<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</title>
<link>https://thekeralajournal.com/rss/author/Kerala Journal</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>നാളികേര കൃഷി വികസന സന്ദേശ സദസ്സ് നടത്തി</title>
<link>https://thekeralajournal.com/3623</link>
<guid>https://thekeralajournal.com/3623</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984b61327e7.jpg" length="173357" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:44:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി ടി.വി. പുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചെമ്മനത്തുകര ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കായി നാളികേര കൃഷി വികസന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.എം. മജീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ.എം. ചൈതന്യ നാളികേര ദിന സന്ദേശം നൽകി.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വാർഡ് മെമ്പർ ദീപ ബിജു, പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നാളികേര ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനവും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>മാലിന്യത്തിൽ നിന്ന് പൂക്കളം; ഹരിത ഓണം പൂക്കള മത്സരത്തിൽ ചക്കുപള്ളം ഒന്നാമത്</title>
<link>https://thekeralajournal.com/3622</link>
<guid>https://thekeralajournal.com/3622</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984941e739d.jpg" length="127588" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:36:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അജൈവ പാഴ്‌വസ്തുക്കളെ കലാസൃഷ്ടികളാക്കി മാറ്റി ഹരിത ഓണം 2026 പൂക്കള മത്സരം. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓണം 2026 വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേന ടീമുകൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരമാണ് ശ്രദ്ധേയമായത്.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a984955d66cb.jpg" alt=""></p>
<p>അജൈവ പാഴ്‌വസ്തുക്കളും റീസൈക്കിൾഡ് വസ്തുക്കളും മാത്രം ഉപയോഗിച്ചാണ് മത്സരത്തിനായി പൂക്കളങ്ങൾ ഒരുക്കിയത്. "വരവായി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം" എന്ന സന്ദേശം ഉൾക്കൊള്ളിക്കുന്നതിനൊപ്പം പൂക്കളത്തിന്റെ രൂപകൽപ്പനയിലെ വ്യത്യസ്തതയും മനോഹാരിതയും പരിഗണിച്ചായിരുന്നു മൂല്യനിർണയം.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a984966960fc.jpg" alt=""></p>
<p>പേപ്പർ, പ്ലാസ്റ്റിക്, കുപ്പികൾ, കുപ്പിയടപ്പുകൾ, പഴയ തുണി, മുത്തുകൾ, തെർമോകോൾ തുടങ്ങിയ ഹരിത കർമ്മ സേനയുടെ എം.സി.എഫുകളിൽ ശേഖരിച്ചിരുന്ന വിവിധ അജൈവ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ് ടീമുകൾ പൂക്കളങ്ങൾ ഒരുക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ തീർത്ത ഓരോ പൂക്കളവും മാലിന്യത്തിൽ നിന്ന് കലാസൃഷ്ടി എന്ന ആശയത്തിന്റെ മികച്ച മാതൃകയായി.</p>
<p>മാവേലി, Reduce-Reuse-Recycle ആശയം, ശുചിത്വ മിഷന്റെ കാക്കയും ചൂലും ഉൾപ്പെട്ട ലോഗോ, ഹരിത കർമ്മ സേന, ഖരമാലിന്യ പരിപാലന ചട്ടപ്രകാരമുള്ള നാല് തരം ബിന്നുകൾ തുടങ്ങിയവയും വിവിധ പൂക്കളങ്ങളുടെ ഭാഗമായി.</p>
<p><strong>ചക്കുപള്ളം ഒന്നാമത്</strong></p>
<p>മത്സരത്തിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം ഒന്നാം സ്ഥാനം നേടി. 10,000 രൂപയും ഫലകവുമാണ് സമ്മാനം. കുമളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം രണ്ടാം സ്ഥാനവും 7,000 രൂപയും ഫലകവും നേടി.</p>
<p>കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന ടീം മൂന്നാം സ്ഥാനത്തിന് അർഹരായി. 5,000 രൂപയും ഫലകവുമാണ് സമ്മാനം. അറക്കുളം, ഏലപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേന ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>രണ്ടര മാസമായി സർവീസിന് നൽകിയ വാഹനം തിരികെ ലഭിച്ചില്ല; കോട്ടയം ഓല ഷോറൂമിൽ നിന്ന് പകരം വാഹനം എടുത്തുകൊണ്ടുപോയി പുരോഹിതൻ</title>
<link>https://thekeralajournal.com/3621</link>
<guid>https://thekeralajournal.com/3621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9847b7d8a65.jpg" length="63709" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:28:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: രണ്ടര മാസമായി സർവീസിനായി നൽകിയ സ്വന്തം വാഹനം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തെ ഓല ഷോറൂമിൽ നിന്ന് പകരം വാഹനം എടുത്തുകൊണ്ടുപോയി പുരോഹിതൻ. </p>
<p>സർവീസിനായി നൽകിയ വാഹനം ഇത്രയും കാലമായിട്ടും തിരികെ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് പുരോഹിതന്റെ വ്യത്യസ്തമായ നടപടിക്ക് പിന്നിലെന്നാണ് വിവരം. </p>
<p>വാഹനം സർവീസിന് നൽകിയിട്ട് രണ്ടര മാസം പിന്നിട്ടിട്ടും തിരികെ ലഭിക്കാത്തതിൽ പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായാണ് പകരം വാഹനം എടുത്തുകൊണ്ടുപോയത്.</p>
<p>സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം നാൽപതേക്കറിൽ ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ ബൈക്ക് യാത്രികൻ മരിച്ചു</title>
<link>https://thekeralajournal.com/3620</link>
<guid>https://thekeralajournal.com/3620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984520e3be2.jpg" length="94151" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:17:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: നാൽപതേക്കറിൽ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടൻമുടി പുന്നോലിക്കുന്നേൽ ദേവദാസ് ആണ് മരിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ: സ്നേഹത്തിന്റെ ഓണക്കോടിയണിയിച്ച് ന്യൂമാൻ എൽ.പി. സ്കൂൾ</title>
<link>https://thekeralajournal.com/3619</link>
<guid>https://thekeralajournal.com/3619</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a983ee00e1e8.jpg" length="102251" type="image/jpeg"/>
<pubDate>Wed, 02 Sep 2026 20:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണത്തിന്റെ സ്നേഹവും സന്തോഷവും പങ്കുവെച്ച് ന്യൂമാൻ എൽ.പി. സ്കൂൾ സംഘടിപ്പിച്ച “സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കുട്ടികൾക്കായി സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്കൂളിലെ പാചകത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>ജില്ലാതല ഉദ്ഘാടനം ഇടുക്കി എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിച്ചു. സിസ്റ്റർ ആനിപ്പോൾ സി.എം.സി. അധ്യക്ഷത വഹിച്ചു. മര്യാപുരം വാർഡ് മെമ്പർ ശ്രീലാൽ എസ്., പി.ടി.എ. പ്രസിഡന്റ് ബിജു വാഴക്കൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി തോമസ് എന്നിവർ ആശംസകൾ നേർന്നു.</p>
<p>സ്കൂളിലെ കുട്ടികൾക്ക് സ്വന്തം അമ്മയെപ്പോലെ സ്നേഹവും കരുതലും പകർന്നുനൽകുന്ന പാചകത്തൊഴിലാളി സെലിൻ വർഗീസിനെ ചടങ്ങിൽ ഓണപ്പുടവ നൽകി ആദരിച്ചു.</p>
<p>അടുക്കളയിലെ ചൂടിലും തിരക്കിലും കുഞ്ഞുമനസ്സുകൾക്കായി സ്നേഹം പാകം ചെയ്ത് വിളമ്പുന്ന “സ്കൂൾ അമ്മയ്ക്ക്” ഓണക്കോടി സമ്മാനിച്ച ചടങ്ങ് സ്നേഹത്തിന്റെയും നന്ദിയുടെയും മനോഹരമായ സന്ദേശമായി. ആഘോഷങ്ങൾക്കപ്പുറം കരുതലിന്റെയും ആദരവിന്റെയും സന്ദേശം പകർന്ന പരിപാടി കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഹൃദ്യമായി.</p>]]> </content:encoded>
</item>

<item>
<title>പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ; നടപടികൾ കർശനമാക്കി കട്ടപ്പന നഗരസഭ</title>
<link>https://thekeralajournal.com/3618</link>
<guid>https://thekeralajournal.com/3618</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a980a5f1eef5.jpg" length="143831" type="image/jpeg"/>
<pubDate>Wed, 02 Sep 2026 17:07:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭാ പരിധിയിലെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടികൾ കർശനമാക്കി കട്ടപ്പന നഗരസഭ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊതുജനാരോഗ്യ–പരിസ്ഥിതി പരിപാലന വിഭാഗം നടത്തിയ പരിശോധനയിൽ 15ഓളം പേർക്കെതിരെ പിഴ ചുമത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a980a6c8e040.jpg" alt=""></p>
<p>ഹരിത കർമ്മസേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്ന മിനി എം.സി.എഫുകൾക്ക് സമീപം മാലിന്യം നിക്ഷേപിച്ചവർക്കെതിരെയും നടപടി സ്വീകരിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയവർക്കും പിഴ ചുമത്തിയിട്ടുണ്ട്.</p>
<p>നഗരസഭാ പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെയുള്ള നിയമനടപടികൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ അറിയിച്ചു.</p>
<p>എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി., പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്., രജിത ഐ., അമ്പിളി ബി.എം., ജീവനക്കാരായ ബിബിൻ തോമസ്, മനു ബാബു, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഉദയനാപുരത്ത് ആമ്പൽ വസന്തം; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു</title>
<link>https://thekeralajournal.com/3617</link>
<guid>https://thekeralajournal.com/3617</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977de897ab1.jpg" length="176726" type="image/jpeg"/>
<pubDate>Wed, 02 Sep 2026 07:07:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടശേഖരത്തിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കളുടെ വസന്തം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം വിദേശ സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.</p>
<p>പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ പ്രദേശത്തെ ആമ്പൽക്കാഴ്ച സഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സഞ്ചാരികൾക്കായി ആവശ്യത്തിന് വള്ളങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>രാവിലെ പത്തുമണി വരെയാണ് ആമ്പൽപ്പൂക്കൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. അതിനുശേഷം പൂക്കൾ കൂമ്പിപ്പോകുന്നതിനാൽ പുലർച്ചെയും രാവിലെയുമാണ് കാഴ്ച ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.</p>
<p>സഞ്ചാരികളെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പെട്രോൾ പമ്പിൽ നിന്ന് മലിന ഇന്ധനം ഒഴുക്കിയ സംഭവം; തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3616</link>
<guid>https://thekeralajournal.com/3616</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977c05ca292.jpg" length="87859" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:59:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശേരി: പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ. വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പുറത്തുനിന്ന് പണം നൽകി വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.</p>
<p>ഓഗസ്റ്റ് ആദ്യവാരത്തിലാണ് തെങ്ങനത്തെ സുഭാഷ് എൻ ഫ്യൂവൽസ് (ഇന്ത്യൻ ഓയിൽ) പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പ്രദേശത്തെ കിണറുകളും ഭൂമിയും മലിനമായെന്നാണ് നാട്ടുകാരുടെ ആരോപണം.</p>
<p>സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.</p>
<p>പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.</p>
<p>മലിനമായ കിണർവെള്ളത്തിൽ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതായും നാട്ടുകാർ പറയുന്നു.</p>
<p>സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എൻജിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറിയതായും അറിയുന്നു.</p>
<p>നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. മലിനീകരണത്തിന്റെ ശാസ്ത്രീയ പരിശോധനയും പ്രദേശത്തെ അടിയന്തര ശുചീകരണവും ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3615</link>
<guid>https://thekeralajournal.com/3615</guid>
<description><![CDATA[ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടി ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ് സ്കൂളും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977851da8aa.jpg" length="114637" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:44:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകർ വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് പുരസ്‌കാരത്തിന് അർഹരായത്.</p>
<p>മികച്ച വിദ്യാലയങ്ങൾക്കുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനം.</p>
<p>അധ്യാപക പുരസ്‌കാര ജേതാക്കൾ</p>
<p>എൽപി വിഭാഗം:</p>
<p>ഐ. അബ്ദുൽ അസീസ്, എം.ജി. ഗീതമ്മ, ജോഷി ഡി. കൊള്ളന്നൂർ, സൂസൻ കുരുവിള, എസ്. കണ്ണൻ.</p>
<p>യുപി വിഭാഗം:</p>
<p>ജനിൽ ജോൺ, എം.സി. അബ്ദുൽ അലി, വി.ജെ. ജോൺസൺ, എ. സിദ്ദിഖ് ഹസൻ, വി. ജയിംസ്.</p>
<p>ഹൈസ്കൂൾ വിഭാഗം:</p>
<p>കെ.പി. സുനിൽ കുമാർ, വി.പി. അലി അക്ബർ, കെ. വിനോദ് കുമാർ, പി.ടി. സിറാജുദ്ദീൻ, എം. രാജേഷ്.</p>
<p>ഹയർ സെക്കൻഡറി വിഭാഗം:</p>
<p>ഡോ. ബിന്ദു പി. സുഭാഷ്, പി. ഭാസ്കരൻ, ബാബു മാത്യു, ഡോ. കെ. ശ്രീജ, കെ. സുനിൽ കുമാർ.</p>
<p>വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം:</p>
<p>എ. ജിനേഷ്, പി. സമീർ സിദ്ദിഖി, ടി.വി. സതീഷ്.</p>
<p>ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം</p>
<p>പ്രൈമറി വിഭാഗം:</p>
<p>🥇 തിരുവനന്തപുരം ബീമാപ്പള്ളി ജിയുപിഎസ്</p>
<p>🥈 സെന്റ് ഫിലോമിനാസ് യുപി സ്കൂൾ, മല്ലപ്പള്ളി, പത്തനംതിട്ട</p>
<p>🥉 നാഷണൽ എൽപി സ്കൂൾ, എടവക, വയനാട്</p>
<p>സെക്കൻഡറി വിഭാഗം:</p>
<p>🥇 മലപ്പുറം മഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസ്</p>
<p>🥈 കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ്</p>
<p>🥉 കണ്ണൂർ ഇരിട്ടി ചാവശേരി ജിഎച്ച്എസ്എസ്</p>
<p>ഹയർ സെക്കൻഡറി വിഭാഗം:</p>
<p>🥇 കോഴിക്കോട് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ്</p>
<p>🥈 കാസർഗോഡ് കമ്പല്ലൂർ ജിഎച്ച്എസ്എസ്</p>
<p>🥉 ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ്</p>
<p>കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ശനിയാഴ്ച നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ആണ് പ്രഖ്യാപനം നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>സ്നേഹമന്ദിരത്തിന് 50 മെഡിക്കൽ ബെഡുകൾ കൈമാറും</title>
<link>https://thekeralajournal.com/3614</link>
<guid>https://thekeralajournal.com/3614</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a97765424eed.jpg" length="82469" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:35:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന ചെയ്ത 50 മെഡിക്കൽ ബെഡുകൾ ഇന്ന് (സെപ്റ്റംബർ 2) മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിന് കൈമാറും.</p>
<p>ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ഷിബു പോൾ അധ്യക്ഷത വഹിക്കും. സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മെഡിക്കൽ ബെഡുകളുടെ കൈമാറ്റം നിർവഹിക്കും.</p>
<p>വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസൻ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ട, ഗ്രാമപഞ്ചായത്ത് അംഗം ടോണി മാക്കോറ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ജെം കൊരസൺ, ഹോസ്പിറ്റൽ ഗവേണിംഗ് കൗൺസിൽ അംഗം പ്രിൻസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. റോട്ടറി ക്ലബ് ഭാരവാഹികൾ, ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പ്രതിനിധികൾ, സ്നേഹമന്ദിരം ഭാരവാഹികൾ, റോട്ടറി അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>രോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക പരിചരണവും സംരക്ഷണവും നൽകിവരുന്ന സ്നേഹമന്ദിരത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് 50 മെഡിക്കൽ ബെഡുകൾ കൈമാറുന്നത്. ആരോഗ്യപരിപാലന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേക്ക് കൂടുതൽ ഫലപ്രദമായ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു.</p>
<p>വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഷിബു പോൾ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് ചെറിയാൻ, ജി.ജി.ആർ അഖിൽ വിശ്വനാഥൻ, സെക്രട്ടറി ബിനോയ് അഗസ്റ്റിൻ, ട്രഷറർ ജിത്ത് ജോസഫ്, മുൻ പ്രസിഡന്റുമാരായ പി. എം. ജെയിംസ്, സന്തോഷ് ദേവസ്യ, ജിതിൻ കൊല്ലംകുടി, ജോസ് കുര്യാക്കോസ്, സുധീപ് കെ.കെ, സാജൻ കുര്യാക്കോസ്, വിജി ജോസഫ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി; മാതൃകയായി യുവതിയും അമ്മയും</title>
<link>https://thekeralajournal.com/3613</link>
<guid>https://thekeralajournal.com/3613</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a97754c54206.jpg" length="89695" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:31:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരത്തിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ നൽകി യുവതിയും അമ്മയും. തെന്നത്തൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ അഞ്ജന അനിൽകുമാറിനാണ് ഇന്നലെ രാവിലെ കാഞ്ഞിരമറ്റം ബൈപാസിൽനിന്ന് സ്വർണമാലയും ഏലസും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലഭിച്ചത്.</p>
<p>ആഭരണങ്ങൾ ലഭിച്ച ഉടൻ കാഡ്സിന്റെ വിത്ത് ബാങ്കിൽ ജോലി ചെയ്യുന്ന അമ്മ പ്രിയയെ അഞ്ജന വിവരമറിയിച്ചു. തുടർന്ന് ഇരുവരും ആഭരണങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു.</p>
<p>അന്വേഷണത്തിനിടെ ഏതാനും മണിക്കൂറുകൾക്കകം ഉടമ സ്റ്റേഷനിലെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് എസ്‌എച്ച്‌ഒ മനേഷ് പൗലോസിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മുതലക്കോടം സ്വദേശി അനിലിന് അഞ്ജന കൈമാറി.</p>
<p>കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച അഞ്ജനയുടെയും അമ്മ പ്രിയയുടെയും സത്യസന്ധതയ്ക്ക് പൊലീസ് അഭിനന്ദനം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണംവിട്ട ടോറസ് ലോറി ഹോളിഡേ ഹോമിന്റെ ആർച്ച് തകർത്തു</title>
<link>https://thekeralajournal.com/3612</link>
<guid>https://thekeralajournal.com/3612</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9774ae798cb.jpg" length="103882" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:28:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി : നിയന്ത്രണംവിട്ട ടോറസ് ലോറി ഹോളിഡേ ഹോമിന്റെ പ്രവേശനകവാടത്തിലെ ആർച്ച് ഇടിച്ചുതകർത്തു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.</p>
<p>ഹോളിഡേ ഹോമിലേക്കുള്ള റോഡ് ടാറിങ് ജോലികൾക്കായി നിർമാണസാമഗ്രികളുമായി എത്തിയതായിരുന്നു ലോറി. സാധനങ്ങൾ ഇറക്കിയശേഷം റോഡിലൂടെ തിരികെ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ആർച്ച് ഇടിച്ചുതകർക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആർച്ച് പൂർണമായും തകർന്നു. ലോറിയും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; തൊടുപുഴയുടെ വികാരത്തിനൊപ്പമെന്നും ഡീൻ കുര്യാക്കോസ് എംപി</title>
<link>https://thekeralajournal.com/3611</link>
<guid>https://thekeralajournal.com/3611</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96259d698e1.jpg" length="52637" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഡീൻ കുര്യാക്കോസ് എംപി. എന്നാൽ തൊടുപുഴയുടെ വികാരത്തിനൊപ്പമായിരിക്കും എപ്പോഴും നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പുതിയ ജില്ല രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഡീലിമിറ്റേഷൻ കമ്മിഷന്റെ ശുപാർശകൾ ഉൾപ്പെടെയുള്ള ഭരണപരമായ വശങ്ങൾ സർക്കാർ വിശദമായി പരിശോധിക്കേണ്ടതുണ്ട്. തൊടുപുഴയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പറഞ്ഞു.</p>
<p>മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പമാണ് താനെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.</p>
<p>ഭരണസൗകര്യം, ജനസംഖ്യ, ഭൂപ്രദേശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം പുതിയ ജില്ലകൾ രൂപീകരിക്കേണ്ടത്. നിലവിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വികസനകാര്യങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് ജനപ്രതിനിധികൾ ഉൾപ്പെടെ ഉന്നയിക്കുന്ന വസ്തുതയാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മൂവാറ്റുപുഴയ്ക്ക് പുതിയ ജില്ലയാകാനുള്ള എല്ലാ അർഹതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, തൊടുപുഴയെ സംബന്ധിച്ച് അനാവശ്യമായ ചർച്ചകളും വിവാദങ്ങളും ഉയർത്തേണ്ട സാഹചര്യമില്ലെന്നും എംപി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ചെക്ക് കേസിൽ കുടുങ്ങി മാണി സി.കാപ്പൻ എംഎൽഎ</title>
<link>https://thekeralajournal.com/3610</link>
<guid>https://thekeralajournal.com/3610</guid>
<description><![CDATA[ മുംബൈയിലെ ബോറിവലി കോടതിയുടെ വിധി പ്രവാസിയുടെ പരാതിയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96e08ae3194.jpg" length="32057" type="image/jpeg"/>
<pubDate>Tue, 01 Sep 2026 19:56:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെക്ക് കേസിൽ പാലാ എംഎൽഎയും യുഡിഎഫ് നേതാവുമായ മാണി സി. കാപ്പൻക്ക് മുംബൈ ബോറിവലി കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ പലിശ സഹിതം പരാതിക്കാരനായ പ്രവാസി വ്യവസായിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.</p>
<p>കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുംബൈ സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട നാല് ചെക്ക് കേസുകളിലാണ് കോടതി നടപടി.</p>
<p>ഒരു വർഷം മാത്രമാണ് തടവ് ശിക്ഷ ലഭിച്ചതെന്നതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകില്ല. ജനപ്രതിനിധിക്ക് രണ്ട് വർഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചാൽ മാത്രമാണ് ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത വരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പുറ്റടിക്ക് സമീപം വാഹനാപകടം; ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3609</link>
<guid>https://thekeralajournal.com/3609</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96b8e5f341d.jpg" length="68595" type="image/jpeg"/>
<pubDate>Tue, 01 Sep 2026 17:07:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പുറ്റടി സ്വദേശികളായ ലീലാമ്മ (65), നിഷ (45), പേച്ചിയമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>പരിക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ ഒഴിവാക്കി ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തണം: സേനാപതി വേണു എംഎൽഎ</title>
<link>https://thekeralajournal.com/3608</link>
<guid>https://thekeralajournal.com/3608</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96afa14bd8c.jpg" length="51650" type="image/jpeg"/>
<pubDate>Tue, 01 Sep 2026 16:27:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തൊടുപുഴ താലൂക്കിലെ നഗരസ്വഭാവമുള്ള മേഖലകൾ പൂർണമായും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നും, തൊടുപുഴ ഒഴിവാക്കി ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തണമെന്നും അഡ്വ. സേനാപതി വേണു എംഎൽഎ.</p>
<p>തൊടുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യത്തിന് പിന്നിലെ തമിഴ് ന്യൂനപക്ഷ വാദം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിൽ നിരവധി ജില്ലാതല ഓഫീസുകൾ തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവ ഇടുക്കി ജില്ലാ ആസ്ഥാനത്തേക്കോ ഹൈറേഞ്ചിലെ വിവിധ താലൂക്ക് ആസ്ഥാനങ്ങളിലേക്കോ മാറ്റണമെന്നും സേനാപതി വേണു അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/3607</link>
<guid>https://thekeralajournal.com/3607</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96ae8e25a9f.jpg" length="52939" type="image/jpeg"/>
<pubDate>Tue, 01 Sep 2026 16:23:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാകും. പുരുഷ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 2ന് ഉച്ചകഴിഞ്ഞ് രണ്ടിന് എംജി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് നിർവഹിക്കും. മുൻ അന്താരാഷ്ട്ര വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയാകും.</p>
<p>വനിതാ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ നിർവഹിക്കും. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ പങ്കെടുക്കും.</p>
<p>സെപ്റ്റംബർ അഞ്ചിനാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. സമാപന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ., പാലാ എംഎൽഎ മാണി സി. കാപ്പൻ, ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.</p>
<p>പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്.എൻ.ജി കോളേജ് ചേളന്നൂർ, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്.എച്ച്. കോളേജ് തേവര, സി.എം.എസ്. കോളേജ് കോട്ടയം എന്നിവയ്ക്കൊപ്പം അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെ എ, ബി ടീമുകളും മത്സരിക്കും.</p>
<p>വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങവനത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
<link>https://thekeralajournal.com/3606</link>
<guid>https://thekeralajournal.com/3606</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a966c8791bfd.jpg" length="444539" type="image/jpeg"/>
<pubDate>Tue, 01 Sep 2026 11:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചിങ്ങവനത്ത് യുവതിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചത്.</p>
<p>ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷെറിനെ കാണാതായതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിനും പരിസരത്തും നടത്തിയ തിരച്ചിലിനിടെ കിണറിന് സമീപം ഷെറിന്റെ ചെരുപ്പും ഷാളും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.</p>
<p>തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 75 അടി ആഴമുള്ള കിണറ്റിൽ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന.</p>
<p>ആദ്യം പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളിൽ ഷെറിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന തുടർ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മാറ്റി.</p>]]> </content:encoded>
</item>

<item>
<title>ജെസിഐ കട്ടപ്പന ടൗൺ ഇൻസ്റ്റലേഷനും പ്രവർത്തനോദ്ഘാടനവും നടന്നു</title>
<link>https://thekeralajournal.com/3605</link>
<guid>https://thekeralajournal.com/3605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962a0739f69.jpg" length="110279" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:57:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) കട്ടപ്പന ടൗണിന്റെ ഇൻസ്റ്റലേഷൻ, പ്രവർത്തനോദ്ഘാടനം, ഓണാഘോഷം എന്നിവ കട്ടപ്പനയിൽ നടന്നു. ജെസിഐ ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്റ് ജിതേഷ് അദ്വാനി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p>സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ, സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, സോൺ ഡയറക്ടർമാരായ ആദർശ് കുര്യൻ, അബിൻ ബോസ്, സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യൻ, ട്രഷറർ അമൽ ജോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>വിവിധ സാമൂഹിക, സേവന, യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഭാരവാഹികൾ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ</title>
<link>https://thekeralajournal.com/3604</link>
<guid>https://thekeralajournal.com/3604</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962940af909.jpg" length="617417" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:54:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.</p>
<p>കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിലാണ് 2022ൽ മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക.</p>
<p>വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം കേരളം നേരത്തെ ഉന്നയിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പ്രൈമറി സ്കൂളുകളിൽ ‘ഡിജിറ്റൽ സ്ക്വയർ’; സെപ്റ്റംബറിൽ തുടക്കം</title>
<link>https://thekeralajournal.com/3603</link>
<guid>https://thekeralajournal.com/3603</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9627bf241d5.jpg" length="69949" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:47:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രൈമറി സ്കൂളുകളിൽ ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിക്കുന്ന ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് സെപ്റ്റംബറിൽ തുടക്കമാകും.</p>
<p>പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 5,183 സ്കൂളുകളുടെ പട്ടിക കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓരോ സ്കൂളിലും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്, ഒരു അധ്യാപകനെ പദ്ധതിയുടെ ചുമതല ഏൽപ്പിച്ചാണ് ഡിജിറ്റൽ സ്ക്വയർ നടപ്പാക്കുന്നത്.</p>
<p>ഡിജിറ്റൽ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കുട്ടികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ ജില്ല: ചർച്ചകൾ അപക്വമെന്ന് അപു ജോൺ ജോസഫ്</title>
<link>https://thekeralajournal.com/3602</link>
<guid>https://thekeralajournal.com/3602</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96266a76b3a.jpg" length="35795" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:42:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ആവശ്യത്തിലും വിഷയം സർക്കാർ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിലും പ്രതികരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.</p>
<p>താൻ ജനിച്ചുവളർന്ന ഇടുക്കി ജില്ലയുടെ ഭാഗമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയുടെ 50 ശതമാനത്തിലധികം പ്രദേശം വനഭൂമിയാണ്. തൊടുപുഴ നഗരസഭയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ വനവിസ്തൃതി 70 ശതമാനത്തിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഹൈറേഞ്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ പ്രധാന വരുമാന സ്രോതസ്സും വാണിജ്യകേന്ദ്രവും തൊടുപുഴയും പരിസര പ്രദേശങ്ങളുമാണ്. അതിനാൽ ജില്ല വിഭജനം സംബന്ധിച്ച് സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ തീരുമാനമെടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പുതിയ ജില്ല പ്രഖ്യാപിച്ച് പിറ്റേന്ന് തന്നെ നടപ്പാക്കാവുന്ന ലളിതമായ നടപടിയല്ല ഇതെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. കളക്ടറേറ്റ്, എസ്.പി ഓഫീസ് തുടങ്ങിയ ഭരണസംവിധാനങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ, ജീവനക്കാരുടെ നിയമനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പഠനം നടത്തിയ ബാബു പോൾ കമ്മീഷന്റെ കണ്ടെത്തലുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് മുൻ സർക്കാരുകൾ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>14 ജില്ലകളുമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്ത് സമഗ്രമായ പഠനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ വാക്പോരിലേക്ക് കടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ഇ.എസ്.എ വിഷയത്തിൽ എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുന്നു: ഡീൻ കുര്യാക്കോസ് എം പി</title>
<link>https://thekeralajournal.com/3601</link>
<guid>https://thekeralajournal.com/3601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96259d698e1.jpg" length="52637" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:38:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇ.എസ്.എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. 2014ൽ ആദ്യ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വന്നതിന് ശേഷം പത്ത് വർഷം അധികാരത്തിലിരുന്ന എൽ.ഡി.എഫ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടിയെടുത്തില്ലെന്നും 2024 നവംബറിലാണ് ഭേദഗതി നിർദേശിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയായി നിർദേശിച്ചപ്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിയിരുന്നു. പിന്നീട് അഞ്ച് കരട് വിജ്ഞാപനങ്ങൾ വന്നിട്ടും ആവശ്യമായ ഭേദഗതികളും അനുബന്ധ രേഖകളും സമർപ്പിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ലെന്നും എം.പി ആരോപിച്ചു.</p>
<p>എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ നയം. കേരളത്തിനായുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാതെ പോയത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയിൽ നേരത്തെ ഇ.എസ്.എ പരിധിയിലുണ്ടായിരുന്ന 23 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസംഘവുമായി ജൂലൈ 15ന് മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തിയതായും കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം മറുപടി തയാറാക്കിവരികയാണെന്നും എം.പി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുല്ലപ്പെരിയാറിൽ ഇന്ന് സമഗ്ര സുരക്ഷാ പരിശോധന നടക്കുമെന്നും സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. നേര്യമംഗലം–അടിമാലി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സംസ്ഥാന പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ&#45;സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3600</link>
<guid>https://thekeralajournal.com/3600</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962458cc34e.jpg" length="95905" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:33:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലത്തിലെ ടൂറിസം വാരാഘോഷമായ **‘ഓണോത്സവം–2026’**ന്റെ സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ നയവും നിലപാടുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ ഓണവിപണിയിലും ഈ നയം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു.</p>
<p>ഓണക്കാലത്ത് ഏത് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് കൂടുതൽ കച്ചവടം നടന്നതെന്ന കൗതുകവാർത്തകൾക്കപ്പുറം, ഏത് സപ്ലൈകോ ഔട്ട്‌ലെറ്റിലാണ് കൂടുതൽ കച്ചവടം നടന്നത് എന്ന ഗൗരവമായ അന്വേഷണമാണ് ഇത്തവണ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസകരമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ നിർണായക ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി എന്നിവർ പങ്കെടുത്തു.</p>
<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.ഡി. അർജുനൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, എ.ഡി.എം മിനി കെ. ജോൺ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു</title>
<link>https://thekeralajournal.com/3599</link>
<guid>https://thekeralajournal.com/3599</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96237ee0416.jpg" length="154753" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:29:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ദേശീയ കായികവേദി ഇടുക്കിയുടെയും സഹകരണത്തോടെ തൊടുപുഴ മലങ്കര എസ്റ്റേറ്റ് റോഡിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പും അന്താരാഷ്ട്ര കായികദിനാചരണവും സമാപിച്ചു.</p>
<p>തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻചാർജ് ദീപ്തി മരിയ ജോസ് കായികദിനാചരണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.</p>
<p>ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ, ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് എൻ. രവീന്ദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം പി.കെ. രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.</p>
<p>ഡോ. അരുണ്‍ രാജേന്ദ്രൻ (ആയുർവേദം) നേതൃത്വം നൽകിയ മെഡിക്കൽ ടീമിന്റെ സേവനവും മത്സരത്തിൽ ലഭ്യമായിരുന്നു.ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും കെ.എം. അസീസ് നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ലൂർദ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിന് തുടക്കം</title>
<link>https://thekeralajournal.com/3598</link>
<guid>https://thekeralajournal.com/3598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9622527b959.jpg" length="77301" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:24:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലൂർദ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. തിരുനാളിന് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. വർക്കി മണക്കളം കാർമികത്വം വഹിച്ചു.</p>
<p>ഇന്ന് മുതൽ അഞ്ചാം തീയതി വരെയും ഏഴാം തീയതിയും വൈകിട്ട് 4.45ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ആറിന് വൈകിട്ട് 4.30ന് ജപമാലയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.</p>
<p>വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് പള്ളിക്കൽ, ഫാ. സിറിയക്ക് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ. യോഹന്നാൻ കട്ടത്തറ, ഫാ. ജോൺ പടിഞ്ഞാറേവീട് സി.എം.ഐ, ഫാ. സിറിൽ കളരിക്കൽ, ഫാ. വിൽസൺ ചാവറ സി.എം.ഐ, ഫാ. ആന്റണി മണക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.</p>
<p>ഏഴിന് വിശുദ്ധ കുർബാനയ്ക്കുശേഷം സ്കൂൾ ഗ്രോട്ടോയിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടക്കും.</p>
<p>പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയും പ്രസംഗവും നടക്കും. ഫാ. മാത്യു കാവനാട്ട് പ്രസംഗിക്കും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും കൊടിയിറക്കവും നടക്കും.</p>]]> </content:encoded>
</item>

<item>
<title>മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ; തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്</title>
<link>https://thekeralajournal.com/3597</link>
<guid>https://thekeralajournal.com/3597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96207a32ee6.jpg" length="97221" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:16:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ആദ്യദിനമായ ഇന്ന് വിവിധ ആത്മീയ ചടങ്ങുകൾ നടക്കും. രാവിലെ ആറിന് കരോട്ടെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമികനാകും.</p>
<p>കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. കുർബാനയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ കുർബാന മധ്യേ ആചരിക്കും.</p>
<p>രാവിലെ 11ന് തോമസ് മോർ അലക്സന്ത്രയോസ് പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയും 2.30ന് ഫാ. സഖറിയാ വിനു വാക്യത്തറയുടെ പ്രസംഗവും നടക്കും. വൈകിട്ട് 4.30ന് കൊടിമരം ഉയർത്തും. അഞ്ചിന് സന്ധ്യാപ്രാർഥനയും 6.30ന് ധ്യാനവും നടക്കും. കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീം ധ്യാനത്തിന് നേതൃത്വം നൽകും.</p>
<p><strong>തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്</strong></p>
<p>എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന തീർഥാടകർക്ക് മെഡിക്കൽ സഹായം ഉറപ്പാക്കുന്നതിനായി അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഉപദേശക സമിതി ചെയർമാൻ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹെൽപ്പ് ഡെസ്കിൽ ലഭ്യമാണ്.</p>
<p>അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ.എ.എൻ. റെഡ്യാർ, ഫാ. ലിറ്റു മാത്യു തണ്ടാശേരിൽ, ഡോ. സി.എസ്. കേശവൻ, എം.കെ. പ്രസന്നൻ, കെ.സി. ബിജു, എൻ. അനിൽകുമാർ, എം.എൻ. ഗോപകുമാർ, അനീഷ് അന്ത്രയോസ്, സി.എം. മനോജ്, അജയ് മോഹൻ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഞീഴൂരിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3596</link>
<guid>https://thekeralajournal.com/3596</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a961ec918024.jpg" length="67506" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:09:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഞീഴൂരിൽ വൻ ലഹരിവേട്ട. ലഹരി വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പതിക്കപറമ്പിൽ അഖിൽദാസ് (30) ആണ് അറസ്റ്റിലായത്.</p>
<p>ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം നാർക്കോട്ടിക് സെല്ലും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.</p>
<p>ഞീഴൂർ വിശ്വഭാരതി സ്കൂൾ ജംഗ്ഷന് സമീപത്തെ അഖിൽദാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ഗ്രാം കഞ്ചാവ്, 6 ഗ്രാം ഹഷീഷ്, 7 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറോടെ വീട് വളഞ്ഞാണ് പൊലീസ് അഖിൽദാസിനെ ലഹരി വസ്തുക്കൾ ഉൾപ്പെടെ പിടികൂടിയത്.</p>
<p>അഖിൽദാസിനെ മുമ്പും ലഹരി വസ്തുക്കളുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിക്ക് വിട; അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ലയണൽ മെസ്സി</title>
<link>https://thekeralajournal.com/3595</link>
<guid>https://thekeralajournal.com/3595</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a959bf52bb33.jpg" length="59260" type="image/jpeg"/>
<pubDate>Mon, 31 Aug 2026 20:51:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബ്യൂണസ് ഐറിസ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് പൂർണവിരാമമിട്ട് ലയണൽ മെസ്സി. അർജന്റീന ദേശീയ ടീമിനായുള്ള തന്റെ കരിയർ അവസാനിപ്പിക്കുന്നതായി 2026 ഓഗസ്റ്റ് 31-ന് മെസ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചു.</p>
<p>2005ൽ അർജന്റീന കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച മെസ്സി, 21 വർഷത്തെ യാത്രയ്ക്കൊടുവിലാണ് ദേശീയ ടീമിനോട് വിടപറയുന്നത്. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമായാണ് 39-കാരനായ മെസ്സി പടിയിറങ്ങുന്നത്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് താരത്തിന്റെ അന്താരാഷ്ട്ര സമ്പാദ്യം.</p>
<p><strong>ലോകകപ്പ് ഫൈനലിൽ അവസാന അധ്യായം</strong></p>
<p>മെസ്സിയുടെ അർജന്റീന കുപ്പായത്തിലെ അവസാന മത്സരം 2026 ഫിഫ ലോകകപ്പ് ഫൈനലായിരുന്നു. ന്യൂയോർക്ക്–ന്യൂജേഴ്സിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ സ്പെയിൻ അധികസമയത്ത് 1-0ന് കീഴടക്കി ലോകകിരീടം സ്വന്തമാക്കി.</p>
<p>90 മിനിറ്റിലും ഗോൾരഹിതമായിരുന്ന മത്സരത്തിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിന് കിരീടം സമ്മാനിച്ചത്.</p>
<p>ലോകകപ്പ് ഫൈനലിലെ തോൽവിയോടെ കണ്ണീരിലായ അർജന്റീനയ്ക്കൊപ്പം മെസ്സിയുടെ ദേശീയ ടീം യാത്രയും അവസാനിക്കുകയായിരുന്നു. എന്നാൽ, ആ മത്സരത്തോടെ മറ്റൊരു ചരിത്ര നേട്ടവും മെസ്സിയുടെ പേരിലായി. ആറാം ലോകകപ്പിൽ കളിച്ച അദ്ദേഹം ലോകകപ്പ് മത്സരങ്ങളുടെ എണ്ണം 34 ആയി ഉയർത്തി. 39 വയസും 25 ദിവസവും പ്രായമുള്ളപ്പോൾ ലോകകപ്പ് ഫൈനലിൽ കളിച്ച മെസ്സി, ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കൂടിയ ഫീൽഡ് താരമെന്ന റെക്കോർഡും സ്വന്തമാക്കി.</p>
<p><strong>വിമർശനങ്ങളിൽ നിന്ന് ലോകകിരീടത്തിലേക്ക്</strong></p>
<p>അർജന്റീന കുപ്പായത്തിൽ മെസ്സിയുടെ യാത്ര എല്ലായ്പ്പോഴും എളുപ്പമായിരുന്നില്ല. 2007 കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മുതൽ 2014 ലോകകപ്പ് ഫൈനലിലെ പരാജയം, 2015, 2016 കോപ്പ അമേരിക്ക ഫൈനലുകളിലെ നിരാശ—തുടർച്ചയായ പരാജയങ്ങൾ മെസ്സിയെ കടുത്ത വിമർശനങ്ങൾക്ക് വിധേയനാക്കിയിരുന്നു.</p>
<p>എന്നാൽ 2021 കോപ്പ അമേരിക്ക കിരീടത്തിലൂടെ മെസ്സി അർജന്റീനയ്ക്കായി ആദ്യ പ്രധാന സീനിയർ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി. പിന്നാലെ 2022ൽ ഫൈനലിസീമയും, അതേ വർഷം ഖത്തർ ലോകകപ്പിൽ അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയും മെസ്സി തന്റെ വിമർശകർക്ക് മറുപടി നൽകി.</p>
<p>2024ൽ വീണ്ടും കോപ്പ അമേരിക്ക കിരീടം നേടിയതോടെ അർജന്റീനയുടെ സുവർണ തലമുറയുടെ നായകനെന്ന നിലയിൽ മെസ്സിയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.</p>
<p><strong>മെസ്സിയുടെ അന്താരാഷ്ട്ര റെക്കോർഡുകൾ</strong></p>
<p>അർജന്റീനയ്ക്കായി:</p>
<p>• മത്സരങ്ങൾ – 207</p>
<p>• ഗോളുകൾ – 125</p>
<p>• ലോകകപ്പ് മത്സരങ്ങൾ – 34</p>
<p>• ലോകകപ്പ് പങ്കാളിത്തം – 6</p>
<p>• ലോകകപ്പ് കിരീടം – 2022</p>
<p>• കോപ്പ അമേരിക്ക – 2021, 2024</p>
<p>• ഫൈനലിസീമ – 2022</p>
<p>• ഒളിമ്പിക്സ് സ്വർണം – 2008</p>
<p>അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസ്സിയാണ്. ആറ് ലോകകപ്പുകളിൽ പങ്കെടുത്ത അദ്ദേഹം ലോകകപ്പ് ചരിത്രത്തിലും നിരവധി റെക്കോർഡുകൾ സ്വന്തമാക്കി.</p>
<p><strong>ഇനി മെസ്സി ഇന്റർ മയാമിയിൽ</strong></p>
<p>അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ ഇനി മെസ്സിയെ കാണാനാകില്ലെങ്കിലും ഫുട്ബോളിനോട് താരം പൂർണമായി വിടപറയുന്നില്ല. ക്ലബ്ബ് ഫുട്ബോളിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടി മെസ്സി തുടർന്നും കളിക്കും.</p>
<p>39-ാം വയസ്സിലും MLS-ൽ മികച്ച പ്രകടനം തുടരുന്ന മെസ്സി ഓഗസ്റ്റ് 30-ന് CF മോൺട്രിയലിനെതിരെ ഇന്റർ മയാമിയുടെ 7-1 വിജയത്തിൽ നാല് ഗോളുകളും ഒരു അസിസ്റ്റും നേടി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഈ സീസണിൽ MLS-ൽ 18 ഗോളുകളുമായി താരം മുന്നിലാണ്.</p>
<p><strong>ഒരു യുഗത്തിന്റെ അവസാനം</strong></p>
<p>അർജന്റീന ദേശീയ ടീമിനൊപ്പം കിരീടങ്ങളും കണ്ണീരും വിമർശനങ്ങളും ചരിത്രനേട്ടങ്ങളും പിന്നിട്ട് മെസ്സി പടിയിറങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു കളിക്കാരന്റെ മാത്രം യാത്രയല്ല; ഫുട്ബോൾ ചരിത്രത്തിലെ ഒരു മഹത്തായ അധ്യായമാണ്.</p>
<p>ലോകകപ്പ് കിരീടം, കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസീമ, ഒളിമ്പിക്സ് സ്വർണം—ദേശീയ ടീമിനൊപ്പം സ്വന്തമാക്കാനാകുന്ന പ്രധാന നേട്ടങ്ങളിലേറെയും സ്വന്തമാക്കിയ ശേഷമാണ് മെസ്സി അർജന്റീന ജേഴ്സി അഴിച്ചുവയ്ക്കുന്നത്.</p>
<p>അർജന്റീനയ്ക്കായി 207 മത്സരങ്ങൾ, 125 ഗോളുകൾ, ആറ് ലോകകപ്പുകൾ, അനവധി റെക്കോർഡുകൾ...</p>
<p><em><strong>മെസ്സി പടിയിറങ്ങുന്നു. പക്ഷേ, അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ അദ്ദേഹം കുറിച്ച ചരിത്രം ഇനി മായാത്ത ഓർമ്മയായി തുടരും.</strong></em></p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷന്റെ ഓണാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.</title>
<link>https://thekeralajournal.com/3594</link>
<guid>https://thekeralajournal.com/3594</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9570779e653.jpg" length="114019" type="image/jpeg"/>
<pubDate>Mon, 31 Aug 2026 17:46:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാൽവരിമൗണ്ട്: പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഓണാഘോഷ പരിപാടികളും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇടുക്കി കാൽവരിമൗണ്ടിലെ ലൗഹിൽസ് റിസോർട്ടിൽ നടന്നു.</p>
<p>പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നേതൃത്വം നൽകിവരുന്ന എൻജിഒയാണ് ഇല നേച്ചർ ഫൗണ്ടേഷൻ. ഇലയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.</p>
<p>ഇല ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി. അധ്യക്ഷത വഹിച്ച യോഗം ഇല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയേഷ് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ മുഖ്യാതിഥിയായി.</p>
<p>ഓണം നറുക്കെടുപ്പ് സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് കെ.സി. നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സീമ പ്രമോദ് ഓണസന്ദേശം നൽകി.</p>
<p>ജില്ലാ സെക്രട്ടറി ഷിജു ഇ.എം. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അജീഷ്  കണക്ക് അവതരിപ്പിച്ചു.</p>
<p> പരിപാടിയുടെ ഭാഗമായി,അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും അരങ്ങേറി.</p>
<p>സംസ്ഥാന കോർഡിനേറ്റർ പ്രിൻസ് മറ്റപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകാന്ത് എൻ.എസ്., ജോയിന്റ് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ, ബേസിൽ ജോയ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ , ബെൻസി ജോൺ, സതീഷ് ചന്ദ്രൻ, ബിജു മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക്, ഷീനാമോൾ, ആനന്തൻ, മോൻസി മാമൂട്ടിൽ, ലക്ഷ്മി പ്രമോദ്, തുടങ്ങിയവർ  നേതൃതം നൽകി.</p>
<p>പരിസ്ഥിതി സംരക്ഷണം, പ്രകൃതി സൗഹൃദ ജീവിതരീതി, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തിയുള്ള വിവിധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>HMTAയ്ക്ക് പുതിയ നേതൃത്വം; കെ.വൈ. മാത്യു പ്രസിഡന്റ്</title>
<link>https://thekeralajournal.com/3593</link>
<guid>https://thekeralajournal.com/3593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a956c18091bf.jpg" length="73901" type="image/jpeg"/>
<pubDate>Mon, 31 Aug 2026 17:18:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇന്നലെ നടന്ന H.M.T.A ഭരണസമിതി തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വൈ. മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അജയകുമാർ എ.ജി വൈസ് പ്രസിഡന്റായും, ജോർജ് ജേക്കബ് സെക്രട്ടറിയായും, പി.സി. വർഗീസ് ജോയിന്റ് സെക്രട്ടറിയായും, മനോജ് എബ്രഹാം ട്രഷററായും ചുമതലയേറ്റു.</p>
<p>പുതിയ ഭരണസമിതിയിലേക്ക് പയസ് കുട്ടി ജോൺ, ജിജോ മാത്യു, എം.എൻ. മധു, ജോജി ജോസഫ്, കെ.ടി. ബിജോ മോൻ, മാത്യു കെ.ജെ., റെജി ചാക്കോ, സി.എം. മത്തായി, ടോമിച്ചൻ കെ.എം., ബെന്നി സി.പി. എന്നിവരെയും കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a956a0bb7049.jpg" alt=""></p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ഏകോപനവും നൽകുന്നതിനൊപ്പം അംഗങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ വളർച്ചയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.കെ.വൈ. മാത്യുവിന്റെ നേതൃത്വത്തിൽ HMTA പുതിയ മുന്നേറ്റങ്ങളിലേക്ക് എന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>പാലായിൽ മോഷണപരമ്പര; മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ കവർന്നു.</title>
<link>https://thekeralajournal.com/3592</link>
<guid>https://thekeralajournal.com/3592</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95435b8f52c.jpg" length="124420" type="image/jpeg"/>
<pubDate>Mon, 31 Aug 2026 14:34:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒരു രാത്രിയിൽ തുടർച്ചയായി മോഷണം. മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. സംഭവത്തിൽ പ്രദേശത്ത് ആശങ്ക ഉയർന്നു.</p>
<p>പാലാ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നതായി റിപ്പോർട്ടുണ്ട്. കിടങ്ങൂർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്ര വ്യാപാരശാലകളിലുമാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.</p>
<p>തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ നഷ്ടം കണക്കാക്കുന്നതിനുള്ള പരിശോധന തുടരുകയാണ്.</p>
<p>സംഭവമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ മോഷണ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.മുത്തോലിയിലെ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്ന സംഭവവും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷണങ്ങളും ഒരേ സംഘത്തിന്റെ പ്രവർത്തനമാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണത്തിൽ പുതിയ മാതൃകയായി ഏലപ്പാറ; ‘ക്ലീൻ ഏലപ്പാറ’ പദ്ധതിക്ക് തുടക്കം</title>
<link>https://thekeralajournal.com/3591</link>
<guid>https://thekeralajournal.com/3591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95301bdcbc1.jpg" length="137745" type="image/jpeg"/>
<pubDate>Mon, 31 Aug 2026 13:11:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മാലിന്യസംസ്‌കരണത്തിൽ വേറിട്ട മാതൃകയുമായി ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന വിവിധതരം മാലിന്യങ്ങൾ ഏലപ്പാറയിലെത്തിച്ച് ഇനംതിരിച്ച് തരംതിരിച്ചശേഷം പുനഃസംസ്‌കരണത്തിനായി കയറ്റി അയക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.</p>
<p>‘ക്ലീൻ ഏലപ്പാറ’ പദ്ധതിയുടെ ആദ്യഘട്ടം പീരുമേട് എംഎൽഎ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ ശേഖരിച്ച് വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്ന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.</p>
<p>തരംതിരിച്ച മാലിന്യങ്ങൾ പഞ്ചായത്തുമായി കരാറിലേർപ്പെട്ട വാസ്‌കോ കമ്പനി കയറ്റിക്കൊണ്ടുപോകും. നിലവിൽ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങൾ 15 ദിവസത്തിനകം ഇവിടെനിന്ന് പൂർണമായും നീക്കം ചെയ്യാനാണ് തീരുമാനം.</p>
<p>വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ വാഗമൺ ഉൾപ്പെടുന്ന പഞ്ചായത്താണ് ഏലപ്പാറ. ദിവസേന വലിയ തോതിൽ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ വാഗമണിന്റെയും ഏലപ്പാറയുടെയും മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ</p>]]> </content:encoded>
</item>

<item>
<title>സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ</title>
<link>https://thekeralajournal.com/3590</link>
<guid>https://thekeralajournal.com/3590</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a952be473d42.jpg" length="81930" type="image/jpeg"/>
<pubDate>Mon, 31 Aug 2026 12:53:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ 2 ബുധനാഴ്ച മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.</p>
<p>പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ 5.30 വരെ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാം. ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ സന്ദർശകരെ കാണുക.</p>
<p>മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാൻ സൗകര്യമുണ്ടാകും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് വേഗത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.</p>
<p>മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതികൾ നൽകാം. ഇതിനായി വൈകിട്ട് 3 മുതൽ 5 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.</p>]]> </content:encoded>
</item>

<item>
<title>മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസ്</title>
<link>https://thekeralajournal.com/3589</link>
<guid>https://thekeralajournal.com/3589</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a952aad1e304.jpg" length="80361" type="image/jpeg"/>
<pubDate>Mon, 31 Aug 2026 12:48:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. സജി അഗസ്റ്റിൻ, അജിത് കുമാർ, പ്രിൻസ് ബേബി എന്നിവർക്കെതിരെയാണ് നടപടി.</p>
<p>തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയത്.</p>
<p>യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഡ്രൈവ് നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>ഒഡിഷ കേഡർ IPS ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഷെഫിൻ മുഹമ്മദ്‌ നിര്യാതനായി. നഷ്ടമായത് ലാളിത്യത്തിന് മാതൃകയായ ഉദ്ദ്യോഗസ്ഥനെ..</title>
<link>https://thekeralajournal.com/3588</link>
<guid>https://thekeralajournal.com/3588</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95204d6636d.jpg" length="79688" type="image/jpeg"/>
<pubDate>Mon, 31 Aug 2026 12:05:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ലാളിത്യവും മാനുഷികതയും ഉയർത്തിപ്പിടിച്ചിരുന്ന ഒഡീഷ കേഡർ ഐജി ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫിൻ അഹമ്മദിന്റെ വിയോഗം കേരള പൊലീസ് സേനയ്ക്കും ഒഡീഷ പൊലീസിനും വലിയ നഷ്ടമായി.</p>
<p>തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഷെഫിൻ അഹമ്മദ് സിവിൽ സർവീസിൽ പ്രവേശിച്ചത്. ഐപിഎസ് നേടി ഒഡീഷ കേഡറിൽ സേവനം ആരംഭിച്ച അദ്ദേഹം കരിയറിന്റെ തുടക്കം മുതൽ സൈബർ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.</p>
<p>ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിൽ പ്രവർത്തിച്ച കാലയളവിലാണ് ഷെഫിൻ അഹമ്മദിലെ ജനകീയനായ ഭരണാധികാരിയെ കേരളം അടുത്തറിഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം റൂറൽ എസ്‌പിയായിരിക്കെ ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെ സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.</p>
<p>പോലീസ് ആസ്ഥാനത്ത് എഐജിയായും ആംഡ് പൊലീസ് വിഭാഗത്തിന്റെ ഡിഐജിയായും ഉൾപ്പെടെ വിവിധ ചുമതലകൾ കേരളത്തിൽ അദ്ദേഹം വഹിച്ചു. കേരള പൊലീസിന്റെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.</p>
<p>ഉന്നത പദവികളിൽ എത്തിയപ്പോഴും ഔദ്യോഗിക പ്രൗഢിയിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ലാളിത്യം സഹപ്രവർത്തകർക്കിടയിലും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥരോട് കാണിച്ചിരുന്ന വിനയവും കരുതലും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിരുന്നു.</p>
<p><strong>പൊലീസുകാരുടെ കടമയ്ക്ക് കൈയടി</strong></p>
<p>ഡിഐജി ആയിരിക്കെ തിരുവനന്തപുരം തകരപ്പറമ്പിൽ നടന്ന സംഭവമാണ് ഷെഫിൻ അഹമ്മദിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർധരാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ സ്വകാര്യ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തി.</p>
<p>വാഹനത്തിനുള്ളിൽ പരിശോധിച്ച ശേഷം മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ ബ്രീത്ത് അനലൈസറിൽ ഊതാനും പൊലീസുകാർ ആവശ്യപ്പെട്ടു. മുന്നിൽ നിൽക്കുന്നത് ഡിഐജിയാണെന്ന് അറിയാതെയായിരുന്നു പൊലീസുകാരുടെ പരിശോധന. പരിശോധന പൂർത്തിയാക്കി വാഹനം വിട്ടയച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് തങ്ങൾ പരിശോധിച്ചത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമാണെന്ന് മനസ്സിലായത്.</p>
<p>കടമ നിർവഹിക്കുന്നതിൽ പൊലീസുകാർ പുലർത്തിയ ആത്മാർഥതയും വിനയവും ശ്രദ്ധിച്ച ഷെഫിൻ അഹമ്മദ് അവരെ അഭിനന്ദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർക്ക് 500 രൂപ വീതമാണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. സംഭവത്തോടെ ഷെഫിൻ അഹമ്മദിന്റെ ലാളിത്യവും കീഴുദ്യോഗസ്ഥരോടുള്ള സമീപനവും വീണ്ടും പൊതുചർച്ചയായി.</p>
<p></p>
<p>കേരളത്തിൽ തുടരാൻ ശ്രമം</p>
<p>ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിന് ശേഷം കേരളത്തിൽ തുടരുന്നതിനായി കേഡർ മാറ്റത്തിന് ഷെഫിൻ അഹമ്മദ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ അദ്ദേഹത്തിന്റെ സേവനം തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ശുപാർശ ചെയ്തതായും ചീഫ് സെക്രട്ടറി വഴി കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായും വിവരങ്ങളുണ്ട്.എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതിരുന്നതോടെ ഒടുവിൽ ഒഡീഷ കേഡറിലേക്ക് മടങ്ങേണ്ടിവന്നു. കേരളത്തിൽ തന്നെ തുടരാൻ അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനം ലഭിച്ചിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും അന്ന് ഉയർന്നിരുന്നു. ഷെഫിൻ അഹമ്മദിന്റെ പിതാവ് കെ.ഒ. ഹബീബ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഷെഫിൻ അഹമ്മദ് ശ്രദ്ധേയനായതെന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞവർ പറയുന്നത്.</p>
<p>വാർത്തകളിൽ നിന്ന് അകന്ന്, പദവിയുടെ പ്രൗഢിയേക്കാൾ ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ഷെഫിൻ അഹമ്മദ്. ജനങ്ങളോടും സഹപ്രവർത്തകരോടും ഒരുപോലെ സൗഹൃദപരമായ സമീപനം പുലർത്തിയ അദ്ദേഹത്തിന്റെ അകാല വിയോഗം കേരള പൊലീസ് സേനയ്ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തീരാനഷ്ടമായി.</p>]]> </content:encoded>
</item>

<item>
<title>വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു</title>
<link>https://thekeralajournal.com/3587</link>
<guid>https://thekeralajournal.com/3587</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94fb56911e1.jpg" length="99635" type="image/jpeg"/>
<pubDate>Mon, 31 Aug 2026 09:26:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.</p>
<p>വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന റെനോ ക്വിഡ് കാർ (KL 05 AV 3686) പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീയും പുകയും ഉയരുന്നതും വാഹനത്തിനുള്ളിൽ നിന്ന്  നിലവിളി കേട്ടതായും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.</p>
<p>തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനത്തിനുള്ളിലുണ്ടായിരുന്നയാളെ രക്ഷിക്കാനായില്ല.</p>
<p>കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ടൈറ്റസ് കുര്യൻ വീട്ടിൽനിന്ന് കാറുമായി ഇറങ്ങിയതായി വിവരം ലഭിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതായാണ് ബന്ധുക്കൾ നൽകിയ വിവരം.</p>
<p>കാർ ഓടുന്നതിനിടെ തീപിടിച്ചതാണോ, മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വെങ്ങാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/3586</link>
<guid>https://thekeralajournal.com/3586</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94f37662ab4.jpg" length="61872" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:52:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ജോസെയിൽ രണ്ട് മലയാളി യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂർ മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്.</p>
<p>കൊലപാതകങ്ങൾക്ക് പിന്നിൽ ഇവരുടെ സുഹൃത്തായ അനില എന്ന മലയാളി യുവതിയാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ആദ്യം ചിങ്ങവനം സ്വദേശിനിയായ ആനെ ഫ്ലാറ്റിലെ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംഭവത്തിന് ശേഷം കാർ നിർത്താതെ അനില കടന്നുപോയതായും പറയുന്നു.</p>
<p>സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ്, ആന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജേക്കബ് ഫ്ലാറ്റിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ആനെ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
<p>മൂന്ന് കുടുംബങ്ങളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വിജീഷാണ്. അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.</p>
<p>മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ അലുമിനി സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3585</link>
<guid>https://thekeralajournal.com/3585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94ebff1593c.jpg" length="89892" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:20:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഇടുക്കിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘LEGECI 2026’ അലുമിനി സംഗമം പൈനാവിൽ വിപുലമായ പരിപാടികളോടെ നടന്നു. കോളേജിലെ മുൻ വിദ്യാർഥികളും അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.</p>
<p>മുൻ പ്രിൻസിപ്പൽ ഡോ. ജലജ എം.ജെ. സംഗമം ഉദ്ഘാടനം ചെയ്ത് ജൂബിലി സന്ദേശം നൽകി. പ്രൊഫ. പ്രിൻസ് വി. ജോസും ബോണിയ അച്ചാമ്മ മാണിയും ചേർന്ന് നടത്തിയ അവതരണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ദേവപ്രിയ ആർ. പ്രാർഥന അവതരിപ്പിച്ചു.</p>
<p>അലുമ്നി &amp; ഇന്റർനാഷണൽ അഫയേഴ്‌സ് ഡീൻ ഡോ. മഞ്ജു മാനുവൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു.</p>
<p>ആദ്യ അഡ്മിഷൻ ബാച്ചുകളിലെ അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങും നടന്നു. സിൽവർ ജൂബിലി ഇന്നവേഷൻ അവാർഡുകളും അക്കാദമിക് ടോപ്പേഴ്സ് അവാർഡുകളും വിതരണം ചെയ്തു. അലുമ്നി പ്രതിനിധി വിജീഷ് എൻ.വി., വിവിധ വകുപ്പ് മേധാവികൾ, ഡീനുമാർ എന്നിവർ ആശംസകൾ നേർന്നു.</p>
<p>കാസെറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും സംഗീതാവിഷ്‌കാരവും അരങ്ങേറി. അലുമ്നി സ്പോൺസർ ചെയ്ത ടോപ്പേഴ്സ് അവാർഡുകളും വോളണ്ടിയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.</p>
<p>അലുമ്നി അസോസിയേഷൻ പാനൽ രൂപീകരണവും തിരഞ്ഞെടുപ്പും സംഗമത്തിന്റെ ഭാഗമായി നടന്നു. മുൻ വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങളും കോളേജ് ജീവിതത്തിലെ ഓർമകളും പങ്കുവെച്ച ഓപ്പൺ ഫോറവും ശ്രദ്ധേയമായി.</p>
<p>അലുമ്നി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. റജിൻ ആർ. നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സംഗീത പരിപാടിയോടെ സംഗമം സമാപിച്ചു</p>]]> </content:encoded>
</item>

<item>
<title>കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026: ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ്’</title>
<link>https://thekeralajournal.com/3584</link>
<guid>https://thekeralajournal.com/3584</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94e97a86bf0.jpg" length="113683" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:10:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കെ.എ.പി ഒന്നാം ബറ്റാലിയനിലെ സേനാംഗം ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ് 2026’ പദവി നേടി.</p>
<p>ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിനാണ് ശ്രീജിത്ത് ബി.ടി. കിരീടം സ്വന്തമാക്കിയത്.</p>
<p>ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. അധ്യക്ഷത വഹിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് സിനോജ് ടി.എസ്. സ്വാഗതം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ബോഡി ബിൽഡിംഗ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ജയ്റാണി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി എന്നിവർ ആശംസകൾ അറിയിച്ചു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മർക്കോസ് കൃതജ്ഞത അർപ്പിച്ചു.</p>
<p>മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സന്നിഹിതനായിരുന്നു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണൻകുട്ടി വി., മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി എന്നിവർ ആശംസകൾ നേർന്നു.</p>
<p>പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികക്ഷമതയും ആരോഗ്യബോധവും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തെ മികവ് വളർത്തുന്നതിനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>കൊച്ചി വൈറ്റിലയിൽ വാഹനാപകടം; ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു</title>
<link>https://thekeralajournal.com/3583</link>
<guid>https://thekeralajournal.com/3583</guid>
<description><![CDATA[ എറണാകുളം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94e91bc0dbb.jpg" length="99982" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:08:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി വൈറ്റില ജംഗ്ഷന് സമീപം തൈക്കൂടം പാലത്തിൽ വാഹനാപകടം. ഇന്ന് രാവിലെ 5.30ഓടെയാണ് അപകടം നടന്നത്.</p>
<p>നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച ശേഷം മറിഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ ഉള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.നാഗപട്ടണത് നിന്നും മീനും ആയി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്</p>]]> </content:encoded>
</item>

<item>
<title>ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും</title>
<link>https://thekeralajournal.com/3582</link>
<guid>https://thekeralajournal.com/3582</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d6ec153ac.jpg" length="640737" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:50:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതിനൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും.</p>
<p>ആഗസ്റ്റ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരുന്നത്. പുതുക്കിയ സമയക്രമം പ്രകാരം ഈ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്തും.</p>
<p>ആഗസ്റ്റ് 14 മുതൽ 20 വരെയായിരുന്നു ഈ വർഷത്തെ ഓണപ്പരീക്ഷകൾ. ആദ്യം ആഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസവും പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.</p>
<p>ഇതിനെതിരെ വിദ്യാർഥികളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. തുടർന്നാണ് പരീക്ഷാ തീയതി മാറ്റിയത്.</p>
<p>ആഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തിയശേഷം സ്കൂളുകൾ അടച്ചിരുന്നു. ആഗസ്റ്റ് 22 മുതലാണ് ഓണാവധി ആരംഭിച്ചത്. ഈ വർഷം വിദ്യാർഥികൾക്ക് ഒൻപത് ദിവസത്തെ അവധിയാണ് ലഭിച്ചത്.</p>]]> </content:encoded>
</item>

<item>
<title>മുന്നൂറിലേക്ക് കുതിച്ച റബർവില താഴോട്ട്; കർഷകർ വീണ്ടും നിരാശയിൽ</title>
<link>https://thekeralajournal.com/3581</link>
<guid>https://thekeralajournal.com/3581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d607cd02b.jpg" length="202334" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മുന്നൂറ് രൂപയിലേക്ക് അടുത്തെത്തിയ റബർവില താഴേക്ക് പോയതോടെ കർഷകർ വീണ്ടും ആശങ്കയിൽ. കോട്ടയത്ത് ആർ.എസ്.എസ്. 4ന് കിലോയ്ക്ക് 275 രൂപയും ആർ.എസ്.എസ്. 5ന് 271 രൂപയുമാണ് നിലവിലെ വില. വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്നുവെന്നത് മാത്രമാണ് കർഷകർക്ക് ആശ്വാസം.</p>
<p>വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ മഴക്കാലത്തിന് മുമ്പുതന്നെ പല കർഷകരും റെയിൻ ഗാർഡിംഗും റബർ ടാപ്പിംഗും ആരംഭിച്ചിരുന്നു. എന്നാൽ വില പെട്ടെന്ന് താഴ്ന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. റബർവില 250 രൂപയ്ക്ക് താഴെയെത്തിയാൽ മാത്രമേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുകയുള്ളൂ.</p>
<p><strong>വിലയിടിവിന് പിന്നിൽ ടയർ കമ്പനികളുടെ തന്ത്രമെന്ന് വ്യാപാരികൾ</strong></p>
<p>ടയർ കമ്പനികളുടെ ഇടപെടലാണ് പെട്ടെന്നുണ്ടായ വിലയിടിവിന് പിന്നിലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ റബറിന് വില ഉയർന്നുനിൽക്കുന്നതിനാൽ ടയർ കമ്പനികൾക്ക് സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നുണ്ട്.</p>
<p>ഇറക്കുമതി നികുതി, കപ്പൽക്കൂലി തുടങ്ങിയ ചെലവുകൾ ഉൾപ്പെടെ ഒരു കിലോ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കുറഞ്ഞത് 290 രൂപയെങ്കിലും ചെലവാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിലയും ഈ നിലവാരത്തിലെത്തിയാൽ കമ്പനികളുടെ ലാഭം കുറയുമെന്ന കണക്കുകൂട്ടലിലാണ് വിപണിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന് വില കുറയ്ക്കാനുള്ള നീക്കം ഉണ്ടായതെന്നാണ് വ്യാപാരികളുടെ ആരോപണം.</p>
<p><strong>ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാനില്ല</strong></p>
<p>റബർവില ഉയർന്നതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ആവശ്യകതയും വർധിച്ചു. വലിയ തോട്ടങ്ങളിൽ സ്ഥിരം തൊഴിലാളികളുള്ളതിനാൽ വിലയിടിവും തൊഴിലാളിക്ഷാമവും വലിയ തോതിൽ ബാധിക്കുന്നില്ല. എന്നാൽ ചെറുകിട, ഇടത്തരം തോട്ടമുടമകളാണ് പ്രതിസന്ധിയിലായത്.</p>
<p>സ്ഥിരമായി ടാപ്പിംഗ് ജോലിക്ക് പോയിരുന്ന തൊഴിലാളികളിൽ പലരും ഇപ്പോൾ വലിയ തോട്ടങ്ങളിലാണ് ജോലി ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന ദിവസക്കൂലി രീതിക്ക് പകരം വരുമാനം പങ്കിട്ടെടുക്കുന്ന രീതിയും വ്യാപകമാകുകയാണ്.</p>
<p>തൊഴിലാളികളെ ലഭിക്കാത്തതിനാൽ പല ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് മുടങ്ങുന്ന സാഹചര്യമാണ്. നിലവിൽ ഉടമകൾ തന്നെ നേരിട്ട് ടാപ്പിംഗ് നടത്തുന്ന ചെറുകിട തോട്ടങ്ങളാണ് കൂടുതലായി സജീവമായിട്ടുള്ളത്.</p>]]> </content:encoded>
</item>

<item>
<title>നിർമല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം</title>
<link>https://thekeralajournal.com/3580</link>
<guid>https://thekeralajournal.com/3580</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d5156ae74.jpg" length="80763" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:42:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നിർമല സിവിൽ സർവീസ് അക്കാദമിയുടെ പുതിയ അക്കാദമിക് വർഷത്തെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു നിർവഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കളെ ചടങ്ങിൽ ആദരിച്ചു.</p>
<p>എല്ലാവർക്കും വ്യക്തമായ ജീവിതലക്ഷ്യം ഉണ്ടായിരിക്കണമെന്നും അത് നേടിയെടുക്കുന്നതിനായി അച്ചടക്കം, കഠിനാധ്വാനം, നിശ്ചയദാർഢ്യം എന്നിവയോടെ നിരന്തരം പരിശ്രമിക്കണമെന്നും സാബു മാത്യു പറഞ്ഞു.</p>
<p>കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആശീർവാദ പ്രസംഗം നടത്തി. രൂപതാ വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായി.</p>
<p>വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നിർമല കോളജിലെ ത്രിപുരയിൽ നിന്നുള്ള വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.</p>
<p>നിർമല കോളജ് ഓട്ടോണമസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെസ്റ്റിൻ കണ്ണാടൻ, കോളജ് ബർസാറും സിവിൽ സർവീസ് അക്കാദമി അഡ്മിനിസ്ട്രേറ്ററുമായ ഫാ. പോൾ കളത്തൂർ, നിർമല സിവിൽ സർവീസ് അക്കാദമി ബോർഡ് അംഗം ഡോ. കെ.വി. തോമസ്, വിദ്യാർഥി പ്രതിനിധികളായ ലോയ്ഡ് ഫെബിൻ, ആൻ മരിയ ബെന്നി, രക്ഷാകർതൃ പ്രതിനിധി പ്രസീത ഷിബു എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>റോഡ് പുനർനിർമാണം പാതിവഴിയിൽ; മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3579</link>
<guid>https://thekeralajournal.com/3579</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d46aae422.jpg" length="152358" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:40:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: റോഡ് പുനർനിർമാണം പാതിവഴിയിൽ നിലച്ചതോടെ രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന റോഡിന്റെ അഞ്ച് കിലോമീറ്റർ ഭാഗം പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചെങ്കിലും നിർമാണം നിലച്ചതാണ് യാത്രക്കാരെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നത്.</p>
<p>ഉടുമ്പൻചോല താലൂക്കിലെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുന്നതിന്റെ ഉദാഹരണമായി റോഡ് നിർമാണം മാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p>മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള റോഡിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടായിരുന്നതിനാൽ മേഖല നേരത്തെ തന്നെ അപകടഭീഷണിയിലായിരുന്നു. നിരവധി അപകടങ്ങളും മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകടസാധ്യത കുറച്ച് റോഡ് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനർനിർമാണ നടപടികൾക്ക് രണ്ട് വർഷം മുമ്പ് തുടക്കമിട്ടത്.</p>
<p>റോഡ് പുനർനിർമാണത്തോടൊപ്പം എല്ലക്കലിലെ ഇടുങ്ങിയ പഴയ പാലത്തിന് സമീപം കൂടുതൽ വീതിയുള്ള പുതിയ പാലം നിർമിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 39 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായാണ് അറിയുന്നത്.</p>
<p>കാസർകോട് ആസ്ഥാനമായ ബി.ആർ.കെ. എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി വലിയ പാറമല ഇടിച്ചുനിരത്തുകയും പാറകൾ പൊട്ടിച്ചുനീക്കുകയും ചെയ്തു. റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ചതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം മറ്റൊരു റോഡിലൂടെ തിരിച്ചുവിടുകയും ചെയ്തു.</p>
<p>എന്നാൽ പിന്നീട് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പ്രദേശവാസികൾ വലിയ പ്രതിസന്ധിയിലാണ്. ഒരു കോളജ്, സർക്കാർ ഐ.ടി.ഐ., അങ്കണവാടികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രധാന റോഡാണിത്. നിർമാണം പുനരാരംഭിക്കാത്തതും റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കാത്തതും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.</p>
<p>നിർമാണം നിലച്ചതിനെതിരെ മുൻ സർക്കാരിന്റെ കാലത്തുതന്നെ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.</p>
<p>കരാർ കമ്പനി നിർമാണം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിച്ച് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പുതിയ ടെൻഡർ നടപടികളിലൂടെ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യം ശക്തമാണ്.</p>
<p>റോഡ് പുനർനിർമാണം നീണ്ടുപോകുന്നത് ജനങ്ങളുടെ യാത്രയ്ക്കും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് പൊതുസേവനങ്ങളുടെയും പ്രവർത്തനങ്ങൾക്കും തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കഞ്ചാവ് കടത്ത് കേസ്: പ്രതിക്ക് 3 വർഷം കഠിന തടവും ₹25,000 പിഴയും</title>
<link>https://thekeralajournal.com/3578</link>
<guid>https://thekeralajournal.com/3578</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d2b266ca4.jpg" length="112517" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:32:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും ₹25,000 പിഴയും ശിക്ഷ വിധിച്ചു. കാന്തിപ്പാറ വില്ലേജ് മുക്കുടിൽ ഭാഗത്ത് വടക്കേതിൽ വീട്ടിൽ പട്ടാളം സണ്ണി എന്നറിയപ്പെടുന്ന അനിൽരാജ് (58) ആണ് ശിക്ഷിക്കപ്പെട്ടത്.</p>
<p>2018 ജൂലൈ 23ന് രാജാക്കാട് ടൗൺ ഭാഗത്ത് വിൽപ്പനയ്ക്കായി 2.750 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്നതിനാണ് കേസ്.</p>
<p>തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി പി.കെ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.</p>
<p>അന്നത്തെ രാജാക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് മോൻ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് പോലീസ് ഇൻസ്‌പെക്ടറായിരുന്ന ഹണി എച്ച്.എൽ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.</p>
<p>പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>സ്വർണ്ണ വളകൾ മോഷ്ടിച്ച പാലക്കാട് സ്വദേശി വെള്ളത്തൂവൽ പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3577</link>
<guid>https://thekeralajournal.com/3577</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d2415c00a.jpg" length="68451" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:30:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: റിസോർട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ സ്വർണ്ണ വളകൾ മോഷണം ചെയ്ത കേസിൽ പാലക്കാട് സ്വദേശിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. പാലക്കാട് നെന്മാറ വെള്ളറ വീട്ടിൽ സിഞ്ചു കെ (26) ആണ് അറസ്റ്റിലായത്.</p>
<p>കുഞ്ചിത്തണ്ണിയിലെ മെറിലാൻഡ് ഭാഗത്തുള്ള റിസോർട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരൻ. ഓഗസ്റ്റ് 16ന് ഇരവികുളം സന്ദർശിക്കുന്നതിനായി പോകുന്നതിന് മുമ്പ് കുട്ടിയുടെ കൈയിലുണ്ടായിരുന്ന 26 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകൾ ഊരി ബാഗിൽ സൂക്ഷിച്ച ശേഷം മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ ഏൽപ്പിക്കുകയായിരുന്നു.</p>
<p>ഇരവികുളം സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ വളകൾ കാണാതായതിനെ തുടർന്ന് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.</p>
<p>തുടർന്ന് വെള്ളത്തൂവൽ എസ്.എച്ച്.ഒ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്ന് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ കെ.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോസ് മത്തായി, സിവിൽ പോലീസ് ഓഫീസർ സജീവ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.</p>]]> </content:encoded>
</item>

<item>
<title>ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കിയില്ല; കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ രൂക്ഷ ഗതാഗതക്കുരുക്ക്</title>
<link>https://thekeralajournal.com/3576</link>
<guid>https://thekeralajournal.com/3576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d0ae71f94.jpg" length="168903" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:24:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം: കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഈ മാസം തുടക്കത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണ്ണും കൂറ്റന്‍ പാറകളും ഒരുമാസമായിട്ടും പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. ഇതോടെ ദിവസങ്ങളായി പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.</p>
<p>കടുവാപ്പാറ, അമലഗിരി തുടങ്ങിയ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മണ്ണും കല്ലുകളും ഇപ്പോഴും റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കൂറ്റന്‍ പാറകള്‍ റോഡില്‍ തന്നെ കിടക്കുന്നതിനാല്‍ പാതയുടെ വീതിയും കുറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ നിരതെറ്റിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയാണ്.</p>
<p>കൂറ്റന്‍ പാറകള്‍ പൊട്ടിച്ചുമാറ്റേണ്ട സാഹചര്യമാണുള്ളത്. ഓണം അവധി ദിവസങ്ങളില്‍ കുട്ടിക്കാനം മുതല്‍ കൊടുക്കുത്തി വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.</p>
<p>ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും രോഗികളുമായി പോകുന്ന വാഹനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നു.</p>
<p>റോഡരികിലും റോഡിലുമായി കിടക്കുന്ന ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു</title>
<link>https://thekeralajournal.com/3575</link>
<guid>https://thekeralajournal.com/3575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9463f75ef49.jpg" length="56156" type="image/jpeg"/>
<pubDate>Sun, 30 Aug 2026 22:40:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ എബ്രഹാം ഇട്ടിച്ചെറിയ (88) അന്തരിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ അഞ്ച് പതിറ്റാണ്ടോളം സജീവമായി നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.</p>
<p>1938 നവംബർ 30ന് ചാക്കാലയിൽ സി.എം. എബ്രഹാമിന്റെയും മേരിക്കുട്ടിയുടെയും മകനായി ജനിച്ച എബ്രഹാം ഇട്ടിച്ചെറിയ, കോട്ടയം സി.എം.എസ്. കോളേജിൽ ചരിത്രത്തിൽ ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദാനന്തര ബിരുദവും നേടി. അധ്യാപന രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>1977ൽ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി, 1982 മുതൽ പ്രസിഡന്റായും പ്രവർത്തിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2000 മുതൽ 2008 വരെ കോട്ടയം ആർട്സ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചു.</p>
<p>തിരുവല്ല മാർത്തോമ്മാ കോളേജ്, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലെ വിവിധ അക്കാദമിക്-സാംസ്‌കാരിക പ്രവർത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കോട്ടയം നഗരത്തിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.</p>
<p>കോട്ടയം പബ്ലിക് ലൈബ്രറിയുടെ 144-ാം വാർഷികാഘോഷ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സാഹിത്യം, കല, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വ്യക്തമായ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു എബ്രഹാം ഇട്ടിച്ചെറിയ.</p>
<p>സംസ്കാരം പിന്നീട് നടക്കും.</p>]]> </content:encoded>
</item>

<item>
<title>സേവനനിറവിൽ വളരുന്ന യുവത പുതിയ പ്രതീക്ഷ: മാർ സേവേറിയോസ്</title>
<link>https://thekeralajournal.com/3574</link>
<guid>https://thekeralajournal.com/3574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94329aa8446.jpg" length="97429" type="image/jpeg"/>
<pubDate>Sun, 30 Aug 2026 19:09:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സേവനതൽപരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നൽകുന്നവരാണെന്ന് സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. സാമൂഹ്യമാധ്യമങ്ങളുടെ കരവലയത്തിൽ മാത്രം ഒതുങ്ങാതെ, ഡിജിറ്റൽ യുഗത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന യുവത സമൂഹത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുവസമൂഹം സേവനാത്മക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് അഭിമാനകരമാണെന്നും മാർ സേവേറിയോസ് അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ (OCYM) യുവജനവാരാഘോഷത്തിന്റെ കേന്ദ്രതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോസ് സാമുവൽ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ രെഞ്ചു എം. ജോയ് മുഖ്യസന്ദേശം നൽകി.</p>
<p>എസ്.ഐ. ഡെജി വർഗീസ്, ഫാ. ജെസ്വിൻ ചാക്കോ, ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖിൽ കെ. യോഹന്നാൻ, തോമസ് ഫിലിപ്പ്, ജെൻസൺ എന്നിവർ സംസാരിച്ചു.</p>
<p>ഒരാഴ്ച നീണ്ടുനിന്ന യുവജനവാരാഘോഷത്തിന്റെ ഭാഗമായി OCYM-ന്റെ നേതൃത്വത്തിൽ വിവിധ ഭദ്രാസനങ്ങളിലും യൂണിറ്റുകളിലും നിരവധി സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം, രക്തദാന ക്യാമ്പുകൾ, പരിസര ശുചീകരണം, ഓണക്കോടി വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയ്ല്‍; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി</title>
<link>https://thekeralajournal.com/3573</link>
<guid>https://thekeralajournal.com/3573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9425311d8c4.jpg" length="93168" type="image/jpeg"/>
<pubDate>Sun, 30 Aug 2026 18:12:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കോട്ടയം പുതുപ്പള്ളിയിലെത്തി. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗെയ്ല്‍ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.</p>
<p>പുതുപ്പള്ളിയിലെത്തിയ ഗെയ്ലിനെ എംഎൽഎ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ആവേശപൂർവം സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഓടിച്ച വാഹനത്തിൽ സഞ്ചരിച്ച ഗെയ്ല്‍ പുതുപ്പള്ളി പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.</p>
<p>തുടർന്ന് പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്ക് മടങ്ങിയ ഗെയ്ല്‍, പ്രദേശത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മൈതാനവും സന്ദർശിക്കും.</p>
<p>കേരള ക്രിക്കറ്റ് ലീഗിലെ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമാണ് ക്രിസ് ഗെയ്ല്‍. ടീമിന്റെ മത്സരം കാണുന്നതിനായാണ് അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.</p>]]> </content:encoded>
</item>

<item>
<title>മുണ്ടക്കയം വേങ്ങക്കുന്നിൽ ട്രാവലർ നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3572</link>
<guid>https://thekeralajournal.com/3572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9410f8363af.jpg" length="136316" type="image/jpeg"/>
<pubDate>Sun, 30 Aug 2026 16:46:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: വേങ്ങക്കുന്നിൽ കേറ്ററിംഗ് സാധനങ്ങളുമായി എത്തിയ ട്രാവലർ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.</p>
<p>ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ട്രാവലർ ഇലക്ട്രിക്കൽ പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.</p>
<p>അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കള്ളുഷാപ്പുകളിൽ ഭക്ഷണം വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം</title>
<link>https://thekeralajournal.com/3571</link>
<guid>https://thekeralajournal.com/3571</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93eea199dca.jpg" length="99077" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:19:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (FSSAI) ലൈസൻസിന് പുറമെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയും ഷാപ്പുകൾ നേടണം.</p>
<p>കള്ളുഷാപ്പുകളിലെ അനധികൃതവും വൃത്തിഹീനവുമായ ഭക്ഷണവിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് നടപടി. എക്സൈസ് വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ ശുദ്ധി’ പരിശോധനയുടെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>കഴിഞ്ഞ ജൂണിൽ കോട്ടയത്തെ കള്ളുഷാപ്പിൽനിന്ന് മീൻകറി കഴിച്ച കുമരകം സ്വദേശി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കുന്നത്.</p>
<p>നിയമലംഘനം നടത്തുന്ന ഷാപ്പുകൾക്കെതിരെ അബ്കാരി നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. അനധികൃത ഭക്ഷണവിൽപ്പനയ്ക്ക് ഒത്താശ ചെയ്യുകയോ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിയുണ്ടാകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നടുറോഡിൽ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവം; മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3570</link>
<guid>https://thekeralajournal.com/3570</guid>
<description><![CDATA[ എറണാകുളം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ee0569ffd.jpg" length="62310" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:17:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: എറണാകുളം നോർത്ത് ടൗൺഹാളിന് മുന്നിൽ നടുറോഡിൽ ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ഓഗസ്റ്റ് 28ന് രാത്രി 7.45ഓടെയായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് KL-43-L-6677 നമ്പർ ‘സജിമോൻ’ സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഇടിച്ചുകയറാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.</p>
<p>ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.</p>
<p>സെൻട്രൽ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദേശപ്രകാരം സെൻട്രൽ സി.ഐ അനീഷ് ജോയിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ സർജ്ജു, രാജേഷ് ചെല്ലപ്പൻ, സി.പി.ഒമാരായ മനീഷ് പി.എം, വിപിൻദാസ് സി.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.</p>
<p>അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിൽ റെക്കോർഡ് വരുമാനം; ചതയദിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് 8.07 കോടി</title>
<link>https://thekeralajournal.com/3569</link>
<guid>https://thekeralajournal.com/3569</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ecb26061a.jpg" length="121886" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:11:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഓണം സ്‌പെഷൽ സർവീസുകളിലൂടെ റെക്കോർഡ് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. ചതയദിനമായ വെള്ളിയാഴ്ച മാത്രം കോർപ്പറേഷന് ലഭിച്ചത് 8.07 കോടി രൂപ വരുമാനം. ഉത്രാടദിനത്തിൽ 7.88 കോടി രൂപയും വരുമാനമായി ലഭിച്ചു.</p>
<p>ഉത്രാടദിനത്തിൽ മാത്രം 21.45 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 9.34 ലക്ഷം പേർ സ്ത്രീകളായിരുന്നു. പ്രിയദർശിനി സൗജന്യ/ആനുകൂല്യ യാത്രാ പദ്ധതിയും നിരവധി വനിതാ യാത്രക്കാർ പ്രയോജനപ്പെടുത്തി.</p>
<p>തിരക്കേറിയ ദിവസങ്ങൾ മുൻകൂട്ടി കണക്കാക്കി അധിക സർവീസുകൾ ക്രമീകരിച്ചതും കൃത്യമായ സർവീസ് പ്ലാനിങ്ങുമാണ് വരുമാന വർധനയ്ക്ക് പ്രധാന കാരണമായത്. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ബജറ്റ് ടൂറിസം സർവീസുകൾ സജീവമാക്കിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി.</p>
<p>ഓണക്കാലത്തെ യാത്രാ ആവശ്യകത കൃത്യമായി തിരിച്ചറിഞ്ഞ് സർവീസുകൾ ക്രമീകരിച്ചതിലൂടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണ് ഇത്തവണ ഉണ്ടായത്.</p>]]> </content:encoded>
</item>

<item>
<title>ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതി; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ</title>
<link>https://thekeralajournal.com/3568</link>
<guid>https://thekeralajournal.com/3568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ec04b4023.jpg" length="43212" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:08:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബാറുടമകളിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയിൽ എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചതെന്നാണ് വിവരം.</p>
<p>കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളാണ് അന്വേഷണത്തിന് തുടക്കമായത്. തുടർന്ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ബാറുകളിൽ മിന്നൽ പരിശോധന നടത്തി.</p>
<p>പരിശോധനയിൽ ബാറുടമകളിൽ നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പണ ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.</p>
<p>കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. തുടർന്ന് അശോക് കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.</p>
<p>അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ആരോപണങ്ങളിൽ കൂടുതൽ നടപടികൾ അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതോട്ടിൽ 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി</title>
<link>https://thekeralajournal.com/3567</link>
<guid>https://thekeralajournal.com/3567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93eb5aca88e.jpg" length="110337" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:05:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണി: ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ ഉപ്പുതോട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി. സംഭവത്തിൽ ഉപ്പുതോട് 17 കമ്പനി കയത്തിങ്കൽ ഷാജി വർഗീസ് (50) അറസ്റ്റിലായി.</p>
<p>ഓപ്പറേഷൻ തണ്ടർയുടെ ഭാഗമായി തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഷാജി വർഗീസിന്റെ വീട്ടിൽ 200 കുപ്പികളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് കണ്ടെത്തിയത്.</p>
<p>പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സി.എൻ. ജിൻസൺ, ബിനു ജോസഫ്, ഷീന തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനന്ദ് വിജയൻ, മുഹമ്മദ് ഷിബിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നീലക്കുറിഞ്ഞി : ചൊക്രമുടിയിൽ കർശന നിയന്ത്രണം</title>
<link>https://thekeralajournal.com/3566</link>
<guid>https://thekeralajournal.com/3566</guid>
<description><![CDATA[ മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ea3a44526.jpg" length="83047" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:00:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana) കാണാൻ ഇടുക്കി മൂന്നാറിലെ ചൊക്രമുടി മലനിരകൾ സഞ്ചാരികൾക്കായി തുറന്നതിന് പിന്നാലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.</p>
<p>മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു. പാസ് ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികളോടെയാണ് ഇനി പ്രവേശനം അനുവദിക്കുക.</p>
<p>നീലക്കുറിഞ്ഞി പൂത്തതിനെ തുടർന്ന് ഓഗസ്റ്റ് 24നാണ് വനംവകുപ്പ് ചൊക്രമുടി മലനിരകൾ സന്ദർശകർക്കായി തുറന്നത്. എന്നാൽ തുടർന്ന് നിരവധി ഓഫ്-റോഡ് വാഹനങ്ങൾ റവന്യൂ ഭൂമിയിലേക്ക് പ്രവേശിക്കുകയും പാസ് എടുക്കാതെയും സഞ്ചാരികൾ എത്തുകയും ചെയ്തതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.</p>
<p>1957ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ സെക്ഷൻ 7, 12 പ്രകാരം അനധികൃത പ്രവേശനം ശിക്ഷാർഹമായ കുറ്റമാണെന്ന് ബൈസൺവാലി വില്ലേജ് ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കി. റവന്യൂ ഭൂമിയിലൂടെയുള്ള എല്ലാ അനധികൃത പ്രവേശനവും ഇതോടെ നിരോധിച്ചിട്ടുണ്ട്.</p>
<p>വാഹനങ്ങളുടെ സഞ്ചാരവും ഓഫ്-റോഡ് പ്രവർത്തനങ്ങളും മലനിരകളിലെ നീലക്കുറിഞ്ഞി ചെടികൾക്ക് ഗുരുതരമായ നാശം വരുത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർവേ നമ്പർ 36ൽ ഉൾപ്പെടുന്ന പ്രദേശം 2025ൽ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാർ ഭൂമിയാക്കിയിരുന്നു. ഈ പ്രദേശത്തും സമീപ മലനിരകളിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരിക്കുന്നത്.</p>
<p>സമുദ്രനിരപ്പിൽനിന്ന് 2,195 മീറ്റർ ഉയരത്തിൽ, ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ചിനുള്ളിലെ ബൈസൺവാലി പഞ്ചായത്ത് അതിർത്തിയിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അഭയ് യാദവ് ഓഗസ്റ്റ് 24ന് നീലക്കുറിഞ്ഞി പൂത്ത ചൊക്രമുടി ഔദ്യോഗികമായി സന്ദർശകർക്കായി തുറന്നുനൽകുകയായിരുന്നു.</p>
<p>🎟️ പ്രവേശന ഫീസ്</p>
<p>മുതിർന്നവർ: ₹200</p>
<p>കുട്ടികൾ: ₹100</p>
<p>വിദേശ പൗരന്മാർ: ₹400</p>
<p>വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.</p>
<p>നീലക്കുറിഞ്ഞിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ സന്ദർശനം സാധ്യമാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>പേരുമാറ്റത്തിന് സർക്കാർ ഓഫീസുകളിൽ പാഴ്ചെലവ് വേണ്ട; നിലവിലുള്ള രേഖകൾ തിരുത്തി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി</title>
<link>https://thekeralajournal.com/3565</link>
<guid>https://thekeralajournal.com/3565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93abe038691.jpg" length="94569" type="image/jpeg"/>
<pubDate>Sun, 30 Aug 2026 09:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് കേരളം എന്നാക്കിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിലെ നിലവിലുള്ള രേഖകളും അച്ചടിച്ച സാമഗ്രികളും മാറ്റുന്നതിനായി പാഴ്ചെലവ് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ഇതുസംബന്ധിച്ച് സർക്കാർ ഓഫീസുകൾക്ക് സർക്കുലർ പുറത്തിറക്കി.</p>
<p>നിലവിലുള്ള പേപ്പറുകളും ഫയലുകളും ലെറ്റർഹെഡുകളും കവറുകളും ഫോമുകളും രജിസ്റ്ററുകളും പ്രസിദ്ധീകരണങ്ങളും മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു. സ്റ്റോക്ക് പൂർണമായും തീരുന്നതുവരെ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തി ഉപയോഗിക്കണം.</p>
<p>ഇംഗ്ലീഷിൽ “M” എന്നും മലയാളത്തിൽ ആവശ്യമായ അക്ഷരവും മഷി ഉപയോഗിച്ച് ചേർത്ത് നിലവിലുള്ള രേഖകൾ ഉപയോഗിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പേര് മാറിയതിന്റെ പേരിൽ മാത്രം പുതിയ രേഖകൾ അച്ചടിക്കേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.</p>
<p>ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും ഉടൻ മാറ്റി സ്ഥാപിക്കേണ്ടതില്ല. നിലവിലുള്ളവ സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാം. പേരുമാറ്റത്തിനായി മാത്രം സർക്കാർ പണം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.</p>
<p>കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക മുദ്രകൾ, റബർ സ്റ്റാമ്പുകൾ, സമാന ഉപകരണങ്ങൾ എന്നിവയും സാധാരണ നിലയിൽ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാം. അടിയന്തരമായി പുതിയ മുദ്രകൾ തയ്യാറാക്കുന്നതിന് പകരം, ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളിൽ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാകുടിയിൽ സംയുക്ത ഓണാഘോഷം ഇന്ന്</title>
<link>https://thekeralajournal.com/3564</link>
<guid>https://thekeralajournal.com/3564</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93a1ef7e9f1.jpg" length="191502" type="image/jpeg"/>
<pubDate>Sun, 30 Aug 2026 08:52:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാകുടി: വോയ്സ് ഓഫ് വെള്ളയാകുടിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹെഡ് ലോഡ് വർക്കേഴ്സ്, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ സംയുക്ത ഓണാഘോഷ പരിപാടി സംഘടിപ്പിക്കും.</p>
<p>ഇന്ന് രാവിലെ മുതൽ വെള്ളയാംകുടിയിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും  ഒരുക്കിയിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a93a2ece2bc2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>&amp;quot;ഇലയോണം 2026 ; ഇല നേച്ചർ ക്ലബിൻ്റെ വിവിധ  പദ്ധതികളുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും ഇന്ന്</title>
<link>https://thekeralajournal.com/3563</link>
<guid>https://thekeralajournal.com/3563</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a939fc49051a.jpg" length="139051" type="image/jpeg"/>
<pubDate>Sun, 30 Aug 2026 08:43:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇല ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഇലയോണം 2026’ ഇന്ന് നാരകക്കാനം Love Hills Resort-ൽ നടക്കും. സാംസ്കാരിക സമ്മേളനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഓണാഘോഷ പരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും</p>
<p>രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദീപാ മോൾ അധ്യക്ഷത വഹിക്കും.ഇല ചെയർമാൻ സജിദാസ് മുഖ്യാതിഥിയാകും.</p>]]> </content:encoded>
</item>

<item>
<title>‘മിസ്റ്റർ കേരള പൊലീസ്–2026’ പട്ടത്തിനായി പോരാട്ടം; സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തൊടുപുഴയിൽ</title>
<link>https://thekeralajournal.com/3562</link>
<guid>https://thekeralajournal.com/3562</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93863a258a3.jpg" length="97902" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 47-ാമത് കേരള പൊലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് (ഓഗസ്റ്റ് 30) തൊടുപുഴയിൽ നടക്കും. ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ജയ്‌റാണി ഇ.എം.എച്ച്.എസ് ഓഡിറ്റോറിയത്തിലാണ് മത്സരം.</p>
<p>കേരളത്തിലെ വിവിധ പൊലീസ് ജില്ലകളെ പ്രതിനിധീകരിച്ച് നൂറിലധികം മത്സരാർഥികൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ബോഡി ബിൽഡർക്ക് ‘മിസ്റ്റർ കേരള പൊലീസ്–2026’ ചാമ്പ്യൻ പട്ടം സമ്മാനിക്കും.</p>
<p>ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അധ്യക്ഷത വഹിക്കും.</p>
<p>വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, ഇടുക്കി അഡീഷണൽ എസ്.പി ടി.എസ്. സിനോജ്, തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>പുതിയ ജില്ല, താലൂക്ക് രൂപീകരണം; തീരുമാനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും: മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/3561</link>
<guid>https://thekeralajournal.com/3561</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9384194e6f5.jpg" length="50807" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:45:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തൊടുപുഴ നിയോജകമണ്ഡലത്തെ മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നത് ഇടുക്കിയുടെ ഹൃദയവും ആത്മാവും പറിച്ചുമാറ്റുന്നതിന് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ അത് തള്ളിക്കളഞ്ഞതാണ്. പുതിയ ജില്ല രൂപീകരണം സംബന്ധിച്ച് പരിശോധിക്കുന്നതിൽ വിയോജിപ്പില്ല. എന്നാൽ, ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്.</p>
<p>മൂവാറ്റുപുഴ എംഎൽഎയ്ക്ക് അഭിപ്രായം പറയാനും ഇക്കാര്യത്തിൽ പ്രതികരിക്കാനും മുഖ്യമന്ത്രിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിഷയത്തിൽ യുഡിഎഫിൽ ചർച്ച നടക്കുമ്പോൾ കേരള കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കും. നിലവിൽ ഇത്തരമൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ഇന്ന്</title>
<link>https://thekeralajournal.com/3560</link>
<guid>https://thekeralajournal.com/3560</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a938310900d0.jpg" length="93486" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:40:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രട്ടാതി നാളിൽ ക്ഷേത്രാചാരങ്ങളോടെ നടത്തുന്ന ചരിത്രപ്രസിദ്ധമായ ഊരുചുറ്റ് വള്ളംകളി ഇന്ന് നടക്കും. ഓണനാളുകൾക്ക് പിന്നാലെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഊരുചുറ്റ് വള്ളംകളി നടത്തുന്നത്. ഈ ദിവസം കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമമന്വേഷിച്ച് ഊരുചുറ്റാനിറങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം.</p>
<p>മത്സരം എന്നതിലുപരി തികഞ്ഞ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വള്ളംകളി നടക്കുന്നത്. രാവിലെ ദേവീചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് ക്ഷേത്രനടയിൽ നിന്ന് അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തിക്കും. തുടർന്ന് ചുരുളൻ വള്ളത്തിലാണ് ഊരുചുറ്റൽ ആരംഭിക്കുന്നത്.</p>
<p>ക്ഷേത്രത്തിന്റെ ആറാട്ടുകടവിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര രാത്രിയോടെ ക്ഷേത്രക്കടവിൽ തിരിച്ചെത്തും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ കരക്കാർ പറകളൊരുക്കി സ്വീകരണം നൽകും. ഓടിവള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഊരുചുറ്റലിന് അകമ്പടിയേകും.</p>
<p>കുമാരനല്ലൂർ, നടുഭാഗം, കിഴക്കുംഭാഗം, ഗാന്ധിനഗർ, നട്ടാശേരി എന്നീ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് അകമ്പടി സേവനം. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേ നട്ടാശേരി വഴി സൂര്യകാലടിമനയിലെത്തുന്ന ഘോഷയാത്ര തുടർന്ന് ഇടത്തിൽ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി സഞ്ചരിച്ച് വൈകുന്നേരത്തോടെ ആറാട്ടുകടവിൽ തിരിച്ചെത്തും.</p>
<p>തുടർന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തിച്ച് സിംഹവാഹനം തിരികെ ഏൽപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.</p>]]> </content:encoded>
</item>

<item>
<title>രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ കെ.എം. സാബു മാത്യു IPS</title>
<link>https://thekeralajournal.com/3559</link>
<guid>https://thekeralajournal.com/3559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a930cf385066.jpg" length="64215" type="image/jpeg"/>
<pubDate>Sat, 29 Aug 2026 22:16:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു IPS-ന് ദേശീയ അംഗീകാരം. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് നടത്തിയ ദേശീയതല പഠനത്തിൽ രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരുടെ പട്ടികയിൽ കെ.എം. സാബു മാത്യു ഇടം നേടി.</p>
<p>നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന പരിപാലനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും അന്വേഷണങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ഇടപെടലുകൾ, അധികാരപരിധിയിൽ പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പഠനത്തിൽ പ്രധാനമായും പരിഗണിച്ചത്.</p>
<p>കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കെ.എം. സാബു മാത്യു IPS. നിലവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മുമ്പ് കൊല്ലം റൂറൽ, ഇടുക്കി ജില്ലകളിലും ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>തിരുവനന്തപുരം അമ്പൂരി സ്വദേശിയായ കെ.എം. സാബു മാത്യു കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാളിയാർ, അടിമാലി സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടറായും തൊടുപുഴ ഡിവൈഎസ്പിയായും ക്രൈംബ്രാഞ്ച് എസ്പിയായും സേവനമനുഷ്ഠിച്ചു. മികച്ച സേവനത്തിന് 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.</p>
<p>ലഹരിമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സമയബന്ധിതമായ ഇടപെടൽ, ജനസൗഹൃദ പോലീസ് സംവിധാനത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് കെ.എം. സാബു മാത്യു.</p>]]> </content:encoded>
</item>

<item>
<title>വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു</title>
<link>https://thekeralajournal.com/3558</link>
<guid>https://thekeralajournal.com/3558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a930bb982a5a.jpg" length="95194" type="image/jpeg"/>
<pubDate>Sat, 29 Aug 2026 22:11:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. അമേരിക്കയിലെ ഡാളസിലെ വിൻധം ഡിഎഫ്ഡബ്ല്യു ഹോട്ടലിൽ നടന്ന പതിനഞ്ചാം ദ്വിവത്സര സമ്മേളനത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം.</p>
<p>മിഡിൽ ഈസ്റ്റിലെ ഷാർജ പ്രൊവിൻസിനെ പ്രതിനിധീകരിക്കുന്ന ജോൺ മത്തായി ഗ്ലോബൽ ചെയർമാനായും യൂറോപ്പ് റീജിയനിലെ ജർമനിയിൽ നിന്നുള്ള ജോളി തടത്തിൽ ഗ്ലോബൽ പ്രസിഡന്റായും ഇന്ത്യ റീജിയനിലെ ബാംഗ്ലൂർ പ്രൊവിൻസിൽ നിന്നുള്ള ക്രിസ്റ്റഫർ വർഗീസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയായും അമേരിക്ക റീജിയനിലെ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള ജോൺസൺ തലച്ചെല്ലൂർ ട്രഷററായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.</p>
<p>എൻഇസി ഫിലിപ് തോമസ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഗോപാല പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.</p>
<p>യുകെയിൽ നിന്നുള്ള ഓർത്തോപീഡിക് സർജൻ ഡോ. ജിമ്മി ലോനപ്പൻ മോയലനും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഡോ. ജെറോ വർഗീസും വൈസ് ചെയർമാൻമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രൊഫ. ലളിത മാത്യു വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ഗ്രിഗറി മേടയിൽ (യൂറോപ്പ്) വൈസ് പ്രസിഡന്റ്–അഡ്മിൻ, രാജേഷ് പിള്ള (മിഡിൽ ഈസ്റ്റ്) വൈസ് പ്രസിഡന്റ്–ഓർഗ്., ഡോ. പി.ബി. ബോസ് വൈസ് പ്രസിഡന്റ്–ഓർഗ്., സ്മിത സോണി (ഒർലാണ്ടോ, ഫ്‌ളോറിഡ) അസോസിയേറ്റ് സെക്രട്ടറി, പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്) അസോസിയേറ്റ് ട്രഷറർ, കൃഷ്ണകിരൺ കിഷൻ (ഷാർജ) യൂത്ത് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പുതിയ ഗ്ലോബൽ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമായി സ്ഥാനമേറ്റെടുത്തു.</p>
<p>വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാവായ ആൻഡ്രൂ പാപ്പച്ചൻ ഗുഡ്വിൽ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ശശികുമാർ നായർ ഓഡിറ്ററായും സിന്ധു ഹരികൃഷ്ണൻ വിമൻസ് ഫോറം പ്രസിഡന്റായും സൂരാജ് ലാൽ ആർട്ട് &amp; കൾച്ചറൽ ഫോറം പ്രസിഡന്റായും ജെയിംസ് ജോൺ ചീഫ് എൻഇസിയായും പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>“ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങൂ ചേട്ടാ”; ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ രക്ഷിച്ച എസ്.ഐ ബിബിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം</title>
<link>https://thekeralajournal.com/3557</link>
<guid>https://thekeralajournal.com/3557</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92f6428ffcf.jpg" length="77615" type="image/jpeg"/>
<pubDate>Sat, 29 Aug 2026 20:40:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വീടിനുള്ളിൽ മുറി പൂട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ സ്നേഹപൂർവമായ വാക്കുകളിലൂടെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ ഇടുക്കി തടിയമ്പാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.</p>
<p>കുടുംബവഴക്കിനെ തുടർന്ന് മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച വർഗീസ് എന്നയാളെയാണ് എസ്.ഐ ബിബിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ഏറെ നേരം അനുനയിപ്പിച്ച ശേഷമാണ് “ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങൂ ചേട്ടാ” എന്ന സ്നേഹത്തോടെയുള്ള വാക്കുകളിലൂടെ ബിബിൻ വർഗീസിനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എസ്.ഐ ബിബിന്റെ ഇടപെടൽ ഏറെ ശ്രദ്ധ നേടിയിരുന്നു.</p>
<p>ബിബിന്റെയും സംഘത്തിന്റെയും പ്രവർത്തനം മാതൃകാപരമാണെന്നും കേരള പൊലീസിന്റെ മാനുഷിക മുഖം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണിൽ അഭിനന്ദിച്ചു.</p>
<p>സെപ്റ്റംബർ 3ന് ഇടുക്കിയിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണ റാലിയിൽ എസ്.ഐ ബിബിനെ ആഭ്യന്തര മന്ത്രി നേരിട്ട് ആദരിക്കും</p>]]> </content:encoded>
</item>

<item>
<title>റാന്നി ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവം; താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടു, സബ് ഗ്രൂപ്പ് ഓഫീസർക്ക് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/3556</link>
<guid>https://thekeralajournal.com/3556</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92f531ea6f7.jpg" length="106148" type="image/jpeg"/>
<pubDate>Sat, 29 Aug 2026 20:35:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റാന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള റാന്നി ഭഗവതിക്കുന്ന് ക്ഷേത്ര പരിസരത്തെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ നടപടി. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരൻ അഭിജിത് എ. നായരെ പിരിച്ചുവിട്ടു. മേൽനോട്ടത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എൽ. രാധാകൃഷ്ണനെ ബോർഡ് സസ്‌പെൻഡ് ചെയ്തു.</p>
<p>അയൽവാസിയുടെ വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിന് ജില്ലാ കളക്ടർ നൽകിയ അനുമതിയുടെ മറവിലാണ് തേക്ക്, ആഞ്ഞിലി, വട്ട തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തിയതെന്നാണ് ആരോപണം. ഒന്നരലക്ഷത്തിലധികം രൂപയുടെ മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചുകടത്തിയതെന്നാണ് പ്രാഥമിക വിവരം.</p>
<p>സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈക്കോടതിയെയും ധരിപ്പിച്ചതിനു പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചത്.</p>
<p>മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണവും ശക്തമാക്കും. പ്രതികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി; 22കാരൻ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3555</link>
<guid>https://thekeralajournal.com/3555</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92f45f17aea.jpg" length="56007" type="image/jpeg"/>
<pubDate>Sat, 29 Aug 2026 20:31:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് താൻ IPS ട്രെയിനിയാണെന്ന് വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.</p>
<p>കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ, വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.</p>
<p>IPS ട്രെയിനിയാണെന്ന് ചമഞ്ഞ് പ്രതി സമാന രീതിയിൽ മറ്റ് തട്ടിപ്പുകളും നടത്തിയിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ചക്കക്കാനം ഹിൽടോപ്പ് ആർട്സ് &amp;amp; സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണപ്പുലരി – 2026’ വിപുലമായ പരിപാടികളോടെ നടന്നു</title>
<link>https://thekeralajournal.com/3554</link>
<guid>https://thekeralajournal.com/3554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a927e74def6f.jpg" length="137720" type="image/jpeg"/>
<pubDate>Sat, 29 Aug 2026 12:08:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ചക്കക്കാനം ഹിൽടോപ്പ് ആർട്സ് &amp; സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണപ്പുലരി– 2026’ വിപുലമായ പരിപാടികളോടെ നടന്നു. ചക്കക്കാനം മേച്ചേരിപ്പടി ശശികുമാർ താന്നിക്കുളത്തിന്റെ വീട്ടിൽ വച്ച് തിരുവോണ ദിനത്തിലായിരുന്നു ആഘോഷം.</p>
<p>രാവിലെ ആരംഭിച്ച പരിപാടിയിൽ മിഠായി പെറുക്ക്, കസേരകളി, വാലുപറിയ്ക്കൽ, റൊട്ടികടി, സുന്ദരിക്ക് പൊട്ടുതൊടീൽ, നാരങ്ങാ സ്പൂൺ തുടങ്ങിയ വിവിധ വിനോദ മത്സരങ്ങൾ അരങ്ങേറി. ഉച്ചയ്ക്കുശേഷം നടന്ന മുള കയറ്റം, ചാക്കിലോട്ടം, വടംവലി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു.</p>
<p>വൈകിട്ട് ആറിന് നടന്ന സമാപന സമ്മേളനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. ശശികുമാർ താന്നിക്കുളം സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.</p>
<p>പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ രജനി രഞ്ജിത്ത്, 13-ാം വാർഡ് മെമ്പർ ഷാജി മരുതോലി, ചക്കക്കാനം പൂവേഴ്‌സ് മൗണ്ട് ഗ്രാമവികസന സമിതി സെക്രട്ടറി തങ്കപ്പൻ താന്നിക്കുളം എന്നിവർ ആശംസകൾ നേർന്നു.</p>
<p>തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണത്തിന്റെ സന്തോഷവും കൂട്ടായ്മയും പങ്കുവെച്ച് പ്രദേശവാസികൾ ഒന്നിച്ചുകൂടിയ ആഘോഷം നാടിന്റെ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വേദിയായി.</p>
<p>ഹിൽടോപ്പ് ആർട്സ് &amp; സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷിജോ ശങ്കരൻകുട്ടി, സെക്രട്ടറി പ്രകാശ് ദാസ് താന്നിക്കുളം, ട്രഷറർ പീറ്റർ ടോമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപനത്തിൽ പ്രകാശ് ദാസ് താന്നിക്കുളം കൃതജ്ഞത രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ രാധിക വി. നായർ നിര്യാതയായി</title>
<link>https://thekeralajournal.com/3553</link>
<guid>https://thekeralajournal.com/3553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92433fb0999.jpg" length="49204" type="image/jpeg"/>
<pubDate>Sat, 29 Aug 2026 07:56:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അതിരമ്പുഴ: മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാർ രാധിക വി. നായർ (48) നിര്യാതയായി. അതിരമ്പുഴ ഇന്ദീവരം വീട്ടിലായിരുന്നു താമസം.</p>
<p>സംസ്കാരം ഇന്ന് (29/08/2026, ശനിയാഴ്ച) വൈകിട്ട് 3 മണിക്ക് അതിരമ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും.</p>
<p>ഭർത്താവ്: സുരേഷ് ബാബു — മുൻസിഫ് കോടതി, പാലാ.മകൻ: അഭിജിത്ത് ബാബു — VIT അമരാവതി.വൈക്കം ടി.വി. പുരം ഓണാട്ട് വിശ്വംഭരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകളാണ്.</p>]]> </content:encoded>
</item>

<item>
<title>ഗുരുവചനങ്ങൾ ലോകസമൂഹത്തിന് മാതൃക’ — മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3552</link>
<guid>https://thekeralajournal.com/3552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92361014dcc.jpg" length="68314" type="image/jpeg"/>
<pubDate>Sat, 29 Aug 2026 07:00:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഗുരുദർശനങ്ങൾ പരിഹാരമാർഗമാണെന്നും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.</p>
<p>കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയനിലെ മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയിൽ നടന്ന 172-ാമത് ഗുരുജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുദേവ സന്ദേശങ്ങൾ ഇന്നത്തെ ലോകസമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ജയന്തി ഘോഷയാത്രയും നടന്നു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ജയന്തി സന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ സ്വാഗതം പറഞ്ഞു.</p>
<p>അഭിലാഷ് രാമൻകുട്ടി, എ.എം. സജീവ്, ഡി.എസ്. താരേഷ്, അരുണ്‍ ദേവ്, രഞ്ജിത്ത് രാജു, അമ്പിളി അശ്വിൻ, വത്സല രാജൻ, മഞ്ജു രാജേഷ്, വിലാസിനി കൃഷ്ണൻകുട്ടി, ശ്രീനിധി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ ആദ്യം നിലകൊണ്ടത് ശ്രീനാരായണ ഗുരുദേവൻ: രമേശ് ചെന്നിത്തല</title>
<link>https://thekeralajournal.com/3551</link>
<guid>https://thekeralajournal.com/3551</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92353ebf7bb.jpg" length="51388" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:56:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ലഹരിക്കെതിരെ ആദ്യം നിലകൊണ്ടത് ശ്രീനാരായണ ഗുരുദേവനാണെന്നും, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചോദനം ഗുരുവചനങ്ങളാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച 172-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷവും ചതയദിന മഹാസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സമൂഹത്തെ ലഹരിയിൽനിന്ന് മുക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതലമുറയെ രാസലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കുന്നതിനായാണ് ‘തൂഫാൻ’ പദ്ധതി ആരംഭിച്ചത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആശ്രമം സ്കൂൾ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജലവിഭവ–ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചതയദിന സന്ദേശം നൽകി. മുൻമന്ത്രി വി.എൻ. വാസവൻ പ്രതിഭകളെ ആദരിച്ചു. കെ. ബിനുമോൻ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ആശംസകൾ നേർന്നു.</p>
<p>ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗായിക ഫിത ഫാത്തിമ ഗുരുവന്ദനം ആലപിച്ചു. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതവും കെ.വി. പ്രസന്നൻ നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ഗുരുദേവസ്മരണകളിൽ മുഖരിതമായി ചെറുതോണിയും തൊടുപുഴയും</title>
<link>https://thekeralajournal.com/3550</link>
<guid>https://thekeralajournal.com/3550</guid>
<description><![CDATA[ പീതപതാകകളും വാദ്യമേളങ്ങളുമായി ചതയദിനാഘോഷം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92331dac8a4.jpg" length="114368" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:47:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: പീതപതാകകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ നടന്ന ചതയദിന ഘോഷയാത്രയോടെ ചെറുതോണി ടൗൺ ഗുരുദേവസ്മരണകളാൽ മുഖരിതമായി. ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി താന്നിക്കണ്ടം, പൈനാവ് മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളാണ് വഞ്ചിക്കവലയിൽ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ചെറുതോണി ടൗണിലേക്ക് നീങ്ങിയത്.പൈനാവ് ശാഖ 2342-ന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a9233a73cec7.jpg" alt=""></p>
<p>രണ്ടു മേഖലകളിൽ നിന്നായി പുറപ്പെട്ട ഘോഷയാത്രകൾ വഞ്ചിക്കവലയിൽ സംഗമിച്ചതിന് ശേഷം പീതപതാകകളും ഗുരുദേവ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുതോണിയിലേക്ക് നീങ്ങി.</p>
<p>ഗുരുദേവ ജയന്തിയുടെ ആവേശം നിറച്ച ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. പീതവർണത്തിന്റെ ശോഭയും വാദ്യമേളങ്ങളുടെ താളവും ഗുരുദേവസ്മരണകളും നിറഞ്ഞ ഘോഷയാത്ര ചെറുതോണി ടൗണിൽ ശ്രദ്ധേയമായി.</p>
<p>ഘോഷയാത്രയ്ക്ക് മോഹനൻ ടി.കെ., വിജയൻ പുത്തൻപുരയ്ക്കൽ, ഡോ. ഷീല കമലാദരൻ, എസ്. അജിത് കുമാർ, പി.എൻ. സതീശൻ, അർച്ചന അനി, ശ്രീദേവി ശ്രീനിവാസൻ, ബിന്ദു സരസൻ എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a9233ccadbad.jpg" alt=""></p>
<p>തൊടുപുഴയിൽ ഗുരുദേവ ജയന്തി ആഘോഷം</p>
<p>തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം 4101 തൊടുപുഴ ടൗൺ ശാഖയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ വൈസ് ചെയർമാൻ എം.എൻ. ബാബു ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഡി. മനോഹരൻ അധ്യക്ഷത വഹിച്ചു.</p>
<p>മുൻ യോഗ നേതാക്കളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ശാഖ യൂണിയൻ കമ്മിറ്റി അംഗം കെ.വി. ഷാജു നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.എൻ. ബാബുവിന് ചടങ്ങിൽ സ്വീകരണവും നൽകി.</p>
<p>പ്രസാദ ഊട്ട്, മംഗല്യ സഹായനിധി, ചികിത്സാ സഹായം, വിദ്യാഭ്യാസ എൻഡോവ്മെന്റ്, ഓണക്കോടി എന്നിവയുടെ വിതരണവും നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a92342b04962.jpg" alt=""></p>
<p>വനിതാ സംഘം സംസ്ഥാന സമിതി അംഗം സ്മിത ഉല്ലാസ് ഗുരുദേവ ജയന്തി സന്ദേശം നൽകി. ശാഖ സെക്രട്ടറി എം.വി. വിജയൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് സരിത രാജേഷ് എന്നിവർ പ്രസംഗിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a92342a46863.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സാഹോദര്യത്തിന്റെ സന്ദേശം ലോകം ഏറ്റെടുക്കണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/3549</link>
<guid>https://thekeralajournal.com/3549</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92312bdb0ac.jpg" length="130489" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:40:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇന്നത്തെ ലോകസാഹചര്യത്തിൽ മനുഷ്യർ തമ്മിൽ അകന്നുപോകുന്ന പ്രവണത വർധിച്ചുവരികയാണെന്നും, യാതൊരു ഭേദചിന്തകളുമില്ലാതെ മാനവകുലം ഒന്നായി പുലരാൻ സാഹോദര്യത്തിന്റെ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ലോകജനത ഏറ്റെടുക്കണമെന്നും എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a923120b652f.jpg" alt=""></p>
<p>കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള ശാഖകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ഗുരുദേവ ജയന്തി ദിനാഘോഷ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഏകലോകം, മനുഷ്യസ്നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഗുരുദേവൻ മതാതീതമായ വളർച്ചയാണ് മനുഷ്യരാശിക്ക് ഉണ്ടാകേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് പറഞ്ഞു. ലോകത്തുള്ള എല്ലാവർക്കും നന്മയുണ്ടാകണമെന്ന ഗുരുദേവ സന്ദേശം ജീവിതവ്രതമായി ഏറ്റെടുത്ത് അതിനായുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>സ്കോളർഷിപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ എന്നിവർ സംസാരിച്ചു.</p>
<p>എ. കുഞ്ഞൻ സ്മാരക സ്കോളർഷിപ്പ് മുൻ യൂണിയൻ സെക്രട്ടറി കെ. ശശിധരൻ വിതരണം ചെയ്തു.</p>
<p>കൗൺസിലർമാരായ പി.കെ. രാജൻ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് ശാന്തി, യൂണിയൻ കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി., യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ പങ്കെടുത്തു.</p>
<p>ശാഖായോഗം നേതാക്കളായ മനോജ് പതാലിൽ സ്വാഗതം പറഞ്ഞു. സജീന്ദ്രൻ പൂവാങ്കൽ, സന്തോഷ്കുമാർ പാതയിൽ, സുരേഷ് ബാബു, പി.ഡി. ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, എം.ആർ. ജയൻ, അജേഷ് സി.എസ്. എന്നിവർ ആശംസകൾ നേർന്നു. പ്രവീൺ വട്ടമല നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>സമൂഹമാധ്യമത്തിലെ വിദ്വേഷ പരാമർശം; തൊടുപുഴ പോലീസ് ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/3548</link>
<guid>https://thekeralajournal.com/3548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92249bde66b.jpg" length="44815" type="image/jpeg"/>
<pubDate>Sat, 29 Aug 2026 05:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സമൂഹമാധ്യമത്തിൽ വിദ്വേഷ പരാമർശം ഉൾപ്പെടുന്ന പോസ്റ്റ് പങ്കുവച്ചെന്ന പരാതിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ സസ്‌പെൻഡ് ചെയ്തു. പോലീസുകാരൻ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>സംഭവത്തിൽ മൂന്നാർ ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു.</p>
<p>പാലാരിവട്ടത്ത് തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്നുവെന്ന പേരിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്. ഈ ചിത്രം ഉപയോഗിച്ച് നടന്നുവന്ന സംഘപരിവാർ പ്രചാരണം എസ്.ഐ പങ്കുവച്ചുവെന്നാണ് യൂത്ത് ലീഗിന്റെ പരാതി.</p>
<p>എന്നാൽ പാലാരിവട്ടത്ത് ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും, 2024-ൽ ബെംഗളൂരുവിൽ നടന്ന മറ്റൊരു സംഭവത്തിന്റെ ചിത്രമാണ് പാലാരിവട്ടം എന്ന പേരിൽ പ്രചരിക്കുന്നതെന്നുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.</p>
<p>വിവാദം ശക്തമായതിനെ തുടർന്ന് എസ്.ഐ പോസ്റ്റ് പിൻവലിച്ചിരുന്നു. യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. നിഷാദ്, പി.എം. നിസാമുദ്ദീൻ, ഷമൽ അസീസ്, ബാദുഷ അബ്ബാസ്, വി.എൻ. അൻസാരി, നെജീബ് തുടങ്ങിയവരാണ് പരാതി നൽകിയത്.</p>
<p>സമൂഹമാധ്യമങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സംബന്ധിച്ച് വകുപ്പുതലത്തിൽ കർശന പരിശോധനകൾ നടക്കുന്നതിനിടെയാണ് നടപടി.</p>]]> </content:encoded>
</item>

<item>
<title>മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് സുന്നഹദോസ് അംഗീകാരം</title>
<link>https://thekeralajournal.com/3547</link>
<guid>https://thekeralajournal.com/3547</guid>
<description><![CDATA[ നിയുക്ത മെത്രാപ്പോലീത്താമാർ സഭാ ആസ്ഥാനത്ത് എത്തി അനുഗ്രഹം തേടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91c4696dd9f.jpg" length="67477" type="image/jpeg"/>
<pubDate>Fri, 28 Aug 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പിന് അംഗീകാരം നൽകിയത്.</p>
<p>തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാർക്ക് സുന്നഹദോസ് ആശംസകൾ നേർന്നു. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ. തോമസ് പോൾ റമ്പാൻ, ഫാ. എൽദോസ് എ. എ., ഫാ. സാംജി ടി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി എന്നിവർ ദേവലോകത്ത് എത്തി പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനുഗ്രഹം തേടി.</p>
<p>ദൈവാശ്രയബോധത്തോടെ അജപാലന ശുശ്രൂഷ നിർവഹിക്കാൻ കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിയുക്ത മെത്രാപ്പോലീത്താമാരെ ആശംസിച്ചു.തുടർന്ന് ദേവലോകം അരമന ചാപ്പലിലും മുൻ സഭാധ്യക്ഷന്മാരുടെ കബറിടങ്ങളിലും നിയുക്ത മെത്രാപ്പോലീത്താമാർ പ്രാർത്ഥന നടത്തി.</p>]]> </content:encoded>
</item>

<item>
<title>ഉപാസന കടവിൽ ആറ്റിൽ ഒരാൾ ചാടിയതായി സംശയം; ഫയർഫോഴ്സും പോലീസും സ്ഥലത്ത്</title>
<link>https://thekeralajournal.com/3546</link>
<guid>https://thekeralajournal.com/3546</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91a46538e83.jpg" length="147805" type="image/jpeg"/>
<pubDate>Fri, 28 Aug 2026 20:34:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപാസന കടവ്: പാലത്തിൽ നിന്ന് ഒരാൾ ആറ്റിലേക്ക് ചാടിയതായി വിവരം. രാജൻ മാധവൻ എന്നയാളാണ് ആറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a91a36a5778c.jpg" alt=""></p>
<p>മീൻപിടിച്ചുകൊണ്ടിരുന്ന ബംഗാളി തൊഴിലാളികൾ സംഭവം കണ്ടതായി പറയുന്നു. ഒരാൾ വെള്ളത്തിലേക്ക് ചാടുന്നതും തുടർന്ന് രണ്ട് കൈകളും ഉയർത്തി ജലനിരപ്പിന് മുകളിൽ വരുന്നതും കണ്ടതായാണ് ഇവരുടെ മൊഴി.</p>
<p>വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ സർവീസും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം സ്ഥലത്ത് തിരച്ചിലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിൽ തിരച്ചിൽ ആരംഭിക്കാനിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നാടിന്റെ കാവലാളുകൾക്ക് ആദരം; ടീം റെസ്ക്യൂ ഫോഴ്സിന് മുൻ കൃഷിമന്ത്രിയുടെ സ്നേഹാദരവ്</title>
<link>https://thekeralajournal.com/3545</link>
<guid>https://thekeralajournal.com/3545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a919de81c767.jpg" length="104345" type="image/jpeg"/>
<pubDate>Fri, 28 Aug 2026 20:10:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂഞ്ഞാർ: ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് അർഹിച്ച ആദരം.</p>
<p>സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഡൽഹി ചലോ’ കാൽനട പ്രചാരണ ജാഥയുടെ സമാപന സമ്മേളന വേദിയിൽ മുൻ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറിൽ നിന്ന് ടീം റെസ്ക്യൂ ഫോഴ്സ് ഭാരവാഹികൾ സ്നേഹാദരവ് ഏറ്റുവാങ്ങി.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസിർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് ഉപഹാരം സ്വീകരിച്ചത്.</p>
<p>പ്രളയം ഉൾപ്പെടെയുള്ള വിവിധ ദുരന്തഘട്ടങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതബാധിതർക്ക് കൈത്താങ്ങാകുകയും ചെയ്ത സംഘടനയുടെ നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രകീർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണാവധിക്ക് വീട്ടിലെത്തിയ സന്തോഷം കണ്ണീരായി; മുണ്ടക്കയത്ത് ഓട്ടോ–ബൈക്ക് കൂട്ടിയിടിച്ച് 26&#45;കാരന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3544</link>
<guid>https://thekeralajournal.com/3544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91497fa88ce.jpg" length="63243" type="image/jpeg"/>
<pubDate>Fri, 28 Aug 2026 14:10:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26-കാരനായ യുവാവ് മരിച്ചു.</p>
<p>മുണ്ടക്കയം ചാച്ചിക്കവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്.</p>
<p>വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കരിനിലം ഭാഗത്ത് അപകടമുണ്ടായത്. ജിബിൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻ തന്നെ 26-ാം മൈലിലെ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമം; വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന</title>
<link>https://thekeralajournal.com/3543</link>
<guid>https://thekeralajournal.com/3543</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9148921ebfb.jpg" length="63540" type="image/jpeg"/>
<pubDate>Fri, 28 Aug 2026 14:06:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കാട്ടാനകൾ നിലയുറപ്പിച്ചിരുന്ന സ്ഥലത്തിന് സമീപത്തെത്തി ബഹളം വയ്ക്കുകയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.</p>
<p>സഞ്ചാരികളുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടർന്ന് കാട്ടാനകൾ അപ്രതീക്ഷിതമായി ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും അടുത്തെത്തിയും പെരുമാറുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>റോഡിൽ കിടന്ന രണ്ടര പവൻ സ്വർണമാല; ‘കണ്ണ് മഞ്ഞളിച്ചില്ല’, ഉടമയെ തേടി പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക</title>
<link>https://thekeralajournal.com/3542</link>
<guid>https://thekeralajournal.com/3542</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90ee809d2c2.jpg" length="103470" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: റോഡിൽ കിടന്ന് ലഭിച്ച രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല സ്വന്തമാക്കാതെ പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക മാതൃകയായി. പാമ്പാടി മാടപ്പാട്ട് സ്വദേശിനിയും ഹൈക്കോടതി അഭിഭാഷകയുമായ ഐശ്വര്യ വി. ഗോപാലാണ് സത്യസന്ധതയുടെ മാതൃകയായത്.</p>
<p>തിരുവോണ ദിനമായ ബുധനാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ഒരു കൗൺസലിംഗ് പരിപാടിയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കടുത്തുരുത്തി ബൈപ്പാസിന് സമീപം റോഡരികിൽ കിടന്ന നിലയിലാണ് ഐശ്വര്യയ്ക്ക് സ്വർണമാല ലഭിച്ചത്.</p>
<p>മാല ലഭിച്ചതിന് പിന്നാലെ അത് കൈവശം സൂക്ഷിക്കാതെ യാത്ര തുടർന്ന ഐശ്വര്യ സമീപത്തുള്ള തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറുകയായിരുന്നു.</p>
<p>ഇതിനിടെ മാല നഷ്ടപ്പെട്ട വിവരം അറിയാതെ ഉടമയായ ബിസിനസുകാരൻ പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കടുത്തുരുത്തി ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം കാറിൽ കയറുന്നതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതെന്നാണ് പരാതി.</p>
<p>തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സ്വർണമാല ലഭിച്ചതായി വിവരം ലഭിച്ചതോടെ ഉടമയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. തുടർന്ന് ഐശ്വര്യ കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 6.30ഓടെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി.</p>
<p>പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വർണമാല യഥാർഥ ഉടമയായ അമലേക്ക് രാജേഷിന് കൈമാറി.</p>
<p>ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കൈയിൽ കിട്ടിയിട്ടും ഒരു നിമിഷം പോലും സ്വന്തമാക്കാനുള്ള ചിന്തയില്ലാതെ അത് ഉടമയ്ക്ക് തിരികെ ലഭിക്കാനുള്ള വഴിയൊരുക്കിയ ഐശ്വര്യയുടെ സത്യസന്ധതയ്ക്ക് കൈയടി നൽകുകയാണ് നാട്ടുകാർ.</p>]]> </content:encoded>
</item>

<item>
<title>രോഗിയുമായി പാഞ്ഞ ആംബുലൻസിന് മുന്നിൽ യുവാവിന്റെ ‘ഭ്രാന്തൻ’ അഭ്യാസം; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി</title>
<link>https://thekeralajournal.com/3541</link>
<guid>https://thekeralajournal.com/3541</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90ec302aab5.jpg" length="47600" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:32:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ ആംബുലൻസിന് മുന്നിൽ യുവാവിന്റെ അപകടകരമായ അഭ്യാസപ്രകടനം. കാഞ്ഞാറിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം.</p>
<p>രോഗിയുമായി അതിവേഗം ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ മുന്നിൽ യുവാവ് റോഡിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായി യുവാവ് ആംബുലൻസിന് മുന്നിലെത്തിയതോടെ ഡ്രൈവർക്ക് അടിയന്തരമായി വാഹനം നിയന്ത്രിക്കേണ്ടിവന്നു.</p>
<p>ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം മാത്രമാണ് വൻ ദുരന്തം ഒഴിവായത്. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള നിർണായക സമയത്താണ് ആംബുലൻസിന്റെ യാത്രയ്ക്ക് യുവാവിന്റെ അപകടകരമായ പ്രകടനം തടസ്സമായത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റോഡിൽ ഇത്തരം അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സമത്വത്തിന്റെ സന്ദേശവുമായി ചതയം; ഗുരുദേവ ജയന്തി ആഘോഷത്തിൽ നാട്</title>
<link>https://thekeralajournal.com/3540</link>
<guid>https://thekeralajournal.com/3540</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90eb078365d.jpg" length="61663" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:27:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ജനിച്ച ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി ഇന്ന് നാടെങ്ങും ഭക്തിപൂർവം ആചരിക്കുന്നു. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഗുരുദേവന്റെ ജന്മദിനമാണ് ശ്രീനാരായണീയ സമൂഹം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്.</p>
<p>1856 ഓഗസ്റ്റ് 28-ന് തിരുവനന്തപുരം ചെമ്പഴന്തിയിൽ മാടൻ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച ശ്രീനാരായണ ഗുരു, ജാതിവിവേചനത്തിനും അനാചാരങ്ങൾക്കുമെതിരെ ശക്തമായ സാമൂഹിക ഇടപെടലുകൾ നടത്തിയ മഹാനായ ആത്മീയ ഗുരുവും സാമൂഹിക പരിഷ്കർത്താവുമായിരുന്നു.</p>
<p>“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുദേവ സന്ദേശം ഇന്നും സമൂഹത്തിന് വഴികാട്ടിയായി നിലകൊള്ളുന്നു. വിദ്യാഭ്യാസത്തിലൂടെയും സംഘടനയിലൂടെയും സാമൂഹിക പുരോഗതി കൈവരിക്കണമെന്ന ആശയവും ഗുരുദേവൻ മുന്നോട്ടുവച്ചു.</p>
<p>1888-ലെ അരുവിപ്പുറം പ്രതിഷ്ഠ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നിർണായക സംഭവങ്ങളിലൊന്നായി മാറി. ജാതിയുടെ പേരിലുള്ള സാമൂഹിക അസമത്വങ്ങൾക്കെതിരെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശമാണ് ഗുരുദേവൻ ഉയർത്തിപ്പിടിച്ചത്.</p>
<p>ചതയ ദിനത്തോടനുബന്ധിച്ച് ശ്രീനാരായണീയ സംഘടനകളുടെയും ഗുരുദേവ ഭക്തരുടെയും നേതൃത്വത്തിൽ പ്രാർത്ഥനകൾ, പുഷ്പാർച്ചന, ജയന്തി സമ്മേളനങ്ങൾ, ഘോഷയാത്രകൾ, സമൂഹവിരുന്നുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>ഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലും ശിവഗിരിയിലും വിപുലമായ ജയന്തി ആഘോഷങ്ങളാണ് നടക്കുന്നത്. വിവിധ ശ്രീനാരായണ ഗുരുക്ഷേത്രങ്ങളിലും എസ്.എൻ.ഡി.പി. യോഗം ശാഖകളിലും പ്രത്യേക പ്രാർത്ഥനകളും ജയന്തി ആഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണണമെന്ന ഗുരുദേവന്റെ സന്ദേശം ഓർമിപ്പിച്ചുകൊണ്ട് മറ്റൊരു ചതയം കൂടി.</p>
<p>“വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക” — ഗുരുദേവ സന്ദേശം ഇന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വെളിച്ചമാകുന്നു.</p>]]> </content:encoded>
</item>

<item>
<title>ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെന്ന വിവരത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം</title>
<link>https://thekeralajournal.com/3539</link>
<guid>https://thekeralajournal.com/3539</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e910de84b.jpg" length="51297" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:19:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തി ബ്രൂണൈയിൽ കഴിയുന്നുവെന്ന മാധ്യമവാർത്തകളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.</p>
<p>ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. ബ്രൂണൈയിൽ ഇൻഡോ–മലേഷ്യൻ വംശജനെന്ന വ്യാജേന സുകുമാരക്കുറുപ്പ് നിർമാണമേഖലയിൽ ജോലി ചെയ്യുകയാണെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ വെളിപ്പെടുത്തിയിരുന്നു.</p>
<p>ബ്രൂണൈയിലുള്ള സംശയിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യമെങ്കിൽ കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശം.</p>
<p>ബ്രൂണൈയിൽ നിന്നുള്ള വ്യക്തിയുടെ ചിത്രങ്ങളോ ലഭിച്ച വിവരങ്ങളോ സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.</p>]]> </content:encoded>
</item>

<item>
<title>സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു</title>
<link>https://thekeralajournal.com/3538</link>
<guid>https://thekeralajournal.com/3538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e8727a7ba.jpg" length="40734" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:16:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23), ഹരിപ്പാട് സ്വദേശി ഡിനിൽരാജ് (24) എന്നിവരാണ് മരിച്ചത്.</p>
<p>വ്യാഴാഴ്ച പുലർച്ചെ മാവേലിപുരം ഭാഗത്താണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചത്.</p>
<p>അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.മാത്യു ജോമോന്റെ മാതാവ് ഷീജ. സഹോദരങ്ങൾ മാഗി, മഹിമ.മാത്യുവിന്റെയും ഡിനിൽരാജിന്റെയും മൃതദേഹങ്ങൾ കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.അപകടവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>രാത്രിയുടെ മറവിൽ മോഷണപരമ്പര; വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ കവർന്നു, 19,000 രൂപയും നഷ്ടപ്പെട്ടു</title>
<link>https://thekeralajournal.com/3537</link>
<guid>https://thekeralajournal.com/3537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/img_6a901a52dc5640-89727010-16264754.gif" length="99420" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:11:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പെരുമ്പിള്ളിച്ചിറയിൽ രാത്രിയുടെ മറവിൽ മോഷ്ടാവിന്റെ വിളയാട്ടം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ കവർന്നതിനു പിന്നാലെ മറ്റൊരു വീട്ടിൽ നിന്ന് പണവും അപഹരിച്ചു. മൂന്ന് വീടുകളിൽ കൂടി മോഷണശ്രമം നടന്നതോടെ പ്രദേശത്ത് ആശങ്ക.</p>
<p>തോപ്പിൽ ഷാനവാസ് ഖാന്റെ കെ.എൽ. 7 എ.എം. 8462 നമ്പർ സാൻട്രോ കാറാണ് ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയത്. കെ.എസ്.ആർ.ടി.സി. ഡ്യൂട്ടിക്ക് പോകുന്നതിനായി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് കാർ കാണാനില്ലെന്ന് ഷാനവാസ് മനസ്സിലാക്കിയത്.</p>
<p>ഇതിനിടെ പുതുച്ചിറ ഭാഗത്തെ ഒരു അഭിഭാഷകന്റെ വീട്ടിൽ നിന്ന് 19,000 രൂപയും മോഷണം പോയി. രാത്രി പത്തോടെയാണ് ഇവിടെ മോഷണം നടന്നതെന്നാണ് വിവരം. വീട്ടുകാർ ഔട്ട് ഹൗസിലിരുന്ന് ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ മോഷ്ടാവ് വീടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.</p>
<p>മുഖംമൂടിയെത്തിയ മോഷ്ടാവ്; ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു</p>
<p>മോഷ്ടാവ് സഞ്ചരിച്ച ബൈക്ക് പുതുച്ചിറ ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി. ചങ്ങനാശേരി ഭാഗത്ത് നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് പോലീസ് വ്യക്തമാക്കി.</p>
<p>മുഖംമൂടി ധരിച്ച നിലയിൽ അപരിചിതനെ അസമയത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ ഒത്തുകൂടിയതോടെ മോഷ്ടാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.</p>
<p>മറ്റ് മൂന്ന് വീടുകളിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഒരേ രാത്രിയിൽ പ്രദേശത്ത് തുടർച്ചയായി മോഷണശ്രമങ്ങൾ നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>കാർ മോഷണം നടന്ന വീട്ടിൽ ഇടുക്കിയിൽ നിന്ന് പോലീസ് നായയെയും വിരലടയാള വിദഗ്ധരെയും എത്തിച്ച് പരിശോധന നടത്തി. വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>തൊടുപുഴ ഡിവൈ.എസ്.പി. സജി മർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മോഷ്ടാവ് ഉപേക്ഷിച്ച ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം.</p>
<p>ഒരേ രാത്രിയിൽ പ്രദേശത്തെ വിവിധ വീടുകളിലും മോഷണശ്രമം നടന്ന സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ഒരേ സംഘമാണോയെന്നതും പോലീസ് പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3536</link>
<guid>https://thekeralajournal.com/3536</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e68b04c80.jpg" length="68860" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:08:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കയിൽ ക്ഷേത്രത്തിന് സമീപം താഴത്തുവീട്ടിൽ ഗോപാലന്റെ മകൻ ഷിജു ഇ.ജി. (45) (മനു) ആണ് മരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി കോട്ടയം സി.എം.എസ്. കോളേജിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടെ ഷിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പാതിവഴിയിൽ നിലച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ ഏലത്തിൻ്റെ ശരങ്ങൾ; മോഷണമെന്ന സംശയം</title>
<link>https://thekeralajournal.com/3535</link>
<guid>https://thekeralajournal.com/3535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e5a320eca.jpg" length="94585" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:04:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർഷങ്ങളായി നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ വൻതോതിൽ ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി. ഏകദേശം 350 കിലോയോളം ഏലശരങ്ങൾ ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രാഥമിക വിലയിരുത്തൽ. ഏലത്തോട്ടങ്ങളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.</p>
<p>അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനും ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിനുമായി നഗരസഭ നിർമിച്ച കെട്ടിടമാണ് വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കെട്ടിടത്തിലെ ടോയ്‌ലറ്റുകൾക്കുള്ളിൽ നിന്നാണ് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തിയത്.</p>
<p>ഏലക്കായകൾ പൂർണമായും പിഴുതെടുത്ത് മാറ്റിയശേഷം ശരങ്ങൾ മാത്രം ഇവിടെ കൂട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പുളിയന്മലയിലെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് ഏലശരങ്ങൾ കണ്ടെത്തിയത്.</p>
<p>ഏലശരങ്ങൾക്ക് സമീപത്തായി പായയും തലയിണയും ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളിൽ ആരെങ്കിലും കെട്ടിടത്തിനുള്ളിൽ തങ്ങുകയും മോഷ്ടിച്ച ഏലം ഇവിടെ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.</p>
<p>അതേസമയം, കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റ് നഗരസഭ പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടിയിട്ട കെട്ടിടത്തിനുള്ളിൽ മോഷ്ടാക്കൾ എങ്ങനെ പ്രവേശിച്ചു എന്നതും അന്വേഷണത്തിലെ പ്രധാന ചോദ്യമായി തുടരുകയാണ്.</p>
<p>വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പോലീസ് എസ്.എച്ച്.ഒ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ ഏലശരങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സമീപപ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3534</link>
<guid>https://thekeralajournal.com/3534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90415c045f7.jpg" length="93877" type="image/jpeg"/>
<pubDate>Thu, 27 Aug 2026 19:23:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം.</p>
<p>പ്രദേശത്ത് ഏറെ നാളായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും മനുഷ്യജീവൻ നഷ്ടമായത്. സംഭവദിവസം രാവിലെ മുതൽ എസ്റ്റേറ്റ് പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.</p>
<p>കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിരുന്ന സാഹചര്യത്തിലാണ് ദാരുണ സംഭവം. ജനവാസ മേഖലകളിലും തോട്ടം മേഖലകളിലും തുടർച്ചയായി കാട്ടാനകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളിലും തൊഴിലാളികളിലും കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>25 വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി ഒത്തുചേർന്ന് പഴയ കൂട്ടുകാർ</title>
<link>https://thekeralajournal.com/3533</link>
<guid>https://thekeralajournal.com/3533</guid>
<description><![CDATA[ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ 2000–2001 SSLC ബാച്ച് പൂർവവിദ്യാർഥി സംഗമം നിനവ് 2026 എന്ന പേരിൽ സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9037ba96c24.jpg" length="95655" type="image/jpeg"/>
<pubDate>Thu, 27 Aug 2026 18:54:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : ഒരേ ക്ലാസ് മുറിയിൽ സ്വപ്നങ്ങൾ പങ്കിട്ടവർ, 25 വർഷങ്ങൾക്കിപ്പുറം അതേ വിദ്യാലയത്തിന്റെ മുറ്റത്ത് വീണ്ടും കണ്ടുമുട്ടിയപ്പോൾ പിറന്നത് മറക്കാനാകാത്തൊരു വികാരനിമിഷം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a903a2cdbf46.jpg" alt=""></p>
<p>സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടിയാറിലെ SSLC 2000–2001 ബാച്ചിന്റെ ‘നിനവ് 2026 – ഓർമ്മകളിൽ ഒരിക്കൽ കൂടി’ എന്ന പൂർവ്വവിദ്യാർത്ഥി സംഗമമാണ് കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പഴയ സൗഹൃദങ്ങളെ വീണ്ടും ഒരുമിപ്പിച്ചത്.</p>
<p>ഉദ്ഘാടന സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ്‌സൺ പി. ജോസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. അഭിലാഷ് വി.എസ്. അധ്യക്ഷത വഹിച്ച സംഗമം സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ  ഉദ്ഘാടനം ചെയ്തു.</p>
<p>പ്രോഗ്രാം ട്രഷറർ ആനന്ദ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മുഖ്യപ്രഭാഷണം നടത്തി. മുൻ സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ പതിപ്പള്ളിൽ, പൂർവ്വവിദ്യാർത്ഥി ഫാ. ലിജോ പുളിക്കൽ, പ്രോഗ്രാം കൺവീനർ വിബിൻ സെബാസ്റ്റ്യൻ, പ്രോഗ്രാം കമ്മിറ്റി അംഗം സീമാ കുര്യൻ ,സജേഷ് തന്ത്രി,ഫാ.സിനു മാക്കൽ, ഫാ.ജെയിംസ് വല്യപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.</p>
<p><strong>ക്ലാസ് മുറികളിൽ നിന്ന് ജീവിതത്തിന്റെ വഴികളിലേക്ക്...</strong></p>
<p>ഒരിക്കൽ ബെല്ലടിച്ചാൽ ക്ലാസ് മുറികളിലേക്ക് ഓടിയെത്തിയ ആ കുട്ടികൾ ഇന്ന് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലാണ്. ചിലർ കുടുംബജീവിതത്തിന്റെ തിരക്കുകളിൽ, ചിലർ വിവിധ ജോലികളിൽ, ചിലർ നാടിന്റെ വിവിധ ഭാഗങ്ങളിൽ.</p>
<p>എന്നാൽ പഴയ സ്കൂൾമുറ്റത്ത് വീണ്ടും ഒന്നിച്ചപ്പോൾ പദവികളും പ്രായവും ജീവിതത്തിന്റെ തിരക്കുകളും എല്ലാം അൽപ്പനേരത്തേക്ക് പിന്നിലേക്ക് മാറി. അവിടെ വീണ്ടും അവർ പഴയ കൂട്ടുകാർ മാത്രമായി.</p>
<p>പഴയ അധ്യാപകരെ കണ്ടപ്പോൾ ഓർമ്മകൾക്ക് വീണ്ടും നിറം പകർന്നു. പഴയ സംഭവങ്ങൾ ഓർത്തെടുത്തും തമാശകൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും നടന്ന സംഗമം പലരുടെയും മനസ്സിൽ ഗൃഹാതുരതയുടെ നനവുണർത്തി.</p>
<p>ചില കണ്ടുമുട്ടലുകൾ വെറും കൂടിക്കാഴ്ചകളല്ല... കാലത്തെ തിരികെ കൊണ്ടുവരുന്ന അനുഭവങ്ങളാണ്. ‘നിനവ് 2026’ അത്തരമൊരു അനുഭവമായി.</p>
<p><strong>പഠിച്ച വിദ്യാലയത്തിന് സ്നേഹസമ്മാനം</strong></p>
<p>സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ചതിനൊപ്പം പഠിച്ചിറങ്ങിയ വിദ്യാലയത്തോടുള്ള കടപ്പാടും ബാച്ച് മറന്നില്ല. സംഗമത്തിന്റെ ഭാഗമായി സ്കൂളിന് ഒരു സ്നേഹോപകാരവും സമ്മാനിച്ചു. </p>
<p>മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടന്നു. പ്രോഗ്രാം ജോയിന്റ് കൺവീനർ അജീഷ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.പരിപാടിയുടെ ഏകോപനത്തിനും വിവിധ പ്രവർത്തനങ്ങൾക്കും ജിൻസ് ജോർജ് വാതലൂർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രനായി ഫാ. തോമസ് ആനിമൂട്ടിൽ</title>
<link>https://thekeralajournal.com/3532</link>
<guid>https://thekeralajournal.com/3532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a901a8b9759c.jpg" length="49275" type="image/jpeg"/>
<pubDate>Thu, 27 Aug 2026 16:38:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രനായി ഫാ. തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചേലൂസായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമനം പ്രഖ്യാപിച്ചു.</p>
<p>1962 ജനുവരി 13ന് കണ്ണൂർ ജില്ലയിലെ പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. കോട്ടയം അതിരൂപതയുടെ വിവിധ അജപാലന, ഭരണ മേഖലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ അതിരൂപതയുടെ പ്രോട്ടോസിഞ്ചേലൂസ് എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.</p>
<p>പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ നേതൃത്വം നൽകാൻ ഫാ. തോമസ് ആനിമൂട്ടിലിന് അവസരം ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടിയിൽ പോലീസ് സ്റ്റേഷന് സമീപത്തെ രണ്ട് കടകളിൽ മോഷണം</title>
<link>https://thekeralajournal.com/3531</link>
<guid>https://thekeralajournal.com/3531</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/img_6a901a52dc5640-89727010-16264754.gif" length="99420" type="image/jpeg"/>
<pubDate>Thu, 27 Aug 2026 16:37:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: പോലീസ് സ്റ്റേഷന് സമീപം ടൗണിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കൂരോപ്പട റോഡിൽ പ്രവർത്തിക്കുന്ന പോപ്പുലർ എന്റർപ്രൈസസ്, എസ്.എൻ. ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.</p>
<p>ഇരു സ്ഥാപനങ്ങളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ കട തുറക്കാനെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. രണ്ട് സ്ഥാപനങ്ങളും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.</p>
<p>വിവരമറിഞ്ഞ് പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>അതിഥി തൊഴിലാളികളിൽ നിന്ന് പണം കവർന്ന നാല് യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3530</link>
<guid>https://thekeralajournal.com/3530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8ff9c233c01.jpg" length="65234" type="image/jpeg"/>
<pubDate>Thu, 27 Aug 2026 14:18:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അതിഥി തൊഴിലാളികളുടെ പക്കൽ നിന്ന് പണവും പഴ്സും കവർന്ന കേസിൽ നാല് യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>കൊച്ചുതോവാള വലിയപാറ ഭാഗത്തെ തകിടിയേൽ വീട്ടിൽ സുധീഷ് മോൻ സുരേന്ദ്രൻ (32), തൈയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), സാഗരാജംഗ്ഷൻ കോളനി ഭാഗത്തെ പുതുപ്പറമ്പിൽ വീട്ടിൽ ഹരി പി.എസ്. (32), പാമ്പാടുംപാറ വില്ലേജിലെ വലിയതോവാള കര മന്നാക്കുടി ഭാഗത്തെ ഇട്ടിക്കുന്നേൽ വീട്ടിൽ സുധീഷ് സുധാകരൻ (35) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആഗസ്റ്റ് 23ന് കട്ടപ്പന ബിവറേജിന് സമീപത്തെ ഇടവഴിയിൽ വച്ചാണ് രണ്ട് ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളിൽ നിന്ന് പ്രതികൾ 11,000 രൂപയും പഴ്സും കവർന്നതെന്നാണ് പോലീസ് പറയുന്നത്.</p>
<p>കേസിൽ അന്വേഷണം നടത്തിയ കട്ടപ്പന പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷത്തിന് സമാപനം</title>
<link>https://thekeralajournal.com/3529</link>
<guid>https://thekeralajournal.com/3529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f975cb8f5d.jpg" length="158889" type="image/jpeg"/>
<pubDate>Thu, 27 Aug 2026 07:18:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: ഒരാഴ്ചക്കാലമായി നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവന്ന ഓണാഘോഷ പരിപാടികൾക്ക് പ്രൗഢമായ സമാപനം. ഇൻഡോട്ട് റിഥംസ് അവതരിപ്പിച്ച സംഗീതനിശയോടെയാണ് വിവിധ പരിപാടികൾക്ക് സമാപനമായത്.</p>
<p>സമാപന സമ്മേളനം ഓക്സ്ഫോർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അഡ്വ. ജോളി കുര്യൻ നെയ്വേലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ജോണി ഇല്ലിമൂട്ടിൽ നന്ദി രേഖപ്പെടുത്തി.</p>
<p>ഒരാഴ്ചയിലേറെ നീണ്ട ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികളും വിവിധ വിനോദപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഓരോ പരിപാടിയും നടന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമാപന സംഗീതനിശയിലും മികച്ച ജനപങ്കാളിത്തം ഉണ്ടായി.</p>]]> </content:encoded>
</item>

<item>
<title>മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു</title>
<link>https://thekeralajournal.com/3528</link>
<guid>https://thekeralajournal.com/3528</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f916f10675.jpg" length="43278" type="image/jpeg"/>
<pubDate>Thu, 27 Aug 2026 06:53:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും 1986 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 1959 ജനുവരി 20-ന് ജനിച്ച അദ്ദേഹം രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്.</p>
<p>കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച പി.എച്ച്. കുര്യൻ വ്യവസായം, റവന്യൂ, ഐ.ടി. വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്ക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.</p>
<p>മൃതശരീരം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.</p>
<p>ഭാര്യ: ഉഷ. മക്കൾ: ഗോഡ്ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെന്റി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).</p>]]> </content:encoded>
</item>

<item>
<title>സ്നേഹവാക്കുകളിലൂടെ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കൈയടി നേടി ഇടുക്കി എസ്.ഐ ബിബിൻ</title>
<link>https://thekeralajournal.com/3527</link>
<guid>https://thekeralajournal.com/3527</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f901a4df71.jpg" length="57531" type="image/jpeg"/>
<pubDate>Thu, 27 Aug 2026 06:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ചുമതലയേറ്റു വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ കൂടി രക്ഷപ്പെടുത്തി നാടിന്റെ കൈയടി നേടുകയാണ് ഇടുക്കി എസ്.ഐ ബിബിൻ. കുടുംബപ്രശ്നങ്ങളെ തുടർന്ന് മുറിക്കുള്ളിൽ കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു എസ്.ഐ.</p>
<p>ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഗൃഹനാഥൻ വർഗീസ് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന ഭാര്യ ഉടൻ പോലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിച്ചു.</p>
<p>വിവരം ലഭിച്ചതിന് പിന്നാലെ എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ പോലീസിനെ കണ്ടതോടെ വർഗീസ് മുറിക്കുള്ളിൽ കയറി കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.</p>
<p>പോലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിച്ച് ബലപ്രയോഗം നടത്തുന്നതിന് പകരം, ഏറെ ക്ഷമയോടെയും തന്മയത്വത്തോടെയും എസ്.ഐ ബിബിൻ വർഗീസിനോട് സംസാരിച്ചു.</p>
<p>“വർഗീസ് ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുന്നു… നിങ്ങൾ താഴെയിറങ്ങൂ…”</p>
<p>എസ്.ഐയുടെ സ്നേഹനിർഭരമായ വാക്കുകൾ ഒടുവിൽ ഫലം കണ്ടു. മനസ്സലിഞ്ഞ വർഗീസ് ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തിറങ്ങി പോലീസിനോട് സഹകരിച്ചു.</p>
<p>തുടർന്ന് പോലീസ് ഗൃഹനാഥനെ ആശ്വസിപ്പിക്കുകയും കുടുംബത്തിലെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. വീട്ടുകാരുമായി സംസാരിച്ച് തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.</p>
<p>ബലപ്രയോഗത്തിനുപകരം സ്നേഹവും ക്ഷമയും കൈമുതലാക്കിയ ഇടുക്കി എസ്.ഐ ബിബിന്റെ ഇടപെടൽ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല, ഒരു കുടുംബത്തെക്കൂടി ചേർത്തുനിർത്തുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തിരുവോണം മഴയിൽ കുതിരുമോ?; ഇന്നും മഴ തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/3526</link>
<guid>https://thekeralajournal.com/3526</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e31d977e76.jpg" length="147425" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:52:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂവിളികളും പൂക്കളങ്ങളും ഓണസദ്യയുടെ ഒരുക്കങ്ങളുമായി മലയാളികൾ തിരുവോണത്തെ വരവേൽക്കുമ്പോൾ മഴയും വിട്ടൊഴിയുന്നില്ല. തിരുവോണ ദിനമായ ഇന്ന് (ഓഗസ്റ്റ് 26) കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് യെല്ലോ അലർട്ടിലൂടെ സൂചിപ്പിക്കുന്നത്.</p>
<p><strong>മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും</strong></p>
<p>തിരുവോണ ദിവസം മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപവും നിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ മലയോര മേഖലകളിലും ജാഗ്രത അനിവാര്യമാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.</p>
<p><strong>ഓണം മഴയിൽ മുങ്ങുമോ?</strong></p>
<p>മഴയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തിരുവോണാഘോഷങ്ങൾ തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് പലരും. എന്നാൽ സംസ്ഥാനമൊട്ടാകെ തുടർച്ചയായ അതിശക്തമായ മഴയായിരിക്കണമെന്നില്ലെന്നാണ് നിലവിലെ പ്രവചനം. പലയിടങ്ങളിലും മഴ ഇടവിട്ടായിരിക്കും ലഭിക്കുക.</p>
<p>അതേസമയം, ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പൊതുപരിപാടികൾ, കലാപരിപാടികൾ, യാത്രകൾ എന്നിവയുടെ കാര്യത്തിൽ പ്രാദേശിക കാലാവസ്ഥ കൂടി കണക്കിലെടുക്കേണ്ടി വരും. പ്രത്യേകിച്ച് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ ശക്തമായാൽ ഒഴിവാക്കുന്നതാണ് സുരക്ഷിതം.</p>
<p>തിരുവോണത്തിന് ശേഷം മഴയുടെ കാര്യത്തിൽ ആശ്വാസസൂചനയാണ് നിലവിലെ കാലാവസ്ഥാ പ്രവചനത്തിലുള്ളത്. ഓഗസ്റ്റ് 27 മുതൽ കേരളത്തിന് പ്രത്യേക മഴ മുന്നറിയിപ്പില്ലെന്നാണ് IMDയുടെ നിലവിലെ പ്രവചനം. ഓഗസ്റ്റ് 28, 29, 30 തീയതികളിലും പ്രത്യേക മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടില്ല.</p>
<p>അതേസമയം, മഴയുടെ സ്വഭാവത്തിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏറ്റവും പുതിയ ഔദ്യോഗിക മുന്നറിയിപ്പുകൾ പരിശോധിച്ച ശേഷമാകണം യാത്രകളും മറ്റ് പരിപാടികളും ആസൂത്രണം ചെയ്യേണ്ടത്.</p>
<p><strong>ഇടുക്കിയിലും ജാഗ്രത</strong></p>
<p>യെല്ലോ അലർട്ട് നിലനിൽക്കുന്ന ഇടുക്കിയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയുടെ പശ്ചാത്തലത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. മലയോര റോഡുകളിലൂടെയുള്ള യാത്രയിലും വെള്ളച്ചാട്ടങ്ങൾ, നദികൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിലും മുൻകരുതൽ വേണം. ശക്തമായ മഴയുള്ള സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.</p>
<p><strong>മഴയിലും മങ്ങാതെ ഓണം</strong></p>
<p>പൂക്കളത്തിൽ മഴത്തുള്ളികൾ വീണാലും, ഓണസദ്യയുടെ ഒരുക്കങ്ങൾക്ക് മഴ ചെറിയ തടസ്സമായാലും, മലയാളിയുടെ ആഘോഷ മനസിന് അതിരുകളില്ല. മഴയ്ക്കിടയിലും തിരുവോണത്തിന്റെ സന്തോഷം പങ്കിടാനുള്ള ഒരുക്കത്തിലാണ് കേരളം.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിന്റെ സംസ്കാരപ്പെരുമയുടെ ആഘോഷം.മാവേലിയുടെ ഓർമ്മയിൽ, സമത്വത്തിന്റെ സന്ദേശവുമായി ഇന്ന് തിരുവോണം</title>
<link>https://thekeralajournal.com/3525</link>
<guid>https://thekeralajournal.com/3525</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e300856d1a.jpg" length="528473" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:45:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂവിളികളും പൂക്കളങ്ങളും ഓണസദ്യയുടെ ഗന്ധവും നിറച്ച് മലയാളികൾക്ക് ഇന്ന് തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണം നാളായ ആഗസ്റ്റ് 26 കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും സമത്വത്തിന്റെ സന്ദേശവും ഒരുമിച്ച് ആഘോഷിക്കുന്ന ദിനമായി മാറുന്നു. അത്തം മുതൽ ആരംഭിച്ച പത്തുനാൾ ഓണാഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തിയാകുന്നു.</p>
<p>ഓണം ഒരു ആഘോഷം മാത്രമല്ല; മലയാളിയുടെ സാംസ്കാരിക സ്വത്വത്തോടും കാർഷിക പാരമ്പര്യത്തോടും ചേർന്നുനിൽക്കുന്ന മഹോത്സവമാണ്. ഐതിഹ്യവും വിശ്വാസവും കാർഷിക സംസ്കാരവും കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ഒരേ വേദിയിൽ സംഗമിക്കുന്നതാണ് തിരുവോണത്തിന്റെ പ്രത്യേകത.</p>
<p><strong>മാവേലിയുടെ വരവിന്റെ ഓർമ്മ</strong></p>
<p>തിരുവോണത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യം മഹാബലി ചക്രവർത്തിയുമായി ബന്ധപ്പെട്ടതാണ്. പ്രജകളെ ഒരുപോലെ പരിഗണിച്ച, ദാനശീലനും നീതിമാനുമായ ഭരണാധികാരിയായാണ് മാവേലിയെ കേരളത്തിന്റെ ജനകീയ ഓർമ്മയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സമൃദ്ധിയും സന്തോഷവും നിറഞ്ഞിരുന്നുവെന്നാണ് ഐതിഹ്യം.</p>
<p>മഹാബലിയുടെ പ്രശസ്തി വർധിച്ചതോടെ ദേവന്മാർ ആശങ്കപ്പെട്ടെന്നും മഹാവിഷ്ണു വാമനാവതാരത്തിൽ മഹാബലിയുടെ മുന്നിലെത്തിയെന്നുമാണ് പുരാണകഥ. യാഗം നടത്തിയിരുന്ന മഹാബലിയോട് വാമനൻ മൂന്ന് അടി മണ്ണ് ആവശ്യപ്പെട്ടു. ദാനം അനുവദിച്ചതോടെ വാമനൻ വിശ്വരൂപം പ്രാപിച്ച് രണ്ട് ചുവടുകളിൽ ഭൂമിയും ആകാശവും അളന്നു.</p>
<p>മൂന്നാമത്തെ ചുവടിന് ഇടമില്ലാതായപ്പോൾ മഹാബലി സ്വന്തം ശിരസ് സമർപ്പിച്ചു. മഹാബലിയുടെ വാക്കുപാലനത്തിലും ഭക്തിയിലും പ്രസാദിച്ച വാമനൻ അദ്ദേഹത്തിന് വർഷത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാൻ അനുമതി നൽകിയെന്നാണ് ഐതിഹ്യം. മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമായാണ് തിരുവോണത്തെ മലയാളി സങ്കൽപ്പിക്കുന്നത്.</p>
<p><strong>പത്ത് നാളുകളുടെ ആഘോഷം</strong></p>
<p>അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ ഓരോന്നും തനതായ ആചാരങ്ങളോടെയാണ് കടന്നുപോകുന്നത്. അത്തം നാളിൽ ചെറിയ പൂക്കളത്തോടെ ആരംഭിക്കുന്ന അത്തപ്പൂക്കളം ദിവസങ്ങൾ പിന്നിടുമ്പോൾ വലുതും വർണാഭവുമാകുന്നു. ഉത്രാടത്തോടെ മാവേലിയുടെ വരവിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി തിരുവോണത്തിൽ ആഘോഷം പൂർണതയിലെത്തുന്നു.</p>
<p>പൂക്കളം, ഓണക്കോടി, ഓണസദ്യ, ഊഞ്ഞാൽ, ഓണക്കളികൾ എന്നിവയ്ക്കൊപ്പം വള്ളംകളി, പുലിക്കളി, കൈക്കോട്ടിക്കളി, തുമ്പിത്തുള്ളൽ തുടങ്ങിയ കലാ-വിനോദ പരിപാടികളും ഓണക്കാലത്തിന്റെ സാംസ്കാരിക ഭംഗി വർധിപ്പിക്കുന്നു. മലബാറിൽ മഹാബലിയുടെ വരവിനെ പ്രതിനിധീകരിക്കുന്ന ഓണപ്പൊട്ടൻ പോലുള്ള പാരമ്പര്യ കലാരൂപങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്.</p>
<p><strong>തൂശനിലയിലെ സമൃദ്ധി</strong></p>
<p>തിരുവോണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഓണസദ്യ. വിവിധ നാടൻ വിഭവങ്ങളും കറികളും കൂട്ടുകളും പായസവും ഉൾപ്പെടുന്ന സദ്യ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കുന്നത് ഓണത്തിന്റെ കൂട്ടായ്മയുടെ മനോഹരമായ പ്രതീകമാണ്. കേരള ടൂറിസവും തിരുവോണത്തെ പൂക്കളത്തിന്റെയും പാരമ്പര്യ കലാരൂപങ്ങളുടെയും ഗംഭീര ഓണസദ്യയുടെയും സംഗമമായി വിശേഷിപ്പിക്കുന്നു.</p>
<p>തൂശനിലയിൽ വിളമ്പുന്ന ഓരോ വിഭവത്തിനും പിന്നിൽ കേരളത്തിന്റെ രുചിയും കാർഷിക പാരമ്പര്യവും കുടുംബ ഓർമ്മകളും കൂടിയുണ്ട്.</p>
<p><strong>വിളവിന്റെ ഉത്സവം</strong></p>
<p>ഓണത്തിന് ഐതിഹ്യപരമായൊരു മുഖം മാത്രമല്ല, കാർഷിക പ്രാധാന്യവും ഏറെ വലുതാണ്. കർക്കിടകത്തിന്റെ മഴക്കാലത്തിനു പിന്നാലെ എത്തുന്ന ചിങ്ങം കർഷകർക്ക് പുതിയ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും കാലമായാണ് പരമ്പരാഗതമായി കണക്കാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഓണം വിളവിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണ്.</p>
<p><strong>മതങ്ങൾക്കപ്പുറം മലയാളിയുടെ ആഘോഷം</strong></p>
<p>ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഒരുമയുടെ സ്വഭാവമാണ്. മതത്തിന്റെയും ജാതിയുടെയും സാമൂഹിക വ്യത്യാസങ്ങളുടെയും അതിരുകൾ മറികടന്ന് മലയാളികൾ ഒന്നിച്ചുചേരുന്ന ആഘോഷമാണ് തിരുവോണം. നാട്ടിലും വിദേശത്തുമായി കഴിയുന്ന മലയാളികൾ ഒരേ ഓർമ്മയിലും ഒരേ ആഘോഷ മനോഭാവത്തിലും ഒത്തുചേരുന്നു.</p>
<p>മാവേലിയുടെ കാലത്തെക്കുറിച്ചുള്ള ജനകീയ സങ്കൽപ്പം ഇന്നും മലയാളിയുടെ മനസ്സിൽ പ്രസക്തമാണ് — വിവേചനങ്ങളില്ലാത്ത, പട്ടിണിയില്ലാത്ത, എല്ലാവർക്കും നീതിയും സമത്വവും ഉറപ്പുള്ള ഒരു സമൂഹം.</p>
<p><strong>പ്രവാസത്തിലും മങ്ങാത്ത പൊന്നോണം</strong></p>
<p>കാലം മാറി. ആഘോഷരീതികൾ മാറി. സാങ്കേതികവിദ്യ ഓണത്തിന്റെ ഭാഗമായെങ്കിലും തിരുവോണത്തിന്റെ ആത്മാവ് മാറിയിട്ടില്ല. കേരളത്തിന് പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾ പൂക്കളമൊരുക്കിയും ഓണസദ്യ ഒരുക്കിയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചേർത്തുപിടിച്ചും സ്വന്തം നാടിന്റെ ഓർമ്മകൾ പുതുക്കുകയാണ്.</p>
<p>ഒടുവിൽ, തിരുവോണം നമ്മോട് പറയുന്നത് ഒരു പഴയ ഐതിഹ്യത്തിന്റെ കഥ മാത്രമല്ല.</p>
<p>മനുഷ്യർക്കിടയിൽ വേർതിരിവുകളില്ലാത്ത ഒരു നല്ല സമൂഹത്തിന്റെ സ്വപ്നമാണ് മാവേലി നാട്.</p>
<p>ആ സ്വപ്നത്തെ ഓരോ വർഷവും ഓർമ്മിപ്പിക്കുന്ന ദിനമാണ് തിരുവോണം.</p>
<p>പൂക്കളത്തിൽ നിറങ്ങൾ കൂടുമ്പോഴും, സദ്യയിൽ വിഭവങ്ങൾ നിറയുമ്പോഴും, കുടുംബങ്ങൾ ഒരുമിച്ചിരിക്കുമ്പോഴും ആഘോഷിക്കപ്പെടുന്നത് മലയാളിയുടെ ഏറ്റവും വലിയ മൂല്യങ്ങളായ സ്നേഹവും സമത്വവും സാഹോദര്യവും ഒരുമയും തന്നെയാണ്.</p>
<p><strong>ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സമൃദ്ധിയും സമാധാനവും സന്തോഷവും നിറഞ്ഞ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.</strong></p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ചിത്രരചനയും ചെസ് മത്സരവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3524</link>
<guid>https://thekeralajournal.com/3524</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e2e87e3733.jpg" length="123284" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ് മത്സരങ്ങൾ നടത്തി. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലായിരുന്നു മത്സരങ്ങൾ.</p>
<p>ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ചെസ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി നിർവഹിച്ചു.</p>
<p>തൊടുപുഴ മുനിസിപ്പൽ കൗൺസിലർ കെ. കെ. ഷിംനാസ് ഓണസന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം സജി പോൾ, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ജനറൽ കൺവീനർ പ്രജീഷ് രവി, ട്രഷറർ ഇ. എ. അഭിലാഷ്, താജു എം. പി. എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളത്തൂവലിൽ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും</title>
<link>https://thekeralajournal.com/3523</link>
<guid>https://thekeralajournal.com/3523</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e2e156e244.jpg" length="62838" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:36:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ വീതം പിഴയും ശിക്ഷ. കൊന്നത്തടി മങ്കുവ ഒലിക്കാസിറ്റി ഭാഗത്തെ ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി മന്നാംകണ്ടം മുനിതണ്ട് ഭാഗത്തെ പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന ജയേഷ് (38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.</p>
<p>ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. എസ്. സീനയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവും അനുഭവിക്കണം.</p>
<p>2013 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ടുമണിയോടെ കുഞ്ചിത്തണ്ണി വില്ലേജിലെ വെള്ളത്തൂവൽ പൈപ്പ്‌ലൈൻ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കട്ടിലിൽ കിടന്നിരുന്ന സ്ത്രീയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.</p>
<p>അടിമാലി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. ജിനദേവന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. തുടർന്ന് കുറ്റപത്രം സമർപ്പിക്കുകയും കോടതി വിചാരണയ്ക്ക് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ നാളെ ഒപി വിഭാഗം അവധി</title>
<link>https://thekeralajournal.com/3522</link>
<guid>https://thekeralajournal.com/3522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8d698554e79.jpg" length="89375" type="image/jpeg"/>
<pubDate>Tue, 25 Aug 2026 15:38:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവോണം പ്രമാണിച്ച് നാളെ, 2026 ഓഗസ്റ്റ് 26 ബുധനാഴ്ച സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഒ.പി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>അന്നേദിവസം ഒ.പി സേവനങ്ങൾ ലഭ്യമാകില്ലെന്നും, രോഗികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാനേജ്മെന്റ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ; മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃകയായി കൂട്ടായ്മ</title>
<link>https://thekeralajournal.com/3521</link>
<guid>https://thekeralajournal.com/3521</guid>
<description><![CDATA[ കേരള ജേർണൽ സെൽഫി റിപ്പോർട്ടർ : ബിജു നൈനാൻ മരുതുക്കുന്നേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8cf8182dc6f.jpg" length="147933" type="image/jpeg"/>
<pubDate>Tue, 25 Aug 2026 07:35:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>“നദിയെ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക” എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച മാരത്തോൺ പരിസ്ഥിതി സംരക്ഷണത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8cf828e5e4a.jpg" alt=""></p>
<p>മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. സജു ശാമുവേൽ സി.യുടെയും ഭാരവാഹികളുടെയും നേതൃത്വത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്. നദീസംരക്ഷണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലേക്കും അധികാരികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോൺ ശ്രീ പോരുരുട്ടിക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നാണ് ആരംഭിച്ചത്.</p>
<p>പരിസ്ഥിതി സൗഹൃദ പരിപാടിക്ക് ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതിയുടെ പൂർണ പിന്തുണയും സഹകരണവും ലഭിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ് മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. നാടിന്റെ പൊതുനന്മയ്ക്കായി മതഭേദങ്ങൾ മറന്ന് ഒരുമിക്കാമെന്ന സന്ദേശമാണ് കൂട്ടായ്മ മുന്നോട്ടുവച്ചത്.</p>
<p>പരിപാടിയുടെ സ്മരണ നിലനിർത്തുന്നതിനായി ക്ഷേത്രാങ്കണത്തിൽ റവ. സജു ശാമുവേൽ സി., ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഗിരികുമാർ, തുരുത്തിക്കാട് പ്രദേശത്തെ മുതിർന്ന വൈദികൻ റവ. എം.സി. ജോൺ മരുതുക്കുന്നേൽ എന്നിവർ ചേർന്ന് ഫലവൃക്ഷത്തൈ നട്ടു.</p>
<p>സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സജീവ പങ്കാളിത്തവും മാരത്തോണിനെ ശ്രദ്ധേയമാക്കി. യുവജനസഖ്യം പ്രവർത്തകർക്കൊപ്പം ശ്രീ പോരുരുട്ടിക്കാവ് ദേവീക്ഷേത്ര ഭരണസമിതി അംഗങ്ങൾ, തുരുത്തിക്കാട് ബി.എ.എം. കോളേജ് നാഷണൽ സർവീസ് സ്കീം (NSS) വോളണ്ടിയർമാർ, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവരും മാരത്തോണിൽ അണിചേർന്നു.</p>
<p>നദീസംരക്ഷണ സന്ദേശത്തോടൊപ്പം നാടിന്റെ പൊതുനന്മയ്ക്കായി ജാതി-മത ഭേദങ്ങൾ തടസ്സമല്ലെന്ന ശക്തമായ സന്ദേശവും പകർന്നാണ് തുരുത്തിക്കാട് ഗ്രാമത്തിലെ പ്രഭാതം ശ്രദ്ധേയമായത്.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ ജില്ല വീണ്ടും ചർച്ചയിൽ; ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യം വീണ്ടും സജീവം</title>
<link>https://thekeralajournal.com/3520</link>
<guid>https://thekeralajournal.com/3520</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8cf069c015b.jpg" length="128370" type="image/jpeg"/>
<pubDate>Tue, 25 Aug 2026 07:01:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയും ഇടുക്കി ജില്ലയിലെ ചില താലൂക്കുകളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നു.</p>
<p>1980-കളിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം ശക്തമായി ഉയർന്നത്. എന്നാൽ പിന്നീട് വന്ന സർക്കാരുകളുടെ കാലത്ത് കാര്യമായ തുടർനടപടികളുണ്ടാകാതെ ആവശ്യം നീണ്ടുപോകുകയായിരുന്നു. 1984-ൽ കാസർഗോഡ് ജില്ല രൂപീകരിച്ചതോടെ മൂവാറ്റുപുഴ ജില്ലാവാദത്തിന്റെ രാഷ്ട്രീയ പ്രസക്തിക്ക് മങ്ങലേറ്റെങ്കിലും ആവശ്യം പൂർണമായി അവസാനിച്ചിരുന്നില്ല.</p>
<p>സർക്കാർ നീക്കം നിർണായകം</p>
<p>ജില്ലാ പുനർവിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം സജീവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്.</p>
<p>എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂവാറ്റുപുഴയ്ക്ക് ഭരണപരമായും സാമ്പത്തികമായും വലിയ പ്രാധാന്യമുണ്ടെന്നാണ് ജില്ല രൂപീകരണത്തെ അനുകൂലിക്കുന്നവരുടെ വാദം. നിലവിൽ വിവിധ സർക്കാർ സേവനങ്ങൾക്കും ജില്ലാ തലത്തിലുള്ള ആവശ്യങ്ങൾക്കുമായി എറണാകുളം നഗരത്തിലേക്ക് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട സാഹചര്യം കിഴക്കൻ മേഖലയിലെ ജനങ്ങൾക്കുണ്ട്.</p>
<p>പുതിയ ജില്ല നിലവിൽ വന്നാൽ ഭരണസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം കാർഷിക മേഖലകൾക്കും ഉൾനാടൻ പ്രദേശങ്ങൾക്കും കൂടുതൽ വികസന സാധ്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂവാറ്റുപുഴയെ കേന്ദ്രീകരിച്ച് ഒരു പ്രധാന സാറ്റലൈറ്റ് നഗരമായി മേഖല വളരാനുള്ള സാധ്യതയും ജില്ലാവാദികൾ ചൂണ്ടിക്കാട്ടുന്നു.</p>
<p>തൊടുപുഴയെ ഉൾപ്പെടുത്തണമോ?</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴ താലൂക്കിനെ കൂടി പുതിയ ജില്ലയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.</p>
<p>തൊടുപുഴ താലൂക്ക് ഇടുക്കിയിൽ നിന്ന് വേർപെടുത്തിയാൽ ജില്ലയുടെ സാമൂഹിക-ഭാഷാ ഘടനയിൽ മാറ്റമുണ്ടാകുമെന്ന ആശങ്കയും ചില വിഭാഗങ്ങൾ ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇടുക്കിയിൽ തമിഴ് ഭാഷാ സ്വാധീനം വർധിക്കുകയും മലയാളം സംസാരിക്കുന്ന വിഭാഗം ന്യൂനപക്ഷമാകുകയും ചെയ്യുമെന്ന വാദവും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നു.</p>
<p>പ്രാദേശിക രാഷ്ട്രീയത്തിൽ നിർണായക ഘട്ടം</p>
<p>ഡീലിമിറ്റേഷൻ കമ്മീഷൻ നിലവിൽ വരുന്നതോടെ മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം വീണ്ടും ഔദ്യോഗിക നടപടിക്രമങ്ങളുടെ ഘട്ടത്തിലേക്ക് കടക്കും. പ്രാദേശിക ജനപ്രതിനിധികൾ, നഗരസഭകൾ, പഞ്ചായത്തുകൾ, രാഷ്ട്രീയ പാർട്ടികൾ, വിവിധ സംഘടനകൾ എന്നിവർക്കെല്ലാം തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കേണ്ട സാഹചര്യമുണ്ടാകും.</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ നഗരസഭകളും പഞ്ചായത്തുകളും നേരത്തെ തന്നെ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. എന്നാൽ പുതിയ ജില്ല യാഥാർത്ഥ്യമാകണമെങ്കിൽ ഭരണപരമായ പഠനം, അതിർത്തി നിർണയം, രാഷ്ട്രീയ സമവായം തുടങ്ങി നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.</p>
<p>നാലു പതിറ്റാണ്ടിലേറെയായി ഇടയ്ക്കിടെ ഉയർന്നുവന്ന മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം ഇനി വെറും രാഷ്ട്രീയ ആവശ്യമാകുമോ, അതോ പുതിയ ഭരണപരമായ യാഥാർത്ഥ്യത്തിലേക്ക് കടക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കർഷകർക്ക് സുരക്ഷാകവചമായി കിസാൻ സുരക്ഷാ ഇൻഷുറൻസ്; ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു</title>
<link>https://thekeralajournal.com/3519</link>
<guid>https://thekeralajournal.com/3519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8cef6185993.jpg" length="94463" type="image/jpeg"/>
<pubDate>Tue, 25 Aug 2026 06:57:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും അപകടസുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു.</p>
<p>മൃഗങ്ങളുടെ ആക്രമണം, വാഹനാപകടം തുടങ്ങി വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അപ്രതീക്ഷിത അപകടങ്ങളിൽ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വെറും 300 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപകടത്തെ തുടർന്ന് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ രണ്ട് ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭ്യമാകും. അപകടം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആഴ്ചയിൽ 5,000 രൂപ വരെ 100 ആഴ്ച വരെ സാമ്പത്തിക സഹായം ലഭിക്കുന്ന വ്യവസ്ഥയും പദ്ധതിയിലുണ്ട്.</p>
<p>കിസാൻ സർവീസ് സൊസൈറ്റി വാഴത്തോപ്പ് യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ഇടുക്കി എഡിഎം മിനി കെ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.എ. ജോൺ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.</p>
<p>യൂണിറ്റ് പ്രസിഡന്റ് ടിന്റു സുബാഷ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റി അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു.</p>
<p>കിസാൻ സർവീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. പ്രശാന്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി സെലിൻ വിൽസൺ, ബാബു ചേറ്റാനിയിൽ, പി.ഡി. ജോസഫ്, കുര്യൻ കളപ്പുരക്കൽ, ബിജു കലയത്തിനാൽ തുടങ്ങിയവർ സംസാരിച്ചു.</p>
<p>കാർഷിക മേഖലയിലെത്തുന്ന അപകടങ്ങളുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് കർഷക കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സുരക്ഷാകവചമായി പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.</p>]]> </content:encoded>
</item>

<item>
<title>ഉത്രാടപ്പാച്ചിലിൽ കേരളം; തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങൾ സജീവം</title>
<link>https://thekeralajournal.com/3518</link>
<guid>https://thekeralajournal.com/3518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8cee6b51cdc.jpg" length="110023" type="image/jpeg"/>
<pubDate>Tue, 25 Aug 2026 06:52:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ ഇന്ന് ഉത്രാടം. ഓണക്കാലത്തിന്റെ ആവേശം ഏറ്റവും പ്രകടമാകുന്ന ദിനങ്ങളിലൊന്നായ ഉത്രാടത്തിൽ അവസാനവട്ട ഒരുക്കങ്ങളിലാണ് വീടുകളും വിപണികളും.</p>
<p>ഓണക്കോടിയും സദ്യയ്ക്കുള്ള സാധനങ്ങളും വാങ്ങുന്നതിനായി രാവിലെ മുതൽ തന്നെ പ്രധാന നഗരങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രശാലകൾ, പച്ചക്കറി മാർക്കറ്റുകൾ, പഴം-പച്ചക്കറി കടകൾ, പലചരക്ക് കടകൾ, വഴിയോര കച്ചവടകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉത്രാടത്തിരക്ക് ശക്തമാണ്.</p>
<p>ഓണക്കോടിയും സദ്യസാധനങ്ങളും വാങ്ങാൻ തിരക്ക്</p>
<p>തിരുവോണ സദ്യയ്ക്കാവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, പലചരക്ക് സാധനങ്ങൾ, പായസം ചേരുവകൾ തുടങ്ങിയവ വാങ്ങാനാണ് ഭൂരിഭാഗം പേരും ഇന്ന് വിപണിയിലെത്തുന്നത്. കുടുംബാംഗങ്ങൾക്കുള്ള ഓണക്കോടി വാങ്ങുന്നതും ഉത്രാടദിനത്തിലെ പ്രധാന ഒരുക്കങ്ങളിലൊന്നാണ്.</p>
<p>തിരക്ക് വർധിച്ചതോടെ നഗരങ്ങളിലും പ്രധാന വ്യാപാരകേന്ദ്രങ്ങളോട് ചേർന്ന റോഡുകളിലും ഗതാഗതത്തിരക്കും അനുഭവപ്പെടുന്നുണ്ട്. അവസാന നിമിഷം വാങ്ങലുകൾക്കായി എത്തുന്നവരുടെ എണ്ണം വൈകുന്നേരത്തോടെ ഇനിയും ഉയരാനാണ് സാധ്യത.</p>
<p>പൂക്കളത്തിന് ഇന്ന് കൂടുതൽ ഭംഗി</p>
<p>ഉത്രാടത്തോടെ വീടുകളിലെ പൂക്കളങ്ങൾക്കും കൂടുതൽ വലുപ്പവും ഭംഗിയും കൈവരിക്കും. ദിവസങ്ങൾ പിന്നിടുന്നതിനനുസരിച്ച് പൂക്കളത്തിന്റെ വലുപ്പം കൂട്ടുന്ന പതിവുള്ളതിനാൽ ഇന്ന് പല വീടുകളിലും വിപുലമായ പൂക്കളങ്ങളാണ് ഒരുങ്ങുന്നത്.</p>
<p>പൂക്കളുടെ ലഭ്യതയും ആവശ്യകതയും വർധിച്ചതോടെ പൂവിപണിയിലും വലിയ തിരക്കാണ്. നാടൻ പൂക്കൾക്കൊപ്പം വിവിധ നിറങ്ങളിലുള്ള ഇതര സംസ്ഥാന പൂക്കൾക്കും ആവശ്യക്കാർ ഏറെയാണ്.</p>
<p>നാടും നഗരവും ഓണലഹരിയിൽ</p>
<p>ഓണക്കോടിയണിഞ്ഞ് ബന്ധുവീടുകളിലേക്കും നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങളിലേക്കും യാത്ര ചെയ്യുന്നവരുടെ തിരക്കും ഉത്രാടദിനത്തിന്റെ പ്രത്യേകതയാണ്. പ്രവാസികളും മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരും നാട്ടിലെത്തുന്നതോടെ പല കുടുംബങ്ങളിലും ഓണാഘോഷത്തിന് പൂർണത കൈവരുന്നു.</p>
<p>കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശം പകരുന്ന ദിനമാണ് ഉത്രാടം. വീടുകളിൽ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും സജീവമാണ്.</p>
<p>ഇനി ഒരു പകൽ കൂടി… തിരുവോണത്തിന്റെ വരവായി.</p>
<p>ഓണക്കോടിയും പൂക്കളവും സദ്യയുടെ ചേരുവകളും ഒരുക്കി കേരളം തിരുവോണത്തെ വരവേൽക്കുകയാണ്. ഉത്രാടപ്പാച്ചിലിന്റെ തിരക്കിനിടയിലും കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം ഓണത്തിന്റെ സന്തോഷം പങ്കിടാനുള്ള ഒരുക്കത്തിലാണ് നാട്.</p>]]> </content:encoded>
</item>

<item>
<title>അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം; സർക്കാർ മാനദണ്ഡങ്ങൾ പുറത്തിറക്കി</title>
<link>https://thekeralajournal.com/3517</link>
<guid>https://thekeralajournal.com/3517</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8c4d6b32eaa.jpg" length="58113" type="image/jpeg"/>
<pubDate>Mon, 24 Aug 2026 19:26:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച നടപടികൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക മാനദണ്ഡങ്ങൾ പുറത്തിറക്കി.</p>
<p>തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി നടപ്പാക്കേണ്ട വിവിധ നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ പിടികൂടി ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുക, ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നായ്ക്കളെ കൈമാറുക, തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ ശക്തമാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.</p>
<p>അപകടകാരികളായ നായ്ക്കളെ മാത്രമാണ് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് ദയാവധത്തിന് വിധേയമാക്കുക. ഇതിനായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് നിർദേശം. നേരത്തെ രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിന് വെറ്ററിനറി വിദഗ്ധന്റെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സർക്കാർ വ്യക്തമാക്കിയിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8c4d7cc45a8.jpg" alt=""></p>
<p>തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ വാർഡിലും ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്താനും നിർദേശമുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തെരുവുനായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ മതിൽ, വേലി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p>തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും നോഡൽ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടികൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>മനുഷ്യരുടെ സുരക്ഷയും മൃഗക്ഷേമവും ഒരുപോലെ പരിഗണിച്ചുകൊണ്ട്, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും തെരുവുനായ നിയന്ത്രണ നടപടികൾ നടപ്പാക്കുക.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ തെരുവുനായ ശല്യത്തിന് പരിഹാരനടപടി; സുരക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ഫോഴ്സിന് കൈമാറി</title>
<link>https://thekeralajournal.com/3516</link>
<guid>https://thekeralajournal.com/3516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8c1ec8c1c8e.jpg" length="163017" type="image/jpeg"/>
<pubDate>Mon, 24 Aug 2026 16:07:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, നായകളെ സുരക്ഷിതമായി പിടികൂടുന്നതിനുള്ള ഉപകരണങ്ങൾ ഈരാറ്റുപേട്ട നഗരസഭ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറി.</p>
<p>ഈരാറ്റുപേട്ട മുനിസിപ്പൽ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ഉപകരണങ്ങൾ കൈമാറി. ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.</p>
<p>തെരുവുനായ ശല്യം മൂലം ജനങ്ങൾ നേരിടുന്ന ആശങ്കയ്ക്ക് പരിഹാരം കാണുന്നതിനായി, പിടികൂടുന്ന നായകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനും വന്ധ്യംകരണ നടപടികൾ നടപ്പാക്കുന്നതിനും ടീം റെസ്ക്യൂ ഫോഴ്സിന്റെ സഹകരണത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒഴിവായത് വൻ  ദുരന്തം</title>
<link>https://thekeralajournal.com/3515</link>
<guid>https://thekeralajournal.com/3515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8c0b804ed89.jpg" length="81919" type="image/jpeg"/>
<pubDate>Mon, 24 Aug 2026 14:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നു. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>ഏന്തയാറ്റിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ കുഴിയിലേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരത്തിൽ വൻ ഗതാഗത കുരുക്ക്</title>
<link>https://thekeralajournal.com/3514</link>
<guid>https://thekeralajournal.com/3514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8bfe784f380.jpg" length="137495" type="image/jpeg"/>
<pubDate>Mon, 24 Aug 2026 13:49:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങളുടെ തിരക്ക് രൂക്ഷമായി.</p>
<p>ഇടുക്കി കവല, സെൻട്രൽ ജംഗ്ഷൻ, പുളിയൻമല റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലാണ് വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഓണത്തിരക്ക് കൂടുന്നതിനനുസരിച്ച് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8c1f663eb18.jpg" alt=""></p>
<p>പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.നാളെ  ഉത്രാട ദിനത്തിൽ തിരക്ക് ഇനിയും വർധിക്കുമെന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ക്രമീകരണങ്ങൾ ആവശ്യമാണ്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്</title>
<link>https://thekeralajournal.com/3513</link>
<guid>https://thekeralajournal.com/3513</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8ba64209bb9.jpg" length="451375" type="image/jpeg"/>
<pubDate>Mon, 24 Aug 2026 07:32:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യത. ഓഗസ്റ്റ് 27 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.</p>
<p>പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.</p>
<p>വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ പ്രധാന കാരണം. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.</p>
<p>മത്സ്യബന്ധനത്തിന് വിലക്ക്</p>
<p>കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ പരമാവധി 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.</p>
<p>കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.</p>
<p>തീരദേശ മേഖലയിൽ ജാഗ്രത</p>
<p>കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.</p>
<p>ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം.</p>
<p>INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.</p>
<p>ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും തീരശോഷണ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ഓണാരവം 2K26; നാടൊന്നാകെ ഓണാഘോഷത്തിന്</title>
<link>https://thekeralajournal.com/3512</link>
<guid>https://thekeralajournal.com/3512</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9f6d1e145.jpg" length="145917" type="image/jpeg"/>
<pubDate>Mon, 24 Aug 2026 07:03:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: സമൃദ്ധിയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശവുമായി എഴുകുംവയലിൽ ‘ഓണാരവം 2K26’ ഓണാഘോഷം സംഘടിപ്പിക്കുന്നു. ജാതിമത ഭേദമന്യേ നാടിന്റെ വിവിധ മേഖലകളിലുള്ളവർ ഒരുമിച്ചുചേരുന്ന ആഘോഷം ഓഗസ്റ്റ് 24ന് നടക്കും.</p>
<p>എഴുകുംവയൽ നിത്യസഹായമാതാ പള്ളിയങ്കണമാണ് പ്രധാന വേദി. എഴുകുംവയൽ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക.</p>
<p>കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും വ്യക്തിഗത, ഗ്രൂപ്പ്, കുടുംബ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്പതികൾക്കും അമ്മയും കുഞ്ഞും പങ്കെടുക്കുന്ന പ്രത്യേക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന മാമാങ്ക വടംവലി മത്സരവും പ്രധാന ആകർഷണമാണ്.</p>
<p>ആഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഓണസദ്യയും പായസവും ഒരുക്കിയിട്ടുണ്ട്. നാടിന്റെ ഒരുമയും സൗഹാർദ്ദവും വിളിച്ചോതുന്ന ആഘോഷത്തിൽ വിവിധ മത-സാംസ്കാരിക നേതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വൈദികർ, വ്യാപാരികൾ, വിവിധ ക്ലബ് ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>കേരളോത്സവം ലോഗോ എൻട്രികൾ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3511</link>
<guid>https://thekeralajournal.com/3511</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9df034be9.jpg" length="71094" type="image/jpeg"/>
<pubDate>Mon, 24 Aug 2026 06:57:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ലോഗോ രൂപകൽപ്പനയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു.</p>
<p>ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. മൾട്ടികളറിൽ തയ്യാറാക്കിയ ഡിസൈനുകൾ ഇ-മെയിൽ മുഖേന സമർപ്പിക്കണം. ലോഗോയുടെ ഒറിജിനൽ/എഡിറ്റബിൾ ഫയൽ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കേണ്ടതാണ്.</p>
<p>എൻട്രികൾ സെപ്റ്റംബർ 5ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: ksywb@kerala.gov.in</p>
<p>കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ യുവജനകേന്ദ്രം, പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ്, തൊടുപുഴ. ഫോൺ: 9895183934.</p>]]> </content:encoded>
</item>

<item>
<title>പെരിയാറിലേക്ക് രക്തം കലർന്ന മലിനജലം; ചോറ്റുപാറ കൈത്തോട്ടിൽ മാലിന്യം ഒഴുക്കുന്നതായി പരാതി</title>
<link>https://thekeralajournal.com/3510</link>
<guid>https://thekeralajournal.com/3510</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9cdb43803.jpg" length="89383" type="image/jpeg"/>
<pubDate>Mon, 24 Aug 2026 06:52:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരിയാർ: ചോറ്റുപാറ കൈത്തോട്ടിലൂടെ രക്തം കലർന്ന മലിനജലവും ഇറച്ചിമാലിന്യങ്ങളും ഒഴുകിയെത്തുന്നതായി നാട്ടുകാരുടെ പരാതി. സമീപത്തെ ഇറച്ചിക്കടയിൽ നിന്നുള്ള മാലിന്യം കലർന്ന വെള്ളമാണ് കൈത്തോട്ടിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് ആരോപണം.</p>
<p>കൈത്തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലം പെരിയാർ നദിയിലാണ് പതിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസു കൂടിയായ പെരിയാർ നദിയിലേക്ക് മാലിന്യം ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.</p>
<p>രക്തം കലർന്ന വെള്ളവും രൂക്ഷമായ ദുർഗന്ധവും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇറച്ചിമാലിന്യങ്ങൾ യാതൊരു ശാസ്ത്രീയ സംസ്കരണവും കൂടാതെ ജലസ്രോതസിലേക്ക് ഒഴുക്കിവിടുന്നതായും നാട്ടുകാർ ആരോപിച്ചു.</p>
<p>പെരിയാർ നദിയുടെ ജലസ്രോതസ്സ് മലിനമാകുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ അധികൃതർ എന്നിവർ അടിയന്തരമായി പരിശോധന നടത്തണമെന്നും മാലിന്യം ഒഴുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഓണച്ചന്തയിൽ മധുരത്തിന് കയ്പ്പ്; പഞ്ചസാര വില കുതിച്ചുയരുന്നു</title>
<link>https://thekeralajournal.com/3509</link>
<guid>https://thekeralajournal.com/3509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b0a0f210e0.jpg" length="368330" type="image/jpeg"/>
<pubDate>Sun, 23 Aug 2026 20:26:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ സംസ്ഥാനത്ത് പഞ്ചസാരവില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റീട്ടെയിൽ വിപണിയിൽ പഞ്ചസാരയുടെ വിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് ₹60 കടന്ന വില ഇപ്പോൾ ₹65ലെത്തിയിരിക്കുകയാണ്. വിലക്കയറ്റം തുടർന്നാൽ കിലോയ്ക്ക് ₹70 ന് മുകളിലേക്ക്  എത്തുമെന്ന ആശങ്കയും വ്യാപാരരംഗത്ത് ശക്തമാണ്.</p>
<p>കഴിഞ്ഞ ദിവസം കിലോയ്ക്ക് 61 രൂപ ആയിരുന്ന പഞ്ചസാരയ്ക്ക് ഇന്ന് 65 കടന്നിരിക്കുന്നു.അടുത്ത ദിവസങ്ങളിൽ വില വീണ്ടും ഉയരാനുള്ള സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, വിപണിയിലെ ഓരോ സ്ഥാപനത്തിലെയും ബ്രാൻഡ്, ഗുണനിലവാരം, വാങ്ങൽവില എന്നിവ അനുസരിച്ച് റീട്ടെയിൽ വിലയിൽ വീണ്ടും വ്യത്യാസമുണ്ടാകാം.</p>
<p>രാജ്യത്ത് പഞ്ചസാരവില കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനം, കരിമ്പുകൃഷിയെ ബാധിച്ച കാലാവസ്ഥാ പ്രശ്നങ്ങൾ, രോഗബാധ, ഉത്സവ സീസണിലെ വർധിച്ച ആവശ്യകത, ആഗോള വിപണിയിലെ ലഭ്യതക്കുറവ് തുടങ്ങിയവയാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.</p>
<p>ഓണം, ഗണേശോത്സവം, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ മുന്നിലെത്തിയതോടെ മധുരപലഹാരങ്ങൾക്കും ബേക്കറി ഉൽപ്പന്നങ്ങൾക്കും പഞ്ചസാരയുടെ ആവശ്യകത ഉയരുകയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് പഞ്ചസാര ഉപഭോഗം സാധാരണയായി വർധിക്കുന്നതായും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 31 വരെയാണ് ഇറക്കുമതിക്ക് അനുമതി. വിപണിയിലെ ലഭ്യത വർധിപ്പിച്ച് വില നിയന്ത്രിക്കുകയാണ് ലക്ഷ്യം.</p>
<p>ഇതിനുപുറമെ, പഞ്ചസാരയുടെ സംഭരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ പ്രതിമാസം 10 മെട്രിക് ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന ബൾക്ക് ഉപഭോക്താക്കൾക്ക് 15 ദിവസത്തെ സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാനാകൂ. വ്യാപാരികൾക്ക് 30 ദിവസത്തെ സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>പഞ്ചസാരവിലയിലെ വർധന ഓണക്കാല കുടുംബബജറ്റിനും മധുരപലഹാര നിർമാതാക്കൾക്കും ബേക്കറി മേഖലയ്ക്കും അധികഭാരമാകുകയാണ്. പഞ്ചസാരയുടെ വില ഇനിയും ഉയർന്നാൽ മധുരപലഹാരങ്ങളുടെയും മറ്റ് പഞ്ചസാര അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും വിലയിലും വർധനയുണ്ടാകുമെന്ന ആശങ്കയുണ്ട്.</p>
<p>ഓണവിപണിയിൽ പഞ്ചസാരയുടെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് പുതിയ തലവേദനയാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം  സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3508</link>
<guid>https://thekeralajournal.com/3508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8ae51602076.jpg" length="82983" type="image/jpeg"/>
<pubDate>Sun, 23 Aug 2026 17:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സരസ്വതി വിലാസം വനിതാ സമാജത്തിന്റെയും ഗോകുലം ബാലസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ചിയാർ കരയോഗ മന്ദിരത്തിൽ നടന്ന ആഘോഷത്തിൽ സമുദായ കുടുംബാംഗങ്ങൾ പങ്കെടുത്തു.കരയോഗം വൈസ് പ്രസിഡന്റ് ശ്രീകുമാർ വിമലവിലാസം സ്വാഗതം ആശംസിച്ചു. കരയോഗം പ്രസിഡന്റ് അരുൺ എൻ. നായർ അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8ae534291a0.jpg" alt=""></p>
<p>തിരുവാതിര, വിവിധ മത്സര ഇനങ്ങൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.വനിതാ സമാജം സെക്രട്ടറി ജീജ ഓമനക്കുട്ടൻ കൃതജ്ഞത രേഖപ്പെടുത്തി. കരയോഗം ഭാരവാഹികളും വനിതാ സമാജം, ഗോകുലം ബാലസമാജം പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്</title>
<link>https://thekeralajournal.com/3507</link>
<guid>https://thekeralajournal.com/3507</guid>
<description><![CDATA[ മറിയാമ്മ മാത്യു (97) പാലത്തിനാൽ നിര്യാതയായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a7d2b7bb35.jpg" length="97109" type="image/jpeg"/>
<pubDate>Sun, 23 Aug 2026 10:25:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ മാതാവ് മറിയാമ്മ മാത്യു (97) നിര്യാതയായി. ഭൗതികശരീരം ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നെടുങ്കണ്ടത്തുള്ള ജോസ് പാലത്തിനാലിന്റെ ഭവനത്തിൽ എത്തിക്കും.</p>
<p>സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നെടുങ്കണ്ടം ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു</title>
<link>https://thekeralajournal.com/3506</link>
<guid>https://thekeralajournal.com/3506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a4d30a604e.jpg" length="65873" type="image/jpeg"/>
<pubDate>Sun, 23 Aug 2026 07:00:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. ഈ മാസം 31 വരെയാണ് അണക്കെട്ടുകളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശന സമയം.</p>
<p>ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവർക്ക് മാത്രമാണ് പ്രവേശനം. ബുധനാഴ്ചകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന് സമീപത്തെ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.</p>
<p>ബഗ്ഗി കാർ ഉൾപ്പെടെയുള്ള പ്രവേശനത്തിന് കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ് ഫീസ്. അണക്കെട്ടിന് മുകളിലൂടെ നടന്നുമാത്രം സന്ദർശിക്കുന്നവർക്ക് കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് നിരക്ക്.</p>
<p>പ്രവേശന പാസ് ഓൺലൈനായി ബുക്ക് ചെയ്യാം:</p>
<p>www.keralahydeltourism.com⁠�</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്</title>
<link>https://thekeralajournal.com/3505</link>
<guid>https://thekeralajournal.com/3505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a4c927f2f9.jpg" length="90890" type="image/jpeg"/>
<pubDate>Sun, 23 Aug 2026 06:57:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വകാര്യ സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മാങ്കുളം സ്വദേശിയായ പ്രതി സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.</p>
<p>സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ചില രാഷ്ട്രീയ, മത നേതാക്കൾ ഇടപെട്ട് വിദ്യാർത്ഥിനിയുടെ കുടുംബത്തിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥിനിയുടെ സഹപാഠികളും നാട്ടുകാരും മാങ്കുളം ടൗണിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.</p>
<p>തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികൾ മാസ് പെറ്റീഷൻ കൈമാറി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p>സംഭവത്തിൽ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പരാതിയിൽ പറയുന്ന സാഹചര്യങ്ങളും സമ്മർദം ചെലുത്തിയെന്ന ആരോപണവും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ആവേശം അലക്കടലോളം; രണ്ടാം സീസൺ ചിരി ക്ലബ്ബിന് സ്വന്തം</title>
<link>https://thekeralajournal.com/3504</link>
<guid>https://thekeralajournal.com/3504</guid>
<description><![CDATA[ കട്ടപ്പനയിൽ നടന്ന വടംവലി മത്സരത്തിൽ മലയാളി ചിരി ക്ലബ് ജേതാക്കളായി. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a89c73546b0a.jpg" length="114496" type="image/jpeg"/>
<pubDate>Sat, 22 Aug 2026 21:29:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ആവേശം അലകടലായ വടംവലി പോരാട്ടത്തിൽ കിരീടം ചൂടി മലയാളി ചിരി ക്ലബ്. സ്‌കാർഫേസ് സ്‌പോർട്‌സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് വടംവലി മത്സരത്തിലാണ് മലയാളി ചിരി ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89c9a814db2.jpg" alt=""></p>
<p>കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ പ്രേംകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായി. ഉദ്ഘാടന സമ്മേളനത്തിൽ ജെസിഐ ടൗൺ കട്ടപ്പന പ്രസിഡന്റ് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്‌കാർഫേസ് പ്രസിഡന്റ് സുമിത് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജിമോൻ എ.കെ. നന്ദിയും പറഞ്ഞു.</p>
<p>ജില്ലയിലെ മികച്ച എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. കരുത്തും കായിക മികവും ഒത്തുചേർന്ന മത്സരത്തിനൊടുവിലാണ് മലയാളി ചിരി ക്ലബ് കിരീടം സ്വന്തമാക്കിയത്.</p>
<p>ജേതാക്കൾക്ക് ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി ലഭിച്ചു. റണ്ണറപ്പായ യൂത്ത് വിംഗ് കട്ടപ്പനയ്ക്ക് മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകി.</p>
<p>മൂന്നാം സ്ഥാനക്കാരന് ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ആവേശം നിറച്ച് രണ്ടാമത് വടംവലി മത്സരം; കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3503</link>
<guid>https://thekeralajournal.com/3503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a89a5e8b1b70.jpg" length="85482" type="image/jpeg"/>
<pubDate>Sat, 22 Aug 2026 19:10:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി മത്സരം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായിരുന്നു .</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89a6b41604e.jpg" alt=""></p>
<p>ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന JCI ടൗൺ പ്രസിഡണ്ട് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്കാർഫേസ് പ്രസിഡൻ്റ് സുമിത് മാത്യു സ്വാഗതം ആശംസിച്ചു.പ്രോഗ്രാം കൺവീനർ ഷാജിമോൻ എ കെ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു</p>
<p>ജില്ലയിലെ മികച്ച 8 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സര വിജയിക്ക് ഒന്നാം സമ്മാനമായി ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും ലഭിക്കും. രണ്ടാം സമ്മാനമായി മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകും. മൂന്നാം സമ്മാനമായി ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യകരമായ ജീവിതത്തിന് കരുതലിന്റെ സന്ദേശവുമായി ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷം</title>
<link>https://thekeralajournal.com/3502</link>
<guid>https://thekeralajournal.com/3502</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a897106548c8.jpg" length="122894" type="image/jpeg"/>
<pubDate>Sat, 22 Aug 2026 15:22:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവല്ല: ഒഎൻജിസി റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കമ്യൂണിറ്റി കണക്ട്’ എന്ന പേരിലാണ് പരിപാടി നടത്തിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89711cbcadf.jpg" alt=""></p>
<p>ആഗസ്റ്റ് 22ന് തിരുവല്ല അശോക് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന പരിപാടി പി.സി. ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിര ചാക്കോ ‘കമ്യൂണിറ്റി കണക്ട്’ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ‘ക്രിസ്തുവിന്റെ സ്നേഹത്തിൽ പ്രതീക്ഷയും സൗഖ്യവും നൽകുക’ എന്ന ബിസിഎംസിയുടെ ദർശനത്തിന്റെ ഭാഗമായി, സ്ഥാപകൻ അഭിവന്ദ്യ അത്ത്യാനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെയും ആശുപത്രി ഡയറക്ടർ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്രയുടെയും സാമൂഹിക പ്രതിബദ്ധതയുള്ള സേവന കാഴ്ചപ്പാടുകൾ മുൻനിർത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a897133f06e7.jpg" alt=""></p>
<p>തുടർന്ന് പ്രൊഫ. ഡോ. സംഗീത ജിതിൻ ജീവിതശൈലീ രോഗങ്ങളും അവയുടെ പ്രതിരോധ-നിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ശരിയായ ഭക്ഷണക്രമം, മരുന്നുകളുടെ കൃത്യമായ ഉപയോഗം, ചിട്ടയായ വ്യായാമം എന്നിവ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിൽ നിർണായകമാണെന്ന് ഡോക്ടർ വ്യക്തമാക്കി.</p>
<p>പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ക്ലാസിൽ വിശദീകരണം നൽകി. പങ്കെടുത്തവർ ആരോഗ്യ സംബന്ധമായ അനുഭവങ്ങളും പങ്കുവച്ചു.</p>
<p>നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് സീനിയർ മെഡിക്കൽ സോഷ്യൽ വർക്കർ ബിച്ചു പി. ബാബു, അസോസിയേഷൻ ഭാരവാഹികളായ സന്തോഷ് കുമാർ, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് മലയാളി ചിരി ക്ലബ്.</title>
<link>https://thekeralajournal.com/3501</link>
<guid>https://thekeralajournal.com/3501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a894848e70d1.jpg" length="142285" type="image/jpeg"/>
<pubDate>Sat, 22 Aug 2026 12:28:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓണത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയിലെയും ഇരട്ടയാർ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെയും കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് ജില്ലയിലെ പ്രമുഖ ലാഫിംഗ് ക്ലബ്ബായ മലയാളി ചിരി ക്ലബ്. </p>
<p>കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു.</p>
<p>ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ഫിനാൻസ് കോർഡിനേറ്റർ പ്രിൻസ് മൂലെചാലിൽ, കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ, മർച്ചന്റ് യൂത്ത് പ്രസിഡന്റ് ജിനേഷ് കക്കാട്ട്, സെക്രട്ടറി അജിത്ത് സുകുമാരൻ, പ്രസ് ക്ലബ് പ്രസിഡന്റ് റോയ്, സുമിത്ത് മാത്യു, മാധ്യമപ്രവർത്തകൻ ജൈബി ജോസഫ്, റോബിൻ സേറ, അശോക് ഇ.ആർ., അനീഷ് തോണക്കര തുടങ്ങിയവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി ചിരി ക്ലബ്. നിർധനരും രോഗബാധിതരുമായ നൂറുകണക്കിന് ആളുകൾക്ക് സാമ്പത്തികമായും മറ്റ് ആവശ്യങ്ങളിലൂടെയും സഹായം നൽകിവരുന്ന ക്ലബ്, ആഘോഷവേളകളിലും സമൂഹത്തിലെ അശരണരിലേക്ക് കരുതലെത്തിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്.</p>
<p>ഓണത്തിന്റെ സന്തോഷം സമൂഹത്തിലെ അശരണരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89485c1b38e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കർഷക സംഘം ഇടുക്കി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/3500</link>
<guid>https://thekeralajournal.com/3500</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8924e44ebf4.jpg" length="102666" type="image/jpeg"/>
<pubDate>Sat, 22 Aug 2026 09:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷക സംഘം ഇടുക്കി ജില്ലാ ഭാരവാഹികളായി എൻ.വി. ബേബിയെ പ്രസിഡന്റായും റോമിയോ സെബാസ്റ്റ്യനെ സെക്രട്ടറിയായും മുഹമ്മദ് ഫൈസലിനെ ട്രഷററായും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>75&#45;ാം പിറന്നാളിന് 75 ഓണക്കൈനീട്ടം; സ്നേഹത്തിന്റെ ഓണപ്പൊലിമയിൽ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ</title>
<link>https://thekeralajournal.com/3499</link>
<guid>https://thekeralajournal.com/3499</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a892015bcf8f.jpg" length="117143" type="image/jpeg"/>
<pubDate>Sat, 22 Aug 2026 09:35:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നാടിന്റെ ഹൃദയത്തോട് ചേർന്ന് സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ. ഓണാഘോഷത്തിന് പുതുമയും മാനവികതയുടെ സന്ദേശവും പകർന്നുനൽകി സ്കൂൾ ഒരുക്കിയത് 75 ഓണക്കിറ്റുകൾ. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ സമാഹരിച്ച കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.</p>
<p>സ്കൂളിന്റെ 75-ാം വാർഷികത്തിന്റെ പ്രതീകമായാണ് 75 കുടുംബങ്ങളിലേക്ക് ഓണസമ്മാനമെത്തിച്ചത്. ഒരു കുടുംബത്തിന് ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ കിറ്റും തയ്യാറാക്കിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയ 12-ഓളം അവശ്യസാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.</p>
<p>ഓണം ആഘോഷിക്കുന്നതിനൊപ്പം പങ്കുവെക്കലിന്റെയും കരുതലിന്റെയും സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിയാത്ത കുടുംബങ്ങളിലേക്കും ഓണത്തിന്റെ സന്തോഷമെത്തിക്കുകയെന്ന ആശയമാണ് പ്രവർത്തനത്തിന് പിന്നിൽ.</p>
<p>വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് കൈകോർത്തതോടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട മുഖവും ലഭിച്ചു.</p>
<p>പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അധ്യാപകരായ ആൽബിൻ ജോസഫ്, അഞ്ജു ജോസഫ്, രമ്യ മുരളി, സിസ്റ്റർ അനിറ്റ എന്നിവർ നേതൃത്വം നൽകി. പി.ടി.എ. ഭാരവാഹികളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ ഓണസമൃദ്ധി കർഷക ഓണച്ചന്ത</title>
<link>https://thekeralajournal.com/3498</link>
<guid>https://thekeralajournal.com/3498</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8906b1296eb.jpg" length="159358" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:47:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഓണസമൃദ്ധി കർഷക ഓണച്ചന്ത 2026” ഓഗസ്റ്റ് 22 മുതൽ 25 വരെ ഇരട്ടയാർ കൃഷിഭവൻ അങ്കണത്തിൽ നടക്കും. കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്.</p>
<p>പൊതു ചില്ലറ വിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികൾ ഇവിടെ ലഭ്യമാകും.</p>
<p>ഓണച്ചന്തയുടെ ഉദ്ഘാടനം ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 11.30ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. നിർവഹിക്കും. ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, ക്ലസ്റ്റർ-വിപണി അംഗങ്ങൾ, കർഷക മിത്രങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>ഓണാഘോഷത്തിന്റെ ഭാഗമായി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ഓണച്ചന്തയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് വൈകുന്നേരം കട്ടപ്പന കിടുങ്ങും.. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ  മാവേലി മഹോത്സവം ഘോഷയാത്ര ഇന്ന്..</title>
<link>https://thekeralajournal.com/3497</link>
<guid>https://thekeralajournal.com/3497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8903df80ad0.jpg" length="156925" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:36:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓണത്തിന്റെ വരവറിയിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാവേലി മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് നാലിന് ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കട്ടപ്പന ടൗൺ ചുറ്റി മിനി സ്റ്റേഡിയത്തിൽ സമാപിക്കും.</p>
<p>ചെണ്ടമേളം, നാസിക് ഡോൾ, കഥകളി, തെയ്യം, പുരുഷന്മാരുടെ വിവിധ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കുട്ടികളും യുവാക്കളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ കലാപരിപാടികളും ഘോഷയാത്രയുടെ ഭാഗമായി അരങ്ങേറും.</p>
<p>തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെ.സി.ഐ കട്ടപ്പന ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന വടം വലി മത്സരം – സീസൺ 2 ഇന്ന് കട്ടപ്പനയിൽ.</title>
<link>https://thekeralajournal.com/3496</link>
<guid>https://thekeralajournal.com/3496</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fe321e832.jpg" length="115722" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയിലെ സംഘടനകൾക്കായി സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെ.സി.ഐ കട്ടപ്പന ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം – സീസൺ 2 ഇന്ന് നടക്കും. കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ വൈകിട്ട് 5 മണി മുതലാണ് മത്സരം.</p>
<p>വനിതാ, പുരുഷ ടീമുകൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിൽ നിർവഹിക്കും.</p>
<p>മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ₹6,000യും പൂവൻകോഴിയും, രണ്ടാം സമ്മാനം ₹4,000യും പൂവൻകോഴിയും, മൂന്നാം സമ്മാനം ₹2,000യും ഏത്തക്കുലയും ലഭിക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9961145854, 9745153154.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ ജില്ലയിലെ സ്കൂൾ&#45;കോളേജുകൾ</title>
<link>https://thekeralajournal.com/3495</link>
<guid>https://thekeralajournal.com/3495</guid>
<description><![CDATA[ വിദ്യാലയങ്ങൾ ഓണാവധിക്കായി ഇന്നലെ അടച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fd32e5763.jpg" length="62257" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:06:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ ജില്ലയിലെ സ്കൂൾ-കോളേജുകൾ. ഓണത്തിന്റെ പാരമ്പര്യവും മലയാളിത്തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷം സംഘടിപ്പിച്ചത്. പൂക്കളമത്സരം മുതൽ ഓണക്കളികളും കലാപരിപാടികളും വരെ അരങ്ങേറിയതോടെ സ്കൂൾ-കോളേജ് ക്യാമ്പസുകൾ ഉത്സവവേദികളായി മാറി.</p>
<p>വിവിധ നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് വിദ്യാർഥികൾ ഒരുക്കിയ മനോഹരമായ പൂക്കളങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിലും വീടുകളിൽനിന്ന് പൂക്കൾ ശേഖരിച്ചുമാണ് പല സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയത്. മികച്ച പൂക്കളങ്ങൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.</p>
<p>പരമ്പരാഗത കേരളീയ വേഷത്തിൽ വിദ്യാർഥികളും അധ്യാപകരും എത്തിയതോടെ ക്യാമ്പസുകൾ ഓണച്ചന്തം പോലെയായി. പെൺകുട്ടികൾ കേരളീയ സാരിയിലും ആൺകുട്ടികൾ മുണ്ടും ഷർട്ടും ധരിച്ചുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. മാവേലിയുടെ വേഷത്തിലെത്തിയ കുട്ടികളും വിദ്യാർഥികളും ആഘോഷത്തിന് കൗതുകമായി.</p>
<p>ഓണക്കളികളിൽ ആവേശം</p>
<p>വടംവലി, കസേരകളി, നാരങ്ങയും സ്പൂണും മത്സരം, ബലൂൺ പൊട്ടിക്കൽ, ഉറിയടി തുടങ്ങിയ വിവിധ മത്സരങ്ങൾ സ്കൂൾ-കോളേജുകളിൽ സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക മത്സരങ്ങളും നടത്തി. വിജയികളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങളിൽ കുട്ടികളും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു.</p>
<p>കലാപരിപാടികളും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. തിരുവാതിര, ഒപ്പന, നാടൻപാട്ട്, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾക്കൊപ്പം വിദ്യാർഥികളുടെ നൃത്തച്ചുവടുകളും ക്യാമ്പസുകളിൽ ആവേശം നിറച്ചു.</p>
<p>ഓണസദ്യയും കൂട്ടായ്മയും</p>
<p>ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്കൂൾ-കോളേജുകളിൽ ഓണസദ്യയും പായസവിതരണവും ഒരുക്കി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചത് കൂട്ടായ്മയുടെ വേറിട്ട അനുഭവമായി.</p>
<p>പഠനത്തിരക്കിനിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനുള്ള അവസരമായാണ് അധ്യാപകരും കോളേജ് അധികൃതരും ഓണാഘോഷത്തെ വിലയിരുത്തിയത്. ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരാനും ആഘോഷങ്ങൾ ലക്ഷ്യമിട്ടു.</p>
<p>സ്കൂൾ-കോളേജുകളിൽ നടന്ന ഓണാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ആഘോഷങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് വിദ്യാർഥികൾ ഓണത്തിന്റെ മനോഹരമായ ഓർമകളുമായാണ് ക്യാമ്പസുകളിൽനിന്ന് മടങ്ങിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്</title>
<link>https://thekeralajournal.com/3494</link>
<guid>https://thekeralajournal.com/3494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fab51e63a.jpg" length="63322" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.</p>
<p>ഡീൻ കുര്യാക്കോസ് എം.പിയുടെയും റോയ് കെ. പൗലോസ് എം.എൽ.എയുടെയും അഭ്യർഥനയെ തുടർന്ന് ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ ഡാം എല്ലാ ദിവസവും സന്ദർശകർക്കായി തുറന്നുകൊടുക്കണമെന്നതാണ് നാടിന്റെ ആവശ്യം. ഇക്കാര്യം കെ.എസ്.ഇ.ബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച ചെയ്ത് ഇടുക്കിക്കാരൻ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി ടൂറിസത്തിന് പ്രത്യേക പരിഗണന</p>
<p>ഇടുക്കിയുടെ ടൂറിസം സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്രസഹായ ഫണ്ട് ഉപയോഗിച്ച് വലിയ വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും. ഡാം സന്ദർശനത്തിനിടെ ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും സണ്ണി ജോസഫ് വ്യക്തമാക്കി.</p>
<p>ഇടുക്കി ഡാം ഒരു അത്ഭുതം മാത്രമല്ല, വലിയ എൻജിനീയറിങ് മികവിന്റെ ഉദാഹരണം കൂടിയാണ്. അരനൂറ്റാണ്ട് മുൻപ് ഇത്തരമൊരു എൻജിനീയറിങ് വൈദഗ്ധ്യവും ആർക്കിടെക്ചറൽ മികവും ദീർഘവീക്ഷണവും ഉപയോഗിച്ച് പദ്ധതി യാഥാർഥ്യമാക്കിയ നേതൃത്വത്തെയും എൻജിനീയറിങ് വിഭാഗത്തെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയുടെ പ്രകൃതിഭംഗി കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നിലയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇടുക്കിയുടെ പ്രകൃതിസമ്പത്തിന് വലിയ പങ്കുണ്ട്. സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>ഒരു ഘട്ടത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 67 ശതമാനമായിരുന്നു. മഴ ലഭിച്ചതോടെ നിലവിൽ ജലനിരപ്പ് 57 ശതമാനമായി ഉയർന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.</p>
<p>പദ്ധതിപ്രദേശത്തെ സന്ദർശനത്തിന് നിയന്ത്രണം പാടില്ല</p>
<p>കേരളത്തിന്റെ പവർഹൗസായ ഇടുക്കി രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങൾക്ക് സന്ദർശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യഥാർഥ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ അംഗീകരിച്ച് ആവശ്യമായ അനുമതികൾ നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾക്കും മെഡിക്കൽ കോളേജിന്റെ വികസനത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.</p>
<p>പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി നിയമങ്ങൾ മനുഷ്യർക്കും കർഷകർക്കും ഭൂവുടമകൾക്കും പ്രദേശവാസികൾക്കും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിലാണ് സർക്കാർ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കുന്നതിൽ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>ഇടുക്കിയിൽ വൻ ടൂറിസം പദ്ധതി: ഡീൻ കുര്യാക്കോസ്</p>
<p>സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന വൻ പദ്ധതി ഇടുക്കിയിൽ യാഥാർഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.</p>
<p>കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇക്കോ ലോഡ്ജും ലാൻഡ്‌സ്‌കേപ്പിങ്ങും ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതിയ പദ്ധതിയുടെ നിർദേശവും സമർപ്പിക്കും.</p>
<p>ഡാം റിസർവോയറിന്റെ മുൻവശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ രീതിയിൽ, അതിനേക്കാൾ മനോഹരമായ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.പി പറഞ്ഞു. ഇതിനായി കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും സഹകരണം ആവശ്യമാണ്.</p>
<p>കെ.എസ്.ഇ.ബിയുടെ എൻ.ഒ.സി ലഭിക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡാം സുരക്ഷാ നിയമം നിലവിൽ വന്നതോടെ നിയന്ത്രണങ്ങൾ ശക്തമാണ്. ഡാമിന്റെ 500 മീറ്റർ പരിധിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും അനുമതിയോടെ പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ എത്രയും വേഗം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.</p>
<p>ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ചെറുതോണിയിൽ വർണാഭമായ ഓണം വിളംബര ഘോഷയാത്രയും നടന്നു.</p>
<p>റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാൽ കർശന നടപടി; കുമളിയിൽ 24 മണിക്കൂർ പ്രത്യേക സ്ക്വാഡ്</title>
<link>https://thekeralajournal.com/3493</link>
<guid>https://thekeralajournal.com/3493</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f9f29e01d.jpg" length="123910" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:53:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കുമളി ചെക്ക് പോസ്റ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് സ്ക്വാഡിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.</p>
<p>മൊബൈൽ ലാബിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും.</p>
<p>ജൂലൈ അവസാനവാരം ആരംഭിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രത്യേക സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത്. ഹോട്ടലുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.</p>
<p>257 പരിശോധനകൾ; 1.56 ലക്ഷം രൂപ പിഴ</p>
<p>ഇതുവരെ ജില്ലയിൽ 257 പരിശോധനകൾ നടത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 18 സ്ഥാപനങ്ങൾക്ക് കോംപൗണ്ടിംഗ് നോട്ടീസും ഒൻപത് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി.</p>
<p>പരിശോധനയുടെ ഭാഗമായി 42 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 79 സർവെയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചു.</p>
<p>ദേവികുളം സർക്കിളിന്റെ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തിൽ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസിൽ നടന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ 16 കച്ചവടക്കാരിൽനിന്നായി 34,000 രൂപ പിഴ ഈടാക്കി. പ്രത്യേക പരിശോധന ആരംഭിച്ചതിന് ശേഷം ഇടുക്കി ഡെസിഗ്നേറ്റഡ് ഓഫീസർ 1,56,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.</p>
<p>തൊടുപുഴയിൽ പ്രവർത്തിക്കുന്ന പെരുത്തോസ് കിച്ചൺ എന്ന സ്ഥാപനത്തിന് ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചതിന് 5,000 രൂപ പിഴ ചുമത്തി. ദേവികുളം സർക്കിളിലെ ആനച്ചാലിൽ പ്രവർത്തിക്കുന്ന പുത്തൻപുരയ്ക്കൽ ഹൈപ്പർമാർക്കറ്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് ദേവികുളം ആർ.ഡി.ഒ 5,000 രൂപ പിഴ ചുമത്തി.</p>
<p>വാഴയിലയിലും ശ്രദ്ധ വേണം</p>
<p>ഓണസദ്യയിലെ പ്രധാന ഘടകമായ വാഴയിലയുടെ ശുചിത്വത്തിലും ശ്രദ്ധ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽ വാഴയില ഉൾപ്പെടുന്നില്ലെങ്കിലും ഭക്ഷണം വിളമ്പുന്നതുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ ശുചിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.</p>
<p>ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വാഴയില നന്നായി കഴുകിയശേഷം വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ സദ്യ വിളമ്പാൻ ഉപയോഗിക്കാവൂ എന്നും വകുപ്പ് നിർദേശിച്ചു.</p>
<p>ഭക്ഷ്യസംബന്ധമായ പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും; ഇടുക്കിക്ക് പ്രത്യേക പരിഗണന: മന്ത്രി സണ്ണി ജോസഫ്</title>
<link>https://thekeralajournal.com/3492</link>
<guid>https://thekeralajournal.com/3492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f9666894f.jpg" length="132807" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:50:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് വൈദ്യുതി മേഖലയെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയുടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സന്ദർശിച്ച ശേഷമാണ് മന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ പവർ ഹൗസായ ഇടുക്കി ഡാമിന്റെയും പവർ ഹൗസിന്റെയും പ്രവർത്തനം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗതപ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്ത് ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിൽ വൈദ്യുതി പ്രസരണ-വിതരണ മേഖലയിൽ പുരോഗമിക്കുന്ന വിവിധ പദ്ധതികളും യോഗത്തിൽ വിലയിരുത്തി.</p>
<p><strong>ഭൂമി കൈമാറ്റ തർക്കം പരിഹരിക്കാൻ യോഗം</strong></p>
<p>1976ൽ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.</p>
<p>പുതിയ സെക്ഷൻ ഓഫീസുകളും സബ്‌സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കും.</p>
<p>ഇഎസ്‌എ വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കും</p>
<p>പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്‌എ) നിന്ന് ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രസർക്കാരിന് മുന്നിൽ കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഓരോ സംസ്ഥാനത്തിന്റെയും വിഷയങ്ങൾ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഇഎസ്‌എ വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ജനപ്രതിനിധികളുടെ ആവശ്യങ്ങൾ</strong></p>
<p>ഇടമലക്കുടിയിലെ വൈദ്യുതിയെത്താത്ത വീടുകളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മൂന്നാർ-മാട്ടുപ്പെട്ടി ഡാമിന് മുകളിലൂടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വീടുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽനിന്ന് വൈദ്യുതി ഗ്രിഡിലേക്ക് നൽകുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റീരിയൽ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഓണത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് ഇടുക്കി ഡാം തുറന്നുകൊടുക്കുന്ന നടപടി ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ. പൗലോസ് എം.എൽ.എ ആവശ്യപ്പെട്ടു. നിർമല സിറ്റി സബ്‌സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവർക്കും പട്ടയമില്ലാത്തവർക്കും തുല്യ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>16 കോടി രൂപ ചെലവിൽ നടപ്പാക്കിയ ആമപ്പാറ സോളാർ പ്ലാന്റ് പദ്ധതി നിലവിൽ കാടുപിടിച്ചുകിടക്കുകയാണെന്ന് സേനാപതി വേണു എം.എൽ.എ ചൂണ്ടിക്കാട്ടി. ആനയിറങ്കൽ ഡാമിൽ ബോട്ടിങ് പുനരാരംഭിക്കണമെന്നും കല്ലാർ ഡാമിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ ഡ്രെഡ്ജിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വാഗമണിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ, ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജനറേഷൻ ഇലക്ട്രിക്കൽ ആൻഡ് സിവിൽ വിഭാഗം ഡയറക്ടർ രാജൻ എം.പി എന്നിവരും യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇഎസ്‌എ വിഷയത്തിൽ മുഖ്യമന്ത്രി ജനപക്ഷത്ത് നിൽക്കണം: പിണറായി വിജയൻ</title>
<link>https://thekeralajournal.com/3491</link>
<guid>https://thekeralajournal.com/3491</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f87106bf9.jpg" length="370824" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:46:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പരിസ്ഥിതി ലോലപ്രദേശം (ഇഎസ്‌എ) ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ജനങ്ങൾക്കും കർഷകർക്കും നാടിനാകെയും ദോഷകരമായേക്കാവുന്ന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കരുതെന്നും കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കട്ടപ്പനയിൽ കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.</p>
<p>ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മുൻകാല നിലപാടായിരുന്നുവെന്നും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. ഇത്തരം നിലപാടുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>ഇഎസ്‌എ പരിധി കുറച്ചത് എൽഡിഎഫ് സർക്കാർ</strong></p>
<p>2010ൽ യുപിഎ സർക്കാരാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മലയോര ജനതയെ സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കാൻ ഇടയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു.</p>
<p>തുടർന്ന് കസ്തൂരിരംഗൻ കമ്മിഷൻ നിലവിൽ വന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എയായി നിർദേശിക്കപ്പെട്ടു. ഇതിൽ ഇടുക്കിയിലെ 47 വില്ലേജുകളിലായി 3,288 ചതുരശ്ര കിലോമീറ്ററും ഉൾപ്പെട്ടിരുന്നു.</p>
<p>വ്യാപക പ്രതിഷേധത്തെ തുടർന്ന് യുഡിഎഫ് സർക്കാർ ഉമ്മൻ ബി. ഉമ്മൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററും ഇടുക്കിയിലെ 47 വില്ലേജുകളിലായി 2,651.17 ചതുരശ്ര കിലോമീറ്ററും ഇഎസ്‌എയായി കണ്ടെത്തി. റിപ്പോർട്ട് 2014 മാർച്ച് 10ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചു.</p>
<p>2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 10ന് കേരളം കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചു.</p>
<p>ഇതനുസരിച്ച് ഇഎസ്‌എ പരിധി 8,656.4 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുകയും ഇഎസ്‌എ വനമേഖലയിൽ മാത്രം നിജപ്പെടുത്തണമെന്ന നിലപാട് കേരളം വ്യക്തമാക്കുകയും ചെയ്തു. കൃഷി, ജനവാസ, തോട്ടം മേഖലകൾ ഉൾപ്പെടെ 4,548 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.</p>
<p>എന്നാൽ സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നേരത്തെ സ്വീകരിച്ച നിലപാട് അംഗീകരിപ്പിക്കാൻ നിലവിലെ സർക്കാരും ഫലപ്രദമായി ഇടപെടണം. എംപിമാർ ആലസ്യം വെടിഞ്ഞ് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നടപ്പാക്കണം</strong></p>
<p>സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ തന്നെ ലഭിച്ചതാണെങ്കിലും അത് നടപ്പാക്കാൻ തയ്യാറായില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരും റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ നാടിന്റെ പൊതുതാൽപര്യത്തിന് യോജിക്കുന്നതല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.</p>
<p>കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ.വി. ബേബി അധ്യക്ഷത വഹിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, എം.എം. മണി, സി.വി. വർഗീസ്, കെ.പി. മേരി, കെ.എസ്. മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ജോയ്സ് ജോർജ്, വി.ആർ. സജി, മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.</p>
<p>പൊതുസമ്മേളനത്തിന് മുന്നോടിയായി കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.</p>]]> </content:encoded>
</item>

<item>
<title>പശ്ചിമഘട്ട ഇഎസ്‌എ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ഇടുക്കി രൂപത</title>
<link>https://thekeralajournal.com/3490</link>
<guid>https://thekeralajournal.com/3490</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f7a4464c2.jpg" length="112984" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:43:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി (ഇഎസ്‌എ) പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ, പ്രത്യേകിച്ച് ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ നിലനിൽക്കുന്ന ആശങ്കകൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a891f1407473.jpg" alt=""></p>
<p>ഇതുസംബന്ധിച്ച് രൂപത അധികൃതർ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.</p>
<p>2026 ജൂലൈ 28ന് പുറത്തിറക്കിയ പശ്ചിമഘട്ട ഇഎസ്‌എ സംബന്ധിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിലും മുൻ വിജ്ഞാപനങ്ങളിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാത്തത് ആശങ്കാജനകമാണെന്ന് രൂപത ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നിവേദനത്തിൽ ആരോപിച്ചു.</p>
<p>പുതിയ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് സെപ്റ്റംബർ 25 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.</p>
<p><strong>ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം</strong></p>
<p>വീടുകളും ജനവാസ മേഖലകളും ഇഎസ്‌എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കൃഷിഭൂമികളും തോട്ടങ്ങളും ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ടാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന ആശങ്ക കർഷകർക്കിടയിൽ ശക്തമാണെന്നും രൂപത വ്യക്തമാക്കി.</p>
<p>റോഡ് നിർമാണം, വീട് നിർമാണം, പൊതുസ്ഥാപനങ്ങളുടെ വികസനം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഇഎസ്‌എ പ്രഖ്യാപനം അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.</p>
<p>മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിൽ വിഷയത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇടുക്കി രൂപതയുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 4 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/3489</link>
<guid>https://thekeralajournal.com/3489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f673d76ac.jpg" length="59462" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി.</p>
<p>ആറന്മുള സ്വദേശികളായ സുരേഷ് (24), ആറന്മുള കിഴക്കാട്ട് സ്വദേശി അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ സ്വദേശി ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമാണ് കുത്തിയതോട് പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചപ്പോഴാണ് നാലു കിലോ കഞ്ചാവ് പിടികൂടിയത്.</p>
<p>പിടിയിലായവർക്കെതിരെ ലഹരിമരുന്ന് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>വൈക്കത്ത് വർണവസന്തം വിതറി ബന്ദിപ്പൂ; നിറവ് പദ്ധതിയിൽ ഹൃദ്യ കർഷക കൂട്ടായ്മയ്ക്ക് വിളവെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/3488</link>
<guid>https://thekeralajournal.com/3488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a879e61e87a5.jpg" length="177721" type="image/jpeg"/>
<pubDate>Fri, 21 Aug 2026 06:10:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മ നടത്തിയ ബന്ദിപ്പൂ കൃഷിക്ക് വിളവെടുപ്പ് ആരംഭിച്ചു.</p>
<p>തോട്ടത്തിൽ ക്ഷേത്രത്തിന്റെ പരിസരത്ത് ഹൃദ്യ കർഷക കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജ ഓമനൻ, ഉഷ അനി, അംബിക മോഹനൻ, വത്സല, ജിഷ നിഷാദ് എന്നിവർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്.</p>
<p>വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ് അധ്യക്ഷത വഹിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, കൃഷി ഓഫീസർ രേഷ്മ ഗോപി, വാർഡ് മെമ്പർ ടിന്റു വിജയൻ, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രീജ എന്നിവർ സംസാരിച്ചു.</p>
<p>ഗ്രാമീണ വനിതകളുടെ കൂട്ടായ്മയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയിൽ പുതിയ വരുമാന സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ മാതൃകയായി ഹൃദ്യ കർഷക കൂട്ടായ്മയുടെ ബന്ദിപ്പൂ കൃഷി മാറുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന വൈഎംസിഎയ്ക്ക് ദേശീയ പുരസ്‌കാരം</title>
<link>https://thekeralajournal.com/3487</link>
<guid>https://thekeralajournal.com/3487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a879aec38919.jpg" length="101735" type="image/jpeg"/>
<pubDate>Fri, 21 Aug 2026 05:55:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന വൈഎംസിഎയുടെ ഡയാലിസിസ് സഹായതാ പദ്ധതിക്ക് നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യയുടെ ‘വൈഎംസിഎ ഡയാലിസിസ് സഹായതാ യോജന’ പുരസ്‌കാരം ലഭിച്ചു.</p>
<p>ആലുവയിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്‌കാരം സമ്മാനിച്ചു. കട്ടപ്പന വൈഎംസിഎയ്ക്കുവേണ്ടി സംസ്ഥാന പബ്ലിക് റിലേഷൻസ് ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, പദ്ധതി കോർഡിനേറ്റർ കെ. ജെ. ജോസഫ്, നാഷണൽ കമ്മിറ്റി അംഗം യു. സി. തോമസ്, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സൽജു ജോസഫ്, കൺവീനർ രജിറ്റ് ജോർജ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.</p>
<p>കട്ടപ്പന വൈഎംസിഎയുടെയും നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎയുടെയും സാമ്പത്തിക സഹായത്തോടെയാണ് ഡയാലിസിസ് സഹായതാ പദ്ധതി നടപ്പാക്കുന്നത്. സെന്റ് ജോൺസ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. സെന്റ് ജോൺസ് ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.</p>
<p>ഗ്രാമീണ മേഖലയിൽ ഡയാലിസിസ് ചികിത്സ ആവശ്യമായവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലും കട്ടപ്പന വൈഎംസിഎ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ദേശീയ പുരസ്‌കാരത്തിന് അർഹമായത്.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ് ജീവനക്കാരുടെ സത്യസന്ധത; 37,000 രൂപയും ചെക്കും പോലീസിൽ ഏൽപ്പിച്ചു</title>
<link>https://thekeralajournal.com/3486</link>
<guid>https://thekeralajournal.com/3486</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a87960a21260.jpg" length="84497" type="image/jpeg"/>
<pubDate>Fri, 21 Aug 2026 05:34:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി–മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ‘മുഹമ്മദൻസ്’ സ്വകാര്യ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ 37,000 രൂപയും ചെക്കും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി.</p>
<p>ബസ് ജീവനക്കാരായ ഡ്രൈവർ നിതിനും കണ്ടക്ടർ അസ്ലമും തങ്ങൾക്ക് ലഭിച്ച പണവും ചെക്കും മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ അനന്തുവിന് കൈമാറുകയായിരുന്നു.</p>
<p>തുകയുടെ യഥാർഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ സത്യസന്ധമായ പ്രവൃത്തിയെ SHO അനന്തു അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണം: കടകളിൽ പരിശോധന ശക്തമാക്കി കലക്ടർ; മൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി</title>
<link>https://thekeralajournal.com/3485</link>
<guid>https://thekeralajournal.com/3485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a876182c0184.jpg" length="82647" type="image/jpeg"/>
<pubDate>Fri, 21 Aug 2026 01:50:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനുമായി ജില്ലയിൽ കടകളിലെ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.</p>
<p>പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി 16 കടകളിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.</p>
<p>ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൃത്രിമമായി ഉയർത്തുന്നത്, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മായം ചേർത്ത ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.</p>
<p>വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോണ്ടറിയിൽ ഗുരുതര ക്രമക്കേട്; മലിനജലം കുളത്തിലേക്കും തോട്ടിലേക്കും ഒഴുക്കിയതായി കണ്ടെത്തൽ</title>
<link>https://thekeralajournal.com/3484</link>
<guid>https://thekeralajournal.com/3484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a876091d3524.jpg" length="141065" type="image/jpeg"/>
<pubDate>Fri, 21 Aug 2026 01:46:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഫൈവ് സ്റ്റാർ പവർ ലോണ്ടറിയിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ കുളത്തിലേക്കും തുടർന്ന് പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.</p>
<p>ലോണ്ടറിയിൽ നിന്നുള്ള മലിനജലം ആദ്യം സമീപത്തെ കുളത്തിലേക്ക് ഒഴുക്കിയശേഷം റോഡ് പൊളിച്ച് സ്ഥാപിച്ച ആറിഞ്ച് വീതിയുള്ള മൂന്ന് പൈപ്പുകൾ വഴി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ തോട്ടിലേക്ക് തള്ളിവിടുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത പൈപ്പ് ലൈനുകളും പരിസ്ഥിതി മലിനീകരണവും നേരിട്ട് കണ്ടെത്തിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a879aaad20ef.jpg" alt=""></p>
<p>തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ പൊളിച്ചുമാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ നോട്ടീസ് നൽകിയതായും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി.</p>
<p>ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്യുന്ന നടപടികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമ വിവാദത്തിൽ</title>
<link>https://thekeralajournal.com/3483</link>
<guid>https://thekeralajournal.com/3483</guid>
<description><![CDATA[ റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് താൽക്കാലികമായി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872f72cb7bc.jpg" length="136135" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:16:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നീലക്കുറിഞ്ഞി പൂവിട്ട് ശ്രദ്ധേയമായ ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമവിവാദത്തിലേക്ക്. ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടിയിൽ റവന്യു വകുപ്പ് നേരത്തെ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി ഭൂനികുതി (കരം) സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.</p>
<p>വിധിയുടെ പകർപ്പ് ലഭിച്ച് പത്ത് ദിവസത്തിനകം ഭൂനികുതി സ്വീകരിക്കണമെന്നാണ് റവന്യു ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദേശം. മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.</p>
<p>ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975-ൽ ലഭിച്ച പട്ടയഭൂമിയാണിത്. എന്നാൽ പട്ടയം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ ആകെ 13 ഏക്കർ 79 സെന്റ് സ്ഥലത്തിന്റെ പട്ടയം 2025 മാർച്ചിൽ റവന്യു വകുപ്പ് റദ്ദാക്കുകയും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു.</p>
<p>പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂവുടമകൾ ഇടുക്കി ജില്ലാ കലക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിലവിൽ കലക്ടറുടെ പരിഗണനയിലാണ്. ഇതിനിടെ നിലവിലെ കാർഷിക വായ്പകൾ പുതുക്കുന്നതിനായി ഭൂനികുതി അടയ്ക്കേണ്ടതുണ്ടെന്നും എന്നാൽ ബൈസൺവാലി വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>സംസ്ഥാന സർക്കാർ, ഇടുക്കി ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ, ഉടുമ്പൻചോല തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ എന്നിവരെയാണ് എതിർകക്ഷികളാക്കിയത്.</p>
<p>ഹർജി പരിഗണിച്ച ഹൈക്കോടതി, ജില്ലാ കലക്ടറുടെ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ താൽക്കാലികമായി കരം സ്വീകരിക്കാനാണ് ഉത്തരവിട്ടത്.</p>
<p>അതേസമയം, റദ്ദാക്കിയ പട്ടയം കോടതി പുനഃസ്ഥാപിച്ചിട്ടില്ലെന്നത് റവന്യു വകുപ്പിന് ആശ്വാസമാണ്. എന്നാൽ ചൊക്രമുടിയിൽനിന്ന് നേരത്തെ ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ ഈ ഉത്തരവ് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.</p>
<p>ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ഹാജരാക്കിയ പകർപ്പിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബൈസൺവാലി വില്ലേജ് ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കർണാടകയിൽ പിടിയിൽ</title>
<link>https://thekeralajournal.com/3482</link>
<guid>https://thekeralajournal.com/3482</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872d2263126.jpg" length="46866" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:06:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: 37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കർണാടകയിൽ നിന്ന് പിടികൂടി. കൽകൂന്തൽ വില്ലേജിലെ ഇരട്ടയാർ നോർത്ത് മക്കൊള്ളിൽ വീട്ടിൽ ടൈറ്റി എന്നറിയപ്പെടുന്ന തോമസ് (61) ആണ് പിടിയിലായത്.</p>
<p>1989ൽ ഇരട്ടയാർ നോർത്ത് ഭാഗത്ത് അയൽവാസിയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് കേസെടുത്തതോടെയാണ് തോമസ് നാടുവിട്ടത്. പിന്നീട് ഇയാൾ വർഷങ്ങളായി പോലീസിന്റെ പിടിയിലാകാതെ ഒളിവിൽ കഴിയുകയായിരുന്നു.</p>
<p>കർണാടകയിലെ കൂർഗ് ജില്ലയിലെ സിദ്ധാപുരം ഭാഗത്തുനിന്ന് ഓഗസ്റ്റ് 18ന് ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡും കട്ടപ്പന പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സജുരാജും ചേർന്നാണ് പ്രതിയെ പിടികൂടിയത്.</p>
<p>തുടർന്ന് ഓഗസ്റ്റ് 19ന് തോമസിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു</p>]]> </content:encoded>
</item>

<item>
<title>എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3481</link>
<guid>https://thekeralajournal.com/3481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872ca5865f2.jpg" length="46920" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:04:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.</p>
<p>കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), വെങ്ങല്ലൂർ കുമാരമംഗലം കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ് (22), തൊടുപുഴ ഈസ്റ്റ് കാരിക്കോട് വില്ലേജ് ഓലിക്കൽ ആഷിക്ക് ഒ.എസ്. (23) എന്നിവരാണ് അറസ്റ്റിലായത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a879a51aff89.jpg" alt=""></p>
<p>ഓഗസ്റ്റ് 19ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി 18.21 ഗ്രാം എംഡിഎംഎയും 10.20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. ലഹരിവസ്തുക്കൾ തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു.</p>
<p>സബ് ഇൻസ്പെക്ടർ ത്രീദിപ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയാനന്ദ് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി</title>
<link>https://thekeralajournal.com/3480</link>
<guid>https://thekeralajournal.com/3480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a86526f1ab13.jpg" length="101468" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:33:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ന്യൂമാൻ കോളേജ് മലയാളവിഭാഗം മഹാത്മാഗാന്ധി സർവകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. ‘കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരത, തുടർച്ച, പുനർവായന: ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.</p>
<p>കാനഡയിലെ കാൽഗറി സർവകലാശാല ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശരത്ത് കെ. പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു.</p>
<p>മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രൊഫസർ ഡോ. ഫാ. ജെയിംസ് മാത്യു പാമ്പാറ മുഖ്യപ്രഭാഷണം നടത്തി. കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എൻ. അജയകുമാർ ക്ലാസെടുത്തു.</p>
<p>കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജെന്നി കെ. അലക്സ്, ഡോ. സിസ്റ്റർ ബിൻസി സി.ജെ, ഡോ. ആനി തോമസ് എന്നിവർ സംസാരിച്ചു. കേരളീയ നവോത്ഥാനത്തിന്റെ വിവിധ തലങ്ങളെ ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളിലൂടെ വിശകലനം ചെയ്യുന്നതിനും പുനർവായന നടത്തുന്നതിനുമുള്ള വിവിധ സെഷനുകൾ സെമിനാറിന്റെ ഭാഗമായി നടക്കും.</p>]]> </content:encoded>
</item>

<item>
<title>പൂക്കളത്തിന് ‘പൊന്നുംവില’; ഓണക്കാലത്ത് പൂക്കളുടെ വില കുതിക്കുന്നു</title>
<link>https://thekeralajournal.com/3479</link>
<guid>https://thekeralajournal.com/3479</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8651e5eeab8.jpg" length="680094" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:31:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂക്കളമില്ലാതെ മലയാളിക്ക് എന്ത് ഓണക്കാലം! നാടെങ്ങും ഓണാഘോഷങ്ങൾക്ക് തുടക്കമായതോടെ പൂക്കളുടെ വിലയും കുതിച്ചുയരുകയാണ്. പൂക്കളമൊരുക്കാൻ വിപണിയിലെത്തുന്നവർക്ക് ഇത്തവണ വില കേട്ട് അമ്പരക്കേണ്ടിവരും.</p>
<p>തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും പൂക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണം. വിവിധ പൂക്കൾക്ക് കിലോയ്ക്ക് 100 രൂപ മുതൽ 1600 രൂപ വരെയാണ് നിലവിലെ വില. സ്കൂൾ, കോളജ്, സർക്കാർ-അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം സജീവമായതോടെ പൂക്കൾക്ക് ആവശ്യകതയും വർധിച്ചിട്ടുണ്ട്.</p>
<p>പൂക്കളുടെ രാജാവായ മുല്ലപ്പൂവിനാണ് ഇത്തവണ ഏറ്റവും ഉയർന്ന വില. കിലോയ്ക്ക് 1500 മുതൽ 1600 രൂപ വരെയാണ് വില. വില കുതിച്ചതോടെ മുല്ലപ്പൂവ് ഇപ്പോൾ കിലോ കണക്കിന് പകരം മുഴം കണക്കിലാണ് വിൽക്കുന്നത്. ഒരു മുഴത്തിന് 40 മുതൽ 60 രൂപ വരെയാണ് വില.</p>
<p>അരളിക്കും ജമന്തിക്കും കിലോയ്ക്ക് 450 രൂപ മുതലാണ് വില. ചെമ്പങ്കി 250 രൂപ, റോസ് 380 രൂപ, ചെത്തി, ബന്തി, കോളി, വാടാമുല്ല എന്നിവയ്ക്ക് 200 രൂപ വീതവും വിലയുണ്ട്. തുളസിക്ക് കിലോയ്ക്ക് 100 രൂപ വരെയാണ് നിലവിലെ നിരക്ക്.</p>
<p>കാലാവസ്ഥാ വ്യതിയാനം മൂലം തമിഴ്നാട്ടിൽ പൂക്കളുടെ ലഭ്യത കുറഞ്ഞതും ഗതാഗതച്ചെലവിലെ വർധനയും ഓണക്കാലത്തെ അധിക ആവശ്യകതയുമാണ് വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. തിരുവോണം അടുക്കുന്നതോടെ മൊത്തവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.</p>
<p>വില എത്ര ഉയർന്നാലും പൂക്കളം ഒഴിവാക്കാൻ മലയാളി തയ്യാറല്ല. ഓണസദ്യ പോലെ തന്നെ മലയാളിയുടെ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് പൂക്കളം. പൊന്നുംവില കൊടുത്താണെങ്കിലും പൂക്കൾ വാങ്ങി മുറ്റത്ത് പൂക്കളം തീർക്കാൻ മലയാളി തയ്യാറാകുമെന്നതിനാൽ തിരുവോണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങൾ വൻതോതിൽ പൂക്കൾ ശേഖരിച്ചു തുടങ്ങി.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിരക്കിന് മുമ്പേ എം.സി. റോഡിൽ അറ്റകുറ്റപ്പണി; പണിയുടെ പേരിലും നഗരം കുരുങ്ങി</title>
<link>https://thekeralajournal.com/3478</link>
<guid>https://thekeralajournal.com/3478</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8650ea4b543.jpg" length="123698" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:27:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഓണത്തിരക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എം.സി. റോഡിൽ നടത്തിയ അറ്റകുറ്റപ്പണിയും നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. നാഗമ്പടം മുതൽ പട്ടിത്താനം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തിയത്. റോഡിലെ കുഴികൾ അടയ്ക്കുകയും തകർന്ന ഭാഗങ്ങളിൽ റീടാറിങ് നടത്തുകയും ചെയ്തു.</p>
<p>നാഗമ്പടം മേൽപ്പാലത്തിലെ കുഴികളും ചൂട്ടുവേലിയിലെ അപകടക്കുഴികളും അടച്ചതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തിരക്കേറിയ സമയത്തും തിരക്കേറിയ പ്രദേശങ്ങളിലും അറ്റകുറ്റപ്പണി നടത്താൻ എത്തിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.</p>
<p>നഗരം സജീവമായതിനു പിന്നാലെ രാവിലെ 11ഓടെയാണ് നാഗമ്പടം മേൽപ്പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചത്. ഇതോടെ നഗരത്തിലും എം.സി. റോഡിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് റീടാറിങ് പൂർത്തിയാക്കിയിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.</p>
<p>തുടർന്ന് പട്ടിത്താനം വരെയുള്ള ഭാഗങ്ങളിൽ റീടാറിങ് നടത്തിയപ്പോഴും ഗതാഗതക്കുരുക്ക് തുടർന്നു. നാഗമ്പടത്തെയും ചൂട്ടുവേലിയിലെയും കുഴികൾ നേരത്തെ പലതവണ താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകരുകയായിരുന്നു. ഓണനാളുകളിൽ ഈ കുഴികൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയത്.</p>
<p>എം.സി. റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും നഗരത്തിലെ മറ്റു റോഡുകളിൽ നിരവധി കുഴികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നാഗമ്പടം പാലത്തിന്റെ തെക്കുവശം, സ്റ്റാർ ജങ്ഷൻ, ഐഡ ജങ്ഷൻ എന്നിവിടങ്ങളിലും കെ.കെ. റോഡിലെ കഞ്ഞിക്കുഴിയിലും കുഴികൾ തുടരുകയാണ്.</p>
<p>ചെറിയ കുഴികളാണെങ്കിലും വാഹനങ്ങൾ വേഗം കുറയ്ക്കുന്നത് തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനു പുറമെ അനധികൃത പാർക്കിങ്ങും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഓണത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ ശേഷിക്കുന്ന കുഴികളും സമയബന്ധിതമായി അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മതേതരത്വം നിലനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ജി. സുകുമാരൻ നായർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ</title>
<link>https://thekeralajournal.com/3477</link>
<guid>https://thekeralajournal.com/3477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a86505824df1.jpg" length="60286" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മതേതരത്വം നിലനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിന്റെ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം ശക്തമായി എതിർത്തിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.</p>
<p>പള്ളം കരയോഗം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് ജി. സുകുമാരൻ നായർ പ്രവർത്തിക്കുന്നതെന്നും വ്യക്തിപരമായ നേട്ടത്തിനോ ലാഭത്തിനോ വേണ്ടി അദ്ദേഹം നിലപാടെടുത്തിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>ജി. സുകുമാരൻ നായരുടെ നേതൃത്വകാലത്താണ് എൻ.എസ്.എസിന്റെ ആസ്തികൾ പതിന്മടങ്ങായി വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ഓണാരവം 24 ന്</title>
<link>https://thekeralajournal.com/3476</link>
<guid>https://thekeralajournal.com/3476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a864f1617da4.jpg" length="187093" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: ഓണാഘോഷത്തിന്റെ ഭാഗമായി ‘എഴുകുംവയൽ ഓണാരവം 2026’ ഓഗസ്റ്റ് 24ന് നിത്യസഹായ മാതാ ദൈവാലയ അങ്കണത്തിൽ നടക്കും. വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ കൂട്ടയോട്ടം, വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയവ അരങ്ങേറും.</p>
<p>ആഘോഷത്തിന്റെ ഭാഗമായി ഓണഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂട്ടയോട്ടത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് വിവിധ മത്സരങ്ങളും കലാ-കായിക പരിപാടികളും നടക്കും. നാട്ടുകാരുടെ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>എസ്‌കോ മാർട്ട് ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3475</link>
<guid>https://thekeralajournal.com/3475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a864e3340012.jpg" length="110949" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:16:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച ഷോറൂമായ എസ്‌കോ മാർട്ടിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണു നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a864e5337d0f.jpg" alt=""></p>
<p>ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേൽ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഷോറൂമിൽ കൂടുതൽ സൗകര്യങ്ങളോടെയും വിപുലമായ ഉൽപ്പന്നശേഖരത്തോടെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തീർഥാടകർ</title>
<link>https://thekeralajournal.com/3474</link>
<guid>https://thekeralajournal.com/3474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a850686da63e.jpg" length="36314" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:57:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: തമിഴ്നാട് എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി വൻ അപകടം. രാത്രി 1.40ഓടെയാണ് സംഭവം. ആളപായമില്ല.</p>
<p>കടകൾക്ക് സമീപം നിന്നിരുന്ന അയ്യപ്പഭക്തരായ തീർഥാടകർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.</p>
<p>തമിഴ്നാട് ഭാഗത്തുനിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറി തമിഴ്നാട് പൊലീസിന്റെയും തുടർന്ന് കേരള എക്സൈസ് വകുപ്പിന്റെയും പരിശോധനയ്ക്കായി നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി വാഹനത്തിന് സമീപത്തേക്ക് ആളുകൾ തിരിച്ചെത്തുന്നതിനിടെ പെട്ടെന്ന് ലോറിയുടെ ബ്രേക്ക് റിലീസ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.</p>
<p>തുടർന്ന് മുന്നോട്ടുരുണ്ട ലോറി റോഡിന്റെ എതിർവശത്തുള്ള ചിപ്സ് കട ഉൾപ്പെടെയുള്ള മൂന്ന് കടകളിലേക്ക് ശക്തമായി ഇടിച്ചുകയറി. ആ സമയത്ത് അയ്യപ്പക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ നാലഞ്ച് തീർഥാടകർ റോഡരികിൽ നിൽക്കുകയായിരുന്നു. ലോറി പാഞ്ഞെത്തിയത് കണ്ട് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഇവർ മാറിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.</p>
<p>അപകടത്തിൽ കടകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ഹരിത ഓണം: ജില്ലാതല ലോഗോ പ്രകാശനം ചെയ്തു</title>
<link>https://thekeralajournal.com/3473</link>
<guid>https://thekeralajournal.com/3473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8505c9bddce.jpg" length="78108" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:54:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണം മാലിന്യമുക്തമായും പ്രകൃതിക്ക് ദോഷം വരുത്താതെയും ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ ശുചിത്വമിഷൻ ‘ഹരിത ഓണം’ ക്യാമ്പയിന് തുടക്കമിട്ടു. ക്യാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എം.എൽ.എയും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ചേർന്ന് നിർവഹിച്ചു.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പങ്കെടുത്തു.</p>
<p>സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി എത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വീടുകളും പരിസരങ്ങളും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിച്ച് ഈ ഓണം ‘ഹരിത ഓണം’ ആക്കുകയാണ് ലക്ഷ്യം.</p>
<p>ആഘോഷങ്ങളിലും അലങ്കാരങ്ങളിലും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടി-തോരണങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലേറ്റുകൾ, പേപ്പർ വാഴയില തുടങ്ങിയവ ഒഴിവാക്കണം.</p>
<p>പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ, പൂക്കൾ, കുരുത്തോല തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. സദ്യ, ഓണക്കളികൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ മാലിന്യമുക്തമായി സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.</p>
<p>മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കുകയും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുകയും വേണം. ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
<p>പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, സാംസ്കാരിക-സാമുദായിക സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവർ ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമായി പാലിച്ച് ‘ഹരിത ഓണം’ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് എം.എൽ.എയും ജില്ലാ കളക്ടറും അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; മായ രാഹുലും റിയ ചീരാംകുഴിയും നേർക്കുനേർ</title>
<link>https://thekeralajournal.com/3472</link>
<guid>https://thekeralajournal.com/3472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8504fcd1f7e.jpg" length="79844" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.</p>
<p>എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമാകുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.</p>
<p>എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിൽ ശ്രദ്ധ നേടിയ ദിയ ബിനു പുളിക്കകണ്ടത്തിന് ആറുമാസം മാത്രമാണ് ഭരണത്തിൽ തുടരാനായത്.</p>
<p>അവിശ്വാസ പ്രമേയത്തെ തുടർന്ന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായതോടെയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യമുണ്ടായത്. ഇന്നത്തെ വോട്ടെടുപ്പോടെ പാലാ നഗരസഭയുടെ പുതിയ ഭരണനേതൃത്വം ആരുടെ കൈകളിലാകുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിന് സ്കൂൾ വിദ്യാർഥികൾക്ക് നാല് കിലോ അരി; ഓണാവധി 22 മുതൽ</title>
<link>https://thekeralajournal.com/3471</link>
<guid>https://thekeralajournal.com/3471</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a85045551693.jpg" length="57979" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓണാഘോഷത്തിന്റെ ഭാഗമായി നാല് കിലോ അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.</p>
<p>അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.</p>
<p>സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. അന്നേദിവസം വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് സ്കൂളുകൾ വീണ്ടും തുറക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണം : ഭക്ഷണ വിഭവങ്ങൾ വിൽക്കാൻ ലൈസൻസ് വേണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
<link>https://thekeralajournal.com/3470</link>
<guid>https://thekeralajournal.com/3470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8503a368d1c.jpg" length="593859" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:45:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ തയ്യാറാക്കുന്ന ഉപ്പേരി, ശർക്കരവരട്ടി, പായസം ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ വിൽക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വകുപ്പ് നിർദേശിച്ചു.</p>
<p>വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് മുതലെടുത്ത് വീടുകളിലും റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലും മറ്റുമായി ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ഭക്ഷണം വിൽക്കുമ്പോൾ ആവശ്യമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ്, രജിസ്ട്രേഷൻ വ്യവസ്ഥകളും പാലിക്കണം.</p>
<p>ഓണാഘോഷങ്ങൾ, വിവിധ സംഘടനകളുടെ പരിപാടികൾ, സ്ഥാപനങ്ങളിലെ ഓണസദ്യകൾ തുടങ്ങിയവയ്ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് മാത്രമേ വാങ്ങാവൂ. വ്യക്തികളുടെ വിശ്വാസ്യത മാത്രം കണക്കിലെടുത്ത് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തവരിൽനിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>
<p>പാക്കറ്റ് ഭക്ഷണങ്ങളുടെ പുറത്ത് ഭക്ഷണം പായ്ക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണം. പാൽ ഉൾപ്പെടെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ, തയ്യാറാക്കിയ സമയം മുതൽ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിർദേശവും പാക്കറ്റിൽ രേഖപ്പെടുത്തണം.</p>
<p>ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ ഗുണനിലവാരമുള്ളതും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.</p>
<p><span style="text-decoration: underline;"><strong>പാലിക്കണം ഇവ</strong></span></p>
<ul>
<li>ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം പായ്ക്ക് ചെയ്യരുത്.</li>
<li>പാത്രങ്ങളും പൊതികളും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.</li>
<li>പാക്കറ്റിൽ വില, അളവ്, ഉപയോഗിച്ച ചേരുവകൾ എന്നിവ വ്യക്തമാക്കണം.</li>
<li>പായസം പോലുള്ള വേഗത്തിൽ കേടാകുന്ന ഭക്ഷണങ്ങളുടെ ഉപയോഗ സമയപരിധി രേഖപ്പെടുത്തണം.</li>
<li>ഓണസദ്യയ്ക്കും മറ്റ് പരിപാടികൾക്കുമുള്ള ഭക്ഷണം ലൈസൻസോ രജിസ്ട്രേഷനോ ഉള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണം.</li>
</ul>]]> </content:encoded>
</item>

<item>
<title>അമ്പിളി കൊലക്കേസ്: പ്രതി തങ്കച്ചന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും</title>
<link>https://thekeralajournal.com/3469</link>
<guid>https://thekeralajournal.com/3469</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a85026ad3093.jpg" length="90652" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പാമ്പാടുംപാറ കോഴിമല അമ്പിളി കൊലക്കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യ എന്ന തങ്കച്ചന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്.</p>
<p>ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം കഠിനതടവുമാണ് കോടതി വിധിച്ചത്. പിഴയായി ഈടാക്കുന്ന ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകാനും കോടതി ഉത്തരവിട്ടു.</p>
<p>ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.</p>
<p>2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെട്ടത്. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന തങ്കച്ചനുമായി അമ്പിളി അടുപ്പത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തു. ഗർഭവിവരം പുറത്തറിഞ്ഞാൽ കുടുംബജീവിതത്തിനും സൽപ്പേരിനും കളങ്കമുണ്ടാകുമെന്ന് ഭയന്നാണ് തങ്കച്ചൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.</p>
<p>കൊലപാതകത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രതി കട്ടപ്പനയിൽനിന്ന് പ്ലാസ്റ്റിക് കയറും നീല പടുതയും വാങ്ങി ബിഗ് ഷോപ്പറിലാക്കി പാമ്പാടുംപാറ ആനകുത്തി ഭാഗത്തെത്തിച്ചു. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അമ്പിളിയെ ഫോണിൽ വിളിച്ച് വിജനമായ തോട്ടത്തിലേക്ക് വരുത്തി പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>തെളിവ് നശിപ്പിക്കാനായി മൃതദേഹം നീല പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.</p>
<p>ജനുവരി 14ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും കൂടെയുണ്ടായിരുന്ന നവജാതശിശുവിന്റെ പിതാവ് തങ്കച്ചനാണെന്നും സ്ഥിരീകരിച്ചു.</p>
<p>അന്നത്തെ കട്ടപ്പന സി.ഐയും നിലവിൽ കട്ടപ്പന ഡിവൈ.എസ്.പിയുമായ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയെ നടുക്കി വീണ്ടും അരുംകൊല; മൈലാടുംപാറയിൽ അമ്മയെ മകൻ കൊലപ്പെടുത്തി</title>
<link>https://thekeralajournal.com/3468</link>
<guid>https://thekeralajournal.com/3468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a850167c306d.jpg" length="87739" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:35:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇടുക്കിയിൽ വീണ്ടും അരുംകൊല. തൊടുപുഴ മൈലാടുംപാറയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ സ്വദേശിനി റെയ്ച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏക മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പിൻഭാഗത്താണ് റെയ്ച്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തടിക്കഷണം സമീപത്തുനിന്ന് കണ്ടെത്തി. വീട്ടിൽ റെയ്ച്ചൽ തയ്യാറാക്കിയ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടന്നിരുന്നു.</p>
<p>കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലിജോയെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജോ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും അമ്മയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.</p>
<p>എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന റെയ്ച്ചൽ ഇടയ്ക്കിടെ മൈലാടുംപാറയിലെ വീട്ടിലെത്തി മകനാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിനൽകിയിരുന്നു. മകനോടുള്ള വാത്സല്യം മൂലമാണ് ബുദ്ധിമുട്ടുകൾക്കിടയിലും റെയ്ച്ചൽ വീട്ടിലെത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.</p>
<p>റെയ്ച്ചലും ഭർത്താവും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്. ലിജോ കുറച്ചുനാൾ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയിൽ താമസിച്ചുവരികയായിരുന്നു. ലഹരി വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വീട്ടിലേക്ക് വാങ്ങിയിരുന്ന ഉപകരണങ്ങൾ പോലും ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ഇയാൾ വിറ്റിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.</p>
<p><strong>ലഹരിയുടെ നിഴലിൽ വീണ്ടും ഇടുക്കിയിൽ അരുംകൊല</strong></p>
<p>എഴുകുംവയലിൽ മാതാപിതാക്കളായ ആന്റണി (55), വത്സമ്മ (50) എന്നിവരെ മകൻ അജീഷ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മൈലാടുംപാറയിലും സമാനമായ സംഭവം ഉണ്ടായത്. രണ്ട് സംഭവങ്ങളിലും പ്രതികളുടെ ലഹരി ഉപയോഗം കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന സൂചനയാണ് പൊലീസിൽനിന്ന് ലഭിക്കുന്നത്.</p>
<p>മൈലാടുംപാറയിലെ സംഭവത്തിൽ റെയ്ച്ചലിന്റെ കൈവശമുണ്ടായിരുന്ന പണം ലഹരി വാങ്ങുന്നതിനായി ലിജോ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിറിഞ്ചിൽ കോർത്ത നിലയിൽ ബാഗിട്ട യുവാവിന്റെ രൂപം</title>
<link>https://thekeralajournal.com/3467</link>
<guid>https://thekeralajournal.com/3467</guid>
<description><![CDATA[ ഇരട്ടയാറിൽ ശ്രദ്ധേയമായി ലഹരിവിരുദ്ധ പ്രതിമ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83c7f89c053.jpg" length="77175" type="image/jpeg"/>
<pubDate>Tue, 18 Aug 2026 08:18:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ബസ് സ്റ്റാൻഡിലേക്ക് എത്തുന്നവരുടെ കണ്ണുകൾ ഒരു നിമിഷം അവിടെ തങ്ങും. ആദ്യം കൗതുകം തോന്നും. പിന്നെ ആ കാഴ്ച ഒരു മുന്നറിയിപ്പായി മാറും. സിറിഞ്ചിൽ കോർത്ത നിലയിൽ ബാഗിട്ട യുവാവിന്റെ രൂപം—ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് വഴുതിവീഴുന്ന ഒരു തലമുറയുടെ നേർചിത്രമായി ഇരട്ടയാർ ബസ് സ്റ്റാൻഡിൽ ഉയർന്നുനിൽക്കുന്ന പ്രതിമ ശ്രദ്ധേയമാകുകയാണ്.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ പ്രതിമ ഒരുക്കിയിരിക്കുന്നത്. സാധാരണ ബോധവത്കരണ സന്ദേശങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ദൃശ്യാവിഷ്കാരം എന്ന നിലയിൽ ഇതിനകം തന്നെ പ്രതിമ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞു.</p>
<p>കൈയിൽ സിറിഞ്ച്, ശരീരഭാഷയിൽ തളർച്ച, ലഹരിയുടെ പിടിയിലമർന്ന ജീവിതത്തിന്റെ പ്രതീകമായി തോന്നിക്കുന്ന രൂപം—കാഴ്ചക്കാരനോട് ഒന്നും പറയാതെ തന്നെ നിരവധി കാര്യങ്ങൾ പറയുന്നതാണ് ഈ പ്രതിമ. ലഹരി ആദ്യം കൗതുകമായെത്തിയേക്കാം; പിന്നീട് അത് ജീവിതത്തെ തന്നെ കീഴടക്കുന്ന അടിമത്തമായി മാറാം എന്ന ശക്തമായ സന്ദേശമാണ് പ്രതിമ മുന്നോട്ടുവയ്ക്കുന്നത്.</p>
<p>ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്ന കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ഒരു നിമിഷം പ്രതിമയിലേക്ക് നോക്കുമ്പോൾ, ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ലഹരി ഉപയോഗം ഒരാളുടെ മാത്രം ജീവിതത്തെ ബാധിക്കുന്നതല്ലെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ തകർക്കാൻ കഴിയുമെന്നും ഓർമപ്പെടുത്തുന്ന ദൃശ്യസന്ദേശം കൂടിയാണിത്.</p>
<p>‘ലഹരിയിലേക്ക് ഒരു ചുവട്, ജീവിതത്തിൽ നിന്ന് ഒരു വലിയ അകലം’ എന്ന ആശയം നിശ്ശബ്ദമായി വിളിച്ചുപറയുന്ന ഈ പ്രതിമ, ഇരട്ടയാറിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ശ്രദ്ധേയമായ അടയാളമായി മാറുകയാണ്.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.</p>
<p>പ്രചാരണ ബോർഡുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം കാണുന്നവന്റെ മനസ്സിൽ ചോദ്യം ഉയർത്തുന്ന ഒരു പ്രതിമ എന്നതാണ് ഇരട്ടയാറിലെ ഈ വേറിട്ട ഇടപെടലിന്റെ പ്രത്യേകത. ബസ് സ്റ്റാൻഡിലെത്തുന്ന ഓരോരുത്തരോടും അത് ചോദിക്കുന്നതുപോലെ തോന്നും—<strong>“ലഹരിക്ക് ജീവിതം വിട്ടുകൊടുക്കണോ?”</strong></p>]]> </content:encoded>
</item>

<item>
<title>കർഷകരെയും ജനപ്രതിനിധികളെയും വിദ്യാർത്ഥികളെയും ആദരിച്ച് എഴുകുംവയൽ റൂറൽ ലൈബ്രറി</title>
<link>https://thekeralajournal.com/3466</link>
<guid>https://thekeralajournal.com/3466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b80edc5fa.jpg" length="98016" type="image/jpeg"/>
<pubDate>Tue, 18 Aug 2026 07:11:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റൂറൽ ലൈബ്രറി എഴുകുംവയലിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകരെയും പ്രദേശത്തെ ജനപ്രതിനിധികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.</p>
<p>ലൈബ്രറി പ്രസിഡന്റ് ഷെബിൻ തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവും ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗവുമായ ജോണി പുതിയപറമ്പിൽ സ്വാഗതം ആശംസിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a83b826802e1.jpg" alt=""></p>
<p>ലൈബ്രറിയുടെ ആദരം ഏറ്റുവാങ്ങിയ ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ട ജോസ് പുല്ലംകുന്നേലിനെയും ഭാര്യയെയും എം.എൽ.എ ആദരിച്ചു.</p>
<p>കർഷകർ നാടിന്റെ നട്ടെല്ലാണ്. അവരെ ആദരിക്കുകയല്ല, പൂജിക്കുകയാണ് വേണ്ടത് എന്ന് അഡ്വ. സേനാപതി വേണു പറഞ്ഞു.</p>
<p>നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ജിജോ മരങ്ങാട്ട് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.</p>
<p>മികച്ച കർഷകനായി റോയ് കൈപ്പൻപ്ലാക്കൽ, ക്ഷീരകർഷകയായി ഷിനി ബിജു ഇരുമ്പുകുത്തിയിൽ, ക്ഷീരകർഷകനായി ഷിൻസ് അരിമണ്ണിൽ എന്നിവരെയും ലൈബ്രറി ആദരിച്ചു.</p>
<p>റൂറൽ ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു പെരുമനങ്ങാട്ട്, സോണിയ കാരുകുന്നേൽ, സാബു മാലിയിൽ, ടോമി നെടുംപതാലിൽ, കെ.പി. രാജൻ കുന്നേൽ, റെജി തെള്ളിയിൽ, ജിനു പുളിക്കൽ, ടോംസ് പഴനിലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>എഴുകുംവയൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയൻമാക്കൽ, ഷാജി തോട്ടുമാക്കൽ, സാബു മണിമലകുന്നേൽ, കുഞ്ഞമ്മച്ചൻ പാറത്തറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നൂറുകണക്കിന് കർഷകർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലഹരിമുക്ത ഇരട്ടയാർ’ ക്യാമ്പയിന് ഇന്ന് തുടക്കമാകും; ഇരട്ടയാർ ആയുർവേദ ആശുപത്രി കെട്ടിടവും ഉദ്ഘാടനവും ഇന്ന്</title>
<link>https://thekeralajournal.com/3465</link>
<guid>https://thekeralajournal.com/3465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b577cf912.jpg" length="127369" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:59:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ലഹരിവിരുദ്ധ സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ‘ലഹരിമുക്ത ഇരട്ടയാർ’ ക്യാമ്പയിനും ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് ബഹുജന റാലിയും സംഘടിപ്പിക്കും.</p>
<p>ഇന്ന് (ഓഗസ്റ്റ് 18) വൈകിട്ട് നാലിന് ഇരട്ടയാർ ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>ഐക്യകർഷക സംഘം കാർഷിക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടത്തി</title>
<link>https://thekeralajournal.com/3464</link>
<guid>https://thekeralajournal.com/3464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b17537c35.jpg" length="86393" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:42:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഐക്യകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് ഗ്ലാഡ്‌സൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ആർ.എസ്.പി. ജില്ലാ സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, കെ.കെ. സിജു, സ്റ്റീഫൻ ജേക്കബ്, ടിംസ് തോമസ്, പി.കെ. റസാഖ്, ജോൺ പി.എ. എന്നിവർ സംസാരിച്ചു.</p>
<p>മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട എലിക്കുളം സ്വദേശി ടി.കെ. വിനോദിനെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കരയിൽ താത്കാലിക കടകൾ തുറക്കാനാകാതെ 36 വ്യാപാരികൾ; നടപടി വൈകുന്നതിൽ പ്രതിഷേധം</title>
<link>https://thekeralajournal.com/3463</link>
<guid>https://thekeralajournal.com/3463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b0fe03105.jpg" length="98844" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ നിർമിച്ച താത്കാലിക കടമുറികൾ തുറക്കാനാകാതെ 36 വ്യാപാരികൾ ദുരിതത്തിൽ. കടമുറികൾക്കായി ഓരോ വ്യാപാരിയും ഒരു ലക്ഷം രൂപയിലധികം മുടക്കിയിട്ടും നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.</p>
<p>2025 ജൂൺ 17-നാണ് ബസ് സ്റ്റാൻഡിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താത്കാലിക കടമുറികൾ നിർമിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ഡിസംബറിൽ കാലാവധി അവസാനിക്കുന്നതുവരെ അന്നത്തെ ഭരണസമിതി കോടതി ഉത്തരവ് കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നില്ല.</p>
<p>തുടർന്ന് കൗൺസിലിന്റെ കാലാവധി കഴിഞ്ഞതോടെ സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിടനിർമാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ നിർമിക്കാൻ അനുമതി നൽകി. നിർമാണം പകുതിയായപ്പോൾ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച പ്ലാൻ പ്രകാരം നിർമിച്ച കെട്ടിടത്തിന്റെ പകുതി ഭാഗം ചെയർമാന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റുകയും പിന്നീട് ചെയർമാന്റെ നിർദേശപ്രകാരം തന്നെ വീണ്ടും നിർമിക്കുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.</p>
<p>ജനുവരിയിൽ ഒരുവർഷത്തേക്കാണ് കടമുറികൾ അനുവദിച്ചത്. എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും കടകൾ തുറക്കാൻ സാധിച്ചിട്ടില്ല. ഓരോ വ്യാപാരിക്കും അനുവദിച്ച കടമുറി, നമ്പർ, വാടക എന്നിവ സംബന്ധിച്ച് നഗരസഭ തീരുമാനമെടുത്തശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നാണ് ചെയർമാന്റെയും നഗരസഭാ ഭരണസമിതിയുടെയും നിർദേശം.</p>
<p>നിർമാണത്തിനായി വൻതുക മുടക്കിയിട്ടും കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി അനുമതി നൽകി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കടുത്തുരുത്തിയിൽ കർഷക ദിനാഘോഷം നടത്തി</title>
<link>https://thekeralajournal.com/3462</link>
<guid>https://thekeralajournal.com/3462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b00b78f4c.jpg" length="78398" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:36:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സമിതികളുടെയും നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോർജ് വെട്ടിക്കത്തടത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആൻമരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജനപ്രതിനിധികളായ ദീപ ഇന്ദുചൂഡൻ, ടോമി മാത്യു പ്രാലടിയിൽ, ലൈസമ്മ തോമസ്, ധന്യ വേണുഗോപാൽ, മിനി ബാബു, മിനു സാവിയോ, നോബി മുണ്ടയ്ക്കൻ, ടി.സി. വിനോദ്, കൃഷി ഓഫീസർ രേഷ്മ എസ്. നായർ, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിജു പോത്തുപുറത്ത് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെമ്മണ്ണാർ ആട്ടുപാറയിൽ തോട്ടം തൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി</title>
<link>https://thekeralajournal.com/3461</link>
<guid>https://thekeralajournal.com/3461</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83af8fc7660.jpg" length="83097" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:34:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെമ്മണ്ണാർ: ആട്ടുപാറയിലെ ഏലത്തോട്ടത്തിലെ കുളത്തിൽ തമിഴ്നാട് സ്വദേശിയായ തോട്ടം തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആട്ടുപാറ കെ.ആർ. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ എന്ന ദുരൈ (47) ആണ് മരിച്ചത്.</p>
<p>ഞായറാഴ്ച രാത്രി ഏഴര മുതൽ കണ്ണനെ കാണാതായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ എസ്റ്റേറ്റിലെ കുളത്തിന് സമീപം ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതോടെയാണ് കുളത്തിൽ വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്.</p>
<p>നാട്ടുകാർ ഉടുമ്പൻചോല പൊലീസിനെയും നെടുങ്കണ്ടം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സും കട്ടപ്പനയിലെ സ്കൂബാ ടീം അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.</p>
<p>അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചു</title>
<link>https://thekeralajournal.com/3460</link>
<guid>https://thekeralajournal.com/3460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ae52ab6c2.jpg" length="119345" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:29:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ. ദുരന്തമേഖലയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു.</p>
<p>നഷ്ടപരിഹാര പാക്കേജിൽനിന്ന് പുറത്തുപോയതിനെ തുടർന്ന് ഒരുമാസത്തോളമായി ദുരന്തബാധിതർ സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്.</p>
<p>കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായി ഒൻപത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമാണത്തിനിടെ കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് കാരണമായത്.</p>
<p>വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക നൽകാൻ നിർമാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരം ആരംഭിച്ചത്.</p>
<p>പൂർണമായി തകർന്ന എട്ട് വീടുകൾക്ക് 10 ലക്ഷം രൂപ വീതം നേരത്തെ കൈമാറിയിരുന്നു. എന്നാൽ ബാക്കി 18 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.</p>]]> </content:encoded>
</item>

<item>
<title>പുളിയൻമലയിൽ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി</title>
<link>https://thekeralajournal.com/3459</link>
<guid>https://thekeralajournal.com/3459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ade72c71d.jpg" length="111411" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:27:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയൻമല: എസ്.എൻ.ഡി.പി. യോഗം പുളിയൻമല ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ചിങ്ങം ഒന്ന് മുതൽ കന്നി 5 വരെ വിപുലമായ പരിപാടികളോടെയാണ് മാസാചരണം സംഘടിപ്പിക്കുന്നത്.</p>
<p>ഗുരുദേവ ഭാഗവത പാരായണം, ശാന്തിയാത്രകൾ, ആത്മീയ പ്രഭാഷണങ്ങൾ, ചതയം–സമാധി ദിനാചരണം തുടങ്ങിയ വിവിധ പരിപാടികൾ മാസാചരണത്തിന്റെ ഭാഗമായി നടക്കും.</p>
<p>ബലേഷ് വി.പി. വാകവയലിന്റെ വീട്ടിൽ നടന്ന ഗുരുദേവ ഭാഗവത പാരായണത്തിന്റെയും ശ്രീനാരായണ മാസാചരണത്തിന്റെയും ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അധ്യക്ഷനായി.</p>
<p>യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.ആർ. ജയൻ, വൈസ് പ്രസിഡന്റ് മോഹനൻ പാറയ്ക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്കരൻ, വനിതാ സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണൻകുട്ടി, കുമാരി സംഘം പ്രസിഡന്റ് അമോലിക സിനു എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർഷക സംഘം ജില്ലാ സമ്മേളനം ഇന്ന് മുതൽ 21 വരെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/3458</link>
<guid>https://thekeralajournal.com/3458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ad02d80af.jpg" length="101658" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:23:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷക സംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 18 മുതൽ 21 വരെ കട്ടപ്പന ടൗൺ ഹാളിൽ നടക്കും. വിവിധ സെമിനാറുകൾ, പുസ്തക പ്രകാശനം, അഗ്രി ഫെസ്റ്റ്, പ്രതിനിധി സമ്മേളനം, 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.</p>
<p>ഓഗസ്റ്റ് 18ന് വൈകിട്ട് നാലിന് ‘കസ്തൂരിരംഗൻ റിപ്പോർട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതിയംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി.വി. വർഗീസ് മോഡറേറ്ററാകും. മുൻ എം.പി. ജോയ്സ് ജോർജ് വിഷയം അവതരിപ്പിക്കും.</p>
<p>വൈകിട്ട് 6.30ന് എൻ. വാസുദേവൻ രചിച്ച ‘ആറാട്ടുപുഴ വേലായുധപ്പണിക്കർ’ എന്ന പുസ്തകം എം.എം. മണി പ്രകാശനം ചെയ്യും. കെ.എ. മണി രചിച്ച ‘ഏലവും മുല്ലപ്പെരിയാറും മലനാടിന്റെ ചരിത്രഭൂമിക’ എന്ന പുസ്തകം അഡ്വ. ജോയ്സ് ജോർജ് പ്രകാശനം ചെയ്യും.</p>
<p>ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് സമ്മേളന നഗരിയിൽ അഗ്രി ഫെസ്റ്റ് എം.എം. മണി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി റോഷി അഗസ്റ്റിൻ ആദ്യവിൽപ്പന നടത്തും. 2.30ന് നടക്കുന്ന സെമിനാർ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുൻ പ്ലാനിങ് ബോർഡംഗം ഡോ. ജിജു പി. അലക്സ് വിഷയം അവതരിപ്പിക്കും.</p>
<p>ഓഗസ്റ്റ് 20ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. പത്മകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.</p>
<p>ഓഗസ്റ്റ് 21ന് വൈകിട്ട് മൂന്നിന് കട്ടപ്പന നഗരത്തിൽ 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം നടക്കും. തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.</p>
<p>കെ.എൻ. ബാലഗോപാൽ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, എം.എം. മണി, സി.വി. വർഗീസ്, എസ്.കെ. പ്രീജ, എൻ.വി. ബേബി, കെ.എം. രാധാകൃഷ്ണൻ, അഡ്വ. കെ.ജെ. ജോസഫ്, റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ: കൃഷിമന്ത്രി</title>
<link>https://thekeralajournal.com/3457</link>
<guid>https://thekeralajournal.com/3457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83aaf1952ba.jpg" length="93822" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:14:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ്. നിലവിൽ ജില്ലാതലത്തിൽ മാത്രമുള്ള മണ്ണ് പരിശോധനാ ലാബുകൾ അപര്യാപ്തമാണെന്നും താലൂക്ക് അടിസ്ഥാനത്തിൽ ലാബുകൾ സ്ഥാപിക്കണമെന്ന ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.</p>
<p>വിപണിയിൽ വിൽക്കുന്ന ജൈവവളങ്ങളുടെയും ജീവാണുവളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ ജില്ലാ അടിസ്ഥാനത്തിലെങ്കിലും ബയോ കൺട്രോൾ ലാബുകൾ സ്ഥാപിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. ഇത് കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്നതിനൊപ്പം അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യവും സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.</p>
<p>ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഇൻഫാം ആവിഷ്കരിച്ച ‘പച്ചപ്പൊലിമ’ പഞ്ചവത്സര പദ്ധതിയുമായി സഹകരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷ ഭാരതത്തിനായി സുരക്ഷിത ഭക്ഷണം ഒരുക്കാൻ ഇൻഫാം നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി സ്കൂൾതലത്തിൽ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചുവരികയാണ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതിയും കൃഷിവകുപ്പ് നടപ്പാക്കും. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.</p>
<p>വന്യമൃഗശല്യം തടയുന്നതിനായി 192 കോടി രൂപ വനംവകുപ്പിന് കൈമാറി പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും മന്ത്രി വ്യക്തമാക്കി.</p>
<p>അന്നദാതാക്കളായ കർഷകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. പഠനത്തിൽ കൃഷി ഒരു വിഷയമായി പരിഗണിച്ച് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനം ശ്ലാഘനീയമാണെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.</p>
<p>ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാ സമാജ് വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.</p>
<p>സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 238 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി.</p>
<p>വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ഇൻഫാം കിസാൻ എക്സിക്യൂട്ടീവ് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. ഇൻഫാം അംഗങ്ങളായ കർഷകരിൽ നിന്ന് സമാഹരിച്ച കാർഷികവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകുന്ന ഇൻഫാം കിസാൻ ഫെയർ ട്രേഡ് പ്രീമിയത്തിന്റെ വിതരണവും ചടങ്ങിൽ നടന്നു.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷ വേദിയിൽ ആരോഗ്യസന്ദേശവുമായി ഡെപ്യൂട്ടി കളക്ടർ</title>
<link>https://thekeralajournal.com/3456</link>
<guid>https://thekeralajournal.com/3456</guid>
<description><![CDATA[ ആരോഗ്യസന്ദേശവും ആവേശകരമായ കായികപ്രകടനങ്ങളുമായി ഗ്ലാഡിയേറ്റർ ജിമ്മിന്റെ ഓണാഘോഷം ശ്രദ്ധേയമായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83a94bb8e78.jpg" length="62247" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഗ്ലാഡിയേറ്റർ ജിമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ആവേശകരമായ തുടക്കം. ഇടുക്കി ഡെപ്യൂട്ടി കളക്ടർ ഷൈജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p>വിവിധ കലാ–കായിക മത്സരങ്ങളും ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.</p>
<p>ചടങ്ങിൽ ഓണസന്ദേശം നൽകിയ ഡെപ്യൂട്ടി കളക്ടർ, മാറിവരുന്ന ജീവിതശൈലിയുടെ പശ്ചാത്തലത്തിൽ പ്രായഭേദമന്യേ എല്ലാവരും ആരോഗ്യകരമായ ജീവിതശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ശാരീരിക ക്ഷമതയ്ക്കൊപ്പം മാനസികാരോഗ്യത്തിനും വ്യായാമത്തിനും ആരോഗ്യകരമായ ജീവിതക്രമത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും സ്വയരക്ഷാ മാർഗങ്ങളെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ കളരിപ്പയറ്റ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അഭ്യാസപ്രകടനം പരിപാടിയുടെ പ്രധാന ആകർഷണമായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a83a963d03a4.jpg" alt=""></p>
<p>മികവുറ്റ കളരിപ്പയറ്റ് പ്രകടനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.</p>
<p>അഭ്യാസപ്രകടനങ്ങൾക്ക് നേതൃത്വം നൽകിയ അഭിരാം, അരുൺ, അജിത്ത് എന്നിവരെ ഇടുക്കി ഡിവൈ.എസ്.പി മോഹൻദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.</p>
<p>നിരവധി തവണ ദേശീയ ആം റെസ്‌ലിങ് ചാമ്പ്യനായ ജിൻസി ജോസിനെയും പരിശീലകൻ ജോസിനെയും ചടങ്ങിൽ ആദരിച്ചു. ലോക ആം റെസ്‌ലിങ് മത്സരത്തിനായി തയ്യാറെടുക്കുന്ന ബാലനന്ദയ്ക്ക് ചടങ്ങിൽ ആശംസകളും നേർന്നു.</p>
<p>ആരോഗ്യം, കായികക്ഷമത, സ്വയരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകി സംഘടിപ്പിച്ച ഓണാഘോഷം വിവിധ കലാ–കായിക മത്സരങ്ങളുടെയും ജനപങ്കാളിത്തത്തിന്റെയും മികവിൽ ശ്രദ്ധേയമായി.</p>
<p><a href="https://www.facebook.com/share/v/1EcDBHdgxZ/" title="Gymonam 26">https://www.facebook.com/share/v/1EcDBHdgxZ/</a></p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതൽ 28 വരെ എന്നും കലാപരിപാടികൾ</title>
<link>https://thekeralajournal.com/3454</link>
<guid>https://thekeralajournal.com/3454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a839bc1464f0.jpg" length="80104" type="image/jpeg"/>
<pubDate>Tue, 18 Aug 2026 05:09:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതൽ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ജില്ലാ ഭരണകൂടം, ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.</p>
<p>വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവ പരിപാടികളിൽ പങ്കാളികളാകും. ജില്ലയിലെ കലാകാരന്മാർക്ക് കൂടുതൽ അവസരം നൽകുന്നതിനുള്ള പരിപാടികൾ ഉൾപ്പെടുത്താൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.</p>
<p>അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും പൂർണമായി കരകയറിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ച് ഓണാഘോഷം മിതമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.</p>
<p>ഓഗസ്റ്റ് 24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.</p>
<p>നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി, ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രതിനിധി അഡ്വ. ജെയ്സൺ ജോസഫ്, കോട്ടയം ആർ.ഡി.ഒ നിജു ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ടി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സിബിൽ റിപ്പോർട്ടിൽ അറിയാത്ത വായ്പകൾ; കട്ടപ്പനയിലും, അടിമാലിയിലും ശ്രീറാം ഫിനാൻസിനെതിരെ പരാതിയുമായി ഇടപാടുകാർ</title>
<link>https://thekeralajournal.com/3453</link>
<guid>https://thekeralajournal.com/3453</guid>
<description><![CDATA[ അടിമാലി ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82facbd5004.jpg" length="35066" type="image/jpeg"/>
<pubDate>Mon, 17 Aug 2026 17:44:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകൾ സ്വന്തം പേരിൽ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയതായി ഉപഭോക്താക്കളുടെ പരാതി. ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയരുന്നത്. വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സമാന പരാതികൾ ഉയർന്നതിന് പിന്നാലെ ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും അടിമാലിയിലും പരാതിയുമായി ഇടപാടുകാർ സ്ഥാപനത്തിന്റെ ഓഫീസുകളിലെത്തിയതായാണ് വിവരം.</p>
<p>സ്വന്തം CIBIL ഉൾപ്പെടെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് തങ്ങൾ അറിയാത്ത വായ്പാ വിവരങ്ങൾ കണ്ടെത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്. വായ്പ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഉപഭോക്താക്കളുടെ പേരിൽ വായ്പാ അക്കൗണ്ടുകൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെട്ടതായാണ് പരാതി.</p>
<p>കട്ടപ്പനയിലെ ശ്രീറാം ഫിനാൻസ് ശാഖയുമായി ബന്ധപ്പെട്ടും സമാന സ്വഭാവത്തിലുള്ള നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സ്വന്തം പേരിൽ വായ്പാ അക്കൗണ്ട് രേഖപ്പെടുത്തിയതായി ക്രെഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ചില ഇടപാടുകാർ സ്ഥാപനത്തെ സമീപിച്ച് വിശദീകരണം തേടിയതായാണ് വിവരം. എന്നാൽ പരാതികളുടെ കൃത്യമായ എണ്ണം, ഓരോ കേസിലെയും വായ്പാ തുക, അക്കൗണ്ടുകളുടെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.കട്ടപ്പനയ്ക്ക് പിന്നാലെ അടിമാലിയിലും സമാന പ്രശ്നവുമായി ഇടപാടുകാർ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തിയതായാണ് വിവരം. തങ്ങളുടെ പേരിൽ ക്രെഡിറ്റ് റിപ്പോർട്ടിൽ കാണുന്ന വായ്പാ വിവരങ്ങളെക്കുറിച്ച് വ്യക്തത തേടിയാണ് ഇടപാടുകാർ ഓഫീസിലെത്തിയത്. ഇത്തരം പരാതികളിൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് സാങ്കേതിക പ്രശ്നം മൂലമാകാം ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന വിശദീകരണം ലഭിച്ചതായി ചില പരാതിക്കാർ പറയുന്നു. എന്നാൽ വായ്പയെടുക്കാത്ത ഉപഭോക്താക്കളുടെ പേരിൽ വായ്പാ വിവരങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ എത്തിയത് എങ്ങനെയെന്നതിൽ വ്യക്തത ആവശ്യമാണ്.</p>
<p>വയനാട്ടിലും ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട് സമാന പരാതി ഉയർന്നിരുന്നു. ഒരു ഉപഭോക്താവിന്റെ പേരിൽ 6.75 ലക്ഷം രൂപയുടെ ഗോൾഡ് ലോൺ രേഖപ്പെടുത്തിയതായി പരാതി ഉയർന്നതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. താൻ ഇത്തരമൊരു വായ്പ എടുത്തിട്ടില്ലെന്നും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് വായ്പാ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു പരാതി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശ്രീറാം ഫിനാൻസിന്റെ പേരിൽ തങ്ങൾ എടുക്കാത്ത വായ്പകൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെട്ടതായി ഉപഭോക്തൃ പരാതികൾ ഓൺലൈനിൽ ഉയർന്നിട്ടുണ്ട്. ഓരോ കേസിനും പിന്നിലെ കാരണം ഒന്നാണെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാന സ്വഭാവത്തിലുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുകയാണ്.</p>
<p>ഒരു വ്യക്തിയുടെ പേരിൽ തെറ്റായ വായ്പാ വിവരങ്ങൾ രേഖപ്പെടുന്നത് സാധാരണ ഡാറ്റാ എൻട്രി പിഴവായി മാത്രം കാണാനാകില്ല. വായ്പാ അക്കൗണ്ടിനൊപ്പം കുടിശ്ശികയോ തിരിച്ചടവ് വീഴ്ചയോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉപഭോക്താവിന്റെ ക്രെഡിറ്റ് ചരിത്രത്തെ അത് ബാധിച്ചേക്കാം. ഭാവിയിൽ ബാങ്ക് വായ്പ, വാഹനവായ്പ, ഭവനവായ്പ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ ലഭിക്കുന്നതിനെയും തെറ്റായ വിവരങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.</p>
<p>ഇത്തരം സാഹചര്യത്തിൽ പ്രശ്നത്തിന്റെ വ്യാപ്തി സംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവരേണ്ടതുണ്ട്. കട്ടപ്പനയിലും അടിമാലിയിലും എത്ര ഉപഭോക്താക്കളെയാണ് പ്രശ്നം ബാധിച്ചത്, എത്ര വായ്പാ അക്കൗണ്ടുകളാണ് തെറ്റായി ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടത്, എത്ര പേരുടെ ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിച്ചു, എത്ര അക്കൗണ്ടുകൾ ഇതിനകം തിരുത്തി തുടങ്ങിയ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്.</p>
<p>ശ്രീറാം ഫിനാൻസിന്റെ ഔദ്യോഗിക grievance redressal സംവിധാനത്തിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾക്കുള്ള നടപടിക്രമം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരാതികൾക്ക് 30 ദിവസത്തിനകം മറുപടി നൽകുമെന്നും പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ RBI CMS വഴി പരാതി നൽകാമെന്നും കമ്പനി വ്യക്തമാക്കുന്നു.</p>
<p>അതേസമയം, പരാതികളിൽ വസ്തുതയുണ്ടെങ്കിൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് രേഖകൾ അടിയന്തരമായി തിരുത്തുകയും തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിലേക്ക് എത്താനിടയായ സാഹചര്യം പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.സ്വന്തം പേരിൽ അറിയാത്ത വായ്പാ അക്കൗണ്ടുകളുണ്ടോ എന്ന് ഉപഭോക്താക്കൾ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നതും ആവശ്യമാണ്. അത്തരം വിവരങ്ങൾ കണ്ടെത്തിയാൽ ക്രെഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സൂക്ഷിച്ച് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിനും ക്രെഡിറ്റ് ബ്യൂറോയ്ക്കും പരാതി നൽകണം.കട്ടപ്പനയിലും അടിമാലിയിലും പരാതിയുമായി ഇടപാടുകാർ രംഗത്തെത്തിയ സാഹചര്യത്തിൽ, ക്രെഡിറ്റ് റിപ്പോർട്ടുകളിൽ തങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകൾ എങ്ങനെ രേഖപ്പെട്ടു എന്നതിൽ വ്യക്തമായ വിശദീകരണമാണ് ഇനി പുറത്തുവരേണ്ടത്. സാങ്കേതിക പിഴവാണെങ്കിൽ പോലും അതിന്റെ വ്യാപ്തിയും ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണവും പരിഹരിച്ച നടപടികളും വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.</p>
<p></p>
<p>— കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് വാർത്ത അപ്ഡേറ്റ് ചെയ്യും —</p>]]> </content:encoded>
</item>

<item>
<title>തലപ്പലം കൃഷിഭവന്റെ സ്നേഹാദരം ഏറ്റുവാങ്ങി ടീം റെസ്ക്യൂ ഫോഴ്സ് കേരള</title>
<link>https://thekeralajournal.com/3452</link>
<guid>https://thekeralajournal.com/3452</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82e9f878919.jpg" length="106370" type="image/jpeg"/>
<pubDate>Mon, 17 Aug 2026 16:31:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തലപ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ കാർഷിക ദിനാചരണത്തിൽ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് പ്രത്യേക സ്നേഹാദരവ്.</p>
<p>നാടിനെ നടുക്കിയ പ്രളയദുരന്തത്തിന്റെ ഘട്ടത്തിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായതിനാണ് സംഘടനയെ ആദരിച്ചത്.</p>
<p>ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേംജി ആർ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി എന്നിവരിൽ നിന്ന് ടീം റെസ്ക്യൂ ഫോഴ്സ് കേരളയെ പ്രതിനിധീകരിച്ച് രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഡബിൾ കട്ടിങ്ങിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/3451</link>
<guid>https://thekeralajournal.com/3451</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82d71209958.jpg" length="100818" type="image/jpeg"/>
<pubDate>Mon, 17 Aug 2026 14:19:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഡബിൾ കട്ടിങ്ങിന് സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുതോണി കണിയാംകുന്നിൽ ബിനീഷ് കെ.ജെ. ആണ് മരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82cc7d4baff.jpg" alt=""></p>
<p>തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ ലതികയ്ക്കൊപ്പം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ലതികയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു.</p>
<p>മരിച്ച ബിനീഷിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സഹ്യജ്യോതി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷവും പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കലും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3450</link>
<guid>https://thekeralajournal.com/3450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82c9d9529e4.jpg" length="99268" type="image/jpeg"/>
<pubDate>Mon, 17 Aug 2026 14:14:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 234-ന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.</p>
<p>ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജി വറുഗീസ് ദേശീയപതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം കെ. എം. സ്വാതന്ത്ര്യദിന സന്ദേശം നൽകി.</p>
<p>ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൃതജ്ഞതയുടെയും ആദരവിന്റെയും ഭാഗമായി വോളണ്ടിയർമാർ കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ കൈമാറി.</p>
<p>എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. ഷിൻസി, വിവിധ വകുപ്പുകളിലെ അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാരായ ശ്രീജേഷ്, ബോറൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/3449</link>
<guid>https://thekeralajournal.com/3449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82c086a6919.jpg" length="111767" type="image/jpeg"/>
<pubDate>Mon, 17 Aug 2026 13:35:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: സൗന്ദര്യപരിചരണ രംഗത്ത് പുതിയ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു.</p>
<p>ആയിലിക്കുന്നേൽ ബിൽഡിങ്ങിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c0a5a5070.jpg" alt=""></p>
<p>ഇന്ന്  രാവിലെ നടന്ന ചടങ്ങിൽ സെന്റ് ജോർജ് ചർച്ച് വാഴത്തോപ്പ് വികാരി റവ. ഫാ. ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.</p>
<p>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്–ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണൻ, കെ.വി.വി.വി.ഇ.എസ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, കെ.വി.വി.എസ് പ്രസിഡന്റ് സാജൻ കുന്നേൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.ഇ. നൗഷാദ്, സിബി തകരപ്പറമ്പിൽ, റോമിയോ സെബാസ്റ്റ്യൻ, കെജെ മാണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c6a66e20b.jpg" alt=""></p>
<p>ആധുനിക സൗന്ദര്യപരിചരണ സേവനങ്ങൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സൗന്ദര്യപരിചരണ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംരംഭത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റും ജീവനക്കാരും.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c0387e6cb.jpg" alt=""></p>
<p><strong>യൂ ഷൈൻ ബ്യൂട്ടി ഹബ്, ആയിലിക്കുന്നേൽ ബിൽഡിങ്, ചെറുതോണി.ബന്ധപ്പെടാൻ: 75589 11615</strong></p>
<p></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>സമ്മിശ്ര കൃഷിയിൽ വിജയഗാഥ തീർത്ത് സോമു സാബു.</title>
<link>https://thekeralajournal.com/3448</link>
<guid>https://thekeralajournal.com/3448</guid>
<description><![CDATA[ ചിങ്ങം ഒന്നിന്റെ സന്ദേശമായി ഒരു യുവകർഷകയുടെ വേറിട്ട കാർഷിക മാതൃക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a826c141240d.jpg" length="38432" type="image/jpeg"/>
<pubDate>Mon, 17 Aug 2026 07:37:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ:ചിങ്ങം ഒന്ന്… മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെയും കർഷകന്റെ അധ്വാനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനം. കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും കൃത്യമായ ആസൂത്രണത്തിലൂടെ അത് മികച്ച സംരംഭമായി വളർത്തിയെടുക്കാമെന്നും തെളിയിക്കുകയാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല ഇളംതോട്ടത്തിൽ വീട്ടിൽ സോമു സാബു.</p>
<p>ഇരട്ടയാർ പഞ്ചായത്തിലെ മികച്ച സമ്മിശ്ര സംരംഭകനുള്ള അംഗീകാരം നേടിയ സോമു സാബുവിന്റെ പുരയിടം ഇന്ന് വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളുടെ മാതൃകയാണ്.</p>
<p>പച്ചക്കറി കൃഷിക്കൊപ്പം മൃഗപരിപാലനം, പശുവളർത്തൽ, പാലുൽപന്നങ്ങളുടെ വിതരണം, ഏലം കൃഷി, കാപ്പി കൃഷി തുടങ്ങി നിരവധി മേഖലകളാണ് സോമു സാബു തന്റെ കൃഷിയിടത്തിൽ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം പുരയിടത്തിൽ ലഭിക്കുന്ന ചക്കയെ പാഴാക്കാതെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതും സംരംഭത്തിന്റെ പ്രത്യേകതയാണ്.</p>
<p>ഒരു വിളയെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് മാറി, കൃഷിയെയും മൃഗപരിപാലനത്തെയും മൂല്യവർധിത ഉൽപ്പന്നങ്ങളെയും വിപണനത്തെയും പരസ്പരം ബന്ധിപ്പിച്ചാണ് സോമു സാബുവിന്റെ കാർഷിക മാതൃക മുന്നോട്ട് പോകുന്നത്. ഇതുവഴി വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനും സാധിക്കുന്നു.</p>
<p>കൃഷിയിടത്തിലെ ഓരോ വിഭവവും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ യുവകർഷകന്റെ സമീപനം. മണ്ണിൽ വിളയുന്ന ഉൽപ്പന്നം മുതൽ മൃഗപരിപാലനത്തിലൂടെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വരെ വിവിധ തലങ്ങളിൽ വരുമാനമാക്കി മാറ്റുകയാണ് സോമു സാബു.“കൃഷി നഷ്ടത്തിന്റെ മേഖലയല്ല; ശാസ്ത്രീയമായും സംരംഭകത്വപരമായും സമീപിച്ചാൽ മികച്ച വരുമാനം നേടാൻ കഴിയുന്ന മേഖലയാണ്” എന്ന സന്ദേശമാണ് സോമു സാബുവിന്റെ ജീവിതവും കൃഷിയിടവും നൽകുന്നത്.</p>
<p>കർഷകരെ ആദരിക്കുകയും കാർഷികമേഖലയെ പുതുതലമുറയ്ക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യേണ്ട ചിങ്ങം ഒന്നിൽ, സ്വന്തം പുരയിടത്തെ തന്നെ ഒരു സമ്മിശ്ര കാർഷിക സംരംഭമാക്കി മാറ്റിയ സോമു സാബുവിന്റെ വിജയഗാഥ ഏറെ പ്രസക്തമാണ്.കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രചോദനവും പുതുതലമുറയ്ക്ക് മാതൃകയുമാകുകയാണ് ഇടിഞ്ഞമലയിലെ ഈ യുവകർഷക.</p>
<p>ചിങ്ങം ഒന്നിൽ സോമു സാബുവിന് അഭിനന്ദനങ്ങൾ…കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക് ഒരു കുടുംബം,സമ്മിശ്ര കൃഷിയിലൂടെ വിജയത്തിലേക്ക് ഒരു യുവകർഷക.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ ‘യങ് ഇന്ത്യ’ ക്യാമ്പയിൻ</title>
<link>https://thekeralajournal.com/3447</link>
<guid>https://thekeralajournal.com/3447</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a822caa4b88b.jpg" length="89757" type="image/jpeg"/>
<pubDate>Mon, 17 Aug 2026 03:03:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനുമെതിരെ ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയൻമലയിൽ ‘യങ് ഇന്ത്യ’ ക്യാമ്പയിൻ സംഘടിപ്പിച്ചു.</p>
<p>ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷത വഹിച്ചു.</p>
<p>ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാർ, നേതാക്കളായ സെബിൻ തോമസ്, ലിജോ ജോസ്, ഇ. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കും യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ശക്തമായ യുവജന ഇടപെടൽ ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പ്രണയബന്ധത്തെ എതിർത്തതിന് പിതാവിനെതിരെ വ്യാജ പോക്സോ കേസ്; 18 മാസം ജയിലിൽ, ഒടുവിൽ കോടതി വെറുതേവിട്ടു</title>
<link>https://thekeralajournal.com/3446</link>
<guid>https://thekeralajournal.com/3446</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a822bdf5b6aa.jpg" length="45601" type="image/jpeg"/>
<pubDate>Mon, 17 Aug 2026 03:00:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതിന് മകൾ നൽകിയ പോക്സോ കേസിൽ 45കാരനായ പിതാവിന് 18 മാസം ജയിലിൽ കഴിയേണ്ടിവന്നു. ഒടുവിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ മാസം 24ന് പിതാവിനെ കുറ്റവിമുക്തനാക്കി.</p>
<p>കട്ടപ്പന മേരികുളം സ്വദേശിയായ 45കാരനാണ് കേസിൽ പ്രതിയായത്. പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ ഭാര്യയാണ് നിയമപോരാട്ടത്തിൽ മുന്നിട്ടിറങ്ങിയത്. കേസിനെ തുടർന്ന് 18 മാസം ജയിലിൽ കഴിയേണ്ടിവന്ന പിതാവ് കടുത്ത മാനസിക വ്യഥയും അനുഭവിച്ചു.</p>
<p>മകളുടെ പ്രണയബന്ധവും കാമുകനുമായുള്ള നിരന്തരമായ ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രകോപിതയായ പെൺകുട്ടി പിതാവിൽനിന്ന് പീഡനത്തിനിരയായെന്നാരോപിച്ച് പരാതി നൽകുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് മുഖേനയാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.</p>
<p>ചൈൽഡ് ലൈൻ വിവരം ഉപ്പുതറ പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കോടതിയിലും പെൺകുട്ടി പിതാവിനെതിരെ മൊഴി നൽകി. ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടതോടെ റിമാൻഡിൽ തുടരുകയായിരുന്നു.</p>
<p>ഇതിനിടെ പിതാവ് ജയിലിൽ കഴിയുമ്പോൾ പെൺകുട്ടിയെ കാണുന്നതിനായി കാമുകൻ രാത്രിയിൽ വീട്ടിലെത്തിയത് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതോടെ കാമുകനൊപ്പം പോകുകയും ചെയ്തു.</p>
<p>കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിർത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്ക് കാരണമെന്ന വാദം അംഗീകരിച്ചാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി.ആർ. ബിൽകുൽ പിതാവിനെ കേസിൽനിന്ന് വെറുതേ വിട്ടത്.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങപ്പുലരി: മണ്ണിനും മനുഷ്യനും പുതുവർഷത്തിന്റെ പ്രതീക്ഷ</title>
<link>https://thekeralajournal.com/3444</link>
<guid>https://thekeralajournal.com/3444</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81df8c29ad8.jpg" length="54437" type="image/jpeg"/>
<pubDate>Mon, 17 Aug 2026 02:34:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പഞ്ഞക്കർക്കടകത്തിന്റെ നനവാർന്ന ഓർമ്മകൾ പിന്നിലാക്കി, പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതുവർഷത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങുന്നു. ഇന്ന്, ഓഗസ്റ്റ് 17-ന് ചിങ്ങം ഒന്ന്. മലയാളിയുടെ കാർഷിക സംസ്കാരത്തെയും പുതുവർഷ പ്രതീക്ഷകളെയും ഒരുപോലെ ചേർത്തുപിടിക്കുന്ന ദിനം കൂടിയാണിത്. കൊല്ലവർഷം 1202-ലേക്കാണ് കേരളം പ്രവേശിക്കുന്നത്.</p>
<p>ചിങ്ങം ഒന്ന് മലയാളിയുടെ കലണ്ടറിലെ ഒരു തീയതി മാത്രമല്ല; മണ്ണിനോടുള്ള ആദരവിന്റെയും അധ്വാനത്തോടുള്ള നന്ദിയുടെയും പുതിയ തുടക്കത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെയാണ് ചിങ്ങം ഒന്ന് കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്. ഓരോ കൃഷിഭൂമിയിലും വിയർപ്പൊഴുക്കി നാടിന്റെ അന്നം ഉറപ്പാക്കുന്ന കർഷകരെ ആദരിക്കാനും അവരുടെ സംഭാവനകൾ സമൂഹത്തിന്റെ മുന്നിൽ ഉയർത്തിക്കാട്ടാനുമുള്ള അവസരമാണ് കർഷകദിനം. സംസ്ഥാനത്ത് ചിങ്ങം ഒന്നിനോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്ന പരിപാടികൾ ഉൾപ്പെടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്.</p>
<p><strong>കർഷകനാണ് നാടിന്റെ കരുത്ത്</strong></p>
<p>ഒരു വിത്ത് മണ്ണിൽ വീഴുന്നതുമുതൽ അത് വിളയായി മാറി നമ്മുടെ തീൻമേശയിലെത്തുന്നതുവരെ കർഷകന്റെ അധ്വാനത്തിന്റെ നീണ്ട കഥയുണ്ട്. മഴയെ കാത്തും വെയിലിനെ അതിജീവിച്ചും വിപണിയിലെ അനിശ്ചിതത്വങ്ങളോട് പോരാടിയും കൃഷിയെ ജീവനായി കാണുന്ന മനുഷ്യരാണ് നമ്മുടെ ഭക്ഷ്യസുരക്ഷയുടെ കാവൽക്കാർ.</p>
<p>കാലാവസ്ഥാ വ്യതിയാനം, ഉൽപ്പാദനച്ചെലവിലെ വർധന, തൊഴിലാളി ക്ഷാമം, വന്യമൃഗശല്യം, വിപണിയിലെ വിലവ്യതിയാനം തുടങ്ങി നിരവധി വെല്ലുവിളികൾക്കിടയിലും കൃഷിയെ ചേർത്തുപിടിക്കുന്ന കർഷകരുടെ ആത്മവിശ്വാസമാണ് കേരളത്തിന്റെ കാർഷിക മേഖലയുടെ ഏറ്റവും വലിയ ശക്തി.</p>
<p>ഇന്ന് കൃഷി പരമ്പരാഗത രീതികളിൽ മാത്രം ഒതുങ്ങുന്നില്ല. ശാസ്ത്രീയ കൃഷിരീതികളും സാങ്കേതികവിദ്യയും മൂല്യവർധിത ഉൽപ്പന്നങ്ങളും കുടുംബകൃഷിയും വിദ്യാലയ കാർഷിക പ്രവർത്തനങ്ങളും പുതുതലമുറയെ വീണ്ടും മണ്ണിനോട് അടുപ്പിക്കുകയാണ്. 2026-ൽ കൃഷിവകുപ്പ് വിദ്യാലയ കാർഷിക ക്ലബ്ബുകൾ, കുടുംബകൃഷി, കുട്ടി കർഷകരെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നുണ്ട്.</p>
<p><strong>ചിങ്ങം വരുമ്പോൾ ഓണവും വരുന്നു</strong></p>
<p>ചിങ്ങപ്പുലരി എത്തുന്നതോടെ കേരളത്തിന്റെ മനസ്സിൽ ഓണത്തിന്റെ കാൽച്ചുവടുകളും കേൾക്കാം. പൂക്കളത്തിന്റെ നിറങ്ങളും ഓണക്കോടിയുടെ പുതുമയും നാടൻ വിഭവങ്ങളുടെ മണവും ഒത്തുചേരുന്ന മലയാളിയുടെ ദേശീയോത്സവത്തിന്റെ വരവറിയിക്കുന്ന മാസം കൂടിയാണ് ചിങ്ങം.</p>
<p>കൃഷിയുമായി ഓണത്തിനുള്ള ബന്ധവും അത്രമേൽ ആഴത്തിലുള്ളതാണ്. വിളവെടുപ്പിന്റെ സന്തോഷവും സമൃദ്ധിയുടെ പ്രതീക്ഷയും പങ്കുവെക്കുന്ന ആഘോഷമാണ് ഓണം. അതിനാൽ തന്നെ ചിങ്ങം ഒന്നിന്റെ സന്ദേശം “സമൃദ്ധി എല്ലാവരിലേക്കും എത്തട്ടെ” എന്ന വലിയ ആശയത്തിലേക്ക് വളരുന്നു.</p>
<p>കർഷകന്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും ഉപഭോക്താവിന് ഗുണമേന്മയുള്ള ഭക്ഷണവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും ഓണക്കാലത്ത് പ്രത്യേക പ്രാധാന്യമുണ്ട്. കർഷകച്ചന്തകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ ഇതിന്റെ ഭാഗമാണ്.</p>
<p><strong>പുതുവർഷം നൽകുന്ന ഓർമ്മപ്പെടുത്തൽ</strong></p>
<p>ചിങ്ങം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു പ്രധാന സത്യമാണ് — മണ്ണിനെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യന്റെ ഭാവിയെ സംരക്ഷിക്കാനാകൂ.</p>
<p>നഗരവൽക്കരണത്തിന്റെ വേഗത്തിലും മാറുന്ന ജീവിതശൈലിയിലും കൃഷിയിടങ്ങൾ കുറയുമ്പോഴും, ഒരു ചെറിയ അടുക്കളത്തോട്ടത്തിൽ പോലും പച്ചക്കറി വളർത്തുന്നത് വലിയൊരു സന്ദേശമാണ്. ഒരു വിത്ത് നടുന്നത് പ്രകൃതിയുമായി നടത്തുന്ന ഒരു കരാറുപോലെയാണ്; അത് വരും തലമുറയ്ക്കായി നാം സൂക്ഷിക്കുന്ന പ്രതീക്ഷ കൂടിയാണ്.</p>
<p>ഈ ചിങ്ങപ്പുലരിയിൽ കർഷകനെ ആദരിക്കാം. മണ്ണിനെ സ്നേഹിക്കാം. നാട്ടിൻപുറത്തിന്റെ കാർഷിക പാരമ്പര്യത്തെ സംരക്ഷിക്കാം. സ്വന്തം വീട്ടുവളപ്പിൽ ഒരു തൈയെങ്കിലും നട്ടുവളർത്താം.</p>
<p><strong>മണ്ണിൽ വിത്തിടുന്ന കൈകളിലാണ് നാടിന്റെ നാളെയുടെ സമൃദ്ധി.</strong></p>
<p><strong>ആ കൈകളെ ആദരിച്ചുകൊണ്ട് നമുക്ക് ചിങ്ങത്തെ വരവേൽക്കാം</strong>.</p>
<p>ചിങ്ങം ഒന്ന് — പുതുവർഷത്തിന്റെ തുടക്കമെന്നതിലുപരി, മണ്ണിനും മനുഷ്യനും പ്രകൃതിക്കും നൽകുന്ന ഒരു പുതുപ്രതിജ്ഞയാകട്ടെ.</p>
<p><strong>എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകൾ.</strong></p>
<p><strong>കർഷകദിനാശംസകൾ! 🌾</strong>🌿</p>]]> </content:encoded>
</item>

<item>
<title>ഫാ. മാത്യു വളവനാൽ നിര്യാതനായി</title>
<link>https://thekeralajournal.com/3445</link>
<guid>https://thekeralajournal.com/3445</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8223e00ba3b.jpg" length="30359" type="image/jpeg"/>
<pubDate>Mon, 17 Aug 2026 02:26:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗമായ ഫാ. മാത്യു വളവനാൽ (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ, ഓഗസ്റ്റ് 16 ഞായറാഴ്ച രാത്രി 10.45ന് അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലായിരുന്നു അന്ത്യം.</p>
<p>മൃതസംസ്കാര ശുശ്രൂഷയുടെ സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിലെ ഇരട്ടക്കൊല: പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും</title>
<link>https://thekeralajournal.com/3443</link>
<guid>https://thekeralajournal.com/3443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81db4a8c481.jpg" length="69334" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:16:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.</p>
<p>പണം നൽകാത്തതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെയും ബന്ധുക്കൾ ഇടപെട്ട് അജീഷിനെ ലഹരിവിമുക്ത ചികിത്സയ്ക്കായി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>കൊലപാതകത്തിന് പിന്നാലെ പ്രതി പൊലീസിന് നൽകിയ മൊഴിയും ഞെട്ടിക്കുന്നതാണ്. “ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു” എന്ന വിചിത്ര മൊഴിയാണ് അജീഷ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ വച്ച് വത്സമ്മയുടെ കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറ്റിലും നെഞ്ചിലും മാരകമായി കുത്തേറ്റിരുന്നു. വത്സമ്മയ്ക്കും നെഞ്ചിൽ കുത്തേറ്റിട്ടുണ്ട്.</p>
<p>ഇരുവരുടെയും മരണം ഉറപ്പാക്കിയശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.</p>
<p>പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഉപയോഗിച്ച ആയുധം, ലഹരി ഉപയോഗം, കൊലപാതകത്തിന് മുമ്പും ശേഷവും നടന്ന കാര്യങ്ങൾ എന്നിവയിൽ കൂടുതൽ അന്വേഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>കർഷകദിനത്തിൽ ‘കാർഷിക രാവ്’; 225 വിദ്യാർഥികൾക്ക് കിസാൻ ജെംസ് എക്സലൻസ് അവാർഡ്</title>
<link>https://thekeralajournal.com/3442</link>
<guid>https://thekeralajournal.com/3442</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81da44438a7.jpg" length="100084" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും ‘കാർഷിക രാവ്’ എന്ന പേരിൽ ചിങ്ങം ഒന്നായ തിങ്കളാഴ്ച വിപുലമായി സംഘടിപ്പിക്കും. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.</p>
<p>ഇൻഫാം കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ മുഖ്യ വികാരി ജനറാളുമായ ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുമോദന പ്രസംഗം നടത്തും.</p>
<p>ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാസമാജം വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിക്കും.</p>
<p>സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 225 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ സമ്മാനിക്കും.</p>
<p>വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഇൻഫാം ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിതരണം ചെയ്യും.</p>
<p>വിവിധ കാർഷികജില്ലകളിലെ ഭാരവാഹികളും ഡയറക്ടർമാരും ഉൾപ്പെടെ നാലായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>വാഗമൺ ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/3441</link>
<guid>https://thekeralajournal.com/3441</guid>
<description><![CDATA[ റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദസഞ്ചാരിയാണ് മരിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d839506a0.jpg" length="139851" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:03:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമൺ: ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്.</p>
<p>ചോറ്റുപാറയിലെ ‘ലസി റിട്രീറ്റ്’ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. ശനിയാഴ്ചയാണ് സഹപാഠികളും സുഹൃത്തുക്കളുമായ അഞ്ചംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്.</p>
<p>ഞായറാഴ്ച രാവിലെ 9.45ഓടെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ പ്രത്യാശ് വെള്ളത്തിൽ താഴുകയായിരുന്നു. വിവരമറിഞ്ഞ് വാഗമൺ പോലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.</p>
<p>മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാഗമൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു</title>
<link>https://thekeralajournal.com/3440</link>
<guid>https://thekeralajournal.com/3440</guid>
<description><![CDATA[ വീട്ടമ്മയ്ക്കും കാറിലുണ്ടായിരുന്ന യാത്രക്കാർക്കും സാരമായ പരിക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d75b948b5.jpg" length="84338" type="image/jpeg"/>
<pubDate>Sun, 16 Aug 2026 20:59:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി–മൂന്നാർ സംസ്ഥാന പാതയിൽ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും സാരമായ പരിക്കേറ്റു.</p>
<p>നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് വീടിന്റെ ആസ്ബറ്റോസ് മേൽക്കൂരയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. കാറിന്റെ ശക്തമായ ഇടിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.</p>
<p>മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നുവീണാണ് വീട്ടമ്മയുടെ തലയ്ക്ക് പരിക്കേറ്റത്. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>അപകടവിവരമറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിന്റെ ‘പെൺപുലി’; ചരിത്രത്തിലാദ്യമായി വനിതാ എസ്.എച്ച്.ഒ</title>
<link>https://thekeralajournal.com/3439</link>
<guid>https://thekeralajournal.com/3439</guid>
<description><![CDATA[ 28-കാരി കൃഷ്ണപ്രിയ ഉണ്ണിക്ക് മൂന്നാർ പോലീസ് സ്റ്റേഷന്റെ പൂർണ ചുമതല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d6784d884.jpg" length="50530" type="image/jpeg"/>
<pubDate>Sun, 16 Aug 2026 20:55:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ തനതായ ഇടം നേടിയ മൂന്നാറിന്റെ പോലീസ് ചരിത്രത്തിൽ പുതിയ അധ്യായം. മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതാ സബ് ഇൻസ്‌പെക്ടർ ഏറ്റെടുത്തു. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ 28-കാരി കൃഷ്ണപ്രിയ ഉണ്ണിയാണ് മൂന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റത്.</p>
<p>പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർമാരെ വീണ്ടും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണപ്രിയയ്ക്ക് മൂന്നാർ സ്റ്റേഷന്റെ പൂർണ ചുമതല ലഭിച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ വനിതാ എസ്.എച്ച്.ഒ ചുമതലയേൽക്കുന്നത് ഇതാദ്യമായാണ്.</p>
<p>ചുരുങ്ങിയ സർവീസ് കാലയളവിൽ നിർണായക ചുമതല</p>
<p>2024 ബാച്ച് സബ് ഇൻസ്‌പെക്ടറായ കൃഷ്ണപ്രിയ പരിശീലനത്തിന് ശേഷം കണ്ണൂർ ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഏകദേശം ഒരു മാസം മുൻപാണ് മൂന്നാർ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറിയതിനെ തുടർന്ന് കൃഷ്ണപ്രിയയുടെ സേവന മികവും പ്രവർത്തന പരിചയവും പരിഗണിച്ചാണ് എസ്.എച്ച്.ഒയുടെ ചുമതല ഏൽപ്പിച്ചത്.</p>
<p>കട്ടപ്പന നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി–സുമ ദമ്പതികളുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ചെറുപ്പം മുതൽ തന്നെ സിവിൽ സർവീസിലും പോലീസ് സേനയിലും താൽപര്യമുണ്ടായിരുന്ന ഇവർ കഠിനാധ്വാനത്തിലൂടെയാണ് പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടർ പദവിയിലെത്തിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.</p>
<p>വെല്ലുവിളികൾ നിറഞ്ഞ മൂന്നാർ</p>
<p>ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികളും വിവിധ തരത്തിലുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണ് മൂന്നാർ. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, ഭൂമി-അതിർത്തി തർക്കങ്ങൾ, ഗതാഗതക്കുരുക്ക്, വിനോദസഞ്ചാരികളുടെ സുരക്ഷ, ലഹരി ഉപയോഗവും കടത്തും തുടങ്ങിയ നിരവധി വിഷയങ്ങളാണ് മൂന്നാർ പോലീസിന് മുന്നിലുള്ളത്.</p>
<p>പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും പ്രധാന ഉത്തരവാദിത്തങ്ങളാണ്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ സാന്നിധ്യം കൂടിയ മേഖല എന്ന നിലയിലും മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.</p>
<p>സുരക്ഷയ്ക്കും ലഹരിവിരുദ്ധ നടപടികൾക്കും മുൻഗണന</p>
<p>മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും തോട്ടം മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് കൃഷ്ണപ്രിയ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.</p>
<p>പോലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും പ്രത്യേകിച്ച് സ്ത്രീകൾക്ക് സൗഹൃദപരമായ പോലീസ് സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധ നൽകും. ഹൈറേഞ്ചിന്റെ ഭൂപ്രകൃതിയും സവിശേഷ സാഹചര്യങ്ങളും മനസ്സിലാക്കി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ് ലക്ഷ്യമെന്നും കൃഷ്ണപ്രിയ പറയുന്നു.</p>
<p>യുവതികൾക്ക് പ്രചോദനമായി ‘പെൺപുലി’</p>
<p>വെല്ലുവിളികൾ ഏറെയുള്ള ഹൈറേഞ്ചിലെ പ്രധാന പോലീസ് സ്റ്റേഷന്റെ തലപ്പത്ത് ഒരു യുവ വനിതാ ഓഫീസർ എത്തിയത് സ്ത്രീകൾക്ക് പുതിയ ആത്മവിശ്വാസം നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>നിശ്ചയദാർഢ്യത്തോടെയും കാര്യക്ഷമതയോടെയും ചുമതല ഏറ്റെടുത്ത കൃഷ്ണപ്രിയ ഉണ്ണിക്ക് മുന്നിൽ മൂന്നാറിന്റെ ക്രമസമാധാന രംഗത്ത് വലിയ ഉത്തരവാദിത്തങ്ങളാണ് ഇനി. മൂന്നാറിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച ഈ ‘പെൺപുലി’യുടെ പ്രവർത്തനങ്ങൾക്കായി ഉറ്റുനോക്കുകയാണ് നാട്ടുകാരും വിനോദസഞ്ചാര മേഖലയിലുള്ളവരും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ</title>
<link>https://thekeralajournal.com/3438</link>
<guid>https://thekeralajournal.com/3438</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a814b871059e.jpg" length="432328" type="image/jpeg"/>
<pubDate>Sun, 16 Aug 2026 11:03:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ചാണ് മെഡൽ സമ്മാനിച്ചത്.</p>
<p>കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി എം. കുന്നിപ്പറമ്പൻ 2003-ൽ സബ് ഇൻസ്‌പെക്ടറായി കേരള പോലീസിൽ ഔദ്യോഗിക സേവനം ആരംഭിച്ചു. തുടർന്ന് കേരള പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) പോലീസ് ഇൻസ്‌പെക്ടറായി ഡെപ്യൂട്ടേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ഗുഡ് സർവീസ് എൻട്രികളും പ്രശംസാപത്രങ്ങളും ഉൾപ്പെടെ 130-ഓളം റിവാർഡുകൾ റെജി എം. കുന്നിപ്പറമ്പന് ലഭിച്ചിട്ടുണ്ട്.</p>
<p>സേവന മികവിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചതോടെ കട്ടപ്പന പോലീസിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് റെജി എം. കുന്നിപ്പറമ്പന്റെ നേട്ടം.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായത് ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർ</title>
<link>https://thekeralajournal.com/3437</link>
<guid>https://thekeralajournal.com/3437</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8116ac1affd.jpg" length="104295" type="image/jpeg"/>
<pubDate>Sun, 16 Aug 2026 07:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിന് നൽകുന്ന മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ഇടുക്കി ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. വിവിധ പൊലീസ് സ്റ്റേഷനുകളിലും വിഭാഗങ്ങളിലുമായി മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം ലഭിച്ചത്.</p>
<p><strong>മെഡലിന് അർഹരായവർ:</strong></p>
<p>സബ് ഇൻസ്പെക്ടർ: ഷാജികുമാർ വി.കെ. — മൂന്നാർ</p>
<p>അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ: സനൽകുമാർ എച്ച്. — ദേവികുളം, വിജയാനന്ദ് സോമൻ — കരിമണൽ, മഞ്ജു സി.വി. — കട്ടപ്പന, നിസാർ പി.പി. — കൺട്രോൾ റൂം, ഇടുക്കി</p>
<p>സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ: ജോസഫ് വി.എം. — കട്ടപ്പന, അനൂപ് എം.എസ്. — കട്ടപ്പന, ഷാജഹാൻ എ. — കുളമാവ്, ശിവകുമാർ വി. — തൊടുപുഴ സി.ആർ.വി., വിനീത് വി. — സ്പെഷ്യൽ ബ്രാഞ്ച്, സുനീഷ് കുമാർ വി.വി. — കട്ടപ്പന</p>
<p>സിവിൽ പൊലീസ് ഓഫീസർ: ധന്യ മോഹനൻ — ഇടുക്കി ഡി.എച്ച്.ക്യു.</p>]]> </content:encoded>
</item>

<item>
<title>ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലും ധരിക്കാം</title>
<link>https://thekeralajournal.com/3436</link>
<guid>https://thekeralajournal.com/3436</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8113859cb4e.jpg" length="59865" type="image/jpeg"/>
<pubDate>Sun, 16 Aug 2026 07:04:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ഇളവ് അനുവദിച്ച് പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലത്ത് ഡ്യൂട്ടിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാനും ഷൂസിന് പകരം സാൻഡൽ ഉപയോഗിക്കാനും അനുമതി നൽകി.</p>
<p>പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം കോഡാണ് നിലവിലുള്ളത്. ഗർഭകാലത്ത് സാധാരണ പാന്റ്സും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വനിതാ പൊലീസുകാരിൽനിന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു.</p>
<p>ഇതിന്റെ പശ്ചാത്തലത്തിലാണ് ഗർഭിണികളായ വനിതാ പൊലീസുകാർക്ക് കൂടുതൽ സൗകര്യപ്രദമായ വേഷം അനുവദിച്ച് യൂണിഫോം പരിഷ്കരിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാം. നടപടി ഗർഭിണികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നിർവഹിക്കുന്നതിനുള്ള സൗകര്യം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>പതിനാറുകാരിയുടെ ആത്മഹത്യ; ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3435</link>
<guid>https://thekeralajournal.com/3435</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a811282894b6.jpg" length="58303" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:59:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: പ്ലസ് ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻകുഴിയിൽ വീട്ടിൽ അഭിരാജനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ലൈംഗികാതിക്രമം നടന്നതായി വ്യക്തമായത്.</p>
<p>തുടർന്ന് സംശയനിഴലിലായിരുന്ന അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ പിതാവിന്റെ മുൻ ഡ്രൈവറായിരുന്ന അഭിരാജനുമായി കുട്ടിക്ക് പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ പരിചയം പിന്നീട് അടുപ്പമായി മാറുകയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പോലീസ് അറിയിച്ചു.</p>
<p>അഭിരാജനുമായുള്ള ബന്ധത്തെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി നേരത്തെ കുമളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ച ശേഷം പെൺകുട്ടിയെ അമ്മയോടൊപ്പം അയച്ചിരുന്നു.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പിതാവിന്റെ അടുത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.</p>
<p>ആത്മഹത്യയ്ക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയോ സമ്മർദമോ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ</title>
<link>https://thekeralajournal.com/3434</link>
<guid>https://thekeralajournal.com/3434</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8110d7ac67a.jpg" length="61965" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:52:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പോലീസിന് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റം സ്വദേശി കെ.ഡി. ഷെബിൻ (37) ആണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും പള്ളിക്കത്തോട് പോലീസും ചേർന്ന് പിടികൂടിയത്.</p>
<p>നേരത്തെ പള്ളിക്കത്തോട് സി.ഐയും നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുമായ കെ.പി. ടോംസൺ ഷെബിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. അന്ന് പോലീസുദ്യോഗസ്ഥനോട് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഷെബിൻ വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.</p>
<p>ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.</p>
<p>വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പോലീസ് സംഘം ഷെബിനെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സമയക്രമം ലംഘിച്ച് മദ്യവിൽപ്പന; മണർകാട്ടെ ബാർ പൂട്ടിച്ചു</title>
<link>https://thekeralajournal.com/3433</link>
<guid>https://thekeralajournal.com/3433</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8110424e175.jpg" length="57308" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:50:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സർക്കാർ നിർദേശിച്ച സമയക്രമം ലംഘിച്ച് പുലർച്ചെ മുതൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മണർകാട് ജംഗ്ഷന് സമീപത്തെ രാജ് റീജന്റ് ബാർ ഹോട്ടലിനെതിരെ എക്സൈസ് നടപടി. ബാറിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി സ്ഥാപനം എക്സൈസ് സംഘം സീൽ ചെയ്തു.</p>
<p>ഡ്രൈ ഡേ നിയമങ്ങളും മദ്യവിൽപ്പനയ്ക്കുള്ള സമയപരിധിയും കർശനമായി പാലിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ ബാറിൽ മദ്യവിൽപ്പന നടന്നതായി എക്സൈസിന് വിവരം ലഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.</p>
<p>തുടർന്നാണ് ബാറിന്റെ പ്രവർത്തനം നിർത്തിവെക്കുകയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ ബാറുകളിൽ പുലർച്ചെ മുതൽ മദ്യവിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.</p>
<p>സമയക്രമം പാലിക്കാതെ പ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ഇന്ത്യൻ മതേതരത്വം ആശങ്കയിലേക്ക് നീങ്ങുന്നതായി സംശയിക്കണം: ജസ്റ്റിസ് സിറിയക് ജോസഫ്</title>
<link>https://thekeralajournal.com/3432</link>
<guid>https://thekeralajournal.com/3432</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a810fd2704ae.jpg" length="70816" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:48:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാണക്കാരി: മറ്റ് രാജ്യങ്ങളിലെ മതേതരത്വ സങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്ന ഇന്ത്യൻ മതേതരത്വം നിലവിൽ ആശങ്കയിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. ബിഷപ് മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാണക്കാരി സി.എസ്.ഐ ലോ കോളജിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സെമിനാറിൽ ‘ഇന്ത്യ യഥാർത്ഥത്തിൽ മതേതര രാഷ്ട്രമോ?’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പുതിയ തലമുറയിൽനിന്ന് ഉയർന്നുവരുന്ന ആശാവഹമായ പ്രതികരണങ്ങൾ ശുഭോദർക്കമായി കാണാമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.</p>
<p>യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സെമിനാർ ഉദ്ഘാടനം ചെയ്തു. ബിഷപ് മാണി ഫൗണ്ടേഷൻ ചെയർമാൻ എം.എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ഫൗണ്ടേഷൻ സെക്രട്ടറി ജോർജ് വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ജെയ്സി കരിങ്ങാട്ടിൽ, ബർസാർ കോശി ഏബ്രഹാം, റവ. രാജു ജേക്കബ്, റവ. ജേക്കബ് ജോൺസൺ, വൈസ് പ്രസിഡന്റ് ഡോ. അശോക് അലക്സ് ഫിലിപ്പ്, എം.വി. റോയി, കുര്യൻ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>AIYF &amp;apos;യൂത്ത് വോയ്സ്&amp;apos; കട്ടപ്പനയിൽ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/3431</link>
<guid>https://thekeralajournal.com/3431</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a805c4ff0dd3.jpg" length="111006" type="image/jpeg"/>
<pubDate>Sat, 15 Aug 2026 18:02:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ ആശയങ്ങളും ഉയർത്തിപ്പിടിച്ച് AIYF കട്ടപ്പന മേഖലയുടെ നേതൃത്വത്തിൽ ‘യൂത്ത് വോയ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന പരിപാടിയിൽ AIYF, CPI നേതാക്കളും പ്രവർത്തകരും യുവജനങ്ങളും പങ്കെടുത്തു.</p>
<p>യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സാമൂഹിക വിഷയങ്ങളിൽ യുവതലമുറയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഭരണഘടന സംരക്ഷണം, ജനാധിപത്യ മൂല്യങ്ങൾ, യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി.</p>
<p>നേതാക്കളായ വി.ആർ.ശശി, അനീഷ് മുതുകുന്നേൽ,ആനന്ദ് വിളയിൽ,എൻ അരുൺ ,സി .എസ്. അജേഷ്, കെ.ജെ. ജോയിസ്, സനീഷ് മോഹനൻ, ആശ ആന്റണി ,ഷാൻ വി ഡി ,CS മനു , വിപിൻ മൂലമറ്റം തുടങ്ങിയവർ സംസാരിച്ചു..CPI മുതിർന്ന നേതാക്കളും AIYF പ്രവർത്തകരും യുവജനങ്ങളും സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മൃതസംസ്കാര അറിയിപ്പ്</title>
<link>https://thekeralajournal.com/3430</link>
<guid>https://thekeralajournal.com/3430</guid>
<description><![CDATA[ എഴുകുംവയൽ പാറത്തറ ആന്റണി ജോസഫ്, വത്സമ്മ ആന്റണി എന്നിവരുടെ മൃതസംസ്കാരം നാളെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803fcfb519a.jpg" length="107467" type="image/jpeg"/>
<pubDate>Sat, 15 Aug 2026 16:01:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: ഇന്നലെ നിര്യാതരായ പാറത്തറ ആന്റണി ജോസഫ് (59), വത്സമ്മ ആന്റണി (54) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച (16-08-2026) ഉച്ചയ്ക്ക് 2 മണിക്ക് കൗന്തിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് കൊണ്ടുവരും.</p>
<p>തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം മൃതദേഹങ്ങൾ എഴുകുംവയൽ നിത്യസഹായദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.</p>]]> </content:encoded>
</item>

<item>
<title>റോട്ടറി വുമൺസ് ക്ലബ്ബ് കട്ടപ്പന ഹെറിറ്റേജിന്റെ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3429</link>
<guid>https://thekeralajournal.com/3429</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803dd231fe7.jpg" length="130823" type="image/jpeg"/>
<pubDate>Sat, 15 Aug 2026 15:52:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റോട്ടറി വുമൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ എന്ന പേരിൽ അംഗൻവാടി സപ്പോർട്ട് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന കല്യാണത്തണ്ട് അംഗൻവാടിയിലാണ് പരിപാടി നടന്നത്.</p>
<p>ക്ലബ്ബ് പ്രസിഡന്റ് സോണിയ ഷാജി അധ്യക്ഷത വഹിച്ച പരിപാടി നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.</p>
<p>ക്ലബ്ബ് സെക്രട്ടറി അന്ന ജെറിൻ, ട്രഷറർ റോസ് ജോസകുട്ടി, ഡോ. നന്ദന വണ്ടാനത്ത്, അനറ്റ് കൊല്ലംകുടി, സിനി ജയ്മോൻ, ശ്രീജ ബേസിൽ, രമ്യ അരുൺ, സെയ ജിന്റോ, അനിത അനൂപ്, ലേഖ അജേഷ്, അംഗൻവാടി അധ്യാപിക ലതിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകി എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി</title>
<link>https://thekeralajournal.com/3428</link>
<guid>https://thekeralajournal.com/3428</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803d2c52017.jpg" length="114855" type="image/jpeg"/>
<pubDate>Sat, 15 Aug 2026 15:49:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകുകയും അവയെ വ്യക്തമായ ലക്ഷ്യങ്ങളാക്കി മാറ്റുകയും ചെയ്യുന്ന നൂതന പദ്ധതികൾക്ക് എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടിയിൽ തുടക്കമായി. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ സെൽഫി, കരിയർ വിഷ്വലൈസേഷൻ കാർഡ്, ‘ഐ ലൈവ്’, ഡിജിറ്റൽ ചലഞ്ച് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.</p>
<p>വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തൊഴിൽമേഖലയിലെ ഭാവി വ്യക്തിത്വത്തെ ദൃശ്യവൽക്കരിച്ച് അതിനായി വ്യക്തമായ പ്രവർത്തനപദ്ധതി തയ്യാറാക്കുകയാണ് കരിയർ സെൽഫിയുടെയും വിഷ്വലൈസേഷൻ കാർഡിന്റെയും ലക്ഷ്യം. ഇതിനായി ഒരുക്കിയ കരിയർ സെൽഫി പോയിന്റിൽ വിദ്യാർത്ഥികൾ തങ്ങൾ ലക്ഷ്യമിടുന്ന തൊഴിൽമേഖലയുമായി ബന്ധപ്പെട്ട വേഷവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നു. ‘ഫ്യൂച്ചർ ലോയർ’, ‘ഫ്യൂച്ചർ ഡോക്ടർ’, ‘ഫ്യൂച്ചർ ഓട്ടോമൊബൈൽ മെക്കാനിക്ക്’, ‘ഫ്യൂച്ചർ പോസ്റ്റ് ഗ്രാജുവേറ്റ്’ തുടങ്ങിയ ആശയങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്നത്.</p>
<p>ഓരോ വിദ്യാർത്ഥിക്കും നൽകുന്ന കരിയർ വിഷ്വലൈസേഷൻ കാർഡ് വ്യക്തിഗത കരിയർ മാർഗരേഖയായാണ് തയ്യാറാക്കിയിരിക്കുന്നത്. ഭാവി കരിയർ ലക്ഷ്യം, ലക്ഷ്യം കൈവരിക്കേണ്ട പ്രായം, ആറുഘട്ട കരിയർപാത, പഠനമികവ്, മത്സരപരീക്ഷകൾ, ഉന്നതപഠന സാധ്യതകൾ, നൈപുണ്യ വികസനം, ആവശ്യമായ യോഗ്യതകൾ, വ്യക്തിഗത പ്രവർത്തനപദ്ധതി, പഠനശീലങ്ങൾ, ആത്മപ്രതിജ്ഞ, സ്വയംവിലയിരുത്തൽ തുടങ്ങിയവ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫിയും വിഷ്വലൈസേഷൻ കാർഡും പഠനമുറിയിലോ വ്യക്തിഗത ഡയറിയിലോ സൂക്ഷിച്ച് നിരന്തരം കാണുന്നതിലൂടെ കരിയർ സ്വപ്നങ്ങളെ പ്രവർത്തനാധിഷ്ഠിത ലക്ഷ്യങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.</p>
<p>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ‘ഐ ലൈവ്’ എന്ന പേരിൽ ലൈഫ് സ്കിൽ വികസന പരിപാടിയും നടപ്പാക്കുന്നു. ആശയവിനിമയശേഷി, ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം, സമയനിയന്ത്രണം തുടങ്ങിയ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.</p>
<p>ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ക്രിയാത്മകമാക്കുന്നതിനായി ‘ഡിജിറ്റൽ ചലഞ്ച്’ പദ്ധതിക്കും തുടക്കമായി. മൊബൈൽ ഫോണിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും ചെലവഴിക്കുന്ന സമയം നിയന്ത്രിച്ച് പഠനം, വായന, നൈപുണ്യ വികസനം, സ്വയംവികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമയം വിനിയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a803d3a03578.jpg" alt=""></p>
<p>കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ അഭിരുചിയും കഴിവും തിരിച്ചറിയുന്നതിനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും കരിയർ കൗൺസലിംഗും സംഘടിപ്പിക്കുന്നുണ്ട്. വ്യക്തിഗത താൽപര്യങ്ങൾക്കും കഴിവുകൾക്കും അനുയോജ്യമായ പഠന-തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനും കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും ഇതിലൂടെ മാർഗനിർദേശം നൽകും.</p>
<p>പദ്ധതികളുടെ ഉദ്ഘാടനം സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ മോൺസിഞ്ഞോർ അബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റെക്സ് തോമസ് ഇ., ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് ബെന്നി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് വിജിത ലിജോ എന്നിവർ സംസാരിച്ചു.</p>
<p>കരിയർ ഗൈഡ് ദീപക് ജോസഫ്, ബോട്ടണി അധ്യാപകൻ ജോയൽ ജോസ്, സ്റ്റാഫ് സെക്രട്ടറി ജോബി മാത്യു എന്നിവർ പദ്ധതികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി ബിനോയ് എബ്രഹാം ചുമതലയേറ്റു</title>
<link>https://thekeralajournal.com/3427</link>
<guid>https://thekeralajournal.com/3427</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8027eca8298.jpg" length="60948" type="image/jpeg"/>
<pubDate>Sat, 15 Aug 2026 14:18:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി സബ് ഇൻസ്‌പെക്ടർ ബിനോയ് എബ്രഹാം ചുമതലയേറ്റു. 1993-ൽ പോലീസ് സേനയിൽ പ്രവേശിച്ച ബിനോയ് എബ്രഹാം ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>34 വർഷത്തെ പോലീസ് സേവനപരിചയമുള്ള അദ്ദേഹം വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് വണ്ടൻമേട് പോലീസ് സ്റ്റേഷന്റെ ചുമതലയേറ്റെടുക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3426</link>
<guid>https://thekeralajournal.com/3426</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8026faccee6.jpg" length="190029" type="image/jpeg"/>
<pubDate>Sat, 15 Aug 2026 14:14:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.</p>
<p>സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡും സംഘടിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ, പ്രതിജ്ഞ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.</p>
<p>അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ദേശീയബോധവും ദേശസ്നേഹവും വളർത്തുന്നതിനുള്ള പ്രചോദനമായി മാറിയ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3425</link>
<guid>https://thekeralajournal.com/3425</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8004b639e47.jpg" length="114031" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:48:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.</p>
<p>മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യത്തിന് കൂടുതൽ ശോഭയേകാൻ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഓരോ പൗരനുമുള്ളത്.</p>
<p>ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് പട്ടാള അട്ടിമറികളിലേക്കും അരാജകത്വത്തിലേക്കും നീങ്ങിയപ്പോൾ ജനാധിപത്യ മൂല്യങ്ങളെ ശക്തമായി നിലനിർത്തിയത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.</p>
<p>രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തരുന്നതിനായി ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സാധാരണക്കാരെയും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ പോരാളികളെയും സ്മരിക്കണം. മഹാത്മാഗാന്ധി ഉൾപ്പെടെ രാജ്യത്തിനായി ജീവിതം സമർപ്പിച്ചവരുടെ ത്യാഗപൂർണമായ ജീവിതവും അവർ പടുത്തുയർത്തിയ മൂല്യങ്ങളും ഓർമിക്കണമെന്നും മന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാന സർക്കാർ പുതുയുഗപ്പിറവി ലക്ഷ്യമിട്ട് നൂതന ആശയങ്ങളും പദ്ധതികളുമാണ് ഏകോപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്ര പോലുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതികൾക്കൊപ്പം ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>80-ാം സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു.</p>
<p>റോയി കെ. പൗലോസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നാസിം, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആക്രിക്കടയിൽ നിന്ന് വാഹന എൻജിനുകൾ മോഷ്ടിച്ച കേസ്; രണ്ട് പ്രതികൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3424</link>
<guid>https://thekeralajournal.com/3424</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a800354e43d5.jpg" length="37155" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:42:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞാർ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിമണ്ണൂർ സ്വദേശി ആൽവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.</p>
<p>മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.</p>
<p>സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. ഏകദേശം 25,000 രൂപയാണ് എൻജിനുകൾക്ക് വില വരുന്നതെന്ന് സ്ഥാപന ഉടമ പറഞ്ഞു.</p>
<p>പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിയാദും നെൽസണും പിടിയിലായത്.</p>]]> </content:encoded>
</item>

<item>
<title>ഫിറ്റ്സ് ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ; രക്ഷയായത് സമയോചിത ഇടപെടൽ</title>
<link>https://thekeralajournal.com/3423</link>
<guid>https://thekeralajournal.com/3423</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a800272c91b1.jpg" length="92834" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:38:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഫിറ്റ്സ് ബാധിച്ച പിഞ്ചുകുഞ്ഞിനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. പുതുപ്പള്ളി വഴി കോട്ടയം–ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ട്രാവൽസിലെ ജീവനക്കാരായ ജിഷ്ണുവും അബിനുമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.</p>
<p>കഴിഞ്ഞ 13ന് വൈകിട്ട് 6.13ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് മാങ്ങാനം ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിക്ക് ഫിറ്റ്സ് ഉണ്ടായത്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ ഇടപെടുകയായിരുന്നു.</p>
<p>തുടർന്ന് സർവീസ് നിർത്തിവെച്ച് കുട്ടിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിക്കാൻ ബസ് അതിവേഗം ഓടിച്ചു. ഗതാഗതക്കുരുക്കിനിടയിലും കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജീവനക്കാർ പരമാവധി വേഗത്തിൽ ആശുപത്രിയിലെത്തി.</p>
<p>അപകട സാഹചര്യം മനസിലാക്കിയ കഞ്ഞിക്കുഴിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ബസ് കടന്നുപോകുന്നതിനായി ആവശ്യമായ സൗകര്യമൊരുക്കി. വയർലെസ് സംവിധാനത്തിലൂടെ വിവരങ്ങൾ കൈമാറി ജില്ലാ ആശുപത്രിയിലും അടിയന്തര ക്രമീകരണങ്ങൾ ഒരുക്കി.സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു. </p>]]> </content:encoded>
</item>

<item>
<title>ബഹറിൻ വാദ്യകലാസംഘത്തിന്റെ സോപാന സംഗീതം ഭക്തിസാന്ദ്രമായി</title>
<link>https://thekeralajournal.com/3422</link>
<guid>https://thekeralajournal.com/3422</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8001d46db45.jpg" length="146684" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:36:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോപാന സംഗീതം ഭക്തിസാന്ദ്രമായി. കലാമണ്ഡപത്തിൽ അമ്പലപ്പുഴ വിജയകുമാറിന്റെയും ഗുരു സന്തോഷ് കൈലാസിന്റെയും നേതൃത്വത്തിൽ നടന്ന സോപാന സംഗീത ആലാപനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 30 കലാകാരന്മാർ പങ്കെടുത്തു.</p>
<p>‘സോപാന സംഗീത പരിക്രമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സോപാന സംഗീതാർച്ചന യാത്ര ഓഗസ്റ്റ് 8ന് മൂകാംബികയിൽ നിന്നാണ് ആരംഭിച്ചത്. കേരളത്തിലെ എട്ട് ജില്ലകളിലായി 24 ക്ഷേത്രങ്ങളിലാണ് സംഗീതയാത്ര സംഘടിപ്പിച്ചത്. ഓഗസ്റ്റ് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ യാത്ര സമാപിക്കും.</p>
<p>കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ സോപാന സംഗീതത്തിന്റെ പ്രചാരണവും ഉന്നമനവുമാണ് പരിപാടിയുടെ ലക്ഷ്യം.ചടങ്ങിൽ തേരോഴി രാമക്കുറുപ്പ്, അമ്പലപ്പുഴ വിജയകുമാർ, സന്തോഷ് കൈലാസ്, കീഴൂർ മധുസൂദനക്കുറുപ്പ് എന്നിവരെ ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് അംഗൻവാടിക്ക് സ്വാതന്ത്ര്യദിന സമ്മാനം; ഫ്ലോർ മാറ്റുകൾ സമ്മാനമായി നൽകി അഡ്വ. ജോളി കുര്യൻ</title>
<link>https://thekeralajournal.com/3421</link>
<guid>https://thekeralajournal.com/3421</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ff6f6c7886.jpg" length="54555" type="image/jpeg"/>
<pubDate>Sat, 15 Aug 2026 10:49:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ നത്തുകല്ല് അംഗൻവാടിക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ഫ്ലോർ മാറ്റുകൾ നൽകി അഡ്വ. ജോളി കുര്യൻ നെയ്‌വേലിക്കുന്നേൽ.</p>
<p>നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുമ്പാണ് അംഗൻവാടിയിലേക്ക് ആവശ്യമായ ഫ്ലോർ മാറ്റുകൾ സമ്മാനമായി നൽകിയത്. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഫ്ലോർ മാറ്റുകൾ നൽകാൻ തീരുമാനിച്ചതെന്ന് അഡ്വ. ജോളി കുര്യൻ പറഞ്ഞു.</p>
<p>ഒരു നാടിന്റെ സമഗ്ര പുരോഗതിയിൽ അംഗൻവാടികൾക്ക് നിർണായക പങ്കാണുള്ളത്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് അംഗൻവാടിക്ക് സഹായം നൽകിയത്.</p>
<p>ഭോപ്പാൾ ഓക്സ്ഫോർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപന ഉടമ കൂടിയാണ് അദ്ദേഹം</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി അനൂപ് ജേക്കബ് ദേശീയ പതാക ഉയർത്തി</title>
<link>https://thekeralajournal.com/3420</link>
<guid>https://thekeralajournal.com/3420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fe50d6c64e.jpg" length="187614" type="image/jpeg"/>
<pubDate>Sat, 15 Aug 2026 09:33:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8003bfa23c2.jpg" alt=""></p>
<p>പൈനാവ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാതല ആഘോഷം പൈനാവ് ഐ.ഡി.എ ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. മന്ത്രി അനൂപ് ജേക്കബ് ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.</p>
<p>തുടർന്ന് വിവിധ സേനാവിഭാഗങ്ങളും പോലീസ്, എൻ.സി.സി, മറ്റ് വിഭാഗങ്ങളും അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. അച്ചടക്കവും ആവേശവും നിറഞ്ഞ പരേഡ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8003b71165e.jpg" alt=""></p>
<p>പരേഡിന്റെ പരിശീലനവും അന്തിമഘട്ട ഒരുക്കങ്ങളും ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്.യുടെ നേതൃത്വത്തിൽ വിലയിരുത്തിയിരുന്നു. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിജയകരമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരുന്നത്.</p>
<p>ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരത്തിന് സമീപം മുള്ളൻപന്നി ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/3419</link>
<guid>https://thekeralajournal.com/3419</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc5f9cf19f.jpg" length="84532" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:20:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: നഗരത്തിന് സമീപം മുള്ളൻപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. പാലാ കവീക്കുന്ന് ഭാഗത്ത് സന്ധ്യയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കവീക്കുന്ന് സ്വദേശി കുന്നേൽ കെ.കെ. ദിനേശനാണ് ആക്രമണത്തിൽ പരിക്കേറ്റത്.</p>
<p>മുള്ളൻപന്നി സ്കൂട്ടറിന് മുന്നിലേക്ക് എത്തിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ദിനേശൻ റോഡിൽ വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് ഒടിവുണ്ടായതിനു പുറമെ ദേഹമാകെ മുള്ളുകൾ തറച്ച നിലയിലായിരുന്നു. പരിക്കേറ്റ ദിനേശനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്.</p>
<p>ദിനേശന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.</p>
<p>പാലാ നഗരപ്രദേശത്തോട് ചേർന്ന് വന്യജീവി ആക്രമണമുണ്ടായത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മുള്ളൻപന്നി ഇപ്പോഴും പ്രദേശത്ത് തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് മുള്ളൻപന്നിയെ കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ: 281 ഉദ്യോഗസ്ഥർക്ക് അംഗീകാരം</title>
<link>https://thekeralajournal.com/3418</link>
<guid>https://thekeralajournal.com/3418</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc4ec7108f.jpg" length="119447" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:16:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്തുത്യർഹമായ സേവനവും ആത്മാർഥതയും കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ റാങ്കുകളിലുള്ള 281 പോലീസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിക്കുക.</p>
<p>അസിസ്റ്റന്റ് പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരാണ് പട്ടികയിലുള്ളത്.</p>
<p>സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റിയുടെയും ശുപാർശകൾ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.</p>
<p>സാധാരണയായി സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പ്രഖ്യാപിക്കാറുള്ള മെഡൽ പട്ടിക ഇത്തവണ വൈകിയാണ് പുറത്തുവന്നത്. ആഭ്യന്തര വകുപ്പിലെ പരിശോധനാ നടപടികളിലുണ്ടായ വീഴ്ചകളാണ് കാലതാമസത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ആഭ്യന്തര മന്ത്രി ഇടപെട്ടതോടെയാണ് നടപടികൾ വേഗത്തിലാക്കി പട്ടിക അന്തിമമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>നിർധനരായ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ്; സഹായവുമായി മലയാളി ചിരി ക്ലബ്.</title>
<link>https://thekeralajournal.com/3417</link>
<guid>https://thekeralajournal.com/3417</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc423341c8.jpg" length="95171" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:13:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭ, ഇരട്ടയാർ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെ നിർധനരായ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് എത്തിക്കുന്നതിനായി മലയാളി ചിരി ക്ലബ് (MCC) ചാരിറ്റി വിംഗ് സഹായഹസ്തവുമായി രംഗത്ത്.</p>
<p>ഓണക്കാലത്ത് അർഹരായ കുടുംബങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റുകൾ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ഓണക്കിറ്റ് തയ്യാറാക്കി നൽകുന്നതിനായി 1000 രൂപയാണ് സംഭാവനയായി അഭ്യർത്ഥിക്കുന്നത്. സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും പദ്ധതിയിൽ പങ്കാളികളാകാം.</p>
<p>ഓണക്കിറ്റ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിനായി പ്രചാരണ പോസ്റ്ററിൽ നൽകിയിരിക്കുന്ന QR കോഡ് ഉപയോഗിക്കാവുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9747552558, 9447076041, 9947031333, 9447989916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>
<p>നിർധനരും കിടപ്പുരോഗികളുമായ കുടുംബങ്ങൾക്ക് ഓണത്തിന്റെ സന്തോഷം പങ്കുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>80&#45;ാം സ്വാതന്ത്ര്യദിനം: ചരിത്രസ്മരണകളിൽ നിന്ന് പുതിയ ഇന്ത്യയിലേക്ക്</title>
<link>https://thekeralajournal.com/3416</link>
<guid>https://thekeralajournal.com/3416</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc3c1127d4.jpg" length="96195" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:11:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗസ്മരണകൾ പുതുക്കിയും രാജ്യത്തിന്റെ 79 വർഷത്തെ സ്വതന്ത്രയാത്രയിലെ നേട്ടങ്ങൾ ഓർത്തെടുത്തും ഇന്ത്യ ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ, എട്ട് പതിറ്റാണ്ടിനോട് അടുക്കുന്ന യാത്രയിൽ ജനാധിപത്യം, ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് കൈവരിച്ചത്.</p>
<p><strong>സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘപോരാട്ടം</strong></p>
<p>1600-കളിൽ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് രാഷ്ട്രീയാധികാരം വ്യാപിപ്പിച്ച് രാജ്യത്തിന്റെ വലിയൊരു ഭാഗം നിയന്ത്രണത്തിലാക്കി. തദ്ദേശീയ ഭരണാധികാരികൾക്കിടയിലെ ഭിന്നതകൾ മുതലെടുത്തായിരുന്നു ബ്രിട്ടീഷ് അധിനിവേശത്തിന്റെ വ്യാപനം.</p>
<p>1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിനെതിരായ വലിയ ജനകീയ പ്രതിരോധത്തിന് തുടക്കമിട്ടു. തുടർന്ന് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി.</p>
<p>ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയ തീവ്രദേശീയവാദികളും ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ വിപ്ലവകാരികളും സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി.</p>
<p><strong>ഗാന്ധിയൻ യുഗവും ജനകീയ മുന്നേറ്റവും</strong></p>
<p>മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം രാജ്യവ്യാപകമായ ജനകീയ പ്രസ്ഥാനമായി മാറി. നിസ്സഹകരണ പ്രസ്ഥാനം (1920), ഉപ്പുസത്യാഗ്രഹം (1930), ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (1942) തുടങ്ങിയ പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ ജനവികാരം ശക്തമാക്കി.</p>
<p>അഹിംസയും സത്യാഗ്രഹവും ആയുധമാക്കിയ ഗാന്ധിജിയുടെ നേതൃത്വത്തിൽ സാധാരണ ജനങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ആയിരക്കണക്കിന് പേർ ജയിലിലായി; നിരവധി പേർ ജീവൻ ബലിയർപ്പിച്ചു.</p>
<p><strong>1947 ഓഗസ്റ്റ് 15: സ്വാതന്ത്ര്യത്തിന്റെ പുലരി</strong></p>
<p>1947 ഓഗസ്റ്റ് 14 അർധരാത്രി പിന്നിട്ടപ്പോൾ ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി. ഭരണഘടനാ സഭയിൽ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘Tryst with Destiny’ പ്രസംഗം സ്വാതന്ത്ര്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടു.</p>
<p>“ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർധരാത്രിയിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.”</p>
<p>സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിനത്തിൽ ജവഹർലാൽ നെഹ്റു ഡൽഹിയിലെ പ്രിൻസസ് പാർക്കിൽ ദേശീയപതാക ഉയർത്തി. 1947 ഓഗസ്റ്റ് 16-നാണ് അദ്ദേഹം ചെങ്കോട്ടയിൽ പതാക ഉയർത്തിയത്. പിന്നീട് ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന പതിവ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാറി.</p>
<p><strong>79 വർഷത്തെ സ്വതന്ത്ര ഇന്ത്യ</strong></p>
<p>സ്വാതന്ത്ര്യാനന്തരം ഇന്ത്യ നിരവധി വെല്ലുവിളികളെ അതിജീവിച്ചു. ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന രാജ്യം ഹരിതവിപ്ലവത്തിലൂടെ കാർഷിക ഉൽപ്പാദനത്തിൽ വലിയ മുന്നേറ്റം കൈവരിച്ചു. വ്യവസായവൽക്കരണം, വിദ്യാഭ്യാസ വ്യാപനം, ആരോഗ്യരംഗത്തെ വളർച്ച, അടിസ്ഥാന സൗകര്യ വികസനം എന്നിവ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക അടിത്തറ ശക്തിപ്പെടുത്തി.</p>
<p>ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയുടെ നേതൃത്വത്തിൽ ഇന്ത്യ ബഹിരാകാശ രംഗത്തും ലോകശ്രദ്ധ നേടി. ചന്ദ്രയാൻ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള നേട്ടങ്ങൾ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക ശേഷിയുടെ തെളിവായി.</p>
<p>ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളർന്ന ഇന്ത്യ ഇന്ന് ആഗോളതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ്.</p>
<p>‘<strong>വന്ദേമാതരം’ 150-ാം വാർഷികം</strong></p>
<p>2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രത്യേക ചരിത്രപ്രാധാന്യവുമുണ്ട്. ദേശീയബോധത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായി മാറിയ ‘വന്ദേമാതരം’ രചനയുടെ 150-ാം വാർഷികാഘോഷങ്ങളാണ് ഈ വർഷത്തെ പ്രധാന പ്രത്യേകതകളിലൊന്ന്.</p>
<p>ബങ്കിംചന്ദ്ര ചട്ടോപാധ്യായയുടെ ആനന്ദമഠം എന്ന കൃതിയുടെ ഭാഗമായാണ് ‘വന്ദേമാതരം’ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ ആവേശം ഉയർത്തിയ ഗാനമായി ഇത് മാറി.</p>
<p><strong>ഓർമ്മിക്കേണ്ട കണക്കുകൾ</strong></p>
<p>1947 ഓഗസ്റ്റ് 15 — ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനം</p>
<p>2026 ഓഗസ്റ്റ് 15 — ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം</p>
<p>1947 മുതൽ 2026 വരെ പൂർത്തിയായത് — 79 വർഷങ്ങൾ</p>
<p>80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യം പിന്നിട്ട വഴികൾ അഭിമാനത്തോടെ ഓർക്കുമ്പോൾ, സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട നീതിയിലും സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വവും ഓരോ പൗരന്റെയും മുന്നിലുണ്ട്.</p>
<p><strong>സ്വാതന്ത്ര്യം ഒരു ചരിത്രനേട്ടം മാത്രമല്ല; ഓരോ തലമുറയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടിയാണ്.</strong></p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ക്രൂര കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയതായി വിവരം</title>
<link>https://thekeralajournal.com/3415</link>
<guid>https://thekeralajournal.com/3415</guid>
<description><![CDATA[ ഇടുക്കി ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f4e932f7c0.jpg" length="33749" type="image/jpeg"/>
<pubDate>Fri, 14 Aug 2026 22:52:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. എഴുകുംവയൽ പാറത്തറയിൽ ആന്റണിയെയും ഭാര്യയെയുമാണ് മകൻ അജേഷ് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7f58b93feb3.jpg" alt=""></p>
<p>സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അജേഷിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.</p>]]> </content:encoded>
</item>

<item>
<title>മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുണ് വാസുദേവന് ശൗര്യചക്ര.</title>
<link>https://thekeralajournal.com/3414</link>
<guid>https://thekeralajournal.com/3414</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f3e88bb381.jpg" length="84409" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:43:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു സൈനിക ധീരതയ്ക്കുള്ള മെഡലുകൾ പ്രഖ്യാപിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുണ് വാസുദേവന് ശൗര്യചക്ര ലഭിച്ചു.</p>
<p>സൈനിക ധീരതയ്ക്കുള്ള അംഗീകാരമായി ഒമ്പത് പേർക്ക് കീർത്തിചക്രയും, ഏഴ് പേർക്ക് മരണാനന്തര ബഹുമതിയും നൽകുമെന്ന് രാഷ്ട്രപതി അറിയിച്ചു. 19 പേർക്കാണ് ശൗര്യചക്ര ലഭിക്കുക.</p>
<p>രാജ്യത്തിനുവേണ്ടി ധീരതയോടെ നടത്തിയ സേവനത്തിനുള്ള അംഗീകാരമായാണ് മേജർ തരുണ് വാസുദേവന് ശൗര്യചക്ര ലഭിച്ചത്. സൈനിക സേവനത്തിനിടെ പ്രകടിപ്പിച്ച അസാധാരണ ധൈര്യത്തിനുള്ള ദേശീയ അംഗീകാരമാണിത്.</p>]]> </content:encoded>
</item>

<item>
<title>പൂഴ്ത്തിവെയ്പ്പിനെതിരേ കർശന നടപടി; വിപണിയിൽ മാറ്റമുണ്ടായാൽ കൂടുതൽ അരി എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3413</link>
<guid>https://thekeralajournal.com/3413</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f3ac0b11ac.jpg" length="97962" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:26:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉത്സവകാലത്ത് അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ പൂഴ്ത്തിവെച്ച് വിലക്കയറ്റത്തിന് ശ്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയിൽ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>പൊതുവിപണിയിലെ വില നിയന്ത്രിച്ചുനിർത്തുകയും ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ഉറപ്പാക്കുകയുമാണ് ഫെയറുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി പൊതുവിപണിയിലെ വിലവ്യതിയാനങ്ങളിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>ഈ ഓണക്കാലത്ത് റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ എന്നിവ വഴി 1,65,000 മെട്രിക് ടൺ അരി ലഭ്യമാക്കും. കേന്ദ്രത്തിന്റെ ടൈഡ് ഓവർ വിഹിതത്തിൽ കുറവുണ്ടായതാണ് 10.90 രൂപ നിരക്കിൽ പ്രത്യേക അരി നൽകുന്നതിന് പരിമിതി നേരിട്ടതിന്റെ പ്രധാന കാരണമെന്ന് മന്ത്രി വിശദീകരിച്ചു.</p>
<p>33,294 മെട്രിക് ടൺ ആയിരുന്ന ടൈഡ് ഓവർ വിഹിതം 26,835 മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിൽ 6,459 മെട്രിക് ടൺ ഗോതമ്പായി പരിവർത്തനം ചെയ്തതോടെയാണ് അരിയുടെ ലഭ്യതയിൽ കുറവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓണക്കാലത്ത് ഒഎംഎസ്എസ് നിരക്കിലുള്ള അരി റേഷൻ കടകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും 26, 27 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>വരും ദിവസങ്ങളിൽ വിപണി സസൂക്ഷ്മം നിരീക്ഷിക്കും. ബോധപൂർവം വില ഉയർത്താനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. വിപണിയിൽ വീണ്ടും വിലവ്യതിയാനം ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അരി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ജില്ലാ ഫെയറുകളും എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.</p>
<p>തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആതിര ജോഷി ആദ്യ വിൽപ്പന നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ. ദീപക്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ കെ.കെ. സ്മിത, ജില്ലാ സപ്ലൈ ഓഫീസർ ബീന ഭദ്രൻ, സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാലാ ജനറൽ ആശുപത്രി മോഷണക്കേസ്: പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു</title>
<link>https://thekeralajournal.com/3412</link>
<guid>https://thekeralajournal.com/3412</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f38dc9f57a.jpg" length="91428" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:18:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോഷണക്കേസിൽ പിടിയിലായ യുവാവ് പാലാ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമപുരം വെള്ളിയേപ്പള്ളി പേഴത്തിനാൽ വിഷ്ണു (19) ആണ് സ്റ്റേഷനിൽ കഴുത്തിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.</p>
<p>വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച വിഷ്ണുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.</p>
<p>സ്റ്റേഷനിലെ മേശപ്പുറത്തുണ്ടായിരുന്ന ചെറിയ കത്രിക പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ കൈക്കലാക്കിയ പ്രതി കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും പ്രതി അക്രമാസക്തമായി പെരുമാറിയതായി പൊലീസ് അറിയിച്ചു.</p>
<p>പരിക്കുകൾ ഗുരുതരമല്ല. പാലായിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ആശുപത്രി മോഷണക്കേസ്</p>
<p>ഓഗസ്റ്റ് നാലിന് വൈകിട്ടാണ് പാലാ ജനറൽ ആശുപത്രിയിൽ മോഷണം നടന്നത്. സുഹൃത്തിന് കൂട്ടിരിപ്പുകാരനായി ആശുപത്രിയിലെത്തിയ വിഷ്ണു, മുകളിലത്തെ നിലയിലെ ക്യാഷ് കൗണ്ടറിൽ ആളില്ലാത്ത സമയം നോക്കി ഗ്രിൽ തകർത്ത് അകത്തുകയറി പണം മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.</p>
<p>വിഷ്ണുവിനെതിരെ മുൻപ് രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് കേസും നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി</title>
<link>https://thekeralajournal.com/3411</link>
<guid>https://thekeralajournal.com/3411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f37802671c.jpg" length="465059" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:13:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. ജില്ലയിലെ 17 പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ ഇൻസ്പെക്ടർമാർ ചുമതലയേൽക്കുന്നത്.</p>
<p>കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അനൂപ് ജോസും, കോട്ടയം ഈസ്റ്റിൽ രാജേന്ദ്രൻ നായരും ചുമതലയേൽക്കും. കുമരകത്ത് പ്രസാദ് എബ്രഹാം വർഗീസിനെയും, ഗാന്ധിനഗറിൽ ജർലിൻ വി. സ്കറിയയെയും നിയമിച്ചു.</p>
<p>ചങ്ങനാശ്ശേരിയിൽ അനിൽ ജോർജ്, വാകത്താനത്ത് ഡോളി വി.എം., തൃക്കൊടിത്താനത്ത് എം.ജെ. അരുൺ, എരുമേലിയിൽ എം.ആർ. സുരേഷ് എന്നിവർ ചുമതലയേൽക്കും.</p>
<p>കാഞ്ഞിരപ്പള്ളിയിൽ മഹേഷ് കെ.എൻ., പൊൻകുന്നത്ത് പി.എസ്. രാജേഷ്, പാമ്പാടിയിൽ ഷിജി കെ. എന്നിവരാണ് പുതിയ ചുമതലക്കാർ.</p>
<p>പാലാ പൊലീസ് സ്റ്റേഷനിൽ അഭിലാഷ് എം.ഡി., രാമപുരത്ത് റീചാർഡ്സ് വർഗീസ്, ഈരാറ്റുപേട്ടയിൽ രാജേഷ് ടി.ജി., വൈക്കത്ത് ഷമീർഖാൻ പി.എ. എന്നിവർ നിയമിതരായി.</p>
<p>തലയോലപ്പറമ്പിൽ ടി. രജൻ കുമാറും, കടുത്തുരുത്തിയിൽ കെ.എസ്. ജയനും പുതിയ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരായി ചുമതലയേൽക്കും.</p>]]> </content:encoded>
</item>

<item>
<title>ഫയൽ നീക്കാൻ 5000 രൂപ കൈക്കൂലി; വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ വിജിലൻസ് പിടിയിൽ</title>
<link>https://thekeralajournal.com/3410</link>
<guid>https://thekeralajournal.com/3410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f2992190f1.jpg" length="73106" type="image/jpeg"/>
<pubDate>Fri, 14 Aug 2026 20:13:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ഫയൽ നീക്കുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ ബിനീഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടി.</p>
<p>വിജിലൻസ് എസ്.പി. ആർ. ബിനുവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.</p>
<p>അറസ്റ്റിലായ ബിനീഷ് കുമാറിനെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.</p>]]> </content:encoded>
</item>

<item>
<title>ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരം</title>
<link>https://thekeralajournal.com/3408</link>
<guid>https://thekeralajournal.com/3408</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f2920460a7.jpg" length="36639" type="image/jpeg"/>
<pubDate>Fri, 14 Aug 2026 20:11:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.</p>
<p>പതിവ് പ്രഭാത വ്യായാമത്തിനായി നടക്കാനിറങ്ങിയതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളം ലിസ്യു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആൻജിയോഗ്രാമിൽ പ്രധാന രക്തക്കുഴലുകളിൽ ബ്ലോക്ക് കണ്ടെത്തിയതോടെയാണ് അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.</p>
<p>ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോ. ജയകുമാറിന്റെ താൽപര്യം. എന്നാൽ, ഗുരുസ്ഥാനീയനായ ഡോ. ജയകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതിലുള്ള മാനസിക ബുദ്ധിമുട്ട് സഹപ്രവർത്തകരായ ഡോക്ടർമാർ അറിയിച്ചതോടെയാണ് എറണാകുളം ലിസ്യു ആശുപത്രിയിലെ പ്രശസ്ത കാർഡിയോതോറാസിക് സർജനുമായ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുരം ശസ്ത്രക്രിയ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.</p>
<p>പതിനായിരക്കണക്കിന് ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിലും കോട്ടയം മെഡിക്കൽ കോളേജിനെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഡോ. ടി. കെ. ജയകുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ റൂറൽ ലൈബ്രറിയിൽ കർഷകദിനാചരണം ആഗസ്റ്റ് 17ന്</title>
<link>https://thekeralajournal.com/3407</link>
<guid>https://thekeralajournal.com/3407</guid>
<description><![CDATA[ പരിപാടികളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ef4a437248.jpg" length="143010" type="image/jpeg"/>
<pubDate>Fri, 14 Aug 2026 16:27:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ റൂറൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷകദിനാചരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ടിന്  ലൈബ്രറി ഓഡിറ്റോറിയത്തിലാണ് പരിപാടി.</p>
<p>ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പരിപാടി ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ,എഴുകുംവയൽ നിത്യസഹായ മാതാ ചർച്ച് വികാരി ഫാ. ജോസഫ് ചുനയംമാക്കൽ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. മികച്ച കർഷകരെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതി: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം ഇന്ന് മുതൽ</title>
<link>https://thekeralajournal.com/3406</link>
<guid>https://thekeralajournal.com/3406</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ea5e4734ec.jpg" length="42539" type="image/jpeg"/>
<pubDate>Fri, 14 Aug 2026 10:51:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 14) തുടക്കമാകുന്നു. പൊലീസിനെ കൂടുതൽ ജനകീയമാക്കുകയും സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ (My Police Station) പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരങ്ങൾ.</p>
<p>സംസ്ഥാനത്തെ 484 ക്രമസമാധാന പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളുടെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല ഇനി സബ് ഇൻസ്പെക്ടർമാർക്കായിരിക്കും. പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രമാണ് ഇൻസ്പെക്ടർമാർ SHOമാരായി തുടരുക.</p>
<p>പൊലീസ് അന്വേഷണ രംഗത്ത് ശാസ്ത്രീയ രീതികൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം കസ്റ്റഡി മർദനം, അനധികൃത തടങ്കൽ തുടങ്ങിയവ ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. പൊതുജനങ്ങളോട് മാന്യമായും സൗഹാർദപരമായും പെരുമാറുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും.</p>
<p>സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളും രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറുകളും ഡിജിറ്റൽ സംവിധാനത്തിലൂടെ ഡി.ജി.പിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കും. ജനങ്ങളിൽനിന്ന് പ്രതിമാസ അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക ഫീഡ്‌ബാക്ക് സംവിധാനവും ഒരുക്കും.</p>
<p>20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിച്ച് ശക്തിപ്പെടുത്തും. ലോൺ ആപ്പ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള പുതിയ കാലത്തെ സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും പൊലീസ് സേനയെ കൂടുതൽ സജ്ജമാക്കും.</p>
<p>പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും മെച്ചപ്പെട്ട പൊലീസ് സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര ദുരിതം; മലിനജലവും മാലിന്യവും യാത്രക്കാർക്ക് ഭീഷണി</title>
<link>https://thekeralajournal.com/3405</link>
<guid>https://thekeralajournal.com/3405</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6be983a95.jpg" length="116348" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:44:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മൂക്കുപൊത്താതെയും മലിനജലത്തിൽ ചവിട്ടാതെയും എം.സി. റോഡിലെ ബസ് സ്റ്റോപ്പിൽനിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലെത്താൻ കഴിയാത്ത സ്ഥിതിയെന്ന് യാത്രക്കാരുടെ പരാതി. റെയിൽവേ മേൽപ്പാലം വഴി സ്റ്റാൻഡിലേക്ക് എത്തുന്ന ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.</p>
<p>കംഫർട്ട് സ്റ്റേഷനിൽ നിന്നുൾപ്പെടെയുള്ള മലിനജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവുമുണ്ട്. നേരത്തെയും കംഫർട്ട് സ്റ്റേഷനിൽനിന്ന് മലിനജലം ഒഴുകിയതിനെ തുടർന്ന് സ്ഥാപനം ഏറെനാൾ അടച്ചിട്ടിരുന്നു.</p>
<p>നാഗമ്പടം സ്റ്റാൻഡിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുകയും മടങ്ങുകയും ചെയ്യുന്നത് എം.സി. റോഡിൽനിന്ന് റെയിൽവേ മേൽപ്പാലം വഴിയാണ്. ബസ് ലഭിക്കുമോയെന്ന ആശങ്കയിൽ തിരക്കിട്ട് ഓടുന്ന യാത്രക്കാർ പലപ്പോഴും മലിനജലത്തിലൂടെ ചാടിക്കടക്കേണ്ട സ്ഥിതിയിലാണ്. മേൽപ്പാലത്തിൽനിന്ന് ഇറങ്ങി കംഫർട്ട് സ്റ്റേഷനു മുന്നിലൂടെയാണ് സ്റ്റാൻഡിലേക്ക് പോകേണ്ടത്.</p>
<p>കംഫർട്ട് സ്റ്റേഷനു മുന്നിൽ നിർമാണ ആവശ്യത്തിനായി ഇഷ്ടിക കൂട്ടിയിട്ടിരിക്കുന്നതും യാത്രക്കാർക്ക് തടസ്സമാകുന്നുണ്ട്. ഇതിനോടു ചേർന്നാണ് മലിനജലം കെട്ടിക്കിടക്കുന്നത്. പള്ളിയിലെ തിരക്ക് കൂടുതലുള്ള ചൊവ്വാഴ്ചകളിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുന്നതായും പരാതിയുണ്ട്.</p>
<p>സ്റ്റാൻഡിന്റെ മറ്റ് ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ സ്റ്റാൻഡ് മുങ്ങിയതോടെ ചില ഭാഗങ്ങളിലെ മാലിന്യം ഒഴുകിപ്പോയെങ്കിലും മറ്റു ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി. സ്റ്റാൻഡ് കെട്ടിടത്തോടു ചേർന്നുള്ള ഓടകളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.</p>
<p>സ്ലാബുകൾ മാറിക്കിടക്കുന്ന ഭാഗങ്ങളിൽ യാത്രക്കാർ വീഴുന്നതും പതിവാണ്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് റെയിൽവേ മതിലിനോടു ചേർന്ന് മാലിന്യച്ചതുപ്പും രൂപപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിനുള്ളിലും മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതിയുണ്ട്.</p>
<p>വ്യാപാരികൾ സ്വന്തം നിലയിൽ മാലിന്യം നീക്കം ചെയ്യുന്നതൊഴിച്ചാൽ സ്റ്റാൻഡിലെ ശുചീകരണത്തിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മലിനജലവും മാലിന്യവും അടിയന്തരമായി നീക്കം ചെയ്ത് യാത്രക്കാർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മരണശേഷം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി</title>
<link>https://thekeralajournal.com/3404</link>
<guid>https://thekeralajournal.com/3404</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6b5ef304e.jpg" length="85204" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:42:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മരണശേഷം 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാൻ സമ്മതപത്രം നൽകി എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ (NOTTO) ആണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്.</p>
<p>ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം എന്നിവയുൾപ്പെടെ 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയത്. അവയവദാനത്തിന്റെ സന്ദേശം പങ്കുവെച്ച് നിഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.</p>
<p>“എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണം. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക, മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്നവരോടൊപ്പം കൂടുതൽ സമയം നൽകാൻ കഴിയുന്ന കരൾ, ശ്വാസകോശം, ടിഷ്യൂകൾ, മറ്റ് സമ്മാനങ്ങൾ,” എന്നായിരുന്നു നിഷയുടെ കുറിപ്പ്.</p>
<p>“എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ” എന്ന സന്ദേശത്തോടെയാണ് നിഷ അവയവദാനത്തിന്റെ പ്രാധാന്യം പങ്കുവെച്ചത്.</p>]]> </content:encoded>
</item>

<item>
<title>അമ്മയുടെ താലിമാല പൊട്ടിച്ച് പണയംവെച്ചു; മകനും സുഹൃത്തും പിടിയിൽ</title>
<link>https://thekeralajournal.com/3403</link>
<guid>https://thekeralajournal.com/3403</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6ac8ef003.jpg" length="54201" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:39:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് പണയംവച്ച കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.</p>
<p>ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വീടിനുള്ളിൽവച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തായ അൽത്താഫിന്റെ സഹായത്തോടെ മാല ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.</p>
<p>മാല പണയംവച്ച് ലഭിച്ച പണം ഉപയോഗിച്ച് ടോജൻ പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടങ്ങൾ വീട്ടുകയും ചെയ്തു. ശേഷിച്ച തുക മദ്യപിച്ച് ചെലവഴിച്ചതായും പൊലീസ് പറയുന്നു.</p>
<p>ടോജൻ മുമ്പും വീട്ടിൽനിന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>വണ്ടൻമേട്ടിലെ ഇരട്ടക്കൊല: 12 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കോടതി</title>
<link>https://thekeralajournal.com/3402</link>
<guid>https://thekeralajournal.com/3402</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e691c4fd5e.jpg" length="57915" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:32:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 12 വർഷം മുമ്പ് വണ്ടൻമേട്ടിൽ നാടിനെ നടുക്കിയ ഗർഭിണിയായ യുവതിയുടെയും നവജാതശിശുവിന്റെയും കൊലപാതകക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കട്ടപ്പന കടമാക്കുഴി സ്വദേശി മാത്യു ദേവസ്യ (63), തങ്കച്ചൻ, കുറ്റക്കാരനാണെന്ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കും.</p>
<p>2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കടമാക്കുഴിയിലെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ, തോട്ടത്തിലെ തൊഴിലാളിയായ അമ്പിളിയുമായി അടുപ്പത്തിലാവുകയും യുവതി ഗർഭിണിയാകുകയുമായിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതി, അമ്പിളി പ്രസവിച്ചാൽ ഉണ്ടാകാനിടയുള്ള കുടുംബപ്രശ്നങ്ങളും അപമാനവും ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.</p>
<p>കൃത്യദിവസം കട്ടപ്പനയിൽ നിന്ന് പ്ലാസ്റ്റിക് കയറും പടുതയും വാങ്ങിയ പ്രതി ഓട്ടോറിക്ഷയിൽ ആനകുത്തിയിലെത്തി. തുടർന്ന് അമ്പിളിയെ വിജനമായ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന അമ്പിളിയെ കയറുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നീലപടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തിയെന്നാണ് കേസ്.</p>
<p>പിടിയിലാകുമെന്ന ഭയത്തെ തുടർന്ന് പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.</p>
<p>ജനുവരി 14ന് കാപ്പിത്തോട്ടത്തിലെ കുളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിയ പരിശോധനയിലാണ് പടുതയിൽ പൊതിഞ്ഞ നിലയിൽ അമ്പിളിയുടെയും പൊക്കിൾക്കൊടി വേർപെടാത്ത നവജാതശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.</p>
<p>നേരിട്ടുള്ള ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് നിർണായകമായത്. ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും നവജാതശിശുവിന്റെ പിതാവ് പ്രതിയായ മാത്യു ദേവസ്യയാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.</p>
<p>അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച വിധി ഓഗസ്റ്റ് 18ന് കോടതി പ്രഖ്യാപിക്കും.</p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3401</link>
<guid>https://thekeralajournal.com/3401</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e68061d134.jpg" length="76964" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:27:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഫൈനൽ ഇയർ വിദ്യാർഥികൾക്കായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ TCE പ്രതിനിധി ആൽബർട്ട് സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു.</p>
<p>വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചുള്ള അവബോധം നൽകുക, വ്യവസായ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുക, ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന് മാർഗനിർദേശം നൽകുക, പ്ലേസ്‌മെന്റ് അവസരങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>കരിയർ ബോധവത്കരണം, വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ, സ്കിൽ ഡെവലപ്‌മെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തി.കോളേജ് കരിയർ ആൻഡ് പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റർ ജിനിമോൾ മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഗുരുജയന്തി–തിരുവോണാഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ തുടക്കമായി</title>
<link>https://thekeralajournal.com/3400</link>
<guid>https://thekeralajournal.com/3400</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e65f8d791b.jpg" length="88633" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:19:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ചുള്ള ഗുരുജയന്തി–തിരുവോണാഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ തുടക്കമായി.</p>
<p>ജയന്തി ദിനത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി യൂണിയനിലെ 40 ശാഖകളിലെ പ്രവർത്തകരുടെ സമ്മേളനം സംഘടിപ്പിച്ചു. വിവിധ ശാഖകളിൽ നിന്നായി 200ഓളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.</p>
<p>യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു.</p>
<p>സുനിൽകുമാർ പടിയിറമ്മാവിൽ, ഷാജി പള്ളോലിൽ, മനോജ് അപ്പന്താനം, പി.ആർ. രതീഷ്, കെ.കെ. രാജേഷ്, സുധീഷ് വിജയൻ, ഷിജോ കൊഴിഞ്ഞുതാഴെ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അമരാവതിയിൽ റോഡരികിൽ കൂറ്റൻ പൈപ്പുകൾ; കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/3399</link>
<guid>https://thekeralajournal.com/3399</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6559b08e2.jpg" length="104666" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:16:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ കൂറ്റൻ പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.</p>
<p>അമരാവതി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് അമ്മാവാസിമേട് ജലവിതരണ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി എത്തിച്ച പൈപ്പുകളാണ് കുമളി ഒന്നാംമൈലിൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. പൈപ്പുകൾ ഇവിടെ ഇറക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാനോ സുരക്ഷിതമായി ക്രമീകരിക്കാനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.</p>
<p>നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡിന്റെ വശങ്ങൾ പൂർണമായും പൈപ്പുകൾ കൈയടക്കിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്.</p>
<p>തിരക്കേറിയ റോഡിൽ പൈപ്പുകൾ അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്നത് വാഹനാപകടത്തിനും കാൽനടയാത്രക്കാർക്ക് അപകടങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. കരാറുകാരന്റെ അനാസ്ഥക്കെതിരെ നടപടി സ്വീകരിച്ച് പൈപ്പുകൾ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3398</link>
<guid>https://thekeralajournal.com/3398</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e645ceef78.jpg" length="69137" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:12:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജറുമായ ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.</p>
<p>കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു, ബർസാർ റവ. ഫാ. ബെൻസൺ എൻ. ആന്റണി, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. അലൻ അലക്സ്, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവർ സംസാരിച്ചു.</p>
<p>സ്വാശ്രയ വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം വിദ്യാർഥികൾക്കായി കോമേഴ്സ് ക്വിസ് മത്സരവും നടന്നു.</p>
<p>'ക്യാപിറ്റൽ മാർക്കറ്റ്: എ പ്രാക്ടിക്കൽ വ്യൂ' എന്ന വിഷയത്തിൽ ജിമ്മി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>അഞ്ചാമത് ആൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ 16ന്</title>
<link>https://thekeralajournal.com/3397</link>
<guid>https://thekeralajournal.com/3397</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e63de4b134.jpg" length="132012" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:10:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അഞ്ചാമത് ആൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ ഓഗസ്റ്റ് 16ന് വണ്ടൻമേട് അക്വാട്ടിക് സെന്ററിൽ നടക്കും.</p>
<p>കേരള അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായിരുന്ന പരേതരായ കെ. ബാബു, ടി.വി. പങ്കജാക്ഷൻ, അന്തർദേശീയ നീന്തൽ താരമായിരുന്ന വി.ഡി. ശ്രീവിശാഖ് എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.</p>
<p>കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർ, സംസ്ഥാന-കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ദേശീയ-അന്തർദേശീയ നീന്തൽ താരങ്ങൾ, സിവിൽ സർവീസ് നീന്തൽ താരങ്ങൾ എന്നിവരോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നീന്തൽ താരങ്ങളും മത്സരത്തിൽ പങ്കെടുക്കും.</p>
<p>നൂറോളം താരങ്ങൾ പങ്കെടുക്കുന്ന മത്സരം രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിന് മുന്നേ ചെറുനാരങ്ങ വില കുതിക്കുന്നു</title>
<link>https://thekeralajournal.com/3396</link>
<guid>https://thekeralajournal.com/3396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e62cfd5422.jpg" length="519570" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:05:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണം എത്തും മുമ്പേ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി. കഴിഞ്ഞ മാസം കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന ചെറുനാരങ്ങയുടെ വില ഇപ്പോൾ 120 രൂപയായി ഉയർന്നു.</p>
<p>കർണാടകയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതുമാണ് ഇടുക്കിയിലെ വിപണിയെ പ്രധാനമായും ബാധിച്ചത്. കടുത്ത വേനലിനെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.</p>
<p>തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നെത്തുന്ന നാരങ്ങയ്ക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. വലുപ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയുടെ പ്രത്യേകത. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പുളിയങ്കുടി. ജ്യൂസ് വിപണിയിലും ഇതിന് വലിയ ആവശ്യമാണ്.</p>
<p>സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നാരങ്ങയുടെ വിലയിൽ കാര്യമായ വർധനവ് ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നാരങ്ങാവെള്ളത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി.</p>
<p>നാരങ്ങയുടെ വിലവർധന കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കി. ഓണക്കാലത്ത് വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന യൂണിറ്റുകൾക്ക് ഉയർന്ന അസംസ്കൃത വസ്തു വില തിരിച്ചടിയായി. വില വർധിപ്പിച്ചാൽ വിൽപ്പന കുറയുമെന്ന ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ</p>]]> </content:encoded>
</item>

<item>
<title>ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജി ജോർജിന് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/3395</link>
<guid>https://thekeralajournal.com/3395</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e5dd564000.jpg" length="83409" type="image/jpeg"/>
<pubDate>Fri, 14 Aug 2026 05:44:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച ജിജി ജോർജിന് സ്ഥലംമാറ്റത്തെ തുടർന്ന് യാത്രയയപ്പ് നൽകി.</p>
<p>വാർഡ് മെമ്പർ ജോണി പുതിയാപറമ്പിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ് സാബു മാലിയിൽ, റൂറൽ ലൈബ്രറി പ്രസിഡന്റ് ഷെബിൻ തേനമാക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞമ്മച്ചൻ പാറത്തറ, എ.ഡി.എസ് സെക്രട്ടറി ഷീബ ഐക്കര, വാർഡ് കൺവീനർ ബിജു പെരുമനങ്ങാട്ട്, സി.ഡി.എസ് മെമ്പർ സിമി സാബു, സായംപ്രഭ വൈസ് പ്രസിഡന്റ് മോളി പുറത്തെമഠം, ആശാ പ്രവർത്തകരായ ഷീബ പറയാങ്കൽ, ബിന്ദു രാജൻ എന്നിവർ ആശംസകൾ നേർന്നു.</p>
<p>എഴുകുംവയലിന്റെ സ്നേഹോപഹാരം വാർഡ് മെമ്പർ ജോണി പുതിയാപറമ്പിൽ ജിജി ജോർജിന് കൈമാറി. സായംപ്രഭ കെയർഗീവർ ലേഖ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/3394</link>
<guid>https://thekeralajournal.com/3394</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7df4a0041b8.jpg" length="60691" type="image/jpeg"/>
<pubDate>Thu, 13 Aug 2026 22:15:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സണ്ണി മഴുവൻചേരിൽ ,ഇരട്ടയാർ നിര്യാതനായി.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നത് മറച്ചുവയ്ക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി: ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/3393</link>
<guid>https://thekeralajournal.com/3393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dc627bdfd6.jpg" length="60560" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:57:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിദ്യാർത്ഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.</p>
<p>കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോർഡിനേഷൻ കമ്മിറ്റി ജില്ലാ തല ലഹരി വിമുക്ത സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ വിവരം മറച്ചുവയ്ക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.</p>
<p>എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോ ഓണം മേളയ്ക്ക് കോട്ടയത്ത് തുടക്കം</title>
<link>https://thekeralajournal.com/3392</link>
<guid>https://thekeralajournal.com/3392</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dbdafa3ea5.jpg" length="73132" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:22:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഓണവിപണിയെ സജീവമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണം മേളയ്ക്ക് കോട്ടയത്ത് തുടക്കമായി. ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നതെന്ന് മേള ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>പ്രളയബാധിതരെയും ചേർത്തുനിർത്തിയാകും ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ആശ്വാസവും സന്തോഷവും പകരുന്ന രീതിയിലുള്ള ഓണാഘോഷമാണ് ലക്ഷ്യമെന്നും സ്പീക്കർ വ്യക്തമാക്കി.</p>
<p>നാട്ടകം സുരേഷ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം നഗരസഭ വികസനകാര്യ സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ബാബു കപ്പക്കാല, ടോമി വേദഗിരി, ടി.സി. അരുൺ തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുനിസിപ്പൽ സമ്മേളനവും തൊഴിലാളി സംഗമവും നടത്തി</title>
<link>https://thekeralajournal.com/3391</link>
<guid>https://thekeralajournal.com/3391</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dbdb36feed.jpg" length="71964" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:21:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുനിസിപ്പൽ സമ്മേളനവും തൊഴിലാളി സംഗമവും നടത്തി. യൂണിയൻ കൺവീനർ കണ്ണൻ പാലാ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.</p>
<p>തോമസ് ആന്റണി, റ്റിനു തകടിയേൽ, കെ.യു. കുര്യാക്കോസ്, സോണി കുരുവിള, ബിജി മുകളേൽ, മാതാ സന്തോഷ്, എ.റ്റി. ബിനോയി, സി. സാജൻ, വി.വി. ഐസക്, എ.കെ. ഷാജി, സന്തോഷ് വട്ടക്കുന്നേൽ, തങ്കച്ചൻ കുമ്പുങ്കൽ, എ.റ്റി. ബെന്നി, വി.എം. സാബു, സജി കൊട്ടാരമറ്റം, സുനിൽ കൊച്ചുപറമ്പിൽ, ബേബി കുരുവിള, വിനോദ് ജോൺ, കെ.വി. അനൂപ്, തോമസ് ചാക്കോ, രാജേഷ് വട്ടക്കുന്നേൽ, ബെന്നി വെള്ളിയേപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഓണാഘോഷത്തിന് ഓഗസ്റ്റ് 21ന് തുടക്കം; ജില്ലാതല സമാപനം സെപ്റ്റംബർ 5ന്</title>
<link>https://thekeralajournal.com/3390</link>
<guid>https://thekeralajournal.com/3390</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db390107a1.jpg" length="90649" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:37:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും. സെപ്റ്റംബർ 5ന് തൊടുപുഴയിലാണ് ജില്ലാതല സമാപനം.</p>
<p>ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ടിന് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘങ്ങളും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികൾ നടക്കും. മൂന്നാർ, ചെറുതോണി, കുമളി, രാജാക്കാട്, തൊടുപുഴ എന്നിവിടങ്ങളിലായാണ് പ്രധാന പരിപാടികൾ.</p>
<p>ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 21 മുതൽ 31 വരെ ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. ഡാമിൽ പ്രത്യേക പ്രകാശ അലങ്കാരവും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.</p>
<p>ഓണാഘോഷ പരിപാടികളുടെ സംഘാടനത്തിനായി സർക്കാർ 15.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>റോയി കെ. പൗലോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>‘ഓർമ്മകളിൽ ഒരു ഓണം’ ഓണ ആൽബത്തിന്റെ ചിത്രീകരണം അണക്കരയിൽ പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/3389</link>
<guid>https://thekeralajournal.com/3389</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db26621cd0.jpg" length="191542" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര: ഈ ഓണക്കാലത്തെ സംഗീതസാന്ദ്രമാക്കാൻ ‘ഓർമ്മകളിൽ ഒരു ഓണം’ എന്ന ഓണ ആൽബം ഒരുങ്ങുന്നു. ഫ്രണ്ട്സ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ആൽബത്തിന്റെ ചിത്രീകരണം അണക്കരയിൽ പുരോഗമിക്കുകയാണ്.</p>
<p>രാജേഷ് കോട്ടപ്പടി സംവിധാനം ചെയ്യുന്ന ആൽബത്തിൽ അനീഷ് മങ്ങാരം നായകനായും അഞ്ജന എസ്. നായർ നായികയായും എത്തുന്നു. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ആഘോഷനിമിഷങ്ങളും സംഗീതത്തിന്റെയും ദൃശ്യങ്ങളുടെയും സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ആൽബം.</p>
<p>സലിം കോട്ടപ്പടിയാണ് സംഗീതം ഒരുക്കുന്നത്. ഷൈൻ കുമാർ പെരുമ്പാവൂരും അഞ്ചു അജേഷും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷെട്ടി മണി ക്യാമറ കൈകാര്യം ചെയ്യുന്നു. സുധീർ മൂവാറ്റുപുഴ പ്രൊഡക്ഷൻ കൺട്രോളറാണ്. ജയരാജ് കോതമംഗലമാണ് ഓർക്കസ്ട്ര ഒരുക്കുന്നത്.</p>
<p>ഓണത്തിന്റെ നാടൻ സൗന്ദര്യവും മലയാളിയുടെ ഗൃഹാതുരമായ ഓർമ്മകളും മനോഹരമായ സംഗീതത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ‘ഓർമ്മകളിൽ ഒരു ഓണം’ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ആൽബത്തിന്റെ അണിയറ പ്രവർത്തകർ.</p>]]> </content:encoded>
</item>

<item>
<title>പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/3388</link>
<guid>https://thekeralajournal.com/3388</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db093902ea.jpg" length="71785" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:25:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിനിയായ ഹൈമവതിയമ്മയ്ക്കാണ് (84) പരിക്കേറ്റത്.</p>
<p>കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പാലാ–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ആണ് ഹൈമവതിയമ്മയെ ഇടിച്ചത്.</p>
<p>അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വയോധികയെ ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം പാമ്പാടിയിൽ ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി 1984  ൽ സ്ഥാപിച്ച സ്തൂപം തകർന്നു.</title>
<link>https://thekeralajournal.com/3387</link>
<guid>https://thekeralajournal.com/3387</guid>
<description><![CDATA[ കോട്ടയം ബ്യൂറോ :- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7daaf47d6bf.jpg" length="91378" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:01:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം:ഇന്ദിരഗാന്ധിയുടെ ഓർമ്മയ്ക്കായി പാമ്പാടി ടൗണിൽ പോലീസ് സ്റ്റേഷന് മുൻപിലായി കെ കെ റോഡിനു നടുവിൽ സ്ഥാപിച്ചിരുന്ന സ്തൂപം കാറിടിച്ചു തകർന്നു.ഇന്ദിരഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിലാണ് സ്ഥൂപം സ്ഥാപിക്കപ്പെട്ടത്.അയർക്കുന്നം സ്വദേശി ജോസഫ് എന്ന ആളുടെ ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് സ്തൂപം ഇടിച്ചു തകർത്തത്. എത്രയും വേഗം സ്തൂപം പുനസ്ഥാപിക്കണം എന്ന് കോൺഗ്രസ്‌ നേതാക്കൾ ആവശ്യപെടുമ്പോൾ കെ കെ റോഡിൽ ഗതാഗത തടസമുണ്ടാക്കുന്ന സ്തൂപം അവിടെ പുനസ്ഥാപിക്കരുത് എന്ന അഭിപ്രായപെടുന്നവരും ഉണ്ട്. ദേശീയ പാതാ അതോറിറ്റി അധികാരികളും, കോൺഗ്രസ്‌ നേതാക്കളും സ്ഥലത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം റയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രതിക്ഷേധ മാർച്ച്..</title>
<link>https://thekeralajournal.com/3386</link>
<guid>https://thekeralajournal.com/3386</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7da796914b6.jpg" length="150522" type="image/jpeg"/>
<pubDate>Thu, 13 Aug 2026 16:46:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കോട്ടയം</strong>:-പാർലിമെന്റ് മാർച്ചിനായി സിപിഐ ബുക്ക്‌ ചെയ്ത ട്രെയിനുകൾ റെയിൽവേ മന്ത്രാലയം റദാക്കിയതിൽ പ്രതിഷേധിച്ചു സിപിഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞു 3 മണിയ്ക്കു നാഗമ്പടം ബസ്റ്റാന്റ് മൈതാനിയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്കു പ്രധിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു.</p>
<p>സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും, സിപിഐ സംസ്ഥാന സമിതി അംഗങ്ങളായ ഒ പി എ സലാം, അഡ്വ. വി ബി ബിനു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, അഡ്വ.ബിനു ബോസ് തുടങ്ങിയവർ സംസാരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഒരു ലക്ഷം പേരുടെ പാർലമെന്റ് മാർച്ച്; സിപിഐ ബുക്ക് ചെയ്ത ട്രെയിനുകൾ റദ്ദാക്കി</title>
<link>https://thekeralajournal.com/3384</link>
<guid>https://thekeralajournal.com/3384</guid>
<description><![CDATA[ കോട്ടയം ബ്യൂറോ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d8b2e5381c.jpg" length="65777" type="image/jpeg"/>
<pubDate>Thu, 13 Aug 2026 14:45:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p></p>
<p>ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഐ സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ബുക്കു ചെയ്ത ട്രെയിൻ സർവീസുകൾ റദ്ദാക്കി. സെപ്റ്റംബർ 1-നാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വൻ പ്രതിഷേധ പരിപാടി സി പി ഐ ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധം ഭയന്നാണ്   കേന്ദ്രസർക്കാരിന്റെ ഈ നടപടിയെന്ന്  സിപിഐ വൃത്തങ്ങൾ ആരോപിക്കുന്നു.</p>
<p>രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം പ്രവർത്തകരെ ഡൽഹിയിലെത്തിക്കുന്നതിനായി പാർട്ടി ബുക്ക് ചെയ്തിരുന്ന ട്രെയിനുകളാണ് റെയിൽവേ അപ്രതീക്ഷിതമായി റദ്ദാക്കിയത്. പ്രത്യേകിച്ച് ഓഗസ്റ്റ് 29-ന് കേരളത്തിൽ നിന്ന് ഉൾപ്പെടെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രവർത്തകരെ ഡൽഹിയിലെത്തിക്കാൻ നടത്തിയിരുന്ന യാത്രാ ക്രമീകരണങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. സെപ്റ്റംബർ 1-ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് വൻ ജനപങ്കാളിത്തം ഉറപ്പാക്കാനായിരുന്നു സിപിഐയുടെ പദ്ധതി. റദ്ദാക്കലിന്റെ കാരണം സംബന്ധിച്ച് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.</p>
<p>ഇന്ന് വൈകിട്ട് ചേരുന്ന സിപിഐ ദ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വിഷയത്തിൽ കൂടുതൽ വിശദമായ പ്രതികരണം ഉണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കൊല്ലത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3383</link>
<guid>https://thekeralajournal.com/3383</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d4662d1f09.jpg" length="121232" type="image/jpeg"/>
<pubDate>Thu, 13 Aug 2026 09:52:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം: ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്. ഷംനാദിന്റെ മകൻ എസ്. സെയ്ദലി (22) ആണ് മരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7d464d7be66.jpg" alt=""></p>
<p>ബുധനാഴ്ച വൈകിട്ട് 3.30ഓടെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനും ബസ് ബേയ്ക്കും ഇടയിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ഓർഡിനറി ബസ് ചിന്നക്കട ബസ് ബേയിലേക്ക് പ്രവേശിക്കുന്നതിനിടെ സെയ്ദലി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.</p>
<p>ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽപ്പെട്ട സെയ്ദലിയെ പത്ത് മീറ്ററിലധികം ദൂരം ബസ് വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു സെയ്ദലി. അപകടവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ് ഡ്രൈവർക്കെതിരെ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.</p>
<p>അപകടത്തിൽപ്പെട്ട ബസിന്റെ പിന്നിലെ ടയറുകൾ തേഞ്ഞ നിലയിലായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് അധികൃതർ ബസ് വിശദമായി പരിശോധിക്കും.</p>]]> </content:encoded>
</item>

<item>
<title>മലയോര ഹൈവേയിൽ അപകടഭീഷണി: വെള്ളിലാംകണ്ടം കുഴൽപ്പാലത്തിൽ ഭീതിവിതച്ച് വലിയ വിള്ളൽ.</title>
<link>https://thekeralajournal.com/3382</link>
<guid>https://thekeralajournal.com/3382</guid>
<description><![CDATA[ ഇടുക്കി ബ്യൂറോ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d4591ded34.jpg" length="117905" type="image/jpeg"/>
<pubDate>Thu, 13 Aug 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: മലയോര മേഖലയുടെ വികസനക്കുതിപ്പിന് വഴിതുറന്ന കട്ടപ്പന - കുട്ടിക്കാനം റോഡിൽ വെള്ളിലാംകണ്ടം കുഴൽപ്പാലത്തിന് (മൺപാലം) മുകളിൽ രൂപപ്പെട്ട വലിയ വിള്ളൽ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. 'റീബിൽഡ് കേരള' പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ റോഡിന് ഇതിനോടകം തന്നെ വൻ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. എന്നാൽ, നാടിന്റെ യാത്രാദുരിതത്തിന് വലിയ ആശ്വാസമായ ഹൈവേയിലാണ് ഇപ്പോൾ സുരക്ഷാഭീഷണി ഉയർന്നിരിക്കുന്നത്.</p>
<p>​ദിവസം ചെല്ലുന്തോറും വിള്ളലിന്റെ വീതി</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7d459e148c4.jpg" alt=""></p>
<p>വർധിച്ചുവരുന്നത് വൻ അപകടസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. റോഡിന്റെ നിർമ്മാണത്തിൽ സംഭവിച്ച പിഴവുകളേക്കാൾ, മൺപാലത്തിനായി ഉപയോഗിച്ച മണ്ണ് സ്വാഭാവികമായി താഴേക്ക് ഇടിഞ്ഞതാകാം വിള്ളലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അല്ലെങ്കിൽ കനത്ത മഴയെത്തുടർന്ന് റോഡിന് അടിയിലുണ്ടായ ഭൗമചലനങ്ങളോ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളോ ആകാം ഈ തകർച്ചയ്ക്ക് പിന്നിലെന്നും കരുതപ്പെടുന്നു.</p>
<p>​എന്നാൽ റോഡിന്റെ അടിത്തറയിൽ പ്രകടനപരമായ വ്യതിയാനങ്ങൾ സംഭവിച്ചിട്ടും അടിയന്തര ശാസ്ത്രീയ പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ആദ്യം ചെറിയ വിള്ളൽ കണ്ടപ്പോൾ അതിലേക്ക് ടാർ ഉരുക്കിയൊഴിച്ച് മറയ്ക്കുക മാത്രമാണ് ചെയ്തത്. അടിത്തറ ഇളകിയ ഭാഗത്ത് ഉപരിതലത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തുന്നത് കണ്ണിൽ പൊടിയിടലാണെന്നും അത് വലിയ അപകടത്തിന് വഴിവെക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.</p>
<p>​നിലവിൽ വിള്ളലിന്റെ വ്യാപ്തി ഓരോ ദിവസവും കൂടിച്ചെല്ലുകയാണ്. ദിനംപ്രതി നൂറുകണക്കിന് ഭാരവാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വശങ്ങളോട് ചേർന്ന് ഭാരവാഹനങ്ങൾ പോകുമ്പോൾ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞുതാഴാനോ റോഡ് പൂർണ്ണമായി പിളർന്നുമാറാനോ സാധ്യതയേറെയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും കനത്ത മഞ്ഞുള്ള സമയങ്ങളിലും ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടകരമായി മാറിക്കഴിഞ്ഞു.</p>
<p>​അടിയന്തരമായി പൊതുമരാമത്ത്-കെ.ആർ.എഫ്.ബി (KRFB) അധികൃതരും വിദഗ്ധ സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം ശക്തമാകുന്നത്. റോഡിന്റെ അടിത്തറ ബലപ്പെടുത്തി വിള്ളലുകൾ പൂർണ്ണമായി പരിഹരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാവും മലയോര പാത സാക്ഷ്യം വഹിക്കേണ്ടി വരിക.</p>]]> </content:encoded>
</item>

<item>
<title>കെ.പി. പ്രഭാകരൻ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ്: വി.കെ. സന്തോഷ്‌കുമാർ</title>
<link>https://thekeralajournal.com/3381</link>
<guid>https://thekeralajournal.com/3381</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d40f8b1176.jpg" length="69191" type="image/jpeg"/>
<pubDate>Thu, 13 Aug 2026 09:28:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും അച്ചടക്കവും പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ പോരാളിയായിരുന്നു കെ.പി. പ്രഭാകരനെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാർ പറഞ്ഞു.</p>
<p>മുൻമന്ത്രിയും ചെത്തുതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. പ്രഭാകരന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>വിദ്യാർഥിയായിരിക്കെ പൊതുരംഗത്തേക്ക് കടന്നുവന്ന കെ.പി. പ്രഭാകരൻ പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും മുൻനിര നേതാവായി മാറി. ജനപ്രതിനിധി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും സന്തോഷ്‌കുമാർ പറഞ്ഞു.</p>
<p>ഇതിഹാസതുല്യമായ സമരചരിത്രമാണ് കെ.പി. പ്രഭാകരന്റെ തൊഴിലാളി പ്രവർത്തനത്തിനുള്ളതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് വി.ബി. ബിനു പറഞ്ഞു. ചെത്തുതൊഴിലാളികളുടെ ജീവിതത്തിലുണ്ടായ ഓരോ മുന്നേറ്റത്തിലും കെ.പി. പ്രഭാകരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പറഞ്ഞു.</p>
<p>ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ സി.കെ. ആശ, എം.ഡി. ബാബുരാജ്, പി.ജി. ത്രിഗുണസെൻ, ഡി. രഞ്ജിത് കുമാർ, എ.സി. ജോസഫ്, പി.ആർ. ശശി, കെ.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു</title>
<link>https://thekeralajournal.com/3380</link>
<guid>https://thekeralajournal.com/3380</guid>
<description><![CDATA[ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശത്ത് കടലാക്രമണ മുന്നറിയിപ്പ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1bbd16cee.jpg" length="51493" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:50:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം താൽക്കാലികമായി ശമിച്ച മഴ മുന്നറിയിപ്പുകളാണ് ന്യൂനമർദ രൂപീകരണത്തോടെ വീണ്ടും സജീവമായത്.</p>
<p>മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.</p>
<p>തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി കെ.ജി. കോളജ് വിദ്യാർഥികൾ</title>
<link>https://thekeralajournal.com/3379</link>
<guid>https://thekeralajournal.com/3379</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1ac310e10.jpg" length="85210" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: പ്രളയക്കെടുതി നേരിട്ട തിരുവഞ്ചൂർ നീലണ്ടപടി അങ്കണവാടിയിലും സമീപ പ്രദേശങ്ങളിലും പുനരധിവാസ ശുചീകരണ പ്രവർത്തനങ്ങളുമായി പാമ്പാടി കെ.ജി. കോളജിലെ എൻ.സി.സി. കേഡറ്റുകളും എൻ.എസ്.എസ്. വളണ്ടിയർമാരും. മണർകാട് പഞ്ചായത്തിന്റെ പരിധിയിലെ പ്രളയബാധിത മേഖലകളിലാണ് വിദ്യാർഥികൾ സന്നദ്ധസേവനവുമായി രംഗത്തിറങ്ങിയത്.</p>
<p>പ്രളയജലം കയറി ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ അങ്കണവാടിയുടെ ഉൾവശവും പരിസരവും വിദ്യാർഥികൾ കഴുകി വൃത്തിയാക്കി. കുരുന്നുകൾക്ക് സുരക്ഷിതമായി വീണ്ടും അങ്കണവാടിയിലെത്താൻ കഴിയുന്ന വിധത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.</p>
<p>വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച സമീപവാസികളുടെ വീട്ടുപകരണങ്ങളും മറ്റ് സാമഗ്രികളും വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനും ഇറക്കിവയ്ക്കുന്നതിനും വിദ്യാർഥികൾ പൂർണ പിന്തുണ നൽകി.</p>
<p>കെ.ജി. കോളജ് പ്രിൻസിപ്പൽ പ്രഫ. അബു ജോസഫ് സി., എൻ.സി.സി. ഓഫീസർ ലഫ്. റെനിഷ് ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ നമിത ജോർജ്, ആൻ നൈസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.</p>]]> </content:encoded>
</item>

<item>
<title>എം.ജി സർവകലാശാലയിൽ സൗജന്യ തൊഴിൽമേള ഇന്ന് ; 200 ലേറെ ഒഴിവുകൾ</title>
<link>https://thekeralajournal.com/3378</link>
<guid>https://thekeralajournal.com/3378</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1a342afd5.jpg" length="60192" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:43:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും മോഡൽ കരിയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 14ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും.</p>
<p>പ്രമുഖ കമ്പനികളിലായി 200ലേറെ ഒഴിവുകളാണ് തൊഴിൽമേളയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷനായി bit.ly/mccktmaugust14 എന്ന ലിങ്ക് ഉപയോഗിക്കാം.</p>
<p>ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് തൊഴിൽമേള നടക്കുന്ന ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.</p>
<p>ഉദ്യോഗാർഥികൾ ഓഗസ്റ്റ് 14ന് രാവിലെ 10ന് സർവകലാശാലാ ക്യാമ്പസിലുള്ള മോഡൽ കരിയർ സെന്ററിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>അരനൂറ്റാണ്ട് പിന്നിട്ട് ചപ്പാത്ത് പാലം; കൂട്ടിക്കലിൽ പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമാകുന്നു</title>
<link>https://thekeralajournal.com/3377</link>
<guid>https://thekeralajournal.com/3377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1997e4938.jpg" length="99295" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:40:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടിക്കൽ: നിരവധി പ്രളയങ്ങളെയും വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗവുമായ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.</p>
<p>ചെറുതും വലുതുമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് ചപ്പാത്ത് പാലം ഇതുവരെ അതിജീവിച്ചത്. 2021ൽ കൂട്ടിക്കൽ മേഖലയിലുണ്ടായ മഹാപ്രളയത്തിൽ നിരവധി പാലങ്ങൾ തകർന്നപ്പോഴും ചപ്പാത്ത് പാലം പിടിച്ചുനിന്നു. എന്നാൽ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും തകരുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെ വലിയ തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിന്റെ തൂണുകളിൽ വന്നടിഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് ഇവ നീക്കം ചെയ്തെങ്കിലും തുടർന്നുണ്ടായ മഴയിൽ വീണ്ടും തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിനടിയിൽ അടിഞ്ഞുകൂടി.</p>
<p>ഉയരം കുറഞ്ഞ പാലത്തിൽ പത്തോളം തൂണുകളാണുള്ളത്. ശക്തമായ ഒഴുക്കിനൊപ്പം എത്തുന്ന തടികളും മാലിന്യങ്ങളും തൂണുകളിൽ തങ്ങിനിൽക്കുന്നത് ഒഴുക്കിന് തടസ്സമാകുകയും പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇതോടെ ശക്തമാണ്.</p>
<p>അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ നിലവിലെ അവസ്ഥയും പ്രദേശത്തെ നിരന്തരമായ വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് ചപ്പാത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാലം അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കര ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3376</link>
<guid>https://thekeralajournal.com/3376</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d18f7d7226.jpg" length="157772" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:38:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് തകർന്നുണ്ടായ നിരവധി കുഴികൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതമാകുന്നു. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയിലാണ് ബസുകൾ കടന്നുപോകുന്ന ഭാഗത്തെ കോൺക്രീറ്റ് പ്രതലം കൂടുതൽ തകർന്നത്.</p>
<p>കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർണമായി തകർന്നതോടെ ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. ഉയർന്നുനിൽക്കുന്ന കമ്പികൾ ബസുകളുടെ ടയറുകൾക്ക് ഭീഷണിയാകുന്നതായും ബസ് ജീവനക്കാർ പറയുന്നു.</p>
<p>മലിനജലം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് കുഴികൾ ഒഴിവാക്കി കടന്നുപോകാനും കഴിയാത്ത സ്ഥിതിയാണ്. ദിവസവും നൂറുകണക്കിന് ബസുകൾ കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.</p>
<p>സ്റ്റാൻഡിനുള്ളിലെ കുഴികൾ ഗർത്തങ്ങളായി മാറിയിട്ടും അവ അടയ്ക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കുകയും കുഴികൾ അടയ്ക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കർക്കടകവാവ് ബലിതർപ്പണം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ തിരക്ക്</title>
<link>https://thekeralajournal.com/3375</link>
<guid>https://thekeralajournal.com/3375</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1603555fb.jpg" length="92142" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:25:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ജനസഹസ്രങ്ങളാണ് പിതൃപുണ്യം തേടി വിവിധ കേന്ദ്രങ്ങളിലെത്തിയത്. എള്ള്, പൂവ്, ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് സമർപ്പിച്ച് പ്രണാമമർപ്പിച്ച ശേഷം വിശ്വാസികൾ ജലാശയങ്ങളിൽ മുങ്ങിനിവർന്നു. തുടർന്ന് ക്ഷേത്രദർശനം നടത്തിയാണ് മടങ്ങിയത്.</p>
<p>ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പല ക്ഷേത്രങ്ങളിലും കർക്കടകവാവിനോടനുബന്ധിച്ച് പ്രത്യേക പൂജകളും തിലഹവനവും പിതൃനമസ്‌കാരവും ഉൾപ്പെടെയുള്ള വഴിപാടുകളും നടന്നു.</p>
<p>വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകൾ</p>
<p>എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിൽ രാവിലെ അഞ്ചിന് മേൽശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശേഷാൽ പൂജകൾ, പിതൃനമസ്‌കാരം, തിലഹവനം എന്നിവയും നടന്നു.</p>
<p>കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രക്കടവിൽ പ്രത്യേക സൗകര്യങ്ങളും പിതൃശാന്തിക്കും പിതൃദോഷപരിഹാരത്തിനുമുള്ള വഴിപാടുകൾക്കായി അധിക കൗണ്ടറുകളും ഒരുക്കിയിരുന്നു. ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദമൂട്ടും ഏർപ്പെടുത്തി.</p>
<p>അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 5.30 മുതൽ ബലിതർപ്പണം നടന്നു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.</p>
<p>അടിമാലി ശാന്തിഗിരി ശ്രീമഹേശ്വരക്ഷേത്രത്തിൽ രാവിലെ ആറിന് ബലിതർപ്പണവും വിശേഷാൽ പൂജകളും ആരംഭിച്ചു. മേൽശാന്തി പ്രശാന്ത് ഗോപാൽ മുഖ്യകാർമികത്വം വഹിച്ചു. 6.30ന് ഗണപതിഹോമവും 7.30 മുതൽ തിലഹവനവും നടന്നു. ക്ഷേത്രം വക ഓഡിറ്റോറിയത്തിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p>കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ മേൽശാന്തി രതീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലും തൊപ്പിപ്പാള ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ഷാജൻ തന്ത്രിയുടെ കാർമികത്വത്തിലും ചടങ്ങുകൾ നടന്നു.</p>
<p>മൂലമറ്റം ശാഖയിൽ കെ.കെ. കുമാരൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ അഞ്ചിന് ബലിതർപ്പണം നടന്നു. അടിമാലി മാങ്കടവ് ദേവീക്ഷേത്രത്തിലും രാവിലെ ആറിന് ബലിതർപ്പണത്തിനും വിശേഷാൽ പൂജകൾക്കുമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p>ഇടുക്കി ശ്രീധർമശാസ്താദേവി ഗുരുദേവക്ഷേത്രത്തിൽ എ.എസ്. മഹേന്ദ്രൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30ന് ബലിതർപ്പണം നടന്നു. ബിനു പൂവള്ളിമഠം ശാന്തിയുടെ നേതൃത്വത്തിൽ പിതൃനമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകളും നടത്തി.</p>
<p>കോടിക്കുളം അഞ്ചക്കുളം ശ്രീമഹാദേവീക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. കരിമണ്ണൂർ ശാഖ ഗുരുമന്ദിരത്തിൽ രാവിലെ ആറിന് ബലിതർപ്പണം ആരംഭിച്ചു. നമസ്‌കാരം, കുടുംബാർച്ചന, ഗുരുപൂജ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം കഞ്ഞി വിതരണവും നടത്തി.</p>
<p>തൊമ്മൻകുത്ത് നാല്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ തിരുവനന്തപുരം ശ്രീമംഗലം രാജീവ് പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ ആറിന് ബലിതർപ്പണം നടന്നു. ഭക്തർക്കായി ഔഷധക്കഞ്ഞിയും ഒരുക്കിയിരുന്നു. കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വരക്ഷേത്രത്തിൽ രാവിലെ അഞ്ചിന് കർക്കടകവാവ് ബലിതർപ്പണം നടന്നു.</p>
<p>കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രത്തിൽ രാവിലെ 6.30നും പടി കോടിക്കുളം തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ മുതലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. പിതൃനമസ്‌കാരം, അടച്ചുനമസ്‌കാരം, തിലഹവനം, നമസ്‌കാരം ഊട്ട്, പിൻവിളക്ക് തുടങ്ങിയ വിവിധ പിതൃപൂജകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തേനി–എരുമേലി റെയിൽപാത പരിഗണനയിൽ; ഇടുക്കിക്ക് പ്രതീക്ഷ</title>
<link>https://thekeralajournal.com/3374</link>
<guid>https://thekeralajournal.com/3374</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d14f83d688.jpg" length="67387" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:21:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട്ടിലെ തേനിയെയും ശബരിമലയെയും ബന്ധിപ്പിച്ച് എരുമേലി വരെ റെയിൽപാത ഒരുക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയതോടെ ഇടുക്കിക്ക് പ്രതീക്ഷ. തേനി എം.പി. തങ്കതമിഴ് ശെൽവന്റെയും പി. ഗണപതി രാജ്കുമാറിന്റെയും ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.</p>
<p>കഴിഞ്ഞ വർഷം തേനി–എരുമേലി റെയിൽപാതയുടെ സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഏകദേശം 95 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്‌ഗേജ് പാതയ്ക്കായി ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്നതിനാൽ പരിസ്ഥിതി അനുമതിയാണ് പ്രധാന കടമ്പ.</p>
<p>ശബരിമല തീർത്ഥാടകർക്ക് വലിയ നേട്ടം</p>
<p>പാത യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും. നിലവിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പ്രധാനമായും റോഡ് മാർഗമാണ് ശബരിമലയിലെത്തുന്നത്. റെയിൽ കണക്ടിവിറ്റി ലഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര സാധ്യമാകും.</p>
<p>മധുര മീനാക്ഷി ക്ഷേത്രം, പളനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ പള്ളി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും പാത പ്രയോജനപ്പെടും.</p>
<p>വ്യാപാര-വിനോദസഞ്ചാര മേഖലകൾക്ക് കുതിപ്പ്</p>
<p>തേനി–എരുമേലി റെയിൽപാത യാഥാർഥ്യമായാൽ ഇടുക്കിയുടെ വ്യാപാര, വിനോദസഞ്ചാര മേഖലകൾക്കും വലിയ നേട്ടമുണ്ടാകും. തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, രാമക്കൽമേട്, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.</p>
<p>ഇടുക്കിയിലെ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിലെ വിപണികളിലെത്തിക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് എത്തിക്കുന്നതിനും റെയിൽപാത സഹായകമാകും. തിരുപ്പൂർ, ഈറോഡ് മേഖലകളിൽനിന്ന് പീരുമേട്, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജോലിക്കായി എത്തുന്ന തൊഴിലാളികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും.</p>
<p>മുമ്പ് ഡിണ്ടിഗൽ–കുമളി റെയിൽപാതയ്ക്കും ഡിണ്ടിഗൽ–ലോവർക്യാമ്പ് പാതയ്ക്കുമായി സർവേ നടപടികൾ നടന്നിരുന്നു. 2012ൽ ഡിണ്ടിഗൽ–ലോവർക്യാമ്പ് റെയിൽപാതയുടെ സർവേയും പുരോഗതിയും നടന്നെങ്കിലും പിന്നീട് തേനി–ബോഡിനായ്ക്കന്നൂർ റെയിൽപാതയാണ് യാഥാർഥ്യമായത്. പുതിയ നീക്കം യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടനത്തിനൊപ്പം ഇടുക്കിയുടെ സമഗ്ര വികസനത്തിനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>നിർമ്മലാസിറ്റി ജങ്ഷനിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി</title>
<link>https://thekeralajournal.com/3373</link>
<guid>https://thekeralajournal.com/3373</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d13ace9aed.jpg" length="162159" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:15:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിർമ്മലാസിറ്റി ജങ്ഷനിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് മിൽമ പ്ലാന്റിലേക്കുള്ള റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫിനോട് ചേർന്ന് അരയടി ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.</p>
<p>നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ പിഴുതുമാറ്റി. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.</p>
<p>സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷിജു ദാമോദരൻ, പ്രിവന്റീവ് ഓഫീസർമാരായ ഡെനിസൺ ജോസ്, എ.ഡി. ജയ്സൺ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സമ്മാന മേശ’യുമായി KROSS ഡയാലിസിസ് സെന്റർ; ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം</title>
<link>https://thekeralajournal.com/3372</link>
<guid>https://thekeralajournal.com/3372</guid>
<description><![CDATA[ പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c845c5535f.jpg" length="83649" type="image/jpeg"/>
<pubDate>Wed, 12 Aug 2026 20:04:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനായി KROSS ഡയാലിസിസ് സെന്റർ ‘സമ്മാന മേശ’ എന്ന പേരിൽ പുതിയ സാമൂഹിക സേവന പദ്ധതിക്ക് തുടക്കമിട്ടു.പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു</p>
<p>ഡയാലിസിസ് മുറിക്ക് സമീപം പ്രത്യേകം സജ്ജീകരിക്കുന്ന ‘സമ്മാന മേശ’യിൽ സന്മനസ്സുള്ള വ്യക്തികൾക്കും സംഘടനകൾക്കും ആവശ്യമായ സാധനങ്ങൾ സംഭാവനയായി എത്തിക്കാം. ഭക്ഷ്യകിറ്റുകൾ, പലചരക്ക് സാധനങ്ങൾ, ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, പുതിയ വസ്ത്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.</p>
<p>KROSS ഡയാലിസിസ് സെന്ററിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യാനുസരണം ‘സമ്മാന മേശ’യിൽനിന്ന് സാധനങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം. സഹായം ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കി, സ്വീകരിക്കുന്നവരുടെ ആത്മാഭിമാനവും സ്വാഭിമാനവും സംരക്ഷിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.</p>
<p>‘ആവശ്യമുള്ളവർക്ക് ആവശ്യമായത് എടുക്കാം; കഴിയുന്നവർക്ക് കഴിയുന്ന സാധനങ്ങൾ എത്തിക്കാം’ എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാനം. വീടുകളിൽ അധികമായി ഉള്ളതും എന്നാൽ ഉപയോഗയോഗ്യവുമായ വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ, പലചരക്ക് വസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ‘സമ്മാന മേശ’യിലേക്ക് സംഭാവന ചെയ്യാം എന്നതാണ് പദ്ധതിയുടെ ആശയം.</p>
<p>ഡയാലിസിസ് രോഗികളുടെ കുടുംബങ്ങൾക്ക് ദൈനംദിന ജീവിതച്ചെലവുകളിൽ ചെറിയൊരു ആശ്വാസമെങ്കിലും നൽകുന്നതിനൊപ്പം സമൂഹത്തിലെ സഹജീവിസ്നേഹവും പങ്കുവെക്കൽ മനോഭാവവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>റോഡില്ല; ഇടമലക്കുടിയിൽ ഇന്നും രോഗികൾക്ക് കാട്ടുവഴിയിലൂടെ ദുരിതയാത്ര</title>
<link>https://thekeralajournal.com/3371</link>
<guid>https://thekeralajournal.com/3371</guid>
<description><![CDATA[ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ചുമന്നത്  4 കിലോമീറ്റർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c81c1c4d2a.jpg" length="157438" type="image/jpeg"/>
<pubDate>Wed, 12 Aug 2026 19:53:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അടിസ്ഥാന യാത്രാസൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വീണ്ടും പ്രദേശവാസികൾക്ക് കാട്ടുവഴിയിലൂടെ കിലോമീറ്ററുകളോളം ചുമക്കേണ്ടിവന്നു. കൂടലാർകുടി സ്വദേശിയായ മലയപ്പനെയാണ് രോഗബാധിതനായതിനെ തുടർന്ന് നാട്ടുകാർ കമ്പുവടിയിൽ തുണികെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്.</p>
<p>അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിയെ വാഹനത്തിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് കമ്പുവടിയിൽ തുണികെട്ടി അതിൽ രോഗിയെ ഇരുത്തി ഏകദേശം നാല് കിലോമീറ്ററോളം കാട്ടുവഴിയിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്നു.</p>
<p>കാടും ദുർഘടമായ പാതകളും താണ്ടിയാണ് രോഗിയുമായി സംഘം ആനക്കുളം ഭാഗത്തെ പ്രധാന റോഡിലെത്തിയത്. അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് രോഗിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.</p>
<p><strong>നാല് കിലോമീറ്റർ റോഡിനായി വർഷങ്ങളായുള്ള കാത്തിരിപ്പ്</strong></p>
<p>ഇടമലക്കുടിയിലെ വിവിധ കുടികളിൽ താമസിക്കുന്നവർ നേരിടുന്ന യാത്രാദുരിതം വീണ്ടും ചർച്ചയാകുകയാണ് സംഭവത്തോടെ. പ്രദേശത്തേക്ക് ഏകദേശം നാല് കിലോമീറ്റർ റോഡ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി അധികൃതരുടെ മുന്നിൽ ഉന്നയിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>എന്നാൽ ഇതുവരെ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടിവരുമ്പോൾ പോലും വാഹനസൗകര്യം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്.</p>
<p>രോഗിയെ ചുമന്ന് കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ആരോഗ്യപരമായ അടിയന്തരാവസ്ഥകൾ മാത്രമല്ല, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആദിവാസി ജനത നേരിടുന്ന അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.</p>
<p>മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നതിനാൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>‘കേരള’ ഇനി ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി</title>
<link>https://thekeralajournal.com/3370</link>
<guid>https://thekeralajournal.com/3370</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c769131be8.jpg" length="89294" type="image/jpeg"/>
<pubDate>Wed, 12 Aug 2026 19:05:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘Kerala’ എന്നതിൽ നിന്ന് ‘Keralam’ എന്നാക്കി മാറ്റുന്നതിനുള്ള കേരള (Alteration of Name) Bill, 2026 രാജ്യസഭയും പാസാക്കി. ഓഗസ്റ്റ് 11ന് ലോക്‌സഭ പാസാക്കിയ ബില്ലാണ് ഓഗസ്റ്റ് 12ന് രാജ്യസഭ ശബ്ദവോട്ടോടെ അംഗീകരിച്ചത്. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായി.</p>
<p>ഭരണഘടനയുടെ ഒന്നാം പട്ടികയിൽ (First Schedule) രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനത്തിന്റെ പേര് ‘Kerala’ എന്നതിനു പകരം ‘Keralam’ എന്നാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മലയാളത്തിൽ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ‘കേരളം’ എന്ന പേരിന് ഔദ്യോഗിക ഭരണഘടനാ രേഖകളിലും അംഗീകാരം നൽകുക എന്നതാണ് പേരുമാറ്റത്തിന്റെ പ്രധാന ഉദ്ദേശ്യം.</p>
<p><strong>നിയമസഭയുടെ ഏകകണ്ഠമായ ആവശ്യം</strong></p>
<p>സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം കേരള നിയമസഭ നേരത്തേ തന്നെ മുന്നോട്ടുവച്ചിരുന്നു. 2024 ജൂൺ 24ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനോട് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മുമ്പും സമാനമായ പ്രമേയം നിയമസഭ പാസാക്കിയിരുന്നു.</p>
<p>തുടർന്ന് 2026 ഫെബ്രുവരി 24ന് കേന്ദ്ര മന്ത്രിസഭ ‘Kerala’ എന്ന പേര് ‘Keralam’ എന്നാക്കി മാറ്റാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.</p>
<p><strong>ഇനി രാഷ്ട്രപതിയുടെ അംഗീകാരം</strong></p>
<p>ലോക്‌സഭയും രാജ്യസഭയും ബിൽ പാസാക്കിയതോടെ ഇനി രാഷ്ട്രപതിയുടെ അംഗീകാരമാണ് അടുത്ത ഘട്ടം. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്ത ശേഷമാണ് പേരുമാറ്റം ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്.</p>
<p>ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക രേഖകൾ, ഭരണഘടനാ രേഖകൾ, വിവിധ നിയമപരമായ രേഖകൾ, സ്ഥാപനങ്ങളുടെ രേഖകൾ തുടങ്ങിയവയിൽ ‘Kerala’ എന്നതിന് പകരം ‘Keralam’ ഉപയോഗിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടിവരും.</p>
<p><strong>പേരുമാറ്റത്തിന് പിന്നിലെ കാരണം</strong></p>
<p>മലയാളത്തിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിലും ഔദ്യോഗിക ഭരണഘടനാ രേഖകളിലും ‘Kerala’ എന്നാണ് നിലവിലുള്ളത്. ഈ വ്യത്യാസം ഒഴിവാക്കി സംസ്ഥാനത്തിന്റെ തദ്ദേശീയമായ മലയാളപ്പേരായ ‘Keralam’ ഔദ്യോഗികമായി അംഗീകരിക്കണമെന്ന ആവശ്യമാണ് പേരുമാറ്റത്തിന് പിന്നിൽ.</p>
<p>സംസ്ഥാനങ്ങളുടെ പേരുമാറ്റം രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. ഉത്തരാഞ്ചൽ–ഉത്തരാഖണ്ഡ്, ഒറീസ–ഒഡീഷ, ബോംബെ–മുംബൈ, മദ്രാസ്–ചെന്നൈ തുടങ്ങിയ പേരുമാറ്റങ്ങൾക്ക് സമാനമായ രീതിയിലാണ് കേരളത്തിന്റെ പേരുമാറ്റ നടപടിയും മുന്നോട്ടുപോകുന്നത്.</p>
<p><strong>വലിയ ഭരണപരമായ മാറ്റത്തിന് തുടക്കം</strong></p>
<p>പേര് ഔദ്യോഗികമായി മാറുന്നതോടെ സർക്കാർ രേഖകളിലും വിവിധ വകുപ്പുകളുടെ രേഖകളിലും സ്ഥാപനങ്ങളുടെ പേരുകളിലും മാറ്റം വരുത്തേണ്ടിവരും. വാഹന രജിസ്ട്രേഷൻ, സർക്കാർ സർട്ടിഫിക്കറ്റുകൾ, ഔദ്യോഗിക മുദ്രകൾ, വെബ്‌സൈറ്റുകൾ, നിയമരേഖകൾ, വിവിധ കേന്ദ്ര-സംസ്ഥാന ഡാറ്റാബേസുകൾ എന്നിവയിലും ഘട്ടംഘട്ടമായി മാറ്റം വരുത്തേണ്ടിവരും.</p>
<p>അതുകൊണ്ടുതന്നെ, ചരിത്രപരവും ഭാഷാപരവുമായ പ്രാധാന്യത്തിനൊപ്പം വലിയ ഭരണപരമായ നടപടിക്രമങ്ങൾക്കും ചെലവിനും പേരുമാറ്റം വഴിവെക്കും.</p>
<p>പാർലമെന്റിന്റെ ഇരുസഭകളും ബിൽ അംഗീകരിച്ചതോടെ കേരളത്തിന്റെ ഔദ്യോഗിക പേര് ‘Keralam’ എന്നാക്കാനുള്ള നിയമനടപടിയിലെ നിർണായക ഘട്ടമാണ് പൂർത്തിയായത്. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനും തുടർന്ന് നിയമം പ്രാബല്യത്തിൽ വരുന്നതിനുമാണ് കാത്തിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനം: AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് ആദരവ്</title>
<link>https://thekeralajournal.com/3369</link>
<guid>https://thekeralajournal.com/3369</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c6dac5219b.jpg" length="99420" type="image/jpeg"/>
<pubDate>Wed, 12 Aug 2026 18:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: പ്രളയബാധിത ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിനെ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ആദരിച്ചു.</p>
<p>സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. എൻ. വാസവൻ ആദരവ് നൽകി. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബാബു രാഗമാലിക, എം. എം. മാഹീൻ, വിനീഷ് പി. എസ്. എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.</p>
<p>ചടങ്ങിൽ ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയിക് സി. തോമസ്, പൂഞ്ഞാർ നിയോജകമണ്ഡലം മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ദുരന്തമുഖങ്ങളിലെ കാവലാളുകൾക്ക് ആദരം</title>
<link>https://thekeralajournal.com/3368</link>
<guid>https://thekeralajournal.com/3368</guid>
<description><![CDATA[ ടീം റെസ്ക്യൂ ഫോഴ്സ് കേരളയെ ആദരിച്ച് സിപിഐഎം–ഡിവൈഎഫ്ഐ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c485c6deef.jpg" length="102061" type="image/jpeg"/>
<pubDate>Wed, 12 Aug 2026 15:48:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: നാടിനെ വിറപ്പിച്ച ദുരന്തനിമിഷങ്ങളിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് സിപിഐഎം–ഡിവൈഎഫ്ഐ സംയുക്ത ആദരം.</p>
<p>സന്നദ്ധ സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി നിയാസ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ മുൻ മന്ത്രി വി. എൻ. വാസവനിൽ നിന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി.</p>
<p>പ്രകൃതിദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഭയമില്ലാതെ മുന്നിട്ടിറങ്ങി നിരവധി ജീവനുകളും ജീവിതങ്ങളും സംരക്ഷിച്ച റെസ്ക്യൂ ഫോഴ്സ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ചടങ്ങിൽ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപകടകരമായ മരങ്ങൾ നീക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ ധർണ</title>
<link>https://thekeralajournal.com/3367</link>
<guid>https://thekeralajournal.com/3367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c1dbf6a2dc.jpg" length="126634" type="image/jpeg"/>
<pubDate>Wed, 12 Aug 2026 12:46:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ പഞ്ചായത്തിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മയും മകളും പഞ്ചായത്ത് ഓഫീസിൽ ധർണ നടത്തി.</p>
<p>മാട്ടുകട്ട വില്ലേജ് പടിക്കൽ പന്തപാട്ട് വീട്ടിൽ മറിയാമ്മ കോശിയും മകൾ കൊച്ചുമോളുമാണ് പ്രതിഷേധിച്ചത്. മറിയാമ്മ താമസിക്കുന്ന ഷെഡിനോട് ചേർന്നുള്ള അയൽവാസിയുടെ പറമ്പിലെ അഞ്ചോളം റബ്ബർ മരങ്ങളും മുള്ളുമുരിക്കുകളും ഏത് സമയത്തും കടപുഴകി വീഴാവുന്ന നിലയിലാണ്. മരങ്ങളുടെ അടിവേരുകൾ ഇളകിയ നിലയിലും പിന്നിലെ മൺതിട്ട ഇടിഞ്ഞ നിലയിലുമാണെന്ന് മറിയാമ്മ പറയുന്നു.</p>
<p>അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുകയോ ചില്ലകൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്കും പരാതി നൽകി. പരാതി പരിഗണിച്ച കളക്ടർ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പരാതി.</p>
<p>ഇതോടെയാണ് മറിയാമ്മയും മകളും പഞ്ചായത്ത് ഓഫീസിനുള്ളിൽ ധർണ നടത്തിയത്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ആദ്യം ഇവർ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല.</p>
<p>തുടർന്ന് വ്യാഴാഴ്ച ഇരുകക്ഷികളെയും പഞ്ചായത്തിലേക്ക് വിളിച്ചുവരുത്തി. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഭവനരഹിത-ഭൂരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി. ഇതോടെയാണ് മറിയാമ്മയും മകളും സമരം അവസാനിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>വൈക്കം മറവൻതുരുത്തിൽ എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’; 76 ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ</title>
<link>https://thekeralajournal.com/3366</link>
<guid>https://thekeralajournal.com/3366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bfb9eed171.jpg" length="385573" type="image/jpeg"/>
<pubDate>Wed, 12 Aug 2026 10:20:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി മറവൻതുരുത്ത് ചുങ്കം ഭാഗത്ത് നടത്തിയ റെയ്ഡിൽ 76 ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. 405 ഗ്രാം തൂക്കം വരുന്ന 76 ലഹരി മിഠായികൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.</p>
<p>എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സൈജു ഡി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്യാംകുമാർ എസ്., അഭിലാഷ് കെ.എം., വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സുമിതാമോൾ പി.എസ്., സബിത കെ.കെ., സിയാദ് എസ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുൻ മന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു</title>
<link>https://thekeralajournal.com/3365</link>
<guid>https://thekeralajournal.com/3365</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bed5195a58.jpg" length="50922" type="image/jpeg"/>
<pubDate>Wed, 12 Aug 2026 09:19:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് (50) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.</p>
<p>പാലക്കാട് ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടി വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് ഇവിടെ പൊതുദർശനത്തിന് വെക്കും.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്തിന് പുതിയ അഡീഷണൽ എസ്.പി.; ആറ് ഡിവൈ.എസ്.പിമാർക്കും നിയമനം</title>
<link>https://thekeralajournal.com/3364</link>
<guid>https://thekeralajournal.com/3364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bdbcc18a22.jpg" length="89850" type="image/jpeg"/>
<pubDate>Wed, 12 Aug 2026 08:04:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ജില്ലയ്ക്ക് പുതിയ അഡീഷണൽ എസ്.പി.യായി കെ. സജീവ് നിയമിതനായി. ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി പുതിയതായി നിയമിതരായ ആറ് ഡിവൈ.എസ്.പിമാരും ചുമതലയേറ്റു.</p>
<ul>
<li>ബിജു വി.എസ്. — DCRB ഡിവൈ.എസ്.പി.,</li>
<li>പ്രമോദ് സി.ആർ. — സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.,</li>
<li>ശ്രീജിത്ത് യു. — നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.,</li>
<li>അനീഷ് കെ.ജി. — കോട്ടയം ഡിവൈ.എസ്.പി.,</li>
<li>രാജേഷ് കെ.എൻ. — വൈക്കം ഡിവൈ.എസ്.പി.,</li>
<li>റിജോ പി. ജോസഫ് — കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.</li>
</ul>
<p>എന്നിവരാണ് പുതിയതായി ചുമതലയേറ്റത്.</p>]]> </content:encoded>
</item>

<item>
<title>വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തള്ളിയത് മുൻ സർക്കാരിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് വനംമന്ത്രി</title>
<link>https://thekeralajournal.com/3363</link>
<guid>https://thekeralajournal.com/3363</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bcb6a5fda8.jpg" length="120906" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:55:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ തള്ളിയതിന് കാരണം കഴിഞ്ഞ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ തട്ടിപ്പാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>രാജ്യത്തെ നിയമങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്ന് മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനംമന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇ.എസ്.എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അതേസമയം, പെരിയാർ കടുവാസങ്കേതത്തിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ പെരിയകുളം എം.എൽ.എയുടെ നേതൃത്വത്തിൽ തമിഴ്നാട് സംഘം ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തെ മന്ത്രി നിസാരവത്കരിച്ചു.</p>
<p>മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഗൂഗിളിലൂടെ പോലും ലഭിക്കുന്ന കാലത്ത് തമിഴ്നാടിന്റെ പാട്ടഭൂമിയിൽ നിന്ന് ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ജീവൻ രക്ഷിച്ചു; പുരസ്‌കാരത്തുകയും ചികിത്സയ്ക്കായി നൽകി: നന്മയുടെ മാതൃകയായി അച്ഛനും മകനും</title>
<link>https://thekeralajournal.com/3362</link>
<guid>https://thekeralajournal.com/3362</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bc9fcd6b7c.jpg" length="65617" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:48:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റോഡപകടത്തിൽപ്പെട്ട അപരിചിതന്റെ ജീവൻ രക്ഷിച്ച അച്ഛനും 12 വയസുകാരനായ മകനും ലഭിച്ച പുരസ്‌കാരത്തുക മുഴുവൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നൽകി. വണ്ണപ്പുറം പുതുപ്പറമ്പിൽ ബേബിയും മകൻ ആൽഫ്രഡുമാണ് മനുഷ്യത്വത്തിന്റെ മാതൃകയായത്.</p>
<p>2025 നവംബർ 16ന് രാത്രി വണ്ടമറ്റം ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് റോഡരികിൽ ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന തൊടുപുഴ സ്വദേശി റെജികുമാറിനെ ഇരുവരും കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റെജികുമാറിനെ പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.</p>
<p>റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏർപ്പെടുത്തിയ ‘രാഹ്-വീർ’ പദ്ധതിയുടെ ഭാഗമായി ബേബിക്കും ആൽഫ്രഡിനും 25,000 രൂപയുടെ പുരസ്‌കാരം ലഭിച്ചു.</p>
<p>കാളിയാർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. എന്നാൽ ലഭിച്ച 25,000 രൂപയുടെ മുഴുവൻ പുരസ്‌കാരത്തുകയും റെജികുമാറിന്റെ ചികിത്സയ്ക്കായി നൽകുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>അപകടത്തെ തുടർന്ന് ജോലി ചെയ്യാനാകാതെ സാമ്പത്തിക പ്രയാസം നേരിടുന്ന റെജികുമാറിന്റെ അവസ്ഥ മനസിലാക്കിയായിരുന്നു ബേബിയുടെ തീരുമാനം. “ജീവനേക്കാൾ വലുതല്ല മറ്റൊന്നും. ഈ തുക അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഉപകരിക്കട്ടെ” എന്ന ബേബിയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരെയും നാട്ടുകാരെയും കണ്ണുനനയിച്ചു.</p>
<p>ഒരു ജീവൻ രക്ഷിച്ചതിനൊപ്പം, അപകടത്തിൽപ്പെട്ട കുടുംബത്തിന് താങ്ങാവുകയും ചെയ്ത ബേബിയുടെയും ആൽഫ്രഡിന്റെയും പ്രവർത്തനം സ്വാർത്ഥത നിറഞ്ഞ കാലത്ത് നന്മയുടെയും മനുഷ്യത്വത്തിന്റെയും വലിയ സന്ദേശമായി.</p>
<p>കാളിയാർ സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ഇരുവരുടെയും മാതൃകാപരമായ ഇടപെടലിനെ അഭിനന്ദിച്ചു.</p>
<p>ചടങ്ങിൽ എസ്.ഐ. ബിജു വർഗീസ്, പൊലീസ് ഉദ്യോഗസ്ഥരായ പി.പി. നിഷാദ്, ജയേഷ് ഭാസ്‌കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോൾ, യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
<link>https://thekeralajournal.com/3361</link>
<guid>https://thekeralajournal.com/3361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bc8ee961c9.jpg" length="153652" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:44:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വകുപ്പിന്റെ നേതൃത്വത്തിൽ 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.</p>
<p>രണ്ട് ചൈൽഡ് ഹോമുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗിനുള്ള നോട്ടീസ് നൽകി. എട്ട് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും അഞ്ച് സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചു.</p>
<p>എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഒരു കേസിൽ അഡ്‌ജുഡിക്കേഷൻ നടപടിക്ക് ശുപാർശയും ചെയ്തു.</p>
<p>ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയവയിൽ കണ്ടെത്തുന്ന പ്രധാന നിയമലംഘനം നിരോധിത കൃത്രിമ നിറങ്ങൾ ചേർക്കുന്നതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത ഭക്ഷണം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.</p>
<p>ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങൾ ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം വ്യാപാരികൾ പൂർണമായും ഒഴിവാക്കണം. ചിപ്സ് വാങ്ങുമ്പോൾ അമിതമായ മഞ്ഞനിറം കാണുന്നുണ്ടോ എന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദേശിച്ചു. സാധാരണയിലധികം മഞ്ഞനിറമുള്ള ചിപ്സിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം.</p>
<p>ചിപ്സ് വാങ്ങുമ്പോൾ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കൾ ശീലമാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. കൃത്രിമ നിറം ചേർത്ത ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് ഉപഭോക്താക്കൾ നിലപാട് സ്വീകരിച്ചാൽ ഇത്തരം പ്രവണതകൾക്ക് മാറ്റം വരുത്താൻ സാധിക്കും.</p>]]> </content:encoded>
</item>

<item>
<title>സോമൻ ടി.വി. ഇടുക്കി ജില്ലാ പ്രോജക്ട് കോ&#45;ഓർഡിനേറ്ററായി ചുമതലയേറ്റു</title>
<link>https://thekeralajournal.com/3360</link>
<guid>https://thekeralajournal.com/3360</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b42b8772d0.jpg" length="129785" type="image/jpeg"/>
<pubDate>Tue, 11 Aug 2026 21:11:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സമഗ്ര ശിക്ഷാ കേരള (SSK) ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററായി (DPC) കമ്പ്യൂട്ടർ അധ്യാപകനും ACT ഇടുക്കി ജില്ലാ പ്രസിഡന്റുമായ സോമൻ ടി.വി. ചുമതലയേറ്റു.</p>
<p>സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമുള്ള സുപ്രധാന ഭരണനിർവഹണ ചുമതലയാണ് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടേത്.</p>
<p>കമ്പ്യൂട്ടർ അധ്യാപക സമൂഹത്തിന് അഭിമാനകരമായ നേട്ടമാണ് സോമൻ ടി.വിയുടെ പുതിയ ചുമതല. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി പാലാ അൽഫോൻസാ കോളേജ്</title>
<link>https://thekeralajournal.com/3359</link>
<guid>https://thekeralajournal.com/3359</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b1ae06aaf9.jpg" length="82077" type="image/jpeg"/>
<pubDate>Tue, 11 Aug 2026 18:21:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: വിദേശ വിനോദസഞ്ചാരികൾക്കായി സംഘടിപ്പിച്ച ടൂറിസ്റ്റ് എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിലെത്തിയ 33 അംഗ ഇറ്റാലിയൻ സംഘത്തിന് പാലാ അൽഫോൻസാ കോളേജിൽ കലാവിരുന്നൊരുക്കി. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>ഫാദർ മൈക്കിൾ വട്ടപലത്തിന്റെയും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാർത്ഥികൾ തിരുവാതിര, മാർഗംകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ പാരമ്പര്യ കലാരൂപങ്ങൾ ഇറ്റാലിയൻ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.</p>
<p>കലാവിരുന്നിന്റെ സമാപനത്തിൽ ഇറ്റാലിയൻ സംഘം കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കുമായി ഒരു ഇറ്റാലിയൻ ഗാനം ആലപിച്ചു. കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത ആസ്വദിച്ച സംഘം ഗാനത്തിലൂടെ തങ്ങളുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>താന്നിമൂട്–തേവാരമെട്ട് റോഡിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ ഗതാഗത നിരോധനം</title>
<link>https://thekeralajournal.com/3358</link>
<guid>https://thekeralajournal.com/3358</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b132926162.jpg" length="70640" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:48:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: താന്നിമൂട്–കോമ്പയാർ–തേവാരമെട്ട് പി.ഡബ്ല്യു.ഡി റോഡിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ ഗതാഗതം പൂർണമായി നിരോധിക്കും. താന്നിമൂടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി 48 പടി ഭാഗത്തെ വെള്ളക്കെട്ടുള്ള വളവിൽ ഇന്റർലോക്കിങ് ടൈൽ വിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.</p>
<p>ഓഗസ്റ്റ് 13 വ്യാഴാഴ്ച മുതൽ 15 ശനിയാഴ്ച വരെയാണ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>
<p>ഈ ദിവസങ്ങളിൽ വാഹനങ്ങൾ താഴെപ്പറയുന്ന ബദൽ മാർഗങ്ങൾ ഉപയോഗിക്കണം:</p>
<p>🔹 താന്നിമൂടിൽ നിന്ന് കോമ്പയാറിലേക്ക്:</p>
<p>താന്നിമൂട് → മുണ്ടിയെരുമ → കോമ്പയാർ</p>
<p>🔹 കോമ്പയാറിൽ നിന്ന് നെടുങ്കണ്ടത്തേക്ക്:</p>
<p>കോമ്പയാർ → മുണ്ടിയെരുമ → താന്നിമൂട്</p>
<p>റോഡ് നിർമാണ പ്രവർത്തനങ്ങളുമായി സഹകരിച്ച് വാഹനയാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ: മന്ത്രി എൻ. ഷംസുദ്ദീൻ</title>
<link>https://thekeralajournal.com/3357</link>
<guid>https://thekeralajournal.com/3357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b0e30646a8.jpg" length="83562" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:27:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവതോന്മുഖവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഡിജിറ്റൽ സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമപദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പല സ്കൂളുകളിലും കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ സൗകര്യങ്ങളും മികച്ച ഇന്റർനെറ്റ്, വൈഫൈ കണക്റ്റിവിറ്റിയും ലഭ്യമല്ല. നഗര-ഗ്രാമ മേഖലകളിലെ ഈ അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി വ്യക്തമാക്കി.</p>
<p>ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും അതിവേഗം വളരുന്ന സാഹചര്യത്തിൽ ഇവയെ ഹൈസ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന അറിവ് നൽകുന്നതിനുമായി ‘എറൈസ്’ പദ്ധതി നടപ്പാക്കുന്നുണ്ട്.</p>
<p>കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി ആരംഭിച്ച ‘അക്വാഫിറ്റ്’ പദ്ധതിയും മന്ത്രി വിശദീകരിച്ചു. ഒരു നീന്തൽക്കുളം കേന്ദ്രീകരിച്ച് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിൽനിന്നുള്ള കുട്ടികളെ പഞ്ചായത്തിന്റെ സഹകരണത്തോടെ എത്തിച്ച് പരിശീലകരുടെ നേതൃത്വത്തിൽ നീന്തൽ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇത്തരത്തിലുള്ള വിദ്യാഭ്യാസ നിക്ഷേപങ്ങളുടെ പ്രയോജനം നിരവധി തലമുറകൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയുടെ നേട്ടം അഭിമാനകരമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു</p>]]> </content:encoded>
</item>

<item>
<title>ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തി മനുഷ്യ&#45;വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി ഷിബു ബേബി ജോൺ</title>
<link>https://thekeralajournal.com/3356</link>
<guid>https://thekeralajournal.com/3356</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b0d4096292.jpg" length="158958" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:23:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കാടിനെക്കുറിച്ച് ആദിവാസി സമൂഹത്തിനുള്ള പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വനസംരക്ഷണത്തിനും പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ആദിവാസി സമൂഹത്തോളം കാടിനെ അടുത്തറിയുന്ന മറ്റൊരു വിഭാഗമില്ലെന്നും അവരുടെ അറിവുകൾ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.</p>
<p>വനം വകുപ്പ് ആവിഷ്‌കരിച്ച ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായി മന്നാൻ, പളിയ ഊരുകളിലെ നിവാസികളുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ ഓരോ ഊരിലും നേരിട്ടെത്തി മനസ്സിലാക്കി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>കുമളി ഇക്കോ ടൂറിസം വികസനത്തിനായി 50 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും, ഇതിൽ മുടങ്ങിക്കിടക്കുന്ന ടൈഗർ മ്യൂസിയം പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം പദ്ധതികളുമായി ആദിവാസി സമൂഹത്തെ കൂടുതൽ ബന്ധപ്പെടുത്തി അവർക്ക് സ്ഥിരമായ വരുമാനമാർഗങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ രേഖപ്പെടുത്തി സംരക്ഷിക്കണം. വനസംരക്ഷണവും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ആദിവാസി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വൈൽഡ്‌ലൈഫ് ബോർഡിൽ ആദ്യമായി ആദിവാസി സമൂഹത്തിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മന്നാൻ സമൂഹത്തിലെ രാമൻ രാജ മന്നാനും നിലമ്പൂർ ചോലനായ്ക്ക സമൂഹത്തിലെ വിനോദും ബോർഡിൽ അംഗങ്ങളായിട്ടുണ്ട്.</p>
<p>കുടിവെള്ളം, റോഡ്, വഴിവിളക്ക്; പരിഹാരം കാണും</p>
<p>ഊരുകളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഊരുകളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. മുളയുടെ ലഭ്യതക്കുറവ് മൂലം ചങ്ങാടങ്ങൾ നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യബന്ധന ഇ.ഡി.സി.കൾക്ക് ഫൈബർ ബോട്ടുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തേക്കടിയിൽ വിവിധ ഇ.ഡി.സി.കളിലൂടെ നിലവിൽ 200ഓളം പേർക്ക് താൽക്കാലിക തൊഴിലും 43 പേർക്ക് വാച്ചർ തസ്തികയിൽ സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മനുഷ്യ-വന്യജീവി സംഘർഷം മേഖലയിൽ കുറഞ്ഞുവരുന്നതായും ഇ.ഡി.സി.കൾ രൂപീകരിച്ചതോടെ ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഇല്ലാതായതായും മന്നാൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഷാജി പനയൻ, ബിജു ടി. എന്നിവർ പറഞ്ഞു. വാച്ചർ നിയമനത്തിൽ വനിതകളെയും പരിഗണിക്കണമെന്ന് സുനിത ആവശ്യപ്പെട്ടു. കോവിൽമല ടൂറിസം പദ്ധതി നടപ്പാക്കണമെന്നും കോഴിമല രാജാവ് രാമൻ രാജ മന്നാൻ ആവശ്യപ്പെട്ടു.</p>
<p>പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, ഡി.എഫ്.ഒ ലക്ഷ്മി, വിവിധ ഇ.ഡി.സി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>പരിസ്ഥിതി പ്രവർത്തകനും വനസംരക്ഷകനുമായ അരുവിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 15 സ്വാശ്രയ സംഘങ്ങൾ നടത്തുന്ന വൻ ധൻ വികാസ് കേന്ദ്രയുടെ വർക്ക്‌ഷോപ്പും മന്ത്രി സന്ദർശിച്ചു. മന്നാക്കുടിയിൽ പരമ്പരാഗത പാട്ടും പളനിക്കുടിയിൽ പളനി നൃത്തവും അവതരിപ്പിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് തേക്കടി ബാംബൂ ഗ്രോവിൽ വിവിധ ഇ.ഡി.സി. അംഗങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തി.</p>
<p>നിലവിൽ 164 കുടുംബങ്ങളിലായി 450 പേർ പളിയ ഊരുകളിലും 357 കുടുംബങ്ങളിലായി 1,266 പേർ മന്നാൻ ഊരുകളിലും താമസിക്കുന്നുണ്ട്. വനവിഭവ ശേഖരണം, മത്സ്യബന്ധനം, കുരുമുളക് കൃഷി തുടങ്ങിയ പരമ്പരാഗത ഉപജീവനമാർഗങ്ങളോടൊപ്പം ഇ.ഡി.സി. പ്രവർത്തനങ്ങളിലൂടെയും ടൂറിസം മേഖലയിലൂടെയും ഇവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിടുന്നതാണ് സർക്കാരിന്റെ സമീപനം.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി</title>
<link>https://thekeralajournal.com/3355</link>
<guid>https://thekeralajournal.com/3355</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b012632046.jpg" length="92530" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:32:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കനത്ത മഴയ്ക്കിടയിലും നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മലനിരകളിൽ പൂത്തു തുടങ്ങിയ നീലക്കുറിഞ്ഞിപ്പൂക്കൾ കാണാൻ നിരവധി പേരാണ് എത്തുന്നത്.</p>
<p>സാധാരണയായി 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana) മൂന്നാറിലെ വിവിധ മേഖലകളിൽ  പൂത്തുനിൽക്കുകയാണ്. നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇപ്പോൾ പൂക്കൾ കാണപ്പെടുന്നത്.</p>
<p>മഴ ശക്തമായതോടെ മലയോര മേഖലകളിലേക്കുള്ള യാത്രയിൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>
<p>അതേസമയം, നീലക്കുറിഞ്ഞി കാണാനെത്തുന്നവർ പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും പൂക്കൾ നുള്ളുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർഥിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെയും പ്രകൃതിസൗന്ദര്യം സംരക്ഷിച്ചും കുറിഞ്ഞി വസന്തം ആസ്വദിക്കണമെന്നാണ് നിർദേശം.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് വീണ്ടും തകർന്നു വീണു</title>
<link>https://thekeralajournal.com/3354</link>
<guid>https://thekeralajournal.com/3354</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7affd483602.jpg" length="353009" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ കെട്ടിടത്തിലെ സീലിംഗിന്റെ കൂടുതൽ ഭാഗം തകർന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.</p>
<p>കഴിഞ്ഞ ദിവസവും ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. തുടർന്ന് ജീവനക്കാർ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.</p>
<p>അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഓഫീസ് അടിയന്തരമായി സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് വീണ്ടും തകർന്നു വീണു</title>
<link>https://thekeralajournal.com/3353</link>
<guid>https://thekeralajournal.com/3353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7affd483602.jpg" length="353009" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ കെട്ടിടത്തിലെ സീലിംഗിന്റെ കൂടുതൽ ഭാഗം തകർന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.</p>
<p>കഴിഞ്ഞ ദിവസവും ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. തുടർന്ന് ജീവനക്കാർ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.</p>
<p>അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഓഫീസ് അടിയന്തരമായി സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ; ബുക്കിങ് 400 കടന്നേക്കും</title>
<link>https://thekeralajournal.com/3352</link>
<guid>https://thekeralajournal.com/3352</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7afefebed7f.jpg" length="103098" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:22:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചിങ്ങമാസം പിറക്കുന്നതോടെ ഗുരുവായൂരിൽ വിവാഹത്തിരക്ക് വർധിക്കുന്നു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.</p>
<p>വിവാഹം ബുക്ക് ചെയ്യാനുള്ള അവസരം ഓഗസ്റ്റ് 23 വരെ ലഭ്യമായതിനാൽ എണ്ണം 400 കടന്നേക്കുമെന്നാണ് ദേവസ്വം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളാണ് ഇതുവരെ ഗുരുവായൂരിലെ ഒരു ദിവസത്തെ റെക്കോർഡ്.</p>
<p>വിവാഹ ബുക്കിങ്ങുകളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ നിലവിലുള്ള നാല് വിവാഹ മണ്ഡപങ്ങൾക്ക് പുറമെ അഞ്ച് മണ്ഡപങ്ങൾ കൂടി സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ഗുരുവായൂർ ദേവസ്വം. തിരക്ക് നിയന്ത്രിക്കുന്നതിനും വിവാഹ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനുമുള്ള ക്രമീകരണങ്ങളും ദേവസ്വം ഏർപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു</title>
<link>https://thekeralajournal.com/3351</link>
<guid>https://thekeralajournal.com/3351</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ae0cfd906b.jpg" length="114519" type="image/jpeg"/>
<pubDate>Tue, 11 Aug 2026 14:14:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ: പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും ആണവ ശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും.</p>
<p>1935 ജനുവരി 18ന് തൃശൂർ കിരാലൂരിലാണ് എം.പി. പരമേശ്വരൻ ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. 1957 മുതൽ 1975 വരെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ചു. </p>
<p>തുടർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. കേരളത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച അദ്ദേഹം, ശാസ്ത്രപ്രവർത്തനങ്ങൾ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിനായി All India People's Science Network രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. </p>
<p>മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ശാസ്ത്ര-വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ആണവശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതി തുടങ്ങിയ വിവിധ വിഷയങ്ങളിൽ എഴുതി. ദേശീയ സാക്ഷരതാ പ്രസ്ഥാനത്തിന്റെ വളർച്ചയിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.</p>
<p>മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലയിലും എം.പി. പരമേശ്വരൻ ശ്രദ്ധേയനായിരുന്നു. അദ്ദേഹം മുന്നോട്ടുവച്ച ‘നാലാം ലോക സിദ്ധാന്തം’ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലും സിപിഎമ്മിലും വലിയ സൈദ്ധാന്തിക ചർച്ചകൾക്ക് വഴിവെച്ചു. പാർട്ടി നേതൃത്വവുമായി ഉണ്ടായ സൈദ്ധാന്തിക അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2004ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു.</p>
<p>വൈജ്ഞാനിക സാഹിത്യത്തിനും ശാസ്ത്രപ്രചാരണത്തിനുമുള്ള സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2022ലെ പ്രഥമ കേരളശ്രീ പുരസ്കാരം ലഭിച്ച അദ്ദേഹം, അനാരോഗ്യത്തെ തുടർന്ന് ചടങ്ങിൽ പങ്കെടുക്കാനാകാതിരുന്നതിനാൽ പുരസ്കാരം പിന്നീട് അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സമ്മാനിച്ചത്.</p>
<p>എ.കെ.ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ വേഷത്തിലും എം.പി. പരമേശ്വരൻ അഭിനയിച്ചിരുന്നു. ശാസ്ത്രവും സാമൂഹിക ചിന്തയും ജനകീയമാക്കുന്നതിൽ ജീവിതം സമർപ്പിച്ച ബഹുമുഖ പ്രതിഭയുടെ വിയോഗം കേരളത്തിന്റെ വൈജ്ഞാനിക-സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം നഗരത്തിൽ എം.ഡി.എം.എ വേട്ട; 8 ഗ്രാം പിടികൂടി</title>
<link>https://thekeralajournal.com/3350</link>
<guid>https://thekeralajournal.com/3350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ad72633d0b.jpg" length="56069" type="image/jpeg"/>
<pubDate>Tue, 11 Aug 2026 13:32:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നഗരത്തിൽ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തട്ടുകടയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ നിന്നാണ് 8 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.</p>
<p>മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ കാവുംകൽ അമറുദ്ധീൻ, മുഹമ്മദ് നിസാർ, നിസാർ വി. സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.</p>
<p>സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>ഓൺലൈൻ ഗെയിമിന് പിന്നാലെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി; പ്ലസ് ടു വിദ്യാർഥിയെ കാണാതായി</title>
<link>https://thekeralajournal.com/3349</link>
<guid>https://thekeralajournal.com/3349</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ad68768878.jpg" length="48757" type="image/jpeg"/>
<pubDate>Tue, 11 Aug 2026 13:30:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ: ഓൺലൈൻ ഗെയിമിന് അടിമപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ് ടു വിദ്യാർഥി വീടുവിട്ടതായി പരാതി. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർഥിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.</p>
<p>വിദ്യാർഥിയുടേതെന്ന് കരുതുന്ന കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം അവിടെ കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുള്ളത്.</p>
<p>സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/3348</link>
<guid>https://thekeralajournal.com/3348</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794107b3fcb.jpg" length="66343" type="image/jpeg"/>
<pubDate>Tue, 11 Aug 2026 07:24:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, മെയിന്റനൻസ്, മറ്റ് വൈദ്യുതി വകുപ്പ് ജോലികൾ എന്നിവയെ തുടർന്ന് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 11, ചൊവ്വ) വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പള്ളിക്കത്തോട്: കാക്കത്തോട്, അരുവിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കൂരോപ്പട: ഡി.പി. ഇറക്ഷൻ വർക്കിന്റെ ഭാഗമായി ചെന്നാമറ്റം നമ്പർ 1, ചെന്നാമറ്റം നമ്പർ 2, പുളിമൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>തെങ്ങണ: അഴകാത്തുപടി, ഓവേലിൽപടി, വഴിപ്പടി, കുറുമ്പനാടം, പുന്നാംചിറ, പുന്നക്കുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി: റിസേർച്ച്, സ്വാമിക്കവല, യുവരശ്മി, ചാലച്ചിറ, മലകുന്നം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>രാമപുരം: കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പള്ളി, കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി: സ്പേയ്സർ ഇടുന്ന ജോലിയുടെ ഭാഗമായി കുളത്തുങ്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>മണർകാട്: ശങ്കരശ്ശേരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും കാലായിപ്പടി, വട്ടവേലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.</p>
<p>ഭരണങ്ങാനം: ചിറ്റന്നാനപ്പാറ, വളഞ്ഞങ്ങാനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പാലാ: അറ്റകുറ്റപ്പണിയുടെ ഭാഗമായി പ്രസാദ് റോഡ്, പരിപ്പിൽക്കടവ്, പാലംപുരയിടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി: സിംഹാസനപ്പള്ളി, ഐരുമല, കുന്നേൽവളവ്, മാക്കൽപ്പടി, പി.ടി.എം, ഓന്തുരുട്ടി, ഐ.ഐ.എം.സി, ആർ.ഐ.ടി, പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം പാറമട, കന്നുകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലിയുടെ ഭാഗമായി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും വെയിൽ കാണുംപാറ ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലിയുടെ ഭാഗമായി ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.</p>
<p>പള്ളം: പാക്കിൽ ടെമ്പിൾ, ഓഫീസ്, മേലേടം ടവർ, ബുക്കാന നമ്പർ 2 ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>ചങ്ങനാശ്ശേരി: ഉദയഗിരി, ഉദയഗിരി ആശുപത്രി, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, സുരേഷ് നഴ്സിങ് ഹോം, അലങ്കാർ, ടൗൺ ഗേറ്റ്, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, എൻ.എസ്.എസ് കോളേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.</p>
<p>ജോലികളുടെ സാഹചര്യമനുസരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുന്ന സമയത്തിൽ നേരിയ വ്യത്യാസം ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടൂർണമെന്റ്</title>
<link>https://thekeralajournal.com/3347</link>
<guid>https://thekeralajournal.com/3347</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a79f79b80a.jpg" length="76530" type="image/jpeg"/>
<pubDate>Tue, 11 Aug 2026 06:55:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വോളിബോൾ ടെക്കിക്കൽ കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7a79ee702dd.jpg" alt=""></p>
<p>ഓഗസ്റ്റ് 16ന് തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം.</p>
<p>പങ്കെടുക്കുന്ന ടീമുകൾ ഓഗസ്റ്റ് 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് ഒരു കളിക്കാരന് 100 രൂപ.കൂടുതൽ വിവരങ്ങൾക്ക്: 9074946055, 9447673338.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ</title>
<link>https://thekeralajournal.com/3346</link>
<guid>https://thekeralajournal.com/3346</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a7504bdea7.jpg" length="68415" type="image/jpeg"/>
<pubDate>Tue, 11 Aug 2026 06:34:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.എസ്.എൽ.സി വിജയിച്ചവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.</p>
<p>അപേക്ഷകർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. അപേക്ഷാ ഫീസ് 100 രൂപ.</p>
<p>അപേക്ഷാ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14.ഫോൺ: 04868-272216</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാ ആറാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ 5ന്</title>
<link>https://thekeralajournal.com/3345</link>
<guid>https://thekeralajournal.com/3345</guid>
<description><![CDATA[ സ്വാഗതസംഘം രൂപീകരിച്ചു; ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a7458dd3f4.jpg" length="78170" type="image/jpeg"/>
<pubDate>Tue, 11 Aug 2026 06:31:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്കാണ് കാൽനട തീർത്ഥാടനം സംഘടിപ്പിക്കുന്നത്.</p>
<p>തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ചെയർമാനും മോൺ. ജോസ് നരിതൂക്കിൽ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയിൽ ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ. ആന്റണി പനച്ചിക്കൽ എന്നിവർ കൺവീനർമാരാണ്. നൂറോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.</p>
<p>പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായ എട്ടുനോമ്പിനോടനുബന്ധിച്ചാണ് തീർത്ഥാടനം നടത്തുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും. ഇടുക്കി രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടനത്തിൽ പങ്കെടുക്കും.</p>
<p>തീർത്ഥാടനം ഉച്ചയോടെ രാജകുമാരി തീർത്ഥാടന ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.</p>
<p>തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി രാജകുമാരിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തീർത്ഥാടകരായി എത്തുന്ന മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യും.</p>
<p>രൂപതയുടെ ആത്മീയ ഉണർവിനും പൊതുസമൂഹത്തിൽ നന്മയുടെ വളർച്ചയ്ക്കും മരിയൻ തീർത്ഥാടനം വഴിയൊരുക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമെന്ന് വാട്ടർ അതോറിറ്റി</title>
<link>https://thekeralajournal.com/3344</link>
<guid>https://thekeralajournal.com/3344</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a697ea56c8.jpg" length="63859" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:45:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം: മലങ്കര ജലാശയത്തിലെ വെള്ളത്തിൽ രാസമാലിന്യം കലർന്നതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കയ്ക്ക് പരിഹാരം. ജലാശയത്തിലെ വെള്ളം പരിശോധനകൾക്ക് ശേഷം ഉപയോഗയോഗ്യമാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.</p>
<p>വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹൈലയർ എന്ന സ്വകാര്യ പ്ലൈവുഡ് സ്ഥാപനത്തിൽ നിന്ന് മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം കലർന്നതായി വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. തുടർന്ന് ജലാശയത്തിലെ വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.</p>
<p>വാട്ടർ അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള അധികൃതർ വിവിധ ഘട്ടങ്ങളിലായി ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ എൻ.ആർ. ഹരി, എക്സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. സജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അനിത, അസിസ്റ്റന്റ് എൻജിനിയർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുട്ടം മാത്തപ്പാറ പമ്പ് ഹൗസിലെത്തി പരിശോധനകൾ നടത്തി.</p>
<p>മലങ്കര ജലാശയത്തിന് പുറമെ കൊല്ലംകുന്ന് ശുദ്ധീകരണ കിണർ, കുടയത്തൂർ, കാഞ്ഞാർ തുടങ്ങിയ വിവിധ ജലസ്രോതസുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡടക്കമുള്ള ഏജൻസികളും സാമ്പിളുകൾ പരിശോധിച്ചു.</p>
<p>അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈലയർ പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ബിസിഎം കോളജിൽ ബീംസ് ഡേ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3343</link>
<guid>https://thekeralajournal.com/3343</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a614e0b52a.jpg" length="107230" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:10:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബിസിഎം കോളജ് ഓട്ടോണമസിലെ പൂർവവിദ്യാർഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തിൽ ബീംസ് ഡേ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ഗായികയുമായ ഡോ. ബിനീത രഞ്ജിത്ത് മുഖ്യാതിഥിയായി.</p>
<p>കോളജിൽ സേവനമനുഷ്ഠിച്ചവരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ചവരെ ചടങ്ങിൽ അനുസ്മരിച്ചു. ബിസിഎം പഠനത്തിന്റെ സുവർണ, രജത ജൂബിലികൾ ആഘോഷിക്കുന്ന 1976, 2001 ബാച്ചുകളിലെ പൂർവവിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.</p>
<p>കലാപരിപാടികൾ, അനുഭവങ്ങൾ പങ്കുവെക്കൽ, വിദ്യാർഥി-അധ്യാപക സംഗമം എന്നിവയും സംഘടിപ്പിച്ചു.</p>
<p>മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട്, ബിസിഎം ബീംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷ ഷാജി, അനുത ഭാസ്കർ, റോസമ്മ ഫിലിപ്പ്, പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വി. തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര, വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ</title>
<link>https://thekeralajournal.com/3342</link>
<guid>https://thekeralajournal.com/3342</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a604969ad6.jpg" length="207319" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:05:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേരെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ആകെ 15 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.</p>
<p>പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് മലയാളി സ്വദേശികൾ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമാനൂർ പേരൂരിനടുത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ച നടന്നത്.</p>
<p>മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ 15 അംഗ സംഘമാണ് ക്യാമ്പിൽ അതിക്രമിച്ച് കയറിയത്. ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ സംഘം പണവും മൊബൈൽ ഫോണുകളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.</p>
<p>ക്യാമ്പിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ലഹരി ഇടപാടുകളിലൂടെ പരിചയപ്പെട്ടവരാണ് കവർച്ചാ സംഘത്തിലുള്ളവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>പിടിയിലായ നാല് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.</p>]]> </content:encoded>
</item>

<item>
<title>മൂന്നിലവ് ചെക്ക് ഡാം പൊളിച്ചുനീക്കണം; വ്യാപാരി കൂട്ടായ്മ പരാതി നൽകി</title>
<link>https://thekeralajournal.com/3341</link>
<guid>https://thekeralajournal.com/3341</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79d20a6df73.jpg" length="97159" type="image/jpeg"/>
<pubDate>Mon, 10 Aug 2026 18:58:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നിലവ്: ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 2021, 2022 വർഷങ്ങളിലെ പ്രളയങ്ങൾക്ക് പിന്നാലെ 2026 ആഗസ്റ്റ് ഒന്നിനും മൂന്നിലവ് ടൗണിൽ വെള്ളം കയറിയത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്.</p>
<p>ശക്തമായ മഴയെത്തുടർന്ന് ടൗണിൽ പത്തടിയോളം ഉയരത്തിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഓരോ പ്രളയത്തിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്.</p>
<p>മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചെക്ക് ഡാം പുഴയിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആരോപണം. ശക്തമായ മഴയിൽ മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന കല്ലും മണലും ചെക്ക് ഡാമിന് സമീപം അടിഞ്ഞുകൂടുന്നതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം ടൗണിലേക്ക് കയറുകയും ചെയ്യുന്നുവെന്നാണ് പരാതി.</p>
<p>നിലവിൽ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മണ്ണും അടിയന്തരമായി നീക്കം ചെയ്യണമെന്നും, ജനജീവിതത്തിന് ദുരിതം സൃഷ്ടിക്കുന്ന ചെക്ക് ഡാം ദുരന്തനിവാരണ നിയമപ്രകാരം പൂർണമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.</p>
<p>ടോമി ജോൺ കുരിശുംപറമ്പിൽ, ബിജു ജോസഫ്, സിബി ജോൺ, പഞ്ചായത്ത് മെമ്പർ ഷെയ്സ് ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ചെക്ക് ഡാമിന്റെ ശാസ്ത്രീയമായ പുനഃപരിശോധന നടത്തി മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മഴ കെടുതി : നാശനഷ്ടം വിലയിരുത്തി എംഎൽഎ യും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും നിർദേശം</title>
<link>https://thekeralajournal.com/3340</link>
<guid>https://thekeralajournal.com/3340</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79cd7bd9e84.jpg" length="179746" type="image/jpeg"/>
<pubDate>Mon, 10 Aug 2026 18:39:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം നാട്ടകം സുരേഷ് എം.എൽ.എ വിലയിരുത്തി. ദുരിതബാധിതർക്കും കർഷകർക്കും നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.</p>
<p>കുമരകം ചീപ്പുങ്കലിൽ നിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്കുമൊപ്പമായിരുന്നു സന്ദർശനം. പുഴകളിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ വേമ്പനാട്ടുകായലിൽ അടിഞ്ഞുകൂടിയ എക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സംഘം പരിശോധിച്ചു.</p>
<p>കുമരകം, ആർപ്പൂക്കര, അയ്മനം മേഖലകളിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജലനിരപ്പിന് മുകളിലേക്കു വരെ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.</p>
<p>തുടർന്ന് അയ്മനം പഞ്ചായത്തിലെ വെള്ളത്തിനടിയിലായ നെൽപ്പാടശേഖരങ്ങൾ സംഘം നേരിട്ട് സന്ദർശിച്ചു. ചീപ്പുങ്കൽ–കല്ലുങ്കത്ര തോടിന്റെയും മണിയാപറമ്പ് തോടിന്റെയും ഇരുകരകളിലുമുള്ള ജനങ്ങളുടെ ദുരിതാവസ്ഥ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഹരികുമാറും ആനന്ദ് പഞ്ഞിക്കാരനും എം.എൽ.എയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.</p>
<p>അയ്മനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വി.കെ.വി. തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി കൃഷിനാശമുണ്ടായത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി.</p>
<p>അയ്മനത്ത് 622 ഹെക്ടർ സ്ഥലത്തെ ഒരു മാസം മുമ്പ് വിതച്ച നെൽകൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. മേനോൻകരി പാടം വിതയ്ക്കുന്നതിനായി ഒരുക്കിയിരുന്നെങ്കിലും ഇവിടെ കിളിർപ്പിച്ച വിത്തും ഉപയോഗശൂന്യമായി.</p>
<p>ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി തുടങ്ങിയ പാടശേഖരങ്ങളിലും കൃഷിനാശമുണ്ടായി. ചൂരത്തറയിൽ ഒരു മാസം മുമ്പ് വിതച്ചതും കേളകരിയിൽ രണ്ടാഴ്ച മുമ്പ് വിതച്ചതുമായ നെൽകൃഷിയാണ് നശിച്ചത്.</p>
<p>മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് വിശദീകരിച്ചു. കൃഷിനാശത്തിൽ നിന്ന് മേഖലയെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വി.കെ.വി. പാടശേഖര സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തിൽ കർഷകർ എം.എൽ.എയ്ക്ക് നിവേദനം നൽകി.</p>
<p>കാട്ടുകരി ചുഴലിക്കുഴിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നു. വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നഷ്ടപരിഹാര നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർക്കിടക വാവുബലി: അയ്യപ്പൻകോവിൽ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും</title>
<link>https://thekeralajournal.com/3339</link>
<guid>https://thekeralajournal.com/3339</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bc826869b.jpg" length="100804" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:26:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.</p>
<p>മുൻവർഷങ്ങളിൽ ശരാശരി 5,000ത്തോളം ഭക്തരാണ് വാവുബലി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നത്. നിലവിൽ ജലനിരപ്പ് കുറവാണെങ്കിലും ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.</p>
<p>ഫയർഫോഴ്‌സും പൊലീസും സംയുക്ത പരിശോധന നടത്തി സുരക്ഷിതമായ ബലിതർപ്പണ മേഖലകൾ മുൻകൂട്ടി അടയാളപ്പെടുത്തും. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 50 പൊലീസുകാരെ പ്രദേശത്ത് നിയോഗിക്കും. പീരുമേട്, കട്ടപ്പന ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തും.</p>
<p>ചെറിയ പാലത്തിൽ വെള്ളം കയറിയാൽ ക്ഷേത്രത്തിലേക്കുള്ള ഏക മാർഗം തൂക്കുപാലമായതിനാൽ ഭക്തരെ കൂട്ടത്തോടെ പ്രവേശിപ്പിക്കാതെ നിയന്ത്രിത അളവിൽ മാത്രമേ കടത്തിവിടൂ. പുഴയിലെ ഒഴുക്ക് പെട്ടെന്ന് ശക്തമായാൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ബലിതർപ്പണ സൗകര്യം ഒരുക്കും.</p>
<p>പുഴയും പരിസരവും മലിനമാകാതിരിക്കാൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മാലിന്യസംസ്‌കരണ സംവിധാനവും ഏർപ്പെടുത്തും.</p>
<p>ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും കർശനമായി പാലിക്കണമെന്ന് എ.ഡി.എം മിനി കെ. ജോൺ നിർദേശിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എന്‍. ഷംസുദ്ദീന്‍</title>
<link>https://thekeralajournal.com/3338</link>
<guid>https://thekeralajournal.com/3338</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bbdbd56b6.jpg" length="86164" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:24:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a79bbef63a3b.jpg" alt=""></p>
<p>ആഗ്രഹിച്ച വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്ക് സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള തുല്യതാ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്താം. തുടര്‍ന്ന് വിവിധ സര്‍വകലാശാലകളിലെ റഗുലര്‍, വിദൂര ഡിഗ്രി കോഴ്‌സുകളില്‍ പഠനം തുടരാനും അവസരമുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>തൊടുപുഴ ഉത്രം റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ 38കാരനായ വി.എം. മണികണ്ഠനെ സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്ത് ഇടുക്കി ജില്ലയിലെ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പ്രചാരണ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു.</p>
<p>ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ CHC&#45;യിൽ അസിസ്റ്റന്റ് സർജനായി; ഡോ. ശരണ്യ മോഹന് നിയമനം</title>
<link>https://thekeralajournal.com/3337</link>
<guid>https://thekeralajournal.com/3337</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bb3f3852a.jpg" length="69644" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:21:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പട്ടികവർഗ വിഭാഗത്തിൽനിന്നും മികച്ച നേട്ടം കൈവരിച്ച് ഡോക്ടറായി സേവനരംഗത്തേക്ക് എത്തിയ ഡോ. ശരണ്യ മോഹന് സർക്കാർ ആരോഗ്യവകുപ്പിൽ നിയമനം. ഇടുക്കി ജില്ലയിലെ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് അഭിമാനമായി മാറിയാണ് ഡോ. ശരണ്യ മോഹൻ ഉപ്പുതറ CHC ആശുപത്രിയിലെ അസി. സർജനായി നിയമനം നേടിയത്.</p>
<p>പട്ടികവർഗ വിഭാഗത്തിൽനിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ ആരോഗ്യ സേവന രംഗത്തേക്ക് പ്രവേശിക്കുന്ന അപൂർവ നേട്ടമാണ് ഡോ. ശരണ്യ കൈവരിച്ചിരിക്കുന്നത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കാനും മാതൃകയാകാനും നിയമനം വഴിയൊരുക്കും. ജില്ലാ കലക്ടർ ഉൾപ്പെടെ ശരണ്യയുടെ ഈ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു</title>
<link>https://thekeralajournal.com/3336</link>
<guid>https://thekeralajournal.com/3336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79ad468341e.jpg" length="131183" type="image/jpeg"/>
<pubDate>Mon, 10 Aug 2026 16:21:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയെ തുടർന്ന് മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്നാണ് വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. മഴയും കാലാവസ്ഥയും സംബന്ധിച്ച മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് ടീം റെസ്ക്യൂ ഫോഴ്സ് കേരള : മൂന്ന് കുടുംബങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ വഴി</title>
<link>https://thekeralajournal.com/3335</link>
<guid>https://thekeralajournal.com/3335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a799e0a4a425.jpg" length="93909" type="image/jpeg"/>
<pubDate>Mon, 10 Aug 2026 15:16:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തീക്കോയി: ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുത്ത് പൂർവസ്ഥലത്ത് സ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള. തീക്കോയി ചാത്തപുഴയിലെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ദിവസങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ മഴയിലും കുത്തൊഴുക്കിലും പൂർണമായും ഒലിച്ചുപോയത്.</p>
<p>പാലം തകർന്നതോടെ മൂന്ന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ദുരിതത്തിലായ കുടുംബങ്ങളുടെ വിവരം അറിഞ്ഞതിനെ തുടർന്ന് ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഇരുപതോളം വരുന്ന സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തി.</p>
<p>കുത്തൊഴുക്കിൽപ്പെട്ട് മാറ്റപ്പെട്ട പാലം കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ച ശേഷം മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് പാലം പഴയ സ്ഥാനത്ത് തിരികെ സ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ സാഹചര്യങ്ങളും അവഗണിച്ചായിരുന്നു സന്നദ്ധപ്രവർത്തകരുടെ രക്ഷാദൗത്യം.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനവും പുനഃസ്ഥാപന പ്രവർത്തനങ്ങളും.</p>
<p>ദുരന്തമുഖങ്ങളിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങൾക്ക് സഹായമെത്തിക്കുന്ന സംഘടനയുടെ പ്രവർത്തനം മൂന്ന് കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമായി. പ്രളയത്തിൽ നഷ്ടപ്പെട്ട യാത്രാമാർഗം പുനഃസ്ഥാപിച്ചതോടെ ദിവസങ്ങളായി ഒറ്റപ്പെട്ടുകിടന്ന കുടുംബങ്ങൾക്ക് വീണ്ടും പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തുറന്നു.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടയിലും ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരില്ല; മണിക്കൂറുകൾ കാത്ത് രോഗികൾ</title>
<link>https://thekeralajournal.com/3334</link>
<guid>https://thekeralajournal.com/3334</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a799a0098b56.jpg" length="72307" type="image/jpeg"/>
<pubDate>Mon, 10 Aug 2026 14:59:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിയ സമയത്തും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതായാണ് പരാതി.</p>
<p>പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യത്തിലും ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.</p>
<p>മന്ത്രിയുടെ സന്ദർശനത്തിനിടെയാണ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത സംബന്ധിച്ച പരാതികൾ ഉയർന്നത്. എന്നാൽ സംഭവത്തിൽ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചില്ലെന്നാണ് ആരോപണം.</p>
<p>ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ഗ്യാസ് സബ്‌സിഡി മുടങ്ങാം; എൽപിജി e&#45;KYC ഓഗസ്റ്റ് 16നകം പൂർത്തിയാക്കണം</title>
<link>https://thekeralajournal.com/3333</link>
<guid>https://thekeralajournal.com/3333</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79989e4b435.jpg" length="85628" type="image/jpeg"/>
<pubDate>Mon, 10 Aug 2026 14:53:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്നവരും ഗാർഹിക നിരക്കിൽ എൽപിജി സിലിണ്ടർ വാങ്ങുന്നവരും ശ്രദ്ധിക്കുക. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി (e-KYC) നടപടികൾ ഓഗസ്റ്റ് 16, 2026നകം പൂർത്തിയാക്കണമെന്നാണ് എണ്ണക്കമ്പനികളുടെ അറിയിപ്പ്. സമയപരിധിക്കുള്ളിൽ പരിശോധന പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി ആനുകൂല്യം നഷ്ടപ്പെടാനും ഗാർഹിക നിരക്കിൽ സിലിണ്ടർ ലഭിക്കുന്നതിൽ തടസ്സം നേരിടാനും സാധ്യതയുണ്ട്.</p>
<p>ഇതിനകം ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് എണ്ണക്കമ്പനികൾ മൊബൈൽ സന്ദേശങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് ഇ-കെവൈസി പൂർത്തിയാകുന്നതുവരെ അറിയിച്ചിട്ടുള്ള ഗാർഹിക നിരക്കിൽ സിലിണ്ടർ ലഭിക്കില്ലെന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അറിയിപ്പുകളിൽ വ്യക്തമാക്കുന്നത്. ചില വിതരണക്കാരുടെ ഭാഗത്തുനിന്ന് ബുക്കിങ്ങിലും വിതരണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p><strong>എന്തിനാണ് ഇ-കെവൈസി?</strong></p>
<p>ഗ്യാസ് കണക്ഷനുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക, അർഹരായ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുക, ആധാർ അടിസ്ഥാനത്തിലുള്ള തിരിച്ചറിയൽ സ്ഥിരീകരിക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>പ്രത്യേകിച്ച് സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) സംവിധാനത്തിൽ അർഹതയുള്ള ഉപഭോക്താക്കളെ കൃത്യമായി തിരിച്ചറിയുന്നതിന് ആധാർ ബന്ധിപ്പിച്ച പരിശോധന പ്രധാനമാണ്. ഔദ്യോഗിക വിവരമനുസരിച്ച് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിർബന്ധമാണ്.</p>
<p><strong>വീട്ടിലിരുന്ന് മൊബൈൽ വഴി ചെയ്യാം</strong></p>
<p>എൽപിജി ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നുതന്നെ മുഖം തിരിച്ചറിയൽ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പൂർത്തിയാക്കാനുള്ള സൗകര്യം ഔദ്യോഗികമായി ലഭ്യമാണ്. ഇതിനായി ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ മൊബൈൽ ആപ്പിനൊപ്പം ആധാർ ഫേസ്‌ആർഡി (Aadhaar FaceRD) ആപ്പും ഉപയോഗിക്കാം. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ സൗകര്യം വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇൻഡെയ്ൻ ഉപഭോക്താക്കൾക്ക് ഇന്ത്യൻഓയിൽ വൺ ആപ്പ്, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹലോ ബിപിസിഎൽ, എച്ച്.പി. ഗ്യാസ് ഉപഭോക്താക്കൾക്ക് എച്ച്.പി. പേ തുടങ്ങിയ ഔദ്യോഗിക ആപ്പുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്.</p>
<p><strong>എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാം?</strong></p>
<p>ആദ്യം ഫോണിൽ ആധാർ ഫേസ്‌ആർഡി ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പ് തുറന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് പ്രവേശിക്കുക.</p>
<p>തുടർന്ന് ലഭ്യമാകുന്ന ഇ-കെവൈസി / ആധാർ ബന്ധിപ്പിക്കൽ സൗകര്യം തിരഞ്ഞെടുക്കണം. ആവശ്യപ്പെടുന്ന ആധാർ വിവരങ്ങൾ നൽകി തിരിച്ചറിയൽ സ്ഥിരീകരിച്ച ശേഷം ക്യാമറ അനുമതി നൽകണം. കണക്ഷൻ ഉടമയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവന്ന് മുഖം തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണം. പരിശോധന വിജയകരമായാൽ വിവരങ്ങൾ പരിശോധിച്ച് സമർപ്പിക്കാം.</p>
<p>ഔദ്യോഗിക വിവരമനുസരിച്ച് വീട്ടിൽനിന്ന് ചെയ്യാൻ കഴിയാത്തവർക്ക് ഗ്യാസ് വിതരണക്കാരൻ മുഖേനയും ഡെലിവറി ജീവനക്കാരുടെ സഹായത്തോടെയും ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന പൂർത്തിയാക്കാനുള്ള സൗകര്യമുണ്ട്.</p>
<p><strong>ഇ-കെവൈസി ചെയ്യാതെ പോയാൽ?</strong></p>
<p>ഓഗസ്റ്റ് 16നകം നടപടികൾ പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ഗാർഹിക നിരക്കിലുള്ള എൽപിജി സിലിണ്ടർ ലഭിക്കുന്നതിനുള്ള അർഹത താൽക്കാലികമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇ-കെവൈസി പൂർത്തിയാകുന്നതുവരെ ഉയർന്ന നിരക്ക് നൽകേണ്ട സാഹചര്യമുണ്ടാകാമെന്നാണ് വിതരണ മേഖലയിൽ നിന്നുള്ള വിവരം. സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് സബ്‌സിഡി ആനുകൂല്യത്തിലും തടസ്സം നേരിടാം.</p>
<p>എന്നാൽ ഇ-കെവൈസി ചെയ്യാത്ത എല്ലാവരുടെയും കണക്ഷൻ സ്ഥിരമായി റദ്ദാക്കുമെന്നല്ല ഇതിന്റെ അർഥം. ഇ-കെവൈസി പൂർത്തിയാക്കിയ ശേഷം നിയന്ത്രണങ്ങൾ നീക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ പരിഭ്രാന്തരാകാതെ സമയപരിധിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കുകയാണ് ഉചിതം.</p>
<p><strong>നേരത്തെ e-KYC ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും ചെയ്യണോ?</strong></p>
<p>നേരത്തെ ആധാർ അടിസ്ഥാനത്തിലുള്ള പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് സംശയമുള്ളവർ ആദ്യം തങ്ങളുടെ ഗ്യാസ് കമ്പനിയുടെ ഔദ്യോഗിക ആപ്പിലോ ഉപഭോക്തൃ സേവന സംവിധാനത്തിലോ നിലവിലെ സ്ഥിതി പരിശോധിക്കുക. ഇ-കെവൈസി പൂർത്തിയായതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വീണ്ടും നടപടികൾ ആവർത്തിക്കേണ്ടതില്ല.</p>
<p><strong>ഉജ്ജ്വല ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം</strong></p>
<p>പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിർബന്ധമാണെന്ന് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഉജ്ജ്വല പദ്ധതിയുടെ സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവർ തങ്ങളുടെ ഇ-കെവൈസി നില പ്രത്യേകം പരിശോധിക്കുന്നത് പ്രധാനമാണ്.</p>
<p><strong>സഹായം ആവശ്യമെങ്കിൽ</strong></p>
<p>ഇ-കെവൈസി സംബന്ധിച്ച് സംശയങ്ങളുള്ളവർ തങ്ങളുടെ ഗ്യാസ് വിതരണ ഏജൻസിയുമായി ബന്ധപ്പെടാം. ഔദ്യോഗിക പ്രധാനമന്ത്രി ഉജ്ജ്വല യോജന വെബ്സൈറ്റിൽ എൽപിജി അടിയന്തര സഹായ നമ്പർ 1906, ടോൾഫ്രീ ഉപഭോക്തൃ സഹായ നമ്പർ 1800-2333-5555, ഉജ്ജ്വല ഹെൽപ്‌ലൈൻ 1800-266-6696 എന്നിവ നൽകിയിട്ടുണ്ട്.</p>
<p>അവസാന തീയതി കാത്തിരിക്കേണ്ട. ഗ്യാസ് കണക്ഷന്റെ ഇ-കെവൈസി നില ഇന്ന് തന്നെ പരിശോധിക്കുക. പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ഓഗസ്റ്റ് 16ന് മുമ്പ് നടപടി പൂർത്തിയാക്കുക.</p>]]> </content:encoded>
</item>

<item>
<title>കോടതികളിൽ അഡീഷണൽ ഗവ. പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം</title>
<link>https://thekeralajournal.com/3332</link>
<guid>https://thekeralajournal.com/3332</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a798a895f206.jpg" length="73727" type="image/jpeg"/>
<pubDate>Mon, 10 Aug 2026 13:53:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിൽ പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.</p>
<p>നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ളതും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.</p>
<p>അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെന്റ് നമ്പറും തീയതിയും, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പൊലീസ് സ്റ്റേഷൻ പരിധി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ ബയോഡാറ്റ സമർപ്പിക്കണം. ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, ബിരുദ സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.</p>
<p>ആഗസ്റ്റ് 20 വൈകിട്ട് നാലിന് മുമ്പ് അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:04862 232242, 04862 232303</p>]]> </content:encoded>
</item>

<item>
<title>ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസുകാരി മരിച്ചു</title>
<link>https://thekeralajournal.com/3331</link>
<guid>https://thekeralajournal.com/3331</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749c8dcd1a2.jpg" length="42472" type="image/jpeg"/>
<pubDate>Mon, 10 Aug 2026 13:50:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം: ചൂടുവെള്ളം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗം വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.</p>
<p>ഒരാഴ്ച മുൻപായിരുന്നു അപകടം. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ ചൂടുവെള്ളം തയ്യാറാക്കി വെച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ ബക്കറ്റ് അബദ്ധത്തിൽ മറിഞ്ഞ് ചൂടുവെള്ളം ദേഹത്തേക്ക് വീഴുകയായിരുന്നു.</p>
<p>ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ഇതിനിടെ പൊള്ളലേറ്റ ഭാഗത്തുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി; തമിഴ്നാട് സംഘത്തിന്റെ നടപടി വിവാദത്തിൽ</title>
<link>https://thekeralajournal.com/3330</link>
<guid>https://thekeralajournal.com/3330</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79b3ea1edd7.jpg" length="126704" type="image/jpeg"/>
<pubDate>Mon, 10 Aug 2026 12:15:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: അതീവ സുരക്ഷയും പരിസ്ഥിതി പ്രാധാന്യവും നിലനിൽക്കുന്ന പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ തമിഴ്നാട് സംഘത്തിന്റെ നടപടി വിവാദത്തിൽ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന ദിവസമാണ് വനംവകുപ്പിന്റെയോ പൊലീസിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്.</p>
<p>മുല്ലപ്പെരിയാർ കനാലിന്റെയും പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വനമേഖലകളുടെയും ആകാശദൃശ്യങ്ങളാണ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പിന്നീട് തമിഴ്നാട്ടിലെ പെരിയകുളം മണ്ഡലം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി വ്യാപക വിമർശനം ഉയർന്നു.</p>
<p>വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യമുള്ള സംരക്ഷിത മേഖലയാണ് പെരിയാർ കടുവ സങ്കേതം. സങ്കേതത്തിനുള്ളിലെ പ്രവേശനവും വിവിധ പ്രവർത്തനങ്ങളും വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇത്തരമൊരു നിയന്ത്രിത മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>പ്രത്യേകിച്ച് മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് ഡ്രോൺ ഉപയോഗിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അണക്കെട്ട്, കനാൽ, വനമേഖല തുടങ്ങിയ പ്രദേശങ്ങളുടെ ആകാശദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.</p>
<p>ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ കേരള വനംവകുപ്പ് വിശദീകരണം തേടുകയും നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് ആരുടെ അറിവോടെയാണെന്നും, ദൃശ്യങ്ങൾ പകർത്താൻ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നോ എന്നതും അന്വേഷണവിധേയമാകുമെന്നാണ് സൂചന.</p>
<p>പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ മറികടന്നാണ് സംഭവം നടന്നതെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ വനനിയമങ്ങളും മറ്റ് ബാധകമായ നിയമങ്ങളും പ്രകാരം നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.</p>
<p>മുല്ലപ്പെരിയാർ വിഷയത്തിൽ കേരള-തമിഴ്നാട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയന്ത്രിത വനമേഖലയിലെ അനുമതിയില്ലാത്ത ഡ്രോൺ ചിത്രീകരണം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ കേരള വനംവകുപ്പിന്റെ തുടർനടപടികൾ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>യുപി വിഭാഗത്തിലെ മികച്ച സ്‌കൂളായി എലിക്കുളം സെന്റ് മാത്യൂസ് സ്‌കൂൾ</title>
<link>https://thekeralajournal.com/3329</link>
<guid>https://thekeralajournal.com/3329</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794f5e24345.jpg" length="120275" type="image/jpeg"/>
<pubDate>Mon, 10 Aug 2026 09:41:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ 2025–26 അധ്യയന വർഷത്തെ യുപി വിഭാഗം ബെസ്റ്റ് സ്കൂൾ ഗോൾഡൺ സർക്കിൾ അവാർഡ് സെന്റ് മാത്യൂസ് സ്കൂൾ എലിക്കുളം സ്വന്തമാക്കി.</p>
<p>കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന രൂപതാ കോർപ്പറേറ്റിന്റെ മെറിറ്റ് ദിനാഘോഷത്തിൽ ബിഷപ് മാർ ജോസ് പുളിക്കൽ അവാർഡ് സമ്മാനിച്ചു.</p>
<p>അക്കാദമിക മികവ്, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ സമഗ്ര വികസനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സെന്റ് മാത്യൂസ് സ്കൂളിനെ മികച്ച സ്കൂളായി തെരഞ്ഞെടുത്തത്.</p>
<p>മെറിറ്റ് ദിനാഘോഷം ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ കോർപ്പറേറ്റിന് കീഴിലെ മികച്ച സ്കൂളുകൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ</title>
<link>https://thekeralajournal.com/3328</link>
<guid>https://thekeralajournal.com/3328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794107b3fcb.jpg" length="66343" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:40:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും മറ്റ് പ്രവൃത്തികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 10 തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.</p>
<p>പുതുപ്പള്ളി: ദേവപ്രഭ, മാങ്ങാനം ടെംപിൾ, നടേപ്പാലം, പാലാഴി ഗ്രീൻവില്ല, എം.ഒ.സി കോളനി — രാവിലെ 9 മുതൽ വൈകിട്ട് 5 വരെ</p>
<p>പള്ളിക്കത്തോട്: ഇടിയാകുന്നു, കാഞ്ഞിരമാറ്റം ടവർ, കാഞ്ഞിരമാറ്റം ടൗൺ, കിടക്കുഴി, മൂഴിപ്ലാവ്, സത്യനാഥ് ടെംപിൾ, തോക്കാട് — 9 മുതൽ 5 വരെ</p>
<p>കുറിച്ചി: പുലിക്കുഴി, പനക്കളം, 40-ാം കവല — 8.30 മുതൽ 5.30 വരെ</p>
<p>വാകത്താനം: കടുവാക്കുഴി, പുത്തൻപുരയിൽ — 10 മുതൽ 5 വരെ ഭാഗികമായി</p>
<p>പള്ളം: എഫ്.എ.സി.ടി ട്രാൻസ്ഫോർമർ പരിധി — 9.30 മുതൽ 5 വരെ</p>
<p>തെങ്ങണ: നടക്കപ്പാടം, കുര്യച്ചൻപടി, ചൂരനോലി, ഇറ്റലിമഠം, മാമ്മൂട്, ഒബാൻ പ്ലാസ, എസ്.ബി.ടി, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ, ലൂർദ്, ശാന്താൾഗിരി — 9 മുതൽ 5 വരെ</p>
<p>പൈക: മീനച്ചിൽക്കാവ്, എം.എൽ.എ റോഡ്, മീനച്ചിൽ ചർച്ച്, മലേക്കാവ്, പന്തത്തല — 8.30 മുതൽ 5.30 വരെ</p>
<p>മീനടം: പുത്തൻപുരപ്പടി, കാവാലിച്ചിറ — 9.30 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി</p>
<p>പാമ്പാടി: പോരാളൂർ, ആനകുത്തി, ദേവപുരം, കോത്തല ടവർ, കോയിത്താനം, ഇളംകാവ്, കോത്തല സ്കൂൾ, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, വലിയപള്ളി, ടി.എം.ടി, ഡ്രീംലാൻഡ്, വിമലാംബിക, കന്നുകുഴി — 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി</p>
<p>ചങ്ങനാശ്ശേരി: ഫലാഹിയ ബൈപാസ്, ഉറവ റോഡ്, ഉറവ കമ്പനി, മൈത്രി സദനം, മന്നം നഗർ, അക്ഷര നഗർ, തിരുമല, സൗപർണിക, പറാട്ട് അമ്പലം, ശ്രീശങ്കര ഹോസ്പിറ്റൽ — 9 മുതൽ 5.30 വരെ. എസ്.ബി.എച്ച്.എസ് ഗ്രൗണ്ട്, ഹള്ളാപ്പാറ, ദേവമാതാ, അനന്താശ്രമം, ചുടുകാട് — 9 മുതൽ 5 വരെ ഭാഗികമായി</p>
<p>രാമപുരം: കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി, മാമ്പറമ്പിൽ ഫാക്ടറി, പിഴക്, പിഴക് ടവർ, ആറാട്ടുപ്പുഴ — 9 മുതൽ 5 വരെ</p>
<p>തീക്കോയി: കല്ലം ട്രാൻസ്ഫോർമർ പരിധി — രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.</p>]]> </content:encoded>
</item>

<item>
<title>ബോട്ട് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് ജീവനക്കാർ</title>
<link>https://thekeralajournal.com/3327</link>
<guid>https://thekeralajournal.com/3327</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a793acbbc103.jpg" length="71408" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:13:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്കിടെ കായലിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് സമയബന്ധിതമായി വൈദ്യസഹായം എത്തിച്ച് ബോട്ട് ജീവനക്കാർ. കോട്ടയം സ്റ്റേഷനിൽ നിന്നുള്ള ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയ്ക്കാണ് യാത്രാമധ്യേ അബോധാവസ്ഥയിലായത്.</p>
<p>ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരിയെ സീറ്റിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദേശപ്രകാരം അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ്.എൻ.ഡി.പി ജെട്ടിയിൽ അടുപ്പിച്ചു.</p>
<p>തുടർന്ന് സമീപത്തെ ക്ലിനിക്കിൽ വിവരം അറിയിക്കുകയും ഡോക്ടറും ജീവനക്കാരും ബോട്ടിലെത്തി യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.</p>
<p>യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീനച്ചിലാറിലെ തടസങ്ങൾ നീക്കി വെള്ളപ്പൊക്കത്തിന് പരിഹാരം കാണണം: ഫ്രാൻസിസ് ജോർജ് എംപി</title>
<link>https://thekeralajournal.com/3326</link>
<guid>https://thekeralajournal.com/3326</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a793a1c63971.jpg" length="93377" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:10:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിക്ക് പരിഹാരം കാണാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വാഗമണ്ണിൽ നിന്ന് ആരംഭിച്ച് 78 കിലോമീറ്റർ ദൂരം പിന്നിട്ട് വേമ്പനാട്ട് കായലിൽ പതിക്കുന്ന മീനച്ചിലാറിന് 38 പോഷകനദികളും 47 ഉപപോഷകനദികളുമുണ്ട്. ഇവിടങ്ങളിൽ എക്കൽ നീക്കം ചെയ്യാത്തതും മരങ്ങൾ വീണുകിടക്കുന്നതും പായൽ വളർന്നതും വെള്ളത്തിന്റെ ഒഴുക്കിന് വലിയ തടസമുണ്ടാക്കുന്നതായി എംപി പറഞ്ഞു.</p>
<p>വൈക്കം മേഖലയിലെ തോടുകളുടെയും സ്ഥിതി സമാനമാണ്. മരങ്ങൾ വെട്ടിമാറ്റിയും പായൽ നീക്കം ചെയ്തും ഒഴുക്കിലെ തടസം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറുതും വലുതുമായ എല്ലാ നദികളിലെയും തടസങ്ങൾ അടിയന്തരമായി നീക്കി വെള്ളം എത്രയും വേഗം ഒഴുക്കിവിടണം. ഇതിലൂടെ ജനജീവിതം സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.</p>
<p>ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, എ.കെ. ജോസഫ്, ബിനു ചെങ്ങളം, സുമേഷ് കാഞ്ഞിരം, ഒളശ ആന്റണി, അജാസ് തച്ചാട്ട്, ജോർജ് കുട്ടി പണിക്കരോടം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, തൽഹത്ത് അയ്യംകോയിക്കൽ, ലിസ്സി സണ്ണി, ഫൗസിയ കെ.എം., ചിന്നമ്മ പാപ്പച്ചൻ, ഷിബി വാഴയിൽ, അനൂപ് അറക്കൽ തുടങ്ങിയവർ എംപിയോടൊപ്പം സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വിലക്കയറ്റത്തിൽ ഓണച്ചെലവ് കൂടും ; പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീപിടിച്ച വില</title>
<link>https://thekeralajournal.com/3325</link>
<guid>https://thekeralajournal.com/3325</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7928861b55b.jpg" length="126425" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:55:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചുയർന്നതോടെ ഇത്തവണത്തെ ഓണാഘോഷം സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ ബാധ്യതയാകുന്നു. കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശവും വിപണിയിലെ ലഭ്യതക്കുറവും ഇന്ധന-കൂലിച്ചെലവിലെ വർധനയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.</p>
<p>അരി, പഞ്ചസാര, ശർക്കര, മല്ലി, മുളക്, പയർ, ഉള്ളി തുടങ്ങിയ പലവ്യഞ്ജനങ്ങൾക്ക് കിലോയ്ക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു. രണ്ടാഴ്ചയ്ക്കിടെ ചില ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.</p>
<p>മട്ട വടി അരിക്ക് നേരത്തെ കിലോയ്ക്ക് 50 രൂപയായിരുന്നത് 58 രൂപയായി. മല്ലി 170ൽ നിന്ന് 200 രൂപയും ശർക്കര 65ൽ നിന്ന് 70 രൂപയും ജയ അരി 44ൽ നിന്ന് 47 രൂപയും ബസുമതി അരി 125ൽ നിന്ന് 130 രൂപയും പച്ചരി 42ൽ നിന്ന് 45 രൂപയുമായി. ഉണക്കപ്പയർ 95ൽ നിന്ന് 105 രൂപയും കാശ്മീരി മുളക് 420ൽ നിന്ന് 440 രൂപയും വെളുത്തുള്ളി 160ൽ നിന്ന് 240 രൂപയും വെളിച്ചെണ്ണ 290ൽ നിന്ന് 320 രൂപയുമായി ഉയർന്നു.</p>
<p><strong>പച്ചക്കറിക്കും പൊള്ളുന്ന വില</strong></p>
<p>പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. കാരറ്റ്, കാപ്സിക്കം, ചെറുനാരങ്ങ എന്നിവയ്ക്ക് കിലോയ്ക്ക് 100 രൂപയാണ് വില. ചേമ്പ്, തടപയർ എന്നിവയ്ക്ക് 90 രൂപയും ബീൻസ്, വള്ളിപ്പയർ, പച്ചമുളക് എന്നിവയ്ക്ക് 70 രൂപയും പാവയ്ക്ക, ബീറ്റ്‌റൂട്ട്, മാങ്ങ എന്നിവയ്ക്ക് 60 രൂപയുമാണ് നിലവിലെ വില.</p>
<p>തക്കാളി 45 രൂപ, സവാള 38, വെണ്ടയ്ക്ക 50, വെള്ളരി 30, മത്തങ്ങ 30, കുമ്പളം 30, വഴുതന 50, മുരിങ്ങക്കായ 50, ചേന 60, പടവലം 50, കിഴങ്ങ് 30 രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന പച്ചക്കറികളുടെ വില.</p>
<p><strong>പഴവിലയും ഉയരുന്നു</strong></p>
<p>ലഭ്യത കുറഞ്ഞതോടെ വാഴപ്പഴങ്ങൾക്കും വില കുത്തനെ ഉയർന്നു. പാളയംകോടന് കിലോയ്ക്ക് 55 രൂപയാണ് നിലവിലെ വില. ഞാലിപ്പൂവൻ 90, ചുണ്ടില്ലാക്കണ്ണൻ 80, പൂവൻ 55, റോബസ്റ്റ 50, നേന്ത്രൻ 72, കാളി 45 രൂപ എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.</p>
<p>സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ കാർഷികമേഖലയിൽ വലിയ നാശനഷ്ടമുണ്ടാക്കിയതും ഓണവിപണിയെ ബാധിച്ചിട്ടുണ്ട്. അതേസമയം, വില അൽപം കൂടുതലായാലും നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.</p>
<p>വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ 20 കോടി രൂപ അനുവദിക്കുകയും കുടുംബശ്രീ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണച്ചന്തകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. റേഷൻ കടകൾ വഴിയുള്ള പ്രത്യേക അരി വിതരണവും ഓണക്കിറ്റ് വിതരണവും ഉൾപ്പെടെയുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>എങ്കിലും കനത്ത മഴയ്ക്കൊപ്പം കൃഷിനാശം കൂടി രൂക്ഷമായാൽ വരും ദിവസങ്ങളിൽ ഓണവിപണിയിൽ വില ഇനിയും ഉയരാനുള്ള സാധ്യതയാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. സാധാരണക്കാരുടെ ഓണാഘോഷ ബജറ്റിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ : സംയുക്ത കോണ്‍ഫറൻസ് നടത്തി</title>
<link>https://thekeralajournal.com/3324</link>
<guid>https://thekeralajournal.com/3324</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a792771628cc.jpg" length="79484" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:50:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവരുടെ ഉദ്ദേശ്യം നടക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു.</p>
<p>യൂണിയൻ, ശാഖാ ഭാരവാഹികളുടെ സംയുക്ത കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതം പറഞ്ഞു.</p>
<p>മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് യോഗം ജനറൽ സെക്രട്ടറിക്ക് യൂണിയൻ-ശാഖാ നേതൃത്വം ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, കുമാരി-കുമാരസംഘം, ബാലജനയോഗം തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും യുവതീയുവാക്കളെ യോഗത്തിന്റെ മുഖ്യധാരാ പ്രവർത്തനത്തിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.</p>
<p>ആഗസ്റ്റ് 22ന് ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കാനും കോൺഫറൻസ് തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ നന്ദി പറഞ്ഞു.</p>
<p>സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർ കെ.കെ. രാജേഷ്, കുടുംബയോഗം കോ-ഓർഡിനേറ്റർ വി.എൻ. സലി, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും യൂണിയൻ സൈബർസേന ചെയർമാനുമായ ജോബി വാഴാട്ട്, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനിത സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സൽപ്രിയൻ, സെക്രട്ടറി സനൽ, സൈബർ സേന നേതാക്കളായ സജിനി, സുമ സുരേഷ് തുടങ്ങിയവരും പോഷക സംഘടനാ നേതാക്കളും ശാഖാ ഭാരവാഹികളും യൂണിയൻ കമ്മിറ്റി അംഗങ്ങളും കോൺഫറൻസിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് 2025 പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്</title>
<link>https://thekeralajournal.com/3323</link>
<guid>https://thekeralajournal.com/3323</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7926b85b39e.jpg" length="83252" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:47:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കേരള സർക്കാരിന്റെ അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് 2025 പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് (പി.ഡി.എസ്) ലഭിച്ചു. സുസ്ഥിരവും കർഷകകേന്ദ്രീകൃതവുമായ സമഗ്ര കാർഷിക പ്രവർത്തനങ്ങളിലെ മികവിനാണ് പുരസ്കാരം.</p>
<p>പി.ഡി.എസ് ഓർഗാനിക് സ്‌പൈസസ് വഴി പശ്ചിമഘട്ട മേഖലയിലെ ഏകദേശം 2,000 ചെറുകിട, നാമമാത്ര കർഷകരെ ഉൾപ്പെടുത്തി കൃഷി മുതൽ സംസ്‌കരണം, സർട്ടിഫിക്കേഷൻ, വിപണനം വരെയുള്ള സമഗ്രമായ ‘ഫാം ടു ഫോർക്ക്’ മാതൃക നടപ്പാക്കിവരുന്നു.</p>
<p>ജൈവ സുഗന്ധവ്യഞ്ജനങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കുന്നതിനൊപ്പം കർഷകരിൽനിന്ന് ഉത്പന്നങ്ങൾ പ്രീമിയം വിലയ്ക്ക് സംഭരിച്ച് മികച്ച വരുമാനം ഉറപ്പാക്കാനും പി.ഡി.എസിന് കഴിയുന്നു. ‘ട്രൂബയോ’ ബ്രാൻഡിലൂടെ ജൈവ സുഗന്ധവ്യഞ്ജനങ്ങൾ ആഭ്യന്തര വിപണിയിലും മിതമായ വിലയിൽ ലഭ്യമാക്കുന്നുണ്ട്.</p>
<p>കർഷകർ, സ്ത്രീകൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ പ്രാദേശിക കാർഷിക കണ്ടുപിടുത്തങ്ങൾ കണ്ടെത്തി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും പി.ഡി.എസിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.</p>
<p>മരിയഗിരി, പീരുമേട് കേന്ദ്രത്തിലെ മഷ്‌റൂം യൂണിറ്റിലൂടെ ഗുണമേന്മയുള്ള മഷ്‌റൂം ഉത്പാദിപ്പിക്കുകയും കർഷകർ, വനിതാ കൂട്ടായ്മകൾ, സംരംഭകർ എന്നിവർക്ക് സാങ്കേതിക പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ സസ്യങ്ങൾ വൻതോതിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെയും പി.ഡി.എസ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.</p>
<p>സുസ്ഥിര കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവർത്തനമേഖലയിൽ കൂടുതൽ മുന്നേറുകയാണ്.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ ആറിലും മലങ്കരയിലും അടിഞ്ഞുകൂടിയ മണലും ചെളിയും; ശാസ്ത്രീയ പഠനം വേണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/3322</link>
<guid>https://thekeralajournal.com/3322</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7925b8e2cee.jpg" length="128264" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:43:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ആറിലും മലങ്കര ജലാശയത്തിലും അടിഞ്ഞുകൂടിയ മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്യുന്നത് പ്രളയഭീഷണി കുറയ്ക്കാൻ സഹായിക്കുമോ എന്നതിൽ സമഗ്രമായ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.</p>
<p>ഓരോ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഉയരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് തൊടുപുഴ ആറിന്റെയും മലങ്കര ജലാശയത്തിന്റെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യണമെന്നത്. 2018ലെ പ്രളയത്തിനുശേഷം വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മണ്ണും മണലും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് ജലസംഭരണശേഷിയെയും നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ടാകാമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.</p>
<p>മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്താൽ നീരൊഴുക്ക് സുഗമമാക്കാനും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കസാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. നീക്കം ചെയ്യുന്ന മണൽ നിയമാനുസൃതമായി ഉപയോഗപ്പെടുത്താനായാൽ നിർമാണ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തു ലഭിക്കുന്നതിനൊപ്പം സർക്കാരിന് വരുമാനവും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.</p>
<p>എന്നാൽ മണൽ നീക്കം ചെയ്യുന്നത് മാത്രം പ്രളയത്തിന് പരിഹാരമാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. വർധിച്ചുവരുന്ന കോൺക്രീറ്റ് നിർമാണം, നിലംനികത്തൽ, നദീതടങ്ങളിലെ കൈയേറ്റം, സ്വാഭാവിക നീരൊഴുക്ക് തടസപ്പെടൽ, മലനിരകളിലെ അനധികൃത ഖനനം തുടങ്ങിയവയും വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അവർ പറയുന്നു.</p>
<p>അതുകൊണ്ട് രാഷ്ട്രീയമോ താൽക്കാലികമായ അഭിപ്രായങ്ങളോ അടിസ്ഥാനമാക്കി തീരുമാനമെടുക്കാതെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തൊടുപുഴ ആറിന്റെയും മലങ്കര ജലാശയത്തിന്റെയും വിവിധ ഭാഗങ്ങളിലെ ജലത്തിന്റെ ആഴം, അടിഞ്ഞുകൂടിയ മണലിന്റെയും ചെളിയുടെയും അളവ്, ജലസംഭരണശേഷി, നീരൊഴുക്ക്, മഴയുടെ തീവ്രത, വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി എന്നിവ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നാണ് ആവശ്യം.</p>
<p>പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പ്രദേശങ്ങളിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് മണലും ചെളിയും നീക്കം ചെയ്യുന്നതിന്റെ പ്രായോഗികത പരിശോധിക്കണം. നദീതട സംരക്ഷണം, കൈയേറ്റങ്ങൾ തടയൽ, നീരൊഴുക്ക് പാതകൾ സംരക്ഷിക്കൽ, മലനിരകളിലെ അനധികൃത ഖനനം നിയന്ത്രിക്കൽ, മഴവെള്ളസംഭരണം, ഫലപ്രദമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ പ്രളയപ്രതിരോധ പദ്ധതി നടപ്പാക്കണമെന്നും ആവശ്യമുയരുന്നു.</p>
<p>ഓരോ പ്രളയത്തിലും മനുഷ്യജീവനും കൃഷിക്കും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ തൊടുപുഴ–മലങ്കര ജലസംവിധാനത്തെക്കുറിച്ച് അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കണയങ്കവയലിൽ പന്നിഫാമിന്റെ മറവിൽ മാലിന്യ നിക്ഷേപമെന്ന് പരാതി</title>
<link>https://thekeralajournal.com/3321</link>
<guid>https://thekeralajournal.com/3321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7924d104cb7.jpg" length="167321" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:39:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണയങ്കവയൽ: കൊയിനാട് പ്രദേശത്ത് പന്നിഫാം നടത്തുന്നതിനായി സ്വകാര്യ വ്യക്തിയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. പന്നിഫാമിന് പകരം കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം തുടങ്ങിയ ജില്ലകളിൽനിന്ന് മാലിന്യം എത്തിച്ച് തള്ളുന്നതായാണ് നാട്ടുകാരുടെ ആരോപണം.</p>
<p>രണ്ട് വലിയ കുഴികളെടുത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവയും ഇവിടെ തള്ളിയിട്ടുണ്ടെന്നാണ് പരാതി. മാലിന്യക്കുഴികളിൽനിന്നുള്ള മലിനജലം ഏകദേശം 200 മീറ്റർ അകലെയുള്ള തോട്ടിലേക്കും തുടർന്ന് അര കിലോമീറ്ററിൽ താഴെ ദൂരെയുള്ള അഴുതാ നദിയിലേക്കും എത്തുന്നതായി നാട്ടുകാർ പറയുന്നു. അഴുതാ നദിയിലൂടെ മലിനജലം പമ്പയിലും തുടർന്ന് കുട്ടനാട് മേഖലയിലും എത്താനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നുണ്ട്.</p>
<p>രാത്രി 12ന് ശേഷമാണ് മാലിന്യം എത്തിച്ച് തള്ളുന്നതെന്നും നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തും ആരോഗ്യവകുപ്പും മാലിന്യം നീക്കം ചെയ്യാൻ നിർദേശിച്ച് നാല് ദിവസത്തിനകം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പാലിക്കാതെ മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.</p>
<p>മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കേന്ദ്രസർക്കാരിനെതിരെ ഡൽഹി ചലോ; സിപിഐ കാൽനട ജാഥകൾക്ക് തുടക്കം</title>
<link>https://thekeralajournal.com/3320</link>
<guid>https://thekeralajournal.com/3320</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79245a2e893.jpg" length="150699" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:37:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിപിഐയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം സേനാപതി, മുക്കുടിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ കാൽനട ജാഥകൾ ആരംഭിച്ചു.</p>
<p>മാങ്ങാത്തൊട്ടിയിൽ നടന്ന സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സി.ജെ. ചാക്കോ, സി.യു. ജോയി, പ്രിൻസ് മാത്യു, പി.എസ്. സനൽ, വിനോദ് എന്നിവർ സംസാരിച്ചു.</p>
<p>സേനാപതി ജാഥ: പി.എസ്. ഗിരീഷ് ക്യാപ്റ്റനും എം.ജെ. ഷാജി, വിനീത് ചാക്കോ എന്നിവർ വൈസ് ക്യാപ്റ്റന്മാരും ആന്റോ തോമസ് ഡയറക്ടറുമാണ്. ജാഥയുടെ ഉദ്ഘാടനം സി.യു. ജോയി നിർവഹിച്ചു.</p>
<p>മുക്കുടിൽ ജാഥ: പി.സി. മനോജ് ക്യാപ്റ്റനും ജെസി സാമുവൽ, പി.ടി. ജോണി എന്നിവർ വൈസ് ക്യാപ്റ്റന്മാരും എം.ആർ. വിജയകുമാർ ഡയറക്ടറുമാണ്. ജാഥയുടെ ഉദ്ഘാടനം പ്രിൻസ് മാത്യു നിർവഹിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചീയപ്പാറയിൽ അപകടസാധ്യത; വാഹനങ്ങൾ നിർത്തുന്നതിനും സഞ്ചാരികൾ ഇറങ്ങുന്നതിനും നിരോധനം</title>
<link>https://thekeralajournal.com/3319</link>
<guid>https://thekeralajournal.com/3319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7922a59db5a.jpg" length="140804" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:30:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം: അടിമാലി–നേര്യമംഗലം ദേശീയപാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം പ്രദേശത്തും സമീപപ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണ് കുതിർന്ന നിലയിലായതിനാൽ മണ്ണിടിച്ചിലിനും മണ്ണ് താഴേക്ക് പതിച്ച് അപകടമുണ്ടാകുന്നതിനും സാധ്യതയുണ്ട്.</p>
<p>ഇതേത്തുടർന്ന് ചീയപ്പാറയിലും സമീപപ്രദേശങ്ങളിലും വാഹനങ്ങൾ നിർത്തുന്നതും സഞ്ചാരികൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്നതും താൽക്കാലികമായി നിരോധിച്ചു.</p>
<p>അപകടസാധ്യത കണക്കിലെടുത്തും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുമായി റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതും വഴിയിലിറങ്ങി നിൽക്കുന്നതും പൂർണമായും ഒഴിവാക്കണമെന്ന് പോലീസ് നിർദേശിച്ചു.</p>
<p>നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/3318</link>
<guid>https://thekeralajournal.com/3318</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a791e940c237.jpg" length="52576" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:13:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം–കൂട്ടിക്കൽ: കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലാപറമ്പിൽ സൈബിൻ സാജൻ (23) ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 7.30ഓടെ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം മരത്തിന്റെ വേരുകളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>ഫയർഫോഴ്‌സ്, പോലീസ്, രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിതർക്ക് സിപിഐ &#45;  AITUC ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/3317</link>
<guid>https://thekeralajournal.com/3317</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a789b8989cc8.jpg" length="99297" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:53:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: സിപിഐ–AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ വീടുകളിൽ കഴിയുന്ന പ്രളയബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. അയർക്കുന്നം–പുന്നത്തുറ മേഖലകളിലെ ദുരിതബാധിത കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചത്.</p>
<p>പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യക്കിറ്റ് വിതരണം സംഘടിപ്പിച്ചത്.</p>
<p>സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, AITUC സെക്രട്ടറി കെ.ടി. അനിൽകുമാർ, മഹിളാ സംഘം സെക്രട്ടറി അജിതാ മനോഹരൻ, സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറി പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/3316</link>
<guid>https://thekeralajournal.com/3316</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a789a8922447.jpg" length="124663" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: കൈരളി പബ്ലിക് ലൈബ്രറിയുടെ പൊതുയോഗവും ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.</p>
<p>കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ ഉടൻ പുനരാരംഭിക്കുന്നതിനും ലൈബ്രറി കെട്ടിടത്തിന്റെ നവീകരണത്തിനും ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് പൊതുയോഗം വിലയിരുത്തി. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു.</p>
<p>ലൈബ്രറി പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ഏഴാം വാർഡ് കൗൺസിലർ ലിസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിരൺ ജോർജ് ഉതിരക്കുളം, ജിഷ ഷാജി എന്നിവർ ആശംസകൾ നേർന്നു.</p>
<p>കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളുടെ കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.</p>
<p>പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുപണിയും നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a789a717680c.jpg" alt=""></p>
<p>ഭൂരിഭാഗം അംഗങ്ങളും പൊതുപണിയിലും പൊതുയോഗത്തിലും പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി ജോണി ഇല്ലിമൂട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബിനോയ് പുറംചിറയിൽ നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>എ.ഒ. ഡേവിഡിനെയും അഡ്വ. വി.ടി. തോമസിനെയും അനുസ്മരിച്ചു</title>
<link>https://thekeralajournal.com/3315</link>
<guid>https://thekeralajournal.com/3315</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a78909036f94.jpg" length="97490" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:07:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലായിലെ പ്രമുഖ സിപിഐ നേതാക്കളായിരുന്ന എ.ഒ. ഡേവിഡിന്റെയും അഡ്വ. വി.ടി. തോമസിന്റെയും അനുസ്മരണ സമ്മേളനം പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാക്കളായിരുന്നു ഇരുവരുമെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരിച്ചു. പഴയകാല നേതാക്കളുടെ ആദർശശുദ്ധിയും മൂല്യങ്ങളും പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇരുവരുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ പറഞ്ഞു. AISF പ്രവർത്തനകാലം മുതൽ തന്നെ ഇരുവരും യുവാക്കൾക്ക് മികച്ച മാതൃകയായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാർ അനുസ്മരിച്ചു.</p>
<p>പാർട്ടിക്ക് അധികാരം ലഭിച്ചപ്പോൾ സർക്കാർ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും അത് വേണ്ടെന്നുവച്ച് പാർട്ടി പ്രവർത്തനത്തിന് ജീവിതം സമർപ്പിച്ച ആദർശവാദിയായിരുന്നു എ.ഒ. ഡേവിഡെന്ന് സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ പറഞ്ഞു.</p>
<p>മരണശേഷം മൃതദേഹം പാലായിലെ പൊതുശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന ആദർശവാദിയായിരുന്നു അഡ്വ. വി.ടി. തോമസെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ് അനുസ്മരിച്ചു.</p>
<p>സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി. ശേഖരൻ, തോമസ് വി.ടി., പി.എസ്. സുനിൽ, സണ്ണി ഡേവിഡ്, പി.ആർ. തങ്കച്ചൻ, AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ക്ഷേമപെൻഷൻ: ബാങ്ക് വഴിയുള്ള വിതരണം ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ</title>
<link>https://thekeralajournal.com/3314</link>
<guid>https://thekeralajournal.com/3314</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a788eb18bcb7.jpg" length="74371" type="image/jpeg"/>
<pubDate>Sun, 09 Aug 2026 19:59:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണം പൂർണമായി ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്തെ പെൻഷൻ നിലവിലുള്ള രീതിയിൽ തന്നെ സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിക്കും.</p>
<p>ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെൻഷൻ നൽകുന്ന DBT സംവിധാനം നടപ്പാക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമേ പുതിയ സംവിധാനത്തിലേക്ക് മാറുകയുള്ളൂ.</p>
<p>നിലവിൽ ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനായി 1,095 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേനയും തുക ഗുണഭോക്താക്കളിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p>വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാർത്തകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് സർക്കാർ വിശദീകരണം. ഓണക്കാലത്തെ പെൻഷൻ വിതരണത്തിൽ നിലവിലെ രീതിയിൽ മാറ്റമുണ്ടാകില്ല.</p>]]> </content:encoded>
</item>

<item>
<title>ചക്കകാനം–പൂവേഴ്സ്മൗണ്ട് മേഖലയിലെ കുടിവെള്ള ക്ഷാമം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട് ഗ്രാമപഞ്ചായത്ത് അംഗം</title>
<link>https://thekeralajournal.com/3313</link>
<guid>https://thekeralajournal.com/3313</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a788c241a65c.jpg" length="109572" type="image/jpeg"/>
<pubDate>Sun, 09 Aug 2026 19:48:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനെ നേരിൽ കണ്ട് നിവേദനം നൽകി.</p>
<p>മഴക്കാലത്തുപോലും പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുകയും കുടിവെള്ളത്തിനായി ജനങ്ങൾ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കിരൺ ജോർജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.</p>
<p>പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നിലവിലെ ജലസ്രോതസ്സുകളുടെ പരിമിതിയും വേനൽക്കാലത്ത് ജലലഭ്യത കുറയുന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>പ്രശ്നം ഗൗരവമായി പരിഗണിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആവശ്യമായ നടപടികൾ സ്വീകരിച്ച് അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ‘മെമ്മറീസ് 1995–2000’ മെഗാ കുടുംബസംഗമം</title>
<link>https://thekeralajournal.com/3312</link>
<guid>https://thekeralajournal.com/3312</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a788a6511c1e.jpg" length="64979" type="image/jpeg"/>
<pubDate>Sun, 09 Aug 2026 19:40:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 1995–2000 കാലയളവിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘മെമ്മറീസ് 1995–2000 മെഗാ കുടുംബസംഗമം’ ഇന്ന് (ആഗസ്റ്റ് 9) കോളേജ് ക്യാമ്പസിൽ നടക്കും.</p>
<p>രാവിലെ 9ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമത്തിൽ സൗഹൃദ വോളിബോൾ, അനുസ്മരണാചരണം, കേക്ക് കട്ടിംഗ്, വിവിധ ബാച്ചുകളുടെ ക്ലാസ് റീയൂണിയൻ, ഫ്ലാഷ് മോബ്, മാർഗംകളി, ഗുരുവന്ദനം, ഡാൻസ് പ്രോഗ്രാം തുടങ്ങിയ പരിപാടികളുണ്ടാകും.</p>
<p>ഉച്ചതിരിഞ്ഞ് നടക്കുന്ന ഔപചാരിക സമ്മേളനം രാജ്യസഭാംഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രൊഫ. മാത്യു പ്രാൽ രചിച്ച ‘എളൂർക്കുന്നിലെ എസ്തഫാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്യും.</p>
<p>വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. ‘മെമ്മറീസ് 1995–2000 ഫൗണ്ടേഷൻ’ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.</p>
<p>വൈകിട്ട് 4ന് പ്രമുഖ ഗായകൻ ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയോടെ പരിപാടികൾക്ക് സമാപനമാകും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണം; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് നഗരസഭ</title>
<link>https://thekeralajournal.com/3311</link>
<guid>https://thekeralajournal.com/3311</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d7f59fd54.jpg" length="70662" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:59:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ടൗണിൽ നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങൾ കഴിഞ്ഞ രണ്ട് മാസമായി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി. നഗരസഭ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജൂൺ 15ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, ജൂൺ 27ന് ചേർന്ന നഗരസഭ കൗൺസിൽ യോഗം, ജൂലൈ ഒന്നിന് നഗരസഭ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത ട്രാഫിക് കമ്മിറ്റി യോഗം എന്നിവയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഏകകണ്ഠമായി രൂപപ്പെട്ട തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി.</p>
<p>ടൗണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി സെൻട്രൽ ജങ്ഷൻ, ഇടുക്കിക്കവല തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളെയാണ് ട്രാഫിക് കമ്മിറ്റി വിലയിരുത്തിയത്.</p>
<p>ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് സ്റ്റോപ്പുകൾ മാറ്റുക, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് റൂട്ടിൽ മാറ്റം വരുത്തുക, ടി.ബി. ജങ്ഷൻ–ട്രഷറി ജങ്ഷൻ റോഡ് വൺവേ ആക്കുക, ബൈപ്പാസ് എൻട്രൻസിലെ റൈറ്റ് ടേൺ ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് ഒന്നാം ഘട്ടമായി ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കാൻ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്.</p>
<p><strong>വെയിറ്റിങ് ഷെഡ് സംബന്ധിച്ച പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്</strong></p>
<p>ടൗണിൽ നിലവിൽ വെയിറ്റിങ് ഷെഡുകളില്ലാത്തതിനാൽ അവ മാറ്റുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. ട്രാഫിക് പരിഷ്കരണ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കും ട്രാഫിക് പോലീസിനുമാണ്.</p>
<p>ബസ് സ്റ്റോപ്പ് ബോർഡുകളെ വെയിറ്റിങ് ഷെഡുകളായി ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്. പുതിയ സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ അശാസ്ത്രീയമെന്ന് വിമർശിക്കുന്നവർ അതിന്റെ ശാസ്ത്രീയ മാനദണ്ഡം കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ബസ് സ്റ്റോപ്പുകളോട് ചേർന്ന് ആവശ്യമായ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളിൽ വെയിറ്റിങ് ഷെഡുകൾ നിർമിക്കാൻ നഗരസഭ തയ്യാറാണെന്നും ചെയർമാൻ ജോയി വെട്ടിക്കുഴി, ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം കനകക്കുന്ന് ശാഖാ പൊതുയോഗം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3310</link>
<guid>https://thekeralajournal.com/3310</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d63ef0a4f.jpg" length="76173" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:52:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ കനകക്കുന്ന് ശാഖാ പൊതുയോഗം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് പൂവാങ്കാൽ അധ്യക്ഷത വഹിച്ചു.</p>
<p>ഓണാഘോഷ പരിപാടികളുടെ നോട്ടീസ് പ്രകാശനം യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിബിൻ കുന്നിനിയിൽ നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തി വർണശബളമായ ഘോഷയാത്രയും ജയന്തി സമ്മേളനവുമായി ആഘോഷിക്കാൻ പൊതുയോഗം തീരുമാനിച്ചു.</p>
<p>ശാഖാ സെക്രട്ടറി മനു ഓലിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് സതീശൻ പലയ്ക്കത്തൊട്ടി നന്ദിയും പറഞ്ഞു.</p>
<p>തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി അദ്വൈത് കരിങ്ങേലിപറമ്പിൽ (പ്രസിഡന്റ്), നന്ദൻ ചാഴിക്കര (സെക്രട്ടറി), ഐശ്വര്യ സന്തോഷ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു. ദിൽജിത്ത് വാഴക്കൽ, അനന്ദൻ ചാഴിക്കര, അർജുൻ ചാത്തനാൽ, വിമൽകുമാർ, അമയ സന്തോഷ്, മഹാലക്ഷ്മി ചന്ദനക്കാവിൽ, അഭിജിത്ത് മാതാളിപാറയിൽ, അനന്ദു ആലിങ്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളായി.</p>
<p>വനിതാസംഘം ഭാരവാഹികൾ:</p>
<p>സാലി നടപ്പാട്ട് (പ്രസിഡന്റ്), വത്സ ശിവദാസ് (വൈസ് പ്രസിഡന്റ്), അമ്പിളി (സെക്രട്ടറി), വത്സ ബിജു (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും രാധാമണി മണിമലയിൽ, രാജി ബിനു, സന്ധ്യ മുരുകൻമതി, ഷീജ ഗോപി, ആശ പ്രജിഷ്, അജിത സലിംകുമാർ, മിനി സജി, രാധ ഗോപി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുതലക്കോടത്ത് 220 കെവി സബ്‌ സ്റ്റേഷന് ഭരണാനുമതി</title>
<link>https://thekeralajournal.com/3309</link>
<guid>https://thekeralajournal.com/3309</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d583320ba.jpg" length="90091" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിൽ ആവർത്തിക്കുന്ന വൈദ്യുതി തടസങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനും ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മുതലക്കോടത്ത് പുതിയ 220 കെവി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.</p>
<p>തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നിലവിലുള്ള 66 കെവി സബ്‌സ്റ്റേഷൻ സംവിധാനത്തിന് ഭാവിയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉയർന്ന ശേഷിയുള്ള പുതിയ ലോഡ് സെന്റർ സ്ഥാപിക്കുന്നത്.</p>
<p>അടുത്ത 15–20 വർഷത്തേക്ക് പ്രതിവർഷം ശരാശരി ആറ് ശതമാനം വൈദ്യുതി ലോഡ് വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സബ്‌സ്റ്റേഷൻ അനിവാര്യമായത്.</p>
<p>രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ഏകദേശം മൂന്നര ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.</p>
<p>ലോഡ് ഫ്ലോ സ്റ്റഡി റിപ്പോർട്ട്, ഫിനാൻഷ്യൽ അഡ്വൈസറുടെ റിപ്പോർട്ട്, ഡി.പി.ആർ കമ്മിറ്റി അംഗീകാരം തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഡയറക്ടർമാരുടെ യോഗത്തിൽ ഭരണാനുമതി ലഭിച്ചത്.</p>
<p>കണിയാമ്പറ്റ, അമ്പലമുകൾ സബ്‌സ്റ്റേഷനുകളിൽ നിലവിലുള്ള രണ്ട് 50 എംവിഎ ട്രാൻസ്‌ഫോർമറുകളും തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിൽ ലഭ്യമായ മൂന്ന് 5 എംവിഎ ട്രാൻസ്‌ഫോർമറുകളും പദ്ധതിയിൽ പുനരുപയോഗിക്കും.</p>
<p>പുതിയ സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കുറഞ്ഞ വോൾട്ടേജ് മൂലം വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ കേടാകുന്ന സാഹചര്യം കുറയ്ക്കാനും വൈദ്യുതി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കാനും സാധിക്കുമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.</p>
<p>തൊടുപുഴയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ വൈദ്യുതി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പദ്ധതി നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു</title>
<link>https://thekeralajournal.com/3308</link>
<guid>https://thekeralajournal.com/3308</guid>
<description><![CDATA[ റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d46b722ea.jpg" length="140578" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:44:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡിലൂടെയുള്ള ബസ് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കമ്പകക്കാനം ഭാഗത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചിരുന്നു. ഇതോടെ മേഖലയിൽ യാത്രാദുരിതം രൂക്ഷമായിരുന്നു.</p>
<p>പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.</p>
<p>അതേസമയം, റോഡിൽ രണ്ടിടങ്ങളിലായി തകർന്ന വലിയ സംരക്ഷണഭിത്തികൾ അടിയന്തരമായി പുനർനിർമിച്ചാൽ മാത്രമേ ഗതാഗതം പഴയ നിലയിൽ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് എംഎൽഎയ്ക്കൊപ്പം സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം തുടങ്ങിയ ജനപ്രതിനിധികൾ അറിയിച്ചു.</p>
<p>നിർമാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ബസ് ഗതാഗതം പൂർണമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കിഫ്ബി അധികൃതർക്കും ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കും എംഎൽഎ നിർദേശം നൽകിയിരുന്നു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പോലീസിനെ വെല്ലുവിളിച്ച ഒളിവുജീവിതത്തിന് വിരാമം; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3307</link>
<guid>https://thekeralajournal.com/3307</guid>
<description><![CDATA[ ഡിഐജി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മിന്നൽ നീക്കത്തിലൂടെ പുലർച്ചെ 2.30 ന് കണ്ണൂർ ടൗണിലെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d378263b0.jpg" length="98881" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:40:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ: മാസങ്ങളായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വിവാദനായകൻ അർജുൻ ആയങ്കി ഒടുവിൽ അറസ്റ്റിൽ. കണ്ണൂർ ടൗണിലെ ഫ്‌ളാറ്റിൽ നിന്നാണ് പുലർച്ചെ 2.30ഓടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.</p>
<p>കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ നടത്തിയ നിർണായക നീക്കത്തിലാണ് അറസ്റ്റ്. ആലുവ റൂറൽ എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കണ്ണൂർ ടൗൺ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിന്റെ ഔദ്യോഗിക ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളും കേരള പോലീസ് പുറത്തുവിട്ടു.</p>
<p>അറസ്റ്റിനിടെ നീലയും കറുപ്പും കലർന്ന ടീഷർട്ടും അതിന് മുകളിൽ നീല ഷർട്ടുമായിരുന്നു ആയങ്കിയുടെ വേഷം. പോലീസ് ഫ്‌ളാറ്റ് വളഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിക്കാതെയാണ് ഇയാൾ കീഴടങ്ങിയത്.</p>
<p><strong>കാർ കണ്ടെത്തിയത് നിർണായകമായി </strong></p>
<p>ആയങ്കിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ കണ്ണൂരിൽ നിന്ന് ഇയാളുടെ കാർ കണ്ടെത്തിയത് നിർണായക വഴിത്തിരിവായി. വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധനകളും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനയുമാണ് ഒളിവുതാവളത്തിലേക്ക് പോലീസിനെ എത്തിച്ചത്.</p>
<p>ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലായിരുന്ന സഹോദരനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായതായി സൂചനയുണ്ട്.</p>
<p>രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റ് നിരീക്ഷണത്തിലാക്കിയ പോലീസ്, വിവരങ്ങൾ ചോർന്ന് പ്രതി വീണ്ടും താവളം മാറ്റാനുള്ള സാധ്യത ഒഴിവാക്കാൻ നീക്കങ്ങൾ അതീവ രഹസ്യമായി ആസൂത്രണം ചെയ്തു. പുലർച്ചെ ഫ്‌ളാറ്റ് വളഞ്ഞ് രക്ഷപ്പെടാനുള്ള വഴികളെല്ലാം അടച്ച ശേഷമാണ് പോലീസ് അകത്ത് പ്രവേശിച്ചത്.</p>
<p><strong>തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക്</strong></p>
<p>തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് എത്തിയ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ പോലീസിനെതിരെ അധിക്ഷേപങ്ങളും ഭീഷണികളും തുടരുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ പിടികൂടുന്നതിനായി സംസ്ഥാനത്തെ വിവിധ പോലീസ് സംവിധാനങ്ങൾക്കിടയിൽ ഏകോപിതമായ അന്വേഷണം ശക്തമാക്കിയിരുന്നു.</p>
<p>അറസ്റ്റിലായ ആയങ്കിയെ തുടർനടപടികൾക്കായി ആലുവ റൂറൽ പോലീസിന് കൈമാറുമെന്നാണ് വിവരം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതും സൈബർ ഇടങ്ങളിലൂടെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്.</p>
<p>ആയങ്കിക്ക് ഒളിവിൽ കഴിയാൻ സാമ്പത്തികമായോ മറ്റ് തരത്തിലോ സഹായം നൽകിയവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്.മാസങ്ങളായി പോലീസിന് വെല്ലുവിളിയായി മാറിയ ഒളിവുജീവിതത്തിന് ഒടുവിൽ കണ്ണൂരിൽ വിരാമമിട്ടിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഓസ്ട്രിയയിൽ വാഹനാപകടം; മലയാളി വൈദിക വിദ്യാർഥിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3306</link>
<guid>https://thekeralajournal.com/3306</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d214b9eb7.jpg" length="41649" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:34:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓസ്ട്രിയയിലെ ലിൻസിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദിക വിദ്യാർഥി മരിച്ചു. പെരുമ്പല്ലൂർ പൊതൂർ സ്വദേശികളായ ഷാജൻ മാത്യുവിന്റെയും റെജിയുടെയും ഏക മകൻ മാത്യൂസ് പൊതൂർ (33) ആണ് മരിച്ചത്.</p>
<p>ജർമനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദിക പഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു മാത്യൂസ്. വൈദിക പരിശീലനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ലിൻസിലെ ദൈവാലയത്തിൽ പിആർഒയായി ശുശ്രൂഷ ചെയ്തുവരുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>അപകടത്തെ തുടർന്ന് മരിച്ച മാത്യൂസിന്റെ മൃതദേഹം ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.</p>]]> </content:encoded>
</item>

<item>
<title>ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു</title>
<link>https://thekeralajournal.com/3305</link>
<guid>https://thekeralajournal.com/3305</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a775942796a7.jpg" length="71738" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:58:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റൊസാരിയോ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ദീർഘകാല ഏജന്റുമായ ഹോർഹെ മെസ്സി (68) അന്തരിച്ചു. അർജന്റീനയിലെ റൊസാരിയോയിലെ ക്ലിനിക്കിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.</p>
<p>ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ സെലിയയും മക്കളായ റോഡ്രിഗോ, മാറ്റിയാസ്, മരിയ സോൾ എന്നിവരും അവസാന നിമിഷങ്ങളിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.</p>
<p>റൊസാരിയോയിലെ സ്റ്റീൽ ഫാക്ടറിയിൽ സെക്ഷൻ മാനേജറായി ജോലി ചെയ്തിരുന്ന ഹോർഹെ, മകൻ ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയറിന് നിർണായകമായ പിന്തുണ നൽകിയ വ്യക്തിയായിരുന്നു. മെസ്സിയുടെ ബാഴ്സലോണ കരിയറിന്റെ ആദ്യകാലം മുതൽ അദ്ദേഹത്തിന്റെ പ്രധാന ഉപദേശകനും ദീർഘകാല ഏജന്റുമായി പ്രവർത്തിച്ചു.</p>
<p>മെസ്സിയുടെ പിതാവിന്റെ വിയോഗത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ബാഴ്സലോണ എഫ്‌സിയും അനുശോചനം രേഖപ്പെടുത്തി. മെസ്സിയുടെ കരിയറിലെ നിർണായക ഘട്ടങ്ങളിൽ ഹോർഹെ നൽകിയ പിന്തുണയും സംഭാവനകളും ഇരുവരും അനുസ്മരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13ന് തന്നെ ആരംഭിക്കും</title>
<link>https://thekeralajournal.com/3304</link>
<guid>https://thekeralajournal.com/3304</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77581b6e332.jpg" length="326824" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:54:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് ഗുണനിലവാര മേൽനോട്ട സമിതി യോഗം തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 13ന് പരീക്ഷകൾ ആരംഭിക്കും.</p>
<p>പരീക്ഷാ ടൈംടേബിളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 8, 9 ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കുന്നതിനായി സമയക്രമം പുനഃക്രമീകരിച്ചു.</p>
<p>ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന പരീക്ഷകൾ ഓഗസ്റ്റ് 20ഓടെ പൂർത്തിയാകും. തുടർന്ന് ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തും. ആഘോഷങ്ങൾക്ക് ശേഷം അന്നുതന്നെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.</p>
<p>അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പല സ്കൂളുകളിലും പാഠഭാഗങ്ങൾ പൂർണമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നിശ്ചിത തീയതിയിൽ തന്നെ നടത്താൻ തീരുമാനിച്ചത്.</p>]]> </content:encoded>
</item>

<item>
<title>രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ</title>
<link>https://thekeralajournal.com/3303</link>
<guid>https://thekeralajournal.com/3303</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77579346190.jpg" length="67135" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:51:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ: പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രക്ഷാപ്രവർത്തകൻ ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പി.യെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാൾക്ക് നൽകി ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശിയായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.</p>
<p>മൂന്ന് ദിവസത്തിന് ശേഷം പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം എംബാം ചെയ്യാതെയാണ് മണിക്കൂറുകൾ നീളുന്ന യാത്രയ്ക്ക് ഫ്രീസറില്ലാത്ത ആംബുലൻസിൽ അയച്ചത്. യാത്രയ്ക്കിടെ തൃശൂർ ചാവക്കാട് എത്തിയപ്പോൾ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ബന്ധുക്കൾ മറ്റൊരു സ്വകാര്യ ഫ്രീസർ ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.</p>
<p>ഫ്രീസർ സൗകര്യമുള്ള ആംബുലൻസിന് സ്വകാര്യ ആംബുലൻസ് ഉടമകൾ 25,000 മുതൽ 33,000 രൂപ വരെ ആവശ്യപ്പെട്ടിരുന്നുവെന്നും ചെലവ് കുറയ്ക്കുന്നതിനായി ഫ്രീസറില്ലാത്ത ആംബുലൻസ് അനുവദിച്ചുവെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. മൃതദേഹം വിട്ടുനൽകുന്നതിന് തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന പരാതിയും ഉയർന്നിരുന്നു.</p>
<p>ഇൻസിഡന്റ് കമാൻഡർ കൂടിയായിരുന്ന തഹസിൽദാർ ജില്ലാ ഭരണകൂടവുമായി കൃത്യമായി ആലോചിക്കാതെയും അടിയന്തര സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയും പ്രവർത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.</p>]]> </content:encoded>
</item>

<item>
<title>കോന്നിയിൽ ആനയുടെ ആക്രമണം; രണ്ടാം പാപ്പാന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3302</link>
<guid>https://thekeralajournal.com/3302</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77571d084b1.jpg" length="88021" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:49:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോന്നി: കോന്നി ആനക്കൂട്ടിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ദാരുണാന്ത്യം. കോന്നി സ്വദേശി മോഹനൻ നായർ ആണ് മരിച്ചത്.</p>
<p>പ്രിയദർശിനി എന്ന 44 വയസ്സുള്ള പിടിയാനയാണ് പാപ്പാനെ ആക്രമിച്ചത്. ആനയുടെ മുറിവേറ്റ് പഴുത്ത തുമ്പിക്കൈയിൽ മരുന്ന് പുരട്ടുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് മോഹനൻ നായരെ വാരിയെടുത്ത് നിലത്തടിച്ച ശേഷം തേറ്റയ്ക്ക് കുത്തുകയായിരുന്നു.</p>
<p>ഗുരുതരമായി പരുക്കേറ്റ മോഹനൻ നായരെ ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>മൃതശരീരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയ വാൻ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. ഒഴിവായത് വൻ അപകടം</title>
<link>https://thekeralajournal.com/3301</link>
<guid>https://thekeralajournal.com/3301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7756bf8ae13.jpg" length="101753" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:48:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം–പാമ്പാടി: മാന്തുരുത്തിയിൽ റോഡിൽ തെന്നി നിയന്ത്രണം വിട്ട മാരുതി ഇക്കോ വാൻ റോഡരികിലെ KSEB ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകരുകയും സമീപത്തെ ഒരു വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. വാൻ അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.</p>
<p>റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും റോഡിലെ അമിതമായ മിനുസവും മൂലം ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ മലയോര മേഖലയിൽ മഴ കനക്കുന്നു;അടിമാലിയിൽ ശക്തമായ മഴ</title>
<link>https://thekeralajournal.com/3300</link>
<guid>https://thekeralajournal.com/3300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7707bd2c821.jpg" length="81550" type="image/jpeg"/>
<pubDate>Sat, 08 Aug 2026 16:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ഇടുക്കിയുടെ മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നു. അടിമാലിയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.</p>
<p>നേര്യമംഗലം വനമേഖലയിലും ശക്തമായ മഴ തുടരുകയാണെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട് . മഴ ശക്തമായതോടെ മലയോര റോഡുകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യതയും കൂടുതലാണ്.</p>
<p>മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്</title>
<link>https://thekeralajournal.com/3299</link>
<guid>https://thekeralajournal.com/3299</guid>
<description><![CDATA[ ഏലിക്കുട്ടി (86),കരോട്ടുമുണ്ടയിൽ,കോഴിമല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76bd70032c9.jpg" length="70492" type="image/jpeg"/>
<pubDate>Sat, 08 Aug 2026 10:53:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലിക്കുട്ടി (86),കരോട്ടുമുണ്ടയിൽ,കോഴിമല ,നിര്യാതയായി.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം</title>
<link>https://thekeralajournal.com/3298</link>
<guid>https://thekeralajournal.com/3298</guid>
<description><![CDATA[ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76a5d2bbcfb.jpg" length="85938" type="image/jpeg"/>
<pubDate>Sat, 08 Aug 2026 09:13:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നത് നിർബന്ധമാക്കി കേരള സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ അംഗീകരിച്ചാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.</p>
<p>വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ സ്വീകരിച്ച തീരുമാനത്തിന്റെ തുടർച്ചയായാണ് സംസ്ഥാനത്തും പുതിയ നിർദേശങ്ങൾ നടപ്പാക്കുന്നത്.</p>
<p>ചടങ്ങിൽ സംസ്ഥാന ഗീതം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന് ശേഷമായിരിക്കണം വന്ദേമാതരം ആലപിക്കേണ്ടത്. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരവും തുടർന്ന് ദേശീയഗാനമായ ജനഗണമനയും ആലപിക്കണം.</p>
<p>നിലവിൽ ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രം ആലപിക്കുന്ന രീതിക്ക് പകരം യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. പൂർണ വന്ദേമാതരം ആലപിക്കുന്നതിന് ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന സമയം 3 മിനിറ്റ് 10 സെക്കൻഡാണ്.</p>
<p>ദേശീയഗാനം ആലപിക്കുമ്പോൾ വരികളും ചിഹ്നങ്ങളും ഉൾപ്പെടെ കൃത്യമായി പാലിച്ച് തെറ്റുകൂടാതെ ആലപിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.</p>
<p>വന്ദേമാതരത്തിന് ദേശീയഗാനത്തിന് സമാനമായ നിയമപരമായ പരിരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്രതല തീരുമാനങ്ങൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്.</p>]]> </content:encoded>
</item>

<item>
<title>പ്രശസ്ത നാടകകൃത്ത് ഷിബു എസ്. കൊട്ടാരം അന്തരിച്ചു</title>
<link>https://thekeralajournal.com/3297</link>
<guid>https://thekeralajournal.com/3297</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76a4883de32.jpg" length="51752" type="image/jpeg"/>
<pubDate>Sat, 08 Aug 2026 09:07:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായിരുന്ന അദ്ദേഹം കോട്ടയം പാലാ നീലൂർ സ്വദേശിയാണ്.</p>
<p>ഫ്രീഡം റോഡ്, പിരാന, കനൽപ്പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.</p>
<p>2000 മുതൽ 2004 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. അധ്യാപകൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള നാടകവേദിക്ക് ശ്രദ്ധേയമായ സംഭാവനകളാണ് ഷിബു എസ്. കൊട്ടാരം നൽകിയത്.</p>
<p>മൃതശരീരം നാളെ രാവിലെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിന് വെച്ച ശേഷം പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് തിങ്കളാഴ്ച രാവിലെ 10ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.</p>]]> </content:encoded>
</item>

<item>
<title>കർണ്ണാടകയിൽ KSRTC അപകടം, ഡ്രൈവറും, കണ്ടക്ടറും മരിച്ചു..</title>
<link>https://thekeralajournal.com/3296</link>
<guid>https://thekeralajournal.com/3296</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a769f52204da.jpg" length="68680" type="image/jpeg"/>
<pubDate>Sat, 08 Aug 2026 08:47:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്:-  കോഴിക്കാട് നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോയ KSRTC സൂപ്പർ ഡീലക്സ് ബസ് രാമനഗരിയ്ക്കു സമീപം ബിഢധിയിൽ വച്ചു ഡിവൈഡറിൽ തട്ടി തല കീഴായി മറിഞ്ഞു ഡ്രൈവറും കണ്ടക്ടരും മരിച്ചു. 25 ഓളം യാത്രക്കാർക്ക് പരിക്ക്.പലരുടെയും നില ഗുരുതരം</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a76a074ac6a7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇനി പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക്; വീടുകളിലെത്തിയുള്ള വിതരണം ഒഴിവാക്കുന്നു</title>
<link>https://thekeralajournal.com/3295</link>
<guid>https://thekeralajournal.com/3295</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76867767fb6.jpg" length="68605" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:59:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കളെ ഒഴികെ സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് ഇനി പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്.</p>
<p>നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഈ രീതിയിൽ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.</p>
<p>അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്നതും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണ പെൻഷൻ ലഭിക്കുന്നതും തടയുന്നതിനും നടപടി സഹായിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.</p>
<p>കേന്ദ്ര സർക്കാരിന്റെ DBT നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര ധനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതും പുതിയ സംവിധാനത്തിന്റെ ലക്ഷ്യമാണ്.</p>
<p>അതേസമയം, പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് നിലവിലുള്ള രീതിയിൽ പ്രത്യേക പരിഗണന തുടരും.</p>]]> </content:encoded>
</item>

<item>
<title>ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; പട്രോളിങ് ശക്തമാക്കി വനംവകുപ്പ്</title>
<link>https://thekeralajournal.com/3294</link>
<guid>https://thekeralajournal.com/3294</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7685b6886f8.jpg" length="105960" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:56:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കി. അഡ്വ. സിറിയക് തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.</p>
<p>ഇതനുസരിച്ച് പട്ടുമല, ചൂളപ്പിരട്ട്, രാജമുടി വക്കീൽക്കാട് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കും.</p>
<p>കഴിഞ്ഞ ദിവസങ്ങളായി പട്ടുമല, പട്ടുമുടി, രാജമുടി, കല്ലാർ മേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് കാട്ടാനകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കൃഷികൾ നശിപ്പിക്കുകയും കയ്യാലകൾ തകർക്കുകയും ചെയ്ത ആനകൾ നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഫെഡറൽ ബാങ്കിന്റെ കൈത്താങ്ങ്; മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ്</title>
<link>https://thekeralajournal.com/3293</link>
<guid>https://thekeralajournal.com/3293</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76854aada87.jpg" length="90135" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി എട്ടര ലക്ഷം രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് സംഭാവന ചെയ്തു.</p>
<p>രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റ് കൈമാറിയത്.</p>
<p>ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജെബിൻ കെ. ജോസ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസിൽനിന്നുള്ള സി. ലെസിൻ, മങ്ങാട്ടുകവല ബ്രാഞ്ച് ഹെഡ് സുബിൻ സണ്ണി, തൊടുപുഴ, വെങ്ങല്ലൂർ, വെസ്റ്റ്, ടൗൺ മേഖലയിലെ ഫെഡറൽ ബാങ്ക് പ്രതിനിധികൾ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മേരി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.</p>
<p>പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാകുന്നതോടെ വൃക്കരോഗികൾക്ക് ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി; വയോധികയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ; ഭാര്യയും കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/3292</link>
<guid>https://thekeralajournal.com/3292</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7684ea8f5cc.jpg" length="47133" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:52:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോനാണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ സ്വർണമാലയാണ് മോഷണം പോയത്. വ്യാഴാഴ്ച പകൽ വീടിന് സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.</p>
<p>സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ആരെയും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.</p>
<p>ദിവസങ്ങൾക്ക് മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മേരിക്കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷണത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വഴിയും ചെരുപ്പിന്റെ അടയാളവും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് പിന്നിൽ മനുവാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.</p>
<p>തുടർന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.</p>
<p>ചക്കുപള്ളം മേഖലയിൽ നേരത്തെ ഏലക്ക മോഷണം, പണം മോഷണം തുടങ്ങിയ കേസുകളിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.</p>
<p>മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ജലാശയത്തിൽ രാസലായനി പടരുന്നു; ജലവിതരണം തടസ്സപ്പെടും</title>
<link>https://thekeralajournal.com/3291</link>
<guid>https://thekeralajournal.com/3291</guid>
<description><![CDATA[ പമ്പിങ് നിർത്തി; വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു; സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76843850136.jpg" length="50129" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:49:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മലങ്കര ജലാശയത്തിൽ കുടയത്തൂർ ഭാഗത്ത് വ്യാപകമായി രാസലായനി കലർന്നതായി കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നു. ഇന്നലെ രാവിലെയാണ് ജലാശയത്തിൽ രാസലായനിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ മുട്ടം ഭാഗത്തേക്കും ഇത് വ്യാപിച്ചതായാണ് വിവരം.</p>
<p>ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന ജലാശയത്തിലാണ് അപകടകരമായ രീതിയിൽ രാസലായനി പടർന്നത്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ജലാശയമായതിനാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന മലിനീകരണം സംബന്ധിച്ച് ആശങ്ക ശക്തമാണ്.</p>
<p>⚠️ പമ്പിങ് നിർത്തി; ഏഴ് പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടും</p>
<p>കോളപ്ര, മുട്ടം വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾക്ക് സമീപമുള്ള പുഴയിൽ ഓയിലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പമ്പിങ് നിർത്തിവച്ചു.</p>
<p>ഇതോടെ മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് തൊടുപുഴ സെക്ഷൻ–2 അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.</p>
<p>വെള്ളിയാമറ്റത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നാണ് രാസലായനി ജലാശയത്തിലേക്ക് ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ മലിനീകരണത്തിന്റെ കൃത്യമായ ഉറവിടം ബന്ധപ്പെട്ട പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ.</p>
<p>🔎 അധികൃതർ പരിശോധന നടത്തി</p>
<p>സംഭവമറിഞ്ഞതോടെ നിരവധി പേർ ജലാശയത്തിലെ സ്ഥിതി നേരിൽ കാണാൻ കോളപ്ര പാലത്തിലെത്തി. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.</p>
<p>വെള്ളിയാമറ്റം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതികൾ നേരത്തെയും ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. കമ്പനിക്ക് സമീപമുള്ള വടക്കനാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതായും നിരവധി പരാതികൾ ഉയർന്നിരുന്നു.</p>
<p>പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ വിശദമായ പരിശോധനയും അന്വേഷണവും ആവശ്യമാണ്.</p>
<p>🧪 വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു</p>
<p>മലിനീകരണത്തിന്റെ സ്വഭാവവും അപകടസാധ്യതയും കണ്ടെത്തുന്നതിനായി പൊല്യൂഷൻ കൺട്രോൾ ബോർഡ് അധികൃതർ ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം പുറത്തുവന്ന ശേഷമേ ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കൂ.</p>
<p>അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.</p>
<p>മലങ്കര ജലാശയത്തിലെ വെള്ളം പമ്പ് ചെയ്താണ് സമീപ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്നത്. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജലാശയവുമാണിത്.</p>
<p>ജലാശയത്തിലേക്ക് മാലിന്യമോ രാസവസ്തുക്കളോ ഒഴുക്കിവിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം; പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/3290</link>
<guid>https://thekeralajournal.com/3290</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76839f567f7.jpg" length="169985" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:47:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നീഴൂർ: വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നീഴൂർ തിരുവമ്പാടി മേപ്രയിൽ തങ്കച്ചൻ (52) ആണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനായി വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടിരുന്നു. ഫ്യൂസ് ഊരിവച്ചശേഷം മരക്കൊമ്പ് മാറ്റാമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചതായാണ് വിവരം.</p>
<p>തുടർന്ന് പ്രദേശത്ത് വൈദ്യുതിയില്ലെന്ന് നാട്ടുകാർ കെ.എസ്.ഇ.ബിയെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഊരിവച്ച ഫ്യൂസ് വീണ്ടും ഘടിപ്പിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ആരോപണം.</p>
<p>വൈദ്യുതാഘാതമേറ്റ തങ്കച്ചൻ അരമണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടന്നു. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാഹസികമായി ഇയാളെ താഴെയിറക്കി.</p>
<p>അവശനിലയിലായ തങ്കച്ചനെ ഉടൻ തന്നെ ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വെള്ളക്കെട്ടൊഴിയാതെ കോട്ടയം നഗരം; കോടിമതയിലും ഈരയിൽക്കടവിലും ദുരിതം രൂക്ഷം</title>
<link>https://thekeralajournal.com/3289</link>
<guid>https://thekeralajournal.com/3289</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76833d354d1.jpg" length="125734" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:45:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം നഗരമധ്യത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. കോടിമത, ഈരയിൽക്കടവ് ബൈപാസ് റോഡ്, കോടിമത ബോട്ട് ജെട്ടി, നാലുവരിപ്പാതയ്ക്ക് സമീപമുള്ള ഇടറോഡുകൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.</p>
<p>എം.ജി റോഡിന് സമീപത്തെ തോട് നിറഞ്ഞുകവിഞ്ഞതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപവും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളും ആക്രിക്കടകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.</p>
<p>മലിനജലം നിറഞ്ഞ പ്രദേശങ്ങളിലൂടെ നീന്തിയാണ് പല പ്രദേശവാസികൾക്കും വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടേണ്ടിവരുന്നത്. കൊടൂരാറ്റിൽ നിന്നുള്ള കൈവഴിത്തോടിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്.</p>
<p>കൊടൂരാർ കരകവിഞ്ഞൊഴുകിയതോടെ കോടിമത പച്ചക്കറി മാർക്കറ്റിന്റെ ഒരു ഭാഗവും വെള്ളത്തിലായി. കോടിമത പാലത്തിന് താഴെയുള്ള പ്രദേശങ്ങളും സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.</p>
<p>⚠️ റോഡിൽ മരത്തടികൾ; ഗതാഗതത്തിനും അപകടഭീഷണി</p>
<p>അതിനിടെ, എം.ജി റോഡിൽ അപകടഭീഷണി ഉയർത്തിയിരുന്ന തണൽമരം മുറിച്ചുമാറ്റിയെങ്കിലും മരത്തടികളും മറ്റ് അവശിഷ്ടങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് ഗതാഗതത്തിന് ഭീഷണിയാകുന്നു.</p>
<p>നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>മഴ തുടരും :  എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/3288</link>
<guid>https://thekeralajournal.com/3288</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe2c41ef2e.jpg" length="730892" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:43:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.</p>
<p>ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ അപകടസാധ്യത കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച എട്ട് ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>⚠️ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത</p>
<p>കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ ലഭിക്കുന്ന സാഹചര്യം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും കാരണമാകാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.</p>
<p>തുടർച്ചയായ മഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>🚨 പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം</p>
<p>ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.</p>
<p>അപകടസാധ്യതയുള്ളവർ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാകണം.</p>
<p>അത്യാവശ്യ സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക.</p>]]> </content:encoded>
</item>

<item>
<title>വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി എംഎൽഎയും ജില്ലാ കളക്ടറും; ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും</title>
<link>https://thekeralajournal.com/3287</link>
<guid>https://thekeralajournal.com/3287</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75fea668bc3.jpg" length="88317" type="image/jpeg"/>
<pubDate>Fri, 07 Aug 2026 21:20:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾ കഴിയുന്ന വൈക്കം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ വൈക്കം എംഎൽഎ കെ. ബിനിമോനും ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും സന്ദർശിച്ചു.</p>
<p>വൈക്കം താലൂക്ക് ഓഫീസിൽ എംഎൽഎ കെ. ബിനിമോന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ, തഹസിൽദാർ, മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് മഴക്കെടുതി വിലയിരുത്തി. തുടർന്ന് കരിയാർ സ്പിൽവേ സന്ദർശിച്ച ജില്ലാ കളക്ടർ, നീരൊഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>വൈക്കം, വല്ലകം, ചെമ്പ്, നക്കംതുരുത്ത്, തോട്ടകം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എംഎൽഎയും ജില്ലാ കളക്ടറും ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി. ക്യാമ്പുകളിലെ താമസക്കാരുമായി നേരിട്ട് സംസാരിച്ച ജില്ലാ കളക്ടർ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.</p>
<p>നക്കംതുരുത്ത് ക്യാമ്പിൽ ദുരിതബാധിതർക്കൊപ്പം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും എംഎൽഎ കെ. ബിനിമോനും ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നത് ക്യാമ്പിലുള്ളവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു.</p>
<p>വൈക്കം താലൂക്കിൽ നിലവിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,351 പേരാണ് കഴിയുന്നത്.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും</title>
<link>https://thekeralajournal.com/3286</link>
<guid>https://thekeralajournal.com/3286</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75b7de496ce.jpg" length="116586" type="image/jpeg"/>
<pubDate>Fri, 07 Aug 2026 16:18:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കമ്പം താഴ്‌വരയിലെ ഒന്നാംവിള നെൽകൃഷിക്കാവശ്യമായ ജലസേചനത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. 14,707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് ആവശ്യമായ ജലം ഇതിലൂടെ ലഭ്യമാക്കും.</p>
<p>അണക്കെട്ടിലെ കുറഞ്ഞ നീരൊഴുക്ക് കാരണം ഷട്ടർ തുറക്കൽ ഏകദേശം രണ്ട് മാസത്തോളം വൈകിയിരുന്നു. നിലവിൽ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ജലം തുറന്നുവിടാൻ തീരുമാനിച്ചത്.</p>
<p>ഷട്ടർ തുറക്കുന്ന ചടങ്ങിൽ തമിഴ്‌നാട് വൈദ്യുതി, മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>കമ്പം താഴ്‌വരയിലെ കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നടപടിയാണ് ഇത്. ഒന്നാംവിള കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിലൂടെ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ESCO MART ഓഗസ്റ്റ് 17&#45;ന്</title>
<link>https://thekeralajournal.com/3285</link>
<guid>https://thekeralajournal.com/3285</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a758e7fc6da0.jpg" length="156842" type="image/jpeg"/>
<pubDate>Fri, 07 Aug 2026 13:21:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ESCO MART ഓഗസ്റ്റ് 17-ന് (തിങ്കളാഴ്ച) വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല എം.എൽ.എ. അഡ്വ. സേനാപതി വേണു ഉദ്ഘാടനം നിർവഹിക്കും.</p>
<p>രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ₹500-ൽ കൂടുതലുള്ള എല്ലാ പർച്ചേസുകൾക്കും സമ്മാനക്കൂപ്പൺ നൽകുന്നതാണ്.</p>
<p>പലചരക്ക് സാധനങ്ങൾ, ഗ്രോസറി ഐറ്റങ്ങൾ, പഴം-പച്ചക്കറികൾ, ലേഡീസ് ഐറ്റങ്ങൾ, ഗിഫ്റ്റ് ഐറ്റങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ ഇനി ഒരേ കുടക്കീഴിൽ ESCO MART-ൽ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹിരോഷിമ ദിനം: AIPSO യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3284</link>
<guid>https://thekeralajournal.com/3284</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7574d745d98.jpg" length="111262" type="image/jpeg"/>
<pubDate>Fri, 07 Aug 2026 11:32:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ (AIPSO) കോട്ടയം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. AIPSO സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. ബി. ബിനു സംഗമം ഉദ്ഘാടനം ചെയ്തു.</p>
<p>ഇന്നത്തെ സാഹചര്യത്തിൽ യുദ്ധത്തിന്റെ ഭീകരത ഓരോരുത്തരുടെയും അടുക്കള വരെ എത്തിനിൽക്കുകയാണെന്നും, അതിനാൽ സമൂഹത്തിൽ സമാധാനത്തിന്റെ സന്ദേശം ശക്തിപ്പെടുത്താൻ വലിയ ജനകീയ യുദ്ധവിരുദ്ധ സംഗമങ്ങൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.</p>
<p>AIPSO ജില്ലാ പ്രസിഡന്റ് ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത്, ജില്ലാ സെക്രട്ടറി അഡ്വ. കെ. ആർ. ശ്രീനിവാസൻ, ബി. അശോക്, അഡ്വ. ജിതേഷ് ബാബു, പി. കെ. ആനന്ദകുട്ടൻ, പി. ആർ. ബേബി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മണർകാട് ബൈക്ക് അപകടം, ഒരു മരണം.</title>
<link>https://thekeralajournal.com/3283</link>
<guid>https://thekeralajournal.com/3283</guid>
<description><![CDATA[ കോട്ടയം ബ്യൂറോ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7570fc70562.jpg" length="73479" type="image/jpeg"/>
<pubDate>Fri, 07 Aug 2026 11:16:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട്  മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം.</p>
<p>അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. </p>
<p>അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു വരികയായിരുന്ന ബൈക്ക് കോട്ടയത്ത് നിന്നും പാലായിലേയ്ക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്ക് മറിയുകയായിരുന്നു.സംഭവ സ്ഥലത്തു തന്നെ യുവതി മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു ഇനി നിർബന്ധമല്ല; ഐടിഐ, പോളിടെക്നിക് വിദ്യാർഥികൾക്കും അവസരം</title>
<link>https://thekeralajournal.com/3282</link>
<guid>https://thekeralajournal.com/3282</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a756f5ece0e2.jpg" length="62285" type="image/jpeg"/>
<pubDate>Fri, 07 Aug 2026 11:08:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന സുപ്രധാന തീരുമാനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. യു.ജി.സി (UGC)യുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.</p>
<p>പുതിയ ഉത്തരവ് പ്രകാരം, പത്താം ക്ലാസിന് ശേഷം രണ്ട് വർഷത്തെ ഐടിഐ (ITI) കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നാല് വർഷത്തെ റെഗുലർ ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.</p>
<p>അതേസമയം, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമയോ പ്ലസ് ടുവിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമയോ പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.</p>
<p>ഇത്തരത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ സർവകലാശാലകൾ നിർദേശിക്കുന്ന ഓൺലൈൻ ഭാഷാ പ്രാവീണ്യ കോഴ്‌സ് നിർബന്ധമായും പൂർത്തിയാക്കണം.</p>
<p>2027–28 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർവകലാശാലകളിലും അനുബന്ധ കോളജുകളിലും ഈ പുതിയ പ്രവേശന മാനദണ്ഡം പ്രാബല്യത്തിൽ വരും. വൊക്കേഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ തുറക്കുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കൂട്ടാർ പുഴയിൽ പഞ്ഞിക്കെട്ട് പോലെ പത; ആശങ്കയിൽ നാട്ടുകാർ</title>
<link>https://thekeralajournal.com/3281</link>
<guid>https://thekeralajournal.com/3281</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a756d0bcd18d.jpg" length="62043" type="image/jpeg"/>
<pubDate>Fri, 07 Aug 2026 10:58:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടാർ പ്രദേശത്ത് പുഴയോരത്ത് പഞ്ഞിക്കെട്ട് പോലെ വെള്ളം പതഞ്ഞ് പൊങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. വെള്ളം ഇത്തരത്തിൽ പതഞ്ഞ് പൊങ്ങാൻ കാരണമായ സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.</p>
<p>സംഭവത്തിന് പിന്നാലെ നാട്ടുകാർ വിവിധ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. കീടനാശിനികളോ മറ്റ് രാസവസ്തുക്കളോ പുഴയിലേക്ക് ഒഴുക്കിവിടുന്നതാകാമെന്ന സംശയമാണ് പ്രദേശവാസികളിൽ ചിലർ പ്രകടിപ്പിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.</p>
<p>സംഭവത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തരമായി അന്വേഷണം നടത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും, യഥാർത്ഥ കാരണം കണ്ടെത്തി പൊതുജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മലിനീകരണമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയാണെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി. 23&#45;കാരിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3280</link>
<guid>https://thekeralajournal.com/3280</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7568a9e5746.jpg" length="49897" type="image/jpeg"/>
<pubDate>Fri, 07 Aug 2026 10:40:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാടിന് സമീപം മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്.</p>
<p>ബൈക്ക് ഓടിച്ചിരുന്ന ശ്രീദേവിയുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്ന ബൈക്ക്, കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.</p>
<p>അപകടത്തിൽ ശ്രീദേവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ; ഇടുക്കിയിൽ നടപടി എപ്പോൾ?</title>
<link>https://thekeralajournal.com/3279</link>
<guid>https://thekeralajournal.com/3279</guid>
<description><![CDATA[ ഒരു ദുരന്തം സംഭവിച്ച ശേഷം പരിശോധനകൾ കർശനമാക്കുന്ന പതിവിന് പകരം, അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം എന്ന ആവശ്യവും ശക്തം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75556909e8f.jpg" length="168331" type="image/jpeg"/>
<pubDate>Fri, 07 Aug 2026 09:18:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് (MVD) ടിപ്പർ ലോറികൾക്കും മറ്റ് ഭാരമേറിയ വാഹനങ്ങൾക്കും സമയനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇടുക്കി ജില്ലയിലെ പല റോഡുകളിലും സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നതായി വ്യാപക പരാതി. രാവിലെ വിദ്യാർത്ഥികൾ സ്കൂളിലേക്കും വൈകിട്ട് വീടുകളിലേക്കും മടങ്ങുന്ന സമയത്തും അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ രക്ഷിതാക്കളിലും നാട്ടുകാരിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.</p>
<p>ഇടുക്കി ജില്ലയിൽ നിലവിലുള്ള എംവിഡി നിയന്ത്രണപ്രകാരം രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 4.00 മുതൽ 5.00 വരെയും സ്കൂൾ മേഖലകളിലും പ്രധാന റോഡുകളിലും ടിപ്പർ ലോറികളുടെ സർവീസ് നിയന്ത്രിച്ചിട്ടുള്ളതാണ്. സംസ്ഥാനതലത്തിൽ പൊതുവെ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയും നിയന്ത്രണമുള്ളതിനൊപ്പം, പ്രാദേശിക സാഹചര്യം അനുസരിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് സമയത്തിൽ മാറ്റം വരുത്താനും അധികാരമുണ്ട്. ഈ നിയന്ത്രണങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിലവിൽ വന്നത്.</p>
<p>എന്നാൽ യാഥാർത്ഥ്യത്തിൽ പല സ്ഥലങ്ങളിലും ഈ നിർദേശങ്ങൾ കാറ്റിൽ പറത്തപ്പെടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും സൈക്കിളുകളിലും നടന്നു പോകുന്ന കുട്ടികളും റോഡ് മുറിച്ചുകടക്കുന്ന സമയത്ത് അമിതവേഗത്തിൽ എത്തുന്ന ടിപ്പറുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.</p>
<p>നിയമപ്രകാരം നിരോധന സമയത്ത് ഭാരവാഹനങ്ങൾ പ്രധാന റോഡുകളിൽ നിന്ന് മാറ്റി സുരക്ഷിതമായി പാർക്ക് ചെയ്യണം. സ്കൂൾ പരിസരങ്ങളിൽ വേഗത കുറയ്ക്കണം. മണൽ, മെറ്റൽ, മണ്ണ് തുടങ്ങിയവ കയറ്റുന്ന വാഹനങ്ങൾ ചരക്ക് പൂർണമായും മൂടിയിരിക്കണം. സ്കൂൾ ഗേറ്റുകൾക്ക് മുന്നിൽ പാർക്കിംഗും അനുവദനീയമല്ല. എന്നാൽ പല സ്ഥലങ്ങളിലും ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരാതിയും ശക്തമാണ്.</p>
<p>ഇടുക്കിയിൽ ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അടിമാലിക്ക് സമീപം അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചിരുന്നു. മാർച്ചിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും ജില്ലയിൽ അടുത്തിടെ ഉണ്ടായിട്ടുണ്ട്.</p>
<p>"കൺമുന്നിൽ മറ്റൊരു അപകടം ഉണ്ടാകുന്നതിന് മുമ്പ് നടപടി വേണം" എന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂൾ വിദ്യാർത്ഥികൾ റോഡിലൂടെ കടന്നുപോകുന്ന സമയങ്ങളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തമാക്കണം. നിയമലംഘനം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, സ്കൂൾ മേഖലകളിൽ സ്ഥിരം പരിശോധന ഉറപ്പാക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.</p>
<p>ഒരു ദുരന്തം സംഭവിച്ച ശേഷം പരിശോധനകൾ കർശനമാക്കുന്ന പതിവിന് പകരം, അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. "കൺമുന്നിൽ മറ്റൊരു അപകടം ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം" എന്നതാണ് ഇപ്പോൾ ഇടുക്കിയിലെ പൊതുവായ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പ്രളയക്കെടുതി: ഇളപ്പുങ്കൽ–കാരക്കാട് നടപ്പാലം വീണ്ടും തകർന്നു</title>
<link>https://thekeralajournal.com/3278</link>
<guid>https://thekeralajournal.com/3278</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7547ab13eab.jpg" length="59072" type="image/jpeg"/>
<pubDate>Fri, 07 Aug 2026 08:19:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കാലവർഷക്കെടുതിയിൽ ഈരാറ്റുപേട്ടയിലെ ഇളപ്പുങ്കൽ–കാരക്കാട് നടപ്പാലം വീണ്ടും തകർന്നു. 2021ലെ പ്രളയത്തിൽ തകർന്ന പാലം പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്ന് 2025ൽ 21 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ചതായിരുന്നു. എന്നാൽ ഇത്തവണത്തെ പ്രളയത്തിൽ വീണ്ടും തകർന്നതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിലായി.</p>
<p>മീനച്ചിലാറിന് കുറുകെ ഇളപ്പുങ്കലിനെയും കാരക്കാടിനെയും ബന്ധിപ്പിക്കുന്ന 35 വർഷം പഴക്കമുള്ള നടപ്പാലമാണ് തകർന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ദൈനംദിന യാത്രയ്ക്ക് ആശ്രയമായിരുന്ന പാലം ഹൈവേയിലേക്കുള്ള എളുപ്പവഴി കൂടിയായിരുന്നു.</p>
<p>പ്രളയജലത്തിൽ ഒഴുകിയെത്തിയ മരങ്ങളും വലിയ അവശിഷ്ടങ്ങളും പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് പാലം തകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2021ലെ പ്രളയത്തിൽ പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയിരുന്നു. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനർനിർമിച്ച അതേ ഭാഗമാണ് ഇത്തവണയും തകർന്നത്.</p>
<p>നടപ്പാലം തകർന്നതോടെ ഇളപ്പുങ്കലിലെയും കാരക്കാടിലെയും നിവാസികൾക്ക് മറുകരയിലെത്താൻ ഈരാറ്റുപേട്ട ടൗൺ വഴി ഏകദേശം ഏഴ് കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്.</p>
<p>നടപ്പാലത്തിന് പകരം വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന സ്ഥിരം പാലം നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിനായി 10 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാകുകയും ചെയ്തിരുന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.</p>
<p>ഇനി താൽക്കാലിക നടപ്പാലം പുനർനിർമിക്കുന്നതിന് പകരം ഇരുകരകളെയും ബന്ധിപ്പിക്കുന്ന സ്ഥിരം വാഹനപാലം ഉടൻ നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. പ്രളയനാശത്തിന്റെ പശ്ചാത്തലത്തിൽ ശാശ്വത പരിഹാരത്തിനായുള്ള ആവശ്യവും വീണ്ടും ശക്തമായിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ബൈക്ക് മോഷ്ടിച്ച് പൊളിച്ച് പാർട്സുകളാക്കി വിൽപ്പന; രണ്ടുപേർ പിടിയിൽ</title>
<link>https://thekeralajournal.com/3277</link>
<guid>https://thekeralajournal.com/3277</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a754461b7422.jpg" length="41158" type="image/jpeg"/>
<pubDate>Fri, 07 Aug 2026 08:05:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് സ്പെയർ പാർട്സുകളാക്കി വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ഇരട്ടക്കുളങ്ങര പ്ലാത്തിപ്പറമ്പിൽ അനന്ദു പി. അനിൽ (19), സുഹൃത്തായ കടുത്തുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരാണ് പിടിയിലായത്.</p>
<p>കടുത്തുരുത്തി മറ്റത്തിൽ ശ്രേയസിന്റെ ബൈക്ക് മോഷണം പോയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.</p>
<p>കടുത്തുരുത്തി SHO ഡി. രജീഷ് കുമാറിന്റെയും എസ്.ഐ. ശരണ്യയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.</p>
<p>മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് സ്പെയർ പാർട്സുകളാക്കി വിറ്റ് ലഭിച്ച പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. പ്രതികൾ സ്ഥിരമായി ബൈക്കുകൾ വിൽപ്പന നടത്തിയിരുന്ന കട പോലീസ് കണ്ടെത്തിയെങ്കിലും മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ബസ് കിട്ടിയില്ലേ? ഇനി ടൂവീലർ ടാക്സി റെഡി; കേരളത്തിൽ പുതിയ യാത്രാ വിപ്ലവത്തിന് തുടക്കം</title>
<link>https://thekeralajournal.com/3276</link>
<guid>https://thekeralajournal.com/3276</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7539a513829.jpg" length="57491" type="image/jpeg"/>
<pubDate>Fri, 07 Aug 2026 07:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ റോഡുകളിൽ ഇനി പുതിയൊരു യാത്രാസംവിധാനം കൂടി. ടൂവീലർ ടാക്സി സേവനം ആരംഭിച്ചതോടെ യാത്രക്കാരിലും പൊതുഗതാഗത മേഖലയിലും ചർച്ചകൾ സജീവമാകുകയാണ്. പുനലൂർ രജിസ്ട്രേഷനിലുള്ള ടൂവീലർ ടാക്സി സർവീസ് നിരത്തിലിറങ്ങിയ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.</p>
<p>ബസ് ലഭിക്കാത്ത സമയങ്ങളിലും അവസാന മൈൽ യാത്രകൾക്കും കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. പ്രത്യേകിച്ച് വിദ്യാർഥികൾക്കും ദിവസേന യാത്ര ചെയ്യുന്ന ജീവനക്കാർക്കും തിരക്കേറിയ നഗരങ്ങളിൽ സമയം ലാഭിക്കാനും യാത്രാച്ചെലവ് കുറയ്ക്കാനും ഈ സേവനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>എന്നാൽ മറുവശത്ത് പരമ്പരാഗത ഓട്ടോറിക്ഷ, ടാക്സി മേഖലകളിൽ നിന്ന് ആശങ്കകളും ഉയരുന്നുണ്ട്. പുതിയ സേവനം അവരുടെ വരുമാനത്തെ ബാധിക്കുമോ എന്ന ചോദ്യവും ശക്തമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, യാത്രക്കാരുടെ സുരക്ഷ, ഡ്രൈവർമാരുടെ രജിസ്ട്രേഷൻ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളായി മാറിയിരിക്കുകയാണ്.</p>
<p>വില തുച്ഛം... ഗുണം മിച്ചമോ?</p>
<p>അല്ലെങ്കിൽ പുതിയ സേവനം... പുതിയ വെല്ലുവിളികളോ?</p>
<p>ടൂവീലർ ടാക്സി കേരളത്തിലെ യാത്രാ സംസ്കാരത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമോ എന്നത് വരും ദിവസങ്ങളിലെ അനുഭവങ്ങൾ വ്യക്തമാക്കും.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ്; ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3275</link>
<guid>https://thekeralajournal.com/3275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7532330e211.jpg" length="81226" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:47:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിദ്യാർഥികളിൽ പരിസ്ഥിതി ബോധവത്കരണവും സംരക്ഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിൽ പരിസ്ഥിതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ദേശീയതല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.</p>
<p>തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കോളജ് ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ കൂടുതൽ വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.</p>
<p>തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ, പ്രകൃതിസൗഹൃദ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി തുടരുമെന്ന് വ്യക്തമാക്കി..</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ജീപ്പ് ഡ്രൈവർ മാതൃകയായി</title>
<link>https://thekeralajournal.com/3274</link>
<guid>https://thekeralajournal.com/3274</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75313cb00b9.jpg" length="61832" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:43:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞാർ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല പൊലീസ് സാന്നിധ്യത്തിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ജീപ്പ് ഡ്രൈവർ മാതൃകയായി.</p>
<p>ജലന്തർ സ്വദേശിയായ ജീപ്പ് ഡ്രൈവർ വേങ്ങക്കുന്നേൽ സജിമോന് ഇന്നലെ വൈകിട്ട് 4.30ഓടെയാണ് കവറിൽ മടക്കിവെച്ച നിലയിൽ വഴിയിൽ നിന്ന് സ്വർണമാല ലഭിച്ചത്. മാല സ്വന്തമായി കൈവശം വയ്ക്കാതെ അദ്ദേഹം ഉടൻ തന്നെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.</p>
<p>തുടർന്ന് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്വർണമാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിവരം പ്രചരിപ്പിച്ചു. വിവരം അറിഞ്ഞ് മണപ്പാടി സ്വദേശിനി വാളംപറമ്പിൽ സന്ധ്യ ബിജു പൊലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു.</p>
<p>ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കാഞ്ഞാർ പൊലീസിന്റെ സാന്നിധ്യത്തിൽ സജിമോൻ സ്വർണമാല ഉടമയ്ക്ക് കൈമാറി. സത്യസന്ധതയുടെ മാതൃകയായ സജിമോന്റെ പ്രവർത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓടുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; കട്ടപ്പനയിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/3273</link>
<guid>https://thekeralajournal.com/3273</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7530c44021d.jpg" length="119068" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:41:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓട്ടത്തിനിടെ ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും കട്ടപ്പന സ്വദേശിയായ യുവാവ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>ഇന്നലെ വൈകിട്ട് 5.45ഓടെയാണ് കട്ടപ്പന ഗവ. കോളേജ് റോഡിൽ സംഭവം നടന്നത്. വൈദ്യുതി കമ്പി ബൈക്കിന് മുകളിലേക്ക് വീണതോടെ ബൈക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞു.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കെ.എസ്.ഇ.ബി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഈ റൂട്ടിലെ വൈദ്യുതി വിതരണം അടിയന്തരമായി വിച്ഛേദിച്ചു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ബൈക്കിൽ ചുറ്റിക്കിടന്ന വൈദ്യുതി കമ്പി സുരക്ഷിതമായി നീക്കം ചെയ്തു.വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.</p>]]> </content:encoded>
</item>

<item>
<title>തോട്ടം മേഖലയിൽ കാട്ടാന ഭീതി രൂക്ഷം; പട്ടുമുടി, പട്ടുമല, രാജമുടി മേഖലകളിൽ ജനങ്ങൾ ആശങ്കയിൽ</title>
<link>https://thekeralajournal.com/3272</link>
<guid>https://thekeralajournal.com/3272</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75302e94706.jpg" length="109257" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:39:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തോട്ടം മേഖലയായ പട്ടുമുടി, പട്ടുമല, രാജമുടി എന്നിവിടങ്ങളിൽ ആറ് കാട്ടാനകൾ നിലയുറപ്പിച്ചതോടെ ജനങ്ങൾ ഭീതിയിലായി. തേയിലത്തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി പകലും രാത്രിയും കാട്ടാനകളുടെ സാന്നിധ്യം തുടരുന്നത് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.</p>
<p>കൊളുന്തെടുക്കാനെത്തുന്ന തൊഴിലാളികൾക്കിടയിലേക്ക് പെട്ടെന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജീവനും കൊണ്ടാണ് ഓടി രക്ഷപ്പെടുന്നത്. വിവരമറിഞ്ഞെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം (RRT) ഉദ്യോഗസ്ഥർ ആനകളെ ഉൾവനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വനത്തിലേക്ക് മടങ്ങാതെ ജനവാസ മേഖലയിലാണ് ആനക്കൂട്ടം തുടരുന്നത്.</p>
<p>പ്രകൃതിക്ഷോഭവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് വന്യമൃഗ ശല്യം കൂടി വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മഴയിൽ കൃഷിനാശം നേരിടുന്നതിനിടെയാണ് കാട്ടാന ആക്രമണവും കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.</p>
<p>രാജമുടി ജനവാസ മേഖലയിലെത്തിയ മൂന്ന് കാട്ടാനകൾ നാല് ഏക്കറോളം സ്ഥലത്തെ ഏലം കൃഷി പൂർണമായും നശിപ്പിച്ചു. രാജമുടി പുതുവലിൽ താമസിക്കുന്ന നിരവധി കർഷകരുടെ ഏലം, വാഴ കൃഷികൾക്കും വ്യാപക നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളിലെ കയ്യാലകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.</p>
<p>കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ആദ്യ മഴയിൽ തന്നെ കുളമായി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിമർശനം ശക്തം</title>
<link>https://thekeralajournal.com/3271</link>
<guid>https://thekeralajournal.com/3271</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752ed4e1536.jpg" length="96936" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:33:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിർമ്മാണം പൂർത്തിയായി ആദ്യ മഴക്കാലം പിന്നിടുമ്പോഴേക്കും കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ ഉയർന്നതായി പരാതി. കനത്ത മഴയെ തുടർന്ന് കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിൽ പത്തിലധികം സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായി. ചിലയിടങ്ങളിലെ വലിയ മണ്ണിടിച്ചിലുകൾ റോഡിനും സംരക്ഷണ ഭിത്തികൾക്കും ഭീഷണിയായി.</p>
<p>കഴിഞ്ഞ സർക്കാർ കാലത്ത് ഏറെ പ്രചാരണം നൽകി ഉദ്ഘാടനം ചെയ്ത മലയോര ഹൈവേയുടെ നിർമ്മാണഘട്ടം മുതൽ തന്നെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നുവെന്നാണ് ആക്ഷേപം. റോഡ് വീതി കൂട്ടുന്നതിനായി പല ഭാഗങ്ങളിലും ചെങ്കുത്തായി മണ്ണെടുത്തെങ്കിലും ആവശ്യമായ സംരക്ഷണ ഭിത്തികൾ നിർമ്മിക്കാത്തതാണ് ഇപ്പോഴുണ്ടായ മണ്ണിടിച്ചിലുകൾക്ക് പ്രധാന കാരണമെന്ന് ആരോപണമുണ്ട്.</p>
<p>ഏലപ്പാറ, ചിന്നാർ, കരിന്തിരി, ലബ്ബക്കട എന്നിവിടങ്ങളിൽ വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസ്സപ്പെടുകയും വാഹനയാത്രികർ തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.</p>
<p>മലയോര മേഖലയിലെ കുത്തിറക്കങ്ങളും മലഞ്ചെരിവുകളും പരിഗണിച്ച് ആവശ്യമായ രീതിയിൽ ഓടകൾ നിർമ്മിക്കാത്തതിനാൽ മഴവെള്ളം റോഡിലൂടെ തന്നെ ഒഴുകുകയാണ്. ഇതുമൂലം ചില ഭാഗങ്ങളിൽ ടാറിങ് ഇളകുകയും റോഡിന്റെ ഉപരിതലം കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>കെ. ചപ്പാത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓട നിർമ്മാണം പൂർത്തിയാക്കാതെയും ചില ഭാഗങ്ങളിൽ റോഡ് വീതി കൂട്ടൽ പാതിവഴിയിൽ ഉപേക്ഷിച്ചുമാണ് കരാറുകാർ നിർമ്മാണം അവസാനിപ്പിച്ചതെന്ന പരാതിയുണ്ട്. നരിയംപാറയ്ക്ക് സമീപം നിർമ്മിച്ച ഐറിഷ് ഓടകൾ പോലും ഇതിനകം ഇളകിത്തുടങ്ങിയതും നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.</p>
<p>മലയോര ഹൈവേയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും യാത്രക്കാരും ഉയർത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം വിമലഗിരി ഗുരുസന്നിധി ശാഖയ്ക്ക് പുതിയ ഭരണസമിതി</title>
<link>https://thekeralajournal.com/3270</link>
<guid>https://thekeralajournal.com/3270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752d88904bb.jpg" length="47946" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:27:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ വിമലഗിരി ഗുരുസന്നിധി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.</p>
<p>ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.</p>
<p>2025-ലെ വരവ്-ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് എന്നിവ ശാഖാ സെക്രട്ടറി രവി മുല്ലശ്ശേരി അവതരിപ്പിച്ചു.</p>
<p>തുടർന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ ദാമോദരൻ പുന്നായ്ക്കൽ പ്രസിഡന്റായും ശശി മുകുളേൽ വൈസ് പ്രസിഡന്റായും രവി മുല്ലശ്ശേരി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് പാലയ്ക്കൽ യൂണിയൻ കമ്മിറ്റി അംഗമായും വി.ജി. സോമൻ, സോമരാജൻ, ദിലീപ് കോക്കാട്ട്, മോഹനൻ ഇരുവായിക്കൽ, അരുണ്‍ കെ. രാജ്, സുമേഷ്, ജിനു തങ്കച്ചൻ കിഴക്കേടത്ത്, ഗീത ഉണ്ണി, സുശീല രവി എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ശാഖാ പ്രസിഡന്റ് ദാമോദരൻ പുന്നായ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി മുകുളേൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു</title>
<link>https://thekeralajournal.com/3269</link>
<guid>https://thekeralajournal.com/3269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752c20b7e6f.jpg" length="114712" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:21:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ശക്തമായ മഴയെ തുടർന്ന് കാഞ്ചിയാർ ലബ്ബക്കട ടൗണിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.</p>
<p>കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം, ശശിധരൻ എന്നിവരുടെ പലചരക്ക് കടകളും ഒരു മിനി കോഫി ഷോപ്പുമാണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.</p>
<p>മേൽക്കൂര തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിലുണ്ടായിരുന്ന ഉടമകളും മറ്റുള്ളവരും ഉടൻ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.</p>
<p>കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി.</p>
<p>സംഭവശേഷം നാട്ടുകാരുടെയും കടയുടമകളുടെയും നേതൃത്വത്തിൽ കടകളിലുണ്ടായിരുന്ന സാധനങ്ങൾ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പഴക്കമേറിയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>റെഡ് അലർട്ട്; പാലായിൽ കനത്ത മഴ തുടരുന്നു</title>
<link>https://thekeralajournal.com/3268</link>
<guid>https://thekeralajournal.com/3268</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7201e9b6979.jpg" length="36338" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:18:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പാലാ മേഖലയിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.</p>
<p>റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 7) കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മഴയുടെ തീവ്രത കുറയാത്ത സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും പെട്ടെന്നുള്ള ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>വെള്ളം പെട്ടെന്ന് ഉയർന്നാൽ റോഡ് ഗതാഗതം തടസ്സപ്പെടുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ജോലിക്കായി വീടുവിട്ട് പോയവർ സുരക്ഷിതമായി മടങ്ങിയെത്തുമോയെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ കാത്തിരിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി</title>
<link>https://thekeralajournal.com/3267</link>
<guid>https://thekeralajournal.com/3267</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74a697e75fa.jpg" length="95126" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:52:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം പുതുപ്പള്ളി മണ്ഡലത്തിലെ പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കഴിയുന്ന രോഗികളെ പരിശോധിച്ച ശേഷം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.</p>
<p>മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപള്ളിൽ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. കെലീറ്റ ജോർജ്, അസിസ്റ്റന്റ് മാനേജർ അനീഷ് ആനിക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.</p>
<p>കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ മാതൃകാപരമായ സേവനമാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.</p>
<p>പുന്നത്തുറ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആലിസ് രാജു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>&amp;apos;അമ്മ&amp;apos;യിലെ ഓണക്കിറ്റ് വിതരണം വിവാദത്തിൽ; ശ്വേതാ മേനോൻ കമ്മിറ്റിക്കെതിരെ ഒരു വിഭാഗം താരങ്ങൾ</title>
<link>https://thekeralajournal.com/3266</link>
<guid>https://thekeralajournal.com/3266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74a089c8bbf.jpg" length="72996" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:26:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: താരസംഘടനയായ അമ്മ'യിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കിറ്റ് വിതരണത്തെ ചൊല്ലി പുതിയ വിവാദം. ജനറൽ ബോഡിയിൽ രാജി സമർപ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തനം നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തി.</p>
<p>ഇതേ തുടർന്ന് ഭൂരിഭാഗം അംഗങ്ങളും ഓണക്കിറ്റ് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും നിലവിൽ രാജിവെച്ച കമ്മിറ്റി സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നുമാണ് വിമർശകരുടെ നിലപാട്.</p>
<p>അതേസമയം, സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളുമായി ശ്വേതാ മേനോൻ നേതൃത്വം നൽകുന്ന കമ്മിറ്റി മുന്നോട്ടുപോകുന്നതിനിടെയാണ് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഓഗസ്റ്റ് 15 മുതൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സമഗ്ര പരിഷ്കാരം; &amp;apos;മൈ പൊലീസ് സ്റ്റേഷൻ&amp;apos; പദ്ധതി പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3265</link>
<guid>https://thekeralajournal.com/3265</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749e5a2f91b.jpg" length="102028" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:17:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി 'മൈ പൊലീസ് സ്റ്റേഷൻ' (My Police Station) പദ്ധതി ഓഗസ്റ്റ് 15 മുതൽ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നത്.</p>
<p>പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സംവിധാനത്തിൽ നിർണായക മാറ്റം വരുത്തും. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ 419 സ്റ്റേഷനുകളുടെയും ചുമതല സബ് ഇൻസ്പെക്ടർമാർക്ക് (SI) കൈമാറും. കൂടുതൽ കേസുകളും ക്രമസമാധാന പ്രാധാന്യവുമുള്ള 64 സ്റ്റേഷനുകളിൽ മാത്രം സർക്കിൾ ഇൻസ്പെക്ടർമാർ (CI) എസ്.എച്ച്.ഒമാരായി തുടരും. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന്റെ ചുമതല ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും വഹിക്കുക.</p>
<p>ഇൻസ്പെക്ടർമാർ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറുന്നതോടെ മേൽനോട്ടത്തിനായി സംസ്ഥാനത്ത് 200 പുതിയ പൊലീസ് സർക്കിളുകൾ രൂപീകരിക്കും. സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.</p>
<p>ഓഗസ്റ്റ് 15-നകം എല്ലാ പൊലീസ് സ്റ്റേഷനുകളും ഏകീകൃത നിറത്തിൽ പെയിന്റ് ചെയ്ത് നവീകരിക്കും. സ്റ്റേഷൻ പരിസരങ്ങളിലെ കാടുപിടിച്ച സ്ഥലങ്ങളും തുരുമ്പിച്ച തൊണ്ടി വാഹനങ്ങളും നീക്കം ചെയ്ത് ശുചീകരണവും പൂർത്തിയാക്കും.</p>
<p>പൊലീസിനെതിരായ പൊതുജന പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. നിലവിലുള്ള ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ കാര്യക്ഷമമായി പരിഷ്‌കരിക്കുകയും റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും പൊതുജനങ്ങളുടെ ഫീഡ്‌ബാക്ക് ശേഖരിച്ച് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുകയും ചെയ്യും.</p>
<p>സി.ഐ., ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പൊതുജനങ്ങളുമായുള്ള ആശയവിനിമയം, കീഴുദ്യോഗസ്ഥരുടെ കാര്യക്ഷമമായ മേൽനോട്ടം, സൈബർ കുറ്റകൃത്യങ്ങൾ നേരിടൽ എന്നിവയിൽ പ്രത്യേക പരിശീലനവും നൽകും.</p>
<p>പദ്ധതിയുടെ ഏകോപന ചുമതല എ.ഡി.ജി.പി (ക്രമസമാധാനം) വഹിക്കും. സംസ്ഥാന പൊലീസ് മേധാവി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.</p>
<p>ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സൗഹൃദപരമായും പൊലീസ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ പ്രധാന ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി CPI&#45;AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റി</title>
<link>https://thekeralajournal.com/3264</link>
<guid>https://thekeralajournal.com/3264</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749d337b5e4.jpg" length="79604" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:12:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: CPI-AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലും പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിലും പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്തു.</p>
<p>കൂടാതെ, പുന്നത്തുറയിൽ പ്രവർത്തിക്കുന്ന ജനകീയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങളും മണ്ഡലം കമ്മിറ്റി കൈമാറി.</p>
<p>വിതരണ പ്രവർത്തനങ്ങൾക്ക് CPI പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ധനുണ്ണി ഉണ്ണിപെരുമാൾ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്ത് നവജാത ശിശുവിനെ വിറ്റ കേസ്: ഒരാൾ കൂടി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3263</link>
<guid>https://thekeralajournal.com/3263</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749c8dcd1a2.jpg" length="42472" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:09:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നവജാത ശിശുവിനെ വിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ വാഗമൺ സ്വദേശിനി അപർണയാണ് അറസ്റ്റിലായത്.</p>
<p>ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശിശുവിനെ അനധികൃതമായി കൈമാറിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ ; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
<link>https://thekeralajournal.com/3262</link>
<guid>https://thekeralajournal.com/3262</guid>
<description><![CDATA[ തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകളായ സ്കൂളുകൾക്കും അവധി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7496ca60f09.jpg" length="307014" type="image/jpeg"/>
<pubDate>Thu, 06 Aug 2026 19:44:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 7 (വെള്ളിയാഴ്ച) വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.</p>
<p>📍 <strong>പത്തനംതിട്ട</strong> അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.</p>
<p>📍 <strong>ആലപ്പുഴ</strong> പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.</p>
<p>📍 <strong>വയനാട്</strong> പ്രൊഫഷണൽ കോളേജുകൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.</p>
<p>📍 <strong>കോട്ടയം</strong> പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും സ്പെഷ്യൽ ക്ലാസുകൾക്കും അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.</p>
<p>📍 <strong>കാസർഗോഡ്</strong> ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഓഗസ്റ്റ് 7-ന് അവധി പ്രഖ്യാപിച്ചു. (ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം.)</p>
<p>📍 <strong>തൃശൂർ</strong> ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 7-ന് അവധി പ്രഖ്യാപിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പതിവുപോലെ ക്ലാസുകൾ തുടരും.</p>]]> </content:encoded>
</item>

<item>
<title>ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 10 വിദ്യാർഥികൾക്ക് പരിക്ക്</title>
<link>https://thekeralajournal.com/3261</link>
<guid>https://thekeralajournal.com/3261</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74700962a2e.jpg" length="102640" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:59:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചാലക്കുടി: തൃശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആളൂർ സെന്റ് ജോസഫ് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.</p>
<p>അപകടത്തിൽ 10 വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.</p>
<p>അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>പ്രളയ സാഹചര്യം: കെ&#45;ടെറ്റ് പരീക്ഷ മാറ്റിവെക്കണം – അഡ്വ. ബിജു ഉമ്മൻ</title>
<link>https://thekeralajournal.com/3260</link>
<guid>https://thekeralajournal.com/3260</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a746cfcca480.jpg" length="71302" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:46:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാനത്തെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.</p>
<p>പ്രളയബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി അധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ഇവരിൽ പലരും സെൻസസ് ചുമതലയും വഹിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം, കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി പരീക്ഷാ കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ചില സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള വഴികൾ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്രയും ദുഷ്കരമായിരിക്കുകയാണ്.</p>
<p>പ്രളയബാധിത മേഖലകളിലെ പരീക്ഷാർഥികൾക്ക് ആവശ്യമായ പഠനസജ്ജീകരണങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രളയദുരിതവും അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷവും മൂലം നിരവധി ഉദ്യോഗാർഥികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഈ അസാധാരണ സാഹചര്യം സർക്കാർ ഗൗരവമായി പരിഗണിച്ച് കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>വാട്സ്ആപ്പ് ടിക്കറ്റിംഗ് സേവനം അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി</title>
<link>https://thekeralajournal.com/3259</link>
<guid>https://thekeralajournal.com/3259</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a746c7a7bc64.jpg" length="395379" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:44:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ എഐ (AI) പിന്തുണയുള്ള വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചു.</p>
<p>94470 71021 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയും.</p>
<p>അതേസമയം, യാത്രാസംബന്ധമായ സഹായങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 സേവനവും ലഭ്യമാണ്.</p>
<p>ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി ദുരന്തം; രണ്ട് മരണം, 20&#45;ലധികം പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3258</link>
<guid>https://thekeralajournal.com/3258</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a746b99723be.jpg" length="96828" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:40:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരിയായ റിയ ഫാത്തിമയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെ മരിച്ച സ്ത്രീയുടെ തിരിച്ചറിയൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.</p>
<p>ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ പട്ടാമ്പി റോഡിൽ നടന്ന അപകടത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.</p>
<p>കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. ആദ്യം ഒരു കാറിലിടിച്ച ബസ് തുടർന്ന് ബൈക്ക്, വാൻ, ഓട്ടോറിക്ഷ ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചശേഷമാണ് സമീപത്തെ ഒരു വീടിന്റെ മതിലിൽ ഇടിച്ച് നിന്നത്.</p>
<p>ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് അപകടത്തിന്റെ ദൃക്സാക്ഷികൾ പറയുന്നത്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്</title>
<link>https://thekeralajournal.com/3257</link>
<guid>https://thekeralajournal.com/3257</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74689d38c14.jpg" length="491111" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:35:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത. അതിനാൽ മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>നാളത്തെ (ഓഗസ്റ്റ് 7) മുന്നറിയിപ്പ്: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാഹന രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം; വേഗപരിധി നിശ്ചയിക്കാൻ മാത്രം അനുമതി</title>
<link>https://thekeralajournal.com/3256</link>
<guid>https://thekeralajournal.com/3256</guid>
<description><![CDATA[ എറണാകുളം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74352a8a97a.jpg" length="120508" type="image/jpeg"/>
<pubDate>Thu, 06 Aug 2026 12:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ന്യൂഡൽഹി</strong>: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിൽ മാനദണ്ഡങ്ങളോ സവിശേഷതകളോ (സ്പെസിഫിക്കേഷൻ) രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അധികാരവുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.</p>
<p>​രാജ്യസഭയിൽ സി.പി.ഐ.എം. അംഗം ഡോ. വി. ശിവദാസൻ എം.പി.യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.</p>
<p>​1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52 (1) വകുപ്പുപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള (RC Book) വിവരങ്ങളിൽ വ്യത്യാസം വരുത്തുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്താൻ അനുവാദമില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർ വാഹന നിയമത്തിനും വിധേയമായിരിക്കണം. ഇത് സംബന്ധിച്ച് സ്വന്ത നിലയിൽ നയരൂപവത്കരണത്തിനോ മാർഗനിർദേശങ്ങൾ മാറ്റുന്നതിനോ സംസ്ഥാനങ്ങൾക്ക് അധികാരമില്ല.</p>
<p>​വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന തരത്തിൽ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫ്. നൽകിയ രാഷ്ട്രീയ വാഗ്ദാനത്തിന് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ മറുപടിയെന്ന് ഡോ. വി. ശിവദാസൻ എം.പി. പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ മാതൃകയായി വാർഡ് കൗൺസിലർ അമ്പിളി സുനിൽ</title>
<link>https://thekeralajournal.com/3255</link>
<guid>https://thekeralajournal.com/3255</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74259de779a.jpg" length="96988" type="image/jpeg"/>
<pubDate>Thu, 06 Aug 2026 11:41:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് വൈക്കം നഗരസഭ 9-ാം വാർഡ് കൗൺസിലർ അമ്പിളി സുനിൽ നടത്തുന്നത്.</p>
<p>വെള്ളം കയറി ഒറ്റപ്പെട്ട താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് മുട്ടിന് മുകളോളം വെള്ളത്തിലൂടെ നടന്ന് നേരിട്ടെത്തിയാണ് ആവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ, പ്രായമായവർക്ക് ആവശ്യമായ മരുന്നുകൾ, കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ, അഡൾട്ട് ഡയപ്പറുകൾ തുടങ്ങി അത്യാവശ്യ സാധനങ്ങൾ വാർഡിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഓരോ വീട്ടിലും എത്തിച്ചുനൽകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഹിപ്നോട്ടിസം–മെന്റലിസം രംഗത്ത് ഇരട്ട വേൾഡ് റെക്കോർഡ് നേട്ടം; അജേഷ് വർഗീസിന് അന്തർദേശീയ അംഗീകാരം</title>
<link>https://thekeralajournal.com/3254</link>
<guid>https://thekeralajournal.com/3254</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7408dd424e6.jpg" length="100065" type="image/jpeg"/>
<pubDate>Thu, 06 Aug 2026 09:39:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹിപ്നോട്ടിസം, മെന്റലിസം മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കട്ടപ്പന സ്വദേശിയായ അജേഷ് വർഗീസിന് അന്തർദേശീയ അംഗീകാരം. World Wide Book of Records അംഗീകരിച്ച രണ്ട് വേൾഡ് റെക്കോർഡ് ഇവന്റുകളിലാണ് അദ്ദേഹം പങ്കാളിയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.</p>
<p>Pathmia Hypnosis &amp; Mentalism International Academy സംഘടിപ്പിച്ച റെക്കോർഡ് പരിപാടികളിൽ Hypnotic Glove Anaesthesia, Arm Catalepsy സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള Flame Touch Demonstration വിജയകരമായി അവതരിപ്പിച്ച ഇവന്റിലും, Telekinesis Mentalism Magic Tricks അവതരിപ്പിക്കുകയും Handcuff Puzzle നിശ്ചിത ക്രമത്തിൽ പൂർത്തിയാക്കുകയും ചെയ്ത മറ്റൊരു റെക്കോർഡ് ഇവന്റിലും അജേഷ് വർഗീസ് പങ്കെടുത്തു.</p>
<p>ഇരു പരിപാടികളും World Wide Book of Records ഔദ്യോഗികമായി അംഗീകരിച്ചതോടെ അജേഷ് വർഗീസിന് ഇരട്ട അന്തർദേശീയ വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു.</p>
<p>അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച അജേഷ് വർഗീസ്, ഈ നേട്ടത്തിന് പിന്തുണ നൽകിയ ഗുരുക്കന്മാർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വിദ്യാർത്ഥികൾക്കും നന്ദി അറിയിച്ചു. ഹിപ്നോട്ടിസവും മെന്റലിസവും ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്റ്റേജ് ഷോകൾ, പരിശീലന പരിപാടികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ ഗൂഢാലോചന; പെൺവേഷം കെട്ടിയെത്തിയ യുവാവടക്കം അഞ്ച് പേർ പിടിയിൽ</title>
<link>https://thekeralajournal.com/3253</link>
<guid>https://thekeralajournal.com/3253</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73e2eec68a1.jpg" length="38880" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:57:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ചെത്തിയ യുവാവടക്കം അഞ്ച് പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സമയോചിതമായ പൊലീസ് ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a73e309cc689.jpg" alt=""></p>
<p>പിടിയിലായവർ തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരാണ്.</p>
<p>പൊലീസ് അന്വേഷണത്തിൽ, തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതി പ്രസാദുമായിരുന്ന ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. യുവതി ഗുരുവായൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾ അവിടെയെത്തിയത്.</p>
<p>ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പെൺവേഷം ധരിച്ച് സംശയാസ്പദമായി നിന്ന പ്രസാദിനെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സമീപത്ത് കാറിൽ കാത്തുനിന്നിരുന്ന മറ്റ് നാല് പ്രതികളെയും പിടികൂടുകയായിരുന്നു.</p>
<p>പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രസാദിനും ആദർശിനുമെതിരെ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
<p>പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി സ്വന്തം നാട്ടിലേക്ക് അയച്ചു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ബവ്കോയുടെ 20 രൂപ പ്ലാസ്റ്റിക് കുപ്പി റീഫണ്ട് പദ്ധതി അവസാനിപ്പിച്ചു</title>
<link>https://thekeralajournal.com/3252</link>
<guid>https://thekeralajournal.com/3252</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73e1c7daa22.jpg" length="83159" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:52:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ബവ്കോയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങി 20 രൂപ വീതം നൽകുന്ന 'ഡിപ്പോസിറ്റ് റീഫണ്ട്' പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചു. 2026 ഓഗസ്റ്റ് മുതൽ പദ്ധതി പൂർണമായും നിർത്തലാക്കാൻ ബവ്കോ മാനേജിംഗ് ഡയറക്ടർ ഉത്തരവിറക്കി.</p>
<p>പ്രായോഗിക ബുദ്ധിമുട്ടുകളാണ് പദ്ധതി അവസാനിപ്പിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിരക്കേറിയ ഔട്ട്‌ലെറ്റുകളിൽ ഒഴിഞ്ഞ കുപ്പികൾ സ്വീകരിച്ച് ക്യൂആർ കോഡ് പരിശോധിച്ച് റീഫണ്ട് നൽകേണ്ടത് ജീവനക്കാർക്ക് അധിക ജോലിഭാരമായി മാറിയിരുന്നു. കൂടാതെ, ശേഖരിക്കുന്ന കുപ്പികൾ സമയബന്ധിതമായി മാറ്റാൻ കഴിയാതിരുന്നതോടെ ഔട്ട്‌ലെറ്റുകളിലെ ഗോഡൗൺ സൗകര്യവും പ്രതിസന്ധിയിലായി.</p>
<p>മദ്യത്തിന്റെ പരമാവധി ചില്ലറവിലയ്ക്ക് (MRP) പുറമെ 20 രൂപ അധികമായി ഈടാക്കുന്നതിനെതിരെ ഉപഭോക്താക്കളിൽ നിന്ന് വ്യാപക പരാതികളും ഉയർന്നിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങിനായി കൊണ്ടുപോകാൻ അനുയോജ്യമായ കമ്പനികളെ ടെൻഡറിലൂടെ കണ്ടെത്താൻ സാധിക്കാതിരുന്നതും കൺസ്യൂമർഫെഡിന്റെ എതിർപ്പും പദ്ധതി തുടരുന്നതിന് തിരിച്ചടിയായി.</p>
<p>പദ്ധതി പ്രകാരം ഇതിനകം വിറ്റഴിച്ച പ്ലാസ്റ്റിക് മദ്യക്കുപ്പികൾ 2026 ഓഗസ്റ്റ് 20 വരെ ബന്ധപ്പെട്ട ബവ്കോ ഔട്ട്‌ലെറ്റുകളിൽ തിരികെ നൽകി 20 രൂപ റീഫണ്ട് നേടാം. എന്നാൽ ഓഗസ്റ്റ് 20-ന് ശേഷം പ്ലാസ്റ്റിക് കുപ്പികൾ ബവ്കോ സ്വീകരിക്കുകയോ റീഫണ്ട് നൽകുകയോ ചെയ്യില്ല.</p>
<p>തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബവ്കോ ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രവർത്തനപരമായ പ്രതിസന്ധികൾ കണക്കിലെടുത്ത് പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ ബവ്കോ തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
<link>https://thekeralajournal.com/3251</link>
<guid>https://thekeralajournal.com/3251</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73df233bcd6.jpg" length="392124" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:41:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 6) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 11.5 മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.</p>
<p>കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.</p>
<p>കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ, ഇന്ന് അവധിയാണ്.</p>
<p>കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ അവധി പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല. ഇടുക്കി, വയനാട് ജില്ലകളിലും കോട്ടയത്തിലെ മറ്റ് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.</p>
<p>അതേസമയം, മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന എല്ലാ പി.എസ്.സി ഓൺലൈൻ ഒ.എം.ആർ പരീക്ഷകളും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു.</p>
<p>ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയും നദികളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>ആറ്റിങ്ങലിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്</title>
<link>https://thekeralajournal.com/3250</link>
<guid>https://thekeralajournal.com/3250</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73dd7c691f1.jpg" length="64502" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:34:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. താൽക്കാലിക ബസ് ഡ്രൈവറായ മുരളീധരൻ പിള്ളയാണ് മരിച്ചത്.</p>
<p>അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴ: ഇടുക്കിയിൽ കെ.എസ്.ഇ.ബിക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടം</title>
<link>https://thekeralajournal.com/3249</link>
<guid>https://thekeralajournal.com/3249</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ff58d3f4c6.jpg" length="90023" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:27:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ പെയ്ത അതിതീവ്ര മഴയിൽ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബിയുടെ പ്രാഥമിക കണക്ക്. ജില്ലയിലെ നാല് വൈദ്യുതി ഡിവിഷനുകളിലുണ്ടായ നാശനഷ്ടങ്ങളാണ് വിലയിരുത്തിയത്.</p>
<p>പീരുമേട് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തതോടെയാണ് വലിയ നഷ്ടമുണ്ടായത്.</p>
<p>മഴക്കെടുതിയിൽ ജില്ലയിലാകെ 111 ട്രാൻസ്‌ഫോർമറുകളെ ബാധിച്ചു. 26,993 ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 40 ഹൈടെൻഷൻ പോസ്റ്റുകളും 167 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. കൂടാതെ 25 ഹൈടെൻഷൻ പോസ്റ്റുകളും 92 ലോടെൻഷൻ പോസ്റ്റുകളും ചെരിഞ്ഞ നിലയിലാണ്. 43 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 693 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടിവീണു.</p>
<p>ഒരു ട്രാൻസ്‌ഫോർമർ പൂർണമായും വെള്ളത്തിനടിയിലാകുകയും മറ്റൊന്ന് റോടിഞ്ഞ് നശിക്കുകയും ചെയ്തു. നിലവിൽ 1,423 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനുണ്ട്. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ഊർജിത നടപടികൾ തുടരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.</p>
<p>മരങ്ങൾ വെട്ടിമാറ്റിയാൽ നഷ്ടം കുറയ്ക്കാമെന്ന് ആക്ഷേപം</p>
<p>റോഡരികിൽ വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും സമീപം അപകടകരമായി നിൽക്കുന്ന മരങ്ങളുടെയും ശിഖരങ്ങളുടെയും കൃത്യമായ പരിപാലനം നടത്തിയാൽ മഴക്കാല നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ നടപടികൾ ആവശ്യമായ തോതിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.</p>
<p>പല സ്ഥലങ്ങളിലും അപകടഭീഷണിയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ വൈദ്യുതി ലൈനുകൾ താൽക്കാലികമായി മാറ്റേണ്ട സാഹചര്യമുണ്ടെങ്കിലും, അതിനാവശ്യമായ നടപടികൾ പലപ്പോഴും വൈകുന്നതായി പരാതിയുണ്ട്. മഴയ്ക്ക് മുമ്പ് നടത്തുന്ന ശിഖര വെട്ടലും പലപ്പോഴും അപര്യാപ്തമാണെന്നും, ഇതും വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശനഷ്ടമുണ്ടാകാൻ കാരണമാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറത്തെ തകർന്ന പാലം ഉടൻ നന്നാക്കണം; പ്രതിഷേധവുമായി ബി.ജെ.പി</title>
<link>https://thekeralajournal.com/3248</link>
<guid>https://thekeralajournal.com/3248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73db0968c2b.jpg" length="123576" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:23:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിലുള്ള പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു.</p>
<p>ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളോ പുനർനിർമാണമോ ഇതുവരെ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ശക്തമായ മഴയെ തുടർന്ന് തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകാൻ തുടങ്ങിയതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.</p>
<p>കാലവർഷം ശക്തമായതോടെ പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർന്നിരിക്കുകയാണ്. പാലത്തിന്റെ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഭീതിയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.</p>
<p>പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരതീയ ജനതാപാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ. സതീശന്റെ അധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.</p>
<p>കെ.പി. സജീവൻ, സുരേഷ് തട്ടുപുര, ബാബു പള്ളിപ്പറമ്പ്, അനുരാജ് രാജൻ, മിനി മുരളി, ദീപ ദിനേശൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറത്തെ തകർന്ന പാലം ഉടൻ നന്നാക്കണം; പ്രതിഷേധവുമായി ബി.ജെ.പി</title>
<link>https://thekeralajournal.com/3247</link>
<guid>https://thekeralajournal.com/3247</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73db0968c2b.jpg" length="123576" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:23:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിലുള്ള പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു.</p>
<p>ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളോ പുനർനിർമാണമോ ഇതുവരെ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ശക്തമായ മഴയെ തുടർന്ന് തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകാൻ തുടങ്ങിയതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.</p>
<p>കാലവർഷം ശക്തമായതോടെ പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർന്നിരിക്കുകയാണ്. പാലത്തിന്റെ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഭീതിയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.</p>
<p>പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരതീയ ജനതാപാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ. സതീശന്റെ അധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.</p>
<p>കെ.പി. സജീവൻ, സുരേഷ് തട്ടുപുര, ബാബു പള്ളിപ്പറമ്പ്, അനുരാജ് രാജൻ, മിനി മുരളി, ദീപ ദിനേശൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ സൗജന്യ തൊഴിൽമേള; നൂറുകണക്കിന് ഒഴിവുകൾ</title>
<link>https://thekeralajournal.com/3246</link>
<guid>https://thekeralajournal.com/3246</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73da6beaad6.jpg" length="91212" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:21:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊഴിലന്വേഷകർക്കായി തൊടുപുഴ ജിടെക് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15-ഓളം പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്.ആർ. പ്രതിനിധികൾ ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തി നിയമനം നൽകും.</p>
<p>അക്കൗണ്ടിംഗ്, ഐ.ടി., ഡിസൈനിംഗ്, എഡിറ്റിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ മേഖലകളിലായി നൂറുകണക്കിന് തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.</p>
<p>മികച്ച സ്ഥാപനങ്ങളിൽ അനുയോജ്യമായ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ തൊഴിൽമേള മികച്ച അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിടെക് വിദ്യാർത്ഥികൾക്ക് പുറമെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, നിലവിൽ ജോലി ചെയ്യുന്നവർക്കും, പ്രായപരിധിയില്ലാതെ എല്ലാ തൊഴിലന്വേഷകർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം.</p>
<p>പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് കടക്കുന്ന യുവാക്കൾക്ക് മികച്ച കരിയർ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിടെക് എല്ലാ വർഷവും തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.</p>
<p>വാർത്താസമ്മേളനത്തിൽ ജിടെക് ഇടുക്കി ഏരിയ ഡയറക്ടർ നോബി സുദർശൻ, എറണാകുളം ഏരിയ ഡയറക്ടർ അനീഷ് ജോർജ്, സെന്റർ ഡയറക്ടർ ലിംനാ നോബി, ഏരിയ മാനേജർ അനന്തകൃഷ്ണൻ, ഏരിയ കോർഡിനേറ്റർ സനൽ സജി എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിയുടെ 45.40 ശതമാനം</title>
<link>https://thekeralajournal.com/3245</link>
<guid>https://thekeralajournal.com/3245</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73d9a19622a.jpg" length="698157" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:17:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2349.46 അടിയായി ഉയർന്നു. നിലവിൽ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 45.40 ശതമാനം വെള്ളമാണ് ഉള്ളത്. കഴിഞ്ഞ ദിവസം പദ്ധതിപ്രദേശത്ത് 37.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.</p>
<p>സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ ഈ അണക്കെട്ടുകളിലാകെ സംഭരണശേഷിയുടെ 47 ശതമാനം വെള്ളമാണ് ഉള്ളത്.</p>
<p>അതേസമയം, ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ അടച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണനിരപ്പ് 42 മീറ്ററാണ്. ജലനിരപ്പ് 39.66 മീറ്ററിലെത്തിയതോടെയാണ് തൊടുപുഴ, മൂവാറ്റുപുഴയാറുകളിലേക്കുള്ള ജലഒഴുക്ക് കുറച്ചത്.</p>
<p>എന്നാൽ, മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വൈകുന്നേരത്തോടെ വർധിക്കാനിടയുള്ളതിനാൽ, മലങ്കരയിലെ ജലനിരപ്പ് 39 മീറ്ററിൽ നിലനിർത്തുന്നതിനായി നിലവിൽ രണ്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും ഉയർത്തി വെള്ളം ഒഴുക്കുന്നുണ്ട്. ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഈ ഷട്ടറുകളും താഴ്ത്തുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ വർധനയില്ല. ഇന്നലെ രാവിലെ 6 മണിക്ക് ജലനിരപ്പ് 120.70 അടിയായിരുന്നു. പദ്ധതിപ്രദേശത്ത് കഴിഞ്ഞ ദിവസം നേരിയ മഴ മാത്രമാണ് ലഭിച്ചത്.</p>]]> </content:encoded>
</item>

<item>
<title>റബർബോർഡ് ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..</title>
<link>https://thekeralajournal.com/3244</link>
<guid>https://thekeralajournal.com/3244</guid>
<description><![CDATA[ കോട്ടയം ബ്യൂറോ. അജീഷ് മാട്ടയ്ക്കൻ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a736fdfaa017.jpg" length="68118" type="image/jpeg"/>
<pubDate>Wed, 05 Aug 2026 22:46:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പാമ്പാടി വെള്ളൂർ കാട്ടാംകുന്നു ചന്ദ്രഗിരിയിൽ സേതു ബി പണിക്കരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.52വയസയിരുന്നു,റബ്ബർ ബോർഡ്‌ ജീവനക്കാരനായിരുന്നു.ബന്ധു വീട്ടിൽ പോയിരുന്ന സേതുവിന്റെ അമ്മ രണ്ടു ദിവസമായി ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് ദിവസങ്ങൾ പാഴക്കമുണ്ടെന്നു കരുതുന്നു. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.മക്കൾ ബാംഗ്ലൂരിൽ പഠിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ: കേരളം മൗനം പാലിക്കരുത്, ഇടുക്കി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണം – ഇല നേച്ചർ ഫൗണ്ടേഷൻ</title>
<link>https://thekeralajournal.com/3243</link>
<guid>https://thekeralajournal.com/3243</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7368e0757dc.jpg" length="104240" type="image/jpeg"/>
<pubDate>Wed, 05 Aug 2026 22:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തമിഴ്നാട് സർക്കാരിന്റെ 2026–27 ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ചതോടെ ആശങ്ക ശക്തമാകുകയാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ. കേരളത്തിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായിട്ടും, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നോ സാമൂഹിക സംഘടനകളിൽ നിന്നോ ശക്തമായ പ്രതികരണം ഉയരാത്തത് ആശങ്കാജനകമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ സുരക്ഷിത അണക്കെട്ട് നിർമിക്കണമെന്ന ആവശ്യമാണ് കേരളം വർഷങ്ങളായി ഉന്നയിച്ചുവരുന്നത്. തമിഴ്നാടിന്റെ ജലാവകാശം സംരക്ഷിക്കപ്പെടണമെന്നും, അതേസമയം കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയും ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.</p>
<p>തമിഴ്നാട് വീണ്ടും 152 അടി ലക്ഷ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടുക്കി ജില്ലയിലെ എം.എൽ.എമാരും എം.പിയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായും തമിഴ്നാട് സർക്കാരുമായും അടിയന്തര ചർച്ചകൾ ആരംഭിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>കേരളവും തമിഴ്നാടും പരസ്പര ഏറ്റുമുട്ടലിന് പകരം ശാസ്ത്രീയവും യുക്തിസഹവുമായ ആശയവിനിമയത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി, കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയയ്ക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.</p>
<p>ജലനിരപ്പ് ഉയർത്തുന്നതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളും സമഗ്രമായി വിലയിരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന സംരക്ഷിത വനമേഖലകളിലൊന്നായ പെരിയാർ ടൈഗർ റിസർവിലെ താഴ്ന്ന പ്രദേശങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയും ജലനിരപ്പ് വർധന ബാധിക്കാനുള്ള സാധ്യത വിദഗ്ധതലത്തിൽ പഠിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന തീരുമാനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>മുല്ലപ്പെരിയാർ ഒരു രാഷ്ട്രീയ വിഷയമല്ല; ജനസുരക്ഷയുടെയും പരിസ്ഥിതിയുടെയും ഭാവിയുടെയും വിഷയമാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ വ്യക്തമാക്കി. അതിനാൽ കേരളം ഈ വിഷയത്തിൽ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കണമെന്നും, ഇടുക്കിയിലെ ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര-തമിഴ്നാട് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പ്രളയജലത്തിൽ കുടുങ്ങിയ നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി</title>
<link>https://thekeralajournal.com/3242</link>
<guid>https://thekeralajournal.com/3242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7337fb8c40f.jpg" length="144183" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:47:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : വാകത്താനത്ത് പ്രളയജലത്താൽ ചുറ്റപ്പെട്ട് മൂന്ന് ദിവസമായി ഭീതിയോടെ കഴിഞ്ഞ നാല് കുടുംബങ്ങളിലെ ഏകദേശം 12 പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.</p>
<p>ചെമ്പിത്താനം തോടിന് സമീപം താമസിക്കുന്ന കൊച്ചുചിറയിൽ രാജു, കൊച്ചുചിറ രവി, കൊച്ചുചിറ കൈമൾ, കൊച്ചുചിറ ഭാർഗവി എന്നിവരുടെ വീടുകളാണ് പ്രളയജലത്താൽ ഒറ്റപ്പെട്ടത്. തുടർന്ന് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെയും സിപിഐ നേതാക്കളുടെയും നേതൃത്വത്തിൽ ഇവരെ തോട്ടയ്ക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സുരക്ഷിതമായി എത്തിച്ചു.</p>
<p>രക്ഷാപ്രവർത്തനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, ലോക്കൽ സെക്രട്ടറി സജിമോൻ, വി.ആർ. സുരേഷ് കുമാർ, AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകരായ ധനുണ്ണി ഉണ്ണിപെരുമാൾ, രഞ്ജിത് എ.എസ്., റിച്ചു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ദുരന്തനിവാരണം: 24 മണിക്കൂറും ജാഗ്രതയിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ</title>
<link>https://thekeralajournal.com/3241</link>
<guid>https://thekeralajournal.com/3241</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73369e3fda0.jpg" length="118257" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:42:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയും പ്രകൃതിക്ഷോഭ സാഹചര്യങ്ങളും തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ (ഡി.ഇ.ഒ.സി.) 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.</p>
<p>കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളിൽ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളും ദുരിതബാധിത മേഖലകളിൽ നിന്ന് ഫോൺ മുഖേന ലഭിക്കുന്ന വിവരങ്ങളും അതിവേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഉറപ്പാക്കുന്നു.</p>
<p>പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് കളക്ടറേറ്റിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഡി.ഇ.ഒ.സി.യുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ദിവസേന നൂറുകണക്കിന് ഫോൺവിളികളാണ് എത്തുന്നത്. വെള്ളപ്പൊക്കം, നാശനഷ്ടങ്ങൾ, വീടുകളിൽ വെള്ളം കയറൽ, ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾ തുടങ്ങിയ പരാതികളും വിവരങ്ങളുമാണ് പ്രധാനമായും ലഭിക്കുന്നത്.</p>
<p>ഹസാർഡ് അനലിസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാൻ കോ-ഓർഡിനേറ്റർ, റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ജലസേചനം, ആരോഗ്യം, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ് എന്നിവയിലെ ജീവനക്കാരും മുഴുവൻ സമയവും കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.</p>
<p>ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് വാഹനസഹായം, ചികിത്സ, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾ ലഭിക്കുന്നതോടെ ബന്ധപ്പെട്ട വകുപ്പുകളെ ഉടൻ സജ്ജമാക്കി സഹായം എത്തിക്കുന്നതിനുള്ള ഏകോപനം ഡി.ഇ.ഒ.സി. നിർവഹിക്കുന്നു. നദികളിലെ ജലനിരപ്പ് ജലസേചന വകുപ്പ് നിരന്തരം നിരീക്ഷിച്ച് നൽകുന്ന വിവരങ്ങൾ ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും ഈ കേന്ദ്രത്തിന്റെ ചുമതലയാണ്.</p>
<p>ജില്ലാ ഓപ്പറേഷൻ സെന്ററിന് പുറമെ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ഓപ്പറേഷൻ സെന്ററുകൾ സജ്ജമാണ്. ജില്ലാ-താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റവുമായി (ഐ.ആർ.എസ്.) സംയോജിപ്പിച്ചാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025; അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3240</link>
<guid>https://thekeralajournal.com/3240</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a733513b5ee5.jpg" length="78749" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:35:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, ഐ.ടി., കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, അസാമാന്യ ധൈര്യം തുടങ്ങിയ മേഖലകളിൽ 2025 ജനുവരി 1 മുതൽ ഡിസംബർ വരെ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ നിന്ന് ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025-ന് അപേക്ഷ ക്ഷണിച്ചു.</p>
<p>അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകർപ്പ് (ഉണ്ടെങ്കിൽ), കലാപ്രകടനങ്ങൾ ഉൾപ്പെടുത്തിയ സി.ഡി./പെൻഡ്രൈവ്, പത്രവാർത്തകളുടെ പകർപ്പുകൾ എന്നിവ സമർപ്പിക്കണം.</p>
<p>കേന്ദ്ര സർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്‌മെന്റ് നേടിയ കുട്ടികളെ ഈ പുരസ്‌കാരത്തിന് പരിഗണിക്കില്ല. ഓരോ ജില്ലയിൽ നിന്നും നാല് കുട്ടികൾക്കാണ് പുരസ്‌കാരം നൽകുക. വിജയികൾക്ക് ₹25,000, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ ലഭിക്കും. 6–11 വയസ്സ്, 12–18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും.</p>
<p>അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ., ഇടുക്കി – 685603 എന്ന വിലാസത്തിൽ സെപ്റ്റംബർ 10-നകം ലഭിക്കത്തക്ക വിധം അയയ്ക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04862 235532, 6282406053, 9744167198.</p>
<p>വെബ്സൈറ്റ്: www.wcd.kerala.gov.in⁠�.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ആഗസ്റ്റ് 11ന് അഭിമുഖം</title>
<link>https://thekeralajournal.com/3239</link>
<guid>https://thekeralajournal.com/3239</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73349623481.jpg" length="71177" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:33:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.</p>
<p>ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയിൽ ഒരു ഒഴിവ് (ഇ/ബി/ടി വിഭാഗം), ജൂനിയർ ഇൻസ്ട്രക്ടർ (ടൂറിസ്റ്റ് ഗൈഡ്) തസ്തികയിൽ രണ്ട് ഒഴിവുകൾ (ഒ.സി., എസ്.ടി.), ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്ക്) തസ്തികയിൽ രണ്ട് ഒഴിവുകൾ (ഒ.സി., മുസ്ലിം), ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവ് (ഒ.സി.), ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) തസ്തികയിൽ ഒരു ഒഴിവ് (എസ്.സി.സി.സി. വിഭാഗം) എന്നിവയിലേക്കാണ് നിയമനം.</p>
<p>നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 11-ന് രാവിലെ 10 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാളിന് മുമ്പാകെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.</p>
<p>ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, ആധാർ കാർഡും, സംവരണാനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ അസൽ ജാതി/നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ ഹാജരാക്കണം.കൂടുതൽ വിവരങ്ങൾക്ക്: 04868 272216.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം</title>
<link>https://thekeralajournal.com/3238</link>
<guid>https://thekeralajournal.com/3238</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7333fb41014.jpg" length="81501" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം.</p>
<p>അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകൾ, തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾ, കൂടാതെ കട്ടപ്പന നഗരസഭ എന്നിവയുടെ പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്.</p>
<p>യോഗത്തിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ നേരിടാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ സജ്ജരായിരിക്കണമെന്ന് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ആവശ്യമായ വാടകവീടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.</p>
<p>തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാൻ നടപടികൾ ശക്തമാക്കണമെന്നും, ജൈവ വൈവിധ്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും യോഗം നിർദേശിച്ചു.</p>
<p>അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യപരിശോധന കർശനമാക്കാനും, തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയ്യാറാക്കാനും, താമസസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.</p>
<p>ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിമുക്തഭടന്മാർക്കും വിധവകൾക്കും സമ്പർക്ക പരിപാടി; ആഗസ്റ്റ് 20ന് തൊടുപുഴയിൽ</title>
<link>https://thekeralajournal.com/3237</link>
<guid>https://thekeralajournal.com/3237</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7332fd7b2c9.jpg" length="70857" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:26:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നേവിയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർക്കും വിമുക്തഭട വിധവകൾക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു.</p>
<p>ഹെഡ് ക്വാർട്ടേഴ്സ്, സതേൺ നേവൽ കമാൻഡിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ആഗസ്റ്റ് 20-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ തൊടുപുഴയിലെ ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായ നേവിയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർക്കും വിമുക്തഭട വിധവകൾക്കും പരിപാടിയിൽ പങ്കെടുക്കാം.</p>
<p>പുതിയ ക്ഷേമ പദ്ധതികൾ, പെൻഷൻ, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ നാവികസേനാ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സംശയങ്ങൾക്ക് മറുപടി ലഭിക്കാനും അവസരമുണ്ടാകും.കൂടുതൽ വിവരങ്ങൾക്ക്: 04862 222904.</p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനാഘോഷം ; ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ തല യോഗം</title>
<link>https://thekeralajournal.com/3236</link>
<guid>https://thekeralajournal.com/3236</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a733258bbd45.jpg" length="108759" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:23:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.</p>
<p>ഓഗസ്റ്റ് 15-ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ യൂണിഫോം സേനകളുടെ പ്ലാറ്റൂണുകൾക്ക് പുറമെ എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റുകൾ, ബാൻഡ് പ്ലാറ്റൂണുകൾ എന്നിവയും അണിനിരക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കും.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി. കെ. സജീവ്, ആർ.ഡി.ഒ. നിജു കുര്യൻ, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്‌സൺ തോമസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. മഞ്ജുള, കോട്ടയം തഹസീൽദാർ സിറിൽ സഞ്ജു തോമസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കാട്ടാനശല്യം:വനം വകുപ്പ് മന്ത്രിയോട് അടിയന്തര നടപടികൾ ആവശ്യപ്പെടുമെന്ന് അഡ്വ. സിറിയക് തോമസ് എം.എൽ.എ</title>
<link>https://thekeralajournal.com/3235</link>
<guid>https://thekeralajournal.com/3235</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73181cee782.jpg" length="128120" type="image/jpeg"/>
<pubDate>Wed, 05 Aug 2026 16:31:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാമുടി മേഖലയിലെ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് പ്രദേശം സന്ദർശിച്ചതായി അഡ്വ. സിറിയക് തോമസ് എം.എൽ.എ അറിയിച്ചു. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ മാസങ്ങളുടെ അധ്വാനഫലമായ കൃഷി നശിപ്പിച്ചെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.</p>
<p>സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും രാജാമുടി കേന്ദ്രീകരിച്ച് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാൻ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.</p>
<p>പ്രദേശത്ത് സൗരവേലി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ശാശ്വത പരിഹാര നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളിൽ വനംവകുപ്പ് മന്ത്രിയെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവി ആക്രമണം തടയുന്നതിനുള്ള ദീർഘകാല പദ്ധതികൾ സർക്കാർ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ട്രാഫിക് പരിഷ്‌കരണത്തിൽ വിശദീകരണവുമായി കട്ടപ്പന നഗരസഭ</title>
<link>https://thekeralajournal.com/3234</link>
<guid>https://thekeralajournal.com/3234</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a731456801b7.jpg" length="78075" type="image/jpeg"/>
<pubDate>Wed, 05 Aug 2026 16:15:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണവും ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി.</p>
<p>ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, നഗരസഭ കൗൺസിൽ, ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭയും ട്രാഫിക് പോലീസും ചേർന്ന് നിലവിലെ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ പളനിക്കവലയിൽ മാത്രമാണ് വെയ്റ്റിംഗ് ഷെഡ് ഉള്ളതെന്നും മറ്റ് സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ തിരിച്ചറിയുന്നതിനായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.</p>
<p>വെയ്റ്റിംഗ് ഷെഡും ബസ് സ്റ്റോപ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് ചില വിമർശനങ്ങളെന്നും ജനങ്ങളും വിവിധ സംഘടനകളും സഹകരിച്ചാൽ നഗരസഭയുടെ സാമ്പത്തിക ബാധ്യതയില്ലാതെ സ്പോൺസർഷിപ്പിലൂടെ കൂടുതൽ വെയ്റ്റിംഗ് ഷെഡുകൾ നിർമ്മിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ട്രാഫിക് പരിഷ്‌കരണം ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നതെന്നും നിലവിൽ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ടെന്നും രണ്ട് മാസത്തിനുശേഷം രണ്ടാം ഘട്ടവും തുടർന്ന് മൂന്ന് മാസത്തിനുശേഷം അടുത്ത ഘട്ടവും നടപ്പാക്കുമെന്നും നഗരസഭ അധ്യക്ഷൻ വ്യക്തമാക്കി. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും : തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം</title>
<link>https://thekeralajournal.com/3233</link>
<guid>https://thekeralajournal.com/3233</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7307168cb87.jpg" length="61882" type="image/jpeg"/>
<pubDate>Wed, 05 Aug 2026 15:19:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിലുള്ള നിയമപരമായ പരിധിവരെ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് സർക്കാരിന്റെ 2026–27 സാമ്പത്തിക വർഷ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എൻ. മേരി വിൽസണാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>നിലവിലുള്ള കരാറുകളും സുപ്രീംകോടതി വിധികളും അടിസ്ഥാനമാക്കി അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള തമിഴ്നാടിന്റെ നിയമപരമായ അവകാശം ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ബജറ്റിൽ വ്യക്തമാക്കുന്നത്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം തമിഴ്നാട് ദീർഘകാലമായി ഉന്നയിച്ചുവരുന്നതാണ്. 2014-ലെ സുപ്രീംകോടതി വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താൻ തമിഴ്നാടിന് അനുമതിയുണ്ട്. അണക്കെട്ട് സുരക്ഷിതമാണെന്നും ആവശ്യമായ ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ജലനിരപ്പ് ഉയർത്താനുള്ള നടപടികളെന്നും തമിഴ്നാട് നിലപാട് ആവർത്തിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a73072571082.jpg" alt=""></p>
<p>അതേസമയം, അണക്കെട്ടിന്റെ പഴക്കവും സുരക്ഷയും ചൂണ്ടിക്കാട്ടി ജലനിരപ്പ് ഉയർത്തുന്നതിനെ കേരളം തുടർച്ചയായി എതിർക്കുകയാണ്. നിലവിലെ അണക്കെട്ടിന് പകരം പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവയ്ക്കുന്നുണ്ട്.</p>
<p>തമിഴ്നാട് സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോട് കേരള സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിൽ മോഷണശ്രമം; അന്വേഷണം ആരംഭിച്ചു</title>
<link>https://thekeralajournal.com/3232</link>
<guid>https://thekeralajournal.com/3232</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72d43bf2848.jpg" length="113866" type="image/jpeg"/>
<pubDate>Wed, 05 Aug 2026 11:42:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ് കൗണ്ടറിൽ മോഷണശ്രമം നടന്നതായി പരാതി. പ്രാഥമിക അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.</p>
<p>രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന വ്യാജേന ആശുപത്രിക്കുള്ളിൽ പ്രവേശിച്ചയാളാകാം മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>യുപിഐ പേയ്‌മെന്റുകൾക്ക് ഇപ്പോൾ ചാർജില്ല; നിയമഭേദഗതി ഭാവിയിലെ തീരുമാനങ്ങൾക്കായി മാത്രം</title>
<link>https://thekeralajournal.com/3231</link>
<guid>https://thekeralajournal.com/3231</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72d3babac12.jpg" length="58836" type="image/jpeg"/>
<pubDate>Wed, 05 Aug 2026 11:40:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: യുപിഐ (UPI) പേയ്‌മെന്റുകൾക്ക് നിലവിൽ സാധാരണ ഉപയോക്താക്കൾ യാതൊരു അധിക നിരക്കും നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെന്റിൽ അവതരിപ്പിച്ച ടാക്‌സേഷൻ ആൻഡ് അദർ ലോസ് (അമെൻഡ്മെന്റ്) ബിൽ, 2026 പ്രകാരം ഡിജിറ്റൽ പേയ്‌മെന്റുകളിൽ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം സർക്കാരിന് ലഭിക്കുന്നതാണ്.</p>
<p>ഈ ഭേദഗതി വഴി ഭാവിയിൽ ഏതൊക്കെ ഡിജിറ്റൽ ഇടപാടുകൾക്ക് സേവനനിരക്ക് ബാധകമാക്കണം, ഏതൊക്കെ ഇടപാടുകൾ ഒഴിവാക്കണം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. എന്നാൽ നിലവിൽ യുപിഐ ഇടപാടുകൾക്ക് പുതിയ ചാർജുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.</p>
<p>അതിനാൽ, സാധാരണ ഉപയോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും യുപിഐ ഇടപാടുകൾ ഇപ്പോഴും പൂർണമായും സൗജന്യമായി തുടരും. ഭാവിയിൽ സേവനനിരക്ക് സംബന്ധിച്ച് സർക്കാർ പ്രത്യേക തീരുമാനം എടുക്കുന്ന സാഹചര്യത്തിൽ മാത്രമേ പുതിയ മാറ്റങ്ങൾ നിലവിൽ വരികയുള്ളു.</p>]]> </content:encoded>
</item>

<item>
<title>ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ കാർ അപകടത്തിൽ പെട്ടു</title>
<link>https://thekeralajournal.com/3230</link>
<guid>https://thekeralajournal.com/3230</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72949a65484.jpg" length="57884" type="image/jpeg"/>
<pubDate>Wed, 05 Aug 2026 07:10:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്ക് (പുത്തൻപീടിക) സമീപത്ത് കനത്ത മഴയിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.</p>
<p>അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും നിസാര പരിക്കേറ്റു. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് അധികൃതർ അറിയിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a729620d42ae.jpg" alt=""></p>
<p>പരിക്കേറ്റ എംഎൽഎയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളെല്ലിന് നിസാര പരിക്കേറ്റതായും രാത്രി തന്നെ സി.ടി. സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.</p>
<p>കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം എംഎൽഎയുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു</title>
<link>https://thekeralajournal.com/3229</link>
<guid>https://thekeralajournal.com/3229</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7291a0e5b4e.jpg" length="122306" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:58:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അതിശക്തമായ മഴയെ തുടർന്ന് ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഭാഗികമായി ഇടിഞ്ഞുതാഴ്ന്നു. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയതോടെയാണ് സംഭവം.</p>
<p>സംഭവത്തെ തുടർന്ന് സമീപത്ത് താമസിക്കുന്ന 15ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>അതേസമയം, കുന്ന് ഇടിച്ചുനിരത്തിയും വലിയ തോതിൽ മണ്ണ് നീക്കം ചെയ്തുമാണ് കെട്ടിട നിർമാണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്താണ് കെട്ടിടം നിർമിച്ചതെന്നും, അപകടസാധ്യതയുള്ള മേഖലയിൽ നിർമാണത്തിന് അനുമതി നൽകിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നുമാണ് പ്രദേശവാസികളുടെ വിമർശനം.</p>
<p>സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിർമാണത്തിന് നൽകിയ അനുമതിയും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കണമെന്നും, സമീപവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു</title>
<link>https://thekeralajournal.com/3228</link>
<guid>https://thekeralajournal.com/3228</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a729135f1ad6.jpg" length="139091" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:56:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ–മധുര സംസ്ഥാനപാതയിലെ വണ്ണപ്പുറം കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു. കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അധികൃതർ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>നിലവിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, വലിയ സ്കൂൾ ബസുകൾ എന്നിവയ്ക്ക് ഈ വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളുടെ യാത്രയും പഠനവും ഉൾപ്പെടെ ദൈനംദിന ജീവിതം താളം തെറ്റി. ഈ റൂട്ടിലെ സർവീസുകൾ കെ.എസ്.ആർ.ടി.സി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ചില സ്വകാര്യ ബസുകൾ മാത്രം മറ്റൊരു റൂട്ടിലൂടെ സർവീസ് നടത്തുന്നുണ്ടെങ്കിലും അത് പ്രദേശവാസികൾക്ക് കാര്യമായ ആശ്വാസമാകുന്നില്ല. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതിയുള്ളത്.</p>
<p>മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് റോഡരികിലെ മണ്ണ് നീക്കിയാൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മുകളിലെ വളവിൽ റോഡിന്റെ ഫൗണ്ടേഷൻ നിർമാണത്തിനായി മണ്ണ് നീക്കിയതാണ് പാതയോരം ഇടിയാൻ കാരണമായതെന്നും അവർ ആരോപിക്കുന്നു.</p>
<p>സമീപത്തെ വനഭൂമിയിലെ മൺതിട്ട നീക്കി റോഡിന് താൽക്കാലികമായി വീതികൂട്ടിയാൽ വലിയ വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ നിർദേശം. എന്നാൽ സ്ഥലം കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലായതിനാൽ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.</p>
<p>നിലവിൽ വണ്ണപ്പുറം–മുള്ളരിങ്ങാട് കവലയിൽ നിന്ന് കോട്ടപ്പാറ–മുള്ളരിങ്ങാട് വഴിയാണ് ഹൈറേഞ്ചിലേക്കുള്ള ബസുകൾക്ക് നിർദേശിച്ചിട്ടുള്ള ബദൽപാത. എന്നാൽ ഈ വഴി ദൂരം കൂടുതലും യാത്ര ദുഷ്കരവുമാണെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.</p>
<p>റോഡിലെ അപകടസാധ്യത അടിയന്തരമായി പരിഹരിച്ച് പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടിക്ക് സമീപം ദേശീയപാതയിലേക്ക് വീണ മണ്ണ് നീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു</title>
<link>https://thekeralajournal.com/3227</link>
<guid>https://thekeralajournal.com/3227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72907ef05e8.jpg" length="129236" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:53:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കനത്ത മഴയെ തുടർന്ന് വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും ഇതുവരെയും പൂർണമായി നീക്കാത്തത് അപകടഭീഷണി വർധിപ്പിക്കുന്നു.</p>
<p>ഞായറാഴ്ച രാത്രിയാണ് വളവിലുള്ള തിട്ടയിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡരികിൽ കിടക്കുന്ന മണ്ണും കല്ലും കടപുഴകിവീണ മരവും നീക്കം ചെയ്യാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.</p>
<p>ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഇവിടെ കാണക്കാലിപ്പടി വളവ് നേരത്തേ തന്നെ അപകടസാധ്യതയുള്ള മേഖലയാണ്. റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കിയാൽ മാത്രമേ ഗതാഗതം പൂർണമായും സുരക്ഷിതവും സുഗമവുമായി തുടരാനാകൂ.</p>
<p>റോഡിന് താഴ്‌വാരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അപകടസാധ്യത ഒഴിവാക്കാൻ മണ്ണും കല്ലും മരങ്ങളും അടിയന്തരമായി നീക്കി സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
<link>https://thekeralajournal.com/3226</link>
<guid>https://thekeralajournal.com/3226</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe2c41ef2e.jpg" length="730892" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:49:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.</p>
<p>സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മറ്റന്നാൾ വരെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു.</p>
<p>അതേസമയം, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരവും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മഴയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാധിയും പൂർണമായും നഷ്ടപ്പെട്ടവർക്കും നൽകേണ്ട ധനസഹായ തുക യോഗത്തിൽ നിശ്ചയിക്കും.</p>
<p>കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായി ബാധിച്ച പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വൈക്കം താലൂക്കിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 10 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി</title>
<link>https://thekeralajournal.com/3225</link>
<guid>https://thekeralajournal.com/3225</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a728f1661e92.jpg" length="88481" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:47:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളത്തിന്റെ വരവ് ശക്തമാകുകയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ വൈക്കം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി. നിരവധി വീടുകൾ വെള്ളത്തിനടിയിലായ സാഹചര്യത്തിൽ താലൂക്കിലാകെ പത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.</p>
<p>വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്നുള്ള 256 കുടുംബങ്ങളിലെ 529 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 73 കുടുംബങ്ങളിലെ 164 പേരെ വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി.</p>
<p>തലയോലപ്പറമ്പ്, മറവൻതുരുത്ത്, കല്ലറ, ആയാംകുടി, കടുത്തുരുത്തി, വെച്ചൂർ, തോട്ടകം, എഴുമാന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.</p>
<p>ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വൈക്കം എം.എൽ.എ കെ. ബിനിമോൻ അറിയിച്ചു.</p>
<p>അതിനിടെ, രക്ഷാപ്രവർത്തനങ്ങളും ഏകോപന പ്രവർത്തനങ്ങളും ശക്തമാക്കുന്നതിനായി വൈക്കം തഹസിൽദാർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വൈക്കം താലൂക്ക് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ ചികിത്സയുമായി മാർ സ്ലീവാ മെഡിസിറ്റി</title>
<link>https://thekeralajournal.com/3224</link>
<guid>https://thekeralajournal.com/3224</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7215aaa59ac.jpg" length="84427" type="image/jpeg"/>
<pubDate>Tue, 04 Aug 2026 22:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യ ആരോഗ്യസേവനം ആരംഭിച്ചു.</p>
<p>അയർക്കുന്നം പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മെഡിസിറ്റി സംഘം ക്യാമ്പിലുള്ളവരുടെ ആരോഗ്യനില പരിശോധിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.</p>
<p>ആവശ്യമായവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. വരും ദിവസങ്ങളിലും കോട്ടയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യപരിശോധനയും ചികിത്സാ സേവനങ്ങളും തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞെത്തി; പെൺകുഞ്ഞിന് &amp;apos;സഹസ്ര&amp;apos; എന്ന് പേരിട്ടു</title>
<link>https://thekeralajournal.com/3223</link>
<guid>https://thekeralajournal.com/3223</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a721073167ea.jpg" length="48507" type="image/jpeg"/>
<pubDate>Tue, 04 Aug 2026 21:46:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുഞ്ഞെത്തി. അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് പുലർച്ചെ 3.30ഓടെ അമ്മത്തൊട്ടിലിൽ എത്തിയത്. കുഞ്ഞിന് 'സഹസ്ര' എന്ന പേരാണ് ശിശുക്ഷേമ സമിതി നൽകിയത്.</p>
<p>2002-ലെ ശിശുദിനത്തിലാണ് തിരുവനന്തപുരം ആസ്ഥാനത്ത് അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ സംരംഭം ഇന്ന് 24 വർഷം പിന്നിടുമ്പോൾ കേരളത്തിലെ 14 ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.</p>
<p>ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷിതമായ അഭയവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമ്മത്തൊട്ടിൽ പദ്ധതി നടപ്പാക്കുന്നത്. ആയിരാമത്തെ കുഞ്ഞിന്റെ വരവ് പദ്ധതിയുടെ സാമൂഹിക പ്രസക്തി ഒരിക്കൽ കൂടി അടിവരയിടുന്നതായി ശിശുക്ഷേമ സമിതി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാക്കനാട് ഇൻഫോപാർക്കിന് സമീപം വാഹനാപകടം; സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു</title>
<link>https://thekeralajournal.com/3222</link>
<guid>https://thekeralajournal.com/3222</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7203df60ef0.jpg" length="41603" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:53:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്.</p>
<p>സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ നിയന്ത്രണം വിട്ട് ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.</p>
<p>അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് ഡോർ തനിയെ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമായത്. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>കെഎസ്എഫ്ഇ വിരമിച്ച മാനേജർ കുഞ്ഞുമോൻ (അംബു) ആണ് പിതാവ്. റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയായ ഷൈലജയാണ് മാതാവ്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തണ്ടർ: പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി</title>
<link>https://thekeralajournal.com/3221</link>
<guid>https://thekeralajournal.com/3221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a720268d2395.jpg" length="96093" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:47:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തി ചെടി പിടിച്ചെടുത്തത്.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിലെ പബ്ലിക് ലൈബ്രറിയോട് ചേർന്ന ഭാഗത്തുനിന്നാണ് ഏകദേശം 110 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് കഞ്ചാവ് ചെടികളോ നിരോധിത സസ്യങ്ങളോ കണ്ടെത്താനായില്ല.</p>
<p>കഞ്ചാവ് ചെടി എങ്ങനെ പൊതുസ്ഥലത്ത് വളർന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പി. ഗോകുൽ ലാൽ അറിയിച്ചു.</p>
<p>പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എൻ. പ്രദീപ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ.എൽ., അഖിൽ പവിത്രൻ, ഷൈജു പി.എ., അതുൽ രാജ് എ.ആർ., ഷിഹാസ് വി.എൻ. എന്നിവരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ ശക്തമായ മഴ തുടരും : മുന്നറിയിപ്പുകൾ അവഗണിക്കരുത്</title>
<link>https://thekeralajournal.com/3220</link>
<guid>https://thekeralajournal.com/3220</guid>
<description><![CDATA[ പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7201e9b6979.jpg" length="36338" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:44:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് കേരളത്തിൽ മഴ ശക്തമാകാൻ പ്രധാന കാരണമായിരിക്കുന്നത്.</p>
<p>ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഓഗസ്റ്റ് 5 മുതൽ 8 വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയും വ്യാപകമായി അനുഭവപ്പെടും.</p>
<p>സംസ്ഥാനത്ത് അതിശക്തമായ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലകൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ, കടലോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർഥിച്ചു.</p>
<p>ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. റെഡ് അലർട്ട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>അനാവശ്യ യാത്രകൾ ഒഴിവാക്കണം</p>
<p>മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, നദികൾ, തോടുകൾ, തടാകങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം.</p>
<p>നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്</p>
<p>നദികൾ, തോടുകൾ, കുളങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഡാമുകളുടെ പരിസരം എന്നിവിടങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് അപകടകരമാണ്. ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് പെട്ടെന്ന് ഉയരാനും ശക്തമായ ഒഴുക്കുണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.</p>
<p>റോഡ് യാത്രയിൽ പ്രത്യേക ജാഗ്രത</p>
<p>ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെയും അറ്റകുറ്റപ്പണികൾ നടക്കുന്ന പാതകളിലൂടെയും യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. ശക്തമായ മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകി വീഴൽ, പാറക്കല്ലുകൾ അടർന്നു വീഴൽ തുടങ്ങിയ അപകടസാധ്യതകൾ വർധിക്കും. ഡ്രൈവർമാർ രാത്രികാല യാത്ര പരമാവധി ഒഴിവാക്കുകയും യാത്ര നിർബന്ധമാണെങ്കിൽ അതീവ ജാഗ്രത പാലിക്കുകയും വേണം.</p>
<p>തീരദേശ മേഖലകളിൽ കടലാക്രമണ സാധ്യത</p>
<p>കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ ഘട്ടത്തിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മത്സ്യബന്ധന വള്ളങ്ങൾ, വലകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.</p>
<p>ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം</p>
<p>റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ആവശ്യമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ഏത് ക്യാമ്പാണ് ഒരുക്കിയിരിക്കുന്നതെന്നും അവിടേക്കുള്ള സുരക്ഷിത വഴികൾ ഏതൊക്കെയാണെന്നും മുൻകൂട്ടി മനസ്സിലാക്കി വയ്ക്കണം. അധികൃതരുടെ നിർദേശം ലഭിച്ചാൽ കാലതാമസം കൂടാതെ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറണം.</p>
<p>എമർജൻസി കിറ്റ് തയ്യാറാക്കണം</p>
<p>ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ആവശ്യമായ രേഖകൾ, തിരിച്ചറിയൽ കാർഡുകൾ, കുടിവെള്ളം, ഉണക്കഭക്ഷണം, ടോർച്ച്, മൊബൈൽ ചാർജർ, ആവശ്യമായ മരുന്നുകൾ, വസ്ത്രങ്ങൾ, കുട്ടികൾക്കും വയോജനങ്ങൾക്കും ആവശ്യമായ സാധനങ്ങൾ എന്നിവ ഉൾപ്പെടുത്തി എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം.</p>
<p>വൈദ്യുതി അപകടങ്ങളിൽ ജാഗ്രത</p>
<p>ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകരാൻ സാധ്യതയുണ്ട്. വെള്ളക്കെട്ടുകളിലൂടെ നടക്കുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. പൊട്ടിവീണ വൈദ്യുതി ലൈനുകളോ അപകടകരമായ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന നമ്പറിൽ വിവരം അറിയിക്കണം.</p>
<p>പാലങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സെൽഫി ഒഴിവാക്കുക</p>
<p>ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മഴക്കാലത്ത് ഇത്തരം സ്ഥലങ്ങളിൽ അപകടസാധ്യത വളരെ കൂടുതലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.</p>
<p>അടിയന്തര സഹായം ലഭിക്കാൻ</p>
<p>കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ സജ്ജമാണ്. അടിയന്തര സാഹചര്യങ്ങളിലോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ 1077 അല്ലെങ്കിൽ 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയും വേണമെന്ന് അധികൃതർ അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം</title>
<link>https://thekeralajournal.com/3219</link>
<guid>https://thekeralajournal.com/3219</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71fdbed6d75.jpg" length="49147" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:27:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന മദർ ആൻഡ് ചൈൽഡ് വിഭാഗത്തിന്റെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ആദ്യം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.</p>
<p>വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉടൻ തന്നെ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ ആളപായമോ രോഗികൾക്ക് അപകടമോ ഉണ്ടായിട്ടില്ല.</p>
<p>എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വയറിങ് സാമഗ്രികളിലേക്കും തീ പടർന്നതായി അധികൃതർ അറിയിച്ചു.</p>
<p>തീപിടിത്തം നിയന്ത്രണവിധേയമായെന്നും സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി</title>
<link>https://thekeralajournal.com/3218</link>
<guid>https://thekeralajournal.com/3218</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71fd63969a1.jpg" length="99322" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:25:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്നു. ജില്ലയിൽ നിലവിൽ പുരോഗമിക്കുന്ന ദുരന്ത നിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും തുടർ നടപടികൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.</p>
<p>ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിലയിരുത്തിയ സ്പീക്കർ, ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾക്ക് പരമാവധി വേഗത്തിൽ പരിഹാരം കാണാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു.</p>
<p>പ്രകൃതിക്ഷോഭത്തെ തുടർന്ന് കുടിവെള്ളവും വൈദ്യുതി വിതരണവും തടസ്സപ്പെട്ട പ്രദേശങ്ങളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അപകടസാധ്യതയില്ലാത്ത മേഖലകളിൽ വൈദ്യുതി വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സ്പീക്കർ നിർദേശിച്ചു.</p>
<p>യോഗത്തിൽ കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ അതത് താലൂക്കുകളിലെ നിലവിലെ സാഹചര്യം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം എന്നിവ വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികൾ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രാഥമിക നാശനഷ്ട വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിൽ എന്യൂമറേറ്റർ ഒഴിവ്; കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3217</link>
<guid>https://thekeralajournal.com/3217</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71eb1119431.jpg" length="51349" type="image/jpeg"/>
<pubDate>Tue, 04 Aug 2026 19:07:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പാക്കുന്ന **അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവേ (ASUSE)**യുടെ ഭാഗമായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉൽപ്പാദനം, വ്യാപാരം, മറ്റ് സേവന മേഖലകൾ (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും വിവരശേഖരണം നടത്തുന്നതിനാണ് നിയമനം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a71eb2164472.jpg" alt=""></p>
<p>നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയാണ്. ഓരോ ജില്ലയിലും രണ്ട് ഒഴിവുകൾ വീതമാണുള്ളത്.</p>
<p>യോഗ്യത:</p>
<p>ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഗണിതശാസ്ത്രം അല്ലെങ്കിൽ കൊമേഴ്‌സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം).</p>
<p>35 വയസ് കവിയരുത്.</p>
<p>കമ്പ്യൂട്ടർ, ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനുള്ള ശാരീരികക്ഷമത എന്നിവ നിർബന്ധമാണ്.</p>
<p>സർവേ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.</p>
<p>താത്പര്യമുള്ളവർ 2026 ഓഗസ്റ്റ് 10-നകം ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കണം. ഒരു ഉദ്യോഗാർഥിക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലയിലെ പരിധിക്കുള്ളിലായിരിക്കും ജോലി.</p>
<p>അപേക്ഷകരെ ബന്ധപ്പെട്ട ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5) അവധി</title>
<link>https://thekeralajournal.com/3216</link>
<guid>https://thekeralajournal.com/3216</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71dface6f9f.jpg" length="78608" type="image/jpeg"/>
<pubDate>Tue, 04 Aug 2026 18:19:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാറ്റും, വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീണുണ്ടായ അപകടങ്ങളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത് നാളെ (ഓഗസ്റ്റ് 5, ബുധനാഴ്ച) ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p>കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതും തഹസിൽദാർമാർ ശക്തമായ മഴ തുടരുന്നതായി റിപ്പോർട്ട് നൽകിയതും പരിഗണിച്ചാണ് ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരം മുൻകരുതൽ നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചത്.</p>
<p>പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.</p>
<p>എന്നാൽ, മുഴുവൻ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്‌സുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (ഇന്റർവ്യൂ) സമയക്രമത്തിൽ മാറ്റമില്ല.</p>
<p>അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിൽ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ദേവികുളം ബ്ലോക്കിൽ ബ്ലോക്ക് കോ&#45;ഓഡിനേറ്റർ ഒഴിവ്; വാക്ക്&#45;ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 13ന്</title>
<link>https://thekeralajournal.com/3215</link>
<guid>https://thekeralajournal.com/3215</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71dd6d1a178.jpg" length="110630" type="image/jpeg"/>
<pubDate>Tue, 04 Aug 2026 18:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>ദേവികുളം ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരും വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്‌ലിഹുഡ്) യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 35 വയസ്സ് വരെയാണ്.</p>
<p>ഓഗസ്റ്റ് 13-ന് രാവിലെ 11 മണിക്ക് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 8078711998.</p>]]> </content:encoded>
</item>

<item>
<title>രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട റപ്പലിങ് ഇൻസ്ട്രക്ടർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/3214</link>
<guid>https://thekeralajournal.com/3214</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71db06d7c8a.jpg" length="82143" type="image/jpeg"/>
<pubDate>Tue, 04 Aug 2026 17:59:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ: ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ (36) മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശിയായ രാജേഷിന്റെ മൃതദേഹം പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് കണ്ടെത്തിയത്.</p>
<p>ഓഗസ്റ്റ് 1-ന് വൈകിട്ട് മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നിയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഷിബിനും ജിതിനും ഒപ്പമാണ് രാജേഷ് കരകവിഞ്ഞൊഴുകുന്ന പുഴ നീന്തി തുരുത്തിലെത്തിയത്.</p>
<p>രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് അഴിച്ച് ബെന്നിയെ ധരിപ്പിച്ച ശേഷമാണ് രാജേഷ് കയറിൽ പിടിച്ച് പുഴ മുറിച്ചുകടക്കാൻ ശ്രമിച്ചത്. കരയ്ക്ക് സമീപമെത്തിയപ്പോൾ കയറിലെ പിടിവിട്ട് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും പിന്നീട് മുങ്ങിപ്പോവുകയായിരുന്നു.</p>
<p>അഡ്വഞ്ചർ ടൂറിസം രംഗത്തെ പരിശീലകനും മികച്ച നീന്തൽ വിദഗ്ധനുമായിരുന്ന രാജേഷിന് തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>മലവെള്ളപ്പാച്ചിലിൽ പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് ആശ്വാസമായി നാല് പശുക്കൾ കൈമാറി</title>
<link>https://thekeralajournal.com/3213</link>
<guid>https://thekeralajournal.com/3213</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71d895c03ad.jpg" length="139861" type="image/jpeg"/>
<pubDate>Tue, 04 Aug 2026 17:48:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലവെള്ളപ്പാച്ചിലിൽ ജീവനോപാധിയായിരുന്ന 11 പശുക്കളെ നഷ്ടപ്പെട്ട തീക്കോയി മേസ്തിരിപ്പടി സ്വദേശിയായ അനിൽകുമാറിന് ആശ്വാസമായി ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കൾ കൈമാറി. തിങ്കളാഴ്ച വൈകുന്നേരം അനിൽകുമാറിന്റെ വീട്ടിലെത്തിയാണ് മന്ത്രി എച്ച്.എഫ്. ക്രോസ് ഇനത്തിൽപ്പെട്ട പശുക്കൾ കൈമാറിയത്.</p>
<p>ആകെയുണ്ടായിരുന്ന 17 പശുക്കളിൽ മൂന്ന് കിടാക്കളുൾപ്പെടെ 11 എണ്ണം മലവെള്ളപ്പാച്ചിലിൽ ചത്തൊടുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ മന്ത്രി ഫോണിൽ വിളിച്ച് അനിൽകുമാറിനെ ആശ്വസിപ്പിക്കുകയും നേരിട്ട് സന്ദർശിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.</p>
<p>കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് നൽകിയ രണ്ട് പശുക്കളും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമിതിയും നൽകിയ ഓരോ പശുക്കളുമാണ് കൈമാറിയത്. കൂടാതെ, കേരള വെറ്ററിനറി അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കും മന്ത്രി അനിൽകുമാറിന് കൈമാറി. വാഗമണ്ണിലെ കെ.എൽ.ഡി.ബി. കേന്ദ്രത്തിൽ നിന്നാണ് പശുക്കളെ എത്തിച്ചത്.</p>
<p>"ദിവസവും 60 ലിറ്റർ പാൽ വിറ്റിരുന്ന ഞാൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മന്ത്രി സഹായവുമായി എത്തിയത്. എന്നെപ്പോലുള്ള ക്ഷീരകർഷകർക്ക് ഇത്തരം ദുരന്തങ്ങൾ താങ്ങാനാവാത്തതാണ്. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ ഒപ്പമുണ്ടാകുന്നത് വലിയ ആശ്വാസമാണ്," അനിൽകുമാർ പറഞ്ഞു.</p>
<p>അവിവാഹിതനായ അനിൽകുമാർ മാതാപിതാക്കളുടെയും സഹോദരന്റെ കുടുംബത്തിന്റെയും കൂടെയാണ് താമസം. വീടിനോടു ചേർന്നുള്ള തൊഴുത്തിലായിരുന്നു പശുക്കളെ വളർത്തിയിരുന്നത്. വീടിനും കേടുപാടുകൾ സംഭവിച്ച ദുരന്തത്തിൽ നിന്ന് ഇനിയും പൂർണമായി മുക്തനായിട്ടില്ലെങ്കിലും ലഭിച്ച നാല് പശുക്കൾ ജീവിതം വീണ്ടും മുന്നോട്ടുകൊണ്ടുപോകാൻ വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ഓണം ഷോപ്പിംഗിന് തുടക്കമായി: ഇടുക്കിയിൽ ഖാദി സ്‌പെഷ്യൽ മേള</title>
<link>https://thekeralajournal.com/3212</link>
<guid>https://thekeralajournal.com/3212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71d6cf951c7.jpg" length="109060" type="image/jpeg"/>
<pubDate>Tue, 04 Aug 2026 17:41:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി സ്‌പെഷ്യൽ വിപണന മേള ഇടുക്കി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.</p>
<p>മേളയിൽ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, ചുരിദാർ തുണിത്തരങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, വിവിധ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.</p>
<p>മേളയോടനുബന്ധിച്ച് സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഓരോ 1,000 രൂപയുടെ പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ നൽകും. ജില്ലാതലത്തിൽ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.</p>
<p>2026 സെപ്റ്റംബർ 25-ന് നടക്കുന്ന സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാർ, രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സുസുക്കി ആക്‌സസ് 125 സ്കൂട്ടർ വീതം, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അതിശക്തമായ മഴ തുടരും; ഇടുക്കി ജില്ലയിൽ  ഉൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3211</link>
<guid>https://thekeralajournal.com/3211</guid>
<description><![CDATA[ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71a86f40b0b.jpg" length="114191" type="image/jpeg"/>
<pubDate>Tue, 04 Aug 2026 14:23:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 4) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യമാണ് റെഡ് അലർട്ടിലൂടെ സൂചിപ്പിക്കുന്നത്.</p>
<p>ഇന്ന് ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഓഗസ്റ്റ് 5, 6, 7, 8 തീയതികളിലും വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ആവശ്യമായാൽ പകൽ സമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.</p>
<p>ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ മുറിച്ചുകടക്കുകയോ കുളിക്കുകയോ ചെയ്യരുത്. വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരവും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.</p>
<p>അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ മരുന്നുകൾ, രേഖകൾ, കുടിവെള്ളം, ടോർച്ച്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>അടിയന്തര സഹായങ്ങൾക്ക് 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 ഹെൽപ്‌ലൈനിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ടോറസ് ലോറി നിയന്ത്രണം വിട്ട്  കെ.എസ്.ആർ.ടി.സി. ബസിലും കാറിലും ഇടിച്ച് മറിഞ്ഞു</title>
<link>https://thekeralajournal.com/3210</link>
<guid>https://thekeralajournal.com/3210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a719cde96c75.jpg" length="109789" type="image/jpeg"/>
<pubDate>Tue, 04 Aug 2026 13:33:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി–ആനവിലാസം–കട്ടപ്പന റൂട്ടിലെ കടമാക്കുഴിയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ ഈ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി. വേണാട് ബസിനും മാരുതി സുസുക്കി വാഗൺആർ കാറിനും കേടുപാടുകൾ സംഭവിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ വണ്ടിപ്പെരിയാർ രജിസ്ട്രേഷനിലുള്ള വാഗൺആർ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.</p>
<p>അപകടത്തെ തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലിനെ തുടർന്ന് ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമാക്കി. എന്നാൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് റോഡിൽ കുടുങ്ങിക്കിടന്നതിനാൽ വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കർഷക ദിനം 2026: കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3209</link>
<guid>https://thekeralajournal.com/3209</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a718d631e4c3.jpg" length="700837" type="image/jpeg"/>
<pubDate>Tue, 04 Aug 2026 12:27:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-ലെ ചിങ്ങം 1 കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കർഷക അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലെ കർഷകർക്കാണ് അപേക്ഷിക്കാൻ അവസരം. മുതിർന്ന കർഷകൻ/കർഷക, ജൈവ കർഷകൻ/കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, വനിതാ കർഷക, എസ്.സി./എസ്.ടി. കർഷകൻ/കർഷക, ക്ഷീര കർഷകൻ/കർഷക, കർഷക തൊഴിലാളി, പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാലയം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുക.</p>
<p>അപേക്ഷകൾ ഓഗസ്റ്റ് 10-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പായി ഇരട്ടയാർ കൃഷിഭവനിൽ നേരിട്ട് സമർപ്പിക്കണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർഷക അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു</title>
<link>https://thekeralajournal.com/3208</link>
<guid>https://thekeralajournal.com/3208</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a718c023ca23.jpg" length="42836" type="image/jpeg"/>
<pubDate>Tue, 04 Aug 2026 12:21:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ് നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.</p>
<p>കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടിരുന്ന പ്രസംഗത്തിനിടെ ജനക്കൂട്ടത്തിൽ നിന്ന് ചിലർ "തൃഷ" എന്ന് വിളിച്ചതിനെ തുടർന്ന്, തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തിൽ ഉദയനിധി ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് ആരോപണം. പിന്നീട് അത് തമാശയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. ഉദയനിധിയുടെ പരാമർശം അംഗീകരിക്കാനാകാത്തതും അറപ്പുളവാക്കുന്നതുമാണെന്ന് ടിവികെ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/3207</link>
<guid>https://thekeralajournal.com/3207</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c0b028a18.jpg" length="84774" type="image/jpeg"/>
<pubDate>Tue, 04 Aug 2026 10:17:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് മരിച്ചത്.</p>
<p>വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കൈത്തോട്ടിലെ ഇല്ലിക്കൂട്ടത്തിൽ തങ്ങിയ നിലയിൽ കണ്ടെത്തിയത്.</p>
<p>മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. </p>]]> </content:encoded>
</item>

<item>
<title>മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ &amp;apos;റിവ്യൂവിൽ&amp;apos;; 24 മണിക്കൂർ താൽക്കാലിക നിയന്ത്രണം</title>
<link>https://thekeralajournal.com/3206</link>
<guid>https://thekeralajournal.com/3206</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7165189a86d.jpg" length="45934" type="image/jpeg"/>
<pubDate>Tue, 04 Aug 2026 09:35:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിരവധി വാട്സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ 2026 ഓഗസ്റ്റ് 3 മുതൽ യാതൊരു മുന്നറിയിപ്പുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് 'റിവ്യൂവിൽ' (Account in Review) ആക്കിയതായി റിപ്പോർട്ടുകൾ. ഇതോടെ പലർക്കും താൽക്കാലികമായി അക്കൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.</p>
<p>ബാധിതരായ ഉപയോക്താക്കൾക്ക് "Account in review. Your account activity and device info is being checked..." എന്ന സന്ദേശമാണ് ആപ്പിൽ ലഭിക്കുന്നത്. അക്കൗണ്ട് പ്രവർത്തനങ്ങളും ഉപകരണം സംബന്ധിച്ച വിവരങ്ങളും വാട്സാപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങളും സേവന വ്യവസ്ഥകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് ഈ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.</p>
<p>അതേസമയം, ഓട്ടോമേറ്റഡ് പരിശോധനാ സംവിധാനത്തിലെ സാങ്കേതിക പിഴവുകൾ കാരണം ചില നിരപരാധികളായ ഉപയോക്താക്കളുടെ അക്കൗണ്ടുകളും തെറ്റായി റിവ്യൂവിലായിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷം ഇത്തരം അക്കൗണ്ടുകൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുമെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>24 മണിക്കൂർ പരിശോധനാ കാലയളവ് പൂർത്തിയാകുന്നതോടെ ഭൂരിഭാഗം അക്കൗണ്ടുകളും വീണ്ടും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഉപയോക്താക്കൾ പരിഭ്രാന്തരാകാതെ പരിശോധന പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.</p>]]> </content:encoded>
</item>

<item>
<title>വെൺമണിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആളപായമില്ല</title>
<link>https://thekeralajournal.com/3205</link>
<guid>https://thekeralajournal.com/3205</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71545c636b9.jpg" length="124205" type="image/jpeg"/>
<pubDate>Tue, 04 Aug 2026 08:24:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വെൺമണിയിൽ നിന്ന് മുള്ളരിങ്ങാട് അമ്പഴ്ത്തറ കവലയിലേക്കുള്ള വഴിയിൽ രാവിലെ തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി അപകടത്തിൽപ്പെട്ടു. വെൺമണിയിൽ നിന്ന് വഴി തിരിഞ്ഞ് വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കവുമായ റോഡിലൂടെ എത്തിയ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റുകളും ഇടിച്ചുതകർത്ത ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.</p>
<p>വഴി പരിചയമില്ലാതെ കുത്തനെ ഇറക്കമുള്ള റോഡിലൂടെ എത്തിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.</p>
<p>അപകടത്തെ തുടർന്ന് റോഡിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ  നീക്കം ചെയ്തിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ പുഴകളും തോടുകളും എവിടെ..? കോടതിയിലെയ്ക്ക് ഇല ഫൗണ്ടേഷൻ.</title>
<link>https://thekeralajournal.com/3204</link>
<guid>https://thekeralajournal.com/3204</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a714a7949c79.jpg" length="131857" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:46:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> കട്ടപ്പന:  കട്ടപ്പന നഗരത്തിൽ, പുഴകളും, തോടുകളും വ്യാപകമായി കൈയ്യേറിയത്  പരിശോധിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഇല ഫൗണ്ടേഷൻ രംഗത്ത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പുഴകൾ, കൈത്തോടുകൾ, പ്രകൃതിദത്ത നീർച്ചാലുകൾ എന്നിവ കൈയേറി നിർമ്മാണങ്ങൾ നടന്നതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്നാണ് സംഘടനയുടെ ആരോപണം.</p>
<p>മുൻകാലങ്ങളിൽ മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ മഴവെള്ളം പുഴകളിലൂടെയും കൈത്തോടുകളിലൂടെയും സ്വാഭാവികമായി ഒഴുകിപ്പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നഗരവികസനത്തിന്റെയും, മറ്റ് നിർമ്മാണങ്ങളുടെയും പേരിൽ നിരവധി നീർച്ചാലുകൾ ചുരുക്കുകയും, ചിലയിടങ്ങളിൽ മൂടുകയും, ചിലയിടങ്ങളിൽ അവയുടെ മുകളിലായി സ്ഥിരനിർമ്മാണങ്ങൾ നടത്തുകയും ചെയ്തതായി സംഘടന ആരോപിക്കുന്നു.</p>
<p>പാറക്കടവ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തോടുകൾക്ക് മുകളിൽ സ്ലാബ് നിർമ്മിച്ച് അതിനുമുകളിൽ ബഹുനില കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതി ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും  ആവശ്യമുയരുന്നു, സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന എല്ലാ നിർമ്മാണങ്ങളുടെയും നിയമസാധുത പരിശോധിക്കണമെന്നും, അനധികൃതമാണെന്ന് കണ്ടെത്തുന്നവ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.</p>
<p>ഒരുകാലത്ത് പത്തടിയിലേറെ വീതിയുണ്ടായിരുന്ന ചില തോടുകൾ ഇന്ന് രണ്ടോ മൂന്നോ അടി മാത്രം വീതിയുള്ള ഓടകളായി ചുരുങ്ങിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഫലമായി മഴവെള്ളം അതിവേഗം ഒഴുകിപ്പോകാൻ കഴിയാതെ നഗരത്തിലെ പ്രധാന റോഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു.</p>
<p>കട്ടപ്പനയിലെ മുഴുവൻ പുഴകളും കൈത്തോടുകളും നീർച്ചാലുകളും സംബന്ധിച്ച് റവന്യൂ, ഇറിഗേഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സർവേ നടത്തണമെന്നും, പഴയ സർവേ രേഖകളും നിലവിലെ അവസ്ഥയും താരതമ്യം ചെയ്ത് കൈയേറ്റങ്ങൾ കണ്ടെത്തണമെന്നും ഇല ആവശ്യപ്പെട്ടു.</p>
<p>ഈ വിഷയത്തിൽ നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സംഘടന നടപടികൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജിൽ പുതിയ പദ്ധതികളും ഇൻഡക്ഷൻ പരിപാടിയും ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3203</link>
<guid>https://thekeralajournal.com/3203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71432ed3cca.jpg" length="98171" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:11:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജിൽ 2025-ൽ വാഴൂർ സോമൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇന്റേണൽ റോഡിന്റെയും കൺസ്യൂമർ ക്ലബ്ബിന്റെയും ഉദ്ഘാടനവും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനവും കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>പരിപാടി അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. അനൂപ് സ്വാഗതം ആശംസിച്ചു.</p>
<p>ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി മേഖല മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം പി. എ. അബ്ദുൾ റഷീദ്, വനിത മുരുകൻ, പഞ്ചായത്ത് അംഗം നജീബ് തേക്കിൻകാട്ടിൽ, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം. ഗണേശൻ, പി.ടി.എ ജോയിന്റ് സെക്രട്ടറി ജാൻസി ആന്റണി, ജോൺസൺ ആന്റണി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സേഫ് ഓണം: ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി; ഹോട്ടലുകൾക്ക് പിഴ</title>
<link>https://thekeralajournal.com/3202</link>
<guid>https://thekeralajournal.com/3202</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7142a2d7955.jpg" length="141329" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:08:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സേഫ് ഓണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ശക്തമാക്കി. തൊടുപുഴയിലെ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ രാത്രികാല പരിശോധനയിൽ മത്സ്യങ്ങളുടെ ഏഴ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. രാഗേന്ദുവിന്റെയും നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സുമിൻ ജോസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഫിഷറീസ് വകുപ്പുമായി ചേർന്ന് മത്സ്യകൃഷി കേന്ദ്രങ്ങളിൽ ആന്റിബയോട്ടിക് ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനയും നടത്തി.</p>
<p>ഇടുക്കി സർക്കിളിൽ നടന്ന ഫയൽ അദാലത്തിൽ 18 സ്ഥാപനങ്ങളിൽ നിന്നായി 44,000 രൂപ പിഴ ഈടാക്കി. പൈനാവിലെ ന്യൂ വിനായക ഹോട്ടലിനും ബുഹാരി ഹോട്ടലിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യഥാക്രമം 2,000 രൂപയും 5,000 രൂപയും പിഴ ചുമത്തി.</p>
<p>ഈ ആഴ്ച ജില്ലയിലാകെ 63 പരിശോധനകൾ നടത്തിയതിൽ എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും അഞ്ച് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 36 സർവൈലൻസ് സാമ്പിളുകളും അഞ്ച് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു.</p>
<p>മഴക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യസുരക്ഷയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ മഴയ്ക്ക് ശമനം; ആശങ്കയ്ക്ക് അയവില്ല, നിയന്ത്രണങ്ങൾ തുടരും</title>
<link>https://thekeralajournal.com/3201</link>
<guid>https://thekeralajournal.com/3201</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c5aab529d2.jpg" length="140252" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:03:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇടവിട്ട് മഴ തുടരുകയാണ്. ഇതോടെ ജില്ലയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും തുടരുകയാണ്.</p>
<p>ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഉൾഗ്രാമങ്ങളിൽ പലയിടത്തും മണ്ണും കല്ലും വീണ് റോഡുകൾ തകരുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. മഴക്കെടുതിയിൽ 14 വീടുകൾ പൂർണമായും 86 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>13 ദുരിതാശ്വാസ ക്യാമ്പുകളിൽ 200 പേർ</p>
<p>ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേരാണ് കഴിയുന്നത്. ഇതിൽ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ ബന്ധുവീടുകളിലേക്ക് മാറിയവരിൽ പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.</p>
<p>കൃഷിനാശം 2.95 കോടി രൂപ</p>
<p>കഴിഞ്ഞ നാല് ദിവസത്തെ മഴയിലും മണ്ണിടിച്ചിലിലും ജില്ലയിൽ 2.95 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 128.94 ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയും 1,193 കർഷകർക്ക് നഷ്ടമുണ്ടാകുകയും ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം അടിമാലി ബ്ലോക്കിലാണ്.</p>
<p>വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടം</p>
<p>പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 24,997 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകരുകയും എച്ച്.ടി., എൽ.ടി. ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. തകരാറുകൾ പരമാവധി വേഗത്തിൽ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>24 മണിക്കൂറിൽ 81.86 മില്ലിമീറ്റർ മഴ</p>
<p>ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 81.86 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ 149 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയത്. തൊടുപുഴയിൽ 123 മില്ലിമീറ്ററും ഇടുക്കി താലൂക്കിൽ 88.80 മില്ലിമീറ്ററും മഴ ലഭിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് ഉയർന്നു</p>
<p>ശക്തമായ മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ, മലങ്കര അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മലങ്കര ഡാമിലെ ജലനിരപ്പ് 41.30 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇതോടെ തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</p>
<p>മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴ: മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി; തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്ത് കടുത്ത ജാഗ്രത നിർദ്ദേശം</title>
<link>https://thekeralajournal.com/3200</link>
<guid>https://thekeralajournal.com/3200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70db8a0f4ae.jpg" length="146767" type="image/jpeg"/>
<pubDate>Mon, 03 Aug 2026 23:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയെ തുടർന്ന് മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം കടുത്ത ജാഗ്രതാ നിർദേശം നൽകി. നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലേക്ക് അനാവശ്യമായി പോകുന്നത് ഒഴിവാക്കണമെന്നും വെള്ളത്തിലിറങ്ങുകയോ വെള്ളക്കെട്ടുകൾ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സാഹചര്യം നിരന്തരം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/3199</link>
<guid>https://thekeralajournal.com/3199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70ceadc05d3.jpg" length="37947" type="image/jpeg"/>
<pubDate>Mon, 03 Aug 2026 22:54:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ തുടരുന്ന ശക്തമായ മഴക്കെടുതിക്കിടെ മറ്റൊരു ദാരുണമരണം കൂടി റിപ്പോർട്ട് ചെയ്തു. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ പുളിഞ്ചോട് ഭാഗത്തെ വെള്ളക്കെട്ടിൽ വീണ ആറുമാനൂർ സ്വദേശി അഴിയാത്ത് പരേതനായ മാത്യുവിന്റെ മകൻ ജിന്റോ മാത്യു (43) ആണ് മരിച്ചത്.</p>
<p>വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയ ജിന്റോയെ നാട്ടുകാർ ഉടൻ മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിന്റോ അവിവാഹിതനാണ്.</p>
<p>മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകളും പുഴയോര പ്രദേശങ്ങളും ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ നാളെ അവധി</title>
<link>https://thekeralajournal.com/3198</link>
<guid>https://thekeralajournal.com/3198</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c58b35624.jpg" length="109724" type="image/jpeg"/>
<pubDate>Mon, 03 Aug 2026 22:15:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a70c6c05b37e.jpg" alt=""></p>
<p>ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.</p>
<p>അതേസമയം പരീക്ഷകൾ, അഭിമുഖങ്ങൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് അവധി ബാധകമല്ല. </p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ–പുനലൂർ ദേശീയപാതയിൽ അപകടം; യുവാവ് മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ</title>
<link>https://thekeralajournal.com/3197</link>
<guid>https://thekeralajournal.com/3197</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c36127f76.jpg" length="129477" type="image/jpeg"/>
<pubDate>Mon, 03 Aug 2026 22:05:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂവാറ്റുപുഴ: മൂവാറ്റുപുഴ–പുനലൂർ ദേശീയപാതയിൽ പൈക ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടറാണ് ലോറിയുടെ പിന്നിൽ ഇടിച്ചത്.</p>
<p>അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.</p>
<p>മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി; എൻഡിആർഎഫ് തിരച്ചിൽ തുടരുന്നു</title>
<link>https://thekeralajournal.com/3196</link>
<guid>https://thekeralajournal.com/3196</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c0b028a18.jpg" length="84774" type="image/jpeg"/>
<pubDate>Mon, 03 Aug 2026 21:54:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് ഒഴുക്കിൽപ്പെട്ടത്.</p>
<p>വീടിനുസമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.</p>
<p>തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സ്ഥലത്തെത്തി തിരച്ചിൽ ഏറ്റെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
<link>https://thekeralajournal.com/3195</link>
<guid>https://thekeralajournal.com/3195</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70917360ae5.jpg" length="114678" type="image/jpeg"/>
<pubDate>Mon, 03 Aug 2026 18:32:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p>അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങളിലൂടെ ക്രമീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മഹാത്മാ ഗാന്ധി സർവകലാശാല : ഓഗസ്റ്റ് 4 മുതൽ 7 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു</title>
<link>https://thekeralajournal.com/3194</link>
<guid>https://thekeralajournal.com/3194</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a707cecd6b5a.jpg" length="46494" type="image/jpeg"/>
<pubDate>Mon, 03 Aug 2026 17:05:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഓഗസ്റ്റ് 4 മുതൽ 7 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു</p>
<p>സംസ്ഥാനത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന് 2026 ഓഗസ്റ്റ് 4, 5, 6, 7 തീയതികളിൽ നടത്താനിരുന്ന മഹാത്മാ ഗാന്ധി സർവകലാശാലയുടെ എല്ലാ തിയറി, പ്രായോഗിക പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.</p>
<p>മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികൾ സർവകലാശാലയുടെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>മഴക്കെടുതി: ദുരന്തനിവാരണത്തിന് എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ</title>
<link>https://thekeralajournal.com/3193</link>
<guid>https://thekeralajournal.com/3193</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70718e1ea8b.jpg" length="167826" type="image/jpeg"/>
<pubDate>Mon, 03 Aug 2026 16:16:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തസാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) രണ്ട് സംഘങ്ങൾ ജില്ലയിൽ വിന്യസിച്ചു.</p>
<p>തൃശൂരിൽ നിന്ന് എത്തിയ 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്ത് നിന്ന് എത്തിയ 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് നിയോഗിച്ചിരിക്കുന്നത്. കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സിലെ 20 അംഗ സംഘവും തൃശൂരിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം പ്രവർത്തിക്കുന്നു.</p>
<p>ഇരു മേഖലകളിലും എൻ.ഡി.ആർ.എഫ് സംഘം ഇന്നലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിലെ പെരിങ്ങളം, കൈപ്പിള്ളി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.</p>
<p>ജില്ലാ കളക്ടർ ചേതൻകുമാർ മീണ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി എൻ.ഡി.ആർ.എഫ് സംഘാംഗങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.</p>
<p>കോട്ടയം മേഖലയിൽ ഇൻസ്പെക്ടർ ജി.സി. പ്രശാന്തും മീനച്ചിൽ മേഖലയിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനും എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നു. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഡ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>റീടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3192</link>
<guid>https://thekeralajournal.com/3192</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a706d6f02637.jpg" length="88364" type="image/jpeg"/>
<pubDate>Mon, 03 Aug 2026 15:59:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും ആകെ 145 അങ്കണവാടികളിലെ 911 പ്രീ-സ്കൂൾ കുട്ടികൾക്ക് 2026 ആഗസ്റ്റ് മുതൽ 2027 മാർച്ച് 31 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒരു കുട്ടിക്ക് ഒരു മുട്ട വീതം വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റീടെൻഡർ ക്ഷണിച്ചു.</p>
<p>ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 5 ഉച്ചയ്ക്ക് 1 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04868 252007.</p>]]> </content:encoded>
</item>

<item>
<title>മൊബൈലിൽ ഉച്ചത്തിലുള്ള മുന്നറിയിപ്പ് സന്ദേശം ലഭിച്ചോ? ഭയപ്പെടേണ്ട; ഇത് സർക്കാരിന്റെ &amp;apos;സെൽ ബ്രോഡ്കാസ്റ്റ്&amp;apos; സംവിധാനം</title>
<link>https://thekeralajournal.com/3191</link>
<guid>https://thekeralajournal.com/3191</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a706bca0a5e5.jpg" length="68518" type="image/jpeg"/>
<pubDate>Mon, 03 Aug 2026 15:52:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ന് പുലർച്ചെ പലരുടെയും മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള സൈറൺ ശബ്ദത്തോടുകൂടി എത്തിയ അടിയന്തര മുന്നറിയിപ്പ് സന്ദേശം ആശങ്കയ്ക്ക് ഇടയാക്കി. ഫോൺ ഹാക്കായതാണോ, തകരാറുണ്ടായതാണോ എന്ന സംശയം പലർക്കും തോന്നിയെങ്കിലും, ഇത് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (DoT) ദേശീയ ദുരന്തനിവാരണ അതോറിറ്റിയും (NDMA) ചേർന്ന് നടപ്പാക്കുന്ന സെൽ ബ്രോഡ്കാസ്റ്റ് (Cell Broadcast System - CBS) സംവിധാനത്തിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി.</p>
<p><strong>എന്താണ് സെൽ ബ്രോഡ്കാസ്റ്റ്?</strong></p>
<p>ഒരു നിശ്ചിത ഭൂമിശാസ്ത്ര പ്രദേശത്തുള്ള എല്ലാ അനുയോജ്യമായ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിക്കുന്ന സംവിധാനമാണ് സെൽ ബ്രോഡ്കാസ്റ്റ്. സാധാരണ എസ്എംഎസിൽ നിന്ന് വ്യത്യസ്തമായി, ഓരോ നമ്പറിലേക്കും പ്രത്യേകം സന്ദേശം അയയ്ക്കേണ്ടതില്ല. മൊബൈൽ ടവറുകൾ വഴിയാണ് മുന്നറിയിപ്പ് ഒരേസമയം എല്ലാവരിലേക്കും എത്തുന്നത്. </p>
<p><strong>എന്തിനാണ് ഈ സംവിധാനം?</strong></p>
<p>അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ്, മിന്നലാക്രമണം, ഭൂകമ്പം, സുനാമി, വാതകചോർച്ച, രാസാപകടങ്ങൾ തുടങ്ങി ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ ജനങ്ങൾക്ക് സെക്കൻഡുകൾക്കകം മുന്നറിയിപ്പ് നൽകുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും സമയബന്ധിതമായി ആളുകളെ സുരക്ഷിതരാക്കാനും കഴിയും.</p>
<p><strong>എങ്ങനെ പ്രവർത്തിക്കുന്നു?</strong></p>
<p>ജിയോ-ടാർഗറ്റിംഗ് (Geo-targeting) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഒരു ജില്ലയിൽ റെഡ് അല്ലെങ്കിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ, ആ പ്രദേശത്തെ മൊബൈൽ ടവറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണുകളിലേക്കാണ് മുന്നറിയിപ്പ് എത്തുക. അതിനാൽ രാജ്യത്തെ എല്ലാവർക്കുമല്ല, അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്കാണ് സന്ദേശം ലഭിക്കുന്നത്. </p>
<p><strong>പ്രത്യേകതകൾ</strong></p>
<ul>
<li>സാധാരണ എസ്എംഎസിനേക്കാൾ വളരെ വേഗത്തിൽ സന്ദേശം ലഭിക്കും.</li>
<li>നെറ്റ്‌വർക്ക് തിരക്കുണ്ടെങ്കിലും മുന്നറിയിപ്പ് ലഭ്യമാക്കാൻ കഴിയും.</li>
<li>പല ഫോണുകളിലും സൈലന്റ് മോഡിലായാലും പ്രത്യേക അലർട്ട് ശബ്ദത്തോടെയും സ്ക്രീൻ സന്ദേശത്തോടെയും മുന്നറിയിപ്പ് ലഭിക്കും.</li>
<li>ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകാൻ സംവിധാനത്തിന് കഴിയും. </li>
</ul>
<p><strong>പരീക്ഷണ സന്ദേശം ലഭിച്ചാൽ എന്ത് ചെയ്യണം?</strong></p>
<p>നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങളും പ്രവർത്തനക്ഷമതാ പരിശോധനകളും നടക്കുകയാണ്. "TEST" എന്ന് രേഖപ്പെടുത്തിയ സന്ദേശം ലഭിച്ചാൽ ആശങ്കപ്പെടുകയോ പ്രത്യേക നടപടി സ്വീകരിക്കുകയോ വേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകുക.</p>]]> </content:encoded>
</item>

<item>
<title>കൊടുങ്ങല്ലൂരിൽ സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു</title>
<link>https://thekeralajournal.com/3190</link>
<guid>https://thekeralajournal.com/3190</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7053eb1b5b5.jpg" length="77121" type="image/jpeg"/>
<pubDate>Mon, 03 Aug 2026 14:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊടുങ്ങല്ലൂർ: തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സഹോദരനും സഹോദരിയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. കടലായി കാരുമാത്ര കളത്തിപ്പറമ്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ (26), ശരത്ത് (22) എന്നിവരാണ് മരിച്ചത്.</p>
<p>കൊച്ചിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ലാബ് അധ്യാപികയായിരുന്ന സുമ പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സഹോദരിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം അറിഞ്ഞ ശരത്ത് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.</p>
<p>തുടർന്ന് ശരത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരങ്ങൾ പ്രകാരം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പിന്നീട് ചികിത്സയിലായിരുന്ന സുമയും മരണത്തിന് കീഴടങ്ങി.</p>
<p>കടലായി സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ട് വർഷമായി പുല്ലൂറ്റ് പി.ഡബ്ല്യു.ഡി. ഓഫിസിന് സമീപത്തെ വാടകവീട്ടിലായിരുന്നു താമസം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴയാർ കരകവിഞ്ഞു; തലയോലപ്പറമ്പ്–ഉദയനാപുരം പഞ്ചായങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ</title>
<link>https://thekeralajournal.com/3189</link>
<guid>https://thekeralajournal.com/3189</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a705391d74dd.jpg" length="102317" type="image/jpeg"/>
<pubDate>Mon, 03 Aug 2026 14:08:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളപ്പാച്ചിലും മൂലം മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകി. ഇതോടെ തലയോലപ്പറമ്പ്, ഉദയനാപുരം പഞ്ചായങ്ങളിലെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.</p>
<p>കോരിക്കൽ, പഴംപെട്ടി, തേവലക്കാട്, കോലത്താർ, ഒട്ടാറശ്ശേരി, മനക്കൽകരി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>വെള്ളപ്പൊക്ക സാഹചര്യത്തെ തുടർന്ന് തലയോലപ്പറമ്പ്, വടയാർ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തലയോലപ്പറമ്പിലെ എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലും വല്ലകത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്.</p>
<p>റവന്യൂ ഡിവിഷണൽ ഓഫീസർ (RDO) ഷാഹി നാരായണകൃഷ്ണൻ, തഹസിൽദാർ ശ്രീകുമാർ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സാഹചര്യം ആവശ്യപ്പെട്ടാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ആർ.ഡി.ഒ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാലവർഷക്കെടുതി: നെടുങ്കണ്ടത്ത് വീട് പൂർണമായി തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ</title>
<link>https://thekeralajournal.com/3188</link>
<guid>https://thekeralajournal.com/3188</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7052b2b784f.jpg" length="175271" type="image/jpeg"/>
<pubDate>Mon, 03 Aug 2026 14:05:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ശക്തമായ കാലവർഷത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ തൂവൽ ഭാഗത്ത് താമസിക്കുന്ന മുളയപ്പറമ്പിൽ കുര്യന്റെ വീട് പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.</p>
<p>ഒറ്റയ്ക്കാണ് കുര്യൻ വീട്ടിൽ താമസിച്ചിരുന്നത്. അസാധാരണമായ ശബ്ദം കേട്ട് ഉറക്കമുണർന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടർന്നാണ് വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു.</p>
<p>സമീപത്ത് അയൽവാസികൾ ഇല്ലാത്തതിനാൽ നേരം വെളുത്ത ശേഷമാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് കുര്യനെ സമീപത്തെ അയൽവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.</p>
<p>വീട് പൂർണമായും നഷ്ടമായ കുര്യന് അടിയന്തരമായി പുതിയ വീട് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ ആവശ്യപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു</title>
<link>https://thekeralajournal.com/3187</link>
<guid>https://thekeralajournal.com/3187</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a703aaeaf4c0.jpg" length="111843" type="image/jpeg"/>
<pubDate>Mon, 03 Aug 2026 12:22:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ: തൃശൂർ ജില്ലയിലെ പുതുക്കാട്ടിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനിയായ ബിന്ദു (49) ആണ് മരിച്ചത്.</p>
<p>ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഡ്രൈവർക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച ശേഷം ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു.</p>
<p>അപകടത്തിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്</title>
<link>https://thekeralajournal.com/3186</link>
<guid>https://thekeralajournal.com/3186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a702a5e14847.jpg" length="129560" type="image/jpeg"/>
<pubDate>Mon, 03 Aug 2026 11:13:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.</p>
<p>വടവാതൂർ മുതൽ കോട്ടയം നഗരം വരെയുള്ള റോഡിൽ നിരവധി വാഹനങ്ങൾ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗതം മന്ദഗതിയിലായതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുന്നു.</p>
<p>ടൗണിലേക്കുള്ള ചെറിയ വാഹനങ്ങൾ കഴിയുന്നത്ര ബദൽ റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ട്രാഫിക് പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശങ്ങൾ പാലിക്കാനും അറിയിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ പൂർവവിദ്യാർത്ഥി സംഗമം: വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ സ്കോളർഷിപ്പ് തുക കൈമാറി</title>
<link>https://thekeralajournal.com/3185</link>
<guid>https://thekeralajournal.com/3185</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7022c5097d1.jpg" length="68786" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:40:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പിൻ്റെ ഈ വർഷത്തെ തുക സ്കൂൾ മാനേജർ ഫാ. സക്കറിയ കുമ്മുനുപറമ്പിലിന് കൈമാറി.</p>
<p>സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന അർഹരായ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് തുക കൈമാറിയത്.</p>]]> </content:encoded>
</item>

<item>
<title>മഴ ശക്തം: നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണം</title>
<link>https://thekeralajournal.com/3184</link>
<guid>https://thekeralajournal.com/3184</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf37352af8.jpg" length="86902" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:18:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും വിവിധ പ്രദേശങ്ങളിൽ നൽകുന്ന മൈക്ക് അനൗൺസ്മെന്റുകളും കർശനമായി പാലിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ ഉടൻ മാറണമെന്നും നിർദേശമുണ്ട്.</p>
<p>അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ, താലൂക്ക് തല കൺട്രോൾ റൂമുകളുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.</p>
<ul style="list-style-type: circle;">
<li>ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 94465 62236</li>
<li>താലൂക്ക് കൺട്രോൾ റൂമുകൾ:</li>
<li>കോട്ടയം – 85479 85727</li>
<li>ചങ്ങനാശേരി – 9496014587</li>
<li>മീനച്ചിൽ – 9496686325</li>
<li>കാഞ്ഞിരപ്പള്ളി – 9495265800</li>
<li>വൈക്കം – 9496174871</li>
<li>മൃഗസംരക്ഷണ വകുപ്പ് ഹെൽപ്‌ലൈൻ: 0481 2564623, 9447418095</li>
</ul>]]> </content:encoded>
</item>

<item>
<title>ഇട്ടിത്തോപ്പിൽ 8 കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/3183</link>
<guid>https://thekeralajournal.com/3183</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a701b2d11657.jpg" length="463156" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:08:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇട്ടിത്തോപ്പിൽ നിന്ന് ഏകദേശം എട്ട് കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ഏഴ് പേരടങ്ങുന്ന സംഘം ആളൊഴിഞ്ഞ വീട്ടിൽ വച്ച് കഞ്ചാവ് പൊതികൾ കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.</p>
<p>നാല് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം എട്ട് കിലോഗ്രാം തൂക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a706fd24ca38.jpg" alt=""></p>
<p>വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചെരുവ്‌കാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ്മോൻ മാത്യു (24), മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരാണ് പിടിയിലായത്. ഇവർ നിരന്തരം കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്നതായ് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ആഗസ്റ്റിൽ ഇന്ധന സർചാർജ് ഇല്ല; വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി കെഎസ്ഇബി</title>
<link>https://thekeralajournal.com/3182</link>
<guid>https://thekeralajournal.com/3182</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ff58d3f4c6.jpg" length="90023" type="image/jpeg"/>
<pubDate>Mon, 03 Aug 2026 07:27:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി ആഗസ്റ്റ് മാസത്തിൽ ഇന്ധന സർചാർജ് ഈടാക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ജൂൺ മാസത്തിലെ അധിക വൈദ്യുതി വാങ്ങൽ ചെലവ് ഒരു കോടി രൂപയിൽ താഴെയായതിനാലാണ് സർചാർജ് ഒഴിവാക്കിയത്.</p>
<p>കഴിഞ്ഞ ജൂലൈയിൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വീതം ഇന്ധന സർചാർജ് ഈടാക്കിയിരുന്നു. എന്നാൽ ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും ഇന്ധന സർചാർജ് പൂജ്യം പൈസയായിരിക്കും.</p>
<p>വൈദ്യുതി വാങ്ങുന്നതിനുണ്ടാകുന്ന അധിക ചെലവ് നികത്തുന്നതിനാണ് കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കുന്നത്. എന്നാൽ ഇത്തവണ അധിക ചെലവ് വളരെ കുറഞ്ഞതിനാൽ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/3181</link>
<guid>https://thekeralajournal.com/3181</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe2c41ef2e.jpg" length="730892" type="image/jpeg"/>
<pubDate>Mon, 03 Aug 2026 06:07:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ രൂപപ്പെട്ട തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.</p>
<p>അതേസമയം, ശക്തമായ മഴയെ തുടർന്ന് പമ്പാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.</p>
<p>മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് നിലയായ 190 മീറ്ററിലെത്തി. ജലനിരപ്പ് പരമാവധി സംഭരണനിലയായ 192.63 മീറ്ററിലെത്തുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം കക്കാട്ടാറിലേക്ക് ഒഴുക്കിവിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഇതോടെ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.</p>]]> </content:encoded>
</item>

<item>
<title>അടിമാലി താലൂക്ക് ആശുപത്രിയിലെ ‘വിശപ്പുരഹിത കൗണ്ടർ’ നിറയ്ക്കാൻ ‘നിറവ്’ പദ്ധതിക്ക് തുടക്കം</title>
<link>https://thekeralajournal.com/3180</link>
<guid>https://thekeralajournal.com/3180</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe1ced6e43.jpg" length="112503" type="image/jpeg"/>
<pubDate>Mon, 03 Aug 2026 06:03:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ വിശപ്പുരഹിത കൗണ്ടർ നിറയ്ക്കുന്നതിനായി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘നിറവ്’ പദ്ധതിക്ക് തുടക്കമായി.</p>
<p>സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് സ്കീം സംസ്ഥാന കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>തുടർന്ന് എൻ.എസ്.എസ് വോളണ്ടിയർമാർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ദേവാനന്ദ്, അമേയ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലെ വിശപ്പുരഹിത കൗണ്ടറിൽ എത്തിച്ച് കൈമാറി.</p>
<p>എൻ.എസ്.എസ് അടിമാലി ക്ലസ്റ്റർ കൺവീനർ അഭീഷ് സി., പ്രോഗ്രാം ഓഫീസർമാരായ സൗമ്യ എസ്. രാജൻ, പി. യമുനാദേവി, അധ്യാപകൻ ആർ. ബി. വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ</title>
<link>https://thekeralajournal.com/3179</link>
<guid>https://thekeralajournal.com/3179</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe139ce3c5.jpg" length="152338" type="image/jpeg"/>
<pubDate>Mon, 03 Aug 2026 06:00:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അറക്കുളം: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപക ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. വീടുകളുടെ ഭിത്തികൾ, വൃക്ഷങ്ങൾ, ചേന, കാച്ചിൽ, ചേമ്പ്, പാവൽ, തെങ്ങ്, മാവ് തുടങ്ങിയ കൃഷിവിളകളിലും മരങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>മുട്ടയിട്ട് അതിവേഗം പെരുകുന്ന ഈ ഒച്ചുകൾ കൃഷിക്കും പരിസര ശുചിത്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അറക്കുളം, മൈലാടി, ആലിൻചുവട്, കോട്ടയംമുന്നി തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ രൂക്ഷമായിരിക്കുന്നത്.</p>
<p>രാത്രികാലങ്ങളിലാണ് ഒച്ചുകൾ കൂടുതലായി സഞ്ചരിക്കുന്നത്. പകൽസമയങ്ങളിൽ മരങ്ങളിലും കരിയിലക്കൂട്ടങ്ങൾക്കടിയിലുമാണ് ഇവ ഒളിഞ്ഞുകിടക്കുന്നത്. ഉപ്പുപൊടി വിതറുകയോ തുരിശ് കലക്കി തളിക്കുകയോ ചെയ്താൽ താൽക്കാലിക നിയന്ത്രണം സാധ്യമാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ മരുന്ന് ലഭ്യമാക്കി കർഷകർക്ക് സഹായം ഉറപ്പാക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കോടിമത നാലുവരിപ്പാതയിൽ ലോറി അപകടം; ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/3178</link>
<guid>https://thekeralajournal.com/3178</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe061a17d5.jpg" length="116461" type="image/jpeg"/>
<pubDate>Mon, 03 Aug 2026 05:57:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.</p>
<p>അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘വിമുക്തി 2026’ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3177</link>
<guid>https://thekeralajournal.com/3177</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fde5574a3f.jpg" length="94168" type="image/jpeg"/>
<pubDate>Mon, 03 Aug 2026 05:48:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വരാജ്: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ "നല്ലെ നാളെ ലഹരിയില്ലാതെ" എന്ന സന്ദേശമുയർത്തി 'വിമുക്തി 2026' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ച യോഗം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല ഉദ്ഘാടനം ചെയ്തു.</p>
<p>മുൻ എക്‌സൈസ് ഓഫീസറും ലഹരിവിരുദ്ധ ബോധവൽക്കരണ രംഗത്തെ പ്രഭാഷകനുമായ അബ്ദുൾ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവതലമുറയുടെ ഉത്തരവാദിത്തം, ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം ബോധവൽക്കരണ ക്ലാസ് നയിച്ചു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗം ഷീബ റെൻസോ, സണ്ണി മമ്പറ എന്നിവർ ആശംസകൾ അറിയിച്ചു. റെജി കൂനാനി, മനോജ് മൂഴിപ്പുറം, സജികുമാർ, സുഗതകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>യുവജനങ്ങളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി എത്തിക്കുന്നതിന് പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു</title>
<link>https://thekeralajournal.com/3176</link>
<guid>https://thekeralajournal.com/3176</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fdda665145.jpg" length="61281" type="image/jpeg"/>
<pubDate>Mon, 03 Aug 2026 05:45:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തകന്‍ ഒഴുക്കില്‍പ്പെട്ടു.പുളിങ്ങോം മീന്തുള്ളിയില്‍ തുരുത്തില്‍ ഒറ്റപ്പെട്ടിരുന്ന സേവ്യര്‍ എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം സ്വദേശിയും നീന്തല്‍ പരിശീലകനുമായ രാജേഷ് ഒഴുക്കില്‍പ്പെട്ടത്.</p>
<p>മീന്തുള്ളി വാട്ടര്‍ഫാള്‍സില്‍ റാപ്പലിംഗ് ഗൈഡായി ജോലി ചെയ്തുവരികയായിരുന്ന രാജേഷ് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സും മറ്റ് രക്ഷാസംഘങ്ങളും വ്യാപക തിരച്ചില്‍ തുടരുകയാണ്.</p>
<p>പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ ജലനിരപ്പും ഒഴുക്കും അപകടകരമായ നിലയിലാണ്. ജനങ്ങള്‍ പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും സമീപത്തേക്ക് അനാവശ്യമായി പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം മേഖലയിലും കനത്ത മഴ : തൊമ്മൻകുത്ത് പാലത്തിൽ വെള്ളം കയറി</title>
<link>https://thekeralajournal.com/3175</link>
<guid>https://thekeralajournal.com/3175</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f79d973f1e.jpg" length="128817" type="image/jpeg"/>
<pubDate>Sun, 02 Aug 2026 22:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം മേഖലയിൽ മഴ കനക്കുന്നു. തൊമ്മൻകുത്ത് പാലത്തിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രികരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണം.</p>
<p>അതേസമയം, ഉൾക്കാട്ടിൽ ഉരുൾപൊട്ടിയതായി നാട്ടുകാരും സമീപവാസികളും പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ: നേര്യമംഗലം–അടിമാലി പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചു</title>
<link>https://thekeralajournal.com/3174</link>
<guid>https://thekeralajournal.com/3174</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f701de5527.jpg" length="171786" type="image/jpeg"/>
<pubDate>Sun, 02 Aug 2026 21:58:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായും നിരോധിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ വിഭാഗം ഈ തീരുമാനം അറിയിച്ചത്.</p>
<p>നിരോധനം കർശനമായി നടപ്പാക്കാൻ പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ ഭാഗത്തുകൂടിയുള്ള യാത്ര പരമാവധി ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിച്ചു.</p>
<p>അതേസമയം, ജില്ലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നേരത്തേ തന്നെ ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാളെ (03/08/2026) ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
<link>https://thekeralajournal.com/3173</link>
<guid>https://thekeralajournal.com/3173</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f5034baa2f.jpg" length="103093" type="image/jpeg"/>
<pubDate>Sun, 02 Aug 2026 19:42:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6f502103ac8.jpg" alt=""></p>
<p>ഇടുക്കി: കാലവർഷത്തിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി 2026 ഓഗസ്റ്റ് 3 (തിങ്കളാഴ്ച) ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.</p>
<p>സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.</p>
<p>എന്നാൽ, മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവിടുത്തെ കോഴ്സുകൾക്കും അവധി ബാധകമല്ല.</p>
<p>അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് പബ്ലിക് ലൈബ്രറി; പുതിയ ഭാരവാഹികൾ ചുമതലയേറ്റു</title>
<link>https://thekeralajournal.com/3172</link>
<guid>https://thekeralajournal.com/3172</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f4d6bbb834.jpg" length="147624" type="image/jpeg"/>
<pubDate>Sun, 02 Aug 2026 19:30:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല് പബ്ലിക് ലൈബ്രറിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലൈബ്രറി പ്രസിഡന്റായി ടോമി ആനിക്കമുണ്ടയിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബിനോയി പുറംചിറയിലും, സെക്രട്ടറിയായി ജോണി ഇല്ലിമൂട്ടിലും, ജോയിന്റ് സെക്രട്ടറിയായി ഷൈനി മാടപ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6f4e26cf6de.jpg" alt=""></p>
<p>പുതിയ ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എയിംസ് വെള്ളൂരിലേക്ക്; ആരോഗ്യ വകുപ്പ് ഉന്നതതല സംഘം സ്ഥലം പരിശോധിച്ചു</title>
<link>https://thekeralajournal.com/3171</link>
<guid>https://thekeralajournal.com/3171</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f022c84a2e.jpg" length="101193" type="image/jpeg"/>
<pubDate>Sun, 02 Aug 2026 14:09:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം / കടുത്തുരുത്തി: എയിംസ് വെള്ളൂരിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉന്നതതല സംഘം വെള്ളൂർ കെ.പി.പി.എൽ. പ്രദേശത്ത് സ്ഥലപരിശോധന നടത്തി.</p>
<p>ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമ്മിള മേരി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.വി. വിശ്വനാഥനും പങ്കെടുത്തു. കെ.പി.പി.എൽ. എം.ഡി. പ്രസാദ് ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംഘം നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തിയത്.</p>
<p>ജനകീയ പ്രതികരണ വേദി കോർഡിനേറ്റർ രാജു തെക്കേക്കാലം തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങൾ പരിശോധിച്ചത്.</p>
<p>സ്ഥലപരിശോധനയിൽ വൈക്കം എം.എൽ.എ കെ. ബിനിമോൻ, വൈക്കം തഹസിൽദാർ ശ്രീകുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു</title>
<link>https://thekeralajournal.com/3170</link>
<guid>https://thekeralajournal.com/3170</guid>
<description><![CDATA[ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ea9ae51d6d.jpg" length="61882" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 7,000 ക്യൂസെക്സ് വരെയായി ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്.</p>
<p>ഇടുക്കി ജലാശയത്തിലും ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. ഒറ്റദിവസം കൊണ്ട് ഏകദേശം ആറടി ഉയർന്ന് ജലനിരപ്പ് 2336.04 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.</p>
<p>ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടുകളും നിറഞ്ഞ നിലയിലാണ്.</p>
<p>അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഫ്ലെക്സ് വിവാദം; അസാധാരണ നടപടിയുമായി എംജി സർവകലാശാല വൈസ് ചാൻസലർ</title>
<link>https://thekeralajournal.com/3169</link>
<guid>https://thekeralajournal.com/3169</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ea37869370.jpg" length="126545" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:25:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എംജി സർവകലാശാലയിലെ പാറ്റ ഫ്ലെക്സ് വിവാദത്തിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. സർവകലാശാല യൂണിയന് അനുവദിച്ച ₹2,85,250 രൂപ തിരികെ അടയ്ക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു.</p>
<p>യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസ് സർവകലാശാലയുടെ ഫണ്ട് വിനിയോഗിക്കാതെ നടത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സർവകലാശാല യൂണിയൻ സ്ഥാപിച്ച പാറ്റ ഫ്ലെക്സ് നീക്കം ചെയ്യാത്തതാണ് നടപടിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>സംഭവം സർവകലാശാലയിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന എൻ. എം. താഹ അന്തരിച്ചു</title>
<link>https://thekeralajournal.com/3168</link>
<guid>https://thekeralajournal.com/3168</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9f92250ab.jpg" length="45566" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:08:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന കരിപ്പാടം നെടുംചിറയിൽ എൻ. എം. താഹ (82) അന്തരിച്ചു. കബറടക്കം ഇന്ന് (ഓഗസ്റ്റ് 2, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കരിപ്പാടം മുഹയ്ദീൻ മസ്ജിദ് കബർസ്ഥാനിൽ നടക്കും.</p>
<p>കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ താഹ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങി കോൺഗ്രസിലെ വിവിധ സുപ്രധാന പദവികൾ വഹിച്ചു.</p>
<p>വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കേരളത്തിലെ ആദ്യത്തെ ജനകീയ പാലമായ തട്ടാവേലി പാലം യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. നേരേകടവ്–മാക്കേകടവ് പാലം ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിനായി ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു അദ്ദേഹം.</p>
<p>ഭാര്യ: ഐഷബീവി.മക്കൾ: മിർസ (കെഎസ്ഇബി), മൈസ (ദുബായ്), മൻസ (കാക്കനാട്), മുഹമ്മദ് മർസൂഖ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്).മരുമക്കൾ: സുനിൽ (പെരുമ്പാവൂർ), നിയാസ് (ദുബായ്), അനീർ (കാക്കനാട്), റുക്സാന.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/3167</link>
<guid>https://thekeralajournal.com/3167</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9ee5856fc.jpg" length="73089" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:05:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.</p>
<p>തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി (Off-shore Trough) നിലനിൽക്കുന്നതും, തെക്കുകിഴക്കൻ രാജസ്ഥാനിന് മുകളിലെ ശക്തമായ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണമാകുന്നത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നും, ഞായറാഴ്ചയും ബുധനാഴ്ചയും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.</p>
<p>കടലാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 3 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.</p>
<p>തുടർച്ചയായ മഴയും കടലാക്രമണ ഭീഷണിയും കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ചരിത്രമെഴുതി പ്രീതി പവാർ</title>
<link>https://thekeralajournal.com/3166</link>
<guid>https://thekeralajournal.com/3166</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9e447455f.jpg" length="75605" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:03:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ സ്വന്തമാക്കി ഹരിയാന സ്വദേശിനിയായ പ്രീതി പവാർ. വനിതകളുടെ 54 കിലോഗ്രാം വിഭാഗം ഫൈനലിൽ കാനഡയുടെ സ്കാർലറ്റ് സവന്ന ഡെൽഗാഡോയെ ഏകപക്ഷീയമായ 5-0ന് പരാജയപ്പെടുത്തിയാണ് 22-കാരിയായ താരം സ്വർണനേട്ടം സ്വന്തമാക്കിയത്.</p>
<p>ഫൈനലിൽ തുടക്കത്തിൽ കാനഡ താരം ആക്രമണാത്മകമായി കളിച്ചെങ്കിലും, കൃത്യമായ കൗണ്ടർ അറ്റാക്കുകളിലൂടെ പ്രീതി മത്സരം പൂർണമായും നിയന്ത്രണത്തിലാക്കി. മൂന്ന് റൗണ്ടുകളിലും അഞ്ച് ജഡ്ജുമാരും ഇന്ത്യൻ താരത്തിന് അനുകൂലമായാണ് വിധിയെഴുതിയത്.</p>
<p>ടൂർണമെന്റിലുടനീളം തോൽവിയറിയാതെയാണ് പ്രീതി ഫൈനലിലെത്തിയത്. സെമിഫൈനലിൽ സാംബിയയുടെ കാതറിൻ മ്വാപ്പെയെ 5-0ന് കീഴടക്കിയാണ് സ്വർണമത്സരത്തിന് യോഗ്യത നേടിയത്.</p>
<p>ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവും 2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരവുമായ പ്രീതി, വേൾഡ് ബോക്സിംഗ് കപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലെ ഈ സ്വർണനേട്ടത്തോടെ ഇന്ത്യയുടെ വനിതാ ബോക്സിംഗിലെ മുൻനിര താരങ്ങളിലൊരാളായി പ്രീതി വീണ്ടും തന്റെ മികവ് തെളിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പരിക്കേറ്റവരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3165</link>
<guid>https://thekeralajournal.com/3165</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9d4c09959.jpg" length="72361" type="image/jpeg"/>
<pubDate>Sun, 02 Aug 2026 06:58:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിലവില്‍ ഒമ്പത് പേരാണ് മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടമായവർക്ക് പുനരധിവാസം ഉറപ്പ് വരുത്തുമെന്നും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു</p>
<p>മഴക്കെടുതികളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ജില്ലയിലെത്തിയ മന്ത്രി അടൂർമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശവും മണ്ണിടിച്ചിലുണ്ടായ ആലക്കോടും സന്ദർശിച്ചു.</p>
<p>തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി മരിച്ച വീട്ടമ്മയുടെ ബന്ധുക്കളെയും കണ്ടു. ചവർണ്ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, റോയ് കെ.പൗലോസ് എം.എല്‍.എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് , ജില്ലാ പൊലീസ് മേധാവി ഡോ,എ . നാസിം തുടങ്ങിയവരും പുലർച്ചെ മുതല്‍ തന്നെ രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് എസ്.എസ്.എൽ.സി. 2000–2001 ബാച്ച് വീണ്ടും ഒന്നിക്കുന്നു</title>
<link>https://thekeralajournal.com/3164</link>
<guid>https://thekeralajournal.com/3164</guid>
<description><![CDATA[ &#039;നിനവ് 2026&#039; എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ഓഗസ്റ്റ് 27ന് നടക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e17d12ee74.jpg" length="134519" type="image/jpeg"/>
<pubDate>Sat, 01 Aug 2026 21:31:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. 2000–2001 ബാച്ച് പൂർവവിദ്യാർത്ഥികളുടെ സംഗമമായ 'നിനവ് 2026' ഓഗസ്റ്റ് 27-ന് സെന്റ് തോമസ് ദേവാലയ പാരിഷ് ഹാളിൽ നടക്കും.</p>
<p>പൂർവവിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുമിപ്പിച്ച് പഴയ ഓർമ്മകൾ പുതുക്കുകയും സൗഹൃദങ്ങൾ വീണ്ടും പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.</p>
<p>സംഗമത്തിന്റെ കൺവീനറായി അജീഷ് ജോസഫ്,ട്രഷററായി ആനന്ദ് ജോസ്, ചീഫ്കോർഡിനേറ്ററായി അഡ്വ. അഭിലാഷ് വി. എസ്.എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി <strong>98467 61462, 86603 98509</strong> എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പ്രസ്തുത ബാച്ചിലെ എല്ലാ പൂർവവിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം; രണ്ട് മരണം, 28 വില്ലേജുകൾ ദുരിതബാധിതം</title>
<link>https://thekeralajournal.com/3163</link>
<guid>https://thekeralajournal.com/3163</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0cb416784.jpg" length="102288" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:41:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനിടെ കനത്ത മഴയെ തുടർന്ന് മഴക്കെടുതി രൂക്ഷമായി. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയരുകയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമൺ (314 എം.എം.), മേച്ചാൽ (218 എം.എം.), പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.), പാതാമ്പുഴ (179 എം.എം.), കുമരകം (110 എം.എം.) എന്നിവിടങ്ങളിലാണ്.</p>
<p>കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, കൊടുങ്ങ, വാഗമൺ കുരിശുമല ഭാഗങ്ങൾ, മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനിത്തോട്, തീക്കോയി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കൂട്ടിക്കൽ മേഖലയിൽ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തീക്കോയിയിൽ 30 ഏക്കർ പ്രദേശം മണ്ണിടിച്ചിലിൽ ബാധിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
<p>മണ്ണിടിച്ചിലിൽ ജോസഫിൻ ജോണി (28), റെജിന ജോണി (48) എന്നിവർ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലുണ്ട്. ചങ്ങനാശേരി താലൂക്കിലെ തോട്ടക്കാട് വില്ലേജിൽ 11 വയസുകാരനായ മിലൻ കെ. ഷിനു മുങ്ങിമരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.</p>
<p>ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ പാർപ്പിച്ചിരിക്കുകയാണ്.</p>
<p>മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലായി ആകെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്.</p>
<p>അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ മഴക്കെടുതി രൂക്ഷം; 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നു, 2 മരണം</title>
<link>https://thekeralajournal.com/3162</link>
<guid>https://thekeralajournal.com/3162</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0bfd96d7c.jpg" length="100571" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയിൽ 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചത്.</p>
<p>കുടയത്തൂർ അടൂർമലയിൽ മണ്ണിടിച്ചിലിൽ മരിച്ച സുമതിയുടെ വീട്ടും കാരിക്കോട് താലൂക്ക് ആശുപത്രിയും മന്ത്രി സന്ദർശിച്ചു. ആലക്കോട് ചവർണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയും സ്ഥിതിഗതികൾ വിലയിരുത്തി.</p>
<p>ജില്ലയിൽ നിലവിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 29 വില്ലേജുകൾ മഴക്കെടുതിയിൽ ദുരിതബാധിതമായി. ഇതുവരെ 2 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ 9 വലിയ മണ്ണിടിച്ചിലും 74 ചെറിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>34 അംഗ എൻഡിആർഎഫ് സംഘവും, ഫയർഫോഴ്‌സ്, പൊലീസ്, ആപ്തമിത്ര വളണ്ടിയർമാർ എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, വൈദ്യപരിശോധന ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ പൂർണമായും വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പാക്കേജ് പ്രകാരം പൂർണ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, അടുത്ത രണ്ട് ദിവസത്തേക്ക് രാത്രി യാത്ര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കാനും വെള്ളം തുറന്നുവിടുന്നതിൽ അതീവ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ടൂറിസ്റ്റ് വാഹനങ്ങൾക്കും പ്രവേശന വിലക്ക്</title>
<link>https://thekeralajournal.com/3161</link>
<guid>https://thekeralajournal.com/3161</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0971cb3b6.jpg" length="110181" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:28:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.</p>
<p>റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദസഞ്ചാരികൾ ജില്ല സന്ദർശിക്കരുതെന്നും അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.</p>
<p>ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.</p>
<p>തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പാറയിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, റോഡുകൾ തകരൽ തുടങ്ങിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.</p>
<p>ഓഫ് റോഡ് ജീപ്പ് സഫാരികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, ജീപ്പ് സഫാരി ഓപ്പറേറ്റർമാർ, അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങൾ എന്നിവ വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>എന്നാൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേന, പൊതുജനോപകാര സേവന വാഹനങ്ങൾ, സർക്കാർ പ്രത്യേക അനുമതി നൽകിയ വാഹനങ്ങൾ, പി.എസ്.സി പരീക്ഷാർത്ഥികളുടെ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.</p>
<p>ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ 2 ഡാമുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 6 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3160</link>
<guid>https://thekeralajournal.com/3160</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ddb2f9ed7d.jpg" length="84221" type="image/jpeg"/>
<pubDate>Sat, 01 Aug 2026 17:10:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിലെ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p><strong>റെഡ് അലർട്ട് പ്രഖ്യാപിച്ച ഡാമുകൾ:</strong></p>
<ul style="list-style-type: circle;">
<li>പത്തനംതിട്ട: മൂഴിയാർ ഡാം</li>
<li>ഇടുക്കി: കല്ലാർകുട്ടി ഡാം</li>
<li>ഇടുക്കി: ലോവർ പെരിയാർ ഡാം</li>
<li>പാലക്കാട്: മലമ്പുഴ ഡാം</li>
<li>തൃശൂർ: പെരിങ്ങൽക്കുത്ത് ഡാം</li>
<li>തിരുവനന്തപുരം: നെയ്യാർ ഡാം</li>
</ul>
<p>ഡാമുകളുടെ താഴ്‌വാര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യമായി നദികളിലേക്കും ജലാശയങ്ങളിലേക്കും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടത്ത് മലഞ്ചരക്ക് കടയിൽ മോഷണശ്രമം; 50,000 രൂപ കവർന്നു</title>
<link>https://thekeralajournal.com/3159</link>
<guid>https://thekeralajournal.com/3159</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6dd8787a04d.jpg" length="40821" type="image/jpeg"/>
<pubDate>Sat, 01 Aug 2026 16:59:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം ചക്കക്കാനത്തെ മലഞ്ചരക്ക് കടയിൽ മോഷണം. കടയുടെ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടാവ് കവർന്നു.</p>
<p>ഗ്രേഡ് തിരിച്ച് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഏലക്കയും കടയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് എത്തിച്ചിരുന്നെങ്കിലും, നാട്ടുകാർ ഓടിക്കൂടുന്ന ശബ്ദം കേട്ട് മോഷ്ടാവ് അവ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.</p>
<p>സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മഴക്കെടുതി: മന്ത്രിമാരും ജില്ലാ കളക്ടർമാരും ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും</title>
<link>https://thekeralajournal.com/3158</link>
<guid>https://thekeralajournal.com/3158</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6dd0f62d513.jpg" length="120538" type="image/jpeg"/>
<pubDate>Sat, 01 Aug 2026 16:27:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്നുള്ള സാഹചര്യം മുഖ്യമന്ത്രി മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും വിലയിരുത്തി. ദുരിതബാധിത ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ നിർദേശം നൽകി.</p>
<p>ജില്ലകളിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ:</p>
<p>തിരുവനന്തപുരം: സി.പി. ജോൺ</p>
<p>പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്</p>
<p>കോട്ടയം: മോൻസ് ജോസഫ്</p>
<p>ഇടുക്കി: അനൂപ് ജേക്കബ്</p>
<p>സംസ്ഥാനതല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു</title>
<link>https://thekeralajournal.com/3157</link>
<guid>https://thekeralajournal.com/3157</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6dcfaa709a2.jpg" length="131693" type="image/jpeg"/>
<pubDate>Sat, 01 Aug 2026 16:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p><strong>താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ:</strong></p>
<ul>
<li><strong>മാട്ടുപ്പെട്ടി ഡാം</strong></li>
<li><strong>ബൊട്ടാണിക്കൽ ഗാർഡൻ</strong></li>
<li><strong>മുതിരപ്പുഴ വാക്ക് വേ (മുന്നാർ ടൗൺ)</strong></li>
<li><strong>റിപ്പിൾ വെള്ളച്ചാട്ടം (ശ്രീനാരായണപുരം)</strong></li>
</ul>
<p>അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ: ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം; വിനോദസഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദേശം</title>
<link>https://thekeralajournal.com/3156</link>
<guid>https://thekeralajournal.com/3156</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6daa275a5bb.jpg" length="91095" type="image/jpeg"/>
<pubDate>Sat, 01 Aug 2026 13:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്നും നിർദേശിച്ചു.</p>
<p>ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.</p>
<p>ജില്ലാ ഭരണകൂടത്തിന്റെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്റ്റേഡിയം നിർമാണം: തർക്കഭൂമി അളന്ന് താലൂക്ക് സർവേ സംഘം</title>
<link>https://thekeralajournal.com/3155</link>
<guid>https://thekeralajournal.com/3155</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6da2367d70f.jpg" length="101433" type="image/jpeg"/>
<pubDate>Sat, 01 Aug 2026 13:07:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മുനിസിപ്പാലിറ്റി പരിധിയിലെ വെസ്റ്റ് മടിയാത്ര സ്കൂളിലെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട തർക്കഭൂമി താലൂക്ക് സർവേ സംഘം അളന്ന് പരിശോധന നടത്തി. കെ. ബിനിമോൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് സർവേ നടപടികൾ നടത്തിയത്.</p>
<p>റീസർവേ റിപ്പോർട്ട് ഉടൻ തഹസിൽദാർക്ക് സമർപ്പിക്കുമെന്ന് സർവേ ഉദ്യോഗസ്ഥർ അറിയിച്ചു.</p>
<p>ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോൾ സമീപ റോഡിനും റോഡരികിലെ മൂന്ന് വീടുകളുടെ പുരയിടങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ പരിശോധന നടത്തണമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ നിർദേശിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സൗദാമിനി അഭിലാഷ് സർവേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.</p>
<p>നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ ഡി. രഞ്ജിത് കുമാർ, ബി. രാജശേഖരൻ, കൗൺസിലർമാരായ വിജിമോൾ, മാധുരി, രതിമോൾ, അനിൽകുമാർ, എം.എൽ.എ ഓഫീസ് പ്രതിനിധി സുരേഷ് ബാബു, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു നമ്പിതാനം, സർവേ സംഘത്തിലെ സൂപ്രണ്ട് ഇൻ-ചാർജ് ജലീൽ, താലൂക്ക് സർവേയർമാരായ ബിനു, ദിവ്യ എന്നിവർ സർവേ നടപടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>2018&#45;ലെ മഹാപ്രളയത്തിന് സമാനമോ.? ആശങ്കയുണർത്തി സംസ്ഥാനത്തെ അതിശക്തമായ മഴ</title>
<link>https://thekeralajournal.com/3154</link>
<guid>https://thekeralajournal.com/3154</guid>
<description><![CDATA[ നിലവിലെ സാഹചര്യം ആ ദുരന്തത്തിന് സമാനമാണെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് കാലാവസ്ഥാ വിദഗ്ധരും ദുരന്തനിവാരണ അധികൃതരും വ്യക്തമാക്കുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6da1b22b019.jpg" length="68065" type="image/jpeg"/>
<pubDate>Sat, 01 Aug 2026 13:05:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴ 2018-ലെ മഹാപ്രളയത്തിന്റെ ഓർമകൾ വീണ്ടും ഉയർത്തുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം ആ ദുരന്തത്തിന് സമാനമാണെന്ന് വിലയിരുത്താൻ കഴിയില്ലെന്ന് കാലാവസ്ഥാ വിദഗ്ധരും ദുരന്തനിവാരണ അധികൃതരും വ്യക്തമാക്കുന്നു. മധ്യ ഇന്ത്യയ്ക്ക് മുകളിലായി രൂപപ്പെട്ട ശക്തമായ ന്യൂനമർദത്തിന്റെയും ഓഫ്‌ഷോർ ട്രഫിന്റെയും സ്വാധീനമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമായിരിക്കുന്നത്.</p>
<p>ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നിരവധി പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.</p>
<p>എന്നാൽ 2018-ലെ മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ നിന്ന് നിലവിലെ അവസ്ഥയ്ക്ക് വ്യക്തമായ വ്യത്യാസങ്ങളുണ്ട്. 2018-ൽ സംസ്ഥാനമൊട്ടാകെ മാസങ്ങളോളം നീണ്ടുനിന്ന അതിതീവ്ര മഴയാണ് ലഭിച്ചത്. ജൂൺ 1 മുതൽ ഓഗസ്റ്റ് 19 വരെ കേരളത്തിൽ സാധാരണയേക്കാൾ 42 ശതമാനം അധികമഴയും ഓഗസ്റ്റ് 1 മുതൽ 19 വരെ മാത്രം 164 ശതമാനം അധികമഴയും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പ്രധാന അണക്കെട്ടുകളും സംഭരണശേഷിയുടെ പരമാവധി നിലയിലെത്തിയതിനെ തുടർന്ന് ഷട്ടറുകൾ തുറക്കേണ്ടിവന്നു. 14 ജില്ലകളിൽ 13 ജില്ലകളും പ്രളയബാധിതരാവുകയും കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.</p>
<p>ഇത്തവണ ശക്തമായ മഴ പ്രധാനമായും മധ്യ-വടക്കൻ കേരളത്തിലെ മലയോര മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ ചില ചെറിയ അണക്കെട്ടുകളുടെ ഷട്ടറുകൾ മാത്രമാണ് മുൻകരുതലിന്റെ ഭാഗമായി തുറന്നിട്ടുള്ളത്. 2018-ൽ ഉണ്ടായതുപോലുള്ള സംസ്ഥാനവ്യാപക പ്രളയസാഹചര്യം ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തൽ.</p>
<p>അതേസമയം, മഴയുടെ ശക്തി കണക്കിലെടുത്ത് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും നദികളിലും തോടുകളിലും ഇറങ്ങാതിരിക്കുകയും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>നിലവിലെ സാഹചര്യം 2018-ലെ മഹാപ്രളയത്തിന് സമാനമല്ലെങ്കിലും, ചില ജില്ലകളിൽ അതിന് സമാനമായ ഗുരുതര സാഹചര്യങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു</title>
<link>https://thekeralajournal.com/3153</link>
<guid>https://thekeralajournal.com/3153</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d9d000cdfc.jpg" length="165172" type="image/jpeg"/>
<pubDate>Sat, 01 Aug 2026 12:48:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് ഇന്ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കെ.കെ. റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.</p>
<p>തടസ്സം നീക്കിയതിനെ തുടർന്ന് കെ.കെ. റോഡിലെ ബ്ലോക്ക് താൽക്കാലികമായി മാറ്റി. നിലവിൽ ഇരുവശത്തുനിന്നും വാഹനങ്ങൾ പതുക്കെ കടത്തിവിടാൻ തുടങ്ങി. പെരുവന്താനത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്കും തിരിച്ചും ഗതാഗതം നിയന്ത്രണങ്ങളോടെ പുരോഗമിക്കുകയാണ്.</p>
<p>യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിക്കുന്നു. മഴ തുടരുന്നതിനാൽ മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.</p>
<p> <strong>KK റോഡിൽ  ഇന്ന് വന്ന ഉരുൾ.പെരുവന്താനം അഴങ്ങാട് റോഡിൽ നിന്നുള്ള ദൃശ്യം.</strong></p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d9d60c9735.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പയ്യാനിത്തോട്ടത്ത് എം.എൽ.എയും ജില്ലാ കളക്ടറും സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/3152</link>
<guid>https://thekeralajournal.com/3152</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d97bcb2bb0.jpg" length="106313" type="image/jpeg"/>
<pubDate>Sat, 01 Aug 2026 12:22:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉരുൾപ്പൊട്ടലുണ്ടായ പയ്യാനിത്തോട്ടം പ്രദേശം എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെയും നേതൃത്വത്തിൽ സന്ദർശിച്ചു.</p>
<p>ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശത്തെ നാശനഷ്ടങ്ങളും നിലവിലെ സാഹചര്യവും സംഘം നേരിട്ട് വിലയിരുത്തി. ദുരിതബാധിതരുമായി സംസാരിച്ച എം.എൽ.എയും ജില്ലാ കളക്ടറും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>പ്രദേശത്തെ സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചപ്പാത്ത് – പൊരികണ്ണി – ഉപ്പുതറ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3151</link>
<guid>https://thekeralajournal.com/3151</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d6410806ad.jpg" length="181422" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് ചപ്പാത്ത് – പൊരികണ്ണി – ഉപ്പുതറ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ റോഡ് പൂർണമായും ബ്ലോക്കായിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d6403372c6.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മണർകാട് എട്ടുനോമ്പിന് വിപുലമായ ഒരുക്കങ്ങൾ; സുരക്ഷയ്ക്കും തീർത്ഥാടകരുടെ സൗകര്യങ്ങൾക്കും പ്രത്യേക ക്രമീകരണം</title>
<link>https://thekeralajournal.com/3150</link>
<guid>https://thekeralajournal.com/3150</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5de344e40.jpg" length="68324" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:16:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ, ഗതാഗതം, ആരോഗ്യ സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.</p>
<p>സെപ്റ്റംബർ 1 മുതൽ 8 വരെയാണ് എട്ടുനോമ്പ് പെരുന്നാൾ. പ്രധാന ആഘോഷ ദിനങ്ങളായ സെപ്റ്റംബർ 6, 7, 8 തീയതികളിൽ അധിക പൊലീസ് സേനയെ വിന്യസിക്കും. വനിതാ പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും സേവനം ഉറപ്പാക്കും. പൊലീസ്, റവന്യൂ, എക്‌സൈസ് വകുപ്പുകളുടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കും.</p>
<p>പെരുന്നാളിന് മുന്നോടിയായി എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തും. തടസ്സരഹിത വൈദ്യുതി വിതരണത്തിന് കെ.എസ്.ഇ.ബി. പ്രത്യേക ക്രമീകരണം ഒരുക്കും. 24 മണിക്കൂറും ഫയർഫോഴ്‌സ് സേവനവും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘത്തിന്റെ സേവനവും ലഭ്യമാക്കും.</p>
<p>ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യനീക്കം ശക്തമാക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കടകളിൽ അമിതവില ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പും പരിശോധന കർശനമാക്കും.</p>
<p>തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും 10 വീതം പ്രത്യേക സർവീസുകൾ നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം; പാലം മുങ്ങി, വീടിന്റെ മുകളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു</title>
<link>https://thekeralajournal.com/3149</link>
<guid>https://thekeralajournal.com/3149</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5cfbaa627.jpg" length="66729" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:12:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയെ തുടർന്ന് തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം. തൊമ്മൻകുത്തുപാലം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കാളിയാർ പുഴയിലെ ജലനിരപ്പ് ഇന്നലെ രാത്രി മുതൽ ഗണ്യമായി ഉയർന്നതോടെയാണ് പ്രദേശത്ത് വെള്ളം വ്യാപകമായി കയറിയത്.</p>
<p>തൊമ്മൻകുത്തുപാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഒരു വീടിന്റെ മുകളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തുന്നതിനായി ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.</p>
<p>സമീപത്തെ കപ്പേളയിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്കം</title>
<link>https://thekeralajournal.com/3148</link>
<guid>https://thekeralajournal.com/3148</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d58cf1dc65.jpg" length="97217" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:54:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാകുന്നു. പ്രദേശത്തെ വഴികളിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.</p>
<p>പഴയിടം പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകുകയും ചെയ്യുക.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ – ടണൽ സൈറ്റ് നാലുമുക്ക് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3147</link>
<guid>https://thekeralajournal.com/3147</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5789330d2.jpg" length="164540" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:48:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ – ടണൽ സൈറ്റ് നാലുമുക്ക് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിലവിൽ ഈ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല.</p>
<p>ഈ വഴിയിലൂടെ യാത്ര ചെയ്യാനിരുന്ന വാഹനങ്ങൾ ഇരട്ടയാർ – ശാന്തിഗ്രാം വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് അറിയിക്കുന്നു</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴയിൽ ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിൽ വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/3146</link>
<guid>https://thekeralajournal.com/3146</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d56e5af31c.jpg" length="83999" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:46:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നിലവ് : ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ പായിപ്പാട്ട് ബേബി യുടെ വീടിന് സമീപം നിന്നിരുന്ന വലിയ ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിലേക്ക് വീണു.</p>
<p>കടപുഴകി വീണ മരം വീടിന്റെയും ഗേറ്റിന്റെയും ഇടയിലായി വീണതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു.മരം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>പുല്ലുപാറയ്ക്ക് സമീപം വൻ ഉരുൾപൊട്ടൽ; റോഡ് തകർന്നു, ഗതാഗതം പൂർണമായി തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3145</link>
<guid>https://thekeralajournal.com/3145</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d52acdec87.jpg" length="44884" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് പുല്ലുപാറയ്ക്ക് സമീപം വൻ ഉരുൾപൊട്ടൽ ഉണ്ടായി. മലവെള്ളപ്പാച്ചിലിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നതോടെ ഗതാഗതം നിലച്ചു.</p>
<p>ഉരുൾപൊട്ടലിനെ തുടർന്ന് ഭീമൻ പാറകളും വലിയ തോതിൽ മണ്ണും റോഡിലേക്ക് പതിച്ചതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകടസാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാർ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>റോഡിൽ അടിഞ്ഞുകൂടിയ മണ്ണും പാറകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; വണ്ടിപ്പെരിയാർ മേഖലയിൽ കൈത്തോട് കരകവിഞ്ഞൊഴുകി, വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രിയിലും വെള്ളം കയറി</title>
<link>https://thekeralajournal.com/3144</link>
<guid>https://thekeralajournal.com/3144</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d519b5e6fc.jpg" length="110482" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:23:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ കക്കി കവലയിലെ കൈത്തോട് കരകവിഞ്ഞൊഴുകി. ഇതോടെ പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും വെള്ളം കയറി.</p>
<p>വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>മണ്ണിടിച്ചിൽ : തീക്കോയി–വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3143</link>
<guid>https://thekeralajournal.com/3143</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4e03c7447.jpg" length="158744" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:08:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് തീക്കോയി–വാഗമൺ റോഡിൽ മണ്ണിടിച്ചിലും റോഡിലേക്ക് മണ്ണും പാറക്കല്ലുകളും വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രത; ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും</title>
<link>https://thekeralajournal.com/3142</link>
<guid>https://thekeralajournal.com/3142</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4c4db722f.jpg" length="43211" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:00:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: കനത്ത മഴയെ തുടർന്ന് പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രതാ സാഹചര്യം നിലനിൽക്കുന്നതായി എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു. തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചതായും ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും പ്രധാന റോഡുകളിലേക്കും വെള്ളം കയറിത്തുടങ്ങിയ സാഹചര്യത്തിൽ ജില്ലാ കളക്ടറുമായും ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതായും എം.എൽ.എ. അറിയിച്ചു.</p>
<p>നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സജ്ജരാകണം. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുകയും ദുരന്തനിവാരണ സേനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.</p>
<p>ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/3141</link>
<guid>https://thekeralajournal.com/3141</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4b98984c2.jpg" length="63667" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടൽ. കുടയത്തൂർ പഞ്ചായത്തിലെ കോളപ്രയ്ക്ക് സമീപമുള്ള അടൂർമല പ്രദേശത്താണ് ഉരുൾപൊട്ടിയത്.</p>
<p>സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല</p>
<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സംഭവസ്ഥലം സന്ദർശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി</title>
<link>https://thekeralajournal.com/3140</link>
<guid>https://thekeralajournal.com/3140</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4a6d39801.jpg" length="122574" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:53:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.</p>
<p>പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടെങ്കിൽ അതത് അധികൃതർ പ്രത്യേകം അറിയിക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ റെഡ് അലർട്ട്</title>
<link>https://thekeralajournal.com/3139</link>
<guid>https://thekeralajournal.com/3139</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4991b8410.jpg" length="121578" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:49:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, നദികളിലും തോടുകളിലും ജലനിരപ്പ് ഉയരൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ കനത്ത മഴ ; മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം – ഒരാളെ കാണാതായി</title>
<link>https://thekeralajournal.com/3138</link>
<guid>https://thekeralajournal.com/3138</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d48c92bcf5.jpg" length="132591" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:45:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട് ചെയ്തു. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.</p>
<p>തൊടുപുഴയ്ക്ക് സമീപം ചള്ളാവയൽ, അടൂർമല പ്രദേശങ്ങളിൽ വലിയ തോതിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ചള്ളാവയലിലെ വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിവരികയാണ്.</p>
<p>കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളമറ്റം, തെക്കുംഭാഗം മേഖലകളിൽ വെള്ളം കയറിയതായും വിവരം ലഭിച്ചിട്ടുണ്ട്.</p>
<p>കട്ടപ്പന–ഏലപ്പാറ റോഡിലെ ചപ്പാത്ത് ഭാഗത്ത് ആറ് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.</p>
<p>ജില്ലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചില സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.</p>
<p>അടിമാലി ദേവിയാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>തൊടുപുഴ കുടയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സ്വദേശിനി സുമതിയെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വീട്ടിലുണ്ടായിരുന്ന ഭർത്താവിനെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.</p>
<p>ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ</title>
<link>https://thekeralajournal.com/3137</link>
<guid>https://thekeralajournal.com/3137</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d47074e6c3.jpg" length="63228" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:38:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വണ്ടൻ പ്ലാവ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ : പാലാ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത തുടരാൻ നിർദേശം</title>
<link>https://thekeralajournal.com/3136</link>
<guid>https://thekeralajournal.com/3136</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d451084476.jpg" length="89966" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:30:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ വലിയ പാലത്തിലെ വാട്ടർ സ്കെയിലിൽ ഇന്ന് പുലർച്ചെ 4 മണിക്ക് 17 അടി ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഏതാനും മണിക്കൂർ മുമ്പ് ഇത് 15 അടിയായിരുന്നു, അതായത് മണിക്കൂറുകൾക്കിടെ ജലനിരപ്പിൽ ഗണ്യമായ വർധനവുണ്ടായി.</p>
<p>അതേസമയം, മൂന്നാനി ഭാഗത്ത് റോഡിന് മുകളിലൂടെ രണ്ടടിയിലേറെ വെള്ളം കയറിയതോടെ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.</p>
<p>നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും, മലയോര മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/3135</link>
<guid>https://thekeralajournal.com/3135</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d39a96c4fb.jpg" length="68434" type="image/jpeg"/>
<pubDate>Sat, 01 Aug 2026 05:41:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.</p>
<p>നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.</p>
<p>മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ചെറിയ തോതിൽ ഉരുള്‍പൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.</p>
<p>തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ:</p>
<p>ജെ.ജെ. മർഫി സ്കൂൾ, എന്തയാർ</p>
<p>സി.എം.എസ്. എൽ.പി. സ്കൂൾ, കൂട്ടിക്കൽ</p>
<p>ശങ്കർ മെമ്മോറിയൽ സ്കൂൾ, ഇളംകാട്</p>
<p>തുഷാര ക്ലബ്, പെരുന്തുരുത്ത്</p>
<p>സി.എം.എസ്. എൽ.പി. സ്കൂൾ, മുണ്ടക്കയം</p>
<p>സെന്റ് ജോസഫ് ഹൈസ്കൂൾ, പുത്തൻചന്ത, മുണ്ടക്കയം</p>
<p>മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയം ജില്ലയിൽ വ്യാപക വെള്ളപ്പൊക്കവും ഗതാഗത തടസ്സവും</title>
<link>https://thekeralajournal.com/3134</link>
<guid>https://thekeralajournal.com/3134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d22b069286.jpg" length="88979" type="image/jpeg"/>
<pubDate>Sat, 01 Aug 2026 04:06:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. നദീതീര പ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും വെള്ളം കയറിയതോടെ നിരവധി റോഡുകളിലും പാലങ്ങളിലുമായി ഗതാഗതം തടസ്സപ്പെട്ടു.</p>
<p>ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ, പെരുന്നിലം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. തിക്കോയി–വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.</p>
<p>കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇടമറുക്–വാകക്കാട് റോഡ്, ഇടമറുക്–പൈകടപ്പീടിക റോഡ് എന്നിവ ഉൾപ്പെടെ വിവിധ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം ദുഷ്കരമായി.</p>
<p>രണ്ടാറ്റുമുന്നി പാലത്തിന് മുകളിലൂടെ രണ്ടടി ഉയരത്തിൽ വെള്ളം ഒഴുകുന്നതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. മൂന്നിലവ് ടൗണിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ റോഡിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു.</p>
<p>മലയോര മേഖലയിലാകെ മഴ ശക്തമായി തുടരുന്നതിനാൽ നദീതീരങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളം കയറിയ റോഡുകളിലൂടെയും കോസ്‌വേ പാലങ്ങളിലൂടെയും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടിയിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/3133</link>
<guid>https://thekeralajournal.com/3133</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d218e4b0c8.jpg" length="66456" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:58:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പാമ്പാടി ടൗണിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ കെ.കെ. റോഡിൽ ബസ് നിർത്തി യാത്രക്കാരെ ധൃതിയിൽ ഇറക്കുന്നതിനിടെയാണ് യാത്രക്കാരിയുടെ സാരി ബസിന്റെ ഡോറിൽ കുടുങ്ങിയത്. തുടർന്ന് അവർ റോഡിലേക്ക് വീഴുകയായിരുന്നു. ഭാഗ്യവശാൽ ഗുരുതര അപകടം ഒഴിവാകുകയായിരുന്നു.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ റോഡിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മൂലം അപകടസാധ്യത വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പ്രത്യേകിച്ച് ചില കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ചില സർവീസുകൾ മത്സര ഓട്ടത്തിന്റെ ഭാഗമായി സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതായും ഇത് പതിവായി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.</p>
<p>ബസ് സ്റ്റാൻഡിൽ നിർബന്ധമായും പ്രവേശിച്ച് യാത്രക്കാരെ സുരക്ഷിതമായി കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം;  വാഹനങ്ങൾ വഴി തിരിച്ചു വിടും</title>
<link>https://thekeralajournal.com/3132</link>
<guid>https://thekeralajournal.com/3132</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d20c8a1782.jpg" length="140560" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:55:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നത്തുകല്ല്–അടിമാലി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരട്ടയാർ പാലം മുതൽ ഇരട്ടയാർ നോർത്ത് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ഭാഗത്ത് ഒരു മാസത്തേക്ക് പൂർണമായും ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.</p>
<p>മേലേചിന്നാർ, തോപ്രാംകുടി, വെട്ടിക്കാമറ്റം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇരട്ടയാർ നോർത്ത്–ശാന്തിഗ്രാം–ഇരട്ടയാർ–കട്ടപ്പന വഴിയാണ് സഞ്ചരിക്കേണ്ടത്.</p>
<p>കട്ടപ്പനയിൽ നിന്ന് മേലേചിന്നാർ, തോപ്രാംകുടി, വെട്ടിക്കാമറ്റം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇരട്ടയാർ–ശാന്തിഗ്രാം–ഇരട്ടയാർ നോർത്ത് വഴിയാണ് യാത്ര തുടരേണ്ടതെന്നും അധികൃതർ അറിയിച്ചു.</p>
<p>റോഡ് പ്രവൃത്തി പൂർത്തിയാകുന്നതുവരെ യാത്രക്കാർ നിർദേശിച്ചിട്ടുള്ള ബദൽപാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇന്ന് മുതൽ കട്ടപ്പനയിൽ ട്രാഫിക് പരിഷ്കരണം; ആദ്യഘട്ടം ഉദ്ഘാടനം രാവിലെ</title>
<link>https://thekeralajournal.com/3131</link>
<guid>https://thekeralajournal.com/3131</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451d8eef308.jpg" length="76954" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ട്രാവൽ റെഗുലേറ്റർ കമ്മിറ്റി, കട്ടപ്പന നഗരസഭാ കൗൺസിൽ, റോഡ് ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനപ്രകാരം കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ടം ആഗസ്റ്റ് 1 മുതൽ നടപ്പാക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രഖ്യാപിച്ച തീരുമാനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിക്കവലയിലെ നിലവിലെ ബസ് സ്റ്റോപ്പ് ജി.എസ്.ടി. ഓഫീസിന് എതിർവശത്തുള്ള പുതിയ സ്ഥലത്തേക്ക് മാറ്റും. അവിടെ യാത്രക്കാർക്കായി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.</p>
<p>പുതിയ വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ട പ്രഖ്യാപനവും ഇന്ന് രാവിലെ 9.30ന് നടക്കും.</p>
<p>പൊതുജനങ്ങളുടെ സൗകര്യവും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതുമാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് നഗരസഭാ അധ്യക്ഷൻ വ്യക്തമാക്കി. ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രണ്ടാംഘട്ട ട്രാഫിക് പരിഷ്കരണം 60 ദിവസത്തിന് ശേഷമാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ മറ്റ് അപാകതകളോ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ, രണ്ടാംഘട്ടം നടപ്പാക്കുമ്പോൾ അവ പരിഹരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലയോര മേഖലയിൽ മഴ കനക്കുന്നു; മുണ്ടക്കയത്തും കൂട്ടിക്കലിലും പാലങ്ങളിൽ വെള്ളം കയറി</title>
<link>https://thekeralajournal.com/3130</link>
<guid>https://thekeralajournal.com/3130</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1c6b7a3da.jpg" length="28940" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:36:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെ മുണ്ടക്കയത്തും കൂട്ടിക്കലിലും സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു.കനത്ത മഴയെ തുടർന്ന് ഇരു പ്രദേശങ്ങളിലെയും പാലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയത്തെ കോസ്‌വേ പാലത്തിൽ വെള്ളം കയറി.</p>
<p>മുണ്ടക്കയം–എരുമേലി റോഡിൽ കരിനിലം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. എരുമേലി–കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലത്തിന് സമീപവും വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി.</p>
<p>എരുമേലി ക്ഷേത്രത്തിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ ശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>കനത്ത മഴയിൽ എരുമേലി കെ.എസ് .ആർ .ടി .സി ഡിപ്പോയിൽ വെള്ളം കയറി, ബസുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.</p>
<p>പ്രദേശത്ത് രാത്രിയിലും ശക്തമായ മഴ തുടരുന്നതിനിടെ എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിൽ വെള്ളം കയറി. സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഡിപ്പോയിൽ വെള്ളം കയറിയത്. ഡിപ്പോയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പാർക്ക് ചെയ്യ്തിരുന്ന എല്ലാ ബസുകളും സുരക്ഷിതമായ ഉയർന്ന സ്ഥലത്തേക്ക് മാറ്റി.</p>
<p>താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളുടെയും തോടുകളുടെയും ജലനിരപ്പ് ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ ശക്തമായ മഴ; കോസ്‌വേ പാലങ്ങൾ മുങ്ങി, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം</title>
<link>https://thekeralajournal.com/3129</link>
<guid>https://thekeralajournal.com/3129</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1b6cc6df1.jpg" length="46960" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:32:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d22b08007f.jpg" alt=""></p>
<p>കോട്ടയം: ജില്ലയിൽ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് പുലർച്ചെ 2 മണിയോടെ ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടു.</p>
<p>നിലയ്ക്കൽ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്</p>
<p>നടക്കൽ, മുരിക്കോലി മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി നടക്കൽ ഫീഡറിലെ വൈദ്യുതി വിതരണം കെഎസ്ഇബി താൽക്കാലികമായി നിർത്തിവച്ചു. വാഗമൺ മേഖലയിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നിലവിൽ വാഗമൺ ഈരാറ്റുപേട്ട റോഡ് ബ്ലോക്ക് ആണ്.</p>
<p>കനത്തമഴയിൽ മരവും മണ്ണും കടപുഴകി റോഡിൽ പതിച്ചതായി അറിയുന്നു.അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അനാവശ്യ യാത്ര ഒഴിവാക്കി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി; യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3128</link>
<guid>https://thekeralajournal.com/3128</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1a310bc8b.jpg" length="111934" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:27:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന–പുളിയന്മല റോഡിൽ ഹിൽടോപ്പിന് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലും കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>വണ്ടൻമേട് സ്വദേശിയായ പ്രസൂൺ ആണ് പിടിയിലായത്. ഇയാളിൽ നിന്ന്  1.70 ഗ്രാം എംഡിഎംഎ (MDMA)യും 8.12 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.</p>
<p>എറണാകുളത്ത് നിന്ന് വണ്ടൻമേട്ടിലേക്ക് വരുന്നതിനിടെയാണ് ഹിൽടോപ്പിന് സമീപത്ത് നടത്തിയ പരിശോധനയിൽ പ്രതി പൊലീസിന്റെ പിടിയിലായത്. കട്ടപ്പന പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ : നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3127</link>
<guid>https://thekeralajournal.com/3127</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c978b40fa0.jpg" length="148726" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:14:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇളങ്ങുളം: മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ ഇളങ്ങുളം സെന്റ് മേരീസ് പള്ളിക്ക് സമീപം കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.</p>
<p>ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടർന്ന് റോഡ് വഴുക്കലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.</p>
<p>സംഭവത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. </p>]]> </content:encoded>
</item>

<item>
<title>കേരള വയോജനാവകാശ നിയമം അവകാശാധിഷ്ഠിതമാക്കണം: ക്യാപ്സ് സംസ്ഥാനതല ശിൽപശാല</title>
<link>https://thekeralajournal.com/3126</link>
<guid>https://thekeralajournal.com/3126</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c98333d383.jpg" length="124794" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:12:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ വയോജന സംരക്ഷണ നിയമം ക്ഷേമാധിഷ്ഠിത സമീപനത്തിൽ നിന്ന് അവകാശാധിഷ്ഠിത നിയമമാക്കി പുനഃസംഘടിപ്പിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംഘടിപ്പിച്ച സംസ്ഥാനതല കൺസൾട്ടേറ്റീവ് ശിൽപശാല ശുപാർശ ചെയ്തു.</p>
<p>"Draft Kerala Comprehensive Elder Welfare, Protection and Community Care Bill" സംബന്ധിച്ച് നടന്ന ശിൽപശാലയിൽ, വയോജനങ്ങളുടെ മാന്യത, സ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക പങ്കാളിത്തം എന്നിവ നിയമപരമായി ഉറപ്പാക്കുന്ന രീതിയിൽ ബിൽ ഭേദഗതി ചെയ്യണമെന്നും, നിയമത്തിന് "കേരള വയോജനാവകാശ സംരക്ഷണ നിയമം" എന്ന പേര് പരിഗണിക്കണമെന്നും അഭിപ്രായപ്പെട്ടു.</p>
<p>കേരളം അതിവേഗം 'സൂപ്പർ ഏജിംഗ് സൊസൈറ്റി'യിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വയോജനങ്ങളെ സമൂഹത്തിന്റെ ബാധ്യതയായി കാണാതെ അറിവിന്റെയും അനുഭവസമ്പത്തിന്റെയും സാമൂഹിക മൂലധനമായി അംഗീകരിക്കണമെന്ന് ശിൽപശാല വിലയിരുത്തി. സമൂഹാടിസ്ഥാനത്തിലുള്ള പരിചരണം, ഗൃഹപരിചരണം, വയോജന സൗഹൃദ ഗതാഗതം, രണ്ടാം തൊഴിൽ അവസരങ്ങൾ, ഡിജിറ്റൽ സാക്ഷരത, സജീവ വാർധക്യത്തിനുള്ള പദ്ധതികൾ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തു.</p>
<p>യോഗ്യതയുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ (MSW) പങ്കാളിത്തം നിയമത്തിൽ വ്യക്തമായി നിർവചിക്കണമെന്നും, എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമൂഹാടിസ്ഥാനത്തിലുള്ള വയോജന പിന്തുണാ സംവിധാനങ്ങൾ രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയോജനങ്ങൾക്ക് സൗജന്യ നിയമസഹായം, അയൽക്കൂട്ട പിന്തുണാ ഗ്രൂപ്പുകൾ, ദുരുപയോഗത്തിനെതിരായ ശക്തമായ നിയമപരിരക്ഷ എന്നിവയും ശുപാർശകളിൽ ഉൾപ്പെട്ടു.</p>
<p>ഡോ. ജോ തോമസ്, ഡോ. ഐപ്പ് വർഗീസ്, ഡോ. സോണി ജോസ്, അഡ്വ. ഡോ. മേരി ജോൺ, അസോസിയേറ്റ് പ്രൊഫസർ സേവിയർ കുട്ടി ഫ്രാൻസിസ്, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അബീൻ എ. ഒ., ഡോ. ജോസഫ് ചാരുപ്ലാക്കൽ എന്നിവർ വിഷയാവതരണം നടത്തി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രൊഫഷണൽ സോഷ്യൽ വർക്കർമാർ, അധ്യാപകർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്യാപ്സ് സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പുതിയ പ്രസിഡന്റ് ഡോ. എം. പി. ആന്റണി സമാപന സന്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>നവജാത ശിശു വിൽപ്പന : കേസ് അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു</title>
<link>https://thekeralajournal.com/3125</link>
<guid>https://thekeralajournal.com/3125</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c979039547.jpg" length="44062" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:09:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന കേസിൽ അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു. ഫെബ്രുവരിയിൽ ശിശുവിനെ കൈമാറിയതായി കണ്ടെത്തിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.</p>
<p>അസം സ്വദേശിനിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പൊലീസാണ് തൊടുപുഴയിൽ നടന്നതായി കരുതുന്ന ശിശു വിൽപ്പന കണ്ടെത്തിയത്. ആദ്യ കേസിൽ അറസ്റ്റിലായ പ്രതി മൂപ്പിൽ രാജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുതിയ വിവരങ്ങളിലേക്ക് നയിച്ചത്. തുടർന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറി.</p>
<p>പ്രതി നൽകിയ മൊഴിപ്രകാരം, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കൊല്ലം സ്വദേശിനിയെന്ന പേരിലാണ് യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും, നവജാത ശിശുവിനെ തൊടുപുഴയിൽ വച്ചാണ് കൈമാറിയതെന്നുമാണ് മൊഴി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശിശു വിൽപ്പനയ്ക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ മറ്റ് സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ദേവികുളം തോട്ടം മേഖലയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ</title>
<link>https://thekeralajournal.com/3124</link>
<guid>https://thekeralajournal.com/3124</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c96d0b0d94.jpg" length="183662" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:06:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ദേവികുളം തോട്ടം മേഖലയിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദേവികുളം കേന്ദ്രീകരിച്ചാണ് ആനയുടെ സഞ്ചാരം. മഴ ശക്തമായ സാഹചര്യത്തിൽ പടയപ്പയുടെ സാന്നിധ്യം പ്രദേശവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ആശങ്ക വർധിപ്പിക്കുകയാണ്.</p>
<p>തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ച പടയപ്പ രാത്രിയും പകലും വ്യത്യാസമില്ലാതെ ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. വനപാലകർ പലതവണ കാട്ടിലേക്ക് തുരത്തിയെങ്കിലും, വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുന്നതാണ് സ്ഥിതി.</p>
<p>ചില സമയങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. മഴക്കാലത്ത് കാട്ടാനയുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പടയപ്പയെ കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>മുത്തങ്ങ ഭൂസമരക്കേസ്: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും വെറുതെ</title>
<link>https://thekeralajournal.com/3123</link>
<guid>https://thekeralajournal.com/3123</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c965f804b7.jpg" length="60802" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:04:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2003-ലെ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ എല്ലാ പ്രതികളെയും വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. 23 വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി വന്നത്.</p>
<p><strong>കേസിലെ പ്രധാന കണ്ടെത്തലുകൾ</strong>:</p>
<ul>
<li>കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.</li>
<li>വനഭൂമിയിൽ അനധികൃതമായി അതിക്രമിച്ച് കയറിയെന്ന കുറ്റവും തെളിയിക്കാനായില്ല.</li>
<li>53 പ്രതികളിൽ 40 പേർ കോടതിയിൽ ഹാജരായി. നാല് പേർ ഹാജരായില്ല. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 15 പേർ ഇതിനകം മരണപ്പെട്ടു.</li>
</ul>
<p><strong>കേസിന്റെ പശ്ചാത്തലം</strong></p>
<p>2003 ജനുവരി 5-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ ഭൂസമരം ആരംഭിച്ചു. പൊലീസ് ഒഴിപ്പിക്കൽ നടപടിക്കിടെ സംഘർഷമുണ്ടായെന്നും, കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ. വി. വിനോദിനെ സമരക്കാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.</p>
<p>ആദ്യം കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയുടെ ചെന്നൈ യൂണിറ്റും കേസ് അന്വേഷിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസ് എറണാകുളത്തെ സി.ബി.ഐ കോടതിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റുകയായിരുന്നു.</p>
<p>കേസിൽ പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തിയെന്നതിന് നേരിട്ടുള്ള ദൃക്സാക്ഷി മൊഴികളോ കുറ്റം സംശയാതീതമായി തെളിയിക്കുന്ന തെളിവുകളോ ലഭിച്ചില്ലെന്ന് കോടതി വിലയിരുത്തി.</p>
<p>അതേസമയം, 2003 ഫെബ്രുവരി 19-ന് മുത്തങ്ങ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന വിമർശനം ഇന്നും നിലനിൽക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി: മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം</title>
<link>https://thekeralajournal.com/3122</link>
<guid>https://thekeralajournal.com/3122</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c956221064.jpg" length="90439" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:00:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരുടെയും കെഎസ്ആര്‍ടിസിയുടെയും അഭിപ്രായം കേട്ടശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.</p>
<p>വനിതാ കണ്ടക്ടര്‍മാരായ എസ്. എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതിമാസം രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.</p>
<p>കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:</p>
<p>ആര്‍ത്തവ അവധി വനിതാ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന പുരോഗമനപരമായ നടപടിയാണ്.</p>
<p>ദീര്‍ഘനേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ട കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു.</p>
<p>വിശ്രമത്തിനും ശുചിത്വ സൗകര്യങ്ങള്‍ക്കും പരിമിതികളുള്ള സാഹചര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമാണ്.</p>
<p>സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നതും മാനുഷിക തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ ഭരണഘടനാ മൂല്യങ്ങളോട് ഇത്തരം നയം യോജിച്ചുനില്‍ക്കുന്നു.</p>
<p>ഹര്‍ജിക്കാര്‍ ബിഹാര്‍, ഒഡിഷ, കര്‍ണാടക സംസ്ഥാനങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതും കേരളത്തിലെ ചില സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നിലവിലുണ്ടെന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.</p>
<p>സംസ്ഥാനത്തെ ഏകദേശം 3,000 വനിതാ കണ്ടക്ടര്‍മാരെ ബാധിക്കുന്ന വിഷയമായതിനാല്‍, വനിതാ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളും ആരോഗ്യപരമായ ആവശ്യങ്ങളും പരിഗണിച്ച് അനുയോജ്യമായ ആര്‍ത്തവ അവധി നയം രൂപീകരിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>തുടർച്ചയായ മഴ; ഹൈറേഞ്ചിൽ ജാഗ്രത..</title>
<link>https://thekeralajournal.com/3121</link>
<guid>https://thekeralajournal.com/3121</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c5aab529d2.jpg" length="140252" type="image/jpeg"/>
<pubDate>Fri, 31 Jul 2026 13:51:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: ഇടുക്കി ജില്ലയിലെ കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് അടുത്ത ദിവസങ്ങളിലും ശമനമുണ്ടാകാൻ സാധ്യത കുറവെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.</p>
<p>തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെട്ടതും അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് ഈർപ്പമുള്ള കാറ്റ് തുടർച്ചയായി എത്തുന്നതുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഈ കാറ്റ് പശ്ചിമഘട്ടത്തിലെ മലനിരകളിൽ തട്ടി ഉയരുന്നതോടെ കനത്ത മഴ രൂപപ്പെടുകയാണ്.</p>
<p>നിലവിലെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മലഞ്ചെരിവുകൾ, തോടുകൾ, ചെറുപാലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതും സുരക്ഷിതമാണ്.</p>
<p>അടുത്ത ദിവസങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

</channel>
</rss>