralajournal.com/2661</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cae1fc04d5.jpg" length="47320" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. ഡീൻ കുര്യാക്കോസ് എം പി നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന മെറിറ്റ് അവാർഡ് വിതരണം തിങ്കളാഴ്ച നടക്കും.</p>
<p>രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p>തൊടുപുഴ നിയമസഭാ മണ്ഡല പരിധിയിലെ സംസ്ഥാന സിലബസ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും, കേന്ദ്ര വിദ്യാഭ്യാസ ബോർഡ് (സി.ബി.എസ്.ഇ) സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.</p>
<p>അർഹരായ വിദ്യാർഥികൾ കൃത്യസമയത്ത് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരിലൂടെ മണ്ഡലത്തിലെ സ്കൂൾ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.</p>
<p>വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ സമൂഹത്തിന്റെ മുന്നിൽ അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2660</link>
<guid>https://thekeralajournal.com/2660</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2c0f0a2c26a.jpg" length="88183" type="image/jpeg"/>
<pubDate>Fri, 12 Jun 2026 19:22:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ പി.ആർ.ഒയും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗവുമായ കിരൺ ജോർജ് തോമസ് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2c0f1510aa2.jpg" alt=""></p>
<p>അർച്ചന വിമൻസ് സെന്റർ പ്രോജക്ട് മാനേജർ പോൾസൺ അധ്യക്ഷനായ ചടങ്ങിൽ സൊസൈറ്റി അംഗങ്ങളായ ആതിര, ജെസ്സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റിനെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിൽ അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയിലെ 30 ഓളം വനിതാ അംഗങ്ങൾ പങ്കെടുത്ത് രക്തദാനം നടത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ, ഡിജിറ്റൽ വിദ്യാർഥി തെരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2659</link>
<guid>https://thekeralajournal.com/2659</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2be1fadb44d.jpg" length="81387" type="image/jpeg"/>
<pubDate>Fri, 12 Jun 2026 16:13:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പുതുമയാർന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഇലക്ട്രോണിക് രീതിയിൽ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി മാറി.</p>
<p>വാശിയേറിയ മത്സരത്തിനൊടുവിൽ പ്ലസ് ടു ക്ലാസിലെ സഫ്രോൺ സുനിൽ ഹെഡ് ബോയായും അസിൻ ടോമി ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു. വിയാൻ ജോസഫ് സോഷ്യൽ സർവീസ് സെക്രട്ടറിയായും വൈഷ്ണവ് കെ. ഷിജു സ്പോർട്സ് സെക്രട്ടറിയായും ആൽബിന റോസ് പോൾ മാഗസിൻ എഡിറ്ററായും പാർവതി പി. എസ്. ആർട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. സാജു പുതുശ്ശേരി SDB തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടതിച്ചിറ SDB, വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് സെബാസ്റ്റ്യൻ SDB, ജനറൽ കോർഡിനേറ്റർ ശ്രീ. ജോജോ എബ്രഹാം എന്നിവർ അനുമോദിച്ചു.</p>
<p>ജനാധിപത്യ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഉത്തരവാദിത്തബോധമുള്ള നേതൃത്വത്തെ വാർത്തെടുക്കുന്നതിനും സഹായകമായ ഈ ഡിജിറ്റൽ തെരഞ്ഞെടുപ്പ് മാതൃകാപരമായ അനുഭവമായി മാറിയതായി സ്കൂൾ അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2be20d26c26.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വിവാദങ്ങളും വിജിലൻസ് പരാതിയും വില്ലനായി; ഇടുക്കിക്ക് വൻ തിരിച്ചടിയായി ഇറിഗേഷൻ ടൂറിസം പദ്ധതികളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നു.</title>
<link>https://thekeralajournal.com/2658</link>
<guid>https://thekeralajournal.com/2658</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b917e0d834.jpg" length="93763" type="image/jpeg"/>
<pubDate>Fri, 12 Jun 2026 11:35:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയുടെ ടൂറിസം മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വൻ കുതിപ്പേകുമെന്ന് പ്രതീക്ഷിച്ചിരുന്ന കാഞ്ഞാറിലേയും ചെറുതോണിയിലേയും ഇറിഗേഷൻ ടൂറിസം പദ്ധതികൾ അനിശ്ചിതത്വത്തിൽ. പദ്ധതികളിൽ വൻതോതിൽ നിക്ഷേപം ഇറക്കാൻ തയ്യാറായി മുന്നോട്ടുവന്ന പ്രമുഖ കമ്പനി നിക്ഷേപത്തിൽ നിന്ന് പൂർണ്ണമായി പിന്മാറിയതായാണ് സൂചന. അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതികളുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിച്ചത്.</p>
<p>​നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ശേഷിയുണ്ടായിരുന്ന രണ്ട് വൻകിട പദ്ധതികളാണ് ഇതോടെ തുടക്കത്തിലേ തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്.</p>
<p><strong>​വികസനത്തിന് കരിനിഴൽ വീഴ്ത്തി വിവാദങ്ങൾ</strong></p>
<p>​ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കാനാണ് കാഞ്ഞാറിലും ചെറുതോണിയിലും പദ്ധതികൾ വിഭാവനം ചെയ്തിരുന്നത്. ഇത് വഴി നൂറുകണക്കിന് പ്രാദേശിക തൊഴിലവസരങ്ങളും വലിയ സാമ്പത്തിക ഉണർവും ജില്ലയ്ക്ക് ലഭിക്കുമായിരുന്നു.</p>
<p>​എന്നാൽ പദ്ധതിക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് ഉയർന്ന ആരോപണങ്ങളാണ് തിരിച്ചടിയായത്. ഇതിന് പിന്നാലെ വിജിലൻസിന് പരാതി നൽകപ്പെടുക കൂടി ചെയ്തതോടെ, നിയമക്കുരുക്കുകളിലും വിവാദങ്ങളിലും പെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി നിക്ഷേപക കമ്പനി പിൻവാങ്ങുകയായിരുന്നു.</p>
<p><strong>​ഒരു വികസന പദ്ധതി കൂടി ചുവപ്പുനാടയിൽ?</strong></p>
<p>മുൻപിൻ നോക്കാതെയുള്ള രാഷ്ട്രീയ-വ്യക്തിഗത ആരോപണങ്ങൾ കാരണം ജില്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന കോടികളുടെ നിക്ഷേപമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്. കൃത്യമായ പഠനങ്ങളില്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേല്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
<p><strong>​നിരാശയിൽ പൊതുജനവും വ്യാപാരികളും</strong></p>
<p>​പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാഞ്ഞാർ, ചെറുതോണി മേഖലകളിൽ വലിയ തോതിലുള്ള വ്യാപാര പുരോഗതി പ്രതീക്ഷിച്ചിരുന്ന നാട്ടുകാരും വ്യാപാരികളും ഈ വാർത്തയോട് കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നാടിന്റെ വികസനം മുടക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രാദേശികമായി ഉയരുന്നത്.</p>
<p>​അധികൃതർ അടിയന്തരമായി ഇടപെട്ട് നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും, പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം</title>
<link>https://thekeralajournal.com/2657</link>
<guid>https://thekeralajournal.com/2657</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5fdb0b6ec.jpg" length="114684" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോകകപ്പ് 2026 ന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ, സൗത്താഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയത്തോടെ ടൂർണമെന്റിന് തുടക്കമിട്ടു. ചുവപ്പ് കാർഡുകളും പരുക്കൻ കളിയും നിറഞ്ഞ മത്സരത്തിൽ സൗത്താഫ്രിക്ക ഒടുവിൽ ഒമ്പത് പേരായി ചുരുങ്ങിയപ്പോൾ മെക്സിക്കോ ആധിപത്യം ഉറപ്പിച്ചു.</p>
<p>മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജുലിയൻ ക്വിനോൻസിന്റെ ഗോളിലൂടെയാണ് മെക്സിക്കോ ലീഡെടുത്തത്. സൗത്താഫ്രിക്കൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ക്വിനോൻസ് തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.</p>
<p>ആദ്യ പകുതിയിൽ തന്നെ നിരവധി അവസരങ്ങൾ സൃഷ്ടിച്ച മെക്സിക്കോയെ സൗത്താഫ്രിക്കൻ ഗോൾകീപ്പർ റോൻവൻ വില്യംസിന്റെ മികച്ച സേവുകളാണ് കൂടുതൽ ഗോളുകളിൽ നിന്ന് തടഞ്ഞത്. 42-ാം മിനിറ്റിൽ ക്വിനോൻസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.</p>
<p>രണ്ടാം പകുതിയിൽ സൗത്താഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയായി 49-ാം മിനിറ്റിൽ സിഫലോ സിതോള ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ പത്ത് പേരായി ചുരുങ്ങിയ സൗത്താഫ്രിക്കയ്‌ക്കെതിരെ മെക്സിക്കോ ആക്രമണം ശക്തമാക്കി.</p>
<p>67-ാം മിനിറ്റിൽ റൗൾ ജിമിനെസ് നേടിയ ഹെഡർ ഗോളിലൂടെ മെക്സിക്കോ ലീഡ് ഇരട്ടിയാക്കി. റോബർട്ടോ അൽവാരാഡോ നൽകിയ ക്രോസ് മനോഹരമായി വലയിലെത്തിച്ചായിരുന്നു ജിമിനെസിന്റെ ഗോൾ.</p>
<p>83-ാം മിനിറ്റിൽ തെംബ സ്വാനെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സൗത്താഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി. വാർ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ തീരുമാനം.</p>
<p>മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെക്സിക്കോയുടെ സീസർ മൊണ്ടസിനും ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഫലത്തെ അത് ബാധിച്ചില്ല. അവസാന വിസിൽ മുഴങ്ങിയപ്പോൾ 2-0ന്റെ തകർപ്പൻ ജയവുമായി മെക്സിക്കോ ലോകകപ്പ് യാത്രയ്ക്ക് മികച്ച തുടക്കം കുറിച്ചു</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത ; ഇടുക്കി ഉൾപ്പെടെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2656</link>
<guid>https://thekeralajournal.com/2656</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17a18cea573.jpg" length="114165" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:50:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.</p>
<p>മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് മുതൽ</title>
<link>https://thekeralajournal.com/2634</link>
<guid>https://thekeralajournal.com/2634</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a51d4dae2.jpg" length="91409" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:46:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12, 13, 14 തീയതികളിൽ കട്ടപ്പന ടൗൺ ഹാളിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിക്കുന്നു. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനാകും.</p>
<p>ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീർഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീർഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരുള്‍പ്പെടെ ശിവഗിരി മഠത്തിലെ സന്യാസിമാർ പങ്കെടുക്കും.</p>
<p>ഇന്ന് ജൂൺ 12ന് രാവിലെ 9ന് സ്വീകരണ സമ്മേളനവും 9.30ന് മഹാശാന്തി ഹവനയജ്ഞവും നടക്കും. തുടർന്ന് ദിവ്യജ്യോതിസ് പ്രയാണവും ഉദ്ഘാടന സമ്മേളനവും നടക്കും. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 5 മണിവരെ ധ്യാനപരിപാടികൾ തുടരും.</p>
<p>13ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെയും 14ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും ദിവ്യപ്രബോധനവും ധ്യാനവും നടക്കും. സമാപന സമ്മേളനം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങൾ, ഗുരുദേവ വചനങ്ങളുടെ പ്രസക്തി, ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബൈബിൾ, ഖുർആൻ എന്നിവയുടെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുയുടെ ദർശനങ്ങളും ജീവിത സന്ദേശങ്ങളും ധ്യാനത്തിൽ പഠനവിഷയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിജയോത്സവം 2026: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം</title>
<link>https://thekeralajournal.com/2655</link>
<guid>https://thekeralajournal.com/2655</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5d62909d1.jpg" length="84643" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:44:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "വിജയോത്സവം 2026" എന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.</p>
<p>വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.</p>
<p>എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 17 വിദ്യാർഥികളെയും പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ 27 വിദ്യാർഥികളെയും ഡിഗ്രി പരീക്ഷയിൽ മൂന്നും ഒമ്പതും റാങ്ക് നേടിയ രണ്ട് വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.</p>
<p>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.</p>
<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിത്സൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജു നില, വിജി കണ്ണൻ, പ്രഭ തങ്കച്ചൻ, സിബി തകരപ്പിള്ളിൽ, ഷോബി ജെയ്സൺ, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2654</link>
<guid>https://thekeralajournal.com/2654</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5c9c902d7.jpg" length="79022" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു. ബി.എസ്.എൻ.എൽ ഓഫിസിന് എതിർവശത്തുള്ള കഞ്ഞൂപറമ്പിൽ ബിൽഡിംഗിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ കെ.പി.സി.സി നിർവാഹ സമിതിയംഗം ജോയി തോമസ്, സിറിയക് തോമസ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ്, ജില്ലാ സെക്രട്ടറി ടി.എച്ച്. അബ്ദുൽ സമദ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. മുഹമ്മദ് ഷാജി, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജി. വർഗീസ്, ഷാജി പൈനാടത്ത്, പി.എ. അബ്ദുൽ റഷീദ്, പി.ആർ. അയ്യപ്പൻ, അരുണ്‍ പൊടിപാറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോബിൻ കാരയ്ക്കാട്ട്, ജോർജ് ജോസഫ്, എൻ.ജി.ഒ അസോസിയേഷൻ മുൻ സെക്രട്ടറി എം. ഉദയസൂര്യൻ എന്നിവർ സംസാരിച്ചു.</p>
<p>ജനങ്ങളുടെ പരാതികളും വികസന ആവശ്യങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനും മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് പീരുമേട്ടിൽ എം.എൽ.എ ഓഫിസ് പ്രവർത്തനം ആരംഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് ; പഠന റിപ്പോർട്ട് സമർപ്പിച്ചു</title>
<link>https://thekeralajournal.com/2653</link>
<guid>https://thekeralajournal.com/2653</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5c35b22b5.jpg" length="143632" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:39:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും പാർക്കിങ് സൗകര്യങ്ങളുടെ അഭാവത്തിനും പരിഹാരം കണ്ടെത്തുന്നതിനായി കട്ടപ്പന വൈ.എം.സി.എയും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും നിർദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമർപ്പിച്ചു.</p>
<p>നഗരത്തിലെ ഗതാഗതക്കുരുക്കും മതിയായ പാർക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരെയും യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്തിയത്. ഗതാഗത തടസ്സങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.</p>
<p>കട്ടപ്പന വൈ.എം.സി.എയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബുകൾ, റോട്ടറി ക്ലബ്ബുകൾ, മലയാളി ചിരി ക്ലബ്, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കട്ടപ്പനയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.</p>
<p><strong>ഗതാഗത നിയന്ത്രണത്തിന് പുതിയ നടപടികൾ</strong></p>
<p>നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭ കൗൺസിൽ യോഗത്തിൽ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ ദിശാസൂചക ബോർഡുകളും ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു.</p>
<p><strong>ഖരമാലിന്യ സംസ്കരണത്തിന് ₹45.34 കോടി പദ്ധതി</strong></p>
<p>ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിനായി 2028 വരെ നടപ്പാക്കുന്ന 45.34 കോടി രൂപയുടെ സമഗ്ര ഖരമാലിന്യ പരിപാലന രൂപരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ ഉൽപാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും.</p>
<p><strong>താലൂക്ക് ആശുപത്രിയിൽ കൂടുതൽ ജീവനക്കാർ</strong></p>
<p>കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ജനറൽ സർജന്റെ സേവനം ലഭ്യമായ സാഹചര്യത്തിൽ രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാരെ കൂടി നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.</p>
<p>അതേസമയം, നഗരസഭാ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, ബജിക്കടകൾ, പെട്ടിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>മീറ്റ് സ്റ്റാൾ നിർമാണം പുരോഗമിക്കുന്നതിനാൽ മാംസവിൽപ്പനയ്ക്ക് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതുവരെ ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പാചക വാതക വിലവർധന : മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി</title>
<link>https://thekeralajournal.com/2652</link>
<guid>https://thekeralajournal.com/2652</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5b1c52b7e.jpg" length="112937" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:34:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടുക്കി ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.</p>
<p>മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ധർണ ഉദ്ഘാടനം ചെയ്തു. വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടുകയും ചെയ്ത നടപടി വീട്ടമ്മമാരുടെയും സാധാരണക്കാരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ടിൽ, ഇടുക്കി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് പണിക്കർ, പഞ്ചായത്തംഗം ബിജു ദാനിയേൽ, പി.പി. റഹിം, മഹിളാ കോൺഗ്രസ് ഭാരവാഹികളായ മണിമേഖല, ഷൈലജ ഹൈദ്രോസ്, സാലമ്മ ജേക്കബ്, ലൗലി ഈശോ, പീരുമേട് ബ്ലോക്ക് പ്രസിഡന്റ് ആൻസി ജെയിംസ്, നോബിള്‍ ഷിബു, പ്രിയങ്ക മഹേഷ്, തമിഴ് മൊഴി, റോൺസി വർഗീസ്, ബീന സജി എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സഹപാഠിയെ മർദിച്ച സംഭവം; വിദ്യാർഥി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2651</link>
<guid>https://thekeralajournal.com/2651</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c5ee1a6f6.jpg" length="130792" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:32:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണിയിലെ സ്വകാര്യ സ്കൂളിൽ സഹപാഠിയെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ഒരു വിദ്യാർഥിയെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി സ്വദേശിയായ അഖിൽ അനിൽകുമാർ (19) ആണ് അറസ്റ്റിലായത്.</p>
<p>വാക്കുതർക്കത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മറ്റ് ചില വിദ്യാർഥികളോടൊപ്പം ചേർന്ന് സഹപാഠിയെ മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.</p>
<p>തുടർനടപടികളുടെ ഭാഗമായി അഖിൽ അനിൽകുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റ് വിദ്യാർഥികളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 30 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം</title>
<link>https://thekeralajournal.com/2650</link>
<guid>https://thekeralajournal.com/2650</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b59e51ac93.jpg" length="80498" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:29:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന പൊലീസ് സേനയിൽ വൻതോതിലുള്ള അഴിച്ചുപണി നടത്തി സർക്കാർ. എഡിജിപി തലം മുതൽ എസ്.പി തലം വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചത്.</p>
<p>ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപിയായി പി. വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന പി. വിജയനാണ് പുതിയ നിയമനം ലഭിച്ചത്. എസ്. ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്ന് മാറ്റി ജയിൽ എഡിജിപിയായി നിയമിച്ചു.</p>
<p>ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയായി പൂർണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു.</p>
<p>ഹർഷിത അത്തല്ലൂരിയെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജിയായും എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പോസ്റ്റിലെ ഐജിയായും നിയമിച്ചു. ആർ. നിശാന്തിനിയെ ഇന്റലിജൻസ് വിഭാഗം ഐജിയായും യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായും നിയമിച്ചു.</p>
<p>തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന നാരായണൻ ടിയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുള്‍ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.</p>
<p><span style="text-decoration: underline;"><strong>ജില്ലാ പൊലീസ് മേധാവിമാരിലും മാറ്റം</strong></span></p>
<ul>
<li>മെറിൻ ജോസഫ് – കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി</li>
<li>ഷൗക്കത്തലി എ.പി – കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ</li>
<li>പ്രശാന്തൻ കാണി ബി.കെ – തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി</li>
<li>സാബു മാത്യു കെ.എം – കോട്ടയം ജില്ലാ പൊലീസ് മേധാവി</li>
<li>ഷാജി സുഗുണൻ – കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി</li>
<li>വിഷ്ണു പ്രദീപ് ടി.കെ – ആലപ്പുഴ ജില്ലാ പൊലീസ് മേധാവി</li>
<li>അബ്ദുൽ റഷീദ് എ – പാലക്കാട് ജില്ലാ പൊലീസ് മേധാവി</li>
<li>എസ്. ദേവ മനോഹർ – വയനാട് ജില്ലാ പൊലീസ് മേധാവി</li>
<li>ബി. കൃഷ്ണകുമാർ – റെയിൽവേ എസ്.പി</li>
<li>നിതിൻരാജ് പി – കാസർകോട് ജില്ലാ പൊലീസ് മേധാവി</li>
<li>ബി.വി. വിജയ ഭാരത് റെഡ്ഡി – കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ</li>
<li>മുഹമ്മദ് നദീമുദ്ദീൻ – തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി</li>
<li>ഉമേഷ് ഗോയൽ – കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി</li>
<li>ഡോ. നസീം എ – ഇടുക്കി ജില്ലാ പൊലീസ് മേധാവി</li>
<li>സി.എസ്. ഷാഹുൽ ഹമീദ് – തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്.പി</li>
</ul>
<p>പൊലീസ് ആസ്ഥാനത്തും ക്രൈംബ്രാഞ്ച്, ഇന്റലിജൻസ്, കോസ്റ്റൽ പൊലീസ് വിഭാഗങ്ങളിലുമടക്കം വ്യാപകമായ പുനഃസംഘടനയാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ നിർണായകമായ ഭരണപരമായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും.</p>]]> </content:encoded>
</item>

<item>
<title>ഫിഫ ലോകകപ്പ്: വ്യാജ ടിവി ആപ്പുകൾ വഴി പണം തട്ടുന്നു; സൈബർ പോലീസിന്റെ മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/2649</link>
<guid>https://thekeralajournal.com/2649</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2abe8a11111.jpg" length="117332" type="image/jpeg"/>
<pubDate>Thu, 11 Jun 2026 19:26:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ "FIFA World Cup Live Free", "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ" തുടങ്ങിയ ആകർഷക വാഗ്ദാനങ്ങളുമായി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുകയാണ് തട്ടിപ്പുകാർ. HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ APK ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.</p>
<p>ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം "Update Required", "Activate Subscription", "Enable Service" തുടങ്ങിയ സന്ദേശങ്ങൾ കാണിച്ച് Accessibility Service, Screen Overlay, Notification Access തുടങ്ങിയ നിർണായക അനുമതികൾ നൽകാൻ ആവശ്യപ്പെടുന്നു. ഇതുവഴി ഫോണിന്റെ സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലമാകുകയും, ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവിധ ആപ്പുകളിലേക്കും വിവരങ്ങളിലേക്കും തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു.</p>
<p>ഇതിന്റെ ഫലമായി മൊബൈൽ ഫോണിന്റെ നിയന്ത്രണം പൂർണമായും കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ, UPI ആപ്പുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം തട്ടിയെടുക്കുന്നതായും അധികൃതർ വ്യക്തമാക്കി.</p>
<p>പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</p>
<p>🔹 ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.</p>
<p>🔹 Google Play Store, Apple App Store തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.</p>
<p>🔹 "Free Premium Subscription", "Unlimited Sports Access", "Watch All Matches Free" തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.</p>
<p>🔹 Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്പുകൾ ഒഴിവാക്കുക.</p>
<p>🔹 ബാങ്കിംഗ്, UPI ആപ്പുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.</p>
<p>🔹 സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യാതിരിക്കുക.</p>
<p>സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ, � വഴി പരാതി നൽകുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ജൂൺ 18ന്</title>
<link>https://thekeralajournal.com/2648</link>
<guid>https://thekeralajournal.com/2648</guid>
<description><![CDATA[ പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2ab5dbcac13.jpg" length="78291" type="image/jpeg"/>
<pubDate>Thu, 11 Jun 2026 18:49:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന സെൻട്രൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ജൂൺ 18ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി പുതുമയാർന്ന സൗകര്യങ്ങളോടെയാണ് ഷോറൂം നവീകരിച്ചിരിക്കുന്നത്.</p>
<p>പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.</p>
<p>ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ആകർഷകമായ പദ്ധതികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നവീകരിച്ച ഷോറൂമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പവിത്ര ഗോൾഡ് മാനേജ്മെന്റ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജംഗിൾ ഫോട്ടോ ഗാലറി</title>
<link>https://thekeralajournal.com/2647</link>
<guid>https://thekeralajournal.com/2647</guid>
<description><![CDATA[  ]]></description>
<enclosure url="" length="78291" type="image/jpeg"/>
<pubDate>Thu, 11 Jun 2026 15:55:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മെറിറ്റ് ഡേ &amp;apos;ലൂമിനസ് സ്റ്റാർസ് 2K26&amp;apos; ആവേശോജ്ജ്വലമായി; ഉന്നത വിജയികളെ ആദരിച്ചു.</title>
<link>https://thekeralajournal.com/2646</link>
<guid>https://thekeralajournal.com/2646</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a89cbcc857.jpg" length="142091" type="image/jpeg"/>
<pubDate>Thu, 11 Jun 2026 15:41:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ 'ലൂമിനസ് സ്റ്റാർസ് 2K26' സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്നു.</p>
<p>​സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് കുമ്മണ്ണുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ മുഖ്യാതിഥിയായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.</p>
<p>​സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി ജോസഫ് വലിയമറ്റം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ഷൈനി സാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ജയ്സമ്മ സണ്ണി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റെജി ഇലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ. സിജോ ഇലന്തൂർ, വാർഡ് മെമ്പർ ശ്രീമതി. ഷീബ അജയ്, ​ ഹെഡ്മിസ്ട്രസ് ശ്രീമതി. ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ശ്രീ. ജിജി എബ്രഹാം, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ബിനു ജസ്റ്റിൻ, ശ്രീ. സെസിൽ ജോസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രി.ഡിന്റോമോൻ ജോസ് </p>
<p>യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>​&amp;apos;ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ?&amp;apos;; അർജന്റീന ജേഴ്സിയിൽ തിളങ്ങി &amp;apos;മണിയാശാൻ&amp;apos;, സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്..</title>
<link>https://thekeralajournal.com/2645</link>
<guid>https://thekeralajournal.com/2645</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a63301d79f.jpg" length="112236" type="image/jpeg"/>
<pubDate>Thu, 11 Jun 2026 12:57:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: രാഷ്ട്രീയ ഗോദയിലെന്ന പോലെ ഫുട്ബോൾ മൈതാനത്തെ വീര്യത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുൻ മന്ത്രിയും മുൻ എം.എൽ.എയുമായിരുന്ന സഖാവ് എം.എം. മണി. കേരളത്തിലെ അർജന്റീന ആരാധകരുടെ നെടുംതൂണായ 'മണിയാശാൻ' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രവും കുറിച്ച ഡയലോഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.</p>
<p>​മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിലെ പ്രശസ്തമായ ഡയലോഗും രംഗങ്ങളും കോർത്തിണക്കിയാണ് മണിയാശാൻ തന്റെ ബദ്ധവൈരികളായ ബ്രസീൽ ആരാധകരെ ട്രോളിയിരിക്കുന്നത്.</p>
<p><strong>​ബ്രസീൽ ആരാധകരെ ട്രോളി ആശാൻ</strong></p>
<p>​"അപ്പോ ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ? ( ഡയലോഗ് കടപ്പാട് മഹേഷിനോട്ചി.ത്രം = മഹേഷിന്റെ പ്രതികാരം" എന്ന ക്യാപ്ഷനോടെയാണ് എം.എം. മണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലയണൽ മെസ്സിയുടെ പ്രശസ്തമായ പത്താം നമ്പർ അർജന്റീന ജേഴ്സിയിൽ 'മണിയാശാൻ' എന്ന് പേരെഴുതി ഓടിവരുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ചിത്രത്തിന് പിന്നിൽ വലിയൊരു '10' എന്ന നമ്പറും കാണാം.</p>
<p><strong>​പോരാട്ടം രാഷ്ട്രീയത്തിൽ മാത്രമല്ല, ഫുട്ബോളിലും!</strong></p>
<p>​കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയായ ഇടുക്കിയിൽ എം.എം. മണിയുടെ ഫുട്ബോൾ പ്രേമം പ്രശസ്തമാണ്. ലോകകപ്പ് കാലത്തായാലും കോപ്പ അമേരിക്കൻ ടൂർണമെന്റുകളുടെ സമയത്തായാലും അർജന്റീനയ്ക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങാനും ബ്രസീൽ ആരാധകരെ രസകരമായ ട്രോളുകളിലൂടെ നേരിടാനും ആശാൻ മടിക്കാറില്ല.</p>
<p>​മണിയാശാന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലുള്ള വാശിയേറിയ 'സൈബർ പോരാട്ടവും' ആരംഭിച്ചു കഴിഞ്ഞു. അർജന്റീന ആരാധകർ ആശാന്റെ പോസ്റ്റ് ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കുമ്പോൾ, മറുപടിയുമായി ബ്രസീൽ ആരാധകരും കമന്റ് ബോക്സിൽ സജീവമാണ്. എന്തായാലും രാഷ്ട്രീയത്തിനപ്പുറം മണിയാശാന്റെ ഈ ഫുട്ബോൾ കമ്പം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>“കട്ടപ്പന ഡിപ്പോയിൽ മാത്രം 35 ൽ  22 ഓർഡിനറി ബസുകൾ; സർക്കാർ പ്രഖ്യാപനം സുഗമമാകുമോ..?</title>
<link>https://thekeralajournal.com/2644</link>
<guid>https://thekeralajournal.com/2644</guid>
<description><![CDATA[ ഈ നീക്കം KSRTC ക്ക് വമ്പൻ പണിയാകുമോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a44e14e72e.jpg" length="66912" type="image/jpeg"/>
<pubDate>Thu, 11 Jun 2026 10:48:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്ത്രീ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനം സംസ്ഥാനമൊട്ടാകെ ചർച്ചയാകുകയാണ്. എന്നാൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഈ ആനുകൂല്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതോടെ, മലയോര മേഖലയിലെ സ്ത്രീ യാത്രക്കാർക്ക് ഇത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.</p>
<p>ഇടുക്കി ജില്ലയിലെ പ്രധാന കെഎസ്ആർടിസി കേന്ദ്രങ്ങളിലൊന്നായ കട്ടപ്പന ഡിപ്പോയിൽ നിലവിൽ 35 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏകദേശം 22 വാഹനങ്ങളും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. ശ്രദ്ധേയമായ കാര്യം, ഈ ഓർഡിനറി ബസുകളിൽ പലതും പ്രാദേശിക സർവീസുകൾ മാത്രമല്ല, എറണാകുളം ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിലും സർവീസ് നടത്തുന്നവയാണെന്നതാണ്.</p>
<p>അതുകൊണ്ടുതന്നെ, പുതിയ പദ്ധതി നിലവിൽ വന്നാൽ കട്ടപ്പനയിലെയും സമീപ മലയോര പ്രദേശങ്ങളിലെയും സ്ത്രീ യാത്രക്കാർക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളുടെയും അവസ്ഥ ഏകദേശം സമാനമാണെന്നാണ് ലഭിക്കുന്ന വിവരം.</p>
<p>തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമോ എന്ന ആശങ്കയും യാത്രക്കാരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. കാരണം, കട്ടപ്പന ഉൾപ്പെടെയുള്ള പല ഡിപ്പോകളിലും സർവീസ് നടത്തുന്ന വാഹനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്.</p>
<p>അതേസമയം, സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളോ സർക്കുലറുകളോ ഇതുവരെ കെഎസ്ആർടിസി ഡിപ്പോകളിൽ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.</p>
<p>പുതിയ പ്രഖ്യാപനം മലയോര മേഖലയിലെ സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമോ, അതോ പുതിയ ആശങ്കകൾക്ക് വഴിവെക്കുമോ എന്നത് വരും ദിവസങ്ങളിലെ സർക്കാർ നടപടികൾ വ്യക്തമാക്കും</p>
<p>(ചിത്രം കടപ്പാട്  ഗൂഗിൾ.. ചിത്രത്തിന് യഥാർത്ഥ ഡിപ്പോയുമായി ബന്ധമില്ല</p>]]> </content:encoded>
</item>

<item>
<title>മൺസൂൺ ക്യാൻവാസിലാക്കാൻ ചിത്രകാരന്മാർ കാന്തല്ലൂരിലേക്ക്; &amp;apos;കാന്തല്ലൂർ കാൻവാസ്&amp;apos; ആർട്ട് ക്യാമ്പ് 13, 14 തീയതികളിൽ</title>
<link>https://thekeralajournal.com/2643</link>
<guid>https://thekeralajournal.com/2643</guid>
<description><![CDATA[ ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയാണ് സംഘാടകർ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a276a35e43.jpg" length="71803" type="image/jpeg"/>
<pubDate>Thu, 11 Jun 2026 08:42:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ:മഴക്കാലത്തിന് എപ്പോഴും ഒരു ചിത്രകാരന്റെ മനസ്സാണ്. പച്ചപ്പിന് ആഴം കൂട്ടിയും, ആകാശത്തിന് ചാരനിറം ചാർത്തിയും, ജനൽപ്പാളികളിൽ ജലകണങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ചും മഴ പെയ്തുകൊണ്ടേയിരിക്കും. ആ മഴക്കാലത്തിന്റെ ഭാവങ്ങളെ ക്യാൻവാസിലേക്ക് പകർത്താൻ കേരളത്തിലെ പ്രമുഖ ചിത്രകാരന്മാർ കാന്തല്ലൂരിലേക്ക് വണ്ടി കയറുകയാണ്. ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന മൺസൂൺ ആർട്ട് ക്യാമ്പ് ‘കാന്തല്ലൂർ കാൻവാസ്’ ഈ മാസം 13, 14 തീയതികളിൽ കാന്തല്ലൂരിന്റെ മണ്ണിൽ അരങ്ങേറും.</p>
<p>​പ്രകൃതിയും കലയും ഒന്നാകുന്ന ഈ സർഗ്ഗാത്മക സംഗമം പ്രമുഖ എഴുത്തുകാരൻ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്യും. ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p><span style="color: #e03e2d;"><strong>​മൺസൂൺ ഭാവങ്ങളിലേക്ക് തുറക്കുന്ന ജാലകം</strong></span></p>
<p>​തണുപ്പും മഞ്ഞും ഒത്തുചേരുന്ന കാന്തല്ലൂരിന്റെ മൺസൂൺ പശ്ചാത്തലത്തിൽ വരയുടെ പുതിയ ലോകം തീർക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം ചിത്രകാരന്മാരാണ് ക്യാമ്പിൽ ഒത്തുചേരുന്നത്. പ്രകൃതിയുടെ മാറുന്ന ഭാവങ്ങളെയും മഴയുടെ സംഗീതത്തെയും നിറങ്ങളിലൂടെ പുനർജനിക്കാൻ സഹായിക്കുന്ന ക്യാമ്പ് ക്യൂറേറ്റ് ചെയ്യുന്നത് പ്രമുഖ ചിത്രകാരി ലേഖ മനോജ് ആണ്.</p>
<p>​ചിത്രരചനയ്ക്ക് പുറമെ, കലയെയും സമകാലിക ചിത്രകലയിലെ മൺസൂൺ സ്വാധീനത്തെയും കുറിച്ച് ആഴത്തിലുള്ള സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ചർച്ചകൾക്ക് പ്രമുഖ ചിത്രകാരന്മാരായ ബിനോയ് മാവടി, ഫാദർ സാബു മന്നാട, അരുൺ സെബാസ്റ്റ്യൻ, സുരേഷ് പി. ആർ, ജോഷി തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><span style="color: #e03e2d;"><strong>​സംഘാടക മികവോടെ ചിത്രകലാ പരിഷത്ത്</strong></span></p>
<p>ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള സെഷനുകളിലും ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ജില്ലാ ട്രഷറർ ഷിജു ഇ. എം, വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശ്രീകാന്ത്, രക്ഷാധികാരി ഫ്രസ്കോ മുരളി, ആർട്ടിസ്റ്റ് മനോജ് മൂന്നാർ, രാജേഷ് അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.</p>
<p>കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും മഞ്ഞിൽ മുങ്ങിനിൽക്കുന്ന ഈ നാളുകളിൽ, ക്യാൻവാസിൽ വീഴുന്ന ഓരോ വർണ്ണപ്പൊട്ടും പുതിയൊരു ദൃശ്യവിരുന്നായി മാറുമെന്ന പ്രതീക്ഷയിലാണ് കലാസ്വാദകർ.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിലെ 5 സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്ത്</title>
<link>https://thekeralajournal.com/2642</link>
<guid>https://thekeralajournal.com/2642</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a186ce839c.jpg" length="183867" type="image/jpeg"/>
<pubDate>Thu, 11 Jun 2026 07:36:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം നിരീക്ഷണത്തിലാകും; കുറിഞ്ഞിമലയ്ക്ക് ബഫർ സോണില്ല</p>
<p>​ന്യൂഡൽഹി: മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനു കീഴിലുള്ള അഞ്ച് സംരക്ഷിത വനമേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനങ്ങൾക്ക് ചുറ്റുമുള്ള 70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്) പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശകളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.</p>
<p>​ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന ഈ സംരക്ഷിത വനങ്ങളുടെ അതിരുകളിൽ നിന്ന് പരമാവധി ഒരു കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളാണ് പുതിയ സുരക്ഷാ പരിധിയിൽ വരുന്നത്. കെ.ഡി.എച്ച് വില്ലേജ്, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ എന്നീ വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഇതിന്റെ പരിധിയിൽ വരും.</p>
<p>​ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അനുസരിച്ച് വനമേഖല തിരിച്ചുള്ള വിസ്തൃതി താഴെ പറയുന്ന പ്രകാരമാണ്:</p>
<p>​ഇരവികുളം ദേശീയോദ്യാനം: 31.8 ചതുരശ്ര കിലോമീറ്റർ</p>
<p>​ആനമുടി ചോല ദേശീയോദ്യാനം: 18.95 ചതുരശ്ര കിലോമീറ്റർ</p>
<p>​ചിന്നാർ വന്യജീവി സങ്കേതം: 16.42 ചതുരശ്ര കിലോമീറ്റർ</p>
<p>​പാമ്പാടുംചോല ദേശീയോദ്യാനം: 3.33 ചതുരശ്ര കിലോമീറ്റർ</p>
<p>​അതേസമയം, കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന് ചുറ്റും പ്രത്യേകമായി ബഫർ സോൺ ഒന്നും തന്നെ കരട് വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടില്ല.</p>
<p>​60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം</p>
<p>കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും 60 ദിവസത്തിനകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. esz-mef@nic.in എന്ന ഇമെയിൽ വിലാസത്തിലാണ് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്.</p>
<p>​ഇതിനുശേഷം പുറത്തിറങ്ങുന്ന അന്തിമ വിജ്ഞാപന തീയതി മുതൽ രണ്ട് വർഷത്തിനകം, പ്രദേശവാസികളുമായി വിപുലമായ ചർച്ചകൾ നടത്തി ഒരു 'മേഖലാ മാസ്റ്റർ പ്ലാൻ' (Regional Master Plan) തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2641</link>
<guid>https://thekeralajournal.com/2641</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f8284c03c9.jpg" length="69854" type="image/jpeg"/>
<pubDate>Thu, 11 Jun 2026 07:35:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലെ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പ്.</p>
<p>മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം.</p>
<p>അതേസമയം, കടൽക്ഷോഭവും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>കനത്ത മഴ തുടരാനിടയുള്ളതിനാൽ ദുരന്തനിവാരണ വിഭാഗത്തിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കം; വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും</title>
<link>https://thekeralajournal.com/2640</link>
<guid>https://thekeralajournal.com/2640</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a156916699.jpg" length="142131" type="image/jpeg"/>
<pubDate>Thu, 11 Jun 2026 07:25:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് ആവേശകരമായ തുടക്കമാകും. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവും ഇന്നാണ് നടക്കുക.</p>
<p>​രാവിലെ 8.35-ന് പതാക ഉയർത്തലോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് വൈകിട്ട് 3.30-ന് കളക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് ജീവനക്കാരുടെ വൻ പ്രകടനം നടക്കും. തുടർന്ന് 4.30-ന് തിരുനക്കര മൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p>​പതാക ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം</p>
<p>തിരുനക്കര മൈതാനത്ത് ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സത്യാഗ്രഹ സ്മാരക ഹാളിന് സമീപം വെച്ച് കെ.ജെ. തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥാ ക്യാപ്റ്റൻ ടി.എം. ഹാജറയിൽ നിന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ വി.എൻ. വാസൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി.</p>]]> </content:encoded>
</item>

<item>
<title>‘ദൃശ്യം 3’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; വാഹന നമ്പർ ദുരുപയോഗം ചെയ്തെന്ന് ആരോപണം</title>
<link>https://thekeralajournal.com/2639</link>
<guid>https://thekeralajournal.com/2639</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0dab284c2.jpg" length="62798" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:51:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ‘ദൃശ്യം 3’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വാഹന രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പോലീസിൽ പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആർ.ഡി. രാജീവാണ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.</p>
<p>തന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സ്‌കോർപിയോ വാഹനത്തിന്റെ KL 69 D 2772 എന്ന രജിസ്ട്രേഷൻ നമ്പർ, തന്റെ അറിവോ സമ്മതമോ കൂടാതെ ചിത്രത്തിലെ നായക കഥാപാത്രമായ ജോർജുകുട്ടി ഉപയോഗിക്കുന്ന എംജി ഹെക്ടർ കാറിൽ പ്രദർശിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.</p>
<p>ചിത്രത്തിന്റെ നിർമ്മാതാവായ Antony Perumbavoor, സംവിധായകൻ Jeethu Joseph, നടൻ Mohanlal എന്നിവരെ എതിർകക്ഷികളാക്കിയാണ് രാജീവ് നിയമനടപടിക്ക് ഒരുങ്ങുന്നത്.</p>
<p>തന്റെ വാഹന നമ്പർ അനുമതിയില്ലാതെ ഉപയോഗിച്ചതിലൂടെ ഭാവിയിൽ നിയമപരവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അതിനാൽ ഈ നമ്പർ ഉൾപ്പെട്ട ദൃശ്യങ്ങൾ സിനിമയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പേവിഷബാധ സ്ഥിരീകരിച്ച തെരുവുനായ കടിച്ച സംഭവം; വ്യാപക വാക്സിനേഷൻ നടപടികൾക്ക് ഒരുങ്ങി പീരുമേട് പഞ്ചായത്ത്</title>
<link>https://thekeralajournal.com/2638</link>
<guid>https://thekeralajournal.com/2638</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0ce61a18f.jpg" length="54755" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:48:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: പാമ്പനാർ, കല്ലാർ, റാണിക്കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പീരുമേട് പഞ്ചായത്ത്. പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് വളർത്തുമൃഗങ്ങൾ ഉൾപ്പെടെ ബാധിത പ്രദേശങ്ങളിലെ എല്ലാ മൃഗങ്ങൾക്കും വാക്സിൻ നൽകാൻ തീരുമാനമായത്.</p>
<p>തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ 19 പേരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായി നായയെ പിടികൂടുകയും നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.</p>
<p>നായ കടിയേറ്റ എല്ലാവർക്കും ഇതിനോടകം രണ്ട് ഡോസ് വീതം പ്രതിരോധ വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു. കൂടാതെ, ഇതേ നായ മറ്റ് തെരുവുനായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും ആക്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവയെ കണ്ടെത്തി വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചു.</p>
<p>പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള വളർത്തുനായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കാനും യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പീരുമേട് മൃഗാശുപത്രി അധികൃതർ, താലൂക്ക് ആശുപത്രി അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴയും കാറ്റും; വണ്ണപ്പുറത്ത് വീട് തകർന്നു</title>
<link>https://thekeralajournal.com/2637</link>
<guid>https://thekeralajournal.com/2637</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0c3571360.jpg" length="92591" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:45:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: ശക്തമായ മഴയിലും കാറ്റിലും വണ്ണപ്പുറം ഒറകണ്ണിയിൽ ചേന്നാട്ട് ജോർജ്ജിന്റെ വീട് തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.</p>
<p>വാർഡ് മെമ്പർ ഒ.വി. കണ്ണന്റെ നേതൃത്വത്തിൽ കുടുംബത്തെ സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.</p>
<p>അതേസമയം, പ്രദേശത്ത് നിരവധി വൻമരങ്ങൾ ഇപ്പോഴും അപകടഭീഷണിയായി നിലകൊള്ളുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പല വീടുകൾക്കും ഈ മരങ്ങൾ ഭീഷണിയായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;ലൂമിനസ് സ്റ്റാർസ് 2K26&amp;quot; : ഇരട്ടയാർ സെൻറ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ മെരിറ്റ് ഡേ നാളെ</title>
<link>https://thekeralajournal.com/2636</link>
<guid>https://thekeralajournal.com/2636</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a297793e1e26.jpg" length="150244" type="image/jpeg"/>
<pubDate>Wed, 10 Jun 2026 20:11:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "ലൂമിനസ് സ്റ്റാർസ് 2K26" എന്ന പേരിൽ മെറിറ്റ് ഡേ പരിപാടി ജൂൺ 11-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.</p>
<p>സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിക്കും. ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം നിർവഹിക്കും.</p>
<p>ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളുടെ മികവുകളെ ആദരിക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തും.</p>
<p>ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്‌സമ്മ സണ്ണി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റെജി എലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റ് സിജോ ഇലന്തൂർ, വാർഡ് മെമ്പർ ഷീബ അജയ്, അസിസ്റ്റന്റ് മാനേജർ റവ. ഫാ. സ്റ്റാൻലി ചിറമ്മേൽ, ഹെഡ്മിസ്ട്രസ്  ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ജിജി എബ്രഹാം, മുൻ ഹെഡ്മാസ്റ്റർ ജോർജ്കുട്ടി എം. വി., എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.</p>
<p>സ്റ്റാഫ് സെക്രട്ടറി ശ്രീ. ഡിന്റോമൺ ജോസ് നന്ദി രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>എംജി സർവകലാശാല ബിരുദ പ്രവേശനം :ഓൺലൈൻ അപേക്ഷ നൽകാൻ ഉള്ള അവസാന തീയതി ഇന്ന്</title>
<link>https://thekeralajournal.com/2610</link>
<guid>https://thekeralajournal.com/2610</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a23a63442119.jpg" length="73453" type="image/jpeg"/>
<pubDate>Wed, 10 Jun 2026 07:18:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് (ക്യാപ്) മുഖേന നടത്തുന്ന ബിരുദ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് ജൂൺ 10 ആണ്. നേരത്തെ ജൂൺ 6 ന് അവസാന തീയതി എന്ന് പറഞ്ഞു എങ്കിലും ജൂൺ 10 വരെ തീയതി നീട്ടുകയായിരുന്നു</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a23a688732f6.jpg" alt=""></p>
<p>സർവകലാശാലയുടെ കീഴിലുള്ള ആർട്സ്, സയൻസ് ഉൾപ്പെടെയുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനം ക്യാപ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ വിദ്യാർഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ നൽകണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികൾ അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കി നേരത്തേ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2635</link>
<guid>https://thekeralajournal.com/2635</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2618c74f286.jpg" length="491111" type="image/jpeg"/>
<pubDate>Wed, 10 Jun 2026 07:10:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.</p>
<p>കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.</p>
<p>വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിലും മാഹിയിലും ജൂൺ 12 വരെ ശക്തമായ മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>സംസ്ഥാനത്ത് ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.</p>
<p>നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു</title>
<link>https://thekeralajournal.com/2633</link>
<guid>https://thekeralajournal.com/2633</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a3bb60d44.jpg" length="78793" type="image/jpeg"/>
<pubDate>Wed, 10 Jun 2026 05:07:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി. അഭിലാഷ് അധ്യക്ഷത വഹിച്ചു.</p>
<p>പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഫീസ് വർധന ചെറുകിട ലാബുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. പ്രവീൺ ലാൽ, ട്രഷറർ സിനോജ് മാത്യു, ജോയിന്റ് സെക്രട്ടറി ഷിനി ശ്രീനിവാസ്, തൊടുപുഴ മേഖല പ്രസിഡന്റ് സഗേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല സെക്രട്ടറി അജോ വർഗീസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉമേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല പ്രസിഡന്റ് ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പി.ബി. അഭിലാഷ് (പ്രസിഡന്റ്), പി. പ്രവീൺ ലാൽ (സെക്രട്ടറി), സിനോജ് മാത്യു (ട്രഷറർ), ഷാനവാസ് ഖാൻ (വൈസ് പ്രസിഡന്റ്), ഷിനി ശ്രീനിവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച നായയെ വെടിവച്ചു കൊന്നു</title>
<link>https://thekeralajournal.com/2632</link>
<guid>https://thekeralajournal.com/2632</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a31cdbc67.jpg" length="35727" type="image/jpeg"/>
<pubDate>Wed, 10 Jun 2026 05:04:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച അക്രമകാരിയായ നായയെ പീരുമേട് പഞ്ചായത്ത് പ്രത്യേക ഷൂട്ടറുടെ സഹായത്തോടെ വെടിവച്ച് കൊന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് നായയെ വെടിവെച്ചത്.</p>
<p>കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി പാമ്പനാർ, റാണിക്കോവിൽ, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയ നായ ഏകദേശം 12 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ച ശേഷമാണ് കല്ലാറിലെ പുതുവലിൽ ഒരു വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.</p>
<p>പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് അംഗങ്ങളായ പവിത്ര, നെഷിദ് സുലൈമാൻ, ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് നായയെ പിടികൂടാനായത്.</p>
<p>അക്രമകാരിയായ നായ നാട്ടുകാരെ കൂടാതെ നിരവധി വളർത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കടിച്ചിരുന്നു. തിരുവല്ലയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.</p>
<p>അതേസമയം, പാമ്പനാർ, കല്ലാർ, പീരുമേട്, പഴയ പാമ്പനാർ, റാണിക്കോവിൽ, കരടിക്കുഴി, അമ്പത്തിയഞ്ചാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും റോഡിലിറങ്ങാൻ പോലും ഭയമാണെന്നും മറ്റ് നായ്ക്കൾക്കും പേവിഷബാധ ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/2631</link>
<guid>https://thekeralajournal.com/2631</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a19ef3dfe.jpg" length="99170" type="image/jpeg"/>
<pubDate>Wed, 10 Jun 2026 04:58:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ. എൽ.പി സ്കൂളിലെയും മരിയാപുരം സെന്റ് മേരീസ് എൽ.പി സ്കൂളിലെയും വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.</p>
<p>ജില്ലാ പ്രസിഡന്റ് ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, സെക്രട്ടറി ഡോ. ലിനി ആൻ ജോസ്, ട്രഷറർ ഡോ. ഹാൻസൽ ജെ. ലിൻഡ് എന്നിവരുടെ നേതൃത്വത്തിൽ ബാഗുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. കഴിഞ്ഞ അധ്യയന വർഷവും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തിരുന്നു.</p>]]> </content:encoded>
</item>

<item>
<title>എച്ച്‌1എൻ1 : ഇടുക്കിയിൽ ഒരു മരണം</title>
<link>https://thekeralajournal.com/2630</link>
<guid>https://thekeralajournal.com/2630</guid>
<description><![CDATA[ ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a11574459.jpg" length="93148" type="image/jpeg"/>
<pubDate>Wed, 10 Jun 2026 04:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) എച്ച്‌1എൻ1 പനി ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.</p>
<p>പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 30-ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് എച്ച്‌1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.</p>
<p>മരണത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി ലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 14 ജില്ലകളിലും മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/2629</link>
<guid>https://thekeralajournal.com/2629</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a276b1db6f4c.jpg" length="72871" type="image/jpeg"/>
<pubDate>Tue, 09 Jun 2026 06:53:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.</p>
<p>മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.</p>
<p>അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ട് നിലനിൽക്കുന്നു. ശക്തമായ മഴ, കാറ്റ്, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു</title>
<link>https://thekeralajournal.com/2628</link>
<guid>https://thekeralajournal.com/2628</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a276a12eada0.jpg" length="71054" type="image/jpeg"/>
<pubDate>Tue, 09 Jun 2026 06:49:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു. സമാപന സമ്മേളനം കോളേജ് മാനേജർ ഫാ. ജോസ് കടുവനാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ഐ.ടി, ഹെൽത്ത്‌കെയർ, ബി.പി.ഒ, ടെക്‌നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്ത് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.</p>
<p>അക്സെഞ്ചർ, ടെക് മഹീന്ദ്ര, ഫസ്റ്റ് സോഴ്സ്, ടെലിപെർഫോമൻസ്, ഒമേഗ ഹെൽത്ത്‌കെയർ, ഇന്റലിപാത്ത്, സജിലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ എച്ച്.ആർ പ്രതിനിധികൾ നേരിട്ട് അഭിമുഖം നടത്തി.</p>
<p>തൊഴിലവസരങ്ങൾ ഒരുക്കുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കാനും കരിയർ മാർഗനിർദേശം നേടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചതായി സംഘാടകർ അറിയിച്ചു. "ടാലന്റും അവസരവും തമ്മിൽ പാലം തീർക്കുക" എന്ന ലക്ഷ്യത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളുടെ കരിയറിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ തെരുവുനായയുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു</title>
<link>https://thekeralajournal.com/2627</link>
<guid>https://thekeralajournal.com/2627</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a27698a350ac.jpg" length="53364" type="image/jpeg"/>
<pubDate>Tue, 09 Jun 2026 06:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. കല്ലാർ, പാമ്പനാർ, റാണികോവിൽ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തിൽ പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>റോഡ് മുറിച്ചുകടക്കുന്നവരെയടക്കം പിന്തുടർന്ന് കടിക്കുന്ന നായയുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലാർ സ്വദേശികളായ സുമ, മുരളി, ബാബു, സിറാജുദ്ദീൻ, റാണികോവിൽ സ്വദേശികളായ സന്തോഷ്, ഉമ, കുട്ടിക്കാനം സ്വദേശി രഞ്ചൻ, ചിദംബരം ജോൺ, പാമ്പനാർ സ്വദേശികളായ ഷണ്മുഖം, സുന്ദർ ഗോപാൽ എന്നിവർക്കാണ് കടിയേറ്റത്.</p>
<p><strong>ആശുപത്രി ജീവനക്കാരനെയും കടിച്ചു</strong></p>
<p>നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാരൻ വിനോദിനെയും നായ കടിച്ചു. കല്ലാർ പ്രദേശത്ത് നായ ചത്തുകിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, വൈസ് പ്രസിഡന്റ് മനോജ് കെ. രാജൻ, വിനോദ് എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്ന നായ ആക്രമിച്ചത്.</p>
<p>ആക്രമണകാരിയായ നായയെ വെടിവെച്ച് കൊല്ലുന്നതിനുള്ള അനുമതി പഞ്ചായത്ത് അധികൃതർ നേടിയിട്ടുണ്ടെന്നും ലൈസൻസുള്ള ഷൂട്ടറെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.</p>
<p>ഞായറാഴ്ചയും നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ആക്രമണത്തിനും ഇന്നലത്തെ സംഭവത്തിനും പിന്നിൽ ഒരേ നായയാണോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ: കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി ജില്ലാ കളക്ടർമാർ</title>
<link>https://thekeralajournal.com/2626</link>
<guid>https://thekeralajournal.com/2626</guid>
<description><![CDATA[ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9) അവധി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26c32c515a9.jpg" length="77358" type="image/jpeg"/>
<pubDate>Mon, 08 Jun 2026 18:57:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ശക്തമായ മഴയും റെഡ് അലർട്ട് പ്രഖ്യാപിച്ചതും തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വിവിധ ജില്ലകളിലെ കളക്ടർമാർ.</p>
<p>കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.</p>]]> </content:encoded>
</item>

<item>
<title>എം.ജി. സർവകലാശാല: അഞ്ചാം സെമസ്റ്ററിലേക്കുള്ള കോളേജ് മാറ്റത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2625</link>
<guid>https://thekeralajournal.com/2625</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26665a54754.jpg" length="78511" type="image/jpeg"/>
<pubDate>Mon, 08 Jun 2026 12:21:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അഞ്ചാം സെമസ്റ്ററിലേക്കുള്ള ഇന്റർ കോളേജിയേറ്റ് ട്രാൻസ്ഫറിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂൺ 10 വരെ സമർപ്പിക്കാം.</p>
<p>ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 11-ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ജൂൺ 12-ന് ബന്ധപ്പെട്ട കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം.</p>
<p>രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 15-ന് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നവർ ജൂൺ 16-ന് കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ പൂർത്തിയാക്കേണ്ടതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും എം.ജി. സർവകലാശാലയുടെ പ്രവേശന പോർട്ടലായ CAP വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>സ്ത്രീകൾക്ക് കെഎസ്‌ആർടിസി സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം</title>
<link>https://thekeralajournal.com/2624</link>
<guid>https://thekeralajournal.com/2624</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2655c2861d1.jpg" length="81657" type="image/jpeg"/>
<pubDate>Mon, 08 Jun 2026 11:10:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെഎസ്‌ആർടിസി സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി.</p>
<p>നിലവിലെ ധാരണ പ്രകാരം, ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിലെ വരുമാന നഷ്ടവും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ടത്തിൽ കൂടുതൽ സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.</p>
<p>ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ പ്രതിമാസം ഏകദേശം 57 കോടി രൂപ സർക്കാർ നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.</p>
<p>അതേസമയം, ഓർഡിനറി സർവീസുകൾ കുറവുള്ള വടക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ പൂർണ ഗുണം ലഭിക്കില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസുകളിലേക്കും യാത്രാസൗജന്യം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.</p>
<p>പദ്ധതിക്കായി ആവശ്യമായ തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) മുഖേന വായ്പയായി കണ്ടെത്തുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ട് ഉത്തരവിറക്കാനാണ് നീക്കം.</p>]]> </content:encoded>
</item>

<item>
<title>അപകടം പതിയിരിക്കുന്ന കട്ടപ്പന–പുളിയൻമല റോഡ്</title>
<link>https://thekeralajournal.com/2618</link>
<guid>https://thekeralajournal.com/2618</guid>
<description><![CDATA[ നിലംപൊത്താറായ മരങ്ങളും കാഴ്ചമറക്കുന്ന പൊന്തക്കാടുകളും; അടിയന്തര നടപടിയില്ലെങ്കിൽ വൻ ദുരന്തസാധ്യത ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a265037521e9.jpg" length="122661" type="image/jpeg"/>
<pubDate>Mon, 08 Jun 2026 10:45:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജില്ലയിലെ പ്രധാന ഗതാഗത പാതകളിലൊന്നായ കട്ടപ്പന–പുളിയൻമല റോഡിൽ അപകടഭീഷണി വർധിക്കുകയാണ്. റോഡരികിൽ നിലംപൊത്താറായ നിലയിൽ നിൽക്കുന്ന വൻമരങ്ങളും കാഴ്ച മറയ്ക്കുന്ന പൊന്തക്കാടുകളും യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഏത് നിമിഷവും വലിയ ദുരന്തം സംഭവിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികളും വാഹനയാത്രികരും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264f7a198c9.jpg" alt=""></p>
<p>ഇന്നലെ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിന് മുകളിലേക്ക് വൻമരം ഒടിഞ്ഞുവീണ സംഭവം ഭീതി വർധിപ്പിച്ചിട്ടുണ്ട്. ഭാഗ്യവശാൽ വലിയ ജീവഹാനി ഒഴിവായെങ്കിലും അപകടസാധ്യത എത്രത്തോളം ഗുരുതരമാണെന്നതിന് ഈ സംഭവം തെളിവായി മാറി. ഏതാനും ദിവസങ്ങൾക്ക് മുമ്പും മരച്ചില്ലകൾ ഒടിഞ്ഞുവീണ് അപകടം തലനാരിഴയ്ക്ക് ഒഴിവായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264f9ac5862.jpg" alt=""></p>
<p>റോഡിന്റെ പല ഭാഗങ്ങളിലും വർഷങ്ങളായി പരിപാലനമില്ലാതെ നിൽക്കുന്ന വലിയ മരങ്ങൾ അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഇവ റോഡിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, റോഡരികിൽ വളർന്നുകിടക്കുന്ന പൊന്തക്കാടുകൾ വളവുകളിലെ കാഴ്ച മറയ്ക്കുന്നതും വാഹനങ്ങൾ തമ്മിൽ നേർക്കുനേർ വരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതുമാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2598e680fb7.jpg" alt=""></p>
<p>മഴക്കാലമായതോടെ പ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത കോടമഞ്ഞും അപകടസാധ്യത ഇരട്ടിയാക്കുന്നുണ്ട്. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതിനിടെ കാഴ്ച മറയ്ക്കുന്ന മരച്ചില്ലകളും കുറ്റിച്ചെടികളും യാത്രയെ കൂടുതൽ അപകടകരമാക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264fc52aee0.jpg" alt=""></p>
<p>ഒരു വലിയ ദുരന്തം സംഭവിച്ചശേഷം മാത്രം നടപടി സ്വീകരിക്കുന്ന സമീപനം ഒഴിവാക്കി, ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ഇടപെട്ട് കട്ടപ്പന–പുളിയൻമല റോഡിലെ അപകടഭീഷണി എത്രയും വേഗം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2623</link>
<guid>https://thekeralajournal.com/2623</guid>
<description><![CDATA[ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യത ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2618c74f286.jpg" length="491111" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:50:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.</p>
<p>എറണാകുളം, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രിയോടെ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതവും ഭാഗികമായി ബാധിച്ചു.</p>
<p>ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് നടത്താനിരുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.</p>
<p>കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വൺ സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു</title>
<link>https://thekeralajournal.com/2622</link>
<guid>https://thekeralajournal.com/2622</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26134326fbd.jpg" length="61070" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:26:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: 2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആരംഭിച്ചു.</p>
<p>സ്പോർട്സ് ക്വാട്ടയിലൂടെ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആദ്യം ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണം. തുടർന്ന് മാത്രം www.sports.hscap.kerala.gov.in⁠� വെബ്സൈറ്റിൽ സ്പോർട്സ് ക്വാട്ടയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.</p>
<p>ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ പകർപ്പ്, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി ജൂൺ 10 മുതൽ 17 വരെ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.</p>
<p>സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 17 വൈകിട്ട് 5 മണി വരെയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 📞 9895112027</p>
<p>📞 8281797370</p>
<p>📞 9747093334</p>
<p>☎️ 04862 232499</p>
<p>സ്പോർട്സ് ക്വാട്ട പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾ അവസാന തീയതി കാത്തിരിക്കാതെ രജിസ്ട്രേഷനും വെരിഫിക്കേഷനും പൂർത്തിയാക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല കമ്പനിപ്പടിയിൽ അപകട പരമ്പര;ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരച്ചില്ല വീണു</title>
<link>https://thekeralajournal.com/2621</link>
<guid>https://thekeralajournal.com/2621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2612369c558.jpg" length="118960" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:22:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല: പുളിയന്മല കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.</p>
<p>അപകടത്തിന് പിന്നാലെ റോഡിലേക്ക് പതിച്ച മരച്ചില്ല വൈദ്യുതി ലൈനിലും നാശനഷ്ടം വരുത്തി. ഇതോടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ഇതുവഴി കടന്നുപോയ ഒരു ടൂറിസ്റ്റ് വാഹനം ഉടക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്ക് പതിക്കുകയും ചെയ്തു.</p>
<p>സജീ ഭവനിൽ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. അപകടത്തിൽ സ്ഥാപനത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും സീലിംഗും തകർന്നു. വ്യാപാരസ്ഥാപനത്തിന് ഗണ്യമായ നാശനഷ്ടമാണ് ഉണ്ടായത്.</p>
<p>സംഭവത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. </p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി പുനഃസ്ഥാപന യജ്ഞവുമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസ്</title>
<link>https://thekeralajournal.com/2620</link>
<guid>https://thekeralajournal.com/2620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26119c30e27.jpg" length="141893" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:19:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുനഃസ്ഥാപന യജ്ഞം സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെയും വനപുനരുദ്ധാരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.</p>
<p>മുരിക്കാട്ടുകുടി ജി.ടി.എച്ച്.എസ്, ലബ്ബക്കട ജെ.പി.എം കോളേജ് എന്നിവിടങ്ങളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മറ്റപ്പള്ളി വനമേഖലയിൽ 100 തൈകളാണ് നട്ടുപിടിപ്പിച്ചത്. പ്രദേശത്ത് സ്വാഭാവികമായി വളരുന്ന വിവിധ ഇനം വൃക്ഷങ്ങളുടെ തൈകളാണ് നട്ടത്.</p>
<p>മുൻപ് യൂക്കാലി തോട്ടമായിരുന്ന പ്രദേശം പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ വൃക്ഷവർഗങ്ങൾ നട്ടുപിടിപ്പിച്ച് വനവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത വനവ്യവസ്ഥ പുനഃസൃഷ്ടിക്കുന്നതിനും ഈ പ്രവർത്തനം സഹായകരമാകുമെന്ന് വനപാലകർ അറിയിച്ചു.</p>
<p>കാഞ്ചിയാറിൽ നടന്ന പരിപാടിക്ക് അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബി. രതീഷ് നേതൃത്വം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്, എസ്.എഫ്.ഒ അനിൽ കെ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബെനഡിറ്റ്, ആര്യ വി.എസ്., വാച്ചർ ഒമാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വനസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നൽകി.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട് കമ്പം റോഡ് ഒരു മാസത്തേക്ക് അടച്ചു</title>
<link>https://thekeralajournal.com/2619</link>
<guid>https://thekeralajournal.com/2619</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2610de88156.jpg" length="120035" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:16:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: കേരള-തമിഴ്നാട് അതിർത്തി മേഖലയിലെ പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട് റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമാണ ജോലികളും നടക്കുന്നതിനാലാണ് ഹൈവേ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>ജൂൺ 8 രാവിലെ 8 മണി മുതൽ ജൂലൈ 7 വരെയാണ് ഗതാഗത നിരോധനം നിലവിലുള്ളത്. ഇതോടെ നിത്യേന ഈ പാതയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും വലിയ യാത്രാക്ലേശം നേരിടേണ്ട സാഹചര്യമാണുണ്ടായത്.</p>
<p>തമിഴ്നാട്ടിലെ തേനി ജില്ലയെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് കമ്പംമെട്ട് റോഡ്. കുമളി, ബോഡിമേട് എന്നിവയാണ് മറ്റ് പ്രധാന മലയോര പാതകൾ. കമ്പം ടൗണിൽ നിന്ന് കേരളത്തിലേക്കുള്ള ഈ റോഡ് ദീർഘനാളായി തകർച്ച നേരിട്ടിരുന്നു. 18 ഹെയർപിൻ വളവുകളുള്ള ഈ പാതയിൽ കഴിഞ്ഞ മൂന്ന് മാസമായി ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുകയാണ്.</p>
<p>നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാത പൂർണമായും അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.</p>
<p>ഗതാഗത നിയന്ത്രണത്തെ തുടർന്ന് കമ്പം ഭാഗത്തുനിന്ന് കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ കുമളി വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ആവശ്യാനുസരണം കമ്പംമെട്ട് റോഡിലേക്ക് പ്രവേശിക്കാനാകും.</p>
<p>കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്ന് ദിവസേന ആയിരക്കണക്കിന് തൊഴിലാളികൾ കമ്പംമെട്ട് വഴിയാണ് എത്തുന്നത്. പുതിയ നിയന്ത്രണം നിലവിൽ വന്നതോടെ ഇവർക്ക് ഏകദേശം 40 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരും. ഇത് യാത്രാസമയവും ദൈനംദിന വരുമാനവും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.</p>
<p>ദിവസേന ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന ഈ പാത ഒരു മാസത്തേക്ക് അടച്ചിടുന്നത് അതിർത്തി മേഖലയിലെ ജനജീവിതത്തെയും വ്യാപാര മേഖലയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തോട്ടം തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് റോഡിന്റെയും പാലത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് തൊഴിലാളികളും തോട്ടം ഉടമകളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലത്തിന് തൊട്ടുമുമ്പ് കട്ടപ്പന വെള്ളയാംകുടി റോഡരുകിൽ വൻ മണ്ണെടുപ്പ്; ഉരുൾപൊട്ടൽ ഭീഷണി..</title>
<link>https://thekeralajournal.com/2617</link>
<guid>https://thekeralajournal.com/2617</guid>
<description><![CDATA[ മണ്ണെടുക്കുന്നത് മുൻപ് ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപത്ത്.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a25895977045.jpg" length="168287" type="image/jpeg"/>
<pubDate>Sun, 07 Jun 2026 20:38:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന–വെള്ളയാംകുടി റോഡിൽ പെപ്പർ മിന്റ് റെസ്റ്റോറന്റിന് മുൻവശത്തായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക പരത്തുന്നു. കെട്ടിട നിർമ്മാണത്തിനായാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലയുടെ അടിവാരം വ്യാപകമായി ഇളക്കുന്നത് ഭാവിയിൽ വലിയ ദുരന്തത്തിന് വഴിവെക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.</p>
<p>പ്രത്യേകിച്ച് 2018-ലെ മഹാപ്രളയകാലത്ത് ഇതേ പ്രദേശത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഇരുനില കെട്ടിടം പൂർണമായും തകർന്ന സംഭവം നാട്ടുകാർ ഇന്നും മറന്നിട്ടില്ല. അന്ന് ആളപായം സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p>ഭൂമിശാസ്ത്രപരമായി കട്ടപ്പനയിലെ കല്ലുകുന്ന് മേഖല അതീവ സെൻസിറ്റീവ് മേഖലയായാണ് കണക്കാക്കപ്പെടുന്നത്. പാറയുടെ മുകളിലായി മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശമായതിനാൽ ശക്തമായ മഴ ലഭിക്കുമ്പോൾ മണ്ണ് പെട്ടെന്ന് ഊർന്നു പോകാനും ഉരുൾപൊട്ടൽ രൂപപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിൽ മലയുടെ അടിവാര ഭാഗങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നതും മണ്ണ് നീക്കം ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.</p>
<p>സാധാരണയായി ചരിവുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണത്തിനായി മണ്ണെടുപ്പ് നടത്തുമ്പോൾ സുരക്ഷാ ഭിത്തികൾ (Safety Walls), കോൺക്രീറ്റ് റിട്ടെയ്‌നിംഗ് വാളുകൾ, തൂണുകൾ തുടങ്ങിയ സംരക്ഷണ സംവിധാനങ്ങൾ ആദ്യം ഒരുക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്. എന്നാൽ നിലവിൽ നടക്കുന്ന മണ്ണെടുപ്പിൽ അത്തരം സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.</p>
<p>വൻതോതിൽ മണ്ണ് നീക്കം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ മഴ ലഭിച്ചാൽ സമീപ പ്രദേശങ്ങൾക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>മഴക്കാലം വാതിൽക്കൽ നിൽക്കുമ്പോൾ വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ്  ഈ കാഴ്ചകൾ ഉയർത്തുന്നത്. സമയോചിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് ഈ മണ്ണെടുപ്പ് കാരണമായേക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>എം.ജി. സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി</title>
<link>https://thekeralajournal.com/2616</link>
<guid>https://thekeralajournal.com/2616</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24e2a3d2818.jpg" length="124933" type="image/jpeg"/>
<pubDate>Sun, 07 Jun 2026 08:47:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും സർവകലാശാല പഠനവകുപ്പുകളിലെയും ഓണേഴ്സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, ബിരുദാനന്തര ബിരുദം (PG), ബി.എഡ്. പ്രോഗ്രാമുകൾ എന്നിവയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനുമുള്ള അവസാന തീയതി സർവകലാശാല നീട്ടി.</p>
<p><strong>ബിരുദ പ്രവേശനം (UG Honours)</strong></p>
<p>അവസാന തീയതി: 2026 ജൂൺ 10</p>
<p>അപേക്ഷിക്കുവാൻ: https://cap.mgu.ac.in/ugpcap2026/</p>
<p><strong>ബിരുദാനന്തര ബിരുദ പ്രവേശനം (PG)</strong></p>
<p>അവസാന തീയതി: 2026 ജൂൺ 12 വൈകിട്ട് 5 മണി</p>
<p>അപേക്ഷിക്കുവാൻ: https://cap.mgu.ac.in/pgcap2026/</p>
<p><strong>ബി.എഡ്. പ്രവേശനം</strong></p>
<p>അവസാന തീയതി: 2026 ജൂൺ 12 വൈകിട്ട് 5 മണി</p>
<p>അപേക്ഷിക്കുവാൻ: https://cap.mgu.ac.in/bedcap2026/</p>
<p>അർഹരായ വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാന വ്യാപക ധർണയുമായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ</title>
<link>https://thekeralajournal.com/2614</link>
<guid>https://thekeralajournal.com/2614</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c7fc99e0b.jpg" length="712281" type="image/jpeg"/>
<pubDate>Sun, 07 Jun 2026 07:53:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ജൂൺ 8ന് സംസ്ഥാന വ്യാപകമായി ധർണ സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.</p>
<p>നിലവിലെ സാഹചര്യത്തിൽ സർവീസുകൾ തുടരുക അതീവ ദുഷ്കരമായിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകുകയും സ്വകാര്യ ബസ് മേഖലയ്ക്ക് ഇന്ധന സബ്സിഡി അനുവദിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വനിതകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കെ.കെ. തോമസ് ചൂണ്ടിക്കാട്ടി. പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും അതിന്റെ ആഘാതം സ്വകാര്യ ബസ് മേഖലയിലുണ്ടാകുന്ന സാഹചര്യത്തിൽ സംരക്ഷണ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കെ.എസ്.ആർ.ടി.സി.യിലെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമായിരിക്കും തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വിദ്യാർത്ഥി യാത്രാ കൺസഷൻ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പിന് അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി</title>
<link>https://thekeralajournal.com/2615</link>
<guid>https://thekeralajournal.com/2615</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c9363f903.jpg" length="89975" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:58:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഉന്നതി’ യിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഓഫീസർ (AFD) ലക്ഷ്മി ആർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ അധ്യക്ഷത വഹിച്ചു.</p>
<p>പെരിയാർ ടൈഗർ റിസർവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം സമൂഹക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. TDPCയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തത് കുട്ടികളിൽ ഏറെ സന്തോഷവും ആവേശവും സൃഷ്ടിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a24c943e7e63.jpg" alt=""></p>
<p>TDPC അംഗങ്ങളായ ജോസ്, മനു, ദീപു, സോഷ്യോളജിസ്റ്റ് അഖില, EDC സെക്രട്ടറി കൃഷ്ണവേണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ സമാപനത്തിൽ ആഷ്‌ലി മോഹൻ നന്ദി രേഖപ്പെടുത്തി. </p>]]> </content:encoded>
</item>

<item>
<title>ആത്മവിശ്വാസത്തിന്റെ വിജയഗാഥ; കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമി</title>
<link>https://thekeralajournal.com/2613</link>
<guid>https://thekeralajournal.com/2613</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c6a08f837.jpg" length="81977" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:47:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഉയരക്കുറവ് ജീവിതത്തിലെ പരിമിതിയായി കാണാതെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിക്ക് പുതിയ അംഗീകാരം. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമിയെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് പ്രഖ്യാപിച്ചു.</p>
<p>വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ എസ്‌തേർ, എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അപൂർവ നേട്ടമാണ് സ്വന്തമാക്കിയത്. ജന്മനാ ക്ലാസ് എ പ്ലസ് ടൈപ്പ് ടു സിൻഡ്രോം ബാധിച്ച എസ്‌തേറിന് 80 സെന്റിമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമാണുള്ളത്.</p>
<p>ശാരീരിക വെല്ലുവിളികൾക്കിടയിലും പഠനരംഗത്ത് അസാധാരണ മികവ് തെളിയിച്ച എസ്‌തേറിന്റെ നേട്ടം സമൂഹത്തിന് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് എസ്‌തേറിന്റെ വീട്ടിലെത്തി കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു. റോയ് കെ. പൗലോസ് എം.എൽ.എയും വീട്ടിലെത്തി എസ്‌തേറിനെ അനുമോദിച്ചു.</p>
<p>ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ പഠനം തുടരുന്ന എസ്‌തേറിന് വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകളുടെ അഭിനന്ദനങ്ങളും ആദരവുകളും ലഭിച്ചുവരികയാണ്. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിയുടെ ജീവിതയാത്ര ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും പ്രചോദനവും പകരുന്നതായി വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെട്ടു.</p>
<p>ആദരിക്കൽ ചടങ്ങിൽ കെ.പി.സി.സി ജില്ലാ സെക്രട്ടറി തോമസ് രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, കേരള കർഷക കോൺഗ്രസ് സെക്രട്ടറി ജോസ് മുത്തനാട്ട്, നഗരസഭ കൗൺസിലർ ബീന സിബി, ഡി.സി.സി സെക്രട്ടറി മനോജ് മുരളി, ഐ.എൻ.ടി.യു.സി സെക്രട്ടറി സി.എം. മത്തായി എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തുഫാൻ: കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2612</link>
<guid>https://thekeralajournal.com/2612</guid>
<description><![CDATA[ ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c5ee1a6f6.jpg" length="130792" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:44:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ മയക്കുമരുന്ന് വിരുദ്ധ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ചെറിയ അളവിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് വിതരണ ശൃംഖല കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്ന പ്രതികളെ കൊല്ലംപട്ടട മേഖലയിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ., കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ്, അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് അറസ്റ്റിലായത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a24c5fce8c60.jpg" alt=""></p>
<p>ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.</p>
<p>അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് സ്റ്റേഷനിൽ ഇതിനോടകം അഞ്ച് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.</p>
<p>അതേസമയം, ഇടുക്കി ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഹോസ്റ്റലിന് പിന്നിലെ പ്രദേശത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.</p>
<p>സംഭവത്തിൽ ഇടുക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലയാള സിനിമയുടെ പ്രിയതാരം സലിം കുമാർ അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് 3ന്</title>
<link>https://thekeralajournal.com/2611</link>
<guid>https://thekeralajournal.com/2611</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c463a0cd0.jpg" length="46425" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:37:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേശീയ പുരസ്കാര ജേതാവും മലയാള സിനിമയിലെ അതുല്യ പ്രതിഭയുമായ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നാണ് അന്ത്യം സംഭവിച്ചത്. ന്യൂമോണിയയ്ക്ക് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 56 വയസായിരുന്നു</p>
<p>ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.</p>
<p>1969 ഒക്ടോബർ 9ന് വടക്കൻ പറവൂരിൽ ജനിച്ച സലിം കുമാർ മിമിക്രി വേദികളിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. കൊച്ചിൻ കലാഭവനിലെയും മറ്റ് മിമിക്രി ട്രൂപ്പുകളിലെയും പ്രകടനങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി. പിന്നീട് സിനിമയിലെത്തി ഹാസ്യനടനെന്ന നിലയിൽ തന്റേതായ ഇടം സൃഷ്ടിച്ച അദ്ദേഹം, ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും അസാമാന്യ അഭിനയമികവ് തെളിയിച്ചു</p>
<p>ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് തെങ്കാശിപ്പട്ടണം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറി. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം സംവിധായകനായും ശ്രദ്ധ നേടി.</p>
<p>2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം നേടി. 2010-ൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. പിന്നീട് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും നേടി.</p>
<p>കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സലിം കുമാർ, ലിവർ സിറോസിസ് പാരമ്പര്യമായി ലഭിച്ച രോഗമാണെന്നും അത് മദ്യപാനവുമായി ബന്ധപ്പെട്ടതല്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
<p>ഹാസ്യത്തിലൂടെയും ഗൗരവഭരിതമായ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ സലിം കുമാറിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. </p>]]> </content:encoded>
</item>

<item>
<title>ശാന്തിഗ്രാം സ്റ്റേഡിയം പച്ച അണിയുന്നു; പരിസ്ഥിതി ദിനത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി</title>
<link>https://thekeralajournal.com/2604</link>
<guid>https://thekeralajournal.com/2604</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22e20c98c7e.jpg" length="126926" type="image/jpeg"/>
<pubDate>Sat, 06 Jun 2026 08:20:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്കൂൾ സ്റ്റേഡിയത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി. ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22e219ea570.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി ബഫല്ലോ ഗ്രാസ് നടീൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ,കായികാധ്യാപകൻ ഡൊമിനിക് , ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, ഫുട്ബോൾ ക്ലബ് ഭാരവാഹികൾ ജിൻസ് വാതല്ലൂർ,ടോമി ആനിക്കാമുണ്ടയിൽ, അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a239750f1fd9.jpg" alt=""></p>
<p>പദ്ധതിയുടെ ഭാഗമായി മെസഞ്ചർ സിറ്റി സ്പോർട്സ് ക്ലബ് 10000 രൂപ സംഭാവനയായി നൽകി.സ്റ്റേഡിയം കൂടുതൽ മനോഹരവും കളിക്കാർക്ക് അനുയോജ്യവുമായ പുൽത്തകിടിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22e2283a15a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>യുവതലമുറയിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടണം: അപ്പു ജോൺ ജോസഫ്</title>
<link>https://thekeralajournal.com/2609</link>
<guid>https://thekeralajournal.com/2609</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a23758b0c547.jpg" length="81590" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:49:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണം യുവതലമുറയിലൂടെ ശക്തിപ്പെടേണ്ടതുണ്ടെന്നും ദേവാലയങ്ങളെപ്പോലെ തന്നെ നമ്മുടെ പരിസ്ഥിതിയെയും പവിത്രമായി കാണണമെന്നും ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ വേദിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.</p>
<p>പരിസ്ഥിതി സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വമാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാനാകൂ എന്നും അപ്പു ജോൺ ജോസഫ് പറഞ്ഞു.</p>
<p>ചടങ്ങിൽ മുഹമ്മദ് അൻഷാദ്, ടി.സി. ജോബ്, ജോസുകുട്ടി ജോസ്, അശ്വതി വിജയൻ, പി. പ്രിയദർശിനി, ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ, ഫാ. ജിസ് മാത്യു, ബിബിത അനൂപ്, മാർട്ടിൻ ജോസഫ്, റെനീഷ് മാത്യു, ടി.ജി. ആര്യാംബ, ബിജി എം. ചെമ്പരത്തി, അനഹ കൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർഷകരുടെ ഐക്യമാണ് ഇൻഫാമിന്റെ ശക്തി: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2608</link>
<guid>https://thekeralajournal.com/2608</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2374be5d875.jpg" length="102232" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:45:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരളത്തിലെ ശ്രദ്ധേയമായ കർഷക പ്രസ്ഥാനമായി ഇൻഫാം വളർന്നതിന്റെ പ്രധാന കാരണം കർഷകരുടെ ഐക്യമാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കർഷകരുടെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഇൻഫാം എന്നും ഒപ്പമുണ്ടാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ധീരരായ കർഷകർ ഒരുമിച്ച് നിന്നാൽ സർക്കാർ നയങ്ങളെ സ്വാധീനിക്കാനും കർഷക അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടത്തെ പ്രേരിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൻഫാമിന്റെ 100 ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും ഇതിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കി കൂടുതൽ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ഇൻഫാം കർഷകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ശക്തമായ പ്രസ്ഥാനമാണെന്ന് ഇൻഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ‘ഫലഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഭരണകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഇൻഫാം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, മാത്യു മാമ്പറമ്പിൽ, ജോസ് ഇടപ്പാട്ട്, തോമസ് തുപ്പലഞ്ഞിയിൽ എന്നിവർ പ്രസംഗിച്ചു.</p>
<p>യോഗത്തിൽ അടുക്കളത്തോട്ട നിർമാണത്തിനായി ഇൻഫാം ആവിഷ്‌കരിച്ച ‘വിത്തുകൊട്ട’ പദ്ധതി പ്രകാരം കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂർ, താമരശേരി, തലശ്ശേരി, കണ്ണൂർ കാർഷികജില്ലകൾക്ക് വിത്തുകൊട്ടകൾ വിതരണം ചെയ്തു. ഈ പദ്ധതി കുടുംബങ്ങളിൽ ജൈവകൃഷിയും ഭക്ഷ്യസ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/2607</link>
<guid>https://thekeralajournal.com/2607</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2373fbb43c2.jpg" length="109426" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:42:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലക്ടറേറ്റിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും തീവ്രശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാവരും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഒരു ദിവസത്തിൽ ഒതുങ്ങാതെ വർഷം മുഴുവൻ നിലനിൽക്കണമെന്നും കളക്ടർ പറഞ്ഞു. ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണം മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഇടുക്കി പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള ജില്ലകളിൽ പ്രകൃതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ പ്രകൃതിയെ സംരക്ഷിക്കുകയും മണ്ണും ജലവും വായുവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വികസന മാതൃകകൾ സ്വീകരിക്കണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.</p>
<p>ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ഗ്രാമപഞ്ചായത്തംഗം ടിന്റു സുഭാഷ്, ഡെപ്യൂട്ടി കളക്ടർ സജിത്ത് കരുണ്‍, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., കലക്ടറേറ്റ് ശിരസ്തദാർ സി.കെ. സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കമ്പം – കമ്പംമേട് റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2606</link>
<guid>https://thekeralajournal.com/2606</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22fa6b81587.jpg" length="82228" type="image/jpeg"/>
<pubDate>Fri, 05 Jun 2026 22:03:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: അഴുക്കുചാലുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കമ്പം – കമ്പംമേട് സംസ്ഥാനപാത (SH-283) യിലെ ചില ഭാഗങ്ങളിൽ 2026 ജൂൺ 8 മുതൽ ജൂലൈ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.</p>
<p>തേനി ജില്ലയിലെ ഉത്തംപാളയം താലൂക്കിൽ കി.മീ. 9/0 മുതൽ 12/8 വരെയും, കി.മീ. 12/4 ഭാഗത്തും കൽവെർട്ടിന്റെയും ഡ്രെയിനേജിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പൊതുജന സുരക്ഷ കണക്കിലെടുത്ത് വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നത്.</p>
<p>➡️ <strong>കമ്പത്ത് നിന്ന് കമ്പംമേട്ടിലേക്ക്</strong></p>
<p>കമ്പം – കമ്പംമേട് റോഡ് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഗൂഡല്ലൂർ – കുമളി – ചക്കുപള്ളം ബൈപ്പാസ് – രാജാക്കണ്ടം വഴിയാണ് കമ്പംമേട്ടിലേക്ക് പോകേണ്ടത്.</p>
<p>➡️ <strong>കമ്പംമേട്ടിൽ നിന്ന് കമ്പത്തേക്ക്</strong></p>
<p>കമ്പംമേട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ രാജാക്കണ്ടം – പുറ്റടി – അണക്കര – ചക്കുപള്ളം – കുമളി – ഗൂഡല്ലൂർ വഴി കമ്പത്തേക്ക് യാത്ര ചെയ്യണം.</p>
<p>നിർമാണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹന ഉടമകളും യാത്രക്കാരും നിർദേശിച്ച ബദൽപാത ഉപയോഗിച്ച് സഹകരിക്കണമെന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2605</link>
<guid>https://thekeralajournal.com/2605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22f3bec5ecf.jpg" length="128250" type="image/jpeg"/>
<pubDate>Fri, 05 Jun 2026 21:35:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വിവിധ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഭാവിക്കായി, പുതിയ കാലാവസ്ഥക്കായി" എന്ന ആശയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ നടന്നത്.</p>
<p>പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന റീൽസ് അവതരണവും ടാബ്ലോയും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന നാടകവും കാണികളുടെ പ്രശംസ നേടി.</p>
<p>പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പരിസ്ഥിതി ബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടികൾ സഹായകമായി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.</p>
<p>സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടത്തിച്ചിറ എസ്.ഡി.ബി അധ്യക്ഷത വഹിച്ചു. വിവിധ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം; സാഫിന്റെ വ്യത്യസ്ത സമരം</title>
<link>https://thekeralajournal.com/2603</link>
<guid>https://thekeralajournal.com/2603</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22d91e732ad.jpg" length="117770" type="image/jpeg"/>
<pubDate>Fri, 05 Jun 2026 19:41:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഞ്ഞിക്കുഴി: ലോക പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തുമ്പോൾ, ഇടുക്കി സോഷ്യൽ അവയർനസ് ആൻഡ് ആക്ഷൻ ഫോറത്തിന്റെ (സാഫ്) നേതൃത്വത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖല വനവൽക്കരിക്കാനുള്ള കപട പരിസ്ഥിതിവാദികളുടെയും വനം വകുപ്പിന്റെയും നീക്കങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് സാഫ് പ്രവർത്തകർ ആരോപിച്ചു.</p>
<p>ഹൈറേഞ്ചിൽ കർഷകർ സ്വന്തം ഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ പോലും മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഇത്തരം നടപടികൾ ഹൈറേഞ്ച് ജനതയെ അവരുടെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.</p>
<p>സാഫ് പ്രസിഡന്റ് സിബി ആർക്കാട്ട്, സെക്രട്ടറി റ്റിജോ പി. ജോയി, ബൈജു എഴുത്തുപള്ളി, ജോസഫ് അനുഗ്രഹ, അബ്ദുൾ അസിസ്, സുനോജ് കെ.എസ്., അഷറഫ് ഖാദർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.</p>
<p>പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ഹൈറേഞ്ചിലെ ഭൂമി, വനനിയമങ്ങൾ, കർഷക അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവരാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് പ്രവർത്തകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനാചരണം: കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി 100 കേന്ദ്രങ്ങളിൽ തൈകൾ നട്ടു</title>
<link>https://thekeralajournal.com/2602</link>
<guid>https://thekeralajournal.com/2602</guid>
<description><![CDATA[ കേരള ജേർണൽ സെൽഫി റിപ്പോർട്ട്: ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22cb84cdef5.jpg" length="149633" type="image/jpeg"/>
<pubDate>Fri, 05 Jun 2026 18:43:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) സംസ്കാരവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടീൽ, ക്യാഷ് അവാർഡ് വിതരണം, കവിയരങ്ങ് എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം അഭിവന്ദ്യ ഡോ. സാമൂവൽ മാർ ഐറേനിയോസ് തിരുമേനി നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള ഉത്തരവാദിത്തമാണെന്നും പരിസ്ഥിതി സൗഹൃദ ജീവിതശൈലി ഓരോരുത്തരും ശീലമാക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.</p>
<p>സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം പദ്ധതികൾക്ക് കൂടുതൽ ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ തൈ നടീൽ സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് പ്രകൃതി വിഷയമാക്കി പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങും അരങ്ങേറി.</p>
<p>സംസ്കാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, കേരളാ കോൺഗ്രസ് (എം) ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ, കെ.എസ്.സി (എം) സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പിൽ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോൺ വി. തോമസ്, അടൂർ രാമകൃഷ്ണൻ, ബാബു കൊച്ചുമുറി, ധന്യ ശങ്കരി, ബിജു നൈനാൻ മരുതുക്കുന്നേൽ, അഭിജിത് വിഷ്ണു, എ.ജെ. സൈമൺ, വി.സി. തോമസ്, റെജി വാലേൽപ്പറമ്പിൽ, ശ്യാം അരവിന്ദം തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: അടിമാലിയിൽ കഞ്ചാവ് കലർത്തിയ മിഠായികൾ പിടികൂടി</title>
<link>https://thekeralajournal.com/2601</link>
<guid>https://thekeralajournal.com/2601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22c683e0a73.jpg" length="47087" type="image/jpeg"/>
<pubDate>Fri, 05 Jun 2026 18:22:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കലർത്തിയതായി സംശയിക്കുന്ന മിഠായികൾ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഏകദേശം 300 ഗ്രാം തൂക്കം വരുന്ന മിഠായികളാണ് പിടിച്ചെടുത്തത്.</p>
<p>രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മിഠായികളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി പിടിച്ചെടുത്ത വസ്തുക്കൾ ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.</p>
<p>മിഠായികൾ എവിടെ നിന്നാണ് എത്തിയത്, ഓൺലൈൻ ഡെലിവറിയിലൂടെ വിതരണം ചെയ്യാൻ ശ്രമിച്ചതാര് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി പ്രവീണിനെ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.</p>
<p>അതേസമയം കോഴിക്കോട് നഗരത്തിൽ നടത്തിയ രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസിനെയും ഇടിയങ്ങര സ്വദേശി സക്കീറിനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്.</p>
<p>അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നുകളാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള മേഖലകൾ മറയാക്കി ലഹരി കടത്ത് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. റെയിൽവേ സ്റ്റേഷൻ വഴി നടന്ന പത്ത് ലഹരിക്കടത്ത് കേസുകളാണ് സിറ്റി പൊലീസ് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധന ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
<link>https://thekeralajournal.com/2600</link>
<guid>https://thekeralajournal.com/2600</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20cb9163d3d.jpg" length="415619" type="image/jpeg"/>
<pubDate>Fri, 05 Jun 2026 18:17:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നിലെടുത്ത് കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു.</p>
<p>ജില്ലാ കളക്ടർമാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും</p>]]> </content:encoded>
</item>

<item>
<title>ദേശീയപാത 85: നേര്യമംഗലം–വാളറ വനമേഖലയിൽ സർവേ നടപടികൾ ആരംഭിക്കുന്നു</title>
<link>https://thekeralajournal.com/2599</link>
<guid>https://thekeralajournal.com/2599</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1ffd8bcd.jpg" length="180705" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:54:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം: ദേശീയപാത 85-ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഇന്ന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശവും ജില്ലാ കളക്ടറുടെ ഉത്തരവും അനുസരിച്ചാണ് അടിയന്തരമായി സർവേ ആരംഭിക്കുന്നത്.</p>
<p>നേര്യമംഗലം മുതൽ വാളറ വരെ 14 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത ഭാഗത്ത് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വനംവകുപ്പുമായുണ്ടായ തർക്കങ്ങളെ തുടർന്ന് പ്രവൃത്തികൾ നിലച്ചിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.</p>
<p>1932-ൽ 100 അടി വീതിയിലുള്ള റോഡിനായി ഭൂമി വിട്ടുകൊടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരമാവധി വീതിയിൽ റോഡ് നിർമ്മാണം സാധ്യമാകുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ വീതി വർധിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് റീ-സർവേ ആരംഭിക്കുന്നത്.</p>
<p>ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്ന് (ജൂൺ 5) ആരംഭിക്കുന്ന സർവേയിൽ, റീ-സർവേ സ്കെച്ചിൽ രേഖപ്പെടുത്തിയ അളവുകൾ ഭൂമിയിൽ പുനഃസ്ഥാപിക്കുന്ന നടപടികളാണ് നടത്തുക. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടന്ന റോഡ് വികസന പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.</p>
<p>ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ദേശീയപാത വികസന പദ്ധതി യാഥാർഥ്യമാകുകയും, മലയോര മേഖലയിലെ യാത്രാ സൗകര്യങ്ങളും ഗതാഗത സുരക്ഷയും മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഫ്രണ്ട്സ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2598</link>
<guid>https://thekeralajournal.com/2598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1291b945.jpg" length="156031" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:51:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>"പച്ചയാണ് ഭൂമിയുടെ ശ്വാസം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് തൈ വിതരണ പരിപാടി നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.</p>
<p>കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം അപകടാവസ്ഥയിലായിരുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് (PWD) മുറിച്ചുമാറ്റിയ സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.</p>
<p>കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ മരതൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രോഗ്രാം ചെയർമാൻ ബിനോയി കല്ലോലിപ്പറമ്പിൽ, ജോസൻ കെ. ജോസ്, ടോമി ആനിക്കാമുണ്ടയിൽ, ശ്രീകാന്ത് കെ.വി. എന്നിവർ സംസാരിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയി സ്വരലയ, സൈജോ ഫിലിപ്പ്, റോയി ജോർജ്, രാജേഷ് സി. രാജേന്ദ്രൻ, ശ്രീജിത്ത് മോഹൻ, ശ്രീകുമാർ എം.എസ്., ഷനിൽ ഇ.എസ്., ജൈബി ജോസഫ്, അജിത്ത്, റിനു മാത്യു, ജെറിൻ ജയിംസ്, ആഷിസ് ഓവേലിൽ, ബേസിൽ, സജി ജോൺ, എബി രജ്ഞൻ, അതിര ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>പേര, ഞാവൽ, പുളി, പനിനീർ ചാമ്പ, കരിവേപ്പ് തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിവിധ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഒരു സ്കൂളിൽ ഒരു പഴത്തോട്ടം&amp;apos; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2597</link>
<guid>https://thekeralajournal.com/2597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ade5e74b4.jpg" length="128668" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് തുടക്കമായി. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22adaa4c031.jpg" alt=""></p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ  സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി.</p>
<p>പരിപാടിയിൽ അജിത്ത് ചന്ദ്രൻ, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ പ്രമോദ്, ദീപാമോൾ പി.ഡി., ഷിജു ഇ.എം., അജീഷ് വി.എം. തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22addcd5720.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്</title>
<link>https://thekeralajournal.com/2596</link>
<guid>https://thekeralajournal.com/2596</guid>
<description><![CDATA[ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ab4b41e1f.jpg" length="93069" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:26:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വന്യജീവി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്നതിന് പ്രധാന കാരണം ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ 12 വർഷത്തിനിടെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയതിന്റെ ആഘോഷ പരിപാടികൾക്കാണ് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കാര്യാലയമായ അരവിന്ദത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.</p>
<p>പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് രജ്ഞിത്ത് കാലാച്ചിറ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബിനു അനാമിക, വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എസ്. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലോക പരിസ്ഥിതി ദിനം : 100 ഫലവൃക്ഷ തൈകൾ നട്ട് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2595</link>
<guid>https://thekeralajournal.com/2595</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22aa9414eb8.jpg" length="185324" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:23:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയും സംയുക്തമായി 100 ഫലവൃക്ഷ തൈകൾ നട്ടു. “പച്ചപ്പുള്ള ഭൂമി നമ്മുടെ ഉത്തരവാദിത്തം – നല്ല നാളേക്ക് ഒരു ഫലവൃക്ഷം എന്റെ കയ്യാൽ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ വീടുകളിലും പരിസരങ്ങളിലുമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ഹരിതവൽക്കരണ യജ്ഞത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.</p>
<p>റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് റൊട്ടേറിയൻ ഡോ. വിനോദ്കുമാർ ടി.എ., സെക്രട്ടറി റൊട്ടേറിയൻ അജോ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ റോട്ടറി അംഗങ്ങളും റോട്ടറി ആൻസ് ക്ലബ് അംഗങ്ങളും സജീവമായി പങ്കെടുത്തു.</p>
<p>ഭാവി തലമുറകൾക്കായി ഹരിതസമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക്  ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/2594</link>
<guid>https://thekeralajournal.com/2594</guid>
<description><![CDATA[ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200bbe5570d.jpg" length="73815" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:56:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22263645de6.jpg" alt=""></p>
<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി.</p>
<p>മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യും</title>
<link>https://thekeralajournal.com/2593</link>
<guid>https://thekeralajournal.com/2593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a222499af34d.jpg" length="99366" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും സംയുക്തമായി ഹൈറേഞ്ചിലെ 50 സ്കൂളുകളിലേക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നു.</p>
<p>കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് ഉദ്ഘാടനം ചെയ്യും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം നിർവഹിക്കും.</p>
<p>പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സ്കൂളുകളിലേക്ക് തൈകൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2592</link>
<guid>https://thekeralajournal.com/2592</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f8284c03c9.jpg" length="69854" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:41:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വ്യാപക മഴ തുടരുന്നു. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. കടൽക്ഷോഭത്തിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.</p>
<p>സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരള തീരം തൊട്ടത്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>അതേസമയം, നാളെ സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>അധികൃത മുന്നറിയിപ്പുകൾ പാലിക്കണമെന്നും മലയോര മേഖലയിലെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>*“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2591</link>
<guid>https://thekeralajournal.com/2591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22219b16242.jpg" length="100580" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:38:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ, സ്കൂൾ മാനേജർ ഫാ. ആൽഫ്രഡ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലുടനീളം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറുടെ 9497912649 എന്ന നമ്പറിൽ ബന്ധപ്പെടാം.</p>
<p>അതേസമയം, ഇടുക്കി ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ചു; 20&#45;ലധികം ഷെഡുകള്‍ പൊളിച്ചുനീക്കി</title>
<link>https://thekeralajournal.com/2590</link>
<guid>https://thekeralajournal.com/2590</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22205f1cd38.jpg" length="118769" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:33:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാറിലെ എം.ജി. കോളനി നഗറിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചിരുന്ന 20-ലധികം ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നടപടി സ്വീകരിച്ചത്.</p>
<p>2024-ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ലക്ഷം നഗറിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏഴോളം കുടുംബങ്ങള്‍ എം.ജി. നഗറിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ സ്ഥാപിച്ച് താമസം ആരംഭിച്ചു. ഈ ഷെഡുകള്‍ നേരത്തെ റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു.</p>
<p>ഷെഡുകള്‍ പൊളിച്ചുനീക്കിയതിനെതിരെ വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുന്നില്‍ ഏഴ് കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തുകയും തുടര്‍ന്ന് കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വീണ്ടും ഷെഡുകള്‍ സ്ഥാപിച്ചു.</p>
<p>തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടില്ലാത്തവരും വീടുള്ളവരുമായ നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ നിര്‍മിച്ചതോടെ സ്ഥിതി സങ്കീര്‍ണമാവുകയായിരുന്നു. ഇതോടെയാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം വീണ്ടും സ്ഥലത്തെത്തി കൈയേറ്റ നിര്‍മിതികള്‍ നീക്കം ചെയ്തത്.</p>
<p>അതേസമയം, വര്‍ഷങ്ങളായി വാടകവീടുകളിലാണ് താമസിക്കുന്നതെന്നും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാലാണ് ഷെഡുകള്‍ നിര്‍മിച്ചതെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നു.</p>
<p>കോടതി ഉത്തരവ് നേടിയ ഏഴ് കുടുംബങ്ങളുടെ ഷെഡുകള്‍ ഒഴികെ ബാക്കിയുള്ളവയാണ് റവന്യൂ സംഘം പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തുന്നവര്‍ക്കും അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കാര്‍ ചവിട്ടിത്തകര്‍ത്തു</title>
<link>https://thekeralajournal.com/2589</link>
<guid>https://thekeralajournal.com/2589</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a221fc9cc306.jpg" length="60686" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:31:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലെത്തി നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ നല്ലതണ്ണി എസ്റ്റേറ്റില്‍ എത്തിയത്.</p>
<p>ഇതിനിടെ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന ചവിട്ടി പൂര്‍ണമായും തകര്‍ത്തു. നല്ലതണ്ണി സ്വദേശി ദിനകരന്റെ കാറാണ് പടയപ്പ നശിപ്പിച്ചത്. ശബ്ദം കേട്ട് പുറത്തേക്കെത്തിയ കാറുടമ ഉടന്‍ തന്നെ വനവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.</p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്താണ് പടയപ്പയുടെ സ്ഥിരസാന്നിധ്യമുള്ളത്. ജനവാസ മേഖലകളിലേക്ക് പടയപ്പ വീണ്ടും വീണ്ടും എത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികളും തോട്ടം തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം</title>
<link>https://thekeralajournal.com/2588</link>
<guid>https://thekeralajournal.com/2588</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a221da0b941e.jpg" length="89568" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:21:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിനുള്ള (Self Enumeration) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 16 മുതല്‍ 30 വരെയാണ് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയം.</p>
<p>ജൂലൈ 1 മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരശേഖരണം നടത്തുന്നതിന് മുന്നോടിയായാണ് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകദേശം 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.</p>
<p>se.census.gov.in പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം സംസ്ഥാനം തെരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാനാകൂ. തുടര്‍ന്ന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുകയും ഒ.ടി.പി. പരിശോധന പൂര്‍ത്തിയാക്കുകയും വേണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ സാധിക്കില്ല.</p>
<p>താമസസ്ഥലത്തിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിയ ശേഷം പോര്‍ട്ടലിലെ മാപ്പില്‍ ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് വീട് കൃത്യമായി അടയാളപ്പെടുത്തണം. തുടര്‍ന്ന് സെന്‍സസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ സമര്‍പ്പണം നടത്താം.</p>
<p>വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചാല്‍ ‘H’ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന 11 അക്ക പ്രത്യേക Self Enumeration ID (SE ID) ലഭിക്കും. പിന്നീട് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി നല്‍കിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കും.</p>
<p>ജൂണ്‍ 30-നകം വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ലഭിക്കില്ല. അത്തരം കുടുംബങ്ങളുടെ വിവരങ്ങള്‍ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി നേരിട്ട് ശേഖരിക്കും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന&#45;പുളിയൻമല റോഡിൽ അപകടഭീഷണിയായി വൻ മരങ്ങൾ</title>
<link>https://thekeralajournal.com/2587</link>
<guid>https://thekeralajournal.com/2587</guid>
<description><![CDATA[ ഇന്ന് വൈകിട്ട് മേഖലയിൽ മരം ഒടിഞ്ഞു വൈദ്യുത ലൈനിൽ വീണു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218d21b918d.jpg" length="138610" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:07:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിൽ റോഡരികിലെ മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. മഴ ശക്തമായതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.</p>
<p></p>
<p>ഇന്നു വൈകീട്ട് പുളിയൻമലയ്ക്ക് സമീപം വലിയ മരച്ചില്ല ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ഒടിഞ്ഞുവീണ ചില്ല വൈദ്യുതി ലൈനിൽ പതിഞ്ഞതോടെ വൻ അപകട സാഹചര്യമാണ് ഇന്നുണ്ടായത്. തത്സമയത്ത് റവന്യൂ വകുപ്പ് കട്ടപ്പന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷ് എസ്. നടത്തിയ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു..</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഉടൻ കെ.എസ്.ഇ.ബിയെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷിതമാക്കി മരം മുറിച്ചുമാറ്റി.</p>
<p>മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്ത് ദീർഘനേരം ഗതാഗത തടസം അനുഭവപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ജൂനിയർ ചേംബർ ഇന്റർനാഷണൽ ; &amp;apos; വിദ്യവിതരണം&amp;quot; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2586</link>
<guid>https://thekeralajournal.com/2586</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218c6e50c9d.jpg" length="104874" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:02:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇരട്ടയാറിന്റെ നേതൃത്വത്തിൽ “വിദ്യവിതരണം” പദ്ധതിക്ക് തുടക്കമായി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ നേരിട്ട് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്ന  പദ്ധതിയാണിത്.</p>
<p>വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠനസഹായങ്ങൾ ലഭ്യമാക്കി അവരുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>പരിപാടികൾക്ക് JCI ഇരട്ടയാർ പ്രസിഡന്റ് ജോയൽ ജോസ്, മുൻ പ്രസിഡന്റ് (IPP) കിരൺ ജോർജ് തോമസ്, അമൽ ജോളി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു</title>
<link>https://thekeralajournal.com/2585</link>
<guid>https://thekeralajournal.com/2585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20d33c36b37.jpg" length="75933" type="image/jpeg"/>
<pubDate>Thu, 04 Jun 2026 06:52:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽ തകർന്നത്.</p>
<p>സംഭവസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുവീണതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികമായി ഉയരുന്ന ആരോപണം. </p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ</title>
<link>https://thekeralajournal.com/2584</link>
<guid>https://thekeralajournal.com/2584</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20d08f6e0e2.jpg" length="371600" type="image/jpeg"/>
<pubDate>Thu, 04 Jun 2026 06:40:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും.</p>
<p>സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി വിലയിരുത്തുന്നതിനായി രൂപീകരിച്ച സമിതിയിൽ ഡി. വീരമണി, ഡി. നാരായണ എന്നിവർ അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ആണ് സമിതിയുടെ കൺവീനർ.</p>
<p>അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.</p>
<p>കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ, ധനകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വിവിധ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.</p>
<p>അതേസമയം, ധവളപത്രം സംബന്ധിച്ച സർക്കാരിന്റെ പ്രഖ്യാപനത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ധവളപത്രം പുറത്തുവന്നാൽ അതിന്റെ ഉള്ളടക്കം പരിശോധിക്കാമെന്നും, അതിന്റെ പേരുപറഞ്ഞ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തടയാൻ ശ്രമിക്കരുതെന്നും അദ്ദേഹം നിയമസഭയിൽ അഭിപ്രായപ്പെട്ടു.</p>
<p>സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുന്നതായിരിക്കും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന ധവളപത്രമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് മുതൽ തെക്ക്&#45;പടിഞ്ഞാറൻ മൺസൂൺ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2583</link>
<guid>https://thekeralajournal.com/2583</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20cb9163d3d.jpg" length="415619" type="image/jpeg"/>
<pubDate>Thu, 04 Jun 2026 06:19:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് മുതൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂൺ 4) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ജൂൺ 5-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂൺ 6-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂൺ 7-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും.</p>
<p>ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>അതേസമയം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.</p>
<p>മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്ഥലംമാറ്റങ്ങൾക്കെതിരെ ജോയിന്റ് കൗൺസിൽ  പ്രതിഷേധ മാർച്ചും ധർണയും നടത്തി</title>
<link>https://thekeralajournal.com/2582</link>
<guid>https://thekeralajournal.com/2582</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20c558a3bf5.jpg" length="100589" type="image/jpeg"/>
<pubDate>Thu, 04 Jun 2026 05:52:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭരണമാറ്റത്തിന്റെ പേരിൽ ജില്ലയിൽ സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റുന്ന നടപടികൾക്കെതിരെ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ നിലവിലെ ഉത്തരവുകൾ നിലനിൽക്കുമ്പോഴും, ഭരണമാറ്റത്തിന്റെ പേരിൽ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദുരാജൻ മുന്നറിയിപ്പ് നൽകി.</p>
<p>കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ എന്നിവർ സംസാരിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വി.എം. ഷൗക്കത്തലി, എസ്. സുകുമാരൻ, എം.എസ്. ശ്രീകുമാർ, എ.കെ. സുഭാഷ്, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, ടി.എച്ച്. ഫൈസൽ, എൻ.കെ. രാജിമോൾ, സി.ജി. അജീഷ് എന്നിവർ നേതൃത്വം നൽകി.</p>
<p>ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സജൻ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മോദി സർക്കാരിന്റെ 12&#45;ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും</title>
<link>https://thekeralajournal.com/2581</link>
<guid>https://thekeralajournal.com/2581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200e06a7cba.jpg" length="137088" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:50:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളവും രാജ്യവ്യാപകമായും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>"പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം" എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.</p>
<p>ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിച്ച് ആകെ രണ്ട് ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.</p>
<p>ഇടുക്കിയിൽ നാളെ ജില്ലാതല ഉദ്ഘാടനം</p>
<p>ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ നടക്കും. പരിപാടി ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജൂൺ 5-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പച്ച അണിയാൻ ഒരുങ്ങി ശാന്തിഗ്രാം സ്കൂൾ മൈതാനം</title>
<link>https://thekeralajournal.com/2580</link>
<guid>https://thekeralajournal.com/2580</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200d2e691ab.jpg" length="73501" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:47:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂൺ 5-ന് ആരംഭിക്കും.</p>
<p>വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി പുല്ല് നടീൽ പരിപാടി ഉദ്ഘാടനം നിർവഹിക്കും.</p>
<p>വാർഡ് മെമ്പർ റോസമ്മ മാത്യു, പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ, ഗാന്ധിജി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഉഷ ടീച്ചർ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.</p>
<p>സ്റ്റേഡിയം കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷൻ്റെ “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും</title>
<link>https://thekeralajournal.com/2579</link>
<guid>https://thekeralajournal.com/2579</guid>
<description><![CDATA[ മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200ba55bc50.jpg" length="92323" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ 5-ന് തുടക്കമാകും. മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a200bbe6f163.jpg" alt=""></p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/2578</link>
<guid>https://thekeralajournal.com/2578</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f8284c03c9.jpg" length="69854" type="image/jpeg"/>
<pubDate>Wed, 03 Jun 2026 06:55:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.</p>
<p>കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെയോടെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കൻ കേരള തീരത്തോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്.</p>
<p>ജൂൺ 4-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ജൂൺ 5-ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 6-ന് കണ്ണൂർ, കാസർകോട് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.</p>
<p>അതേസമയം, ജൂൺ 4-ന് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും, ജൂൺ 5-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും, ജൂൺ 6-ന് തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>എംജി സർവകലാശാല ബിരുദ പ്രവേശനം ജൂൺ 6 വരെ; പി.ജി പ്രവേശനത്തിന് ജൂൺ 10 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2577</link>
<guid>https://thekeralajournal.com/2577</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f818732347.jpg" length="132238" type="image/jpeg"/>
<pubDate>Wed, 03 Jun 2026 06:51:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.</p>
<p>സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് (ക്യാപ്) മുഖേന നടത്തുന്ന ബിരുദ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6 ആണ്. ബിരുദാനന്തര ബിരുദ (പി.ജി) കോഴ്‌സുകളിലേക്കും ബി.എഡ്, എം.എഡ് കോഴ്‌സുകളിലേക്കുമുള്ള അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.</p>
<p>സർവകലാശാലയുടെ കീഴിലുള്ള ആർട്സ്, സയൻസ് ഉൾപ്പെടെയുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രവേശനം ക്യാപ് സംവിധാനത്തിലൂടെയാണ് നടക്കുന്നത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ വിദ്യാർഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ നൽകണമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികൾ അവസാന ദിവസത്തെ തിരക്ക് ഒഴിവാക്കി നേരത്തേ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ &amp;apos;സീസൺ 2&amp;apos; ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/2571</link>
<guid>https://thekeralajournal.com/2571</guid>
<description><![CDATA[ പദ്ധതിയുടെ ഭാഗമായി 101 വിദ്യാർഥികൾക്ക് മർച്ചൻ്റ് യൂത്ത് വിംഗ് പഠനോപകരണങ്ങൾ വിതരണം ചെയ്യും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1daebc607f7.jpg" length="75221" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ 101 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. “കുരുന്നുകൾക്ക് ഒരു ചിരി” എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം സംഘടിപ്പിക്കുന്നത്.</p>
<p>ബാഗ്, കുട, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ ഉൾപ്പെടെ ഏകദേശം 1000 രൂപ വിലവരുന്ന പഠനോപകരണങ്ങളടങ്ങിയ കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.</p>
<p>പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ്  നിർവഹിക്കും. ചടങ്ങിൽ അജിത് സുകുമാരൻ അധ്യക്ഷത വഹിക്കും. മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/2576</link>
<guid>https://thekeralajournal.com/2576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f6f0a5a2d5.jpg" length="68512" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ രാത്രി യാത്ര അപകടകരമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോട്ടയം–കുമളി കെ.കെ. റോഡിൽ മുറിഞ്ഞപ്പുഴയ്ക്ക് സമീപം റോഡിലേക്ക് വലിയ പാറക്കഷണം ഉരുണ്ടുവീണു.</p>
<p>സംഭവസമയത്ത് ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ പാറവീഴ്ച മൂലം കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ നേരം വാഹനക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.</p>
<p>വിവരമറിഞ്ഞെത്തിയ പീരുമേട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/2575</link>
<guid>https://thekeralajournal.com/2575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:24:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്.</p>
<p>സുഹൃത്തുക്കൾക്കൊപ്പം സൂര്യോദയം കാണുന്നതിനായി കൊളുക്കുമലയിലെത്തിയ ദ്രവിനേഷ്, ഇന്ന് രാവിലെ ആറുമണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്ത് നിന്ന് തമിഴ്നാട് വശത്തേക്കുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.</p>
<p>ചെന്നൈയിൽ നിന്ന് പത്തംഗ സംഘത്തോടൊപ്പമാണ് യുവാവ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച് പ്രദേശത്തെത്തിയ സംഘം സിംഹപ്പാറയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാ സംഘം താഴേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>കേരള–തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>]]> </content:encoded>
</item>

<item>
<title>ജീവനക്കാരുടെ കുറവ് : ഏലപ്പാറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2574</link>
<guid>https://thekeralajournal.com/2574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e22972ddee.jpg" length="92577" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ഏലപ്പാറ സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെ ഏക പ്രധാന ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.</p>
<p>ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നാല് ഡോക്ടർമാരുടെ സേവനം ആവശ്യമായ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.</p>
<p>വാഗമൺ, കോട്ടമല, ഉളുപ്പൂണി തുടങ്ങി 30 കിലോമീറ്റർ വരെ ദൂരങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലപ്പോഴും ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.</p>
<p>ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സേവനത്തിലുള്ള ഒരു ഡോക്ടർ അവധിയിലായാൽ പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.</p>
<p>സമീപകാലത്താണ് ആശുപത്രി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. എന്നാൽ കെട്ടിട നവീകരണം പൂർത്തിയായിട്ടും ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/2573</link>
<guid>https://thekeralajournal.com/2573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e214cc9e05.jpg" length="94300" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:48:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: വേനലവധിക്കുശേഷം വീണ്ടും സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തില്‍ വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം ഉപജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം ഗംഭീരമായി നടന്നു. ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</p>
<p>പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി എത്തിച്ചേര്‍ന്ന 221 കുരുന്നുകള്‍ക്കാണ് സ്‌കൂളില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മാത്രം 67 കുട്ടികള്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധു പോളച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി മോള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, സ്‌കൂള്‍ ഹെഡ്‍മിസ്‌ട്രസ് ദീപാമോള്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>പഞ്ചായത്തംഗങ്ങളായ സുനില്‍ കൊല്ലക്കാട്ട്, ഷിംല ബീവി, കെ.എന്‍. മധുസൂദനന്‍, അജി കുളത്തിങ്കല്‍, ബിജു കല്ലറക്കല്‍, സിബി എബ്രഹാം, ആവണി, രശ്മി ശ്രീജു, പി.എം. രഘു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/2572</link>
<guid>https://thekeralajournal.com/2572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e209015eb9.jpg" length="42133" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:45:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയിലെ പ്രധാന പ്രകൃതി ദുരന്തങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കുന്നതിനായി റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.</p>
<p>ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 34 അംഗ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്‍.ഇ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായും കലക്‌ടര്‍ അറിയിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.</p>
<p>വനഭൂമിയില്‍നിന്ന് റോഡുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.</p>
<p>ജില്ലയില്‍ അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും വര്‍ധിച്ചുവരുന്നതായി റോയ് കെ. പൗലോസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ജൂണ്‍ 15നകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും സുരക്ഷിതമല്ലാത്ത സംരംഭങ്ങള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങള്‍ പതിവായ തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാതിരിക്കാന്‍ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>യോഗത്തില്‍ സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ് കലക്‌ടര്‍ വി.എം. ആര്യ, ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുപ്പത് വർഷത്തെ സേവനത്തിന് ശേഷം പെരിയാർ ടൈഗർ റിസർവിൽ നിന്നും വിരമിച്ച ഇ.ഡി.സി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/2570</link>
<guid>https://thekeralajournal.com/2570</guid>
<description><![CDATA[ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനുമാണ് സർവീസിൽ നിന്ന് വിരമിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d951e839bf.jpg" length="123285" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:51:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) രൂപീകരിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച എക്സ്-വയൺ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനും സർവീസിൽ നിന്ന് വിരമിച്ചു. വനസംരക്ഷണ മേഖലയിലും ഇക്കോ ടൂറിസം രംഗത്തും മൂന്ന് ദശാബ്ദത്തിലേറെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് ഇരുവരും ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d955477290.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956157f64.jpg" alt=""></p>
<p>പെരിയാർ വന്യജീവി സങ്കേതത്തിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ടൈഗർ ട്രയൽ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. വനത്തെ അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും വനസംരക്ഷണത്തോടുള്ള സമർപ്പണവും സഹപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രചോദനമായിരുന്നു.</p>
<p>വിരമിച്ച ഇരുവരെയും പെരിയാർ ടൈഗർ റിസർവ്വിന്റെയും ഇ.ഡി.സിയുടെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രേംജിത് ലാൽ, ഇ.ഡി.സി ചെയർമാൻ സി.സി തോമസ്, സെക്രട്ടറി സൂരജ് ലാൽ കെ.എസ് എന്നിവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956c47a81.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പൂർവ അധ്യാപക&#45;വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2569</link>
<guid>https://thekeralajournal.com/2569</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d9371f3060.jpg" length="86298" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:43:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: സെൻമേരിസ് യു.പി സ്കൂൾ കാഞ്ചിയാർ ൽ പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രവേശന കവാടം നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെള്ളിയാംകുളം ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ തോമസ് ജോർജ് അങ്ങേവീട്ടിൽ, തോമസ്, ജോസഫ് മാത്യു, സണ്ണി എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു.</p>
<p>യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ബോബൻ പതിപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആലീസ് സെൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ സി.എം.സി, ജോസ്മി ജോസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2568</link>
<guid>https://thekeralajournal.com/2568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d71c98c9b4.jpg" length="139421" type="image/jpeg"/>
<pubDate>Mon, 01 Jun 2026 17:20:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d71df45bfc.jpg" alt=""></p>
<p>നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി അറിവിന്റെ വെളിച്ചം പകരുന്ന സന്ദേശത്തോടെ തെളിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മെൽബിൻ കരിവേലിൽ, ഫാ. ആൽബർട്ട് നടക്കൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, പി.ടി.എ പ്രസിഡന്റ് ജയിംസ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച് എന്നിവർ സംസാരിച്ചു.</p>
<p>പി.ടി.എ ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ്, റാണി ജോസഫ് എന്നിവരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>2026&#45;27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടന്നു</title>
<link>https://thekeralajournal.com/2567</link>
<guid>https://thekeralajournal.com/2567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d4f843240b.jpg" length="115440" type="image/jpeg"/>
<pubDate>Mon, 01 Jun 2026 14:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് എം.എൽ.എ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ ഏറ്റവും വലിയ സമ്പത്താണെന്ന് പറഞ്ഞു.</p>
<p>പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം ഇടുക്കി ജില്ല കൈവരിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് പഠനാവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർത്ഥികളായി വളരണമെന്നും വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ദുഷ്‌പ്രവണതകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.</p>
<p>ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി.സി, എസ്.എസ്.കെ &amp; വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ എന്നിവരുള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2566</link>
<guid>https://thekeralajournal.com/2566</guid>
<description><![CDATA[ ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1ce6d508d57.jpg" length="97244" type="image/jpeg"/>
<pubDate>Mon, 01 Jun 2026 07:27:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1ce6fc7b8be.jpg" alt=""></p>
<p>ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും.</p>
<p>ശ്രീകാന്ത് എൻ.എസ്, സെബാസ്റ്റ്യൻ എ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം നിയോഗിച്ചു. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി. ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ എസ്, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ. മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ. ഗിരീശൻ നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.</p>
<p>ജില്ലയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ, ബെൻസി, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി</title>
<link>https://thekeralajournal.com/2565</link>
<guid>https://thekeralajournal.com/2565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cdb11b4c29.jpg" length="93749" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:36:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്നു. വികാരി ഫാ. സിജോ ചുനയംമാക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ബിജോ ബൈജു, എഴുകുംവയല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, കെസിവൈഎം രൂപതാ അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്‌എബിഎസ്, ജയ് മാതാ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻ മേരി എസ്‌എച്ച്‌ എന്നിവർ പ്രസംഗിച്ചു.</p>
<p>സിസ്റ്റർ ആൻ ഗ്രേസ് എസ്‌എച്ച്‌, റോഷ്ബിൻ റോയ്, ജോഷ്ന, ഷൈബി ജോയ്, അജിൻ ജിൻസണ്‍, കെവിൻ ജോഷി, എയ്ഞ്ചല ജിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് എഴുകുംവയല്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>മിൽമ പാലിനും തൈരിനും ഇന്ന് മുതൽ വില വർധന</title>
<link>https://thekeralajournal.com/2564</link>
<guid>https://thekeralajournal.com/2564</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cd917a2e28.jpg" length="87194" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് പാലിനും തൈരിനും ഇന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പാലിന് ലീറ്ററിന് 4 രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചത്. മറ്റ് പാൽ ഉൽപ്പന്നങ്ങൾക്കും വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാനാണ് സാധ്യത.</p>
<p>ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതും കടുത്ത വേനൽ മൂലം പാൽ ഉൽപ്പാദനം കുറഞ്ഞതുമാണ് വില വർധനയ്ക്ക് കാരണമായി മിൽമ വിശദീകരിക്കുന്നത്. വർധിപ്പിച്ച തുകയിൽ 83.75 ശതമാനം, അഥവാ ലീറ്ററിന് 3.35 രൂപ നേരിട്ട് കർഷകർക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വർധന മതിയാകില്ലെന്ന നിലപാടിലാണ് ക്ഷീരകർഷകർ.</p>
<p>പാൽ കവറുകളിൽ നിലവിൽ പഴയ വില തന്നെയായിരിക്കും രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകൾ എത്താൻ ഏകദേശം ഒരു മാസം വരെ സമയമെടുക്കുമെന്നും മിൽമ അറിയിച്ചു.</p>
<p><strong>പുതുക്കിയ പാൽവില</strong></p>
<ul>
<li>ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മിൽമ സ്മാർട്ട്)</li>
<li>മഞ്ഞ കവർ – ₹27 (നിലവിൽ ₹25)</li>
<li>ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി)</li>
<li>നീല കവർ – ₹30 (നിലവിൽ ₹28)</li>
<li>മിൽമ പ്രൈഡ് (500 മില്ലി – ഹോമോജനൈസ്ഡ്)</li>
<li>ഓറഞ്ച് കവർ – ₹30 (നിലവിൽ ₹28)</li>
<li>മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി – ഹോമോജനൈസ്ഡ്)</li>
<li>പച്ച കവർ – ₹32 (നിലവിൽ ₹29)</li>
<li>കൗ മിൽക് (ഒരു ലീറ്റർ ബോട്ടിൽ)</li>
<li>₹75 (നിലവിൽ ₹70)</li>
</ul>
<p><strong>തൈരിന്റെ പുതുക്കിയ വില</strong></p>
<ul>
<li>ക്ലാസിക് തൈര് (525 ഗ്രാം)</li>
<li>₹40 (നിലവിൽ ₹35)</li>
<li>എലൈറ്റ് തൈര് (500 ഗ്രാം)</li>
<li>₹45 (നിലവിൽ ₹40)</li>
</ul>]]> </content:encoded>
</item>

<item>
<title>വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ  ഇന്ന്  തുറക്കും; പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനം</title>
<link>https://thekeralajournal.com/2563</link>
<guid>https://thekeralajournal.com/2563</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c566d5a97a.jpg" length="101098" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:15:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ സജ്ജമായിക്കഴിഞ്ഞു. വിവിധ സ്കൂളുകളിൽ വിപുലമായ പ്രവേശനോത്സവ പരിപാടികളോടെയാണ് അധ്യയന വർഷത്തിന് തുടക്കമാകുന്നത്.</p>
<p>തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളെ മധുരപലഹാരങ്ങളും ബലൂണുകളും നൽകി സ്വീകരിക്കാൻ പി.ടി.എ, അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി. സ്കൂൾ ബസുകളുടെയും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധനയും മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളും കിണറുകളും വൃത്തിയാക്കി.</p>
<p>ഒന്നാം ഘട്ട പാഠപുസ്തക വിതരണത്തിന്റെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ ഡിജിറ്റൽ ലോകത്തിലെ ഭീഷണികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി വിദ്യാർത്ഥികൾ നാളെ സൈബർ സുരക്ഷാ പ്രതിജ്ഞയും എടുക്കും.</p>
<p>വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ യാത്രാ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളവും ആരോഗ്യപ്രദമായ ഭക്ഷണവും കരുതാനും നിർദേശം നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ, യൂണിഫോം, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും</title>
<link>https://thekeralajournal.com/2548</link>
<guid>https://thekeralajournal.com/2548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a199722f12ef.jpg" length="76123" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:09:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ നടക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ അറിയിച്ചു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുമാരി മേഘ്‌ന മനോജ് ഗാനമാലപിക്കും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1996870d24e.jpg" alt=""></p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a19967a60909.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായി അജീഷ് മട്ടയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു</title>
<link>https://thekeralajournal.com/2562</link>
<guid>https://thekeralajournal.com/2562</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c54b9a32a5.jpg" length="94387" type="image/jpeg"/>
<pubDate>Sun, 31 May 2026 21:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറിയായി അജീഷ് മട്ടയ്ക്കൽ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.</p>
<p>സംഘടനയുടെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സെക്യൂരിറ്റി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണം:കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ</title>
<link>https://thekeralajournal.com/2561</link>
<guid>https://thekeralajournal.com/2561</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c4a7632c16.jpg" length="128693" type="image/jpeg"/>
<pubDate>Sun, 31 May 2026 20:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെക്യൂരിറ്റി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നും സർക്കാർ നിശ്ചയിക്കുന്ന വേതനം പൂർണമായും ലഭ്യമാക്കാൻ ഇടപെടണമെന്നും കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.</p>
<p>സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭ്യമായിരുന്ന നിയമ സംരക്ഷണം പോലും കേന്ദ്ര ഭരണകൂടം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂലി ചോദിക്കുന്ന തൊഴിലാളിയേയും പരീക്ഷാ ക്രമക്കേടുകൾ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയേയും രാജ്യദ്രോഹിയെന്ന് വിളിക്കുന്ന ഫാസിസ്റ്റ് പ്രവണത രാജ്യത്ത് ശക്തിപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>അർഹതപ്പെട്ട മിനിമം കൂലിയും എട്ട് മണിക്കൂർ ജോലിയെന്ന അവകാശവും സംരക്ഷിക്കുന്നതിനായി യോജിച്ച പോരാട്ടങ്ങൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന പ്രസിഡൻ്റ് ബി രാജു പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ ബി ഹനീഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p>എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, സ്വാഗത സംഘം ചെയർമാൻ ബിജു കെ നായർ, ജനറൽ കൺവീനർ സുരേന്ദ്രൻ തമ്പി എന്നിവർ പ്രസംഗിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെ ബി ഹനീഫ പ്രസിഡൻ്റായും ബിജു കെ നായർ വർക്കിങ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു. ബി രാജു ജനറൽ സെക്രട്ടറിയായും പി ഡി റെജി ഓർഗനൈസിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുരേന്ദ്രൻ തമ്പി ഖജാൻജിയായും ചുമതലയേൽക്കും.</p>]]> </content:encoded>
</item>

<item>
<title>മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നിശ്ചയിച്ചു</title>
<link>https://thekeralajournal.com/2560</link>
<guid>https://thekeralajournal.com/2560</guid>
<description><![CDATA[ ഇടുക്കിയിൽ അനൂപ് ജേക്കബിനും കോട്ടയം മോൻസ് ജോസഫിനും ചുമതല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1c3bb6620d8.jpg" length="96055" type="image/jpeg"/>
<pubDate>Sun, 31 May 2026 19:16:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വികസന പ്രവർത്തനങ്ങൾക്കും ഭരണ ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി.</p>
<p>മന്ത്രിമാരില്ലാത്ത കാസർഗോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽകുമാറിനുമാണ് നൽകിയത്. ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബിനും പത്തനംതിട്ടയുടെ ചുമതല പി.സി വിഷ്ണുനാഥിനുമാണ് നൽകിയിരിക്കുന്നത്.</p>
<p>ജില്ലകൾ അടിസ്ഥാനമാക്കി മന്ത്രിമാർക്ക് നൽകിയിരിക്കുന്ന ചുമതലകൾ ചുവടെ:</p>
<ol>
<li>തിരുവനന്തപുരം – സി.പി ജോൺ</li>
<li>കൊല്ലം – ഷിബു ബേബി ജോൺ</li>
<li>പത്തനംതിട്ട – പി.സി വിഷ്ണുനാഥ്</li>
<li>ആലപ്പുഴ – എം ലിജു</li>
<li>കോട്ടയം – മോൻസ് ജോസഫ്</li>
<li>ഇടുക്കി – അനൂപ് ജേക്കബ്</li>
<li>എറണാകുളം – റോജി എം ജോൺ</li>
<li>തൃശ്ശൂർ – ഒ.ജെ ജനീഷ്</li>
<li>പാലക്കാട് – എൻ ഷംസുദ്ദീൻ</li>
<li>മലപ്പുറം – പി.കെ ബഷീർ</li>
<li>കോഴിക്കോട് – എ.പി അനിൽകുമാർ</li>
<li>വയനാട് – ടി. സിദ്ദിഖ്</li>
<li>കണ്ണൂർ – സണ്ണി ജോസഫ്</li>
<li>കാസർഗോഡ് – കെ.എം ഷാജി</li>
</ol>
<p>സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ ജില്ലാതലത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ചുമതല വിഭജനം നടത്തിയിരിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി</title>
<link>https://thekeralajournal.com/2559</link>
<guid>https://thekeralajournal.com/2559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1be7f750bb3.jpg" length="120953" type="image/jpeg"/>
<pubDate>Sun, 31 May 2026 13:19:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാട്ടുകുടി: ഹൈറേഞ്ച് മേഖലയിലെ 50 സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.</p>
<p>ഫ്രണ്ട്സ് ഓഫ് കേരള – ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷങ്ങളായി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.</p>
<p>ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം</title>
<link>https://thekeralajournal.com/2558</link>
<guid>https://thekeralajournal.com/2558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1bcf2105469.jpg" length="91250" type="image/jpeg"/>
<pubDate>Sun, 31 May 2026 11:33:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകളിൽ വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ചു .അപകടത്തിൽപ്പെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1bcf7ace425.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2557</link>
<guid>https://thekeralajournal.com/2557</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8df1078dd.jpg" length="508035" type="image/jpeg"/>
<pubDate>Sun, 31 May 2026 06:55:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരത്ത് എത്തിച്ചേരാനാണ് സാധ്യത. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപക മഴയ്ക്കാണ് മുന്നറിയിപ്പ്.</p>
<p>കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.</p>
<p><strong>മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക്</strong></p>
<p>കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 3 വരെ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പൂർണ്ണ വിലക്കേർപ്പെടുത്തി. എന്നാൽ നിലവിൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നാണ് അറിയിപ്പ്.</p>
<p><strong>ശക്തമായ കാറ്റിന് സാധ്യത</strong></p>
<p>കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മേയ് 30 മുതൽ ജൂൺ 1 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. ജൂൺ 2, 3 തീയതികളിൽ കാറ്റിന്റെ വേഗത 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p><strong>വിവിധ തീരങ്ങളിൽ ജാഗ്രത നിർദ്ദേശം</strong></p>
<p>അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന് വടക്കൻ അറബിക്കടൽ, ഗുജറാത്ത്, ഒമാൻ, സോമാലിയൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനിടയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, തമിഴ്നാട്, ശ്രീലങ്ക, ആന്ധ്രാപ്രദേശ് തീരങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2556</link>
<guid>https://thekeralajournal.com/2556</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ ; ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b88a4cab7d.jpg" length="83500" type="image/jpeg"/>
<pubDate>Sun, 31 May 2026 06:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 32-ാം നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1b88b617af2.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ വർഷം അങ്കണവാടിയിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും ചിത്രകഥ പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാര വിതരണവും നടത്തി.</p>]]> </content:encoded>
</item>

<item>
<title>പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2555</link>
<guid>https://thekeralajournal.com/2555</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ ; ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b88a4cab7d.jpg" length="83500" type="image/jpeg"/>
<pubDate>Sun, 31 May 2026 06:32:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 32-ാം നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1b88b617af2.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ വർഷം അങ്കണവാടിയിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും ചിത്രകഥ പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാര വിതരണവും നടത്തി.</p>]]> </content:encoded>
</item>

<item>
<title>കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി : വ്യാപക കൃഷിനാശം</title>
<link>https://thekeralajournal.com/2554</link>
<guid>https://thekeralajournal.com/2554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8745dcf5d.jpg" length="198034" type="image/jpeg"/>
<pubDate>Sun, 31 May 2026 06:26:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ : കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചത്.</p>
<p>പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. തേങ്ങയും മാവും പിഴുതുമറിക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. കടബാധ്യതയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് വിളവെടുപ്പിന് തയ്യാറായിരുന്ന ഏലച്ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചത്.</p>
<p>കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തിന് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയതെന്ന് ഭയപ്പാടോടെ വീണ ഷാജി പറഞ്ഞു.</p>
<p>വീടുകൾക്ക് തൊട്ടടുത്ത് വരെ കാട്ടാന എത്തുന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണിപ്പോൾ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. വനമേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് സംവിധാനങ്ങൾ ഉണ്ടായിട്ടും അവയെ മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2553</link>
<guid>https://thekeralajournal.com/2553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b865a7ea41.jpg" length="113453" type="image/jpeg"/>
<pubDate>Sun, 31 May 2026 06:22:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ കടുത്ത വന്യമൃഗ ശല്യഭീഷണിയിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക, കൊമ്പുകുത്തി മേഖലകളിലെ കുട്ടികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.</p>
<p>ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങൾ ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം രൂക്ഷമായ മേഖലയാണ്. എസ്റ്റേറ്റിലെ വിശാലമായ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ശബരിമല വനമേഖലയിൽ നിന്നുള്ള വന്യമൃഗങ്ങൾ ഇവിടെ എത്തി തമ്പടിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.</p>
<p>പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ടാക്സി ജീപ്പുകളിലോ ഓട്ടോറിക്ഷകളിലോ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടികൾ അന്ന് രക്ഷപ്പെട്ടത്.</p>
<p>വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.</p>
<p>മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ ഇപ്പോൾ 93 കുട്ടികളാണ് പഠനം തുടരുന്നത്. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും സുരക്ഷാഭീഷണി വിദ്യാർഥി പ്രവേശനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.</p>
<p>പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ പ്രത്യേക വനപട്രോളിംഗ് സംഘം നിയോഗിക്കുക, ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുക, വനാതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സ്കൂൾ അധികൃതരും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി</title>
<link>https://thekeralajournal.com/2552</link>
<guid>https://thekeralajournal.com/2552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1ac04ab403f.jpg" length="98255" type="image/jpeg"/>
<pubDate>Sat, 30 May 2026 16:17:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടക്കും.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ പറഞ്ഞു.</p>
<p>ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p>വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശാന്തിഗ്രാം സ്കൂൾ പി.ടി.എ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എം.ജി സർവകലാശാല പി.ജി പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2551</link>
<guid>https://thekeralajournal.com/2551</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3c210339f.jpg" length="149507" type="image/jpeg"/>
<pubDate>Sat, 30 May 2026 06:56:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂവെന്ന് അധികൃതർ അറിയിച്ചു.</p>
<p>യോഗ്യത, സംവരണ ആനുകൂല്യങ്ങൾ, അപേക്ഷാ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിൽ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1a3ca7e00f8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കാലവർഷം: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം നിവേദനം നൽകി</title>
<link>https://thekeralajournal.com/2550</link>
<guid>https://thekeralajournal.com/2550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3a69d245f.jpg" length="86178" type="image/jpeg"/>
<pubDate>Sat, 30 May 2026 06:46:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപതാ സമിതി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.</p>
<p>കെസിവൈഎം രൂപത പ്രസിഡന്റ് അമൽ ജിജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി നിവേദനം സമർപ്പിച്ചു. മറ്റ് രൂപതാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.</p>
<p>ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കെസിവൈഎം രൂപതാ സമിതിയുടെ പൂർണ പിന്തുണയും ആവശ്യമായ സന്നദ്ധസേവനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടറെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു</title>
<link>https://thekeralajournal.com/2549</link>
<guid>https://thekeralajournal.com/2549</guid>
<description><![CDATA[ 90 വയസായിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a19bf32db91a.jpg" length="56358" type="image/jpeg"/>
<pubDate>Fri, 29 May 2026 22:00:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മന്ത്രിയും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.</p>
<p>2006ലെ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ടി യു കുരുവിള കേരള കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി വാരാചരണത്തിനിടെ കട്ടപ്പന നഗരത്തിലെ പച്ചപ്പ് ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/2547</link>
<guid>https://thekeralajournal.com/2547</guid>
<description><![CDATA[ ഇല നേച്ചർ ഫൗണ്ടേഷൻ പ്രതിഷേധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17e6498bf0b.jpg" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 09:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ബൈപ്പാസ് റോഡരികിൽ പൊതുമരാമത്ത് വകുപ്പ് (PWD) നേതൃത്വത്തിൽ നടക്കുന്ന വ്യാപകമായ മരവെട്ടിനെതിരെ ഇല നേച്ചർ ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ഒരുവശത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും പച്ചപ്പ് സംരക്ഷിക്കാനുമുള്ള ബോധവത്കരണം നടക്കുമ്പോഴാണ് നഗരത്തിലെ ഏറ്റവും മനോഹരവും തണലേകുന്നതുമായ പ്രദേശങ്ങളിലൊന്നിലെ മരങ്ങൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിനശിപ്പിക്കപ്പെടുന്നതെന്ന് സംഘടന ആരോപിച്ചു.</p>
<p>വർഷങ്ങൾക്ക് മുമ്പ് വിവിധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നട്ടുവളർത്തിയ മരങ്ങളാണ് ഇപ്പോൾ റോഡ് വികസനത്തിന്റെ പേരിൽ വെട്ടിമാറ്റപ്പെടുന്നതെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. നഗരത്തിലെ റോഡുകൾ മാത്രം വികസിപ്പിക്കുന്നതല്ല യഥാർത്ഥ വികസനം എന്നും, നഗരത്തിന്റെ പച്ചപ്പും തണലിടങ്ങളും സൗന്ദര്യവൽക്കരണവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>റോഡിന്റെ വീതി കൂട്ടുന്നതിനും മഴക്കാല സുരക്ഷാ നടപടികളുടെ ഭാഗമായുമാണ് മരങ്ങൾ വെട്ടുന്നതെന്ന് PWD അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ ക്രമീകരിച്ച് സംരക്ഷിക്കുന്ന രീതിയാണ് സാധാരണ പിന്തുടരുന്നതെന്നും, ഇവിടെ മുഴുവൻ മരങ്ങളും ചുവടോടെ വെട്ടിമാറ്റേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിദേശരാജ്യങ്ങൾ നഗരങ്ങളിൽ പച്ചപ്പ് വർധിപ്പിക്കാനും തണലിടങ്ങൾ സൃഷ്ടിക്കാനും വൻതുകകൾ ചെലവഴിക്കുന്ന കാലഘട്ടത്തിലാണ് കട്ടപ്പനയിലെ പ്രകൃതി ഭംഗിയാർന്ന പ്രദേശം തന്നെ നശിപ്പിക്കപ്പെടുന്നതെന്ന് സംഘടന വിമർശിച്ചു. നഗരത്തിലെ തണലിടം പദ്ധതിക്കായി വിഭാവനം ചെയ്ത പ്രദേശത്തിനോട് ചേർന്നാണ് മരവെട്ട് നടക്കുന്നതെന്നും, വിഷയത്തിൽ നഗരസഭ ഫലപ്രദമായി ഇടപെടാത്തത് നിരാശാജനകമാണെന്നും സംഘടന വ്യക്തമാക്കി.</p>
<p>“ദീർഘവീക്ഷണമില്ലാത്ത വികസന സമീപനമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. നഗരത്തിന്റെ ഭാവിയും വരുംതലമുറയുടെ പരിസ്ഥിതിയും പരിഗണിക്കാതെ നടത്തുന്ന മരവെട്ട് അവസാനിപ്പിക്കണം,” എന്നാണ് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടത്.</p>
<p>മരവെട്ട് നടപടി അടിയന്തരമായി നിർത്തിവെച്ച് പരിസ്ഥിതി വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ചെളിയും, മണ്ണും നിറഞ്ഞ് ജില്ലയിലെ ഡാമുകൾ..</title>
<link>https://thekeralajournal.com/2546</link>
<guid>https://thekeralajournal.com/2546</guid>
<description><![CDATA[  ]]></description>
<enclosure url="" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 07:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ഇ.എസ്.ഐ&#45;പി.എഫ്  സംയുക്ത അദാലത്ത് ഇന്ന്</title>
<link>https://thekeralajournal.com/2545</link>
<guid>https://thekeralajournal.com/2545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e9766a56b.jpg" length="74503" type="image/jpeg"/>
<pubDate>Fri, 29 May 2026 06:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (പി.എഫ്) സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും ഇന്ന് നടക്കും.</p>
<p>തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഇ.എസ്.ഐ, പി.എഫ് സംബന്ധമായ പരാതികളും സംശയങ്ങളും അദാലത്തിൽ പരിഗണിക്കും.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ മാനേജർ, ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്നീ വിലാസങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ 28നകം സമർപ്പിക്കണം.</p>
<p></p>
<p>പി.എഫ് സംബന്ധമായ പരാതികൾ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ നൽകാം. ഇ.എസ്.ഐ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലേക്കും, പി.എഫ് പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലേക്കും അയയ്ക്കാവുന്നതാണ്.</p>
<p>പരാതികൾ സമർപ്പിക്കുമ്പോൾ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാൻ സൗകര്യമുണ്ടാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കാലാനുസൃതമായ  ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2544</link>
<guid>https://thekeralajournal.com/2544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Fri, 29 May 2026 06:43:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. അശോക ജംഗ്ഷൻ, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.</p>
<p>നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്തുകൾ പോലും വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.</p>
<p>നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ നിലവിലെ ബസ് സ്റ്റോപ്പുകൾ ഗതാഗത തടസത്തിന് പ്രധാന കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>ബൈപാസ് റോഡുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ അവസാനിപ്പിക്കുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലേക്ക് എത്തുന്ന രീതിയിൽ വികസിപ്പിക്കണമെന്നും നിർദേശിച്ചു. അശോക ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് അടിസ്ഥാനപരമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുനിസിപ്പൽ ഭരണസമിതി ഇച്ഛാശക്തി കാണിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ചിലർക്ക് മാത്രം ഗുണകരമാകുന്ന നിലപാടുകളാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ഡി.ജെ.എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലിലും ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുതിയ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്</title>
<link>https://thekeralajournal.com/2543</link>
<guid>https://thekeralajournal.com/2543</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e75b3605b.jpg" length="37227" type="image/jpeg"/>
<pubDate>Fri, 29 May 2026 06:39:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിന് ഗവർണർ സഭയെ അഭിസംബോധന ചെയ്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രസംഗത്തിൽ പ്രധാനമായും ഇടംപിടിക്കുമെന്നാണ് സൂചന.</p>
<p>സ്ത്രീകൾക്ക് ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനും ക്ഷേേമപെൻഷൻ 3000 രൂപയായി ഉയർത്തുന്നതിനും നയപ്രഖ്യാപനത്തിൽ പ്രാധാന്യം ലഭിക്കാനിടയുണ്ട്. വയോജനവകുപ്പ് രൂപീകരണം ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളും പ്രസംഗത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.</p>
<p>റദ്ദാക്കിയ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി പുതിയ വികസനപദ്ധതി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിലും ആകാംക്ഷ ഉയർന്നിരിക്കുകയാണ്. ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയും നയപ്രഖ്യാപനത്തിൽ പ്രതിപാദിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.</p>
<p>രാവിലെ 8.55ഓടെ സഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും. പുതിയ സർക്കാരിന്റെ ഭരണദിശയും വികസന കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന നിർണായക പ്രസംഗമായിരിക്കും ഇന്നത്തേത്.</p>]]> </content:encoded>
</item>

<item>
<title>കാലവർഷം ലക്ഷദ്വീപിൽ എത്തി; ജൂൺ ആദ്യവാരത്തോടെ കേരളത്തിലെത്താൻ സാധ്യത</title>
<link>https://thekeralajournal.com/2542</link>
<guid>https://thekeralajournal.com/2542</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17a18cea573.jpg" length="114165" type="image/jpeg"/>
<pubDate>Thu, 28 May 2026 07:29:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. നിലവിൽ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ കാലവർഷക്കാറ്റ് സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജൂൺ ആദ്യവാരത്തോടെ തന്നെ മൺസൂൺ കേരള തീരത്തേക്ക് എത്തിയേക്കുമെന്നാണ് പ്രവചനം.</p>
<p>​പതിവിലും നേരത്തെ തന്നെ ആൻഡമാൻ, ശ്രീലങ്കൻ തീരങ്ങളിൽ കാലവർഷക്കാറ്റ് എത്തിയിരുന്നെങ്കിലും കേരളത്തിലേക്കുള്ള ഇതിന്റെ പ്രവേശനത്തിന് നേരിയ താമസം നേരിടുന്നുണ്ട്. അറബിക്കടലിലെ സംവഹന പ്രക്രിയ (convection) നിലവിൽ ശക്തമല്ലാത്തതും പടിഞ്ഞാറൻ കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് ഈ വൈകലിന് കാരണം.</p>
<p>​എന്നാൽ വരും ദിവസങ്ങളിൽ അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുമെന്നും കാറ്റിന്റെ ശക്തി വർദ്ധിക്കുന്നതോടെ കാലവർഷം കൂടുതൽ സജീവമായി കേരളത്തിലേക്ക് വ്യാപിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ത്യാഗസ്മരണകൾ പുതുക്കി ഇന്ന് ബലി പെരുന്നാൾ ആഘോഷം</title>
<link>https://thekeralajournal.com/2541</link>
<guid>https://thekeralajournal.com/2541</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a179b8112bed.jpg" length="41604" type="image/jpeg"/>
<pubDate>Thu, 28 May 2026 07:04:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രവാചകനായ ഇബ്രാഹിം നബി യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം.</p>
<p>കേരളത്തിലുടനീളം രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങളും പ്രാർഥനകളും നടന്നു. പള്ളികൾ, വീടുകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ ബലി ഇറച്ചി വിതരണം ചെയ്യുന്ന ചടങ്ങുകളും പുരോഗമിക്കുകയാണ്.</p>
<p>പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകൻ ഇസ്‌മായിൽ നെ ദൈവകല്പന പ്രകാരം ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.</p>
<p>ഗൾഫ് രാജ്യങ്ങൾ ൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ ആഘോഷം. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2540</link>
<guid>https://thekeralajournal.com/2540</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1799b3d4b6c.jpg" length="36208" type="image/jpeg"/>
<pubDate>Thu, 28 May 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യൻ (50) രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ ഓടപ്പെട്ടിയിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്.</p>
<p>2005 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴത്തോപ്പ് പേപ്പാറ ഭാഗത്തെ വളളാടിയിൽ വീടിന്റെ മുൻവശത്തെ കടമുറിയിൽ അതിക്രമിച്ച് കയറിയ സുബ്രഹ്മണ്യനും മറ്റ് മൂന്ന് പേരും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷമാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് ഓടപ്പെട്ടി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.</p>
<p>കേരള പോലീസ് ൽ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിജുവും സിവിൽ പൊലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവരും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>പെൺകരുത്തിൽ തിളങ്ങി ഹയർസെക്കൻഡറി ഫലം; എല്ലാ വിഷയങ്ങളിലും &amp;apos;എ പ്ലസ്&amp;apos; നേടി 30,561 വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2539</link>
<guid>https://thekeralajournal.com/2539</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a165a22f183c.jpg" length="85133" type="image/jpeg"/>
<pubDate>Wed, 27 May 2026 08:12:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ പെൺകുട്ടികൾക്ക് വൻ മുന്നേറ്റം. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടി വിജയക്കൊടി പാറിച്ച 30,561 വിദ്യാർഥികളിൽ 23,095 പേരും പെൺകുട്ടികളാണ്. 7,466 ആൺകുട്ടികൾക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 30,145 പേർക്കായിരുന്നു പൂർണ്ണ എ പ്ലസ് ഉണ്ടായിരുന്നത്.</p>
<p>​വിഭാഗം തിരിച്ചുളള കണക്കുകൾ പരിശോധിക്കുമ്പോൾ സയൻസ് സ്ട്രീമിലാണ് ഏറ്റവും കൂടുതൽ പേർക്ക് പൂർണ്ണ എ പ്ലസ് ലഭിച്ചത്; 22,970 പേർ. കോമേഴ്‌സ് വിഭാഗത്തിൽ 5,264 പേരും ഹ്യുമാനിറ്റീസിൽ 2,327 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.</p>
<p>​മുഴുവൻ മാർക്കും നേടി 60 പേർ</p>
<p>​പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും (1200/1200) നേടി സംസ്ഥാനത്ത് 60 വിദ്യാർഥികൾ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷം 41 പേർക്കായിരുന്നു ഈ നേട്ടമുണ്ടായിരുന്നത്.</p>
<p>​മലപ്പുറം ഒന്നാമത്, കോഴിക്കോട് രണ്ടാമത്</p>
<p>​എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണയും മലപ്പുറം ജില്ലയാണ് മുന്നിൽ. മലപ്പുറത്ത് 4,621 വിദ്യാർഥികൾ പൂർണ്ണ എ പ്ലസ് നേടി. 3,548 പേർക്ക് എ പ്ലസ് ലഭിച്ച കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.</p>
<p>​മറ്റു ജില്ലകളിലെ എ പ്ലസ് കണക്കുകൾ: കണ്ണൂർ– 2878, തൃശൂർ– 2753, എറണാകുളം– 2751, തിരുവനന്തപുരം– 2564, കൊല്ലം– 2506, കോട്ടയം– 2002, പാലക്കാട്– 1987, ആലപ്പുഴ– 1488, കാസർകോട്– 998, ഇടുക്കി– 936, പത്തനംതിട്ട– 699, വയനാട്– 636.</p>
<p>​ഗൾഫ് മേഖലയിൽ നിന്ന് 131 വിദ്യാർഥികളും മാഹിയിൽ നിന്ന് 34 പേരും ലക്ഷദ്വീപിൽ നിന്ന് 29 പേരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി തിളക്കമാർന്ന വിജയം കൈവരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന</title>
<link>https://thekeralajournal.com/2538</link>
<guid>https://thekeralajournal.com/2538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Wed, 27 May 2026 06:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ നഗരം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്. ഇതോടെ കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്.</p>
<p>ശോച്യാവസ്ഥയിലായിരുന്ന നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായിട്ടില്ല. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്.</p>
<p>സ്കൂൾ തുറക്കലും വിപണികളുടെ സജീവതയും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്കൂളുകൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>സ്കൂൾ വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>
<p>ബോധവത്കരണം ശക്തമാക്കണം</p>
<p>നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണവും നൽകേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണ്</p>
<p>ബൈപ്പാസികളുടെ അഭാവം</p>
<p>കട്ടപ്പന നഗരത്തിൽ ബൈപാടുകളുടെ കുറവും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.</p>
<p>അനധികൃത പാർക്കിങ്</p>
<p>വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് കട്ടപ്പന നേരിടുന്ന അടുത്ത വലിയ പ്രശ്നം.വീതി കുറഞ്ഞ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാക്കാൻ സാധിക്കും</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി</title>
<link>https://thekeralajournal.com/2537</link>
<guid>https://thekeralajournal.com/2537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16462127e12.jpg" length="91929" type="image/jpeg"/>
<pubDate>Wed, 27 May 2026 06:47:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയുടെ വിജയശതമാനം 84.64 ആണ്. എറണാകുളം (83.56%), തൃശൂർ (82.09%), കോട്ടയം (81.68%) ജില്ലകളാണ് പിന്നാലെയുള്ളത്.</p>
<p>ജില്ലയിലെ 80 സ്കൂളുകളിൽ നിന്നായി 9404 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7960 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 936 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് 83 ശതമാനം വിജയമായിരുന്നു ലഭിച്ചത്. അന്ന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു. 2024ൽ വിജയശതമാനം 83.44 ആയിരുന്നു.</p>
<p>ഈ വർഷം ഏഴ് സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ തവണ ഇത് നാല് സ്കൂളുകളിലായിരുന്നു. അതേസമയം വാഗവരൈ ഗവ. എച്ച്.എസ്.എസ് സ്കൂളിൽ 12.5 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 32 പേരിൽ നാല് പേരാണ് വിജയിച്ചത്.</p>
<p>വി.എച്ച്.എസ്.ഇയിൽ 74.92% വിജയം</p>
<p>വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 74.92 ശതമാനം വിജയമാണ് ലഭിച്ചത്. 905 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69 ശതമാനമായിരുന്നു.</p>
<p>ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.4 ശതമാനം വിജയത്തോടെ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. 192 വിദ്യാർത്ഥികളിൽ 139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 69.93 ശതമാനമായിരുന്നു വിജയം.</p>
<p>ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 298 പേർ പരീക്ഷയെഴുതിയതിൽ 125 പേർ വിജയിച്ചു. വിജയശതമാനം 41.95 ആണ്. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉണ്ടായില്ല.</p>
<p>നൂറുമേനി വിജയം നേടിയ സ്കൂളുകൾ</p>
<p>സർക്കാർ സ്കൂളുകളിൽ:</p>
<p>പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 46 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 37 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>എയ്ഡഡ് സ്കൂളുകളിൽ:</p>
<p>മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് — 97 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് — 14 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ് — 99 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അൺഎയ്ഡഡ് സ്കൂളുകളിൽ:</p>
<p>തൊടുപുഴ ജയ് റാണി ഇ.എം.എച്ച്.എസ്.എസ് — 62 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് — 50 വിദ്യാർത്ഥികൾ വിജയിച്ചു</p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടുവിന് ഫുൾ മാർക്ക് നേട്ടവുമായി മെഹറിൻ ഫാത്തിമ</title>
<link>https://thekeralajournal.com/2536</link>
<guid>https://thekeralajournal.com/2536</guid>
<description><![CDATA[ ജില്ലയിൽ മുഴുവൻ മാർക്കും കിട്ടിയ ഏക വിദ്യാർഥിനി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16450e593a2.jpg" length="49977" type="image/jpeg"/>
<pubDate>Wed, 27 May 2026 06:42:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ എം.എ. മെഹറിൻ ഫാത്തിമ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ 1200ൽ 1200 മാർക്കും നേടി ജില്ലയിലെ ഏക ഫുൾ മാർക്ക് ജേതാവായി.</p>
<p>ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ചിട്ടയായ പഠനം നടത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മെഹറിൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശക്തമായ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും അവൾ വ്യക്തമാക്കി.</p>
<p>സെന്റ് ജോസഫ്സിൽ തന്നെയാണ് മെഹറിൻ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു. തുടർപഠനമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മെഹറിന്റെ ആഗ്രഹം.</p>
<p>മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാരിമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ സജീനയുടെയും മകളാണ് മെഹറിൻ. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെഫ്രീൻ ഫാത്തിമയാണ് സഹോദരി.</p>
<p>ഗ്രേസ് മാർക്ക് ഇല്ലാതെയാണ് മെഹറിൻ 1200 മാർക്കും സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയെ സ്കൂൾ മാനേജർ ഡോ. ജോസഫ് കൊച്ചുപറമ്പിലും പ്രിൻസിപ്പൽ ബിസോയ് ജോർജും അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി, ചെറുതോണി ഡാമുകൾ  മേയ് 31 വരെ സന്ദർശിക്കാം</title>
<link>https://thekeralajournal.com/2535</link>
<guid>https://thekeralajournal.com/2535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16446bb18b4.jpg" length="80157" type="image/jpeg"/>
<pubDate>Wed, 27 May 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനലവധിക്കാലം പരിഗണിച്ച് നിബന്ധനകൾക്ക് വിധേയമായി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ പൊതുജനങ്ങൾക്ക് മേയ് 31 വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.</p>
<p>അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് സുരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കാൽനടയായി മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ബഗ്ഗി കാർ സർവീസ് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ആവശ്യമായ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസും സുരക്ഷാ നിർദേശങ്ങളോടൊപ്പം സന്ദർശനം അനുവദിക്കാമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.</p>
<p>ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബുധനാഴ്ചകളിൽ, ഡാമിൽ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ, ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ, കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.</p>
<p>നേരത്തെ ഡിസംബർ 31 വരെയായിരുന്നു ഡാമുകളിലേക്കുള്ള പ്രവേശനാനുമതി നൽകിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.</title>
<link>https://thekeralajournal.com/2534</link>
<guid>https://thekeralajournal.com/2534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15af803ece2.jpg" length="121572" type="image/jpeg"/>
<pubDate>Tue, 26 May 2026 20:04:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മീഡിയ മംഗളം, സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ പരിപാടി നടക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>വിദ്യാർത്ഥികൾക്ക് അഭിനന്ദനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 6282266140, 9497285584.</p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2533</link>
<guid>https://thekeralajournal.com/2533</guid>
<description><![CDATA[ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ...?? കൂടുതൽ അറിയാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15adf146be9.jpg" length="104333" type="image/jpeg"/>
<pubDate>Tue, 26 May 2026 19:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തേക്കുള്ള എംജി Gandhi യൂണിവേഴ്സിറ്റി ബിരുദ ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.</p>
<p>അപേക്ഷകർ പ്ലസ് ടു രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ അതീവ ശ്രദ്ധയോടെ നൽകണമെന്ന് സർവകലാശാല അറിയിച്ചു. <strong>രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കില്ല.</strong></p>
<p>ഡി.എച്ച്.എസ്.ഇ / വി.എച്ച്.എസ്.ഇ / ടി.എച്ച്.എസ്.ഇ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും വിജയിച്ച വർഷവും നൽകുമ്പോൾ പരീക്ഷാഫലം സ്വയമേവ ലഭ്യമാകും. അതിനാൽ ഈ വിവരങ്ങൾ കൃത്യമായി നൽകണമെന്നും പിന്നീട് തിരുത്തൽ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p><strong>ബോണസ് മാർക്കുമായി ബന്ധപ്പെട്ട നിർദേശങ്ങൾ</strong></p>
<p>എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അപേക്ഷിക്കുന്നവർ, പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള പ്രാതിനിധ്യങ്ങളും നേട്ടങ്ങളും മാത്രമാണ് ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പാക്കണം. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p>സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ രാജ്യപുരസ്കാർ അല്ലെങ്കിൽ നന്മമുദ്ര സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ ബോണസ് മാർക്കിന് അർഹതയുള്ളൂ. സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ ബോണസ് മാർക്ക് ആവശ്യപ്പെടുന്നവരുടെ അലോട്ട്മെന്റ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p><strong>വിമുക്തഭടൻ / ജവാൻ വിഭാഗം</strong></p>
<p>വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിലെ ബോണസ് മാർക്ക് കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾക്കു മാത്രമാണ് അനുവദിക്കുക. വിമുക്തഭടൻ വിഭാഗക്കാർ ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെയും ജവാൻ വിഭാഗക്കാർ കമാൻഡിംഗ് ഓഫീസറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.</p>
<p><strong>കായിക / കലാ വിഭാഗം</strong></p>
<p>കായിക-കലാ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരും പ്ലസ് വൺ/പ്ലസ് ടു തലത്തിലുള്ള നേട്ടങ്ങളും പ്രാതിനിധ്യങ്ങളും മാത്രമേ ഉൾപ്പെടുത്താവൂ. അതിന് മുൻപുള്ള നേട്ടങ്ങൾ പരിഗണിക്കില്ല.</p>
<p><strong>ഭിന്നശേഷി സംവരണം</strong></p>
<p>ഭിന്നശേഷിക്കാർ / ദിവ്യാംഗർ വിഭാഗ സംവരണത്തിന് അപേക്ഷിക്കുന്നവർ 40 ശതമാനത്തിൽ കുറയാത്ത അംഗപരിമിതി തെളിയിക്കുന്ന ജില്ലാ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രമോ സാമൂഹ്യനീതി വകുപ്പിന്റെ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. താത്കാലിക വൈകല്യമുള്ളവരുടെ സർട്ടിഫിക്കറ്റ് കാലാവധിക്കുള്ളിലായിരിക്കണമെന്നും സർവകലാശാല അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a15ade2cfc7c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു</title>
<link>https://thekeralajournal.com/2532</link>
<guid>https://thekeralajournal.com/2532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1589480dfaf.jpg" length="97526" type="image/jpeg"/>
<pubDate>Tue, 26 May 2026 17:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ൽ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം മെയ് 26-ന് രാവിലെ 11.30 ന് സ്കൂൾ ഹാളിൽ ചേർന്നു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ വിഷയാവതരണം നടത്തി.</p>
<p>പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രക്ഷാധികാരി, വൈസ് ചെയർമാൻ, ജനറൽ കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.</p>
<p><strong>സംഘാടക സമിതി</strong></p>
<p><strong>രക്ഷാധികാരികൾ</strong></p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.</p>
<p>സേനാപതി വേണു (എം.എൽ.എ., ഉടുമ്പൻചോല നിയോജക മണ്ഡലം)</p>
<p>റോയി കെ പൗലോസ് (എം.എൽ.എ., ഇടുക്കി നിയോജക മണ്ഡലം)</p>
<p>അപു ജോൺ ജോസഫ് (എം.എൽ.എ., തൊടുപുഴ നിയോജക മണ്ഡലം)</p>
<p>അഡ്വ. സിറിയക് തോമസ് (എം.എൽ.എ., പീരുമേട് നിയോജക മണ്ഡലം)</p>
<p>എ. രാജ (എം.എൽ.എ., ദേവികുളം നിയോജക മണ്ഡലം)</p>
<p>പ്രൊഫ. ഷീല സ്റ്റീഫൻ (പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p>ഷൈനി സജി (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p><strong>വൈസ് ചെയർമാൻമാർ</strong></p>
<p>ബാലസിംഗ് കെ</p>
<p>സ്റ്റെഫി സി.എസ്</p>
<p>രജനി കെ എ</p>
<p>റെജി ഇലിപ്പുലിക്കാട്ട്</p>
<p>ഗീത പി.സി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഇടുക്കി)</p>
<p><strong>ജോയിന്റ് കൺവീനർമാർ</strong></p>
<p>ആൻസൺ ജോസ് കെ.എ.എസ് (ഡി.ഇ.ഒ., കട്ടപ്പന)</p>
<p>സി. രാജശേഖരൻ (എ.ഇ.ഒ., കട്ടപ്പന)</p>
<p>സുനിതറാണി ടി.എസ് (ഹെഡ്മിസ്ട്രസ്)</p>
<p>യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്റ്റെഫി സി.എസ്, പി.ടി.എ പ്രസിഡന്റ് സൈൻ ജോസഫ്, ഉപജില്ലാ സീനിയർ സൂപ്രണ്ട് റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ് നന്ദി രേഖപ്പെടുത്തി.</p>
<p>ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, പി.ടി.എ/എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു ഫലം പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/2531</link>
<guid>https://thekeralajournal.com/2531</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14ea004ff13.jpg" length="86726" type="image/jpeg"/>
<pubDate>Tue, 26 May 2026 15:27:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി N. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 4,52,437 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.</p>
<p>ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകൾ</p>
<p>results.hse.kerala.gov.in⁠�</p>
<p>prd.kerala.gov.in⁠�</p>
<p>results.kite.kerala.gov.in⁠�</p>
<p>digilocker.gov.in⁠�.</p>
<p>എസ്‌എം‌എസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ട്. ഇതിനായി 56263 എന്ന നമ്പറിലേക്ക് KERALA12 എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് നൽകി രജിസ്‌ട്രേഷൻ നമ്പർ ചേർത്ത് സന്ദേശം അയയ്ക്കണം.</p>
<p>വാട്‌സ്ആപ്പ് വഴിയും ഫലം ലഭ്യമാക്കിയിട്ടുണ്ട്. 91886 19958 എന്ന നമ്പറിലേക്ക് RESULT എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയച്ചാൽ HSE, VHSE ഓപ്ഷനുകൾ ലഭിക്കും. ആവശ്യമായ വിഭാഗം തിരഞ്ഞെടുത്തതിന് ശേഷം രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകണം. തുടർന്ന് ഫലം PDF രൂപത്തിൽ ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് മഹാത്മഗാന്ധി സർവകലാശാല</title>
<link>https://thekeralajournal.com/2530</link>
<guid>https://thekeralajournal.com/2530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a150e78db0ee.jpg" length="99439" type="image/jpeg"/>
<pubDate>Tue, 26 May 2026 08:37:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്ക് മഹാത്മഗാന്ധി സർവകലാശാലയുടെ ഡി.ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ചു. മഹാത്മഗാന്ധി സർവകലാശാലയുടെ ഒൻപതാമത് പ്രത്യേക ബിരുദദാനച്ചടങ്ങിലാണ് മമ്മൂട്ടിക്ക് ഈ ബഹുമതി സമ്മാനിച്ചത്.</p>
<p>സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ചാണ് സർവകലാശാലയുടെ പരമോന്നത ബഹുമതികളിലൊന്നായ ഡി.ലിറ്റ് നൽകി ആദരിച്ചത്.</p>
<p>ചടങ്ങിൽ പ്രശസ്ത നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും ഡി.ലിറ്റ് ബിരുദം നൽകി. പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ. എൻ. രാധാകൃഷ്ണന് ഡി.എസ്‌സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദവും സമ്മാനിച്ചു.</p>
<p>സർവകലാശാല പ്രോ-ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ, മഹാത്മാ ഗാന്ധി സർവകാലശാല വൈസ് ചാൻസലർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/2529</link>
<guid>https://thekeralajournal.com/2529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14f71882f9b.jpg" length="111853" type="image/jpeg"/>
<pubDate>Tue, 26 May 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിജ്ഞാനത്തിലും നൈപുണ്യത്തിലും വിശ്വസാഹോദര്യത്തിലും ഉന്നതമായ മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്ന മനുഷ്യസമൂഹത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസധാരയെ വളർത്തുന്നതിനൊപ്പം ഗുരുക്കന്മാർ ലോകത്തിന് നൽകിയ ദർശനങ്ങളും സന്ദേശങ്ങളും സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മലനാട് യൂണിയനിലെ ബാലജനയോഗം അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച വിദ്യാർത്ഥികളിൽ ഉണ്ടാകണമെന്നും ലോകത്ത് വർധിച്ചുവരുന്ന നശീകരണ പ്രവണതകളെയും മൂല്യച്യുതികളെയും അതിജീവിക്കാൻ ഗുരുദേവ സന്ദേശങ്ങൾ വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം വിദ്യാഭ്യാസ പ്രക്രിയയെന്നും കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ബാലജനയോഗം ക്ലാസുകളിലൂടെ നടത്തുന്നതെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ ജീവിതവ്രതമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>38 ശാഖകളിൽ നിന്നായി 208 അധ്യാപകർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ സംസാരിച്ചു.</p>
<p>ബാലജനയോഗം കുട്ടികൾക്കായി തയ്യാറാക്കിയ പാഠാവലികളും ഒരു വർഷത്തെ പ്രവർത്തനരേഖയും ആസ്പദമാക്കി പച്ചടി എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും ആസൂത്രണ ചർച്ചകളും നടന്നു.ബാലജനയോഗം പ്രവേശനോത്സവം ജൂൺ 7ന് എല്ലാ ശാഖായോഗങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു</title>
<link>https://thekeralajournal.com/2526</link>
<guid>https://thekeralajournal.com/2526</guid>
<description><![CDATA[ പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a147e0aeae9d.jpg" length="60666" type="image/jpeg"/>
<pubDate>Tue, 26 May 2026 06:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14eee08bfdc.jpg" alt=""></p>
<p>ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതിയായ രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.</p>
<p>തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രിക്കടയുടെ മുന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ മുന്നില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികളാണ് പോലീസില്‍ വിവരം അറിയിച്ചത്.</p>
<p>തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേഷ് പാണ്ഡ്യനെ പോലീസ് പിടികൂടിയത്.</p>
<p>മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന്</title>
<link>https://thekeralajournal.com/2528</link>
<guid>https://thekeralajournal.com/2528</guid>
<description><![CDATA[ ഫല പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14ea004ff13.jpg" length="86726" type="image/jpeg"/>
<pubDate>Tue, 26 May 2026 06:02:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.</p>
<p>ഈ വർഷം ഏകദേശം നാല് ലക്ഷത്തി അൻപതിനായിരത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം പരിശോധിക്കാനാകും.</p>
<p>കേരള റിസൾട്സ്, ഡി.എച്ച്.എസ്.ഇ കേരള പോർട്ടൽ, ഡി.എച്ച്.എസ്.ഇ ഔദ്യോഗിക വെബ്‌സൈറ്റ്, കൈറ്റ് റിസൾട്സ് എന്നീ വെബ്‌സൈറ്റുകളിലൂടെയും പി.ആർ.ഡി ലൈവ്, സഫലം, ഐഎക്സാംസ് കേരള, ഡിജിലോക്കർ എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും.</p>
<p><span style="text-decoration: underline;"><strong>ഫലം പരിശോധിക്കേണ്ട വിധം</strong></span>:</p>
<p>1️⃣ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് സന്ദർശിക്കുക.</p>
<p>2️⃣ “Kerala Plus Two Result 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.</p>
<p>3️⃣ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.</p>
<p>4️⃣ ‘Submit’ അമർത്തിയാൽ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ ലഭ്യമാകും.</p>
<p>5️⃣ ഭാവി ആവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14e9945a49e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”</title>
<link>https://thekeralajournal.com/2527</link>
<guid>https://thekeralajournal.com/2527</guid>
<description><![CDATA[ ലഹരിക്കെതിരെ ജൂൺ 1 മുതൽ പ്രത്യേക പദ്ധതി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1485e626b64.jpg" length="65189" type="image/jpeg"/>
<pubDate>Mon, 25 May 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്” എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.</p>
<p>കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കുക, സ്കൂൾ പരിസരങ്ങളിലെ സംശയാസ്പദമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുക, ലഹരിമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>ഇതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പോലീസ് സ്ക്വാഡുകൾ രംഗത്തിറങ്ങും. സ്കൂൾ പരിസരങ്ങളിലെ കടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ, യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ പോലീസ് പ്രത്യേക നിരീക്ഷണത്തിലാക്കും.</p>
<p><em>"</em><strong>നമ്മുടെ കുട്ടികളെ സംരക്ഷിക്കാം… ലഹരിയില്ലാ സമൂഹം സൃഷ്ടിക്കാം</strong>.”</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വണ്‍ പ്രവേശനം : ഇന്ന് മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2525</link>
<guid>https://thekeralajournal.com/2525</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13d1861435c.jpg" length="44084" type="image/jpeg"/>
<pubDate>Mon, 25 May 2026 10:05:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം (Single Window System) വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകുക. ഇത്തവണ 4,10,456 വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്ത് നിലവില്‍ 3,60,844 പ്ലസ് വണ്‍ സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍, ഇത്തവണ അലോട്ട്‌മെന്റ് നടപടികള്‍ വിലയിരുത്തിയ ശേഷമേ അധിക ബാച്ചുകളോ സീറ്റുകളോ അനുവദിക്കൂ എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.</p>
<p>അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും അലോട്ട്‌മെന്റ് സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.</p>
<p><strong>ആവശ്യമായ രേഖകള്‍</strong></p>
<p>പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാന്‍ എസ്‌എസ്‌എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി, എസ്‌ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരിക്കുന്നത്.</p>
<p>പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നവര്‍ക്ക് അവ പിന്നീട് സമര്‍പ്പിക്കാന്‍ നിശ്ചിത സമയം അനുവദിക്കും. സംവരണാനുകൂല്യങ്ങള്‍ക്കുള്ള രേഖകളും പ്രവേശനത്തിനുശേഷം നല്‍കാവുന്നതാണ്.</p>
<p><strong>നേറ്റിവിറ്റി തെളിയിക്കാന്‍</strong></p>
<p>സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകളിലേതെങ്കിലും ഉണ്ടെങ്കില്‍ നേറ്റീവ് വിഭാഗത്തില്‍ പരിഗണിക്കും</p>
<p>ജനന സര്‍ട്ടിഫിക്കറ്റ്</p>
<p>കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷം പഠിച്ചതിന്റെ രേഖ</p>
<p>സത്യപ്രസ്താവന</p>
<p>എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ അടിസ്ഥാന രേഖയായി പരിഗണിക്കും. അത്തരത്തില്‍ വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.</p>
<p>വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റും വേണ്ടതില്ല. മാതാപിതാക്കള്‍ വ്യത്യസ്ത ജാതികളില്‍പ്പെട്ടവരാണെങ്കില്‍, അവരില്‍ ഒരാളുടെ എസ്‌എസ്‌എല്‍സി രേഖ ജാതി തെളിവായി ഉപയോഗിക്കാം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2524</link>
<guid>https://thekeralajournal.com/2524</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : കൃഷ്‌ണൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13cd0d847f1.jpg" length="94969" type="image/jpeg"/>
<pubDate>Mon, 25 May 2026 09:51:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ആളപായമില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസവും മേഖലയിൽ സമാനമായ അപകടം ഉണ്ടായിരുന്നു. കട്ടപ്പന ഇരട്ടയാർ റോഡിൽ ജലവിതരണ പൈപ്പിനായി എടുത്ത കുഴി മൂടാത്തത് ഇനിയും അപകട കാരണമാകും എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വീണ്ടും ഇരുട്ടടി; പെട്രോൾ&#45;ഡീസൽ വില കുത്തനെ കൂട്ടി</title>
<link>https://thekeralajournal.com/2523</link>
<guid>https://thekeralajournal.com/2523</guid>
<description><![CDATA[ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a99f7ce57.jpg" length="71470" type="image/jpeg"/>
<pubDate>Mon, 25 May 2026 07:15:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a13afb0837e5.jpg" alt=""></p>
<p>രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഇന്ന്  പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചതോടെ സാധാരണ ജനങ്ങൾക്ക് വീണ്ടും വലിയ തിരിച്ചടിയായി.</p>
<p>കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത് നാലാമത്തെ തവണയാണ് വില കൂടുന്നത്.ഇതുവരെ 8 രൂപയുടെ വർധനവാണ് ഒരാഴ്ചക്കുള്ളിൽ ഉണ്ടായിട്ടുള്ളത്.</p>
<p>അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണെങ്കിലും ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയർത്തിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. </p>]]> </content:encoded>
</item>

<item>
<title>പോത്തുംപാറ അഡ്വഞ്ചർ പാർക്കിൽ അപകടം; ചെന്നൈ സ്വദേശിനിയുടെ വിരൽ അറ്റു</title>
<link>https://thekeralajournal.com/2522</link>
<guid>https://thekeralajournal.com/2522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a15be55a6.jpg" length="107805" type="image/jpeg"/>
<pubDate>Mon, 25 May 2026 06:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തുംപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ ഉണ്ടായ അപകടത്തിൽ ചെന്നൈ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടത്തിൽ കൈ കുരുങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാരിയായ ഷർമിള ബാബുവിന്റെ വിരൽ അറ്റുപോയെന്നാണ് വിവരം.</p>
<p>പാർക്കിലെ ചില റൈഡുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും നിയമാനുസൃത അനുമതികളും പൂർത്തിയാക്കിയ ശേഷമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയോ മറ്റോ ആണ് അപകടം സംഭവിച്ചതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ പ്രതികരണം.</p>
<p>അതേസമയം, അപകടത്തിൽ പരിക്കേറ്റ യുവതി തനിക്ക് പരാതിയില്ലെന്നും തുടർനടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.</p>
<p>പാർക്കിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പാർക്ക് ഉടമ പ്രതികരിച്ചു. പാർക്കിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ അഡ്വഞ്ചർ ടൂറിസം വകുപ്പ് വ്യക്തമാക്കി.</p>
<p>അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാതല വിദ്യാരംഭം മുരിക്കാശേരിയിൽ നടന്നു</title>
<link>https://thekeralajournal.com/2521</link>
<guid>https://thekeralajournal.com/2521</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a01d7fcba.jpg" length="113764" type="image/jpeg"/>
<pubDate>Mon, 25 May 2026 06:34:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി രൂപതാതല വിദ്യാരംഭം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.</p>
<p>രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ബിഷപ് എഴുത്തിനിരുത്തി. പന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇതിന്റെ രൂപതാതല ഉദ്ഘാടനമാണ് മുരിക്കാശേരിയിൽ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ്, കുട, കുട്ടികളുടെ ദീപിക മാസിക, മധുരപലഹാരം എന്നിവ വിതരണം ചെയ്തു. കുട്ടികളോടും മാതാപിതാക്കളോടും ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ബിഷപ് മടങ്ങിയത്.</p>
<p>പരിപാടികൾക്ക് മുരിക്കാശേരി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേമുറി, ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2520</link>
<guid>https://thekeralajournal.com/2520</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139f991c5cd.jpg" length="316165" type="image/jpeg"/>
<pubDate>Mon, 25 May 2026 06:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെയും രാജാക്കാട് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.</p>
<p>ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എൽ.സി.എഫ് ജില്ലാ കോഡിനേറ്റർ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബ്രീസ് മുല്ലൂർ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും രേഖപ്പെടുത്തി.</p>
<p>അഡ്മിനിസ്ട്രേറ്റർ ജോയൽ വി. ഷാജു ക്യാമ്പിന്റെ വിശദീകരണം നടത്തി. രാജാക്കാട് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. വിജയ് ജയകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. എൻ.വി. സത്യബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു.</p>
<p>ക്യാമ്പിന്റെ ഭാഗമായി സർപ്പ ടീം ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് പാമ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.</p>
<p>ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, പൾമണോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പ്രമേഹ രോഗ വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം</title>
<link>https://thekeralajournal.com/2519</link>
<guid>https://thekeralajournal.com/2519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139edc2d56a.jpg" length="77225" type="image/jpeg"/>
<pubDate>Mon, 25 May 2026 06:29:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.</p>
<p>പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ നായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം. യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു, സബ് ഇൻസ്പെക്ടർ എം. എസ്. അഭിജിത്, വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.</p>
<p>ബസുകൾക്ക് പുതിയ ക്രമീകരണം</p>
<p>ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടിമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനകീയ ഹോട്ടലിന് സമീപവും കേജീസ് ജൂവലറിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ വെള്ളത്തൂവൽ വഴി അടിമാലിയിലേക്ക് പോകുന്നവ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നും, കുഞ്ചിത്തണ്ണി വഴി പോകുന്നവ എൻഎസ്എസ് കെട്ടിടത്തിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നുമാകും യാത്രക്കാരെ കയറ്റുക.</p>
<p>രാജകുമാരി–മാങ്ങാത്തൊട്ടി ഭാഗത്തുനിന്നുള്ള ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തെ സ്റ്റോപ്പിലും, കുത്തുങ്കൽ, കുഞ്ചിത്തണ്ണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കേജീസ് ജൂവലറിയ്ക്ക് മുൻവശത്തെ സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>എല്ലാ ബസുകളും നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നും ബസ് സ്റ്റോപ്പുകളിൽ മൂന്ന് മിനിറ്റിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.</p>
<p>പാർക്കിംഗ് നിയന്ത്രണങ്ങളും ഏകദിശ ക്രമീകരണവും</p>
<p>ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിൽ നിന്ന് രാജാക്കാട്–പൂപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.</p>
<p>രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ്, മാങ്ങാത്തൊട്ടി റോഡിലെ കനകക്കുന്ന് ജംഗ്ഷൻ വരെ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റോഫീസിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് വരെ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിലൊന്നിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലിജിയൻ ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2518</link>
<guid>https://thekeralajournal.com/2518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139db053f50.jpg" length="100962" type="image/jpeg"/>
<pubDate>Mon, 25 May 2026 06:24:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) കട്ടപ്പന ലീജിയൻ്റെ 10-ാം ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.</p>
<p>കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ അന്തരിച്ച മുൻ പ്രസിഡന്റ് ജോസഫ് പെരേര അനുസ്മരണത്തോടെയാണ് ആരംഭിച്ചത്. അശോക് ഇ.ആർ പരിപാടികൾക്ക്  സ്വാഗതം ആശംസിച്ചു. ട്രഷറർ തോമസ് എ.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a139dc78bc85.jpg" alt=""></p>
<p>ചടങ്ങിൽ വച്ച് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജൻ ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.പരിപാടികളുടെ ഉദ്ഘാടനം സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എസ്.എഫ്.എം.എം. വാസുദേവൻ നിർവഹിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും അദ്ദേഹം സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.</p>
<p>എസ്‌സിഐ വൈസ് പ്രസിഡന്റ് പി.പി.എഫ് അരവിന്ദ് എസ്.പി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പി.പി.എഫ് വേണുഗോപാൽ കെ.പി. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സീനിയർ ചേംബർ അംഗങ്ങളുടെ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>ബക്രീദിന് രണ്ട് ദിവസം പൊതുഅവധി; 28&#45;നും അവധി പ്രഖ്യാപിച്ച് സർക്കാർ</title>
<link>https://thekeralajournal.com/2517</link>
<guid>https://thekeralajournal.com/2517</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a128cba95300.jpg" length="55091" type="image/jpeg"/>
<pubDate>Sun, 24 May 2026 10:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത്  ബക്രീദ് (ഈദുല്‍ അദ്ഹ) പ്രമാണിച്ച്‌ മെയ് 27 ബുധനും 28 വ്യാഴവും പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a128cb48f9a2.jpg" alt=""></p>
<p>നേരത്തെ മെയ് 27-നായിരുന്നു ബക്രീദ് അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ദുല്‍ഹിജ്ജ മാസം മെയ് 19 ചൊവ്വാഴ്ച ആരംഭിച്ചതായി വിവിധ ഖാസിമാർ പ്രഖ്യാപിച്ചു. അതനുസരിച്ച് ബലിപെരുന്നാൾ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.</p>
<p>ഇതിനെ തുടർന്നാണ് സർക്കാർ മെയ് 28-നും അധിക അവധി പ്രഖ്യാപിച്ചത്. കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിലുള്ള സ്ഥാപനങ്ങൾക്കും രണ്ട് ദിവസവും അവധി ബാധകമായിരിക്കും.</p>
<p>ബലിപെരുന്നാൾ വ്യാഴാഴ്ചയാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം A. P. അബൂബക്കർ മുസ്ലിയാർ, സെയ്ദ് ഇബ്രാഹിമുൽ ഖലീൽ ,സയ്യിദ് അബ്ദുല്ല ഹബീബ് അൽ ബുഖാരി, V. P. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ</title>
<link>https://thekeralajournal.com/2516</link>
<guid>https://thekeralajournal.com/2516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1241e77f493.jpg" length="144316" type="image/jpeg"/>
<pubDate>Sun, 24 May 2026 05:40:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്കായി ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നതും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പരിഗണിച്ചതായും, ഏപ്രിൽ 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ച അപേക്ഷകന് ഗ്രൗണ്ട് അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. വാടകയും ജി.എസ്.ടി-യും കൂടാതെ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും പ്രവേശന ടിക്കറ്റിൽ 10 ശതമാനം വിനോദ നികുതിയും ഈടാക്കുന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അപേക്ഷകൻ 35 ദിവസത്തേക്കുള്ള വാടക, ജി.എസ്.ടി, ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് കരാർ ഒപ്പുവെച്ചതായും തുടർന്ന് ‘ഫെസ്റ്റ്’ എന്ന പേരിൽ പരിപാടിക്ക് പ്രചാരണം നൽകിയതായും ചെയർമാൻ പറഞ്ഞു. മെയ് 8-ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും അവധി സമയമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പരിപാടി ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞ് ‘ഫെസ്റ്റ്’ എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടായെന്നാരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ‘ഫെസ്റ്റ്’ എന്ന പേര് കട്ടപ്പനയിലെ വിനോദമേളകൾക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും അതുമായി നഗരസഭയ്ക്ക് ബന്ധമില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായി ചെയർമാൻ പറഞ്ഞു.</p>
<p>2019-ലെ ഫെസ്റ്റിലൂടെ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും, 2023-ൽ ആറു ലക്ഷം രൂപയും, 2024-ൽ എട്ട് ലക്ഷം രൂപയും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫെസ്റ്റിൽ അഡ്വാൻസായി നാല് ലക്ഷം രൂപ ലഭിച്ചതായും നികുതിയിനത്തിൽ ഇതിനകം രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടി രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോൾ ഈ വർഷവും എട്ട് ലക്ഷം രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.</p>
<p>2024-ൽ ‘ടണൽ എക്സ്പോ’ എന്ന പേരിൽ നടന്ന മത്സ്യപ്രദർശനത്തിനായി രണ്ട് ഏജൻസികൾ മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപയ്ക്കാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും എന്നാൽ ആ പരിപാടി സാമ്പത്തിക ബാധ്യതയോടെയാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും ആദ്യം അപേക്ഷ സമർപ്പിച്ചയാൾക്ക് ഗ്രൗണ്ട് അനുവദിച്ചതിന് ശേഷം അതേ സമയത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ സാധിക്കാത്തതിനാലാണ് പിന്നീട് ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.</p>
<p>ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും, വിഷയത്തിൽ വസ്തുതകൾ ജനങ്ങൾക്ക് വ്യക്തമാകേണ്ടതിനാൽ അന്വേഷണത്തെ നഗരസഭ എതിർക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ലഹരി വിൽപ്പനക്കെതിരെ സംയുക്ത പരിശോധന; കർശന നടപടിയെന്ന് തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2515</link>
<guid>https://thekeralajournal.com/2515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a12405befe96.jpg" length="78961" type="image/jpeg"/>
<pubDate>Sun, 24 May 2026 05:33:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും അത് തടയുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നിർദേശാനുസരിച്ച് പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.</p>
<p>നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതോടൊപ്പം സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.</p>
<p>പരിശോധനയിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി, ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി</title>
<link>https://thekeralajournal.com/2514</link>
<guid>https://thekeralajournal.com/2514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a123f302917e.jpg" length="154566" type="image/jpeg"/>
<pubDate>Sun, 24 May 2026 05:28:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥനയും പരിഗണിച്ച് കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. തുടക്ക ദിനം മുതൽ തന്നെ വലിയ ജനത്തിരക്കാണ് ഫെസ്റ്റിലേക്ക് അനുഭവപ്പെട്ടത്. നിലവിൽ ഹൈറേഞ്ചിലെ  വലിയ ആഘോഷ വേദിയായി ഫെസ്റ്റ് മാറിയിരിക്കുകയാണ്.</p>
<p>പ്രതിദിനം സംഘടിപ്പിക്കുന്ന കലാപരിപാടികൾ, ലൈവ് മ്യൂസിക് ഷോകൾ, ഡിജെ നൈറ്റുകൾ, കോമഡി മെഗാഷോകൾ എന്നിവയും ജനശ്രദ്ധ നേടുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ എന്നിവ കുടുംബസമേതം എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നു.</p>
<p>കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദമൊരുക്കുന്ന അമ്യൂസ്മെന്റ് പാർക്കും ഗെയിം സോണുകളും ഫെസ്റ്റിന് കൂടുതൽ നിറം പകരുന്നുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ലൈവ് ഫുഡ് കോർട്ടും തിരക്കേറിയ കൺസ്യൂമർ സ്റ്റാളുകളും സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.</p>
<p>ഓരോ ദിവസവും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളോടെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപകടയാത്ര ഒരുക്കി നത്തുകല്ല് ഇരട്ടയാർ റോഡ്: പൈപ്പ് ഇടാൻ എടുത്ത കുഴി മൂടാത്തത് അപകട ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/2513</link>
<guid>https://thekeralajournal.com/2513</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a11aeef5e99d.jpg" length="133300" type="image/jpeg"/>
<pubDate>Sat, 23 May 2026 19:14:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ റോഡിന് കുറുകെ എടുത്ത കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി ദിവസങ്ങൾ മുമ്പ് എടുത്ത കുഴി ഇതുവരെ പൂർണമായി മൂടാതിരുന്നതോടെ പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a11af03ae951.jpg" alt=""></p>
<p>നിരപ്പായ റോഡിൽ കുറുകെ എടുത്തിരിക്കുന്ന കുഴി വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വ്യക്തമായി കാണാൻ കഴിയുന്നത്. ഇതോടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.</p>
<p>നിമിഷംതോറും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാനായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് അപകടമുണ്ടായതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു.</p>
<p>രാത്രി സമയങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. പലതവണ ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.</p>
<p>അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആവശ്യപ്പെടുന്നു</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടക്ക് സമീപം വാഹനാപകടം</title>
<link>https://thekeralajournal.com/2512</link>
<guid>https://thekeralajournal.com/2512</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : പ്രവീൺ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a119913a01a6.jpg" length="149176" type="image/jpeg"/>
<pubDate>Sat, 23 May 2026 17:40:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലബ്ബക്കടയിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ അല്ല. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2511</link>
<guid>https://thekeralajournal.com/2511</guid>
<description><![CDATA[ വാർഡുകൾ തോറും നിയമനം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a110b52eff75.jpg" length="105552" type="image/jpeg"/>
<pubDate>Sat, 23 May 2026 07:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പാർട്ട് ടൈം പ്രോജക്ട് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'കെയർ ആൻഡ് സേഫ്' (CARE N SAFE), 'ഇല നേച്ചർ ഫൗണ്ടേഷൻ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.</p>
<p>​പ്രതിമാസം 15,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന മികച്ചൊരു തൊഴിലവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 25 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.</p>
<p>​കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരും, ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂർ ഈ പ്രോജക്ട് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ തയ്യാറുള്ളവരുമായ വനിതകൾക്കാണ് മുൻഗണന. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർന്ന് സ്ഥിരനിയമനം നൽകുന്നതായിരിക്കും.</p>
<p>​താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര് താഴെക്കാണുന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത ശേഷം  മേയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറ്റർവ്യൂ നടപടികളിൽ പങ്കടുക്കേണ്ടതാണ്.</p>
<p>NB: ഇന്റർവ്യൂ സ്ഥലം പിറകെ അറിയിക്കും.</p>
<p>​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പർ:</p>
<p>📞 62821 72161</p>]]> </content:encoded>
</item>

<item>
<title>ബാങ്കുകളിൽ നിന്ന് വരുന്ന ‘PMSBY Renewal Due’ സന്ദേശം; ആശങ്കപ്പെടേണ്ടതുണ്ടോ.?? എന്താണ് പദ്ധതി??</title>
<link>https://thekeralajournal.com/2510</link>
<guid>https://thekeralajournal.com/2510</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10f1e73162e.jpg" length="48263" type="image/jpeg"/>
<pubDate>Sat, 23 May 2026 05:45:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>“Renewal Due: Please maintain sufficient balance, Rs.20 in BANK NAME Bank A/c XXX12345 for PMSBY premium due on May 2026” </strong>എന്ന തരത്തിലുള്ള സന്ദേശങ്ങൾ അടുത്തിടെ നിരവധി ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുകയാണ്. പലരും ഇത് തട്ടിപ്പാണോയെന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ, മറ്റുചിലർക്ക് ഇത് എന്ത് പദ്ധതിയാണെന്നതിൽ വ്യക്തതയില്ല.</p>
<p>ഇത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പദ്ധതിയുടെ വാർഷിക പ്രീമിയം പുതുക്കൽ അറിയിപ്പാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്.</p>
<p>18 മുതൽ 70 വയസ്സ് വരെയുള്ള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പദ്ധതിയിൽ അംഗമാകാം. വർഷത്തിൽ വെറും 20 രൂപയാണ് പ്രീമിയം. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഓരോ വർഷവും ജൂൺ ഒന്നുമുതൽ അടുത്ത വർഷം മെയ് 31 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.</p>
<p><strong>ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ</strong></p>
<p>പദ്ധതിയുടെ ഭാഗമായി അപകട മരണത്തിനും സ്ഥിര വൈകല്യത്തിനുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.</p>
<ul>
<li>അപകട മരണത്തിന് 2 ലക്ഷം രൂപ</li>
<li>പൂർണ സ്ഥിര വൈകല്യത്തിന് 2 ലക്ഷം രൂപ</li>
<li>ഭാഗിക സ്ഥിര വൈകല്യത്തിന് 1 ലക്ഷം രൂപ</li>
</ul>
<p>അതേസമയം, സ്വാഭാവിക മരണം, ഹൃദയാഘാതം, രോഗബാധ എന്നിവ മൂലമുള്ള മരണങ്ങൾക്ക് ഈ പദ്ധതിയിൽ ക്ലെയിം ലഭിക്കില്ല.</p>
<p><strong>എന്തുകൊണ്ടാണ് ബാങ്ക് ബാലൻസ് ആവശ്യപ്പെടുന്നത്?</strong></p>
<p>വാർഷിക പ്രീമിയമായ 20 രൂപ അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കാനാണ് ബാങ്കുകൾ ഉപഭോക്താക്കളോട് മതിയായ ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നത്. അക്കൗണ്ടിൽ തുക ഇല്ലെങ്കിൽ പോളിസി പുതുക്കപ്പെടാതെ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കാനും സാധ്യതയുണ്ട്.</p>
<p><strong>ക്ലെയിം ലഭിക്കാൻ എന്ത് ചെയ്യണം?</strong></p>
<p>അപകടമോ അപകട മരണവുമുണ്ടായാൽ ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ വിവരം അറിയിച്ച് ക്ലെയിം അപേക്ഷ സമർപ്പിക്കണം.</p>
<p> <strong>സാധാരണയായി ആവശ്യമായ രേഖകൾ</strong>:</p>
<ul>
<li>ക്ലെയിം അപേക്ഷ</li>
<li>ആധാർ/തിരിച്ചറിയൽ രേഖ</li>
<li>ബാങ്ക് പാസ്‌ബുക്ക്</li>
<li>പോലീസ് FIR അല്ലെങ്കിൽ അപകട റിപ്പോർട്ട്</li>
<li>ആശുപത്രി രേഖകൾ</li>
<li>മരണ സർട്ടിഫിക്കറ്റ്</li>
<li>പോസ്റ്റ്മോർട്ടം റിപ്പോർട്ട് (ആവശ്യമായാൽ)</li>
</ul>
<p>രേഖകൾ പരിശോധിച്ച ശേഷം ഇൻഷുറൻസ് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.</p>
<p><strong>പദ്ധതിയുടെ ഗുണങ്ങൾ</strong></p>
<ul>
<li>വളരെ കുറഞ്ഞ പ്രീമിയം</li>
<li>സാധാരണക്കാരന് സാമ്പത്തിക സുരക്ഷ</li>
<li>ബാങ്ക് വഴി ലളിതമായ പുതുക്കൽ</li>
<li>തൊഴിലാളികൾക്കും സ്ഥിരം യാത്ര ചെയ്യുന്നവർക്കും പ്രയോജനകരം</li>
</ul>
<p><strong>ഉയരുന്ന പരാതികൾ</strong></p>
<p>ചില ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തമായ സമ്മതമില്ലാതെ പദ്ധതിയിൽ ചേർത്തുവെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം പിടിച്ച വിവരം പിന്നീട് മാത്രമാണ് അറിയാനായത്. ക്ലെയിം നടപടികൾ വൈകുന്നതും രേഖാപരമായ ബുദ്ധിമുട്ടുകളും സംബന്ധിച്ച പരാതികളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</strong></p>
<ul>
<li>വരുന്ന സന്ദേശങ്ങൾ ബാങ്കിൻ്റെ തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.</li>
<li>സന്ദേശങ്ങൾക്ക് മറുപടി നൽകേണ്ടതില്ല</li>
<li>പദ്ധതി നിർബന്ധിതമല്ല</li>
<li>തുടരാൻ താൽപര്യമില്ലെങ്കിൽ ബാങ്കിൽ അപേക്ഷ നൽകി ഒഴിവാക്കാം</li>
<li>അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിൽ പോളിസി ലാപ്സ് ആകാം</li>
<li>നോമിനി വിവരങ്ങൾ ശരിയായി നൽകിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം</li>
<li>സംശയം തോന്നിയാൽ ബാങ്കിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പ് വരുത്തുക</li>
</ul>
<p>വളരെ കുറഞ്ഞ പ്രീമിയത്തിൽ അടിസ്ഥാന അപകട ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നതിനാൽ സാധാരണക്കാരിൽ പലരും PMSBY തുടരുന്നുണ്ടെങ്കിലും, ഇത് സമ്പൂർണ ലൈഫ് ഇൻഷുറൻസിന് പകരമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>]]> </content:encoded>
</item>

<item>
<title>കെ&#45;ടെറ്റ് ഫലം വൈകുന്നു; നിയമനവും പ്രമോഷനും പ്രതിസന്ധിയില്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക</title>
<link>https://thekeralajournal.com/2509</link>
<guid>https://thekeralajournal.com/2509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10efa5f1a4b.jpg" length="51401" type="image/jpeg"/>
<pubDate>Sat, 23 May 2026 05:37:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. വിജ്ഞാപനപ്രകാരം 60 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല.</p>
<p>ഫലം വൈകുന്നതോടെ ഈ അധ്യയനവര്‍ഷം എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ വലിയ അനിശ്ചിതത്വത്തിലാണ്. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിവിധ സ്ഥാപനങ്ങളില്‍ നിയമനനടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കെ-ടെറ്റ് യോഗ്യത തെളിയിക്കാനാകാത്തത് പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുമെന്ന ആശങ്ക ശക്തമാക്കുന്നു.</p>
<p>അതേസമയം, വിരമിക്കാന്‍ രണ്ട് വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെ-ടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷം നടന്ന ആദ്യ പരീക്ഷയെന്ന നിലയില്‍ സര്‍വീസിലുള്ള അധ്യാപകരും ഫലം കാത്തിരിക്കുകയാണ്. നിലവിലെ അധ്യാപകരില്‍ പലര്‍ക്കും ഫലം ലഭിക്കാത്തതിനാല്‍ പ്രമോഷന്‍, സ്ഥിരനിയമനം ഉള്‍പ്പെടെയുള്ള സേവനാനുകൂല്യങ്ങളും വൈകുന്നുവെന്നാണ് പരാതി.</p>
<p>വിദ്യാലയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നവരും ഫലം പുറത്തുവരാനായി കാത്തിരിക്കുകയാണ്. ഇതിനിടെ, മുമ്പ് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ സര്‍വീസിലുള്ള അധ്യാപകര്‍ക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായതും ഉദ്യോഗാര്‍ഥികളില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.</p>
<p>പരീക്ഷാഫലം വന്ന ശേഷമേ വിദ്യാഭ്യാസവകുപ്പില്‍ നേരത്തേ നിയമനം നേടിയവര്‍ക്കുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കാനാകൂവെന്ന സാഹചര്യവും അനിശ്ചിതത്വം കൂട്ടുകയാണ്. എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ-ടെറ്റ് ഫലം പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.</p>
<p>പരീക്ഷാഭവന്റെ മെല്ലെപ്പോക്കാണ് ഫലം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു</title>
<link>https://thekeralajournal.com/2508</link>
<guid>https://thekeralajournal.com/2508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10edc9a4baa.jpg" length="70578" type="image/jpeg"/>
<pubDate>Sat, 23 May 2026 05:29:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽമഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 29 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.ശാന്തമ്പാറ, കാഞ്ചിയാർ, ചക്കുപള്ളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<p> രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ Dr. ജോബിൻ G. ജോസഫ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. M.R. ഷെറിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.</p>
<p>വേനൽമഴ ശക്തമായതോടെ വൈറൽ പനിയും ജില്ലയിൽ വ്യാപകമാകുന്നുണ്ട്. ഒരു ദിവസം മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ 163 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.</p>
<p>ഇതിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എലിപ്പനി കേസാണിത്.</p>
<p><strong>എന്താണ് ഡെങ്കിപ്പനി?</strong></p>
<p>Dengue Fever ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ്. സാധാരണ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.</p>
<p><strong>പ്രധാന രോഗലക്ഷണങ്ങൾ</strong></p>
<ul style="list-style-type: circle;">
<li>പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന പനി</li>
<li>കടുത്ത തലവേദന</li>
<li>കണ്ണിന് പിന്നിലും പേശികളിലും സന്ധികളിലും വേദന</li>
<li>നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ</li>
<li>ഓക്കാനം, ഛർദ്ദി</li>
</ul>
<p><strong>പ്രതിരോധ മാർഗങ്ങൾ</strong></p>
<p>ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.</p>
<p>ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രധാന മുൻകരുതലുകൾ:</p>
<ul style="list-style-type: square;">
<li>ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിക്കുക</li>
<li>ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ, തേങ്ങാക്കൊമ്പുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുക</li>
<li>കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക</li>
<li>പനി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</li>
<li>സ്വയം ചികിത്സ ഒഴിവാക്കുക</li>
</ul>
<p>ആരോഗ്യവകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാലുവർഷ ബിരുദ കോഴ്‌സുകളിലെ ആശങ്കകൾ പരിഹരിക്കും: മന്ത്രി റോജി എം. ജോൺ</title>
<link>https://thekeralajournal.com/2507</link>
<guid>https://thekeralajournal.com/2507</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10eb093ca81.jpg" length="85210" type="image/jpeg"/>
<pubDate>Sat, 23 May 2026 05:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവകലാശാലകളിലെ നാലുവർഷ ബിരുദ കോഴ്‌സുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ നിലനിൽക്കുന്ന ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.</p>
<p>യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർണായക ഇടപെടലുകൾ നടത്താൻ കഴിയണമെന്നും അതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>നാലുവർഷ ബിരുദ കോഴ്‌സുകൾ റിവ്യൂ ചെയ്യും</strong></p>
<p>സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് സംവിധാനത്തെക്കുറിച്ച് വ്യാപകമായ പരാതികളും ആശങ്കകളും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർഥികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും, കോഴ്‌സ് നടത്തിപ്പിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ചും നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ഇത്തരം വിഷയങ്ങൾ വിശദമായി പരിശോധിച്ച് കോഴ്‌സിനെക്കുറിച്ച് സമഗ്ര റിവ്യൂ നടത്തുമെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.</p>
<p><strong>ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കും</strong></p>
<p>കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമായ വകുപ്പുകളിൽ ഒന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നിരവധി പ്രശ്നങ്ങൾ മേഖലയെ ബാധിക്കുന്നുണ്ടെന്നും, യുവതലമുറ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചതെന്നും, ആ പ്രതീക്ഷയ്‌ക്ക് ഒത്തുയരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>വി.സി നിയമനങ്ങൾ വേഗത്തിലാക്കും</strong></p>
<p>സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച മന്ത്രി, സർവകലാശാലകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് വൈസ് ചാൻസലർമാർ നിർണായകമാണെന്ന് പറഞ്ഞു.</p>
<p>ഇൻ-ചാർജ് ഭരണത്തെ യുഡിഎഫ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും, കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച് പരമാവധി വേഗത്തിൽ വി.സി നിയമനങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p><strong>പ്രിൻസിപ്പൽ നിയമനങ്ങളിൽ ഗുണനിലവാരത്തിന് മുൻഗണന</strong></p>
<p>സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽ നിയമന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച മന്ത്രി, നിയമനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി മാത്രമേ വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിലെ നിയമനങ്ങളെക്കുറിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി അറിയിച്ചു.</p>
<p><strong>സൗജന്യ ബിരുദപഠനം: ഇപ്പോൾ പ്രതികരിക്കാനില്ല</strong></p>
<p>ബിരുദ പഠനം സൗജന്യമാക്കുമെന്ന മുൻ സർക്കാർ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നയപരമായ വിഷയമാണെന്നും നിലവിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>കേന്ദ്രഫണ്ടുകൾ പരമാവധി നേടും</strong></p>
<p>ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ സംസ്ഥാനത്തിന്റെ അവകാശമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിൽ നിന്ന് പരമാവധി ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കുമെന്നും, എന്നാൽ ആശയപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>അധ്യാപക-വിദ്യാർഥി സംഘടനകളുമായി കൂടിക്കാഴ്ച</strong></p>
<p>അധ്യാപക സംഘടനകളുമായും വിദ്യാർഥി സംഘടനകളുമായും ഉടൻ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. അധികാരമേറ്റ ശേഷം വകുപ്പിന്റെ നിലവിലെ അവസ്ഥ മനസിലാക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p><strong>ഗുണമേൻമയുള്ള വിദ്യാഭ്യാസം ലക്ഷ്യം</strong></p>
<p>ഗുണനിലവാരവും മികവാർന്നതുമായ വിദ്യാഭ്യാസ സംവിധാനമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ കാലത്ത് നടത്തിയ ഹയർ എഡ്യൂക്കേഷൻ കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും, അവ നടപ്പാക്കാനുള്ള കർമ്മപരിപാടികൾ വേഗത്തിലാക്കുമെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2506</link>
<guid>https://thekeralajournal.com/2506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a105543459f3.jpg" length="29934" type="image/jpeg"/>
<pubDate>Fri, 22 May 2026 18:38:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.</p>
<p>കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ഷൈജു (41) ആണ് മരിച്ചത്.</p>
<p>ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. </p>]]> </content:encoded>
</item>

<item>
<title>​ സീനിയർ ചേമ്പർ ഇന്റർനാഷണൽ, കട്ടപ്പന ലീജിയൻ സ്ഥാനാരോഹണവും കുടുംബസംഗമവും..</title>
<link>https://thekeralajournal.com/2505</link>
<guid>https://thekeralajournal.com/2505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fbe0c17387.jpg" length="65442" type="image/jpeg"/>
<pubDate>Fri, 22 May 2026 07:53:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>​കട്ടപ്പന:</p>
<p>സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും ഞായർ വൈകിട്ട് 5.30ന് കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവൻ എം ഉദ്ഘാടനം ചെയ്യും. ലീജിയൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും.</p>
<p>​ഭാരവാഹികളായി സാജൻ ജോസഫ് (പ്രസിഡന്റ്), ഇ ആർ അശോക് (സെക്രട്ടറി), തങ്കച്ചൻ ആനിക്കാമുണ്ടയിൽ (ട്രഷറർ), കെ കെ റെജി (വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ ജേക്കബ് എബ്രഹാം, ഇ ആർ അശോക്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ഒഴുകിയെത്തി; ജനസാഗരമായി കട്ടപ്പന ഫെസ്റ്റിലെ DJ ഷോ</title>
<link>https://thekeralajournal.com/2504</link>
<guid>https://thekeralajournal.com/2504</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb6ca8a62e.jpg" length="76426" type="image/jpeg"/>
<pubDate>Fri, 22 May 2026 07:22:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ ഡിജെ ഷോയിൽ പങ്കടുക്കാൻ ആയിരങ്ങളാണ് കട്ടപ്പന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യുവജനങ്ങളുടെ വൻ സാന്നിധ്യത്തോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.</p>
<p>പ്രശസ്ത സിനിമാതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫുക്രു അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടിയാണ് ഇന്നലെ പ്രധാന ആകർഷണമായത്. ഡിജെ സംഗീതത്തിനും ലൈറ്റ് ഷോകൾക്കും ഒപ്പമെത്തിയ ആവേശം പരിപാടിയെ ആഘോഷമാക്കി മാറ്റി.</p>
<p>പരിപാടി ആസ്വദിക്കാൻ യുവജനമാണ് കൂടുതലായും എത്തിയത്. കുടുംബസമേതം എത്തി ആഘോഷത്തിൽ പങ്കുചേർന്നവരും നിരവധിയായിരുന്നു.പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.</p>
<p>കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അത് ബാധിച്ചില്ലെന്നാണ് ഫെസ്റ്റിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും</title>
<link>https://thekeralajournal.com/2503</link>
<guid>https://thekeralajournal.com/2503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb12adae05.jpg" length="111009" type="image/jpeg"/>
<pubDate>Fri, 22 May 2026 06:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നാളെ മുതൽ താൽക്കാലികമായി നിർത്തിവെക്കും.</p>
<p>വേനൽമഴ ശക്തമായതും അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതുമായതിനാൽ വലതുകര കനാലിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ നിർത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കേണ്ടതിനാൽ ഇന്ന് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p>നാളെ മുതൽ നിലവിലെ 39 അടി ജലനിരപ്പ് 37 അടിയായി താഴ്ത്തിയ ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ഷട്ടറുകൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തെ ആംപ്ലേറ്റ് ബോൾട്ടുകളിൽ തുരുമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തീരുമാനമായത്.</p>
<p>ഡാമിലെ ആകെ ആറു ഷട്ടറുകളും ഘട്ടംഘട്ടമായി പ്രത്യേകം അറ്റകുറ്റപ്പണി നടത്തും. നിലവിൽ രണ്ട് ഷട്ടറുകളിലൂടെയാണ് നിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാമത്തെ ഷട്ടറിലൂടെ 10 സെന്റീമീറ്ററും നാലാമത്തെ ഷട്ടറിലൂടെ 50 സെന്റീമീറ്ററും ജലം ഒഴുകുന്നുണ്ട്.</p>
<p>ഡാമിലെ ജലനിരപ്പ് കുറയുന്നത് റിസർവോയർ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം, ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സമയത്ത് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ എം.വി.ഐ.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരിയിൽ ബൈക്ക് അപകടം: കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2502</link>
<guid>https://thekeralajournal.com/2502</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/img_6a0fafd2dd46b0-63560108-96570423.gif" length="14915" type="image/jpeg"/>
<pubDate>Fri, 22 May 2026 06:52:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി ടൗണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.</p>
<p>രാജകുമാരി ബി ഡിവിഷനിൽ താമസിക്കുന്ന ചാണകപ്പാറ സ്വദേശിനി സുശീല ശശി (48)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സുശീല നടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. കുംഭപാറ സ്വദേശിയായ ജോഷ്വയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുശീലയെ ഇടിച്ച ശേഷം ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ ബൈക്ക് യാത്രികനായ ജോഷ്വയ്ക്കും പരിക്കേറ്റു. നെറ്റിയിലും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു</title>
<link>https://thekeralajournal.com/2501</link>
<guid>https://thekeralajournal.com/2501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0edf059334d.jpg" length="73375" type="image/jpeg"/>
<pubDate>Thu, 21 May 2026 16:01:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : സെന്‍ട്രല്‍ ജങ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചക്ക കയറ്റിവന്ന പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി കാല്‍നടയാത്രികനെയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee3f77356e.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0eac6759.jpg" alt=""></p>
<p>അപകടത്തിൽ പിക്കപ്പ് കാല നടയാത്രിയകൻ്റെ തലയിൽ കൂടെ കയറി ഇറങ്ങി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.അപകടത്തിൽ ഒരു ഓട്ടോ , സ്കൂട്ടർ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0dd88d87.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പതിനാറാം കേരള നിയമസഭ: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്</title>
<link>https://thekeralajournal.com/2500</link>
<guid>https://thekeralajournal.com/2500</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e71ab28d7d.jpg" length="128217" type="image/jpeg"/>
<pubDate>Thu, 21 May 2026 08:15:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രോ ടൈം സ്പീക്കർ ജി സുധാകരൻ്റെ മുന്നിൽ പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുമ്പാകെ ഇന്നലെ ലോക്ഭവനില്‍ ജി സുധാകരന്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.</p>
<p>വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുക്കുന്നതുവരെ സഭാ നടപടികൾ പ്രോ ടേം സ്പീക്കറായ ജി സുധാകരൻ നിയന്ത്രിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എംഎല്‍എയായിരുന്ന മുതിർന്ന അംഗം എന്ന നിലയിലാണ് ജി സുധാകരനെ പ്രോ ടേം സ്പീക്കറായി നിശ്ചയിച്ചത്.</p>
<p>ഇതിനിടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിലും ധാരണയായി. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ഉടൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേരും.</p>
<p>ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ മുതൽ ഡിജിപി വരെ പങ്കെടുക്കും. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി, മയക്കുമരുന്ന് വ്യാപനം, ഗുണ്ടാ ആക്രമണങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും. പൊലീസ് മർദനങ്ങളുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാടും യോഗത്തിൽ വ്യക്തമാക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e71cb054b4.jpg" alt=""></p>
<p>മന്ത്രിമാരും വകുപ്പുകളും</p>
<p>വി ഡി സതീശൻ – പൊതുഭരണം, ധനം, നിയമം, തുറമുഖം</p>
<p>രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്</p>
<p>സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി</p>
<p>കെ മുരളീധരൻ – ആരോഗ്യം, ദേവസ്വം</p>
<p>എ പി അനിൽകുമാർ – റവന്യൂ</p>
<p>പി സി വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം</p>
<p>എം ലിജു – എക്സൈസ്, സഹകരണം</p>
<p>റോജി എം ജോൺ – ഉന്നത വിദ്യാഭ്യാസം</p>
<p>ടി സിദ്ദിഖ് – കൃഷി</p>
<p>കെ എ തുളസി – പിന്നാക്ക ക്ഷേമം</p>
<p>ബിന്ദു കൃഷ്ണ – വനിതാ-ശിശുക്ഷേമം, തൊഴിൽ</p>
<p>ഒ ജെ ജനീഷ് – കായികം, യുവജനക്ഷേമം</p>
<p>പി കെ കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐടി</p>
<p>എൻ ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം</p>
<p>കെ എം ഷാജി – തദ്ദേശസ്വയംഭരണം</p>
<p>പി കെ ബഷീർ – പൊതുമരാമത്ത്</p>
<p>വി ഇ അബ്ദുൾ ഗഫൂർ – ഫിഷറീസ്</p>
<p>മോൻസ് ജോസഫ് – ജലസേചനം</p>
<p>അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്</p>
<p>ഷിബു ബേബി ജോൺ – വനം</p>
<p>സി പി ജോൺ – ഗതാഗതം</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ മഴ ശക്തമാകും; മെയ് 26ഓടെ കാലവർഷം എത്താൻ സാധ്യത</title>
<link>https://thekeralajournal.com/2499</link>
<guid>https://thekeralajournal.com/2499</guid>
<description><![CDATA[ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Thu, 21 May 2026 08:10:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് മഴ ശക്തമാകാനിടയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (ട്രഫ്) രൂപപ്പെട്ടിരിക്കുന്നതാണ് മഴ ശക്തമാകാനുള്ള പ്രധാന കാരണം.</p>
<p>ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മെയ് 26ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. മെയ് 20 മുതൽ 21 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയും കാറ്റും തുടരുമെന്നും അധികൃതർ അറിയിച്ചു.</p>
<p>മഴസാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.</p>
<p>അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ ഇടത്തരം തോതിലോ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് തുറസ്സായ ഇടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ഇന്ന് ഡി.ജെ നൈറ്റ് വിത്ത് ഫോം പാർട്ടി</title>
<link>https://thekeralajournal.com/2498</link>
<guid>https://thekeralajournal.com/2498</guid>
<description><![CDATA[ പ്രശസ്ത സിനിമ സോഷ്യൽ മീഡിയ താരം ഫുക്രുവിൻറെ കളേഴ്സ് എസ്എഫ്എക്സ് ഇന്ന് കട്ടപ്പനയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e6a8e75f6f.jpg" length="188343" type="image/jpeg"/>
<pubDate>Thu, 21 May 2026 07:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7.30 മുതൽ ആവേശം നിറഞ്ഞ ഡി.ജെ നൈറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളുടെ പ്രിയതാരവും സിനിമാ–സോഷ്യൽ മീഡിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായി മാറിയ ഫുക്രു അവതരിപ്പിക്കുന്ന “DJ FORM Party” യാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായി ഇന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.</p>
<p>ആധുനിക സംഗീതത്തിന്റെ താളങ്ങളും ലൈറ്റ് ഷോകളും നിറഞ്ഞ പരിപാടി യുവജനങ്ങൾക്കായി നവ്യാനുഭവമായിരിക്കും.ഇതാദ്യമായാണ് കട്ടപ്പനയിൽ ഫോം പാർട്ടിയുമായി ഫുക്രു എത്തുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടു ഫലം ‘നമ്മുടെ കേരളം’ ആപ്പിലൂടെ അറിയാം; മെയ് 26ന് ഫലം പ്രഖ്യാപിക്കും</title>
<link>https://thekeralajournal.com/2497</link>
<guid>https://thekeralajournal.com/2497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e65a9e7d66.jpg" length="138190" type="image/jpeg"/>
<pubDate>Thu, 21 May 2026 07:23:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കും. ഇത്തവണ വിദ്യാർഥികൾക്ക് പരീക്ഷാഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ പരിശോധിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് ഫലം ആപ്പിലൂടെ ലഭ്യമാക്കിയതിന് പിന്നാലെയാണ് പ്ലസ്ടു ഫലവും ഇതേ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത്.</p>
<p>പരീക്ഷാഫലം അറിയുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കി വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ഫലം പരിശോധിക്കാനാകുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ തന്നെ ആപ്പിലെ ഫലം പരിശോധിക്കുന്ന ലിങ്ക് സജീവമാകും.</p>
<p><strong>ഫലം പരിശോധിക്കേണ്ട വിധം</strong></p>
<p>ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0e659c844ba.jpg" alt=""></p>
<p>ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കി ലോഗിൻ ചെയ്യുക.</p>
<p>‘സേവനങ്ങൾ’ വിഭാഗത്തിലെ ‘Plus Two Results’ ഓപ്ഷൻ തിരഞ്ഞെടുക്കുക.</p>
<p>രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകുക.</p>
<p>പരീക്ഷാഫലം ഉടൻ സ്ക്രീനിൽ ലഭ്യമാകും.</p>]]> </content:encoded>
</item>

<item>
<title>കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്</title>
<link>https://thekeralajournal.com/2496</link>
<guid>https://thekeralajournal.com/2496</guid>
<description><![CDATA[ പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5f795670b.jpg" length="53666" type="image/jpeg"/>
<pubDate>Thu, 21 May 2026 06:57:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെഎസ്‌ആർടിസി ബസിലേക്ക് കൂറ്റൻ പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.</p>
<p>ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>കുമളി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ പുറകുവശത്തേക്കാണ് പാറ പതിച്ചത്. അപകടസമയത്ത് ബസിൽ ഏകദേശം 50ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee49cc8e43.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് വിവാദം: ഡി.വൈ.എഫ്‌.ഐ മാർച്ച് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2495</link>
<guid>https://thekeralajournal.com/2495</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5eba72826.jpg" length="105327" type="image/jpeg"/>
<pubDate>Thu, 21 May 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളും ഉണ്ടായി.</p>
<p>ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉണ്ടാക്കിയ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ഫെസ്റ്റ് സംഘടിപ്പിക്കാൻ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. എക്സിബിഷൻ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഭരണസമിതിയും ഉദ്യോഗസ്ഥരും ഫെസ്റ്റിന് അനുമതി നൽകിയെന്നാണ് ആരോപണം. കെ-സ്മാർട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായും നേതാക്കൾ ആരോപിച്ചു</p>
<p>ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.</p>
<p>പ്രദർശനത്തിനെന്ന പേരിൽ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാൻ സ്റ്റേഡിയം വിട്ടുനൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2494</link>
<guid>https://thekeralajournal.com/2494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Thu, 21 May 2026 06:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബിൽജൂ സാജു (26) എന്നിവരെയാണ് എസ്‌.ഐ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കാപ്പ കേസിൽ നിയമനടപടികൾ നേരിട്ടിരുന്ന അഭിജിത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. മാനന്തവാടി കേസിൽ ഇയാൾ കോടതിയുടെ ജാമ്യത്തിലായിരുന്നു. ബിൽജൂ സാജു അടിമാലി പോലീസ് സ്റ്റേഷനിലെ ലഹരി കേസിലും പ്രതിയാണ്.</p>
<p>ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഈ മാസം 18ന് സംഭവം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌.ഐയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും</title>
<link>https://thekeralajournal.com/2493</link>
<guid>https://thekeralajournal.com/2493</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d738bbbd1a.jpg" length="358965" type="image/jpeg"/>
<pubDate>Wed, 20 May 2026 14:10:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. പുതുക്കിയ വില ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശനെ പാൽവില വർധന സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്ന് മില്‍മ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.</p>
<p>മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിനുശേഷമാണ് വില വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ വിലയിൽ നാല് രൂപ കൂട്ടിയതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയാകും. കഴിഞ്ഞ സർക്കാർ തന്നെ വില വർധനയ്ക്ക് അംഗീകാരം നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പുതിയ വർധനവിലൂടെ കർഷകർക്ക് ലിറ്ററിന് 3.33 രൂപ അധികമായി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടൊപ്പം മില്‍മയുടെ മറ്റ് പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കാനാണ് സാധ്യത.</p>
<p>കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ പാൽവില കൂട്ടാൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തീരുമാനം നടപ്പാക്കിയിരുന്നില്ല.</p>]]> </content:encoded>
</item>

<item>
<title>ജീവന്റെ സംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2492</link>
<guid>https://thekeralajournal.com/2492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d5ab7e9cc5.jpg" length="44864" type="image/jpeg"/>
<pubDate>Wed, 20 May 2026 12:23:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജീവന്‍ ദൈവദാനമാണെന്നും ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും സംരക്ഷിച്ച് വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരണസംസ്‌കാരം ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.</p>
<p>മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന, തനിക്ക് ലഭിച്ച ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെ സ്വീകരിച്ച വ്യക്തിയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും മറ്റുള്ളവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും യാതൊരു കാരണവശാലും ജീവനെ നശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ച വിശുദ്ധ ജിയന്ന എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നയുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി.</p>
<p>പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്., ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ എന്നിവരും രൂപത, ഫൊറോന, ഇടവക ഭാരവാഹികളും നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും പിൻവലിക്കും</title>
<link>https://thekeralajournal.com/2491</link>
<guid>https://thekeralajournal.com/2491</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d556ba7d54.jpg" length="508273" type="image/jpeg"/>
<pubDate>Wed, 20 May 2026 12:02:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം–കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി V. D. സതീശൻ അറിയിച്ചു.</p>
<p>പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനുകളിലും നിലവിലുള്ള കേസുകള്‍ സ്വഭാവം പരിഗണിച്ച് പിന്‍വലിക്കാന്‍ കോടതിയില്‍ ശുപാര്‍ശ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.</p>
<p>പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീഡിയ–ഡിസൈൻ കോഴ്സുകളും തൊഴിൽ സാധ്യതകളും; ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സെമിനാർ 22 മുതൽ</title>
<link>https://thekeralajournal.com/2490</link>
<guid>https://thekeralajournal.com/2490</guid>
<description><![CDATA[ മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d4f2435636.jpg" length="133487" type="image/jpeg"/>
<pubDate>Wed, 20 May 2026 11:35:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്ലസ് ടു പഠനത്തിനു ശേഷം മീഡിയ, ഡിസൈൻ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകൾ തേടുന്ന വിദ്യാർഥികൾക്കായി മലയാള മനോരമയും കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളജും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കരിയർ സെമിനാറുകൾ സംഘടിപ്പിക്കുന്നു.</p>
<p>മേയ് 22 മുതൽ ആരംഭിക്കുന്ന സെമിനാറുകളിൽ മീഡിയ, ഡിസൈൻ മേഖലയിലെ പുതിയ പഠന സാധ്യതകളും തൊഴിൽ അവസരങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.</p>
<p>അനിമേഷൻ, ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ഇഫക്ട്സ്, മൾട്ടിമീഡിയ, ഫാഷൻ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലകളിൽ നിലവിലുള്ള പഠന കോഴ്സുകൾ, തൊഴിൽ സാധ്യതകൾ, പ്രായോഗിക പരിശീലന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.</p>
<p>മേയ് 22ന് തൊടുപുഴ ടൗൺ ഹാളിലും, 23ന് കട്ടപ്പന ടൗൺ ഹാളിലും, 25ന് അടിമാലി ടൗൺ ഹാളിലും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സെമിനാറുകൾ നടക്കുക.</p>
<p>ഇതിനുപുറമെ ജൂൺ 3ന് കോതമംഗലത്തെ യെൽദോ മാർ ബസേലിയോസ് കോളജ് ക്യാംപസ് സന്ദർശിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളജിലെ അനിമേഷൻ, മൾട്ടിമീഡിയ, ഇന്റീരിയർ ഡിസൈൻ, ഫാഷൻ ഡിസൈൻ കോഴ്സുകൾ, ലാബ് സൗകര്യങ്ങൾ, നൈപുണ്യ പരിശീലന സംവിധാനം എന്നിവയെക്കുറിച്ച് നേരിട്ട് അറിയാൻ കഴിയുന്നതാണ്.</p>
<p>സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് ആറുമാസത്തേക്കുള്ള തൊഴിൽവീഥിയും മനോരമ മലയാളം ഇയർബുക്കും സൗജന്യമായി ലഭിക്കും.</p>
<p>📞 വിവരങ്ങൾക്ക്: <strong>98461 10506, 98468 77776</strong></p>
<p><strong>രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക</strong></p>
<p><a href="https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform" title="രജിസ്ട്രേഷനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക">https://docs.google.com/forms/d/e/1FAIpQLSdwpYuDfu_wtT2dIB-Wkkg2f9Rn3GC627q1IJqCFy45ch-UTA/viewform</a></p>
<p></p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2489</link>
<guid>https://thekeralajournal.com/2489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d49a3c03d4.jpg" length="76773" type="image/jpeg"/>
<pubDate>Wed, 20 May 2026 11:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യാത്രികയെ ഇടിക്കുകയായിരുന്നു.</p>
<p>വാളക്കോട് ചോക്കാട് ഷേർലി ജോണിനാണ് പരിക്കേറ്റത്.അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഡാറ്റാ എന്‍ട്രി, ഡി.ടി.പി സൗജന്യ പരിശീലനം</title>
<link>https://thekeralajournal.com/2488</link>
<guid>https://thekeralajournal.com/2488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d3651bbb7a.jpg" length="62535" type="image/jpeg"/>
<pubDate>Wed, 20 May 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.</p>
<p>പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും.</p>
<p>താല്‍പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 23 വൈകിട്ട് 4.30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.</p>
<p>അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.</p>
<p>📞 കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2623304</p>
<p>9188581148</p>]]> </content:encoded>
</item>

<item>
<title>വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു</title>
<link>https://thekeralajournal.com/2487</link>
<guid>https://thekeralajournal.com/2487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d185f86f47.jpg" length="90402" type="image/jpeg"/>
<pubDate>Wed, 20 May 2026 07:41:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷനായ യോഗം വിലയിരുത്തി.</p>
<p>ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു.</p>
<p>വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ. ആശ യോഗത്തില്‍ വിശദീകരിച്ചു.</p>
<p>താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2486</link>
<guid>https://thekeralajournal.com/2486</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Wed, 20 May 2026 07:33:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണു ശക്തമായ മഴയായി കണക്കാക്കുന്നത്.</p>
<p>നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.</p>
<p>മലയോര മേഖലകളിലുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി</title>
<link>https://thekeralajournal.com/2485</link>
<guid>https://thekeralajournal.com/2485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d13237cd5d.jpg" length="120824" type="image/jpeg"/>
<pubDate>Wed, 20 May 2026 07:19:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.</p>
<p>ശാഖ പ്രസിഡന്റ് സജി തോമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഠനോപകരണ കിറ്റുകളുടെ വിതരണവും നടത്തി. ശാഖായോഗത്തില്‍ പ്രവര്‍ത്തിക്കുന്ന 177 കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.</p>
<p>യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി, യൂണിയൻ വനിതാസംഘം കൗണ്‍സിലര്‍ ബിൻസി സനീഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ, സെക്രട്ടറി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുണ്‍കുമാർ, ശാഖ കുമാരി–കുമാരസംഘം നേതാക്കന്മാർ, സൈബർസേന പ്രവര്‍ത്തകർ, കുടുംബയോഗം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>ശാഖ സെക്രട്ടറി സുരേഷ് കലയത്തോലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ കുമാർ കൊച്ചുവാഴയില്‍ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു</title>
<link>https://thekeralajournal.com/2484</link>
<guid>https://thekeralajournal.com/2484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d11c2633eb.jpg" length="131970" type="image/jpeg"/>
<pubDate>Wed, 20 May 2026 07:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡില്‍, പഴയ സെന്റ് സെബാസ്റ്റ്യൻ കോളേജിന് സമീപം മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിലേക്ക് ഒഴുകിപ്പോകുന്നത്.</p>
<p>കുടിവെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തില്‍ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് വെള്ളം ഒഴുകുന്നത്.</p>
<p>തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ</title>
<link>https://thekeralajournal.com/2483</link>
<guid>https://thekeralajournal.com/2483</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c34212259b.jpg" length="154559" type="image/jpeg"/>
<pubDate>Tue, 19 May 2026 15:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നാളുകളായി നാട്ടുകാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്ന കട്ടപ്പന ഓശാനം സ്കൂൾ–നേതാജി ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഏറെ നാളായി മന്ദഗതിയിൽ മുന്നേറിയിരുന്ന റോഡ് പുനർനിർമാണത്തിൻ്റെ  ടാറിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, നാളെയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.</p>
<p>കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളിൽ ഒന്നാണ് നേതാജി ബൈപാസ്. നഗരത്തിന്റെ ഹൃദയഭാഗത്തെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്ന ഈ റോഡ് തുറക്കുന്നതോടെ കട്ടപ്പനയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.</p>
<p>റോഡിൽ ഉയർന്ന നിലവാരത്തിലുള്ള ബി.എം.ബി.സി (Bituminous Macadam Bituminous Concrete) ടാറിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്ന, കൂടുതൽ മിനുസവും സുരക്ഷയും നൽകുന്ന രീതിയായതിനാൽ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c343a7e008.jpg" alt=""></p>
<p>തണലിടം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായതിനാൽ ഭാവിയിൽ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ റോഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂൾ മേഖലയും നഗരകേന്ദ്രവും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് പദ്ധതി.</p>
<p>നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാകുന്നതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതത്തിന് തുറക്കാനാകുന്നത് ഏറെ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2482</link>
<guid>https://thekeralajournal.com/2482</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ട് : ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c1ba6a37c8.jpg" length="129756" type="image/jpeg"/>
<pubDate>Tue, 19 May 2026 13:43:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ “കമ്മ്യൂണിറ്റി കണക്റ്റ്” പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്)യുടെ സഹകരണത്തോടെ കാൻസർ പ്രതിരോധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>മല്ലപ്പള്ളി ബ്ലോക്കിലെ 132 അങ്കണവാടി പ്രവർത്തകരിലൂടെ കാൻസർ പ്രതിരോധ ബോധവത്കരണം സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബോധവത്കരണ ക്ലാസ് നടന്നു.</p>
<p>ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും ഗവേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. സംഗീത ജിതിൻ ക്ലാസിന് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c1bb32456d.jpg" alt=""></p>
<p>ഐസിഡിഎസ് പ്രോജക്ട് ഓഫീസർ അംബിക അന്തർജനം അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ പദ്ധതി വിശദീകരണം നിർവഹിച്ചു.</p>
<p>തുടർന്ന് നടന്ന സംശയനിവാരണ സെഷനിലും പങ്കെടുത്തവർ സജീവമായി പങ്കാളികളായി. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ബിച്ചു പി. ബാബു, ഡോ. അനില, ഡോ. അന്നലിയ, മല്ലപ്പള്ളി ബ്ലോക്ക് ഐസിഡിഎസ് പ്രോജക്ട് സൂപ്പർവൈസർ സിന്ധു രമേശൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണം നടന്നു</title>
<link>https://thekeralajournal.com/2481</link>
<guid>https://thekeralajournal.com/2481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbcbcdb452.jpg" length="122949" type="image/jpeg"/>
<pubDate>Tue, 19 May 2026 06:58:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മൻമഥൻ നാടിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ഉഷപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടർത്തൽ, പ്രതിഷ്ഠ ഹോമം എന്നിവ നടന്നു.</p>
<p>രാവിലെ 7.56നും 10.07നും മദ്ധ്യേ മിഥുനരാശി നേരത്ത് അഷ്ടബന്ധ നവീകരണ കലശം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ എന്നിവ നടത്തി. ക്ഷേത്രാചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി, ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സോജു ശാന്തി, പ്രതീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ സഹകാർമികരായി.</p>
<p>വൈകിട്ട് നടന്ന ചുറ്റമ്പല സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമർപ്പണ സന്ദേശം നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>അഡ്വ. കെ.ബി. സെൽവം, ജിപ്സി ജിമ്മി, കെ.എസ്. അനിൽകുമാർ, എൻ.ടി. ബിനോദ്, പി.ജെ. ജോൺസൺ, ജോബിൻ ഐമനത്ത്, ഗിരിജ ലാലു വരകിൽ, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, ജോമോൻ, അഖിൽ സാബു, കെ.എം. സുനിൽ, പ്രീത ബിജു, മിനി സജി, ബിബിൻ കുന്നിനിയിൽ, സുനീഷ് കോട്ടൂർ, തങ്കച്ചൻ പുത്തേട്ട്, അജീഷ് വാത്താത്ത്, മണി എഴുമാവിൽ, റെജി നമ്പ്യാർമഠത്തിൽ, ജയചന്ദ്രൻ പൂവാങ്കൽ, സന്തോഷ് വാത്താത്ത്, നിഷാ അനൂപ്, ഗോവിന്ദ് പി. തങ്കച്ചൻ, നന്ദന ജയചന്ദ്രൻ, ശ്രീലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു.</p>
<p>ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്ത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ വിശ്വദർശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച “നടന വിസ്മയം-2026” അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 28ന്</title>
<link>https://thekeralajournal.com/2480</link>
<guid>https://thekeralajournal.com/2480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbbe4d42b4.jpg" length="267500" type="image/jpeg"/>
<pubDate>Tue, 19 May 2026 06:54:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തൊടുപുഴ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.</p>
<p>പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജില്ലയിൽ സ്ഥിരതാമസമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.</p>
<p>ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.</p>
<p>തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഓണറേറിയമായി ലഭിക്കും.</p>
<p>താത്പര്യമുള്ളവർ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222399.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2479</link>
<guid>https://thekeralajournal.com/2479</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Tue, 19 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്.</p>
<p>അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.</p>
<p>0.9 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;quot;വിസ്മയം&amp;quot; തീർത്ത് വിഡി : വൻ  ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു</title>
<link>https://thekeralajournal.com/2478</link>
<guid>https://thekeralajournal.com/2478</guid>
<description><![CDATA[ പുതുമുഖങ്ങൾക്ക് മുൻ തൂക്കവുമായി പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ.രണ്ടു വനിതാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a9f6ca7651.jpg" length="85182" type="image/jpeg"/>
<pubDate>Mon, 18 May 2026 10:41:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ജന സാഗരമായിരുന്നു ഒത്തു കൂടിയത്.</p>
<p>21 അംഗ മന്ത്രിസഭയിലെ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ മൂന്നിൽ രണ്ട് ഭാഗവും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ഉൾപ്പെടെ 14 പേരാണ് ആദ്യമായി മന്ത്രിമാരാകുന്നത്. ഇവരിൽ ആറുപേർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നതും.</p>
<p>സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.</p>
<p>കോൺഗ്രസിൽ നിന്നുള്ള പുതുമുഖ മന്ത്രിമാരായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ,ഒ.ജെ. ജനീഷ്, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവർ ഇടം നേടി.</p>
<p>മുസ്ലിം ലീഗിൽ നിന്ന് പി.കെ. ബഷീർ, കെ.എം. ഷാജി,  എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ആദ്യമായി മന്ത്രിസഭയിലെത്തി. സി.എം.പി പ്രതിനിധിയായി സി.പി. ജോൺ ആദ്യമായി മന്ത്രിയായി.</p>
<p>മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ്. മുൻപ് മന്ത്രിമാരായിരുന്നവരിൽ കെ. മുരളീധരൻ,  എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്,  മോൻസ് ജോസഫ് എന്നിവരും ഉൾപ്പെടുന്നു.</p>
<p>മന്ത്രിമാരിൽ പ്രായമേറിയത് 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. 73 വയസ്സുള്ള സണ്ണി ജോസഫാണ് രണ്ടാമത്തെ മുതിർന്ന മന്ത്രി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി 37 കാരനായ യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ. ജനീഷാണ്.</p>
<p><strong>വി.ഡി. സതീശൻ മന്ത്രിസഭ</strong></p>
<p>വി.ഡി. സതീശൻ (മുഖ്യമന്ത്രി)</p>
<p>പി.കെ. കുഞ്ഞാലിക്കുട്ടി</p>
<p>രമേശ് ചെന്നിത്തല</p>
<p>സണ്ണി ജോസഫ്</p>
<p>കെ. മുരളീധരൻ</p>
<p>മോൻസ് ജോസഫ്</p>
<p>ഷിബു ബേബി ജോൺ</p>
<p>സി.പി. ജോൺ</p>
<p>അനൂപ് ജേക്കബ്</p>
<p>എ.പി. അനിൽകുമാർ</p>
<p>ബിന്ദു കൃഷ്ണ</p>
<p>പി.സി. വിഷ്ണുനാഥ്</p>
<p>എം. ലിജു</p>
<p>ടി. സിദ്ദിഖ്</p>
<p>റോജി എം. ജോൺ</p>
<p>ഒ.ജെ. ജനീഷ്</p>
<p>കെ.എ. തുളസി</p>
<p>പി.കെ. ബഷീർ</p>
<p>എൻ. ഷംസുദ്ദീൻ</p>
<p>കെ.എം. ഷാജി</p>
<p>വി.ഇ. അബ്ദുൾ ഗഫൂർ</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വെണ്മണിയിൽ വാഹനാപകടം : ഒരാൾ മരണപ്പെട്ടു</title>
<link>https://thekeralajournal.com/2477</link>
<guid>https://thekeralajournal.com/2477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a991ebff11.jpg" length="137012" type="image/jpeg"/>
<pubDate>Mon, 18 May 2026 10:06:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വെണ്മണിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്മണി–വണ്ണപ്പുറം റോഡിൽ വാഗണാർ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.</p>
<p>അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനാണ് മരിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0a99cc0d7e2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയെ ചിരിയിലാഴ്ത്തി ജോബി പാല; കട്ടപ്പന ഫെസ്റ്റിൽ തിരക്കേറുന്നു</title>
<link>https://thekeralajournal.com/2476</link>
<guid>https://thekeralajournal.com/2476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a8e29d2fc2.jpg" length="137410" type="image/jpeg"/>
<pubDate>Mon, 18 May 2026 09:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ചിരിയുടെ മേളം തീർത്ത് സിനിമാതാരം ജോബി പാല അവതരിപ്പിച്ച കോമഡി മെഗാഷോ ശ്രദ്ധേയമായി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന പരിപാടി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.</p>
<p>കുടുംബങ്ങളോടൊപ്പം യുവാക്കളും കുട്ടികളും നിരവധി അതിഥി തൊഴിലാളികളും ആവേശത്തോടെ പങ്കെടുത്തത് ഫെസ്റ്റിന്റെ വൈവിധ്യവും ജനപങ്കാളിത്തവും കൂടുതൽ ശ്രദ്ധേയമാക്കി. ജോബി പാലയുടെ ഹാസ്യപ്രകടനങ്ങളും സ്റ്റേജ് ഇന്ററാക്ഷനുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ മുഴുവൻ വേദിയും ആഘോഷാന്തരീക്ഷത്തിലായി.</p>
<p>വിവിധ ഭാഷകളിലുള്ള കാണികൾ ഒരുപോലെ പരിപാടി ആസ്വദിച്ചതും ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>വിഡി സതീശൻ മന്ത്രിസഭയിൽ ഹൈറേഞ്ചിന് മന്ത്രിയില്ല</title>
<link>https://thekeralajournal.com/2475</link>
<guid>https://thekeralajournal.com/2475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6a4808375.jpg" length="46031" type="image/jpeg"/>
<pubDate>Mon, 18 May 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പിന്നോക്ക ജില്ലയായ ഇടുക്കിയിൽ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ജില്ലയിൽ നിന്നുണ്ടായ മന്ത്രിമാരിലൂടെ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് പ്രതിഷേധത്തിന് പിന്നിൽ.</p>
<p>ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള M. M. മണി മന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ച് മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായതോടെയും ജില്ലയ്ക്ക് വിവിധ പദ്ധതികൾ ലഭിച്ചു.</p>
<p>അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലെണ്ണം ഹൈറേഞ്ച് മേഖലയിലും ഒന്ന് ലോറേഞ്ചിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോറേഞ്ചിലെ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.</p>
<p>എന്നാൽ ഇത്തവണ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് നേടിയിട്ടും ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനുവദിക്കാത്തതിൽ യു.ഡി.എഫ് അനുഭാവികളിലും പൊതുസമൂഹത്തിനിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ഇത് സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.</p>
<p>മുൻകാല മന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ വികസന നേട്ടങ്ങൾ നേരിട്ട് അനുഭവിച്ച മേഖലയായതിനാൽ ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനിവാര്യമാണെന്ന ആവശ്യമാണ് ശക്തമാകുന്നത്. വിജയിച്ച നിയുക്ത എം.എൽ.എമാർക്കും ഇതേ ആഗ്രഹമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്</title>
<link>https://thekeralajournal.com/2474</link>
<guid>https://thekeralajournal.com/2474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a693bafe30.jpg" length="101977" type="image/jpeg"/>
<pubDate>Mon, 18 May 2026 06:50:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>Cpim ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം ഇടുക്കി ജില്ലയിലെ തിരിച്ചടിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.</p>
<p>മുൻ മന്ത്രി M. M. മണിയെ മത്സരരംഗത്തിറക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. K. K. ജയ ചന്ദ്രൻ്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃത്വതലത്തിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശദമായി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.</p>
<p>യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം P. Raajeev സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.</p>
<p>ഇതിന് പിന്നാലെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനവും സംഘടനാ കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കം; നഗരത്തിലെ ഓട ശുചീകരണം ഊർജിതമാക്കി തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2473</link>
<guid>https://thekeralajournal.com/2473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6842ec4ab.jpg" length="142661" type="image/jpeg"/>
<pubDate>Mon, 18 May 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകള്‍ മാലിന്യവും മണ്ണും നിറഞ്ഞ് സ്ലാബുകള്‍ നിരങ്ങി വീണ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പതിവ്.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോലാനി, മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരം, ബേക്കറി ജംഗ്ഷന്‍, ഭീമ ജംഗ്ഷന്‍, റോട്ടറി ജംഗ്ഷന്‍, ഷാപ്പുംപടി, നന്ദിലത്ത് ജംഗ്ഷന്‍, വെങ്ങല്ലൂര്‍, വടക്കുംമുറി, മങ്ങാട്ടുകവല, കാരിക്കോട്, കുമ്പങ്കല്ല്, ടൗണ്‍, കിഴക്കേ അറ്റം, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരാഴ്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.</p>
<p>ഇന്നലെ കാഞ്ഞിരമറ്റം കവല ഭാഗത്ത് സ്ലാബുകള്‍ ഉയര്‍ത്തിമാറ്റി ഓടകള്‍ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.</p>
<p>നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ വിപുലമായ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രാദേശിക ജനപങ്കാളിത്തത്തോടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ക്ലബ്ബുകള്‍, മറ്റ് സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത</title>
<link>https://thekeralajournal.com/2472</link>
<guid>https://thekeralajournal.com/2472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a67ba4abf6.jpg" length="81032" type="image/jpeg"/>
<pubDate>Mon, 18 May 2026 06:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് ഇടവക സമൂഹവും നാടും. 43 വയസ്സായിരുന്നു.</p>
<p>വാഴക്കുളത്തുനിന്ന് മടങ്ങുന്നതിനിടെ നെല്ലിമറ്റത്തിന് സമീപം വെച്ചാണ് ഫാ. ജോസഫ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.</p>
<p>ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളിയുടെ വികാരിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും സ്നേഹവും ആദരവും നേടിയ വൈദികനായിരുന്നു അദ്ദേഹം. പ്രാർഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ വേർപാട് വിശ്വാസികളെയും ഹൈറേഞ്ച് മേഖലയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.</p>
<p>ശനിയാഴ്ച രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിനുശേഷം, മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തി സംസ്‌കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം ; വിഡി സതീശൻ മന്ത്രിസഭ ഇന്ന് അധികാരമേൽക്കും</title>
<link>https://thekeralajournal.com/2469</link>
<guid>https://thekeralajournal.com/2469</guid>
<description><![CDATA[ വിഡി സതീശനൊപ്പം 20 അംഗ മന്ത്രിസഭയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09f00af09d3.jpg" length="59793" type="image/jpeg"/>
<pubDate>Mon, 18 May 2026 05:03:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a09f01b472b3.jpg" alt=""></p>
<p>തിരുവനന്തപുരം: സംസ്ഥാനത്ത് രൂപംകൊള്ളുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ 20 അംഗ മന്ത്രിസഭയുടെ അന്തിമ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർക്ക് ഇന്നലെ ഔദ്യോഗികമായി കൈമാറി. തിരുവനന്തപുരത്തെ രാജ്ഭവനിലെത്തി പട്ടിക സമർപ്പിച്ച ശേഷമാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.</p>
<p>ഇന്ന് രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുൾപ്പെടെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മന്ത്രിസഭാ രൂപീകരണ നടപടികളിലൊന്നാണിതെന്നും വിവിധ ഘടകകക്ഷി നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും സതീശൻ പറഞ്ഞു.</p>
<p>മുന്നണിയിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിമിതമായ അവസരങ്ങൾ കാരണം അർഹതയുള്ള പല നേതാക്കളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നതിൽ വിഷമമുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി തുറന്നുപറഞ്ഞു. വിവിധ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക അന്തിമമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പുതിയ മന്ത്രിസഭയിൽ കോൺഗ്രസിനും ഘടകകക്ഷികൾക്കും നിന്നുള്ള പ്രമുഖർ ഇടംപിടിച്ചിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, എം. ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, മോൻസ് ജോസഫ്, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവർ മന്ത്രിസഭയിൽ അംഗങ്ങളാകും.</p>
<p>നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ നെയും നിശ്ചയിച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് നൽകുമെന്നും സതീശൻ അറിയിച്ചു.</p>
<p><strong>പ്രധാന വകുപ്പുകൾ ഇങ്ങനെ</strong></p>
<p>മുഖ്യമന്ത്രി വി.ഡി. സതീശൻ — ധനകാര്യവും തുറമുഖവും</p>
<p>രമേശ് ചെന്നിത്തല — ആഭ്യന്തരവും വിജിലൻസും</p>
<p>സണ്ണി ജോസഫ് — റവന്യൂ</p>
<p>കെ. മുരളീധരൻ — വൈദ്യുതി</p>
<p>പി.സി. വിഷ്ണുനാഥ് — ടൂറിസവും സാംസ്കാരികവും</p>
<p>എ.പി. അനിൽകുമാർ — ആരോഗ്യം</p>
<p>സി.പി. ജോൺ — ഗതാഗതം</p>
<p>ഒ.ജെ. ജനീഷ് — യുവജനക്ഷേമം</p>
<p>ടി. സിദ്ദിഖ് — വനം</p>
<p>ബിന്ദു കൃഷ്ണ — വനിതാ-ശിശുക്ഷേമം</p>
<p>എം. ലിജു — എക്‌സൈസും സഹകരണവും</p>
<p>രാജ്ഭവന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2471</link>
<guid>https://thekeralajournal.com/2471</guid>
<description><![CDATA[ നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09feea75657.jpg" length="120523" type="image/jpeg"/>
<pubDate>Sun, 17 May 2026 23:16:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഓശാനംസ്കൂൾ കവല നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?</title>
<link>https://thekeralajournal.com/2470</link>
<guid>https://thekeralajournal.com/2470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09fdefbadbe.jpg" length="88276" type="image/jpeg"/>
<pubDate>Sun, 17 May 2026 23:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കി ജില്ല വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിധി നിർണയം നടത്തിയതെന്നാണ് പൊതുവായ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെത്തിയ വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രിയായതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.</p>
<p>ജില്ലയിൽ വർഷങ്ങളായി തുടരുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം തടഞ്ഞതോടെ സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നാണ് ആരോപണം. 2016 വരെ നിയമാനുസൃതമായി അനുവദിച്ചിരുന്ന കെട്ടിട നിർമാണങ്ങൾ പിന്നീട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനവാസ മേഖലകളുടെ വികസനം തടസ്സപ്പെട്ടുവെന്നാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.</p>
<p>കുടിയേറ്റക്കാരെയും ഭൂകയ്യേറ്റക്കാരെയും ഒരേ രീതിയിൽ കാണരുതെന്നും യഥാർത്ഥ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല ഭൂകയ്യേറ്റങ്ങളും നടന്നതെന്നും അതിന്റെ ബാധ്യത സാധാരണ കർഷകരുടെ മേൽ ചുമത്തരുതെന്നും വിമർശനം ഉയരുന്നു. സർക്കാർ ഭൂമികളുടെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യമാണ്.</p>
<p>കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം ശക്തമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉപയോഗം നിയമപരമാക്കണമെന്നും ഇതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കാമെന്നുമാണ് അഭിപ്രായം.</p>
<p>2023ലെ ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വർഷങ്ങളായി സർക്കാർ അനുമതിയോടെയും നികുതി അടച്ചും നടത്തിയ നിർമാണങ്ങളെ പിന്നീട് കുറ്റകരമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് വിമർശനം. ഫീസ് അടച്ച് മാപ്പ് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിയിടുന്നതായും ആരോപണമുണ്ട്.</p>
<p>സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വ്യക്തത വേണമെന്ന ആവശ്യം ശക്തമാണ്. രാജവിളംബരങ്ങളുടെ പേരിൽ മുഴുവൻ പ്രദേശങ്ങളെയും വനഭൂമിയായി കാണുന്നത് യുക്തിരഹിതമാണെന്നും നിരവധി മേഖലകളിൽ സർക്കാർ തന്നെ പതിവുകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വനഭൂമിയിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫീൽഡ് കമ്മിറ്റികളെ നിയോഗിച്ചതും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.</p>
<p>ഭൂപതിവ് ചട്ടത്തിലെ “എൻക്രോച്ച്മെന്റ്” എന്ന സാങ്കേതിക പദത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് നിരവധി കേസുകൾ ഉയർന്നതെന്നും സർക്കാർ യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. 1971 വരെ കൈവശം വച്ച ഭൂമികൾക്ക് പട്ടയം നൽകാനായുള്ള നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നുവെന്നും അത് സർക്കാർ ശക്തമായി കോടതിയിൽ വിശദീകരിക്കണമെന്നുമാണ് ആവശ്യം.</p>
<p>വന്യജീവി ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടും ജനങ്ങൾ ശക്തമായ നടപടി ആവശ്യപ്പെടുന്നു. വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത് തടയാൻ കേന്ദ്ര നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം വേണമെന്നും ആവശ്യമുയരുന്നു. വനത്തിനുള്ളിലെ ജലക്ഷാമവും ശത്രുസസ്യങ്ങളുടെ വ്യാപനവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന പഠനങ്ങൾ ഉണ്ടായിട്ടും അവ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.</p>
<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കിയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ നേത്ര പരിശോധന ക്യാമ്പ്</title>
<link>https://thekeralajournal.com/2467</link>
<guid>https://thekeralajournal.com/2467</guid>
<description><![CDATA[ മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09a11f324d8.jpg" length="99824" type="image/jpeg"/>
<pubDate>Sun, 17 May 2026 16:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ഡെവലപ്മെൻ്റ്സ സൊസൈറ്റി കോഴിമല യൂണിറ്റിന്റെയും ,തേജസ് എസ്.എച്ച്.ജി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുരിക്കാശ്ശേരി അൽഫോൻസാ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം, റെറ്റിന സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേത്രപരിശോധന നടത്തും. ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലിന്റെ സേവനങ്ങളും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടാതെ, ക്യാമ്പിൽ 20 ശതമാനം ഡിസ്കൗണ്ടിൽ കണ്ണടകൾ ലഭ്യമാക്കുമെന്നും സർജിക്കൽ ഇൻഷുറൻസ് പരിശോധനകളും ലഭ്യമാകുമെന്നും അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 97472 20991, 97442 43755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി</title>
<link>https://thekeralajournal.com/2468</link>
<guid>https://thekeralajournal.com/2468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09cd43ee91c.jpg" length="137410" type="image/jpeg"/>
<pubDate>Sun, 17 May 2026 15:45:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയുടെ ആഘോഷ രാവുകൾക്ക് സംഗീതത്തിന്റെ ആവേശതാളം പകർന്ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി കട്ടപ്പന ഫെസ്റ്റ് 2K26 വേദിയെ ആവേശക്കടലാക്കി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സംഗീതനിശയിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പ്രസീതയും സംഘവും കാഴ്ചവെച്ചത്.</p>
<p>ജനപ്രിയ നാടൻപാട്ടുകളും ഫോക് ഗാനങ്ങളും സ്റ്റേജ് പെർഫോമൻസുമായി അവതരിപ്പിച്ചപ്പോൾ കാണികൾ കൈയടികളോടെയും ആർപ്പുവിളികളോടെയും പരിപാടിയെ ഏറ്റെടുത്തു. കുടുംബസമേതം എത്തിയ ജനക്കൂട്ടം വേദിക്ക് മുന്നിൽ നിറഞ്ഞുനിന്നത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. ഗാനങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകരും ചുവടുവെച്ചതോടെ കട്ടപ്പന ഫെസ്റ്റ് വേദി ഉത്സവലഹരിയിൽ മുങ്ങി.</p>
<p>ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, മെഗാ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, വിവിധ പ്രദർശന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് വലിയ ജനപങ്കാളിത്തമാണ് സമ്മാനിക്കുന്നത്. സംഗീതവും ആഘോഷവും ഒരുമിച്ചുചേർന്ന ഇന്നലത്തെ രാത്രി കട്ടപ്പന ഫെസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയ നിമിഷങ്ങളിലൊന്നായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2466</link>
<guid>https://thekeralajournal.com/2466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a094ee41c3e6.jpg" length="156398" type="image/jpeg"/>
<pubDate>Sun, 17 May 2026 10:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ‍.ഡി‍.പി യോഗം മലനാട് യൂണിയൻ 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖ യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മലനാട് എസ്.എൻ‍.ഡി‍.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f0a9d1a4.jpg" alt=""></p>
<p>ചടങ്ങിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ പി.ആർ. രമേശ്, ശാഖ പ്രസിഡന്റ് മനോജ് പതാലിൽ, ശാഖ സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, അരുൺകുമാർ, ഷിജോ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനിൽ സഹദേവൻ, സെക്രട്ടറി ഷിനു ലാൽ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f1a32646.jpg" alt=""></p>
<p>യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ രാഹുൽ സാബു, കാശിനാഥ് സന്തോഷ്, വിനായകൻ, അദ്വൈത്, അഥുൻ, ബിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>യുവ വൈദികൻ കുഴഞ്ഞുവീണു മരിച്ചു</title>
<link>https://thekeralajournal.com/2465</link>
<guid>https://thekeralajournal.com/2465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a092085efe8d.jpg" length="37806" type="image/jpeg"/>
<pubDate>Sun, 17 May 2026 07:27:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) അന്തരിച്ചു. സഹവികാരിയെ യാത്രയയയ്ക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>1983 ഒക്ടോബർ 17ന് ജോർജിയാർ കോയിക്കൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ഫാ. ജോസഫ് ജനിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 2013 ഡിസംബർ 30ന് ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വൈദികപട്ടം സ്വീകരിച്ചത്. ബി.എ ഫിലോസഫി, ബി.ഫാം, ബി.ടെക് ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.</p>
<p>2014ൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സഹവികാരിയായാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് കട്ടക്കാല, കനകക്കുന്ന്, കിളിയാർകണ്ടം, ആൽപ്പാറ, തൊവരയാർ, മുരിക്കുംതൊട്ടി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പ്രയർ ഗ്രൂപ്പ് ഡയറക്ടർ, ചുരുളി സാന്തോം പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, വൊക്കേഷൻ ഗൈഡൻസ് കോ-ഓർഡിനേറ്റർ, കെസിവൈഎം റീജണൽ ഡയറക്ടർ, ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.</p>
<p>സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന് രാവിലെ 7ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11.30 മുതൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയും സമാപന ശുശ്രൂഷകൾക്കുശേഷവും സംസ്കാരം നടക്കും.</p>
<p>സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്</title>
<link>https://thekeralajournal.com/2464</link>
<guid>https://thekeralajournal.com/2464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a091a7f109c5.jpg" length="135126" type="image/jpeg"/>
<pubDate>Sun, 17 May 2026 07:01:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.</p>
<p>സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ജോൺ നെടിയപാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, ബോസ് തള്ളിച്ചിറ, പി.എസ്. ജേക്കബ്, ഷാഹുൽ മങ്ങാട്ട്, പി. പൗലോസ്, അക്ബർ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.</p>
<p>മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ എം.എച്ച്. സജീവ്, ബിജോയ് ജോൺ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, ജോമോൻ കുഴിപ്പറമ്പിൽ, സണ്ണി വട്ടക്കാട്ട്, സാബു വടശ്ശേരി, അഡ്വ. സണ്ണി കുരട്ടുപറമ്പിൽ, സുലൈമാൻ ഹമീദ്, പത്മാവതി രഘുനാഥ്, ഉഷ ജേക്കബ്, അഗസ്തി ആലപ്പാട്ട്, ശ്യാം മനോജ്, ജോർജ് ജോൺ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2463</link>
<guid>https://thekeralajournal.com/2463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0919c323ce2.jpg" length="56113" type="image/jpeg"/>
<pubDate>Sun, 17 May 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈന്ദവ സമുദായ നേതാക്കളെ തെരുവിലിറങ്ങി അപമാനിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. അധികാരം ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ചിലർ സമുദായ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.</p>
<p>വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ എന്നിവർ കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണെന്നും, സ്വന്തം സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.</p>
<p>സമുദായ നേതാക്കളെ അപമാനിക്കുന്നവർ തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമ്പോൾ ഇരവാദം ഉയർത്തരുതെന്നും ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇടത്-വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണെന്നും അവർ ആരോപിച്ചു.</p>
<p>നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ യു.ഡി.എഫിനുള്ളിൽ കടന്നുകയറിയിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുവെന്നും, ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>കട്ടപ്പനയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പാർഥേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ.യു., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ശ്രീരാജ് പി.പി., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സുബീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2462</link>
<guid>https://thekeralajournal.com/2462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a081e6a1e2a1.jpg" length="88471" type="image/jpeg"/>
<pubDate>Sat, 16 May 2026 13:06:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വനം-വന്യജീവി വകുപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തേക്കടിയിൽ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ശില്പശാല ഉദ്ഘാടനം ചെയ്തു.</p>
<p>വായനക്കാരെയും എഴുത്തുകാരെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും പരിസ്ഥിതി ബോധമുള്ള പുതിയ സാഹിത്യ സംസ്കാരം വളർത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>സാഹിത്യ ക്യാമ്പ് ഡയറക്ടറും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ, കവയത്രിമാരായ കനിമോൾ, ജെ. പ്രമീള ദേവി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>മെയ് 17 വരെ നീണ്ടുനിൽക്കുന്ന ‘അക്ഷരപ്രകൃതി 2026’യിൽ വിവിധ സാഹിത്യ ചർച്ചകളും പരിസ്ഥിതി സംവാദങ്ങളും ചിന്താവേദികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/2461</link>
<guid>https://thekeralajournal.com/2461</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07cd4a2acf7.jpg" length="80338" type="image/jpeg"/>
<pubDate>Sat, 16 May 2026 07:20:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളிலும் പ്രത്യേക ശ്രദ്ധ വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.</p>
<p>അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇത്തവണ തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 26ഓടെ കാലവര്‍ഷം കേരളത്തിലെത്താമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാല് ദിവസം വരെ നേരത്തെയോ വൈകിയോ എത്താന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷ സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 24നായിരുന്നു കാലവര്‍ഷം കേരളതീരത്ത് എത്തിയത്.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്</title>
<link>https://thekeralajournal.com/2460</link>
<guid>https://thekeralajournal.com/2460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c77e81128.jpg" length="100389" type="image/jpeg"/>
<pubDate>Sat, 16 May 2026 06:55:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ സി.എസ്. ഫൈസല്‍, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരുക്കേറ്റത്.</p>
<p>പരിക്കേറ്റവരെ നിസാര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം</p>
<p>👉 <a href="https://www.facebook.com/share/v/1G8fP4gre1/">അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ</a> </p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1G8fP4gre1/"></video>https://www.facebook.com/share/v/1G8fP4gre1/ </p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ്  : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു</title>
<link>https://thekeralajournal.com/2459</link>
<guid>https://thekeralajournal.com/2459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c5f3d32bd.jpg" length="109368" type="image/jpeg"/>
<pubDate>Sat, 16 May 2026 06:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2കെ26ല്‍ ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു. അപൂര്‍വവും ആകര്‍ഷകവുമായ പക്ഷികളെ ഒരേ വേദിയില്‍ പരിചയപ്പെടുത്തുന്ന ഷോ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.</p>
<p>വര്‍ണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക അവതരണം എല്ലാ ദിവസവും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2കെ26 ഈ മാസം 24 വരെ കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടരും. ലൈവ് ബേര്‍ഡ് ഷോയ്‌ക്കുപുറമെ ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മെഗാ ഫുഡ് കോര്‍ട്ട്, ലൈവ് സ്റ്റേജ് പരിപാടികള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അപകടത്തില്‍പ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് പോലീസ്</title>
<link>https://thekeralajournal.com/2458</link>
<guid>https://thekeralajournal.com/2458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Sat, 16 May 2026 06:43:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ വോട്ടെണ്ണൽ ദിനമായ രാത്രിയിൽ പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.</p>
<p>അപകടത്തിൽ പരിക്കേറ്റത് ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറാണ്. അപകടത്തിന് പിന്നാലെ വിനോദ് കുമാർ സമീപത്തുള്ള സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിലെത്തിയ സഹോദരൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർമാർ പോകാൻ തയ്യാറായില്ലെന്നാണ് പരാതി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.</p>
<p>സംഭവത്തിൽ പരാതി ലഭിച്ചതോടെ രാത്രി സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചില ഡ്രൈവർമാർ മദ്യപിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പലരും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>കട്ടപ്പനയിലെ ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്തെ ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ചെറിയ ദൂര ഓട്ടങ്ങൾക്കുപോലും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വള്ളക്കടവ് ഭാഗത്തേക്കുള്ള സമാന്തര സർവീസുകളിലേക്കാണ് ചില ഡ്രൈവർമാർ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.</p>
<p>ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ‘ഫോർ ഹയർ’ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ പല വാഹനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ടും വരാത്ത പക്ഷം വാഹന നമ്പർ സഹിതം പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ പോൾ ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിന് ഇ-മെയിൽ വഴിയോ പരാതിപ്പെടാം.</p>
<p>ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതൽ മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കാനാകും. പിഴ ചുമത്തൽ മുതൽ പെർമിറ്റ് റദ്ദാക്കൽ വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/2457</link>
<guid>https://thekeralajournal.com/2457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c3ef1c8de.jpg" length="110126" type="image/jpeg"/>
<pubDate>Sat, 16 May 2026 06:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷന്റെ ഏഴാമത് ജില്ലാ സമ്മേളനം വാഴത്തോപ്പില്‍ സംഘടിപ്പിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.</p>
<p>പി.കെ. ലംബോധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.</p>
<p>മാർട്ടിൻ കെ. മാർട്ടിൻ, ബാലകൃഷ്ണൻ കല്ലന, മത്തായി പി.എം, എ.എം ജോൺസൺ, ആർ. വേണുഗോപാൽ, ആർ. രവികുമാർ, വി.യു. കുരുവിള എന്നിവർ സംസാരിച്ചു.</p>
<p>വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി.പി. ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എല്‍.സി : ഇടുക്കിയില്‍ 99.28 ശതമാനം വിജയം</title>
<link>https://thekeralajournal.com/2456</link>
<guid>https://thekeralajournal.com/2456</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c2ed35b8a.jpg" length="124565" type="image/jpeg"/>
<pubDate>Sat, 16 May 2026 06:35:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.</p>
<p>തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയശതമാനം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458 പേരും 6102 പേരും വിജയിച്ചു.</p>
<p>ജില്ലയില്‍ 539 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 വിദ്യാര്‍ഥികള്‍ (88 ആണ്‍കുട്ടികള്‍, 180 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 271 പേര്‍ (88 ആണ്‍കുട്ടികള്‍, 183 പെണ്‍കുട്ടികള്‍) ഈ നേട്ടം സ്വന്തമാക്കി.</p>
<p>വിജയശതമാനത്തില്‍ സംസ്ഥാനത്ത് 10-ാം സ്ഥാനത്താണ് ഇടുക്കി ജില്ല. കഴിഞ്ഞ വര്‍ഷം ജില്ല ഏഴാം സ്ഥാനത്തായിരുന്നു.</p>
<p>കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ വിജയശതമാനത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 99.58 ശതമാനവും, 2024ല്‍ 99.68 ശതമാനവും, 2023ല്‍ 99.79 ശതമാനവുമായിരുന്നു വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 1272 പേര്‍ക്കും 2024ല്‍ 1573 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നപ്പോള്‍, ഇത്തവണ അത് 539 ആയി കുറഞ്ഞു.</p>
<p>നൂറുമേനി വിജയം നേടിയ 125 സ്കൂളുകള്‍</p>
<p>ജില്ലയില്‍ 125 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 64 സർക്കാർ സ്കൂളുകളും, 53 എയ്ഡഡ് സ്കൂളുകളും, 8 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 138 സ്കൂളുകളും 2024ല്‍ 145 സ്കൂളുകളും നൂറുമേനി വിജയം നേടിയിരുന്നു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്‌.എസ്.എസിലായിരുന്നു. 256 പേര്‍ പരീക്ഷയെഴുതിയതില്‍ 255 പേര്‍ വിജയിച്ചു. 10 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.</p>
<p>എയ്ഡഡ് സ്കൂളുകളില്‍ കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 345 പേരില്‍ 343 പേര്‍ വിജയിക്കുകയും 32 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.</p>
<p>അണ്‍എയ്ഡഡ് സ്കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 95 പേരും വിജയിച്ചു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്‌.എസിലായിരുന്നു. പരീക്ഷയെഴുതിയ ആറുപേരും വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ മുക്കുളം എസ്‌.ജി.എച്ച്‌.എസിലും അണ്‍എയ്ഡഡ് സ്കൂളുകളില്‍ നെടുങ്കണ്ടം എസ്‌.ഡി.എ.ഇ.എച്ച്‌.എസിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഈ സ്കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>“ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്”; രൂക്ഷ വിമർശനവുമായി സി.പി. മാത്യു</title>
<link>https://thekeralajournal.com/2455</link>
<guid>https://thekeralajournal.com/2455</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f25722e74.jpg" length="60941" type="image/jpeg"/>
<pubDate>Fri, 15 May 2026 15:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ്നെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് “മൂക്കാതെ പഴുത്ത നേതാവാണ്”ന്നും എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നും സി.പി. മാത്യു.</p>
<p>സംഘടന മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ പിന്തുണ എംപി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പി.ടി. തോമസ് ൻ്റേ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം ലഭിക്കാൻ കാരണമായതെന്നും സി.പി. മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്നും അദ്ദേഹം വിമർശിച്ചു.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.</p>
<p>പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായ അച്ചടക്ക നടപടികൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ് നേരത്തെ പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് നേതൃത്വം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു</p>]]> </content:encoded>
</item>

<item>
<title>പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2454</link>
<guid>https://thekeralajournal.com/2454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f0fa55263.jpg" length="91354" type="image/jpeg"/>
<pubDate>Fri, 15 May 2026 15:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പൈനാവ് മേഖലയിലെ ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.</p>
<p>ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് രേഖകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു പരിശോധന. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07% വിജയം</title>
<link>https://thekeralajournal.com/2453</link>
<guid>https://thekeralajournal.com/2453</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06efb7bcba7.jpg" length="74303" type="image/jpeg"/>
<pubDate>Fri, 15 May 2026 15:34:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 99.07 ശതമാനമാണ് വിജയശതമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്</p>
<p>ഈ വർഷം 4.17 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. അതിൽ 4,14,290 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 30,514 ആണ്. </p>
<p>പെൺകുട്ടികൾ 99.22 ശതമാനം വിജയവും ആൺകുട്ടികൾ 98.93 ശതമാനം വിജയവും നേടി. ജില്ലകളിൽ പത്തനംതിട്ടയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത്.</p>
<p>വിദ്യാർത്ഥികൾക്ക് keralaresults.nic.in, results.kite.kerala.gov.in, sslcexam.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും സഫലം ആപ്പ്, ഡിജിലോക്കർ, വാട്ട്‌സ്ആപ്പ് സേവനം എന്നിവ വഴിയും ഫലം പരിശോധിക്കാം.</p>
<p>99.5 ശതമാനമായിരുന്നു കഴിഞ്ഞ വർഷം വിജയശതമാനം. 30504 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 61449 ആയിരുന്നു. പരീക്ഷ എഴുതിയ ആണ്‍കുട്ടികളുടെ എണ്ണം 210727 ആണ്. ഇവരില്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 280474 പേർ വിജയിച്ചു. 230563 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 210982 പേർ വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എം ജി ബിരുദ ഏകജാലകം 2026: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2452</link>
<guid>https://thekeralajournal.com/2452</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06de5aa1772.jpg" length="73499" type="image/jpeg"/>
<pubDate>Fri, 15 May 2026 14:20:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എംജി യൂണിവേഴ്സിറ്റി യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകൾ ഒഴികെയുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല ഗ്രാജുവേറ്റ് സ്‌കൂളിലെ 4+1 പ്രോഗ്രാമിലേക്കുമുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.</p>
<p>പ്ലസ് ടു പരീക്ഷാഫലം ലഭിച്ച വിദ്യാർത്ഥികൾക്കു മാത്രമാണ് നിലവിൽ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുക. പ്ലസ് ടു ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾ ഇപ്പോൾ അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>
<p>അപേക്ഷ സമർപ്പിക്കൽ, കോളേജ്-കോഴ്‌സ് ഓപ്ഷനുകൾ തിരഞ്ഞെടുക്കൽ തുടങ്ങിയ നടപടികൾ സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പോർട്ടൽ വഴിയായിരിക്കും നടത്തുക.</p>
<p>കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷനും ; 9446982769</p>]]> </content:encoded>
</item>

<item>
<title>പെട്രോൾ&#45;ഡീസൽ വില കൂട്ടി</title>
<link>https://thekeralajournal.com/2451</link>
<guid>https://thekeralajournal.com/2451</guid>
<description><![CDATA[ ലിറ്ററിന് 3 രൂപയുടെ വർധന ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0678979f00a.jpg" length="83903" type="image/jpeg"/>
<pubDate>Fri, 15 May 2026 07:06:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഇന്ധനവില പുതുക്കി നിശ്ചയിച്ചതോടെയാണ് വർധന നിലവിൽ വന്നത്.</p>
<p>പുതിയ നിരക്കുകൾ പ്രകാരം പെട്രോളിന് ലിറ്ററിന് ₹3.14 വരെയും ഡീസലിന് ₹3.11 വരെയും വർധന രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികളും ഗതാഗതച്ചെലവും അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും.</p>
<p>അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നതും, ദീർഘനാളായി വില വർധിപ്പിക്കാത്തതിനാൽ എണ്ണക്കമ്പനികൾക്ക് ഉണ്ടായ നഷ്ടവും പരിഗണിച്ചാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.</p>
<p>ഇന്ധനവില വീണ്ടും ഉയർന്നതോടെ സാധാരണക്കാരുടെ ജീവിതച്ചെലവിലും ഗതാഗത മേഖലയിലും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അതേസമയം വില വർധന മുന്നിൽകണ്ട് കേരളത്തിലെ ചില പെട്രോൾ പമ്പുകളിൽ മൊത്തവിതരണത്തിന് എണ്ണക്കമ്പനികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്</title>
<link>https://thekeralajournal.com/2450</link>
<guid>https://thekeralajournal.com/2450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0673da606e9.jpg" length="142211" type="image/jpeg"/>
<pubDate>Fri, 15 May 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിന്റെ ഭാഗമായ ഏലപ്പാറ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>വാർഡ് മെമ്പർ ആന്റപ്പൻ എൻ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ പി.എച്ച്‌.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ശർമ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.</p>
<p>ആരോഗ്യ പ്രവർത്തകരായ മധു, അനിൽ, ശാന്തമ്മ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പരിപാടിയിൽ ആഹ്വാനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണം : ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2449</link>
<guid>https://thekeralajournal.com/2449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a067314c064d.jpg" length="130370" type="image/jpeg"/>
<pubDate>Fri, 15 May 2026 06:42:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാമ്മ ബേബി, സെക്രട്ടറി അജി കെ. തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>
<p>തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലും കലാപരിപാടികൾ അവതരിപ്പിച്ചു. ഗവ. കോളേജ് കട്ടപ്പന, ഭാരത് മാതാ കോളേജ്, അൽ-അസർ കോളേജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയടക്കം 21 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും</title>
<link>https://thekeralajournal.com/2448</link>
<guid>https://thekeralajournal.com/2448</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0671ce4fbd4.jpg" length="86318" type="image/jpeg"/>
<pubDate>Fri, 15 May 2026 06:37:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ മെയ് 18-ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം 21 അംഗങ്ങളടങ്ങിയ പൂര്‍ണ മന്ത്രിസഭയും അന്നേ അധികാരമേല്‍ക്കും.</p>
<p>എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയും പ്രൗഢഗംഭീരമായും ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും.</p>
<p>നിയമസഭാ കക്ഷി യോഗത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് വി.ഡി. സതീശന്റെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രമേയത്തെ പിന്താങ്ങി.</p>
<p>വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്നെങ്കിലും രമേശ് ചെന്നിത്തല കത്തയച്ച് പിന്തുണ അറിയിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.</p>
<p>യോഗത്തിന് ശേഷം വി.ഡി. സതീശൻ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. സണ്ണി ജോസഫും മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തി</p>]]> </content:encoded>
</item>

<item>
<title>എസ്‌എസ്‌എല്‍സി പരീക്ഷാഫലം ; പ്രഖ്യാപനം ഉച്ചയ്ക്ക് 3ന്</title>
<link>https://thekeralajournal.com/2446</link>
<guid>https://thekeralajournal.com/2446</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0437a5ede52.jpg" length="463820" type="image/jpeg"/>
<pubDate>Fri, 15 May 2026 06:33:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. പി.ആർ‍.ഡി ചേംബറിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഫലപ്രഖ്യാപനം നടത്തും.</p>
<p>എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപേർഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.</p>
<p>ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാനാകും.</p>
<p>ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:</p>
<p>kbpe.kerala.gov.in⁠�</p>
<p>results.digilocker.gov.in⁠�</p>
<p>sslexam.kerala.gov.in⁠�</p>
<p>results.kite.kerala.gov.in⁠�</p>
<p>PRD Kerala⁠�</p>
<p>കൂടാതെ, നമ്മുടെ കേരളം മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ വാട്സാപ്പ് നമ്പറായ 9188619958 മുഖേനയും പരീക്ഷാഫലം ലഭ്യമാകും.</p>]]> </content:encoded>
</item>

</channel>
</rss>